കഥ,ത്രില്ലെർ,ഹൊറർ

98 Posts • 220K views
Santhosh sasi 😍
1K views 10 hours ago
കതിരണിഞ്ഞ സ്വപ്‌നങ്ങൾ ഭാഗം 2 കരിമ്പനക്കാവ് ഗ്രാമത്തിൽ ആ വർഷം മഴ നേരത്തെ തന്നെ എത്തി. ആദ്യമഴയിൽ നനഞ്ഞ മണ്ണിന്റെ മണം ഗ്രാമമാകെ പരന്നിരുന്നു. നെൽപ്പാടങ്ങളിൽ വെള്ളം നിറഞ്ഞു. കേശവനും ലോകേഷും വിത്തിറക്കാനുള്ള തിരക്കിലായിരുന്നു. "മോനേ... ഇത്തവണത്തെ മഴ നല്ല ലക്ഷണമാണ് . വിളവും നന്നായിരിക്കും" കേശവൻ സന്തോഷത്തോടെ പറഞ്ഞു. "അതെ അച്ഛാ... ഇത്തവണ നമുക്ക് പടിഞ്ഞാറെ പാടവും കൃഷി ചെയ്യാം." മകന്റെ ആത്മവിശ്വാസം കണ്ട് കേശവന്റെ മനസ്സ് നിറഞ്ഞു. അധികം പഠിച്ചിട്ടില്ലെങ്കിലും കൃഷിയെക്കുറിച്ചുള്ള അറിവും അധ്വാനിക്കാനുള്ള മനസ്സും ലോകേഷിനുണ്ടായിരുന്നു. വൈകുന്നേരം പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ലോകേഷ് പതിവുപോലെ തോടിൻകരയിൽ കുറച്ചുനേരം ഇരുന്നു. അവിടെ നിന്ന് അസ്തമയസൂര്യനെ നോക്കുക എന്നത് അവന്റെ ശീലമായിരുന്നു. അപ്പോൾ ഒരു കാർ പൊടിപറത്തി അവന്റെ മുന്നിലൂടെ കടന്നുപോയി. ഗ്രാമത്തിൽ കാറുകൾ വിരളമായതിനാൽ അവൻ വെറുതെ നോക്കി നിന്നു. അത് ശങ്കരന്റെ വീടിന്റെ മുന്നിൽ ചെന്നു നിന്നു. വൈദേഹി വന്നിരിക്കുമോ എന്നൊരു ചിന്ത അവന്റെ മനസ്സിലൂടെ കടന്നുപോയി… പക്ഷേ ഉടനെ അവൻ ആ ചിന്ത മാറ്റി. "വന്നാൽ വന്നോട്ടെ എനിക്ക് എന്താ…” അവൻ വീട്ടിലേക്ക് നടന്നു. === അതേസമയം ശങ്കരന്റെ വീട്ടിൽ സന്തോഷമായിരുന്നു… നഗരത്തിൽ നിന്ന് അവധിക്ക് വന്ന വൈദേഹിക്ക് ഗ്രാമം പഴയപോലെ തോന്നിയില്ല… വീടും വഴികളും പാടങ്ങളും എല്ലാം അവൾക്ക് ചെറുതായി തോന്നി. "മോളേ... നാളെ കമലചേച്ചിയുടെ വീട്ടിൽ പോകണം" ലീല പറഞ്ഞു. "എന്തിനാ അമ്മേ" "കുറെ നാളായില്ലേ അവരെയൊക്കെ കണ്ടിട്ട്."... വൈദേഹി ഒന്ന് മടിച്ചു. "പിന്നെ പോകാം."... "അത് ശരിയല്ല.ഞങ്ങൾ നീ വന്നിട്ട് അവിടേക്ക് പോകാൻ ഇരുന്നതാണ്.. ." ലീല പറഞ്ഞതിന് അവൾ മറുപടി പറഞ്ഞില്ല…. ===== പിറ്റേന്ന് രാവിലെ കമല വീട്ടുമുറ്റം അടിച്ചുവാരുകയായിരുന്നു… അപ്പോഴാണ് ഒരു കാർ അവരുടെ പടിക്കൽ വന്ന് നിന്നത്… അതിൽ നിന്നും ശങ്കരനും കുടുംബവും ഇറങ്ങി… അവരെ കണ്ട് കയ്യിൽ ഇരുന്ന ചൂൽ താഴെ ഇട്ടിട്ട് കമല അവരുടെ അടുത്തേക്ക് ചെന്നു…. "ഏട്ടാ….".. കമല സന്തോഷത്തോടെ അവരെ സ്വീകരിച്ചു. ലോകേഷ് അപ്പോഴേക്കും പാടത്തേക്ക് പോയിരുന്നു… "ലോകേഷ് എവിടെ" ശങ്കരൻ ചോദിച്ചു. "രാവിലെ തന്നെ പാടത്തേക്ക് പോയി.".. വൈദേഹി അവരെ കണ്ടിട്ട് ഒന്നും മിണ്ടിയില്ല… അവൾ മുറ്റം മുഴുവൻ നോക്കി. ചുമരിൽ പഴയ ഘടികാരം. ഓടിട്ട വീട്. മുറ്റത്ത് കെട്ടിയ പശു.. ചെറിയ പൂന്തോട്ടം. എല്ലാം പഴയപോലെ തന്നെ. "ഇവിടെ ഒന്നും മാറിയിട്ടില്ല..." അവൾ മനസ്സിൽ പറഞ്ഞു. ==== ഉച്ചയോടെ ലോകേഷ് വീട്ടിലെത്തി. മുറ്റത്ത് കാറ് കണ്ടപ്പോൾ അതിഥികൾ വന്നിട്ടുണ്ടെന്ന് മനസ്സിലായി. അകത്തേക്ക് കയറിയപ്പോൾ എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു. "ലോകേഷ് വന്നല്ലോ..." കമല പറഞ്ഞു. "വാ മോനേ ഞങ്ങൾ നീ വരുന്നതും നോക്കി ഇരിക്കുക ആയിരുന്നു…." ലീല ചിരിയോടെ പറഞ്ഞു…. ലോകേഷ് എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിച്ചു… "സുഖമാണോ വൈദേഹി" അവൻ വൈദേഹിയെ നോക്കി… "മ്….”.. അവൾ ചെറുതായി ഒന്ന് മൂളി… പഴയപോലെ അവൾ അവനോട് സംസാരിച്ചില്ല. അത് ലോകേഷ് ശ്രദ്ധിച്ചു. പക്ഷേ അതിന്റെ കാരണം അവൻ അന്വേഷിച്ചില്ല.. ==== ഉച്ചഭക്ഷണത്തിന് ശേഷം ശങ്കരൻ കേശവനൊപ്പം പുറത്തിരുന്നു. സംസാരം പല വിഷയങ്ങളിലേക്കും പോയി. "ലോകേഷിന് ഇനി എന്താ പരിപാടി" ശങ്കരൻ ചോദിച്ചു. "കൃഷി തന്നെ. അവനത് ഇഷ്ടമാണ്." കേശവൻ അഭിമാനത്തോടെ പറഞ്ഞു. അത് കേട്ടപ്പോൾ വൈദേഹിയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു… അവളുടെ മനസ്സിൽ മറ്റൊരു ജീവിതമായിരുന്നു. നല്ല ജോലി. നഗരത്തിലെ ഫ്ലാറ്റ്. കാർ. ഉയർന്ന ജീവിതനിലവാരം. കൃഷി ചെയ്യുന്ന ഒരു ഭർത്താവിനെ അവൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. === വൈകുന്നേരം എല്ലാവരും മടങ്ങാനൊരുങ്ങി. കമല ഒരു പൊതിയിൽ വീട്ടിൽ ഉണ്ടാക്കിയ അച്ചാറും വാഴക്കായ ചിപ്സും നൽകി. "ഇത് മോൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. മോൾക്ക് ഇഷ്ടമല്ലേ.".. കമല ചിരിയോടെ ചോദിച്ചു… വൈദേഹി അവരോട് നന്ദി പറഞ്ഞെങ്കിലും പഴയ സന്തോഷം മുഖത്തില്ലായിരുന്നു…. കാർ പോയതിന് ശേഷം കമല നെടുവീർപ്പിട്ടു. "അവൾ ആകെ മാറിപ്പോയി അല്ലേ" അവരുടെ ചോദ്യം കേട്ട് കേശവൻ ചിരിച്ചു. "പഠിക്കുമ്പോൾ എല്ലാവരും മാറും."... പക്ഷേ കമലയുടെ മനസ്സിലെ സംശയം മാറിയില്ല. === ദിവസങ്ങൾ കടന്നുപോയി. വൈദേഹി വീണ്ടും നഗരത്തിലേക്ക് മടങ്ങി. അവിടെ അവളുടെ സുഹൃത്തുക്കളുടെ സംസാരവിഷയം ഭാവി ജീവിതമായിരുന്നു. "എനിക്ക് ഒരു ഡോക്ടറെയാണ് വിവാഹം കഴിക്കേണ്ടത്." "എനിക്ക് വിദേശത്തുള്ള ഒരാളെ." "എനിക്ക് ബിസിനസുകാരൻ." ഓരോരുത്തരും അവരുടെ സ്വപ്നങ്ങൾ പങ്കുവച്ചു…. "നീ എന്താ തീരുമാനിച്ചത്.." ഒരു സുഹൃത്ത് വൈദേഹിയോട് ചോദിച്ചു. വൈദേഹി കുറച്ചുനേരം മിണ്ടിയില്ല. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ ഇനിയും തീരുമാനിച്ചിട്ടില്ല.".... പക്ഷേ അവളുടെ മനസ്സിൽ ഒരു കാര്യം ഉറപ്പായിരുന്നു. താൻ വിവാഹം കഴിക്കുന്നത് ലോകേഷിനെ അല്ല… === അതേസമയം ലോകേഷിന്റെ ജീവിതം പഴയതുപോലെ തന്നെയായിരുന്നു. രാവിലെ പാടത്ത് ജോലി..ഉച്ചയ്ക്ക് പശുക്കളുടെ പരിപാലനം… വൈകുന്നേരം കൂട്ടുകാരോടൊപ്പം ഗ്രാമവായനശാല. അവൻ സന്തോഷവാനായിരുന്നു. ആരോടും അസൂയയില്ല… ആരെയും അവൻ കുറ്റം പറയാറില്ല. "മോനേ... പഠനം നിർത്തിയതിൽ വിഷമമുണ്ടോ" ഒരു ദിവസം ഗോപാലൻ മാഷ് അവനോട് ചോദിച്ചു. "ഇല്ല മാഷേ." "അതിന് കാരണം..".... "എല്ലാവർക്കും ഒരേ വഴി ആവണമെന്നില്ലല്ലോ. എനിക്ക് ഈ മണ്ണ് മതി." ഗോപാലൻ മാഷ് അവന്റെ തോളിൽ തട്ടി. "ആ ചിന്ത കൈവിടരുത്.".... === ആ രാത്രിയിൽ ശങ്കരന്റെ വീട്ടിൽ മറ്റൊരു സംഭാഷണം നടന്നു. "വൈദേഹി... നിന്റെ പഠിപ്പ് കഴിഞ്ഞാൽ കല്യാണത്തിന്റെ കാര്യം നോക്കണം." വൈദേഹിയോട് ആയി ശങ്കരൻ പറഞ്ഞു.. "അച്ഛാ..." "എന്താ.." "എനിക്ക് ഒരു കാര്യം പറയാനുണ്ട്." ശങ്കരൻ അവളെ നോക്കി… "ലോകേഷിനെ എനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ല."... ആ വാക്കുകൾ കേട്ട് ശങ്കരൻ നിശ്ശബ്ദനായി.. ഈ സമയം ലീല അടുക്കളയിൽ ആയിരുന്നു… "എന്താണ് നീ പറയുന്നത്"ശങ്കരൻ മകളെ നോക്കി ചോദിച്ചു…. "അച്ഛാ... എനിക്ക് അവനെ ഇഷ്ടമല്ല." "കാരണം" അവൾ ഒരു നിമിഷം മടിച്ചു. പിന്നെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "അവന് പഠിപ്പില്ല... നല്ല ജോലിയില്ല... പണമില്ല... എനിക്ക് അങ്ങനെ ഒരു ജീവിതം വേണ്ട."... ആ വാക്കുകൾ ശങ്കരന്റെ മനസ്സിൽ ഒരു ഭാരമായി വീണു… അയാൾ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് പോയി…. തന്റെ മനസ്സിൽ ഉള്ളത് അച്ഛനോട് പറഞ്ഞ സന്തോഷത്തിൽ വൈദേഹി അവളുടെ മുറിയിലേക്ക് പോയി… എന്നാൽ ആ രാത്രിക്ക് ശേഷം വർഷങ്ങളായി രണ്ട് കുടുംബങ്ങളെയും ബന്ധിപ്പിച്ചിരുന്ന പഴയ ആ വാക്കുറപ്പിന് ആദ്യമായി വിള്ളൽ വീണിരുന്നു…. തുടരും... ✍️സന്തോഷ്‌ ശശി…. #കഥ,ത്രില്ലെർ,ഹൊറർ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ
9 likes
13 shares
Anjali
642 views 4 days ago AI indicator
പാർട്ട്‌ 1 രാവിലെ സമയം ഏകദേശം 10 മണിയാകുന്നു. പൊന്മുടി ഹിൽസിലെ മഞ്ഞ് അല്പം മാറിയെങ്കിലും കാറ്റിൽ ഇനിയും തണുപ്പ് ഉണ്ടായിരുന്നു.  Green wood women's hostel ന്റെ മുന്നിൽ ഒരു ഓട്ടോ നിർത്തി. അവൾ പതുക്കെ ഇറങ്ങി.... ഒരു ചെറിയ ബാഗ്... ഒരു suitcase അതിലേറെ ഒന്നുമില്ല..... ആദ്യമായി അവൾ കാണുയർത്തി നോക്കിയത് ആ ബിൽഡിങ്ങിലേക്കായിരുന്നു. Green Wood Women's Hostel പേര് വായിച്ചപ്പോൾ തന്നെ അവൾക്ക് ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel.അവൾ ചുറ്റും പതിയെ നോക്കി. പൊന്മുടി മലനിരകളുടെ മടിത്തട്ടിൽ, പച്ചപ്പിനിടയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പഴക്കം ചെന്ന മൂന്ന് നില കെട്ടിടം. ചുറ്റും പൈൻ മരങ്ങൾ. കാലത്തിന്റെ മുറിവുകൾ ചുമന്ന ചുമരുകളിൽ പലയിടത്തും പെയിന്റ് ഇളകിപ്പോയിരുന്നു. കെട്ടിടത്തെ ചുറ്റിനിന്ന ഉയരം കൂടിയ പൈൻ മരങ്ങൾ കാറ്റിൽ ആടുമ്പോൾ, അവയുടെ ഇലകൾ പരസ്പരം ഉരസുന്ന ശബ്ദം ആ പ്രദേശമാകെ ഒരു വിചിത്രമായ നിശ്ശബ്ദതയിൽ പൊതിഞ്ഞു. പഴകിയ ഇരുമ്പ് ഗേറ്റ് മെല്ലെ തുറന്ന് അവൾ അകത്തേക്ക് നടന്നു. മുറ്റത്താകെ വീണുകിടക്കുന്ന ഉണങ്ങിയ ഇലകൾ അവളുടെ കാൽപ്പാടുകൾക്കടിയിൽ ഞെരിഞ്ഞമർന്നു. ദൂരെയെവിടെയോ ഒരു കാക്കയുടെ കരച്ചിൽ മാത്രം ആ നിശ്ശബ്ദതയെ ഇടയ്ക്കിടെ മുറിച്ചുകടന്നു. ഹോസ്റ്റലിന് മുന്നിലേക്കെത്തിയ അവൾ ഒരു നിമിഷം നിന്നു. ഒരു ദീർഘനിശ്വാസം വിട്ട് ബാഗിന്റെ സ്ട്രാപ്പ് ഒന്ന് ശരിയാക്കി. പുതിയ ജീവിതത്തിന്റെ തുടക്കമായിരിക്കേണ്ട ഈ യാത്ര, എന്തുകൊണ്ടോ അവളുടെ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു അസ്വസ്ഥത നിറച്ചിരുന്നു. വരാന്തയിൽ നിന്നിരുന്ന കുറച്ച് പെൺകുട്ടികൾ പുതുതായി വന്ന അവളെ കൗതുകത്തോടെ നോക്കുന്നത് അവൾ ശ്രദ്ധിച്ചു. അവരെ നോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ചെങ്കിലും, മനസ്സിനുള്ളിലെ ആ അപരിചിതമായ ഭാരം മാത്രം കുറയുന്നുണ്ടായിരുന്നില്ല. മെല്ലെ ഓരോ ചുവടുമായി അവൾ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിലേക്ക് നടന്നു. ഇവിടെ തന്നെയാണോ ഇനി താമസിക്കേണ്ടത് എന്ന് അവൾ സ്വയം ചിന്തിച്ചു. ഹോസ്റ്റലിന് തൊട്ടടുത്തുള്ള കോളേജിൽ തന്നെ അവൾ അഡ്മിഷൻ എടുത്തത്. ആ കോളേജിലെ മിക്ക സ്റ്റുഡന്റസും ഈ ഹോസ്റ്റലിൽ തന്നെ ആണ് താമസിക്കുന്നത്. അവൾ അകത്തേക്ക് കയറി. റിസപ്ഷൻ ഏരിയയിൽ hostel warden ഇരിക്കുന്നുണ്ടായിരുന്നു. അവൾ രജിസ്റ്ററിൽ പേരൊക്കെ എഴുതി കഴിഞ്ഞപ്പോൾ warden അവൾക് റൂമിന്റെ key കൊടുത്തു. Room 213. " മൂന്നാമത്തെ നിലയിൽ ഇടത് വശത്തു അവസാനത്തെ മുറി ആണ് " മുന്നോട്ട് ഒരു ഇടനാഴി ആണ്. ഒരാൾക്കു മാത്രം സുഖമായി അതിലെ നടക്കാൻ പറ്റും. തറയിലെ ടൈൽസ് പഴയത് ആണ്. ഫാൻ slow ആയിട്ട് തിരിയുന്നു. പക്ഷെ സൗണ്ട് കൂടുതലാണ്. നടക്കുമ്പോൾ.... പിന്നിൽ ആരോ കൂടി നടക്കുന്ന പോലെ echo.... കുറച്ചു നടക്കുമ്പോൾ മുകളിലേക്കുള്ള step ആണ്. അവൾ മുകളിലേക്കുള്ള പടികൾ കയറി. ഭിത്തിയിൽ പഴയ സ്റ്റുഡന്റ്സിന്റെ ഗ്രൂപ്പ്‌ ഫോട്ടോ.. ചില ഫോട്ടോ blur ആയി.... ചില face clear അല്ല.. അവൾ step കയറി മുകളിലെത്തി. Room 213. അവൾ റൂമിലേക്ക് കയറി. ചെറിയ മുറി. 4 ബെഡ് ഉണ്ട്. ജനാല തുറന്നാൽ പുറത്ത് കാട് ആണ്. അവൾ ബെഡിലേക്ക് ഇരുന്നു. എന്തൊക്കെയോ നെഗറ്റീവ് feel പോലെ. പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടിയത്... തുടരും... #Horror Stories #horrorstories #💃 Reels വീഡിയോസ് #💭 Inspirational Quotes #👌 വൈറൽ വീഡിയോസ്
9 likes
10 shares