𝐒𝐞𝐫𝐢𝐧 💕🖋️
1.8K views
3 months ago
.ഇനിയുണ്ടാകുമോ 💗🌿 71. . . . എയർപോർട്ടിന്റെ തിരക്കുകളിലേക്ക് അലക്സും പ്രവീണും പാഞ്ഞുകയറി. സെക്യൂരിറ്റി ചെക്കിംഗും ബോർഡിംഗ് പാസ്സും എടുക്കുന്ന ആ ഓരോ സെക്കൻഡും അലക്സിന് ഓരോ യുഗമായി തോന്നി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ​"പ്രവീൺ... അലീന... അവൾ എവിടെയായിരിക്കും? പ്രിയയുടെ കാര്യം പോലെയല്ല ഇത്. ആ പാവത്തിന് ഒന്നും അറിയില്ല." അലക്സിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ​പ്രവീൺ അവന്റെ തോളിൽ മുറുകെ പിടിച്ചു. "അലക്സ്, തളരരുത്. നമ്മൾ അവിടെ എത്തും മുൻപേ എന്റെ ടീം മൂവ് ചെയ്യുന്നുണ്ട്. ജീവയുടെ കളി അവസാനിക്കാറായി." വിമാനം റൺവേയിലൂടെ കുതിച്ചുയരുമ്പോൾ, അലക്സ് ജനാലയിലൂടെ പുറത്തെക്കു കണ്ണു നട്ടു. അവന്റെ മനസ്സ് പ്രാർത്ഥനകൾ കൊണ്ട് നിറഞ്ഞു. ​സമയം വൈകുന്നേരമായിട്ടും പ്രിയയെക്കുറിച്ച് ഒരു വിവരവുമില്ല. നാട് മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു ജിത്തുവും ആദിയും. ഓരോ നിമിഷവും ജിത്തുവിന്റെ ഉള്ളിൽ ഭയം ഒരു തീയായി പടർന്നു. വഴിയിലുടനീളം കാണുന്ന ഓരോ രൂപത്തിലും അവൻ പ്രിയയെ തിരഞ്ഞു. ആദി ഇടയ്ക്ക് ലിസയെ വിളിച്ചു. ​"ലിസ... നീ എവിടെയാ? പുറത്തിറങ്ങരുത്. ഞാൻ പറയുന്നത് കേൾക്കണം, വാതിൽ അടച്ചു അകത്തുതന്നെ ഇരിക്കണം. ചുറ്റും എന്താ നടക്കുന്നത് എന്ന് നമുക്ക് അറിയില്ല." ആദിയുടെ സ്വരത്തിലെ വിറയൽ ലിസയെയും ഭയപ്പെടുത്തി. ​ഈ വാർത്തകൾ തറവാടുകളെയും പിടിച്ചുലച്ചു. വാസുദേവനും, വർമ്മയും രോഷം കൊണ്ട് ജ്വലിക്കുകയായിരുന്നു. തരാവടിനുള്ളിലെ വരാന്തയിൽ അക്ഷമനായി നടക്കുമ്പോൾ വർമ്മ തന്റെ മൊബൈൽ കയ്യിലെടുത്തു ആരെയോ വിളിച്ചു. "എന്റെ കൊച്ചിനെ ആര് തൊട്ടാലും അവന് ഈ ഭൂമിയിൽ പിന്നെ സ്ഥാനമുണ്ടാകില്ല. അവളെ കണ്ടുപിടിക്കണം... ഏത് പടുകുഴിയിൽ നിന്നാണെങ്കിലും!" ​നാടിന്റെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞു. കാർമേഘങ്ങൾ മൂടിക്കെട്ടി ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദതയെന്നോണം പ്രകൃതി പോലും മരവിച്ചു നിന്നു. ​അതേസമയം, ട്രെയിനിൽ നിന്നും ഇറങ്ങിയ അൽബർട്ട് വേഗത്തിൽ ഫ്ലാറ്റിലെത്തി. അദ്വൈത്തിനെ കൂട്ടി എത്രയും പെട്ടെന്ന് ഈ നാട് വിടണം. എന്നാൽ ഫ്ലാറ്റ് ശൂന്യമായിരുന്നു. "അദ്വൈത്... ഡാ..." അവൻ ഉറക്കെ വിളിച്ചു. ആരും മിണ്ടിയില്ല. ​തന്റെ ഏക സഹോദരൻ അപകടത്തിലാണെന്ന തിരിച്ചറിവ് അൽബർട്ടിൽ ഭയമുണ്ടാക്കി. അവൻ ഫോൺ എടുത്ത് പലതവണ വിളിച്ചു, പക്ഷേ 'സ്വിച്ച് ഓഫ്' എന്ന മറുപടി മാത്രം. ഭ്രാന്ത് പിടിച്ചവനെപ്പോലെ അവൻ അദ്വൈത്തിനെ തിരഞ്ഞ് രാത്രിയുടെ ഇരുട്ടിലേക്ക് ഇറങ്ങി. ​രാത്രി ഒൻപത് മണി. ഫ്ലൈറ്റ് ലാൻഡ് ചെയ്തതും പ്രവീണും അലക്സും പുറത്തേക്ക് പാഞ്ഞു. പുറത്തേക്കിറങ്ങിയപ്പോയെക്കും പ്രവീണിന്റെ ഫോൺ ബെല്ലടിച്ചു. പോലീസ് സുഹൃത്താണ്. ​"പ്രവീൺ... ഡൽഹിയിലേക്ക് പോകേണ്ട ട്രെയിനിന്റെ പ്ലാറ്റ്‌ഫോമിൽ സംശയകരമായ ഒരു സാഹചര്യമുണ്ട്. ഒരു ചെറുക്കനെ ബലമായി പിടിച്ചു നിർത്തിക്കൊണ്ട് ഒരാൾ നിൽക്കുന്നത് കണ്ടിട്ടുണ്ട്. വേഗം അങ്ങോട്ട് എത്തു!" ​റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. പ്രവീണും അലക്സും അങ്ങോട്ട് എത്തിയതും അദ്വൈത് അവരെ കണ്ടു. അവൻ ഭയന്ന് വിറച്ചു. കയ്യിലുണ്ടായിരുന്ന സിദ്ധാർത്ഥിനെ വലിച്ചഴച്ചു കൊണ്ട് റെയിൽവേ പാളത്തിലൂടെ ഓടി. ​"നിന്നോടാടാ പറയുന്നത്! നിൽക്കാൻ!" പ്രവീൺ പാളത്തിലൂടെ അവനെ പിന്തുടർന്നു. ആവേശകരമായ ഒരു ഓട്ടത്തിനൊടുവിൽ, ഒരു സിഗ്നൽ പോസ്റ്റിന് അരികിൽ വെച്ച് പ്രവീൺ അദ്വൈത്തിനെ ഡൈവ് ചെയ്ത് പിടികൂടി. അദ്വൈത്തിന്റെ മുഖം മണ്ണിൽ അമർന്നു. സിദ്ധാർത്ഥ് ബോധരഹിതനായി പാളത്തിന് അരികിൽ വീണു കിടക്കുന്നു. ​ഇതേസമയം, വിജനമായ ആ ഗോഡൗണിനുള്ളിൽ ജീവ തന്റെ അവസാന വിജയത്തിന്റെ ലഹരിയിലായിരുന്നു. ഉച്ചത്തിലുള്ള മ്യൂസിക്കിനൊപ്പം അവൻ ചുവടുകൾ വെച്ചു. കയ്യിലൊരു ഗ്ലാസ് മദ്യവുമായി അവൻ ആടിപ്പാടി കുളിച്ചു. ഇത്രയും കാലം താൻ ആഗ്രഹിച്ച പ്രതികാരം പൂർത്തിയാകാൻ പോകുന്നു. ​അപ്പുറത്തെ മുറിയിൽ, കരിയും പുകയും പിടിച്ച ചുവരുകൾക്കിടയിൽ പ്രിയ തകർന്നിരിക്കുകയായിരുന്നു. അവളുടെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നു. കരഞ്ഞു കരഞ്ഞു കണ്ണുകൾ തങ്ങി വീർത്തിരിക്കുന്നു. മുഖത്തെ മനോഹരമായ ചിരി മാഞ്ഞുപോയിരിക്കുന്നു. അവിടെ ഭയം മാത്രം അവശേഷിച്ചു. രക്ഷപ്പെടാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആ ഇരുമ്പ് ചങ്ങലകൾ അവളെ വിട്ടു കൊടുത്തില്ല. ​ജീവ പാട്ടു പാടിക്കൊണ്ട് അവളുടെ മുറി ലക്ഷ്യമാക്കി നടന്നു. അവന്റെ നിഴൽ മുറിയിലേക്ക് വീണപ്പോൾ പ്രിയ ഭയത്തോടെ നിലവിളിച്ചു. പക്ഷേ ആ ഗോഡൗണിന്റെ ചുവരുകൾക്കുള്ളിൽ ആ നിലവിളി ആരും കേൾക്കാതെ ഒടുങ്ങി. ​(തുടരും) എങ്ങനെ ഉണ്ടെന്നു കമന്റ്‌ അയക്കു ലൈക്‌ ചെയ്യൂ 💗🫶🏻. #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ