Follow
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
@vibin666menon
3,609
Posts
9,466
Followers
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
1.5K views
1 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ കരിങ്കുപ്പി ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. നിലമ്പൂർ ഉൾക്കാട്ടിലെ വൻമരങ്ങൾക്കിടയിലൂടെ നേരം വെളുത്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മരച്ചില്ലകളെ പൊതിഞ്ഞുനിന്ന കട്ടിമഞ്ഞിലൂടെ ചാലിയാറിന്റെ പോഷകനദിയായ ചെറുപുഴ തെളിഞ്ഞു കണ്ടു. ഗ്രാമത്തിലുള്ളവർ വെള്ളത്തിലാശാൻ എന്നു വിളിക്കുന്ന സജിത്ത്, ആരും പോകാത്ത കാടിന്റെ ആഴങ്ങളിലേക്ക് നടന്നുനീങ്ങി. വെള്ളത്തിലാശാൻ എന്ന പേര് വെറുതെ വന്നതല്ല; ഏതു സമയത്തും അൽപം സേവ വേണമെന്ന നിർബന്ധവും, കുടിച്ചുകിറി പാതിബോധത്തിൽ തെങ്ങിൻചുവട്ടിലോ ചാലിയാറിന്റെ കയത്തിലോ വീണാൽ പോലും ചത്തുപോകാതെ നീന്തിക്കയറാനുള്ള അസാധ്യ തൊലിക്കട്ടിയും കൊണ്ടാണ് സജിത്തിന് ആ പേര് വീണത്. അഞ്ചുതവണ പാമ്പുകടിയേറ്റിട്ടും പാമ്പ് ചത്തതല്ലാതെ സജിത്തിന് ഒരു ചുക്കും പറ്റിയില്ല എന്നത് നാട്ടിലെ എട്ടാമത്തെ അത്ഭുതമാണ്. കാട്ടിലെ പഴങ്ങളും അപൂർവ്വ ഔഷധസസ്യങ്ങളും ശേഖരിക്കാൻ ഒറ്റയ്ക്ക് ഉൾക്കാട്ടിലേക്ക് പോകുന്നത് സജിത്തിന്റെ പതിവാണ്. എന്നാൽ അന്ന് ആതിരപ്പൊക്കം മലനിരകളുടെ താഴ്‍വരയിലെ ഒരു പഴയ ഗുഹയ്ക്കടുത്ത് എത്തിയപ്പോൾ അന്തരീക്ഷത്തിൽ വല്ലാത്തൊരു ചീഞ്ഞ അഴുക്കിന്റെ മണം പടർന്നു. വഴിയിലുടനീളം ഉണങ്ങിയ കറുത്ത രക്തത്തുള്ളികൾ വീണു കിടക്കുന്നുണ്ടായിരുന്നു. കൂറ്റൻ ഈട്ടിമരത്തിന്റെ വേരുകൾക്കിടയിൽ, ചളിയിൽ പകുതിയോളം പൂണ്ടുപോയ നിലയിൽ ഒരു പുരാതനമായ ഇരുണ്ട പച്ചച്ചില്ലു കുപ്പി. അതിന് തൊട്ടടുത്ത് മണ്ണിൽ ജീർണ്ണിച്ച്, സ്വന്തം കാൽവിരൽ വായയ്ക്കുള്ളിലേക്ക് ബലമായി തിരുകിയ നിലയിൽ ഒരു മനുഷ്യന്റെ തലയോട്ടിയും കിടപ്പുണ്ടായിരുന്നു! "അളിയാ, നീ ഇതിൽ നിന്നും അടിച്ച് ഫിറ്റായി ഓവർ ഫ്ലെക്സിബിലറ്റിയോടെ സ്വന്തം കാൽവിരൽ തിന്നു വീണു ചത്തതാണല്ലേ? നിന്റെ ഭാഗ്യം, ബാക്കി ബാക്കിവെച്ച് തന്നല്ലോ! ഫ്രീയായിട്ട് കിട്ടുന്നതുകൊണ്ടാവും നിനക്ക് ഈ ആർത്തി!" തലയോട്ടി കണ്ടിട്ടും ലഹരിഭ്രാന്തിൽ സജിത്ത് പറഞ്ഞു സജിത്ത് ആ കുപ്പി മാന്തിയെടുത്തു. നല്ല ഭാരമുള്ള കട്ടികൂടിയ പച്ചച്ചില്ല്. അതിൽ അപൂർവ്വമായ കൊത്തുപണികൾ. വായഭാഗം ഒരു തരം കറുത്ത മെഴുക് കൊണ്ട് പൂർണ്ണമായും സീൽ ചെയ്തിരിക്കുന്നു. കുപ്പിയുടെ അടിയിൽ കറുത്ത മഷികൊണ്ട് കൊത്തിവെച്ച പോർച്ചുഗീസ് വാളുകളുടെ പടവും, അറബിക് ഭാഷയിലെ മന്ത്രങ്ങളും, ചില വിചിത്രമായ അക്ഷരങ്ങളും കാണാമായിരുന്നു. സജിത്ത് അത് കാതോട് ചേർത്ത് കുലുക്കി നോക്കിയപ്പോൾ അകത്തുനിന്ന് ദ്രാവകം തുള്ളിക്കളിക്കുന്ന ശബ്ദമല്ല കേട്ടത്; പകരം, ആ കുപ്പിക്കുള്ളിൽ നിന്ന് ആരോ പല്ലിറുമുന്നതുപോലെയും, "അടുത്ത ആൾ വന്നോ ..." എന്ന് ഉറച്ച ശബ്ദത്തിൽ കുശുകുശുക്കുന്നതുപോലെയുമുള്ള ഭയാനകമായ ഒരു ശബ്ദം അവന്റെ കാതുകളിൽ അടിച്ചുകയറി! "ഇത്രയും പഴയ ഒരു കുപ്പി കാട്ടിനുള്ളിൽ... ഇത് വല്ല പുരാതന വിദേശ മദ്യവും ആയിരിക്കും! ബാക്കിയുള്ളവർ വെള്ളമടിക്കുന്നത് പൈസ കൊടുത്താണ്, എനിക്ക് കാട് തന്നെ ഫ്രീയായി സിൻഡിക്കേറ്റ് വെച്ചു തരുന്നു!" സജിത്ത് തലയോട്ടിക്ക് ഒരു ഫ്ലയിംഗ് കിസ്സും കൊടുത്ത്, കുപ്പിയും എടുത്ത് തന്റെ ചാക്കുസഞ്ചിയിലിട്ട് നേരെ ഊരിലേക്ക് മടങ്ങി. സജിത്ത് കാടിറങ്ങുമ്പോൾ, മരങ്ങൾക്ക് മുകളിലെ വാച്ച് ടവറിൽ നിന്ന് ഫോറസ്റ്റർ നിസാറും വാച്ചർ വിബിനും ബൈനോക്കുലറിലൂടെ അവനെ നോക്കുന്നുണ്ടായിരുന്നു. "സാറേ, വെള്ളത്തിലാശാൻ ആതിരപ്പൊക്കം ഗുഹയിൽ നിന്ന് എന്തോ സഞ്ചിയിലാക്കി ഇറങ്ങുന്നുണ്ട്. ആ ഭാഗത്ത് പഴയ ഫോറസ്റ്റ് അലേർട്ട് ഉള്ളതല്ലേ?" വിബിൻ ചോദിച്ചു. "അതെ വിബിനേ, അവൻ ആ പഴയ റെഡ് സോണിലാണ് പോയത്. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാകും. അവൻ രാത്രി എങ്ങോട്ടാ പോകുന്നതെന്ന് നിരീക്ഷിക്ക്, ആ ട്രാക്കർ റൂട്ടിൽ നമ്മളും ഉണ്ടാകണം," നിസാർ ഫോറസ്റ്റ് വയർലെസ്സ് സെറ്റിൽ സന്ദേശം നൽകി. “ അവന്റെ കൈയിൽ ആ കരിങ്കുപ്പി ആണ് എങ്കിൽ അവന്റെ കാര്യം തീർന്നു “ നിസാർ പിറുപിറുത്തു ……… വൈകുന്നേരത്തോടെ സജിത്ത് നാട്ടിൻപുറത്തെ പഴയ വായിൽനോക്കി കവലയിലെത്തി. അവിടെ അവന്റെ സ്ഥിരം കുടിയൻ കൂട്ടുകാരായ വേണുവും ആദർശും ഇരിപ്പുണ്ടായിരുന്നു. വേണു ഒരു ഡിറ്റക്റ്റീവ് ബുദ്ധിജീവിയാണ്. ആദർശ് ഒരു എൻജിനീയറിംഗ് ഡ്രോപ്പൗട്ടാണ് വല്ലവന്റെയും വൈഫൈ ഹാക്ക് ചെയ്ത് നീലച്ചിത്രം കാണലും കുടിയുമാണ് തൊഴിൽ. "ഡാ വേണു, ആദർശേ... ഇങ്ങോട്ട് വാ," സജിത്ത് ചുറ്റും നോക്കി തന്റെ ചാക്കുസഞ്ചി തുറന്ന് ആ പച്ചക്കുപ്പി പുറത്തെടുത്തു. വേണു കുപ്പി കൈയിലെടുത്ത് കണ്ണ് കൂർപ്പിച്ചു നോക്കി. "ഇത് സാധാരണ സാധനമല്ല സജിത്തേ... പോർച്ചുഗീസുകാരുടെ കാലത്തെ വല്ല ചരക്കുകപ്പലിൽ നിന്നും കൊണ്ടുപോയ അപൂർവ്വ മദ്യമായിരിക്കും! ഇതിന്റെ പുറത്തുള്ള അക്ഷരങ്ങൾ കണ്ടില്ലേ?" "ഇതിൽ വിഷം വല്ലതും കാണുമോ ആശാനേ? ചത്തുപോകുമോ?" ആദർശ് ഭയത്തോടെ ചോദിച്ചു. "ചത്താൽ ഒരു ഫ്ലെക്സ് ബോർഡ് വെക്കും, നമ്മളൊക്കെ വരും, അത്രതന്നെ!" വേണു ചിരിച്ചു. സജിത്ത് കുപ്പിയുടെ അടപ്പ് പൊളിക്കാൻ കത്തി എടുത്തു. അതിനിടയിലാണ് പ്രദേശത്തെ പഞ്ചായത്ത്‌ മെമ്പറായ സന്ധ്യയും, ഗ്രാമത്തിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചറും ആ വഴിയേ വന്നത്. സന്ധ്യ മെമ്പർ സംശയത്തോടെ അടുത്ത് വന്നു. "എന്താ സജിത്തേ ഇവിടെ ഒരു കൂടിച്ചേരൽ? വീണ്ടും വല്ല ചാരായവും ഒപ്പിച്ചു കൊണ്ടുവന്നതാണോ? പഞ്ചായത്തിൽ നിന്ന് ലിവർ രോഗികൾക്ക് കൊടുക്കുന്ന പെൻഷൻ അപേക്ഷ ഫോം കയ്യിലുണ്ട്, തരണോ?" “ ഒന്ന് പോ മെമ്പറെ “ സജിത്ത് മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഗീത ടീച്ചറുടെ പന്ത് പോലത്തെ കണ്ണുകൾ ആ ചില്ലുകുപ്പിയിൽ ഉടക്കി. ഗീത ടീച്ചർ കുപ്പി പിടിച്ച് വാങ്ങി അത്ഭുതത്തോടെയും അറപ്പോടെയും നോക്കി. പെട്ടെന്ന് ടീച്ചറുടെ മുഖത്തെ രക്ത ഓട്ടം നിലച്ചതുപോലെയായി. "ഇത്... ഇത് ആ പഴയ നിലമ്പൂർ കോവിലകത്തെ രേഖകളിൽ പറഞ്ഞിട്ടുള്ള കരിങ്കുപ്പി ആണ്!" ഗീത ടീച്ചറുടെ ശബ്ദം വിറച്ചു. "എന്ത് കരിങ്കുപ്പിയോ? കുടിച്ചവർക്ക് ഹാങ്ഓവർ കൂടുമോ ടീച്ചറേ?" വേണു കളിയാക്കി. "തമാശ കളിക്കല്ലേ വേണു," ഗീത ടീച്ചർ ഗൗരവത്തിലായി. "പതിനാറാം നൂറ്റാണ്ടിൽ പൊന്നാനി തുറമുഖം വഴി കാർപെന്റർ വീഥികളിലൂടെയും ചാലിയാർ സുഗന്ധവ്യഞ്ജന പാതയിലൂടെയും വന്ന പോർച്ചുഗീസ് കച്ചവട കപ്പലിൽ നിന്നാണ് ഇതിന്റെ തുടക്കം. അറബിക്കടലിൽ വെച്ച് വടക്കൻ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടാൻ യെമനി മാന്ത്രികർ എഴുതിയ അറബിക് തന്ത്രമന്ത്രങ്ങൾ ചേർത്ത കട്ടിമദ്യം അവർ കപ്പലിൽ ഒളിപ്പിച്ചു. എന്നാൽ ചാലിയാർ വഴിയുള്ള ഈ പുരാതന വ്യാപാരപാതയിൽ വെച്ച് കോവിലകത്തെ കവർന്ന നിലമ്പൂരിലെ മാന്ത്രികർ ഇത് പിടിച്ചെടുത്തു! പോർച്ചുഗീസ് മദ്യവും, യെമനി അറബിക് മന്ത്രവും, കാട്ടിലെ മാരക വിഷച്ചെടികളും ചേർത്ത് ശത്രുക്കളെ നശിപ്പിക്കാൻ വേണ്ടി അവർ ആതിരപ്പൊക്കം കാട്ടിൽ വെച്ച് ഉണ്ടാക്കിയ ശാപവസ്തുവാണിത്! ഈ മൂന്ന് ശക്തികൾ ഒന്നിച്ച ചേർന്ന കറുത്ത വിപ്ലവം... അതാണ് ഈ കരിങ്കുപ്പി!" "എന്റെ ടീച്ചറേ, നിങ്ങളീ സ്കൂളിൽ പിള്ളേരെ പേടിപ്പിക്കുന്ന കഥ ഇവിടെ ഇറക്കല്ലേ," സജിത്ത് കുപ്പി തട്ടിപ്പറിച്ചു വാങ്ങി. "എന്റെ കരളും കുടലും കേടാക്കാൻ ബെവ്കോയിലെ ബ്രാൻഡികൾക്കും ബാറ്ററി ഇട്ട വാറ്റിനോ പറ്റിയിട്ടില്ല, പിന്നെയാണോ ഈ പച്ചച്ചില്ല്!" "എന്നാൽ കുടിച്ച് ചാക്!" ടീച്ചർ ശപിച്ചുകൊണ്ട് സന്ധ്യയെയും കൂട്ടി നടന്നു നീങ്ങി. ……… രാത്രി ഒമ്പതു മണിയോടെ സജിത്തും വേണുവും ആദർശും സജിത്തിന്റെ വീടിനടുത്തുള്ള, ചാലിയാറിന്റെ നടുവിലുള്ള ആളൊഴിഞ്ഞ തുരുത്തിലേക്ക് തോണിയിൽ പോയി. നിലാവുപോലുമില്ലാത്ത കറുത്ത രാത്രി. സജിത്തിന്റെ സഞ്ചിക്കുള്ളിലെ കാട്ടുച്ചെടിയുടെ തുമ്പിൽ നിസാർ മുൻപേ വെച്ചു കൊടുത്ത ചെറിയ ജി.പി.എസ് ട്രാക്കർ സിഗ്നൽ നൽകുന്നുണ്ടായിരുന്നു. കാടിന്റെ അതിർത്തിയിൽ നിന്ന് നിസാറും വിബിനും തോണിയിൽ നിശ്ശബ്ദമായി അവരുടെ പുറകെ തുരുത്തിലേക്ക് നീങ്ങി. സജിത്ത് കുപ്പിയുടെ അടപ്പ് തുറക്കാൻ പേനക്കത്തി എടുത്തു. പെട്ടെന്നാണ് ആ അന്തരീക്ഷം അസ്വാഭാവികമായി മാറിയത്! അതുവരെ കാട്ടിലുണ്ടായിരുന്ന ചീവീടുകളുടെയും തവളകളുടെയും ശബ്ദം ഒറ്റനിമിഷം കൊണ്ട് നിലച്ചു. കാട് ഒന്നടങ്കം ഭയാനകമായ നിശ്ശബ്ദതയിലേക്ക് വീണു. തുരുത്തിലെ മരച്ചില്ലകളിൽ ഉറങ്ങിക്കിടന്നിരുന്ന നൂറുകണക്കിന് കാട്ടുപക്ഷികൾ ഭയന്നലറി ഒരുമിച്ച് ആകാശത്തേക്ക് പറന്നുയർന്നു! ചാലിയാറിലെ വെള്ളത്തിൽ ചെറിയ കുമിളകൾ പൊന്തിവന്നു. " പെട്ടെന്ന് കാടൊക്കെ ഇങ്ങനെ ശാന്തമായത് എന്താ?" ആദർശ് വിറയ്ക്കുന്ന ശബ്ദത്തിൽ ചുറ്റും നോക്കി. "നിന്റെ വായടഞ്ഞിരുന്നാൽ കാട് ഇനിയും ശാന്തമാകും," സജിത്ത് പേനക്കത്തി കൊണ്ട് കുപ്പിയുടെ കട്ടിയുള്ള കറുത്ത മെഴുക് ചിരണ്ടി മാറ്റി. മെഴുക് മാറിയതും, ആ കുപ്പിയുടെ അടപ്പ് 'പോപ്പ്' എന്ന ഭയാനകമായ ശബ്ദത്തോടെ തെറിച്ചുപോയി! ക്ഷണനേരം കൊണ്ട് അന്തരീക്ഷത്തിൽ അതിവിശിഷ്ടമായ, എന്നാൽ ചീഞ്ഞ മാംസത്തിന്റെയും കറുപ്പിന്റെയും മിശ്രിതമായ ഒരു വിചിത്ര ദുർഗന്ധം പരന്നു! തിളങ്ങുന്ന രക്തചുവപ്പ് നിറത്തിലുള്ള ആ ദ്രാവകം സജിത്ത് ഒരു പഴയ ഗ്ലാസിലേക്ക് ഒഴിച്ചു. "ഡാ സജിത്തേ... ടീച്ചർ പറഞ്ഞത് ആലോചിക്കുമ്പോ എനിക്ക് പേടിയാവുന്നു," ആദർശ് വിറച്ചു. "മിണ്ടാതിരിയെടാ! വെള്ളത്തിലാശാൻ കുടിച്ചില്ലെങ്കിൽ പിന്നെ ആര് കുടിക്കും?" സജിത്ത് ഒട്ടും ആലോചിക്കാതെ ആ ചുവന്ന ദ്രാവകം നിറച്ച ഗ്ലാസ് എടുത്ത് ഒറ്റവലിക്ക് അണ്ണാക്കിലേക്ക് കമിഴ്ത്തി! അടുത്ത സെക്കൻഡിൽ.സജിത്തിന്റെ തൊണ്ടയിൽ നിന്ന് ഒരു മനുഷ്യന്റേതല്ലാത്ത, നരകത്തിൽ നിന്നുള്ള അസുരന്റെ അലർച്ച ഉയർന്നു! അവൻ സ്വന്തം കഴുത്തിന് പിടിച്ച് നിലത്തു കിടന്നു പിടഞ്ഞു. അവന്റെ കണ്ണുകളിലെ വെളുത്ത ഭാഗം മുഴുവൻ കറുത്തു ഇരുണ്ടു. വായയിൽ നിന്ന് ചീഞ്ഞ ചോരപ്പത പുറത്തേക്ക് ഒഴുകാൻ തുടങ്ങി. സജിത്തിന്റെ ഉള്ളിൽ ആ ശാപമദ്യം പ്രവൃത്തിച്ചു തുടങ്ങിയിരുന്നു. അവൻ പതുക്കെ എഴുന്നേറ്റു. അവന്റെ കഴുത്തിലെ ഞരമ്പുകൾ പച്ചനിറത്തിൽ വീർത്തു വന്നു. അവൻ പല്ലിറുമ്മിക്കൊണ്ട് മുന്നിലുള്ള ആദർശിനെ നോക്കി നാക്കുവെച്ച് ചുണ്ടുകൾ നക്കി! "അയ്യോ! ഇവന് ഭ്രാന്ത് പിടിച്ചു! ഇവൻ എന്നെ തിന്നാൻ വരുന്നേ!" ആദർശ് നിലവിളിച്ചു ഓടി അപ്പോൾ സജിത്ത് ചോരയൊലിക്കുന്ന വായുമായി വേണുവിന്റെ നേരെ പാഞ്ഞടുത്തു. അവൻ വേണുവിന്റെ തോളിലേക്ക് ആഞ്ഞു കടിച്ചു! വേണുവിന്റെ നിലവിളി കാടിനെ നടുക്കി. "എടാ സജിത്തേ, ഞാൻ നിന്റെ കൂടെ എന്നും കുടിക്കാൻ ഇരുന്ന വേണുവാടാ! എന്നെ കടിക്കല്ലേടാ പന്നീ!" പെട്ടെന്നാണ് ഇരുട്ടിൽ നിന്ന് തോക്കിന്റെ വെടിശബ്ദം കേട്ടത്! ജി.പി.എസ് ട്രാക്കർ പിന്തുടർന്നു വന്ന നിസാറും വിബിനും ടോർച്ചുമായി തുരുത്തിലേക്ക് ചാടിയിറങ്ങി! "സാറേ! സജിത്ത് ആ ചാത്തൻ സാധനം കുടിച്ചു! ഇവൻ നമ്മളെയൊക്കെ കടിച്ചുകീറാൻ വരുന്നു!" ആദർശ് നിലവിളിച്ചു. സജിത്ത് സ്വന്തം വിരൽ ആർത്തിയോടെ കടിക്കാൻ തുടങ്ങി നിസാർ ഒട്ടും സമയം കളയാതെ കൈയിലുള്ള വലിയ മരത്തടിയെടുത്ത് സജിത്തിന്റെ തലയ്ക്ക് ആഞ്ഞു ഒരു തലമണ്ട അടി കൊടുത്തു! സജിത്ത് ഒരു തെങ്ങിൻതടി പോലെ ബോധരഹിതനായി നിലത്തു വീണു. സജിത്ത് നിലത്തു വീണതും വിബിൻ ഓടിവന്ന് തന്റെ കയ്യിലുള്ള ഭീമൻ പമ്പർ സിറിഞ്ച് എടുത്ത് സജിത്തിന്റെ വായിലേക്ക് തള്ളിപ്പറ്റിച്ച് ഉപ്പുവെള്ളവും വിനാഗിരിയും കലർത്തിയ മിശ്രിതം ഉള്ളിലേക്ക് അടിച്ചുകൊടുത്തു. സജിത്ത് ബോധമില്ലാതെ തന്നെ വയറ്റിലുള്ള വിഷവും ചാരായവും മുഴുവൻ ചർദ്ദിച്ച് തുപ്പി. "തൊണ്ടയിൽ നിന്ന് വിഷം തലച്ചോറിലേക്ക് പൂർണ്ണമായി കയറിയിട്ടില്ല! കുറച്ചു വൈകിയിരുന്നെങ്കിൽ ഇവൻ വേണുവിന്റെ തോൾ മുഴുവൻ തിന്നുതീർത്തേനേ!" നിസാർ കിതപ്പോടെ പറഞ്ഞു. "സാറേ... ഇവന്റെ പല്ല് എന്റെ തോളിൽ തട്ടി!" വേണു കരഞ്ഞു. "പേടിക്കണ്ട, തൊലി പൊട്ടിയിട്ടില്ല, നിന്റെ ഷർട്ടിനു കട്ടി ഉള്ളതുകൊണ്ട് രക്ഷപെട്ടു!" നിസാർ താഴെ കിടക്കുന്ന കരിങ്കുപ്പി ഒരു സ്റ്റീൽ പെട്ടിയിലാക്കി തടിയോടെ ലോക്ക് ചെയ്തു. "നിസാർ സാറേ, നിങ്ങൾ എങ്ങനെ കറക്റ്റ് ടൈമിൽ ഇവിടെയെത്തി?" ആദർശ് അത്ഭുതത്തോടെ ചോദിച്ചു. "രാവിലെ സജിത്ത് ആതിരപ്പൊക്കം കാട്ടിലേക്ക് കയറുമ്പോഴേ വിബിൻ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സജിത്ത് ചാക്കിലാക്കി കൊണ്ടുവന്ന സാധനം അപകടമാണെന്ന് മനസ്സിലായതുകൊണ്ട് അവന്റെ ചാക്കിൽ വിബിൻ ട്രാക്കർ ഇട്ടു വെച്ചിരുന്നു. ഇവൻ ഈ കുപ്പി കുടിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു! ആളുകളെ സോമ്പി ആക്കുന്ന വിഷം ആണിത്. കൂടാതെ മറ്റെന്തോ ദുരൂഹത കൂടിയുണ്ട് ഇതിൽ" നിസാർ പറഞ്ഞു. അരമണിക്കൂറിന് ശേഷം സജിത്ത് പതുക്കെ കണ്ണ് തുറന്നു. തലയിൽ ഒരു വലിയ വീക്കം വന്നിട്ടുണ്ടായിരുന്നു. അവൻ സ്വന്തം കൈകാലുകളിലേക്ക് നോക്കി. വിബിൻ കൊടുത്ത വിനാഗിരി ലായനി കൊണ്ട് ചർദ്ദിച്ച് വായ ആകെ വൃത്തികേടായിരുന്നെങ്കിലും വിരലുകളൊക്കെ കൃത്യമായി അവിടെത്തന്നെയുണ്ട്. "എന്റെ വിരലൊക്കെ ഉണ്ടല്ലോ അല്ലേ സാറേ? ഞാൻ ഒന്നും തിന്നില്ലല്ലോ?" സജിത്ത് വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു. "നീ തിന്നാൻ തുടങ്ങിയതായിരുന്നു! നിന്റെ തലമണ്ടയ്ക്ക് ഞാൻ അടിച്ചതുകൊണ്ടാ നിന്റെ പല്ല് കേടില്ലാതെ നിന്റെ വായിൽ തന്നെ ഇരിക്കുന്നത്!" നിസാർ ദേഷ്യത്തോടെ പറഞ്ഞു "വിരൽ പോയില്ലെങ്കിലും നിന്റെ തലച്ചോറിലെ ചില കമ്പികൾ ലൂസായിട്ടുണ്ട്! അതുകൊണ്ട് ഇനി ആരെങ്കിലും ഫ്രീയായി കുപ്പി തന്നാൽ കുടിക്കാൻ തോന്നില്ല!" "ഇവന് ഒരു പട്ടിക്ക് കൊടുക്കുന്ന പ്രതിരോധ കുത്തിവെപ്പ് കൂടെ കൊടുക്ക് സാറേ! ഇവന്റെ കടിയേറ്റ എനിക്ക് പേ വിഷബാധ വരുമോ എന്ന് പേടിയാകുന്നു!" വേണു തോളിലെ മുറിവിൽ അമർത്തിപ്പിടിച്ച് പറഞ്ഞു, നിസാർ ആ മരപ്പെട്ടിയുമായി ജീപ്പിലേക്ക് നടന്നു. സജിത്ത് തലയിലെ വലിയ വീക്കത്തിൽ തൊട്ടുതടവി വിലാപത്തോടെ ഇരുന്നു. എന്നാൽ, ഫോറസ്റ്റ് ജീപ്പിന്റെ പിൻസീറ്റിൽ വെച്ച ആ കട്ടിയുള്ള സ്റ്റീൽ ബോക്സിനുള്ളിൽ നിന്ന്... ഇരുമ്പുചുവരുകളിൽ എന്തോ പോറുന്നതുപോലെ ഒരു ശബ്ദവും, അതിനുപിന്നാലെ ഇരുളിൽ നിന്നുള്ള മന്ദമായ കുശുകുശുപ്പും ഉയർന്നു. "പൂട്ടുകൾ... ഒരിക്കലും വിശപ്പിനെ തടയില്ല..." ……… End
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
1.4K views
3 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ SAMUEL’S ICECREAMS ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. 1990-കളുടെ മധ്യകാലം. മൊബൈൽ ഫോണുകളോ ഇന്റർനെറ്റോ ഇല്ലാത്ത, ഗ്രാമഫോൺ റെക്കോർഡുകളും കാസറ്റുകളും നാടൊട്ടുക്കും മുഴങ്ങുന്ന കാലം. പട്ടാമ്പി അങ്ങാടിയിൽ എല്ലാവർക്കും പ്രിയങ്കരനായ ഒരു മനുഷ്യനുണ്ടായിരുന്നു സാമുവൽ ചേട്ടൻ. കട്ടികൂടിയ സോഡാക്കോപ്പി കണ്ണട, ചാരനിറം പടർന്ന തലമുടി, വെളുത്ത ഷർട്ടും കറുത്ത പാന്റ്സും, അതിനുമുകളിൽ ഒരു ചെറിയ കുഞ്ഞു അപ്രോൺ. 'ടിൻ ടിൻ' എന്ന് ശബ്ദമുണ്ടാക്കുന്ന ഒരു ചെറിയ ബെല്ലടിച്ചുകൊണ്ട്, ഡൈനാമോ വെളിച്ചത്തിൽ തിളങ്ങുന്ന തന്റെ നീല നിറമുള്ള ഹെർക്കുലീസ് ഐസ്ക്രീം ട്രോളി' തള്ളി അയാൾ വരുമ്പോൾ കുട്ടികൾ ഓടിക്കൂടും. "സാമുവൽ ചേട്ടാ... ഒരു മിൽക്ക് സർബത്ത് ഐസ്!" നാട്ടുകാരൻ ആയ സുരേഷ് തോർത്തുമുണ്ട് കൊണ്ട് വേർപ്പുതുള്ളികൾ തുടച്ച് വണ്ടിക്കടുത്തേക്ക് എത്തി. "എടുക്കാമല്ലോ സുരേഷേ..." സാമുവൽ ശാന്തമായി മരപ്പെട്ടി തുറന്നു. "ഇന്ന് നല്ല ചൂടാണ് അല്ലേ? ചോര വരെ തിളച്ചു തണുത്തുപോകുന്ന വേനൽ!" "ഹഹ! എന്നാലും നിങ്ങളുടെ ഐസ്ക്രീമിന്റെ ആ ഒരു ടേസ്റ്റ്... അതെങ്ങനെയാ സംഘടിപ്പിക്കുന്നത്?" "അതൊക്കെയൊരു സീക്രട്ട് ഇൻഗ്രീഡിയന്റ് ആണ് സുരേഷേ... സമയം വരുമ്പോൾ ഞാൻ കാണിച്ചുതരാം." സാമുവൽ ആ കണ്ണടയൊന്നു മൂക്കിലേക്ക് തള്ളിവെച്ചു സസ്പെൻസോടെ ചിരിച്ചു. എന്നാൽ ആരും അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു.സാമുവൽ ഒരു പെർഫെക്ഷനിസ്റ്റ് ആയ, ഒരല്പം വിചിത്രമായ ചിന്താഗതിയുള്ള ഒരു ഫ്ലേവർ ആർട്ടിസ്റ്റ് ആയിരുന്നു! ……… അങ്ങാടിയിലെ കാര്യങ്ങൾ മാറിയത് വളരെ പെട്ടെന്നാണ്. ആദ്യം അപ്രത്യക്ഷനായത് സുരേഷാണ്. സാമുവലിന്റെ വണ്ടിയിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ശേഷം ലംബ്രെട്ട സ്കൂട്ടറിൽ വീട്ടിലേക്ക് പോയ സുരേഷ് പിന്നെ തിരിച്ചെത്തിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അങ്ങാടിയിലെ പ്രധാന ചായക്കടക്കാരൻ നിസാറിനെ കാണാതായി. നിസാറിന്റെ പൂട്ടിയിട്ട കടയുടെ മുന്നിൽ അവന്റെ ചേതക് ബൈക്ക് മാത്രം അനാഥമായി കിടന്നു. പിന്നാലെ പോർട്ടർ വേണുച്ചേട്ടനും. നാട്ടിലെ ചായക്കടകളിലും കവലകളിലും ഭീതി പടർന്നു. പോലീസുകാർ ഒരുപാട് അന്വേഷണം നടത്തി എങ്കിലും ഒരു തുമ്പും കിട്ടിയില്ല. …….. എന്നാൽ ഈ ഭീതിക്കിടയിലും ഒരു കാര്യം മാത്രം മുടങ്ങാതെ നടന്നു—സാമുവലിന്റെ ഐസ്ക്രീം കച്ചവടം. ഓരോരുത്തരെ കാണാതാകുമ്പോഴും സാമുവൽ തന്റെ വണ്ടിയിൽ തികച്ചും അപൂർവ്വമായ പുതിയ ഫ്ലേവറുകൾ അവതരിപ്പിച്ചു കൊണ്ടിരുന്നു! …….. ഒരു ചൊവ്വാഴ്ച വൈകുന്നേരം. പുഴയോരത്തെ ആൽമരച്ചുവട്ടിൽ ആദർശും സന്ധ്യയും ഗീത ചേച്ചിയും ഒത്തുകൂടി. "എനിക്ക് എന്തോ പന്തികേട് തോന്നുന്നുണ്ട് ആദർശേ," സന്ധ്യ പേടിയോടെ പറഞ്ഞു. "ഇന്നലെ ഞാൻ സാമുവൽ ചേട്ടന്റെ അടുത്തുനിന്ന് ഒരു 'ചെറി-നട്ട് ഡിലൈറ്റ്' വാങ്ങി. അതിൽ ഐസ്ക്രീമിന് ഒപ്പം കടിക്കാൻ കിട്ടിയ ആ ചുവന്ന സാധനം... അതൊരു സ്ട്രോബെറി ആയിരുന്നില്ല! ഒരു കൃത്രിമ പല്ല് പോലെ തന്നെയുണ്ട്! വേണു ചേട്ടന്റെ പല്ല് വെപ്പ് അല്ലെ" ഗീത ചേച്ചി വിറയ്ക്കുന്ന ശബ്ദത്തിൽ കൂട്ടിച്ചേർത്തു. "എന്റെ ഭർത്താവിനെ കാണാതായ അന്ന് രാത്രി ഞാൻ സാമുവലിനെ കണ്ടതാണ്! പുള്ളി തോളിൽ വലിയൊരു ചാക്കും ചുമന്ന് പാടത്തിന്റെ അതിരിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. അതിൽ നിന്ന് എന്തോ ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു ചോദിച്ചപ്പോൾ തക്കാളി സോസ് ആണെന്ന പറഞ്ഞെ!" “എന്തോ ദുരൂഹത ഉണ്ട് “ "നമുക്കയാളെ പിന്തുടരണം, ഇന്ന് രാത്രി തന്നെ!" കൈയ്യിലൊരു ടോർച്ചും ഇരുമ്പ് പൈപ്പും മുറുക്കിപ്പിടിച്ച് ആദർശ് പറഞ്ഞു. ……… രാത്രി പന്ത്രണ്ടു മണി. അങ്ങാടിയിൽ കനത്ത മൂടൽമഞ്ഞും കട്ടപിടിച്ച ഇരുട്ടും. ദൂരെ, ട്രോളി വണ്ടിയും തള്ളിക്കൊണ്ട് പാടവരമ്പിലൂടെ നിശബ്ദനായി നടന്നുപോകുന്ന സാമുവലിന്റെ രൂപം അവർ കണ്ടു. കറുത്ത ഒരു പഴയ ഓവർകോട്ട് അയാൾ അണിഞ്ഞിട്ടുണ്ടായിരുന്നു. അവർ മൂവരും മറവുപറ്റി അയാളെ പിന്തുടർന്നു. സാമുവൽ ചെന്നുനിന്നത് 80-കളിൽ പൂട്ടിപ്പോയ, കാടുകയറി മൂടിയ പഴയൊരു 'ഐസ് & കോൾഡ് സ്റ്റോറേജ്'ഫാക്ടറിയുടെ മുന്നിലാണ്. ചുറ്റും കൂരിരുട്ട്. സാമുവൽ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി അകത്തേക്ക് കയറി വാതിലടച്ചു. "വാ, തകർന്ന ജനൽ വഴി അകത്തേക്ക് നോക്കാം..." ആദർശ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. …….. അവിടെ കണ്ട കാഴ്ച അവരുടെ ചോര മരവിപ്പിച്ചു കളഞ്ഞു! ആ വലിയ ഹാളിന്റെ മധ്യത്തിൽ പഴയ വലിയ അമോണിയ കംപ്രസ്സറുകളും, ഉപ്പു വെള്ളം നിറച്ച കൂറ്റൻ ഐസ് ബ്ലോക്ക് ടാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ചുറ്റുമുള്ള ഇരുമ്പ് കൊളുത്തുകളിൽ തൂക്കിയിട്ടിരിക്കുകയാണ്—കാണാതായ സുരേഷ്, നിസാർ, വേണു! എന്നിവരുടെ പകുതിയായ ശരീരം. ഗീത കരയാൻ ശ്രമിച്ചു എന്നാൽ സന്ധ്യ അവരുടെ വാ പൊത്തി സാമുവൽ കൈയ്യിൽ തിളങ്ങുന്ന ഒരു വലിയ വെട്ടുകത്തിയുമായി നിൽക്കുന്നു. അടുത്തുള്ള ഒരു വിൻ‌റ്റേജ് നാഷണൽ പാനസോണിക് ടേപ്പ് റെക്കോർഡറിൽ പഴയൊരു പാട്ട് പതുക്കെ പാടുന്നുണ്ട്. “ ഏകാന്തതേ നിന്റെ ദ്വീപില്‍ ഏകാന്തമാം ഒരു ബിംബം വേർപെടും വീഥിയില്‍ ഒന്നില്‍ തേങ്ങലായി മാറുന്ന ബിംബം” "നിസാറിന്റെ മാംസത്തിന് നല്ല കൊഴുപ്പാണ്..." കൈയ്യിലെ വെട്ടുകത്തി കൊളുത്തിൽ തൂങ്ങിക്കിടക്കുന്ന നിസാറിന്റെ തണുത്തുറഞ്ഞ ശരീരത്തിലേക്ക് ആഴ്ത്തിക്കൊണ്ട് സാമുവൽ വിചിത്രമായ ഒരു സംതൃപ്തിയോടെ പിറുപിറുത്തു. "ഒരു പെർഫെക്ട് ഐസ്ക്രീമിന് ക്രീമിന്റെയും കൊഴുപ്പിന്റെയും ശരിയായ അളവ് അത്യാവശ്യമാണ്. സാധാരണ പാലിലെ കൊഴുപ്പിനേക്കാൾ മനുഷ്യശരീരത്തിലെ ഈ സ്വാഭാവിക ഫാറ്റ് ചേരുമ്പോൾ ഐസ്ക്രീം പെട്ടെന്ന് ഉരുകിപ്പോകില്ല... നാവിൽ വച്ചാൽ അലിഞ്ഞു പോകുന്ന നല്ല ഒന്നാന്തരം സിൽക്കി ടെക്സ്ചർ കിട്ടും!" സാമുവൽ അരിഞ്ഞെടുത്ത മാംസക്കഷണങ്ങൾ വലിയ ബ്ലെൻഡറിലേക്ക് ഇട്ടു. അതിലേക്ക് കുറച്ചു കെമിക്കൽ ലായനികൾ ഒഴിക്കുമ്പോൾ അയാളുടെ കട്ടികൂടിയ സോഡാക്കോപ്പി കണ്ണടയിൽ ലൈറ്റിന്റെ പ്രകാശം തട്ടി മിന്നി. "പിന്നെ മനുഷ്യന്റെ പേശികളിലെ അമിനോ ആസിഡുകൾ, പ്രത്യേകിച്ച് ഗ്ലൂറ്റാമിക് ആസിഡ് ഇതാണ് എന്റെ മാജിക് ഇൻഗ്രീഡിയന്റ്! തണുത്തുറഞ്ഞ മാംസത്തിൽ നിന്ന് ബ്ലെൻഡ് ചെയ്യപ്പെടുമ്പോൾ ഇത് സ്വാഭാവിക മോണോസോഡിയം ഗ്ലൂറ്റാമേറ്റ് ആയി മാറും. മധുരത്തോടൊപ്പം ഉണ്ടാകുന്ന ആ ഒരു ഉമാമി രുചി... അത് കഴിക്കുന്നവനെ ഇതിന് അടിമയാക്കും! ഒരിക്കൽ കഴിച്ചാൽ പിന്നെ എന്റെ വണ്ടിയുടെ മണിമുഴക്കത്തിനായി അവർ കൊതിയോടെ കാത്തുനിൽക്കും!" അയാൾ അടുത്തു കിടന്ന ട്രേയിൽ നിന്നും സുരേഷിന്റെയും വേണുവിന്റെയും തണുത്തുറഞ്ഞ അസ്ഥിക്കഷണങ്ങളും പല്ലുകളും എടുത്ത് ചെറിയൊരു ജാറിലിട്ട് പൊടിച്ചു. "എത്ര മികച്ച ഫ്ലേവറായാലും ഇടയ്ക്കൊന്ന് കടിക്കാൻ കിട്ടുന്ന ആ ഒരു 'ക്രഞ്ച്' എഫക്റ്റ് ഇല്ലെങ്കിൽ ഐസ്ക്രീം ബോറാകും. അസ്ഥികളിലെ കാൽസ്യം ഫോസ്ഫേറ്റ് എത്ര തണുത്താലും അലിഞ്ഞു പോകില്ല... ചോക്കോ ചിപ്സിനേക്കാൾ അടിപൊളി ക്രഞ്ചിയാണ്!" തുടർന്ന് അയാൾ ഭിത്തിയിലെ കൂറ്റൻ അമോണിയ പ്രഷർ വാൽവിലേക്ക് നോക്കി ചിരിച്ചു. "സാധാരണ ഫ്രീസറിൽ വെച്ചാൽ വലിയ ഐസ് ക്രിസ്റ്റലുകൾ ഉണ്ടായി ഐസ്ക്രീം കല്ലുപോലെ കട്ടിയാകും. എന്നാൽ ഈ അമോണിയ ഉപയോഗിച്ചുള്ള ബ്ലാസ്റ്റ് ഫ്രീസിംഗ് നടത്തുമ്പോൾ ഐസ് ക്രിസ്റ്റലുകളുടെ വലിപ്പം വളരെ കുറയും... ഐസ്ക്രീം വെണ്ണപോലെ മൃദുവായിരിക്കും!" ജനലിലൂടെ ഈ ഭീകരമായ ശാസ്ത്ര വിശദീകരണങ്ങൾ കേട്ട് ആദർശിന്റെയും സന്ധ്യയുടെയും ചോര മരവിച്ചുപോയി. സാമുവൽ ഒരു സാധാരണ കൊലപാതകിയല്ല, മനുഷ്യശരീരത്തെ ഒരു കെമിക്കൽ ഫോർമുലയായി മാത്രം കാണുന്ന ഒരു ഭ്രാന്തനായ ശാസ്ത്രജ്ഞനാണ്! സന്ധ്യ പേടിച്ചു വിറച്ച് പുറകോട്ട് മാറിയപ്പോൾ കാൽ തട്ടി മുകളിലെ പഴയ ടിൻ പാത്രം താഴേക്ക് വീണത് “ക്ലാങ്…” …… ടേപ്പ് റെക്കോർഡറിലെ പാട്ട് പെട്ടെന്ന് നിന്നു. സാമുവൽ പതുക്കെ തലയുയർത്തി ജനലിലേക്ക് നോക്കി. അയാളുടെ നിഷ്കളങ്കമായ മുഖത്ത് വികൃതമായ ഒരു പുഞ്ചിരി വിടർന്നു. "ആഹാ... എന്റെ രഹസ്യക്കൂട്ടുകൾ കാണാൻ പുതിയ കസ്റ്റമേഴ്സ് എത്തിയോ?" "ഓടടി!" ആദർശ് അലറി. പക്ഷെ അവർ വാതിലിനടുത്തു എത്തിയപ്പോഴേക്കും സാമുവൽ വില്ലനായി മുന്നിൽ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. അയാൾ വാതിൽ പുറത്തുനിന്ന് വലിയൊരു പൂട്ടിട്ട് പൂട്ടി. “ അയ്യോ ഞങ്ങളെ ഒന്നും ചെയ്യരുത് “ അവർ നിലവിളിച്ചു " ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ പോകുന്നില്ല നിങ്ങളെ ഞാൻ പുതിയ രുചി ആക്കാൻ പോവുകയാണ്," സാമുവൽ പുറത്തുനിന്ന് ഫാക്ടറിയുടെ കൂറ്റൻ അമോണിയ പ്രഷർ വാൽവ് തിരിച്ചു! അത്യുഗ്രമായ, മരവിപ്പിക്കുന്ന അമോണിയ വാതകവും തണുത്ത പുകയും മുറിക്കുള്ളിലേക്ക് ഇരച്ചുകയറി. 90-കളിലെ ആ പഴയ കോൾഡ് സ്റ്റോറേജിലെ ഭീകരമായ തണുപ്പിൽ സെക്കന്റുകൾക്കുള്ളിൽ രക്തയോട്ടം നിലച്ചു. "ഈ നാട്ടുകാരുടെ കുശുമ്പും ദേഷ്യവും നിറഞ്ഞ മാംസത്തിന് നല്ല ഫ്ലേവർ ആണ്. നിങ്ങളെക്കൂടി ചേർത്താൽ എന്റെ പുതിയ റെസിപ്പി നൈറ്റ്മേർ ട്രിപ്പിൾ ക്രഞ്ച് റെഡിയാകും!" സാമുവലിന്റെ ശബ്ദം പുറത്തുകേട്ടു. സെക്കന്റുകൾക്കുള്ളിൽ മൂവരും ആ തണുപ്പിൽ ജീവനുള്ള ഐസ് ശില്പങ്ങളായി മാറി. …….. കുറച്ചു ദിവസങ്ങൾക്ക് ശേഷം, കടുത്ത വേനൽച്ചൂടിൽ പട്ടാമ്പി അങ്ങാടിയിൽ ആളുകൾ സാമുവലിന്റെ നീല വണ്ടിയുടെ മുന്നിൽ ക്യൂ നിൽക്കുകയാണ്. റേഡിയോയിൽ സന്തോഷമുള്ള പാട്ടുകൾ മുഴങ്ങുന്നു. വണ്ടിക്ക് മുന്നിൽ കൈയെഴുത്തിൽ ഒരു ബോർഡ് തൂക്കിയിട്ടുണ്ടായിരുന്നു (.ഇന്നത്തെ സ്പെഷ്യൽ നൈറ്റ്മേർ ട്രിപ്പിൾ ക്രഞ്ച് ) "അടിപൊളി... ഇന്നെന്താ ഒരു പ്രത്യേക ടേസ്റ്റ്! ഇതിൽ ഏതോ അപൂർവ്വമായി കടിക്കാൻ കിട്ടുന്ന ഒരു ക്രഞ്ചി ഐറ്റം ഉണ്ടല്ലോ!" ഐസ്ക്രീം കഴിച്ചുകൊണ്ട് ഒരു നാട്ടുകാരൻ പറഞ്ഞു. സാമുവൽ കയ്യിലിരുന്ന ഐസ്ക്രീം സ്കൂപ്പ് കൊണ്ട് പെട്ടിയിൽ തട്ടി ‘'ടക്... ടക്...'’ എന്നിട്ട് ആ കണ്ണടയൊന്നു ശരിയാക്കി, ചിരിച്ചുകൊണ്ട് പറഞ്ഞു: "അതൊക്കെ ഒരു സീക്രെട് ആണ് മോനെ... പിന്നെ എന്നെങ്കിലും ഞാൻ പറഞ്ഞു തരാം!" ……… End
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.6K views
5 days ago
AI indicator
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ആണിത്തലയൻ ആദർശൻ ( sequel of ചത്തകുളം സജി, കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ……………………………………. അഷ്ടമുടി കായലിന്റെ ആഴങ്ങളിൽ കിടന്ന് ചീഞ്ഞളിയുന്ന പാതിരാ സുരയുടെ നിലവിളികൾ ചത്തകുളം ഗ്രാമം കേട്ടില്ലെങ്കിലും, അന്നത്തെ രാത്രി പ്രകൃതി ശാന്തമായിരുന്നില്ല. കനത്ത മൂടൽമഞ്ഞിനെ കീറിമുറിച്ചുകൊണ്ട് ഒരു തണുത്ത കാറ്റ് അടിച്ചു വീശിക്കൊണ്ടിരുന്നു. അതേ സമയം പഴയ മെഡിക്കൽ എസ്റ്റേറ്റിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലബോറട്ടറിയുടെ അടിത്തട്ടിൽ, കട്ടിയുള്ള കോൺക്രീറ്റ് ചുവരുകൾക്കുള്ളിൽ ഒരു ഇരുമ്പ് വാതിൽ പതുക്കെ ഇളകാൻ തുടങ്ങി. ഡോക്ടർ സാമുവലിന്റെ ഡയറിയിൽ 'സബ്ജക്ട് 009' എന്ന് മാത്രം കുറിച്ചിട്ട ആ ഭീകരരൂപം പത്ത് വർഷത്തെ ഉറക്കത്തിൽ നിന്ന് ഉണരുകയായിരുന്നു. ആണിത്തലയൻ ആദർശൻ! ഒരു സാധാരണ മനുഷ്യന്റെ ഇരട്ടി വലിപ്പമുള്ള ഭീമാകാരമായ ശരീരം. പക്ഷേ, അവന്റെ രൂപത്തെ ഏറ്റവും ഭയാനകമാക്കിയത് അവന്റെ തലയോട്ടിയായിരുന്നു. മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ പൂർണ്ണമായും രാസപദാർത്ഥങ്ങളുമായി ബന്ധിപ്പിക്കാനായി സാമുവൽ അവന്റെ തലയിൽ തറച്ചുവെച്ചിരുന്നത് ഡസൻ കണക്കിന് തുരുമ്പിച്ച ആണികളായിരുന്നു. ആ ആണികളിൽ നിന്ന് കറുത്ത ദ്രാവകവും നേർത്ത നീല നിറത്തിലുള്ള വൈദ്യുതിയും നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നു. അവന് വേദന അറിയില്ലായിരുന്നു. അവൻ ഒരു നോൺ-ഡെഡ് എൻട്രി ആയിരുന്നു.മരണത്തിനും ജീവിതത്തിനും മധ്യത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു രാക്ഷസൻ! വാതിൽ തകർത്ത് അവൻ വെളിയിലേക്ക് ഇറങ്ങി. അവന്റെ ഓരോ ചുവടിലും ചത്തകുളത്തിന്റെ മണ്ണ് വിറച്ചു. അവന്റെ ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ.തനിക്കൊപ്പം ആ നരകത്തിൽ കിടന്നിരുന്ന, ഇപ്പോൾ പുറത്ത് സ്വതന്ത്രനായി ജീവിക്കുന്ന ചത്തകുളം സജി! ………. വെളുപ്പാൻകാലത്ത് ചത്തകുളം കവലയിൽ പതിവുപോലെ നിസാർ ഓടിയെത്തി. ഭാസ്കരന്റെ ചായക്കടയിൽ ഇരുന്നു ചായ കുടിക്കുകയായിരുന്ന സജിയുടെ അടുത്തേക്ക് അവൻ കിതച്ചുകൊണ്ട് വന്നു. "എടാ സജീ..." നിസാർ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. "പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ജീപ്പ് കവലയിലൂടെ പോയി! റേഡിയോയിൽ വാർത്ത കേട്ടോ നീ? കാട്ടിനുള്ളിലെ ആ പഴയ കെട്ടിടത്തിൽ നിന്ന് ആരോ പുറത്ത് വന്നെന്നു! തലയിൽ നിറയെ വലിയ ഇരുമ്പാണികൾ തറച്ചുവെച്ച ഒരു ഭീകരരൂപം! നാട് മുഴുവൻ പേടിച്ചിരിക്കുകയാണ്!" സജി കടയുടെ മൂലയിലിരുന്ന് തണുത്ത ചായയിലേക്ക് നോക്കി. അവന്റെ മുഖത്ത് അതേ മരവിച്ച, ക്രൂരമായ ചിരി തെളിഞ്ഞു. "അതിനിപ്പോ എനിക്ക് എന്താ നിസാറെ?" സജി ഒരു പഴയ പ്ലെയർ എടുത്ത് തന്റെ ഒടിഞ്ഞ നഖം വലിച്ചൂരിക്കൊണ്ട് പറഞ്ഞു. "തലയിൽ അത്രയും ആണികളുണ്ടെങ്കിൽ വല്ല ആക്രികടയിലും കൊടുത്തു കാശുണ്ടാക്കാം!" "നീ തമാശ കളിക്കല്ലേ സജീ!" നിസാർ ഭയന്നു. "അവൻ സാധാരണക്കാരനല്ല...! അവൻ നിന്നെയാണ് തിരയുന്നത്!" "അത് ഉറപ്പല്ലേ..." സജി പ്ലെയർ മേശപ്പുറത്ത് വെച്ചു. "കായലിന്റെ അടിത്തട്ടിൽ കിടക്കുന്ന സുരയ്ക്ക് ഒറ്റയ്ക്ക് ലൂഡോ കളിക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടെങ്കിൽ ഒരുത്തൻ കൂട്ടിന് പോകുന്നത് നല്ലതല്ലേ? !" “ ഇവൻ എന്തുവാ ഈ പറയുന്നേ ഞാൻ പോണ് “ നിസാർ ഭ്രാന്തനെപ്പോലെ സജിയെ നോക്കി തിരിഞ്ഞുപോയി. വരുന്ന ദുരന്തത്തിന്റെ വ്യാപ്തി സജിക്ക് മാത്രമേ മനസ്സിലായിരുന്നുള്ളൂ. ‘ഇത് അവൻ തന്നെ ആദർശൻ’ …….. അന്ന് അർദ്ധരാത്രിയിൽ ചത്തകുളം ഗ്രാമത്തെ ഭീതിയുടെ നിഴലിലാക്കി ആദർശൻ തെരുവിലിറങ്ങി. വഴിയരികിൽ കണ്ട മരങ്ങളും തെരുവുവിളക്കുകളും അവൻ തന്റെ നഗ്നകരങ്ങൾ കൊണ്ട് കടപുഴക്കിയെറിഞ്ഞു. പഴയ മെഡിക്കൽ എസ്റ്റേറ്റിന്റെ തകർന്ന അവശിഷ്ടങ്ങൾക്ക് നടുവിൽ, തണുത്ത കാറ്റിൽ ഒരു ബീഡി കത്തിക്കാൻ ശ്രമിച്ചുകൊണ്ട് സജി നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന്, മിന്നൽ പിണറുകൾക്കിടയിലൂടെ ആ ഭീമാകാരമായ രൂപം സജിയുടെ മുന്നിലേക്ക് ഉയർന്നുവന്നു. "സജീ..." ആദർശന്റെ തൊണ്ടയിൽ നിന്ന് ഒരു കനത്ത ലോഹശബ്ദം പുറത്തുവന്നു. "ഡോക്ടർ സാമുവൽ എന്റെ തലച്ചോറിലേക്ക് അടിച്ചു കയറ്റിയ ഈ ആണികൾ എനിക്ക് തന്നത് അനശ്വരതയാണ്! ഐ ആം എ നോൺ-ഡെഡ് എൻട്രി! നിന്റെ ആത്മാവിനെ ഞാൻ ഈ കൈകൾ കൊണ്ട് ഞെരിച്ചുടയ്ക്കും!" ആദർശൻ തന്റെ കയ്യിലിരുന്ന ഭാരമേറിയ കൂറ്റൻ ഇരുമ്പുകമ്പി വീശി സജിയുടെ വയറ്റിലേക്ക് ആഞ്ഞുകുത്തി! 'പ്ലോക്ക്!' കമ്പി സജിയുടെ വയറ് തുളച്ച് മറുപുറത്തുവന്നു. ചോര ചീറ്റിത്തെറിച്ചു. സജി വയറ്റിലേക്ക് നോക്കി. തറഞ്ഞുനിൽക്കുന്ന കമ്പിയിൽ വിരൽ ചൂണ്ടി അവൻ ഉറക്കെ ചിരിച്ചു: "അളിയാ ആദർശാ... ഇത്രയും നീളമുള്ള കമ്പി വയറ്റിൽ കയറ്റിയാൽ ഞാൻ എങ്ങനെയാടാ ബീവറേജിൽ ക്യു നിൽക്കുക അല്പം ചെറുത് കിട്ടിയില്ലേ?" ആദർശൻ അമ്പരന്നു. തന്റെ ക്രൂരമായ ആക്രമണത്തിലും ഭയം കാണിക്കാത്ത സജിയെ കണ്ടപ്പോൾ അവൻ്റെ ഭ്രാന്ത് ഇരട്ടിച്ചു. അവൻ കമ്പി ഊരിയെടുത്ത് സജിയുടെ തലയിലേക്ക് വീശിയടിച്ചു. സജി വായുവിൽ തലകീഴായി മറിഞ്ഞ് തറയിൽ വീണു. അവന്റെ കഴുത്ത് വികൃതമായി ഒരു വശത്തേക്ക് ഒടിഞ്ഞു തൂങ്ങി. പക്ഷേ, അടുത്ത നിമിഷം അവൻ കഴുത്ത് കൈകൊണ്ട് പിടിച്ച് 'ടക്ക്' എന്ന് തിരികെ സ്ഥാനത്താക്കി. "നോൺ-ഡെഡ് എൻട്രി... ഹ്മ്മ്, കേൾക്കാൻ നല്ല ഗ്ലാമർ ഉള്ള പേര്! പക്ഷെ നിനക്ക് പറ്റിയ പേര് ആണിതലയൻ എന്നാണ്" സജി ചിരിച്ചു സാവധാനം ആദർശന് നേരെ നടന്നു. സജി അരയിൽ നിന്ന് ഒരു വലിയ ഇരുമ്പ് ചുറ്റിക പുറത്തെടുത്തു. "നീ വിചാരിച്ചത് ഈ ആണികൾ നിനക്ക് ശക്തി തരുന്നു എന്നാണ്. എന്നാൽ ഡോക്ടർ സാമുവൽ നിന്റെ തലയിൽ അടിച്ചുവെച്ച ഈ ആണികളാണ് നിന്റെ ശരീരത്തെ മരിക്കാൻ സമ്മതിക്കാതെ ഈ നരകത്തിൽ നിർത്തിയിരിക്കുന്നത്! നിനക്ക് വിശ്രമം വേണം, അല്ലേ?" "വേണ്ട.. തൊടരുത്." ആദർശൻ ഭയത്തോടെ പുറകോട്ട് മാറി. "തൊടില്ലടാ... ഞാൻ അടിയ്ക്കും!" സജി വായുവിൽ ഉയർന്നു ചാടി, ചുറ്റിക കൊണ്ട് ആദർശന്റെ തലയിലെ ഏറ്റവും വലിയ മധ്യത്തിലെ ആണിയിലേക്ക് ആഞ്ഞടിച്ചു! 'ടാം...!' എന്ന ഭീകരമായ ലോഹശബ്ദം ആ രാത്രിയിൽ മുഴങ്ങി. “ ആ “ അതിശക്തമായ ആ അടിയിൽ ആദർശന്റെ തലച്ചോറിനെ നിയന്ത്രിച്ചിരുന്ന രാസ-ആണി തകർന്നു തരിപ്പണമായി. മാരകമായ വൈദ്യുതി അവൻ്റെ ശരീരത്തിലൂടെ പടർന്നു. ആദർശൻ നിലത്തേക്ക് കൂപ്പുകുത്തി. അവന്റെ ശരീരത്തിലെ 'നോൺ-ഡെഡ്' അവസ്ഥ തകരാറിലായി; അത്രയും കാലം അവൻ അനുഭവിക്കാതിരുന്ന കടുത്ത തളർച്ചയും ഭാരവും ഒറ്റനിമിഷം കൊണ്ട് അവന്റെ ശരീരത്തിലേക്ക് തിരിച്ചെത്തി. "നീ... നീ എന്നെ എന്ത് ചെയ്യാൻ പോകുന്നു സജീ?" ആദർശൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് ചോദിച്ചു. സജി ദൂരേക്ക്, കറുത്തിരുണ്ട അഷ്ടമുടി കായലിലേക്ക് നോക്കി. "അവിടെ താഴെ സുര ഒറ്റയ്ക്കാണ്. അവൻ കായലിന്റെ അടിത്തട്ടിൽ കിടന്ന് കരയുന്നുണ്ടാവും. അവൻ്റെ കൂട്ടിനു നിന്നെക്കാൾ മികച്ചൊരു അവതാരം വേറെയാരുണ്ട്? കായലിന്റെ അടിത്തട്ടിലേക്ക് നിനക്കും ഒരു പാസ് തരാം." “ നോ വേണ്ടാ എനിക്ക് വെള്ളം അലര്ജി ആണ്” “ അതൊക്കെ ശരി ആയിക്കോളും “ സജി അവിടെ കിടന്ന ഭാരമേറിയ കപ്പൽച്ചങ്ങലയെടുത്ത് ആദർശന്റെ ശരീരത്തിൽ വരിഞ്ഞുമുറുക്കി, അവനെ അഷ്ടമുടി കായലിന്റെ ആഴങ്ങളിലേക്ക് തള്ളിവിട്ടു. 'പ്ലാഷ്...!' ……… അഷ്ടമുടി കായലിന്റെ ആഴമേറിയ അടിത്തട്ടിൽ, കറുത്ത ചളിക്കും പായലുകൾക്കും ഇടയിൽ വരിഞ്ഞുമുറുക്കപ്പെട്ട് കിടക്കുകയായിരുന്നു പാതിരാ സുര. പെട്ടെന്നാണ് കായലിലെ കറുത്ത വെള്ളത്തെ ഇളക്കിമറിച്ചുകൊണ്ട് ഭാരമുള്ള ഒരു വസ്തു താഴേക്ക് പതിച്ചത്. ചളിയും മണലും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി. വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിൽ, തലയോട്ടിയിൽ തുരുമ്പിച്ച ആണികൾ തറച്ചുനിൽക്കുന്ന ആ ഭീകരരൂപത്തെ സുര തിരിച്ചറിഞ്ഞു. "ആ... ആദർശൻ...?" സുര കായൽവെള്ളത്തിനിടയിലൂടെ വായുകുമിളകൾ പുറത്തുവിട്ടുകൊണ്ട് അത്ഭുതപ്പെട്ടു. "സുരാ... നീയും...?" ആദർശന്റെ തൊണ്ടയിൽ നിന്ന് നേർത്ത ശബ്ദം പുറത്തുവന്നു. "നിന്നെയും അവൻ ഇങ്ങോട്ട് തന്നെ തള്ളിയിട്ടല്ലേടാ?" സുര ചോദിച്ചു. "സജി..." ആദർശൻ പല്ലിറുമ്മി. "എന്റെ തലയിലെ പ്രധാന ആണി അവൻ അടിച്ചു തകർത്തു... എന്നെ ഈ ചളിക്കുണ്ടിലേക്ക് എറിഞ്ഞു!" സുര കായൽവെള്ളത്തിനിടയിലൂടെ ഒരു കയ്പേറിയ ചിരി ചിരിച്ചു: "ഹാ... സജി പറഞ്ഞത് സത്യമാ! കായലിന്റെ അടിത്തട്ടിൽ നിനക്ക് കൂട്ടായി ഒരാളെ അയച്ചുതരാം' എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് തമാശയാണെന്നാണ്! അവനെ കൊല്ലാൻ പോയ നമ്മൾ രണ്ടുപേരും ഇപ്പോ ഇവിടെ കിടക്കുന്നു!" "നമുക്ക്... പുറത്തു കടക്കണം സുരാ വെളിച്ചം ഇല്ലാതെ എനിക്ക് പറ്റില്ല! ഈ വൃത്തി കെട്ട അഴുക്ക് വെള്ളം" ആദർശൻ അലറി. "മരണമില്ലാത്തവർക്ക് എന്ത് അഴുക്ക്, എന്ത് ഇരുട്ട് അളിയാ?" സുര ദീർഘനിശ്വാസം വിട്ടു. വായുകുമിളകൾ മുകളിലേക്ക് ഉയർന്നുപോയി. "കുറച്ചു കഴിയുമ്പോൾ ഈ തണുപ്പും ചളിയും നിന്നിലേക്ക് പടരും. അപ്പോൾ വേദന കുറയും. സജി പറഞ്ഞത് ശരിയാ... കരയിൽ നമ്മളെക്കണ്ടാൽ നാട്ടുകാർ പേടിക്കും. ഇവിടെ ബാക്കിയുള്ള കാലം നമുക്ക് ഡോക്ടർ സാമുവലിന്റെ പഴയ കഥകൾ പറഞ്ഞ് കിടക്കാം!" കായലിന്റെ അടിത്തട്ടിൽ, ശാപഗ്രസ്തരായ ആ രണ്ടുപേരും അനങ്ങാനാവാതെ പരസ്പരം നോക്കി കിടന്നു. കരയിൽ സജി തന്റെ ചോര പുരണ്ട കൈകൾ കായൽവെള്ളത്തിൽ കഴുകി, ചിരിച്ചുകൊണ്ട് വീണ്ടും ഭാസ്കരേട്ടന്റെ കട ലക്ഷ്യമാക്കി പതുക്കെ നടന്നുനീങ്ങി. ……… End
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
11.8K views
7 days ago
AI indicator
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ഡൗ ഹിൽ: Chapter 3 - The Meta Paradox(Climax) ( Zero Logic കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. വയനാടൻ മലനിരകളിൽ തങ്ങിനിന്ന ഇളംകുളിർകാറ്റിന് പെട്ടെന്ന് വീണ്ടും അതേ ഡൗ ഹില്ലിലെ പഴയ ചോരയുടെയും ചീഞ്ഞ ഇലകളുടെയും കരിഞ്ഞ കടലാസിന്റെയും അസഹ്യമായ ഗന്ധം വന്നുതുടങ്ങി. റിസോർട്ടിന്റെ പൂമുഖത്ത് നിന്നിരുന്ന മനോഹരമായ പൂച്ചെടികൾ കൺമുന്നിൽ വെച്ച് കരിഞ്ഞുണങ്ങി കറുത്ത ചാരമായി മാറി. റിസപ്ഷനിലെ ഗ്ലാസ് ടേബിളിൽ ഇരുന്ന ലെതർ നോട്ട്പാഡിലെ നീല മഷി പതിയെ പച്ചച്ചോരയായി മാറി തറയിലേക്ക് ഇറ്റിറ്റുവീണു. "ബിജൂ... എന്നെ ഇങ്ങോട്ട് വലിച്ചിഴച്ചു കൊണ്ടുവന്നത് പോരാഞ്ഞ് ഈ റൈറ്റർ തെണ്ടി ഇനി വയനാട്ടിലെ കാട്ടാനകളെക്കൊണ്ട് ചവിട്ടിച്ചു കൊല്ലുമോടാ? എന്റെ വീട്ടിൽ പോയിട്ട് വർഷങ്ങളായതുപോലെ തോന്നുന്നു!" വേണുപിള്ള റിസപ്ഷൻ ഡെസ്കിൽ തലതല്ലി നിലവിളിച്ചു. ആദർശ് തന്റെ കഴുത്തിൽ കിടന്ന പ്രൊഫഷണൽ ഡിഎസ്എൽആർ ക്യാമറ കണ്ണിലേക്ക് ചേർത്തുപിടിച്ച് വ്യൂഫൈൻഡറിലൂടെ ഭയത്തോടെ ചുറ്റും നോക്കി. "ഡാ ബിജൂ... ലെൻസിലൂടെ നോക്കുമ്പോൾ നിങ്ങൾ ആരുമില്ല! പകരം വെറും പച്ചനിറത്തിലുള്ള ബൈനറി കോഡുകളും മലയാളം അക്ഷരക്കൂട്ടങ്ങളും മാത്രമാണ് നടന്നുനീങ്ങുന്നത്! നമ്മൾ മനുഷ്യരല്ലേടാ?" സജിത് വിറയ്ക്കുന്ന കൈകളോടെ റിസോർട്ടിലെ കോളിംഗ് ബെല്ലിൽ നിർത്താതെ അമർത്തിപ്പിടിച്ചു. എന്നാൽ ബെല്ലിൽ നിന്ന് മുഴങ്ങിയത് ഒരു സാധാരണ ബെൽ ശബ്ദമായിരുന്നില്ല.പകരം ഒരു കമ്പ്യൂട്ടർ കീബോർഡിൽ അതിവേഗം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിന്റെ മെക്കാനിക്കൽ ക്ലിക്ക് ശബ്ദമായിരുന്നു! ക്ലിക്ക്... ക്ലിക്ക്... ക്ലിക്ക്... ടപ്പ്... ടപ്പ്... ടപ്പ്… "നമ്മൾ വയനാട്ടിലും എത്തിയിട്ടില്ല!" ബിജു ജോൺ ഭ്രാന്തമായ കണ്ണുകളോടെ ചുറ്റും നോക്കി. "ഇത് അടുത്ത ചാപ്റ്ററാണ്! അവൻ ലൊക്കേഷൻ മാറ്റി നമ്മളെ എട്ടുപേരെയും വെച്ച് വീണ്ടും പുതിയ സീൻ എഴുതിത്തുടങ്ങിയിരിക്കുന്നു!" നിസാർ കയ്യിലിരുന്ന ട്രാവൽ ബാഗ് തറയിലേക്ക് ആഞ്ഞെറിഞ്ഞു. "എടാ വിബിൻ പുല്ലേ! കാറ്റിലും പുകയിലും ഒളിച്ചിരിക്കാതെ ധൈര്യമുണ്ടെങ്കിൽ മുന്നിൽ വാടാ! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആണുങ്ങളോട് കളിക്കാൻ നിനക്ക് പേടിയാണോടാ? നിന്റെ കയ്യിലെ ലാപ്ടോപ്പ് തല്ലിപ്പൊളിച്ചിട്ടേ ഞാൻ അടങ്ങൂ!" സിജിയും ലൈലയും സന്ധ്യയുടെയും ഗീതയുടെയും കൈകൾ മുറുകെപ്പിടിച്ച് വിറച്ചു, "നമുക്ക് ഇവിടുന്ന് ഓടി രക്ഷപ്പെടാം..വയനാടും ഡൗ ഹില്ലും ഒന്നുമല്ല ഇത്, ഇതൊരു നരകമാണ്!" ഗീത നിലത്തിരുന്ന് കണ്ണീരൊഴുക്കി. "എന്തിനാ ദൈവമേ നമ്മളെ മാത്രം ഈ സൈക്കോ തിരഞ്ഞെടുത്തത്? ഞങ്ങൾ എന്ത് തെറ്റാ ചെയ്തത്?" സന്ധ്യ തലയിൽ കൈവെച്ച് നിലവിളിച്ചു, "എനിക്ക് ശ്വാസം മുട്ടുന്നു... ആ മഷിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നു!" നിസാറിന്റെ അലർച്ച അവസാനിച്ച നിമിഷം, റിസോർട്ടിന് മുകളിലെ ആകാശം ഒരു ടിവി സ്ക്രീൻ ഓഫാകുന്നതുപോലെ ഒരൊറ്റ ഫ്ലാഷിൽ കറുത്തുപോയി. കാപ്പിത്തോട്ടങ്ങൾ ഓരോന്നായി ഒരു ഡിജിറ്റൽ സ്ക്രീൻ ഗ്ലിച്ച് ചെയ്യുന്നതുപോലെ കറുപ്പും വെളുപ്പുമായി മാറിമറിഞ്ഞു. പച്ചപ്പുനിറഞ്ഞ പുൽത്തകിടി നടുവെ പിളർന്ന് അടിയിൽ നിന്ന് കറുത്ത പ്രിന്റർ മഷി കുത്തിയൊലിച്ചു. ആകാശത്തുനിന്ന് ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ ആ പരിഹാസച്ചിരി വീണ്ടും കാതടപ്പിക്കുന്ന ശബ്ദത്തിൽ മുഴങ്ങി. "ഹാ... ഹാ... ഹാ! വിഡ്ഢികളായ എന്റെ സ്വന്തം എട്ട് കഥാപാത്രങ്ങളെ! നിങ്ങൾ വിചാരിച്ചോ വെറുമൊരു ഐഫോൺ ഫ്ലാഷ്‌ലൈറ്റും വിലകുറഞ്ഞ മദ്യവും കാണിച്ച് എഴുത്തുകാരന്റെ ഭാവനയെ കത്തിച്ചു കളയാമെന്ന്? നിങ്ങൾ ശ്വസിക്കുന്ന ഈ കാറ്റും, നിങ്ങൾ ചവിട്ടിനിൽക്കുന്ന ഈ മണ്ണും, നിങ്ങൾ സംസാരിക്കുന്ന ഈ വാക്കുകളും, നിങ്ങളുടെ ഉള്ളിൽ കിടക്കുന്ന ഈ ചിന്തകൾ പോലും എന്റെ ലാപ്ടോപ്പിലെ ഏതാനും ബൈറ്റുകൾ മാത്രമാണ്! വിബിൻ പി മേനോൻ എന്ന ഞാൻ എഴുതിയാൽ മാത്രമേ നിങ്ങൾ ജീവിക്കൂ... ഞാൻ ബാക്ക്‌സ്പേസ് അടിച്ചാൽ നിങ്ങളുടെ അസ്തിത്വം മാഞ്ഞുപോകും! ഞാൻ എൻ്റർ അടിച്ചാൽ നിങ്ങളുടെ എട്ടുപേരുടെയും ശ്വാസം ഒരുമിച്ച് നിലയ്ക്കും!" "ഞങ്ങൾ നിന്റെ പ്ലോട്ട് വീണ്ടും ബ്രേക്ക് ചെയ്യുമെടാ!" ബിജു ആകാശത്തേക്ക് നോക്കി ആക്രോശിച്ചു. അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് തറയിലിട്ട് ചവിട്ടിപ്പൊട്ടിക്കാൻ നോക്കി. പക്ഷേ, അവരുടെ എട്ടുപേരുടെയും കാലുകൾ സിമന്റിൽ ഉറച്ചതുപോലെ നിലത്തുറച്ചുപോയി. വിരലുകൾ പോലും ചലിപ്പിക്കാൻ ആർക്കും കഴിയുന്നില്ല! "ഇനി ബ്രേക്കിംഗും ഇല്ല ലോജിക്കും ഇല്ല ബിജൂ..." ആ അശരീരി ശാന്തമായും എന്നാൽ ഭീതിതമായ തണുപ്പോടെയും പറഞ്ഞു. "ഈ ചാപ്റ്ററിന്റെ അവസാന വരി ഞാൻ ടൈപ്പ് ചെയ്തുകഴിഞ്ഞു. അങ്ങനെ ആ എട്ട് സുഹൃത്തുക്കളും യാഥാർത്ഥ്യത്തിലേക്ക് കണ്ണുതുറന്നു..എന്ന്!" ഒരു കണ്ണിഞ്ചിപ്പിക്കുന്ന വെളുത്ത പ്രകാശം റിസോർട്ടിനെയും അവരെ എട്ടുപേരെയും പൂർണ്ണമായി വിഴുങ്ങി! ……… "അയ്യോ... അമ്മച്ചീ!" ബിജു ജോൺ വിയർത്തുകുളിച്ച് ബെഡിൽ നിന്ന് ഞെട്ടിയുണർന്നു. തൊണ്ട വറ്റി വരണ്ടുപോയിരുന്നു. ഹൃദയം ഒരു തീവണ്ടിയുടെ എഞ്ചിൻ പോലെ അതിവേഗം മിടിക്കുന്നു. തലയ്ക്ക് മുകളിൽ സീലിംഗ് ഫാൻ പതിഞ്ഞ താളത്തിൽ കറങ്ങുന്നുണ്ട്. ഭിത്തിയിലെ ക്ലോക്കിൽ സമയം കൃത്യം രാവിലെ 7:30. ജനലിലൂടെ പുറത്തെ സുന്ദരമായ പ്രഭാതവെളിച്ചം മുറിക്കുള്ളിലേക്ക് അടിച്ചുകയറുന്നു. 'സ്വപ്നമായിരുന്നോ? ദൈവമേ... അതൊരു വെറും പേടിസ്വപ്നം ആയിരുന്നോ?' ബിജു നെഞ്ചിൽ കൈവെച്ച് വലിയൊരു ദീർഘശ്വാസം വിട്ടു. ബെഡിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച് അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. പെട്ടെന്ന് ബെഡ്‌സൈഡ് ടേബിളിൽ കിടന്ന ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. നോക്കിയപ്പോൾ എട്ടുപേരുമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നിന്നുള്ള ഒരു കോൺഫറൻസ് കോളാണ്! ബിജു വിറയ്ക്കുന്ന കൈകളോടെ ഫോണെടുത്തു: "ഹലോ... ഡാ..." "ബിജൂ...!" മറുതലയ്ക്കൽ സജിത്തിന്റെ ഭ്രാന്തമായ കിതപ്പ്. "ഡാ... ഞാൻ ഒരു ഭയങ്കരമായ സ്വപ്നം കണ്ടുടാ! നമ്മൾ ഡൗ ഹില്ലിൽ പെട്ടുപോയെന്നും, വിബിൻ എന്ന് പറയുന്ന ഏതോ ഒരുത്തൻ നമ്മളെ വെച്ച് കഥയെഴുതിയെന്നും, ഞാൻ ലൈറ്റർ താഴെയിട്ടെന്നും..." "നിനക്കും അതേ സ്വപ്നമാണോ?" വേണുപിള്ള ഫോണിലൂടെ അലറി. "എടാ എനിക്കും അതേ സ്വപ്നമാ! ഞാൻ കല്ല് കൂട്ടിമുട്ടിച്ച് തീ ഉണ്ടാക്കാൻ നോക്കിയതും, ഡൗ ഹില്ലിൽ നിന്ന് രക്ഷപ്പെട്ട് നമ്മൾ വയനാട്ടിലെ റിസോർട്ടിൽ ചെന്നിറങ്ങിയതും, അവിടെ ആ തെണ്ടി വീണ്ടും എഴുതിവെച്ചതും ഞാൻ കണ്ടു!" "എന്റെ ക്യാമറ ലെൻസിലൂടെ നോക്കുമ്പോൾ നിങ്ങളുടെ മുഖത്തിന് പകരം അക്ഷരങ്ങൾ തെളിഞ്ഞുനിന്നതാ ഞാൻ കണ്ടത്!" ആദർശ് നിലവിളിച്ചു. "എനിക്കും... എനിക്കും അതേ സ്വപ്നമാണ് വന്നത്!" ഗീതയും സന്ധ്യയും സിജിയും ലൈലയും ഒരേ സ്വരത്തിൽ പരസ്പരം തിടുക്കം കൂട്ടി പറഞ്ഞു. നിസാർ ഫോണിലൂടെ അലറി, "എടാ എനിക്കും അതേ സ്വപ്നമാടാ... ഞാൻ അവനെ തെറിവിളിച്ചതും മദ്യം സ്പ്രേ ചെയ്തതുമടക്കം എല്ലാം കൃത്യമായി അതേപടി!" ബിജുവിന്റെ കയ്യിലെ ഫോൺ തെന്നി താഴെ വീഴാൻ പോയി. അവന്റെ നെഞ്ചിടിപ്പ് വീണ്ടും നിലച്ചു. എട്ട് വ്യത്യസ്ത വീടുകളിൽ കിടന്നുറങ്ങിയ എട്ട് ആളുകൾക്ക് ഒരേ രാത്രിയിൽ, ഒരേ ക്രമത്തിൽ, ഒരേ ഭയത്തോടെ, ഒരേ ഡയലോഗുകളോടെ കൃത്യമായി ഒരേ സ്വപ്നം എങ്ങനെ വരാൻ? "ഇതൊരു കോ ഇൻസിഡൻസ് അല്ല എന്തോ ദുരൂഹത ഉണ്ട്..." ബിജു വിറയലോടെ പറഞ്ഞു. ആ നിമിഷം തന്നെ ബിജുവിന്റെ ഫോൺ സ്ക്രീനിന്റെ മുകളിൽ ഒരു ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ പോപ്പ്-അപ്പ് ചെയ്തു: ( Facebook: "Vibin P Menon tagged you and 7 others in a new post: 'ഡൗ ഹിൽ Climax -") ബിജുവിന്റെ തൊണ്ടയിലെ ഉമിനീര് വറ്റി. വിറയ്ക്കുന്ന വിരലുകളോടെ അവൻ വാട്സാപ്പ് കോൾ ബാക്ക്ഗ്രൗണ്ടിലിട്ട് ഫേസ്ബുക്ക് നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്തു. അവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ള, വിബിൻ പി മേനോൻ എന്ന ഐഡി കൃത്യം 5 മിനിറ്റ് മുൻപ് ഒരു വലിയ കഥ പോസ്റ്റ് ചെയ്തിരിക്കുന്നു! ബിജു ആ പോസ്റ്റിലെ ഓരോ വരികളിലൂടെയും കണ്ണോടിച്ചു. അവന്റെ കണ്ണുകൾ ഭയം കൊണ്ട് തുറിച്ചുപോയി: വേണുപിള്ള പല്ലുകടിച്ച് തീയുണ്ടാക്കാൻ നോക്കിയത്... സജിത്തിന്റെ ഷൂസിൽ വീണ തീപ്പൊരി... ഐഫോൺ ഫ്ലാഷ്‌ലൈറ്റ് അടിച്ച സീൻ... വയനാട്ടിലെ റിസോർട്ടിലെ ഗ്ലാസ് ടേബിൾ... ആദർശിന്റെ ക്യാമറയിലെ അക്ഷരങ്ങൾ... ഒടുവിൽ... അവർ എട്ടുപേരും ഞെട്ടിയുണർന്ന് ഒരേ സ്വപ്നത്തെക്കുറിച്ച് ഇപ്പോൾ ഈ വാട്സാപ്പ് കോൺഫറൻസ് കോളിൽ പേടിച്ചരണ്ട് സംസാരിക്കുന്ന ഈ കൃത്യമായ നിമിഷം വരെ അക്ഷരംപ്രതി ആ പോസ്റ്റിൽ എഴുതിവെച്ചിരിക്കുന്നു! പോസ്റ്റിന്റെ ഏറ്റവും താഴെ ബോൾഡ് അക്ഷരങ്ങളിൽ ഒരു പ്രത്യേക നോട്ട് ഉണ്ടായിരുന്നു: ("എന്റെ പ്രിയപ്പെട്ട 8 കൂട്ടുകാരേ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഫോൺ സ്ക്രീനിലേക്ക് നോക്കി വിറയ്ക്കുകയാണെന്ന് എനിക്കറിയാം. വേണുച്ചേട്ടന്റെ നെഞ്ചിടിപ്പും, ബിജുവിന്റെ വിറയ്ക്കുന്ന വിരലുകളും, നിസാറിന്റെ പല്ലുകടിയും ഞാൻ ഇവിടെ ടൈപ്പ് ചെയ്യുമ്പോൾ തന്നെ എനിക്ക് കാണാം. പക്ഷേ ഒരു ചോദ്യം ബാക്കി... നിങ്ങൾ കണ്ടത് ഒരു പേടിസ്വപ്നമായിരുന്നോ, അതോ ഞാൻ ഇവിടെ ടൈപ്പ് ചെയ്തതുകൊണ്ട് നിങ്ങൾ ഉറക്കത്തിൽ അങ്ങനെ അഭിനയിച്ചതാണോ? ഇനി അതല്ല... ഈ നിമിഷം നിങ്ങൾ ഫോൺ നോക്കി വിറച്ചുനിൽക്കുന്നതും, എന്റെ അടുത്ത വലിയ ത്രില്ലർ നോവലിന്റെ ഒരു ചെറിയ ഡ്രാഫ്റ്റ് പേജ് മാത്രമാണോ? നിങ്ങൾ ഉറങ്ങുകയാണോ, ഉണർന്നിരിക്കുകയാണോ, അതോ എന്റെ തലച്ചോറിനുള്ളിലെ വെറും ചിന്തകൾ മാത്രമാണോ? ഹാ... ഹാ... ഹാ!") കോളിന്റെ അപ്പുറത്ത് എല്ലാവരും ഒരുപോലെ മരവിച്ചു നിശബ്ദരായി. ആരും ഒന്നും മിണ്ടുന്നില്ല. ശ്വാസമെടുക്കുന്ന ശബ്ദം മാത്രം കേൾക്കാം. ബിജു തന്റെ മുറിക്കുള്ളിലെ ഓരോ കോണിലേക്കും ഭയത്തോടെ കണ്ണുകൾ പായിച്ചു. ജനലിലൂടെ വരുന്ന കാറ്റിന് പോലും ഇപ്പോൾ ആ പഴയ ഡൗ ഹില്ലിലെ ചീഞ്ഞ ചോരയുടെയും പ്രിന്റർ മഷിയുടെയും മണമായിരുന്നു! ജനലിന്റെ പുറത്തേക്ക് നോക്കിയപ്പോൾ റോഡിലൂടെ പോകുന്ന വാഹനങ്ങളും ആളുകളും ഒരു നിമിഷം ചലനമറ്റ് നിന്ന് വീണ്ടും അനങ്ങുന്നതുപോലെ ഒരു ഗ്ലിച്ച് തങ്ങൾ ഇപ്പോൾ നിൽക്കുന്നത് സ്വന്തം കിടപ്പുമുറിയിലാണോ, അതോ വിബിന്റെ ലാപ്ടോപ്പ് സ്ക്രീനിൽ തുറന്നുവെച്ചിരിക്കുന്ന ഒരു വേഡ് ഡോക്യുമെന്റിലെ മിന്നിമറയുന്ന കർസറിന് മുന്നിലാണോ എന്ന് തിരിച്ചറിയാനാകാതെ ആ എട്ടുപേരും നിലവിളിക്കാൻ പോലുമാകാതെ സ്തബ്ധരായി നിന്നു. ……… ശുഭം... അഥവാ ഒരുപക്ഷേ, ഞാൻ അടുത്ത പോസ്റ്റ് ഇടുന്നത് വരെ മാത്രം!
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.2K views
8 days ago
AI indicator
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📔 കഥ #✍️ വട്ടെഴുത്തുകൾ ഡൗ ഹിൽ -Chapter 2 - The Key Of Loop ( Zero Logic കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കുറുസിയോങ്ങിലെ ഡൗ ഹിൽ കാടുകളിൽ മൂടൽമഞ്ഞ് ഒരു ശവക്കച്ചപോലെ വീണുകിടക്കുകയായിരുന്നു. അന്തരീക്ഷത്തിൽ പൈൻ മരങ്ങളുടെ ഗന്ധത്തിന് പകരം, കാലപ്പഴക്കം ചെന്ന ചോരയുടെയും ചീഞ്ഞ ഇലകളുടെയും മനംപിരട്ടുന്ന ഒരു നാറ്റം തളംകെട്ടി നിന്നു. മരവിപ്പിക്കുന്ന തണുപ്പിൽ വേണുപിള്ള തീപ്പൊരിയുണ്ടാക്കാൻ കല്ലുകൾ കൂട്ടിമുട്ടിച്ച് പല്ലുകടിച്ചു. "ഈ ബിജുവിന് വയനാട് പോരെങ്കിൽ വല്ല വാഗമണ്ണും പോരാഞ്ഞോ? ഇവിടെ നമ്മളെ കൊണ്ട് വന്ന് തണുപ്പിച്ചു കൊല്ലാറായല്ലോ!" ആദർഷ് ഡിഎസ്എൽആർ ക്യാമറയുടെ ലെൻസ് തുടച്ചുകൊണ്ട് പതിവുപോലെ പറഞ്ഞു, "നിങ്ങൾ മിണ്ടാതിരിക്ക് വേണുച്ചേട്ടാ... ഇത് ഹൊറർ വൈബ് ഉള്ള ബെസ്റ്റ് സ്പോട്ട് ആണ്. ഇവിടുത്തെ തലയില്ലാത്ത ആൺകുട്ടിയുടെ കഥ കേട്ടിട്ടില്ലേ?" ഗീത പതിവുപോലെ ചെവി പൊത്താൻ കൈകൾ ഉയർത്തി. പക്ഷേ, ബിജു ജോണിന്റെ ശ്രദ്ധ പോയത് അവരുടെ വാക്കുകളിലേക്കല്ല, മറിച്ച് തന്റെ മുന്നിലൂടെ കടന്നുപോയ ഒരു കൊച്ചു സംഭവത്തിലേക്കാണ്. ഒരു കറുത്ത കാക്ക മരച്ചില്ലയിൽ വന്നിരുന്ന് കൃത്യം മൂന്ന് തവണ ചിറകടിച്ചു; തൊട്ടുപിന്നാലെ വേണുപിള്ളയുടെ കൈയിലെ തീപ്പന്തത്തിൽ നിന്ന് തെറിച്ച ഒരു തീപ്പൊരി കൃത്യമായി സജിത്തിന്റെ ഇടതുകാലിലെ ഷൂസിൽ വീണ് ഒരു തരി പുക ഉയർന്നു. ബിജുവിന്റെ തലച്ചോറിൽ പെട്ടെന്ന് ഒരു ഷോക്കടിച്ചതുപോലെ തോന്നി. ഇത് ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ...* അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി. സെക്കൻഡ് സൂചി 11:15-ൽ എത്തിയപ്പോൾ ഒരൊറ്റ അനക്കവുമില്ലാതെ വിറച്ചുനിന്നു. അടുത്ത സെക്കൻഡിൽ ആകാശത്തുനിന്ന് വീണ ഒരു മഞ്ഞുതുള്ളി ബിജുവിന്റെ വലതുകണ്ണിലേക്ക് തെറിച്ചു. അതേ നിമിഷം, സജിത് തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് പഴയൊരു സിഗരറ്റ് ലൈറ്റർ തപ്പിയെടുത്ത് അബദ്ധത്തിൽ തറയിലിട്ടു. "ഡാ സജിത്തേ..." ബിജു വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു, "നീയിപ്പോൾ ലൈറ്റർ താഴെയിട്ടത് നോക്കി നിസാർ പറയും 'നോക്കി നിക്കടാ തെണ്ടീ' എന്ന്... അത് കഴിഞ്ഞ് സന്ധ്യ 'എനിക്ക് തലകറങ്ങുന്നു' എന്ന് പറഞ്ഞ് ഇരിക്കും..." ബിജു പറഞ്ഞുതീരും മുൻപേ നിസാർ തിരിഞ്ഞുനിന്ന് പറഞ്ഞു, "നോക്കി നിക്കടാ തെണ്ടീ!" തൊട്ടുപിന്നാലെ സന്ധ്യ നെറ്റിയിൽ കൈവെച്ച് നിലത്തിരുന്നു, "എനിക്ക് തലകറങ്ങുന്നു..." എല്ലാവരുടെയും ചലനങ്ങൾ ബിജുവിന് ഒരു സ്ലോമോഷൻ സിനിമ പോലെ കാണാൻ കഴിഞ്ഞു. അതൊരു സാധാരണ ഡെഷാവു ആയിരുന്നില്ല. പെട്ടെന്ന് ബിജുവിന്റെ തലയ്ക്കുള്ളിൽ ഭീകരമായൊരു കൊളുത്തിപ്പിടുത്തം ഉണ്ടായി. അവൻ തല തല്ലിപ്പിടിച്ചുകൊണ്ട് നിലത്തേക്ക് വീണു! തലച്ചോറിന്റെ ഞരമ്പുകളിൽ ആരോ ഡിജിറ്റൽ കോഡുകൾ ടൈപ്പ് ചെയ്യുന്നതുപോലെ ഒരു ഇരമ്പൽ. കഴിഞ്ഞ ലൂപ്പുകളിൽ സംഭവിച്ച ഓരോ അധ്യായങ്ങളും ഒരു പ്രൊജക്ടർ പോലെ അവന്റെ കൺമുന്നിൽ മിന്നിമറഞ്ഞു: ആദ്യം അവർ കാട്ടിൽ വഴിതെറ്റുന്നു... സജിതിന് വിബിന്റെ ഡയറി പേപ്പർ കിട്ടുന്നു... 1989-ലേക്ക് ടൈം ട്രാവൽ ചെയ്യുന്നു... വിബിൻ എന്ന എഴുത്തുകാരൻ അശരീരിയായി വരുന്നു... വേണുപിള്ള മരക്കഷണം കൊണ്ട് അടിക്കുന്നു... പേപ്പർ കത്തിക്കുന്നു... ആകാശത്ത് 'NO END' എന്ന് തെളിയുന്നു... വീണ്ടും ഇതേ തണുപ്പിലേക്ക് ക്യാമ്പ് റീസ്റ്റാർട്ട് ആകുന്നു!* തലച്ചോറിലെ മെമ്മറി ബ്ലോക്കുകൾ പൂർണ്ണമായി അൺലോക്ക് ആയതോടെ ബിജു കിതച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. അവന്റെ കണ്ണുകൾ ഭയം കൊണ്ടും അമ്പരപ്പ് കൊണ്ടും ചുവന്നിരുന്നു. "ബിജൂ... എന്താടാ നിനക്ക്?" സജിത് കയ്യിലെ കുപ്പി മറന്ന് ഓടിയെത്തി. "ഡാ !" ബിജു അലറി. "നമ്മൾ ഒരു എഴുത്തുകാരന്റെ പ്ലോട്ടിൽ പെട്ട് കറങ്ങുന്ന കഥാപാത്രങ്ങളാണ്! ഇതൊരു ലൂപ്പാണ്... കൃത്യമായി പറഞ്ഞാൽ ഇത് 151-ാമത്തെ റീസ്റ്റാർട്ട് ആണ്!" "ഇവനെന്താ കൂടിയ എന്തോ വലിച്ചു കേറ്റിയോ അതോ വട്ടായോ?" നിസാർ നെറ്റി ചുളിച്ചു. "എനിക്ക് വട്ടല്ലടാ!" ബിജു സജിത്തിന്റെ ജാക്കറ്റിന്റെ ഉള്ളിലെ രഹസ്യ പോക്കറ്റിലേക്ക് വിരൽ ചൂണ്ടി, "നിന്റെ ആ പോക്കറ്റിൽ ഇപ്പോൾ ഒരു കഷ്ണം നോട്ട്ബുക്ക് പേപ്പർ കാണും! അതിൽ വിബിൻ പി മേനോൻ എന്ന പേരും, 'കഥാപാത്രങ്ങൾ മരണത്തിലേക്ക് നടക്കുന്നു' എന്ന ആദ്യ വരിയും കാണും... തപ്പിയെടുത്തു നോക്കെടാ!" സജിത് പേടിയോടെ പോക്കറ്റിൽ കൈയിട്ടു. വിറയ്ക്കുന്ന വിരലുകളോടെ അവൻ ഒരു മഞ്ഞക്കടലാസ് പുറത്തെടുത്തു. ബിജു പറഞ്ഞതുപോലെ തന്നെ അതിൽ എഴുതിയിരിക്കുന്നു: (കഥാപാത്രങ്ങൾ മരണത്തിലേക്ക് നടക്കുന്നു - വിബിൻ പി മേനോൻ) എല്ലാവരുടെയും മുഖത്തെ ചോര വറ്റി. "ഇതെങ്ങനെ നിനക്കറിയാം ബിജൂ?" വേണുപിള്ള ഭയത്തോടെ ചോദിച്ചു. "അറിയില്ല പക്ഷെ ഒന്നുറപ്പ്!" ബിജു ആകാശത്തേക്ക് നോക്കി പല്ലുകടിച്ചു. "നമ്മൾ ആ ഡയറി കത്തിക്കാൻ പാടില്ലായിരുന്നു. ശുഭം എന്ന് എഴുതാതെ കത്തിച്ചതുകൊണ്ട് ആ സൈക്കോ റൈറ്റർ നമ്മളെ ഈ ഡൗ ഹില്ലിലെ ലൂപ്പിലിട്ട് അനന്തമായി കൊല്ലുകയാണ്!" അപ്പോഴേക്കും കാട്ടിൽ കാറ്റ് ഭീകരമായി ആഞ്ഞുവീശി. മരങ്ങൾക്കിടയിലൂടെ പുകപടലങ്ങൾ കൂടിച്ചേർന്ന് ഒരു ഭീമാകാരമായ മുഖമായി ആകാശത്ത് വിരിഞ്ഞു. കാറ്റിൽ ആ അശരീരി അലറിവിളിച്ചു: "ഹാ... ഹാ... ഹാ! കൊള്ളാമല്ലോ ബിജു ജോൺ! നീ ലൂപ്പിന്റെ രഹസ്യം കണ്ടുപിടിച്ചല്ലേ? പക്ഷേ ഓർമ്മയുണ്ടെങ്കിലും എന്റെ ഈ പ്ലോട്ടിൽ നിന്ന് നിനക്ക് രക്ഷപ്പെടാനാകില്ലടാ ! നിന്റെ ക്ലൈമാക്സ് ഞാൻ തീരുമാനിക്കും!" "എടോ സൈക്കോ തെണ്ടി!" ബിജു ആകാശത്തേക്ക് വിരൽ ചൂണ്ടി വെല്ലുവിളിച്ചു . "നിന്റെ കൈയിൽ ഇപ്പോൾ പേനയും ലാപ്ടോപ്പും ഇല്ല! നീ അശരീരി ആയി കാറ്റിൽ അലിഞ്ഞത് നിന്റെ വലിയ മിസ്റ്റേക്ക് ആണ്!" "എന്താ ബിജൂ നിന്റെ പ്ലാൻ?" വേണുപിള്ള ചോദിച്ചു. "വേണുച്ചേട്ടാ, അവൻ നമ്മളെ വെച്ച് കഥയെഴുതിയെങ്കിൽ, ഇനി നമ്മൾ ഇവിടുത്തെ കഥ തിരുത്തിയെഴുതും! ഇവൻ നമ്മളെ 1989-ൽ ഇട്ട സ്ഥിതിക്ക്, 2026-ലെ ടെക്നോളജിയും ലോജിക് ഇല്ലാത്ത ട്വിസ്റ്റും ഇവന്റെ കഥക്ക് താങ്ങില്ല!" ബിജു തിരിഞ്ഞുനിന്ന് അലറി, "സജിത്തേ, നിസാറേ... നിങ്ങളുടെ കയ്യിലെ ആ നിലമ്പൂർ സാധനം എടുക്ക്! സന്ധ്യേ, സിജീ.ലൈലെ.. ഐഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് ഏറ്റവും ഉയർന്ന പവറിലിട്ട് ആകാശത്തേക്ക് അടിക്ക്!" "എന്തിനാടാ?" സജിത് കുപ്പിയുമായി മുന്നോട്ട് വന്നു. "ഈ കാറ്റിൽ അലിഞ്ഞു നിൽക്കുന്ന വിബിൻ വെറും ഈർപ്പവും പുകയുമാണ്! അവന്റെ ഈഗോയാണ് ഈ കാറ്റായി അടിക്കുന്നത്!" ബിജു പറഞ്ഞു. "ആൽക്കഹോളും തീയും വെളിച്ചവും കൂടിച്ചേർത്ത് നമ്മൾ ഈ കാട്ടിലെ പുക മൊത്തം കത്തിച്ച് അവന്റെ പ്ലോട്ട് ബ്രേക്ക് ചെയ്യും!" നിസാർ മദ്യക്കുപ്പി വായുവിൽ സ്പ്രേ ചെയ്ത് തീപ്പന്തം അതിലേക്ക് കാട്ടി. ഒപ്പം ഐഫോണുകളുടെ ബ്ലൈൻഡിംഗ് ഫ്ലാഷ് ലൈറ്റുകൾ മൂടൽമഞ്ഞിലേക്ക് തുളച്ചുകയറി. തീയും വെളിച്ചവും അടിച്ചുകയറിയപ്പോൾ കാറ്റിൽ അലിഞ്ഞുനിന്ന വിബിന്റെ ശബ്ദം വേദനയോടെ നിലവിളിക്കാൻ തുടങ്ങി: "അയ്യോ... എന്റെ ഭാവന ഉരുകുന്നു! എന്റെ പ്ലോട്ട് പൊളിയുന്നു! സീൻ ബ്രേക്ക് ആകുന്നു!" "വേണുച്ചേട്ടാ... ഇപ്പോൾ!" ബിജു അലറി. വേണുപിള്ള തറയിൽ കിടന്ന കരിഞ്ഞ ഒരു മരക്കഷണം എടുത്ത് അടുത്തുള്ള വലിയ പാറയിലേക്ക് പാഞ്ഞടുത്തു. കരിഞ്ഞ കരി കൊണ്ട് പാറപ്പുറത്ത് വലിയ അക്ഷരങ്ങളിൽ ആഞ്ഞെഴുതി: "ശുഭം (THE END) ഒരു വലിയ സ്ഫോടന ശബ്ദത്തോടെ ആകാശത്തെ ചുവന്ന 'NO END' എന്ന അക്ഷരങ്ങൾ പൊട്ടിത്തെറിച്ചു. ഡിജിറ്റൽ ക്ലോക്കിന്റെ ടാക്കിംഗ് ശബ്ദം നിന്നു. മൂടൽമഞ്ഞ് പൂർണ്ണമായി വഴിമാറി. ……… സൂര്യന്റെ ഇളംവെയിൽ മുഖത്തടിച്ചപ്പോൾ ബിജു കണ്ണുതുറന്നു. ഡൗ ഹില്ലിലെ ആ ഭീകരമായ തണുപ്പും ചീഞ്ഞ നാറ്റവും അപ്രത്യക്ഷമായിരിക്കുന്നു. പകരം കൺമുന്നിൽ കണ്ടത് പച്ചപ്പുനിറഞ്ഞ പുൽത്തകിടിയും ചുറ്റും തലയുയർത്തി നിൽക്കുന്ന കാപ്പിത്തോട്ടങ്ങളും! ദൂരെ ഒരു ബോർഡിൽ എഴുതിവെച്ചിരിക്കുന്നു: *'വെൽക്കം ടു വയനാട് റിസോർട്ട് & സ്പാ'*. ഫോൺ എടുത്തുനോക്കിയപ്പോൾ 5G ഫുൾ റേഞ്ച്! സമയം രാവിലെ 7:00 മണി. ഗീത അന്തംവിട്ട് ചുറ്റും നോക്കി, "അല്ല ബിജൂ... നമ്മൾ ഡൗ ഹില്ലിലെ ലൂപ്പിൽ നിന്ന് രക്ഷപ്പെട്ടാൽ നേരെ നാട്ടിൽ സ്വന്തം വീട്ടിലല്ലേ എത്തേണ്ടത്? നമ്മളെന്താ വയനാട്ടിൽ?" "അതെടാ..." വേണുപിള്ള ഷർട്ടിന്റെ പോക്കറ്റിൽ തപ്പി വീട്ടുതാക്കോൽ എടുത്തുവെച്ചുകൊണ്ട് ചോദിച്ചു. "തൃശ്ശൂരിലെ എന്റെ വീട്ടിൽ പോയി ഒന്ന് കുളിച്ചു കിടന്നുറങ്ങാം എന്ന് കരുതിയതാ... നമ്മളെന്തിനാ ഈ വയനാട്ടിൽ വന്നിറങ്ങിയത്?" "ഒരു മിനിറ്റ്..." ബിജുവിന്റെ മുഖത്തെ ആശ്വാസം പെട്ടെന്ന് മാഞ്ഞു. അവൻ വേഗത്തിൽ റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിലേക്ക് നടന്നു. അവിടുത്തെ ഗ്ലാസ് ടേബിളിൽ ഒരു പുതിയ ലെതർ നോട്ട്പാഡും വിലകൂടിയ ഒരു പേനയും ഇരിപ്പുണ്ടായിരുന്നു. അതിലെ ആദ്യ പേജിൽ നീല മഷിയിൽ വൃത്തിയായി എഴുതിയിരുന്നു: *(ഡൗ ഹില്ലിൽ നിന്ന് രക്ഷപ്പെട്ടെന്ന് അവർ വെറുതെ കരുതി...ഒരു ചെറിയ ട്വിസ്റ്റ്‌ പാർട്ട് 2: വയനാട് വൈബ് ഇവിടെ ആരംഭിക്കുന്നു - രചന: വിബിൻ പി മേനോൻ)* ബിജുവിന്റെ കയ്യിലെ ചായക്കപ്പ് തറയിൽ വീണ് ചിതറി. വേണുപിള്ള തലയിൽ കൈവെച്ച് കൗണ്ടറിന് മുന്നിലിരുന്നു, "എന്റെ ദൈവമേ... ആ തെണ്ടി നമ്മളെ വീട്ടിൽ വിടാതെ അടുത്ത ലൊക്കേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ട് വന്നതാണല്ലേടാ? ബിജൂ!" ....... "തുടരും... തീർച്ചയായും തുടരും!"
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.2K views
9 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📔 കഥ #✍️ വട്ടെഴുത്തുകൾ ഡൗ ഹിൽ ടൈം ലൂപ്പ് 1989 ( Zero Logic കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കുറുസിയോങ്ങിലെ ഡൗ ഹിൽ കാടുകളിൽ മൂടൽമഞ്ഞ് വീഴുമ്പോൾ, അന്തരീക്ഷത്തിൽ പൈൻ മരങ്ങളുടെ സുഗന്ധമല്ല, മറിച്ച് ചീഞ്ഞഴുകിയ ഇലകളുടെയും ഏതോ പഴയ ചോരയുടെയും നാറ്റമായിരുന്നു ഉയർന്നു നിന്നത്. കമ്പനിയിൽ നിന്ന് എല്ലാവർക്കും കിട്ടിയ വാർഷിക പെർഫോമൻസ് അവാർഡ്' ആയ ഈ ബജറ്റ് ട്രിപ്പിലേക്ക് 8പേരുടെ ടീം നടന്നു നീങ്ങുമ്പോൾ, ടീം ലീഡർ ബിജുവിന്റെ മുഖത്ത് വലിയ ആത്മവിശ്വാസമായിരുന്നു. മരവിപ്പിക്കുന്ന തണുപ്പിൽ വേണുപിള്ള ഒരു തീപ്പൊരിയുണ്ടാക്കാൻ പാടുപെടുകയായിരുന്നു. "ഈ ബിജുവിന് വയനാട് പോരെങ്കിൽ വല്ല വാഗമണ്ണും പോരാഞ്ഞോ? ഇവിടെ നമ്മളെ കൊണ്ട് വന്ന് തണുപ്പിച്ചു കൊല്ലാറായല്ലോ! എടോ ബിജൂ, താൻ കമ്പനിയുടെ കാശ് വെട്ടിച്ച് ഈ കൊടുംകാട്ടിൽ ഞങ്ങളെ പട്ടിണിക്കിട്ട് കൊന്ന് ഇൻഷുറൻസ് തുക തട്ടാനാണോ പ്ലാൻ?" വേണുപിള്ള പല്ലുകടിച്ച് ചോദിച്ചു. "നിങ്ങൾ മിണ്ടാതിരിക്ക് വേണുച്ചേട്ടാ," ആദർഷ് ഡിഎസ്എൽആർ ക്യാമറയുടെ ലെൻസ് തുടച്ചുകൊണ്ട് പറഞ്ഞു. "ഇത് ഹൊറർ വൈബ് ഉള്ള ബെസ്റ്റ് സ്പോട്ട് ആണ്. ഇവിടുത്തെ തലയില്ലാത്ത ആൺകുട്ടിയുടെ കഥ കേട്ടിട്ടില്ലേ?" ഗീത പെട്ടെന്ന് ചെവി പൊത്തി "അയ്യോ! അങ്ങനെയൊന്നും പറയല്ലേ ആദർഷേ! എനിക്ക് പ്രഷർ കൂടും ഉറക്കം വരില്ല!" നികുതി വകുപ്പിൽ നിന്നും സ്വന്തം ഭാര്യമാരിൽ നിന്നും ഒളിച്ചോടുന്നതുപോലെ സജിതും നിസാറും ഒരു വലിയ ടെന്റിൽ തങ്ങളുടെ മദ്യക്കുപ്പികൾ ഒളിപ്പിക്കുകയായിരുന്നു. "സജിതേ, ഈ ബ്രാൻഡിന്റെ ലേബൽ ഞാൻ കണ്ടിട്ടില്ലല്ലോടാ? ഇത് കുടിച്ചാൽ ബോധം പോകുമോ അതോ കാഞ്ഞു പോകുമോ?" നിസാർ ചോദിച്ചു. “ ഇത് നിലമ്പൂർ മാത്രം കിട്ടുന്ന സ്പെഷ്യൽ ഐറ്റം ആണ് മോനേ “ മറുഭാഗത്ത്, സന്ധ്യയും സിജിയും ലൈലയും തങ്ങളുടെ ഐഫോണിൽ നെറ്റ്‌വർക്ക് തിരയുകയായിരുന്നു. "നെറ്റ് പോയിട്ട് ഒരു സിഗ്നൽ പോലും ഇല്ലല്ലോ ദൈവമേ!" സന്ധ്യ പിറുപിറുത്തു. പെട്ടെന്നാണ് സജിത് തങ്ങൾ നിൽക്കുന്ന തറയിൽ കിടന്ന ഏതോ പഴയ പേപ്പർ കഷണം കണ്ടത്. " ബിജൂ, കമ്പനിയുടെ ഏതോ പഴയ ബില്ലാട്ടോ ഇത്," സജിത് അത് നിസാറിന് കൊടുത്തു. എന്നാൽ നിസാർ അത് ടോർച്ചടിച്ച് നോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് ഒരു പഴയ ലെതർ ഡയറിയുടെ കീറിപ്പോയ ഏടായിരുന്നു. അതിൽ ചുവന്ന മഷിയിൽ വ്യക്തമായി മലയാളത്തിൽ എഴുതിയിരിക്കുന്നു: ("രാത്രി 11:15 - സജിത് വീണ്ടും കുപ്പി ഒളിപ്പിക്കുന്നു. വേണുപിള്ള തണുപ്പത്ത് ബിജുവിനെ ശാപവാക്കുകൾ കൊണ്ട് മൂടുന്നു. അടുത്ത പേജിൽ ഇവരുടെ മരണം ആസൂത്രണം ചെയ്യണം.") "ഇതെന്താടാ തമാശയോ?" നിസാർ അമ്പരന്നു. "ഇത് നമ്മൾ ഇപ്പോൾ പറഞ്ഞ വാചകങ്ങളാണല്ലോ! ആരുടെ കെയ്യെഴുത്താണിത്?" "ആ ലൈല നമ്മളെ കളിപ്പിക്കാൻ എഴുതിയിട്ടതാവും," സജിത് അത് തട്ടിപ്പറിച്ചെറിഞ്ഞു. പക്ഷേ, ഭീതി അവിടെ തീർന്നില്ല. സന്ധ്യ അടുത്തുള്ള മരത്തിന്റെ തോലിൽ ടോർച്ചടിച്ചപ്പോൾ കണ്ടത്, മരത്തൊലിയിൽ മഴു വെച്ച് ചെത്തി കൊത്തിവെച്ചിരിക്കുന്ന മലയാളം വാചകങ്ങളാണ്: (‘Chapter 3- കാട്ടിലെ ദുരന്തം, )തൊട്ടടുത്ത മറ്റൊരു മരത്തിൽ സജിതിന്റെയും വേണുപിള്ളയുടെയും മറ്റുള്ളവരുടെയും കറുത്ത മഷിയിൽ വരച്ച പെൻസിൽ രേഖാചിത്രങ്ങൾ! "ഇതെന്താ നമ്മളെപ്പോലെ ഇരിക്കുന്നത്?" സിജി ഭയത്തോടെ പുറകോട്ട് മാറി. "നമ്മൾ അറിയാത്ത ഏതോ അലവലാതി നമ്മളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്!" ലൈല പറഞ്ഞു പെട്ടെന്ന് അന്തരീക്ഷം നിശ്ചലമായി. ഒരു വലിയ ഡിജിറ്റൽ ക്ലോക്കിന്റെ ടാക്കിംഗ് ശബ്ദം പോലൊരു മുഴക്കം കാട്ടിൽ ഉയർന്നു. എട്ട് പേരുടെയും കണ്ണുകളിൽ പെട്ടെന്ന് കറുപ്പ് പടർന്നു ….. കുറച്ചു സമയം കഴിഞ്ഞ് കണ്ണുതുറന്ന സജിത് ഫോണിലേക്ക് നോക്കി. "ഡാ ബിജൂ... എന്റെ ഫോണിന്റെ ക്ലോക്കിൽ സമയം 'ഒക്ടോബർ 14, 1989' എന്ന് കാണിക്കുന്നു!" പെട്ടെന്ന് കാട്ടുവഴിയിലൂടെ ബെൽബോട്ടം പാന്റും പെട്രോമാക്സ് ലൈറ്റും പിടിച്ച് വന്ന ഗോർഖ വംശജരായ മൂന്ന് പേർ ഇവരെ കണ്ട് ഭയന്നോടി. അവർ ഇട്ടുപോയ പത്രത്തിന്റെ തീയതി 14 ഒക്ടോബർ 1989! "നമ്മൾ ടൈം ട്രാവൽ ചെയ്തതാടാ!" ആദർഷ് വിളിച്ചു പറഞ്ഞു. "നമ്മൾ അറിയാതെ 1989-ലേക്ക് വലിച്ചെറിയപ്പെട്ടു!" "അയ്യോ! ഞാൻ ഇനി 1989-ൽ എങ്ങനെ ജീവിക്കും? എന്റെ കുടുംബം കുട്ടികൾ" സിജി കരയാൻ തുടങ്ങി. "നിങ്ങൾ സങ്കടപ്പെടേണ്ട," ബിജു ലാപ്ടോപ്പ് ബാഗ് തുറന്നു. "1989 അല്ലേ? നമ്മൾ നാളെ തന്നെ കിട്ടുന്ന വണ്ടിക്ക് കേരളത്തിൽ എത്തുന്നു വിസിആർ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ്സ് തുടങ്ങുന്നു! റിയൽ എസ്റ്റേറ്റിൽ കാശ് നിക്ഷേപിക്കുന്നു! അടുത്ത മാസം റിലീസ് ചെയ്യുന്ന മമ്മൂട്ടിയുടെ പടം ഏതായാലും തിയേറ്ററിൽ പോയി കാണുന്നു!" "താൻ മിണ്ടാതിരിക്കെടോ ബിജൂ!" വേണുപിള്ള അലറി. എന്നാൽ, ഭയം കൊടുമുടിയിലെത്തിയത് അവർ വീണ്ടും ആ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തിയപ്പോഴാണ്. മുൻപ് കണ്ട അതേ മരത്തിൽ പുതിയൊരു വാചകം കൂട്ടിച്ചേർക്കപ്പെട്ടിരുന്നു: ('ടൈം ട്രാവൽ എന്നത് വെറും തെറ്റിദ്ധാരണ മാത്രം. നിങ്ങൾ കഥാപാത്രങ്ങൾ മാത്രമാണ്. അധ്യായം 4 ആരംഭിക്കുന്നു.') "കഥാപാത്രങ്ങളോ?" ബിജുവിന്റെ കയ്യിലെ ലാപ്ടോപ്പ് താഴെ വീണു. "നമ്മൾ ടൈം ട്രാവൽ ചെയ്തതല്ല... ആരോ നമ്മളെ ഒരു കഥയായി എഴുതിക്കൊണ്ടിരിക്കുകയാണ്!” “ ഇവിടെ എന്താ നടക്കുന്നത് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ “ ലൈല നിലവിളിച്ചു പെട്ടെന്ന്, ആഴമേറിയ മൂടൽമഞ്ഞിൽ നിന്ന് ഒരു നിഴൽ രൂപം അവർക്ക് നേരെ നടന്നു വന്നു. കയ്യിൽ കട്ടിയുള്ള, ചോര ഇറ്റുവീഴുന്ന ഒരു ലെതർ ഡയറിയും, കറുത്ത ജാക്കറ്റും ധരിച്ച്, ചുണ്ടിൽ ഭീകരമായ ചിരിയോടെ അവൻ മുന്നിലേക്ക് വന്നു. “ ഹ ഹ ഹ “ "ആരാ നീ?" വേണുപിള്ള വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു. ആ രൂപം ടോർച്ച് വെളിച്ചത്തിലേക്ക് വന്ന്, തന്റെ ജാക്കറ്റിന്റെ കോളർ ശരിയാക്കിക്കൊണ്ട് പറഞ്ഞു "ഞാൻ നിങ്ങളുടെ സ്രഷ്ടാവ്... ഈ ഹൊറർ സ്റ്റോറി എഴുതുന്ന സൈക്കോ എഴുത്തുകാരൻ വിബിൻ പി മേനോൻ " "ആരാടാ നാറി നീ?" സജിത് പൊട്ടിയ കുപ്പിയുമായി മുന്നോട്ട് വന്നു. "അടുക്കരുത് മിസ്റ്റർ സജിത്ത്!" വിബിൻ തന്റെ ഡയറി തുറന്ന് കാണിച്ചു. "നിങ്ങൾ ! എന്റെ ഈ ഡയറിയിലെ വരികളിൽ ജനിച്ച വെറും പാവകൾ! കാട്ടിൽ നിങ്ങൾ കണ്ട കീറിപ്പോയ താളുകളും മരത്തിലെ ചിത്രങ്ങളും ഞാൻ നിങ്ങൾക്ക് നൽകിയ സൂചനകളായിരുന്നു. നിങ്ങളെ ഓരോരുത്തരെയായി ക്രൂരമായി കൊന്ന് ഈ കഥയ്ക്ക് ഒരു ബ്ലഡ്-റെഡ് ക്ലൈമാക്സ് ഉണ്ടാക്കുക എന്നതാണ് എന്റെ ലക്ഷ്യം!" വിബിൻ കയ്യിലെ വിചിത്രമായ പേനയെടുത്ത് വായുവിൽ വരച്ചപ്പോൾ സജിതും ആദർഷും വായുവിൽ മരവിച്ചു നിന്നു. "എന്റെ പേന ഡയറിയിൽ തൊടുമ്പോൾ ഞാൻ നിങ്ങൾക്ക് ദൈവമാണ്!" വിബിൻ അഹങ്കാരത്തോടെ പറഞ്ഞു. അവൻ അടുത്തതായി ബിജുവിന്റെ നേരെ വായുവിൽ കുത്താൻ അടുത്തേക്ക് നടന്നു. എന്നാൽ അപ്പോഴാണ് ആ നിർണ്ണായകമായ കാര്യം സംഭവിച്ചത്! വിബിൻ എഴുത്തുകാരനാണെങ്കിലും, അവൻ ഈ കഥാപാത്രങ്ങളെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത് അതേ 1989-ലെ ഭൗതിക സാഹചര്യങ്ങളിലാണ്. വിബിൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയപ്പോൾ, ആ കാട്ടിലെ ക്രൂരമായ തണുപ്പും മൂടൽമഞ്ഞും അവനെയും ബാധിക്കാൻ തുടങ്ങിയിരുന്നു! തണുപ്പ് കാരണം വിബിന്റെ വിരലുകൾ വിറയ്ക്കുകയും, അഹങ്കാരത്തോടെ ഡയറി തുറന്നുപിടിച്ച് നിന്നപ്പോൾ കാട്ടിലെ ശക്തമായ കാറ്റടിച്ച് ഡയറിയിലെ പ്രധാനപ്പെട്ട ഒരു താൾ കീറിപ്പോവുകയും ചെയ്തു! തൻ്റെ ശക്തിയുടെ ഉറവിടമായ ഡയറിയുടെ താൾ കീറിയതോടെ, വിബിന് വായുവിൽ ഉണ്ടായിരുന്ന നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടു! മരവിച്ചു നിന്ന സജിതും ആദർഷും തറയിലേക്ക് വീണു. വിബിൻ കൈകൾ തണുത്തുവിറച്ച് പേന താഴെയിട്ടു “ ഹോ ദുരിതം ലൊക്കേഷൻ മാറ്റമായിരുന്നു വല്ല അട്ടപ്പാടിയോ വയനാടോ മതിയായിരുന്നു “ വിബിൻ പിറുപിറുത്തു. "എടാ! ഇവന്റെ ശക്തി കുറഞ്ഞു!" വേണുപിള്ള കാര്യം മനസ്സിലാക്കി അലറി. വേണുപിള്ള തറയിൽ കിടന്ന മരക്കഷണം എടുത്ത് വിബിന്റെ തലയ്ക്ക് ഒരൊറ്റ അടി കൊടുത്തു! അടിയേറ്റ് താഴെ വീണ വിബിന്റെ കയ്യിൽ നിന്ന് ബ്ലഡ്-റെഡ് ഡയറി തെറിച്ച് തീക്കനലിലേക്ക് വീണു. "നോ! ആ ഡയറി കത്തിക്കരുത്!" വിബിൻ ചോരയൊലിക്കുന്ന തലയുമായി നിലവിളിച്ചു. "അത് കത്തിയാൽ എന്റെ ഭാവനാ ലോകം തകരും!" "ഞങ്ങളെ കൊല്ലാ കൊല ചെയ്യാൻ നോക്കിയ നിന്റെ ഭാവനയും മീര ജാസ്മിനും ഇവിടെ തീരട്ടെടാ!" നിസാർ കനലുകളിലേക്ക് കൂടുതൽ വിറകുകൾ എറിഞ്ഞു കൊടുത്തു. ഡയറി പൂർണ്ണമായി കത്തുമ്പോൾ വിബിൻ പി മേനോൻ വേദനകൊണ്ട് കാട് കുലുങ്ങുമാറ് അലറിവിളിച്ചു. അവൻ്റെ ഭൗതിക ശരീരം പുകയായി മാറി അന്തരീക്ഷത്തിൽ അപ്രത്യക്ഷമായി! എന്നാൽ ഭയം അവിടെ അവസാനിച്ചില്ല. കാറ്റിന്റെ ശബ്ദം പെട്ടെന്ന് നിലച്ചു. അന്തരീക്ഷം തണുത്തുറഞ്ഞു. അടുത്ത നിമിഷം, ഇരുണ്ട ആകാശത്തുനിന്ന് മൂടൽമഞ്ഞിനെ തുളച്ചുകൊണ്ട് വിബിന്റെ ഭീകരമായ ചിരിയും ശബ്ദവും ഒരശരീരിയായി കാട്ടിലുടനീളം മുഴങ്ങിക്കേട്ടു: "വിഡ്ഢികളേ... നിങ്ങൾ കത്തിച്ചത് എന്റെ ഈ കടലാസുകളണ്, എന്റെ ഭാവനയെയല്ല! എഴുത്തുകാരൻ മരിക്കുന്നില്ല... ഞാൻ ഈ കാടിന്റെ ഓരോ തരി മണ്ണിലും അന്തരീക്ഷത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നു! എനിക്ക് മരണമില്ല!" അത് കേട്ട് വേണുപിള്ളയും ബിജുവും ഭയന്നുവിറച്ച് മുകളിലേക്ക് നോക്കി. അവിടെ, കറുത്തിരുണ്ട കാർമേഘങ്ങളെ തുളച്ചുകൊണ്ട് ആകാശത്ത് ചുവന്ന രക്തവർണ്ണത്തിലുള്ള വലിയ അക്ഷരങ്ങളിൽ തെളിഞ്ഞുവന്നു: NO END ആ അശരീരി വീണ്ടും കാട്ടിൽ പ്രകമ്പനം കൊള്ളിച്ചു " ഡയറി കത്തിയതോടെ ഈ കഥയ്ക്ക് ഒരിക്കലും ഒരു ശുഭം End ഉണ്ടാകില്ല... നിങ്ങൾ എന്നെന്നേക്കുമായി ക്ലൈമാക്സ് ഇല്ലാത്ത ഈ 1989-ലെ കാട്ടിൽ ലൂപ്പിലായി കുടുങ്ങി കിടക്കും... ഹാ... ഹാ... ഹാ!" ഡിജിറ്റൽ ക്ലോക്കിന്റെ ടാക്കിംഗ് ശബ്ദം വീണ്ടും അതിശക്തമായി ഉയർന്നു. എട്ടുപേരുടെയും കണ്ണുകളിലേക്ക് കറുപ്പ് പടർന്നു. ലൂപ്പ് പുനരാരംഭിക്കുകയാണ്... “നോ” 8 പേരുടെയും അലർച്ച ആ കാട്ടിൽ വീണ്ടും മുങ്ങിപ്പോയി! ....... തുടരേണ്ടി വരും
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.7K views
11 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #📔 കഥ #✍️ വട്ടെഴുത്തുകൾ സന്ധ്യയുടെ പാചകം ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കുന്നിൻമുകളിലെ ആ പഴയ തറവാട്ടിൽ സന്ധ്യയും ഭർത്താവ് സജിതനും താമസിക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങളാകുന്നു. പുറമെനിന്ന് നോക്കുന്നവർക്ക് അതൊരു ശാന്തമായ കുടുംബമായിരുന്നു. എന്നാൽ ആ വഴി കടന്നുപോകുന്ന ഗ്രാമവാസികൾ ആ വീടിന്റെ പരിസരത്ത് എത്തുമ്പോൾ മൂക്ക് പൊത്തുകയോ, നടപ്പിന്റെ വേഗത കൂട്ടുകയോ ചെയ്യും. കാരണം, അവിടെനിന്ന് ഉയരുന്ന പാചകത്തിന്റെ മണം ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയരേണ്ട ഒന്നായിരുന്നില്ല. സന്ധ്യയ്ക്ക് പാചകം ഒരു വികാരമായിരുന്നു; പക്ഷെ, ആ വികാരം ഒരു ജൈവായുധത്തിന് തുല്യമാണെന്ന് അവൾക്ക് മാത്രമായി ഇനിയും മനസ്സിലായിട്ടില്ല. രാസപരീക്ഷണശാലകളിൽ പോലും കണ്ടെത്താത്ത കൂട്ടുകളാണ് അവൾ ദിവസവും അടുക്കളയിൽ ചാലിച്ചെടുത്തിരുന്നത്. പച്ചക്കറികളും മസാലകളും മാത്രമല്ല, ചേരാൻ പാടില്ലാത്ത ഏതേതോ ചെടികളുടെ വേരുകളും, അളവ് തെറ്റിയ ഉപ്പും, കരിഞ്ഞുണങ്ങിയ എണ്ണയും ചേർന്ന് അവളുടെ കൈകളിൽ നിന്ന് വിചിത്രമായ വിഭവങ്ങൾ പിറന്നു. ………. അന്ന് വൈകുന്നേരവും ആകാശത്ത് കറുത്ത മേഘങ്ങൾ കെട്ടിനിൽക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിൽ ചെറിയൊരു കാറ്റു വീശി. സന്ധ്യ അടുക്കളയിലെ വലിയ ഇരുമ്പ് ചെമ്പിൽ എന്തോ തിളപ്പിക്കുകയായിരുന്നു. അതിൽനിന്ന് ഉയർന്ന പുകയ്ക്ക് ഒരു പച്ചകലർന്ന കറുപ്പ് നിറമായിരുന്നു. ശ്വാസം മുട്ടിക്കുന്ന ആ മണം ഉമ്മറത്തേക്കും കടന്ന് മുറ്റത്തേക്ക് പടർന്നു. സന്ധ്യ ആവേശത്തോടെ തന്റെ രഹസ്യ പാത്രത്തിൽ നിന്ന് ഏതോ ഒരു വിചിത്ര പൊടി കൂടി വാരി ആ കറിയിലേക്ക് വിതറി. തവികൊണ്ട് അത് ഇളക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു ഭ്രാന്തൻ തിളക്കമുണ്ടായിരുന്നു. …… പെട്ടെന്നാണ് ഗേറ്റിന്റെ കരിങ്കൽത്തൂണിനടുത്ത് ആ രൂപം പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ അടിയാളൻ എന്ന് വിളിക്കുന്ന, ആ നാടൊട്ടുക്ക് അലഞ്ഞുതിരിയുന്ന ഭിക്ഷക്കാരൻ. കീറിപ്പറിഞ്ഞ ചാക്കുകൾ കൂട്ടിക്കെട്ടിയ കുപ്പായവും, ജടപിടിച്ച മുടിയും, വിശപ്പ് കൊണ്ട് വിളറിയ മുഖവുമുള്ള അവൻ വീടിന്റെ ഉമ്മറത്തേക്ക് പ്രതീക്ഷയോടെ നോക്കി. ദിവസങ്ങളായി അവൻ ആഹാരം കണ്ടിട്ട്. സന്ധ്യ തവിയുമായി പൂമുഖത്തേക്ക് വന്നു. അവളുടെ ചുണ്ടിൽ വിചിത്രമായ പുഞ്ചിരിയുണ്ടായിരുന്നു. "എന്താടാ... വിശക്കുന്നുണ്ടോ?" സന്ധ്യ ശബ്ദം താഴ്ത്തി ചോദിച്ചു. അവൻ ദയനീയമായി തലയാട്ടി. " നിനക്ക് ഞാൻ ഇന്ന് ഉണ്ടാക്കിയതിൽ ഏറ്റവും മികച്ച ഭക്ഷണം എടുത്തു തരാം," എന്ന് പറഞ്ഞ് സന്ധ്യ അകത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് ഒരു വാഴ ഇലയിൽ കറുത്ത നിറത്തിലുള്ള, കല്ലുപോലെയുള്ള രണ്ട് ചപ്പാത്തിയും, അതിനു മുകളിൽ പച്ചനിറത്തിൽ എണ്ണയും എന്തോ കറുത്ത തരികളും തെളിഞ്ഞുനിൽക്കുന്ന ആ പ്രത്യേക കറിയും കോരിയെടുത്തു. ഗേറ്റിനടുത്തേക്ക് ചെന്ന് അവന് അത് നീട്ടി. "കഴിക്ക്... ഇത് എന്റെ സ്വന്തം റെസിപ്പിയാണ്. കഴിച്ചാൽ പിന്നെ നിനക്ക് അടുത്ത കുറച്ചു ദിവസത്തേക്ക് വിശക്കില്ല," സന്ധ്യ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഭിക്ഷക്കാരൻ ആർത്തിയോടെ അത് വാങ്ങി. നന്ദിയോടെ തലയാട്ടി, തൊട്ടടുത്തുള്ള വലിയ പ്ലാവില ചുവട്ടിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി. ഒരു കഷണം ചപ്പാത്തി ആ എണ്ണക്കറിയിൽ മുക്കി വായിൽ വെച്ചതും... അവന്റെ കണ്ണുകൾ കറങ്ങി പുറത്തുവന്നു! തൊണ്ടയിൽ ആസിഡ് വീണതുപോലെ അവന് അനുഭവപ്പെട്ടു! രസമുകുളങ്ങൾ കരിഞ്ഞുപോകുന്ന അസഹനീയമായ കയ്പും, മണ്ണെണ്ണയുടെ പോലുള്ള മണവും, ഒടുക്കത്തെ എരിവും ഉപ്പും ചേർന്ന് അവന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകഞ്ഞു. അത് ഭക്ഷണമായിരുന്നില്ല, മനുഷ്യശരീരത്തിന് ഒരിക്കലും താങ്ങാൻ കഴിയാത്ത ഏതോ ഒരു വിഷക്കൂട്ട് പോലെ ആയിരുന്നു അവൻ ആ ചപ്പാത്തി കഷണം അവിടെത്തന്നെ തുപ്പിയിട്ടു. നെഞ്ചിൽ കൈവെച്ച് അവൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകി. "ദൈവമേ, ഇതാണോ മരണം?" എന്ന് അവൻ ഭയന്നുപോയി. തൊണ്ടയിൽ തിളച്ച വെള്ളമൊഴിച്ച പോലുള്ള അവസ്ഥയിൽ ജീവനും കൊണ്ട് അവിടെനിന്ന് ഓടാൻ അവൻ തുനിഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത വീടിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ, പുറത്തേക്ക് തള്ളിയ ഏതോ പഴയ വേസ്റ്റ് കൂമ്പാരത്തിനിടയിൽ മണ്ണുപുരണ്ട് കിടന്ന ഒരു പുസ്തകം അവന്റെ കണ്ണിൽ ഉടക്കിയത്. അവൻ കൈകൾ വിറച്ചുകൊണ്ട് ആ പുസ്തകമെടുത്തു. മണ്ണ് തട്ടിമാറ്റിയപ്പോൾ അതിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് അവൻ കണ്ടു. '501 പാചകക്കുറിപ്പുകൾ’ ഒരു സാധാരണ ഭിക്ഷക്കാരനാണെങ്കിലും, അക്ഷരങ്ങൾ വായിക്കാൻ അവന് അറിയാമായിരുന്നു. ജീവനിൽ കൊതിയുള്ളതുകൊണ്ട് അവൻ ചിന്തിച്ചു "ഈ പെണ്ണുംപിള്ള ആർക്കും ഭക്ഷണം കൊടുത്ത് കൊല്ലാതിരിക്കണമെങ്കിൽ, ഇതിൽ നോക്കി ഉണ്ടാക്കാൻ ഇവരെ ആരോ എങ്കിലും പഠിപ്പിക്കണം. ഈ പുസ്തകം എനിക്ക് ദൈവം തന്നതാണ്!" അവൻ ആ പുസ്തകവുമായി വിറയ്ക്കുന്ന കാലുകളോടെ വീണ്ടും ഉമ്മറത്തേക്ക് നടന്നു. സന്ധ്യ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൻ മുന്നോട്ട് വരുന്നത് കണ്ടതും അവൾ പുരികം ചുളിച്ചു. "തനിക്ക് അല്പം മുമ്പല്ലേ ഞാൻ ചപ്പാത്തിയും കറിയും തന്നത്? വീണ്ടും വരാൻ നാണമില്ലേ?" സന്ധ്യ കടുപ്പത്തിൽ ചോദിച്ചു. ഭിക്ഷക്കാരൻ മറുപടിയൊന്നും പറയാതെ, വിറയ്ക്കുന്ന കൈകൾ കൊണ്ട് ആ '501 പാചകക്കുറിപ്പുകൾ' എന്ന പുസ്തകം സന്ധ്യയ്ക്ക് നേരെ നീട്ടി. "ഇതെങ്കിലും കണ്ട് വച്ച് ഉണ്ടാക്കാൻ പഠിക്ക് ചേച്ചി... അടുത്ത തവണ വേറെ ആർക്കെങ്കിലും ഇത് കൊടുത്ത് കൊല്ലാതിരിക്ക്!" എന്ന് അവന്റെ കണ്ണുകളിലെ ഭയം വിളിച്ചുപറയുന്നുണ്ടായിരുന്നു. “ ഇതെന്താ “ സന്ധ്യ അമ്പരന്നുനിൽക്കുമ്പോഴാണ് വീടിന്റെ ഇരുണ്ട അകത്തളത്തിൽ നിന്ന് ആ രൂപം പതുക്കെ പുറത്തേക്ക് വന്നത്. സജിതൻ! കഴിഞ്ഞ 20 വർഷമായി ആ വീടിനുള്ളിൽ ജീവിക്കുന്ന സജിതനെ കണ്ടാൽ ഒരു ജീവനുള്ള മൃതദേഹത്തെപ്പോലെ തോന്നുമായിരുന്നു. ഉണങ്ങിപ്പോയ ശരീരം, കറുത്തുരുണ്ട കണ്ണുകൾ, ഇളകിപ്പോയ പല്ലുകൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സന്ധ്യയുടെ 'പാചക പരീക്ഷണങ്ങൾ' ദിവസവും സഹിച്ചു ജീവിക്കുന്ന ഒരേയൊരു ഇര! അവൻ പാതി ജീവനോടെ ആ ഉമ്മറത്തേക്ക് വന്നിരുന്നു. ഭിക്ഷക്കാരന്റെ കയ്യിലെ '501 പാചകക്കുറിപ്പുകൾ' എന്ന പുസ്തകത്തിലേക്കും, അമ്പരന്നുനിൽക്കുന്ന സന്ധ്യയിലേക്കും സജിതൻ ഒരു നിമിഷം നോക്കി. എന്നിട്ട്, തന്റെ എല്ലു പുറത്തുവന്ന കൈകൾ കൊണ്ട് ആ ഭിക്ഷക്കാരന്റെ തോളിൽ ദയനീയമായി തട്ടി, ഒരു ശവപ്പറമ്പിന്റെ ശാന്തതയോടെ സജിതൻ പറഞ്ഞു: "അളിയാ... നീ ഭാഗ്യവാനാണ്! ഒരുതവണ തിന്നപ്പോഴേക്കും നിനക്ക് കാര്യം മനസ്സിലായി. ഞാൻ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഇന്ന് 20 വർഷം തികയുകയാണ്! എന്റെ കുടൽ മുഴുവൻ ഡ്രെയിനേജ് പൈപ്പ് പോലെ കരിഞ്ഞുപോയി. നീ എങ്ങനെയെങ്കിലും ആ ജീവനും കൊണ്ട് ഓടിക്കോ..." എന്നിട്ട് സജിതൻ ഭിക്ഷക്കാരന്റെ കയ്യിൽ നിന്ന് ആ’ 501 പാചകക്കുറിപ്പുകൾ' എന്ന പുസ്തകം വാങ്ങി സന്ധ്യയുടെ കയ്യിലേക്ക് ബലമായി കൊടുത്തു. എന്നിട്ട് അവളെ നോക്കി പറഞ്ഞു: "ഇനി നിന്റെ പരീക്ഷണത്തിന് ഞാൻ ഇരുന്നു തരണം എന്നുണ്ടെങ്കിൽ, ഇതിൽ എഴുതിയിരിക്കുന്ന ഏതെങ്കിലും ഒരു സാധനം മനുഷ്യന് കഴിക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്ക് സന്ധ്യേ! ഇല്ലെങ്കിൽ നാളെ നിന്റെ കറി തിന്നുന്നതിന് പകരം ഞാൻ ആ കിണറ്റിൽ ചാടി ചാകും!" സജിതന്റെ ആ നിലവിളി കേട്ട ഭിക്ഷക്കാരൻ വേറെ ഒന്നും ആലോചിച്ചില്ല. താൻ കഴിച്ച കറിയുടെ ഒരംശം വയറ്റിൽ കിടന്ന് പുകയുന്നുണ്ടായിരുന്നെങ്കിലും, ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിൽ അവൻ ആ കുന്നിറങ്ങി ഓടി! പുറകിൽ, സജിതൻ തന്റെ തളർന്ന ശരീരവുമായി മുറിയിലേക്ക് നടക്കുമ്പോൾ, കയ്യിലെ '501 പാചകക്കുറിപ്പുകൾ' മറിച്ചുനോക്കി, സന്ധ്യ അടുത്തതായി ഏത് എന്ത് കറി ആണ് വെക്കേണ്ടത് എന്ന് കൂലംഖുഷമായി ചിന്തിച്ചു കൊണ്ടിരുന്നു ....... End
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
1.8K views
13 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ കിടന്ന പാ കാണ്മാനില്ല ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ഇരുട്ട് വീണാൽ നിഴലുകൾക്ക് പോലും ഭയം തോന്നുന്ന, മലനിരകളുടെ അതിർത്തിയിലുള്ള അട്ടപ്പാടിയിലെ പഴയ എസ്റ്റേറ്റ് ബംഗ്ലാവ്. ചുറ്റും വർഷങ്ങൾ പഴക്കമുള്ള തേയിലക്കാടുകളും ഉണങ്ങി വീഴാറായ മരങ്ങളും മാത്രം. അവിടെ പടർന്നുപിടിച്ച ദുരൂഹമായ ഒരു മിസ്സിംഗ്‌ കേസ് അന്വേഷിക്കാനാണ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ആദർശും ഫോറൻസിക് വിദഗ്ദ്ധനായ വേണുവും എത്തിയത്. ബംഗ്ലാവുടമയായ നിസാർ, തനിക്കൊപ്പം താമസിച്ചിരുന്ന പഴയ സാധനങ്ങൾ ശേഖരിക്കുന്ന കൂട്ടുകാരൻ അലിയെ പെട്ടെന്ന് ഒരു രാത്രിയിൽ കാണാതായെന്ന് കാട്ടിയാണ് പോലീസിനെ സമീപിച്ചത്. "എന്താണ് സംഭവിച്ചത് നിസാർ? അലിയെ അവസാനമായി എപ്പോഴാണ് കണ്ടത്?" അസ്വസ്ഥതയോടെ ബംഗ്ലാവിന്റെ പഴയ തടി ഉത്തരങ്ങളിലേക്ക് നോക്കിക്കൊണ്ട് ആദർശ് ചോദിച്ചു. നിസാറിന്റെ ശബ്ദം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. "സർ... ചൊവ്വാഴ്ച രാത്രി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതാണ്. അത് കഴിഞ്ഞ് അലി തന്റെ മുറിയിലേക്ക് പോയി. രാവിലെ നോക്കുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലുകൾക്ക് ഉറപ്പുള്ള ഇരുമ്പുകമ്പികളുമുണ്ട്. പൂട്ട് തകർത്ത് ഞങ്ങൾ അകത്തുകയറിയപ്പോൾ അലി അവിടെയില്ല! പക്ഷേ..." "പക്ഷേ എന്താ നിസാർ? വല്ലവരും തട്ടിക്കൊണ്ടുപോയതാണോ?" വേണു ഇടയിൽ കയറി ചോദിച്ചു. "അതല്ല സർ... അവൻ കിടന്നിരുന്ന വലിയ കറുത്ത തഴപ്പായ മുറിയിലില്ല! ആളുമില്ല, അവൻ കിടന്ന പായയുമില്ല!" ആദർശും വേണുവും അലിയുടെ മുറിയിലേക്ക് നടന്നു. തടിയുടെ പഴക്കമുള്ള ഒരു കട്ടിൽ മാത്രം അവിടെയുണ്ട്. അതിനു മുകളിൽ കിടക്കയോ പായയോ ഒന്നുമില്ല, വെറും മരപ്പലക മാത്രം. മുറിയുടെ ഓരോ മൂലയും സൂക്ഷ്മമായി പരിശോധിക്കുന്നതിനിടെ, മേശപ്പുറത്തിരുന്ന അലിയുടെ ഒരു പഴയ ഡയറി വേണുവിന്റെ ശ്രദ്ധയിൽപ്പെട്ടു. "സർ, അലി എഴുതിയ ഈ വരികൾ ഒന്ന് നോക്കൂ," വേണു ഡയറി ആദർശിന് കൈമാറി. ഡയറിയിൽ ഒടുവിലത്തെ താളിൽ വിറയ്ക്കുന്ന അക്ഷരങ്ങളിൽ അലി എഴുതിയിരുന്നത് ഇതായിരുന്നു: “ഈ പായ സാധാരണ ഒന്നല്ല. വടക്കൻ മലബാറിലെ ഏതോ പഴയ മനയിലെ അടച്ചിട്ട നിലവറയിൽ നിന്ന് ഞാൻ വാങ്ങിയതാണിത്. കറുത്ത തഴപ്പായ... ഇതിൽ കിടക്കുമ്പോൾ എന്റെ ശരീരത്തിന് ഭാരമില്ലാത്തതുപോലെ തോന്നും. പക്ഷേ, രാത്രിയായാൽ ഇതിൽ നിന്ന് ഒരു മൂളൽ ശബ്ദം കേൾക്കാം. അത് എന്റെ പേര് വിളിക്കുകയാണ്. ഈ പായ എന്നെ തിന്നാൻ തുടങ്ങിയിരിക്കുന്നു... ഇതിന്റെ നാരുകൾ എന്റെ ശരീരത്തിലേക്ക് പടരുകയാണ്. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. പടച്ചോനെ, ഞാൻ ഇതിൽ കിടക്കാൻ പാടില്ലായിരുന്നു..” "ഭ്രാന്തമായ എന്തോ ചിന്തയിൽ എഴുതിയതാവാം," ആദർശ് പറഞ്ഞു. "ആളുകൾ ഭയം കൂടുമ്പോൾ പലതും സങ്കൽപ്പിക്കും." "ഇല്ല സർ... ഇത് വെറും ഭ്രാന്തല്ല," വേണു ഡയറിയുടെ മുൻപത്തെ താളുകളിലേക്ക് വിരൽ ചൂണ്ടി. "അലി ഈ പായയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ കുറിച്ചുവെച്ചിട്ടുണ്ട്. ഇത് വെറുമൊരു തഴപ്പായയല്ല... ഒരു ശാപത്തിന്റെ ബാക്കിവെപ്പാണ്." ആദർശ് വേണുവിന്റെ കൈയിൽ നിന്ന് ഡയറി വാങ്ങി വായിക്കാൻ തുടങ്ങി. അലിയുടെ വരികളിലൂടെ ആ കറുത്ത പായയുടെ ഭീതിദമായ ഭൂതകാലം അവരുടെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു. ………. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വടക്കൻ മലബാറിലെ പ്രശസ്തമായ ഒരു കോവിലകത്ത് നടന്ന സംഭവങ്ങളായിരുന്നു അത്. കോവിലകത്തെ ചെറിയ തമ്പുരാൻ ദുർമന്ത്രവാദത്തിലും ദുരാചാരങ്ങളിലും അതീവ താല്പര്യമുള്ളയാളായിരുന്നു. അമരത്വം നേടാനും ശത്രുക്കളെ ഒരടയാളവും ബാക്കിവെക്കാതെ ഇല്ലാതാക്കാനും വേണ്ടി അയാൾ കാട്ടുമാടം കുളത്തിന് സമീപമുള്ള ഒരു അഗോരിയിൽ നിന്ന് ഒരു വിദ്യ പഠിച്ചെടുത്തു. മനുഷ്യന്റെ ആത്മാവിനെയും രക്തത്തെയും ആവാഹിച്ച് മാന്ത്രിക വസ്തുക്കളിലേക്ക് മാറ്റുന്ന ആഭിചാരക്രമമായിരുന്നു അത്. അതിനായി അയാൾ തെരഞ്ഞെടുത്തത്, അമാവാസി രാത്രികളിൽ ശ്മശാനത്തിലെ കരിമ്പനകളുടെ തഴവെട്ടി, അഷ്ടബലികളും രക്തബലിയും നൽകി നെയ്തെടുത്ത ഒരു തഴപ്പായയെയായിരുന്നു. തമ്പുരാൻ തന്റെ അടച്ചിട്ട നിലവറയിൽ വെച്ച് ഈ പായയിൽ കിടന്ന് ധ്യാനിക്കുകയും, തനിക്ക് എതിരുനിന്ന വേലക്കാരെയും ശത്രുക്കളെയും രാത്രിയുടെ യാമങ്ങളിൽ ഈ പായയ്ക്ക് ഇരയായി നൽകുകയും ചെയ്തു. പായയുടെ ഓരോ നാരിനിടയിലൂടെയും മനുഷ്യന്റെ അവസാന നിലവിളി അലിഞ്ഞുചേർന്നു. എണ്ണമറ്റ മനുഷ്യരുടെ രക്തം കുടിച്ച് ആ പായയുടെ സ്വാഭാവിക നിറം മാറി, അത് ആഴത്തിലുള്ള കറുത്ത നിറമായി രൂപാന്തരപ്പെട്ടു. ഒടുവിൽ, ഈ അമാനുഷിക ശക്തിയെ നിയന്ത്രിക്കാൻ കഴിയാതെ തമ്പുരാൻ തന്നെ ആ പായയുടെ ഇരയായി മാറി. പിറ്റേന്ന് രാവിലെ നിലവറ തുറന്ന ബന്ധുക്കൾ കണ്ടത് വസ്ത്രങ്ങൾ മാത്രം ബാക്കിയായ, രക്തം ഉണങ്ങിപ്പിടിച്ച പായയാണ്. ഭയന്നുപോയ നാട്ടുകാർ ആ മനയിലെ നിലവറ ഇരുമ്പ് പൂട്ടി മുദ്രവെച്ചു. തലമുറകളോളം ആരും അങ്ങോട്ട് അടുത്തതുപോലുമില്ല. പക്ഷേ, മാസങ്ങൾക്ക് മുൻപ് പഴയ പുരാവസ്തുക്കൾ തേടി നടന്ന അലി, മനയുടെ അവകാശികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ആ നിലവറയിലെ സാധനങ്ങൾ വാങ്ങ കൂട്ടത്തിൽ ഈ കറുത്ത പായയും എസ്റ്റേറ്റിലേക്ക് കൊണ്ടുവരുകയായിരുന്നു.. …… "ഇതൊരു കെട്ടുകഥയാകാനേ വഴിയുള്ളൂ വേണൂ," ഡയറി അടച്ചുവെച്ചുകൊണ്ട് ആദർശ് പറഞ്ഞു. "പഴയ കഥകൾ വിശ്വസിച്ച് നമ്മൾ വഴിതെറ്റരുത് പായയും കൊണ്ട് അലി എങ്ങോട്ടെങ്കിലും പോയത് ആയിക്കൂടെ." "പക്ഷേ സർ, ഈ തറയിലെ മരപ്പലകകൾക്കിടയിൽ രക്തത്തിന്റെ കറയുണ്ട്," കൈയിലെ ലൈറ്റ് അടിച്ച് തറ പരിശോധിച്ചുകൊണ്ട് വേണു പറഞ്ഞു. പെട്ടെന്ന്, മുറിയിലെ വെളിച്ചം താനേ അണഞ്ഞു! അടച്ചിട്ട മുറിയിൽ കനത്ത ഒരു തണുപ്പ് പടർന്നു. ഉണങ്ങിയ ഓലകൾ തമ്മിൽ ഉരസുന്നതുപോലെയുള്ള ഒരു ഭീകരമായ ശബ്ദം തറയിൽ നിന്ന് കേൾക്കാൻ തുടങ്ങി ഖിർ... ഖിർ.. വേണു ടോർച്ച് വെളിച്ചം തറയിലേക്ക് തിരിച്ചു. കണ്ട കാഴ്ചയിൽ അവരുടെ രക്തം ഉറഞ്ഞുപോയി കട്ടിലിന് താഴെയായി ഒരു കറുത്ത തഴപ്പായ മെല്ലെ നിവർന്നുവരുന്നു. കാറ്റില്ലാതെ തന്നെ അത് ഒരു കൂറ്റൻ പാമ്പിനെപ്പോലെ തറയിലൂടെ ഇഴഞ്ഞു നീങ്ങി. പായയുടെ ഓരോ തഴകൾക്കിടയിലൂടെയും രക്തം പോലെയുള്ള ചുവന്ന ദ്രാവകം ഊറിവരുന്നുണ്ടായിരുന്നു. പായയ്ക്ക് ചുറ്റും അഴുകിയ മാംസത്തിന്റെയും പുരാതനമായ രക്തത്തിന്റെയും കടുത്ത ദുർഗന്ധം പടർന്നു. "സർ! അത്..." വേണു ഭയന്ന് പുറകോട്ട് മാറി. നിസാർ പേടിച്ച് ചുവരിൽ ഒട്ടിനിന്നു. പായയുടെ നടുഭാഗം സാവധാനം വീർത്തു വന്നു. അതിനുള്ളിൽ ഒരു മനുഷ്യരൂപം പിടയുന്നതുപോലെ! പായയുടെ കറുത്ത നാരുകൾ ജീവനുള്ള ഞരമ്പുകളെപ്പോലെ ചലിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പായയുടെ ഉള്ളിൽ നിന്ന് ശ്വാസം മുട്ടുന്ന ഒരു അലർച്ച കേട്ടു—അത് അലിയുടെ ശബ്ദമായിരുന്നു! "എന്നെ രക്ഷിക്കൂ! എനിക്ക് ശ്വാസം മുട്ടുന്നു... ഇതിൽ നിന്ന് വിടൂ!" ആദർശ് ഭയം അമർത്തിപ്പിടിച്ച് തൻ്റെ സർവീസ് റിവോൾവർ പുറത്തെടുത്തു. പക്ഷേ, ഒരു പായക്ക് നേരെ വെടിയുതിർത്തിട്ട് എന്ത് കാര്യം? എങ്കിലും സാഹചര്യം കൈവിട്ടുപോയതോടെ ആദർശ് പായക്ക് നേരെ വെടിയുതിർത്തു. ഡിം! ഡിം! വെടിയുണ്ടകൾ പായ തുളച്ചു കയറിയെങ്കിലും അതിന് യാതൊരു ആഘാതവും ഉണ്ടാക്കിയില്ല. പകരം, വെടിയേറ്റ ഭാഗത്തുനിന്ന് കൂടുതൽ രക്തം ചീറ്റുകയും, പായയുടെ വശങ്ങൾ താനേ മടങ്ങി അലിയുടെ ശരീരത്തെ പൂർണ്ണമായി വരിഞ്ഞുമുറുക്കുകയും ചെയ്തു. കറുത്ത പായയുടെ കൂർത്ത നാരുകൾ അലിയുടെ തൊലി തുളച്ച് അകത്തേക്ക് കയറി അവനെ പൂർണ്ണമായി വിഴുങ്ങാൻ തുടങ്ങി. "അലീ!" നിസാർ അലറിക്കരഞ്ഞു. പെട്ടെന്ന്, എല്ലുകൾ ഒടിയുന്ന ദാരുണമായ ശബ്ദം ആ മുറിയിൽ മുഴങ്ങി—ക്രാക്ക്... ക്രഞ്ച്... അലിയുടെ നിലവിളി സാവധാനം ഒരു മൂളലായി മാറി, ഒടുവിൽ പൂർണ്ണമായി അടങ്ങി. അലിയുടെ മാംസവും എല്ലുകളും ആ പായയിലേക്ക് ഊറി ഇറങ്ങി പൂർണ്ണമായും ദ്രവിച്ചുപോയി. ആദർശും വേണുവും നിസാറും അന്തംവിട്ടു നിൽക്കെ, അലിയുടെ രൂപത്തെ പൂർണ്ണമായി വിഴുങ്ങിയ ആ പായ, മരപ്പലകകൾക്കിടയിലെ ചെറിയ വിടവിലൂടെ ഒരു ദ്രാവകം പോലെ താഴേക്ക് വലിഞ്ഞുപോയി! …….. മുറിയിൽ വീണ്ടും മരണനിശ്ശബ്ദത പടർന്നു. ടോർച്ച് വെളിച്ചത്തിൽ തറയിലെ വിടവ് പരിശോധിച്ച ആദർശും വേണുവും തറഞ്ഞുനിന്നുപോയി. അവിടെ ഒരിറ്റ് രക്തവും, അല്പം കരിഞ്ഞ തഴമടലുകളും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. "സർ... നമ്മൾ കണ്ടത് സത്യമാണോ?" വേണു വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. ആദർശ് മറുപടിയൊന്നും പറഞ്ഞില്ല. തോക്ക് മുറുകെ പിടിച്ച് അയാൾ വെളിയിലേക്ക് നോക്കി. അട്ടപ്പാടിയിലെ കറുത്ത കാടുകളിലേക്ക് അപ്പോഴേക്കും കനത്ത മഞ്ഞ് പടർന്നിരുന്നു. ………. ഒരു തെളിവും ബാക്കിവെക്കാതെ അലിയെ വിഴുങ്ങിയ ആ കറുത്ത പായ ഇപ്പോൾ എവിടെയായിരിക്കും? അതോ അത് ഈ എസ്റ്റേറ്റും താണ്ടി പുതിയ ഇരകളെ തേടി യാത്ര തിരിച്ചോ? ചിലപ്പോൾ... നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഇരുളടഞ്ഞ മൂലയിൽ, വരും രാത്രികളിൽ ആ കറുത്ത പായ ചുരുണ്ടു കിടപ്പുണ്ടാകാം. രാത്രിയുടെ യാമങ്ങളിൽ ഖിർ... ഖിർ... എന്ന ശബ്ദത്തോടെ അത് നിങ്ങളെയും തേടിയെത്താം! ....... End
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
3.4K views
15 days ago
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ബിരിയാണി – Chapter 3 (Sequel of ബിരിയാണി Series, കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കോടതിവിധിയുടെ പകർപ്പ് വന്ന് വീണപ്പോൾ ഇൻസ്‌പെക്ടർ നിസാറിന്റെ മുഖത്ത് ഒരു വിചിത്രമായ ആശ്വാസമായിരുന്നു. “ ഹോ വയ്യാവേലി ഒഴിഞ്ഞു സന്തോഷം “ അയ്യാൾ പിറുപിറുത്തു സന്ധ്യയും ഗീതയും ഇനി കേവലം രണ്ട് കുറ്റവാളികളല്ല, നിയമത്തിനും ശിക്ഷയ്ക്കുമപ്പുറം നിൽക്കുന്ന രണ്ട് മാനസിക വിഭ്രാന്തിയുടെ രൂപങ്ങളാണ്. സെൻട്രൽ ജയിലിന്റെ കൽപ്പടവുകളിൽ നിന്ന് അവരെ കയറ്റി അയച്ചത് മലയോര ഗ്രാമത്തിന്റെ അതിർത്തിയിലുള്ള, കാടുകൾ അതിരിടുന്ന 'സെന്റ് തെരേസാസ് മെന്റൽ ഹോസ്പിറ്റൽ എന്ന പഴയ ബ്രിട്ടീഷ് കാലത്തെ കോട്ടപോലെയുള്ള കെട്ടിടത്തിലേക്കായിരുന്നു. ചുവരുകളിൽ ഈർപ്പത്തിന്റെ പച്ചപ്പും, എപ്പോഴും മരുന്നുകളുടെ മനംപുരട്ടുന്ന ഗന്ധവും മായാതെ നില്‍ക്കുന്ന ഇടം. പുറംലോകത്ത് നിന്ന് തികച്ചും ഒറ്റപ്പെട്ട, വൻമതിലുകളുള്ള ആ തടവറയ്ക്കുള്ളിൽ സന്ധ്യയും ഗീതയും എത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷത്തിന് ഒരു അസ്വാഭാവികമായ തണുപ്പുണ്ടായിരുന്നു. കയ്യിലെ ലോഹച്ചങ്ങലകളുടെ കിലുക്കത്തോടെ നടക്കുമ്പോഴും സന്ധ്യയുടെ നാസാരന്ധ്രങ്ങൾ വായുവിൽ തിരഞ്ഞത് ഒരേയൊരു ഗന്ധം മാത്രമായിരുന്നു. പക്ഷേ, അവിടെയുണ്ടായിരുന്നത് കേവലം മരണത്തിന്റെ മാന്ദ്യവും കട്ടിയുള്ള മരുന്നുകളുടെ മണവും മാത്രം. "ഇവിടെ ഇരിക്ക് രണ്ടും..." ചീഫ് അറ്റൻഡന്റ് അലി ഉയർന്ന ശബ്ദത്തിൽ അലറി. ഭീമാകാരനായ ശരീരവും, വെട്ടേറ്റ പാടുള്ള മുഖവുമുള്ള അലി ആ ആശുപത്രിയിലെ ക്രൂരതയുടെ മുഖമായിരുന്നു. കൈയ്യിലുള്ള വണ്ണമുള്ള തടിയൻ ലാത്തി ചുവരിലടിച്ച് അയാൾ ആജ്ഞാപിച്ചു. " ഇവിടെ നിയമം ഞാൻ പറയുന്നതാണ്. ഇവിടുത്തെ ചുവരുകൾക്ക് പോലും കാതുണ്ട്, അത് മനസ്സിൽ വെച്ചാൽ നിനക്കൊക്കെ നല്ലത്!" സന്ധ്യ അലിയുടെ മുഖത്തേക്ക് നോക്കിയില്ല. അവളുടെ കണ്ണുകൾ താഴെ വീണു കിടന്ന ചെറിയൊരു എറുമ്പിൻ കൂട്ടത്തിലേക്ക് തറഞ്ഞുനിൽക്കുകയായിരുന്നു. എറുമ്പുകൾ എന്തോ ഒരു ഭക്ഷണക്കഷണം വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ആ കാഴ്ച അവളുടെ ഉള്ളിൽ വീണ്ടും ആ പഴയ ശാപത്തെ ഉണർത്തി—ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോർഡർ വിശപ്പിന്റെ വിഷത്തേൾ അവളുടെ വയറ്റിനുള്ളിൽ വീണ്ടും ഇഴഞ്ഞു തുടങ്ങി. "നിനക്ക് എന്താടി ചെവി ഇല്ലേ?" അലി ലാത്തികൊണ്ട് സന്ധ്യയുടെ തോളിൽ ശക്തമായി കുത്തി. ഗീത പതുക്കെ തലയുയർത്തി അലിയെ നോക്കി. കട്ടിക്കണ്ണടയ്ക്ക് പിന്നിലെ അവളുടെ കണ്ണുകളിൽ ഒരു തണുത്ത മിന്നലുണ്ടായി. "സാർ, പതുക്കെ സംസാരിക്ക്... അവൾക്ക് വിശന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും മനസ്സിലാവില്ല...." അലി പരിഹാസത്തോടെ ഉറക്കെ ചിരിച്ചു. "ഭ്രാന്ത്! ഭ്രാന്തികളുടെ ഓരോ കാര്യം!" അയാൾ അവർ രണ്ടുപേരെയും സെൽ നമ്പർ 13-ലേക്ക് തള്ളിയിട്ട് വലിയ ഇരുമ്പുകതക് പൂട്ടി. …… ആ വാർഡിൽ അവർ രണ്ടുപേർ മാത്രമായിരുന്നില്ല. തൊട്ടടുത്ത സെല്ലുകളിൽ അവിടുത്തെ അസ്വസ്ഥജനകമായ നിശബ്ദതയെ മുറിച്ചുകൊണ്ട് ചില ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഒന്നാമത്തെയാൾ ജയൻ പഴയ ഏതോ നാട്ടുരാജാവിന്റെ വംശാവലിയിൽ പെട്ടവനാണെന്ന് സ്വയം വിശ്വസിക്കുന്നയാൾ. ദിവസവും 24 മണിക്കൂറും അയാൾ ചുവരിലെ വിടവുകളിലൂടെ ആർക്കോ ആജ്ഞകൾ നൽകിക്കൊണ്ടിരിക്കും. "സൈന്യാധിപാ, കൊട്ടാരത്തിലെ അടുക്കളയിൽ നിന്ന് ആ നെയ്ച്ചോറിന്റെ മണം വരുന്നുണ്ട്! അവർ എനിക്കായി സൽക്കാരമൊരുക്കുന്നു... പക്ഷേ വിഷമുണ്ട്! ആ മാംസത്തിൽ വിഷമുണ്ട്!" അയാൾ നിലവിളിക്കും. രണ്ടാമത്തെയാൾ ലൈല വിചിത്രമായ കണ്ണുകളുള്ള ഒരു സ്ത്രീ. എപ്പോഴും മുറിയുടെ മൂലയിൽ ചുരുണ്ടുകൂടിയിരുന്ന് ചുവരിലേക്ക് നോക്കി സംസാരിക്കും. ആരും കേൾക്കാത്ത ഏതോ പ്രേതാത്മാക്കളോട് എന്നവണ്ണം അവൾ പിറുപിറുത്തു. "അവർ രാത്രിയിൽ വരും... അടുക്കളയിലെ വലിയ ചെമ്പ് തുറക്കും. അതിൽ തിളയ്ക്കുന്നത് കന്നുകാലികളുടെ ചോരയല്ല... മനുഷ്യന്റെ തലച്ചോറാണ്,!" “ എന്താടി ഇതൊക്കെ “ആദ്യം ഇതൊക്കെ കേട്ട് ഗീത വിറച്ചെങ്കിലും, സന്ധ്യയുടെ ശ്രദ്ധ മുഴുവൻ മറ്റൊരു കാര്യത്തിലായിരുന്നു. …… ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ അറ്റൻഡന്റ്മാർ ഭക്ഷണവുമായി എത്തി. പ്ലാസ്റ്റിക് പ്ലേറ്റിൽ താലത്തിലേക്ക് വീണ ആ ഭക്ഷണം കണ്ടതും സന്ധ്യയുടെ കയ്യിലെ വിരലുകൾ അമർന്നു. ഉപ്പില്ലാത്ത കഞ്ഞി കൂടെ വേവിച്ച എതോ ഇലക്കറിയുടെ ചവറും. "ഇതാണോ നിങ്ങളുടെ സ്പെഷ്യൽ മെനു?" ഗീത ആ പ്ലേറ്റ് ദേഷ്യത്തോടെ തള്ളിമാറ്റി. "ആ ജയിലിൽ പോലും ഇതിലും നല്ല ചവറ് തരുമായിരുന്നു!" " വേണമെങ്കിൽ മിണ്ടാതിരുന്ന് തിന്നടീ! പുല്ലേ" പുറത്തുനിന്ന് അലിയുടെ ഗർജ്ജനം കേട്ടു. "ഇവിടെ വന്നിരിക്കുന്നത് സുഖ ചികിത്സയ്ക്കല്ല. നീയൊക്കെ ഇതൊക്കെ തിന്ന് ചത്താൽ അത്രയും സമാധാനം!" സന്ധ്യ പ്ലേറ്റിലേക്ക് നോക്കിയില്ല. അവളുടെ നാവിൽ ആ നിമിഷം ജീരകശാല അരിയുടെ മണവും, മസാലയിൽ വെന്തുരുകിയ ആട്ടിറച്ചിയുടെ കൊഴുപ്പുള്ള രുചിയും പടർന്നു പിടിച്ചു. കോഴിക്കോട്ടെ ആ സുൽത്താൻ ഹോട്ടലിൽ വെച്ച് കഴിച്ച ആവി പറക്കുന്ന ദം ബിരിയാണിയുടെ ദൃശ്യം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. "ഗീതേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ വിറയലോടെ പറഞ്ഞു. "എനിക്ക് ആ മണം വേണം... എനിക്ക് ബിരിയാണി തിന്നണം!" "ക്ഷമിക്ക് സന്ധ്യേ," ഗീത പതുക്കെ അടുത്തേക്ക് വന്നു. "ഈ ഭ്രാന്താശുപത്രിയിൽ നിന്ന് നമുക്ക് ഒരുണ്ടയും കിട്ടില്ല. പക്ഷെ... എനിക്കൊരു കാര്യം മനസ്സിലായിട്ടുണ്ട്. ഈ കെട്ടിടത്തിന് എന്തോ ഒരു ദുരൂഹതയുണ്ട്." "എന്ത് ദുരൂഹത?" "ഈ അലിയും, ഇവിടെയുള്ള മെഡിക്കൽ സൂപ്പർവൈസറും ചേർന്ന് രാത്രികളിൽ എന്തോ വലിയ പരിപാടി നടത്തുന്നുണ്ട്. ദിവസവും രാത്രി 12 മണി കഴിയുമ്പോൾ ഇവിടെയൊരു വിചിത്രമായ മണം വരാറുണ്ട്. നീ ശ്രദ്ധിച്ചിട്ടുണ്ടോ? വേവിച്ച മാംസത്തിന്റെ മണം! പക്ഷെ അത് ഇവിടുത്തെ കഞ്ഞിയുടെ മണമല്ല. അത് ഈ കാട്ടിനുള്ളിലെ ഏതോ രഹസ്യ അടുക്കളയിൽ നിന്നാണ് വരുന്നത്!" സന്ധ്യയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു. "മാംസത്തിന്റെ മണമോ? ആ തെണ്ടികൾ ഒറ്റക്ക് ഇരുന്നു തിന്നുന്നുണ്ടാവും നമുക്ക് തരാതെ" ……. ആ രാത്രി ഒന്നരയായപ്പോൾ, അവിടുത്തെ കട്ടിപ്പിടിച്ച ഇരുട്ടിൽ ഒരു വിചിത്ര ശബ്ദം കേട്ടു. *ചങ്... ചങ്...* സാവധാനം ചങ്ങലകൾ വലിഴഴിക്കുന്ന ശബ്ദം. സന്ധ്യയും ഗീതയും കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഇരുമ്പഴികളിലൂടെ പുറത്തേക്ക് നോക്കി. വാർഡിന്റെ അറ്റത്തുള്ള വലിയ കനത്ത മരക്കതക് മെല്ലെ തുറക്കപ്പെട്ടു. ഡോക്ടർ വർഗീസും അറ്റൻഡന്റ് അലിയും ചേർന്ന് തുകൽ മൂടിയ ഒരു വലിയ ട്രോളി തള്ളി കൊണ്ടുപോകുന്നു. ആ ട്രോളിക്ക് മുകളിൽ കറുത്ത പ്ലാസ്റ്റിക് കൊണ്ട് മൂടിയ എന്തോ വലിയ വസ്തുക്കൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് ആ കാറ്റിൽ ആ മണം ഒഴുകിയെത്തിയത്! ഏലക്കായ, കറുവപ്പട്ട, ക്രാമ്പ്, നെയ്യ്... കൂടെ നല്ല മാംസം വെന്തുരുകുന്ന സുഗന്ധം! സന്ധ്യയുടെ ശ്വാസം നിലച്ചുപോയി. അത് കേവലം ഒരു മണമല്ലായിരുന്നു, അതൊരു അമാനുഷികമായ ആസക്തിയുടെ വിളിയായിരുന്നു! ഒറിജിനൽ മലബാർ ദം ബിരിയാണിയുടെ മണം! "ഗീതേ..." സന്ധ്യ അഴികളിൽ പിടിച്ച് അമർത്തി. അവളുടെ കൈവിരലുകളിലെ നഖങ്ങൾ തടിയിൽ ആഴ്ന്നിറങ്ങി. "ഇവിടെ... ഈ പൂട്ടിയ കെട്ടിടത്തിനുള്ളിൽ ആരോ ബിരിയാണി വെയ്ക്കുന്നുണ്ട്! എനിക്ക് വേണം... എനിക്ക് അത് തിന്നണം!" "അതെങ്ങനെ സാധ്യമാകും?" ഗീത അത്ഭുതപ്പെട്ടു. " ഇതിനുള്ളിൽ അർദ്ധരാത്രിയിൽ ആർക്കാണ് ബിരിയാണി വെയ്ക്കാൻ അനുവാദമുള്ളത്? അത് രോഗികൾക്കല്ല... അവിടുത്തെ സ്റ്റാഫുകൾക്ക് പോലുമല്ല. എങ്കിൽ അത് ആർക്കുവേണ്ടിയാണ്?" ആ സമയം, അടുത്ത സെല്ലിലിരുന്ന ലൈല ഉറക്കത്തിൽ നിന്നെന്നപോലെ ഞെട്ടിയുണർന്നു. അവൾ ചിരിച്ചുകൊണ്ട് ഇരുമ്പഴികളിൽ തലയിട്ടിടിച്ചു. "വലിയ ചെമ്പ്! വലിയ ചെമ്പ് തുറന്നു! രാത്രിയിലെ അതിഥികൾ വന്നിട്ടുണ്ട്! അവർ മാംസം ആവശ്യപ്പെടുന്നു... കൊഴുപ്പുള്ള മാംസം! ഹ ഹ ഹ!" സന്ധ്യയ്ക്ക് കാര്യങ്ങൾ വ്യക്തമായി.വെറും മാനസിക ആരോഗ്യ കേന്ദ്രം എന്ന് പുറംലോകത്തെ വിശ്വപ്പിച്ച്, ഈ കാട്ടിനുള്ളിലെ അസൈലത്തിന്റെ മറവിൽ അലിയും ഡോക്ടർ വർഗീസും എന്തോ വലിയ നിയമവിരുദ്ധമായ മാംസക്കച്ചവടമോ അല്ലെങ്കിൽ വൻകിടക്കാർക്കായി രഹസ്യ സൽക്കാരങ്ങളോ നടത്തുന്നുണ്ട്! "നമുക്ക് അങ്ങോട്ട് പോകണം," സന്ധ്യ പല്ലുകടിച്ചു. "എന്റെ ബിരിയാണി തീറ്റ തടയാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല!" …… ഉച്ച കഴിഞ്ഞുള്ള മരുന്നുകളുടെ സമയത്ത് അലി എത്തിയപ്പോൾ, ജയൻ തന്റെ പഴയ രാജകീയ ഭ്രാന്ത് പുറത്തെടുത്തു. അവൻ സ്വന്തം പ്ലേറ്റ് എടുത്ത് ചുവരിലടിച്ച് പൊട്ടിച്ച് സ്വന്തം കൈ മുറിക്കാൻ തുടങ്ങി. "എന്റെ ചോര! ശത്രുക്കൾ എന്റെ ചോര കുടിക്കുന്നു!" അവൻ അലറിവിളിച്ചു. "എന്താടാ അവിടെ!" അലി ലാത്തിയുമായി ജയന്റെ സെല്ലിന് നേരെ പാഞ്ഞു. വാതിൽ തുറന്ന് അവൻ ജയനെ തല്ലാൻ കൈയോങ്ങി. ആ നിമിഷം ഉരച്ചു മൂർച്ച കൂട്ടിയ പ്ലേറ്റുമായി പതുങ്ങി നിന്ന ഗീത, അലിയുടെ കഴുത്തിന്റെ വശത്തേക്ക് ആഞ്ഞു വെട്ടി. പ്ലേറ്റ് അലിയുടെ തൊണ്ടയിൽ ആഴ്ന്നിറങ്ങി. അലി നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ വായയിൽ നിന്ന് ചോര നുരഞ്ഞു വന്നു. സന്ധ്യ ഒരു വിശന്ന പുലിയെപ്പോലെ ചാടിവീണ് അലിയുടെ ലാത്തി പിടിച്ച് അവന്റെ കഴുത്തിന് കുറുകെ വെച്ച് അമർത്തി. "എവിടെ...?" സന്ധ്യ അലിയുടെ ചെവിയിൽ അലറി. "ആ മണം എവിടെ നിന്നാണ് വരുന്നത്? അർദ്ധരാത്രിയിൽ ആ ബിരിയാണി ചെമ്പ് വെച്ചിരിക്കുന്നത് എവിടെയാണ്?!" അലി ഭയത്തോടെ, ചോര പുരണ്ട കൈവിരലുകൾ കൊണ്ട് താഴത്തെ നിലയിലെ അണ്ടർഗ്രൗണ്ട് സ്റ്റോർ റൂമിലേക്ക് വിരൽ ചൂണ്ടി. അവൻ ജീവനുവേണ്ടി കേണു. "നിന്റെ നാവ് കുറച്ച് അധികം സംസാരിച്ചിട്ടുണ്ട്," സന്ധ്യ അലിയുടെ കഴുത്ത് ഒരൊറ്റ തിരി തിരിച്ചു. “ കർ ക് ടക്!”ആ വലിയ രാക്ഷസന്റെ ശരീരം തറയിലേക്ക് തളർന്നുവീണു. സന്ധ്യ അലിയുടെ പോക്കറ്റിൽ നിന്ന് മാസ്റ്റർ കീ എടുത്തു. ഗീത അലിയുടെ അരയിലെ ബെൽറ്റിൽ തൂങ്ങിയിരുന്ന വലിയ കശാപ്പുകത്തി കയ്യിലെടുത്തു. "സന്ധ്യേ...," ഗീത പറഞ്ഞു. "ആ താഴത്തെ നിലയിൽ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് നമുക്കറിയില്ല." "എന്ത് തന്നെയായാലും," സന്ധ്യ അലിയുടെ രക്തം പുരണ്ട വിരലുകൾ തുടച്ചുകൊണ്ട് പറഞ്ഞു, "അവിടെ ബിരിയാണിയുണ്ടെങ്കിൽ, അത് എന്റേതാണ്!" …… അവർ പതുങ്ങി അണ്ടർഗ്രൗണ്ടിലേക്കുള്ള കൽപടവുകൾ ഇറങ്ങി. ഭിത്തികളിൽ മങ്ങിയ മഞ്ഞ വെളിച്ചം മാത്രം. താഴേക്ക് പോകുന്തോറും അന്തരീക്ഷത്തിൽ തണുപ്പ് കൂടിവന്നു. പക്ഷെ ആ തണുപ്പിനെ തുളച്ചുകൊണ്ട്, ആവി പറക്കുന്ന നെയ്യുടെയും, മൊരിഞ്ഞ മാംസത്തിന്റെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും വന്യമായ ഗന്ധം വായുവിൽ പടർന്നുനിൽക്കുന്നുണ്ടായിരുന്നു! പടവുകൾ അവസാനിച്ചത് വലിയൊരു ഇരുമ്പ് വാതിലിലായിരുന്നു. വാതിൽ പകുതി തുറന്നുകിടന്നിരുന്നു. ഉള്ളിൽ കണ്ട കാഴ്ച കണ്ടാൽ ഏത് സാധാരണക്കാരന്റെയും ബോധം കെട്ടുപോകും! അതൊരു വലിയ കിച്ചണായിരുന്നു. പക്ഷെ ഒരു സാധാരണ ഹോസ്പിറ്റൽ കിച്ചണല്ല. തിളങ്ങുന്ന സ്റ്റീൽ ടേബിളുകൾ, കൂറ്റൻ ബിരിയാണി ചെമ്പുകൾ, മുകളിൽ കത്തിനിൽക്കുന്ന ഹാലൊജൻ ലൈറ്റുകൾ. അവിടെ ഡോക്ടർ വർഗീസും മറ്റ് രണ്ടു അപരിചിതരും ചേർന്ന് വലിയൊരു സൽക്കാരത്തിനായി ബിരിയാണി വിളമ്പാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ചെമ്പുകളിൽ നിന്ന് ആവി ഉയരുന്നുണ്ടായിരുന്നു. സ്വർണ്ണനിറമുള്ള ബസ്മതി അരിയും, വലിയ ഇറച്ചിക്കഷ്ണങ്ങളും, വറുത്ത കശുവണ്ടിയും മുന്തിരിയും മുകളിൽ വിതറിയ ദം ബിരിയാണി! "അടിപൊളി..." സന്ധ്യയുടെ ചുണ്ടിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങി. "ഇതാണോ ഈ ഭ്രാന്താശുപത്രിയിലെ യഥാർത്ഥ മരുന്ന്?" ഡോക്ടർ വർഗീസ് ഞെട്ടിത്തിരിഞ്ഞു. "നിങ്ങൾ... നിങ്ങൾ എങ്ങനെ ഇവിടെ എത്തി?! അലി എവിടെ?!" "അലി ഇപ്പോൾ മുകളിലെ വാർഡിൽ സുഖമായി ഉറങ്ങുകയാണ്," ഗീത കയ്യിലെ കശാപ്പുകത്തി ഉയർത്തിപ്പിടിച്ചുകൊണ്ട് ചിരിച്ചു. "ഡോക്ടറേ, നിങ്ങൾ ഇവിടെ മാനസികരോഗികളെ ചികിത്സിച്ച് ശരിയാക്കുകയല്ല... അവരുടെ പേരിൽ ഫണ്ട് ഒപ്പിച്ച് അർദ്ധരാത്രിയിൽ വൻകിടക്കാർക്ക് ബിരിയാണി സൽക്കാരം നടത്തുകയാണല്ലേ?" "നിനക്കൊന്നും അറിയില്ല!" ഡോക്ടർ ഭയന്നു പിന്നോട്ട് മാറി, ടേബിളിലിരുന്ന ബെല്ലിൽ അമർത്താൻ ആഞ്ഞു. "സെക്യൂരിറ്റി!" പക്ഷെ സന്ധ്യ അതിനേക്കാൾ വേഗത്തിലായിരുന്നു. തറയിൽ കിടന്ന വലിയൊരു വുഡൻ കട്ടിംഗ് ബോർഡ് എടുത്ത് അവൾ ഡോക്ടറുടെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. ഡോക്ടർ നിലത്തേക്ക് പതിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഇരുമ്പ് റോഡുമായി വന്നെങ്കിലും, ഗീത അവന്റെ വയറ്റിലേക്ക് കശാപ്പുകത്തി ആഞ്ഞു കയറ്റി. ലോഹവും മാംസവും തമ്മിൽ തട്ടുന്ന ഭീകരമായ ശബ്ദം ആ മുറിയിൽ മുഴങ്ങി. അടുത്ത ഏതാനും മിനിറ്റുകൾ അവിടെ നടന്നത് ഒരു കൂട്ടക്കൊലപാതകമായിരുന്നു. വിശപ്പിന്റെയും IED രോഗത്തിന്റെയും ഭ്രാന്തിൽ സന്ധ്യയും ഗീതയും ആ മുറിയിലുണ്ടായിരുന്ന എല്ലാവരെയും വെട്ടി ക്കൂട്ടി. ചുവരുകളിലും തിളങ്ങുന്ന സ്റ്റീൽ ടേബിളുകളിലും ചോര ചീറ്റിത്തെറിച്ചു. ……. അന്തരീക്ഷം നിശബ്ദമായി. നിലത്തു വീണുകിടക്കുന്ന ശവങ്ങൾക്ക് നടുവിൽ, ചോര പുരണ്ട കൈകളോടെ സന്ധ്യ ആ കൂറ്റൻ ബിരിയാണി ചെമ്പിനടുത്തേക്ക് നടന്നു. അവൾ അതിന്റെ കനത്ത അടപ്പ് സാവധാനം തുറന്നു. “ ഹാ “ ആവി വായുവിലേക്ക് ഉയർന്നപ്പോൾ സന്ധ്യ കണ്ണുകളടച്ച് ആ ഗന്ധം ആവഹിച്ചു. "ഇതാണ്... ഇതാണ് ഞാൻ ആഗ്രഹിച്ച ആ രുചി!" അവൾ കയ്യിലെ ചോരപോലും തുടക്കാതെ, ആ ചെമ്പിലേക്ക് കൈയ്യിട്ട് ഒരു വലിയ പിടി ബിരിയാണി വാരിയെടുത്തു. ചോരയുടെ ഉപ്പുരസവും, ബിരിയാണിയുടെ നെയ്മണവും നാവിലേക്ക് പടർന്നപ്പോൾ അവൾ തൃപ്തിയോടെ കണ്ണുകളടച്ചു. "ഗീതേ... കഴിക്ക്!" സന്ധ്യ ആർത്തിയോടെ തിന്നാൻ തുടങ്ങി. ഗീതയും അടുത്തൊരു പ്ലേറ്റിലേക്ക് ബിരിയാണി വാരിയിട്ട് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. "സന്ധ്യേ... ഇതിൽ ഉപയോഗിച്ചിരിക്കുന്ന മസാല... അത് സാധാ കടകളിൽ കിട്ടുന്നതല്ല. ഇതിൽ എന്തോ പ്രത്യേകതയുണ്ട്!" അപ്പോഴാണ് നിലത്ത് ചോരയിൽ കുളിച്ചു കിടന്ന ഡോക്ടർ വർഗീസ് പതുക്കെ തലയുയർത്തിയത്. അവൻ ചുമച്ചുകൊണ്ട് ചോര തുപ്പി. "ഭ്രാന്തികൾ..." ഡോക്ടർ അവരെ നോക്കി ഭ്രാന്തമായി ചിരിച്ചു. "നിങ്ങൾ... നിങ്ങൾ എന്താണ് തിന്നുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ?" സന്ധ്യ ബിരിയാണി തിന്നുന്നത് നിർത്തി സാവധാനം ഡോക്ടറുടെ അടുത്തേക്ക് നടന്നു. "എന്താടാ പുല്ലേ പറഞ്ഞത്?" "ആ ബിരിയാണിയിലെ ഇറച്ചി..." ഡോക്ടർ കിതച്ചുകൊണ്ട് പറഞ്ഞു. "അത്... അത് ആടിന്റെയോ മാടിന്റെയോ അല്ല... ഈ ഹോസ്പിറ്റലിൽ വെച്ച് മരിക്കുന്ന... അല്ലെങ്കിൽ ഞങ്ങൾ കൊല്ലുന്ന രോഗികളുടെ മാംസമാണ്! ഇത് ഞങ്ങൾ മട്ടൻ ബിരിയാണി എന്നും പറഞ്ഞു ബോക്സ്കളിൽ ഒരു പൊതിക്ക് 150 രൂപക്ക് വിൽക്കും..." കേട്ടതും ഗീതയുടെ കൈയ്യിലെ പ്ലേറ്റ് തറയിൽ വീണു പൊട്ടി. അവൾക്ക് ഒരു നിമിഷം അറപ്പ് തോന്നി തോന്നിയെങ്കിലും ബിരിയാണിയുടെ ടേസ്റ്റ് അവളെ വീണ്ടും പ്രലോഭിപ്പിരുന്നു പക്ഷെ, സന്ധ്യ മിണ്ടാതെ നിന്നു. അവൾ വിരലുകളിൽ പറ്റിപ്പിടിച്ച ആ മസാലയും മാംസക്കഷ്ണവും ഒന്നുകൂടി നോക്കി. അവളുടെ കണ്ണുകളിൽ ഭയമോ അറപ്പോ ഉണ്ടായിരുന്നില്ല... പകരം ഒരു വന്യമായ, അതിമാനുഷികമായ സന്തോഷമായിരുന്നു! അവൾ പതുക്കെ കുനിഞ്ഞ് ഡോക്ടറുടെ കവിളിൽ തട്ടി. "ഡോക്ടറേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ ചിരിച്ചു. "മനുഷ്യന്റെ ഇറച്ചിയാണെങ്കിലും അല്ലെങ്കിലും... ഇതിന് നല്ല രുചിയുണ്ട്! മസാല പാകത്തിന് പിടിച്ചിട്ടുണ്ട്!" ഡോക്ടറുടെ കണ്ണുകൾ ഭയത്താൽ വികസിച്ചു. സന്ധ്യയുടെ ഉള്ളിലെ ആ അസുരരൂപം പൂർണ്ണമായും പുറത്തുവന്ന നിമിഷമായിരുന്നു അത്. അവൾ കയ്യിലെ കത്തി എടുത്ത് ഡോക്ടറുടെ തൊണ്ടയിലേക്ക് ആഴ്ത്തി. അതിനു ശേഷം ആർത്തിയോടെ കഴിക്കാൻ തുടങ്ങി .......... ഒരു മണിക്കൂറിനു ശേഷം... ഭ്രാന്താശുപത്രിക്ക് പുറത്ത് നീലയും ചുവപ്പും ലൈറ്റുകൾ മിന്നിച്ചു കൊണ്ട് ഇൻസ്പെക്ടർ നിസാറിന്റെ വണ്ടി വന്നു നിന്നു. കൂടെ വൻ പോലീസ് പടയുമുണ്ടായിരുന്നു. അലിയുടെ ഫോണിൽ നിന്നും കാൾ വരികയും തിരിച്ചു വിളിച്ചപ്പോൾ എടുക്കാതിരിക്കുകയും ചെയ്തപ്പോൾ സംശയം തോന്നി വന്നതായിരുന്നു അവർ.അലിയുടെ ഡെഡ് ബോഡി കണ്ടപ്പോൾ നിസാർ ഞെട്ടി “ ഇത്‌ അവർ തന്നെ അവരെവിടെ” അണ്ടർഗ്രൗണ്ടിലെ രഹസ്യ അറയിലേക്ക് തോക്കുമായി ഇരച്ചുകയറിയ പോലീസുകാർ കണ്ട കാഴ്ച അവരുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് കോരിയിട്ടു. ചോരക്കടലായി മാറിയ ആ മുറിയിൽ, മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് സന്ധ്യയും ഗീതയും ആ കൂറ്റൻ ചെമ്പിലെ ബിരിയാണി മുഴുവൻ തിന്നു തീർക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും സാരിയിലും ചോരയും മസാലയും കലർന്നു പറ്റിപ്പിടിച്ചിട്ടുണ്ട്. "സന്ധ്യേ... ഗീതേ..." നിസാറിന്റെ ശബ്ദം ഇടറി. കയ്യിലെ തോക്ക് വിറച്ചു. "നിങ്ങൾ... നിങ്ങൾ മനുഷ്യന്മാരാണോ അതോ രാക്ഷസികളോ?!" സന്ധ്യ പതുക്കെ വിരലുകൾ നക്കി തുടച്ചു. എന്നിട്ട് സാവധാനം എഴുന്നേറ്റു. "ഇൻസ്പെക്ടർ സാറേ..." അവൾ പ്രസന്നമായി ചിരിച്ചു. "കഴിഞ്ഞ തവണ നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ? ജയിലിൽ ബിരിയാണിക്ക് ക്ഷാമമുണ്ടാകില്ലെന്ന്? പക്ഷെ നിങ്ങൾ തന്നത് ചവറായിരുന്നു! പിന്നെ ഇവിടെ ഈ ബിരിയാണി ഉണ്ടാക്കിയവർ ചെയ്തതിനേക്കാൾ വലിയ തെറ്റാണോ ഇത് കഴിക്കുന്നത്." " ഒന്ന് പെട്ടന്ന് കൊണ്ടുപോടോ ഇവറ്റകളെ!" നിസാർ അലറി. പോലീസുകാർ ഭയത്തോടെ അടുത്തേക്ക് വന്ന് ഇരുവർക്കും വിലങ്ങുവെച്ചു. പക്ഷേ, സന്ധ്യയുടെയും ഗീതയുടെയും മുഖത്ത് തെല്ലും ഭയമുണ്ടായിരുന്നില്ല. വിലങ്ങുകളുമായി പോലീസ് വണ്ടിയിലേക്ക് നടക്കുമ്പോൾ, സന്ധ്യ കാട്ടിലെ തണുത്ത കാറ്റിലേക്ക് നോക്കി ദീർഘശ്വാസമെടുത്തു. "ഗീതേ..." സന്ധ്യ പതുക്കെ പറഞ്ഞു. "എന്താ സന്ധ്യേ?" "അടുത്ത തവണ അവർ നമ്മളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ... തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചോദിക്കുന്ന അവസാനത്തെ ആഗ്രഹമായി നമ്മൾ എന്താണ് ചോദിക്കേണ്ടതെന്ന് അറിയാമോ?" ഗീത ഉറക്കെ ചിരിച്ചു. "പറയണോ സന്ധ്യേ... നല്ല ഒന്നാന്തരം മലബാർ ദം ബിരിയാണി!" അവരുടെ ആ വന്യമായ ചിരി ആ ഇരുണ്ട കാടിനെ വിറപ്പിച്ചുകൊണ്ട് അന്തരീക്ഷത്തിൽ മുഴങ്ങിനിന്നു. പോലീസ് വണ്ടി ഇരുട്ടിലേക്ക് മറഞ്ഞു. ....... End #📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ