HIS Stolen Bride..❤️🔥- 1
" ഏത് രാജകുമാരൻ കൊണ്ടുവരാൻ വരുമെന്ന് കരുതി ആണെടീ നീ ഈ അഹങ്കരിക്കുന്നത്....
സൂര്യവംശി ഫാമിലിയിൽ നിന്ന് അത്രയും നല്ലൊരു ആലോചന ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ....? "
തന്റെ കൺമുന്നിൽ തലകുനിച്ചിരിക്കുന്ന അവളെ കണ്ടതും ഉത്തരയ്ക്ക് സംസാരിക്കാൻ കുറച്ചു കൂടി ആവേശമായി... അവൾ ഒന്നും തന്നെ ശബ്ദമുയർത്തി തിരിച്ചു പറയില്ല എന്ന ഉറപ്പായിരുന്നു അതിന് കാരണം....
" എന്തേ നിനക്കൊന്നും തിരിച്ചു പറയാനില്ലേ അല്ലെങ്കിൽ നാവിറങ്ങിപ്പോയോ .... ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് മാത്രം പറഞ്ഞാൽ പോരാ.... എന്താണ് കാരണം എന്നു കൂടി ഞങ്ങൾക്ക് അറിയണം.... "
വീണ്ടും അവർ അവളെ നോക്കിയെങ്കിലും അവിടെ ഇരിപ്പിന് പ്രത്യേകിച്ച് മാറ്റം ഒന്നും തന്നെ സംഭവിച്ചിട്ടില്ല....
" ഒരു കാര്യം നീ ഓർത്തോ ആരു.... നീയിപ്പോൾ ഇവിടെ നിന്നെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്.... നിന്റെ ഇഷ്ടവും നിന്റെ താൽപര്യവും .... അതിനൊക്കെ പുറമേ നിന്റെ താഴെ രണ്ടുപേരുണ്ട്..,.
നിന്റെ സമ്മതത്തോടെയുള്ള ഈ ഒരു കല്യാണത്തിലൂടെ ചിലപ്പോൾ രക്ഷപ്പെടാൻ പോകുന്നത് അവരുടെ രണ്ടുപേരുടെയും കൂടി ജീവിതമായിരിക്കും....
സ്വന്തം അച്ഛനും അമ്മയും ഇല്ലാതിരുന്നിട്ട് കൂടി അതിന്റെ ഒരു തരത്തിലുള്ള കുറവുകളും അറിയിക്കാതെ ഇതുവരെ വളർത്തിയ ഞങ്ങൾക്കുവേണ്ടി നീ അതെങ്കിലും ചെയ്തു തരണം..... "
അപേക്ഷയിൽ തുടങ്ങിയ വാക്കുകൾക്ക് പോകെ പോകെ,.. മൂർച്ച കൂടുന്നത് അവൾ അറിഞ്ഞു.... ഇനിയും അവിടെ ഇരുന്നാൽ കാഴ്ച ആഹാരത്തിനും തന്ന വസ്ത്രത്തിനും വരെ അവർ കണക്കു പറയുമെന്ന് തോന്നിയതും അവൾ പതിയെ അവിടെ നിന്ന് എഴുന്നേറ്റു....
" അവരെ വിളിച്ച് അറിയിച്ചേക്ക് കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളാൻ..... "
ഇനിയും അവരുടെ വായിൽ നിന്ന് എന്തെങ്കിലും തനിക്ക് നേരെ വന്നു കഴിഞ്ഞാൽ ഉള്ളിലുള്ള സങ്കടം കൈപ്പിടിയിൽ നിൽക്കില്ല എന്ന് മനസ്സിലാക്കിയതിനാൽ ആവണം.... അവളുടെ ചെറിയമ്മ ഉത്തര എന്തെങ്കിലും പറയുന്നത് മുന്നേ തന്നെ ആരാധ്യ പറഞ്ഞു.... അവരുടെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ തന്റെ റൂമിലേക്ക് നടന്നു......
പക്ഷേ അപ്പോഴും വിവാഹത്തിന് തനിക്ക് സമ്മതമാണ് എന്നല്ല അവൾ പറഞ്ഞത്....!
_____________________
മെഹറ ഫാമിലിയിലെ മൂത്തമനായ നിരഞ്ജൻ മെഹറയുടെയും ഭാര്യ കാജൽ നിരഞ്ജന്റെയും ഒരേയൊരു മകളാണ് ഇപ്പോൾ റൂമിലേക്ക് കയറി പോയ ആരാധ്യ മെഹ്‌റ .
മുംബൈയിൽ തന്നെയുള്ള ഒരു പ്രശസ്തമായ കോളേജിൽ MSC സൈക്കോളജി വിഭാഗം വിദ്യാർഥിനിയാണ് അവൾ.
കുടുംബപ്പരമായി കിട്ടിയ ബിസിനസുകൾ നോക്കി നടത്തി കൊണ്ടിരുന്ന നിരഞ്ജൻ ഫാമിലിയുടെ പേരിന് കോട്ടം വരുതാത്ത രീതിയിൽ അതിനെ മെച്ചപ്പെടുത്തി കൊണ്ടുവന്നെങ്കിലും അതിന് അധികം നാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു ദിവസം ഒരു യാത്ര കഴിഞ്ഞു മടങ്ങുന്ന വഴി നിരഞ്ജനും കുടുംബവും സഞ്ചരിച്ച കാർ ആക്സിഡന്റിൽ പെടുകയും അതിൽ നിന്ന് ഇനായ മാത്രം സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു...
അതോടെ ഇനായയുടെയും ബിസിനസിന്റെയും ചുമതല നിരഞ്ജന്റെ ഒരേയൊരു അനിയൻ കലേഷിന്റെ കൈകളിലായി.... പക്ഷേ നിരഞ്ജനെ പോലെ ബിസിനസിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും മനസ്സിലാക്കി മുന്നോട്ടുപോവാൻ കലേഷിന് സാധിച്ചില്ല.... ഉറ്റ സുഹൃത്തിന്റെ ചതി കൂടിയായതും കടത്തിന്മേൽ കടമായി ജീവിതം എങ്ങോട്ട് എന്നറിയാതെ വഴിമുട്ടി നിൽക്കുമ്പോഴാണ്,
സൂര്യവംശി ഫാമിലിയിൽ നിന്ന് അവൾക്ക് ഒരു കല്യാണാലോചന വരുന്നത്,...
ആ വീട്ടിലെ ഇളയ സന്താനമായ
രാഗവ് സൂര്യവംശി പുറത്തുവച്ച് ഇനായയെ കണ്ടു ഇഷ്ടപ്പെട്ട് വീട്ടുകാർ വഴി വന്ന ആലോചനയായിരുന്നു അത് ....
താൻ പഠിച്ചിരുന്ന അതേ കോളേജിൽ പഠിച്ചു പുറത്തിറങ്ങിയ രാഘവിന്റെ എല്ലാ തരം കൊള്ളരുതായ്മകളും അറിഞ്ഞിരുന്ന ഇനായക്ക് പക്ഷേ, ആ ഒരു പ്രൊപ്പോസൽ സ്വീകരിക്കാൻ ആയില്ല....
പക്ഷേ കലേഷിന്റെയും ഉത്തരയുടെയും സാഹചര്യം നേരെ തിരിച്ചായിരുന്നു.... ആ ഒരു കല്യാണത്തിലൂടെ തങ്ങളുടെ കുടുംബത്തിന് വന്നു ചേരാനിരിക്കുന്ന സൗഭാഗ്യങ്ങൾ മാത്രമേ അവരുടെ കണ്ണിൽ പെട്ടിരുന്നുള്ളൂ....
അതിനുവേണ്ടിയുള്ള അവരുടെ കാട്ടിക്കൂട്ടലുകൾ ആയിരുന്നു ഇത്രനേരം അവിടെ അരങ്ങേറിയത്....
_____________________
റൂമിന്റെ ഡോർ ചേർത്ത് അടച്ച് ബെഡിലേക്ക് വീഴുമ്പോൾ..... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....
തന്റെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ അത്രയേറെ ആഗ്രഹിച്ച നിമിഷങ്ങൾ.....
പത്തമ്മാ ചമഞ്ഞാലും ഒരിക്കലും പെറ്റമ്മ ആവില്ലല്ലോ....!
" എന്തിലേക്കാണ് ഈശ്വേരാ... എന്നെ കൂട്ടി കൊണ്ട് പോകുന്നത്.... ആരുടെയോ ഇഷ്ടങ്ങൾക്ക് വേണ്ടി ഇപ്പോൾ എന്റെ ജീവിതം മുന്നോട്ടു പോകുന്നതുപോലെ....
ചെറിയച്ഛനും ചെറിയമ്മയും തന്നെ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടില്ലെങ്കിലും ഇതുവരെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ തന്നെയാണ് വളർത്തിയത്...
അങ്ങനെയുള്ള അവരോട് എതിർത്ത് സംസാരിക്കാൻ ആവുന്നില്ല.... "
അവൾ ബെഡിന്റെ സൈഡ് ടേബിളിൽ ഉള്ള കുഞ്ഞു ഗണപതി വിഗ്രഹം നോക്കി പതിയെ മൊഴിഞ്ഞു....
രാഗവിനെ ഒരിക്കലും അവൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടായിരുന്നില്ല....
____________________
പക്ഷേ പിന്നീട് നടന്ന കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്നായിരുന്നു. അവനും കുടുംബത്തിനും ആ കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന് വല്ലാത്തൊരു വ്യഗ്രത ഉള്ളതുപോലെ ആരാധ്യയ്ക്ക് തോന്നി.....
കാരണം സമ്മതം അറിയിച്ചു രണ്ടു ദിവസത്തിനുള്ളിൽ അവർ വിളിച്ചിരുന്നു അടുത്തദിവസം തന്നെ ചെറിയൊരു എൻഗേജ്മെന്റ് നടത്തിവയ്ക്കാൻ വേണ്ടി കുടുംബസമേതം വീട്ടിലേക്ക് വരുന്നുണ്ട് എന്ന് അറിയിക്കാൻ..... പിറ്റേദിവസം തന്നെ ധരിക്കാനുള്ള വസ്ത്രവും ആഭരണങ്ങളും അവർ വീട്ടിലെത്തിച്ചു തന്നിരുന്നു.
എല്ലാത്തരം കാര്യങ്ങൾക്കും അവർ കൂടുതലായി സ്വാതന്ത്ര്യം എടുത്തു പെരുമാറുന്നത് ഇനായയ്ക്ക് വല്ലാതെ തോന്നുന്നുണ്ടായിരുന്നു...
കാര്യങ്ങൾ വേഗം മുന്നോട്ടു കൊണ്ടുപോകാനുള്ള അവരുടെ ധൃതി അവൾക്ക് എന്തോ വല്ലാതെ സംശയം തോന്നിയെങ്കിലും.... ഉത്തരയോട് അത് പറഞ്ഞപ്പോൾ അവർ തന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കും എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു....
" നീയെന്താ നല്ലപോലെ ഒന്ന് ഒരുങ്ങാതെ ഇങ്ങനെ നിൽക്കുന്നേ...?
അവരൊക്കെ ഇപ്പൊ ഇങ് എത്തും.... "
കിച്ചനിൽ ധൃതിയിൽ പണി ചെയ്തുകൊണ്ടിരുന്ന ഉത്തര വാതിൽ അടുത്തായി നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടു പറഞ്ഞു....
" തൻഹാ.......! "
അവളുടെ ഭാഗത്തുനിന്നും മറുപടിയൊന്നും കിട്ടുന്നില്ല എന്ന് കണ്ടതും.... അവർ അകത്തേക്ക് നോക്കി തന്റെ മൂത്ത മകളുടെ പേര് ഉറക്കെ വിളിച്ചു.... അവിടെ കൂടാതെ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു ചെറിയൊരു പെൺകുട്ടി കൂടിയുണ്ട് അവർക്ക് താനിയ.
" എന്താ മമ്മ....! എന്താ വിളിച്ചേ? "
അകത്തുനിന്ന് ഓടിയെത്തിയ തൻഹ ചെറിയൊരു കിതപ്പോടെ ഉത്തരയോട് ചോദിച്ചു....
" നീ ദീദിയെ കൊണ്ടുപോയി മുഖത്ത് കുറച്ച് മേക്കപ്പ് ഒക്കെ ഒന്ന് ചെയ്തുകൊടുക്ക്....
മുഖം ആകെ വാടി ഇരിക്കുന്നു അവളുടെ.... "
തന്റെ കൈപിടിച്ച് അകത്തേക്ക് നടക്കുമ്പോൾ നിർവികാരമായ ഒരു ശില പോലെയാണ് ഇനായ അവളുടെ ഒപ്പം നടന്നത്....
താല്പര്യമില്ലാതെ ഒരു കല്യാണത്തിന് നിന്നു കൊടുക്കാമെങ്കിൽ ഇനി ഇതായിട്ട് എന്തിനാ കുറയ്ക്കുന്നത് എന്നായിരുന്നു അവളുടെ മനസ്സിൽ...
തൻഹ ഓരോന്ന് മുഖത്തു തേക്കുമ്പോളും ഒന്നിനും ഒരുതരത്തിലും അഭിപ്രായം പറയാതെ അവൾ ഇരുന്നു കൊടുത്തു.....
എല്ലാം ചെയ്തു കഴിഞ്ഞു എന്ന് തൻഹയ്ക്ക് തൃപ്തി വന്ന ശേഷമാണ് അവൾ ആരാധ്യയെ ആ റൂമിൽ ഇരുത്തി പുറത്തേക്ക് പോയത്....
ജനൽ കമ്പിയിൽ വിരലുകൾ മുറുക്കി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു....!
പെട്ടെന്നാണ് വീടിന്റെ ഗെയ്റ്റ് കടന്ന് ഉമ്മറത്തേക്ക് നാലോളം ആഡംബര കാറുകൾ ഒരു ഇരമ്പലോടെ വന്നു നിന്നത്....
അതിൽ തന്നെ ബ്ലാക്ക് നിറമുള്ള കാറില്ലെന്ന് ആദ്യം പുറത്തേക്കിറങ്ങിയ വ്യക്തിയെ കണ്ടതും ഇനായ ജനൽ കമ്പിയിൽ വിരലുകൾ മുറുക്കി മുന്നിൽ കാണുന്നവനോടുള്ള ദേഷ്യവും വെറുപ്പും അടക്കി നിർത്തി .....
അവനെ കാണുംതോരും കൺമുമ്പിൽ നെഞ്ചത്തടിച്ചുകൊണ്ട് അലറി കരയുന്ന ഒരു അച്ഛനെയും അമ്മയെയും ആണ് ഓർമ്മ വന്നത് ..... അവരുടെ കരച്ചിൽ കർണ്ണപ്പടത്തിലേക്ക് തുളച്ചു കയറുന്നത് പോലെ...
To Be Continued 💥
#💞 പ്രണയകഥകൾ #💔 നീയില്ലാതെ #📔 കഥ #📙 നോവൽ #✍ തുടർക്കഥ