പ്രേതകഥ 😱😱

☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
2.5K views
8 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ SINISTER SIJI ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. പാലാ പുഴയുടെ തീരത്തുള്ള കരിങ്കല്ല് തറവാട് വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. അവിടെ താമസിച്ചിരുന്ന സിജി എന്ന സ്ത്രീയെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഭീതിയോടെ മാത്രം പറയുന്ന ചില രഹസ്യങ്ങളുണ്ട്. വെളുത്ത വസ്ത്രം ധരിച്ച്, കഴുത്തിൽ വിചിത്രമായ ഒരു കറുത്ത മുത്തുമാലയിട്ട് അവൾ പുഴവക്കിൽ ഇരിക്കുമ്പോൾ, പുഴയിലെ വെള്ളം പോലും ഒഴുക്ക് നിർത്തുമെന്ന് വയോധികർ പറയുമായിരുന്നു. ……… നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ എത്തിയ സജിത്ത് പെരേര ക്ക് സിജി വെറുമൊരു ദൂരത്തുള്ള ബന്ധു മാത്രമായിരുന്നു. എന്നാൽ തറവാട്ടിലെത്തിയ ആദ്യ രാത്രി തന്നെ അന്തരീക്ഷം അവനെ ഭയപ്പെടുത്തി. വീടിനുള്ളിൽ എപ്പോഴും കരിഞ്ചന്തനത്തിന്റെയും അഴുകിയ മാംസത്തിന്റെയും ഒരു സങ്കര ഗന്ധം നിറഞ്ഞുനിന്നു. സിജി അവനോട് സംസാരിക്കുന്നത് വളരെ കുറവായിരുന്നു. അവൾ എപ്പോഴും ചുവരിലെ ഒരു വലിയ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു വെച്ച് പ്രാർത്ഥിക്കുന്നത് സജിത്ത് കണ്ടു. ആ ചിത്രത്തിൽ ഉണ്ടായിരുന്നത് ഒരു രൂപമായിരുന്നില്ല, മറിച്ച് തലകീഴായി തറച്ച ഒരു കുരിശും അതിനു ചുറ്റും പടർന്നു കിടക്കുന്ന സർപ്പങ്ങളുമായിരുന്നു.അത് കണ്ടപ്പോൾ തന്നെ അവന് എന്തോ ദുരൂഹത തോന്നിയിരുന്നു രാത്രി ഭക്ഷണം കഴിക്കുമ്പോൾ സിജി സജിത്തിന് നൽകിയ പാത്രത്തിൽ ചുവന്ന ഒരു പാനീയമുണ്ടായിരുന്നു. "ഇതെന്താണ് ആന്റി?" സജിത്ത് ചോദിച്ചു. "ഇത് ജീവന്റെ നീരാണ് സജിത്ത്. നമ്മുടെ പൂർവ്വികർ ഈ പുഴയോരത്ത് പൂജിച്ചിരുന്ന ശക്തികളുടെ പ്രസാദം," അവൾ മന്ദഹസിച്ചു. അവളുടെ പല്ലുകൾക്കിടയിൽ നിന്ന് ഇരുണ്ട രക്തത്തിന്റെ അംശം അവൻ കണ്ടു. …….. അന്ന് രാത്രി ഉറക്കത്തിൽ സജിത്ത് പെരേര ഭീകരമായ ചില ശബ്ദങ്ങൾ കേട്ടു. തറവാടിന്റെ നിലവറയിൽ നിന്ന് ചങ്ങലകൾ വലിച്ചിഴയ്ക്കുന്ന ശബ്ദവും, ലാറ്റിൻ ഭാഷയിലുള്ള ചില മന്ത്രോച്ചാരണങ്ങളും. അവൻ പതുക്കെ എഴുന്നേറ്റ് നിലവറയിലേക്ക് നടന്നു. നിലവറയുടെ വാതിൽ അല്പം തുറന്നിരുന്നു. അകത്ത് നൂറുകണക്കിന് കറുത്ത മെഴുകുതിരികൾ കത്തുന്നു. തറയിൽ ചോക്കുകൊണ്ട് വരച്ച വലിയൊരു നക്ഷത്രചിഹ്നത്തിന് നടുവിൽ സിജി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ വസ്ത്രം ഇപ്പോൾ കടും ചുവപ്പാണ്. അവൾ തന്റെ കൈത്തണ്ടയിൽ ഒരു കഠാര കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചു. മുറിവിൽ നിന്ന് ഒഴുകുന്ന രക്തം താഴെയുള്ള ഒരു കൽപാത്രത്തിലേക്ക് വീണു. അവൾ ഉറക്കെ മന്ത്രിക്കാൻ തുടങ്ങി: "EXORCIZAMUS TE, OMNIS SPIRITUS IMMUNDUS, OMNIS SATANICA POTESTAS…” പെട്ടെന്ന് മുറിയിലെ വെളിച്ചം അണഞ്ഞു. ഇരുട്ടിൽ സിജിയുടെ കണ്ണുകൾ ചുവന്ന തീഗോളങ്ങൾ പോലെ തിളങ്ങി. അവളുടെ നിഴൽ ചുവരിൽ പടർന്നു പന്തലിച്ചു, അതിന് വലിയ കൊമ്പുകളും ചിറകുകളുമുള്ള ഒരു ഭീകരരൂപമായിരുന്നു. ഭയന്നു വിറച്ച സജിത്ത് പിന്നോട്ട് മാറിയപ്പോൾ ഒരു കല്ലിൽ തട്ടി വീണു. ആ ശബ്ദം കേട്ട സിജി പൂജ നിർത്തി. അവൾ പതുക്കെ അവന് അടുത്തേക്ക് നടന്നു. അവളുടെ ഓരോ ചുവടുവെപ്പിലും തറവാട് മൊത്തം കുലുങ്ങുന്നുണ്ടായിരുന്നു. "നീ അറിയാൻ വൈകിപ്പോയി സജിത്ത്," അവൾ ഒരു പുരുഷശബ്ദത്തിൽ പറഞ്ഞു. "ഈ തറവാട് വെറുമൊരു വീടല്ല. ഇത് നരകത്തിലേക്കുള്ള കവാടമാണ്. ഈ കവാടം തുറക്കാൻ നിഷ്കളങ്കനായ ഒരുവന്റെ രക്തം കൂടി വേണം. മുപ്പതു വർഷം മുൻപ് നിന്റെ അച്ഛൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടപ്പോൾ അപൂർണ്ണമായ ആ ബലി ഇന്ന് നിന്നിലൂടെ പൂർത്തിയാകും." “അയ്യോ എന്നെ കൊല്ലല്ലേ” സജിത്ത് ഓടാൻ ശ്രമിച്ചു, പക്ഷേ അവന്റെ കാലുകൾ തറയിൽ ഒട്ടിപ്പിടിച്ചത് പോലെ തോന്നി. സിജി തന്റെ കഴുത്തിലെ മാല ഊരി അവന്റെ നേരെ എറിഞ്ഞു. അത് ഒരു കറുത്ത പാമ്പായി മാറി അവന്റെ ശരീരത്തിൽ വരിഞ്ഞുമുറുക്കി. നിലവറയിലെ ഭിത്തികൾ വിണ്ടുകീറാൻ തുടങ്ങി. അതിനുള്ളിൽ നിന്ന് ആയിരക്കണക്കിന് കൈകൾ പുറത്തേക്ക് വന്ന് സജിത്തിനെ ഉള്ളിലേക്ക് വലിച്ചു. സിജി ആ കഠാര വായുവിൽ ഉയർത്തിപ്പിടിച്ചു കൊണ്ട് ഭ്രാന്തമായി ചിരിച്ചു. "ഇരുട്ടിന്റെ പ്രഭു ഉയിർത്തെഴുന്നേൽക്കുന്നു!" അടുത്ത ദിവസം പുലർച്ചെ, ഗ്രാമവാസികൾ കണ്ടത് സിജി പുഴവക്കിൽ ശാന്തമായി ഇരിക്കുന്നതാണ്. അവൾക്ക് ഇപ്പോൾ പ്രായം കുറഞ്ഞത് പോലെ തോന്നി. അവളുടെ മുഖത്ത് ഒരു പുതിയ തിളക്കം. പക്ഷേ സജിത്ത് പെരേര യെ പിന്നീട് ആരും കണ്ടിട്ടില്ല. ആ തറവാടിന്റെ നിലവറയിൽ നിന്ന് ഇന്നും രാത്രികാലങ്ങളിൽ ചങ്ങലകളുടെ ശബ്ദം കേൾക്കാമെന്ന് നാട്ടുകാർ പറയുന്നു. പുഴയിലെ വെള്ളത്തിന് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. സിജി അവിടെത്തന്നെ തുടരുന്നു, തന്റെ യജമാനന് നൽകാൻ അടുത്ത ബലിവസ്തുവിനെ കാത്തിരുന്നു. ………. സജിത്തിന്റെ അപ്രത്യക്ഷമാകൽ ഗ്രാമത്തിൽ വലിയ ചർച്ചയായില്ല. കാരണം, ആ തറവാട്ടിലേക്ക് പോകുന്നവർ തിരികെ വരാറില്ല എന്നത് അവിടുത്തെ എഴുതപ്പെടാത്ത നിയമമായിരുന്നു. എന്നാൽ സജിത്തിന്റെ സുഹൃത്തും കുറ്റാന്വേഷകനുമായ സാമുവൽ ഡിക്കോസ്റ്റ അവിടെ എത്തിയതോടെ കഥ മാറി. അവൻ വന്നത് വെറുമൊരു സന്ദർശനത്തിനല്ല, സജിത്ത് അയച്ച അവസാനത്തെ വിചിത്രമായ ഒരു വോയ്‌സ് മെസ്സേജ് പിന്തുടർന്നാണ്. ("സാമുവൽ... അവൾ തുന്നുന്നത് തുണിയല്ല... അവൾ കാലത്തെയാണ് തുന്നി ചേർക്കുന്നത്. , ഈ വീട് ഒരു കെണിയാണ്!") …….. തറവാട്ടിലെത്തിയ സാമുവലിനെ സിജി സ്വീകരിച്ചത് മരവിച്ച ഒരു പുഞ്ചിരിയോടെയായിരുന്നു. വീടിനുള്ളിൽ കയറിയ ഉടൻ സാമുവൽ ഒരു കാര്യം ശ്രദ്ധിച്ചുചുവരിലെ നൂറിലധികം പഴയ ക്ലോക്കുകൾ എല്ലാം ഒരേ സമയം കാണിക്കുന്നു: 3:33 AM. സെക്കൻഡ് സൂചികൾ അനങ്ങുന്നില്ല, പക്ഷേ ഓരോ ക്ലോക്കിനുള്ളിൽ നിന്നും ഹൃദയമിടിപ്പ് പോലെ ഒരു ശബ്ദം ഉയരുന്നുണ്ടായിരുന്നു. "സിജി, സജിത്ത് എവിടെ?" സാമുവൽ നേരിട്ട് ചോദിച്ചു. സിജി തന്റെ കയ്യിലുണ്ടായിരുന്ന കറുത്ത തുന്നൽ നൂൽ പതുക്കെ മുറിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു. "അവൻ ഈ വീടിന്റെ ഭാഗമായിക്കഴിഞ്ഞു സാമുവൽ. നീയും ഈ മണത്തെ സ്നേഹിച്ചു തുടങ്ങും." അവൾ ചൂണ്ടിക്കാണിച്ചത് മുറിയുടെ മൂലയിലുള്ള ഒരു വലിയ ഭരണിക്കാണ്. അതിൽ നിന്ന് വമിക്കുന്ന ഗന്ധം സാമുവലിന്റെ തല കറക്കി. …….. അന്ന് രാത്രി സാമുവൽ ഉറക്കം നടിച്ചു കിടന്നു. കൃത്യം മൂന്നരയായപ്പോൾ വീടിന്റെ തറ തുരന്ന് ആരോ വരുന്ന ശബ്ദം കേട്ടു. അവൻ പതുക്കെ പുറത്തിറങ്ങി നോക്കി. ഹാളിന്റെ നടുവിൽ സിജി ഒറ്റയ്ക്ക് നിൽക്കുകയാണ്. പക്ഷേ അവൾക്ക് ചുറ്റും വായുവിൽ അദൃശ്യമായ രൂപങ്ങൾ ചലിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് സിജി ഒരു വലിയ കണ്ണാടിക്ക് മുന്നിൽ നിന്നു. കണ്ണാടിയിൽ അവളുടെ പ്രതിബിംബത്തിന് പകരം കണ്ടത് റെക്സി എന്ന മറ്റൊരു സ്ത്രീയുടെ രൂപമായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇതേ തറവാട്ടിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചുപോയ സിജിയുടെ സഹോദരി! റെക്സിയുടെ രൂപം കണ്ണാടിയിൽ നിന്ന് പുറത്തേക്ക് കൈനീട്ടി സിജിയുടെ കഴുത്തിൽ മുറുക്കി. സിജി വേദനയോടെയല്ല, മറിച്ച് ആവേശത്തോടെ മന്ത്രിച്ചു "യജമാനനു വിശക്കുന്നു... കവാടം തുറക്കാൻ സമയമായി. ഏഴാമത്തെ രക്തം ഇതാ ഇവിടെയുണ്ട്." …. സാമുവൽ തറവാടിന്റെ രഹസ്യ അറ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ ഒരു പുരാതന ഡയറി കണ്ടെത്തി. അതിൽ ലത്തീൻ ഭാഷയിൽ എഴുതിയിരുന്നു "ഈ കുടുംബത്തിലെ സ്ത്രീകൾ സാത്താനുമായി ഉണ്ടാക്കിയ കരാർ പ്രകാരം, ഓരോ മുപ്പതു വർഷം കൂടുമ്പോഴും തറവാടിന്റെ അവകാശി സ്വന്തം രക്തബന്ധമുള്ള ഒരാളെ ബലി നൽകണം. അല്ലെങ്കിൽ അവരുടെ ആത്മാവ് നരകത്തിലെ നിഴലുകളായി മാറും." പെട്ടെന്ന് തറവാടിന്റെ ചുവരുകൾ രക്തം വിയർക്കാൻ തുടങ്ങി. സിജി നിലവറയിൽ നിന്ന് പുറത്തുവന്നു. അവളുടെ കയ്യിൽ സജിത്തിന്റെ മോതിരം ഉണ്ടായിരുന്നു. "നീ തിരയുന്നത് ഇതിനാണോ സാമുവൽ?" അവളുടെ ശബ്ദം ഇപ്പോൾ അനേകം ആത്മാക്കളുടെ നിലവിളി പോലെ മുഴങ്ങി. നിലവറയിൽ വെച്ച് സാമുവൽ കണ്ടത് ഭീകരമായ ഒരു കാഴ്ചയായിരുന്നു. സജിത്ത് മരിച്ചിട്ടില്ല, പക്ഷേ അവൻ ഒരു മനുഷ്യരൂപമല്ലായിരുന്നു. അവന്റെ ശരീരം ഭിത്തിയോട് ചേർത്ത് തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. സിജി തന്റെ ആചാരം പൂർത്തിയാക്കാൻ അവസാനത്തെ ഘട്ടത്തിലേക്ക് കടന്നു. അവൾ ഒരു കറുത്ത മെഴുകുതിരി സാമുവലിന്റെ നെറ്റിക്ക് നേരെ പിടിച്ചു. "നീ ഒരു വിശ്വാസിയാണല്ലോ സാമുവൽ... നിന്റെ വിശ്വാസം എന്റെ യജമാനന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ്." സാമുവൽ തന്റെ കയ്യിലുണ്ടായിരുന്ന ഒരു ലോക്കറ്റ് പുറത്തെടുത്തു. പക്ഷേ അത് ഒരു കുരിശായിരുന്നില്ല, മറിച്ച് മറ്റൊരു സാത്താനിക ചിഹ്നമായിരുന്നു! സിജി ഞെട്ടിപ്പോയി. "നീ കരുതിയത് നീ മാത്രമാണ് ഈ കരാറിൽ ഉള്ളതെന്നാണോ സിജി?" സാമുവൽ ക്രൂരമായി ചിരിച്ചു. "ഞാൻ വന്നത് സജിത്തിനെ രക്ഷിക്കാനല്ല... അവനിൽ നിന്ന് എനിക്ക് കിട്ടേണ്ട വിഹിതം വാങ്ങാനാണ്." തറവാടിന്റെ മേൽക്കൂര പിളർന്നു. ആകാശത്ത് നിന്ന് കറുത്ത മിന്നലുകൾ ഹാളിനുള്ളിലേക്ക് പതിച്ചു. സിജിയും സാമുവലും തമ്മിലുള്ള ആത്മീയ യുദ്ധം തുടങ്ങുകയായിരുന്നു. ആര് ആരെ ബലി നൽകും എന്ന ചോദ്യം മാത്രം ബാക്കിയായി. പിറ്റേന്ന് പുലർച്ചെ ഗ്രാമവാസികൾ നോക്കിയപ്പോൾ കരിങ്കല്ല് തറവാട് അപ്രത്യക്ഷമായിരിക്കുന്നു. അവിടെ വെറുമൊരു കരിഞ്ഞ മണ്ണ് മാത്രം. പുഴയിൽ നിന്ന് ഒരു വെളുത്ത വസ്ത്രം ഒഴുകി വരുന്നത് മാത്രം അവർ കണ്ടു. അത് സിജിയുടേതായിരുന്നോ അതോ മറ്റൊരു ഇരയുടേതോ? ആർക്കും അറിയില്ല. പാലാ പുഴയുടെ തീരത്ത് ഇന്നും രാത്രിയിൽ ഒരു ശബ്ദം കേൾക്കാമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.അടുത്ത മുപ്പതു വർഷത്തിനായുള്ള കാത്തിരിപ്പിന്റെ ശബ്ദം. ……. End
ബാൻ ഇനി 12 ഡേയ്‌സ്
6.7K views
28 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mVdaaya?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 67) ഒരു വട്ടം കൂടി ആ ജീപ്പു പോയ ദിശയിൽ ഒന്നു നോക്കിയതിനുശേഷം, പോത്തൻ ഫോണിൽ കോൾ ബട്ടനമർത്തി. മനോഹരമായ രണ്ടു തെറി കേൾക്കുമെന്ന് കരുതിയാകണം, ജെയിംസിന്റേയും രൂപേഷിന്റേയും മുഖത്ത് ചിരി പരന്നിരുന്നു. കോൾ അറ്റൻഡായതും പോത്തൻ സ്പീക്കർ ഫോൺ ഓണാക്കി. “പറയൂ സർ!” അപ്പുറത്തെ സ്വരത്തിൽ കിതപ്പ് വ്യക്തമായിരുന്നു. “നീ എവിടാ കുഞ്ഞേ ?” പോത്തൻ വളരെ ശാന്തനായാണ് ചോദിച്ചത്. “ഞാനിപ്പൊ ഇവിടില്ല സർ. ഒരു ഷൂട്ടിലാ.” “എവിടില്ലെന്ന് ? എവിടാ നിന്റെ ഷൂട്ട് ?” നിമിഷങ്ങൾക്കുള്ളിൽ പോത്തന്റെ ടോൺ മാറി. “ഷൂട്ട്...അം... എന്തിനാ സർ വിളിച്ചേന്നു പറ.” “നിന്നെ കാണണം. അർജന്റാണ്. പറ്റിയാൽ അടുത്ത പത്തുമിനിറ്റിൽ നമുക്ക് മീറ്റ് ചെയ്യണം.” “അയ്യോ! ഇവിടെ ഷോട്ട് റെഡിയാണ് സർ. പെട്ടെന്നങ്ങനെ...” “അതെയോ... എന്നാ നീ വരണ്ട. എവിടാ ഷൂട്ട് ? ഞങ്ങളങ്ങോട്ടു വരാം.” “അതുവേണ്ട സർ...” അവന്റെ സ്വരം പരിഭ്രാന്തമായി. “സർ എവിടാന്നു പറഞ്ഞാ മതി. ഞാനങ്ങോട്ടു വരാം. ഇവിടെ പൊലീസൊക്കെ വന്നാ ശരിയാവില്ല.” “തന്നേ... ശരി! നിനക്ക് കടവന്ത്രേല് ഒരു ശാലേം കൂടാരം അറിയാവോ ? മെയിൻ റോഡീന്ന് കേറീട്ടാ. ഒരു ലോഡ്ജാ.” “അയ്യോ! അത്രേം പബ്ലിക്കായ സ്ഥലത്ത് ഈ മൊഖോം കാണിച്ചോണ്ട് ഞാനെങ്ങനെയാ സർ.” “പ്ഫ! പട്ടി നായിന്റെ മോനേ! എന്റടുത്താണോടാ നിന്റമ്മേടെ സെലിബ്രിറ്റി കാർഡെറക്കാൻ നോക്കണെ!“ ”സർ...“ കേൾക്കേണ്ടതു കേട്ടപ്പോൾ അപ്പുറം ശാന്തമായി. ”എപ്പൊ എത്തും ?“ ”ഒരു അര മണിക്കൂർ സർ... ഞാൻ എന്തെങ്കിലും പറഞ്ഞ് ഇവിടുന്നെറങ്ങിക്കോളാം.“ ”ആയ്ക്കോട്ടെ. പക്ഷേ ഒരു കാര്യമൊണ്ട്. ഈ ഫോൺ കട്ടു ചെയ്ത് കഴിഞ്ഞ്, എന്റെ മൂത്ത സാറമ്മാരേം വിളിച്ച് പരാതിപറയാൻ വല്ല പ്ലാനുമൊണ്ടെങ്കി ഓർത്തോ... ഇന്നു രാത്രീം കൂടെയേ നീ പിന്നെ പൊറം ലോകത്ത് സെലിബ്രിറ്റി ആയിട്ടിരിക്കുവൊള്ളൂ. സംശയൊണ്ടെങ്കി, രണ്ട് വീഡിയോ ക്ലിപ്പോടെ അയച്ചുതരാം.“ ”ഇല്ല സർ! ഉടനെയെത്താം. ഞാൻ കണ്ടെയ്നർ റോഡിലുണ്ട്.“ അമറിന്റെ സ്വരം ദയനീയമായി. “ഒറ്റയ്ക്ക് വരണം കേട്ടോ. നിന്റെ വാനരഗണങ്ങളെയൊക്കെ അവടെത്തന്നെ നിർത്തിയാ മതി. മനസ്സിലായോ ?” ഫോൺ കട്ടു ചെയ്ത പോത്തൻ മൂവരേയും വിളിച്ച് പുറത്തേക്കിറങ്ങി. നന്നായി വിശക്കുന്നുണ്ടെല്ലാവർക്കും. ശാലേം കൂടാരത്തിന്റെ താഴത്തെ നിലയിൽത്തന്നെ ഒരു ചെറിയ കഫ്തേരിയ പ്രവർത്തിക്കുന്നുണ്ട്. ഷവർമ്മ പോലുള്ള അറബിക്ക് ഭക്ഷണമാണ്. അവിടെ നിന്നുമുയരുന്ന ചുട്ട മാംസത്തിന്റെ ഗന്ധമാണ് ആ കെട്ടിടത്തിനാകെ. ഭക്ഷണം കഴിക്കുമ്പോൾ നാലു പേരും നിശബ്ദരായിരുന്നു. ഇനി ഈ രാത്രിയിൽ എന്തൊക്കെ സംഭവിക്കുമെന്നറിയാത്ത അവസ്ഥ. നാളെ പുലരുമ്പോൾ, ഈയിരിക്കുന്ന നാലുപേരിൽ എത്ര പേർ ബാക്കിയുണ്ടാകുമെന്ന് പറയാനാകില്ല. എങ്ങനെയൊക്കെ ചിന്തിച്ചാലും ഇതൊരു ശുഭപര്യവസായി ആയിത്തീർന്നേക്കില്ല എന്ന സാധ്യതയാണ് മനസ്സിൽ തെളിയുന്നത്. പോത്തന്റെ മുഖം അതീവ ഗൗരവമാർജ്ജിച്ചിരുന്നു. പക്ഷേ കണ്ണുകളിൽ തിളയ്ക്കുന്ന നിശ്ചയദാർഢ്യം അയാളുടെ കൂട്ടാളികൾക്ക് കരുത്തേകി. രൂപേഷിന്റെ ചിന്തകളിൽ ആ ജീപ്പ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. സാധാരണ ജീപ്പുകളെ അപേക്ഷിച്ച് ആ വാഹനത്തിന് ചുരുങ്ങിയത് 18 വ്യത്യസ്ത അടയാളങ്ങൾ അവൻ മനസ്സിൽ കുറിച്ചിരുന്നു. ഒരൊറ്റ നോട്ടത്തിൽത്തന്നെ തിരിച്ചറിയാനാകും ആ തൃശ്ശൂർ രെജിസ്ട്രേഷൻ വാഹനം. സോളമനാണത്. പക്ഷേ ആ വിവരം പോത്തനോട് പറയാൻ അവന് വൈമുഖ്യം തോന്നി. ഇത്തരമൊരവസ്ഥയിൽ അയാൾക്ക് കൂടുതൽ ടെൻഷൻ കൊടുക്കണ്ട എന്നു കരുതി അവൻ. മാത്രമല്ല, രെജിസ്റ്റേർഡ് ക്രിമിനലായ സോളമനെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുന്നതിനോട് പോത്തന് പണ്ടും താൽപ്പര്യമില്ലായിരുന്നല്ലോ. ഭക്ഷണം കഴിച്ചവസാനിച്ചതും പോത്തന്റെ ഫോണിൽ അമറിന്റെ മെസേജെത്തി. “ഞങ്ങൾ താഴെയുണ്ട്. എവിടേയ്ക്കാണ് വരേണ്ടത് ?” മറുപടിയായി ടൈപ്പ് ചെയ്യാൻ തുടങ്ങിയെങ്കിലും, പെട്ടെന്നു തന്നെ ആ പാഴ്പണി ഉപേക്ഷിച്ച് പോത്തൻ കോൾ ബട്ടനിൽ വിരലമർത്തി. “ഞങ്ങളോ ? നിന്നോട് ഒറ്റയ്ക്കു വരാനല്ലേ പറഞ്ഞത് ?” പോത്തന്റെ ചോദ്യം രൂക്ഷമായിരുന്നു. “പോത്തൻ സർ...” അപ്പുറത്തു നിന്നും കേട്ടത് അമറിന്റെ ശബ്ദമായിരുന്നില്ല. “ഞാൻ വിവേക്. വിവേക് നാരായൺ. അമറിന്റെ മാനേജരാണ്. എവിടേയ്ക്കാ വരേണ്ടതെന്നു പറഞ്ഞാൽ...” കെട്ടിടത്തിനു പുറകിലെ വഴിയിലേക്ക് സാവധാനം കയറി വന്ന ലാൻഡ് റോവർ വാഹനം പോത്തന്റെ കണ്ണിൽപ്പെട്ടു. “സെക്കൻഡ് ഫ്ലോർ. കയറി അവിടെ ഹോളിൽ നിൽക്കൂ. ഞങ്ങളിപ്പൊ എത്താം.” പോത്തൻ വാക്കുകൾ കടിച്ചമർത്തിക്കൊണ്ടാണ് സംസാരിച്ചത്. ലാൻഡ് റോവറിന്റെ പുറകിലെ ഡോർ തുറന്ന് അതികായന്മാരായ രണ്ടുപേർ വെളിയിലേക്കിറങ്ങുന്നത് അവർ നാലുപേർക്കും കാണാമായിരുന്നു. അതിലൊരാൾ ഫോൺ കാതോടു ചേർത്തിരുന്നു. “ചെറുക്കൻ മൊടയാണല്ലോ മക്കളേ...” ഫോൺ കട്ടുചെയ്തുകൊണ്ട് പോത്തൻ ജെയിംസിനെ നോക്കി. “ബാ... ചെന്നു നോക്കാം. ഇനി നമ്മൾ ഡിപ്ലോമാറ്റിക്കായിട്ട് നിന്നട്ട് കാര്യമില്ല.“ ജെയിംസ് ഏതാനും ടിഷ്യൂ പേപ്പർ വലിച്ചെടുത്ത് കൈയ്യും മുഖവുമെല്ലാം തുടച്ച് വൃത്തിയാക്കിക്കൊണ്ട് എഴുന്നേറ്റു. അവന്റേയും, വിൻസന്റിന്റേയും മുഖഭാവത്തിൽ അസാധാരണമായൊരു ശാന്തത കടന്നുവന്നിരിക്കുന്നത് പോത്തൻ ശ്രദ്ധിച്ചു. കഫ്ത്തേരിയായിൽ നിന്നും പുറത്തേക്കിറങ്ങിയ സംഘം ആ ലാൻഡ് റോവറിനുള്ളിലേക്ക് കുനിഞ്ഞു നോക്കിയെങ്കിലും, കറുത്ത ഗ്ലാസ്സായിരുന്നതിനാൽ ഉള്ളിൽ ഒന്നും കാണാനുണ്ടായിരുന്നില്ല. “പബ്ലിക്കായിട്ട് വേണ്ട സർ. നമുക്ക് മുകളിലേക്ക് ചെല്ലാം.” ജെയിംസ് മന്ത്രിച്ചുകൊണ്ട് സ്റ്റെയറിനെ ലക്ഷ്യമാക്കി നടന്നു. മുകളിൽ... സ്റ്റെയർ കയറിച്ചെല്ലുന്നത് ഒരു ഇടുങ്ങിയ ഹാളിലേയ്ക്കാണ്. അവിടെ നിന്നും ആ നിലയിലെ മുറികളിലേക്ക് പ്രവേശിക്കാനുള്ള നാലു വാതിലുകൾ കാണാമായിരുന്നു. ലിഫ്റ്റ് വർഷങ്ങളായി പണിമുടക്കിലാണ്. പോത്തനും കൂട്ടരും കയറിച്ചെല്ലുമ്പോൾ ആ രണ്ടു യുവാക്കളും ഹാളിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒരുവൻ മൂലയിലേക്ക് മാറി നിന്നുകൊണ്ട് ആരോടോ സ്വരം താഴ്ത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പോത്തനെ കണ്ടതും സംസാരം മതിയാക്കി അയാളും മറ്റവനോടൊപ്പം ചേർന്നു. “മിസ്റ്റർ പോത്തൻ...” ചെറുപ്പക്കാരിലൊരാൾ പുഞ്ചിരിയോടെ ഹസ്തദാനത്തിനായി കൈ നീട്ടി. “നീയാണോ നേരത്തേ ഫോണെടുത്തെ ? വിവേക് ?” “യെസ് സർ!” അവന്റെ സ്വരത്തിൽ ബഹുമാനം സ്ഫുരിച്ചു. “അമറെന്ത്യേ ?” “അമർ താഴെ കാറിലുണ്ട്. ഞാൻ വിളിക്കാം. പക്ഷേ അതിനു മുൻപ് ഇതെന്താണ് സംഭവം എന്നൊന്നറിയണം സർ. കാരണം, ഞങ്ങളും അമറുമായി ഒരു കോണ്ട്രാക്റ്റ് ഉണ്ട്. അയാളുടെ ഫുൾ സെക്യൂരിറ്റി ഞങ്ങളുടെ ഉത്തരവാദിത്തമാണ്.” വിവേക് പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്തു നീട്ടി. പക്ഷേ പോത്തൻ അതിലേക്കൊന്ന് നോക്കുക പോലും ചെയ്തില്ല. വിവേകിന്റെ മുഖം മങ്ങി. “ആ പെലിയാടി മോനോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു, വരുമ്പൊ ഒറ്റയ്ക്കു വരണമെന്ന്.” പോത്തന്റെ സ്വരം ക്രുദ്ധമായി. “ഹേയ് ഹേയ് ഹേയ്! ഇങ്ങനെ ഹോസ്റ്റിലിറ്റി കാണിക്കേണ്ട ആവശ്യമെന്താണ് സർ ?” വിവേക് അമ്പരന്നു. “കാര്യങ്ങൾ ഇങ്ങനെയാണെങ്കി ഇങ്ങോട്ട് അമറിനെ കൊണ്ടുവരാൻ എനിക്ക് പറ്റില്ല. പണി കിട്ടുന്നത് ഞങ്ങക്കാ.24 മണിക്കൂർ പ്രൊട്ടക്ഷനാണ്. ഒരു വിട്ടുവീഴ്ച്ചയും പറ്റില്ല.” അത് പറഞ്ഞവസാനിപ്പിച്ചതും വിവേക് ആ കാഴ്ച്ച കണ്ടു ഞെട്ടിയതും ഒരുമിച്ചായിരുന്നു. സ്റ്റെയർ കയറി വരുന്ന ആജാനുബാഹുവായ ഒരു ആഫ്രിക്കൻ യുവാവ്! “വിൻസന്റ്!” ആ യുവാവിന്റെ കണ്ണുകൾ തുറിച്ചുവന്നു. “നീയെന്താണ് ഇവരുടെ കൂടെ ?” “അമർ എവിടെ മിസ്റ്റർ വിവേക് ?” വിൻസന്റിന്റെ സ്വരത്തിന് തീരെ മാർദ്ദവമുണ്ടായിരുന്നില്ല. “വാട്ട് ഈസ് ഹാപ്പെനിങ്ങ് ഹിയർ മാൻ ?” അന്തം വിട്ടുപോയ വിവേക് പോത്തനുനേരേ തിരിഞ്ഞു. “ഡ്രഗ്സ് റിലേറ്റഡായിട്ടെന്തെങ്കിലുമാണോ ഇത് ?” “എടാ കൂത്തിച്ചി മോനേ!” പോത്തൻ പല്ലുകൾ കടിച്ചമർത്തിക്കൊണ്ട് വിവേകിനെ പുറകിലെ ഭിത്തിയിലേക്ക് ചാരി നിർത്തി. “എനിക്കേ, ഇതൊക്കെ നിന്നെ ബോധിപ്പിക്കണ്ട എന്തെങ്കിലും ആവശ്യമുണ്ടോ ? നീ തന്നെ പറ!” “ദേഹത്തു തൊട്ടാൽ കളി മാറും കേട്ടോ മിസ്റ്റർ പോത്തൻ! വീ ആർ നോട്ട് സം-” പറഞ്ഞു പൂർത്തിയാക്കാനായില്ല അവന്. പോത്തന്റെ ഉരുക്കു കാൽമുട്ട് വളരെ കൃത്യമായി കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. കുനിഞ്ഞു നിലത്തേക്കിരുന്നുപോയ വിവേക്, നിമിഷങ്ങൾക്കുള്ളിൽ ഒരു കരാട്ടേ സ്റ്റാൻസോടുകൂടി ചാടിയെഴുന്നേറ്റു. പക്ഷേ, തനിക്കും പോത്തനുമിടയിൽ മഹാമേരു പോലെ നിലയുറപ്പിച്ചിരുന്ന വിൻസന്റിനെ കണ്ട നിമിഷത്തിൽത്തന്നെ അവന്റെ ചുരുട്ടിപ്പിടിച്ചിരുന്ന മുഷ്ടികൾ അയഞ്ഞു. കൈകൾ സാവധാനം താഴ്ന്നു. “യൂ ഫൈറ്റ് ഹിം, യൂ ഫൈറ്റ് മീ! സിമ്പിൾ ആസ് ദാറ്റ്!” വിൻസന്റ് തന്റെ വലതുകൈപ്പത്തി നിവർത്തി ആ ചെറുപ്പക്കാരന്റെ മുഖത്തിനുനേരേ നീട്ടിപ്പിടിച്ചു. “വിൻസന്റ്... നിനക്കറിയാം. അമർ ഇപ്പോ യൂസ് ചെയ്യാറില്ല. റീഹാബിലിറ്റേഷൻ കഴിഞ്ഞയാളാണവൻ. ഈ വിഷയത്തിൽ പൊലീസും കേസുമെല്ലാം ഒരാവർത്തി കഴിഞ്ഞതാണ്. ഇവരെ പറഞ്ഞു മനസ്സിലാക്ക് നീ. ഇനിയും ആ പാവത്തിനെ ബുദ്ധിമുട്ടിക്കരുതെന്ന് പറയൂ.” വിവേകിന്റെ ശബ്ദം തീരെ ദുർബ്ബലമായിരുന്നു. “വീ ഡോണ്ട് കെയർ വിവേക്... ഡ്രഗ്സ് യൂസ് ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. അവനെക്കൊണ്ട് ഞങ്ങൾക്ക് വേറേ കുറച്ച് കാര്യങ്ങളുണ്ട്. ബ്രിങ്ങ് ഹിം. ഓക്കേ ? ഞങ്ങളോട് ഫൈറ്റ് ചെയ്ത് ജയിച്ചുപോകാൻ പറ്റുമെന്ന് കരുതല്ലേ നീ. അത്ര മണ്ടനല്ല വിവേക് എന്നാണെന്റെ വിശ്വാസം.” വിൻസന്റ് ഒരു നേർത്ത പുഞ്ചിരിയോടെ, എന്നാൽ ഒട്ടും മയമില്ലാത്ത വാക്കുകളിൽ അത് പറഞ്ഞവസാനിപ്പിച്ചു. ഇനി അവരോട് സംസാരിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് മനസ്സിലായ വിവേക് തന്റെ കൂട്ടാളിയെ നോക്കി കണ്ണുകൊണ്ട് ഒരാംഗ്യം കാണിച്ചു. അയാൾ അടുത്ത നിമിഷം തന്നെ സ്റ്റെയറിലൂടെ താഴേക്കോടിയിറങ്ങിപ്പോയി. കാലുകൾക്കിടയിൽ കൈയ്യമർത്തി വേദന കടിച്ചമർത്തുന്ന വിവേകിനെ നോക്കി പോത്തൻ അവജ്ഞയോടെ മുഖം വക്രിച്ചുപിടിച്ചു. “വല്ല കാര്യൊണ്ടാർന്നോ ? ആരു ക്ഷണിച്ചിട്ട് വന്നതാ നീ ?” “അയാൾ ഒരു വെൽ നോൺ ആക്ടറാണ്... ഇത്രേം പബ്ലിക്കായിട്ടൊരു സ്ഥലത്തൊക്കെ ഒറ്റയ്ക്ക് വിടാൻ ഞങ്ങൾക്ക് നിർവ്വാഹമില്ല സർ. അയാൾ ആരെ, എപ്പൊ, എന്തിന് മീറ്റ് ചെയ്യുന്നു എന്നൊക്കെ അന്വേഷിക്കേണ്ടത് ഞങ്ങടെ-” “പൊലീസിനൊള്ളേനേക്കാളും വല്യ അതോറിറ്റിയാണോടാ അത് ?” “സോറി സർ!” വിവേക് പിന്നെ ശബ്ദിച്ചില്ല. ഏതാണ്ട് പത്തു മിനിട്ടുകൾക്കു ശേഷം... വൃത്തിഹീനമായ ആ മുറിയ്ക്കുള്ളിലേക്കു പ്രവേശിച്ചപ്പോൾ അമറിന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം എല്ലാവരും ശ്രദ്ധിച്ചു. ‘പാൻ ഇൻഡ്യൻ സൂപ്പർ സ്റ്റാറിന്’ ചിന്തിക്കാൻ പോലുമാകാത്ത അന്തരീക്ഷം. എങ്കിലും, പോത്തന്റെ മുഖഭാവം കണ്ടതോടെ അമർ പെട്ടെന്നു തന്നെ മര്യാദക്കാരനായി. രൂപേഷ് കാലു കൊണ്ട് ഒരു കസേര നീക്കിയിട്ടുകൊടുത്തു. അംഗരക്ഷകർ രണ്ടുപേരോടും ബെഡിലേക്കിരുന്നുകൊള്ളാനും അവൻ ആംഗ്യം കാണിച്ചു. “പോത്തൻ സർ...” ഒരു കൈ ഉയർത്തി, സ്കൂൾ കുട്ടികൾ ടീച്ചറോട് സംശയം ചോദിക്കുന്ന ഭാവത്തിലാണ് അമർ സംസാരിച്ചു തുടങ്ങിയത്. “ശ്ശ്...” ചൂണ്ടുവിരൽ ചുണ്ടിലമർത്തിക്കൊണ്ട് പോത്തൻ അവനരികിലെത്തി കുനിഞ്ഞു. “വർത്താനം വേണ്ട. ഞാൻ പറഞ്ഞിട്ടല്ലാതെ വാ തുറന്നാൽ, ഞാൻ ദേ എന്റെയീ ഇടംകൈ കൊണ്ട് ഒരൊറ്റ വീക്ക്! നിന്റെയീ മില്ല്യൻ ഡോളർ മോന്ത ഞാൻ ചതച്ചുകളയും. മനസ്സിലായോ ?” സ്തംഭിച്ചു പോയ, സൂപ്പർ സ്റ്റാർ സ്വയമറിയാതെയെന്നോണം തല കുലുക്കി സമ്മതമറിയിച്ചു. “ഗുഡ്!” പോത്തനും ഒരു കസേര വലിച്ചിട്ട് അമറിനെതിർവശത്തായി ഇരുന്നു. “നീ ക്രേസി 9 എന്നൊരു ഗ്യാങ്ങിനെപ്പറ്റി കേട്ടിട്ടുണ്ടോ ?” കള്ളമാണ് വായിൽ വന്നതെങ്കിലും പോത്തനു പുറകിൽ നിന്നിരുന്ന വിൻസന്റിനെ കണ്ടതും ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു അമറിന്. എല്ലാമറിഞ്ഞുകൊണ്ടാണ് പോത്തന്റെ ചോദ്യമെന്നുറപ്പ്. “എനിക്കിപ്പൊ അവരുമായിട്ട് ഒരു ബന്ധവുമില്ല സർ. എല്ലാം അവസാനിപ്പിച്ചിട്ട് വർഷങ്ങളായി.” അടുത്ത നിമിഷം തന്നെ കിട്ടി ഒരെണ്ണം. മുഖമടച്ചു തന്നെ. “ആ ഡ്രോണിലെ വീഡിയോക്ക് എത്ര വർഷത്തിന്റെ പഴക്കമുണ്ടെടാ [BLEEP]മോനേ!” പോത്തൻ അലറി. “സോറി സർ...” വായിൽ നിറഞ്ഞ രക്തം അവന്റെ ടീഷർട്ടിലൂടെ താഴേക്കൊഴുകിയിറങ്ങി. “നൊണയായിട്ട് ഒരു വാക്ക് നീ പറഞ്ഞു തീർക്കണേനു മുന്നെ തന്നെ അടി വീണിരിക്കും! മദമെളകി നിക്കുവാ ഞാൻ!” പോത്തൻ അവന്റെ താടിയിൽ പിടിച്ച് മുഖം ബലമായുയർത്തി തനിക്കഭിമുഖമാക്കി പിടിച്ചു. “എനിക്കറിയാം...” എല്ലാം കൈവിട്ടുപോയവന്റെ നിസ്സഹായതയുണ്ടായിരുന്നു അമറിന്റെ സ്വരത്തിൽ. “എന്തറിയാന്ന് ?” “ക്രേസി 9 ഗ്യാങ്ങിനെപ്പറ്റി എനിക്കറിയാം. വാൾട്ടർ എന്റെ ഫ്രണ്ടാ...” “വെരി ഗുഡ്!” പോത്തൻ ചിരിച്ചു. “തല്ലാൻ കാരണമന്വേഷിച്ചു നിക്കുവാ ഞാൻ. അതുകൊണ്ട് യാതൊരു കാരണവശാലും ഉഡായിപ്പിനു നിക്കരുത്.” “ഇല്ല സർ!” “ഓക്കെ! അടുത്ത ചോദ്യം. ഇവിടെയെത്തിയതിനുശേഷം, വാൾട്ടർ നിന്നെ വിളിച്ചാർന്നോ ?” അമർ ഞെട്ടി മുഖമുയർത്തി. “സർ തല്ലരുത്... സത്യമാണ് പറയുന്നത്. വാൾട്ടർ ഇവിടെയെത്തിയ വിവരം ഞാനിതാദ്യായിട്ടാണ് കേക്കണത്.” ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഭീതി നിഴലിച്ചു. പോത്തൻ കൈയുയർത്തിയപ്പോൾ അമർ ചൂളി താഴേക്കു കുനിഞ്ഞിരുന്നുപോയി. “അവൻ നിന്നെ വിളിക്കാതിരിക്കാൻ സാധ്യതയില്ലല്ലോ കുട്ടാ... നീ തന്നെയല്ലേ പറഞ്ഞെ അവൻ നിന്റെ ഫ്രണ്ടാന്ന്.” “എന്റെ നമ്പറ് ഞാൻ മാറ്റിയാർന്നു സർ. ഒരു മാസം പോലുമായിട്ടില്ല. അവരുമായിട്ടൊക്കെയുള്ള കണക്ഷൻ കുറേ കാലം മുന്നെ തന്നെ ഞാൻ കട്ടുചെയ്തതാ. ഭയങ്കര ഡേഞ്ചറസാണവര്.” “ഉം...” പോത്തൻ ആലോചനയോടെ ഒന്നിരുത്തി മൂളിക്കൊണ്ട് തിരിഞ്ഞ് ജെയിംസിനെ നോക്കി. “ആ കട്ടിലേലിരിക്കണ രണ്ട് മൈരന്മാരേം ഒന്ന് പിടിച്ച് പൊറത്തോട്ട് നിർത്തിക്കേ. അതിനു മുമ്പ് അവന്മാരടെ ഫോണൊക്കെ വാങ്ങി വെക്ക്.” (TBC) കണ്ണൂർകാരൻ 🌹🌹🌹🌹 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!