Varun Adhitya :Love Unfolds❤🩹
Part 29
"അവളോട് ചോദിക്കൂ, അവൾ ആരെയാണ് രക്ഷിക്കാൻ ശ്രമിച്ചത് എന്ന്."
ആ വരി വായിച്ച നിമിഷം ദേവികയുടെ കൈകൾ വിറച്ചു.
"ഇത്..."
അവളുടെ ശബ്ദം പോലും പുറത്തുവന്നില്ല.
വരുൺ ഫോൺ തിരികെ വാങ്ങി.
അവന്റെ മുഖം അസാധാരണമായി മുറുകിയിരുന്നു.
"ഈ ഫോട്ടോ ഞാൻ മുമ്പ് കണ്ടിട്ടില്ല."
അവൻ പതുക്കെ പറഞ്ഞു.
ദേവികയുടെ കണ്ണുകൾ ഇപ്പോഴും സ്ക്രീനിൽ തന്നെയായിരുന്നു.
ആ ക്ഷേത്രം.
ആ സ്ഥലം.
ആ മഴ.
എന്തുകൊണ്ടോ അവൾക്ക് അവിടെ പോയിട്ടുണ്ടെന്ന് തോന്നി.മാത്രമല്ല അവൾ വല്ലാതെ ഭയന്നിരുന്നത് പോലെ അവൾക്ക് തോന്നി.പെട്ടെന്ന് അവളുടെ മനസ്സിലൂടെ ഒരു ദൃശ്യം മിന്നിപ്പോയി.
ക്ഷേത്രത്തിന്റെ പിന്നിലെ പഴയ കെട്ടിടം.
ഇരുട്ട്, നനഞ്ഞ വസ്ത്രങ്ങൾ.പിന്നെ...ആരോ അവളുടെ തോളിൽ പിടിച്ച് പറയുന്നത്.
"ദേവിക, ദയവു ചെയ്ത് എന്റെ കൂടെ വരൂ."
ഒരു പുരുഷ ശബ്ദം.
പക്ഷേ അത് വരുണിന്റെ ശബ്ദമായിരുന്നില്ല.
"ആഹ്..."
അവൾ അറിയാതെ നെറ്റിയിൽ കൈവച്ചു.
"ദേവി."
വരുൺ ഉടനെ മുന്നോട്ട് വന്നു.
"എന്തെങ്കിലും ഓർമ്മ വന്നോ?"
അവൾ കണ്ണുകൾ അടച്ചു.
"ഒരു ശബ്ദം..."
"ആരോ എന്നോട് കൂടെ വരാൻ പറയുന്നുണ്ടായിരുന്നു."
വരുണിന്റെ കണ്ണുകൾ ചെറുതായി മങ്ങി.
"ആരായിരുന്നു?"
ദേവിക പതുക്കെ വിലങ്ങനെ തല ചലിപ്പിച്ചു.
"ഓർമ്മയില്ല."
അപ്പോഴാണ് അവന്റെ ഫോണിൽൻവീണ്ടും ഒരു മെസ്സേജ് വന്നത്
അതേ unknown number.
"ഡയറിയുടെ 14-ാം പേജ് വായിക്കാൻ പറയൂ."
ദേവികയും വരുണും ഒരേസമയം സ്ക്രീനിലേക്ക് നോക്കി.
"ഇത് ആര് ആണ്?"
ദേവിക പതുക്കെ ചോദിച്ചു.
വരുൺ മറുപടി പറഞ്ഞില്ല.അവനും അതേ ചോദ്യമാണ് ചോദിച്ചുകൊണ്ടിരുന്നത്.
"14-ാം പേജ്..."
ദേവിക പതുക്കെ ആവർത്തിച്ചു.
അവളുടെ ബാഗിൽ ഇപ്പോഴും ആദർശിന്റെ ഡയറി ഉണ്ടായിരുന്നു.
അവൾ ഉടനെ അത് പുറത്തെടുത്തു.കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.പേജുകൾ വേഗത്തിൽ മറിച്ച് 14-ാം പേജിൽ എത്തി.
അവിടെ സാധാരണ പോലെ ഒരു ഡയറി എൻട്രി മാത്രമായിരുന്നു.
"ഇന്ന് രോഹിത് വീണ്ടും വീട്ടിൽ വന്നു."
"ദേവു അവനുമായി ഒരുപാട് നേരം സംസാരിച്ചു ."
"കൂടെ ഞാനും കൂടി.."
ദേവികയുടെ നെറ്റി ചുളിഞ്ഞു.
"ഇതിൽ എന്താണ് പ്രത്യേകത?"
അവൾ വീണ്ടും വായിച്ചു.ദേവികയ്ക്ക് ഒന്നും മനസ്സിലായില്ല.
വരുൺ ഡയറി കൈയിൽ വാങ്ങി.അവന്റെ കണ്ണുകൾ പേജിലൂടെ സഞ്ചരിച്ചു പെട്ടെന്ന് അവന്റെ മുഖം മാറി.
"What??"
"എന്താ?"
വരുൺ പതുക്കെ പേജിന്റെ അടിയിലേക്ക് വിരൽ ചൂണ്ടി.
അവിടെ വളരെ ചെറുതായി, ശ്രദ്ധിക്കാതെ പോയാൽ കാണാൻ പോലും പറ്റാത്ത വിധത്തിൽ പെൻസിൽ കൊണ്ട് എഴുതിയ ഒരു വരിയുണ്ടായിരുന്നു.
"If anything happens, ask Rohit about the viewpoint."
ദേവികയുടെ ശ്വാസം നിലച്ചു.
Viewpoint.ബസ് ടിക്കറ്റിന്റെ പിന്നിൽ എഴുതിയിരുന്ന അതേ വാക്ക്.
"വൈകുന്നേരം 5 മണിക്ക് പഴയ viewpoint-ൽ കാണാം."
ഇപ്പോൾ ആ വാക്ക് വീണ്ടും.
രോഹിത്തുമായി ബന്ധിപ്പിക്കുന്ന ഓരോ സൂചനയിലും.
അപ്പോഴാണ് ദേവികയുടെ ഫോൺ റിങ് ചെയ്തത്.
Unknown Number.
ആദ്യമായാണ് കോൾ വരുന്നത്.
അവളും വരുണും ഒരുപോലെ സ്ക്രീനിലേക്ക് നോക്കി.ഫോൺ ഇപ്പോഴും റിങ് ചെയ്യുകയായിരുന്നു.
തണുത്ത കാറ്റ് അവരെ തട്ടിതടഞ്ഞു വീശി.
ദേവിക പതുക്കെ കോൾ അറ്റൻഡ്ചെ യ്തു.
ചില സെക്കൻഡുകൾ നിശബ്ദത.
പിന്നെ....മറുവശത്ത് നിന്ന് ഒരു പുരുഷ ശബ്ദം.
വളരെ പരിചിതമായ ശബ്ദം.
"ദേവിക..."
ദേവികയുടെ ഹൃദയം ഒറ്റ നിമിഷം നിശ്ചലമായി.
കാരണം...
ആ ശബ്ദം അവൾ ഓർമ്മിക്കുന്നില്ല.
പക്ഷേ അവളുടെ മനസ്സ് അത് തിരിച്ചറിഞ്ഞിരുന്നു.
"എനിക്ക് സമയം കുറവാണ്."
"നീ എന്റെ അടുത്തേക്ക് വരണം."
ആ ശബ്ദം കേട്ട നിമിഷം ദേവികയുടെ കൈകൾ വിറച്ചു.
"ആരാണ്?"
അവൾ ഉടനെ ചോദിച്ചു.
മറുവശത്ത് കുറച്ചു നിമിഷങ്ങൾ നിശബ്ദത.
പിന്നെ ഒരു ചെറു ചിരി.
വേദന നിറഞ്ഞ ഒരു ചിരി.
അവളുടെ ഹൃദയം ശക്തമായി മിടിച്ചു.
"രോഹിത്?"
വരുണും അവളെ തന്നെ നോക്കുകയായിരുന്നു.
അടുത്ത നിമിഷം മറുവശത്ത് നിന്ന് വന്ന മറുപടി ഇരുവരെയും നിശ്ചലരാക്കി.
"അതെ."
ദേവികയുടെ ശ്വാസം ഒരു നിമിഷം നിലച്ചു.
അഞ്ചു വർഷമായി എല്ലാവരും അന്വേഷിക്കുന്ന ആൾ.അഞ്ചു വർഷമായി ആരും കണ്ടിട്ടില്ലാത്ത ആൾ
ഇപ്പോൾ ഫോണിന്റെ മറുവശത്തുണ്ട്.
"നിങ്ങൾ എവിടെയാണ്?"
"അത് നീ അറിയാൻ സമയമായിട്ടില്ല"
"പിന്നെ എപ്പോഴാണ് ഞാൻ അത് അറിയുക. കുറെ ആയി എന്നെ ഇട്ട് കളിപ്പിക്കാൻ തുടങ്ങിയിട്ട്."
ദേവികയുടെ ശബ്ദം മുറുകി.
"ആ മൂന്ന് ദിവസങ്ങളിൽ എന്താണ് സംഭവിച്ചത്?"
മറുവശത്ത് വീണ്ടും നിശബ്ദത.
പിന്നെ...
"നിനക്ക് എന്തൊക്കെ ഓർമ്മയുണ്ട്?"
ദേവിക കണ്ണുകൾ അടച്ചു.
"വളരെ കുറച്ച്."
"ക്ഷേത്രം."
"മഴ."
"ആരോ എന്നോട്പ കൂടെ വരാൻ പറയുന്നത്."
അവൾ നിർത്തി.
"അത്ര മാത്രം."
ഫോണിന്റെ മറുവശത്ത് ഒരു ദീർഘനിശ്വാസം കേട്ടു.
"അപ്പോൾ ഇനിയും സമയമായിട്ടില്ല."
"Stop saying that!"
ആദ്യമായി അവളുടെ ശബ്ദം ഉയർന്നു.
"എല്ലാവരും എപ്പോഴും ഇതുതന്നെയാണ് പറയുന്നത്."
"പറയാൻ പറ്റില്ല."
"ഇപ്പോൾ സമയമായിട്ടില്ല"
അന്നേരം വരുണിന്റെ കണ്ണുകൾ അവളുടെ അവസ്ഥ ഓർത്തു നിറഞ്ഞു
"ഇത് എന്റെ ജീവിതമാണ്."
മറുവശത്ത് വീണ്ടും നിശബ്ദത.
പിന്നെ വളരെ പതുക്കെ...
"അറിയാം."
ആ ശബ്ദത്തിൽ കുറ്റബോധം ഉണ്ടായിരുന്നു.
വളരെ വ്യക്തമായി.
"അപ്പോൾ പറയൂ."
ദേവിക മുറുകെ പറഞ്ഞു.
"ആ മൂന്ന് ദിവസങ്ങളിൽ ഞാൻ എവിടെയായിരുന്നു?"
ഈ തവണ റോഹിത് ഉടനെ മറുപടി പറഞ്ഞില്ല.
പകരം ചോദിച്ചു.
"ആ ആക്‌സിഡന്റിന് തൊട്ടുമുമ്പ്ആ നീ ആരെയാണ് കണ്ടത്?"
ദേവികയുടെ നെറ്റി ചുളിഞ്ഞു.
അവൾ അത്ശ്ര ഓർത്തെടുക്കാൻ ശ്രമിച്ചു.
മഴ.
റോഡ്.
ആദർശ്.
പിന്നെ...
വരുൺ.
"വരുണിനെ."
അവൾ പതുക്കെ അവന്റെ മുഖത്തേക്ക് നോക്കി .
മറുവശത്ത് ഒരു നിമിഷം നിശബ്ദത.
പിന്നെ
"അല്ല."
ദേവികയുടെ ഹൃദയം ഒന്ന് മുറുകി.
"എന്ത്?"
"അത് നിന്റെ അവസാന ഓർമ്മയല്ല."
അവൾ പൂർണ്ണമായും നിശ്ചലമായി.
"നീ മറന്നുപോയ മറ്റൊരു കാര്യമുണ്ട്."
രോഹിത്തിന്റെ ശബ്ദത്തിൽ കൂടുതൽ ഗൗരവം നിറഞ്ഞു .
"ആ ആക്‌സിഡന്റ്നടക്കുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് നീയും ആദർശും ആരെയോ കണ്ടു."
"ആ കൂടിക്കാഴ്ചയാണ് എല്ലാം മാറ്റിയത്."
ദേവികയുടെ ശ്വാസം മുറുകി.
"ആരെയാ?"
അപ്പോഴാണ് ഫോണിന്റെ മറുവശത്ത് ഒരു വലിയ ശബ്ദം കേട്ടത്.
ആരോ വാതിൽ തുറക്കുന്നതുപോലെ.
രോഹിത്തിന്റെ ശബ്ദം പെട്ടെന്ന് മാറി.
"Shit..."
"രോഹിത്?"
ദേവികയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.
"Listen carefully."
അവന്റെ ശബ്ദം ഇപ്പോൾ വളരെ താഴ്ന്നിരുന്നു.
"നീയും വരുണും വയനാട്ടിലേക്ക് പോകണം."
വരുണിന്റെ കണ്ണുകൾ ഉടനെ ദേവികയിലേക്ക് നീങ്ങി.
"പഴയ viewpoint."
"അവിടെ ഇപ്പോഴും എന്തോ ഉണ്ട്."
"എന്ത്?"
"അത് കണ്ടാൽ നിനക്ക് എല്ലാം ഓർമ്മ വരും."
അടുത്ത നിമിഷം
ഒരു ശക്തമായ ഇടിയുടെ ശബ്ദം.
പിന്നെ എന്തോ വീണ ശബ്ദം.
"രോഹിത്!"
അവൾ നിന്നും വിയർത്തു .
പക്ഷേ...
മറുവശത്ത് നിന്ന് കേട്ട അവസാന വാക്കുകൾ അവളുടെ കാതുകളിൽ വീണ്ടും വീണ്ടും അലയടിച്ചു
"ആരെയും വിശ്വസിക്കരുത്..."
Call disconnected.
ആകെ നിശബ്ദത.
ദേവികയുടെ കൈകൾ വിറച്ചു.
"ആരെയും വിശ്വസിക്കരുത്..."
അവൾ പതുക്കെ ആവർത്തിച്ചു.
"ആരെയാണ് ഉദ്ദേശിച്ചത്?"
വരുൺ ഒന്നും മിണ്ടിയില്ല.
കാരണം അവന്റെ മനസ്സിൽ അതിലും ഭയപ്പെടുത്തുന്ന മറ്റൊരു ചോദ്യം ഉയർന്നിരുന്നു.
രോഹിത്ത് അഞ്ചു വർഷമായി ഒളിച്ചുനടക്കുകയാണെങ്കിൽ...
ഇത്ര വർഷങ്ങൾക്ക് ശേഷവും അവൻ ആരെയാണ് ഭയക്കുന്നത്?
തുടരും...... #തുടർക്കഥ #നോവൽ # പ്രണയകഥകൾ # തുടർക്കഥ