nerpadamweekly

Wisdom Media
1.1K കണ്ടവര്‍
4 മാസം
📖നേർവായന എപ്പിസോഡ് : 1300 ഇന്നത്തെ വിഷയം: ആത്മാവിന്റെ സംസ്കരണം : പത്ത് നിയമങ്ങൾ ▪️ ഭാഗം - 02 ➖➖➖➖➖➖➖➖➖ 🔲ശ്രേഷ്ഠവും ഉന്നതവുമായ ആത്മാവ് അക്രമത്തിലോ, നീചവൃത്തികളിലോ, മോഷണത്തിലോ, വഞ്ചനയിലോ തൃപ്തിപ്പെടുകയില്ല. കാരണം അത് അതിനെക്കാളെല്ലാം വലുതും മഹത്തരവുമാണ്. എന്നാൽ നിന്ദ്യവും, നിസ്സാരവും, നീചവുമായ ആത്മാവ് ഇതിന് നേർവിപരീതമാണ്. “ഓരോ ആത്മാവും അതിന് അനുയോജ്യമായതിലേക്കും അതിനോട് സാമ്യമുള്ളതിലേക്കും ചായുന്നു.” [ഇബ്‌നുൽ ഖയ്യിം رحمه الله – അൽ ഫവാഇദ്: പേജ് 258-269 കാണുക]. ആത്മാവിന്റെ സംസ്കരണത്തിന് (തസ്‌കിയത്തുനഫ്‌സ്) ഇത്രയധികം പ്രാധാന്യമുള്ളതുകൊണ്ട് തന്നെ, തന്റെ ആത്മാവിനോട് ഗുണകാംക്ഷയുള്ള ഓരോ മുസ്‌ലിമിനും നിർബന്ധമാണ്; ഇതിന് വലിയ പരിഗണന നൽകുകയും, തന്റെ ജീവിതത്തിൽ ഈ സ്തുത്യർഹമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി സ്വന്തത്തോട് പോരാടുകയും ചെയ്യുക എന്നത്. ഇഹത്തിലും പരത്തിലും വിജയിക്കുവാനും, യഥാർത്ഥ സൗഭാഗ്യം ആസ്വദിക്കുവാനും അത് അനിവാര്യമാണ്. ഒരു മുസ്‌ലിമിന് തന്റെ ആത്മാവിനോട് ഒരു ബാധ്യതയുണ്ട്. നബിﷺ അരുളിയതുപോലെ: وَلِنَفْسِكَ عَلَيْكَ حَقًّا (നിന്റെ ആത്മാവിന് നിന്റെ മേൽ ഒരു അവകാശമുണ്ട്). (ബുഖാരി: 1968) ആത്മാവിനോടുള്ള അവകാശം എന്നത് അതിനെ കണിശമായി നിയന്ത്രിച്ചുകൊണ്ടും, അല്ലാഹു പ്രകൃത്യാ അതിന് നൽകിയ ആവശ്യങ്ങളെ തടഞ്ഞുകൊണ്ടും ആകുമെന്ന് കരുതുന്നവൻ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുപോലെത്തന്നെ, ആത്മാവിനോടുള്ള അവകാശം അതിൽ വീഴ്ച വരുത്തിക്കൊണ്ടും, അതിനെ നിയന്ത്രിക്കാതെ അവഗണിച്ചുകൊണ്ടും, ദേഹേച്ഛകളിൽ മുഴുകാൻ അതിനെ വിട്ടുകൊടുത്തുകൊണ്ടും ആകുമെന്ന് കരുതുന്നവനും തെറ്റിദ്ധരിച്ചിരിക്കുന്നു. അത്തരം കാര്യങ്ങൾ കൊണ്ടൊന്നും ആത്മാവിന്റെ സംസ്കരണം സാധ്യമാവുകയില്ല. മറിച്ച്, ആത്മാവിന്റെ സംസ്കരണം (തസ്‌കിയ) മതപരമായ മാർഗ്ഗങ്ങളിലൂടെയും (المسالك الشرعية), മിതത്വത്തിലൂടെയും, മദ്ധ്യമനിലപാടിലൂടെയും മാത്രമാണ് സാധ്യമാവുക. അതിൽ അതിർകവിയലോ (ഇഫ്‌റാത്വ്) കുറവ് വരുത്തലോ (തഫ്‌രീത്വ്) പാടില്ല. മറിച്ച് നബിﷺയുടെ മാർഗ്ഗവും അവിടുത്തെ ചൊവ്വായ പാതയും മുറുകെ പിടിച്ചുകൊണ്ടായിരിക്കണം അത്. ഒരു മുസ്‌ലിമിന് തന്റെ ആത്മാവിനെ സംസ്കരിക്കാനും വളർത്തുവാനും, അതിനെ മലിനമാക്കുന്നതും വികൃതമാക്കുന്നതുമായ എല്ലാത്തിൽ നിന്നും ശുദ്ധീകരിക്കുവാനും സഹായിക്കുന്ന സുപ്രധാനമായ പത്ത് നിയമങ്ങൾ (قواعد) ഈ ലഘുഗ്രന്ഥത്തിൽ ഞാൻ പരാമർശിക്കുന്നു. നമ്മുടെ ആത്മാക്കളെ സംസ്കരിക്കുവാനും, നമ്മുടെ പ്രവർത്തനങ്ങളെ നന്നാക്കുവാനും, നമ്മുടെ വാക്കുകളെ ശരിപ്പെടുത്തുവാനും, സത്യം കാണിച്ചുതന്ന് അത് പിൻപറ്റാൻ നമുക്ക് ഭാഗ്യം നൽകുവാനും, ഏറ്റവും നല്ല സ്വഭാവങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നമ്മെ നയിക്കുവാനും, ചീത്ത സ്വഭാവങ്ങളിൽ നിന്ന് നമ്മെ തിരിച്ചുവിടുവാനും, പ്രത്യക്ഷവും പരോക്ഷവുമായ കുഴപ്പങ്ങളിൽ (ഫിത്‌ന) നിന്ന് നമ്മെ അകറ്റുവാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. നമ്മുടെ മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ. (1) തൗഹീദ്: ആത്മാക്കൾ സംസ്കരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം ഏതൊരു കാര്യത്തിന് വേണ്ടിയാണോ അല്ലാഹു നമ്മെ സൃഷ്ടിക്കുകയും നമുക്ക് ജീവൻ/ഉണ്മ നൽകുകയും ചെയ്തത് അതാണ് തൗഹീദ് (ഏകദൈവാരാധന). അല്ലാഹു പറയുന്നു: ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56) ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ പ്രവാചകന്മാരുടെയും ദൂതന്മാരുടെയും പ്രബോധനത്തിന്റെ കേന്ദ്രബിന്ദുവും ഇതുതന്നെയായിരുന്നു. അല്ലാഹു പറയുന്നു: ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36) ➖➖➖➖➖➖➖➖ Like Our Pinterest: https://in.pinterest.com/Wisdom_Media/_created/ ➖➖➖➖➖➖➖➖ ഇസ്‌ലാം മതത്തിലേക്ക് പ്രവേശിക്കാൻ ഒരു മനുഷ്യന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആദ്യത്തെ കാര്യമാണ് തൗഹീദ്. അതുപോലെത്തന്നെ, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകൻ ജനങ്ങളെ പഠിപ്പിക്കേണ്ട ആദ്യത്തെ കാര്യവും ഇതുതന്നെയാണ്. നബിﷺ മുആദ് ബിൻ ജബൽ رضي الله عنه വിനെ യമനിലേക്ക് അയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: ‏ إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى വേദക്കാരായ ഒരു ജനതയിലേക്കാണ് താങ്കൾ ചെല്ലുന്നത്. അതിനാൽ അല്ലാഹുവിനെ ഏകനാക്കുക (തൗഹീദ്) എന്നതിലേക്കായിരിക്കണം താങ്കൾ അവരെ ആദ്യം ക്ഷണിക്കേണ്ടത്). [ബുഖാരി: 7372, സ്വഹീഹു മുസ്ലിം: 19]. ➖➖➖➖➖➖➖ Like Our ShareChat: https://sharechat.com/profile/wisdommedia?d=n ➖➖➖➖➖➖➖➖ തൗഹീദ് കൊണ്ടും ഈമാൻ (വിശ്വാസം) കൊണ്ടും തങ്ങളുടെ ആത്മാവിനെ സംസ്കരിക്കാത്തവർക്ക് അന്ത്യനാളിൽ കഠിനമായ ശിക്ഷയുണ്ടെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു: وَوَيْلٌ لِّلْمُشْرِكِينَ ‎﴿٦﴾‏ ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ‎﴿٧﴾‏ ബഹുദൈവാരാധകര്‍ക്കാകുന്നു നാശം. സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ. (ഖുർആൻ :41/6-7) ➖➖➖➖➖➖➖➖ Source: Kanzul uloom #wisdomyouth #WisdomStudents #WisdomIslam #nerpadamweekly #wisdommedia
Wisdom Media
621 കണ്ടവര്‍
4 മാസം
നേർവഴി 3850 | അന്യരെ ആക്ഷേപിക്കരുത് | SAMEER MUNDERI | 🔹 Youtube link: https://youtu.be/GVDCyRVxOYo?si=AYeF2SgAxQjVOoHv 🔹 WhatsApp Group https://chat.whatsapp.com/C11gOiI6jMEH83ZBomHDy2 #nervazhi #wisdomnervazhi #wisdommedia #wisdomislam #wisdomislamicorganisation #wisdomyouth #wisdomgirls #wisdomwomen #wisdomstudents #WisdomIslam #wisdommedia #nerpadamweekly
Wisdom Media
655 കണ്ടവര്‍
5 മാസം
അഹങ്കാരിക്ക് സ്വർഗമില്ലെന്നോ? ..!| One Minute Talk -1721 | Abdullah Hanan Perinthalmanna 🟩 Join WhatsAppChannel https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q #nerpadamweekly #WisdomIslam #wisdommedia
Wisdom Media
756 കണ്ടവര്‍
5 മാസം
📖നേർവായന എപ്പിസോഡ് : 1288 ഇന്നത്തെ വിഷയം: നഫ്‌സിന്റെ നാല് അവകാശങ്ങൾ ▪️ ഭാഗം - 03 ➖➖➖➖➖➖➖➖➖ 🔲രണ്ടാമത്തെ അവകാശം: ആത്മവിചാരണ (മുഹാസബ) നിങ്ങളുടെ നഫ്‌സിനോടുള്ള രണ്ടാമത്തെ അവകാശം, എല്ലാ ദിവസവും അതിനെ ചോദ്യം ചെയ്യുകയും വിചാരണ നടത്തുകയും ചെയ്യുക എന്നതാണ്. അല്ലാഹു പറയുന്നു: يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖർആൻ:59/18) ഈ ആയത്തിൽ ‘നാളെ’ എന്ന് അല്ലാഹു പറഞ്ഞത് അന്ത്യനാളിനെക്കുറിച്ചാണ്. അല്ലാഹുവിൻ്റെ മുമ്പിൽ വിചാരണയ്ക്ക് നിൽക്കേണ്ടി വരുന്ന ആ ഭയാനകമായ ദിവസത്തിന് വേണ്ടി നിങ്ങൾ എന്താണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് സ്വയം ചോദിക്കാനാണ് ഈ കൽപ്പന. സ്വയം വിചാരണയുടെ പ്രാധാന്യം എല്ലാ ദിവസവും നിങ്ങളുടെ നഫ്‌സിനോട് ചോദിക്കുക: “ഞാൻ ഇന്ന് എന്ത് ചെയ്തു? ഞാൻ ഇന്നയാളോട് എങ്ങനെയാണ് സംസാരിച്ചത്? ഞാൻ അയച്ച സന്ദേശത്തിൽ എന്താണുണ്ടായിരുന്നത്? എത്ര നമസ്കാരങ്ങൾ ഞാൻ സമയത്ത് നിർവഹിച്ചു? എത്രയെണ്ണം എനിക്ക് നഷ്ടപ്പെട്ടു? എൻ്റെ മാതാപിതാക്കളോടുള്ള എൻ്റെ പെരുമാറ്റം എങ്ങനെയായിരുന്നു?” ഒന്ന് ചിന്തിച്ചു നോക്കൂ, പണത്തിൻ്റെയും ദുനിയാവിൻ്റെയും കാര്യത്തിൽ നാം എത്ര കൃത്യത പാലിക്കുന്നു. ആർക്കെങ്കിലും കടം കൊടുത്താൽ, അല്ലെങ്കിൽ എന്തെങ്കിലും ഇടപാട് നടത്തിയാൽ, അതെല്ലാം നാം ഒരു നോട്ടുബുക്കിൽ കുറിച്ചുവെക്കും. ഒന്നും വിട്ടുപോകാതെ എല്ലാം രേഖപ്പെടുത്തി വെക്കും. എന്നാൽ നമ്മുടെ ദീനിന്റെ കാര്യത്തിലോ? നാം ചെയ്ത നന്മ-തിന്മകളുടെ കാര്യത്തിലോ? അതിന് നാം ഒരു കണക്കും വെക്കാറില്ല, അതിനെക്കുറിച്ച് നാം ചിന്തിക്കാറുമില്ല. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ എന്നാൽ ഓർക്കുക, അന്ത്യനാളിൽ നിങ്ങളുടെ കർമ്മങ്ങളുടെ ഒരു ഗ്രന്ഥം നിങ്ങൾക്ക് നൽകപ്പെടും. അന്ന് നിങ്ങൾ അതിലേക്ക് നോക്കി അത്ഭുതത്തോടെ പറയും: وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا (കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. (ഖുർആൻ:18/49) അന്ന് ഖേദിക്കാതിരിക്കാൻ, ഇന്ന് തന്നെ നമ്മുടെ കർമ്മങ്ങളുടെ കണക്കെടുക്കുക. ദുനിയാവിൽ വെച്ച് സ്വന്തം നഫ്‌സിനെ വിചാരണ ചെയ്തവന് പരലോകത്തെ വിചാരണ വളരെ എളുപ്പമായിരിക്കും. ഞാൻ എന്ത് തെറ്റ് ചെയ്തു, എവിടെയാണ് എനിക്ക് പിഴച്ചത് എന്നെല്ലാം മുൻകൂട്ടി മനസ്സിലാക്കി തൗബ ചെയ്യാൻ അവന് സാധിക്കും. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ മൂന്നാമത്തെ അവകാശം: നഫ്‌സിനെ കടത്തിൽ നിന്ന് സംരക്ഷിക്കൽ നിങ്ങളുടെ നഫ്‌സിനോടുള്ള മൂന്നാമത്തെ അവകാശം, അതിനെ കടം (ദൈൻ) എന്ന ഭാരമേൽപ്പിച്ച് നശിപ്പിക്കാതിരിക്കുക എന്നതാണ്. കടം എന്നത് നഫ്‌സിന് ഒട്ടും നല്ലതല്ല. ഇസ്‌ലാം ഈ വിഷയത്തിന് അതീവ ഗൗരവം നൽകുന്നു. عن عقبة بن عامر، يقول: إن رسول الله صلى الله عليه وسلم يقول: ” لا تخيفوا أنفسكم بعد أمنها ” قالوا: وما ذاك يا رسول الله؟ قال: ” الدين “ നബി ﷺ പറഞ്ഞു: ‘നിര്‍ഭയത്വം ലഭിച്ചതിനുശേഷം നിങ്ങൾ നിങ്ങളുടെ നഫ്‌സുകളെ ഭയത്തിലാഴ്ത്തരുത്.’ അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അതെന്താണ്? നബി ﷺ പറഞ്ഞു: ‘കടം’. (അഹ്മദ്) ➖➖➖➖➖➖➖ Like and Follow Our Instagram Page: https://www.instagram .com/wisdom_media_channel/ ➖➖➖➖➖➖➖➖ കടം വാങ്ങുന്നത് നിങ്ങളിൽ ഭയം നിറയ്ക്കും. കടം തന്ന വ്യക്തിയെ കണ്ടുമുട്ടുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നും. “എൻ്റെ പണം എവിടെ? എൻ്റെ സാധനം എവിടെ?” എന്ന് അയാൾ ചോദിക്കുമ്പോൾ, അത് തിരികെ നൽകാൻ കഴിവില്ലാത്ത അവസ്ഥയിൽ നിങ്ങൾ അപമാനിതനാകും. ➖➖➖➖➖➖➖ Source: Khenzul ulloom #nerpadamweekly ##wisdomwomen #WisdomReels #wisdomgirls #WisdomIslam
Wisdom Media
620 കണ്ടവര്‍
5 മാസം
വഴിവിളക് - 2392 🟦 Follow us in Facebook https://www.facebook.com/WisdomMediaChannel 🟩Follow our WhatsApp channel https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q #nerpadamweekly #wisdommedia #WisdomIslam #peaceradio
Wisdom Media
5.8K കണ്ടവര്‍
5 മാസം
📖നേർവായന എപ്പിസോഡ് : 1282 ഇന്നത്തെ വിഷയം: പുണ്യാളന്മാരും ആദരവിന്റെ പരിധിയും; വത്തിക്കാൻ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ▪️ ഭാഗം - 06 ✒️ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ ➖➖➖➖➖➖➖➖➖ 🔲വത്തിക്കാന്റെ നടപടി പോലെ, കേരളത്തിലെ പണ്ഡിതസഭകൾ ഒന്നിച്ചോ അല്ലാതെയോ, ക്വുർആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തിൽ, ഇത്തരം വ്യക്തികളുമായി ബന്ധപ്പെട്ട വിശ്വാസവും ആചാരപരവുമായ അതിരുകടത്തലുകൾ ഇസ്‌ലാമികമല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മുന്നോട്ടു വരണം. മരിച്ചുപോയ വ്യക്തികളോട് നേരിട്ടോ അല്ലാതെയോ പ്രാർഥിക്കുന്നത് അനുവദനീയമല്ലെന്നും പ്രാർഥന അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നും തുറന്നു പറയാൻ അവർ തയ്യാറാകണം. ക്വബറിടങ്ങളെ കേന്ദ്രീകരിച്ച് നടന്നുവരുന്ന നേർച്ച, വഴിപാട്, പ്രദക്ഷിണം, നിലവിളക്ക് കത്തിക്കൽ തുടങ്ങിയ എല്ലാ അനാചാരങ്ങളും കർശനമായി നിരോധിക്കാനും നടപടികൾ സ്വീകരിക്കണം. ചില വ്യക്തികളെ ‘പുണ്യാളർ’ എന്ന നിലയിൽ അതിമാനുഷിക ശക്തിയുള്ളവരായി ചിത്രീകരിക്കുന്ന, വിവിധ ഭാഷയിലും ഭാഷ്യത്തിലുമുള്ള എല്ലാത്തരം എടുകളെയും പുസ്തകങ്ങളെയും പാട്ടുകളെയും പ്രസംഗങ്ങളെയും പ്രമാണ വിരുദ്ധമായി പ്രഖ്യാപിക്കുക എന്നത് ഏറെ അനിവാര്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രഖ്യാപനം ഉണ്ടായാൽ മാത്രമെ, പാരമ്പര്യത്തിന്റെ മറവിൽ, തൗഹീദിന് വിരുദ്ധമായ കാര്യങ്ങളിൽനിന്ന് മുസ്‌ലിം സമൂഹത്തിന് മുക്തി നേടാൻ സാധിക്കുകയുള്ളൂ. വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തതും എന്നാൽ സ്‌നേഹത്തോടെയുള്ളതുമായ സമീപനം പണ്ഡിതന്മാർ സ്വീകരിക്കുകയും ജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് അവരുടെ ധാർമികമായ ബാധ്യതയാണ്. ഏകദൈവ വിശ്വാസത്തിന്റെ പ്രകാശം യാതൊരുവിധ അന്ധവിശ്വാസത്തിന്റെയും മറയില്ലാതെ ജനങ്ങളിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ വിശുദ്ധ ക്വുർആനിലെ അഞ്ചാം അധ്യായമായ മാഇദയിലെ 116ാം വചനം ഇതോടൊപ്പം ചേർത്ത് വിശദീകരിക്കേണ്ടത് അനിവാര്യമെന്ന് കരുതുന്നു. ഏക ദൈവവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഊട്ടിയുറപ്പിക്കുന്നതും പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും എങ്ങനെ ആദരിക്കണം എന്നതിന്റെ അതിർവരമ്പുകൾ നിർണയിക്കുന്നതുമായ ഒരു അതിമഹത്തായ ദിവ്യ പ്രഖ്യാപനമാണ് ഈ സൂക്തത്തിൽ അടങ്ങിയിട്ടുള്ളത്. സർവശക്തനായ അല്ലാഹുവും മഹാനായ പ്രവാചകൻ ഈസബ്‌നു മർയമും(അ) തമ്മിൽ അന്ത്യനാളിൽ നടക്കുന്ന ഒരു സംഭാഷണമാണ് ഈ സൂക്തത്തിന്റെ മുഖ്യപ്രമേയം. ഈ സംഭാഷണത്തിന് ഈ ഭൗതികലോകത്തെ ഒരു സാധാരണ കോടതിയിലെ വിചാരണയുടെ രൂപമുണ്ടെങ്കിലും ഇത് മഹാനായ ഒരു പ്രവാചകന്റെ നിരപരാധിത്വത്തെ ലോകത്തിന് മുമ്പിൽ തുറന്ന് പ്രഖ്യാപിക്കാനും അതിലുപരിയായി ഏകദൈവവിശ്വാസത്തിൽനിന്ന് വ്യതിചലിച്ചവരുടെ തെറ്റിദ്ധാരണകളെ തിരുത്താനുമുള്ള ഒരു ദിവ്യമായ ദൃഷ്ടാന്തം കൂടിയാണ്. ➖➖➖➖➖➖➖➖ Subscribe Our YouTube Channel: https://www.youtube.com/c/WisdomMediaChannel ➖➖➖➖➖➖➖➖ സംഭാഷണം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “അല്ലാഹു പറയുന്ന സന്ദർഭം: ‘ഓ, മർയമിന്റെ മകനായ ഈസാ! എന്നെയും എന്റെ മാതാവിനെയും ദൈവത്തിന് പുറമെ രണ്ട് ആരാധ്യന്മാരായി സ്വീകരിക്കണമെന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?’ ഈ ചോദ്യം വളരെ ഗൗരവമേറിയതാണ്. കാരണം, ലോകചരിത്രത്തിൽ ഒരു വിഭാഗം ജനത പ്രവാചകനായ യേശു(അ)വിനെ ദൈവപുത്രനായോ ദൈവമായോ ദൈവത്തിന്റെ മൂന്നിലൊന്നായോ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ മാതാവായ മറിയമിന്-പരിധികളില്ലാതെ അങ്ങേയറ്റം ആദരിച്ച്- ദൈവിക പരിവേഷം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദൈവത്തിലുള്ള വിശ്വാസം ലംഘിക്കപ്പെടുകയും പങ്കുചേർക്കൽ എന്ന വലിയ തെറ്റിലേക്ക് മനുഷ്യസമൂഹം നീങ്ങുകയും ചെയ്തു. ഈ ചോദ്യത്തിലൂടെ, ഈ പ്രവാചകൻ ഒരിക്കലും അത്തരമൊരു കൽപന തന്റെ സമൂഹത്തിന് നൽകിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ആ വിശ്വാസം തന്റെ അനുയായികൾക്കിടയിൽ ഉണ്ടായ ഒരു കൂട്ടിച്ചേർക്കൽ മാത്രമാണെന്ന് സ്ഥാപിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ ഈ ചോദ്യത്തിന് ഈസാ നബി(അ) നൽകുന്ന മറുപടി, എല്ലാ പ്രവാചകന്മാരുടെയും മുഖ്യ ദൗത്യത്തിന്റെ കാതൽ വെളിപ്പെടുത്തുന്നതാണ്. അദ്ദേഹം പറഞ്ഞു: “നീ എത്ര പരിശുദ്ധൻ! എനിക്ക് ഒരവകാശവുമില്ലാത്ത ഒരു കാര്യം ഞാൻ പറയുക എന്നത് എനിക്ക് ഒട്ടും ചേർന്നതല്ല.’’ ആദ്യമായി ഈസാ നബി(അ) തന്റെ നാഥനെ എല്ലാ അപാകതകളിൽനിന്നും പങ്കുചേർക്കലുകളിൽ നിന്നും പരിശുദ്ധനാക്കി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് പങ്കാളികളുണ്ടാവുക എന്നത് ദൈവത്വത്തിന് ചേർന്നതല്ല എന്ന ശക്തമായ പ്രഖ്യാപനമാണിത്. തന്നെയും തന്റെ മാതാവിനെയും ആരാധിക്കാൻ കൽപിക്കുക എന്നത് ഒരു പ്രവാചകന്റെ ദൗത്യത്തിന് തികച്ചും വിരുദ്ധമാണ്. ദൈവത്തെ ആരാധിക്കുക എന്നതിലാണ് പ്രവാചകത്വ ദൗത്യം അടങ്ങിയിരിക്കുന്നത്. അതിനാൽ, ‘ഒരവകാശവുമില്ലാത്ത’ കാര്യം-അതായത് ദൈവത്വം-തനിക്ക് അവകാശപ്പെട്ടതല്ല എന്ന് അദ്ദേഹം വിനയത്തോടെ സമ്മതിക്കുകയാണിതിലൂടെ. പ്രവാചകന്മാർ ദൈവദാസന്മാരും ദൂതന്മാരുമാണ്. അവർ ആദരിക്കപ്പെടേണ്ടവരാണ്. എന്നാൽ ഒരിക്കലും അവർ ആരാധിക്കപ്പെടേണ്ടവരല്ല. പ്രവാചകൻ എന്ന നിലയിൽ താൻ ദൈവത്തിനു വേണ്ടി സംസാരിക്കുകയേ ഉള്ളൂ; തനിക്ക് വേണ്ടി സംസാരിക്കുകയില്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com #nerpadamweekly #wisdommedia #peaceradio #WisdomIslam
Wisdom Media
789 കണ്ടവര്‍
5 മാസം
📖നേർവായന എപ്പിസോഡ് : 1280 ഇന്നത്തെ വിഷയം: പുണ്യാളന്മാരും ആദരവിന്റെ പരിധിയും; വത്തിക്കാൻ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ▪️ ഭാഗം - 04 ✒️ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ ➖➖➖➖➖➖➖➖➖ 🔲ലക്ഷണം നോക്കൽ, ജ്യോത്സ്യം, ഗൗളിശാസ്ത്രം, കൈനോക്കി ഭാവി പ്രവചിക്കൽ തുടങ്ങിയ യുക്തിരഹിതവും മതപരമായി അടിസ്ഥാനമില്ലാത്തതുമായ അന്ധവിശ്വാസങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. വിശപ്പടക്കാൻ മനുഷ്യന്റെ ഉദരങ്ങളിലേക്ക് കടത്തിവിടേണ്ട വാഴപ്പഴം മന്ത്രിച്ചൂതി കടലിലേക്ക് വലിച്ചെറിഞ്ഞാൽ കടപ്പുറത്തെ വറുതി മാറി മത്സ്യം സുലഭമാകുമെന്ന ബാലിശമായ സങ്കൽപം പോലും സമൂഹത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്തരം വിശ്വാസങ്ങളെല്ലാം കാര്യകാരണ ബന്ധങ്ങളെ നിയന്ത്രിക്കുന്നത് അല്ലാഹുവാണ് എന്ന ഇസ്‌ലാമിക അധ്യാപനത്തിന് തികച്ചും വിരുദ്ധമാണ്. പണ്ഡിതന്മാർ ഇവയെ തുറന്നുകാട്ടുകയും രോഗങ്ങൾക്കും ദുരിതങ്ങൾക്കും ദാരിദ്ര്യത്തിനും പ്രമാണബദ്ധമായ പരിഹാരങ്ങളായ പ്രാർഥന, ചികിത്സ, അധ്വാനം എന്നിവ നിർദേശിക്കുകയും വേണം. സമുദായ നേതാക്കളും പണ്ഡിതന്മാരും ഇത്തരം ആചാരങ്ങളിൽനിന്നും അകലം പാലിക്കുകയും മതപരമായ ചടങ്ങുകളിൽ ഈ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും വേണം. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ഏകദൈവ വിശ്വാസം എന്നത് കേവലം ‘ഒരൊറ്റ ദൈവത്തിൽ വിശ്വസിക്കുക’ എന്നതിലുപരി, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ ദൈവത്തിന് മാത്രം അധികാരാവകാശങ്ങൾ കൽപിക്കുക എന്നതുകൂടിയാണ്. ഒരു ആപത്ത് വരുമ്പോൾ പടച്ചവനെ വിളിക്കുന്നതുപോലെ തന്നെ, സമ്പത്തും ആരോഗ്യവും ലഭിക്കുമ്പോൾ അത് അല്ലാഹുവിന്റെ ഔദാര്യമാണെന്നും അതിന്റെ ഉടമസ്ഥാവകാശം അവന് മാത്രമാണെന്നും അംഗീകരിക്കണം. ഏതെങ്കിലും ഒരു പുണ്യാളന്റെ ദയവുകൊണ്ടാണ് തനിക്ക് അനുഗ്രഹം ലഭിച്ചതെന്ന് വിശ്വസിക്കുമ്പോൾ, അവിടെ തൗഹീദിന്റെ അടിത്തറക്ക് ഇളക്കം സംഭവിക്കുന്നു. ➖➖➖➖➖➖➖➖ Join Our Telegram: https://t.me/DailyNervazhi ➖➖➖➖➖➖➖➖ വത്തിക്കാൻ നടത്തിയ തുറന്നു പറച്ചിൽ മുസ്‌ലിം സമൂഹത്തിലെ പണ്ഡിതന്മാർക്ക് ഒരു വെളിച്ചമാകേണ്ടതാണ്. (അവർ യേശുവിനെ ദൈവമായി വിശ്വസിക്കുന്നു എന്ന കാര്യം മറന്നല്ല ഇതു പറയുന്നത്). അല്ലാഹുവിലേക്ക് അടുക്കാൻ അവന്റെ പ്രവാചകന്മാർ പഠിപ്പിച്ച നേർവഴി മാത്രമെ ഇസ്‌ലാമിലുള്ളൂ. മധ്യസ്ഥന്മാരോ സഹരക്ഷകരോ ഇസ്‌ലാമിന്റെ പാരമ്പര്യത്തിൽ അന്യമാണ്. ഈ യാഥാർഥ്യം സംശയരഹിതവും സുന്ദരവുമായ രീതിയിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും ഏകദൈവ വിശ്വാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ കൂടി അനിവാര്യതയാണ്. എങ്കിൽ മാത്രമെ, ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ കാർന്നുതിന്നുന്ന അന്ധവിശ്വാസങ്ങളിൽനിന്ന് ആ സമൂഹത്തിന് മുക്തി നേടാനും ഇസ്‌ലാമിന്റെ പ്രകാശത്തെ തനിമയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സാധിക്കുകയുള്ളൂ. ➖➖➖➖➖➖➖➖ Join Our Facebook Group: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ ഭക്തിയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായിട്ടും പുണ്യാള സങ്കൽപങ്ങളുമായി ബന്ധപ്പെട്ടും നിലനിൽക്കുന്ന ചില വ്യക്തികളെയും ആചാരങ്ങളെയും ഈ സമയത്ത് പ്രത്യേകം എടുത്തുപറയണ്ടേത് ഏറെ അനിവാര്യമാണ്. മുനമ്പത്ത് ബീവി, ബീമാ ഉമ്മിച്ച, കല്ലടി മസ്താൻ, ഓച്ചിറ കാർന്നോര്, സി.എം. മടവൂർ തുടങ്ങിയ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ചില അതിരുവിട്ട ആദരവുകളും അനുഷ്ഠാനങ്ങളും നേർച്ചകളും ഇസ്‌ലാമിന്റെ മൗലികമായ തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്ന ചോദ്യം എക്കാലത്തും ഏറ്റവും പ്രസക്തമാണ്. കത്തോലിക്കാസഭയിൽ വത്തിക്കാൻ വ്യക്തത വരുത്തിയതുപോലെ, കേരളത്തിലെ മുസ്‌ലിം പണ്ഡിതസഭകളും ഈ വിഷയങ്ങളിൽ ശക്തമായ പ്രഖ്യാപനങ്ങളും തിരുത്തലുകളും വരുത്തേണ്ട തിന്റെ അടിയന്തിരാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.comnervayana #nerpadamweekly ##wisdomgirls #wisdommedia #WisdomIslam
Wisdom Media
625 കണ്ടവര്‍
5 മാസം
നേർവഴി 3835 | അനശ്വരമായ പൗരത്വം കരസ്ഥമാക്കുക SHURAIH SALAFI | 🔹 Youtube link: https://youtu.be/giQBHqK4CZU?si=yzTVwwAcsV-GHdsi 🔹 WhatsApp Group https://chat.whatsapp.com/C11gOiI6jMEH83ZBomHDy2 #wisdommedia #WisdomIslam ##wisdomgirls #wisdomwomen #nerpadamweekly
Wisdom Media
757 കണ്ടവര്‍
5 മാസം
📖നേർവായന എപ്പിസോഡ് : 1280 ഇന്നത്തെ വിഷയം: പുണ്യാളന്മാരും ആദരവിന്റെ പരിധിയും; വത്തിക്കാൻ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ▪️ ഭാഗം - 04 ✒️ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ ➖➖➖➖➖➖➖➖➖ 🔲ലക്ഷണം നോക്കൽ, ജ്യോത്സ്യം, ഗൗളിശാസ്ത്രം, കൈനോക്കി ഭാവി പ്രവചിക്കൽ തുടങ്ങിയ യുക്തിരഹിതവും മതപരമായി അടിസ്ഥാനമില്ലാത്തതുമായ അന്ധവിശ്വാസങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. വിശപ്പടക്കാൻ മനുഷ്യന്റെ ഉദരങ്ങളിലേക്ക് കടത്തിവിടേണ്ട വാഴപ്പഴം മന്ത്രിച്ചൂതി കടലിലേക്ക് വലിച്ചെറിഞ്ഞാൽ കടപ്പുറത്തെ വറുതി മാറി മത്സ്യം സുലഭമാകുമെന്ന ബാലിശമായ സങ്കൽപം പോലും സമൂഹത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്തരം വിശ്വാസങ്ങളെല്ലാം കാര്യകാരണ ബന്ധങ്ങളെ നിയന്ത്രിക്കുന്നത് അല്ലാഹുവാണ് എന്ന ഇസ്‌ലാമിക അധ്യാപനത്തിന് തികച്ചും വിരുദ്ധമാണ്. പണ്ഡിതന്മാർ ഇവയെ തുറന്നുകാട്ടുകയും രോഗങ്ങൾക്കും ദുരിതങ്ങൾക്കും ദാരിദ്ര്യത്തിനും പ്രമാണബദ്ധമായ പരിഹാരങ്ങളായ പ്രാർഥന, ചികിത്സ, അധ്വാനം എന്നിവ നിർദേശിക്കുകയും വേണം. സമുദായ നേതാക്കളും പണ്ഡിതന്മാരും ഇത്തരം ആചാരങ്ങളിൽനിന്നും അകലം പാലിക്കുകയും മതപരമായ ചടങ്ങുകളിൽ ഈ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും വേണം. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ഏകദൈവ വിശ്വാസം എന്നത് കേവലം ‘ഒരൊറ്റ ദൈവത്തിൽ വിശ്വസിക്കുക’ എന്നതിലുപരി, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ ദൈവത്തിന് മാത്രം അധികാരാവകാശങ്ങൾ കൽപിക്കുക എന്നതുകൂടിയാണ്. ഒരു ആപത്ത് വരുമ്പോൾ പടച്ചവനെ വിളിക്കുന്നതുപോലെ തന്നെ, സമ്പത്തും ആരോഗ്യവും ലഭിക്കുമ്പോൾ അത് അല്ലാഹുവിന്റെ ഔദാര്യമാണെന്നും അതിന്റെ ഉടമസ്ഥാവകാശം അവന് മാത്രമാണെന്നും അംഗീകരിക്കണം. ഏതെങ്കിലും ഒരു പുണ്യാളന്റെ ദയവുകൊണ്ടാണ് തനിക്ക് അനുഗ്രഹം ലഭിച്ചതെന്ന് വിശ്വസിക്കുമ്പോൾ, അവിടെ തൗഹീദിന്റെ അടിത്തറക്ക് ഇളക്കം സംഭവിക്കുന്നു. ➖➖➖➖➖➖➖➖ Join Our Telegram: https://t.me/DailyNervazhi ➖➖➖➖➖➖➖➖ വത്തിക്കാൻ നടത്തിയ തുറന്നു പറച്ചിൽ മുസ്‌ലിം സമൂഹത്തിലെ പണ്ഡിതന്മാർക്ക് ഒരു വെളിച്ചമാകേണ്ടതാണ്. (അവർ യേശുവിനെ ദൈവമായി വിശ്വസിക്കുന്നു എന്ന കാര്യം മറന്നല്ല ഇതു പറയുന്നത്). അല്ലാഹുവിലേക്ക് അടുക്കാൻ അവന്റെ പ്രവാചകന്മാർ പഠിപ്പിച്ച നേർവഴി മാത്രമെ ഇസ്‌ലാമിലുള്ളൂ. മധ്യസ്ഥന്മാരോ സഹരക്ഷകരോ ഇസ്‌ലാമിന്റെ പാരമ്പര്യത്തിൽ അന്യമാണ്. ഈ യാഥാർഥ്യം സംശയരഹിതവും സുന്ദരവുമായ രീതിയിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും ഏകദൈവ വിശ്വാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ കൂടി അനിവാര്യതയാണ്. എങ്കിൽ മാത്രമെ, ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ കാർന്നുതിന്നുന്ന അന്ധവിശ്വാസങ്ങളിൽനിന്ന് ആ സമൂഹത്തിന് മുക്തി നേടാനും ഇസ്‌ലാമിന്റെ പ്രകാശത്തെ തനിമയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സാധിക്കുകയുള്ളൂ. ➖➖➖➖➖➖➖➖ Join Our Facebook Group: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ ഭക്തിയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായിട്ടും പുണ്യാള സങ്കൽപങ്ങളുമായി ബന്ധപ്പെട്ടും നിലനിൽക്കുന്ന ചില വ്യക്തികളെയും ആചാരങ്ങളെയും ഈ സമയത്ത് പ്രത്യേകം എടുത്തുപറയണ്ടേത് ഏറെ അനിവാര്യമാണ്. മുനമ്പത്ത് ബീവി, ബീമാ ഉമ്മിച്ച, കല്ലടി മസ്താൻ, ഓച്ചിറ കാർന്നോര്, സി.എം. മടവൂർ തുടങ്ങിയ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ചില അതിരുവിട്ട ആദരവുകളും അനുഷ്ഠാനങ്ങളും നേർച്ചകളും ഇസ്‌ലാമിന്റെ മൗലികമായ തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്ന ചോദ്യം എക്കാലത്തും ഏറ്റവും പ്രസക്തമാണ്. കത്തോലിക്കാസഭയിൽ വത്തിക്കാൻ വ്യക്തത വരുത്തിയതുപോലെ, കേരളത്തിലെ മുസ്‌ലിം പണ്ഡിതസഭകളും ഈ വിഷയങ്ങളിൽ ശക്തമായ പ്രഖ്യാപനങ്ങളും തിരുത്തലുകളും വരുത്തേണ്ട തിന്റെ അടിയന്തിരാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com nervayana #WisdomIslam #wisdommedia #nerpadamweekly
Wisdom Media
692 കണ്ടവര്‍
5 മാസം
#WisdomReels #wisdommedia #WisdomIslam #nerpadamweekly #wisdomwomen വായനയും വിശ്വാസിയും | അബ്ദുൽ ജബ്ബാർ മദീനി | നേർപഥം വാരിക നേർപഥം വാരിക; വായിക്കുക വരിക്കാരാവുക www.nerpatham.com Follow our WhatsApp channel https://whatsapp.com/c...​