Santhosh sasi 😍
835 views
7 days ago
രുദ്രദൃഷ്ടി ഭാഗം 36 അവസാനം ഭാഗം കാശിയുടെ ആകാശം പവിത്രമായ നീലിമയിലേക്ക് മടങ്ങി. നഗരം വീണ്ടും മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായി. മഠത്തിന്റെ തിണ്ണയിൽ ഇരുന്നുകൊണ്ട് ഇന്ദ്രജിത്ത് തന്റെ മകന്റെയും മറ്റ് യോദ്ധാക്കളുടെയും ഹൃദയമിടിപ്പ് ശ്രദ്ധിച്ചു. അവർ ഇപ്പോൾ കേവലം യോദ്ധാക്കളല്ല ലോകത്തിന്റെ സ്പന്ദനമറിയുന്ന കാവൽക്കാരാണ്….. "സമയമായി രുദ്രാവതീ" ഇന്ദ്രജിത്ത് പതുക്കെ എഴുന്നേറ്റു. കാഴ്ചയില്ലെങ്കിലും അവന്റെ മുഖത്ത് അവാച്യമായ ഒരു ശാന്തിയുണ്ടായിരുന്നു…… ധനുഷും വേദയും നകുലനും മൈഥിലിയും താരയും കാലനും ഇന്ദ്രജിത്തിന്റെ പാദങ്ങളിൽ നമസ്കരിച്ചു. ധനുഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. "അച്ഛാ അങ്ങില്ലാതെ ഞങ്ങൾക്ക് എങ്ങനെ ഈ ധർമ്മം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും".... ഇന്ദ്രജിത്ത് മകന്റെ തോളിൽ കൈവെച്ചു…. "കാഴ്ചയല്ല ധനൂ പ്രധാനം ഉള്ളിലെ വെളിച്ചമാണ്. നിന്റെ വജ്രദൃഷ്ടി സത്യത്തിന് നേരെ തിരിക്കുക. വേദയുടെ കരുണ നിനക്ക് തണലാകും. മറ്റ് യോദ്ധാക്കൾ നിന്റെ കൈകളാകും. ഞാൻ നിന്റെ ഉള്ളിലെ ജ്ഞാനമായി എന്നും ഉണ്ടാകും.".. അവർ മഠം വിട്ടിറങ്ങിയപ്പോൾ കാശിയിലെ സ്മശാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആത്മാക്കൾ നിശബ്ദരായി പുറത്തുവന്നു… ഭയപ്പെടുത്താനല്ല മറിച്ച് തങ്ങളെ ഇത്രയും കാലം കാത്ത ആ മഹായോഗിക്ക് വിട നൽകാൻ. കാശിയിലെ നായ്ക്കൾ പോലും ഓരിയിടാതെ അവരെ അനുഗമിച്ചു… ജനങ്ങൾ കണ്ണീരോടെ അവർക്ക് വിട നൽകി… ഇന്ദ്രജിത്തും രുദ്രാവതിയും ഗംഗയുടെ തീരത്തുകൂടി വടക്കോട്ട് നടന്നു. ഓരോ ചുവടിലും അവരുടെ ഭൗതിക രൂപം പതുക്കെ നേർത്തു നേർത്തു വരുന്നത് യോദ്ധാക്കൾ കണ്ടു. അവർ ഹിമാലയത്തിന്റെ താഴ്വരയിലെത്തിയപ്പോൾ ഒരു വലിയ മഞ്ഞ് വീഴ്ചയുണ്ടായി… ഹിമാലയത്തിന്റെ മുകൾത്തട്ടിൽ, കൈലാസത്തിന്റെ നിഴൽ വീഴുന്ന ഒരിടത്ത് അവർ നിന്നു. രുദ്രാവതിയുടെ രൂപം പതുക്കെ ഒരു ജലധാരയായി മാറി അന്തരീക്ഷത്തിൽ ലയിച്ചു. ഇന്ദ്രജിത്ത് തന്റെ ശൂലം ആ മണ്ണിൽ കുത്തി. ആ നിമിഷം അവന്റെ ശരീരത്തിൽ നിന്ന് ഒരു സ്വർണ്ണ പ്രകാശം ആകാശത്തേക്ക് ഉയർന്നു. അവൻ ഇപ്പോൾ അന്ധനല്ല. പ്രപഞ്ചം മുഴുവൻ അവന്റെ കണ്ണുകൾക്കുള്ളിലായിരുന്നു. "ഹര ഹര മഹാദേവ്" എന്ന അവന്റെ അവസാനത്തെ ഗർജ്ജനം ഹിമാലയത്തിൽ പ്രതിധ്വനിച്ചു…. യോദ്ധാക്കൾ താഴെ നിന്ന് നോക്കുമ്പോൾ ഹിമാലയത്തിന്റെ മുകളിൽ രണ്ട് പുതിയ നക്ഷത്രങ്ങൾ ഉദിച്ചുനിൽക്കുന്നത് അവർ കണ്ടു. ഒന്ന് സ്വർണ്ണനിറത്തിലും മറ്റൊന്ന് ഗംഗയുടെ നീലിമയിലും…. കാശിയിൽ തിരിച്ചെത്തിയ ധനുഷ് മഠത്തിന്റെ മുകളിൽ ഇന്ദ്രജിത്തിന്റെ ശൂലം സ്ഥാപിച്ചു. നകുലനും മൈഥിലിയും താരയും കാലനും അവന് ചുറ്റും കാവൽ നിന്നു… "ഇനി നമ്മുടെ ഊഴമാണ്" ധനുഷ് പ്രഖ്യാപിച്ചു…അവന്റെ വജ്രദൃഷ്ടി ജ്വലിച്ചു… ദൂരെ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ ഒരു വ്യക്തി തന്റെ രക്ഷക്ക് വേണ്ടി കരയുമ്പോൾ അല്ലെങ്കിൽ ഒരു അസുരശക്തി തലപൊക്കുമ്പോൾ ആ ശൂലത്തിൽ നിന്ന് ഒരു കിലുക്കം കേൾക്കും. അന്ന് രാത്രിയിൽ കാശിയുടെ തെരുവുകളിൽ ധനുഷും സംഘവും നിഴലുകളെപ്പോലെ ഇറങ്ങും… തിന്മയുള്ളിടത്തോളം കാലം രുദ്രരക്ഷകർ ഉണ്ടാകും. ജ്ഞാനം മരിക്കില്ല അത് വെളിച്ചമായി തലമുറകളിലൂടെ പടർന്നുകൊണ്ടേയിരിക്കും… ശുഭം… രുദ്രദൃഷ്ടി എന്ന എന്റെ ഈ കഥ ഇവിടെ അവസാനിക്കുന്നു… എന്റെ ഈ കഥയോടൊപ്പം സഞ്ചരിച്ച എല്ലാ വായനക്കാർക്കും നന്ദി.. സ്നേഹത്തോടെ ✍️സന്തോഷ്‌ ശശി…. #✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #💞 പ്രണയകഥകൾ