രുദ്രദൃഷ്ടി ഭാഗം 35
രക്തഗർത്തത്തിന്റെ ആഴങ്ങളിൽ കാലനേമിയുടെ ആ പരിഹാസം മുഴങ്ങിക്കൊണ്ടിരുന്നു. കാശി അപകടത്തിലാണെന്ന വാർത്ത ധനുഷിനെ തളർത്തിയില്ല, പകരം അവനിൽ ഒരു പുതിയ സംഹാരരൂപി ഉണർന്നു…
രക്തഗർത്തം വിറയ്ക്കാൻ തുടങ്ങി. കാലനേമി തന്റെ ചുവന്ന മാംസരൂപം വെടിഞ്ഞ് ഒരു പുകപടലമായി ആകാശത്തേക്ക് ഉയർന്നു….
"നമുക്ക് ഉടൻ കാശിയിൽ എത്തണം" ധനുഷ് അലറി…
പക്ഷേ മൃതദ്വീപിൽ നിന്ന് കാശിയിലേക്ക് ദിവസങ്ങളുടെ ദൂരമുണ്ട്. ഈ സമയം താര തന്റെ മിന്നൽപ്പിണരുകൾ വായുവിൽ വിരിച്ചു….
"എന്റെ ശക്തിയും മൈഥിലിയുടെ പുതിയ നീല അഗ്നിയും ചേർത്താൽ നമുക്ക് ഒരു
കാലദ്വാരം സൃഷ്ടിക്കാം. പക്ഷേ അത് നമ്മുടെ പ്രാണനെ തളർത്തും."...
യോദ്ധാക്കൾ ഒന്നിച്ച് കൈകൾ കോർത്തു. വായുവിൽ ഒരു നീല പ്രകാശവലയം രൂപപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ അവർ മൃതദ്വീപിൽ നിന്ന് കാശിയുടെ മണ്ണിൽ എത്തിച്ചേർന്നു….
കാശിയിലെ തെരുവുകൾ ശവപ്പറമ്പ് പോലെയായിരുന്നു. അദൃശ്യരായ ഛായാ സൈനികർ ജനങ്ങളെ ആക്രമിക്കുന്നു. അവർക്ക് രൂപമില്ല വെറും കറുത്ത നിഴലുകൾ മാത്രം. സാധാരണ ആയുധങ്ങൾ അവർക്ക് ഏൽക്കുന്നില്ല….
മഠത്തിന് മുന്നിൽ കാഴ്ചയില്ലാത്ത ഇന്ദ്രജിത്ത് തന്റെ ശൂലം മുറുകെപ്പിടിച്ച് നിൽക്കുന്നു. രുദ്രാവതി തന്റെ ഗംഗാജലം മന്ത്രം ജപിച്ച് മഠത്തിന് ചുറ്റും തളിച്ചു. ആ ജലരേഖ കടക്കാൻ നിഴലുകൾക്ക് കഴിയുന്നില്ലായിരുന്നു….
"ഇന്ദ്രജിത്ത്... അവർ മതിൽ തകർക്കാൻ ശ്രമിക്കുകയാണ്" രുദ്രാവതി ഭയത്തോടെ പറഞ്ഞു…..
പെട്ടെന്ന് ആകാശത്തുനിന്ന് കറുത്ത മഴ പെയ്യാൻ തുടങ്ങി. ആ മഴത്തുള്ളികൾ ഓരോന്നും ചെറിയ പ്രാണികളായി മാറി രുദ്രാവതിയുടെ സുരക്ഷാവലയം തുരന്നു. മഠത്തിനുള്ളിലേക്ക് നിഴലുകൾ ഇഴഞ്ഞുകയറി…..
അന്ധനായ ഇന്ദ്രജിത്ത് തന്റെ കേൾവിശക്തി കേന്ദ്രീകരിച്ചു. നിഴലുകളുടെ ചലനം വായുവിൽ ഉണ്ടാക്കുന്ന ചെറിയ കമ്പനങ്ങൾ അവൻ തിരിച്ചറിഞ്ഞു. അവൻ തന്റെ ശൂലം വായുവിൽ വീശിയപ്പോൾ ഒരു നിഴൽരൂപം ചിതറിപ്പോയി. പക്ഷേ ആയിരക്കണക്കിന് നിഴലുകൾ അവനെ വളഞ്ഞു. അവർ ഇന്ദ്രജിത്തിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് അവന്റെ ജീവൻ വലിച്ചെടുക്കാൻ തുടങ്ങി….
"അച്ഛാ" ധനുഷിന്റെ ശബ്ദം മുഴങ്ങി.
ധനുഷും സംഘവും മഠത്തിന്റെ മുറ്റത്തേക്ക് പറന്നിറങ്ങി. ധനുഷിന്റെ വജ്രദൃഷ്ടി ഇപ്പോൾ നീലനിറത്തിൽ ജ്വലിക്കുകയായിരുന്നു. അവൻ ആ വെളിച്ചം നഗരത്തിന് മുകളിലേക്ക് തൊടുത്തുവിട്ടു. ആ പ്രകാശത്തിൽ നിഴലുകൾക്ക് മറഞ്ഞിരിക്കാൻ ഇടമില്ലാതായി….
നകുലൻ തന്റെ വില്ലിൽ നിന്ന് പ്രകാശ അസ്ത്രങ്ങൾ തൊടുത്തു. മൈഥിലി തന്റെ പുതിയ പ്രാണാഗ്നി കൊണ്ട് നിഴലുകളെ ഭസ്മമാക്കി. കാലൻ തന്റെ അസ്ഥിദണ്ഡ് നിലത്ത് കുത്തി….
"ഈ നിഴലുകൾക്ക് ആത്മാവില്ല ഇവ കാലനേമിയുടെ ശ്വാസമാണ്.. ആ ശ്വാസം നാം തടയണം".... കാലൻ പറഞ്ഞു..
കാലനേമി കാശിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അവൻ തന്റെ രൂപം ഭീമാകാരമാക്കി….
"ഇന്ദ്രജിത്ത്.. നിന്റെ കണ്ണുകൾ നീ തന്നു. ഇനി നിന്റെ മകന്റെ വജ്രദൃഷ്ടി എനിക്ക് വേണം"...
കാലനേമി മഠത്തിന് നേരെ തന്റെ കൂറ്റൻ കൈകൾ താഴ്ത്തി. ആ കൈകൾ ഇന്ദ്രജിത്തിന് നേരെയാണ് വന്നത്. എന്നാൽ ഇന്ദ്രജിത്ത് പതുക്കെ പുഞ്ചിരിച്ചു….
"കാലനേമീ... നീ ഒരു കാര്യം മറന്നു. കണ്ണ് പോയപ്പോൾ എനിക്ക് ലഭിച്ചത് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ കാഴ്ചയാണ്"...
ഇന്ദ്രജിത്ത് തന്റെ കൈകൾ ആകാശത്തേക്ക് ഉയർത്തി. അവന്റെ ശരീരത്തിൽ നിന്ന് സ്വർണ്ണനിറത്തിലുള്ള രശ്മികൾ പുറപ്പെട്ടു. അവൻ ധനുഷിന്റെ വജ്രദൃഷ്ടിയുമായി തന്റെ ജ്ഞാനത്തെ ബന്ധിപ്പിച്ചു. അച്ഛനും മകനും ഒരേ മനസ്സാായി മാറി….
ധനുഷിന്റെ ശൂലം ഇപ്പോൾ ഒരു സ്വർണ്ണ നാഗത്തെപ്പോലെ തിളങ്ങി. അവൻ അത് കാലനേമിയുടെ നെറ്റിക്ക് നേരെ എറിഞ്ഞു. ആ ശൂലം അസുരന്റെ തല തുളച്ച് പുറത്തുവന്നു. കാലനേമി ഒരു വലിയ ഗർജ്ജനത്തോടെ കാശിയിലെ ഗംഗയിൽ വീണു….
യുദ്ധം അവസാനിച്ചു. നിഴലുകൾ മാഞ്ഞുപോയി. കാശിയിൽ വീണ്ടും സൂര്യപ്രകാശം പരന്നു. പക്ഷേ ഇന്ദ്രജിത്ത് തളർന്നു താഴെ വീണു. അവന്റെ ശരീരം വളരെ ദുർബലമായിരുന്നു….
"ധനൂ... വേദാ... എന്റെ ദൗത്യം തീരാറായി" ഇന്ദ്രജിത്ത് മന്ത്രിച്ചു. "രുദ്രരക്ഷകർ ഇനി നിങ്ങളാണ്. ലോകം നിങ്ങളെ തേടും. ഈ മഠം ഇനി സത്യത്തിന്റെ കാവൽപ്പുരയാകട്ടെ."....
ഇന്ദ്രജിത്ത് രുദ്രാവതിയുടെ കൈ പിടിച്ചു.
"നമുക്ക് കൈലാസത്തിലേക്ക് മടങ്ങാം രുദ്രാവതീ. ബാക്കി ഇവർ നോക്കിക്കൊള്ളും."...
തുടരും….
✍️സന്തോഷ് ശശി….
#💞 പ്രണയകഥകൾ #📙 നോവൽ #കഥ,ത്രില്ലെർ,ഹൊറർ #✍ തുടർക്കഥ #📔 കഥ