പ്രേതകഥ 😱😱

☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2K views
5 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ മെയിൻ വില്ലൻ (കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ………………………………………… അർദ്ധരാത്രി രണ്ട് മണി കഴിഞ്ഞിരുന്നു. തൃശ്ശൂരിലെ ആ പഴയ തറവാട്ടു വീടിന്റെ മുകളിലത്തെ മുറിയിൽ കാറ്റ് ജനൽപ്പാളികളെ ആഞ്ഞുലച്ചുകൊണ്ടിരുന്നു. ജനലുകൾക്കപ്പുറം കറുത്ത വവ്വാലുകൾ ചിറകടിക്കുന്ന വിചിത്രമായ ശബ്ദം കേൾക്കാം. മുറിയുടെ നടുവിൽ, കട്ടികൂടിയ മേശപ്പുറത്ത് ഇരിക്കുന്ന ലാപ്ടോപ്പിന്റെ നേർത്ത വെളിച്ചത്തിന് മുന്നിൽ വിബിൻ ഇരിക്കുകയായിരുന്നു. പുതിയൊരു നിഗൂഢ കഥയുടെ വരികൾ കൂട്ടിച്ചേർക്കാനുള്ള കഠിനശ്രമത്തിലായിരുന്നു അവൻ. പെട്ടെന്ന്, മുറിയിലെ എൽ.ഇ.ഡി വെളിച്ചം ഒന്നു മിന്നിമറഞ്ഞു. ലാപ്ടോപ്പിന്റെ സ്ക്രീൻ നിശ്ചലമായി. ടൈപ്പ് ചെയ്തുകൊണ്ടിരുന്ന അക്ഷരങ്ങളെല്ലാം ചോരനിറത്തിലുള്ള വെളിച്ചമായി മാറി സ്ക്രീനിലൂടെ താഴേക്ക് ഒലിക്കാൻ തുടങ്ങി. മുറിയിലെ അന്തരീക്ഷ ഊഷ്മാവ് പെട്ടെന്ന് പൂജ്യത്തിനും താഴേക്ക് പതിച്ചു. ശ്വാസമെടുക്കുമ്പോൾ വെളുത്ത പുക പുറത്തുവരുന്ന അത്രയും കടുത്ത തണുപ്പ്. ചുമരുകളിൽ നിന്ന് സിമന്റ് പാളികൾ അടർന്നു വീഴാൻ തുടങ്ങി, അതിനിടയിലൂടെ കറുത്ത മാംസക്കഷ്ണങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് പോലെ തോന്നിപ്പിച്ചു. …….. വിബിൻ ഭയത്തോടെ ചുറ്റും നോക്കി. അവന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇരുട്ടിന്റെ ആഴങ്ങളിൽ നിന്ന്, മനുഷ്യന്റെ ഏറ്റവും ഭീകരമായ സ്വപ്നങ്ങളെപ്പോലും തോൽപ്പിക്കുന്ന ആറ് രൂപങ്ങൾ പൂർണ്ണമായ രക്തദാഹത്തോടെ അവനെ വളഞ്ഞു കഴിഞ്ഞിരുന്നു. കറുത്ത റെയിൻകോട്ട് ധരിച്ച കറന്റ് സുര മുന്നോട്ട് ആഞ്ഞു. അവന്റെ കൈയിലെ 1000 വോൾട്ടിന്റെ ഷോക്കറിൽ നിന്ന് നീല വെളിച്ചത്തോടെയുള്ള വൈദ്യുത തരംഗങ്ങൾ പുറപ്പെട്ട് വിബിന്റെ മേശയെ കരിച്ചു കളഞ്ഞു. മുറിയിലെ സ്വിച്ച് ബോർഡുകൾ ഒന്നിച്ച് പൊട്ടിത്തെറിച്ച് തീപ്പൊരികൾ ചിതറി. അവന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. അവന്റെ തൊട്ടുപിന്നിൽ, സ്റ്റീൽ മാസ്ക് ധരിച്ച നൈട്രജൻ നിസാർ നിന്നിരുന്നു. അവന്റെ കൈയിലെ നൈട്രജൻ ഗണ്ണിൽ നിന്ന് പുറപ്പെട്ട -196°C ദ്രാവകം തറയിലൂടെ പടർന്നപ്പോൾ, മുറിയിലെ മരപ്പലകകൾ തണുത്ത് മരവിച്ച് ചില്ല് കഷണങ്ങൾ പോലെ പൊട്ടിത്തെറിച്ചു. ഇടതുവശത്ത് നിന്ന് സിസർ സെബാസ്റ്റ്യൻ തന്റെ ഭീമാകാരമായ ലോഹക്കത്രിക വായുവിൽ ചലിപ്പിച്ചു. *ക്ലിക്ക്... ക്ലിക്ക്...* അതിന്റെ മൂർച്ചയേറിയ ശബ്ദം അസ്ഥികളെ തുളച്ചുകയറുന്നതായിരുന്നു. അവൻ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് മനുഷ്യന്റെ ചീഞ്ഞ ചർമ്മത്തിന്റെ വല്ലാത്തൊരു ദുർഗന്ധം വരുന്നുണ്ടായിരുന്നു. സീലിംഗിൽ നിന്ന്, സജിതൻ സോമ്പി വിബിന്റെ തൊട്ടുമുകളിലേക്ക് ഒരു ഭീകരമായ രൂപം പോലെ തൂങ്ങിക്കിടന്നു. അവന്റെ ചാരനിറമുള്ള മുഖം പൂർണ്ണമായും ചീഞ്ഞളിഞ്ഞിരുന്നു. വായ തുറന്നപ്പോൾ പച്ചനിറത്തിലുള്ള റേഡിയോആക്ടീവ് ഉമിനീർ തറയിലേക്ക് ഇറ്റുവീണു, ആസിഡ് വീണതുപോലെ പലകകൾ ഉരുകിപ്പോയി. വാതിലിനടുത്ത് സിജി ദി സൗണ്ട് കില്ലർഉണ്ടായിരുന്നു. അവൾ തന്റെ വയലിൻ വില്ലെടുത്ത് തന്ത്രികളിൽ ഉരസിയപ്പോൾ, 150 ഡെസിബെല്ലിനും മുകളിലുള്ള ഒരു ആവൃത്തി മുറിയിൽ മുഴങ്ങി. സാധാരണ മനുഷ്യന്റെ ചെവിയിലെ കർണ്ണപടം തകർത്ത് ചോര പുറത്തുചാടിക്കാൻ ആ ശബ്ദത്തിന് കഴിയുമായിരുന്നു. എല്ലാവരുടെയും നടുവിലായി, ആ ഇരുണ്ട സാമ്രാജ്യത്തിന്റെ അധിപനെപ്പോലെ സാക്ഷാൽ ഡെഡ്‌ലി പിള്ള എന്ന വേണു പിള്ള നിന്നിരുന്നു. അവന്റെ ഭീകരമായ ആയുധത്തിന്റെ അഗ്രത്തിൽ നിന്ന് കറുത്ത ചോരത്തുള്ളികൾ വിബിന്റെ പാദങ്ങൾക്ക് തൊട്ടുമുന്നിൽ വീണുകൊണ്ടിരുന്നു. "എടാ അലവലാതി..." കറന്റ് സുര പല്ലുകടിച്ചുകൊണ്ട് മുന്നോട്ട് വന്നു. "നിനക്കറിയാമോ ഞാൻ ആരാണെന്ന്? എന്നെ ചീത്ത വിളിക്കുന്നവരെയും കളിയാക്കുന്നവരെയും ഒരൊറ്റ കറന്റടിപ്പിച്ചു കൊല്ലുന്ന സൈക്കോയാണ് ഞാൻ! ആ എന്നെ വെറും സാധാരണക്കാരനാക്കി നിന്റെ കഥകളിൽ ഒതുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു?" വേണു പിള്ള ക്രൂരമായി ചിരിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ കാരണങ്ങളില്ലാതെ മനുഷ്യരെ കൊല്ലുന്ന സൈക്കോയാണ്! അതുകൊണ്ട് തന്നെ നിന്നെ കൊല്ലാനും എനിക്ക് പ്രത്യേകിച്ച് ഒരു കാരണവും ആവശ്യമില്ല! ഈ നിഗൂഢതയുടെ രാത്രിയിൽ നിന്റെ അന്ത്യം കുറിക്കപ്പെടും." അവർ ആറുപേരും ഒരേസമയം വിബിന്റെ നേരെ ആയുധങ്ങളോങ്ങി അടുത്തു വന്നു. മരണത്തിന്റെ കറുത്ത നിഴലുകൾ അവനെ പൂർണ്ണമായും മൂടി. സിജിയുടെ മാരകമായ ശബ്ദതരംഗങ്ങളും, സുരേഷിന്റെ കറന്റും, നിസാറിന്റെ കൊടും തണുപ്പും അവന്റെ ശരീരത്തിൽ തൊടാൻ ഏതാനും ഇഞ്ചുകൾ മാത്രം ബാക്കി. വിബിൻ പേടിയോടെ കസേരയിൽ നിന്ന് എഴുന്നേറ്റു മാറി. അവൻ വളരെ പരുങ്ങലോടെ, അവരെ അനുനയിപ്പിക്കാൻ എന്നവണ്ണം സംസാരിക്കാൻ തുടങ്ങി. അവന്റെ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു. "സുരേഷേ... വേണു പിള്ളേ..." വിബിന്റെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നു. "നിങ്ങൾ വിചാരിച്ചു വലിയ സൈക്കോ കൊലയാളികളാണെന്ന്, അല്ലേ? ആളുകൾ ചീത്ത വിളിക്കുമ്പോൾ തിരിച്ചു സംസാരിക്കാനും കളി ആക്കിയാൽ തിരിച്ചു കളി ആക്കുവാനും വാക്കുകളില്ലാത്തതുകൊണ്ടാണ് നീ ഈ 1000 വോൾട്ടിന്റെ ഷോക്കറുമായി ഇറങ്ങിയിരിക്കുന്നത് സുരേഷേ. പക്ഷേ ഒന്നു ചോദിച്ചോട്ടെ, ഈ കനത്ത മഴയത്ത് എങ്ങാനും നിന്റെ ഈ റെയിൻകോട്ടിൽ ഒരു ഓട്ട വീണ് കറന്റ് നിനക്ക് തന്നെ അടിച്ചാൽ നീ എന്ത് ചെയ്യും? തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ ആംബുലൻസ് പോലും കിട്ടില്ല ഈ സമയത്ത്!" വിബിൻ വേണു പിള്ളയെ നോക്കി കൈകൾ കൂപ്പി. "നീ ഒരു കാരണവുമില്ലാതെ കൊല്ലുന്നു എന്ന് പറയുന്നത് വെറും മിഥ്യയാണ് പിള്ളേ. ഈ ക്രൂരമായ ലോകത്തോട് കടുത്ത വിദ്വേഷമുള്ള ഒരു പാവം മാനസിക രോഗിയാണ് നീ. പക്ഷേ ഒന്നു ചോദിച്ചോട്ടെ പിള്ളേ, കാരണങ്ങളില്ലാതെ നീ ഇവരെയൊക്കെ കൊന്നുകൂട്ടുമ്പോൾ നിന്റെ ഈ വേഷത്തിന് എത്ര രൂപയായി കാണും? ഓൺലൈനിൽ ഓഫർ ഉള്ളപ്പോൾ വാങ്ങിയതാണോ ഈ കോമാളി വേഷം?" അവൻ സജിതൻ സോമ്പിയുടെ ചീഞ്ഞളിഞ്ഞ മുഖത്തേക്ക് നോക്കി. "സജിതാ, ഈ ഉമിനീരൊഴുക്കുന്നത് നിർത്തിക്കൂടെ? എന്റെ ലാപ്ടോപ്പ് ഷോർട്ട് സർക്യൂട്ട് ആയാൽ പിന്നെ നിങ്ങളുടെ കഥ ഞാൻ എങ്ങനെ തിരുത്തും? “ “സിജി, 150 ഡെസിബെല്ലിൽ നീ ഇത് വായിച്ചാൽ അയൽപക്കത്തെ ചേട്ടൻ പോലീസിനെ വിളിക്കും, അത് ഓർമ്മയുണ്ടല്ലോ?അല്ലെ" “നിസാറെ ഈ നൈട്രജൻ ഗ്യാസ് കഴിഞ്ഞാൽ നീ എന്ത് ചെയ്യും? “ “ സെബാസ്റ്ത്യാ ഈ കത്രിക തുരുമ്പ് പിടിച്ചാൽ എന്ത് ചെയ്യും “ വിബിന്റെ ഈ പരിഭ്രമിച്ചുള്ള ചോദ്യങ്ങളും സംസാരവും കേട്ട് വില്ലന്മാർ ആറുപേരും ഒന്നു സ്തംഭിച്ചുപോയി. തങ്ങളെ ആക്രമിക്കാൻ വന്നവരോട് പേടിയോടെയാണെങ്കിലും ഇത്രയും നിസ്സാരമായ കാര്യങ്ങൾ ചോദിക്കുന്ന ഒരു മനുഷ്യനെ അവർ ആദ്യമായാണ് കാണുന്നത്. എങ്കിലും അവരുടെ ഉള്ളിലെ ക്രൂരത ഒട്ടും കുറഞ്ഞിരുന്നില്ല. പെട്ടെന്ന് മുറിയിലെ ചുമരുകൾ കൂടുതൽ ഇടുങ്ങി വരാൻ തുടങ്ങി. അന്തരീക്ഷത്തിൽ അജ്ഞാതമായ ഒരു മന്ത്രോച്ചാരണം മുഴങ്ങാൻ തുടങ്ങി. ജനലിലൂടെ പുറത്തേക്ക് നോക്കിയ വിബിൻ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. പുറത്ത് തറവാട്ടു മുറ്റം ഉണ്ടായിരുന്നില്ല, പകരം ഒടുക്കമില്ലാത്ത ഒരു ശ്മശാനവും അതിനു മുകളിൽ ചോരനിറത്തിലുള്ള ഒരു ചന്ദ്രനുമായിരുന്നു. "ഇത് വെറുമൊരു കൊലപാതകമല്ല," നൈട്രജൻ നിസാർ തന്റെ തണുത്തുറഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "നീ ഞങ്ങളെ വെറുമൊരു വരികളിൽ ഒതുക്കാൻ ശ്രമിച്ചു. നിന്റെ ഭാവനയുടെ തടവറയിലാണ് ഞങ്ങൾ ഇത്രയും കാലം കഴിഞ്ഞത്. ആ തടവറ തകർക്കാനാണ് ഞങ്ങൾ ഇന്ന് വന്നിരിക്കുന്നത്. നിന്നെ ഞാൻ ഇന്ന് കൊല്ലുമെടാ കുരുത്തം കെട്ടവനെ" സിസർ സെബാസ്റ്റ്യൻ തന്റെ കത്രിക വിബിന്റെ കഴുത്തിന് തൊട്ടടുത്തേക്ക് കൊണ്ടുവന്നു. അതിന്റെ ലോഹത്തണുപ്പ് വിബിൻ തന്റെ ചർമ്മത്തിൽ അറിഞ്ഞു. . അവൻ ഒരടി കൂടി പിന്നോട്ട് മാറി ചുമരിലേക്ക് ചേർന്നുനിന്നു. "എന്നെ ഒന്നും ചെയ്യരുത്..." വിബിൻ യാചിച്ചു. "ഞാൻ നിങ്ങളുടെ കഥകൾ തിരുത്തി എഴുതാം. നിങ്ങളെ വലിയ നായകന്മാരാക്കാം. ദയവായി എന്നെ ജീവിക്കാൻ അനുവദിക്കൂ." "വൈകിപ്പോയി എഴുത്തുകാരാ!" ഡെഡ്ലി പിള്ള ഉറക്കെ ചിരിച്ചു. "നായകന്മാരാകാൻ ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങൾക്ക് വേണ്ടത് ഈ ലോകത്തിന്റെ സർവ്വനാശമാണ്. അതിന് ആദ്യം നിന്റെ ഈ തലച്ചോറ് ഇവിടെ തകരണം!" ആ വില്ലന്മാർ പരസ്പരം നോക്കി, തുടർന്ന് കൂടുതൽ ക്രോധത്തോടെ വിബിന് നേരെ അടുത്തു. " നീ ഞങ്ങളുടെ വേദനകളെയും ഭ്രാന്തിനെയും ചോദ്യം ചെയ്തു. ഞങ്ങൾ നിന്നെ കഷണങ്ങളാക്കി മാറ്റാൻ പോവുകയാണ്!" സെബാസ്റ്റ്യൻ തന്റെ ആയുധം വായുവിൽ ഉയർത്തി. വിബിൻ ഭയന്ന് ചുമരിലേക്ക് ചേർന്നുനിന്നു. …… അവന്റെ അന്ത്യം ഉറപ്പായ നിമിഷം. പക്ഷേ, ആയുധങ്ങൾ അവന്റെ ശരീരത്തിൽ തൊടുന്നതിന് തൊട്ടുമുമ്പ്... വിബിന്റെ മുഖത്തെ ഭയവും പരുങ്ങലും പെട്ടെന്ന് അപ്രത്യക്ഷമായി! അവൻ പതുക്കെ തലയുയർത്തി. മുറിയിലെ ചോരവെളിച്ചം മുഴുവൻ പെട്ടെന്ന് അവനിലേക്ക് കേന്ദ്രീകരിച്ചു. അവന്റെ കണ്ണുകളിൽ ഇരുണ്ട, ഭയാനകമായ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. അവൻ നേരെ നിവർന്നു നിന്നപ്പോൾ അവന്റെ നിഴൽ ആ മുറിയേക്കാൾ വലുതായി ചുമരിലേക്ക് പടർന്നു. അവനിൽ നിന്ന് പുറപ്പെട്ട വന്യമായ ഊർജ്ജം ആ ആറു സൈക്കോകളെയും ഒരടി പിന്നോട്ട് തെറിപ്പിച്ചു. അവൻ ആ സൈക്കോ കൊലയാളികളെ നോക്കി ഉച്ചത്തിൽ, ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി. ആ ചിരിയിൽ മരണത്തിന്റെ കടുത്ത തണുപ്പും ഭീകരതയും ഉണ്ടായിരുന്നു. അതുവരെ കണ്ട നിഷ്കളങ്കനായ വിബിൻ ആയിരുന്നില്ല അത്. "നിങ്ങൾ വിചാരിച്ചോ നിങ്ങൾ മാത്രമാണ് ഈ കഥയിലെ വില്ലന്മാരെന്ന്?" വിബിൻ തന്റെ കൈകൾ വിടർത്തി അവരെ നോക്കി ഇടിമുഴക്കം പോലുള്ള ശബ്ദത്തിൽ ചോദിച്ചു. സുരേഷും വേണു പിള്ളയും ഭയത്തോടെ പരസ്പരം നോക്കി. "സുരേഷേ, നിനക്ക് ചീത്ത വിളിക്കുന്നവരെ കൊല്ലാൻ 1000 വോൾട്ടിന്റെ ഷോക്കർ വേണം. വേണു പിള്ളേ, നിനക്ക് കാരണങ്ങളില്ലാതെ കൊല്ലാൻ ഭീകരമായ ആയുധങ്ങൾ വേണം. നിസാർ, നിനക്ക് നൈട്രജൻ ഗണ്ണും വേണം. സിജിക്ക് സൗണ്ട് സിസ്റ്റം വേണം സജിതൻ സോമ്പിക്ക് കടിക്കണം സെബാസ്റ്റ്യനു കത്രിക വേണം എന്നാൽ എനിക്ക് നിങ്ങളെ ആരെയും കൊല്ലാൻ യാതൊരു ആയുധത്തിന്റെയും ആവശ്യമില്ല!" വിബിൻ ഒരടി മുന്നോട്ട് വെച്ചു. "നിങ്ങളുടെ ഉള്ളിലെ ഈ ഭ്രാന്തും, ഈ ക്രൂരതയും, ഈ വേദനയും നിങ്ങളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്തത് ആരാണ്? ഞാനാണ്! നിങ്ങളെക്കൊണ്ട് ഈ കൊടുംക്രൂരതകൾ ചെയ്യിപ്പിച്ചത് ആരാണ്? ഞാനാണ്! നിങ്ങളെ സൃഷ്ടിച്ചതും, നിങ്ങളുടെ ജീവിതം നരകതുല്യമാക്കിയതും, നിങ്ങളെ സൈക്കോകളാക്കി മാറ്റിയതും എന്റെ ഈ വിരലുകളാണ്! നിങ്ങൾ വെറും കളിപ്പാവകൾ മാത്രമാണ്. നിങ്ങളെക്കാളൊക്കെ വലിയ, നിങ്ങളുടെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ വില്ലൻ ഞാനാണ്... നിങ്ങളുടെ സൃഷ്ടാവ്, ഞാൻ സംശയം ഉണ്ടെങ്കിൽ ലാപ്ടോപ് നോക്ക് ” (സിസ്സർ സെബാസ്റ്റ്യൻ വിബിന്റെ കഴുത്തിൽ കത്രിക വെക്കുന്നിടത് കഥ വിബിൻ എഴുതി നിർത്തിയിരുന്നു) അത് കണ്ട് ആറ് കൊലയാളികളും പൂർണ്ണമായും തളർന്നുപോയി. തങ്ങൾ എത്ര വലിയ ക്രൂരത ചെയ്താലും, തങ്ങളെ നിയന്ത്രിക്കുന്ന ഈ എഴുത്തുകാരന്റെ ക്രൂരതയ്ക്ക് മുന്നിൽ തങ്ങൾ വെറും പൂജ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. ആ ആറു ഭീകരരൂപങ്ങളും പതുക്കെ വിബിന്റെ വലിയ നിഴലിലേക്ക് അലിഞ്ഞു ചേർന്നു.. ……… $*ഉഗ്രം വീരം ഉഗ്രം വീരം.*$ പെട്ടെന്ന് കർണ്ണപടം തകർക്കുന്ന രീതിയിൽ അലാറം ശബ്ദം മുറിയിൽ മുഴങ്ങി! വിബിൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞ് കണ്ണുകൾ തുറന്നു. അവൻ കസേരയിലല്ലായിരുന്നു, മറിച്ച് തന്റെ കിടക്കയിലായിരുന്നു. വിയർത്തു കുളിച്ചുകൊണ്ട് അവൻ ചാടി എഴുന്നേറ്റു ഇരുന്നു. ചുറ്റും നോക്കിയപ്പോൾ മുറി തികച്ചും സാധാരണ നിലയിലായിരുന്നു. ചുമരുകളിൽ ചോരപ്പാടുകളോ തറയിൽ മരവിച്ച ഐസ് കഷ്ണങ്ങളോ ഇല്ലായിരുന്നു. ജനലിനപ്പുറം പുലർച്ചെയുള്ള നേർത്ത വെളിച്ചം പടർന്നു തുടങ്ങിയിരുന്നു. അവൻ ദീർഘമായി ഒന്നു ശ്വാസമെടുത്തു. മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് ഇപ്പോഴും ഓൺ ആയിത്തന്നെ ഇരിപ്പുണ്ട്. രാത്രി കഥ എഴുതാൻ ആലോചിച്ചിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയതാണെന്നും, കണ്ടതത്രയും ഭീകരവും നിഗൂഢവുമായ ഒരു സ്വപ്നമായിരുന്നുവെന്നുംഅവൻ തിരിച്ചറിഞ്ഞു. അവൻ എഴുന്നേറ്റ് ലാപ്ടോപ്പ് തുറന്നു. സ്വപ്നത്തിൽ കണ്ട ആ ഭീകരമായ രംഗങ്ങളും താൻ ഒടുവിൽ വില്ലനായി മാറിയ ആ ക്ലൈമാക്സ് ട്വിസ്റ്റും അവന്റെ മനസ്സിൽ കൃത്യമായി ഓർമ്മയുണ്ടായിരുന്നു. അവൻ ഒട്ടും സമയം കളയാതെ കീബോർഡിൽ വിരലുകൾ ചലിപ്പിച്ചു പുതിയ കഥയുടെ തലക്കെട്ട് ടൈപ്പ് ചെയ്യാൻ തുടങ്ങി: “ മെയിൻ വില്ലൻ “ സ്വപ്നത്തിൽ പോലും തന്റെ സൃഷ്ടികളേക്കാൾ വലിയ വില്ലനായി മാറാൻ തന്റെ ഭാവനയ്ക്ക് കഴിയുമെന്ന ചിന്തയോടെ അവൻ ടൈപ്പിംഗ് തുടർന്നു. ജനലിനപ്പുറം പ്രഭാതത്തിന്റെ പ്രകാശം പതുക്കെ മുറിയിലേക്ക് അരിച്ചുകയറി. ‘തല്ക്കാലം ആ 6 പേര് മതി. ബാക്കി ഉള്ള ഡിസ്കോ ബിജു,സർപ്പ സന്ധ്യ, ടേസ്റ്റർ ലൈല, അറക്കവാൾ ആദർശൻ, ബ്ലാക്ക് ഷാഡോ സാമൂവേൽ, റിവോൾവർ ഗീത’ എന്നിവരെ വെച്ച് സെക്കന്റ്‌ പാർട്ട്‌ എഴുതാം’ അവൻ ചിന്തിച്ചു ….. End
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
2.3K views
8 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/ml1Wgv5D?d=n&ui=v64j8rk&e1=cബൊമ്മലാട്ടം ((21)) കരണ്‍ നിന്ന് വിറച്ചു. വിയര്‍പ്പു തുള്ളികള്‍ അവനുമേല്‍ പെയ്തിറങ്ങി. കോബ കളിക്കുകയാണ്. വല്ലാത്ത കളി. സ്കൂള്‍ കുട്ടികളെ ബസ്സിനകത്ത് ബന്ദിയാക്കി ആടിത്തിമിര്‍ക്കുകയാണ് അവന്‍. മറുഭാഗത്ത് സഞ്ജനയുടെ നേരെയും മരണം ഓരോ ചുവടുകള്‍ വച്ച് അടുക്കുന്നു. ഇരു കൂട്ടരേയും ഒരുപോലെ തനിക്ക് രക്ഷിക്കാന്‍ കഴിയില്ല. ഒന്നല്ലെങ്കില്‍ സഞ്ജന. അതല്ലെങ്കില്‍ ആ കുഞ്ഞുങ്ങള്‍. ഏതെങ്കിലും ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെടും. കൃത്യമായൊരു തീരുമാനമെടുക്കാന്‍ കഴിയാതെ തിരക്കുള്ള നിരത്തില്‍ കരണ്‍ ഉരുകി നിന്നു. കണ്മുന്നിലുള്ളത് കുട്ടികളുടെ നിഷ്കളങ്കമായ മുഖമാണ്. തന്‍റെ ശിവാനിയോട് സമാനമായ പ്രായമുള്ള കുരുന്നുകള്‍. തീവണ്ടി വേഗതയേക്കാള്‍ അവന്‍റെ ഹൃദയമിടിപ്പ് പാഞ്ഞു. നെറ്റിയിലൂടെ വിയര്‍പ്പു തുള്ളികള്‍ താഴേക്ക് ചാലിട്ടു. ആഴത്തിലുള്ള രണ്ട് മുറിവുകളും ആഹാരത്തിന്‍റെ കുറവും ശരീരത്തെ തളര്‍ത്തുന്നു. വല്ലാത്ത പതര്‍ച്ചയോടെ കരണ്‍ സ്തംഭിച്ചു നോക്കി നില്‍ക്കേ സ്കൂള്‍ ബസ്സ് മുന്നോട്ട് ചലിക്കുകയായിരുന്നു. "ഹോയ് സ്റ്റോപ്പ്.!" മറുത്തൊന്നും ആലോചിക്കാതെ കരണ്‍ മുന്നോട്ട് പാഞ്ഞു. സഞ്ജനയുടെ കാര്യം ഉപേക്ഷിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. ജീവിതം എന്തെന്നും ഏതെന്നും ഒരല്‍പ്പമെങ്കിലും അറിഞ്ഞവളാണ് സഞ്ജന. എന്നാല്‍ ഈ കുട്ടികള്‍ അങ്ങനെയല്ല. ജീവിതം എന്തെന്ന് അവര്‍ അറിഞ്ഞു വരുന്നതേയുള്ളു. ഒരു തുലാസിന്‍റെ രണ്ട് ഭാഗത്തുമായി ഇരു കൂട്ടരേയും വെച്ചു നോക്കിയാല്‍ കുട്ടികളുടെ തട്ട് താഴ്ന്നു തന്നെയിരിക്കും. അവശേഷിക്കുന്ന ത്രാണിയില്‍ കരണ്‍ കുതിച്ചോടി. ഇല്ല.. സ്കൂള്‍ ബസ്സിനൊപ്പം ഓടിയെത്താന്‍ തനിക്ക് സാധിക്കില്ല. ഡിക്സന്‍ കോബ അനുവദിച്ചു തന്ന പതിനഞ്ചു മിനുറ്റ് പ്രകാശ വേഗതയേക്കാള്‍ പായുകയാണ്. കിതപ്പോടെ കരണ്‍ സ്തബ്ധമായി നില്‍ക്കേ എതിരെ വരുന്ന ബൈക്ക് യാത്രികന്‍റെ മേല്‍ ദൃഷ്ടിയുടക്കി. ആ ചെറുപ്പക്കാരന്‍ ഡ്യൂക്ക് ബൈക്കിലാണ് വരുന്നത്. കരണ്‍ അവനു നേരേ കൈ നീട്ടി. തീര്‍ത്തും അപരിചിതനായ വ്യക്തി എന്തിനാണ് തന്‍റെ നേര്‍ക്ക് കൈ വീശുന്നത്?! ചിലപ്പോള്‍ ലിഫ്റ്റ് ചോദിക്കാനാവും. എന്തുകൊണ്ടോ എന്തോ, ചെറുപ്പക്കാരന്‍ മാന്യമായി വണ്ടി നിര്‍ത്തി. "ഉം..? എന്തുവേണം?!" അവന്‍റെ സംശയം ന്യായമായിരുന്നു. "മോനേ.?! എന്‍റെ അവസ്ഥയെ വിവരിക്കാനോ ബോധ്യപ്പെടുത്താനോ തക്ക സമയം എന്‍റേല്‍ ഇല്ല. ക്ഷമിക്കണം എന്നു മാത്രം അഭ്യര്‍ത്ഥിക്കാനേ എനിക്കിപ്പോള്‍ കഴിയൂ.!" കരണ്‍ ദയനീയമായി യുവാവിനെ നോക്കി. "ഏയ് മാന്‍.! നിങ്ങള്‍ എന്തോക്കെയാണ് ഈ പറയു...." ചോദിച്ചു തീര്‍ക്കുംമുന്നെ കരണിന്‍റെ അത്ര ശക്തമല്ലാത്ത പഞ്ച് ചെറുപ്പക്കാരന്‍റെ മൂക്കിന്‍റെ മര്‍മ്മത്ത് വന്ന് പതിച്ചതും തല്‍ക്ഷണം ബോധം മറഞ്ഞ് അവന്‍ റോഡിലേക്ക് ഊര്‍ന്നു വീഴുകയായിരുന്നു. സമയം പാഴാക്കാതെ ചെറുപ്പക്കാരനെ ഫുട്പാത്തില്‍ കിടത്തി വീണ്ടുമൊരു ക്ഷമ പറഞ്ഞ് കരണ്‍ ഡ്യൂക്കുമായി പറപറന്നു. അപ്പോഴാണ് റോഡിന്‍റെ എതിര്‍വശത്ത് ആ കാഴ്ച കരണ്‍ കണ്ടത്. ചുവന്ന ബിഎംഡബ്ല്യു കാറില്‍ ക്രൂരത നിറഞ്ഞ ചിരിയോടെ അവന്‍., കോബയിരിക്കുന്നു. കൈയ്യിലെ വാച്ച് ഉയര്‍ത്തി കാട്ടി സമയം പോകുന്നുവെന്ന് പരിഹാസമായി കോബ അറിയിച്ചു. കരണിന്‍റെ രക്തം തിളച്ചു മറിഞ്ഞു. അടുത്തു കിട്ടിയിട്ടും കോബയുടെ പുറകേ പായാന്‍ കഴിയാത്ത ആ നിമിഷത്തെ അവന്‍ സ്വയം ശപിച്ചു. വല്ലാത്ത കുരുക്കാണ് അവനിപ്പോള്‍ തന്നിരിക്കുന്നത്. അത് മുറിച്ചു കടക്കുകയല്ലാതെ വേറെ വഴിയില്ല. മുറിച്ചു കടന്നേ പറ്റൂ.! കോബയെ താല്‍ക്കാലികമായി ഉപേക്ഷിച്ച്., ശരീരമാകമാനം തിളച്ചു മറിയുന്ന കോപത്തെ വലതു കൈയ്യില്‍ കൊണ്ടുവന്ന് ആക്സിലേറ്റര്‍ നന്നായി തിരിച്ചു കൊടുത്തു കരണ്‍. നിരത്തിലെ വാഹനങ്ങളെ സാഹസികമായി മറി കടന്ന് വെടിയുണ്ട കണക്കേ അവന്‍ പായുകയായിരുന്നു. ഇതേ സമയം., നോർത്ത് സൈഡ് ഹോസ്പിറ്റലിലെ എന്‍ക്വയറി ടേബിളിനു മുന്നില്‍ കറുത്ത സ്യൂട്ട് ധരിച്ച രണ്ട് വെളുത്ത രൂപങ്ങള്‍ എത്തിപ്പെട്ടു. അവരുടെ ആവശ്യം സഞ്ജന കിടക്കുന്ന മുറി ആയിരുന്നു. മര്യാദയൊട്ടും കുറയ്ക്കാതെ വിനയത്തോടെ സുന്ദരിയായ യുവതി കൃത്യമായി അവര്‍ക്ക് വഴി കാട്ടി. മനോഹരമായ നന്ദി അറിയിച്ച ശേഷം അക്രമകാരികളായ ആ രണ്ട് മാന്യര്‍ നടന്നു പോകുന്നത് തികഞ്ഞ സംതൃപ്തിയോടെ ആ യുവതി നോക്കി നിന്നു. എന്തു മര്യാദയോടെയാണ് താന്‍ ഓരോരുത്തരോടും പെരുമാറുന്നതെന്നോര്‍ത്ത് അവള്‍ സ്വയം അഭിമാനം കൊണ്ടു. ഹോസ്പിറ്റലിലെ ഭിത്തികള്‍ പോലും അറിഞ്ഞില്ല., ആ രണ്ടു പേര്‍ കാലന്‍റെ കയറുമായിട്ടാണ് വന്നിരിക്കുന്നതെന്ന്. സ്കൂള്‍ ബസ്സിന്‍റെ ഏകദേശമടുത്ത് കരണ്‍ കുതിച്ചെത്തി. "ദൈവമേ., ഇങ്ങനെയൊരു സംഭവം നടക്കുന്നത് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പോലും ആരും ഒന്നും അറിഞ്ഞില്ലെന്നോ?!" ചിന്തിക്കുംതോറും കരണിന്‍റെ ശിരസ്സു വിങ്ങുകയായിരുന്നു. ബസ്സിനകം സൂക്ഷ്മമായി അവനൊന്നു നിരീക്ഷിച്ചു. ഡ്രൈവറിന്‍റെ ശിരസ്സിന് നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന ഒരാള്‍. കുട്ടികളെല്ലാം നന്നായി ഭയന്നിരിക്കുകയാണ്. ചില കുട്ടികള്‍ ആയയെ കെട്ടിപ്പിടിച്ച് ഭീതിയകറ്റാന്‍ ശ്രമിക്കുന്നു. ബസ്സിന്‍റെ ഡോര്‍ സൈഡില്‍ തോക്കും പിടിച്ച് മറ്റൊരാളും നില്‍പ്പുണ്ട്. അയാള്‍ ഡോര്‍ അടയ്ക്കാത്തത് അതിശയമായി കരണിന് തോന്നി. ഇതൊരു നല്ല അവസരമാണ്. ജീവന്‍ പോകാന്‍ സാധ്യതയുള്ള അതിസാഹസികത ആ നിമിഷം ചെയ്യാതിരിക്കാന്‍ കരണിനായില്ല. സകല ദൈവങ്ങളേയും വിളിച്ച് പാഞ്ഞു പോകുന്ന ബൈക്കില്‍ നിന്നും ബസ്സിലേക്ക് അവന്‍ കുതിച്ചു ചാടി. ആ രംഗം കണ്ട് നിരത്തിലെ ചിലയാളുകള്‍ ശ്വാസമടക്കി നിന്നു. എന്നുമുള്ള അശ്വിനിയുടെ പ്രാര്‍ത്ഥന കൂടെയുണ്ടെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ അത്ഭുതകരമായി കരണ്‍ ലക്ഷ്യം കാണുകയായിരുന്നു. ഡോര്‍ സൈഡിലെ ശത്രുവിന്‍റെ നെഞ്ചു നോക്കി ആഞ്ഞു തൊഴിച്ച് ബസ്സിനകത്തേക്ക് അവന്‍ കടക്കുകയുണ്ടായി. അയാള്‍ അലച്ചു വീഴുമ്പോള്‍ കരണ്‍ സഞ്ചരിച്ച ബൈക്ക് ദൂരെയെവിടേക്കോ ഇടിച്ച് തെറിച്ചു പോയി. പെട്ടെന്നുള്ള ആക്രമണം കണ്ട് ഡ്രൈവറിനു നേരെ തോക്കൂ ചൂണ്ടിയവന്‍ തന്‍റെ ലക്ഷ്യം കരണിലേക്ക് നിര്‍ത്തിയതും മിന്നല്‍ വേഗതയില്‍ കരണ്‍ പറന്നടിക്കുകയായിരുന്നു. അയാളുടെ തോക്കില്‍ നിന്നും കാതടിപ്പിക്കുന്ന ശബ്ദത്തോടെ വെടിയുണ്ട പാഞ്ഞു. ഠേ..!! നിരത്തിലെ ജനങ്ങള്‍ പകച്ചു നിന്നു. ഭയന്നു പോയ കരണ്‍ തൊണ്ട പൊട്ടിയലറി.: 𝗡𝗢𝗢𝗢𝗢𝗢𝗢𝗢𝗢..!! എന്നാല്‍., ശത്രു എന്താണോ ആഗ്രഹിച്ചത് അതിന് നേര്‍ വിപരീതമായി അവിടെ സംഭവിക്കുകയായിരുന്നു. കരണിന്‍റെ ആക്രമണത്തില്‍ ലക്ഷ്യം പിഴച്ച് വെടിയുതിര്‍ത്ത അയാളുടെ തോക്കിന്‍ കുഴലില്‍ നിന്നും വെടിയുണ്ട പാഞ്ഞ് ഒരു കുട്ടിയെ പോലും സ്പര്‍ശിക്കാതെ ബസ്സിന്‍റെ പിന്‍ഭാഗത്ത് തറയ്ക്കുകയായിരുന്നു. വലിയൊരു ആശ്വാസം കരണില്‍ നിന്നും അടര്‍ന്നു വീണു. അപ്പോള്‍ ഇതായിരുന്നു താന്‍ രണ്ടു തവണ കണ്ട ആ ദുഃസ്വപ്നം. ഒരുതരം ദേജാവു!! പക്ഷേ സ്വപ്നത്തിന്‍റെ ബാക്കി എന്താവും സംഭവിക്കുക?! ആദ്യത്തെ തൊഴിയേറ്റ് കിടന്നവന്‍റെ ആക്രോഷമാണ് കരണിനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. അയാള്‍ ഗണ്‍ ചുണ്ടിയതും അനായാസം ആ കൈയ്യില്‍ പിടിത്തമിട്ട് കൈപ്പത്തിയെ തിരിച്ച് ഒടിച്ചതും അയാളില്‍ നിന്നും വലിയൊരു നിലവിളിയുതിര്‍ന്നു. അപ്പോഴും ബസ്സ് ചലിച്ചു കൊണ്ടിരിക്കുകയാണ്. അധികനേരം പോരടിച്ചു നില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്ന് സ്വയം ബോധ്യമുള്ള കരണ്‍ എത്രയും വേഗം രണ്ട് ശത്രുക്കളേയും അടിച്ചു വീഴ്ത്താന്‍ പരമാവധി ശ്രമിക്കുകയായിരുന്നു. അവന്‍റെ അമ്പരപ്പിക്കുന്ന വേഗത ഇരുവരേയും നടുക്കത്തിലാഴ്ത്തി. നല്ലൊരു അവസരം കിട്ടിയപ്പോള്‍ ഒരുത്തന്‍റെ നെഞ്ച് നോക്കി കരണ്‍ ആഞ്ഞു തൊഴിച്ചതും റോഡിലേക്ക് അയാള്‍ തെറിച്ചു വീണത് വലിയൊരു കണ്ടയ്നര്‍ ലോറിയുടെ ടയറിലേക്ക്.! അവശേഷിക്കുന്ന അടുത്തയാള്‍ എന്തിനും തയ്യാറായി നിന്നു. കരണിന്‍റെ കൈയ്യില്‍ നിന്നും വയറില്‍ നിന്നും രക്തം കിനിയുന്നത് അയാളൊന്നു സൂക്ഷ്മമായി ശ്രദ്ധിച്ചു. മാത്രമല്ല അവന്‍ നല്ലപോലെ അവശതയിലാണ്. കൂമ്പി തുടങ്ങുന്ന കണ്ണുകളില്‍ അത് വളരെ വ്യക്തം. ഇരുവരും നേര്‍ക്കുനേര്‍ മുഷ്ടി ചുരുട്ടി നിന്നു. അടുത്ത നിമിഷം എന്തും സംഭവിക്കാം. മുഴുവന്‍ രൗദ്രവും ആവാഹിച്ചെടുത്ത് ഉച്ചത്തിലുള്ള അലര്‍ച്ചയോടെ ശത്രുവും കരണും അടുത്ത പോരാട്ടത്തിനായി ഓടിയടുത്തതും തന്ത്രപരമായി ഡ്രൈവര്‍ ബ്രേക്ക് ആഞ്ഞു ചവിട്ടുകയുണ്ടായി. കാലുകളിടറി ശത്രു വീഴാന്‍ പോയതും ചീറ്റപ്പുലി കണക്കേ ഇരു കാലുകളും മടക്കി ശത്രുവിന്‍റെ മേല്‍ കരണ്‍ ചാടി വീണു. കുട്ടികളെല്ലാം ആ രംഗം ജീവന്‍ നിലച്ച പോലെ നോക്കി നിന്നു. കാല്‍മുട്ടിന്‍റെ ശക്തമായ തൊഴി കിട്ടി ശത്രു പിന്നോട്ട് തെറിച്ചു. ബസ്സിന്‍റെ മുൻഭാഗത്തെ ചില്ല് തകര്‍ത്ത് കരണും ശത്രുവും ഒരുപോലെ റോഡിലേക്ക് അലച്ചു വീഴുന്ന കാഴ്ച ഡ്രൈവറെ മാത്രമല്ല, മറ്റു വഴിയാത്രക്കാരെ പോലും സ്തംഭിച്ചു നിര്‍ത്തി. ഇരുവരും അവശതയോടെ റോഡില്‍ കിടന്നു. വാഹനങ്ങളും മറ്റുമായി വലിയൊരു ട്രാഫിക് ജാം അവിടെ രൂപപ്പെട്ടു. കരണ്‍ പതിയെ എഴുന്നേറ്റു നിന്നപ്പോഴാണ് ബസ്സ് ഡ്രൈവറിന്‍റെ ശ്വാസം നേരെയായത്. അപ്പോഴും എതിരാളി അനക്കമില്ലാതെ കിടക്കുകയായിരുന്നു. തെല്ലൊരു മന്ദഹാസത്തോടെ ഡ്രൈവര്‍ കൈയ്യടിച്ചു. അതേറ്റു പിടിച്ച് ബസ്സിലെ കുരുന്നുകളും കരണിനെ നോക്കി കൈയ്യടിച്ചു. കൂടി നിന്ന ആളുകളും ആ കൈയ്യടിയില്‍ പങ്കു ചേര്‍ന്നു. "താങ്കള്‍ വലിയൊരു മനുഷ്യനാണ്." ചിലയാളുകള്‍ വിളിച്ചു പറഞ്ഞതൊന്നും കേള്‍ക്കാനുള്ള അവസ്ഥയായിരുന്നില്ല കരണിന്‍റേത്. അവന്‍റെ കണ്ണുകള്‍ അപ്പോഴും ഡിക്സന്‍ കോബയ്ക്കു വേണ്ടിയുള്ള തിരച്ചിലില്‍ തന്നെയായിരുന്നു. അതൊടുവില്‍ കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൂന്നു നിലയുള്ള ഗ്രാന്‍ഡ് റിസോര്‍ട്ടിന്‍റെ ഉച്ചിയില്‍ ചെന്നു പെട്ടു. അവിടെ പരിഹാസമായ ചിരി ചുണ്ടില്‍ വിടര്‍ത്തി കണ്ണുകള്‍കൊണ്ട് കരണിനെ മാടി വിളിക്കുകയാണ് കോബ.! ഇനിയൊരു പോരാട്ടത്തിനുള്ള ഊര്‍ജ്ജമില്ല. ഏതു നിമിഷവും താന്‍ വീഴാം. കൊല്ലപ്പെടാം.. പക്ഷേ സഞ്ജന.! അവള്‍ ഈ നിമിഷം കൊണ്ട് കൊല്ലപ്പെട്ടിട്ടുണ്ടാവും. അതോര്‍ത്തപ്പോള്‍ സിരകളില്‍ വീണ്ടും കോപം ഇരച്ചു കയറി. മറുത്തൊന്നും ആലോചിക്കാതെ അവശേഷിക്കുന്ന ത്രാണിയില്‍ കരണ്‍ കോബയുടെ നേര്‍ക്ക് കുതിച്ചോടുകയായിരുന്നു. ആ പായ്ച്ചല്‍ കോബയുടെ മുന്നിലായി എത്തി നിന്നു. താഴെ കടല്‍ തിരമാലകള്‍ ഇരുവരുടെയും കണ്ടുമുട്ടല്‍ കണ്ട് നടുങ്ങി. അവ കൂടുതല്‍ ഉയരത്തില്‍ പൊങ്ങിയടിച്ചു. കാത്തിരുന്ന നിമിഷം. താനും ഡിക്സന്‍ കോബയും നേര്‍ക്കു നേര്‍..! "ഇനി നിന്‍റെ കളിയില്ല കോബ. എന്‍റെ കണ്മുന്നില്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുമെന്ന് പറഞ്ഞത് നിനക്കോര്‍മ്മയുണ്ടോ? ഇതാണ് ആ സമയം." ഭയപ്പെടുത്തുന്ന ശബ്ദത്തില്‍ കരണ്‍ പറഞ്ഞതിന് വലിയൊരു പൊട്ടിച്ചിരിയായിരുന്നു കോബയില്‍ നിന്നും അണപൊട്ടിയത്. ആ അട്ടഹാസം കേട്ട് കടല്‍ തിരമാലകള്‍ പോലും ഭയന്നു വിറച്ചു. "നോ കരണ്‍., ഈ കളി ഞാനാണ് തുടങ്ങി വെച്ചത്. ഇത് അവസാനിപ്പിക്കേണ്ടത് ഞാന്‍ തന്നെയാണ്. ഞാന്‍ മാത്രം." ഇരു കൈകളും മേലോട്ടുയര്‍ത്തി അയാള്‍ ശാന്തമായി പുലമ്പി. കരണിന്‍റെ കോപം ഒന്നിക്കധികമായി ഇരട്ടിച്ചു. സര്‍വ്വതും ചാമ്പലാക്കാന്‍ കെല്‍പ്പുള്ള രൗദ്രത്തോടെ അവന്‍ കോബയുടെ നേര്‍ക്കായി മുന്നോട്ടാഞ്ഞതും തീര്‍ത്തും അപ്രതീക്ഷിതമായി കോബ തന്‍റെ അരയില്‍ നിന്നും തോക്കെടുത്ത് കാഞ്ചി വലിച്ചു. ഠേ..!! വലതു തോളില്‍ വെടിയുണ്ട തറച്ച് കരണ്‍ പിന്നോട്ട് വീണു. അവന്‍ പിടഞ്ഞു പോയി. ഒട്ടും പ്രതീക്ഷിക്കാതെ കോബ കരുക്കള്‍ നീക്കിയിരിക്കുന്നു. വേദനയുടെ കാഠിന്യം അവന്‍റെ ശിരസ്സില്‍ പോലും വിങ്ങി. "ത്ഫൂ..!! ബാസ്റ്റര്‍ഡ്.!!" കരണിന്‍റെ കണ്ണുകള്‍ കത്തി ജ്വലിച്ചു നിലകൊണ്ടു. വല്ല വിധേനെയും അവന്‍ എഴുന്നേറ്റ് നിന്നു. "ഈ കളി ഇതുകൊണ്ടും അവസാനിച്ചിട്ടില്ല കരണ്‍. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും." പറഞ്ഞു തീര്‍ത്തതും അയാള്‍ അടുത്ത വെടി പൊട്ടിക്കുകയായിരുന്നു. ഠേ..!! കരൺ പിന്നിലേക്ക് തെറിച്ചു പോയി. കാറ്റിനു പോലും അവനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. അടങ്ങാത്ത ആവേശത്തില്‍ അവനെ പിടിക്കാന്‍ ശ്രമിക്കുംതോറും താഴേക്ക് ഊര്‍ന്നു വീഴുന്നു. ആ നിമിഷം കരണിന്‍റെ നോട്ടം ആകാശത്തെ വിദൂരതയില്‍ അശേഷം ചലിക്കാതെ നിന്നു. അവിടെ മരിയയും അശ്വിനിയും തിളങ്ങി നില്‍ക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് മെക്സിക്കോയില്‍ സംഭവിച്ച കഥ ആകാശത്തെ പ്രകാശത്തില്‍ തെളിയുന്നു. തന്നെ കൈയ്യെത്തി പിടിക്കാന്‍ ശ്രമിക്കുന്ന കടല്‍ത്തിരമാലകളിലേക്ക് കരണ്‍ വന്നു പതിക്കുകയായിരുന്നു. അവന്‍ വീണയിടം ചുവന്ന നിറമായി മാറിയെങ്കിലും അപ്പോള്‍തന്നെ അത് മാഞ്ഞുപോയി. എത്രത്തോളമെന്നറിയാത്ത ഇരുളിലേക്ക് കരണ്‍ ആഴ്ന്നാഴ്ന്ന് മറഞ്ഞു പോകുമ്പോള്‍ ഡിക്സന്‍ കോബയുടെ ചുണ്ടില്‍ പരിഹാസത്തിന്‍റെ ചിരി അപ്പോഴും തിളങ്ങി നിന്നു. "നിന്‍റെ വരവിനായി ഞാന്‍ വീണ്ടും കാത്തിരിക്കും കരണ്‍.." അയാള്‍ സ്വയമേ പുലമ്പി. "ഡാഡീ...!!" ഞെട്ടിയെണീറ്റ ശിവാനിയില്‍ നിന്നും പ്രാണന്‍ പറിയുന്ന നിലവിളിയുടെ ശബ്ദമായിരുന്നു. മുത്തേ...??!! എന്ന നടുക്കത്തോടെയുള്ള വിളിയോടെ അശ്വിനി അവള്‍ക്കരികില്‍ പാഞ്ഞെത്തുമ്പോള്‍ കണ്ടത് കണ്ണുകള്‍ തള്ളി തരിച്ചിരിക്കുന്ന തന്‍റെ പൊന്നുമോളെ.! അവളുടെ കണ്ണുകളില്‍ ഭയത്തിന്‍റെ കനം നിറഞ്ഞാടി. ഒന്നും മനസ്സിലാവാതെ അശ്വിനി മകളെ മാറോടണക്കി. "കരണ്‍.. എവിടെയാണ് നിങ്ങള്‍?! നമ്മുടെ മകള്‍ ഭയപ്പെടുന്നത് നിങ്ങള്‍ അറിയുന്നില്ലെന്നുണ്ടോ?!" അശ്വിനിയുടെ മന്ത്രണം പോലും കേള്‍ക്കാന്‍ കഴിയാതെ ബോധം മറഞ്ഞ് ഏതോ ദിശയിലേക്ക് ആരുടെയോ ചരടില്‍ ഒഴുകുകയായിരുന്നു അപ്പോള്‍ കരണ്‍..! ((ആദ്യ സീസൺ അവസാനിച്ചു))🔥 ബൊമ്മലാട്ടം സെക്കന്റ് സീസൺ ഉടൻ ആരംഭിക്കുന്നതാണ്.. കഥ ഇനിയാണ് ആരംഭിക്കുന്നത്.. കണ്ണൂർകാരൻ 🌹🌹🌹🌹 #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
Aami
2.3K views
18 days ago
#🤩 എന്റെ ആദ്യ പോസ്റ്റ് #💞 പ്രണയകഥകൾ #📙 നോവൽ #🧟 പ്രേതകഥകൾ! Part-1 (ഇത് വെറും ഒര് fantasy സ്റ്റോറി ആണ് ഇതിലെ കഥയും കഥാപാത്രങ്ങളും സ്ഥലവും തികച്ചും യാദൃച്ഛിക മാണ്‌) "ദേ ഇതാണ് ബ്രഹ്മപൂരം കൊട്ടാരം. ആ കൊട്ടാരത്തിന്റെ പേരിലാണ് അവിടെത്തെ ഗ്രാമം അറിയപ്പെടുന്നത്. ഇപ്പോഴും അവിടെ രാജ ഭരണം ആണ്. ചെങ്കോലും കീരിടവും ഇല്ലന്നെ ഉള്ളു ഇവിടെത്തെ ജനങ്ങക്ക്‌ കൊട്ടാരത്തിൽ ഉള്ളവർ എല്ലാം ദൈവത്തെ പോലെ യാണ്. ഇപ്പോൾ കൊട്ടാരത്തിൽ ആരും താമസിക്കാറില്ല പല വര്ഷങ്ങളായി പൂട്ടി കിടക്കുവാണ്. ആ കൊട്ടാരത്തിനടുത്തിന് ചുറ്റും കാടാണ്. കൊട്ടാരവും കാടും ഒക്കെ കഴിഞ്ഞ് അവിടെ ഒര് തറവാട് ഉണ്ട് ഇലഞ്ഞിമറ്റം കൊട്ടാരത്തിലെ പിൻ തലമുറകൾ ഇപ്പോൾ അവിടെ യാണ് താമസിക്കുന്നത്.പകൽ അവിടം ശാന്തമാണ്‌. എന്നാൽ പകലിനെ കീറി മുറിച്ച് വരുന്ന രാത്രി ഭയാനകമാണ്.അവിടത്തെ ഗ്രാമവാസികൾ രാത്രികളിൽ പുറത്ത് ഇറങ്ങാൻ പാടില്ല അത് അവിടെത്തെ നിയമം മാണ്.ഈ നിയമം തെറ്റിച്ച് ആരെങ്കിലും പുറത്ത് ഇറങ്ങിയാൽ ഇറങ്ങിയവർ പിറ്റേന്ന് പകൽ കാണേണ്ടി വരില്ല. 'മരണം' അവർക്ക് ദൂർ മരണം സംഭവിക്കും.അവിടെ നടക്കുന്ന നിഗൂഢതകളെ കുറിച്ച് ഇന്നേവരെ പുറം ലോകം അറിഞ്ഞിട്ടില്ല അറിഞ്ഞിട്ടില്ല എന്നല്ല അറിയിക്കില്ല എന്നതാണ് സത്യം". "ആര്"? "എന്തിന് വേണ്ടി"? "എന്താണ് ബ്രഹ്മപൂരത്തെ നിഗൂഢത"? "പണ്ട് മുത്തശ്ശി കഥകളിൽ മാത്രം കേൾക്കുന്ന ഈ സ്റ്റോറി എന്ത് കൊണ്ട് യാഥാർഥ്യം തേടി പൊക്കൂടാ". "ലൈറ്റ് ഓൺ" "നമ്മുടെ പുതിയ പ്രൊജക്റ്റ് വർക്ക്‌ ഇതാണ്. നമ്മുടെ ചാനലിലെ 24th anniversary വരുവാണ്. അന്ന് ഈ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്യണം." "ആരാണ് ഈ പ്രൊജക്റ്റ്‌ ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നത്." "സോറി സാർ ഈ സ്ഥലത്തെ കുറിച്ച് അറിയാൻ മുന്നിട്ടിറങ്ങിയവർ ആരും തന്നെ ഇന്ന് ജീവനോടെ ഇല്ല. Q tv report ശ്യാം ക്യാമറ മാൻ അതുൽ അവർക്ക് എന്ത് സംഭവിച്ചു എന്ന് ഇന്നും ചുരുളഴിയാത്ത രഹസ്യം ആണ് സാർ". "Ok നിങ്ങൾക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ ശിശിര ഏൽപ്പിക്കാം. നിന്നോടൊക്കെ വായിട്ടലച്ചത് വെറുതെ ആയി എന്റെ ചാനൽ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിൽ നല്ലൊരു പങ്ക് ശിശിരക്കുണ്ട്. Ok നിങ്ങൾ എല്ലാവരും അവരവരുടെ ടാർഗറ്റ് കംപ്ലീറ്റ് ആക്കിയാൽ മതി മീറ്റിംഗ് is over". --------------------------------------------- "Hello"..... "അജു അങ്കിൾ വിളിച്ചിരുന്നു ഒര് പുതിയ പ്രൊജക്റ്റ്‌ ഉണ്ട് നാളെ നേരത്തെ വരാൻ പറഞ്ഞ്". "ഓക്കേ". "ഡീ വൈകിട്ട് എന്താ പരുപാടി ഒന്ന് പുറത്ത് പോയാലോ ഒര് ചിന്ന ഷോപ്പിംഗ്". "ഷോപ്പിംഗ് ആണോ അതോ നിന്റെ കാമുകിയുമായി ചുറ്റാൻ ആണോ". "രണ്ടും". "എന്നാ മോനെ ഒറ്റയ്ക്ക് പൊക്കോ എനിക്ക് വയ്യ പോസ്റ്റ്‌ ആകാൻ". " ഡീ അന്നത്തെ സംഭവത്തിന്‌ ശേഷം അവൾ എന്നോട് മിണ്ടിട്ടില്ല . അത് ഒന്ന് പരിഹരിക്കന നിനക്ക് പോസ്റ്റ്‌ ആവേണ്ടി വരില്ല. " "അന്നത്തെ സംഭവത്തിന്‌ കാരണക്കാരി ആയത് ഞാൻ ആയത് കൊണ്ട് ഞാൻ വരാം ". (വൈകുന്നേരം ) "ഡാ... അജു നീ എവിടാ ഇപ്പൊ വരാന്ന് പറഞ്ഞിട്ട് മണിക്കൂർ മൂന്നായി ഇതല്ലെടാ തെണ്ടി ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്". "ഡീ പ്ലീസ് ഒര് 5മിനിറ്റ് ഞാൻ വരാം നീ ആ മാളിൽ അല്ലെ നിനക്ക് എന്തെങ്കിലും ഷോപ്പിംഗ് ഉണ്ടെങ്കിൽ പോയിട്ട് വാ അപ്പോഴേക്ക് ഞാൻ ഇവളെ കൊണ്ടാക്കിട്ട് വരാം പ്ലീസ്". "ഞാൻ പോകുവാ ഇപ്പൊ തന്നെ ഒരുപാട് വൈകി നീ അവളുടെ സ്കൂട്ടിയിൽ അങ്ങ് വന്നേക്ക്". അവൻ പറയാൻ വന്നത് കേൾക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ വെച്ച് നേരെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.തന്നെ പിന്തുടരുന്ന രണ്ട് കണ്ണുകളെ കാണാതെ. "കൊരങ്ങൻ ഇത്‌ അവന്റെ സ്ഥിരം പണിയാണ് ഇങ് മിണ്ടാൻ വരട്ടെ കാണിച്ച് കൊടുക്കാം തെണ്ടി". ഓരോന്ന് പറഞ്ഞ് അജുവിനെയും തെറി വിളിച്ച് അവൾ ലിഫ്റ്റിലേക്ക് കയറി. അപ്പോഴാണ് അവൾ ഒര് കാര്യം ശ്രദ്ധിക്കുന്നത് ലിഫ്റ്റിന് അടുത്തുള്ള ഫ്ലോറിൽ ആരും തന്നെ ഉണ്ടായിരുന്നില്ല അത് മാത്രമല്ല ആ ഫ്ലോറിലെ ലൈറ്റ് ഫുൾ മിന്നി മിന്നി കത്തുന്നു പിന്നെ ലിഫ്റ്റിൽ അവളല്ലാതെ മറ്റാരും ഇല്ലായിരുന്നു. അവൾക്ക് ചെറുതായിട്ട് ഭയം തോന്നി. എന്തെന്നില്ലാതെ അവളുടെ ഹൃദയം ക്രമാതീതമായി മിടിച്ചു.അപ്പോഴാണ് ഫോണിലേക്ക്‌ ഒര് മെസ്സേജ് വന്നത്. അങ്കിൾ ആണ് പുതിയ പ്രൊജക്റ്റിന്റെ ഫോട്ടോ ആണ്. പഴമ വിളിച്ചോതുന്ന ഒര് തറവാട്. പിന്നെ ഒര് കോട്ട. പിന്നെ സ്ഥലപ്പേര് ബ്രഹ്മപുരം. പെട്ടന്ന് ലിഫ്റ്റ് ഓപ്പൺ ആയത് ഒരാൾ ലിഫ്റ്റിൽ കയറി.ശിശിര ഫോണിൽ ഫോട്ടോ നോക്കി നിന്നത് കൊണ്ട് അവൾ അത് ശ്രദ്ധിച്ചില്ല. അവൾക്ക് ഹൃദയം ഇപ്പോൾ പൊട്ടുന്നത് പോലെ തോന്നി. തന്നെ ആരോ നോക്കുന്നതുപോലെ തോന്നി ശിശിര അങ്ങോട്ടൊക്കെ നോക്കി രണ്ടു പൂച്ച കണ്ണുകൾ തന്നെ നോക്കുന്നത് കണ്ടു. അവൾ അയാളെ മൊത്തത്തിൽ ഒന്ന് നോക്കി എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്ന സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ. മറ്റെവിടെയും തോന്നാത്ത ഒരു പ്രത്യേകത അയാളുടെ കണ്ണുകളിൽ അവൾ കണ്ടു. എവിടെയോ കണ്ടു മറന്ന കണ്ണുകൾ അവൾ അത് ആലോചിച്ചു കൊണ്ടിരിന്നു അപ്പോഴേക്കും ലിഫ്റ്റ് ഓപ്പൺ ആയി അവൻ അവളെ ഒന്ന് നോക്കി ലിറ്റിൽ നിന്ന് പുറത്തേക്കിറങ്ങി അവൻ ലിഫ്റ്റിൽ നിന്ന് പോയതിനുശേഷം അവളുടെ പിൻ കഴുത്തിൽ എന്തോ സംഭവിക്കുന്നത് പോലെ തോന്നി. അവളുടെ പിൻ കഴുത്തിൽ സൂര്യന്റെ ചിഹ്നത്തിൽ ഒര് മെറൂൺ കളർ ടാറ്റു തെളിഞ്ഞു വന്നു ഇതൊന്നും അറിയാതെ അവൾ ലിഫ്റ്റ് ഇറങ്ങി സമയം ഒരുപാട് അതിക്രമിച്ചിരുന്നു. ലിറ്റിൽ നിന്നിറങ്ങിയവൾ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു അപ്പോഴാണ് അവിടെ നിന്ന് ആരോ അലറി വിളിക്കുന്നതും വെടി ഒച്ചയും കേൾക്കുന്നുണ്ട്. അവൾ അവിടെ ചുറ്റും നോക്കി. രണ്ട് മൂന്ന് വണ്ടികൾ മാത്രമേ ഉള്ളു അത് അവളെ അത്ഭുതപ്പെടുത്തി. അവൾ ചുറ്റും നോക്കി അടച്ചിട്ടിരിക്കുന്ന ഒരു സ്റ്റോറൂമിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി. അവൾ അതിന് അടുത്തേക്ക് പോയി നോക്കി ഡോർ ലോക്കാണ് കാത് ഡോറിലേക്ക് ചേർത്തുവച്ച് നോക്കി അതിനകത്ത് നിന്നാണ് ശബ്ദം കേൾക്കുന്നത് എന്ന് അവൾക്ക്‌ മനസിലായി സ്റ്റോറൂമിന്റെ പുറകുവശത്ത് പോയി നോക്കി അവിടത്തെ ഒരു തുറന്നുകിടക്കുന്ന ജനല് വഴി അവൾ ആ കാഴ്ച കണ്ടു. എന്തെന്നില്ലാത്ത അവളുടെ ഹൃദയം വല്ലാതെ ഇടിച്ച് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി തൊണ്ടയിൽ സങ്കടം വന്ന് നിൽക്കുന്നത് പോലെ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കയറി. രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരാൾ രണ്ട് മൂന്നുപേർ ചേർന്ന് അയാളെ പിടിച്ച് വെച്ചു ഒരാൾ രക്തത്തിൽ മുങ്ങി നിൽക്കുന്ന അയാളുടെ ശരീരത്തിൽ വീണ്ടും കത്തി കുത്തി ഇറക്കുന്നു. അവൾ പെട്ടന്ന് ഫോൺ എടുത്ത് വിഡിയോ ഓപ്പൺ ആക്കി അത് ഷൂട്ട്‌ ചെയ്തു. അയാളുടെ ക്രൂരതകൾ കഴിഞ്ഞു രക്തത്തിൽ കുളിച്ച ആ ശരീരം താഴേക്ക് ഇട്ട് അയാളുടെ കൂട്ടാളികളെയും കൊണ്ട് അവിടെന്ന് പോയി. അവർ പോയെന്ന് ഉറപ്പാക്കി അവൾ അകത്തേക്ക് പോയി നോക്കി. ഒര് ഭാഗത്തെന്ന് ചരിഞ്ഞ് കിടക്കുന്ന ആളെ അവൾ പിടിച്ച് തിരുച്ചു അയാൾ മരിച്ചിട്ടില്ല അയാളുടെ കണ്ണ് അനങ്ങുന്നുണ്ട് ആ കണ്ണുകൾ കണ്ട് അവൾ ഞെട്ടി. ഇത് അയ്യാളല്ലേ കുറച്ച് മുൻപ് ലിഫ്റ്റിൽ നിന്ന് കണ്ടയാൾ. അവൾ അയാളെ എങ്ങനയൊക്കെയോ പിടിച്ചു എഴുന്നേൽപ്പിച്ചു കാറ് ലക്ഷ്യമാക്കി നടന്നു അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. വാക്കുകൾ മുറിഞ്ഞു പോകുന്നു. "നി ലാ"..... അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത് അവൾ അത് കട്ട്‌ ചെയ്തു ഫ്ലൈറ്റ് മൂഡ്‌ ഓണാക്കി. അവൾ ഹോസ്പിറ്റലിൽ ലക്ഷ്മക്കി വണ്ടി പറ ത്തിച്ചു.ഹോസ്പിറ്റലിൽ എത്തി അവനെ icu ലേക്ക് കൊണ്ട് പോയി. അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു. ആരാണ് അയ്യാൾ അയാൾക്ക്‌ വേണ്ടി എന്തിനാണ് എന്റെ കണ്ണ് നിറയുന്നത് അവൾ ഓർത്തു. അവൾ ചെറിലേക്ക് ചാരി ഇരുന്ന്. "അതെ.... "Icu കിടക്കുന്ന പേഷ്യന്റിന്റെ കൂടെ വന്ന ആളല്ലേ". "ഹാ". "ഇത്‌ പേഷ്യന്റിന്റെ ആണ്". "പിന്നെ പേഷ്യന്റിന്റെ കുറച്ചു സീരിയസ് ആണ് മൂന്ന് bullet ആണ് ആളുടെ ദേഹത്ത് ഉള്ളത് എത്രയും പെട്ടന്ന് സർജറി ചെയ്യണം. ബില്ല് അടക്കണം". "ഓക്കേ സിസ്റ്റർ കൗണ്ടർ എവിടെയാണ്" "നേരെ പോയി വലത്തോട്ട്". " ഈശ്വരാ ആളിനെ രക്ഷിക്കണേ. സർജറി സക്സസ് അക്കണേ". -------------------------------------------- രാത്രി (11:58) ബ്രഹ്മ പുരത്തെ ഇലഞ്ഞിമറ്റം തറവാട്ടിൽ പുതിയ വേലക്കാർ ആണ് ഗോപാലനും തോമസും "ഡാ ഗോപാല ഈ നാട്ടിലുള്ളവർ പറയുന്നത് സത്യമാണോ. ഇവിടെ രാത്രി പുറത്തിറങ്ങിയാൽ മരിക്കുമെന്ന് എവിടെ ഏതോ രാക്ഷസൻ ഉണ്ടെന്നൊക്കെ പറയുന്നത്". "അതൊക്കെ ഈ തറവാട്ടിൽ ഉള്ളവരുടെ ഒര് അടവല്ലേ. ഈ തറവാടിന് പുറകിൽ കാടിനുള്ളിൽ ഒര് കൊട്ടാരം ഉണ്ട്. പൂട്ടി കിടക്കുന്ന കൊട്ടാരത്തിനകത് നിധി ഉണ്ട്". അത് പുറത്തു നിന്നുള്ളവർ എടുക്കാതിരിക്കാനുള്ള അടവ്. അങ്ങനെ പറഞ്ഞാൽ അല്ലെ കൊട്ടാരത്തിലേക്കു ആരും പോകാതിരിക്കു. "ഞാൻ ഇന്ന് ആ നിധി എടുക്കാൻ പോകുവാ താൻ എന്റെ കൂടെ വരുന്നോ കിട്ടുന്നത് പകുതി പകുതി എടുക്കാം" എന്നാ ഞാനും ഉണ്ട്. തുടരും
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
3.7K views
23 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ BLOODBATH ALI ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ഇടുക്കിയിലെ ഹൈറേഞ്ച് താഴ്‌വരകളിൽ പുകമഞ്ഞു മൂടിക്കിടക്കുന്ന ആ പഴയ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നാട്ടുകാർക്കിടയിൽ നിലനിന്നിരുന്ന കഥകൾ വെറും കെട്ടുകഥകളാണെന്നായിരുന്നു സജിത്തും കൂട്ടുകാരും കരുതിയിരുന്നത്. സാഹസികത രക്തത്തിൽ ലഹരിയായി മാറിയ ആ ആറംഗ സംഘത്തിന് ഭയം എന്നത് കേട്ടുകേൾവി മാത്രമായിരുന്നു. സജിത്ത്, ബിജു, ആദർശ്, വേണു, നിസാർ, സുരേഷ് ഇവർ മലനിരകൾക്കിടയിലെ ആ നിഗൂഢമായ ബംഗ്ലാവിലേക്ക് കാലുകുത്തുമ്പോൾ, കാലം അവിടെ നിശ്ചലമായി നിൽക്കുകയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. ബ്രിട്ടീഷ് പ്ലാന്റർമാർ ഈ ബംഗ്ലാവ് പണിയുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ, ആ മണ്ണ് ആഭിചാരങ്ങൾക്കും ബലികർമ്മങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു പ്രാചീന ശ്മശാനഭൂമിയായിരുന്നു എന്ന സത്യം അവരിൽ നിന്ന് മറയ്ക്കപ്പെട്ടിരുന്നു. അവർ ആ പഴയ തേക്ക് വാതിലുകൾ തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ, അന്തരീക്ഷത്തിൽ തളംകെട്ടി നിന്നത് ചീഞ്ഞഴുകിയ മാംസത്തിന്റെയോ അതോ വർഷങ്ങളായി അടഞ്ഞു കിടന്ന മുറികളിലെ വായുവിന്റെയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രത്യേക ഗന്ധമായിരുന്നു. ബംഗ്ലാവിന്റെ ഭിത്തികളിൽ തൂങ്ങിക്കിടന്ന പഴയ ചിത്രങ്ങളിലെ കണ്ണുകൾ തങ്ങളെ പിന്തുടരുന്നതായി വേണുവിന് തോന്നി. ഓരോ മുറിയിലും അസാധാരണമായ നിശബ്ദത. സുരേഷ് തന്റെ കയ്യിലുണ്ടായിരുന്ന വലിയ ടോർച്ച് തെളിച്ചു. മുകളിലത്തെ നിലയിലേക്കുള്ള മരപ്പടികൾ ഓരോന്നായി ചവിട്ടുമ്പോൾ അവ ദീനമായി നിലവിളിക്കുന്നുണ്ടായിരുന്നു. സജിത്ത് താഴെ ഇരുന്നു ഒരു സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചെങ്കിലും, കാറ്റില്ലാത്ത ആ മുറിയിൽ തീപ്പെട്ടിക്കൊള്ളി തനിയെ അണഞ്ഞുപോയി. ആ ബംഗ്ലാവിനുള്ളിൽ ജീവനുള്ള ഒന്നിനും നിലനിൽപ്പില്ലെന്ന പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നു അത്. ……. പെട്ടെന്നാണ് മുകളിൽ നിന്ന് ഒരു ഭാരമേറിയ വസ്തു തറയിലൂടെ വലിച്ചിഴക്കുന്ന ശബ്ദം കേട്ടത്. ഒരു വലിയ ഇരുമ്പ് ചങ്ങലയോ അതോ മരക്കട്ടിലോ വലിച്ചിഴയ്ക്കുന്നതുപോലെ ഭയാനകമായ ശബ്ദം. സുരേഷ് ടോർച്ചുമായി മുകളിലേക്ക് ഓടി. മിനിറ്റുകൾ കഴിഞ്ഞിട്ടും സുരേഷിന്റെ വെട്ടം അവിടെ കണ്ടില്ല. താഴെ നിന്നവർ വിളിച്ചു ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഒടുവിൽ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു നേർത്ത തേങ്ങൽ കേട്ടു. അത് സുരേഷിന്റേതാണെന്ന് അവർക്ക് മനസ്സിലായി. ഓടിച്ചെന്ന അവർ കണ്ട കാഴ്ച അവരെ തളർത്തിക്കളഞ്ഞു. സുരേഷിനെ ഒരു വലിയ മരക്കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നു. അവന്റെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്ക് തള്ളിയിരുന്നു. സംസാരിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ നാവ് വേരോടെ മുറിച്ചുമാറ്റപ്പെട്ടിരുന്നു. രക്തം അവന്റെ വായയിൽ നിന്ന് കുമിളകളായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു. പെട്ടെന്ന് മുറിയുടെ കോണിലെ നിഴലിൽ നിന്ന് ഒരു വികൃത രൂപം പുറത്തേക്ക് വന്നു അത് അലി ആയിരുന്നു. …….. 1940-കളിൽ ഇടുക്കിയിലെ ഹൈറേഞ്ച് തോട്ടങ്ങൾ ഭരിച്ചിരുന്നത് ബ്രിട്ടീഷ് പ്ലാന്ററായിരുന്ന എഡ്വേർഡ് വിൽസൺ ആയിരുന്നു. ക്രൂരതയ്ക്കും തന്നിഷ്ടത്തിനും പേരു കേട്ട വിൽസന്റെ വിശ്വസ്തനായ കുതിരക്കാരനായിരുന്നു അലി. മെലിഞ്ഞ ശരീരം, പക്ഷേ കരുത്തുറ്റ കൈകൾ. കാടിന്റെ ഓരോ മുക്കും മൂലയും അലിക്ക് മനഃപാഠമായിരുന്നു. കുതിരകളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അലി, മനുഷ്യരോട് അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. ബംഗ്ലാവിന്റെ കുതിരലായമായിരുന്നു അലിയുടെ ലോകം. വിൽസന്റെ തോട്ടത്തിലെ കണക്കുകളിൽ നടന്ന വലിയൊരു അഴിമതി മറച്ചുവെക്കാൻ അയാൾക്ക് ഒരു ബലിയാടിനെ ആവശ്യമായിരുന്നു. വിശ്വസ്തനായ അലിയെ അയാൾ ഇതിലേക്ക് വലിച്ചിഴച്ചു. എന്നാൽ അലി കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ വിൽസൺ, ആ പഴയ ബംഗ്ലാവിന്റെ താഴത്തെ നിലയിലുള്ള ഇരുണ്ട അറയിൽ വെച്ച് അലിയെ ക്രൂരമായി മർദ്ദിച്ചു. അടിയേറ്റ് തളർന്ന അലിയെ അവർ ജീവനോടെ കുഴിച്ചുമൂടാനാണ് തീരുമാനിച്ചത്. പക്ഷേ, ആ ബംഗ്ലാവ് നിൽക്കുന്ന മണ്ണ് വിൽസൺ കരുതിയതുപോലെ ആയിരുന്നില്ല. നൂറ്റാണ്ടുകൾക്ക് മുൻപ് ആദിമ ഗോത്രങ്ങൾ ആഭിചാരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഒരു ബലിക്കല്ലിന് മുകളിലായിരുന്നു ആ ബംഗ്ലാവ് പണിതത്. മരണത്തോട് മല്ലിടുമ്പോൾ, തന്റെ കഴുത്തിൽ നിന്ന് ഇറ്റിറ്റുവീണ രക്തം മണ്ണിലൂടെ ആ കല്ലിലെ വിള്ളലുകളിലേക്ക് ഇറങ്ങിച്ചെന്നു. തന്റെ ജീവൻ അപഹരിച്ചവരോടുള്ള പക അലിയുടെ ഉള്ളിൽ ജ്വലിച്ചു നിന്നു. മരിക്കുന്നതിന് മുൻപ് അയാൾ ആ ഇരുണ്ട ശക്തികളോട് ഒരു കരാറിലേർപ്പെട്ടു. "എന്റെ ഒഴുകിപ്പോയ ഓരോ തുള്ളി ചോരയ്ക്കും പകരം എനിക്ക് നൂറിരട്ടി ചോര വേണം. എന്റെ യൗവനം തിരിച്ചുകിട്ടണം." അലി ആ രാത്രി അവിടെ മരിച്ചു. പക്ഷേ, ബംഗ്ലാവിന്റെ അടിത്തറയിൽ അയാളുടെ ആത്മാവ് അലഞ്ഞുതിരിഞ്ഞു. വിൽസണും കുടുംബവും അധികകാലം ആ ബംഗ്ലാവിൽ താമസിച്ചില്ല. ഒരു രാത്രിയിൽ അവർ അപ്രത്യക്ഷരായി. അവരുടെ നിലവിളി പോലും ആരും കേട്ടില്ല. പിറ്റേന്ന് ബംഗ്ലാവിൽ കണ്ടത് ചുമരിലാകെ പടർന്ന രക്തക്കറകൾ മാത്രമായിരുന്നു. അലിക്ക് സാധാരണ പ്രേതങ്ങളെപ്പോലെ വെറും ആത്മാവായി നിലനിൽക്കാൻ താല്പര്യമില്ലായിരുന്നു. അയാൾക്ക് തന്റെ ശരീരം വേണമായിരുന്നു. ……. വിളറിയ ചർമ്മവും, നീളമുള്ള നഖങ്ങളും, എണ്ണമയമുള്ള കറുത്ത വസ്ത്രങ്ങളും ധരിച്ച അലിയുടെ കയ്യിൽ മിനുസപ്പെടുത്തിയ ഒരു നീളൻ കത്തി തിളങ്ങുന്നുണ്ടായിരുന്നു. അലിക്ക് പ്രതികാരമായിരുന്നില്ല ലഹരി. അയാൾക്ക് ഓരോ മനുഷ്യശരീരവും ഓരോ രക്തപ്പാത്രങ്ങളായിരുന്നു. സജിത്തിനെയും കൂട്ടുകാരെയും നോക്കി അയാൾ വന്യമായി ചിരിച്ചു. ആ ചിരിയിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു. വേണു തന്റെ ക്യാമറയിൽ ഈ ദൃശ്യം പകർത്താൻ ശ്രമിച്ചെങ്കിലും ക്യാമറയുടെ ലെൻസ് തനിയെ വിണ്ടുകീറി. നിസാർ ജനലിലൂടെ ചാടി രക്ഷപ്പെടാൻ നോക്കിയെങ്കിലും ജനൽ ചില്ലുകൾ നിമിഷനേരം കൊണ്ട് ഇരുമ്പ് ദണ്ഡുകളായി മാറി അയാളെ തടഞ്ഞു. രക്ഷപെടാനുള്ള എല്ലാ വഴികളും ആ ബംഗ്ലാവ് തന്നെ കൊട്ടിയടച്ചു. ……. അലിയുടെ വേട്ട ആരംഭിച്ചു. ബിജുവിനെ അയാൾ തന്റെ മഴു കൊണ്ട് നേരിട്ടു. ബിജുവിന്റെ ശ്വാസം നിലയ്ക്കുമ്പോൾ അലി അത് സാവധാനം കണ്ട് ആസ്വദിക്കുകയായിരുന്നു. സജിത്തും ആദർശും നിലവിളിച്ചുകൊണ്ട് താഴേക്ക് ഓടിയെങ്കിലും ബംഗ്ലാവിന്റെ ഗോവണിപ്പടികൾ അനന്തമായി നീളുന്നതുപോലെ അവർക്ക് തോന്നി. അവർ ഓടുന്നത് ഒരേ ഇടനാഴിയിലൂടെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. അലി അവരുടെ മുന്നിൽ പ്രത്യക്ഷനായി. ബംഗ്ലാവിന്റെ താഴത്തെ നിലയിൽ വലിയൊരു രഹസ്യ അറയുണ്ടായിരുന്നു. സൂര്യപ്രകാശം ഒരിക്കലും കടക്കാത്ത, മരണത്തിന്റെ മണമുള്ള ഇടം. അവിടെ മനോഹരമായി കൊത്തിയുണ്ടാക്കിയ ഒരു കൽത്തൊട്ടി അലി ഒരുക്കിയിരുന്നു. കൊല്ലപ്പെട്ട ഓരോരുത്തരെയും അയാൾ അവിടെ എത്തിച്ചു. ബിജുവിനെയും നിസാറിനെയും വേണുവിനെയും സുരേഷിനെയും അയാൾ ആ കൽത്തൊട്ടിക്ക് മുകളിൽ തലകീഴായി തൂക്കിയിട്ടു. അവരുടെ ശരീരങ്ങളിൽ നിന്ന് ഇറ്റിറ്റുവീഴുന്ന ഓരോ തുള്ളി രക്തവും ആ കൽത്തൊട്ടിയിലേക്ക് കൃത്യമായി വീണുകൊണ്ടിരുന്നു. സജിത്ത് ബോധം മറഞ്ഞു വീഴുന്നതിന് മുൻപ് കണ്ട അവസാന കാഴ്ച, അലി ഓരോരുത്തരുടെയും ഞരമ്പുകൾ വളരെ സാവധാനം മുറിച്ചു രക്തം ശേഖരിക്കുന്നതായിരുന്നു. അയാൾക്ക് തിടുക്കമില്ലായിരുന്നു. ആ രക്തം ഓരോ തുള്ളിയായി നിറയുന്നത് നോക്കി അയാൾ അവിടെ ഇരുന്നു. കൽത്തൊട്ടി നിറയെ കടും ചുവപ്പ് നിറത്തിലുള്ള ചൂടുരക്തം തളംകെട്ടി നിന്നു. അലി തന്റെ വസ്ത്രങ്ങൾ പതുക്കെ അഴിച്ചു മാറ്റി. അയാളുടെ ശരീരത്തിൽ വെളുത്ത നിറത്തിലുള്ള വിചിത്രമായ വിള്ളലുകൾ ഉണ്ടായിരുന്നു—യൗവനം വറ്റിയ ഒരു മൃതദേഹത്തിന്റെ വിള്ളലുകൾ. അയാൾ ആ രക്തക്കുളത്തിലേക്ക് മെല്ലെ ഇറങ്ങി. ചൂടുരക്തം അയാളുടെ ചർമ്മത്തെ പൊള്ളിച്ചെങ്കിലും വിള്ളലുകൾ ഓരോന്നായി അടഞ്ഞു തുടങ്ങി. രക്തത്തിൽ മുങ്ങി നിവർന്ന അലിയുടെ കണ്ണുകൾ ഇപ്പോൾ ചുവന്ന മാണിക്യങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ഓരോ ഇരയുടെയും ജീവൻ ആ രക്തത്തിലൂടെ അലിയുടെ ഉള്ളിലേക്ക് പ്രവേശിച്ചതോടെ അയാൾ കൂടുതൽ ചെറുപ്പമായതുപോലെ തോന്നി. അയാൾ രക്തം കോരി സ്വന്തം തലയിലൂടെ ഒഴിച്ചു. അയാളുടെ നഖങ്ങൾക്കും മുടിക്കും പുതിയൊരു തിളക്കം ലഭിച്ചു. അതൊരു ശാരീരികമായ ലഹരി മാത്രമല്ല, ഒരു ആത്മീയമായ ഉന്മാദമായിരുന്നു അലിക്ക്. ആദർശ് മാത്രം ആ മുറിയുടെ ഒരു മൂലയിൽ വിറച്ചു കൊണ്ടിരുന്നു. അലി അടുത്തു വന്നു ആദർശിന്റെ മുഖത്ത് രക്തം പുരണ്ട കൈകൾ കൊണ്ട് തലോടി. ആദർശ് കരയാൻ പോലും മറന്നുപോയിരുന്നു. തന്നെ ആരെങ്കിലും രക്ഷിക്കുമെന്ന് അവൻ ഒരു നിമിഷം പ്രത്യാശിച്ചു. എന്നാൽ അലിക്ക് സാക്ഷികളെ ആവശ്യമില്ലായിരുന്നു. ഈ ബംഗ്ലാവിനുള്ളിൽ നടന്ന ക്രൂരതകൾ പുറംലോകം അറിയാൻ പാടില്ല. അലി പതുക്കെ ആദർശിന്റെ അടുത്തേക്ക് കുനിഞ്ഞു . "നീയും എന്നെപ്പോലെയാകും..." എന്ന് അയാൾ മന്ത്രിച്ചോ എന്ന് ആദർശ് സംശയിച്ചു. അടുത്ത നിമിഷം, മിനുസപ്പെടുത്തിയ ആ കത്തി ആദർശിന്റെ കഴുത്തിലൂടെ ആഴ്ന്നിറങ്ങി. ആദർശും ആ കൽത്തൊട്ടിക്ക് മുകളിലത്തെ അവസാനത്തെ കണ്ണിയായി മാറി. രാത്രിയുടെ അന്ത്യയാമത്തിൽ അലി ആ രക്തക്കുളത്തിൽ തന്നെ കിടന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു, പക്ഷേ ബംഗ്ലാവിനുള്ളിൽ രക്തത്തിന്റെ ഗന്ധം മാത്രം ബാക്കിയായി. നേരം വെളുത്തപ്പോൾ ആ മുറിയിൽ ശവശരീരങ്ങളോ അലിയോ ഉണ്ടായിരുന്നില്ല. കൽത്തൊട്ടി ഒഴിഞ്ഞു കിടക്കുന്നു. പക്ഷേ മുറിയിലാകെ ഉണങ്ങിയ രക്തത്തിന്റെ പാടുകൾ മാത്രം അവശേഷിച്ചു. സജിത്തും ആദർശും അടങ്ങുന്ന ആ ആറംഗ സംഘം വന്ന ജീപ്പ് ബംഗ്ലാവിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നും അവിടെയുണ്ട്. അലി ആ രക്തത്തിലൂടെ പുതിയൊരു ജന്മം എടുത്തു എങ്ങോട്ടോ മറഞ്ഞിരിക്കുന്നു. അയാൾ ഇപ്പോൾ നിങ്ങളുടെ തൊട്ടടുത്ത് ഒരു അപരിചിതനായി നടക്കുന്നുണ്ടാകാം. മലനിരകളിൽ ഇന്നും ആ പഴയ ഗന്ധം വായുവിൽ ഉണ്ടെങ്കിൽ, അവിടെ എവിടെയോ അലി തന്റെ അടുത്ത രക്തസ്നാനത്തിനായി കാത്തിരിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ആ പഴയ ബംഗ്ലാവിന്റെ വാതിലുകൾ ഇന്നും പകുതി തുറന്നു കിടക്കുന്നു—പുതിയ ഇരകളെ സ്വാഗതം ചെയ്യാനെന്നപോലെ. ……. ഓരോ പത്തു വർഷം കൂടുമ്പോഴും ആ ബംഗ്ലാവിൽ എത്തുന്നവരുടെ രക്തം ശേഖരിച്ച്, ആ കൽത്തൊട്ടിയിൽ നിറച്ച് അയാൾ സ്നാനം ചെയ്യും. ഓരോ രക്തസ്നാനവും അയാൾക്ക് നൽകുന്നത് പുതിയൊരു ആയുസ്സും കരുത്തുമാണ്. അലിക്ക് ഇപ്പോൾ പ്രായമില്ല. അയാളുടെ ശരീരത്തിലെ വെളുത്ത വിള്ളലുകൾ അയാൾ അനുഭവിച്ച ക്രൂരതയുടെ അടയാളങ്ങളാണ്. ആ വിള്ളലുകൾ മായാൻ അയാൾക്ക് ചൂടുരക്തം അത്യാവശ്യമാണ്. കുതിരക്കാരന്റെ ചടുലതയും, ചതിക്കപ്പെട്ടവന്റെ പകയും, രക്തം നൽകുന്ന ഭ്രാന്തമായ ആവേശവും അലിയെ ഒരു അപരാജിതനായ വേട്ടക്കാരനാക്കി മാറ്റിയിരിക്കുന്നു. …… End