വായനമുറി

𝐒𝐞𝐫𝐢𝐧 💕🖋️
6.2K views
3 months ago
ഭൂമിക 💗 4. . . അല്പം സമയത്തിനകം മുകളിലേക്കു വന്ന വ്യക്തിയെ കണ്ടു അവരൊന്നു ഞെട്ടി. "ബൈരവ്... " ഇവരുടെ അതെ അവസ്ഥയായിരുന്നു ബൈരവിനും സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന പറഞ്ഞിടത്തു തന്റെ സഹോദരിയെ കണ്ടന്നതിനേക്കാൾ അവരെ രണ്ടു പേരെയും ഒറ്റക്കു കണ്ടതാണ് അവനിൽ ഭയം നിറച്ചത്. എങ്കിലും അവനതു ഉൾക്കൊള്ളാത്തെ ഭൂമിയുടെ അടുത്തേക്ക് നടന്നു വന്നു.. "ഭൂമി നീയെന്താ ഇവിടെ..." ചോദ്യം ഭൂമിക്കാണേലും കണ്ണ് പോയത് കിരണിന്റെ മേലെക്കായിരുന്നു.അതിനു കിരൺ രണ്ടു കയ്യും ഉയർത്തി കാണിച്ചതും ബൈരവ് തലയിൽ കൈ വച്ചു... "ഭൂമി.. എന്താ ഇത്.നീ എങ്ങനെ ഇവിടെ കയറി.." "അതു തന്നെയാ ഞാനും ചോദിച്ചത്.." "എന്ത്.. " അവളോടുള്ള ചോദ്യത്തിന് കിരണാണ് മറുപടി നൽകിയത്. ബൈരവ് സംശയോടെ അവനെ നോക്കിയതും. കിരൺ അവന്റെ കൈ വീണ്ടും ഉയർത്തി ഭൂമിയെ ഒന്ന് അർത്ഥം വച്ചു നോക്കി.അതോടെ അവൾ കാര്യം മനസ്സിലാക്കി അവനെ നോക്കി കണ്ണുരുട്ടി കാണിച്ചതും. കിരൺ കള്ളച്ചിരിയോടെ ഒന്നും അറിയാതെ രീതിയിൽ അവിടെ നിന്നു അപ്പുറത്തുള്ള കസേരയിൽ പോയിരുന്നു.. അവന്റെ പോക്ക് കണ്ടു ഒരുവിതം കാര്യങ്ങൾ ഊഹിച്ചെടുത്ത ബൈരവ്. ഭൂമിയുടെ ചെവിയിൽ ആയി പിടിത്തമിട്ടു.. "ഔ... എന്തുപറ്റി ഏട്ടാ..പിടി വിടന്നെ.. നോവുണ്ട്.. " "എന്താണന്നു നിനക്കറിയില്ലെ ഭൂമി.. ചെയ്യരുത് എന്ന് പറഞ്ഞ കാര്യം ചെയ്യാൻ നിനക്ക് ഇത്ര തിടുക്കം ആണോ.." "കാണാൻ കൊതി ആയിട്ടല്ലേ.." ഭൂമിയുടെ മറുപടി കേട്ടു കലി കയറിയ ബൈരവ് അവളുടെ ചെവിയിൽ നിന്നു കയ്യെടുത്തു. അടുത്ത് കിടന്ന കുഞ്ഞി വടിയെടുക്കാൻ ആയി തിരിഞ്ഞു.. അവന്റെ പോക്ക് മനസ്സിലാക്കിയ കിരൺ പെട്ടന്ന് എഴുന്നേറ്റു ബൈരവിന്റെ അടുത്തേക്കൊടി. "ബൈരവ് വേണ്ടാ... നീ ഇങ്ങനെ കലിപ്പാകല്ലേ.. " "പിന്നെ കണ്ടില്ലേ അവളെന്തൊക്കെയാ ചെയ്യുന്നേ എന്ന്.." കിരൺ തടഞ്ഞു നിറുത്തിയെങ്കിലും കലിയോടെ ഭൂമിയെ അടിക്കാനായി ബൈരവ് ഒരുങ്ങിയത്തും കിരൺ ഭൂമിയെ അവനു പിറകേക്ക് നിറുത്തി. "ബൈരവ് നീ ഒന്ന് സമാധാനിക്ക് അതിനു മാത്രം ഒന്നും അവൾ ചെയ്തില്ലന്നോ..." "ചെയ്തില്ലന്നോ നീ കാണുന്നില്ലേ കിരണേ ഇവളുടെ കളി.എന്ത് ധൈര്യത്തില അവളിവിടേക്കു കയറി വന്നേ... എങ്ങാനും എന്റെ പകരം വേറെ ആരേലും ആണെലോ ഇവിടേക്ക് വന്നേ... ഒന്നാലോചിച്ചു നോക്ക് എന്തുണ്ടാകും എന്ന്.അവരെന്തെല്ലാം പറഞ്ഞുണ്ടാകും. നിന്റെ അച്ഛന്റെ അടുത്തെങ്ങാനും ഇങ്ങനെ ഒരു കാര്യം എത്തിയാൽ..!!ആലോചിച്ചു നോക്ക് കിരണേ..അയാൽ തീയിട്ടു കൊല്ലും നമ്മളെ.. അതെല്ലാം പോട്ടെ.കല്യാണം കഴിക്കാനായ ഒരു പെൺകുട്ടി അല്ലെ അവൾ. ഇങ്ങനെ ഒക്കെ നടന്നിട്ട് നാളെ ഒരു നല്ല ആലോചന വന്നാൽ നാട്ടുകാർ എന്തെല്ലാം പറയും.. എടാ ഞാൻ..!!ഞമ്മൾക്ക് ആകെ ഉള്ളൊരു പെൺ തരിയാടാ. അങ്ങനെ എന്തേലും പറ്റിയാൽ സഹിക്കില്ലടാ..." പറഞ്ഞു അവസാനിക്കുമ്പോയേക്കും അവന്റെ ശബ്ദം മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.. "എടാ അങ്ങനെ ഒന്നും സംഭവി..!!" "ക്ഷമിക്കേട്ടാ... ഞാൻ ഇങ്ങനെ ഒന്നും ഇനി ചെയ്യത്തില്ല..." കിരണിന്റെ വാക്ക് പാതി മുറിച്ചു കൊണ്ട് ഭൂമി വിതുമ്പി കൊണ്ട് മുന്നോട്ടു പയ്യെ നടന്നു വന്നു. അവളുടെ ആ അവസ്ഥ കണ്ടു ഇനിയും വഴക്കു പറയാൻ മുതിരാതെ ബൈരവ് അവളെ ചേർത്ത് നിറുത്തി കൊണ്ട് തയെക്ക് ഇറങ്ങി പോയി. "സാരല്ലടോ..ഞാൻ കുഞ്ഞിനെ നോവിക്കാൻ കരുതി ചെയ്തതല്ല.. വേദനിച്ചോ..." "അതു പ്രശ്നം ഇല്ല.. ഇനി നുള്ളാത്തിരുന്ന മതി. നല്ല നോവുണ്ടെ..." "ഇങ്ങനെ കുസൃതി കളിച്ചിട്ടല്ലേ.. നീയും കേൾക്കുന്നില്ലേ നാട്ടുകാരുടെ സംസാരം.." പരസ്പരം എന്താല്ലാമോ സംസാരിച്ചു റൂമുവിട്ടു അവർ ഇറങ്ങി പോയതും കിരൺ ആകെ വെല്ലാണ്ടായി. ഭൂമി പോയതിനല്ല.ഞാൻ തന്റെ സ്വന്തം കൂട്ടുകാരനെ ചതിക്കാണ് എന്ന തോന്നൽ.എവിടെയോ ഒരു നോവ് എന്തോ കൊത്തിവലിക്കും പോലെ.. എല്ലാം അവനോടു തുറന്നു പറയണം എന്നുണ്ട്. പക്ഷെ അവൻ എന്ത് കരുതും. പക്ഷെ പറഞ്ഞല്ലേ പറ്റു അതിനു മുന്നേ എല്ലാം എന്റെ വീട്ടുകാരോട് തുറന്നു പറയണം.. അച്ഛൻ അറിയണം..!! .............. അടുത്ത ദിവസം. അമ്മ തയിച്ച ഉടുപ്പ് ചിത്രച്ചിയുടെ വീട്ടിൽ കൊടുത്തു തിരികെ വരുന്ന സമയം ആണ്. പുഴ കടവിൽ എന്തെല്ലാമോ ചിന്തിച്ചിരിക്കുന്ന കിരണിനെ ഭൂമി കാണുന്നത്. പയ്യെ ഒരു കുസൃതി തോന്നി അവന്റെ പിറകിൽ പയ്യെ പോയി നിന്നതും. ഒന്നും അറിയാതെ ചിന്തയിൽ മുഴുകി ഇരിക്കായിരുന്നു അവൻ. "കിച്ചേട്ടാ..!!!" പെട്ടന്നവളുടെ ശബ്ദം കേട്ടതും അവനൊന്നു ഞെട്ടി തിരിഞ്ഞു. അതു അവളാണെന്ന് മനസ്സിലായതും അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് എഴുന്നേറ്റു നിന്നു.. "എന്താ ഇവിടെ.. എന്ത് പറ്റി... " "ഒന്നുമില്ല ഞാൻ ചുമ്മാ... കാണാൻ." അവൻ കള്ളം പറയാണ് എന്ന് അവനെ ഒറ്റ നോട്ടം നോക്കിയപ്പോൾ തന്നെ അവൾക്കു മനസ്സിലായിരുന്നു. മുഖമെല്ലാം വെല്ലാണ്ടിരിക്കുന്നു.. "ചുമ്മാ കള്ളം പറയല്ലേ.. എന്താ മുഖം വെല്ലാണ്ടിരിക്കുന്നെ.. എന്ന പ്രശ്നം.." അവളുടെ ചോദ്യം കേട്ടതും അവൻ ദൃഷ്ടി ദൂരോട്ടു പതിപ്പിച്ചു. ഒന്ന് ദീർഘശ്വാസം അയച്ചു.. "ഭൂമി വീട്ടിൽ കല്യാണ അലജോണകൾ വരുന്നുണ്ടല്ലേ.." അവന്റെ ചോദ്യം കേട്ടു അവളൊന്നു പുഞ്ചിരിച്ചു... "അതെ.. പക്ഷെ എന്നെ ഇപ്പോൾ തന്നെ കെട്ടിച്ചു വിടേണ്ട എന്ന അവരുടെ തീരുമാനം.ഞാൻ പഠിക്കട്ടെ എന്ന്.." "പക്ഷെ... നല്ലൊരു ആലോചന വന്നാൽ അവർ തീരുമാനിക്കില്ലേ.. ആരായാലും അവരുടെ മകളുടെ നല്ലതല്ലേ ചിന്തിക്കു.." അവന്റെ സംസാരത്തിൽ ആകെ ആവാലാത്തി നിറഞ്ഞിരുന്നു. അവളെ നഷ്ടപ്പെടുമോ എന്ന ഭയം. "എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നേ..." "അങ്ങനെ അല്ല ഭൂമി.ഞാൻ കാര്യങ്ങൾ എല്ലാം വീട്ടിൽ അറിയിക്കാം എന്ന് തീരുമാനിക്ക. ഇനിയും വെഴുകിക്കേണ്ട. എനിക്ക് നല്ലൊരു ജോലി ആയി. നിനക്ക് വയസ്സും തികഞ്ഞു.പഠിക്കാൻ കല്യാണം കഴിഞ്ഞും പറ്റും.." അവന്റെ സംസാരം കേൾക്കെ ഭൂമിയുടെ നെഞ്ചോന്നു കാളി.. "ഭൂമി... നീ പേടിക്കേണ്ട ഈ മനസ്സിൽ ഈ ഭൂമി അല്ലാതെ ഒരാൾക്കും സ്ഥാനം ഇല്ലെടോ.. അതിനി ഉണ്ടാകാനും പോകുന്നില്ല.. " ........ പെട്ടന്നൊരു റിങ് ശബ്ദം കേട്ടാണ് കിരൺ കണ്ണുകൾ തുറന്നത്.പാർട്ടി ഹൌസ്സിലാണ് എല്ലായിടവും തകർന്നടിഞ്ഞു കിടക്കുന്നു.. പയ്യെ എല്ലാം ഓർത്തെടുത്തെപ്പോൾ അവന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർ ഒഴുകി ഇറങ്ങി. പയ്യെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന സാധങ്ങളുടെ അടിയിൽ നിന്നു റിങ് ചെയ്യുന്ന കുഞ്ഞി ഫോൺ കയ്യിലെടുത്തു ചെവിയോട് ചേർത്തു. "മോനെ.. എവിടെയാ നീ. ഇങ്ങു തിരിച്ചു വാടാ..എന്തിന ഈ വാശി. ഞാൻ പറഞ്ഞാൽ മോൻ കേൾക്കില്ലേ.?.." "അമ്മേ... ഈ കിരണിന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളമ്മേ അതു ഭൂമിയെ.." "എന്തൊക്കെയാ.. നീ വിളിച്ചു പറയുന്നേ.?. അച്ഛനെ ധിക്കരിച്ചു നീ ആ കൊച്ചിനെ കെട്ടുവോ??.. പറയെടാ.. കെട്ടുവോന്നു.. അങ്ങനെ ഒരു കാര്യം ചെയ്യണേൽ നീ ഈ പടി കയറേണ്ട കിച്ചു.. ഇങ്ങനെ ഒരു മകനില്ല എന്ന് കരുതും ഞാൻ.." അത്രയും പറഞ്ഞു കാൾ വെക്കുമ്പോൾ തളർന്നു പോയിരുന്നു കിരൺ.സങ്കടവും ദേഷ്യവും സഹിക്കാൻ കഴിയാതെ കയ്യിലെ മൊബൈൽ താഴെ എരിഞ്ഞു ഉടച്ചവൻ. പൊട്ടി കരഞ്ഞു പോയി.. ഇതേ അവസ്ഥയായിരുന്നു സുമിത്രക്കും.തന്റെ മുന്നിലിരുന്നു മുറുക്കാൻ നുറുക്കുന്ന മഹാദേവിന് അവർ ഭയത്തോടെ നോക്കി നിന്നു. അതു കണ്ടു പുച്ഛത്തോടെ വെറ്റില വായിലിട്ടായാൾ അകത്തേക്ക് കയറി പോയി. "മഹാദേവൻ ഒരു കാര്യം ഉദ്ദേശിച്ച അതു നടന്നിരിക്കും.. നടത്തിയിരിക്കും ഞാൻ.." ................ മനസ്സ് വെല്ലാതെ കിടന്നു പിടഞ്ഞതും എന്തെല്ലാമോ ചിന്തിച്ചു കൂട്ടിയവൻ പുറത്തേക്കിറങ്ങി.. അക്കരെ പോകണം.. അല്ലെങ്കിൽ അച്ഛൻ പറഞ്ഞ ആളെ കെട്ടേണ്ടി വരും.അമ്മയെ ധിക്കരിച്ചു ഭൂമിയെ മംഗളം കഴിക്കാൻ പറ്റില്ല.ഭൂമിയെ ഇവിടൂന്നു കൊണ്ട് പോകാനും വയ്യ.. ഇനി അവരെ ദിക്കരിച്ചു കെട്ടിയാൽ ഇനി അവരെ അച്ഛനെന്തെലും ചെയ്താലോ.. സഹിക്കില്ല എനിക്ക് അവിടെ ഒരു കൂട്ടുകാരാനുണ്ട്.സ്നേഹം കൊണ്ട് മൂടുന്ന ഓർമ്മയുണ്ട്.കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഒരച്ഛനും.. വയ്യ അവരെ നോവിക്കേണ്ട.. മരിക്കാൻ പേടിയാണ്. ഇനിയാകെ ഒരു വഴിയേ ഒള്ളു അക്കരെ പോകണം തിരിച്ചു ഇനി നാട്ടിലേക്കില്ല. അവളുടെ മുന്നിലൂടെ വേറെ ഒരാളെ കൊണ്ട് പോകാൻ കഴിയത്തില്ല.അവൾ വേറൊരുത്തന്റെ കൂടെ പോകുന്നതും കാണേണ്ട.. കരയിലെ ഒരു ഒഴിഞ്ഞ തോണി കാണെ അവൻ ഒന്ന് നിശ്വസിച്ചു. തിരിഞ്ഞു നോക്കാൻ വയ്യ.വിഡ്ഢിത്തരം ആണെന്നറിയാം പക്ഷെ വയ്യ.. തോണിയിലേക്കായി ഇറങ്ങാൻ പടിയിലേക്ക് കയറിയവൻ അടുത്ത മറക്കഷണത്തിൽ പിടിച്ചൊന്നു നിശ്വസിച്ചു.കാല് തോണിയിലേക്ക് നീട്ടി.. "കിച്ചേട്ടാ....!!!" പെട്ടന്ന് പിറകിൽ നിന്നുള്ള വിളി കേട്ടു ആവിശ്വാസനീയം ആയി കിരൺ തിരിഞ്ഞു നോക്കി.ആവലാതിയോടെ തന്റെ അടുത്തേക്ക് ഓടി വരുന്ന ഭൂമിയെ കാണെ അവന്റെ നെഞ്ചോന്നു ആളി. "എവിടെക്കാ.?.." നേരം ഏറെ ഇരുട്ടിയിരുന്നു.അവളെങ്ങനെ ഒറ്റക്ക് ഇത് വരെ വന്നു.. "ഭൂമി നീ എന്താ ഇവിടെ.?." "കിച്ചേട്ടാ... കാര്യം മാറ്റല്ലേ എവിടെക്കാ.. എന്താ ആകെ വെല്ലാണ്ടിരിക്കുന്നെ.. കിച്ചേട്ടൻ കരഞ്ഞോ.. വീട്ടിൽ പറഞ്ഞോ ഏട്ടൻ.." അവളുടെ ചോദ്യങ്ങൾക്കൊന്നു കിരണിന്റെ അടുത്ത് മറുപടി ഉണ്ടായിരുന്നില്ല. "എന്താ ഒന്നും മിണ്ടാതെ.. ഇനി തിരിച്ചു വരത്തില്ലേ.. എന്ന എന്നെ കൂടെ കൊണ്ട് പോ..!!" അവളുടെ വാക്കുകൾ തീരും മുന്നേ കിരണവളെ വലിച്ചു നെഞ്ചിലേക്കിട്ട്.അവളുടെ കുഞ്ഞി കവിൾ കയ്യിൽ കോരിയെടുത്തു നെറുകിലായി ഒന്ന് ചുംബിച്ചു.. നിറഞ്ഞു തൂവുന്ന കണ്ണുകൾ പാടുപെട്ടു മറച്ചു അവൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.. "നീ എന്റെ കൂടെ വരാനോ.. അമ്മ അച്ഛൻ ചേട്ടൻ എന്ത് പറയും. സ്നേഹിച്ചു ചങ്കിലിട്ടു നടക്കുന്ന അവരെ നമ്മൾ എന്തിനാ ചുമ്മാ.. ഭൂമി വീട്ടിലേക്കു പൊക്കോ.." "പറ്റത്തില്ല.. " "പോണം.. ഭൂമി പോണം പോയെ പറ്റു.. എനിക്ക് വേണ്ടി എങ്കിലും ഭൂമി പോണം..." ദൂരെ നിന്നു ആരോ നടന്നു വരുന്നത് പോലെ തോന്നിയത്തും അവളെ തള്ളിമാറ്റി കിരൺ പെട്ടന്ന് വഞ്ചിയിലേക്ക് കയറി.. "വരത്തില്ലേ... ഞാൻ കാത്തിരിക്കും.. " അതിനു സമ്മതം പറയാനോ വാക്ക് കൊടുക്കാനോ നിൽക്കാതെ വഞ്ചി നീങ്ങി.വഞ്ചി ദൂരേക്കു മറയും വരെ ഭൂമി അങ്ങനെ നോക്കി നിന്നു.. തിരിച്ചു വരും എന്ന വിശ്വാസത്താലേ.. (അവസാനിച്ചു 🥲) 📢 അറിയിപ്പ്: ഈ കഥ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ അവസാനിച്ചില്ല അല്ലെ.. 🥹. പക്ഷെ ഈ കഥയുടെ അവസാനം ഇങ്ങനെ ആയിരുന്നു gyss 🥲. ഈ കഥ ഞാൻ 10 ക്ലാസ്സ്‌ പടിക്കുന്ന സമയത്തു എഴുതിയത. അന്ന് ഞാൻ കഥ എഴുതിയിരുന്ന പഴയ ബുക്ക്‌ തിരിച്ചു കിട്ടിയപ്പോൾ അതിൽ നിന്നു കിട്ടിയതാണ്. " ഭൂമിക." കണ്ടപ്പോൾ നിങ്ങളും ആയി പങ്കു വെക്കാം എന്ന് കരുതി. ഇനി ഞാൻ ഒരു s2 എഴുതിയിട്ടുണ്ട്,. ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിച്ച തുടക്കമോ ഒടുക്കമോ ആയിരിക്കില്ല അതിനു, സമ്മതം ആണോ എന്ന് പറയു..എങ്കിൽ ഞാൻ അത് നാളെ മുതൽ പോസ്റ്റ്‌ ചെയ്യാം എന്ന് സ്നേഹ പൂർവ്വം serin 💗 #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #വായനമുറി
𝐒𝐞𝐫𝐢𝐧 💕🖋️
6.1K views
3 months ago
ഭൂമിക 💗 3 . . അടുത്ത ദിവസം സ്കൂളിൽ നിന്നു ചാടി തുള്ളി പോകുമ്പോൾ ആണ് അമ്പാടി പറമ്പിൽ കാര്യങ്ങൾ നോക്കുന്നെ കിരണേട്ടനെ കണ്ടത്.. "അതല്ലടി നിന്നെ ഇന്നല്ലേ നീലകൊമ്പന്റെ മുന്നിൽ നിന്നു നിന്നെ രക്ഷിച്ച ചേട്ടൻ..?" "അതെ എനിക്ക് ഇഷ്ടായി ചേട്ടനെ.ഞാൻ ഏട്ടനെ കെട്ടും.." കാഞ്ചനയോടു കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞതും. അവളവളെ നോക്കി ഒന്ന് പുച്ഛിച്ചു "അതിനു മാത്രം എന്താ അവനുള്ളെ?.സൗദര്യം ആണോ.. നോക്ക് സൗദര്യം ഉള്ളവരെല്ലാം ദുഷ്ടന്മാരാണ്.." "എന്നിട്ട് നമ്മളത്ര ദുഷ്ട എല്ലല്ലോ..." അവളെ നോക്കി ഭൂമി പിരികം ഉയർത്തി ചോദിച്ചതും. കാഞ്ചന നാണം കൊണ്ട് ചുവന്നു. "നമ്മളെ പോലെ ആണോ എല്ലാവരും.. ഹ്മ്മ് " "അല്ല പക്ഷെ ഏട്ടൻ അങ്ങനെയാ.." "ഹ്മ്മ് ആവട്ടെ..നീ ഇപ്പൊ നോക്ക് അവർക്കെന്താ പണിയെന്നു.. അവരൊന്നും മാറിയാൽ നമ്മുക്ക് പോയി അതെല്ലാം പെറുക്കിയെടുക്കാം.." "ഹ്മ്മ് അതു തന്നെയാ ഞാനും നോക്കുന്നെ.." മാവിൽ നിന്നു നല്ല പച്ച മാങ്ങ പറിക്കുന്ന തിരിക്കിൽ ആണ് കിരണും പണിക്കാരും.അത് കണ്ടു കാഞ്ചനയും ഭൂമിയും ഒരുഭാഗത്തു ഒളിച്ചു നിന്നു.. "കിച്ചാ....പണിക്കാരെ വിളിച്ചോ ചായ കുടിക്കാം.." ദൂരെ നിന്നൊരു സ്ത്രീ കിരണിനെ നീട്ടി വിളിക്കുന്ന കേട്ടിട്ടാണ് രണ്ടു പേരും പരസ്പരം നോക്കിയത്.. "കിച്ചനോ..." "കിച്ചനോ..." ആ പേര് കേട്ടു ഭൂമിയുടെ ചുണ്ടിൽ നാണത്തോടെ ഒരു ചിരി വിരിഞ്ഞു.. "കിച്ചേട്ടൻ.. " "ഹാ... " "എന്താ എന്റെ കിച്ചേട്ടൻ.. നല്ല രസം ഇല്ലേ.. " അവളുടെ പറച്ചിൽ കേട്ടു കാഞ്ചന ഇതെന്തു കൂതെന്ന പോലെ അവളെ നോക്കി വാ പൊളിച്ചതും. അവൾ നാണത്തോടെ കണ്ണ് ചിമ്മി കാണിച്ചു. രണ്ടു പേരുടെയും സംഭാഷണം കഴിഞ്ഞപ്പോയെക്കും എല്ലാവരും പറമ്പൊഴിഞ്ഞു പോയിരുന്നു. അതു കണ്ടു പരസ്പരം നോക്കി കള്ള ചിരിയോടെ രണ്ടു പേരും പമ്മി പമ്മി പറമ്പിലേക്ക് കയറി. ഭൂമി മുന്നിലും കാഞ്ചന പിറകിലും ആയി പൊട്ടിച്ചിട്ട മാമ്പയത്തിന്റെ അടുത്തെത്തി.. കയ്യിൽ കിട്ടിയ രണ്ടു മാങ്ങ എടുത്തു ഓടാൻ തിരിഞ്ഞ കാഞ്ചനയുടെ കയ്യിലെ മാങ്ങ പെട്ടന്ന് താഴെ വീണു.. അവരുടെ പിറകിലെ മരത്തിനു മറവിലായി കയ്യും കെട്ടി നിക്കാണ് കിരൺ.പുറകിൽ ഒന്നും അറിയാതെ നല്ല മാങ്ങ എല്ലാം എടുത്തു ബാഗിൽ ആകുന്ന ഭൂമിയെ വിളിക്കാൻ നോക്കിയെങ്കിലും അവൾ എന്തറിയുന്നു.. അതോടെ കയ്യിലെ മാങ്ങ തായേ ഇട്ടു കാഞ്ചന ഒറ്റ ഓട്ടം ആയിരുന്നു... കാഞ്ചനയുടെ ഓട്ടം കണ്ടു വാ പൊളിച്ചു ബാഗും തോളിലിട്ടവൾ കാഞ്ചന പോയ വഴിയേ ഒന്ന് നോക്കി.. "എടി ഞാനും വരുന്നു.. ഈ മാങ്ങയൊന്നും എടുക്കാതെ അവളിതെവിടെക്കാ.." "വീട്ടിലോട്ടു..." "എന്തിനു പോ...!!!" പറഞ്ഞു മുഴുവിക്കും മുന്നേ ശബ്ദത്തിന്റെ ഉടമയെ മനസ്സിലാക്കിയ ഭൂമി ഒന്നു ഉമുനീർ ഇറക്കി.. അല്പസമയം മിണ്ടാതിരുന്നവൾ തിരിഞ്ഞു ഓടാൻ നിന്നപോയേക്കും കിരണിന്റെ കൈ അവളുടെ ബാഗിൽ പിടുത്തമിട്ടിരുന്നു... കള്ളത്തരം പിടിച്ചു എന്ന് മനസ്സിലാക്കിയത്.. അവൾ തല തായ്ത്തി കൊണ്ട് കിരണിന് നേരെ തിരിഞ്ഞു.. "രണ്ടണ്ണമേ എടുത്തൊള്ളൂ ഇത്രയും മാങ്ങയില്ലേ.." അവളുടെ പറച്ചിൽ കേട്ടു കിരൺ.. അതെയോ എന്ന രീതിയിൽ തലയാട്ടിയാട്ടി അവളെ തിരിച്ചു നിറുത്തി.. ഉയർന്നു നിൽക്കുന്ന ബാഗിന്റെ ഷിപ് തുറന്നതും..വാ തുറന്നു പോയി.വീണ്ടും കള്ളി വെളിച്ചതായ ഭൂമി ഒന്നും മിണ്ടാതെ അവൻ ചെയ്യുന്നതിന് അനുസരിച്ചു നിന്നു.. "ഒന്നേ..... രണ്ടേ....മൂന്നേ.... നാലെ.... അഞ്ചേ.....ആറെ.....ഏയെ.... ഏട്ട!!.." "നിർത്തിക്കെ നിർത്തിക്കെ അത്രയൊന്നും ഇല്ല.. " അവൻ എണ്ണിയെണ്ണി പോകുന്നത് കണ്ടു ഭൂമി പെട്ടന്നവനെ പിടിച്ചു നിറുത്തി.. അതു കണ്ടു കിരൺ അവളുടെ ചെവിയിൽ പിടിച്ചു അവനോടങ്ങു അടുപ്പിച്ചു.. "കള്ളം പറയുന്നോ കാന്താരി.. " "ഹാ വിട് വിട്... നോവുന്നു വിടന്നെ..." വേദന കൊണ്ട് അവളുടെ കണ്ണ് ഈറ നനഞ്ഞതും അവൻ പെട്ടന്ന് കൈ വിട്ടു അവളെ കൂർപ്പിച്ചു നോക്കി... "കളവു ചെയ്തിട്ട ഇനിയും നോവണം.." "ചോദിച്ച തരത്തില്ലല്ലോ അതാ കളവു ചെയ്യുന്നേ.." "ചോദിച്ചോ നീ.." "തെരുവോ... " നിഷ്കളങ്കമായിട്ടുള്ള അവളുടെ ചോദ്യം കേട്ടു അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു എങ്കിലും അവൻ അതു സമർത്ഥമായി മറച്ചു വച്ചു.. "കളവു ചെയ്യുന്നവർക്ക് ഞാൻ തൊടാൻ പോലും തരത്തില്ല.." "ഇനി ചെയ്യത്തില്ല.. ഒന്ന് താ.." കൊഞ്ചി കൊഞ്ചി തന്റെ അടുത്ത് വാശി പിടിക്കുന്ന ഭൂമിയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു പോയി... വാശിയുടെ അവസാനം ബാഗു നിറയെ മാങ്ങയും ആയി അവർ വീട്ടിലേക്കു തിരിച്ചു.. "കിച്ചു എന്നാണല്ലേ ചേട്ടനെ വിളിക്കാറുള്ളത് " "ഹ്മ്മ്..." "ഞാൻ കിച്ചേട്ടാ എന്ന് വിളിച്ചോട്ടെ..." "ഹ്മ്മ്..!!!." കുറുമ്പോടെയുള്ള അവളുടെ ചോദ്യം കേട്ടു അവനവളെ അത്ഭുതത്തോട് നോക്കി.. "വിളിച്ചോട്ടെ... ഒന്ന് വിളിച്ചോട്ടെ സമ്മതിക്കു.. " "ഹാ.. നീ വിളിച്ചോ.. " അവളുടെ വാശിക്ക് സമ്മതിച്ചതാണെകിലും ആ വിളി കിരണിന് വെല്ലാതെ ഇഷ്ട പെട്ടിരുന്നു.. അവളുടെ വീട്ടിലേക്കുള്ള പാട വരമ്പേത്തിയതും അവനൊന്നു നിന്നു.അത് വരെ ഉള്ള സ്ഥലം എല്ലാം അമ്പടി തറവാടിന്റെ സ്വത്തായിരുന്നു. അവിടെ നിന്നു നോക്കിയാൽ പടത്തിനപ്പുറത്തു കാണുന്ന.. കുഞ്ഞി ഓടിട്ടാ വീടാണ് പ്രിയയുടേത്.. ആ വീടിനു മുന്നിലായി റാന്തലിൽ തൂകിയ വെളിച്ചം കാണാം പുറത്തു പടിയിൽ ബൈരവ് ഇരിക്കുന്നുണ്ട്.. വീട്ടിലേക്കു പോകാൻ പാടേത്തേക്ക് ഇറങ്ങിയാ ഭൂമി എന്തോ ചിന്തിച്ച പോലെ തിരിഞ്ഞു നോക്കി.. "കിച്ചേട്ടാ... എനിക്ക് ഏട്ടനെ ഇഷ്ടായി.വലുതായ ഏട്ടൻ എന്നെ കെട്ടാവോ..?" പെട്ടന്നുള്ള അവളുടെ പറച്ചിലിൽ കിരൺ ഞെട്ടി പോയി.മനസ്സിനെ കുളിർക്കുന്ന വാക്കാണേലും. അവൾ കുഞ്ഞല്ലേ.. ഒന്നും മനസ്സിലാക്കാൻ ആയിട്ടില്ല എന്ന അറിവ് അവനുണ്ടായിരുന്നു.. "കിച്ചേട്ടാ... എന്നെ കെട്ടാവോ... " "അഹ് ഹാ നീ ഇപ്പൊ വീട്ടിൽ പോ കേട്ടല്ലാം നമ്മുക്ക് പിന്നീട് തീരുമാനിക്കാട്ടോ.." പെട്ടന്നവളെ പറഞ്ഞയച്ചു. അവൾ പോകുന്നത് നോക്കി നിൽക്കെ അവന്റെ സന്ദോഷത്താൽ അവന്റെ മനസ്സ് നിറഞ്ഞിരുന്നു. പോയി കുറച്ചപ്പുറാം എത്തിയപ്പോയേക്കും ഭൂമി വീണ്ടും അവിടെ നിന്നു തിരിഞ്ഞു നോക്കി.. "കിച്ചേട്ടാ... ഞാൻ കാര്യത്തിൽ പറഞ്ഞതാ.... എനിക്ക് കിച്ചേട്ടന്റെ പെണ്ണാവണം.. 💗" ഭൂമി ഉറക്കെ പറയെ കിരണിന്റെ മനസ്സിൽ വെള്ളിടി വെട്ടി. അവന്റെ കണ്ണുകൾ ദൂരെയിരിക്കുന്ന ബൈരവന്റെ അടുക്കലേക്ക് നീണ്ടു.. അവനിൽ പ്രതേക മാറ്റങ്ങൾ ഒന്നും കാണാഞ്ഞത് അവനിക്ക് ഒരു സമാധാനം ആയി.കേൾക്കാതിരുന്നാൽ മതിയായിരുന്നു. ഭൂമി വീട്ടിലേക്കു കയറി പോകുന്നത് കണ്ടപ്പോഴാണ് കിരൺ അവിടെ നിന്നു തിരിച്ചത്.മനസ്സ് നിറയെ ഭൂമി ആയിരുന്നു. ആ കൊച്ചു പെണ്ണിന്റെ മുഖം. മനസ്സ് കവർന്നെടുത്ത ആ കാന്തരിയുടെ മുഖം.. ................. ദിവസങ്ങൾ കഴിഞ്ഞു പോകെ ഭൂമിയും കിരണും ആയുള്ള ബദ്ധം കൂടി വന്നു അവർ വല്ലാതെ അടുത്ത് പോയി. കൊല്ലം രണ്ടു കഴിയെ ഭൂമിയാവളുടെ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞിരുന്നു.കോളേജിലേക്ക് കയറാൻ തീരുമാനിച്ചു. എല്ലാ കാര്യങ്ങൾ മാറിയെപ്പോൾ ഭൂമി അവരുടെ കൂടെ മാറാൻ ഭൂമി തെയ്യാറായിരുന്നില്ല... ........... കാഞ്ചനയുടെ കല്യാണം ആയിരുന്നു അന്ന്. കല്യാണത്തിന് പോയിരിക്കെ എല്ലാവരും ഭൂമിയെ ഉപദേശിക്കാനും അടുത്തത് അവളുടെ കല്യാണം ആണന്നു പറഞ്ഞു അവളെ അടിച്ചമർത്താൻ ശ്രമിച്ചതും ഭൂമി അവിടെ നിന്നു കവലയിലേക്കിറങ്ങി. കവലയിലെ പാർട്ടി ഓഫീസിൽ ആണ് കിരൺ എപ്പോഴും ഇരുന്നിരുന്നത്. അവിടെ പെൺകുട്ടികൾക്ക് പ്രവേശണം ഉണ്ടായിരുന്നില്ല നാട്ടിൽ കല്യാണം ആയിരിക്കെ കവലയിൽ ആളുകൾ കുറവായിരുന്നു. ഇത് ഭൂമിക്കു നല്ല അവസരം ആയി ആളുകൾ ഇല്ലാത്ത പുറകു വശത്തെ വാതിലിലൂടെ ഭൂമി പാർട്ടി ഹോസ്സിലേക്ക് കയറി.. "സഖാവേ... 💗" പമ്മി പമ്മി അടുത്ത് വന്നിട്ടുള്ള ഭൂമിയുടെ പതിഞ്ഞ വിളിയിൽ കിരൺ ഒന്ന് ഞെട്ടി.അവളെ പാർട്ടി ഹോസ്സിനുള്ളിൽ കണ്ട കിരൺ പെട്ടന്നവളെ കൊണ്ട് പാർട്ടി ഹോസ്സിലേ മുകൾ നിലയിലേക്കോടി.. "ഭൂമി നീയെന്താ ഇവിടെ" "എന്താ എനിക്കിവിടെ വന്നൂടെ.. എന്താ ഇവിടെ പെൺകുട്ടികൾ കാണാൻ പറ്റാത്തതായി ഉള്ളത്.." കെറുവോടെ അതും പറഞ്ഞു ചുറ്റും നോക്കുന്ന ഭൂമിയെ കണ്ടു അവൻ തലയിൽ കൈ വച്ചു.. "നീ എങ്ങനെ ഇവിടെ കയറി.." "പുറകു വാതിലിലൂടെ.." "ഭൂമി..." "കിച്ചേട്ടാ....." "എന്താടി വഴക്കു പറയല്ല.. നിന്നെ ഇവിടെ കണ്ടാൽ ആളുകൾ എന്തെല്ലാം പറഞ്ഞുണ്ടാകും എനിക്ക് പേടിയാ.." "ആളുകൾ എന്തേലും പറയട്ടെ എനിക്ക് കിച്ചേട്ടൻ ഉണ്ടല്ലോ..." അവളുടെ വാശിക്കു മുന്നിൽ കിരണിന് പിടിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു. അതു കൊണ്ട് അവനൊന്നയഞ്ഞു.. "ഹ്മ്മ് ആവട്ടെ എന്തിനാ എന്റെ കുഞ്ഞിപ്പോൾ വന്നേ..." അവന്റെ ചോദ്യം കേട്ടതും ഭൂമിയുടെ മുഖം വാടി. "എല്ലാവരും പറയുവാ.. ഞാൻ ചെറിയ കുട്ടിയെ പോലെ നടക്കുവാ..ഇങ്ങനെ പോകാൻ പാടില്ല. എവിടെയും ഓടി നടക്കാൻ പാടില്ല. കല്യാണം കഴിക്കാൻ ആയ കുട്ടിയാണ്.. എനിക്ക് വെയ്യേട്ടാ.. കാഞ്ചനയും ഒരുബാട് മാറി.." നിഷ്കളങ്കമായി തന്റെ മുന്നിൽ നിന്നു പറയുന്ന ഭൂമിയെ കാണെ.. പണ്ടത്തെ ആ കുഞ്ഞു ഭൂമിയെ ആണ് അവനു ഓർമ വന്നത്.. "ആരാ അങ്ങനെ ഒക്കെ പറഞ്ഞെ?ഞാൻ നോക്കട്ടെ എന്റെ കൊച്ചിന് കല്യാണ പ്രായം ആയോ എന്ന്..." ഭൂമിയെ ചുവരിലേക്ക് അടുപ്പിച്ചു നിറുത്തി കൊണ്ട് കിരൺ പറഞ്ഞതും. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഭൂമിയുടെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു. "ഭൂമി... നമ്മൾ രണ്ടു പേരും മാത്രമേ ഒള്ളു ഇവിടെ.." "അപ്പൊ..." "ഭൂമി..." ഭൂമിയുടെ കള്ളചിരിയും നോട്ടവും കിരണിന് തന്നെ നഷ്ടപ്പെടും പോലെ തോന്നി. അവന്റെ കൈകൾ ഭൂമിയുടെ ദാവണി ഷീല വങ്കഞ്ഞു മാറ്റി അവളുടെ ആലില വയറിനെ ഒന്ന് സ്പർഷിച്ചതും അവളൊന്നു ഉയർന്നു പോയി. അതിനു പകരമായി അവളുടെ കൈകൾ അവന്റെ ഷർട്ടിനുള്ളിലൂടെ അവന്റെ നെഞ്ചിലേക്ക് വകഞ്ഞു കയറി കുസൃതി കാട്ടാൻ തുടങ്ങിയതും. കിരണിന്റെ കണ്ണുകൾ അവളിൽ ആയുന്നിറങ്ങി.അതു കൊണ്ട് ഒരു കുസൃതി ചിരിയോടെ അവൾ കീയെക്ക് വന്നതും അവളുടെ പോക്ക് മനസ്സിലാക്കിയ കിരൺ ഒന്നൂടെ അവളെ അവനുമായി ചേർത്തു. അവന്റെ കൈകൾ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു അവളുടെ തടവിയതും അവളൊന്നു കണ്ണടച്ച്. അവന്റെ കൈകൾ അവളുടെ അധരങ്ങളിൽ കുസൃതി കാട്ടിയതും അവൾ കുറുമ്പോട് കണ്ണ് തുറന്നു അവനെ കൂർപ്പിച്ചു നോക്കി.. ആ കണ്ണിൽ മറുപടി വായിച്ചെടുത്ത കിരൺ അവളുടെ ആദരങ്ങൾകവർന്നെടുതിരുന്നു. ആവേശത്തോടെ ഭൂമിയുടെ മേൽചുണ്ടും കീച്ചുണ്ടും നുകർന്നെടുക്കുമ്പോൾ അവനാകെ ഒരു പ്രതേക അനുഭൂതി തോന്നി. ആവേശത്തോടെ അവളുടെ ശരീരത്തിൽ അനുസരണ ഇല്ലാതെ അരിച്ചു നടക്കുമ്പോൾ ഭൂമി ആകെ തളർന്നു പോയിരുന്നു.. പെട്ടന്ന് താഴെ നിന്നു കതകു തുറക്കുന്ന ശബ്ദം കേട്ടതും ഭൂമി അവനെ തള്ളി മാറ്റി ദാവണി ഒന്ന് നേരെ ഉടുത്തു. താഴെ കയറിയ ആളുടെ കാലടി പടി കയറി വരുന്നത് പോലെ തോന്നിയത്തും അവർ രണ്ടു പേരുടെയും മനസ്സിൽ വെല്ലിടി വെട്ടി (തുടരും) 📍രണ്ടു വരിയിൽ അഭിപ്രായം കമന്റ്‌ ചെയ്യാൻ മറക്കല്ലേ... ലൈക്‌ ചെയ്യുന്നവരെല്ലാം ഒരു കമന്റ്‌ എല്ലാം ഇടണം പ്ലീസ് 🤌🏻🥹 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #വായനമുറി
𝐒𝐞𝐫𝐢𝐧 💕🖋️
4.9K views
5 months ago
.ഇനിയുണ്ടാകുമോ 🌿💗 55 . . പ്രീതി കണ്ണടച്ച് തുറക്കുന്നതിനു മുന്നേ ജിത്തിന്റെ മുഷ്ടി ആൽബർട്ടിന്റെ ഇടതു കവിളിൽ പതിഞ്ഞിരുന്നു. "ജിത്തേ......." കണ്ടത് വിശ്വസിക്കാൻ കഴിയാതെ പ്രീതി ജിത്തിനെ വിളിച്ചതും അടുത്ത നിമിഷം ജിത്തു അവളേം പിടിച്ചു കാഫെയിൽ നിന്നിറങ്ങിയിരുന്നു. "ജിത്ത് ജിത്ത്.. എന്താ നീ കാണിക്കുന്നേ..." ജിത്തു വലിച്ചു കൊണ്ടുപോകുമ്പോൾ അവൾ ഇടക്കിടയ്ക്ക് ആവാലത്തിയോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു..ആൽബർട്ട് ആണേൽ ഒന്നും പറയാൻ കഴിയാതെ അവർ പോകുന്നതും നോക്കി അവിടെ തറഞ്ഞിരുന്നു പോയിരുന്നു. കോരിച്ചൊരിയുന്ന മഴയിലൂടെ അവളെ ബൈക്കിൽ കയറ്റി കൊണ്ടുപോകുമ്പോൾ. എന്ത് ചെയ്യണം എന്നറിയാതെ പ്രീതി നിശ്ചലമായി നിന്നു പോയി. അപാർട്മെന്റിന്റെ മുന്നിൽ ബൈക്ക് നിറുത്തി ജിത്തു ദേഷ്യത്തോടെ കയറി പോകുമ്പോൾ പ്രീതി അവന്റെ പിറകെ ഓടി. "എന്താ എന്താ പ്രശ്നം. എല്ലാം സംസാരിച്ചല്ലേ പോയത്... ....... എന്താ ഒന്നും മിണ്ടാതെ എന്താ പ്രശ്നം എന്ന് പറ... എന്തിനാ നീ അവനെ അടിച്ചേ.." "ശ്......... അവനുമായി നിനക്ക് ഇനി ഒരു ബന്ധവും വേണ്ട...." "എന്താ എന്താ വേണ്ടാതെ നിനക്കവനെ അറിയോ... പറ പറ എന്താ നിനക്കറിയോ..." "അറിയാം... അറിയാം....." "എന്തറിയാം അത് പറ...." "നിനക്ക് ചെക്കന്മാരെ കുറിച്ച് അറിയില്ല പ്രീതി he is a fraud..." "അത് എങ്ങനെ നീ തറപ്പിച്ചു പറയും..." "എനിക്കറിയാം....." "എങ്ങനെ അറിയാം.... Give me evidence..." "Evidence.. Evidence ആണോ നിനക്ക്..." എന്തോ പറയും മുന്നേ അവന്റെ മുന്നിലൂടെ പല ചിത്രങ്ങളും കടന്നു പോയി.പയ്യെ അവന്റെ നാവു കുഴഞ്ഞു. നോ നോ ഇത് അവളോട്‌ പറയാൻ പാടില്ല... നോ നോ... "പറ ജിത്തേ... നിന്റെ നാവിറങ്ങി പോയോ...പറ നീ അവനു എന്താ പ്രശനം. അല്ല.നിങ്ങൾക്കു ഈഗോ ആണ്... you hurt your ego and fear.... ഞാൻ ഒരു ചെക്കനെ പ്രേമിച്ചാൽ എന്ത് സംഭവിക്കും.നിങ്ങളെ മറന്നു ജീവിക്കുമോ എന്നുള്ള പേടികൊണ്ടാണോ.. നിങ്ങളുടെ ഈ Status കുറഞ്ഞു പോകുമോ എന്നുള്ള..." "Stop...stop.... stop......." "Why..... " "I said stop......." ട്ടേ....!!!! മേശയുടെ മുകളിരുന്ന ജെഗ്ഗ് അവളുടെ മുന്നിൽ കിടന്നു ചിന്നി ചിതറിയതും അവൾ ഒന്ന് പുറകിലോട്ട് വേച്ചു പോയി.അന്നേരം ജിത്തിന്റെ മുഖം കണ്ട അവളുടെ നെഞ്ച് കിടന്നു ഇടിക്കാൻ തുടങ്ങി. മുഖവും കണ്ണുമെല്ലാം ഒരു പോലെ ചുവന്നു ഒരു ഭ്രാന്തനെ പോലെ നിൽക്കുന്നവനെ കാണെ അവളാകെ വിറച്ചു. പെട്ടന്നാവൻ റൂമിൽ കയറി വാതിൽ ശക്തിയിൽ അടച്ചതും പ്രീതി ഭയത്തോടെ തായേ ഊർന്നിരുന്നു പോയി. കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരിക്കുമ്പോൾ അവൾക്കു ചുറ്റും ഭൂമി കിടന്നു കറങ്ങും പോലെ തോന്നി.നെഞ്ചോക്കെ കിടന്നു വലിയും പോലെ. അൽപ്പം സമയം കഴിഞ്ഞു ജിത്തു പുറത്തിറങ്ങി നോക്കുമ്പോൾ ചുമരിനോട് ചാരി പ്രീതി മഴങ്ങി കിടക്കുന്നതു കണ്ടു അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവളെ കോരി എടുത്തു മുറിയിലേക്ക് കിടത്തുമ്പോൾ.അവൾ ചുട്ടു പഴുക്കുന്നുണ്ടായിരുന്നു.അവന്റെ നെഞ്ചാകെ കിടന്നു പിടിക്കാൻ തുടങ്ങി. അവളെ കിടത്തി ഒരു ടവൽ നനച്ചു നെറ്റിയിൽ വച്ചു കൊടുത്തു കൊണ്ടു തിരികെ ഡെയിനിങ് ഹാൾ ലേക്ക് നടന്നു എറിഞ്ഞുടച്ച വെള്ളത്തിന്റെ ജെഗിന്റെ ചില്ലുകൾ എല്ലാം പെറുക്കി എടുത്തു അവിടെ എല്ലാം തുടച്ചു വൃത്തിയാക്കി കഴിഞ്ഞപ്പോയെക്കും.ഡോർ തുറന്നു പ്രവീൺ വന്നിരുന്നു. "നീ ഇന്ന് പോയില്ലേ...." "ഇല്ല... " "എന്ത് പറ്റി....." അവന്റെ ചോദ്യങ്ങലിൽ നിന്നു മാറി നിന്നുക്കൊണ്ടു ജിത്തു അടുക്കളയിലേക്ക് കയറി പോയി. പ്രാവിനോടെല്ലാം പറഞ്ഞു അവർക്കിടയിൽ ഒരു പ്രവേശനം ഉണ്ടാകാൻ ജിത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. കൂടാതെ ഒന്നും പറയില്ല എന്ന് ആദ്യമേ അവൻ പ്രീതിയുമായി വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നു. "ഹാ നീ ഇന്ന് കോളേജിൽ പോയില്ലേ...എന്ത് പറ്റി.. നല്ല പനി ഉണ്ടാല്ലോ.. ക്ലൈമേറ്റ്‌ ചേഞ്ച്‌ ന്റെ ആണോ ഇനി..." ബെഡിൽ ചുരുണ്ടിരിക്കുന്ന പ്രീതിയുടെ തലയിൽ തൊട്ടു നോക്കി കൊണ്ട് പ്രവീൺ വ്യാകുലപ്പെട്ടു.. "എടാ....." അവന്റെ ചോദ്യങ്ങൾ കേട്ടു അടുക്കളയിൽ നിന്നും ഓടി വെന്ന ജിത്തിന്റെ നേരെക്ക് പ്രവീൺ ഓടി... "എന്തെടാ എന്നെ വിളിച്ചൂടെനോ പനി ആണെങ്കിൽ.." "നീ ടെൻഷൻ അടിക്കല്ലേ... " "ടെൻഷൻ അടിക്കല്ലെന്നൊ.. അവളാകെ ചുട്ടു പഴുത്തോണ്ടിരിക്ക..." "നമ്മൾക്ക് കൊണ്ട് പോവാം... " "കൊണ്ട് പോവാന്നോ.. ഇപ്പൊ തന്നെ കൊണ്ട് പോണം...നീ ഊബർ ബുക്ക്‌ ചെയ്തേ ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോണം. ഇപ്പോൾ തന്നെ പോണം... ഇപ്പോൾ തന്നെ.." ജിത്തിനെ നോക്കി അത്രയും പറഞ്ഞു കൊണ്ട് പാതി ആഴ്ച ഷർട്ടിന്റെ ബട്ടൻസ് പ്രവീൺ വീണ്ടും ഇട്ടു കൊണ്ട് മുറിയിലേക്കോടി. മഴകൊണ്ട് വന്നതിനാൽ നനഞ്ഞോട്ടി ഇരിക്കുന്ന ഷർട്ട്‌ അവന്റെ തിടുക്കത്തിനെ അഹല്യ പെടുത്തി കൊണ്ടിരുന്നു. ബെഡിൽ നിന്നു അവളെ കോരി എടുക്കാനായി അവവളുടെ തോളിലായി കൈ വച്ചു.. "എനിക്ക് എവിടെയും പോകേണ്ട..." ബെഡിൽ ഇരുന്ന പ്രീതി അവനെ തള്ളി മാട്ടി കൊണ്ട് ബെഡ്ഡുലേക്ക് തന്നെ ചുരുണ്ടു കൂടിയതും. പ്രവീൺ അവളെ ബലമായി കയ്യിൽ കോരി എടുത്തു കൊണ്ട് പുറത്തേകോടി.. "എനിക്ക് പ്രശ്ണം ഒന്നും ഇല്ല... " "പ്രശണം ഒന്നും ഇല്ലന്നോ ചുട്ടു പോള്ളാണ് മേല്.. " പ്രവീൺ അവളെ ചേർത്തു പിടിച്ചു കൊണ്ട് പുറത്തേക്കോടുമ്പോൾ അവന്റെ നെഞ്ചിന്റെ മിടിപ്പ് കൂടുന്നത് പ്രീതി വേദനയോടെ കേട്ടു. താഴെ എത്തിയപ്പോയെക്കും അവരെ കൊണ്ട് പോകാനുള്ള ഊമ്പർ അവിടെ വന്നു നിറുത്തിയിരുന്നു.ഊമ്പറിലേക്ക് ഓടി കയറിയ അവന്റെ നെഞ്ചിൽ അമർന്നു കിടക്കുമ്പോൾ.അവളുടെ കണ്ണ് നിൽക്കാതെ പെയ്തു തുടങ്ങിയിരുന്നു. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ തന്നെ ഡോക്ടർ അവൾക്ക് അഡ്മിറ്റ് ചെയ്യാൻ എഴുതി. ഗ്ലുക്കോസ് കയറ്റി കൊണ്ട് ബെഡിൽ കിടക്കുമ്പോൾ ആണ് ഓടി കിതച്ചു കൊണ്ട് ജിത്തു വന്നത്. "നീ എവിടെ ആയിരുന്നു...." "എന്നെ കയറ്റാതെ അല്ലെ കിളവാ നീ അവളെ കൊണ്ട് ഓടിയെ.. പിന്നെ ഒടുക്കത്തെ മഴ അതൊന്നും മാറാൻ നിന്നതാ..." കിതച്ചു കൊണ്ട് അവന്റെ ചെയർ ചെവിട്ടി കൊണ്ട് ജിത്തു പതുങ്ങനെ പറഞ്ഞു അത് കേട്ടു പ്രവീൺ ചിരിയോടെ അവന്റെ കയ്യിലൊന്നു തട്ടി കൊണ്ട് എഴുന്നേറ്റു "എങ്കിൽ നീ ഇവിടെ ഒന്ന് നിൽക്കെ. ഒരു പ്രേശ്നോം ഇല്ലെന്ന ഡോക്ടർ പറഞ്ഞെ.. എനിക്കാണേൽ വിശന്നിട്ടു കണ്ണ് കാണുന്നില്ല ഞാൻ വല്ലോം കഴിക്കട്ടെ.." അവന്റെ പറച്ചിൽ ജിതൊന്നു മൂളിക്കൊണ്ട് പ്രീതി കടുത്തുള്ള ഒരു ചെയറിൽ ആയി ഇരുപ്പുറപ്പിച്ചു. അവനെ കണ്ട പാടെ മുഖം തിരിച്ചു കിടന്നതു കണ്ടതും അവനിക്കു കുറ്റബോധം തോന്നി. "അവൻ ആള് ശെരിയല്ല എന്നു ഉറപ്പായോണ്ട ഞാൻ... അവനെ കണ്ടപ്പോൾ തന്നെ എനിക്കൊരു അവശകുനത. അല്ലാതെ നീ ചെക്കനെ നോക്കുന്നതിനു എനിക്കെന്താ. നമ്മൾക്ക് അവൻ വേണ്ട..." "ജിത്തേ.... " "പ്ലീസ് ടീ ഞാൻ പറയുന്നതൊന്നും കേൾക്കു.. നിനക്ക് അറിയതോണ്ടാ.." അത് പറയുമ്പോയേക്കും അവന്റെ കണ്ണുകൾ എല്ലാം നിറഞ്ഞത് കണ്ടു പ്രീതി ഒന്നു ഞെട്ടി. "എടാ... ഞാൻ.. " "വേണ്ടടി...." "ഓകെ ഓക്കെ... " "സമ്മതിച്ചോ...!! " "ആ സമ്മതിച്ചു..." അത് കേട്ടപ്പോൾ തന്നെ ജിതേഴുന്നേറ്റവളെ കെട്ടി പുണർന്നതും അവൻ അവന്റെ തലമണ്ടനോക്കി ഒന്നങ്ങു കൊടുത്തു.അത് കണ്ടു അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി.. "നിനക്കും വിശക്കുന്നില്ലേ... " "ആട വിശന്നിട്ടു കണ്ണ് കാണുന്നില്ല..." "എന്ന പിന്നെ ഇത് ഒന്ന് മൊത്തത്തിൽ കെയറട്ടെ എന്നിട്ട് നിന്നെയും കൊണ്ട് പോകാം " ചിരിയോടെ അവളുടെ കവിളിൽ തഴുകി കൊണ്ട് അവൻ പറഞ്ഞതും അവൾ ചിരിയോടെ ബെഡിലേക്ക് കിടന്നു.. ... അങ്ങൻ ഇരിക്കെ എന്റെ ബർത്ത് ഡേക്കു എല്ലാവരും കൂടെ എന്റെ വീട്ടിൽ കൂടി. അന്നാണ് ആദ്യമായി പ്രിയയും പ്രീതിയും തമ്മിൽ പരിചയപെടുന്നത്. അതികം ആരോടും മിണ്ടാതെ ഒരുബാട് കൂട്ടുകാർ ഒന്നും ഇല്ലാത്ത പ്രിയയെ പ്രീതിക്കു പെട്ടന്ന് ഇഷ്ട പെട്ടിരുന്നു. എന്നാൽ കുറഞ്ഞ കൂട്ട് കേട്ടു നില നിറുത്തിയിരുന്ന പ്രിയക്ക് പ്രീതിയെ പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ലേകിലും. എല്ലാവരെയും ഞെട്ടിക്കും വിധം അവർ കൂടുതൽ അടുത്ത്. അന്ന് ലിസ ഒരുബാട് പൊട്ടിത്തെറിച്ചു നടക്കുന്ന കൂട്ടത്തിൽ ആയതു കൊണ്ട് തന്നെ പ്രിയക്ക് പ്രീതി വലിയ ആശ്വാസം ആയിരുന്നു. പ്രിയയെ പോലെ അല്ലെങ്കിലും പ്രീതിയും അത്യാവിശം ഒതുങ്ങി നിൽക്കുന്ന കൂട്ടത്തിൽ ആയിരുന്നു. പ്രീതിയുടെ എല്ലാ പ്രേശ്നങ്ങളും എന്തിർപ്പില്ലാതെ കേട്ടു നിൽക്കുന്നരാളെ കിട്ടിയത് അവൾക്കു തെല്ലു സമാധാനം നൽകി.കൂടെ പ്രിയക്കും പ്രീതി ഒരു ആശ്വാസമായി മാറി. അവരുടെ ഈ ബദ്ധം ചെറുതായി ലിസക്ക് കുശുമ്പ് കൊടുക്കാറുണ്ടെങ്കിലും അവൾ അവർക്കിടയിൽ ഇട പെട്ടില്ല. അങ്ങനെ കാര്യങ്ങൾ സംസാരിക്കാൻ അവർ കൂടെ കൂടെ വിളിക്കാൻ തുടങ്ങി.അവർ കൂടുതൽ പരിചയപ്പെട്ടു. അങ്ങനെ സമാധാനം ആയി നമ്മൾ പോയി കൊണ്ടിരിക്കെ ആണ് ആരിൽ നിന്നോ പ്രവീണിന് പ്രീതിയും ആൽബർട്ടും തമ്മിലുള്ള ബന്ധം അറിയാൻ ഇടയായതു.. (തുടരും) അപിപ്രായം വാക്കുകളിൽ കുത്തി കുത്തി അറിയിക്കാ... ഒന്ന് കുത്താനാണോ ഇത്ര പണി 🤧. പിന്നെ ലൈക്‌ 🫵🏻🫶🏻 #📚 വായന മുറി ✔️ #വായനമുറി #💞 പ്രണയകഥകൾ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
𝐒𝐞𝐫𝐢𝐧 💕🖋️
5K views
5 months ago
.ഇനിയുണ്ടാകുമോ 💗🌿 54 . . അന്ന് നടന്ന ആ സംസാരത്തിനു ശേഷം അവർ ഒരുബാട് അടുത്ത്. പ്രീതിക്കു അവനില്ലാതെ പറ്റില്ല എന്നൊരു വക്കത്തിയപ്പോൾ അവൾ പയ്യെ ജിത്തിന്റെ അടുക്കലേക്ക് നടന്നു. റൂമിൽ ഇരുന്നു എന്തോ പണിയിലായൊരുന്ന ജിത്തിനെ ഇമ വെട്ടാത്തെ നോക്കി നിൽക്കുന്ന പ്രതിയെ ശ്രദ്ധിച്ചു കൊണ്ട് ജിത്തു പയ്യെ കയ്യയച്ചു. "ഹ്മ്മ് എന്തെ.. നിനക്കിനി എന്റെ കിഡ്നി വല്ലതും വേണോ..." "ഹ്മ്മ് ഹ്മ്മ്മ്..." ഒന്നും പറയാതെ മൂളുക മാത്രം ചെയ്തവളെ കാണെ ജിത്തു ഞെട്ടലോടെ എഴുന്നേറ്റു അവളുടെ അടുക്കലേക്കോടി. അവളുടെ മുഖം കയ്യിലെടുത്തു തല എല്ലാം പരിശോധിക്കാൻ തുടങ്ങി. "എന്താണ്.... " ദേഷ്യത്തോടെ കൈ തട്ടി മാറ്റി കൊണ്ട് അവൾ അവനെ നോക്കി പഠിപ്പിച്ചത് അവൻ സ്ക്രൂ ഡ്രൈവർ കറക്കി കൊണ്ട് പുറകിലേക്ക് നടന്നു കൊണ്ട് മേശയിൽ ചാരി അവളെ ഉറ്റു നോക്കി.. "തലയ്ക്കു എന്തേലും പറ്റിയോ എന്ന് നോക്കിയതാ... ഹ്മ്മ് എന്താ ഉദ്ദേശം... " കാലു മടക്കി സ്ക്രൂ ഡ്രൈവർ മേശയിൽ കുത്തി കൊണ്ട് ജിത്തു അവളെ ഉറ്റു നോക്കി കൊണ്ടിരിന്നു.. "അത് പിന്നെ...." "പിന്നെ....." നാണത്തോടെ ഒന്നും പറയാതെ വാതിൽ ഇല്ലാത്ത ഇല്ലാത്ത ചളി തൂത്തു തുടക്കുന്നവളെ കാണെ. ജിത്തു കാണാൻ പറ്റാത്തത് എന്തോ കണ്ട പോലെ വാ പൊളിച്ചു നിന്നു. "ഇതൊരു വലിയ കാര്യം ആണ്... " "അതെനിക്ക് മനസ്സിലായി.... എന്റെ ക്രെഡിറ്റ്‌ കാർഡിൽ ഉള്ള ക്യാഷ് എനിക്ക് തെരാൻ പറ്റു. ബാങ്ക് ഒന്നും അടിച്ചോണ്ടു വരാൻ പറയരുത്..." "അയ്യേ... എന്തൊരു കഷ്ടമാണ് ഇത്..." നീ പറയു കേൾക്കട്ടെ... " "എനിക്കൊരാളെ ഇഷ്ടം ആണ്...." "ഇഷ്ടമോ....." "ഒന്ന് മെല്ലെ പറ... " അവളുടെ പറച്ചിൽ കണ്ണെല്ലാം പുറത്തേക്കു തള്ളി നിൽക്കുന്നവന്റെ പാ പൊത്തി പിടിച്ചു കൊണ്ട് അവൾ തിരിഞ്ഞു നോക്കി. ഭാഗ്യം ഉണർന്നിട്ടില്ല... സോഫയിൽ മലർന്നു കിടന്നു ഉറങ്ങുന്ന പ്രവീണിനെ നോക്കി കൊണ്ട് അശോസിച്ചു. "നീ ഒച്ച വേച്ചു എല്ലാവരെയും അറിയിക്കോ... ഹ്മ്മ് എനിക്കൊരാളെ ഇഷ്ട്ട.രണ്ടു മാസം ആയി തുടങ്ങീട്ട്. എനിക്ക് വലിയ ഇഷ്ടം ആണ് അവനില്ലാതെ എനിക്ക് പറ്റില്ല..." അവൾ പറയുന്നതൊന്നും ചെവിയിൽ കേറാതെ ജിത്തു vaa പൊത്തി ഒരേ നിൽപ്പാങ്ങനെ നിന്നു. അത് കൊണ്ടവനെ പിടിച്ചു കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു. "കുറച്ചു മാസം മുന്നേ നിങ്ങളെ ബാറിൽ നിന്നു നോക്കിയപ്പോൾ എന്നെ തള്ളിയിട്ടു കൊണ്ട് നിങ്ങൾ ഓടിയില്ലേ. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ചെറുക്കൻ..." "അവിടെ.. ഏതു ചെറുക്കൻ എപ്പോ തള്ളി..." "ഹാ എങ്ങനെ ഓർമ ഉണ്ടാവാം ആന്റണി അടിച്ചു നെറുകിൽ കെയറിയിട്ടല്ലേ നിങ്ങൾ ഒക്കെ ബാറിൽ നിന്നിറങ്ങിയാ ഒന്നും ഓർമ കാണില്ല.." ദേഷ്യത്തോടെ അവനെ പുറകിലേക്ക് തള്ളി കൊണ്ട് പ്രീതി റൂമിൽ നിന്നിറങ്ങി പോയിട്ടും ഒന്നും പറയാൻ കഴിയാതെ ജിത്തങ്ങനെ തരിച്ചു നിന്നു. അടുത്ത ദിവസം അവളെ സ്റ്റാൻഡിൽ ഇറക്കി വിട്ടതിനു ശേഷം അവൻ അവളെ അടുത്തേക്ക് വിളിച്ചു. ഹെൽമെറ്റ്‌ തലയിൽ നിന്നൂരി. "എന്നാലും ആരാണാവോ ആ ഒരു കെധിയും ഇല്ലാത്തവൻ.." "അത് ഞാൻ പറഞ്ഞു തെരുന്നില്ല.." "അല്ല പറയടോ... ഞാൻ കേൾക്കട്ടെ..." "ഇല്ല പറയില്ല... മോനിപ്പോൾ ജോലിക്ക് വിട്ടോ... " ദേഷ്യത്തോടെ അവന്റെ കയ്യിലെ ഹെൽമെറ്റ്‌ എടുത്തു അവന്റെ തലയിലേക്ക് ഇട്ടു ഒരു തട്ട് തട്ടി കൊണ്ട് അവൾ അവനെ പറഞ്ഞയക്കാൻ നോക്കിയതും. ജിത്തിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു. "നീ പറയുന്നോ അതൊ ഞാൻ പറയണോ..." അവന്റെ പറച്ചിൽ കേട്ടു ഞെട്ടലോടെ പ്രീതി അവന്റെ കയ്യിൽ ഒന്ന് നുള്ളി. "എടാ കെളവ.. ചതിക്കല്ലേ നീ..." "എന്ന നീ പറ.. വേണ്ട നീ കാണിച്ചു തെന്ന മതി. ഞാനമ്മൾക്ക് രണ്ടാൾക്കും ഇന്നവനെ മീറ്റ് ചെയ്യാം.." "അയ്യോ അതൊന്നും പറ്റില്ല...." "അതൊക്കെ പറ്റും.നീ വിളി.." അങ്ങനെ വാശി പിടിച്ചു കാര്യം സമ്മതിപ്പിച്ചു കൊണ്ട് അവർ രണ്ടു പേരും അടുത്തുള്ള കഫെയിലേക്ക് വിട്ടു. കൂടെ ജിത്തു ഉള്ള കാര്യം അവനോടു പറയരുതെന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു. അവൻ എത്താം എന്ന് പറഞ്ഞ സമയം അടുക്കും തോറും പ്രീതിയുടെ നെഞ്ചിൽ പെരുമ്പാറ മുയങ്ങാൻ തുടങ്ങിയിരുന്നു. കാഫെയുടെ മുന്നിലായി ഒരു ബുള്ളറ്റ് വന്നു നിറുത്തിയതും പ്രീതി ആവേശത്തോടെ നോക്കി. അതെ സമയം ചെറിയ ചാറ്റാലിൽ നിന്നു പേരും മഴ പെയ്തു തുടങ്ങിയിരുന്നു.. പെട്ടന്ന് മായ നനയാതിരിക്കാൻ ഓടി കിതച്ചു കൊണ്ട് ആൽബർട്ട് കഫയിലേക്ക് കയറി. അവനെ കണ്ടതും പ്രീതി തല ചെരിച്ചു ജിത്തിനെ നോക്കി ഫോണിൽ എന്തോ കാര്യമായി ചെയ്യുന്ന തിരക്കിൽ ആണ് അവൻ. അവൾ മുട്ടും കൈ കൊണ്ട് അവനെ ഒന്ന് തട്ടി. "ദ്ദേ... അവൻ വന്നു..." അവളുടെ പറച്ചിൽ കേട്ടു തല ഉയർത്തി നോക്കിയ ജിത്തിന്റെ മനസ്സിൽ വെള്ളിടി വെട്ടി. അതെ അവസ്ഥയിൽ ആയിരുന്നു ആൽബർട്ട്. രണ്ടു പേരും പരസ്പരം നോക്കി നിൽക്കെ.ആകാശം ഇരുണ്ടു കൂടി വലിയ ശബ്ദത്തിൽ ഒരു ഇടി അവിടെ മുയങ്ങി. (തുടരും) എപ്പടി ഇറുക്ക്‌ എന്ന് പറയണേ. ആരും ഒന്നും പറയാറില്ല അതാ പറയുന്നേ അഭിപ്രായം അറിയിക്കണേ #📚 വായന മുറി ✔️ #വായനമുറി #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
𝐒𝐞𝐫𝐢𝐧 💕🖋️
4.7K views
5 months ago
.ഇനിയുണ്ടാകുമോ 🌿💗 53 . . "ജീവയോ... " പ്രവീൺ പേര് പറഞ്ഞപ്പോൾ തന്നെ എല്ലാവരും ഞെട്ടി പോയിരുന്നു. "അതെ ജീവ..." പ്രവീൺ പറഞ്ഞു തുടങ്ങി.. നമ്മൾ റൂം എടുത്തിരുന്നു അതെ ഫ്ലാറ്റ് നിന്ന സ്ട്രീറ്റ്റിൽ ആയിരുന്നു അവനും ഗാങ്ങും താങ്ങിയിരുന്നത്. അന്ന് നമ്മൾ തിരികെ നാട്ടിലേക്കു kayatty വിട്ട പ്രീതിയെ രാത്രി ബാറിൽ നിന്നിറങ്ങി നാലാളും തീരെ പ്രതീക്ഷിച്ചില്ല.. "നീ എന്താ ഇവിടെ..." പ്രവീണിന്റെ ചോദ്യം കേട്ടു. പ്രീതി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. "ഒരു exam ഉണ്ടായിരുന്നു അറ്റന്റ് ചെയ്യാൻ. ടീച്ചർ പെട്ടന്ന് അത് നാളതേക്ക് മാറ്റി വച്ചു. അതോണ്ട് പിന്നെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഇവിടേക്ക് റചിരിക്കേണ്ടി വന്നു. ഓ അങ്ങനെ.. "എന്ന വായോ വീട്ടിലോട്ടു പോകാം അല്ലേട..." പ്രവീന്റെ നെഞ്ച് പട പട ഇടിക്കുമ്പോഴും അവൻ ഇളിച്ചോണ്ട് പ്രീതിയുടെ തോളിലൂടെ കയ്യിട്ടു. തിരിഞ്ഞു ബാക്കി മൂന്നണ്ണത്തിനെ നോക്കിയതും. അവർ ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്ന മറ്റേ മുന്നേ നടന്നു. "സാന്മാർ ഒന്ന് നിന്നെ... " "അത് വേണോ കൊച്ചു തമ്പ്രാട്ടി... " "അത് വേണം..." അവരെ നോക്കി ഷർട്ടിന്റെ കൈ എല്ലാം അവളൊന്നു മടക്കി വച്ചു കലിയോടെ മുന്നോട്ടു കാല് വെച്ചപ്പോയെക്കും അവളെ തള്ളി മാറ്റി നാലാളും ജീവൻ കൊണ്ടോടി.. ഒറ്റത്തിനിടെ പ്രവീണിന്റെ കൈ തട്ടി. പ്രീതിയുടെ അടിയൊന്നു തട്ടി അവൾ ഒരു ദിശയിലേക്ക് തെറിച്ചു പോയി. അവർക്കിടയിൽ കുത്തി ഒലിക്കുന്ന ചോലയിലേക്ക് അവൾ അടി തെറ്റിയത് എന്തോ അവളെ പുറകോട്ടു വലിച്ചു. തന്നെ രക്ഷിച്ച വ്യക്തിയെ കാണാൻ കണ്ണ് വലിച്ചു തുറന്ന പ്രീതിയുടെ കണ്ണ് ഇപ്പോൾ പുറത്തു വരും എന്ന മട്ടായിരുന്നു. തന്നെ ഉറ്റു നോക്കുന്ന പീലി നിറഞ്ഞ കാപ്പി കണ്ണ് അവളുടെ ഹൃദയത്തിലേക്കു തറക്കും പോലെ തോന്നി അവൾക്കു. കൂടാതെ അവന്റെ ക്ലീൻ ഷേവ് ചെയ്ത ഇരു നിറത്തിലുള്ള മുഖവും എവിടെ നിന്നോ അടിക്കുന്ന കാറ്റിൽ അവന്റെ മുഖത്തെക്കു തെന്നി വീയുന്ന നീളൻ മുടിയും അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു പോയി. "എന്തേലും പറ്റിയോ... ഹലോ..." അവനെന്തെല്ലാമോ പറയുന്നെണ്ടെന്നു തോനുന്നു പക്ഷെ എന്റെ കണ്ണും മനസ്സും അവനിൽ തറഞ്ഞു പോയിരുന്നു. മുട്ടോളം കയറ്റി വെച്ച ഇളം നീല നിറത്തിലുള്ള ഷർട്ട് ആണ് ധരിച്ചിട്ടുള്ളത്. തന്റെ മുഖത്തേക്ക് ഉറ്റു നോക്ക് നിൽക്കുന്ന ആ ഉണ്ടക്കണ്ണു ഒരുവേള അവന്റെ നെഞ്ചിലേക്ക് തറഞ്ഞു കയറിപോയിരുന്നു. കഷ്ടിച്ച് കൈമുറ്റോളം നീണ്ടു നിൽക്കുന്ന നീളൻ മുടിയും ആരെയും മയക്കുന്ന ആ പൂച്ചകണ്ണും പാല് പോലെ വെളുത്ത നിറവും ഉള്ള ആ പെണ്ണിന്റെ മേലെ നിന്നു അവനിക്കു കണ്ണെടുക്കാൻ സാധിച്ചില്ല. പെട്ടന്ന് ആരോ വന്നവളെ പിറകോട്ടു വലിച്ചു കൊണ്ട് പോയപ്പോൾ ആണ് അവൾ സ്വബോധത്തിലേക്കു വന്നത്. "ആരെ നെഞ്ഞതാടി കിടണ്ണു തള്ളുന്നത്... " ദേഷ്യത്തോടെ അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പ്രവീൺ അലറിയതും പ്രീതിയുടെ നെഞ്ചോന്നു കാളി.. അവന്റെ ഈർഷ്യത്തോടെ ഉള്ള നോട്ടം ആ ചെറുക്കന്റെ മേലേക്ക് തറച്ചു നിൽക്കുന്നത് കണ്ടു അവളെ അവനെ അവിടെ വലിച്ചു കൊണ്ട് പോയി. പക്ഷെ കാപ്പി കണ്ണ് അവളുടെ മനസ്സിൽ നിന്നു ഇറങ്ങി പോയില്ല.പിറകിൽ നിന്നു ആ കാണു മാടി വിളിക്കുന്ന പോലെ തോന്നി അവൾക്കു. പ്രവീണിന്റെ കൂടെ യാഥാർഷികം ആയി നടക്കുമ്പോൾ അവൾ ഒന്നൂടെ തിരിഞ്ഞു നോക്കി. ഇല്ല പോയിരിക്കുന്നു അവൻ നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു.. അന്ന് രാത്രി നിദ്ര ദേവി അവളെ തയുകി എത്തിയില്ല.എന്നാലും ആ കടും കാപ്പി കണ്ണുകൾ ആരായിരിക്കും അവൻ. ഒന്ന് പേര് പോലും ചോദിക്കാൻ പറ്റിയില്ല. ദുഷ്ടൻ പേര് ചോദിക്കാൻ എങ്കിലും ഉള്ള സവകാശം തന്നിരുന്നെങ്കിൽ. പിന്നെ എപ്പോഴാ ഉറങ്ങി പോയത് എന്നറിഞ്ഞില്ല.നന്നേ വഴുക്കി ആണ് എഴുന്നേറ്റത്. പിന്നെ മാറ്റണോ ചായ കുടിക്കണോ എന്നും സമയം കിട്ടിയില്ല.പിന്നെ ജിത്തിന്റെ പിറകെ ഇരുന്നു സ്റ്റാൻഡിലേക്ക് പെട്ടന്ന് വിട്ടു. ശരി എന്ന സൂക്ഷിച്ചു പൊട്ടോ... ആ ശരി.. ഇത് വെച്ചോ... എന്തിനു.. വാങ്ങടി... രാവിലെ ചായ കുടിച്ചോ നീ അവിടെ പോയി കുടിച്ചോ... ദേഷ്യത്തോടെ കയ്യിലെ ക്യാഷ് അവളുടെ കയ്യിൽ വച്ചു കൊടുത്തു. ജിത്തു അവിടെ നിന്നു പെട്ടന്ന് പോയി. അവന്റെ പോക്ക് നോക്കി ചിരിച്ചു കൊണ്ട് അടുത്ത് വന്ന ബസ്സിൽ കയറി.നേരെ കോളേജിലേക്കു പോയി. ചെന്നൈലെ ബസ്സിൽ കയറിയപ്പോൾ അല്ലെ മനസ്സിലായെ ഇതിലും നല്ലത് നാട്ടിലെ ബസ് തന്നെ ആണന്നു.ഇതൊരു മാതിരി.. കോളേജിന്റെ കുറച്ചു ദൂരെ ആയാണ് ബസ് നിറുത്തിയത്.അവിടെ നിന്നു കോളേജ് നു മുന്നിലെ കുഞ്ഞി കടയിലേക്ക് വച്ചു പിടിച്ചു. മനസ്സ് മുഴുവൻ ആ കാപ്പി കണ്ണിൽ ആയിരുന്നു ചായ കടയിൽ എല്ലായപ്പോഴത്തെയും പോലെ അത്യാവിശം ആളുകൾ തന്നെ ഉണ്ട് അവർക്കിടയിലൂടെ കൌണ്ടറിലേക്ക് പയ്യെ ഞാൻ നടന്നു.കൌണ്ടർ കാലി ആയി കണ്ടതും ഒരു സമാധാനം. "അണ്ണാ ഒരു ടീ..." ഓർഡർ കൊടുത്തു അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ചായ കൊടുന്നു വച്ചു.കയ്യിൽ ഫോൺ പൊക്കിട്ടിലേക്ക് തിരുകി ചായ എടുക്കാൻ നിന്നതും ഒരു ടാറ്റൂ അടിച്ച കൈ വന്നു ചായ അങ്ങു കൊണ്ടുപോയി. "എന്റെ ചായ...." ദേഷ്യത്തോടെ ബാഗ് തോളിലേക്കു വലിച്ചിട്ടു കൊണ്ട് തിരിഞ്ഞു അവന്റെ കൈ പിടിച്ചു ഒറ്റ വലി. "എന്റെ ചായ വെക്കടാ... " "ഹാ...." ചായ തിരിച്ചു വാങ്ങാൻ നിൽക്കെ തല ഉയർത്തി അവനെ നോക്കിയതും പ്രീതിയുടെ കണ്ണൊന്നു വിടർന്നു. "ചേട്ടൻ എന്താ ഇവിടെ..." തന്റെ മുന്നിലായി തന്നെ ഉറ്റു നോക്കി നിൽക്കുന്ന കാപ്പി കണ്ണുകൾ കാണെ. അടിവയറ്റിൽ മഞ്ഞു വീയുന്ന സുഖം തോന്നി പ്രീതിക്കു. "എടി കുട്ടി ഇതാ ഉൻ ടീ... " "ചായ എന്റെ അല്ലായിരുന്നല്ലേ.. സോറി... " ചായക്കുള്ള ക്യാഷ് കൊടുത്തു അവനെ ഫേസ് ചെയ്യാൻ കഴിയാതെ പ്രീതി ഇറങ്ങി ഓടി. അവളുടെ പോക്ക് കണ്ടു അവന്റെ ചുണ്ടിലായി അറിയാതെ ഒരു ചിരി വിരിഞ്ഞു. തന്റെ നെഞ്ചിലേക്ക് ആ മുഖം കുത്തി കയറുന്ന പോലെ. പെട്ടന്ന് തിരികെ ഓടിയ പ്രീതി തിരിച്ചു ഓടി വരുന്നത് കണ്ടു. അവന്റെ കണ്ണൊന്നു വിടർന്നു. "പിന്നെ എന്താ പേര്..." "ഹേ... " "പേരെ... എന്റെ പ്രീതി എന്ന... " "ഞാൻ ആൽബർട്ട്." "ആൽബർട്ട്!!!. " പെട്ടന്ന് അവനെ പോലെ തന്നെ ഒരാൾ അകത്തേക്ക് കയറി വന്നതും പ്രീതിയുടെ കണ്ണ് തള്ളി. "ഇത്.. ഇത്.... " "അദ്വൈത്.. ഇവന്റെ ട്വിൻ ബ്രദർ ആണ്.." (തുടരും) എങ്ങനെ ഉണ്ട്...അഭിപ്രായം പറയു.. #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📚 വായന മുറി ✔️ #വായനമുറി
𝐒𝐞𝐫𝐢𝐧 💕🖋️
5K views
5 months ago
.ഇനിയുണ്ടാകുമോ 🌿💗 51 .... അരികെ ഇരുന്ന പാട്ടി വിളിച്ചപ്പോൾ ആണ് ഓർമകളിൽ നിന്നു പയ്യെ ഉണർന്നത്... "ഇതു ദാൻ കേരള സ്റ്റേഷൻതാനേ പയ്യ.... " ആ അമ്മയുടെ സംസാരം കേട്ടാണ് ഞാൻ പുറത്തേക്കു നോക്കിയത്. അതെ സ്റ്റേഷൻ എത്തിയിരിക്കുന്നു.എത്ര പെട്ടാന്നാണ്. ഒന്ന് കണ്ണടച്ചതെ ഓർമ ഒള്ളു. ഇടക്കെപോയോ സംസാരത്തിൽ ആ അമ്മയോട് ഇറങ്ങാൻ പോകുന്ന സ്റ്റേഷനെ പറ്റി പറഞ്ഞത് എത്രയോ നന്നായി എന്ന് തോന്നി.. "താങ്ക് യൂ മാ.." "ഹ്മ്മ്... ഹ്മ്മ്‌... പാത്തു ഇരുടാ കണ്ണാ..." ചിരിയോടെ പാട്ടിയെ നോക്കി ഇറങ്ങുമ്പോൾ ആണ് അവർ എന്റെ കയ്യിൽ പിടിച്ചതു. "എന്നമ്മ.." "ഉന്ന പാത്ത,എൻ പയ്യനെ ന്യാഭാഗം വരുദു,ഇത് കൈ ളാ വാങ്കി, ധൈര്യമാ പോ.. .." "സെരി അമ്മ.. വിധി ഇരുന്താ, നമ്മ തീരുമ്പ സന്ധിക്കലാം. " "കടവുളേ.. ഇന്ത കോളുന്ദിനെ കാപ്പാത്തിടെ." ഭാഗടുത്തു പുറത്തേക്കിറങ്ങുമ്പോൾ എന്നെ കാതെന്ന പോലെ മൂവരും സ്റ്റേഷനിൽ നിൽപ്പുണ്ടായിരുന്നു.എന്നെ കണ്ടതും സീറ്റിൽ നിന്നെഴുന്നേറ്റു അവർ തന്റെ അടുത്തേക്ക് പയ്യെ നടന്നു വന്നു. "യാത്ര എങ്ങനെ ഉണ്ടായിരുന്നു.." കയ്യിൽ ഇരുന്ന ബാഗ് ആൽബർട്ട് കയ്യിലെടുക്കുമ്പോൾ അവനെ ഒന്ന് നോക്കി കൊണ്ട് ആദി ചോദിച്ചതു. "ഹ്മ്മ് കുഴപ്പം ഒന്നും മില്ലട.ലോക്കൽ കമ്പർട്മെന്റ് അല്ലാത്തത് കൊണ്ട് സീറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നില്ല.." "ഇതിൽ ഒന്നും മില്ലടെ..." ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കയ്യിലെ ബാഗ് എടുത്തു ഉയർത്തി കൊണ്ട് അലക്സ്‌ന്റെ ചോദ്യം കേട്ടു ഞാൻ സംശയത്തോടെ അവനെ നോക്കി. അതിനു അവൻ അവന്റെ മുപ്പത്തി രണ്ടു പല്ലും കാണിച്ചു ചിരിച്ചതും.കാര്യം മനസ്സിലായി ഞാൻ അവന്റെ തലയിൽ ചെറുതായൊന്നു കിഴുകി.. "അതിൽ എന്റെ അലക്കാനുള്ള ഡ്രസ്സ്‌ ആണ് കൊണ്ട് പോയിക്കോ അലക്കി തെന്നേച്ച മതി..." "അയ്യടാ തന്നേ അങ്ങു അൽകിയെച്ച മതി..." "ഓ... എങ്കിൽ ഇതിൽ വേറെ ഒരു സാനം ഉണ്ട്.. "എങ്കിൽ ഞാൻ അലക്കി കോളാം.." പറഞ്ഞു തീരും മുന്നേ തിരികെ വാങ്ങിയ പെട്ടി കൊണ്ട് അവൻ ഓടിയിരുന്നു.. അവന്റെ പുറകെ ഓടുമ്പോൾ.. പിറകെ നിന്നു ട്രെയിൻ സ്റ്റാർട്ട്‌ ആയ ശബ്ദം സ്റ്റേഷൻ മുഴുകെ പരന്നു തുടങ്ങി. "ഹ്മ്മ്... എന്താ നിനക്ക് പറയാൻ ഉള്ളെ... " കാർ ഹൈവേയിലേക്ക് കയറുമ്പോൾ ആണ് നിശബ്ദത്തയെ മുറിച്ചു കൊണ്ട് ജിത്തു ചോദിച്ചത്. "പറയാൻ ഉള്ളതൊന്നും ചില്ലറ കാര്യങ്ങളല്ല... ഇതും പറയുമ്പോൾ നമ്മുക്ക് നമ്മുടെ ചെന്നൈ ലൈഫ് ഒന്ന് പോടീ തട്ടി എടുകേണ്ടതുണ്ട്..." "ചെന്നൈ..." "അതെ ചെന്നൈ ഐ പി സ് പടിക്കാൻ എന്ന പേരിൽ ചെന്നൈയിലേക്ക് പോയ എന്റെ പിന്നാലെ കൂടി.ഞമ്മൾ നാലു പേരൂടെ ഉണ്ടാക്കിയ ആ ചുവന്ന ജീവിതത്തിന്റെ ഓർമ.." ➿➿➿➿➿➿➿➿➿➿➿➿➿ ഐ പി സ് എടുക്കുമ്പോൾ ആകെ ഒരു ആഗ്രഹം നാട്ടിൽ നിന്നു മാറി നിൽക്കുക എന്ന് മാത്രമായിരുന്നു. അതിനു കൂട്ടെന്നോണം എന്നെ അമിതമായി പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇവരും. അങ്ങനെ ചെന്നൈയിൽ തന്നെ അത്യാവിശം വലിയൊരു ഇൻസ്റ്റിറ്റ്യൂട്ട് ൽ ഐ പി സ് പഠിക്കാൻ ഞാൻ കയറിയപ്പോൾ. എന്റെ അതെ സ്പോട്ടിൽ ഓരോ ഷോപ്പിലായി അവർ ജോലിക്കും കയറി.. അങ്ങനെ വീട്ടിൽ നിന്നു പഠിക്കാനെന്നും ജോലിക്കെന്നും പറഞ്ഞു നാട്ടിൽ നിന്നു മുങ്ങി നമ്മൾ നാലു പേരും നിന്നത് ഒരേ ഫ്ലാറ്റിലെ ഒരേ മുറിയിൽ ആയിരുന്നു. ഈ സുവർണ ജീവിതം തുടങ്ങിയതിന്റെ മൂന്നാമത്തെ ദിവസം ആണ് ആണ് കഥ മാറി തുടങ്ങിയത്. അന്ന് ആ ദിവസം റൂമിലെ കാളിങ് ബെൽ അടിച്ചപ്പോൾ ചുമ്മാ സോഫയിൽ കപ്പലണ്ടി കുറിച്ചോണ്ടിരുന്ന ഞാൻ സംശയത്തോടെ പുറത്തേക്ക് നോക്കി. "നിങ്ങൾ ആരേലും ഫുഡ്‌ ഓർഡർ ചെയ്തിരുന്നോടാ.." "ഇല്ലല്ലോ " "പിന്നെ ആര്. എന്തേലും ഡെലിവറി ഉണ്ടോ.." "അതിനു ഇവിടെ ആരേലും എന്തേലും വാങ്ങാറുണ്ടോ..." "നിക്കേ നിക്കേ ചിലപ്പോൾ എന്റെ ഹെഡ്സെറ്റ് ആയിരിക്കും ഞാൻ തുറാന്നോളാം.." എല്ലാവരും ഓരോ മൂലയിൽ ഇരുന്നു ചടപ്പോടെ ആരായിരിക്കും എന്ന രീതിയിൽ ഇരിക്കുമ്പോൾ ആണ്.കുളിമുറിയിൽ നിന്നു ഒരു ബാത്‌ടവൽ ധരിച്ചു കൊണ്ട് ജിത്തു ഇറങ്ങി വന്നതു.. "എടാ വല്ല ഷർട്ടും ഇട്ടിട്ടു പോയി തുറക്കെടാ...." "നീ ഒന്ന് പോയിർക്ക ഡെലിവറി വാങ്ങാൻ ഞാൻ കോമാടും സുട്ടൊക്കെ ഇടണോ.." ഡ്രസ്സ് മാറ്റാൻ ഉള്ള മടിക്കൊണ്ട് ആദിയെ തെറി വിളിച്ചു കൊണ്ട് വാതിൽ തുറന്ന ജിത്തു ഡോർ തുറക്കാനായി പുറത്തേക്ക് പോയി.. വാതിൽ തുറന്നു കുറച്ചു സമയം കഴിഞ്ഞിട്ടു ശബ്ദം ഒന്നും കേൾക്കാതെ ആയതും.. ടീവി ശബ്ദം കുറച്ചു കൊണ്ട് ഞാൻ ഒന്നൂടെ പുറത്തേക്കു ചെവി കോർത്തു... "ആരാടാ.... " "നീ തന്നെ വന്നു നോക്കടെ...." അവന്റെ പറച്ചിൽ കേട്ടു സോഫയിൽ ഇരിക്കാൻ പോയ പ്രവീൺ പിറുത് കൊണ്ട് പുറത്തേക്കു നടന്നു വന്നു. കൂടെ കാര്യമാ അറിയാനുള്ള തിടുക്കത്തിൽ ബാക്കിയുള്ളവരും.. എന്നാൽ പുറത്തു നിൽക്കുന്ന വ്യക്തിയാണ് കണ്ടവരുടെയും നിന്നവരുടെയും കിളി ഒരു പോലെ പാറി... "പ്രീതി നീയോ...." പുറത്തു അവരെ എല്ലാം നോക്കി സുട്ടകേസ്‌ എല്ലാം പിടിച്ചു ഇളിച്ചോണ്ട് നിക്കുന്നവളെ കാണെ എന്റെ മാത്രമല്ല എല്ലാവരുടെയും കിളി ഒരുപോലെ പാറി. (തുടരും) ആരാണ് പ്രീതി.എന്തിനാണ് അവൾ വന്നത് ഇനി എന്തെല്ലാം സംഭവിക്കും എന്നൊക്കെ അറിയാൻ താല്പര്യം ഉണ്ടൊ 😌. പറയാൻ മറക്കല്ലേ.ലൈക്‌ ചെയ്യണേ 💗(NB: എനിക്ക് തമിഴ് അറിയത്തില്ല അതോണ്ട് ഫുൾ പൊട്ടത്തരം ആകും ഷെമിക്കണം 😩🙌🏻) #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 വായന മുറി ✔️ #വായനമുറി
𝐒𝐞𝐫𝐢𝐧 💕🖋️
5.2K views
5 months ago
.ഇനിയുണ്ടാകുമോ 🌿💗 50 . . പെട്ടന്ന് സിദ്ധാർത്തിൽ നിന്നുണ്ടായ ആക്രമണം ആദ്വൈത് തടഞ്ഞെങ്കിലും ഫ്ലവർ വേസ് അവന്റെ കൈതണ്ടയേ ചെറുതായിട്ട് ഒന്ന് കീറി മുറിച്ചു കൊണ്ട് കടന്നു പോയി. വേദന ഒരു വേള അവന്റെ കണ്ണുകളെ മറക്കാൻ വെമ്പിയെങ്കിലും. കിട്ടിയ അവസരത്തിൽ അവിടെ നിന്നു വീണ്ടും ഓടാൻ ശ്രമിച്ചവനെ കാണെ അദ്വൈത് കണ്ണുകൾ വലിച്ചു തുറന്നു. സിദ്ധാർത്തിനെ പിടിച്ചു കട്ടിലിലിലേക്ക് വലിച്ചിട്ടു അവനു മുകളിലായി അദ്വൈത്തു കയറി കിടക്കുമ്പോൾ.ദേഷ്യം കൊണ്ട് അവന്റെ കവിൾത്തടങ്ങൾ ചുമന്നു തുടുത്തിരുന്നു. ശദ വേഗത്തിൽ അവന്റെ കൈകൾ സിദ്ധാർത്തിന്റെ കഴുത്തിൽ മുറുകി. അവന്റെ കൈകൾ കഴുത്തിൽ നരുങ്ങിയമർന്നതും ശ്വാസം എടുക്കാൻ കയിയാതെ സിദ്ധാർത്തു കിടന്നു പിടഞ്ഞു കൊണ്ടിരുന്നു. അദ്വൈതിന്റെ ബലത്തിനു മുന്നിൽ അവൻ പയ്യെ തൊറ്റു തുടങ്ങിയിരിന്നു. കണ്ണുകൾ പയ്യെ അടഞ്ഞു തുടങ്ങിയതും അദ്വൈത്ത് പയ്യെ കൈകളയച്ചു. അവിടെ നിന്നു ഇറങ്ങി നടന്നു. അകത്തെ ബല പ്രയോഗിക്കുന്നതിനിടെ മുറിവിൽ നിന്ന് ഒരുപാടത്തികം രക്തം നഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ പെട്ടന്ന് ഒരു ക്ലോത്ത് എടുത്തവൻ ബ്ലഡ്‌ ഫ്ലോ ഒരു വിധത്തിൽ തടഞ്ഞു നിറുത്തികൊണ്ടു കിച്ചണിലേക്ക് നടന്നു. കിച്ച്നിലെ റാക്കിനു മുകളിലായി വെച്ച ജെഗടുത്തു കുടകുട വെള്ളം കിടിക്കുമ്പോൾ അവനാകെ വിറച്ചിരുന്നു. വെള്ളത്തിന്റെ ജഗ്ഗു തിരികെ വച്ചു കിച്ച്നിലെ നിലത്തേക്ക് ഊർന്നിരിക്കുമ്പോൾ.അവന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി. ഇപ്പോൾ തന്നെ സിന്ധാർഥ് ഉയർത്തെയുന്നേറ്റു വരില്ല എnnulla😌ഉറപ്പുവച്ചു കൊണ്ട് പയ്യെ അവൻ നിദ്രയിലേക്ക് വീണു. ........ രാവിലെ മുറിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ തന്നെ പ്രിയ ആദ്യം കണ്ടത് ഹെഡ്സെറ്റിന്റെ വയർ ഫോണിൽ നിന്നൂരി കിതപ്പോടെ അകത്തേക്ക് വരുന്ന പെൺകുട്ടിയെ ആയിരുന്നു. അവളെ കണ്ടെങ്കിലും കാണാത്ത രീതിയിൽ അകത്തേക്ക് കയറി പോകുന്നവളെ പ്രിയ വീണ്ടും ശ്രദ്ധിച്ചു. ജോഗിങ്ങിന് പോയതാണന്നു തോന്നുന്നു ഷോർട്സ് ആണ് ഇട്ടിരിക്കുന്ന കിതക്കുന്നുണ്ട്. എന്നാലും ആരായിരിക്കും അവൾ എന്ന ചോദ്യം അവളിൽ വീണ്ടും ഉയർന്നു.കഴിഞ്ഞ പ്രാവിഷമം കണ്ടപ്പോൾ അവളെ പറ്റി പാറുവിനോട് ചോദിക്കാൻ വിട്ടു പോയതാണ്. പല ചിന്തകളാൽ തായോട്ടിറങ്ങിയപ്പോൾ ആണ് ജോഗിങ്ങു കഴിഞ്ഞു വരുന്ന ബാക്കി പിള്ളാരെ കണ്ടത്. "ആ അനിയത്തി പെണ്ണ് ഇത്ര നേരത്തെ എഴുന്നേറ്റോ.. അതൊ ഇന്നലെ ഉറക്കം കിട്ടിയില്ലേ.." ഉടുത്തിരുന്ന കുപ്പായം കൊണ്ട് മുഖം തുടച്ചു ദേവ് ചോദിച്ചതും.പ്രിയ അവനൊന്നു ചിരിച്ചു കൊടുത്തു.അവരെല്ലാവരും അവളുടെ തലയിൽ കിയുകിനത്കൊണ്ട് മുകളിലേക്കു ഓടി കയറി. പ്രിയ അവരെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങി.വിശാലമായ മുറ്റം അടിച്ചു തൂക്കാൻ വരുന്ന ചേച്ചിമാരെ ഒന്ന് നോക്കി അവൾ പയ്യെ പടിയിൽ ഇരുന്നു. മഞ്ഞു ഇപ്പോഴും വീയുന്ന പോലെ തോന്നി. അപ്പോഴും വിറച്ചു കൊണ്ട് ചൂൽ പിടിച്ചു തൂകുന്നവരെ അവൾ ഒരു വേള നോക്കി ഇരുന്നു. ദൂരെ നിന്നു സൈക്കിളിന്റെ ശബ്ദം കാതിലടിച്ചതും പ്രിയയുടെ കണ്ണുകൾ അവിടേക്കു നീണ്ടു. "പത്രക്കാരൻ രാമേട്ടനാണ്.. " പുറകിൽ നിന്നു നുറുമ്പിയ ശബ്ദം കേട്ടതും. അവൾ പെട്ടന്നെഴുന്നേറ്റു നിന്നു. പുറകിൽ അവളെ നോക്കി പുഞ്ചിരിച്ചു. തോളിൽ ഒരു തൂവർത്തും ഇട്ടു നിൽക്കുന്ന മുത്തശ്ശനെ കാണെ. അവൾ ആരാധനായാൽ ഒന്ന് തൊഴുതു. അത് കാണെ മുത്തശ്ശൻ അവളുടെ തലയിലൊന്നു കിഴുകി കൊണ്ട് ഉമ്മറത്തിലായി വെച്ച വെച്ചിരുന്ന ചാരു കസേരയിൽ ഇരുന്നു. "എങ്ങനുണ്ടായിരുന്നു ഇന്നലെ. ഉറങ്ങാൻ ഒക്കെ പറ്റിയോ. " "ഓ കുഴപ്പം ഇല്ലായിരുന്നു മുത്തശ്ശ... " "ഹ്മ്മ്... ഈ നേരത്താണോ എഴുന്നേലാകാർ.." "ഓ അതെ നേരത്തെ എഴുന്നേൽക്കും..." "നല്ല ശീലാണ്.... ഹ്മ്മ്മ്...നീ ചായ കുടിച്ചോ" "ഇല്ല..." "കുടിക്കാറില്ലേ... " "ഹ്മ്മ് കുടിക്കും... " "ഹാ...എടിയേ.... രണ്ടു ചായ ഇങ്ങു എടുക്കു... ഞങ്ങൾക്ക് കുടിക്കാൻ.." "അയ്യോ.. ഞാൻ ഇട്ടു കുടിച്ചോളാം..." "നീ അവിടെ ഇരി... ചായ ഉണ്ടാകാനൊക്കെ ഇവിടെ ആളുണ്ട് ഇവിടെ ആരും അടുക്കളയിൽ കയറാറില്ല.. അറിയോ.." "പക്ഷെ...." "ഹ്മ്മ്മ്.... " "ഹ്മ്മ് ഹ്മ്മ്... " പെട്ടന്ന് മുത്തശ്ശന്റെ മുഖ ഭാവം മാറിയത് അവൾ പയ്യെ തിരിഞ്ഞിരുന്നു. അത് കാണെ വെളുത്ത താടി രോമംങ്ങൾക്കിടയിലെ ചുവന്ന ചുണ്ട് ഒന്ന് വിടർന്നു... ********** ചെന്നൈ നിന്നു തിരികെ ഉള്ള ട്രെയിനിൽ ഇരിക്കുമ്പോൾ. പല ചിന്തകാലം അലോത്സാലപ്പെട്ടിരിക്കുകയായിരുന്നു പ്രണവ്. അവന്റെ ചിന്തകളും ശരീരവും പല ചിന്തകളാൽ അലോത്സാലപ്പെട്ടിരുന്നു. കണ്ണുകൾ അടച്ചു കിടക്കെ. മിന്നായം പോലെ അവന്റെ മനസ്സിലേക്ക് പല ചിത്രങ്ങളും കടന്നു. ചെന്നൈയിലെ ഒറ്റപ്പെട്ട ലോഡ്ജിൽ നിന്നും കണ്ടെത്തിയ പകുതിയോളം ജീർണിച്ച ശരീരത്തിന്റെ നീല കാല്പത്തത്തിൽ കിടന്ന വെള്ളി കൊലുസിന്റെ ശബ്ദം വീണ്ടും വീടും അവന്റെ കാതുകളിൽ അലയടിച്ചും. കവിളിലൂടെ ചുടുനീർ ഒഴുകി ഇറങ്ങിമ്പോൾ. എവിടെ നിന്നോ അവനിക്കു രക്തത്തിന്റെ വാസന ലഭിച്ചു കൊണ്ടിരുന്നു.. (തുടരും) എപ്പടി ഇറുക്ക്‌ 😁. കൊഞ്ചം അഭിപ്രായം സൊള്ളുമാ... 🥲 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 വായന മുറി ✔️ #വായനമുറി
𝐒𝐞𝐫𝐢𝐧 💕🖋️
4.2K views
6 months ago
ഇനിയുണ്ടാകുമോ 🌿💗 49 "ഹാ ഗുഡ് മോർണിങ്. ഞാൻ കറക്റ്റ് സമയത്താണല്ലോ അല്ലെ.. " തന്റെ അടുത്തേക്കായി വന്യതയെറിയ ചിരിയോടെ കടന്നു വരുന്നവനെ കാണെ സിദ്ധാർത്തിന്റെ ഉള്ളിൽ പേടി കുമിഞ്ഞു കൂടി. "ഇതെവിടാ..." "ഇതെന്റെ റൂം..." "എന്നെ അയിച്ചു വിടെ...." "നീ ധൃതി കൂട്ടല്ലേ... ഞാൻ എന്താ കൊണ്ടുവന്നെ നോക്കിക്കേ.." കയ്യിലെ ചില്ലു പാത്രം അവൾ അടുത്തുള്ള ടാബ്ലിലേക്കായി വച്ചു കൊണ്ട് എന്റെ തടിയിലൊന്നു തട്ടി.. " തന്നോട് അയിച്ചു വിടാന പറഞ്ഞെ.." "നീ ചുമ്മാ കിടന്നു തിരക്കല്ലേ.ആയിക്കാൻ തന്നെയ വന്നേ..തനിക്കു വലതും കഴിക്കണ്ടേ..." കയ്യിലെ ഹാൻഡ്ക്കഫ് ഊരിയ പാടെ സിദ്ധാർഥ്വിന്റെ കൈ ശക്തമായി അത്വൈത്തിന്റെ മുഖത്തു പതിഞ്ഞു. പിന്നീടൊട്ടും സമയം കളയാതെ ആധുവിനെ തള്ളി മാറ്റി അവൻ റൂമിൽ നിന്നു ഇറങ്ങി ഓടി. ആധു അവൻ പോകുന്ന നോക്കി കവിൾ ഒന്ന് തടവിയിട്ടു പയ്യെ കട്ടിലിൽ നിന്നെഴുന്നേറ്റു അവന്റെ പിറകെ വച്ചു പിടിച്ചു. അദ്വൈത്തിൽ നിന്നോടിയ സിദ്ധാർത്ത് ഡൈനിൽ ഹാളിൽ നിന്നു പുറത്തേക്കുള്ള ഡോർ തുറക്കാൻ നോക്കിയതും ആകെ തരിച്ചു പോയി. അഭതം മനസ്സിലാകുന്നതിനു മുന്നേ അദ്വൈത്തു അവന്റെ തൊട്ടു പിറകെ എത്തിയിരുന്നു. " ലോക്കിട്ട ഡോർ തുറക്കണം എങ്കിൽ കീ വേണം. ഓടുമ്പോൾ അതും കൂടി ശ്രെദ്ധിക്കണ്ടേ... " അവന്റെ ശ്വാസം ചവിക്കടിയിൽ അടിച്ചതും.കൊട്ടി പിടഞ്ഞു കൊണ്ട് അവനു നേരെ തിരിഞ്ഞു. "എന്താ തനിക്കു വേണ്ടത്... " "അദ്വൈത്തിനു വേണ്ടതെല്ലാം നേടിയെടുക്കാൻ അത് അദ്വൈതിനറിയാം.പിന്നെ ചോദിച്ച സ്ഥിതിക്ക് ഞാൻ പറയാം.."നിന്നെ.. തന്നെ തന്നെയാടൊ എനിക്ക് വേണ്ടേ." "ചെ... " അവന്റെ മറുപടി കെട്ടി ദേഷ്യത്തോടെ സിദ്ധാർത്തിന്റെ കൈകൾ അവന്റെ കാരണം പുകയ്ക്കാൻ ഉയർന്നെങ്കിലും അത് അപ്പോയെക്കും ആധു തടഞ്ഞിരുന്നു. "മോനെ സിന്തൂട്ടാ ഏട്ടനെ നിന്നെ വെള്ളാൻഡങ്ങു ഇഷ്ടപ്പെട്ടു. അത് തനിക്കും മനസ്സിലായി കാണുമല്ലോ.അതോണ്ട് enikku മടുക്കുവോളും നീ എന്റെ കൂടെ തന്നെ ഉണ്ടാവണം.ഉണ്ടാവും.." ഉരുത്തരം വശ്യതയോടെയുള്ള അവന്റെ സംസാരം കേൾക്കെ സിദ്ധാരത്തിന് ദേഷ്യവും പേടിയും ഒരുപോലെ വന്നു. "ഛെ....&#*&#%& മോനെ വെല്ലാതെ കോണക്കാതെ വാതിൽ തുറന്നു വിടെടാ... " "നീ ഇങ്ങനെ പോകുമോ.." അത്ര നേരം ദേഷ്യത്തോടെ അദ്വൈതിന്റെ നേരെ കയർത്തു കൊണ്ടിരുന്ന സിദ്ധാർഥ് ആപോയാണ് സ്വയം ഒന്ന് നോക്കിയത്. തന്റേതെല്ലാത്ത വലിയ ഒരു ഷർട്ട് മാത്രം ആയിരുന്നു അവന്റെ വേശം. ഞെട്ടലോടെ സ്വയം മറക്കാൻ ശ്രമിക്കുന്നതിനു മുന്നേ അദ്വത്തിന്റെ കൈകൾ അവനെ എടുത്തു ഉയർത്തിയിരുന്നു. "എന്നെ താഴെ വെക്കടാ പ@₹&&#*മോനെ.താനെന്ന കോപ്പ കാണിക്കുന്നേ താഴെ ഇറക്കു പ#₹%@. എന്റെ ഡ്രസ്സ് എവിടെടാ ന@₹*+%@ മോനെ...." സിദ്ധാർത്തിന്റെ നിലവിളി വക വെക്കാതെ അധ്വാത്‌ അവനെ കൊണ്ട് പോയത് അവർ നേരത്തെ കിടന്ന മുറിയിലേക്കായിരുന്നു. കാട്ടിലിലേക്ക് അവനെ ഉയർത്തി എറിയുമ്പോൾ. മനസ്സിൽ കുമിഞ്ഞ ഭയം അവൻ സമർത്ഥമായി മറച്ചു വച്ചു. "എന്താ എന്താ നിന്റെ ഉദ്ദേശം..." "എന്റെ ഉദ്ദേശങ്ങൾ എല്ലാം നീ അറിയാൻ പോകുന്നെ ഒള്ളു കുഞ്ഞാ..." മുറിയുടെ വാതിൽ ശക്തമായടച്ചു അദ്വൈത് അവന്റെ അടുത്തേക്ക് പയ്യെ നടന്നു. വർധിച്ച ഹൃദയ മിടിപ്പോടെ കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റ സിദ്ധാർഥ് സ്വയം രക്ഷക്കായി കയ്യിൽ തടഞ്ഞ എന്തോ ഉയർത്തി ഒറ്റ അടി. ചെറിയ ശബ്ദത്തിൽ കയ്യിൽ കീട്ടിയ ഫ്ലവർ ചിഹ്നം ബിന്നമായി താഴെ വീണു.കൂടെ ഓഫ്‌ വൈറ്റ് നിറത്തിലുള്ള കിടക്കയിലേക്ക് രക്തത്തുള്ളികൾ ഉറ്റി വീണുകൊണ്ടിരുന്നു.. (തുടരും) ലൈക്‌ ചെയ്യാനും അഭിപ്രായും പറയാനും മറക്കണ്ട 😁🙌🏻 #📚 വായന മുറി ✔️ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #വായനമുറി
𝐒𝐞𝐫𝐢𝐧 💕🖋️
3.9K views
6 months ago
.ഇനിയുണ്ടാകുമോ 💗🌿 48 . "ഹലോ..." "എന്തുപ്പറ്റീടാ.. " "ഞാൻ ഞാൻ ചുമ്മാ വിളിച്ചാ..." "ചുമ്മാതെയോ...." "അതെ...ചുമ്മാതെ എന്ന് വെച്ച ചുമ്മാതെ തന്നെ വിളിച്ചതാ.... " "എങ്കിൽ ഞാൻ കാൾ വെക്കുവാ.എന്തെല്ലാം ജോലി ഉണ്ട് എന്നറിയോ.. " "അല്ല.. ഞാൻ!!!" "നീ???" "ഞാ... അല്ല.എനിക്ക് മി..!!" "മി...!!" "എനിക്ക് വെല്ലാതെ മിസ്സ്‌ ചെയ്തപ്പോൾ വിളിച്ചതാണ്.." അവളുടെ പറച്ചിൽ കേട്ടു അവൻ പരിസരം മറന്നു ചിരിച്ചു പോയി. "മിസ്സ്‌ ചെയ്യാനോ എന്നെയോ അതെന്തേ ഇപ്പോൾ അങ്ങനെ ഒക്കെ എന്നെ പറ്റില്ലായിരുന്നല്ലോ' "എനിക്ക് ആരെയും പറ്റാതെ ഒന്നും ഇല്ല..." "ഇല്ലേ.. എന്നിട്ടു വെല്ലാതെ മുഖം കനപ്പിച്ചു നിക്കുവല്ലായിരുന്നോ ഒരാൾ.." "ഞാൻ...!!" "ഞാൻ പറഞ്ഞോളുന്നെ..." "എനിക്ക് ദേഷ്യം വന്നൊണ്ട് അല്ലെ.. അവർ എന്തെല്ലാം പറഞ്ഞത് എന്ന് അറിയാമോ.." "അവര് നിന്നോട് എന്ത് പറഞ്ഞു എന്ന് വച്ചു. എന്നെ നീ തെറ്റി ധരിക്കാൻ പാടില്ലായിരുന്നു. ഒന്ന് മാത്രം ഞാൻ പറയാം.എനിക്കിപ്പോൾ നീ എല്ലാതെ വേറൊരു പെണ്ണും ഇല്ല.." "പക്ഷെ അവർ പറഞ്ഞുപ്പോൾ. ഞാൻ ആകെ വല്ലാണ്ടായിപ്പോയി " "പ്രിയ... ഐ ഡോൺ നോ വാട്ട്‌ ദേ സായ്. ബട്ട്‌ എനിക്ക് നിന്നെ മതിയെടി ഇനി ഉള്ള കാലം മുഴുവൻ. ഈ അജിത്തിന് ഒരു പെണ്ണെ ഒള്ളു.അത് കൃഷ്ണ പ്രിയയാ... ഈ അജിത്തിന്റെ സ്വന്തം കൃഷ്ണ പ്രിയ." ജിത്തു അത്രയും പറഞ്ഞു നിറുത്തിയതും. പ്രിയക്ക് അവളുടെ നെഞ്ച് കിടന്നു കിടക്കുന്നതു പോലെ തോന്നി. സന്തോഷം കൊണ്ടു അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞു പോയിരുന്നു. കൂടെ ആരും അറിയാതെ ചുണ്ടിൽ ഒരു കുഞ്ഞി ചിരിയും. പെട്ടന്ന് എന്തോ ആലോചിച്ചെന്ന് പോലെ അവളുടെ ചുണ്ടുകൾ കൂർത്തു "ഓ... അപ്പൊ പിന്നെ ഹോസ്പിറ്റലിൽ വച്ചു പറഞ്ഞതോ...???" അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് നാവു കടിച്ചു.ദേഷ്യത്തിൽ അന്ന് ഹോസ്പിറ്റലിൽ വച്ചു ഞാൻ എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും എന്നവൻ ഒരു ബോധ്യവും ഉണ്ടായിരുന്നില്ല. "അത് പിന്നെ.. ഞാൻ മാത്രം ആണോ നീയും എന്തെല്ലാം പറഞ്ഞു എന്ന് ആലോചിച്ചു നോക്കിക്കേ..." "ഞാൻ ഞാൻ ഇച്ചിരി അല്ലെ പറഞ്ഞോള്ളൂ പക്ഷെ ഏട്ടനോ എന്തെല്ലാം പറഞ്ഞു. എന്നെ ഒഴിവാക്കി പോകും എന്ന് പ.. റ ഞ്ഞില്ലേ...' പറഞ്ഞു മുഴുവിക്കുമ്പോയേക്കും അവളുടെ ശബ്ദം മുറിഞ്ഞു പോയിരുന്നു. "ഞാൻ അങ്ങനെ പറഞ്ഞതെല്ലാ വന്നു പോയതാ.. നിന്നെ സമാധാനിപ്പിക്കാൻ " "അങ്ങനെ ആണോ ഒരാളെ സമാധാനിപ്പിക്കൽ.." "വന്നു പോയതാ പൊന്നെ.. നീ എന്നോടൊന്നു ക്ഷമിക്കു.." "ഹ്മ്മ് ഇപ്രാവിശ്യത്തേക്ക് ഞാൻ ക്ഷമിച്ചു.." "ഹ്മ്മ്.അതിരിക്കട്ടെ ഇന്ന് നേരത്തെ എഴുന്നേറ്റൊ താൻ. അതൊ ഇന്നലെ ഉറങ്ങിയില്ലേ.." "ഞാൻ നേരത്തെ ഉറങ്ങി..." "ഹ്മ്മ്മ്... ശെരിക്കും." "ശെരിക്കും.ഞാൻ ഇന്നലെ പാറുവിന്റെ കൂടെയ കിടന്നേ.പെട്ടന്ന് ഉറങ്ങി പോയി..." "ഓ എന്നിട്ട് അവിടെ ഒക്കെ ഇഷ്ടായോ..." "ഇഷ്ടായോ എന്ന് ചോദിക്കാനൊക്കെ ഉണ്ടോ. എനിക്കു വെല്യ ഇഷ്ട ഇവിടെ. എത്ര നാൾ കാത്തിട്ടാ..." "എങ്കിൽ ഇനി നീ ഇനി അവിടെ തന്നെ നിന്നോ.. ഇവിടേക്കു വരേണ്ട.." "ശെരിക്കും.. കാര്യത്തിലു പറയാണോ.." "ഔ പെണ്ണിന്റെ സന്തൊഷം നോക്കിക്കേ.. നിന്നെ അവിടെ ഞാൻ കുറെ നിർത്തും. പിന്നെ എനിക്കരടി പെണ്ണെ ഉള്ളെ..." "എങ്കിൽ ചേട്ടൻ ഇവിടേക്ക് വാ ഞമ്മൾക്ക് ഇവിടെ കൂടാം..." "അയ്യടി..." "എന്താ പറ്റത്തില്ലെ.." "ഓ പറ്റും... നീ അവിടെ നിനക്കു ഇഷ്ടം ഉള്ള കാലം വരെ നിന്നോ.ഇവിടേക്ക് വരണം എന്ന് തോന്നിയാൽ പെട്ടന്നൊന്നും അങ്ങു ചാടി കേറി വന്നേക്കരുത്. എനിക്ക് ഒരു മൂകുറായി വിളിച്ചു പറഞ്ഞേക്കണം..." "ഹ്മ്മ് എന്തിനാ അങ്ങനെ മുകൂറായി വിളിച്ചു പറയുന്നേ..." "ഈ പെണ്ണിനെ ഒരു പോറലും പറ്റാതെ ഇവിടേക്ക് എത്തിക്കാൻ. അവിടേക്കുള്ള പോറലെല്ലാം ഞാൻ ഒറ്റക്കു തന്നോളം കെട്ടോ...." വശ്യമായായിട്ടു അവന്റെ ശബദം ചെവിയിലേക്കാടിച്ചതും അവളാകെ ചുവന്നു പോയിരുന്നു.അവനിവിടെ ഇല്ലെന്ന കാര്യം പോലും അവളൊരുവേള മറന്നു പോയി. അവന്റെ ശ്വാസം തന്റെ കഴുതള്ളിയിൽ വന്നടിക്കും പോലെ ഒരു തരിപ്പ്. "ശെ.... ഞാൻ വെക്കുവാനെ പിന്നീട് വിളിക്കാം... " അത്രയും പറഞ്ഞു കാൾ വെക്കുമ്പോൾ അവളാകെ കിടു കിടാ വിറക്കാൻ തുടങ്ങിയിരുന്നു. നെഞ്ചിനകമാകെ തരിപ്പ്.ചുവപ്പ് റാഷി പടർന്ന കവിൾതടം. ഉണർന്നു വരുന്ന പാറു കാണാതിരിക്കാൻ അവൾ പെട്ടന്ന് ബാത്‌റൂമിലേക്കോടി... ***************** കണ്ണിലേക്കു വെളിച്ചം കുത്തി കയറാൻ തുടങ്ങിയപ്പോഴാണ് സിദ്ധാർത് കണ്ണുകൾ വലിച്ചു തുറന്നത്. കയ്കൾ എന്തിലോ ബലമായി കുടുങ്ങിബ്കിടക്കും പോലെ തോന്നിയവന്.. പെട്ടന്ന് കൊട്ടി പിടഞ്ഞെഴുന്നേറ്റത്തും. കൈ ഹാങ്ങ്‌ കഫ് കൊണ്ട് ഞാൻ കിടന്ന കട്ടിലിന്റെ കാലിൽ തന്നെ കുടുക്കി വച്ചിരിക്കുകയാണ് എന്ന് മനസ്സിലായത്. പയ്യെ ഇന്നലെ സമ്പാവൂചേതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചതും. തല പേടിക്കും പോലെ തോന്നിയെനിക്ക്. ജീവയുടെ അടിയിൽ കണ്ണിൽ ഇരുട്ട് കേറിയത്‌ ഓർമ വന്നതും ഞാൻ ഒന്നൂടെ അവിടെ ചുറ്റും നോക്കി. ജീവയുടെ വീടായിരിക്കുമോ. അല്ല അവൻ എറിപോയാൽ കോഡോണിലെ സോഫയിൽ ഇട്ടു പോകും. പക്ഷെ ഇതാരുടെ വീടാണ്. അത്യാവിശം വൃത്തിയും വെറുപ്പും ഉണ്ട്. പെട്ടന്ന് കണ്ണ് ബെഡിന്റെ കുറച്ചാപ്പുറതെ ടാബ്‌ലിലേക്ക് ചെന്നതും. അതിനു മുകളിലായി മുഖം തിരിച്ചു വെച്ച ഫ്രെയിം കണ്ടതും കയ്യെത്തി ഞാൻ അത് എടുക്കാനായി തുനിഞ്ഞതും. ആരോ ഡോർ തുറന്നു അകത്തേക്ക് വന്നു. മൊട്ടലം വരുന്ന കറുപ്പ് നിറത്തിലുള്ള ദ്രൗസറും. തുറന്നു നേക്നമായി കിടക്കുന്ന നെഞ്ചും കൊണ്ട് അകത്തേക്ക് വരുന്ന ആളെ കണ്ടു ഞെട്ടിയതും അവൻ കയ്യിലെ പാത്രം കൊണ്ട് ടേബിളിൽ വച്ചു വച്ചുകൊണ്ടവൻ എന്നെ നോക്കി ചിരിച്ചതും. എന്റെ നെഞ്ചിലെന്തോ ഭയം കുമിഞ്ഞു കൂടി.. (തുടരും) എഴുതിയ എഴുതിനു ലൈക്‌ ചെയ്യാനും അഭിപ്രായം അറിയിക്കാനും മറക്കരുത് ട്ടോ 😌 #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 വായന മുറി ✔️ #വായനമുറി
𝐒𝐞𝐫𝐢𝐧 💕🖋️
8.7K views
6 months ago
.ഇനിയുണ്ടാകുമോ 💗🌿 47. . . "എന്താ നിന്റെ പ്ലാൻ... എന്തായി അവിടെ വരെ പോയിട്ട്..." സിദ്ധാർത്തിനെ കാണിക്കാൻ വന്ന ഡോക്ടർ നെ പറഞ്ഞയച്ചു അകത്തേക്ക് വന്ന അദ്വൈത് ആൽബർട്ടിനോടായി ചോദിച്ചതും. അവൻ കയ്യിൽ കിടന്ന കൊട്ടു ഹാങ്ങ്റിൽ കൊടുക്കി.അവനെ ഒന്ന് നോക്കി കൊണ്ട് കിച്ചണിലേക്ക് നടന്നു. "ഹ്മ്മ്... നമ്മൾ കണക്കു കൂട്ടോയതിനേക്കാൾ കോംബ്ലിക്കേറ്റഡ് ആണ് കാര്യങ്ങൾ. ഇപ്പോൾ പ്രിയ പോയിരിക്കുന്നത് കൃഷ്ണ ഗിരിയിലേക്കാണ്. അവിടെ വയലോരം എന്ന സ്ഥലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബം ആണ് മാളികപ്പുറം എന്നത്." "ഹ്മ്മ് എന്താ കോംബ്ലിക്കേഷൻ..." "ഞാൻ ബില്ലിയെ കാണാൻ പോയിരുന്നു. അവനാണ് കാര്യങ്ങൾ എല്ലാം പറഞ്ഞു തെന്നത്. ബില്ലി ഒരിക്കലും ഈ കാര്യത്തിന് കൂട്ട് നിൽക്കില്ല... അറിയാലോ കൂട്ട് കുടുംബം ആണ്. ബട്ട്‌ അവുടുത്തെ ഓരോ ആളുകൾക്കും പലതെരം ബിസിനസ്സ് ആണ് ഉള്ളത്. കൂടാതെ ഓരോ ബുസ്സിനസ്സും നല്ല നിലയിലും ആണ്. ഇവരുടെ ഒക്കെ പിറകിൽ നല്ലൊരു സ്‌ക്വാഡ് ഉണ്ട്. ഞാനമ്മൾ എത്രയൊക്കെ പ്ലാൻ ചെയ്താലും എവിടെ നിന്നെങ്കിലും ഒരു അടി വരും ഉറപ്പാണ്.." "അപ്പോൾ പ്ലാൻ എന്താ..." "അവിടേക്കു പോയി അവളെ കൊണ്ട് വരാൻ പറ്റില്ല.. അവള് നമ്മുടെ അടുത്തേക്ക് എത്തണം.. എങ്കിലും അടി ഉറപ്പാണ്. പ്രിയ ഇവിടെ എത്തും എന്ന് ഉറപ്പായാൽ അടുത്ത നിമിഷം ഇവിടെ നിന്നു ഞാനമ്മൾ വിടണം.." "അത് എന്തിനാണ്..." "മോനെ... പ്രിയയുടെ ഫാമിലി മാത്രം അല്ല ജിത്തിന്റെ അടുത്തും ഉണ്ട് ഒരു ബ്ലാക്ക് സ്‌ക്വാഡ്.അവരിപ്പോൾ പഴയതു പോലെ ഒന്നിനും നടക്കുന്നില്ല എന്നെ ഒള്ളു... കൂടുതൽ ഇല്ലക്കണ്ട അവരെ.." "ഒക്കെ പ്രിയയെ ഇവിടെ എത്തിക്കാൻ എന്തേലും പ്ലാൻ കിട്ടിയോ..." "ഇല്ല.... അതിനെ പറ്റി അന്വേഷിക്കണം.. എല്ലാം കൂടെ ഒരുദിവസം കൊണ്ട് എനിക്ക് പറ്റില്ല.." അത്രയും പറഞ്ഞു കൊണ്ട് അവൻ കയ്യിലെ വെള്ളം നിറച്ച ചായ പാത്രം ഗ്യാസിൽ വച്ചു. കുളിക്കാൻ എന്നോണം റൂമിലേക്ക് നടന്നു. റൂമിന്റെ ഡോറിന്റെ അടുത്തെത്തിയതും അവൻ എന്തോ കണ്ടെന്ന പോലെ ഡോറിന് മുന്നിൽ സ്റ്റക്ക് ആയി നിന്നതും.. അത്വൈത്തിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു. "അവൻ കുറച്ചുകാലം ഇവിടെ കഴിയട്ടെ അനിയാ..." "ആതൂ..!!!" "ശെ... എനിക്കവനെ അങ്ങു പിടിച്ചു കുറച്ചുകാലം അല്ലെ നീ ഒന്ന് സഹിക്കു.." അവനെ കോവിൻസ് ചെയ്യാൻ എന്നോണം അവന്റെ അടുത്തേക്ക് വന്നു ആതൂ ഷോൾഡറിൽ കൈ വെച്ചതും. ആ കൈ തട്ടിമാറ്റി അവൻ ബെഡിൽ തളർന്നു നിശ്ചലനായി കിടക്കുന്ന സിദ്ധാർത്തിനെ ഒന്ന് തറപ്പിച്ചു നോക്കി... "അനിയാ...." "നീ എന്നാച്ച ചെയ്യൂ.." ദേഷ്യത്തോടെ ആൽബർട്ട് ബാത്‌റൂമിലേക്ക് കയറി ഡോർ ശക്തിയിൽ അടച്ചതും ആതൂ കണ്ണിറുക്കി അടച്ചു കൊണ്ട് കിച്ചണിലേക്ക് തിരികെ പോയി. ****************** തീരെ സുഗകരമാല്ലാത്ത ഒരു സ്വപ്നം കടന്നു വന്നപ്പോൾ ആണ്.ജിത്തു കണ്ണ് വലിച്ചു തുറന്നത്. പാതി അടച്ചിട്ട ജനവാതിലിന്റെ ഒരത്തൂടെ വരുന്ന ചെറിയ തെളിനീർ കാറ്റ് കർട്ടനെ പാറി ഉലച്ചു കൊണ്ട് മുറിയിലേക്ക് കടന്നു വരുന്നുണ്ട്. അതൊരു വേള നോക്കി കൊണ്ട് ഞാൻ പയ്യെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു ഒന്ന് ഫ്രഷ് ആയി ജോഖിങ്ങിനായി പുറത്തേക്കു ഇറങ്ങി. അൽപ്പം നേരം വേഴുകിയിട്ടുണ്ട് പക്ഷെ സൂര്യൻ ഉദിക്കാൻ ഇനിയും സമയം ഇരിക്കുന്നു. മുറ്റത്തേക്കി ഇറങ്ങി ഷൂകാസ് നു മുകളിലായിന്കയറ്റി വെച്ച ഒരു പെയർ ബ്ലാക്ക് ഷൂസ് എടുത്തു അണിഞ്ഞു ഞാൻ പയ്യെ നടന്നു. കയ്യിലെ ഹെഡ്സെറ്റ് ചെവിലേക്കായി തിരുകി മനസ്സിനെ കുളിർക്കുന്ന കുഞ്ഞു ഗാനം ചെവിയിലാകായി തുറന്നു വിട്ടു. പയ്യെ വീശും കാറ്റിൽ 🎶 കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ..🎶 കണ്ണേ കണ്ടാൽ നിന്നെ 🎶 കാത്തിടുന്നു നെഞ്ചം താനെ..🎶 ..... .... ഗാനം ചെവിയിലൂടെ ഓടിക്കൊണ്ടിരിക്കെ എന്റെ മുന്നിൽ അറിയാതെ അവളുടെ മുഖം മിന്നി മാഞ്ഞു. വയലോരത്തിൽ ട്രെയിൻ ഇറങ്ങിയതിനു ശേഷം ഉള്ള പ്രിയയുടെ ഓരോ കളികളും അവന്റെ കണ്ണിൽ പയ്യെ മിന്നി മാഞ്ഞു. ആ കുണുങ്ങിയുള്ള ചിരിയും. ആരെയും വേഴുതാണ് സാധിക്കുന്ന ആ ഉണ്ട കണ്ണുകളും.എന്റെ കണ്ണിൽ വീണ്ടും വീടും കാണുമ്പോൾ. ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. പെട്ടന്ന് ഒരു കാൾ വന്നതും ഫോണിലെ പറ്റു ഓഫ്‌ ആയി. അതോടെ ഏതോ സ്വപ്ന ലോകത്തിൽ എന്നപ്പോൾ അവൻ പുറത്തേക്കു വന്നു. മൊബൈൽ കയ്യിൽ എടുത്തു ആരാ എന്ന് നോക്കിയതും. അവനു അത്ഭുതം തോന്നി. "പ്രിയ 💗🫴🏻" കണ്ട മാത്രേല് ഒറ്റു കാത്തു നിൽക്കാതെ അവൻ കാൾ എടുത്തു ഫോൺ പോക്റ്റിലേക്കു തന്നെ ഇട്ടു. "ഹലോ..." (തുടരും) #📙 നോവൽ #💞 പ്രണയകഥകൾ #📚 വായന മുറി ✔️ #വായനമുറി #📔 കഥ