𝐀𝐡𝐚𝐦𝐦𝐞𝐝 𝐒𝐡𝐢𝐡𝐚𝐛
1.2K views
7 hours ago
താഴ്മലയിലെ രാത്രി PART 6 അതിശക്തമായാ മഴ പെയ്തു.ഇടിയുടെ തോത് ഇന്നലെക്കളും ശക്തമായിരുന്നു. ശക്തമായ കാറ്റിൽ ജനലുകൾ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. മെഴുകുതിരി കത്തിച്ചുകൊണ്ട് അവർ ചുറ്റും കൂടിയിരുന്നു. മെഴുകുതിരിയുടെ മഞ്ഞവെളിച്ചതിൽ ചുമരിലുള്ള ഫോട്ടോകൾ തിളങ്ങുന്നുണ്ടായിരുന്നു. രണ്ട് മുത്തശ്ശന്മാരും, മുത്തശ്ശിയും തങ്ങളെ നോക്കുന്നപോലെ അവർക്കു തോന്നി. ശക്തമായ കാറ്റിൽ മുല്ലപ്പൂവിന്റെ മണം ശക്തമായിരുന്നു. "നാളെ എന്തായാലും ആ മുല്ലപ്പൂ പറിക്കണം. എന്തൊരു മണമാ" നജ പറഞ്ഞു. "ഇത് ഇനി വല്ല പ്രേതങ്ങൾ ആകുമോ" അനു ചോദിച്ചു "ഒന്ന് പൊടി. പ്രേതം മുല്ലപ്പൂ വെച്ചു നടക്കുവല്ലേ.വേറെ പൂക്കളൊന്നും പ്രേതം ഇടാറില്ലെന്ന് തോന്നുന്നു.എല്ലാത്തിലും പ്രേതം വരുക മുല്ലപ്പൂവും വെച്ചാണ്." സ്നേഹ പരിഹസത്തോടെ പറഞ്ഞു. "അല്ല. അവൾ പറയുന്നതിലും ചെറിയൊരു സത്യമുണ്ടാകും.അല്ലെങ്കിൽ എവിടെനിന്നാണ് പ്രേതങ്ങൾ മുല്ലപ്പൂ വെച്ചാണ് നടക്കുന്നത് എന്ന ചിന്ത ആളുകളിലേക്ക് വന്നത്. ആരെങ്കിലും അനുഭവിച്ചത് കൊണ്ടാവില്ലേ അങ്ങനെ ഒരു കാര്യം തലമുറയായി കയ്മാറി ഇന്നും ആളുകൾ അത് വിശ്വസിക്കുന്നത്. ഇനി അതല്ല. വെറുതെ സങ്കല്പിച്ചത് ആണെങ്കിൽ വേറെ ഈ ലോകത്ത് എത്ര പൂക്കൾ ഉണ്ട്.അതിൽ ഒന്ന് പറഞ്ഞാൽ മതിയായിരിയുന്നില്ലേ." അന്ന കാര്യത്തോടെ പറഞ്ഞു. "പണ്ട് ഏതെങ്കിലും മണ്ടൻ രാത്രി നടന്നപ്പോൾ വല്ല പട്ടിയെയോ, പൂച്ചയെയോ അല്ലെങ്കിൽ കള്ളന്മാരെയോ കണ്ടപ്പോ അത് പ്രേതം ആണെന്നും ആ സമയം അവിടെ മുല്ലപ്പൂവിന്റെ മണം ഉണ്ടായിക്കാണും..ഇതെല്ലാം കൂട്ടിവെച്ചു പണ്ട് ആരോ പടച്ചുവിട്ട കഥ ആയിരിക്കും മുല്ലപ്പൂവിന്റെ മണം വന്നാൽ പ്രേതം ആണെന്ന്. പിന്നെ കഥകളിലും, സിനിമയിലും വന്നതോടെ അതങ്ങ് viral ആയി. അല്ലാതെ വേറെ ഒന്നുമല്ല." നജ പറഞ്ഞു നിർത്തി. "എന്തായാലും നാളെ ആ മുല്ലപ്പൂവ് പറിച്ചുകൊണ്ട് വരാം. അപ്പൊ ഈ പ്രേതം എന്ന talk നമുക്കിടയിൽ നിന്ന് പോകുമല്ലോ." "സ്നേഹ ചിരിച്ചുകൊണ്ട് പറഞ്ഞു" "ഏയ്‌ എനിക്ക് അനുഭവം ഉണ്ട്." അനു പറഞ്ഞു നിർത്തി. "എന്ത് അനുഭവം" "ഞങ്ങളുടെ വീടിന്റെ പരിസരത്തു മുല്ലപ്പൂക്കൾ ഒന്നുമില്ല. പക്ഷെ രാത്രി ചില സമയങ്ങളിൽ മുല്ലപ്പൂവിന്റെ മണം ഉണ്ടാകും. അപ്പൊ അമ്മ പറയും. വാതിലടച്ചു രാമായണം ചൊല്ലി ഇരിക്ക് എന്ന്" അനു പറഞ്ഞു "ആ best.വെറുതെ അല്ല നീ ഇങ്ങനെ പെടിത്തോണ്ടി ആയത്. അമ്മയുടെ അല്ലെ മോൾ." സ്നേഹ പരിഹസിച്ചുകൊണ്ട് പറഞ്ഞു. "ഏയ്. എനിക്ക് അനുഭവം ഉണ്ട്. ഞങ്ങളുടെ നാട്ടിൽ ഒരു സംഭവം ഉണ്ടായി." അനു അവരുടെ കുറച്ചു അടുത്തേക്കായി നീങ്ങി ഇരുന്നു. അവരും അനുവിന്റെ അനുഭവം കേൾക്കാൻ കാതോർത്തു ഇരുന്നു. "ഞങ്ങളുടെ വീടിന്റെ നാലുവീടുകൾക്ക് അപ്പുറം ഒരു വീട്ടിൽ അഭിരാമി എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീയും ഭർത്താവും ആയിരുന്നു ആ വീട്ടിൽ. മക്കളില്ല എന്ന വിഷമം ഒഴിച്ച് അവർ വളരെ സന്തോഷത്തോടെ ആയിരുന്നു ജീവിച്ചുരുന്നത്. നല്ലരീതിയിൽ പോയിരുന്ന ആ കുടുംബത്തിലേക്ക് ആവണി എന്നൊരു സ്ത്രീ വന്നു. പിന്നീട് ആ സ്ത്രീയും അഭിരാമിയുടെ ഭർത്താവും പ്രണയത്തിലായി. ഒരിക്കൽ അഭിരാമി തന്റെ വീട്ടിൽനിന്നും പറയാതെ ഒരു സർപ്രൈസ്‌ ന്യൂസ്‌ ആയി ഭർത്താവിന്റെ വീട്ടിലേക്ക് വന്നു. വിളിച്ചിട്ടും തുറക്കാതെ ഇരുന്നപ്പോൾ അവൾക്ക് tension ആയി. അവൾ ജനലുകളിലൂടെ മുറിക്കുള്ളിലേക്ക് നോക്കി. ആ കാഴ്ച കണ്ട് ആ സ്ത്രീയുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ കടന്നുപോയി.തന്റെ പ്രിയപ്പെട്ട ഭർത്താവും ആവണി എന്ന സ്ത്രീയും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായിരുന്നു ആ സ്ത്രീ കണ്ടത്. ഉടനെ ആ സ്ത്രീ സമനില തെറ്റിയപോലെ വലിയ ശബ്ദത്തിൽ ജനലിൽ ആഞ്ഞുമുട്ടി കരയാൻ തുടങ്ങി. നാട്ടുകാർ ഒത്തുകൂടി. അവരെ കൈയ്യോടെ പൊക്കി. അയാൾക്ക് നാട്ടിൽ ഉണ്ടായിരുന്ന എല്ലാ വിലയും പോയി. എല്ലാത്തിനും കാരണമായ അഭിരാമിയോട് അയാൾക്ക് വല്ലാത്ത ദേഷ്യം കയറി. ഒരിക്കൽ മദ്യപിച്ചു വാതിൽ തല്ലിപൊളിച്ചു അകത്തുകയറിയ അയാൾ അഭിരാമിയെ ക്രൂരമായി ഉഭദ്രവിച്ചു.തളർന്നുവീണ അഭിരാമി വയറുവേതനകൊണ്ട് പുളഞ്ഞു. എങ്ങനെയോ അവൾ ബാത്റൂംമിലേക്ക് എത്തിയപ്പോൾ കാലുകളിലൂടെ കട്ട ചോര ഒലിച്ചിറങ്ങുന്നത് കണ്ടു.അഭിരാമി പൊട്ടിക്കരഞ്ഞു. തങ്ങൾ അത്രയും നാൾ ആഗ്രഹിച്ച കുഞ്ഞായിരുന്നു കട്ട ചോരയോടെ നഷ്ടമായത്. ഭർത്താവും, ആഗ്രഹിച്ച കുട്ടിയും നഷ്ടപ്പെട്ട അഭിരാമിക്ക് സമനില തെറ്റി. അവൾ ഒരു തൂക്കുകയറിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചു. " അനു പറഞ്ഞു നിർത്തി. എല്ലാവരും നിശബ്ദമായി. പുറത്ത് ശക്തമായ മഴ.. അനു തുടർന്നു "അതിനു കൃത്യം ഒരാഴ്ചക്കു ശേഷം അവളുടെ ഭർത്താവിനെ ദുരൂഹ സാഹചര്യത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.പോലീസ് അറ്റാക്ക് ആണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞെങ്കിലും ആരും പോവാത്ത ആ ആളൊഴിഞ്ഞ സ്ഥലത്ത് അയാൾ എങ്ങനെ എത്തി, എന്തിന് പോയി എന്നത് അഭിരായുടെ പ്രതികാരം ആകാം എന്ന നിഗമനത്തിലേക്ക് എത്തി. അതിനു ശേഷം പലപ്പോഴായി ആളുകൾ രാത്രി ആ വീടിനുള്ളിൽ നിന്ന് കുഞ്ഞിന്റെ ശബ്ദവും, മുല്ലപ്പൂവിന്റെ മണവും, കരിഞ്ഞ മുടിയുടെ ഗന്ധവും വന്നതായി പറഞ്ഞിരുന്നു.. ഞാനും അതു വിശ്വസിച്ചില്ല. എന്നാൽ വർക്ക് ലോഡ് കാരണം ഓഫീസിൽ നിന്ന് വേഴുകിയ ഞാൻ രാത്രി ആ വീടിനു മുന്നിലൂടെ നടന്നപ്പോൾ മുല്ലപ്പൂവിന്റെ മണവും കരിഞ്ഞ മുടിയുടെ മണവും ഉണ്ടായിരുന്നു." അനു ഭയത്തോടെ പറഞ്ഞു നിർത്തി. ശക്തമായ ഇടിയിൽ പകൽ പോലെ ആയി ഒരുനിമിഷം. ശക്തമായ കാറ്റിൽ ചില്ലകൾ ഓടിയുന്ന ശബ്ദം. ഞാവൽ പഴം തുരു തുരാ വീഴുന്ന ശബ്‌ദം. മെഴുകുതിരിയിലെ തീ അങ്ങോട്ടും ഇങ്ങോട്ടും ആടാൻ തുടങ്ങി. എല്ലാവരുടെ ഉള്ളിലും ഭയമെന്ന വികാരം വന്നു തുടങ്ങി. അവർ കൂടുതൽ അടുത്തേക്ക് നീങ്ങി ഇരുന്നു. നല്ല തണുപ്പുണ്ടെങ്കിലും അവർ വിയർക്കാൻ തുടങ്ങി. പുറച്ചേ ചെറിയ ശബ്ദങ്ങൾ പോലും അവർ കാതോർത്തു കേൾക്കാൻ തുടങ്ങി. 10 മണി ആയപ്പോഴേക്കും എല്ലാം ഒതുങ്ങിരിയുന്നു. അവർക്ക് മാർക്കറ്റിൽ നിന്ന് വാങ്ങിയിരുന്ന നൂഡിൽസ് ഉണ്ടാക്കി കഴിച്ചു. അന്ന യേശുവിനെയും മാതാവിനെയും നോക്കി നെഞ്ചിൽ കുരിശു വരച്ചുകൊണ്ട് മെഴുകുതിരി ഊതി കെടുത്തി. മുറിഅടച്ചു സ്നേഹയുടെ നെഞ്ചോട് ചേർന്ന് കിടന്നു. പതുക്കെ അവർ ഉറക്കത്തിലേക്ക് വഴുതിവീണു. പെട്ടെന്നാണ് അനു കണ്ണുതുറന്നത്. ടോയ്‌ലറ്റിൽ പോകാൻ തോന്നി. ഭയം കാരണം പിടിച്ചുവെക്കാൻ നോക്കിയെങ്കിലും അവൾക് കഴിഞ്ഞിരുന്നില്ല. മറ്റുള്ളവർ നല്ല ഉറക്കത്തിൽ ആയിരുന്നു. നിശബ്ദതയിൽ അവരുടെ ചെറിയ ശ്വസനം പോലും അവൾക് കേൾക്കാമായിരുന്നു.അവൾ phone ഓണാക്കി സമയം നോക്കി. 2 മണി. അവൾ അവരെ വിളിച്ചെങ്കിലും അവർ നല്ല ഉറക്കത്തിൽ ആയിരിന്നു. അവരെ എണീപ്പിക്കാനും അവൾക് തോന്നിയില്ല. അവൾ ധൈര്യം സംഭരിച്ചു ഒറ്റക്ക് പോകാൻ തീരുമാനിച്ചു.ഫോണിലെ flash ലൈറ്റ് ഓൺ ആക്കി വാതിൽ തുറന്നു പതിയെ ബാത്രൂം ലക്ഷ്യമാക്കി നടന്നു. ഭയത്തോടെ.. (തുടരും) #📙 നോവൽ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📝 ഞാൻ എഴുതിയ വരികൾ #🧟 പ്രേതകഥകൾ!