More like this
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ കാശിഭദ്രം 🔻 പാർട്ട്_1 ✍️രചന - ജിഫ്ന നിസാർ 💥 കയ്യെടുക്കെടാ.... ഭദ്രയുടെ കണ്ണിലേക്കു ദേഷ്യം ഇരച്ചു കയറി.. ഇല്ലെങ്കിലോ.. വെല്ലുവിളി പോലെ അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ടു ചോദിച്ചവന്റെ ഇടത് കവിളിൽ അവളുടെ മറു കൈ ആഞ്ഞു പതിയാൻ പിന്നെ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. കണ്ട് നിന്നവർക് പോലും വേദന തോന്നും വിധം അമർത്തി കിട്ടിയ ആ അടി.. വൈശാഖ് അറിയാതെ തന്നെ പിടി അയച്ചു. ഡീ... അവന് പിന്നിലുള്ളവർ നിമിഷനേരം കൊണ്ടു ഭദ്രക്ക് മുന്നിലെത്തി. എന്താടാ.. വൈശാഖ് പിടിച്ച കൈ ഒന്നാഞ്ഞു കുടഞ്ഞു കൊണ്ടവൾ അതേ കലിയോടെ തന്നെ അവരെയും നോക്കി. നീ അവനെ അടിച്ചോ.. എന്തേ.. നിനക്ക് കണ്ണ് കാണില്ലേ. യാതൊരു കൂസലും ഇല്ലാത്ത അവളുടെ ഉത്തരം കേട്ടതും വൈശാഖിന്റെ കൂട്ടുകാരുടെ മുഖം ചുവന്നു. "നിനക്കറിയില്ല ഞങ്ങളെ.. എന്ത് ധൈര്യമുണ്ടായിട്ടാടി നീ അവനെ അടിച്ചത്.. അവന്റെ അച്ഛൻ ആരെന്നറിയോ നിനക്ക്.. അദ്ദേഹം അറിഞ്ഞാ..." ഒരു ചുക്കും ചെയ്യില്ല... ഭദ്ര ഒരു പുച്ഛത്തോടെ പറഞ്ഞതും അത് പറഞ്ഞവനെ മുഖം വിളറി പോയി. അങ്ങനൊരു മറുപടി അവൻ ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അവൻ മാത്രമല്ല.. വൈശാഖ് പോലും.. നീയൊക്കെ ആരായാലും എനിക്കെന്താ ഡാ.. ഇതെന്റെ കടയാ.. ഇവിടെ വന്നിട്ട് തെമ്മാടിതരം കാണിക്കരുതെന്ന് നിന്റെ കൂട്ടുചാരനോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞെന്ന് നീ തന്നെ പോയെന്നു ചോദിക്ക്.. എന്നിട്ട് എന്നോട് ചൊറിയാൻ വാ നീ.. " ഭദ്ര പറയുന്നതിനൊപ്പം തന്നെ വൈശാഖിന്റെ നേരെ ഒന്ന് തുറിച്ചു നോക്കി. അവളുടെ കയ്യിൽ നിന്നും കിട്ടിയ അടിയിൽ വായിൽ ചോര ചുവച്ചതും പല്ലിളകി പോയതും ചെക്ക് ചെയ്യുന്ന അവനാ നോട്ടം കണ്ടില്ലേലും അവന്റെ കൂട്ടുകാർക്ക് അതിലെ ദേഷ്യം മനസ്സിലായി.. മോളെ...ഭദ്രെ.. പിന്നിൽ നിന്നും ഭയന്ന് കൊണ്ടുള്ള ആ വിളി. ശ്രീ ഭദ്ര പല്ല് കടിച്ചു കൊണ്ടാണ് തിരിഞ്ഞത്. പ്രതീക്ഷിക്കുന്നത് പോലെ തന്നെ.. കണ്ണുകളിൽ ഈ ലോകത്തിലെ സകല ഭയവും കുത്തി നിറച്ചു കൊണ്ടവളുണ്ട്. ലക്ഷ്മി.. ശ്രീ ഭദ്രയുടെ ചേച്ചി.. ശ്രീ ലക്ഷ്മി. എന്താ... തിരിഞ്ഞത് അവളോട് ചോദിക്കുമ്പോഴും ഭദ്രയുടെ മുഖം കടുത്തു തന്നെയിരുന്നു. വേണ്ട ടി.. " ദയനീയ മായൊരു പറച്ചിൽ. കൈ കൂപ്പുന്നില്ല എന്നേ ഒള്ളു. അത്രയും അപേക്ഷിക്കുന്നു. എന്ത് വേണ്ടന്ന്.. ഇവൻ ഇവിടെ ചെയ്തതൊക്കെ ചേച്ചിയും കാണുന്നില്ലേ. ഒന്നും വേണ്ടന്ന് ചേച്ചി പറഞ്ഞത് കേട്ട് ഇത് വരെയും ഞാനും സഹിച്ചല്ലേ.. ക്ഷമിച്ചില്ലേ.. അപ്പോഴൊക്കെ ഇവന്മാർക്ക് അതൊരു രസം. ഭദ്ര വീണ്ടും പല്ല് കടിച്ചു കൊണ്ടു വൈശാഖിനെ നോക്കി. "നല്ലോണം അധ്വാനിച്ചു കൊണ്ടു തന്നെയല്ലേ നമ്മളീ കട മുന്നോട്ട് കൊണ്ടു പോണത്.. ഇത് ഇവന്മാരുടെ ആരുടേയും ഔദാര്യമോ തറവാട്ടു വകയോ അല്ലല്ലോ.. നമ്മുടെ ജീവിതമാർഗമല്ലേ. എന്നിട്ടെവിടെ കയറിവന്നിട്ട് അതിന് മേൽ അച്ഛന്റെ രാഷ്ട്രീയ പിടിപ്പാടും സ്വത്തിന്റെയും കണക്കും പറഞ്ഞിട്ട് തോന്ന്യസം നടത്തിയ അതും നമ്മള് കണ്ടില്ല കേട്ടില്ല എന്ന് വെക്കണോ.. അത് പറ്റില്ലെന്ന് പറഞ്ഞതിനാ അവനെന്റെ കയ്യിൽ കയറി പിടിച്ചത്.. ഇനിയതും ഞാൻ വേണ്ടന്ന് വെക്കണോ.. ഭദ്ര വല്ലാതെ കിതക്കുന്നുണ്ട്. അത്രയ്ക്ക് പറഞ്ഞതും ലക്ഷ്മിക്കും പിന്നെ അവളൂടെന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായി പോയി. ലക്ഷമിക്കും അവിടെ കൂടി നിൽക്കുന്ന ആളുകൾക്കും നന്നായി അറിയാം.. ഭദ്ര പറഞ്ഞതൊക്കെ തന്നെയാണ് ശേരി. ആ കട കൊണ്ടാണ് ഭദ്രയും ലക്ഷ്മിയും ജീവിതം മുന്നോട്ട് കൊണ്ടു പോണത്. അവരുടെ അച്ഛൻ രാമനും അമ്മ ജാനകിയും കൂടി നടത്തി കൊണ്ടു പോയിരുന്ന കട. ഒരു കുടുംബത്തിന്റെ മുഴുവനും പ്രതീക്ഷിക്ളെയും പേറി മുന്നോട്ട് പോയിരുന്നത്.. പെട്ടന്നൊരു നാൾ ഒരു അപകടത്തിൽ രാമനും ജാനകിയും മരണപ്പെട്ടു പോകുമ്പോൾ അയാളുടെ രണ്ടു പെൺമക്കൾക്കൊപ്പം ആ കട കൂടി അനാഥയായി. ഒറ്റപ്പെട്ടു പോയ രണ്ടു പെൺകുട്ടികൾ എന്ത് മാത്രം ബാധ്യതയാവും എന്നറിയാവുന്നത് കൊണ്ടു തന്നെ കുടുംബക്കാരിൽ ആരും അവരെ കൂടെ കൂട്ടിയില്ല. ഒടുവിൽ അച്ഛൻ മുന്നിൽ തെളിച്ചു നൽകിയ ദീപം പോലെ... പഠനം നിർത്തി ഭദ്രയുടെ തീരുമാനപ്രകാരം അവളും അവളുടെ ലച്ചു ചേച്ചിയും കൂടി ആ കട വീണ്ടും നടത്തി കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴും എതിർത്തും അനുകൂലിച്ചും പറയാൻ നിരവധി ആളുകലുണ്ടായി. ലക്ഷ്മി ആദ്യം മുതലേ കുറച്ചു ഒതുങ്ങിയ ആളാണ്. വഴക്കും ബഹളങ്ങളും പ്രശ്നങ്ങളെയും അവൾക്ക് ഭയമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വേർപാട് നൽകിയ ആഘാതം അവളിൽ നിന്നും അത്ര പെട്ടന്നൊന്നും വിട്ട് പോയിട്ടില്ല. പക്ഷേ ലക്ഷ്മിയുടെ നേരെ എതിരാണ് ഭദ്ര. അവൾക്കാരെയും പേടിയില്ല. അനീതിക്കെതിരെ ശബ്ദമുയർത്താൻ യാതൊരു ഭയവുമില്ല. സത്യത്തിൽ അവൾ ഒറ്റയോരാളുടെ ധൈര്യം കൊണ്ടാണ് അവരുടെ ജീവിതം. ഇനി മേലാൽ നിന്നെയോ നിന്റെ കൂട്ടുകാരിൽ ഒരാളെ പോലുമോ ഈ വഴി എങ്ങാനും കണ്ട.. കത്തിച്ച കളയും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട.. " ലക്ഷ്മിയെ വിട്ട് ഭദ്ര വീണ്ടും വൈശാഖിനു നേരെ തിരിച്ചു. അവന്റെ വെളുത്ത മുഖത്ത് നല്ലത് പോലെ പതിഞ്ഞു പോയ ഭദ്രയുടെ കൈ വിരൽ പാടുകൾ. വായിലെ കനത്ത വേദന. എങ്കിലും അവൻ അവളെ കലിയോടെ തന്നെ നോക്കി. ഇതിനുള്ളത് നീ അനുഭവിക്കും പുന്നാര മോളെ.. " വൈശാഖിനു വേണ്ടി.. അവന്റെ കണ്ണിലെ കലി കണ്ടിട്ട് അവന്റെ കൂട്ടുകാരൻ പറയുമ്പോൾ ഭദ്ര ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു. എന്നാൽ ലക്ഷ്മി അപ്പോൾ മുതൽ വിറച്ചു തുടങ്ങി. ആശ്രയിക്കാൻ ആരുമില്ലല്ലോ എന്നുള്ള അരക്ഷിത ബോധം അവളിലെ ഭയത്തെ വല്ലാതെ വളർത്തി വലുതാക്കി. "ഞാനും ഈ കടയും ഇവിടെ തന്നെ കാണും.. അത് കൊണ്ടു നിങ്ങള് പോകാൻ നോക്കിക്കേ .. എനിക് വേറെയും ജോലി ഉള്ളതാ.." അവനാ പറഞ്ഞത് തീർത്തും പുച്ഛിച്ചു കൊണ്ടു ഭദ്ര തിരിഞ്ഞു നടന്നു. പുറത്തേക്കിറഞ്ഞും മുൻപ് വൈശാഖിന്റെ നോട്ടം വീണ്ടും അവളിൽ തുളഞ്ഞു കയറി . ശേഷം അവൻ ലഷ്മിയേക്കും ഒന്നു നോക്കി. ഒറ്റ നോട്ടം കൊണ്ടു ഓടും പോലെ ലക്ഷ്മി അകത്തേക്ക് വലിഞ്ഞു.... 💥💥 വീട്ടിലെത്തി വിസ്തരിച്ചൊരു കുളി കഴിഞ്ഞതോടെ അന്നത്തെ ഭാരം മുഴുവനും തലയിൽ നിന്നിറങ്ങി പോയൊരു ആശ്വാസം തോന്നിയിരുന്നു ഭദ്രക്ക്. സായാഹ്നത്തിന്റെ ചുവപ്പ് പടർന്നു തുടങ്ങിയ മാനം നോക്കി.. നനഞ്ഞ മുടി തുവർത്തി അവളെങ്ങനെ കുറച്ചു നേരം ആ മുറ്റത് നിന്നു. പക്ഷേ അകത്തു നിന്നും തെറിച്ചു കേട്ട വാക്കുകൾ. അതിനിടയിൽ വിക്കിവിറച്ചു കൊണ്ടുള്ള ലക്ഷ്മിയുടെ സംസാരം. ആ മൂവന്തി പോലെ ഭദ്രയിലും ദേഷ്യം വന്നു നിറഞ്ഞത് വളരെ പെട്ടന്നാണ്. കാരണം അകത്തു നിന്നും കേട്ട ആ ശബ്ദങ്ങളുടെ അവകാശികളെ അവൾക്കറിയാം. അവളുടെ അച്ഛന്റെ അനിയനും പെങ്ങളും. സുഖവിവരം അന്വേഷിച്ചു വന്നതല്ലെന്ന് ഉറപ്പാണ്. കാരണം അങ്ങനൊരു പതിവൊന്നും അവർക്കില്ല. ഇത് പിന്നെ വന്നത് എന്തെങ്കിലും കുറ്റമോ കുറവോ അന്വേഷിച്ചു കൊണ്ടാവും. അതും ഉറപ്പാണ്. പെട്ടന്നവൾക്ക് കടയിലെ അന്നത്തെ സംഭവങ്ങൾ ഓർമ വന്നതും വരവിന്റെ കാരണവും കിട്ടി കഴിഞ്ഞു. കയ്യിലുള്ള തോർത്തിൽ മുടി ഒതുക്കി കെട്ടി കൊണ്ടു കടുപ്പിച്ച മുഖത്തോടെ അടുക്കള വാതിൽ തുറന്നു കൊണ്ടവൾ അകത്തേക്ക് കയറി. അവിടെ നിന്നും ഹാളിലേക്കും. കുടുംബത്തെ പറയിപ്പിക്കാൻ രണ്ടെണ്ണവും കൂടി.. " ചെറിയച്ഛൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലേക്ക് ഭദ്ര കലിയോടെ കയറി ചെല്ലുന്നത് കണ്ടതും ലഷ്മി വീണ്ടും ദയനീയമായി അവളെ നോക്കി. ബാക്കി കൂടി പറയങ്ങോട്ട്.. " തന്റെ കയ്യിൽ ഒരു സന്ധി സംഭാക്ഷണം ആഗ്രഹിക്കുന്നത് പോലെ പിടിക്കാൻ ശ്രമിച്ച ലക്ഷ്മിയുടെ ശ്രമം തടഞ്ഞു കൊണ്ടു അങ്ങനൊരു ചോദ്യത്തോടെ ഭദ്ര മുന്നോട്ട് ചെല്ലുമ്പോൾ രാജേന്ദ്രനും രാജിയും പരസ്പരം നോക്കി. ഇങ്ങോട്ട് ചാടി കടിച്ചിട്ട് കാര്യം ല്ലടി.. പെണ്ണാണെന്ന് ബോധം വേണം.. ഇത് ആണുങ്ങളെ വഴി തെറ്റിക്കാൻ ഒരു കടയുടെ പേരിൽ അഴിഞ്ഞാട്ടം നടത്തിയിട്ടു ഇപ്പൊ നാട്ടുകാർ മൊത്തം കുടുംബത്തിന്റെ തട്ട് കേടെന്നാ പറയുന്നത്.. അത് കേൾക്കുമ്പോ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലാ.. " രാജേന്ദ്രന് അവളെ നേരിടാൻ കഴിയില്ലേന്നുറപ്പുള്ളത് കൊണ്ടാണ് രാജി കൂടി കളത്തിൽ ഇറങ്ങിയത്. നിങ്ങളുടെ മോന് കഞ്ചാവ് കേസിൽ പോലീസ് പിടിച്ചോണ്ട് പോയിട്ട് ജാമ്യം കിട്ടിയോ അപ്പച്ചി.. " യാതൊരു ഭാവമാറ്റവും ഇല്ലാതെ ഭദ്രയുടെ ചോദ്യം. നിമിഷം കൊണ്ട് രാജി കുത്ത് കൊണ്ട ബലൂൺ പോലായി. വിളറി വെളുത്ത അവർ രാജേന്ദ്രനെ നോക്കി. അന്നൊന്നും ചെറിച്ഛന്റേം അപ്പച്ചീടേം തൊലി ഉരിഞ്ഞു പോയില്ലേ.. " ഭദ്ര അടുത്ത ചോദ്യവും ചോദിച്ചു. നീ വല്ലാണ്ട് നെഗളിക്കണ്ട.. ഞാൻ നെഗളിക്കും .. കാരണം ഞാനും എന്റെ ചേച്ചിയും നിങ്ങളുടെ ആരുടേയും ഔദാര്യം കൊണ്ടല്ല ജീവിക്കുന്നത്. അച്ഛനും അമ്മയും പോയപ്പോ ഞാനും ഇവളും നിങ്ങൾക്കൊരു ബാധ്യത ആവുമോ എന്ന് ഭയന്നിട്ട് അന്ന് രാത്രി തന്നെ സ്ഥലം വിട്ട് പോയതല്ലേ നിങ്ങളൊക്കെ.. ആ നിങ്ങളാണോ ഞങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ വന്നത്.. പരിഹാസത്തോടെ ഭദ്ര ഇരുവരെയും മാറി മാറി നോക്കി. ഞങ്ങള് കൊണ്ടു തന്നതൊക്കെ വാങ്ങിച്ചു തിന്നിട്ട് ഇപ്പൊ നീ അതെല്ലാം മറന്നോടീ.. " രാജി വീണ്ടും പോരിനിറങ്ങി. നിങ്ങളിപ്പോ പറഞ്ഞത് ന്യായം.. അന്നങ്ങനെ തന്നത് എന്നും വിളിച്ചു പറയും എന്നും അറിയാമായിരുന്നു. പിന്നെ തന്നതും തിന്നതും നിങ്ങളുടെ തറവാട്ടു വകയൊന്നും അല്ലല്ലോ.. അതിന്റെ പേരിൽ എന്റെ അച്ഛന്റെ ഓഹരി കൂടി കയ്യിലാക്കിയ നിങ്ങളെ എനിക്കറിയാം.. അപ്പൊ അപ്പച്ചി തന്ന കണക്ക് വിട്.. അവൾ പല്ല് കടിച്ചു.. ചേട്ടന് ഹോസ്പിറ്റലിൽ വന്ന ചിലവിലേക്കാണ് ആ കാശ്.. " ഭദ്രയുടെ കൂർത്ത നോട്ടം കണ്ടതും രാജേന്ദ്രൻ മുഴുവനും പറഞ്ഞില്ല. "ഇമ്മാതിരി കഥയൊക്കെ അത് അറിയാത്തവരോട് പറയ്യ് ചെറിയച്ഛ.. എനിക്കറിയാം.. ശെരിക്കും അറിയാം, ആ ഹോസ്പിറ്റലിൽ എന്താ നടന്നതെന്ന്.. നിങ്ങളൊക്കെ എന്താ ചെയ്തതെന്നും. പിന്നെ അതിന് പിറകെ വരാത്തത്.. ഞങ്ങളുടെ അച്ഛൻ പോയില്ലേ.. അമ്മ പോയില്ലേ.അതിനേക്കാൾ വലുതല്ല എനിക്കും ഇവൾക്കും ആ ഓഹരി പണം. അത് നിങ്ങളെളെടുത്തോ .. എന്റേം ഇവളുടേം ഔദാര്യം തന്നെയാണത്. അല്ലെന്ന് നിങ്ങളെത്ര വാദിച്ചാലും അതങ്ങനെ തന്നെ ആണെന്ന് നിങ്ങൾക്കും ഞങ്ങൾക്കുമറിയാം.. അപ്പൊ അതും വിട്.. എന്നിട്ടീ സന്ധ്യക്ക് ഒരുപാട് തിരക്കുകൾ ഉണ്ടായിട്ടും രണ്ടാളും ഓടിപിടച്ചു വന്നതിന്റെ കാര്യം പറഞ്ഞിട്ട്പോകാൻ നോക്ക്.. നല്ല ക്ഷീണമുണ്ട്.. വെളുപ്പിനെ കടയിലേക്ക് പോയതാണ്. നാളെ ഇനിയും പോകാനുള്ളതാണ്.." യാതൊരു മയവുമില്ലാത്ത ഭദ്രയുടെ വാക്കുകൾ. വരേണ്ടായിരുന്നു എന്നാണ് വന്നവർക്ക് തോന്നിയത്. ഓരോ വള്ളി പിടിച്ചും ഈ വീട്ടിലേക്ക് അവരെ ചോദ്യം ചെയാൻ വന്നു കയറുന്ന അന്നെല്ലാം അവർക്കങ്ങനെ ഒരു തോന്നൽ ഉണ്ടാവാറുണ്ട്. എന്നാലും പിന്നെയും വന്നു കൊണ്ടേയിരിക്കും.. നീയാ സുഗതൻ സാറിന്റെ മോനോട് എന്താ ചെയ്തത്.. അവരൊക്കെ വല്ല്യ ആളുകളാണ്.." രാജേന്ദ്രൻ വേണോ വേണ്ടയോ എന്നൊരു ഭാവത്തിൽ തുടങ്ങി വെച്ചു. അവരങ്ങനെ വലുതോ ചെറുതോ എന്നൊന്നുമില്ല.. ഞങ്ങളുടെ കടയിൽ വന്നു തെമ്മാടിത്തരം കാണിച്ച..അതിനി ഏത് കൊമ്പത്തെ അളായാലും പിന്നെ വന്നത് പോലെ പോകില്ല.. അത്ര തന്നെ.. നീ ആരാന്നാടി നിന്റെ വിചാരം.വല്ല്യ ഫൈവ് സ്റ്റാർ ഹോട്ടൽ നടത്തുന്ന പോലാണ് അവളുടെ അഹങ്കാരം.. " രാജിക്കാ ധൈര്യം ഒട്ടും ഇഷ്ടമായിട്ടില്ല.. അന്നം തരുന്ന ഇടമാണ്. എനിക്കും ഇവൾക്കും ആർക്കു മുന്നിലും തല കുനിക്കാൻ സമ്മതിച്ചു തരാത്ത ഇടമാണ്.. എനിക്കത് ആരാധനാലയം പോലെ പവിത്രമാണ് അപ്പച്ചി.അവിടെ വന്നിട്ടാ ണ് വൈശാഖ് കാശിന്റെ നെഗളിപ്പ് കാണിച്ചത്.. വേണ്ടത് കൊടുത്തു വിട്ടു. ഇനി വന്നാലും അങ്ങനെ തന്നെ ചെയ്യും ഞാൻ.. " ഭദ്രക്ക് കൂസലൊന്നുമില്ല. ഇതിന്റെ പിറകെ ഒക്കെ ആര് തൂങ്ങുമെന്നാ.." രാജി പല്ല് കടിച്ചു. എന്തായാലും നിങ്ങൾ ഉണ്ടാവില്ല.. അതെനിക്കുറപ്പുണ്ട്.. പിന്നെ.. ഞങ്ങൾക്ക് നീ പിടിക്കുന്ന വയ്യാവേലി ഏറ്റെടുക്കുന്ന പണിയല്ലേ.. രാജി ചുണ്ട് കൊട്ടി.. അല്ലല്ലോ.. അത് കൊണ്ടു രണ്ടാളും വിട്ടോ. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം.. തണലും തുണയും വെണ്ടൊരു കാലത്ത് പോലും ആരും ഉണ്ടായിട്ടില്ല.. ഇനിയിപ്പോ എനിക്കിവളും ഇവൾക്ക് ഞാനും മതി.. " ലേശം പോലും ഭയമില്ലാത്ത അവളുടെ വാക്കുകൾ. പിന്നെയും അവിടെ നിൽക്കാൻ വയ്യെന്നത് പോലെ രാജി എഴുന്നേറ്റു.. അവർക്ക് പിറകെ രാജേന്ദ്രനും. ഇപ്രാവശ്യവും ഭദ്രക്ക് മുന്നിൽ പറഞ്ഞു ജയിക്കാൻ കഴിയാത്ത കലിയുണ്ട് രണ്ടു പേർക്കും. "ഇവളെ കണ്ട് തുള്ളണ്ടാ. ഈപെണ്ണിന് ഭ്രാന്ത് ആണ്.. ഏട്ടൻ ഉള്ളന്ന് തന്നെ കൊഞ്ചിച്ചു വഷളാക്കി വെച്ചതാ.." ലഷ്മിക്ക് നേരെ നോക്കി രാജി പറയുമ്പോൾ അത് കേട്ടു നിന്നവളുടെ ഹൃദയമൊന്നു പിടഞ്ഞു. അത് വരെയും അവളെടുത്തിട്ടാ തന്റെടിയുടെ കുപ്പായത്തിനുള്ളി കരുതൽ കൊതിക്കുന്നൊരു മനസ്സ് പിടഞ്ഞു... എങ്കിലും മുഖതല്പം പോലും കടുപ്പം കുറഞ്ഞതുമില്ല. അവളുടെ കാര്യം അവള് നോക്കി കൊള്ളും. അപ്പച്ചി പോകാൻ നോക്ക്.. " വീണ്ടും ഭദ്ര പറയുമ്പോൾ അവളെ ഒന്ന് കൂടി നോക്കി പല്ല് കടിച്ചു കൊണ്ടു ആദ്യം രാജേന്ദ്രനും അവർക്ക് പിറകെ രാജിയും ഇറങ്ങി പോയി. അവരിറങ്ങി പോകാൻ കാത്തിരുന്നതെന്ന പോലെ ഭദ്ര ഉറക്കെ മുൻവശത്തെ വാതിൽ കൊട്ടി അടച്ചു.. ലക്ഷ്മി അവളോടെന്തോ പറയാൻ തുടങ്ങിയെങ്കിലും വാതിലടച്ചു കൊണ്ടു ഹാളിൽ മാലയിട്ട് വെച്ച രാമന്റെയും ജാനകിയുടെയും ഫോട്ടോക്ക് മുന്നിൽ കണ്ണിമാ വെട്ടാതെ നോക്കി നിൽക്കുന്നവളെ കണ്ടതും പിന്നെ അവളൊന്ന് മിണ്ടാതെ തിരിഞ്ഞു നടന്നു.. രണ്ടു പെരും കരയുകയായിരുന്നു ആ നിമിഷം... 💜💜 പ്രതേകിച്ചു മാറ്റങ്ങൾ ഒന്നുമില്ലാതെ പിന്നെയും ദിവസങ്ങൾ പോയി. വെളുപ്പിനെ കടയിലേക്ക് പോകും രണ്ടാളും. വൈകുന്നേരം വരെയും പിന്നെ അവിടെയാണ്. ചായയും കടിയും പിന്നെ അത്യാവശ്യം കറികൾ അടങ്ങിയ ഒരൂണും. അതാണ് മെനു. കഠിനധ്വാനം ചെയ്താലും അവർക്ക് നന്നായി ജീവിച്ചു പോകാനുള്ളതെല്ലാം അവിടെ നിന്നും കിട്ടുന്നുണ്ട്. പാചകം ചെയ്യുന്നത് ഇഷ്ടമാണെന്നതിന്നാലും അച്ഛനും അമ്മയും ഉള്ള കാലത്ത് തന്നെ വേണ്ടതെല്ലാം വെച്ചുണ്ടാക്കി പഠിച്ചത് കൊണ്ടും രാമന്റെ കൈപ്പുണ്യം അത് പോലെ ലക്ഷ്മിക്ക് പകർന്നു കിട്ടിയത് കൊണ്ടും കാര്യങ്ങൾ ഉഷാറായി തന്നെ നടക്കും. ടൗണിൽ അത്യാവശ്യം കണ്ണെത്തുന്ന സ്ഥലത്തു തന്നെയാണ് അവരുടെ കടയും. "ആ ഹോട്ടൽ തുടങ്ങിയ അവർ നമ്മളോട് പോകാൻ പറയുമോടീ " അന്ന് കടയിൽ വന്നു ആരോ പറഞ്ഞറിഞ്ഞ കാര്യത്തിന്റെ പൊട്ടും പൊടിയും ചേർത്ത് കൊണ്ടു ലക്ഷ്മി ചോദിക്കുമ്പോൾ ഭദ്ര അവളെ നോക്കി. അതിന് അവരുടെ സ്ഥലത്താണോ നമ്മുടെ കടയുള്ളത് ..? അവൾക് കൂസലൊന്നും ഇല്ല. അല്ലെടി.. ആളുകൾ പറയുന്നു.. നമ്മുടെ കടയുടെ സ്ഥലം കൂടി അവർക്ക് കിട്ടിയ... അങ്ങനിപ്പോ നമ്മുടെ കട അവർക്ക് കൊടുക്കില്ല.. എന്നിട്ടല്ലേ കിട്ടിയാലുള്ള കാര്യം പറഞിട്ട് കാര്യമുള്ളൂ.. ഇതവർക്ക് കൊടുത്തിട്ട് ഞാനും നീയും പിന്നെന്ത് ചെയ്യും..? എനിക്കെന്തോ ഭയമാകുന്നു..? ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു. അതൊരു പുതിയ സംഭവം അല്ലല്ലോ.. എന്റെ ലച്ചു.. നീ വെറുതെ ആവിശ്യമില്ലാത്തത് ചിന്തിക്കാതെ എന്തേലും ചെയ്യാൻ ഉള്ളത് ചെയാൻ നോക്കിക്കെ.. എന്നിട്ട് കിടന്നുറങ്ങാലോ.. " ഭദ്രക്ക് ശെരിക്കും ദേഷ്യം വന്നു. സത്യത്തിൽ അങ്ങനൊരു സംസാരം അവളും കേട്ടിരുന്നു. ഭയമൊന്നും തോന്നിയിലേലും അത് കേട്ടപ്പോൾ മുതൽ ഉള്ളിലെ വല്ലാത്തൊരു അസ്വസ്ഥത ഉണ്ട്.. കടയുടെ തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ.. കുറച്ചു നാളായി അത് ഓപ്പൺ ചെയ്തിട്ട്. തങ്ങളുടെ കൊച്ചു കട കൊണ്ടു അവർക്കോ.. അവരുടെ അത്രയും വലിയൊരു സ്ഥാപനം കൊണ്ടു തങ്ങൾക്കൊ പ്രത്യക്ഷത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാൻ ഇടയില്ല. പക്ഷേ കടയിൽ വരുന്നവർ കുറച്ചായിട്ട് ഈ കാര്യം കൂടി ചർച്ചക്കെടുമ്പോൾ അടുത്തുള്ള ആ ഹോട്ടലിന്റെ പ്രൗടിയെ കുറിച്ചും അതിന്റെ ഓണരുടെ പിടിപാടിനെ കുറിച്ചും വാചാലമായി പറഞ്ഞു കേൾക്കുമ്പോൾ... ഉള്ളൊന്ന് പിടയും. അത് മാത്രം എത്ര അടക്കി പിടിച്ചിട്ടും അവക്കൊതുക്കി നിർത്താനും പറ്റുന്നില്ല.. ലക്ഷ്മി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. ഒക്കെയും അവളുടെ ആശങ്കകൾ തന്നെയാണ്. നോക്ക് ചേച്ചി.. അല്ലേൽ തന്നെ ഞാനാകെ പിടി വിട്ട് നികുവാ. അതിന്റെടേൽ.. നീയും കൂടി... " അതും പറഞ്ഞു കൊണ്ട് ഭദ്ര എഴുന്നേറ്റു അകത്തേക്ക് പോയത് ഇനിയും അവിടെ ഇരുന്നാൽ താൻ ലക്ഷമിയോട് നിലവിട്ട് വല്ലതും പറഞ്ഞു പോകുമോ എന്ന് കരുതി തന്നെയാണ്.. 💥💥 ശ്രീ ഭദ്രയല്ലേ...? വാതിൽ തുറന്നു കൊണ്ടു പുറത്തേക്ക് നോക്കിയവൾക്ക് നേരെ വല്ലാത്തൊരു ഗൗരവത്തോടെ പുറത്തു വന്നയാൾ ചോദിക്കുമ്പോൾ അത് വരെയും അയാളെ കണ്ട യാതൊരു പരിചയവും ഇല്ലാഞ്ഞത് കൊണ്ടാണ് ഭദ്രയുടെ മുഖം ചുളിഞ്ഞത്. എങ്കിലും അവൾ അതേ എന്ന് തലയാട്ടി. അവൾക്ക് പിറകെ നിന്നും ലക്ഷ്മിയും എത്തി നോക്കുന്നുണ്ട്. അകത്തേക്ക് കയറിക്കോട്ടെ.. വാതിലടഞ്ഞു നിൽക്കുന്ന ഭദ്രയുടെ നേരെ നോക്കി വന്നയാൾ വീണ്ടും ചോദിച്ചു. നിങ്ങളാര..? നിന്നിടത്തു നിന്നും ഒരടി അനങ്ങാതെ ഭദ്ര വീണ്ടും ചോദിച്ചു. പാർഥിപൻ.. റോസ് ഇന്റർ നാഷണൽ ഗ്രുപ്പിന്റെ മാനേജർ. " വന്നയാൾക്ക് വല്ലാത്ത ഗൗരവം.. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പ്.. ഭദ്ര അതൊന്ന് പറഞ്ഞു നോക്കി. എന്നാൽ അവൾക്ക് പിറകിൽ നിന്നിരുന്ന ലക്ഷ്മിയുടെ മുഖം വിളറി പോയി. തങ്ങളുടെ കടയുടെ അടുത്തുള്ള ആ വലിയ ഹോട്ടലിനെ അവൾക്കോർമ്മ വന്നു. അകാരണമായൊരു ഭീതി വീണ്ടും അവളിൽ വന്നു നിറഞ്ഞു. കൈകൾ ഭദ്രയുടെ തോളിൽ മുറുകി. കയറി വരൂ.. ആളെ അറിഞ്ഞതും ഭദ്ര അൽപ്പം പിന്നിലേക്ക് മാറി കൊണ്ടു പറഞ്ഞു. താങ്ക്സ്.. വീടിനുള്ളിലേക്ക് ആകെയൊന്ന് നോക്കിയിട്ടാണ് പർദ്ധിപൻ അകത്തേക്ക് കയറിയത്. ഞാൻ വന്നതെന്തിന് എന്നറിയാമോ..? സോഫയിൽ ഇരിക്കുന്നതിനിടെ പാർഥിപൻ ചോദിച്ചു. അത് നിങ്ങള് പറയാതെ ഞങ്ങളെങ്ങനെ അറിയും..? ഭദ്രയും ഗൗരവം വിട്ടില്ല.. പത്തു ലക്ഷം രൂപ റെഡി കാശ് ആയിട്ട് തരും. നിങ്ങളിപ്പോ വേണമെന്ന് പറഞ്ഞൽ അത് ഇപ്പൊ തരും.. " പാർഥിപൻ പറഞ്ഞു കേട്ടതും ഭദ്രയുടെ മുഖം ചുളിഞ്ഞു.. "സോറി.. നിങ്ങളെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കിപ്പോഴും ക്ലിയർ ആയില്ല.. ഭദ്ര അയാൾക്ക് മുന്നിൽ കൈ കെട്ടി നിന്നു. "അതിത്ര ക്ലിയർ ആവാൻ എന്തിരിക്കുന്നു. ഞങ്ങളുടെ അത്രയും വലിയൊരു ഹോട്ടലിന് നേരെ മുന്നിൽ വലിച്ചുകെട്ടിയിറക്കി നിങ്ങൾ നടത്തുന്ന ആ കട.. അത് ഞങ്ങള്ക്ക് തരുന്നു.. എന്നിട്ട് ഞങ്ങൾ തരുന്ന കാശും വാങ്ങി മറ്റെവിടെയെങ്കിലും നിങ്ങൾ മാറി പോകുന്നു.." തീർത്തും നിസ്സാരതയോടെ അയാളത് പറയുമ്പോൾ ഭദ്രയുടെ രക്തം തിളച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.. "അത് ഞങ്ങൾ ആർക്കും വിൽക്കുന്നില്ല.. പാർഥിപന് പോകാം.." കടുപ്പത്തിൽ അവളത് പറഞ്ഞതും പാർഥിപന്റെ മുഖം ചുളിഞ്ഞു. പത്തു ലക്ഷമെന്നത് കുറഞ്ഞു പോയിട്ടയാണോ..? " പാർഥിപൻ ചോദിച്ചു. "ചിലതൊക്കെ വിലയിടാൻ കഴിയില്ല.. ഈ കടയും ഞങ്ങള്ക്ക് അങ്ങനെയാണ്. നിങ്ങളിനി പത്തു കോടി ഓഫാർ ചെയ്താലും ഞാനും ഇവളും അത് വിൽക്കുന്നില്ല.. " ഭദ്രക്കയാളുടെ പരിഹാസം നന്നായി മനസ്സിലായിരുന്നു. എങ്കിലും അവൾ വേറൊന്നും പറഞ്ഞില്ല. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പിനെ കുറിച്ച് ശ്രീ ഭദ്രക്കറിയില്ലെന്ന് തോന്നുന്നു. അതെല്ലാം അന്വേഷിച്ചു നോക്കിയിട്ട് പോരെ ഈ ഉത്തരവും എടുത്തു ചാട്ടവും ഒക്കെ.. അവർ വിചാരിച്ച വളരെ ഈസിയായി നിങ്ങളെ അവിടുന്ന് മാറ്റാൻ പറ്റും. എന്നിട്ടും ന്യായമയ വിലയിട്ട് കൊണ്ടു അവർ നിങ്ങളോട് സഹകരിക്കുമ്പോൾ അത് തിരിച്ചും കാണിക്കണ്ടേ.. ഇല്ലെങ്കിൽ അത് നിങ്ങൾക്ക് രണ്ടു പേർക്കും തന്നെയാണ് ദോഷം. സ്വന്തമെന്ന്പറയാൻ പോലും നിങ്ങൾക് ആരുമില്ല. അതെങ്കിലും ഓർക്കണ്ടേ ..! ഭദ്രയെയും ലക്ഷ്മിയെയും മാറിമാറി നോക്കി കൊണ്ടാണ് പാർഥിപൻ അത്രയും പറഞ്ഞതും. നിങ്ങൾക്ക് പോകാം എന്നിട്ട് ചെന്ന് നിങ്ങളുടെ മുതലാളിയോട് പറഞ്ഞേക്ക് ഞങ്ങൾ അത് വിൽക്കുന്നില്ല എന്നുള്ളത്.. " തന്റെ തീരുമാനത്തിൽ നിന്നും അണുവിടെ മാറാതെ ഭദ്ര ഉറച്ചു നിൽകുമ്പോൾ പിന്നൊന്നും പറയാനില്ലാത്ത പോലെ പാർഥിപൻ ഇറങ്ങി പോകുകയും ചെയ്ത്.. 💥💥 അതൊരു തുടക്കമായിരുന്നു. ഭദ്രക്കും ലക്ഷ്മിയുടെയും സമാധാനം പോകുന്നതിന്റെ തുടക്കം. പാർഥിപന് ശേഷം വീണ്ടും പലരും വന്നു.. പലരീതിയിൽ അവരെ ഫോർഴ്സ് ചെയ്യാനും ശ്രമിച്ചു. നാട്ടുകാർ പലർക്കും കിട്ടിയ തുകക്ക് അത് കൊടുത്തു ഒഴിഞ്ഞു പോ എന്ന് തന്നെയായിരുന്നു പറയാൻ. റോസ് ഗ്രുപ്പിനോടൊപ്പമെന്നും പിടിച്ചു നിൽക്കാൻ നിങ്ങളെ കൊണ്ടു കഴിയില്ലെന്ന് തന്നെ അവരെല്ലാം പറഞ്ഞു.. രാജേന്ദ്രനും രാജിയും വീണ്ടും വന്നു. ഇപ്രാവശ്യം അവരുടെ ആവിശ്യവും റോസ് ഇന്റർ നാഷണൽ കമ്പനിക്ക് വേണ്ടിയായിരുന്നു. കിട്ടുന്ന കാശും വാങ്ങി പോയില്ലേൽ പിന്നെ അതും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്താൻ നോക്കിയവരെ ഭദ്ര ഭയപ്പവടുത്തി ഓടിച്ചു. ചുരുക്കത്തിൽ സംഘർഷഭരിതമായൊരു അന്തരീക്ഷമായി മാറി തുടങ്ങി എന്ന് തോന്നിയ നിമിഷം ഭദ്ര കടുത്തൊരു തീരുമാനം എടുത്തു.. റോസ് ഗ്രൂപ്പിനെതിരെ.. അവർക്ക് വേണ്ടി കടയിൽ വന്നിട്ട് ടീം വർക്ക് പോലെ തെമ്മാടിത്തരം ചെയ്യുന്നവർക്കെതിരെ സ്റ്റേഷനിൽ പോയൊരു പരാതി കൊടുക്കണം എന്നുള്ളത്. ലക്ഷ്മി അവളെ കൊണ്ടാവും പോലൊക്കെ തടയാൻ ശ്രമിച്ചു. അതെല്ലാം കൂടുതൽ പ്രശ്നം ഉണ്ടാക്കി വെക്കും എന്നോർമിപ്പിച്ചു. പക്ഷേ വിട്ട് കൊടുക്കാൻ മനസ്സില്ലാത്ത പോലെ ഭദ്ര കേസ് കൊടുക്കണം എന്നതിൽ തന്നെ ഉറച്ചു നിന്നു. തുടരും. " ഇതൊരു ചെറുകഥയാണ് വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയുക ... അധികം വൈകാതെ തന്നെ പുതിയ നോവലുമായിട്ട് ഞാൻ വരുന്നതാണ് കാത്തിരിക്കുക ... സപ്പോർട്ട് ചെയ്യുക " #💞 പ്രണയകഥകൾ #📔 കഥ41135
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ എന്താ സ്വപ്നം കാണുകയാണോ? വേഗം വന്ന കാര്യം പറഞ്ഞ് റെഡിയാക്കാൻ നോക്ക്." രാഹുലിന്റെ കൂടെയുണ്ടായിരുന്ന ജോബിൻ അവന്റെ തോളിൽ തട്ടി. അപ്പോഴാണ് രാഹുൽ സ്വബോധത്തിലേക്ക് വന്നത്. "എന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണ ഈ മാസം ലോൺ പിടിച്ചിട്ടുണ്ട്. അത് റീഫണ്ട് ചെയ്യുന്ന കാര്യം സംസാരിക്കാൻ വന്നതാണ് ഞാൻ." ആവശ്യം തന്റേത് ആയത് കൊണ്ടും ബാങ്കിലെ മറ്റ് സ്റ്റാഫുകളുടെ കൌണ്ടറിൽ നല്ല തിരക്ക് ഉണ്ടായിരുന്നത് കൊണ്ടുമാണ് രാഹുൽ താൻ വന്നത് എന്തിനാണെന്ന് മിത്രയോട് പറഞ്ഞത്. "പാസ്സ് ബുക്ക് തരൂ, നോക്കട്ടെ..." മിത്ര പാസ്സ്ബുക്ക് വാങ്ങി നോക്കി. "ഓട്ടോമാറ്റിക്ക് ആയിട്ട് ലോൺ കട്ടാകുന്ന ദിവസത്തിന് മുൻപേ തന്നെ നിങ്ങൾ ലോൺ അടച്ചത് കൊണ്ടാണ് രണ്ട് തവണ എമൗണ്ട് അക്കൗണ്ട് ൽ നിന്ന് പോയത്. ആ എമൗണ്ട് ഇന്ന് തന്നെ ക്രെഡിറ്റ് ആയിക്കോളും.അടുത്ത തവണ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഓട്ടോപേ ക്യാൻസൽ ചെയ്തിട്ട് നിങ്ങൾ തന്നെ ലോൺ പേയ്മെന്റ് ഡയറക്റ്റ് അടച്ചോളു. ഇനിയിപ്പോ ഓട്ടോപേ വേണമെന്ന് ആണെങ്കിൽ ലോൺ എമൗണ്ട് അക്കൗണ്ട് ൽ കട്ടാക്കുന്നതിനു മുൻപ് സ്വയം അടയ്ക്കാതിരുന്നാൽ മതി." പാസ്സ് ബുക്ക് തിരിച്ചു കൊടുക്കുമോ മിത്ര പറഞ്ഞു. "പിന്നെ ലോൺ സംബന്ധിച്ച കാര്യങ്ങൾ ഫസ്റ്റ് ഫ്ലോറിൽ ലോൺ സെക്ഷനിലാണ് പറയേണ്ടത്." അത്രേം പറഞ്ഞിട്ട് അവൾ ബാഗുമായി എഴുന്നേറ്റു. രാഹുൽ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നിട്ട് ജോബിനെയും കൂട്ടി അവിടുന്ന് പോയി. ********* "അമ്മേ ഞാൻ ഇന്ന് ബാലേട്ടനെ വിളിച്ച് മിത്രയുടെ കാര്യം അന്വേഷിച്ചിരുന്നു. ആ കുട്ടിക്ക് വേറെ കല്യാണമൊന്നും ഇതുവരെ ആയിട്ടില്ലെന്നാ അയാൾ പറഞ്ഞത്." രാകേഷ് ഗീതയോട് പറഞ്ഞു. അവർക്ക് അത് കേട്ട് ഒത്തിരി സന്തോഷം തോന്നി. "രാഹുലിന് വേണ്ടി ആ കുട്ടിയെ ആലോചിക്കുന്ന കാര്യം നീ അയാളോട് പറഞ്ഞോ?" "ആ അമ്മേ... പറഞ്ഞിട്ടുണ്ട്. ബാലേട്ടൻ മിത്രയുടെ വീട്ടിൽ വിളിച്ചു ചോദിച്ചിട്ട് നാളെ മറുപടി പറയാമെന്നു പറഞ്ഞിട്ടുണ്ട്." "അവർ സമ്മതിച്ചാൽ മതിയായിരുന്നു." ഗീത പ്രാർത്ഥനയോടെ നെഞ്ചിൽ കൈ വച്ചു. "അവർക്ക് താല്പര്യകുറവൊന്നും ഉണ്ടാവില്ലായിരിക്കും അമ്മേ. പക്ഷേ രാഹുൽ ഇതിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല." രാകേഷ് പറഞ്ഞു. "അവനെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. രാഹുലിന്റെ ഭാര്യയായി ഈ വീടിന്റെ രണ്ടാമത്തെ മരുമകളായി മിത്ര വന്നാൽ മതി എന്നാണ് ഇപ്പോ എന്റെ ആഗ്രഹം. ഒന്നുല്ലേലും കുറച്ചു മനുഷ്യ പറ്റും കരുണയും ഉള്ള കുട്ടിയല്ലേ. ഞാൻ അതേ നോക്കുന്നുള്ളു. അതുകൊണ്ട് നീ വിവരങ്ങളൊക്കെ അറിഞ്ഞു വയ്ക്ക്. അവർക്ക് സമ്മത കുറവൊന്നുമില്ലെങ്കിൽ ഈ വരുന്ന ഞായറാഴ്ച നമുക്ക് അവിടം വരെ പോയി എല്ലാരേം കാണാം. അന്ന് പെണ്ണ് കാണാൻ പോയപ്പോ ഞാനും രാമേട്ടനും വന്നില്ലല്ലോ. എനിക്കും ആ കുട്ടിയുടെ വീടും ചുറ്റുപാടുമൊക്കെ ഒന്ന് കാണണം." ഗീതയുടെ വാക്കുകൾ കേട്ടതും അവർ എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞുവെന്ന് രാകേഷിന് മനസ്സിലായി. *********** "മോളെ... ഇന്ന് ആ ബ്രോക്കർ വിളിച്ചിരുന്നു. അന്ന് നിന്നെ പെണ്ണ് കാണാൻ വന്ന പയ്യന്റെ വീട്ടുകാർ നിനക്ക് വേറെ കല്യാണം ആയോന്ന് അന്വേഷിച്ചു പോലും. വേറൊന്നും ആയിട്ടില്ലെങ്കി അവരുടെ ആലോചന നടത്തുന്നതിൽ നമുക്ക് സമ്മതമാണോന്ന് ചോദിച്ചു. നിന്നോട് ചോദിച്ചിട്ട് മറുപടി പറയാമെന്നു കരുതി ഞാൻ. എന്താ നിന്റെ അഭിപ്രായം? ആ പയ്യനെ കെട്ടുന്നതിൽ ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ അല്ലേ?" വൈകുന്നേരം ജോലി കഴിഞ്ഞു വന്ന മിത്രയോട് വിമല ചോദിച്ചു. അമ്മയുടെ വാക്കുകൾ കേട്ട് മിത്ര അമ്പരന്നു. "അമ്മ പറഞ്ഞത് സത്യമാണോ?" അവൾ ചോദിച്ചു. "ഇതെന്താ തമാശ പറയാൻ പറ്റിയ കാര്യമാണോ? നിനക്ക് ഓക്കേ ആണോ അല്ലേ എന്ന് പറ. ഓക്കേ ആണെങ്കി ചെക്കന്റെ അച്ഛനും അമ്മയും ഞായറാഴ്ച ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്." അത് കൂടി കേട്ടതോടെ രാഹുലിന്റെ സമ്മതത്തോടെ ആവില്ല രണ്ടാമതും അവന്റെ ആലോചന തനിക്ക് വന്നതെന്ന് മിത്ര ഊഹിച്ചു.. "എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല. അമ്മ അവരോട് വരാൻ പറഞ്ഞോ." പറഞ്ഞിട്ട് മിത്ര മുറിയിലേക്ക് പോയി. ഈ ആലോചന എത്രത്തോളം മുന്നോട്ട് പോയാലും രാഹുൽ എല്ലാം അറിയുന്നത് വരെ മാത്രമേ അതിന് ആയുസ്സുള്ളൂ എന്ന് മിത്രയ്ക്ക് അറിയാം. അതുകൊണ്ട് അവൾ അതിനെക്കുറിച്ച് ഓർത്ത് സന്തോഷിക്കാനോ സങ്കടപ്പെടാനോ മിനക്കെട്ടില്ല. എല്ലാം വരുന്നത് പോലെ വരട്ടെ എന്ന് കരുതി മിത്ര. ****** ഞായറാഴ്ച രാകേഷിനും ഭാര്യയ്ക്കും ഒപ്പം ഗീതയും രാമചന്ദ്രനും മിത്രയുടെ വീട്ടിൽ വന്നു. വളരെ വേഗം തന്നെ ഗീതയും വിമലയും കൂട്ടായി. അങ്ങനെ അവരിൽ നിന്നും മിത്ര ആക്സിഡന്റ് ആയ സമയത്ത് ഗീതയെയും രാമചന്ദ്രനെയും ഹോസ്പിറ്റലിൽ എത്തിച്ച കാര്യങ്ങളൊക്കെ വിമല അറിഞ്ഞു. "കേട്ടോ വിമലേ. എനിക്ക് മിത്രയേ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് മിത്രയേ രാഹുൽ പെണ്ണ് കണ്ട് പോയതിന്റെ പിറ്റേന്ന് അവന്റെ ഓഫീസിൽ തന്നെയുള്ള ഒരു കുട്ടിയുടെ ആലോചന കൂടി വന്നിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നവരായത് കൊണ്ട് ആ ബന്ധം നടത്താമെന്ന് രാഹുൽ പറഞ്ഞപ്പോ ഞങ്ങൾ എതിരൊന്നും പറഞ്ഞില്ല. പക്ഷേ അത് പകുതിക്ക് വച്ച് മുടങ്ങി. അല്ലെങ്കിലും പരസ്പരം ചേരാൻ വിധി ഉള്ളവരുടെ അല്ലേ നടക്കു. അത് മുടങ്ങിയതോടെ ഇനി കുറച്ചു നാൾ കല്യാണ കാര്യം പറഞ്ഞ് ശല്യപ്പെടുത്തരുതെന്ന് രാഹുൽ പറഞ്ഞത് കൊണ്ട് ഞാൻ പിന്നീട് വേറൊന്നും അവന് നോക്കിയില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് മിത്രയ ഞങ്ങളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതും രാഹുൽ ആദ്യം പെണ്ണ് കണ്ട കുട്ടി മോൾ ആയിരുന്നുവെന്നും രാകേഷിൽ നിന്ന് ഞാൻ അറിയുന്നത്. അത് അറിഞ്ഞപ്പോ മുതൽ എനിക്ക് രാഹുലിന്റെ ഭാര്യയായി മിത്രയെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം മനസ്സിൽ തോന്നി." ഗീതയിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞപ്പോ വിമലയ്ക്ക് ഒരുപാട് സന്തോഷം തോന്നി. "ആക്സിഡന്റ്ന്റെ കാര്യമൊന്നും മിത്ര പറഞ്ഞില്ലായിരുന്നു കേട്ടോ. പിന്നെ ഈ ബന്ധം നടക്കുന്നതിൽ ഞങ്ങളൊക്കൊക്കെ സന്തോഷമേ ഉള്ളു." വിമല ഗീതയുടെ കൈയ്യിൽ പിടിച്ചു സന്തോഷത്തോടെ പറഞ്ഞു. "എങ്കിൽ നമുക്ക് ഇത് ഉറപ്പിക്കാം അല്ലേ." ഗീത ചോദിച്ചപ്പോൾ വിമല നിറഞ്ഞ മനസ്സോടെ സമ്മതം നൽകി. *********** "നിന്നെ എനിക്ക് ഒത്തിരി ഇഷ്ടായി മോളെ. ഇനി നിന്റെ കഴുത്തിലൊരു താലി വീഴുന്നുണ്ടെങ്കിൽ അത് നീ സ്നേഹിച്ച എന്റെ മോന്റെ പേര് കൊത്തിയ താലി ആയിരിക്കും. നിങ്ങൾ തമ്മിൽ പിരിയാനുണ്ടായ കാരണമൊന്നും എനിക്കറിയില്ല. അത് എനിക്ക് അറിയുകേം വേണ്ട. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ. നിന്റെ നല്ല മനസ്സ് മാത്രേ ഞാൻ നോക്കുന്നുള്ളു." ഇറങ്ങാൻ നേരം മിത്രയോടായി ഗീത പറഞ്ഞു. അവരുടെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. "രാഹുലേട്ടൻ സമ്മതിക്കോ?" അവൾ അത് മാത്രേ ചോദിച്ചുള്ളു. "അവൻ സമ്മതിച്ചോളും. ഇന്ന് തന്നെ ഞാൻ അവനോട് കാര്യങ്ങൾ പറയുന്നുണ്ട്. മിത്ര അതോർത്തു പേടിക്കണ്ട." ഗീത പുഞ്ചിരിയോടെ പറഞ്ഞു. അധികം വൈകാതെ എല്ലാവരോടും യാത്ര പറഞ്ഞ് അവരെല്ലാവരും മടങ്ങി പോയി. ********** തിരികെ വീട്ടിലെത്തിയപ്പോ തന്നെ ഗീത രാഹുലിനെ അടുത്തേക്ക് വിളിച്ച് തങ്ങൾ മിത്രയുടെ വീട്ടിലേക്ക് പോയ കാര്യം അവനെ അറിയിച്ചു. കല്യാണത്തിന് വാക്ക് കൊടുത്തിട്ടാണ് അച്ഛനും അമ്മയും വന്നിരിക്കുന്നതെന്ന് കേട്ടതും അവന് ദേഷ്യം കയറി. കാത്തിരിക്കൂ2265
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിഭദ്രം 🔻 പാർട്ട് _2 (അവസാനഭാഗം) ✍️ രചന - ജിഫ്ന നിസാർ 💥 സാർ അകത്തുണ്ട് ചെന്നോളൂ.. " വലിഞ്ഞു മുറുകിയ മുഖത്തോടെയിരുന്ന ഭദ്രയോട് ഒരു പോലീസ്കാരൻ പറയുമ്പോൾ അവൾ എഴുന്നേറ്റു. അയാൾ ചൂണ്ടി കാണിച്ചു കൊടുത്ത റൂമിലേക്ക് ചെന്ന് കയറുമ്പോൾ ആദ്യം തന്നെ അവളുടെ കണ്ണിലുടക്കിയത് ടേബിളിൽ ഫ്രെയിം ചെയ്ത് വെച്ച ഒരു പേരാണ്.. സർക്കിൽ ഇൻസ്പെക്ടർ കാശിനാഥൻ.. അതൊന്ന് കൂടി വായിച്ചു കൊണ്ടാണ് അവൾ മുഖം ഉയർത്തി നോക്കിയതും. കണ്മുന്നിൽ അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവൻ. ക്ളീൻ ഷേവ് ചെയ്ത മുഖത്ത് വല്ലാത്ത ഗൗരവം. തുളച്ചുകയറുന്ന നോട്ടം. ഇരിക്കൂ.. ശബ്ദത്തിന് പോലും വല്ലാത്തൊരു മൂർച്ച.. ഭദ്ര കാശിനാഥൻ ചൂണ്ടി കാണിച്ചയിടത്തേക്ക് ഇരുന്നു. പറയൂ.. അവളിൽ നിന്നും നോട്ടം അൽപ്പം പോലും മാറ്റാതെ അവനാവശ്വപെട്ടു. ഭദ്ര താൻ എഴുതി കൊണ്ട് വന്ന പരാതി അവന് നേരെ നീട്ടി. കാശിനാഥൻ അത് വാങ്ങിച്ചിട്ട് അതൊന്ന് വായിച്ചു നോക്കി. ഇതിൽ ശ്രീ ഭദ്ര ആരോപിച്ചതൊക്കെയും റോസ് ഗ്രൂപ്പിൽ നിന്നും തന്നെ ഉള്ളതാണ് എന്നുള്ളതിന്റെ തെളിവ് വല്ലതുമുണ്ടോ.. " കയ്യിലെ പേനയൊന്ന് കറക്കി കൊണ്ടു കാശി നാഥൻ ചോദിച്ചു.. ഭദ്രയുടെ മുഖം ചുളിഞ്ഞു. തെളിവ് കണ്ട് പിടിക്കേണ്ടത് പോലിസിന്റെ ഡ്യൂട്ടി അല്ലേ.. കാശി അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. ഈ പറഞ്ഞിരിക്കുന്നതെല്ലാം മിസ് ശ്രീ ഭദ്രയുടെ തെറ്റ് ധാരണകൾ ആവാനും സാധ്യതയുണ്ടല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. " അവളെഴുതി കൊടുത്ത പരാതി പേപ്പർ ഉയർത്തി കാണിച്ചു കൊണ്ടു കാശി നാഥൻ വീണ്ടും ചോദിച്ചു. എനിക്കങ്ങനെ തോന്നുന്നില്ല. എന്ത് കൊണ്ട്.. റോസ് ഇന്റർ നാഷ്ണൽ ഹോട്ടലിന്റെ മാനേജർ പാർഥിപൻ എന്നെ കാണാൻ എന്റെ വീട്ടിൽ വന്നിരുന്നു.. എന്നെ കാണാനല്ല.. അതെന്റെ കടക്ക് വിലയിടാനുള്ള വരവായിരുന്നു.. " ഭദ്രയുടെ മുഖം ഒന്ന് കൂടി കടുത്തു. എന്നിട്ട് ഇയാളെന്താ ആൻസർ ചെയ്തത്? അൽപ്പം പോലും പതർച്ചയില്ലാതെ തനിക്ക് മുന്നിൽ ഇരിക്കുന്നവൾക്ക് നേരെ നോക്കുമ്പോൾ തോന്നുന്ന കൗതുകം പുറമെ കാണിക്കാതെ വല്ലാത്തൊരു ഗൗരവത്തോടെ തന്നെ കാശി വീണ്ടും ചോദിച്ചു. പറ്റില്ലെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞതിന്റെ പ്രതിഷേധങ്ങളാണ് അവരീ കാണിക്കുന്നത് മുഴുവനും.. " അങ്ങനെ എങ്കിൽ റോസ് ഗ്രുപ്പ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് ശ്രീ ഭദ്ര ഉറച്ചു വിശ്വസിക്കുന്നു എന്നർഥം.. " കാശി അവളെ ഒന്ന് ചുഴിഞ്ഞു നോക്കി. ഭദ്ര ഒന്ന് മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. പിന്നെയും കുറച്ചു കാര്യങ്ങൾ കൂടി അവളോട് ചോദിച്ചറിഞ്ഞ ശേഷമാണ് അവൻ ഭദ്രയെ പോകാൻ അനുവദിച്ചത്. "എന്റെയും എന്റെ സഹോദരിയുടെയും ജീവിതമാണത്. ആശ്രയിക്കാൻ ഞങ്ങൾക്ക് വേറെ ആരുമില്ല. ഇതിനൊരു പരിഹാരം വേണം." പോകും മുമ്പ് ഭദ്ര കാശി നാഥനെ നോക്കി പറഞ്ഞു. അപേക്ഷയൊന്നുമല്ലത്. ഇത് ഞങ്ങളുടെ ആവിശ്യം ആണെന്ന് പറയാതെപറയും പോലെ.. ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ.. എന്നിട്ടറിയിക്കാം.." കാശി നാഥൻ അത്രയും മാത്രം പറഞ്ഞു. 💜💜 മോളെ... റോസ് ഗ്രുപ്പിനെതിരെ പരാതി കൊടുത്തു കഴിഞ്ഞു രണ്ടാമത്തെ ദിവസം.. മാർക്കറ്റിൽ പോയി തിരികെ കടയിലേക്ക് ചെന്ന് കയറിയ ഭദ്രയെ ലക്ഷ്മിയുടെ ഹൃദയം നുറുങ്ങിയുള്ള നിലവിളിയാണ് സ്വഗതം ചെയ്തത്. കടക്കുള്ളിലും അടുത്തുള്ള റോഡിലും അതിന്റെ പരിസരത്തുമെല്ലാം തടിച്ചു കൂടിയ ആളുകൾ. എന്താ.. എന്താ ചേച്ചി.. " ചോദിക്കുമ്പോൾ ഉള്ളിലെ വിറയൽ ഭദ്രയുടെ സ്വരം കൂടി ഏറ്റടുത്തു. അവരുടെ കടയിൽ നിന്നും ഭാഷണം കഴിച്ച ഒരാൾ കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ ആണെന്ന്... പരിശോധനയിൽ അത് ഭഷ്യ വിഷ ബാധ എന്നു ഡോക്ടർമാർ പറയുകയും ചെയ്തു . ആദ്യം അത് കേട്ട നിമിഷം.. ഭദ്ര ഒന്നുലഞ്ഞു പോയി.. ചതി എന്ന് അവളുടെ ഹൃദയം അലമുറയിട്ടു.. പക്ഷേ അതവിടെ കൊണ്ടൊന്നും അവസാനിച്ചതുമില്ല. പിന്നെയും മൂന്നാലു പേരെ കൂടി ഛർദിയോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നുള്ള വാർത്ത വന്നെത്തി.. ഫുഡ് ഇൻസ്പെക്ടർ വന്നെടുത്തു കൊണ്ടു പോയ കടയിലെ ഭക്ഷണത്തിൽ അഴുകിയതും വിഷമുള്ളതുമൊക്കെ കണ്ടെത്തി. ലക്ഷ്മിയെ അറസ്റ്റ് ചെയ്യണം എന്നുള്ള പ്രതിഷേധം വരെയും എത്തി നിന്നു കാര്യങ്ങൾ. നിലയില്ലാ കയത്തിൽ വീണത് പോലെ.. ഭയം കൊണ്ടു വിറച്ചു കരയുന്ന ലക്ഷ്മിയെ ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര പകച്ചു നിന്നു പോയി.. 💥💥 ഇങ്ങോട്ട് നീങ്ങി നിൽക്.." ആദ്യം കണ്ടപ്പോഴുള്ളതിനേക്കാൾ ഗൗരവത്തോടെ കാശി നാഥൻ പറയുമ്പോൾ ലക്ഷ്മി വിറയലോടെ ഭദ്രയെ അള്ളി പിടിച്ചു. സർ.. ഇതൊരു ട്രാപ്പ് ആണ്.. " ഭദ്ര കാശിയെ നോക്കി കൊണ്ടു പറഞ്ഞു. അത് തീരുമാനിക്കാൻ ഇവിടെ പോലീസും കോടതിയും ഉണ്ട്.. അവൻ അവളെ നോക്കി കടുപ്പത്തിൽ പറയുമ്പോൾ അവനിൽ നിന്നും തങ്ങൾക്ക് നീതി കിട്ടാൻ പോണില്ലെന്ന് പോലും ഭദ്രക്ക് ആ നിമിഷം തന്നെ മനസിലാക്കി. പഴകിയ ഭക്ഷണമാണോ കടയിൽ വിളമ്പുന്നതെന്ന് ചോദിച്ചു കൊണ്ടവൻ തുറിച്ചു നോക്കിയതോടെ ലക്ഷ്മിയുടെ ബോധം മറഞ്ഞു.. സംഗതി ഭദ്ര വിചാരിച്ചതിലും വഷളായി കൊണ്ടിരുന്നു ഓരോ നിമിഷവും. കടയുടെ പരിസരത്ത് നിന്നും സ്റ്റേഷന്റെ പരിസരത്ത് നിന്നും മാധ്യമങ്ങൾ അവർക്ക് തോന്നിയത് പോലെ കാര്യങ്ങൾ വളച്ചൊടിച്ചു... ആളുകൾക്ക് മുന്നിൽ വിളമ്പി. അത് വരെയും അമൃദ് പോലെ വന്നവർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ പേരിൽ ഭദ്രക്കും ലക്ഷ്മിക്കും അനാശാസം വരെയും കേൾക്കേണ്ടിയും വന്നു. റോസ് ഗ്രുപ്പ് കാശ്ശെറിഞ്ഞു കളിച്ചത് കൊണ്ടു തന്നെ.. അവർക്കെതിരെ കള്ള സാക്ഷി പറയാനും പടച്ചുണ്ടാക്കിയ തെളിവുകൾ നിരത്താനും നിരവധി പേരുണ്ടായി.. പാടെ തകർന്ന് പോയ ചേച്ചിയെയും ചേർത്ത് പിടിച്ചു കൊണ്ടു ഭദ്ര ആ സ്റ്റേഷനിൽ മുഖം കുനിച്ചു നിന്നു. 💜💜 ഷട്ടപ്പ്... കാശി നാഥന്റെ ശബ്ദം വല്ലാതുയർന്നു. നിങ്ങളെനിക്ക് വില പറയുന്നോ " അവനുള്ളിലെ കലി ആ സ്വരവും മുഖവും ഏറ്റെടുത്തു. തനിക്കു മുന്നിൽ താൻ വിളിച്ചു പറയുന്നതെല്ലാം കേട്ട് ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം.. അതവനെ വല്ലാതെ നോവിച്ചു.. ആ നിമിഷം. താൻ പോലും അവളോടൽപ്പം കരുണ കാണിച്ചില്ല എന്നുള്ള കുറ്റബോധം അവനുള്ളിൽ നിറഞ്ഞു തുടങ്ങി.. "ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറഞ്ഞു.കൂടെ നിന്നാൽ അത് സർക്കിൽ സാറിനു തന്നെയാണ് ഗുണം ചെയ്യുന്നത്. ഇടഞ്ഞു നിൽക്കുന്നവരുടെ അവസ്ഥ സാറും കാണുന്നില്ലേ." റോസ് ഗ്രുപ്പ് മാനേജർ എന്നും പറഞ്ഞു കൊണ്ടു മുന്നിൽ വന്നിരുന്നയാൾ. കാശി അയാളെ തുറിച്ചു നോക്കി. മുന്നോട്ടു കുതിക്കാനുള്ള വഴിയിലെ തടസ്സങ്ങൾ ഏത് വിധേനയും ഇല്ലാതാക്കുക എന്നത് ക്രൂരതയല്ല സർക്കിൾ സാറേ.. അതൊരു ബിസിനസ് ട്രിക് മാത്രം.. അത്രയുമേ ഞങ്ങളും ചെയ്തൊള്ളൂ. അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ന്യായമായ കാശ്.. അത് ഞങ്ങൾ ഓഫർ ചെയ്തതാണ്. അപ്പോഴവർക്ക് അഹങ്കാരം. അപ്പോൾ പിന്നെ ഞങ്ങൾ ഞങ്ങളുടെ വഴി നോക്കി. ഇനിയിപ്പോ കാര്യങ്ങൾ ഈസിയാണ്.. പിന്നെ ഇത് വന്നു സാറിനോട് പറഞ്ഞത്.. ഈ കേസിൽ സാറിനൊരു പ്രതേക ഇന്ട്രെസ്റ് ഉണ്ടെന്ന് മനസിലാക്കിയിട്ട് തന്നെയാണ്. സർക്കിൽ സാർ വെറുതെ ഒരു വള്ളി കെട്ട് പിടിക്കണ്ടല്ലോ എന്നോർത്ത് കൊണ്ടാണ്. റോസ് ഗ്രൂപ്പിനൊപ്പം നിന്നാലുള്ള ബെന്ഫിറ്റ് അറിയണമെന്നുണ്ടങ്കിൽ സർക്കിൽ സർ സാറിന്റെ മേൽ ഉദ്യോഗസ്ഥൻ മാരോട് വെറുതെ ഒന്ന് അന്വേഷിച്ചു നോക്കിയാ മതി.. അപ്പൊ ശെരിയെന്ന.. പോട്ടെ.. " കാശിക്ക് കാര്യമായി എന്തെങ്കിലും പ്രതികരിക്കാൻ കഴിയും മുൻപ് വന്നയാൾ ഇറങ്ങി പോകുകയും ചെയ്തു. അത് വരെയും അത് വെറുമൊരു കേസ് എന്നത് മാത്രമായിരുന്നു. അയാളാ പറഞ്ഞത് പോലെ അവൻ പ്രതേകിച്ചു ഒരു ഇൻട്രസ്സ്റ്റും കാണിക്കാത്ത വെറുമൊരു കേസ്.. എന്നാലാ വെല്ലുവിളി കേട്ടത് മുതൽ അവനുള്ളിൽ നിസ്സഹായരായ രണ്ടു പെൺകുട്ടികളുടെ മുഖം തെളിഞ്ഞു.. കരഞ്ഞും വിളിച്ചും നിൽക്കുന്ന ഒരുവൾ.. കാരിരുമ്പിന്റെ കരുത്തോടെ മറ്റൊരുവൾ. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നുള്ള തോന്നൽ അവനിൽ ശക്തമായി. മിഡിയ കൂടി ഏറ്റെടുത്ത കേസായി മാറിയിരിക്കുന്നു. കടയിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾ.. അവർക്ക് ജീവഹാനി സംഭവിച്ചിട്ടില്ല എന്നുള്ള കാരണം കൊണ്ടു ലഷ്മിയെയും ഭദ്രയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്. പക്ഷേ അവരുടെ കടക്ക് പൂട്ട് വീണു കഴിഞ്ഞു. എന്റെയും എന്റെ ചേച്ചിയുടെയും മുന്നോട്ടുള്ള ജീവിതമാണത്. കഴിയുമെങ്കിൽ സഹായിക്കണം .. " ആദ്യദിവസം.. റോസ് ഗ്രൂപ്പിനെതിരെ ഒരു പരാതിയും തന്നു കൊണ്ടു ഇറങ്ങി പോകും വഴി ഭദ്ര പറഞ്ഞ ആ വാക്കുകൾ. അത് കാശിയുടെ ഉള്ളിലെ സ്വസ്ഥത കെടുത്തി. അവനാ കേസിന്റെ പിറകെ തന്നെ കൂടി.. സ്റ്റേഷനിൽ നിന്ന് പോലും കടുത്ത എതിർപ്പ്. തുടരെ വരുന്ന ഫോൺ കോളുകൾ.. വിളിക്കുന്നവർക്കെല്ലാം പറയാനുള്ളത് ഒരൊറ്റ കാര്യം.. റോസ് ഗ്രൂപ്പിനെതിരെ കളിക്കരുത്.. ജീവന് തന്നെ ഭീക്ഷണിയാണ് എന്നുള്ളതും.. ആശ്രയിക്കാൻ ആരുമില്ലാത്ത രണ്ടു പെൺകുട്ടികൾ.. അമ്മയുടെ മോൻ അവർക്കൊപ്പം നിൽക്ക്.. അവർക്ക് നീതി വാങ്ങിച്ചു കൊടുക്ക്.. " മുന്നോട്ടുള്ള യാത്ര വല്ലാതെ കഠിനമാകുമ്പോൾ കാശി അവന്റെ അമ്മയുടെ വാക്കുകൾ ഓർക്കും. തനിക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്ന രണ്ടു പെൺകുട്ടികളെ ഓർക്കും. അവനിലേക്ക് അറിയാതെ തന്നെ ധൈര്യം വന്നു നിറയും.. ഒറ്റയ്ക്കുള്ള പോരാട്ടമാണ്. അവനെ തോൽപ്പിക്കാനും അവൻ തോറ്റു കാണാനും തന്നെയാണ് സഹപ്രവർത്തകർക്ക് പോലും ആവേശം.. അതിനിടയിൽ വന്നു പോകുന്ന ഭീക്ഷണി ആ നാട്ടിലേക്ക് വന്നു ചേർന്നിട്ട് ഒരു മാസം ആയത് കൊണ്ടാവും.. സ്ഥലം മാറ്റം എന്നൊരു കടമ്പ അവന് മുന്നിലേക്ക് വന്നില്ല. ഏത് നിമിഷവും എന്തും സംഭവിക്കും എന്നൊരു ബോധത്തോടെ തന്നെ കാശി മുന്നോട്ട് പോയി. ഭദ്ര കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അതിന് വേണ്ടുന്ന തെളിവുകൾ എല്ലാം കണ്ട് പിടിച്ചത് അവൻ ഒറ്റക്കാണ്. അതിനിടയിൽ ഒന്ന് രണ്ടു പ്രാവശ്യം അവൻ ഭദ്രയെയും ലക്ഷ്മിയെയും വീട്ടിൽ പോയി കണ്ടു. അവരുടെ ജീവിതം കണ്ടു മനസ്സിലാക്കി. അതോടെ അവനിലെ വാശി ഒന്ന് കൂടി കടുത്തു. ലക്ഷ്മി തളർന്നു തൂങ്ങി കൊണ്ടു തന്നെയാണ്. പക്ഷേ ഭദ്ര ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള പുതിയ വഴികൾ തിരയുണ്ടെന്ന് അറിഞ്ഞ നിമിഷം കാശിക്കവളോട് വല്ലാത്തൊരു ആരാധനയാണ് തോന്നിയത്. അതിനിടയിൽ.. അവരുടെ ജീവിതത്തിനെ കുറിച്ചും തനിച്ചായി പോയ അവരെ കുറിച്ചും കാശി അറിഞ്ഞു കഴിഞ്ഞു. അതൊക്കെയും കൊണ്ടാണ്... ഏത് വിധേനയും അവർക്ക് നീതി നേടി കൊടുക്കണം എന്നൊരു വാശിയിലേക്ക് അവനെത്തി നിന്നു.. ഒടുവിൽ കാശി നാഥൻ തന്നെ വിജയിച്ചു.. കാശ്ശെറിഞ്ഞു കൊണ്ടു അവന് മുന്നിലെ വഴിയിൽ പല വട്ടം തടസ്സം സൃഷ്ടിക്കാൻ റോസ് ഗ്രൂപ്പും അവന്റെ മേൽ ഉദ്യോഗസ്ഥരിൽ പലരും ശ്രമിച്ചപ്പോഴും അവൻ നീതിയും ന്യായവും തന്നെയാണ് മുറുകെ പിടിച്ചത്.. റോസ് ഗ്രൂപ്പിന്റെ ചതിയെ കുറിച്ച് തെളിവുകൾ സഹിതം ആദ്യം കോടതിയിലും പിന്നെ നന്മയുള്ള മാധ്യമങ്ങൾക് മുന്നിലും കാശി നാഥൻ നെഞ്ചും വിരിച്ചു നിന്നപ്പോൾ അവന് മുന്നിൽ.. ആ നിശ്ചയദാർഡ്യത്തിന് മുന്നിൽ റോസ് ഗ്രൂപ്പ് തല കുനിച്ചു.. താങ്കളുടെ ആഡംബര ഹോട്ടലിന് മുന്നിൽ അത് പോലൊരു കടയുള്ളതിന്റെ നാണക്കേട് കൊണ്ടാണ് അതവിടെ നിന്നും പാടെ തുടച്ചു നീക്കാൻ കുറച്ചു നാളായി നടത്തിയ നാറിയ കളികളെ കുറച്ചും അവർക്ക് ഏറ്റു പറയേണ്ടി വന്നു. തെളിവുകൾ കാണിച്ചു കൊണ്ടു വെറുമൊരു സർക്കിൾ ഇൻസ്പെക്ടർ ആയാ കാശി നാഥൻ അവരെ കൊണ്ടു പറയിപ്പിച്ചു എന്ന് പറയുന്നതാവും ശെരി.. കാശിന്റെ ബലത്തിൽ അവർ കാണിച്ച കൂട്ടിയ അഹങ്കാരത്തിന് കനത്ത വില തന്നെ കൊടുക്കേണ്ടിയും വന്നു. സമൂഹത്തിന് മുന്നിൽ അത് വരെയും ഉണ്ടാക്കി എടുത്ത പോയ് മുഖമൂടി അഴിഞ്ഞു വീണതോടെ പിന്നെ അതവരുടെ നില നിൽപ്പിനെ തന്നെ ബാധിച്ചു.. 💜💜 ഒരു താങ്ക്സ് എങ്കിലും പറയാം കേട്ടോ.. " തനിക്ക് മുന്നിലേക്ക് ചായയും കടിയും നീക്കി വച്ചു തന്നവളെ നോക്കി കാശ്ശിയൊരു ചിരിയോടെ പറഞ്ഞു. "എന്തിന്.. സാർ സാറിന്റെ ഡ്യൂട്ടി അല്ലേ ചെയ്തത്. അതിന് സർക്കാർ ശമ്പളവും തരുന്നില്ലേ.ഇനിയിപ്പോ പ്രതേകിച്ചു ഒരു നന്ദി പറച്ചിലിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല." പതിവുപോലെയുള്ള അതേ ഗൗരവത്തോടെ തന്നെ ഭദ്ര അതും പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ അവിടെ നിന്നും അത്രയുമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നൊരു ഭാവത്തിൽ കാശി ഒന്ന് ഊറി ചിരിച്ചു. രണ്ടു ദിവസങ്ങൾക്ക് മുന്നേ... ഭദ്രയും ലക്ഷ്മിയും കൂടി കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ഇനി പഴയ പോലെ കച്ചവടം ഉണ്ടാകുമോ ആളുകൾ ഭയമില്ലാതെ കഴിക്കാൻ വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ലഷ്മിക്ക് തന്നെയായിരുന്നു കൂടുതൽ. "ജസ്റ്റ് ഒന്നൂടെ ട്രൈ ആക്കി നോക്കടോ.. നിങ്ങൾക്കൊട്ടും പറ്റില്ലെന്ന് തോന്നിയാൽ നമ്മക്കത് വിട്ടേക്കാം. പുതിയ എന്തെങ്കിലും നോക്കാം.."എന്ന് അവർക്ക് ധൈര്യം കൊടുത്തത് കാശി തന്നെയാണ്. കുറച്ചു നാളുകൾ അടച്ചിട്ട ആ കട വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആവിശ്യമുള്ളതൊക്കെയും വാങ്ങി അങ്ങോട്ട് എത്തിച്ചു കൊടുത്തത്. വേണ്ടന്ന് ഭദ്ര പറഞ്ഞിട്ടും കടമായിട്ടാണ് എനിക്കിത് തിരികെ തന്നേക്കണം എന്നൊരു വാക്കോടെ അവനത് പറഞ്ഞു തീർത്തു. ഭദ്രക്കൊരു പിടുത്തമുണ്ട് എങ്കിലും ലഷ്മിക്ക് അവനോടൊരു സൗഹൃദമുണ്ട്. അതവൻ തന്നെ ഉണ്ടാക്കി എടുത്തതാണ്. നന്ദിയും കടപ്പാടും കൊണ്ടു തനിക്ക് മുന്നിൽ നിൽക്കുന്നവളോട് ഞാൻ എന്റെ ഡ്യൂട്ടി ആണ് ചെയ്തത്.. ഇതിന്റെയൊന്നും ആവിശ്യമില്ല.. കഴിയുമെങ്കിൽ എന്റെ സൗഹൃദമാകുക എന്നും പറഞ്ഞത് അവനാണ്. സൗഹൃദം ലക്ഷമിയോട് മാത്രമാണ്. തുടരെയുള്ള കാഴ്ചകളിൽ.. നിലപാടിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യവും തന്റേടവുമുള്ള അവളുടെ അനിയത്തിയോട് തോന്നുന്ന വികാരം.. അതിന് പ്രണയം എന്ന് തന്നെ പേരിട്ടു നൽകാനാണ് അവനിഷ്ട്ടം. അടുത്തറിയെ ഇത് വരെയും ആരോടും തോന്നാത്ത വിധമൊരു ഇഷ്ടം.. ആ പെണ്ണിനോട് തോന്നി പോയതെങ്ങനെയെന്ന് അവന്നപ്പോഴും അറിയില്ലായിരുന്നു. ഇന്നിപ്പോ രണ്ടു ദിവസം കൂടുമ്പോൾ ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാതെ വയ്യെന്നായിട്ടും അവനത് തുറന്നു പറഞ്ഞിട്ടില്ല. സുഖമുള്ളൊരു ലഹരി പോലെ അവനതങ്ങനെ ഹൃദയത്തിൽ സൂക്ഷിച്ചു.. 💜💜 ഭദ്ര ഉത്തരമൊന്നും പറഞ്ഞില്ല.. " അത് വരെയുമില്ലാത്ത ടെൻഷനോടെ കാശി അവളെ നോക്കി.. അവൾ പക്ഷേ അവനെ നോക്കുന്നില്ല. അത് കൊണ്ടു തന്നെ ആ മനസ്സിൽ എന്തെന്ന് അവനറിയാനും കഴിയുന്നില്ല. ഇഷ്ടം ഉളിലൊതുക്കി നടക്കാൻ ഇനിയും വയ്യെന്നായപ്പോൾ കാശി തന്നെ അവളോട് തുറന്നു പറഞ്ഞതാണ്. പക്ഷേ ഭദ്രയുടെ മൗനം.. അതവനെ ആശങ്കപെടുത്തുക തന്നെ ചെയ്തു. ഇഷ്ടമല്ലെങ്കിൽ അതും തുറന്നു പറയാം കേട്ടോ.. " അവളുടെ നിൽപ്പ് കണ്ടിട്ട് കാശി പറഞ്ഞു. എനിക്കൊരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ഇനിയും.. ഒടുവിൽ പതിയെ പറഞ്ഞു തുടങ്ങിയവൾ. നമുക്കൊരുമിച്ചു ചെയ്ത് തീർക്കലോ.. " ആ മുഖത്തെ തെളിച്ചം കാശ്ശിക്കൊരു സമാധാനം തോന്നി. അവൻ ആവേശത്തിൽ പറഞ്ഞു. "ടോ... താൻ പറയുന്നതും ഇനി എന്നോട് പറയാൻ പോണതും എല്ലാം എനിക്കറിയാം. എല്ലാം അറിഞ്ഞിട്ട് തന്നെയാണ്. കണ്ടന്ന് മുതൽ തോന്നിയ ഇഷ്ടം എന്നൊന്നുമല്ല.. പക്ഷേ അടുത്തറിഞ്ഞ അന്ന് മുതൽ ശ്രീ ഭദ്രയെന്റെ മനസ്സിലുണ്ട്. ആദ്യമൊരു അഭിമാനമായും പിന്നെയെന്റെ ശ്വാസം മുട്ടിക്കുന്ന പ്രണയമായും " ഒരു പോലീസ്കാരന് വേണ്ട പക്വതയോടെ.. എന്നാലോരു കാമുകന് വേണ്ട ആർദ്രതയോടെ അവനത് പറഞ്ഞു തീർക്കുമ്പോൾ.. ആ തുറന്നു പറച്ചിലിന് മുൻപ് തന്നെ അങ്ങനെ ഒരിഷ്ടം തിരിച്ചറിയാൻ കഴിഞ്ഞവൾ അവനെ ഒന്ന് നോക്കി. "കാശി നാഥന്റെ പ്രണയത്തിലേക്കും ജീവിതത്തിലക്കുമാണ് വിളിക്കുന്നത്. അത്രയും സ്നേഹം തോന്നിയിട്ട് തന്നെയാണ്. ലക്ഷ്മിയെ കുറിച്ച് മറന്നിട്ടില്ല. മറക്കേം ഇല്ല. അത് പോലെ തന്നെ നിന്നേം.. എന്നാലും ഞാൻ കാരണം നിന്റെയും അവളുടെയും ജീവിതത്തിൽ നഷ്ടങ്ങളൊന്നും ഉണ്ടാവരുത് എന്നെനിക്ക് നിർബന്ധവുമുണ്ട്. അത് കൊണ്ട് ഭദ്രക്ക് ധൈര്യമായി ഉള്ളിലുള്ളത് എന്നോട് തുറന്നു പറയാം.." കാശി നേർത്തൊരു ചിരിയോടെ അവനെ നോക്കി. അതേ ചിരിയപ്പോൾ ഭദ്രക്കുമുണ്ട്. ഞാനെന്നെ കുറിച്ച് ഓർത്തിട്ടില്ല ഇത് വരെയും.. ഇപ്പോഴും." ഒന്ന് ശ്വാസമെടുത്തു കൊണ്ടവൾ പറഞ്ഞു തുടങ്ങി. "ചെറുപ്പം മുതൽ എന്റെ ചേച്ചി ഒരു പാവമാണ്. വേണ്ടതൊന്നും പിടിച്ചു വാങ്ങാനും ചോദിക്കാനും അവൾക്കറിയില്ല.. അറിയില്ല എന്നല്ല.. അവൾക്ക് ഭയമാണ്. അച്ഛനും അമ്മേം ഞങ്ങളെ വിട്ട് പോയതിൽ പിന്നെ അത് വീണ്ടും കൂടി.." ശാന്തമായിട്ടാണ് അവളത് പറയുന്നത്. എങ്കിലും അവളെന്താണ് പറഞ്ഞു വരുന്നതെന്ന് അവനൊരു ഊഹവും കിട്ടിയതുമില്ല. "ഞാൻ കൂടെ ഇല്ലെങ്കിൽ അവൾക്കും മുന്നോട്ട് ജീവിക്കാൻ വയ്യ.. അവളെ പൂർണ്ണമായും മനസ്സിലാവുന്ന സ്നേഹിക്കുന്ന ഒരാളെ ഏല്പിച് കൊടുക്കും വരെയും ഞാൻ എന്നേ കുറിച്ച് ചിന്തിച്ചു നോക്കുന്നില്ല.." ചിരിയോടെ തന്നെ കാശി അവളെ നോക്കുമ്പോൾ അവനിലൊരു ആശ്വാസം നിറഞ്ഞു. കണ്ണും പൂട്ടി റിജേക്ട് ചെയ്തില്ലല്ലോ എന്നൊരു ആശ്വാസം. സന്തോഷം. "ഞാൻ കാത്തിരിക്കും.." ഉള്ളിലെ പ്രണയം മുഴുവനും നിറഞ്ഞ ആ വാക്കുകൾ. അറിയാതെ തന്നെ ഭദ്രയുടെ മുഖമൊന്നു ചുവന്നു. കാത്തിരിപ്പ് വല്ലാണ്ട് നീണ്ടു പോയാലോ..? സാറിന് മടുത്തു പോകും.. പിന്നെ അന്നെന്നെ പഴി പറയരുത്.. സാറിന്റെ കുറെ നല്ല ദിവസങ്ങൾ ഞാൻ കാരണം പോയെന്ന് പരാതിയും പറയരുത്.. അങ്ങനെ ആണെങ്കിൽ.. അത് വരെയും കാണിക്കാത്ത.. അറിയിക്കാത്ത ഒരു കുറുമ്പോടെ അവളത് ചോദിക്കുമ്പോൾ കാശിയുടെ മനം നിറഞ്ഞു നിൽക്കുന്ന ഒരു ചിരിയുണ്ടവനും. "ഞാനാ മനസ്സിൽ ഉണ്ടല്ലോ.. അത് മതി.. മരണം വരെയും ഈ കാശിനാഥൻ കാത്തിരിക്കും.. അവന്റെ പ്രണയത്തെ..സ്റ്റിൽ ഐ ലവ് യൂ..." കുറച്ചു കൂടി അവൾകരികിലേക്ക് നീങ്ങി നിന്നിട്ടത് പറയുമ്പോൾ അവനിലെ പ്രണയതിന്റെ വലിയൊരു തിര വന്നവളുടെ നെഞ്ചിൽ അലയടിച്ചു.. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അരികിൽ നിൽക്കുന്നവൻ. ഭദ്ര അവന്റെ കണ്ണിലേക്കു നോക്കി... L തുറന്നു പറഞ്ഞില്ലേലും ആ മനസ്സിൽ തന്നോടുള്ള ഇഷ്ടമൊക്കെ വളരെ മുൻപ് തന്നെ അറിഞ്ഞു കഴിഞ്ഞതാണ്. തന്നെ നോക്കുമ്പോൾ തന്നോട് മിണ്ടുമ്പോൾ എല്ലാം ആ കണ്ണുകളിൽ പ്രണയത്തിന്റെ പൂത്തിരികൾ മിന്നി മറയുന്നതും ഒത്തിരി പ്രാവശ്യം അറിഞ്ഞിട്ടുണ്ട്.. അന്ന് വരെയും ആരോടും തോന്നാത്തത് പോലൊരിഷ്ടം ആളോട് തോന്നിയിരുന്നു. കാശി പറഞ്ഞത് പോലെ.. അത് ആദ്യകാഴ്ചയിലൊന്നുമല്ല.. തനിച്ചായി പോയ തനിക്കും തന്റെ സഹോദരിക്കും മേൽ.. സംരക്ഷണതിന്റെ കരുത്തുള്ള ആ കയ്യും മെയ്യും ചേർന്നു നിന്നിരുന്ന ഏതോ നാളിൽ.. അറിയാതെ ഉള്ളിലെ മോഹമായി മാറിയിരുന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ കാശി നാഥൻ. പക്ഷേ അപ്പോഴും അവനെ പോലെ ഒരാളെ സ്നേഹിക്കാനും മോഹിക്കാനുമുള്ള യോഗ്യതയൊന്നുമില്ലെന്ന് മനസ്സിലാക്കി എല്ലാം ഉള്ളിലൊതുക്കി. ഇന്നിപ്പോൾ....സ്നേഹം തുറന്നു പറഞ്ഞു കൊണ്ടവൻ തന്നെ തന്നിലേക്ക് ചേർന്നു നിൽകുമ്പോൾ ഇനിയെന്ത് ഭയക്കാൻ. ആ തണലിൽ സുരക്ഷിതമായിരിക്കും എന്ന് ഉറപ്പുമുണ്ടല്ലോ.. തനിച്ചാണെന്നുള്ള തന്റെ ഉള്ളിലെ അരക്ഷിതാവസ്ഥക്ക് മീതെ... പ്രണയതിന്റെ കരുത്തുമായുള്ള അവന്റെ കാത്തിരിക്കാമെന്നുള്ള ആ വാക്ക്. അതിന്റെ ഉറപ്പും.. ഭദ്രക്കുള്ളിലും പുതിയൊരു പ്രതീക്ഷ തെളിഞ്ഞു. അത് വരെയും അനുഭവിച്ചതെല്ലാം അവനിലേക്ക് എത്തി ചേരാനുള്ള വഴികൾ മാത്രമായിരുന്നു എന്നോർക്കുമ്പോൾ പോലും അവൾക്കൊരു നിർവൃതി തോന്നി.. ലക്ഷ്മിയോടെല്ലാം കാശി തന്നെയാണ് തുറന്നു പറഞ്ഞത്. പക്ഷേ അവനത് പറയും മുൻപ് തന്നെ അവൾക്കങ്ങനെയൊരു സംശയം തോന്നിയിരുന്നു.. തനിക്കു വേണ്ടിയാണ് അവരുടെ കാത്തിരിപ്പെന്നറിഞ്ഞപ്പോൾ അത് വേണ്ടന്ന് ലക്ഷ്മി അവരോട് പറഞ്ഞതാണ്. പക്ഷേ കാശിക്ക് വാക്ക് പാലിക്കണമായിരുന്നു.. കാരണം.. അവനും അവനൊപ്പം അവന്റെ പെണ്ണും കാത്തിരിപ്പാണ്.. പ്രണയത്തിന്റെ വസന്തം വരുന്നതും കാത്ത്... പ്രണയം നിറഞ്ഞ കാത്തിരിപ്പ്... 💥💥 എല്ലാവരുടെയും അഭിപ്രായം അറിയിക്കുക ... എന്നാൽ പുതിയ കഥയുമായി പെട്ടെന്ന് വരാം... #💞 പ്രണയകഥകൾ #📔 കഥ1578
- 𓅓⃟☞ͥ͟⋆ͣ͟⋆ͫ🅼𝐫.𝒌𝒊𝒍𝒚🎭📚⃟ ﮩ٨ـ❥᭄#📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾 #❤️ പ്രണയ കവിതകൾ #😥 വിരഹം കവിതകൾ2466
- ♥️❤️🩹 എന്ന് നിൻ്റെ ജാനി❤️ Part 4 " എന്താടി അതിന് ഉള്ളിൽ ഒരു ബഹളം? " (അജു) ഞാൻ അവിടുന്നു ഇറങ്ങിയ പാടെ അജു എൻ്റെ അടുത്ത് വന്ന് ചോദിച്ചു. " ആ.... എനിക്കൊന്നും അറിയില്ല.. ഏതോ ഒരു കോൾ വന്നു. അത് കട്ട് ആക്കിട്ട് അവൻ അവിടെ ദേഷ്യത്തിൽ നിക്കാ... ഞാൻ എൻ്റെ തടി കേട് ആക്കാതെ മെല്ലെ ഇങ്ങ് പോന്നു.. " " എന്നിട്ട് ഫയൽ കിട്ടിയോ.. " ഞാനെൻ്റെ കൈയ്യിലെ ഫയൽ ഉയർത്തി അവർക്ക് കാണിച്ച് കൊടുത്തു. "കിട്ടി." അപ്പോഴേക്കും ക്യാബിന്റെ വാതിൽ തുറന്ന് റോഹൻ പുറത്തേക്ക് വന്നു. മുഖം പഴയതുപോലെ തന്നെ ഗൗരവം. ഒന്നും സംഭവിക്കാത്തതുപോലെ നേരെ എം.ഡി.യുടെ ക്യാബിനിലേക്ക് നടന്നു. ഞാൻ അറിയാതെ അവനെ തന്നെ നോക്കി നിന്നു. "എന്താ... ഇപ്പോഴേ ബോസിനെ സ്റ്റഡി ചെയ്യാൻ തുടങ്ങിയോ?" അജുവിന്റെ ശബ്ദം കേട്ടതും ഞാൻ അവനെ തുറിച്ചു നോക്കി. "നീ പോടാ." "അല്ല... എന്തോ ആലോചിച്ച് നിൽക്കുന്നതല്ലേ കണ്ടത്." "ഒന്നുമില്ലെന്ന് പറഞ്ഞില്ലേ." "ഓഹ്... ശരി ശരി." അവൻ കൈ ഉയർത്തി കീഴടങ്ങിയ ഭാവം കാണിച്ചു. അതുകണ്ട് എനിക്കും ചിരി വന്നു. എൻ്റെ ജോലി കഴിഞ്ഞത് കൊണ്ട് ഞാൻ സ്വസ്ഥമായി ഇരുന്നു. ഇനി എൻ്റെ ഡ്രാഫ്റ്റ് കോപ്പി ഡിസൈനിംഗ് ടീമിന് അയച്ചാൽ മതി. പിന്നീട് അധികം വർക്ക് ഒന്നും ഉണ്ടായില്ല. ഉച്ച ആയപ്പോയേക്ക് ഞങ്ങൾ ഫുഡ് കഴിക്കാനായി നിന്നു. "ശ്രീ... വാ." ഞാൻ ശ്രീയുടെ കൈയിൽ പിടിച്ച് വലിച്ചു. "എനിക്ക് ഇനിയും കുറച്ച് വർക്ക്..." "വർക്ക് പിന്നെ ചെയ്യാം. ആദ്യം കഴിക്ക്." എൻ്റെ നിർബന്ധത്തിന് മുന്നിൽ അവളും ഞങ്ങളുടെ കൂടെ വന്നു. ഞാനും അജുവും ശ്രീയും അഖിലും കഫറ്റീരിയയുടെ ഒരു മൂലയിലുള്ള ടേബിളിൽ ഇരുന്നു. "വൗ...ഗായത്രി അമ്മയുടെ നാരങ്ങ അച്ചാറിന്റെ മണം വന്നല്ലോ." അജു ആദ്യം എന്റെ ടിഫിനിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. ഞാൻ ടിഫിൻ വലിച്ച് എന്റെ അടുത്തേക്ക് വെച്ചു. "കൈ വച്ചാൽ കൈ ഒടിക്കും." "അത് ശരി.. സൗഹൃദത്തിന് ഇത്ര ഒക്കെ വില ഒള്ളു ലെ..?" "ഇവിടെ നോക്ക്... എന്റെ വീട്ടിലെ ബീഫ് ഫ്രൈ." ( ശ്രീ) "ഓഹോ..." അജുവിന്റെ കണ്ണ് തിളങ്ങി. "നീ അത് ഇങ്ങോട്ട് നീക്ക്. നമുക്ക് ഷെയർ ചെയ്യാം " (അഖിൽ) "നീ പങ്കിടില്ല... മുഴുവൻ തീർക്കും." ഞാനങ്ങനെ പറഞ്ഞതും അവരെല്ലാവരും അജുവിനെ നോക്കി കളിയാക്കി ചിരിച്ചു. അപ്പോഴേക്കും അജു എന്റെ ടിഫിനിൽ നിന്ന് ഒരു അച്ചാർ നാരങ്ങ വായിലിട്ടിരുന്നു.. "എടാ... ഇത് മോഷണമാണ്." "മോഷണമല്ല...ക്വാളിറ്റി ചെക്ക്." അവൻ അച്ചാർ ആസ്വദിച്ച് കഴിച്ചുകൊണ്ട് പറഞ്ഞു. " നീ അല്ലെങ്കിലും എൻ്റെ വീട്ടിലെ സാധനങ്ങൾക്ക് ക്വാളിറ്റി ചെക്ക് ചെയ്യാൻ ഉണ്ടായതല്ലേ.. " " അതൊരു സോഷ്യൽ സർവീസല്ലേ.. " (അജു) "നിങ്ങൾ രണ്ടുപേരും കിന്റർഗാർട്ടനിൽ നിന്ന് നേരെ ഓഫീസിൽ വന്നതാണോ?" (അഖിൽ) "അല്ല..." ഞാനും അജുവും ഒരുമിച്ച് പറഞ്ഞു. അതേ സമയം... ക്യാബിന്റെ ഗ്ലാസിനപ്പുറം നിന്നുകൊണ്ട് റോഹൻ ഫയൽ വായിക്കുകയായിരുന്നു. അറിയാതെ അവന്റെ നോട്ടം കഫറ്റീരിയയിലേക്ക് നീങ്ങി. അവിടെ... ചിരിച്ചുകൊണ്ട് ഫുഡിന് വേണ്ടി വഴക്കിടുന്ന ജാനിയും അജുവും.. ഒരു നിമിഷം അവൻ അതെല്ലാം നോക്കി നിന്നു. "സാർ..." പുറകിൽ നിന്ന് സ്റ്റാഫ് വിളിച്ചതും അവൻ നോട്ടം മാറ്റി. "Yes?" "ഈ ഫയലിൽ സിഗ്നേച്ചർ വേണം." റോഹൻ ഫയൽ വാങ്ങി. പക്ഷേ ഒപ്പിടുമ്പോഴും... അറിയാതെ അവന്റെ കണ്ണുകൾ വീണ്ടും ഗ്ലാസിനപ്പുറത്തേക്ക് പോയി. "എപ്പോഴും ഇങ്ങനെ ചിരിക്കാനെന്താണ് ഇവൾക്ക്...?" അവൻ മനസ്സിൽ തന്നെ പറഞ്ഞു. അടുത്ത നിമിഷം ആ ചിന്ത തട്ടിമാറ്റി. "Focus, Rohan..." സ്വയം പറഞ്ഞുകൊണ്ട് വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു. അവന് അറിയില്ലായിരുന്നു... ആദ്യമായി... അവന്റെ ശ്രദ്ധ ഒരു ജോലിയിൽ നിന്നല്ല... ഒരു മനുഷ്യനിലേക്കാണ് വഴിമാറിയത്. ഫുഡോക്കെ കഴിച്ച് കഴിഞ്ഞ് ഞങ്ങൾ നാലും വീണ്ടും ജോലി സ്ഥലത്ത് എത്തി. എൻ്റെ വർക്ക് ആദ്യമേ തീർത്തത് കൊണ്ട് ഞാൻ അജുവിൻ്റെ ഡെസ്കിൽ പോയി അവനെ ഹെൽപ് ചെയ്തു. വൈകുന്നേരം ആറ് മണിയോട് അടുപ്പിച്ചാണ് ഞങ്ങൾ ഓഫീസിൽ നിന്നിറങ്ങിയത്. ഓഫീസ് ടൈം കഴിഞ്ഞിട്ടും കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാർക്കിങ്ങിൽ എത്തിയപ്പോൾ കറുത്ത സ്പോർട്സ് കാർ അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. "റോഹൻ പോയില്ലേ?" ഞാൻ അറിയാതെ ചോദിച്ചു. അഖിൽ കാറിലേക്ക് ഒന്ന് നോക്കി. "ഇല്ല... ഇനിയും അകത്തുണ്ടാകും." "ഇത്ര വൈകിയും?" "അവന് ഓഫീസും വീടും മാത്രമേയുള്ളൂ." അവൻ അത്രയും മാത്രം പറഞ്ഞു. ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.. രാത്രി എട്ട് മണിയോടെ റോഹൻ വീട്ടിലെത്തിയിരുന്നു. കാർ പോർച്ചിൽ വണ്ടി ഒതുക്കി വീട്ടിലേക്ക് കയറും മുന്നേ അകത്തെ ശബ്ദങ്ങൾ അവൻ്റെ കാതുകളിലെത്തി. " നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മീരാ എൻ്റെ സാധനങ്ങളിൽ തൊടരുതെന്ന്.. ഒരു വക ശ്രദ്ധയില്ല... " റോഹൻ്റെ അമ്മ ലതിക ദേഷ്യത്തിൽ മരുമകൾ മീരയ്ക്ക് നേരെ കയർക്കുകയാണ്. "അമ്മേ... ഞാൻ ഒന്നും ചെയ്തിട്ടില്ല.. മുറി വൃത്തിയാക്കാൻ കയറിയപ്പോ.. " "അമ്മ...!!! " റോഹൻ്റെ ശബ്ദം കേട്ടാണ് അവർ ഒന്ന് ശാന്തയായത്. "റോഹാ... നീ വന്നോ മോനേ..." (ലതിക) " എന്താ ചേച്ചീ പ്രശ്നം? " " നീ എന്തിനാ അവളോട് ചോദിക്കുന്നത്? ഞാൻ അല്ലെ നിൻ്റെ അമ്മ.. " " എന്നാ ശരി, അമ്മ പറ.. " " അവളോട് ഞാൻ പറഞ്ഞതാണ് എൻ്റെ റൂമിൽ കയറേണ്ടന്ന്. എന്നിട്ട് അവൾ ചൂലും എടുത്തു കയറിയേക്കുന്നു. അതവിടെ നിൽക്കട്ടെ നീ എന്താ രാവിലെ ഞാൻ വിളിച്ചിട്ട് കട്ട് ആക്കിയേ? " " ഞാൻ ഓഫീസിൽ അല്ലെ അമ്മാ.. ബിസി ആയി പോയി. " അവൻ അമ്മയുടെ കൈ പിടിച്ച് സോഫയിൽ ഇരുത്തി. മീര കണ്ണ് നിറച്ച് അവിടെ നിന്ന് പോയത് കണ്ട് റോഹൻ നിശ്ശബ്ദമായി നോക്കി.. " അമ്മാ മരുന്ന് കഴിച്ചായിരുന്നോ..? " " എന്തിനാ റോഹാ കുറെ മരുന്ന്.. അതിലൊന്നും വല്യ കാര്യല്ല.. ഞാൻ ഒന്നും കഴിച്ചില്ല.. " " അമ്മയോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.. മരുന്ന് മുടക്കരുതെന്ന്.. ഇനി കഴിഞ്ഞ തവണത്തെ പോലെ ടെൻഷൻ പ്രഷർ കൂട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ ആണോ..? " " നീയൊന്ന് പോയെ റോഹാ.. " " അമ്മ ഇവിടെ തന്നെ ഇരുക്ക്... ഞാൻ മരുന്ന് എടുത്തു തരാം " എന്ന് പറഞ്ഞ് റോഹൻ അമ്മക്ക് മരുന്ന് എടുത്ത് കൊടുത്തു.. അമ്മ മരുന്ന് കുടിച്ച് ഉറപ്പു വരുത്തി അവൻ റൂമിലേക്ക് നടന്നു.. പിറ്റേന്ന് രാവിലെ... Creative Den-ൽ എത്തിയപ്പോൾ എന്തോ വ്യത്യാസം തോന്നി. സാധാരണ കേൾക്കുന്ന ചിരിയും കളിയും ഒന്നും ഇല്ല. റിസപ്ഷനിലെ പെൺകുട്ടി പോലും പതിവിലുമധികം ടെൻഷനിലായിരുന്നു. ശ്രീ എന്റെ അടുത്തേക്ക് വന്നു. "ആദീ... ഇന്നെന്തോ പ്രശ്നം ഉണ്ടല്ലോ..." "എന്താ?" ഓഫീസിന് പുറത്തുനിന്ന് ഒരു കാറിന്റെ ബ്രേക്ക് ഇടുന്ന ശബ്ദം മുഴങ്ങി. എല്ലാവരുടെയും നോട്ടം ഒരുമിച്ച് ഗ്ലാസ് ഡോറിലേക്ക് നീങ്ങി. റോഹൻ!! പക്ഷേ... ഇന്നലെ കണ്ട റോഹൻ ആയിരുന്നില്ല അത്. കണ്ണുകൾ ചുവന്ന് കലങ്ങിരുന്നു. മുഖത്ത് ഉറക്കമില്ലായ്മയുടെ ക്ഷീണം. എന്നിട്ടും... ഓഫീസിലേക്ക് കയറിയ നിമിഷം തന്നെ അവൻ പഴയ ഗൗരവം മുഖത്ത് അണിഞ്ഞു. ഞാൻ അറിയാതെ അവനെ തന്നെ നോക്കി നിന്നു. റോഹൻ ആരെയും നോക്കാതെ തൻ്റെ ക്യാബിനിൽ പോയിരുന്നു. " എന്താ ശരത് പ്രശ്നം? എല്ലാവരും ഇന്ന് എക്സ്ട്രാ ഡീസൻ്റ്..? " ശ്രീ അവിടെയുള്ളൊരു സ്റ്റാഫിനോട് ചോദിച്ചു. " എന്താണെന്ന് അറിയില്ല.. രാവിലെ എല്ലാവർക്കും നോട്ടിഫിക്കേഷൻ വന്നിരുന്നു. ഇന്ന് ഒരു പ്രോജക്ട് എക്സ്ട്രാ വരുന്നുണ്ടെന്ന്. അതുകൊണ്ട് പെൻ്റിംഗ് വർക്ക് എല്ലാവരും തീർക്കാണ്. നിൻ്റെ അടുത്തേക്ക് മെസേജ് ഒന്നും വന്നില്ലേ..? " (ശരത്) " ഇല്ലാ... ഞാൻ ഇന്നത്തെ ഓട്ടപാച്ചിലിൻ്റെ ഇടയിൽ ഫോൺ നോക്കിയിട്ടില്ല.. " (ശ്രീ) " എന്നാ വേഗം ചെന്നോ... ഇല്ലെങ്കിൽ ജോലി ഭാരം കൂടും " ശരത് പറഞ്ഞ ഉടനെ ശ്രീ മുന്നോട്ട് നടന്നു. ഞാൻ പിന്നാലെയും. കുറച്ച് സമയത്തിന് ശേഷം അഞ്ചും: അഖിലൊക്കെ വന്നിരുന്നു. ഞങ്ങൾക്ക് വർക്ക് ഒന്നും പെൻ്റിംഗ് ഇല്ലാത്തത് കൊണ്ട് ഞങ്ങൾക്ക് ടെൻഷൻ ഒന്നും ഇല്ലായിരുന്നു. കുറച്ച് സമയത്തിനകം ഇപ്പോൾ തന്നെ മീറ്റിങ് ഹാളിലേക്ക് ചെല്ലണമെന്ന നോട്ടിഫിക്കേഷൻ എല്ലാവരെ ഫോണിലേക്കും വന്നു. കമ്പനി വെബ്സൈറ്റിലേക്ക് എന്നെയും അജുവിനെയും അഖിൽ ഇപ്പൊ ചേർത്തിട്ടുണ്ട്. ഞങ്ങൾ ചെന്ന ഉടനെ തന്നെ റോഹൻ വന്നു. " ഇന്നലെത്തെ ടീ ഓർഗാനിക് പ്രോജക്ടിൻ്റെ ടാഗ്ലൈനിൽ നിന്ന് ബെസ്റ്റ് ഞാൻ സെലക്ട് ചെയ്തിട്ടുണ്ട്. ഈ ഹെഡ് ലൈൻ ആണ് ഉപയോഗിക്കേണ്ടത് " റോഹൻ സ്ക്രീൻ പ്രസൻ്റ് ചെയ്ത് കൊണ്ട് പറഞ്ഞു. സ്ക്രീനിൽ തെളിഞ്ഞ കണ്ടൻ്റ് ഞാൻ എഴുതി കൊടുത്തത് ആയിരുന്നു. " അജൂ.. ഇത് എൻ്റെ പ്രൊഡക്ട് ആണ്. എൻ്റേത് ആണ് ഇവൻ സെലക്ട് ചെയ്തേ.. " ഞാൻ മെല്ലെ അജുവിനോടായി പറഞ്ഞു. ഈ തീമിലാണ് വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞതല്ലാതെ അവനെൻ്റെ പേര് പോലും പറഞ്ഞില്ല.. അപ്രിഷീറ്റ് ചെയ്തില്ലേലും അതിൻ്റെ ക്രെഡിറ്റ് എനിക്ക് തരായിരുന്നു. റോഹൻ പറയുന്നത് തുടർന്നു, "ഈ പ്രോജക്റ്റിന്റെ കണ്ടൻ്റ് ലീഡ് ചെയ്യുന്നത് അതിഥി ജാനിയാണ്." ഞാനോ....!! എല്ലാവരും ഒന്ന് ഞെട്ടി എന്നെ നോക്കി.. " സർ.. അതിന് എനിക്ക് വേറെ എക്സ്പീരിയന്സ് ഒന്നുമില്ല.. മാത്രവുമല്ല.. " " നോ മോർ എക്സ്പ്ലനേഷൻ.. " അത്ര മാത്രം പറഞ്ഞ് അവനെൻ്റെ വാ മൂടി കെട്ടി. പിന്നെ വർക്കിൻ്റെ ഡീറ്റെയിൽസ് ഒക്കെ പറഞ്ഞ് സ്റ്റാഫിനെ പറഞ്ഞ് വിട്ടു. മീറ്റിംഗ് കഴിഞ്ഞതും എല്ലാവരും ഓരോ ഡിപ്പാർട്മെന്റുകളിലേക്ക് തിരിഞ്ഞു. "ആദീ... പൊളിച്ചല്ലോ!" അജു എന്റെ തോളിൽ ഒന്ന് തട്ടി. "നിന്റെ കണ്ടന്റ് അല്ലേ സെലക്ട് ആയത്." "ആയിട്ടെന്താ... പേര് പറയാൻ പോലും അയാൾക്ക് തോന്നിയില്ല." ഞാൻ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു. "അത് റോഹൻ സ്റ്റൈലാ. നിനക്ക് പ്രോജക്ടിന്റെ ലീഡ് തന്നില്ലേ? അതിനേക്കാൾ വലിയ അപ്രിസിയേഷൻ വേറെയുണ്ടോ?" (അഖിൽ) "അത് അപ്രിസിയേഷൻ അല്ല... പണി തന്നതല്ലേ... " "അതും ശരിയാ." ശ്രീ പൊട്ടിച്ചിരിച്ചു. വൈകുന്നേരം വരെ ഞാൻ ആ പ്രോജക്ടിന്റെ പ്ലാനിംഗിൽ മുഴുകി. ഇടയ്ക്ക് ഡിസൈൻ ടീമുമായി സംസാരിക്കണം... മാർക്കറ്റിംഗ് ടീമിൽ നിന്ന് ഡാറ്റ വാങ്ങണം... ഒരു ഫ്രഷറായ എനിക്ക് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. അഖിലും ശ്രീയും അജുവും എന്നെ നന്നായി ഹെൽപ് ചെയ്യുന്നുണ്ടായിരുന്നു. ഫയലുകൾ കൈയിൽ പിടിച്ച് വേഗം കോറിഡോറിലൂടെ നടക്കുമ്പോഴാണ്... മുന്നിലെ ക്യാബിനിൽ നിന്ന് ആരോ പെട്ടെന്ന് തിരിഞ്ഞത്. എന്റെ കൈയിലുണ്ടായിരുന്ന ഫയലുകൾ നിലത്തേക്ക് ചിതറിവീണു. "അയ്യോ..." ഞാൻ താഴെ കുനിഞ്ഞ് ഓരോ പേപ്പറും പെറുക്കാൻ തുടങ്ങി. മുന്നിൽ നിൽക്കുന്ന ആളെ നോക്കിയതും അത് റോഹനായിരുന്നു. അവൻ ഒരു നിമിഷം താഴെ വീണ പേപ്പറുകളിലേക്ക് നോക്കി. പക്ഷേ കുനിഞ്ഞില്ല. പകരം ശാന്തമായി പറഞ്ഞു. "ഓഫീസിനുള്ളിൽ ഓടേണ്ട ആവശ്യമില്ല." ഞാൻ പതിയെ എഴുന്നേറ്റു. "ഞാൻ ഓടിയതല്ല. നിങ്ങൾ പെട്ടെന്ന് തിരിഞ്ഞതാ." "അപ്പോൾ തെറ്റ് എന്റേതാണോ?" (റോഹൻ) "ഞാൻ അങ്ങനെ പറഞ്ഞില്ല." "എന്തിനാ പറയുന്നേ പറയാതെ പറഞ്ഞല്ലോ."(റോഹൻ) അത്രയും പറഞ്ഞ് അവൻ നടന്നുപോയി. ഞാൻ ദേഷ്യത്തോടെ അവന്റെ പോക്ക് നോക്കി നിന്നു. "കാട്ടുപോത്ത്" വളരെ പതുക്കെയായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ... അവൻ അത് കേട്ടിരുന്നു. നടന്നുകൊണ്ടിരുന്ന കാലുകൾ ഒരു നിമിഷം നിന്നു. ഞാൻ 'ഇനി തിരിഞ്ഞ് വഴക്കുപറയും' എന്ന് കരുതി ശ്വാസം പോലും പിടിച്ചു നിന്നു. എന്നാൽ... അവൻ തിരിഞ്ഞ് നോക്കിയില്ല. ആരും കാണാത്ത രീതിയിൽ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ പുഞ്ചിരി മാത്രം വിരിഞ്ഞു. അടുത്ത നിമിഷം പഴയ ഗൗരവം മുഖത്തണിഞ്ഞ് മുന്നോട്ട് നടന്നു. "എന്താ...?" ദൂരെ നിന്ന് ഇതെല്ലാം കണ്ട അഖിൽ പതുക്കെ ചോദിച്ചു. "ഒന്നുമില്ല..." ഞാൻ മുഖം വീർപ്പിച്ച് ഫയലുകൾ നെഞ്ചോട് ചേർത്തുപിടിച്ചു. "ആ മനുഷ്യനെ ഒരു ദിവസം ഞാൻ ശരിയാക്കും..." ഞാൻ പിറുപിറുത്തു. അത് കേട്ട് അജു ചിരിച്ചു. "ആദ്യം നീ ജോലി രക്ഷിക്ക്... പിന്നെ ബോസിനെ ശരിയാക്കാം." "പോടാ..." എന്ന് പറഞ്ഞ് ഞാൻ അവനെ പുച്ഛിച്ച് തള്ളി.. എല്ലാവരും ചിരിച്ചെങ്കിലും... ആ ചിരി അധികനേരം നീണ്ടുനിന്നില്ല. അതേ സമയം... റോഹന്റെ കാബിനിൽ ഫോൺ വീണ്ടും റിംഗ് ചെയ്തു. സ്ക്രീനിൽ വീണ്ടും തെളിഞ്ഞ അതേ പേര്. "അമ്മ ❤️" ഇത്തവണ... അവൻ ഒരു നിമിഷം പോലും ആലോചിച്ചില്ല. അവനാ കോൾ എടുത്തു. അടുത്ത നിമിഷം... അവന്റെ മുഖത്തെ നിറം മുഴുവൻ മാറി. "എന്താ...? അമ്മ... ശാന്തമാവൂ... ഞാൻ ഇപ്പോൾ വരാം!" ഫോൺ കട്ട് ചെയ്ത ഉടനെ അവൻ കസേര പിന്നിലേക്ക് തള്ളിയിട്ട് ഓടി പുറത്തേക്ക് വന്നു. അവന്റെ മുഖത്ത് ഒരു ഭയം വന്ന് കൂടിയിരുന്നു... (തുടരും...) സ്റ്റോറി ഇഷ്ടപ്പെട്ടെങ്കിൽ കമൻ്റ് ഇടണേ.. ❤️ തുടർന്നും വായിക്കണം❤️ #💌 പ്രണയം #💞 പ്രണയകഥകൾ #📙 നോവൽ1631
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ കുട്ടിക്ക് എന്താ ഒരു കുറവ്? പൂജയെക്കാൾ കൊള്ളാം ഈ കൊച്ച്. നിനക്ക് ഈ കുട്ടിയെ തന്നെ കെട്ടിക്കൂടായിരുന്നോ?" ഗീതയുടെ ചോദ്യം കേട്ട് രാഹുൽ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു. "അവളെ കെട്ടുന്നതിനേക്കാൾ ഭേദം തൂങ്ങി ചാകുന്നതാ." പറഞ്ഞിട്ട് രാഹുൽ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി. "ഇവനെന്താ മോനെ ഇങ്ങനെ." രാഹുൽ പോയ വഴിയേ നോക്കി ഗീത നെടുവീർപ്പിട്ടു. "അമ്മയ്ക്ക് മിത്രയെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ." രാകേഷ് അമ്മയുടെ മനസ്സറിയാൻ ശ്രമിച്ചു. "നല്ല കുട്ടിയല്ലേടാ അവൾ. വഴിയിൽ ഞങ്ങൾ ചോര ഒലിച്ചു കിടന്നപ്പോ സ്വന്തം കാറിൽ കയറ്റി ഇവിടെ കൊണ്ട് വന്ന് കാണിക്കാൻ ആ കൊച്ചിന് മനസ്സുണ്ടായില്ലേ. നിന്റെ അച്ഛനിന്ന് ജീവനോടെ ഇരിക്കാൻ കാരണം ആ കുട്ടിയാണ്. അതിന്റെ നന്ദിയും സ്നേഹവും എനിക്കാ കുട്ടിയോട് ഉണ്ട്." ഗീത പറഞ്ഞു. "രാഹുൽ അവളെ കല്യാണം കഴിച്ച് കാണണമെന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടോ?" "ഉണ്ടോന്ന് ചോദിച്ച ഉണ്ട്. നീ ആ ബ്രോക്കറെ വിളിച്ചിട്ട് ആ കൊച്ചിന് വേറെ കല്യാണം ശരിയായോ എന്ന് അന്വേഷിക്ക്. ഇല്ലെങ്കിൽ രാഹുലിന് വേണ്ടി ആ കുട്ടിയെ ചോദിക്ക്." അമ്മ പറഞ്ഞ കേട്ട് രാകേഷ് ഒന്ന് ഞെട്ടി. "അതിന് രാഹുൽ സമ്മതിക്കുമോ അമ്മേ? അവന് അവളെ കാണുന്നത് തന്നെ വെറുപ്പാണ്." "അവനെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. നീ ആദ്യം ഞാൻ പറഞ്ഞത് അന്വേഷിക്ക്." ഗീതയുടെ വാക്കുകൾക്ക് രാകേഷ് സമ്മതം പറഞ്ഞു. *********** പിറ്റേ ദിവസം രാവിലെ ബാങ്കിൽ പോകുന്ന വഴിക്ക് മിത്ര ഗീതയെ കാണാനായി ഹോസ്പിറ്റലിലേക്ക് വന്നു. ആ സമയം റൂമിൽ ഉണ്ടായിരുന്നത് രാഹുൽ മാത്രമാണ്. അവളെ കണ്ടതും അവൻ റൂമിൽ നിന്നിറങ്ങി പോയി. "ആന്റിക്ക് ഇപ്പോ എങ്ങനെ ഉണ്ട്? വേദന കുറഞ്ഞോ? അങ്കിളിനെ എപ്പോഴാ icu വിൽ നിന്ന് മാറ്റുക?" മിത്ര ചോദിച്ചു. "എനിക്ക് വേദനയൊക്കെ ഉണ്ട് കുട്ടി. ഗുളിക കഴിക്കുന്നത് കൊണ്ട് ഒത്തിരി അറിയുന്നില്ല. പിന്നെ മേല് മൊത്തം നല്ല തരിപ്പാ. രാമേട്ടനെ ഇന്ന് വൈകുന്നേരം റൂമിലേക്ക് മാറ്റമെന്ന ഡോക്ടർ പറഞ്ഞത്." ഗീത അവൾക്ക് മറുപടി നൽകി. "ആന്റി ഭക്ഷണം കഴിച്ചോ?" "രാവിലെ രാഹുൽ ഇവിടുത്തെ കാന്റീൻ നിന്ന് ഇഡലി വാങ്ങി തന്നു. കല്ല് പോലത്തെ സാധനം. അതുകൊണ്ട് എനിക്ക് കഴിക്കാൻ പറ്റിയില്ല. രാകേഷും ഭാര്യയും കൂടി വീട്ടിൽ നിന്ന് വരുമ്പോ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടുന്നത് വരെ ഇങ്ങനെ വിശന്ന് ഇരിക്കണം." "ആന്റിക്ക് ഞാൻ വീട്ടിൽ നിന്നും നല്ല സോഫ്റ്റ് ദോശയും സാമ്പാറും കൊണ്ട് വന്നിട്ടുണ്ട്. കഴിച്ച് നോക്ക് ട്ടോ." മിത്ര ബാഗിൽ നിന്നും ഒരു പൊതി എടുത്ത് അവർക്ക് നേരെ നീട്ടി. ഗീത സന്തോഷത്തോടെ പൊതി വാങ്ങി. "ഇത് തരാനായിട്ട് ആണോ മിത്ര ഇവിടെ വരെ വന്നത്." അവർ ചോദിച്ചു. "അല്ല ആന്റി. ഇന്നലെ പോകുന്ന വഴിക്ക് ഞാൻ ആക്സിഡന്റ് നടന്ന ഭാഗത്തൊക്കെ വെറുതെ ഒന്ന് നോക്കിയിരുന്നു. അവിടെ പുല്ലിന്റെ ഇടയിൽ നിന്ന് ആന്റിയുടെ ചെറിയ ഹാൻഡ് ബാഗും അങ്കിളിന്റെ പൊട്ടിയ ഫോണും കിട്ടി. പിന്നെ ഒടിഞ്ഞു പോയ ഒരു ഗോൾഡ് വളയും അവിടെ ഉണ്ടായിരുന്നു. ഇതൊക്കെ ആന്റിയുടെ തന്നെ അല്ലേ." മിത്ര തനിക്ക് കിട്ടിയ സാധനങ്ങൾ അവർക്ക് നൽകി. ഗീത അതൊക്കെ വാങ്ങി നോക്കി. "ഇതൊക്കെ ഞങ്ങളുടെ തന്നെയാ മോളെ." അവർ സന്തോഷത്തോടെ പറഞ്ഞു. "നിങ്ങൾ രണ്ടാളും വീണത് റോഡിനോട് ചേർന്ന് കാട് പോലെ നിൽക്കുന്ന ഭാഗത്തു ആയത് കൊണ്ടാ ഇത് അവിടെ കിടന്നത് ആരും ശ്രദ്ധിക്കാതിരുന്നത്." മിത്ര പുഞ്ചിരിയോടെ അവരെ നോക്കി. "ആരും പറയാതെ തന്നെ മോൾക്ക് അവിടെ പോയി ഇതൊക്കെ നോക്കാൻ തോന്നിയല്ലോ. നിന്നോട് ഞാൻ എങ്ങനെയാ മോളെ നന്ദി പറയാ. ഈ വള എനിക്ക് അത്രേം പ്രിയപ്പെട്ടതാ. എന്റെ കല്യാണ സമയത്ത് എന്റെ മുത്തശ്ശി ഇട്ട് തന്നതാ. അന്ന് മുതൽ ഇതെന്റെ കയ്യിലുണ്ട്. ഇന്നലെ രാത്രിയാണ് ഇത് കൈയ്യിൽ ഇല്ലാത്ത കാര്യം ഞാൻ അറിയുന്നത്." ഗീതയുടെ കണ്ണുകളിൽ നനവൂറി. അവർ സ്നേഹത്തോടെ അവളെ നോക്കി. "എങ്കിൽ ഞാൻ പോട്ടെ ആന്റി... ബാങ്കിൽ കയറാൻ സമയമായി." മിത്ര എഴുന്നേറ്റു. "വൈകുന്നേരം പോകുമ്പോ ഇതുവഴി വരോ മോളെ." ഗീത ചോദിച്ചു. "ഞാൻ എപ്പഴും ഇങ്ങോട്ട് കയറി വന്നാൽ ശരിയാവില്ല ആന്റി. രാഹുലേട്ടൻ എന്തെങ്കിലുമൊക്കെ പറയും. അതൊക്കെ കേൾക്കുമ്പോ എനിക്ക് സങ്കടമാകും.." അവൾ പറഞ്ഞത് ശരിയാണെന്ന് ഗീതയ്ക്കും തോന്നി. "മോളേ ഫോൺ നമ്പർ തരുമോ? ഞാൻ ഇടയ്ക്ക് അങ്ങോട്ട് വിളിക്കാം." ഗീത ചോദിച്ചു. "തരാം ആന്റി..." മിത്ര ഒരു പേപ്പറിൽ തന്റെ നമ്പർ എഴുതി നൽകിയിട്ട് പോകാനായി എഴുന്നേറ്റു. ********* "ഈ പേരും പറഞ്ഞ് ദിവസവും ഇങ്ങോട്ട് എഴുന്നള്ളണമെന്നില്ല. നീ എന്തൊക്കെ ഡ്രാമ കളിച്ചാലും നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക് അടുപ്പിക്കില്ല മിത്ര." റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന മിത്രയെ കണ്ട് രാഹുൽ ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ ഇങ്ങോട്ട് വന്നത് നിങ്ങളെ കാണാനല്ല രാഹുലേട്ടാ. വഴിയിൽ കിടന്ന നിങ്ങടെ അമ്മയുടെ ബാഗും പൊട്ടിയ സ്വർണ വളയും തിരിച്ചു കൊടുക്കാനാണ്. ഇതിന്റെ പേരിൽ ദിവസവും ഞാൻ ഇവിടെ കേറി ഇറങ്ങാനൊന്നും പോണില്ല. അത്രയ്ക്ക് അന്തസ്സില്ലാത്തവളല്ല ഈ മിത്ര. പിന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വരാനായിരുന്നെങ്കിൽ എനിക്കത് പണ്ടേ ആകാമായിരുന്നു. നിങ്ങൾ ബ്രേക്ക് അപ്പ് പറഞ്ഞപ്പോ മാന്യമായി അത് അംഗീകരിച്ചു മാറി തന്നവളാ ഞാൻ. അതിനുശേഷം ഒരിക്കൽ പോലും അബദ്ധത്തിൽ പോലും നിങ്ങളുടെ മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത്രയും പറഞ്ഞിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ മിത്ര അവിടുന്ന് പോയി. അവൾക്ക് തിരിച്ചു നല്ല മറുപടി കൊടുക്കാൻ കഴിയാതെ നിരാശനായി രാഹുൽ അവിടെ നിന്നു. ******** നാല് ദിവസത്തിന് ശേഷം രാമചന്ദ്രന് ഡിസ്ചാർജ് നൽകി. ഹോസ്പിറ്റലിൽ നിന്നും പോകുന്നതിന് മുൻപ് ഗീത ആ വിവരം രാകേഷിന്റെ ഫോണിൽ നിന്നും മിത്രയോട് വിളിച്ചു പറഞ്ഞിരുന്നു. ഗീതയുടെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടി പോയതിനാൽ അവർ രാകേഷിന്റെ ഫോണിൽ നിന്ന് വിളിച്ചത്. ഗീത വിളിച്ചത് മിത്രയ്ക്ക് ഒത്തിരി സന്തോഷമായി. പിന്നീട് രാകേഷ് തന്നെ അവരുടെയും രാമചന്ദ്രന്റെയും ഫോൺ കടയിൽ കൊണ്ട് പോയി ശരിയാക്കി കൊടുത്തു. അതിനുശേഷം ഗീത ഇടയ്ക്കിടെ മിത്രയെ വിളിച്ചു വിശേഷം തിരക്കുന്നത് പതിവായി. പക്ഷേ ഒരിക്കൽ പോലും അവൾ അങ്ങോട്ട് വിളിച്ചിരുന്നില്ല. അത് എന്ത് കൊണ്ടാണെന്ന് അറിയാവുന്നതിനാൽ ഗീതയ്ക്ക് അതിൽ പരാതി ഇല്ലായിരുന്നു. ********* അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ബാങ്കിൽ നല്ല തിരക്കുള്ള സമയം. മിത്രയ്ക്ക് ലഞ്ച് കഴിക്കേണ്ട സമയമായതിനാൽ അവൾ കൌണ്ടർ ക്ലോസ്ഡ് എന്ന ബോർഡ് വച്ചിട്ട് ബാഗ് എടുത്ത് കൊണ്ട് കഴിക്കാൻ പോകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആരോ അവളെ മാഡം എന്ന് വിളിച്ചത്. ചിരപരിചിതമായ ആ സ്വരം കേട്ട് മിത്ര മുഖമുയർത്തി നോക്കിയതും മുന്നിൽ രാഹുലിനെ കണ്ട് അവൾ അമ്പരന്ന് പോയി. അവനും അവളെ കണ്ട് ഞെട്ടിയിരുന്നു. അവിടെ രാഹുൽ ഒരിക്കലും മിത്രയെ പ്രതീക്ഷിച്ചിരുന്നില്ല. അവൾ കൊല്ലത്തെ sbi ബാങ്കിലാണ് ജോലി ചെയ്യുന്നതെന്ന് ബ്രോക്കർ പറഞ്ഞുള്ള അറിവേ ഉണ്ടായിരുന്നുള്ളു.. ഇപ്പോ മിത്ര സ്റ്റാച്യു ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നതെന്ന് അവനറിയില്ല. ഗീതയ്ക്കും രാകേഷിനുമൊക്കെ അവൾ ആ വിവരം പറഞ്ഞത് കൊണ്ട് അറിയാം. പക്ഷേ അവരും അവനോടിത് പറഞ്ഞിട്ടില്ല. "എന്ത് വേണം?" മിത്ര ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് ചോദിച്ചു. "ടാ... നീ എന്താ സ്വപ്നം കാണുകയാണോ? വേഗം വന്ന കാര്യം പറഞ്ഞ് റെഡിയാക്കാൻ നോക്ക്." രാഹുലിന്റെ കൂടെയുണ്ടായിരുന്ന ജോബിൻ അവന്റെ തോളിൽ തട്ടി. കാത്തിരിക്കൂ1873
- Shana Najeeb#📙 നോവൽ1113
- 𓅓⃟☞ͥ͟⋆ͣ͟⋆ͫ🅼𝐫.𝒌𝒊𝒍𝒚🎭📚⃟ ﮩ٨ـ❥᭄#📙 നോവൽ #❤️ പ്രണയ കവിതകൾ #😥 വിരഹം കവിതകൾ #📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾1721
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ നിശ്ചയം മാധവുമായി കഴിഞ്ഞെന്ന് അറിഞ്ഞപ്പോ മുതൽ പലവിധ ചിന്തകൾ കിഷോറിന്റെ മനസ്സിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവളെ മറ്റൊരു പുരുഷൻ സ്വന്തമാക്കുന്നത് അവന് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. വേണിയും മാധവും തമ്മിൽ ഒന്നാകാതെ ഇരിക്കാൻ മാധവിനെ കൊന്നാലോ എന്ന് പോലും കിഷോർ ചിന്തിച്ചു. പക്ഷേ അങ്ങനെയൊക്കെ ചെയ്ത് വേണിയെ ജീവിതത്തിൽ ഒറ്റപ്പെടുത്തിയാലും അവളെ സ്വന്തമാക്കാൻ തനിക്ക് കഴിയില്ലല്ലോ എന്നോർത്തു കിഷോർ നെടുവീർപ്പിട്ടു. വേണി എന്നല്ല ഇനിയൊരു പെൺകുട്ടിയെയും അറിയാൻ അവന് കഴിയില്ല. അന്നത്തെ ആക്സിഡന്റ് ഓടെ കിഷോറിന് നഷ്ടമായത് അവന്റെ പൌരുഷം കൂടിയാണ്. അതൊക്കെ ഓർത്തപ്പോ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. കുട്ടിക്കാലം മുതലേ കിഷോർ വേണിയെ ഭ്രാന്തമായി സ്നേഹിച്ചു പോയിരുന്നു. അതുകൊണ്ടാണ് അവളുടെ ഓർമ്മകളിൽ നിന്ന് അവനൊരു മോചനം ലഭിക്കാതെ പോയത്. മനസ്സിലെ ചിന്തകൾ കാട് കയറിയപ്പോ തത്കാലം വേണിയുടെ നിശ്ചയമല്ലേ കഴിഞ്ഞുള്ളു കല്യാണം കഴിഞ്ഞില്ലല്ലോ കല്യാണ സമയം എത്തുമ്പോ അത് മുടക്കാൻ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് കിഷോർ സ്വന്തം മനസ്സിനെ എങ്ങനെയൊക്കെയോ സമാധാനപ്പെടുത്തി. ******** രണ്ട് വർഷം കടന്ന് പോയി... ഈ രണ്ട് വർഷത്തിനിടയ്ക്ക് മീരയുടെയും ശ്രീഹരിയുടെയുമൊക്കെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ദീപ്തി കയ്യൊഴിഞ്ഞതോടെ നിരാശയുടെ പടുകുഴിയിലേക്ക് വീണ ശ്രീഹരിക്ക് പിന്നെ അവിടെ നിന്നൊരു ഉയർത്തെഴുന്നേൽപ്പ് സാധ്യമായിരുന്നില്ല. തന്റെ ജീവിതം തന്നെ നശിച്ചു പോയല്ലോ എന്നോർത്ത് അവൻ സങ്കടപ്പെടാത്ത ഒരു രാത്രി പോലും ശ്രീഹരിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. മദ്യം ശരീരത്തിന് നല്ലതല്ലല്ലോ എന്ന തിരിച്ചറിവും ബോധവും ഉള്ളത് കൊണ്ട് മാത്രം തന്റെ ദുഃഖങ്ങൾ മറക്കാൻ ശ്രീഹരി മധ്യത്തിൽ അഭയം പ്രാപിച്ചില്ല. പിന്നീടുള്ള അവന്റെ ജീവിതം വീട്ടുകാർക്ക് വേണ്ടി മാത്രമായി ചുരുങ്ങി. മീരയുമായുള്ള ബന്ധവും പിരിഞ്ഞതിനാൽ അവൻ തിരികെ സ്വന്തം നാട്ടിലേക്ക് തന്നെ ട്രാൻസ്ഫർ ആയി വന്നു. അവൻ നാട്ടിൽ ജോയിൻ ചെയ്യുന്നതിന് ഒരാഴ്ച മുന്നേ മീര ബാംഗ്ലൂരിൽ പുതിയ ജോലി കിട്ടി പോയിരുന്നു. നാട് അവൾക്ക് അത്രത്തോളം മടുത്തത് കൊണ്ടാണ് മീര ബാംഗ്ലൂർക്ക് പോയത്. നാട്ടിൽ തങ്ങിയിരുന്ന അത്രയും നാൾ വീട്ടുകാരുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ കുത്തു വാക്കുകളും കളിയാക്കലും അവൾക്ക് കേൾക്കേണ്ടി വന്നിരുന്നു. അതൊക്കെ കേട്ട് മനസ്സ് മടുത്തപ്പോഴാണ് മീര മറ്റൊരു ജോലി കണ്ടെത്തി വീട്ടിൽ നിന്നും മാറിയത്. ശ്രീഹരിയുടെയും വേണിയുടെയും ജീവിതത്തിൽ വില്ലത്തിയായി അവതരിച്ചു തന്റെ മോന്റെ ജീവിതം തകർത്തത് മീര ആണെന്ന് ശ്രീഹരിയുടെ അമ്മ കാണുന്നവരോടൊക്കെ പറഞ്ഞ് നടക്കുമായിരുന്നു. മീരയും വീട്ടുകാരും അത് എതിർക്കാതിരുന്നപ്പോ അത് സത്യമാണെന്ന് പലർക്കും തോന്നി. അതാണ് മീരയ്ക്ക് എല്ലാ സൈഡിലും നിന്ന് കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വന്നത്. ഇതൊക്കെ കാരണം നാട്ടിൽ തിരികെ എത്തിയ ശ്രീഹരിയെ ചിലർ സഹതാപത്തോടെ നോക്കി കണ്ടു. അത് അവന് നാണക്കേടും വേദനയും നൽകി. എങ്കിലും ശ്രീഹരി പരമാവധി അതൊന്നും മൈൻഡ് ചെയ്യാതെ ജോലിയും വീടുമായി കഴിഞ്ഞു കൂടി. ദീപ്തി ഉപേക്ഷിച്ചു പോയപ്പോൾ ഒറ്റപ്പെടൽ തോന്നിയ ശ്രീഹരിക്ക് പിന്നീട് മീരയെ ഡിവോഴ്സ് ചെയ്യണ്ടെന്ന് പോലും തോന്നിപോയി. പക്ഷേ അവനവളെ തിരിച്ചു വിളിക്കാൻ തോന്നിയില്ല. വിളിച്ചാലും ഇനി മീര വരില്ലെന്ന് ശ്രീഹരിക്ക് അറിയാം. കുറച്ചു വർഷം കഴിയുമ്പോ മീരയെയും ആരെയെങ്കിലും കല്യാണം കഴിക്കുമെന്ന് അവനറിയാം. അപ്പോഴും താൻ എവിടെയും എത്താതെ ഒറ്റപ്പെട്ട് ജീവിതം നശിച്ചു ഇങ്ങനെ കഴിയേണ്ടി വരുമെന്ന് വിഷമത്തോടെ ശ്രീഹരി ഇടയ്ക്കിടെ ചിന്തിക്കും. ******** രണ്ട് വർഷം മുൻപുള്ള ചിങ്ങ മാസത്തിൽ ആയിരുന്നു വേണിയുടെയും മാധവിന്റെയും നിശ്ചയം കഴിഞ്ഞത്. അതിന് ശേഷം കൃത്യം രണ്ട് വർഷത്തിന് ഇപ്പുറം വീണ്ടും ചിങ്ങത്തിൽ തന്നെയാണ് അവരുടെ കല്യാണത്തിന് ഡേറ്റ് എടുത്തത്. ശ്രീമംഗലം തറവാട്ടിൽ വീണ്ടും ഒരു പന്തൽ ഉയർന്നു. മുറ്റത് ഉയർന്ന പന്തൽ നോക്കി നിന്ന വേണിയുടെ മനസ്സിൽ പഴയ ഓർമ്മകൾ മിന്നി മറഞ്ഞു. പണ്ട് ഇതേ പന്തലിൽ വച്ച് ശ്രീഹരിയുമായുള്ള തന്റെ വിവാഹം മുടങ്ങിയത് ആദ്യമൊരു സങ്കടമായിരുന്നെങ്കിലും അങ്ങനെയൊക്കെ സംഭവിച്ചത് അതിനേക്കാൾ നല്ലത് തനിക്ക് കിട്ടാനായിരുന്നു എന്നവൾക്ക് അറിയാം. "നാളെ ഈ സമയം മാധവിന്റെ പാതിയായി അവനോടൊപ്പം ഉണ്ടാകും ഞാൻ." പുഞ്ചിരിയോടെ വേണി ഓർത്തു. ശ്രീമംഗലം തറവാട്ടിൽ ഒരുക്കങ്ങൾ തകൃതിയായി നടന്ന് കൊണ്ടിരുന്നു. വേണിയുടെയും മാധവിന്റെയും കല്യാണത്തിനൊപ്പം അവളുടെ ചേട്ടൻ വിനീതിന്റെയും കല്യാണം നടക്കുന്നുണ്ട്. ********* പിറ്റേന്ന് രാവിലെ ബ്യൂടീഷൻ വേണിയെ സുന്ദരിയായി അണിയിച്ചൊരുക്കി. ഒരിക്കൽ കൂടി വധുവായി അണിഞ്ഞൊരുങ്ങി വേണി മണ്ഡപത്തിലേക്ക് കാലെടുത്തു വച്ചു. സർവ്വഭരണ വിഭൂഷിതയായി തനിക്കരികിൽ വന്നിരുന്ന വേണിയെ മാധവ് കണ്ണെടുക്കാതെ നോക്കി നിന്നു. അവന്റെ നോട്ടം കണ്ടതും വേണിയുടെ മുഖത്ത് നാണം വിടർന്നു. "ഇങ്ങനെയൊരു നിമിഷം സ്വപ്നത്തിൽ മാത്രേ ഞാൻ കണ്ടിട്ടുള്ളു വേണി. ഒരിക്കലും നടക്കുമെന്ന് വിചാരിച്ചതല്ല. മാധവ് സന്തോഷത്തോടെ വേണിയുടെ കാതിൽ പറഞ്ഞു. അതിന് മറുപടിയായി അവൾ നിറഞ്ഞു ചിരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാധവ് വേണിയുടെ കഴുത്തിൽ താലി കെട്ടി. ആ മുഹൂർത്തത്തിൽ തന്നെ വിനീതും അവന്റെ പെണ്ണിനെ താലി കെട്ടി. മണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകൾ കണ്ട് കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ ഏറ്റവും പിന്നിലായി മീര ഉണ്ടായിരുന്നു. ശ്രീഹരിയെയും മീരയെയും കിഷോറിനെയുമൊക്കെ വേണി വിവാഹത്തിന് ക്ഷണിച്ചിരുന്നു എങ്കിലും മീര മാത്രമാണ് വന്നത്. വേണിക്ക് വിവാഹ സമ്മാനമായി മീര ഒരു ലക്ഷ്മി മാലയും സമ്മാനിച്ചു. വേണി മടി കൂടാതെ അത് വാങ്ങി. അത് മീരയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി. അതീവ സന്തോഷത്തോടെ മാധവിനോട് ചേർന്ന് നിൽക്കുന്ന വേണിയെ കണ്ട് നിറഞ്ഞ മനസ്സോടെ ഒരു പിടി സദ്യ കൂടി ഉണ്ടിട്ടാണ് മീര അവിടുന്ന് മടങ്ങിയത്. ചടങ്ങുകൾ കഴിഞ്ഞു വേണി മാധവിനോപ്പം അവന്റെ വീട്ടിലേക്ക് പോയി. ശ്രീഹരിയും കുടുംബവും കിഷോറും കുടുംബവും വേണിയുടെ കല്യാണത്തിന് പങ്കെടുത്തിരുന്നില്ല. വേണിയുടെയും മാധവിന്റെയും വിവാഹത്തിനു മുഹൂർത്തം കുറിച്ച സമയത്ത് വീട് വീട്ടിറങ്ങിയ കിഷോർ ആരോടും പറയാതെ എങ്ങോട്ടോ പോയിരുന്നു. തന്നെ ഈ ദിവസം ശല്യം ചെയ്യരുതെന്ന് പറഞ്ഞത് കൊണ്ട് വീട്ടുകാർ ആ ദിവസം അവനെ അന്വേഷിച്ചതുമില്ല. ******* രാത്രി മാധവിന്റെ നെഞ്ചിൽ ചാരി കിടക്കുമ്പോൾ വേണിക്ക് എന്തെന്നില്ലാത്തൊരു സമാധാനം തോന്നി. വിവാഹം നടക്കും വരെ കിഷോർ ഏതെങ്കിലും വിധത്തിൽ അത് മുടക്കാൻ ശ്രമിക്കുമോ എന്നൊരു പേടി അവൾക്കുണ്ടായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരുന്നത് വേണിക്ക് ആശ്വാസം നൽകി. "എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റണില്ല വേണി.. ഒക്കെ ഒരു സ്വപ്നം പോലെ തോന്നാ." വേണിയുടെ നെറുകയിൽ തലോടി കൊണ്ട് മാധവ് പറഞ്ഞു. "എനിക്കും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാ തോന്നണേ. കുറേ സങ്കടപ്പെട്ടെങ്കിലും അവസാനം എന്നെ മനസ്സിലാക്കേം സ്നേഹിക്കേം ചെയ്യുന്ന ഒരാളെ തന്നെ ഈശ്വരൻ എനിക്ക് കൊണ്ട് തന്നല്ലോ. എന്റെ മരണം വരെ ഇങ്ങനെ ഒരുമിച്ചിരിക്കാൻ പറ്റണെ എന്നൊരു പ്രാർത്ഥനയെ ഇപ്പോ ഉള്ളു. മാധവിന്റെ നെഞ്ചിൽ മുഖം ചായ്ച്ചു വേണി. "മരണത്തിലും നമ്മൾ ഒരുമിച്ചായിരിക്കും വേണി." മന്ത്രം പോലെ പറഞ്ഞു കൊണ്ട് മാധവ് അവളെ ഇറുക്കെ പുണർന്നു. വേണിയും അവനെ ഇറുക്കി അണച്ചു പിടിച്ചു. ഒരു മെയ്യായി ഇഴുകി ചേർന്ന് ഒടുവിൽ തളർന്ന് ഉറങ്ങുമ്പോഴും മാധവിന്റെ കൈക്കുള്ളിൽ സുരക്ഷിതയായിരുന്നു വേണി. ******** പിറ്റേന്ന് രാവിലെ വേണിയും മാധവും ഉണർന്നത് കിഷോറിന്റെ മരണ വാർത്ത കേട്ടാണ്. ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വേണിയുടെ ഫോണിലേക്ക് ആത്മഹത്യാ കുറിപ്പ് പോലെ ഒരു മെസ്സേജ് അവൻ അയച്ചിരുന്നു. "പ്രിയപ്പെട്ട വേണിക്ക്, ഞാൻ ഇനിയും ജീവിച്ചിരുന്നാൽ അത് നിന്റെ സന്തോഷകരമായ ദാമ്പത്യത്തെ ഇല്ലാതാക്കും വേണി. കാരണം അത്രത്തോളം ഭ്രാന്ത് പിടിച്ചൊരു സ്നേഹമാണ് എനിക്ക് നിന്നോടുള്ളത്. എന്റെ മരണം വരെ അത് അങ്ങനെ ആയിരിക്കും. അതുകൊണ്ട് ഞാൻ ജീവിച്ചിരിക്കുമ്പോൾ എനിക്ക് സ്വന്തമാക്കാൻ കഴിയാതെ പോയ നിന്നെ മറ്റൊരു പുരുഷൻ സ്നേഹിച്ചു ഭാര്യയായി കൊണ്ട് നടക്കുന്നത് കണ്ട് നിൽക്കാൻ എനിക്ക് ശക്തി ഉണ്ടാവില്ല. ആ ദേഷ്യത്തിൽ ഞാൻ അവനെ കൊന്ന് പോകും. ഞാൻ കാരണം മാധവിന് ജീവഹാനി സംഭവിക്കുകയും നീ അതോർത്തു ഒരു ജീവിതം മുഴുവനും കരഞ്ഞു ജീവിക്കുന്നത് കാണാനും എനിക്ക് വയ്യ. എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ ഭൂമി വിട്ട് തന്നെ ഞാൻ പോവാ. അടുത്ത ജന്മം ഉണ്ടെങ്കിൽ നമുക്ക് ഒരുമിക്കാൻ വിധി ഉണ്ടാവട്ടെ. പുതിയ ജീവിതത്തിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു. നീ ഈ മെസ്സേജ് വായിക്കുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ല... ഗുഡ് ബൈ വേണി... നിന്നോട് ഓരോന്ന് ചെയ്തതൊക്കെ നിന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാ... ഞാൻ മരിച്ചുന്ന് അറിയുമ്പോ എങ്കിലും എന്നോട് ക്ഷമിച്ചേക്കണം. ഇതായിരുന്നു കിഷോറിന്റെ മെസ്സേജ്. മെസ്സേജ് വായിച്ചു കുറച്ചു സമയം വേണി തരിച്ചിരുന്നു പോയി. പോസ്റ്റ്മോർട്ടം കഴിഞ്ഞു കിഷോറിന്റെ ബോഡി വീട്ടിൽ കൊണ്ട് വന്നപ്പോ വേണിയും മാധവും കാണാൻ പോയിരുന്നു. കിഷോറിന്റെ ആത്മഹത്യ അറിഞ്ഞപ്പോ മീരയ്ക്ക് വലിയ ഞെട്ടലൊന്നും തോന്നിയില്ല. അവളത് പ്രതീക്ഷിച്ചിരുന്നു. ആൾക്കൂട്ടത്തിൽ അന്യയായി നിന്ന് കിഷോറിന്റെ ഡെഡിബോഡി കണ്ടിട്ട് അവൾ ബാംഗ്ലൂർക്ക് മടങ്ങി പോയി. ******** വേണിയുടെയും മാധവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു. ജോലി സ്ഥലതെക്ക് മടങ്ങി പോകുന്നതിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ അവർ ഇരുവരും പഞ്ചായത്തിലേക്ക് ചെന്നപ്പോ പഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരിയെയാണ് കാര്യങ്ങൾ ഏല്പിച്ചത്. അത് ശ്രീഹരിക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു. വേണിയെയും മാധവിനെയും ഒരുമിച്ച് കാണുന്നത് തന്നെ അവന് വല്ലാത്തൊരു അസ്വസ്ഥത സമ്മാനിച്ചു. കൂടാതെ മാധവിനു മുന്നിൽ താൻ പുഴുവോളം ചെറുതായി പോയത് പോലെ ശ്രീഹരിക്ക് തോന്നി. വന്ന കാര്യങ്ങൾ പൂർത്തിയാക്കി ഇരുവരും കാറിൽ കയറി മടങ്ങുമ്പോൾ ശ്രീഹരി അവരറിയാതെ ഇരുവരെയും നോക്കി നിന്നു. മാധവിനോപ്പം വേണി സന്തോഷവതി ആണെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം. താൻ നഷ്ടപ്പെടുത്തി കളഞ്ഞ വിലപ്പെട്ട മാണിക്യത്തെ ഓർത്തു നെടുവീർപ്പ് ഇടാനേ ശ്രീഹരിക്ക് അപ്പോൾ കഴിഞ്ഞുള്ളു. ********* "നിന്നെ ഒരിക്കൽ തള്ളി പറഞ്ഞ ആ ശ്രീഹരിക്ക് മുന്നിൽ നിന്നെ താലി കെട്ടി സ്വന്തമാക്കി ഇങ്ങനെ ചേർത്ത് പിടിച്ചു നിൽക്കണമെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചതാ. ഈശ്വരനായിട്ട് ഇന്ന് അതും നടത്തി തന്നു. നമ്മളെ ഒരുമിച്ച് കണ്ടപ്പോ അവന്റെ മുഖമൊന്നു കാണണമായിരുന്നു. ഏതാണ്ട് ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ... നിന്നെ നഷ്ടപ്പെടുത്തിയതിൽ ശ്രീഹരിക്ക് ഇപ്പോഴും നല്ല കുറ്റബോധവും വിഷമവുമുണ്ട്. അതവന്റെ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി." കാർ പഞ്ചായത്ത് വളപ്പ് വിട്ട് പുറത്തേക്ക് ഇറക്കുമ്പോ മാധവ് ചിരിയോടെ വേണിയോട് പറഞ്ഞു. "ഞാനും അത് ശ്രദ്ധിച്ചു... കുറച്ചൊക്കെ വിഷമിക്കട്ടെ... സ്വന്തം കയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതല്ലേ." വേണി അവന്റെ കൈകൾ കവർന്ന് തോളിലേക്ക് ചാരി ഇരുന്നു. ദാമ്പത്യ ജീവിതത്തിന്റെ മധുവിധു ആഘോഷിക്കാൻ ഇരുവരുടെയും ആ യാത്ര മഞ്ഞ് പുതച്ചു കിടക്കുന്ന കാശ്മീരിലേക്ക് ആയിരുന്നു. "നഷ്ടങ്ങളുടെ കണക്കുപുസ്തകം അടച്ചുവെച്ച്, വേണിയും മാധവും പുത്തൻ പ്രതീക്ഷകളോടെ അവരുടെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ നഷ്ടങ്ങളുടെ തീചൂളയിൽ പെട്ട് വെന്തുരുകിയുള്ള ജീവിതമായിരുന്നു ശ്രീഹരിക്ക് ലഭിച്ചത്. വിധി എല്ലാവർക്കും അവർ അർഹിച്ചത് തന്നെ നൽകി. താലികെട്ട് ഇവിടെ തീരുകയാണ്.. കഥ ഇഷ്ടമായെങ്കിൽ ഒരു ലൈക്ക് ചെയ്ത അറിയിക്കണേ.. ഇത്രയും നാൾ കൂടെ നിന്ന എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട്.. ഞാൻ എഴുതുന്ന പുതിയ കഥ 'സിന്ദൂരം' നാളെ മുതൽ.. എല്ലാവരും വായിച്ചു സപ്പോർട്ട് ചെയ്യണേ...❤️❤️🙏30169