,മുംബൈയിലെ കമാത്തിപുരയിലെ ആ വലിയ കെട്ടിടത്തിന് മുന്നിൽ വലിയ ആഡംബര കാറുകൾ വന്ന് ബ്രേക്കിട്ടു. പുകപടലങ്ങളും ബോളിവുഡ് പാട്ടുകളുടെ കാതടപ്പിക്കുന്ന ശബ്ദവും നിറഞ്ഞ ആ തെരുവിനെ നിയന്ത്രിക്കുന്നത് ഒരൊറ്റ സ്ത്രീയാണ്—ഇന്ദ്രാദേവി.... ​കഴുത്തിൽ തടിച്ച തങ്കമാലകളും കൈകളിൽ നിറയെ വളകളും കിലുക്കി, പാൻ ചവച്ചരച്ച് തുപ്പിക്കൊണ്ട് ഇന്ദ്രാദേവി സോഫയിലിരുന്നു. ലേസും കട്ടി മേക്കപ്പുമിട്ട പെണ്ണുങ്ങൾ അവൾക്ക് ചുറ്റും ഭയത്തോടെയും വിധേയത്വത്തോടെയും നിന്നു. ഇന്ദ്രാദേവിക്ക് ഈ പെണ്ണുങ്ങളെല്ലാം വെറും കച്ചവടച്ചരക്കുകൾ മാത്രമായിരുന്നു. പക്ഷേ, ആ കൂട്ടത്തിൽ അവൾക്ക് ഏറ്റവും കൂടുതൽ പണം നേടിത്തരുന്ന, എന്നാൽ അവൾക്ക് പോലും തൊടാൻ അവകാശമില്ലാത്ത ഒരു വിലപിടിപ്പുള്ള രത്നമുണ്ടായിരുന്നു. മുകളിലത്തെ നിലയിലെ മുറിയിൽ കഴിയുന്ന ലീല. ​വലിയ പണക്കാരായ കസ്റ്റമേഴ്‌സ് വന്ന് ലീലയുടെ പേര് പറയുമ്പോൾ ഇന്ദ്രാദേവി തന്റെ കയ്യിലിരുന്ന ചൂരൽ വടി നിലത്തടിച്ച് പരുക്കൻ ശബ്ദത്തിൽ പറയും: "ലീലയെ മോഹിക്കാൻ മുംബൈയിൽ ഒരൊറ്റ പുരുഷനേ അധികാരമുള്ളൂ... ഭായ്. സലീം ഭായ്! അവന്റെ കണ്ണ് തെറ്റിയാൽ പിന്നെ കമാത്തിപുരയിൽ നിന്റെയൊക്കെ ശവങ്ങൾ പോലും കാണില്ല." ​ആ പേര് കേൾക്കുമ്പോൾ തന്നെ ചുറ്റുമുള്ളവർ ഭയത്തോടെ കൈകൂപ്പും. സലേം ഭായ്—മുംബൈ അധോലോകം വിറപ്പിക്കുന്ന ക്രൂരനായ ഡോൺ. കള്ളക്കടത്തും കൊട്ടേഷനുമായി നടക്കുന്ന സലേമിന്റെ ഏറ്റവും വലിയ ബലഹീനത ലീലയായിരുന്നു. മാസത്തിൽ ഒന്നോ രണ്ടോ തവണയേ അയാൾ വരാറുള്ളൂ. പക്ഷേ, അയാൾ വരുന്ന ദിവസം ഇന്ദ്രാദേവിയുടെ നെഞ്ചിടിക്കും. കാരണം, സലീം ഭായിക്ക് ലീല ഒരു ഭ്രാന്തായിരുന്നു; അവളെ മറ്റൊരുത്തനും നോക്കുന്നത് പോലും അയാൾക്ക് സഹിക്കില്ല. ലീലയെ സ്വന്തമാക്കി വെക്കാൻ ഇന്ദ്രാദേവിക്ക് അയാൾ എറിഞ്ഞു കൊടുക്കുന്നത് ലക്ഷങ്ങളാണ്. ആ പണത്തിന് മുന്നിൽ ഇന്ദ്രാദേവി സലേമിന്റെ വിശ്വസ്തയായ കാവൽക്കാരിയായി മാറി. ​എന്നാൽ, ആ മുകളിലത്തെ മുറിയിൽ ലീലയുടെ അവസ്ഥ നരകതുല്യമായിരുന്നു... ​കട്ടിലിന്റെ ഒരറ്റത്ത് മുട്ടുകൾ നെഞ്ചോട് ചേർത്തുപിടിച്ച് അവൾ ഇരിക്കുകയായിരുന്നു. ഒരു ശില്പി കറുത്ത മാർബിളിൽ അത്ഭുതത്തോടെ കൊത്തിവെച്ചതുപോലെയുള്ള ശരീരമായിരുന്നു ലീലയുടേത്. ഇടുപ്പൊപ്പം തരംഗങ്ങളായി ചുരുണ്ടുകിടക്കുന്ന കറുത്ത മുടിയിഴകൾ അവളുടെ തോളിലൂടെ കട്ടിലിലേക്ക് പരന്നുകിടന്നു. മഷി എഴുതാതെ തന്നെ വശ്യതയാർന്ന, നിഗൂഢതകൾ ഒളിപ്പിച്ച വലിയ കണ്ണുകളായിരുന്നു അവൾക്ക്. പക്ഷേ, കനത്ത ആ കൺപീലികൾക്കിടയിൽ ഇപ്പോൾ ഭയവും കടുത്ത വെറുപ്പും മാത്രമാണ് നിഴലിച്ചിരുന്നത്. ​അവൾ കാത്തിരിക്കുകയാണ്... പക്ഷേ ഒട്ടും ഇഷ്ടമില്ലാതെ, കടുത്ത ഭീതിയോടെ. ​സലീം ഭായ് വന്നിട്ട് ദിവസങ്ങളായി, അതുകൊണ്ട് തന്നെ ഏത് നിമിഷവും അയാൾ ആ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് വരാം. ലീലയ്ക്ക് അയാളോട് തോന്നിയത് പ്രണയമായിരുന്നില്ല, മറിച്ച് കടുത്ത അറപ്പും വെറുപ്പുമായിരുന്നു. അവളുടെ സമ്മതമോ വികാരങ്ങളോ നോക്കാതെ, തന്റെ വന്യമായ മൃഗീയത മുഴുവൻ ആ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്ന ഒരു വേട്ടക്കാരനായിരുന്നു . അയാൾ തരുന്ന ഓരോ പരുക്കൻ സ്പർശനവും ലീലയുടെ ആത്മാവിൽ വലിയ മുറിവുകളാണ് ഉണ്ടാക്കിയത്. രക്ഷപ്പെടാൻ ഒരിടവുമില്ലാതെ, ഇന്ദ്രാദേവിയുടെ കാവലിനും സലീംമിന്റെ അധികാരത്തിനും നടുവിൽ ശ്വാസം മുട്ടിക്കഴിയുകയായിരുന്നു അവൾ. ​ജനലിലൂടെ വരുന്ന മുംബൈ തെരുവിന്റെ പുകമണവും അഴുക്കുചാലിന്റെ നാറ്റവും അവളുടെ ശ്വാസത്തെ കൂടുതൽ മുട്ടിച്ചു. "ഇന്ന് അയാൾ വരുമായിരിക്കുമോ...?" ഭയം കൊണ്ട് അവളുടെ കൈകാലുകൾ തണുത്തുവിറച്ചു. തനിക്കായി ഈ ലോകത്ത് ആരുമില്ലെന്നോർത്ത് അവൾ ശൂന്യതയിലേക്ക് നോക്കി ഒരു ദീർഘശ്വാസമടുത്തു. പെട്ടെന്നാണ് മുറിയുടെ വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടത്. ഭയം കൊണ്ട് ലീലയുടെ നെഞ്ച് ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി. അവൾ ശ്വാസമടക്കിപ്പിടിച്ച് വാതിലിലേക്ക് നോക്കി. സലേം ഭായിയുടെ കനത്ത ബൂട്സിന്റെ ശബ്ദമല്ല അത്. ​വാതിൽ പതിയെ തുറന്നു. അകത്തേക്ക് വന്നത് ഗംഗയായിരുന്നു.  ആ ചതുപ്പിലെ ലീലയുടെ ഒരേയൊരു ആശ്വാസം, അവളുടെ ജീവനായ കൂട്ടുകാരി. ​തളർന്നിരിക്കുന്ന ലീലയുടെ അരികിലേക്ക് ഗംഗ ഓടിവന്നു. അവളുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസമുണ്ടായിരുന്നു. ലീലയുടെ തണുത്തുവിറച്ച കൈകളിൽ പിടിച്ച് അവൾ തിടുക്കത്തിൽ പറഞ്ഞു: "ലീലാ... നീ പേടിക്കേണ്ട. ഭായ് ഇന്ന് വരില്ല! നഗരത്തിൽ എന്തോ വലിയ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് താഴെ ഇന്ദ്രാദേവി പറയുന്നത് കേട്ടു. ഇന്ന് രാത്രി അയാൾ ഇങ്ങോട്ട് എത്തില്ല." ​ആ വാക്കുകൾ കേട്ടതും ലീലയുടെ ഉള്ളിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞുപോയി. അവൾ കട്ടിലിലേക്ക് പതിയെ ചാരി ഇരുന്ന് ദീർഘശ്വാസം വിട്ടു. ഇന്ന് രാത്രി തൻ്റെ ശരീരം കീറിമുറിക്കപ്പെടില്ല എന്ന ആശ്വാസം അവളുടെ ആ വലിയ കൺപീലികളിൽ നിഴലിച്ചു. ​അപ്പോഴാണ് ലീല ശ്രദ്ധിച്ചത്, ഗംഗയുടെ കയ്യിൽ പച്ചത്തുണിയിൽ പൊതിഞ്ഞ എന്തോ ഒന്നുണ്ടായിരുന്നു. ​"എന്താടീ അത്?" ലീല കൺപീലികൾ ഉയർത്തി ചോദിച്ചു. ​ഗംഗ ആ തുണിപ്പൊതി പതിയെ അഴിച്ചു. അതിനുള്ളിൽ കറുത്ത ചന്ദനത്തടിയിൽ കൊത്തിയെടുത്ത ഒരു മരപ്പാവയായിരുന്നു. ഒരടിയോളം ഉയരമുള്ള, ജീവനുള്ളതുപോലെ തോന്നിക്കുന്ന ഒരു പുരുഷരൂപം. അതിന്റെ കണ്ണുകളും മുഖഭാവവും അമാനുഷികമായ ഏതോ ഭംഗി വിളിച്ചോതുന്നുണ്ടായിരുന്നു. വിചിത്രമെന്നു പറയട്ടെ, ആ പാവയിൽ നിന്ന് വന്യമായ ഒരു കാട്ടുചമ്പകത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം ആ മുറിയിലാകെ പടരാൻ തുടങ്ങി. ​"ഇതെവിടുന്ന് കിട്ടി?" ലീല അത്ഭുതത്തോടെ ആ പാവയിലേക്ക് നോക്കി. ​"അതൊരു വലിയ കഥയാടീ..." ഗംഗ കട്ടിലിന്റെ അരികിലിരുന്ന് പറഞ്ഞു. "കുറച്ചു മുൻപ് താഴെ ഇന്ദ്രാദേവിയുടെ അടുത്തേക്ക് അഴുക്കുപുരണ്ട വസ്ത്രങ്ങളിട്ട ഒരു കള്ളസന്യാസി വന്നു. അവളയാളെ തെറിവിളിച്ച് ഇറക്കിവിടാൻ നോക്കിയപ്പോൾ അയാൾ എന്നെ അരികിലേക്ക് വിളിച്ചു. എന്നിട്ട് എന്റെ കയ്യിലേക്ക് ഈ പാവ തന്നിട്ട് പറഞ്ഞു... 'ഇത് മുകളിലിരിക്കുന്ന കറുത്ത ദേവതയ്ക്കുള്ളതാണ്. അവളുടെ കണ്ണീര് തുടയ്ക്കാൻ സമയമായി.' എന്ന്. എനിക്ക് പേടി തോന്നി ലീല. ഞാൻ ചോദിച്ചു ആരാ ഈ ദേവതയെന്ന്. അയാൾ മുകളിലേക്ക് വിരൽ ചൂണ്ടി ചിരിച്ചുകൊണ്ട് അവിടുന്ന് പോയി.. എനിക്കെന്തോ ഇത് നിനക്ക് തരണമെന്ന് തോന്നി." ​ഗംഗ ആ മരപ്പാവ ലീലയുടെ കൈകളിലേക്ക് വെച്ചുകൊടുത്തു. ​ആ ചന്ദനപ്പാവ ലീലയുടെ കറുത്ത കൈകളിൽ തൊട്ട നിമിഷം... അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തണുപ്പും ആശ്വാസവും അവളുടെ ഉള്ളിലേക്ക് പടർന്നു. ആ പാവയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, അത് തന്നോട് എന്തോ സംസാരിക്കാൻ ഭാവിക്കുന്നതുപോലെ ലീലയ്ക്ക് തോന്നി . ​"ലീലാ... നീയിത് സൂക്ഷിച്ചു വെക്ക്. എനിക്ക് താഴേക്ക് പോകാൻ സമയമായി, ഇന്ദ്രാദേവി തിരക്കും." ലീലയുടെ തലയിൽ പതിയെ തലോടി ഗംഗ മുറിക്ക് പുറത്തേക്ക് നടന്നു. ​വാതിൽ അടഞ്ഞു. മുറിയിൽ വീണ്ടും ഏകാന്തത പടർന്നു. ​ലീല ആ മരപ്പാവയെ നെഞ്ചോട് ചേർത്തുപിടിച്ച് കട്ടിലിൽ കിടന്നു. അവളുടെ ഇടുപ്പൊപ്പം കിടക്കുന്ന കറുത്ത ചുരുണ്ട മുടിയിഴകൾ ആ പാവയ്ക്ക് മേൽ പരന്നുകിടന്നു.... 🦋🦋🦋 പുറത്ത് മുംബൈ നഗരത്തെ മുക്കിക്കൊണ്ട് കനത്ത മഴ പെയ്യാൻ തുടങ്ങിയിരുന്നു. ജനലഴികളിലൂടെ ശക്തമായ കാറ്റും മഴത്തുള്ളികളും മുറിക്കുള്ളിലേക്ക് അടിച്ചുകയറി. ചുവന്ന തെരുവിലെ ബഹളങ്ങളെല്ലാം ആ പെരുമഴയുടെ ശബ്ദത്തിൽ ഇല്ലാതായി.... . ​ലീല ആ കറുത്ത ചന്ദനപ്പാവയെ നെഞ്ചോട് ചേർത്തുപിടിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു. ഭയം മാറി ഒടുവിൽ ലഭിച്ച ആശ്വാസത്തിലാകാം, കനത്ത കൺപീലികൾ മെല്ലെ അടഞ്ഞ് അവൾ ഉറക്കത്തിലേക്ക് വീണു. അവളുടെ ഇടുപ്പൊപ്പം കിടക്കുന്ന കറുത്ത മുടിയിഴകൾ ആ പാവയെ പൊതിഞ്ഞിരുന്നു. മുംബൈയിലെ ആ ഇടുങ്ങിയ മുറിയിൽ, ആ കനത്ത മഴയത്ത്, ആ മരപ്പാവയിൽ നിന്ന് വന്നിരുന്ന ചന്ദനമണം അവൾക്ക് ഏതോ വിദൂരമായ ലോകത്തിന്റെ സുഖമുള്ള സ്വപ്നങ്ങൾ സമ്മാനിച്ചു. ​പാതിരാത്രി കഴിഞ്ഞപ്പോഴാണ് ലീലയ്ക്ക് പെട്ടെന്ന് വല്ലാത്തൊരു അസ്വസ്ഥത തോന്നിയത്. ​മുറിക്കുള്ളിലെ തണുപ്പ് മാറി കടുത്തൊരു ചൂട് അനുഭവപ്പെട്ടു. ഒപ്പം കൺപോളകൾക്ക് മീതെ ശക്തമായ ഒരു വെളിച്ചം അടിക്കുന്നതുപോലെ. അവൾ ഞെട്ടി ഉണർന്നു. ​ആദ്യം അവൾ വിചാരിച്ചത് ജനൽ പാളികൾ കാറ്റിൽ തുറന്നുപോയതാണെന്നാണ്. മഴ കനത്തു പെയ്യുന്നുണ്ട്, കാറ്റ് ജനലുകളിൽ വന്ന് അലറുന്നുണ്ട്. ലീല കട്ടിലിൽ നിന്നെഴുന്നേറ്റ് ജനൽ അടയ്ക്കാനായി നടന്നു. ജനലിനടുത്തേക്ക് എത്തുമ്പോഴാണ് മുറിയിലെ വെളിച്ചത്തിന്റെ ഉറവിടം അവൾ ശ്രദ്ധിച്ചത്. ​അത് പുറത്തുനിന്നുള്ള വെളിച്ചമല്ലായിരുന്നു. ​അവൾ കട്ടിലിലേക്ക് തിരിഞ്ഞുനോക്കി. ലീലയുടെ നെഞ്ച് ഭയം കൊണ്ട് ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി, ശ്വാസം തൊണ്ടക്കുഴിയിൽ കുടുങ്ങി. ​അവിടെ, കട്ടിലിന്മേൽ ഇരുന്ന ആ മരപ്പാവ തുളച്ചുകയറുന്ന നീല വെളിച്ചത്തോടെ പ്രകാശിക്കുകയാണ്! വെറുമൊരു പ്രകാശമല്ല, ആ കറുത്ത ചന്ദനത്തടിയുടെ ഉള്ളിൽ നിന്നും ഒരു ദിവ്യമായ വെളിച്ചം പുറത്തേക്ക് പ്രസരിക്കുകയായിരുന്നു. ആ വെളിച്ചത്തോടൊപ്പം, ആ പാവയ്ക്ക് ഉള്ളിൽ നിന്ന് ഒരു മനുഷ്യന്റെ ഹൃദയമിടിപ്പ് പോലെ 'ഥക്... ഥക്...' എന്ന നേർത്ത ശബ്ദം കേൾക്കാം! ​ലീല ഭയന്നു വിറച്ചുപോയി. മുംബൈയിലെ ഗുണ്ടകളെയും സലേം ഭായിയുടെ ക്രൂരതകളെയും നേരിട്ടിട്ടുള്ളവളാണ് അവൾ, പക്ഷേ തന്റെ ജീവിതത്തിൽ ഇതുപോലൊരു മാന്ത്രികത അവൾ കണ്ടിട്ടില്ല. ആ പാവയുടെ കണ്ണുകൾ തനിക്കെതിരെ തിരിയുന്നതുപോലെയും, അതൊരു ജീവനുള്ള രൂപമായി മാറാൻ തുടങ്ങുന്നതുപോലെയും അവൾക്ക് തോന്നി. ​"അമ്മേ..." ലീലയുടെ നാവിൽ നിന്ന് ഭയം കൊണ്ട് ഒരു നിലവിളി ഉയർന്നു. ​അവൾക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ലീല ജനൽ അടയ്ക്കാൻ പോലും നിൽക്കാതെ, തന്റെ സാരിത്തുമ്പ് വലിച്ച് ചുറ്റി മുറിയുടെ വാതിലിലേക്ക് ഓടി. പരിഭ്രാന്തിയോടെ വാതിൽ തുറന്ന് അവൾ പുറത്തെ ഇടനാഴിയിലേക്ക്  ഇറങ്ങി ഓടി. ഗംഗയുടെ മുറിയിൽ നിന്നും ഇറങ്ങി ലീല മെല്ലെ ഇടനാഴിയിലൂടെ നടന്നു. അവളുടെ കാൽപ്പാടുകൾക്ക്.... പതിവില്ലാത്ത ഒരു മന്ദതയുണ്ടായിരുന്നു. സ്വന്തം മുറിയുടെ വാതിലിനരികിൽ എത്തിയപ്പോൾ അവൾ ഒരു നിമിഷം ശ്വാസമടക്കി നിന്നു. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പതുക്കെ വാതിൽ തള്ളിത്തുറന്ന് അവൾ അകത്തേക്ക് കയറി... ​മുറിക്കുള്ളിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. കഴിഞ്ഞ രാത്രിയിലെ ആ ഭീകരമായ കാറ്റോ, വെളിച്ചത്തിന്റെ താണ്ഡവമോ അവിടെ നടന്ന ലക്ഷണമേയില്ല. എല്ലാം യഥാസ്ഥാനത്ത് തന്നെയുണ്ട്. പക്ഷേ... ​ആ മുറിയിലാകെ ഇപ്പോഴും കാട്ടുപൂക്കളുടെയും ചന്ദനത്തിന്റെയും വന്യമായ സുഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അത് വെറുമൊരു തോന്നലല്ലെന്ന് ലീലയ്ക്ക് ഉറപ്പായിരുന്നു..... ലീലയുടെ കണ്ണുകൾ നേരെ പോയത്  ആ ശില്പത്തിലേക്കാണ്. അവൾ ഭയത്തോടെ അതിനടുത്തേക്ക് നടന്നു... വെളിച്ചത്തിൽ ആ ശില്പം പരിശോധിച്ച ലീല ഞെട്ടിപ്പോയി! ​ഇന്നലെ രാത്രി പ്രകാശിച്ച ആ മൺശില്പത്തിന് ഇപ്പോൾ ചെറിയൊരു മാറ്റം വന്നതുപോലെ. അതിന്റെ മുഖത്തെ ഭാവം കൂടുതൽ തെളിഞ്ഞിരിക്കുന്നു. ഒരു ശില്പി കല്ലിൽ കൊത്തിയെടുത്തതുപോലെയുള്ള ലീലയുടെ സ്വന്തം ശരീരഭംഗിയോട് സാദൃശ്യമുള്ള, അതിമനോഹരമായ ഒരു പുരുഷരൂപം.... ആ ശില്പത്തിന്റെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞിരിക്കുന്നത് പോലെ അവൾക്ക് തോന്നി. ​അവൾ അറിയാതെ കൈനീട്ടി ആ ശില്പത്തിൽ തൊട്ടു. അത്ഭുതമെന്നു പറയട്ടെ, ..... ഒരു മനുഷ്യശരീരത്തിന്റെ ജീവനുള്ള ചൂടാണ് ലീലയ്ക്ക് അനുഭവപ്പെട്ടത്! അവൾ ഞെട്ടി കൈപിന്നോട്ട് വലിച്ചു. നീയിത് എവിടുത്തെ ആലോചനയിലാ ലീല?"..... പുറകിൽ നിന്നും ഗംഗയുടെ ശബ്ദം കേട്ടാണ് ലീല ഞെട്ടിയത്. ​ഗംഗ വാതിക്കൽ വന്നുനിന്ന് ലീലയെത്തന്നെ നോക്കുകയായിരുന്നു.... ​"ഗംഗേ... നീ തന്ന ഈ സാധനം... ഇത് വെറുമൊരു മണ്ണല്ല. ഇന്നലെ രാത്രി ഞാൻ കണ്ടത്..." ലീല വാക്കുകൾ കിട്ടാതെ ഉലഞ്ഞു. നീയിപ്പോ ഇതൊന്നും ആലോചിച്ച് നിൽക്കാതെ , താഴേക്ക് വാ.  നിന്നെ താഴേക്ക് വിളിക്കുന്നുണ്ട് ഇന്ദ്രമ്മ ശാസിക്കാൻ തുടങ്ങിയാൽ പിന്നെ സഹിക്കാൻ പറ്റില്ല,"  ഗംഗ ലീലയുടെ കൈയിൽ പിടിച്ച് ധൃതിയിൽ പറഞ്ഞു. ​ലീല മനസ്സില്ലാമനസ്സോടെ ആ ശില്പത്തിൽ നിന്നും കണ്ണുകളെടുത്ത് ഗംഗയോടൊപ്പം മുറിക്ക് പുറത്തേക്ക് നടന്നു..... _____🦋 ഇന്ദ്രദേവിയുടെ ആ വലിയ വീടിന് മുന്നിലേക്ക് കറുത്ത നിറത്തിലുള്ള രണ്ട് ആഡംബര വണ്ടികൾ വന്ന് ബ്രേക്കിട്ടു നിന്നു. വണ്ടിയുടെ ടയറുകൾ റോഡിൽ ഉരഞ്ഞ ശബ്ദം കേട്ടപ്പോൾത്തന്നെ അകത്തിരുന്ന ഉണ്ടായിരുന്നവരുടെ നെഞ്ചിടിപ്പ് കൂടി..... ​ആദ്യം വണ്ടിയിൽ നിന്നും ഇറങ്ങിയത് കരീമും അവന്റെ കയ്യിൽ തോക്കേന്തിയ ഗുണ്ടകളുമായിരുന്നു. അവർ വന്ന് പിൻവശത്തെ ഡോർ തുറന്ന് ബഹുമാനത്തോടെ തലകുനിച്ചു നിന്നു. ​കറുത്ത ബൂട്സ് കാൽ നിലത്തേക്ക് കുത്തി, സിഗരറ്റ് പുക തുപ്പിക്കൊണ്ട് സേലം ഭായി വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ​കട്ടിമീശയും, കഴുത്തിൽ തടിച്ച സ്വർണ്ണമാലയും, കണ്ണുകളിൽ ക്രൂരതയും നിറഞ്ഞ ഭാവം. 40 വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരുവൻ. കറുത്ത സിൽക്ക് കുർത്തയ്ക്ക് മുകളിൽ ഒരു ഓവർകോട്ട് അവൻ ധരിച്ചിരുന്നു. അവന്റെ ഒരു കയ്യിൽ വജ്രമോതിരമിട്ട വിരലുകൾക്കിടയിൽ കരിയുന്ന സിഗരറ്റും, മറുകയ്യിൽ എപ്പോഴും കൂടെക്കരുതുന്ന മൂർച്ചയേറിയ റാംപുരി കത്തിയും ഉണ്ടായിരുന്നു. ആ നടപ്പിൽ ഒരു അധോലോക നായകന്റെ തലക്കനവും വില്ലത്തരവും കൃത്യമായി കാണാമായിരുന്നു. ഭായി... ആവോ ഭായി. ലീല മുകളിലുണ്ട്..."  ഇന്ദ്രദേവി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. ​സലീം ഒന്നും ചിരിച്ചു. ആ ചിരിയിൽ മുംബൈയിലെ ചോരക്കളി നടത്തുന്ന ഒരു ദുഷ്ടന്റെ ക്രൂരതയുണ്ടായിരുന്നു. ​"ക്യാ ഇന്ദ്രാ... മേരാ മാൽ റെഡിയാണോ?" അവൻ ഹിന്ദി കലർന്ന മലയാളത്തിൽ ചോദിച്ചു. "തുജേ മാലൂം ഹേ നാ... ഈ സലീംമിന്  ലീലയെ മാത്രം മതി. അവൾ മേരാ ചോയ്സ് ആണ്. വേറെ ഒരുത്തനും അവളുടെ മേൽ കണ്ണ് വെക്കരുത്, സമഝാ? " ​തന്റെ കയ്യിലിരുന്ന സിഗരറ്റ് കുറ്റി അവിടെയുണ്ടായിരുന്ന ഒരു മേശപ്പുറത്ത് അമർത്തിക്കെടുത്തിക്കൊണ്ട് അവൻ പടവുകൾ കയറി ലീലയുടെ മുറിയിലേക്ക് നടന്നു. ഓരോ പടിയും കയറുമ്പോൾ അവന്റെ ബൂട്സിന്റെ ശബ്ദം ആ വീടാകെ ഭയത്തിന്റെ മാറ്റൊലിയായി മുഴങ്ങി. പടികളിൽ വെച്ച് താഴേക്ക് വരുന്ന ലീലയെ കണ്ടതും സേലം ഭായി തന്റെ നടത്തത്തിന്റെ വേഗത കുറച്ചു. അവന്റെ കണ്ണുകളിലെ ആ ചോരക്കളിയിൽ നിന്നുള്ള വന്യത മാറി, ലീലയെ കണ്ടപ്പോൾ ഒരു ശാന്തത വന്നു. അവൻ പതുക്കെ ലീലയുടെ അരികിലേക്ക് നടന്നു വന്നു. ഗംഗ ഭയത്തോടെ ഒരടി പുറകോട്ട് മാറി നിന്നു. മുറിയിലേക്ക് വാ.... ലീലയോട് പറഞ്ഞു അവൻ അവളുടെ മുറിയിലേക്ക് പോയി....     ലീല ഗംഗയെ നോക്കിട്ടു അവന്റെ പുറക്കെ നടന്നു.... ________🦋 ​സലീം ലീലയുടെ മുഖത്തേക്ക് നോക്കി. അവളുടെ വിടർന്ന കണ്ണുകളിലെ ഭയം അവൻ കണ്ടു. എപ്പോഴും ക്രൂരമായി പെരുമാറുന്ന അവൻ ഇത്തവണ അവളെ ഉപദ്രവിക്കാൻ തുനിഞ്ഞില്ല. പകരം, വളരെ ഗൗരവത്തോടെ എന്നാൽ ലീലയോട് മാത്രം കാണിക്കുന്ന ഒരു പ്രത്യേക മൃദുത്വത്തോടെ അവൻ സംസാരിക്കാൻ തുടങ്ങി. ​"സുൻ ലീലാ..."  അവൻ അവളുടെ കറുത്തുരുണ്ട മുടിയിഴകളിൽ മെല്ലെ വിരലോടിച്ചു, അവന്റെ ശബ്ദം താണിരുന്നു.  "ഇന്നലെ രാത്രി മുംബൈയിൽ വലിയൊരു പ്രശ്നമായി. ആ ഡോണിനെ എന്റെ കൈകൊണ്ട് ഞാൻ തീർത്തു. ലേകിൻ, പോലീസും അവന്റെ ആളുകളും ഇപ്പൊ എന്റെ പുറകിലുണ്ട്. അതുകൊണ്ട് മുജേ ഇവിടുന്ന് മാറി നിൽക്കണം... കുറച്ചു നാളത്തേക്ക്." ​അവൻ ലീലയുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവളുടെ കണ്ണുകളിലേക്ക് നേരെ നോക്കി. ആ നോട്ടത്തിൽ കടുത്ത ഗൗരവവും ഒപ്പം അവളോടുള്ള അടക്കാനാവാത്ത ഭ്രമവുമുണ്ടായിരുന്നു. ​"ഞാൻ പോകുന്നത് എങ്ങോട്ടാണെന്ന് ഈ ദുനിയാവിൽ ആർക്കും അറിയില്ല. ഇന്ദ്രയ്ക്കോ കരീമിനോ പോലും ഞാൻ അത് പറഞ്ഞു കൊടുത്തിട്ടില്ല. ലേകിൻ... നിന്നോട് ഞാൻ പറയും. മേം ദുബായിലേക്ക് പോവുകയാണ്." ​അവൻ അവളുടെ ചുണ്ടുകളിൽ വിരൽ വെച്ച് ശബ്ദം ഇനിയും കുറച്ചു: "യേ ബാത്... ഞാൻ ദുബായിലേക്ക് പോകുന്നു എന്ന കാര്യം ആരോടും പറയരുത്, സമഝാ? കോയി ഭി ചോദിച്ചാൽ അറിയില്ലെന്ന് പറയണം. ഈ സലീം ദുഷ്ടനാണ്, എല്ലാവർക്കും ഞാൻ വില്ലനാണ്... ലേകിൻ നിനക്ക് വേണ്ടി ഞാൻ തിരിച്ചുവരും. നീ മേരാ മാത്രമാണ്. ഞാൻ വരുന്നതുവരെ നിന്നെ മറ്റൊരുത്തനും വിട്ടുകൊടുക്കില്ല." ​അവൻ തന്റെ പോക്കറ്റിൽ നിന്നും കട്ടിയുള്ള ആ സ്വർണ്ണമാല എടുത്ത് ലീലയുടെ കൈകളിൽ വളരെ പതുക്കെ വെച്ചുകൊടുത്തു. എന്നിട്ട് അവളെയൊന്ന്  നോക്കി, ആ ഗൗരവത്തോടെ തന്നെ പടവുകളിറങ്ങി നടന്നു. താഴെ നിന്ന കരീമിനോടും ഇന്ദ്രദേവിയോടും ഒരക്ഷരം പോലും മിണ്ടാതെ അവൻ പുറത്തുനിന്ന കാറിലേക്ക് കയറി മറഞ്ഞു. അവൻ പോയതിന് ശേഷവും ലീലയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സേലം ഭായി തന്നെ ഇത്രമാത്രം വിശ്വസിച്ചതും, ആ രഹസ്യം തന്നോട് മാത്രം പറഞ്ഞതും അവളിൽ അത്ഭുതമുണ്ടാക്കി. ________🦋🦋🦋 രാത്രി ​പെരുമഴയുടെ ശബ്ദത്തിൽ കാമാത്തിപുരയിലെ പതിവ് ബഹളങ്ങളെല്ലാം ഒടുങ്ങിയിരുന്നു. ഇന്ദ്രദേവിയുടെ ആ വലിയ വീടിന്റെ മുകളിലത്തെ മുറിയിൽ, ലീല ജനലരികിൽ നിൽക്കുകയായിരുന്നു. ജനൽപ്പാളികളിൽ തട്ടിത്തെറിക്കുന്ന മഴത്തുള്ളികൾ അവളുടെ വലിയ കണ്ണുകളിലേക്ക് തെറിക്കുന്നുണ്ടായിരുന്നു. ഇടുപ്പൊപ്പം നീണ്ട അവളുടെ കറുത്ത ചുരുണ്ട മുടിയിഴകൾ തണുത്ത കാറ്റിൽ പറന്നു... ​സലീം ഭായി രാജ്യം വിട്ടുപോയതിന്റെ ഒന്നാം രാത്രിയായിരുന്നു അത്. പുറത്ത് പെയ്യുന്ന മഴയേക്കാൾ വലിയൊരു അസ്വസ്ഥത അവളുടെ മനസ്സിൽ പെയ്യുന്നുണ്ടായിരുന്നു... ​മുറിക്കുള്ളിൽ ഒരേയൊരു മെഴുകുതിരി മാത്രമാണ് കത്തുന്നത്. അതിന്റെ മങ്ങിയ വെളിച്ചത്തിൽ, മേശപ്പുറത്തിരുന്ന ആ ശില്പം കൂടുതൽ നിഗൂഢമായി തോന്നിപ്പിച്ചു...... രാത്രിയുടെ യാമം ഒന്നു കൂടി കടന്നപ്പോൾ, വലിയൊരു ഇടിമിന്നൽ ആകാശത്ത് വെട്ടിപ്പിളർന്നു. ആ ശബ്ദത്തോടൊപ്പം മുറിയിലെ മെഴുകുതിരി നാളം പെട്ടെന്ന് അണഞ്ഞു. മുറിയാകെ അന്ധകാരത്തിലായി. പുറത്തെ കനത്ത മഴയുടെ ഇരമ്പൽ മാത്രം ബാക്കിയായി. ​ലീല ഭയത്തോടെ ജനലിൽ നിന്നും മാറി കട്ടിലിലേക്ക് നടക്കാൻ ആഞ്ഞു..... ​പെട്ടെന്നാണ് ആ മാറ്റം സംഭവിച്ചത്. കഴിഞ്ഞ രാത്രിയിലേതുപോലെ, മേശപ്പുറത്തിരുന്ന ആ ശില്പത്തിൽ നിന്നും ഒരു നീല വെളിച്ചം പടരാൻ തുടങ്ങി. ഇത്തവണ ആ വെളിച്ചത്തിന് കൂടുതൽ തെളിച്ചമുണ്ടായിരുന്നു. വെറുമൊരു പ്രകാശമായിരുന്നില്ല അത്.. പുകച്ചുരുളുകൾ പോലെ അത് അന്തരീക്ഷത്തിലേക്ക് ഉയർന്നു. ​അതോടൊപ്പം, കാമാത്തിപുരയിലെ ആ ജീർണ്ണിച്ച മുറിയിലേക്ക് വന്യമായ കാട്ടുപൂക്കളുടെയും ചന്ദനത്തിന്റെയും സുഗന്ധം കുതിച്ചെത്തി. മഴയുടെ മണ്ണുമണത്തെപ്പോലും ആ സുഗന്ധം ഇല്ലാതാക്കി കളഞ്ഞു. ലീലയ്ക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്തവിധം ശരീരം തളർന്നുപോയി. അവൾ മേശയ്ക്ക് നേരെ നോക്കി നിശ്ചലയായി നിന്നു.... ​ആ നീലവെളിച്ചം പതുക്കെ പടർന്ന് ഒരു മനുഷ്യരൂപം കൈക്കൊള്ളാൻ തുടങ്ങി. ശില്പത്തിന്റെ അളവുകളിൽ നിന്നും, അതിമനോഹരമായ ഒരു പുരുഷരൂപം മുറിക്കുള്ളിൽ തെളിഞ്ഞു വന്നു. ഇരുട്ടിലും തിളങ്ങുന്ന കാന്തക്കണ്ണുകളും, ശില്പി കൊത്തിവെച്ചതുപോലെയുള്ള ശരീരവുമുള്ള ആ രൂപം ലീലയെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.. . ​ജനലിലൂടെ അടിച്ച തണുത്ത കാറ്റിലും മഴയിലും ലീല വിറച്ചപ്പോൾ, ആ അദൃശ്യശക്തി അവളിലേക്ക് ഒരടി കൂടി അടുത്തുവെച്ചു. ഭയത്തിനപ്പുറം, തന്റെ ആത്മാവിനെ തൊട്ടറിയുന്ന ഏതോ ഒരു സുരക്ഷിതത്വം ആ മഴരാത്രിയിൽ ലീല ആദ്യമായി അനുഭവിക്കാൻ തുടങ്ങി..... ലീലയുടെ കൈകൾ വിറച്ചു. ശ്വാസം നെഞ്ചിനുള്ളിൽ കുടുങ്ങിയപോലെ. "ആ... ആരാണ്? ആരുണ്ട് അവിടെ?" അവൾ ഭയത്തോടെ ചോദിച്ചു. മുറിയാകെ നിശ്ശബ്ദം. അൽപനേരം കഴിഞ്ഞപ്പോൾ കാറ്റിന്റെ നേർത്ത തഴുകൽപോലെ ഒരു ശബ്ദം അവളുടെ കാതിൽ പതിഞ്ഞു. "ഭയപ്പെടേണ്ട..." ലീല ഞെട്ടി പിന്നിലേക്ക് നീങ്ങി. "ആരാണ്? മുന്നിൽ വാ... ഇല്ല... വേണ്ട... അടുത്ത് വരരുത്!" അവളുടെ ശബ്ദം വിറച്ചിരുന്നു. ആ ശബ്ദം മൃദുവായി ചിരിച്ചു. "ഞാൻ അടുത്ത് വരുന്നില്ല. നിന്റെ ഭയം എനിക്ക് കാണാം." ലീല ചുറ്റും നോക്കി. "എനിക്ക്... എനിക്ക് ആരെയും കാണാൻ കഴിയുന്നില്ല." "കാരണം എന്നെ നിനക്ക് ഇപ്പോൾ കാണാൻ കഴിയില്ല." "നിങ്ങൾ... മനുഷ്യനാണോ?" അൽപനേരം നിശ്ശബ്ദത. "അല്ല... ഞാൻ ഒരു ഗന്ധർവനാണ്." ആ വാക്കുകൾ കേട്ടതും ലീലയുടെ കണ്ണുകൾ ഭയത്താൽ വിടർന്നു. "ഗ... ഗന്ധർവനോ?" അവൾ ചുമരിൽ ചാരി നിന്നു. ഓടിപ്പോകണമെന്ന് തോന്നി. പക്ഷേ കാലുകൾ അനങ്ങിയില്ല. ഗന്ധർവന്റെ ശബ്ദത്തിൽ അതിശയവും സന്തോഷവും നിറഞ്ഞിരുന്നു. "എത്ര യുഗങ്ങൾ കഴിഞ്ഞെന്ന് പോലും എനിക്കറിയില്ല... ആ ശില്പത്തിനുള്ളിൽ ഞാൻ ബന്ധിക്കപ്പെട്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല... ആകാശം കാണാൻ കഴിഞ്ഞില്ല... കാറ്റ് തൊടാൻ പോലും കഴിഞ്ഞില്ല." അവന്റെ ശബ്ദം വിറച്ചു. "ഇന്ന്... ഇന്ന് എനിക്ക് വീണ്ടും കാറ്റിന്റെ മണം അറിയുന്നു. മഴയുടെ തണുപ്പ് അനുഭവിക്കുന്നു. ഇത്... ഇതൊരു അത്ഭുതമാണ്." ലീല ഭയത്തോടെ കേട്ടുനിന്നു. ഗന്ധർവൻ കുട്ടിയുടെ കൗതുകത്തോടെ തുടർന്നു..... ആ സന്തോഷം അവന്റെ ഓരോ വാക്കിലും നിറഞ്ഞുനിന്നു. പക്ഷേ ലീലയുടെ ഭയം മാറിയില്ല. "ദയവായി... നിങ്ങൾ എന്നെ ഉപദ്രവിക്കരുത്." അവന്റെ ശബ്ദം ഉടൻ ശാന്തമായി. "ഉപദ്രവിക്കാനോ?" ഒരു നിമിഷം കഴിഞ്ഞ് അവൻ മൃദുവായി പറഞ്ഞു. "ഇല്ല, ലീല. നിന്നെ ഭയപ്പെടുത്താനല്ല ഞാൻ വന്നത്. നിന്റെ കൈകളിലൂടെയാണ് എന്റെ ബന്ധനം പൊട്ടിയത്. അതുകൊണ്ട് നിന്നോട് നന്ദി പറയണമെന്ന് മാത്രമാണ് എനിക്ക് തോന്നിയത്." ലീല ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകൾ മുറിയുടെ ഓരോ മൂലയിലും അലയുകയായിരുന്നു. ആരെങ്കിലും ഒളിഞ്ഞുനിൽക്കുകയാണോ എന്നപോലെ. ഗന്ധർവൻ അത് മനസ്സിലാക്കി. "നീ ഇപ്പോൾ എന്നെ വിശ്വസിക്കില്ല. അതിൽ എനിക്ക് വിഷമമില്ല. ആദ്യമായി കാണുന്ന ഒരു അദൃശ്യ ശബ്ദത്തെ ആരാണ് വിശ്വസിക്കുക?" അവൻ ചെറുതായി ചിരിച്ചു. "നിന്റെ ഭയം മാറുന്നതുവരെ ഞാൻ അകലെ നിൽക്കും. നിനക്ക് എന്നെ കേൾക്കാം... പക്ഷേ നിന്റെ അനുവാദമില്ലാതെ ഞാൻ നിന്നെ ഒരിക്കലും സ്പർശിക്കില്ല." ആ വാക്കുകൾ ലീലയുടെ ഉള്ളിലെ ഭയം അല്പം കുറച്ചെങ്കിലും, അവളുടെ ഹൃദയം ഇപ്പോഴും ശക്തമായി മിടിച്ചുകൊണ്ടിരുന്നു. ആദ്യമായി... ഒരു മനുഷ്യസ്ത്രീയും മോചനം ലഭിച്ച ഒരു ഗന്ധർവനും തമ്മിലുള്ള ആ വിചിത്രമായ കൂടിക്കാഴ്ച, ഭയവും കൗതുകവും നിറഞ്ഞ നിശ്ശബ്ദതയിൽ അവസാനിച്ചു.... _____🦋 നേരം പുലർന്നതും ലീലയ്ക്ക് മുറിക്കുള്ളിൽ നിൽക്കാൻ പോലും ധൈര്യമുണ്ടായില്ല. രാത്രി മുഴുവൻ ഉറങ്ങാതിരുന്നതിന്റെ ക്ഷീണം അവളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്നു. അവൾ വേഗം ഗംഗയുടെ മുറിയിലേക്ക് ഓടി. "ഗംഗേ..." ലീലയെ കണ്ടതും ഗംഗ ഞെട്ടി. "എന്താ? നിന്റെ മുഖം ആകെ വിളറിയിട്ടുണ്ടല്ലോ!" ലീല അവളുടെ കൈയിൽ മുറുകെ പിടിച്ചു. "ആാാ..ശില്പം... അത് എവിടുന്നാണ് കിട്ടിയത്?" "ഞാൻ പറഞ്ഞില്ലേ... ഒരു സന്യാസി തന്നതാണെന്ന്." "ആ സന്യാസി വേറെ എന്തെങ്കിലും പറഞ്ഞിരുന്നോ? അത് ആരുടെയാണെന്നോ... അതിൽ ഒരു ഗന്ധർവനുണ്ടെന്നോ?" ഗംഗ അമ്പരന്ന് അവളെ നോക്കി. "ഗന്ധർവനോ?" "അതെ... ഇന്നലെ രാത്രി ആ ശില്പത്തിന് ജീവൻ വച്ചു. ആരോ എന്നോട് സംസാരിച്ചു. അയാൾ തന്നെ ഗന്ധർവനാണെന്ന് പറഞ്ഞു." ഗംഗയുടെ മുഖത്തെ ചിരി മാഞ്ഞു. "ലീല... നീ എന്തൊക്കെയാ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല." "സത്യമാ ഗംഗേ... ഞാൻ കള്ളം പറയുന്നില്ല." ഗംഗ അവളുടെ നെറ്റിയിൽ കൈവെച്ചു. "നിനക്ക് പനിയൊന്നുമില്ല. പക്ഷേ ഇന്നലെ മഴയും ഇടിമിന്നലും കാരണം പേടിച്ച് തോന്നിയതാവും." ലീല ശക്തമായി തലയാട്ടി. "അല്ല... ഞാൻ വ്യക്തമായി കേട്ടു. അയാൾ എന്നോട് സംസാരിച്ചു." ഗംഗ കുറച്ചുനേരം ആലോചിച്ചു. "ഇതിന് ഉത്തരം പറയാൻ എനിക്ക് കഴിയില്ല. പക്ഷേ ഒരാൾക്ക് ചിലപ്പോൾ അറിയുമായിരിക്കും." "ആര്?" "ഇന്ദ്രാദേവിയുടെ അമ്മ... കൗസല്യമ്മ.... ഗംഗയും ലീലയും ചേർന്ന് കൗസല്യമ്മയുടെ മുറിയിലേക്ക് ചെന്നു. കൗസല്യമ്മ ജനലരികിൽ ഇരുന്ന് വെറ്റില മുറുക്കുകയായിരുന്നു... "എന്താ രണ്ടാളും കൂടി രാവിലെ തന്നെ? " അവരെ കണ്ടതും അവർ ചിരിച്ചുകൊണ്ട് ചോദിച്ചു. ഗംഗ ചിരിച്ചു. "ഒന്നുമില്ല അമ്മേ... ഇവൾക്ക് ഒരു സംശയം." കൗസല്യമ്മ ലീലയെ നോക്കി. "എന്താ മോളേ?" ലീല ഒന്ന് മടിച്ച ശേഷം ചോദിച്ചു. "അമ്മേ... ഗന്ധർവന്മാർ ശരിക്കും ഉണ്ടോ?" അത് കേട്ടതും കൗസല്യമ്മ ഉറക്കെ ചിരിച്ചു. "അയ്യേ... നിനക്കെന്താ പറ്റിയത്? ഇനി ഗന്ധർവനെ കെട്ടാൻ വല്ല ആഗ്രഹവുമുണ്ടോ?" ഗംഗയും ചിരിച്ചു. എന്നിട്ട് പറഞ്ഞു... "ഞാനും അതാ ചോദിച്ചത്." ലീല നാണത്തോടെയും ചെറിയൊരു ചിരിയോടെയും പറഞ്ഞു. "അല്ല അമ്മേ... വെറുതെ ചോദിച്ചതാ." "വെറുതെയോ? വെറുതെ ആരും ഗന്ധർവനെക്കുറിച്ച് ചോദിക്കാറില്ല." അവർ വീണ്ടും ചിരിച്ചു.... എന്നിട്ട് പറഞ്ഞു.... "ശരി... കേട്ടോ. പഴയ ആളുകൾ പറയുന്നത് ഗന്ധർവന്മാർ ദേവലോകത്തിലുള്ളവരാണെന്നാണ്. പാട്ടുപാടുന്നവരും, വീണ വായിക്കുന്നവരും, സൗന്ദര്യത്തിൽ അതുല്യരുമായ ദേവഗണങ്ങൾ." ഗംഗ കൗതുകത്തോടെ ചോദിച്ചു. "അപ്പോൾ അവർ ഭൂമിയിലേക്ക് വരുമോ?" "പഴയ കഥകളിൽ അങ്ങനെയുണ്ട്. ചിലർ ശാപം കാരണം ഭൂമിയിലെത്തും. ചിലർ മനുഷ്യരുമായി പ്രണയത്തിലാകുമെന്നൊക്കെയാണ് പറയുന്നത്." ലീല ആകാംക്ഷയോടെ ചോദിച്ചു. "അവർ മനുഷ്യർക്ക് ദോഷം ചെയ്യുമോ?" കൗസല്യമ്മ തലകുലുക്കി. "ഞാൻ കേട്ട കഥകളിൽ നല്ല ഗന്ധർവന്മാർ ആരെയും ഉപദ്രവിക്കാറില്ല. പക്ഷേ അവർ ഒരാളെ സ്നേഹിച്ചാൽ... ആ സ്നേഹം അവസാനശ്വാസം വരെ മറക്കില്ലെന്നാണ് പറയുന്നത്." ഗംഗ ചിരിച്ചുകൊണ്ട് പറഞ്ഞു. "അമ്മേ... ഇതൊക്കെ കേട്ടാൽ ഇവൾ രാത്രി ഉറങ്ങില്ല." കൗസല്യമ്മയും ചിരിച്ചു. "അയ്യോ... ഞാൻ പറഞ്ഞത് കഥയാ. അതൊന്നും മനസ്സിൽ കയറ്റി നടക്കണ്ട." ലീലയും ചിരിച്ചെങ്കിലും അവളുടെ മനസ്സിൽ എന്തോ ഒരു ചിന്ത കുടുങ്ങിക്കിടന്നു. 'ഗന്ധർവന്മാർ ഒരാളെ സ്നേഹിച്ചാൽ ആ സ്നേഹം ഒരിക്കലും മറക്കില്ല...' കൗസല്യമ്മ പറഞ്ഞ ആ വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.... _____🦋 ആ ദിവസം മുഴുവൻ ലീല സ്വന്തം മുറിയിലേക്ക് പോയില്ല. ഗംഗയുടെ കൂടെ തന്നെയായിരുന്നു. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് സമയം കളഞ്ഞു. പക്ഷേ രാത്രി ആയപ്പോൾ സ്വന്തം മുറിയിലേക്ക് പോകാതെ വഴിയില്ലായിരുന്നു. "ഗംഗേ... നീയും കൂടെ വരുമോ?" മടിച്ചുകൊണ്ട് ലീല ചോദിച്ചു. "പേടിത്തൊണ്ടി! പോയി കിടന്ന് ഉറങ്ങ്. ഒന്നും സംഭവിക്കില്ല." ഗംഗ ചിരിച്ചുകൊണ്ട് അവളെ പറഞ്ഞയച്ചു. മനസ്സില്ലാമനസ്സോടെ ലീല മുറിയുടെ വാതിൽ തുറന്നു. മുറിക്കുള്ളിൽ എല്ലാം ശാന്തമായിരുന്നു. അവൾ പതിയെ അകത്ത് കയറി. വാതിൽ അടച്ചു. . മുറിയുടെ ഓരോ മൂലയും സൂക്ഷിച്ച് നോക്കി. ആരുമില്ല... അവൾക്ക് അൽപം ആശ്വാസമായി. കട്ടിലിൽ ഇരുന്ന് ഒരു ദീർഘനിശ്വാസം വിട്ടു. അപ്പോഴാണ്... മൃദുവായൊരു ചിരി അവളുടെ കാതിൽ വീണത്. "രാവിലെ മുതൽ എന്നെക്കുറിച്ച് അന്വേഷിച്ച് നടന്നിട്ട്... ഒടുവിൽ എന്റെ അടുത്തേക്ക് തന്നെ വന്നല്ലോ." ലീല ഞെട്ടി കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു. "ആ... ആരാണ്?" "ഇത്ര പെട്ടെന്ന് മറന്നോ?" അവൾ ചുറ്റും നോക്കി. "വീണ്ടും നിങ്ങളോ?" "അതെ... ഞാനാണ്." "ദയവായി... എന്നെ പേടിപ്പിക്കരുത്." "ഞാൻ പേടിപ്പിച്ചിട്ടില്ലല്ലോ. നീയല്ലേ എന്നെ കണ്ടാലേ പേടിക്കുന്നത്?" ലീല ഒന്നും മിണ്ടിയില്ല. ചെറിയൊരു നിശ്ശബ്ദത. പിന്നെ ആ ശബ്ദം വീണ്ടും. "രാവിലെ ഗംഗയോട് എന്നെക്കുറിച്ച് ചോദിച്ചെന്ന് കേട്ടു." ലീല ഞെട്ടി. "അത്... നിങ്ങൾ എങ്ങനെ അറിഞ്ഞു?" "നീ സംസാരിക്കുന്നിടത്ത് ഞാൻ ഉണ്ടായിരുന്നു." "എന്ത്?" "ഭയപ്പെടണ്ട. നിങ്ങളെ ഒളിഞ്ഞുനിന്ന് നോക്കുകയായിരുന്നില്ല. ഈ വീടിന് ചുറ്റും നടക്കുകയായിരുന്നു. അപ്പോഴാണ് കേട്ടത്." ലീലയുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി. "അപ്പോൾ... നിങ്ങൾ എല്ലായിടത്തും ഉണ്ടാകുമോ?" "ഇപ്പോൾ അത്രയേ കഴിയൂ." അൽപനേരം നിശ്ശബ്ദമായി നിന്ന ശേഷം അവൻ കളിയോടെ ചോദിച്ചു. "പക്ഷേ ഒരു കാര്യം ചോദിക്കട്ടെ?" ലീല സംശയത്തോടെ നിന്നു. "എന്താ?" "എന്നെക്കുറിച്ച് അറിയണമെങ്കിൽ... എന്നോട് തന്നെ ചോദിച്ചാൽ പോരായിരുന്നോ?" ലീല അറിയാതെ ചിരിച്ചു. "നിങ്ങളോടോ?" "അതെ. എന്നെക്കുറിച്ച് എനിക്കല്ലേ ഏറ്റവും കൂടുതൽ അറിയൂ?" ആ മറുപടിയിൽ ആദ്യമായി ലീലയുടെ ഭയം അല്പം കുറഞ്ഞു. "നിങ്ങൾ... വിചിത്രമായ ആളാണ്." അവൻ ചിരിച്ചു. "ഗന്ധർവനാണ്... ആളല്ല." ലീല അറിയാതെ വീണ്ടും ചിരിച്ചു. ആ ചിരി കേട്ടപ്പോൾ അവന്റെ ശബ്ദവും കൂടുതൽ മൃദുവായി. "അങ്ങനെ ചിരിക്കുമ്പോഴാണ് നിനക്ക് കൂടുതൽ ഭംഗി." ലീലയുടെ ചിരി പെട്ടെന്ന് മാഞ്ഞു. "ഇങ്ങനെയൊന്നും പറയരുത്." "എന്തുകൊണ്ട്?" "എന്നെ കണ്ടാൽ എല്ലാവരും ഇതൊക്കെയേ പറയാറുള്ളൂ." ഒരു നിമിഷം നിശ്ശബ്ദത. പിന്നെ അവൻ പതിയെ പറഞ്ഞു. "ഞാൻ നിന്റെ സൗന്ദര്യം കണ്ടിട്ടല്ല അത് പറഞ്ഞത്... ഭയം മറന്ന് നീ ആദ്യമായി ചിരിച്ചത് കണ്ടതുകൊണ്ടാണ്." ആ വാക്കുകൾ കേട്ട് ലീലയുടെ മനസ്സ് ഒന്ന് ശാന്തമായി. ആദ്യമായി... ആ അദൃശ്യ ശബ്ദത്തെ അവൾ അത്ര ഭയത്തോടെ കേട്ടില്ല. അവൾ അറിയാതെ ചോദിച്ചു. "നിങ്ങളുടെ പേര് എന്താണ്?" മുറിയിലാകെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു... ആ ചോദ്യത്തിനായി കാത്തിരുന്നതുപോലെ..... കഥയുടെ ലിങ്ക് ഇവിടെ ❤️ https://share.aksharathalukal.in/s/66210/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰ഇതുപോലെയുള്ള നിരവധി കഥകൾ പരസ്യങ്ങൾ ഒന്നുമില്ലാതെ വായിക്കുവാനും...നിങ്ങളുടെ മനസ്സിലുള്ള കഥകൾ എഴുതി സമ്പാദിക്കുവാനും ഇന്ന് തന്നെ അക്ഷരതാളുകൾ ആപ്പ് ഡൗൺലോഡ് ചെയ്യാൻ മറക്കല്ലേ 😁 #📔 കഥ #💖 മഴയും പ്രണയവും #😍 ആദ്യ പ്രണയം #📙 നോവൽ #💞 പ്രണയകഥകൾ
7 shares

More like this