നേരായ രീതിയിൽ എൻട്രൻസ് പരീക്ഷ എഴുതി പാസായി മെഡിക്കൽ ബിരുദങ്ങൾ എടുത്ത് വരുന്ന ഡോക്ടർമാർ രാജ്യത്തെ 145 കോടി ജനങ്ങളുടെ ആരോഗ്യ രക്ഷകരാണ്. അവരുടെ വിശ്വാസത്തിലാണ് നമ്മൾ എന്നും ഉറങ്ങാൻ പോകുന്നത്.
ലീക്കായ എൻട്രൻസ് ചോദ്യ പേപ്പർ പണം കൊടുത്ത് വാങ്ങി എൻട്രൻസ് എഴുതി പാസാകുന്നവർ, അവരുടെ ഇടയിലേക്ക് വന്നാൽ രാജ്യത്തെ ആരോഗ്യ രംഗം അട്ടിമറിക്കപ്പെടും. വ്യാജ ഡോക്ടർമാരെ നമുക്ക് വേണ്ടാ. അവരെ നമുക്ക് വിശ്വസിക്കാൻ കഴിയില്ല.
എൻട്രൻസ് ചോദ്യ പേപ്പർ ലീക്കാകുന്നത് രാജ്യത്ത് ഒരു തുടർക്കഥയായി മാറി. കഴിഞ്ഞ 12 വർഷത്തിനിടയിൽ രാജ്യത്ത് 81 പ്രാവശ്യം ചോദ്യ പേപ്പർ ലീക്കായിട്ടുണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു.
ആരോഗ്യമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ മകൾ പഠിക്കുന്നത് വിദേശത്താണ്. അമിത് ഷായുടെ മകൻ ഐസിസി പ്രസിഡണ്ടാണ്, വലിയ ലാഭത്തിൽ പോകുന്ന ബിസിനസ് സ്ഥാപനം നടത്തുന്നു. നരേന്ദ്ര മോദിക്ക് ഭാര്യയും മക്കളും ഇല്ല. അതുകൊണ്ടാണ് ഒരു മാസമായി ജന്തർ മന്ദറിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തെ അവർ അവഗണിക്കുന്നത്
സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാതെ, രാജ്യത്ത് ഹിന്ദു മുസ്ലിം സപർദ്ദയുണ്ടാക്കി ഓട് ഇളക്കി അധികാരത്തിൽ വന്നവരാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ഭാരതീയ ജനതാ പാർട്ടി.
ധർമ്മേന്ദ്ര പ്രധാൻ മറ്റ് ജനാധിപത്യ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് വന്ന ആളല്ല. അയാൾ മോദിയെപ്പോലെ ആർഎസ്എസിൽ നിന്ന് ബിജെപിയിൽ എത്തി മന്ത്രിയായ ആളാണ്. അവർക്ക് ജനാധിപത്യത്തിൻ്റെ വാലും മൂടും അറിയില്ല. അതുകൊണ്ടാണ് അയാൾ രാജിവെക്കാത്തത്.
പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രീതിയിൽ ജനങ്ങളിൽ നിന്ന് വലിയ നികുതി ഈടാക്കി
ജനങ്ങളെ കൊള്ളയടിക്കലാണ് ഇവരുടെ രാമ രാജ്യം മോഡൽ ഭരണം...
പെട്രോളിലും ഡീസലിലും യുപിഎ സർക്കാരിൻ്റെ കാലത്തെ ഇന്ധന നികുതിയെ ആറ് ഇരട്ടിയാക്കി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുക. പഴയ ആർഎസ്എസുകാരൻ മന്ത്രി ഗഡ്കരിയുടെ മക്കൾ നടത്തുന്ന എത്തനോൾ ഫാക്ടറിയിൽ നിന്ന് എത്തനോൾ വാങ്ങി, പെട്രോളിൽ കലക്കി അയാൾക്ക് ആയിരക്കണക്കിന് കോടിയുടെ ലാഭമുണ്ടാക്കി കൊടുക്കുക. ഹോൾസെയിൽ വിലക്ക് ഫാക്ടറിയിൽ നിന്നും എത്തനോൾ വാങ്ങി പെട്രോളിൽ കലക്കി, 115 രൂപക്ക് ഒരു ലിറ്റർ പെട്രോൾ വിറ്റിട്ട് നികുതി കൂടാതെ വേറെയും ലാഭം അതിൽ നിന്ന് ഉണ്ടാക്കുക.
ഈ പെട്രോൾ അടിക്കുന്നത് മൂലം വാഹനത്തിൻ്റെ മൈലേജ് 15% to 20% കുറയുന്നു. രാജ്യത്തെ ജനങ്ങൾ ഇതിന് മാത്രം എന്ത അപരാധമാണ് ഇവരോട് ചെയ്തത് ?
ഇങ്ങനെയാണോ രാമൻ അയോധ്യ ഭരിച്ചിരുന്നത് ?
500 വർഷം പഴക്കമുള്ള ബാബറി പള്ളി ഇരിക്കുന്ന സ്ഥലത്താണ് രാമൻ ജനിച്ചതെന്ന് പറഞ്ഞ്, ബാബറി പള്ളി പൊള്ളിച്ച് രാജ്യത്ത് ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കി കിട്ടിയ അധികാരത്തിന്റെ ബലത്തിൽ, സുപ്രീം കോടതിയിൽ നിന്നും രാമൻ ക്ഷേത്രം ഉണ്ടാക്കാൻ വിധി വാങ്ങി, രാമ ക്ഷേത്രം പണിയാനെന്ന് പറഞ്ഞ് 3500 കോടി പിരിച്ച് അതിൽ നിന്ന് 1500 കോടി ചെലവാക്കി അവിടെ രാമക്ഷേത്രം പണിത്, അവിടെ വഴിപാടായി കിട്ടുന്ന പണവും പണ്ടവും കട്ട് കൊണ്ട് പോകുന്നു. എന്നിട്ട് ഒരൊറ്റ വിളിയാണ് ജയ് ശ്രീറാം.
ഇവരുടെ ജയ് ശ്രീറാം വിളിയിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ ?
രാമൻ മര്യാദ പുരുഷോത്തമനാണെന്ന് പറഞ്ഞ് അങ്ങേരെ വിറ്റ് ഇവർ വോട്ടും കാശ് വേടിക്കുന്നു.
രാമഭക്തരുടെ കൂടെ സഹായം ഉണ്ടായാലെ ഈ പെരുംകൊള്ളക്കാരെ അധികാരത്തിൽ നിന്ന് ഓടിക്കാൻ കഴിയൂ.
.
.
.
.
#🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #🔶 BJP