More like this
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ കാശിഭദ്രം 🔻 പാർട്ട്_1 ✍️രചന - ജിഫ്ന നിസാർ 💥 കയ്യെടുക്കെടാ.... ഭദ്രയുടെ കണ്ണിലേക്കു ദേഷ്യം ഇരച്ചു കയറി.. ഇല്ലെങ്കിലോ.. വെല്ലുവിളി പോലെ അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ടു ചോദിച്ചവന്റെ ഇടത് കവിളിൽ അവളുടെ മറു കൈ ആഞ്ഞു പതിയാൻ പിന്നെ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. കണ്ട് നിന്നവർക് പോലും വേദന തോന്നും വിധം അമർത്തി കിട്ടിയ ആ അടി.. വൈശാഖ് അറിയാതെ തന്നെ പിടി അയച്ചു. ഡീ... അവന് പിന്നിലുള്ളവർ നിമിഷനേരം കൊണ്ടു ഭദ്രക്ക് മുന്നിലെത്തി. എന്താടാ.. വൈശാഖ് പിടിച്ച കൈ ഒന്നാഞ്ഞു കുടഞ്ഞു കൊണ്ടവൾ അതേ കലിയോടെ തന്നെ അവരെയും നോക്കി. നീ അവനെ അടിച്ചോ.. എന്തേ.. നിനക്ക് കണ്ണ് കാണില്ലേ. യാതൊരു കൂസലും ഇല്ലാത്ത അവളുടെ ഉത്തരം കേട്ടതും വൈശാഖിന്റെ കൂട്ടുകാരുടെ മുഖം ചുവന്നു. "നിനക്കറിയില്ല ഞങ്ങളെ.. എന്ത് ധൈര്യമുണ്ടായിട്ടാടി നീ അവനെ അടിച്ചത്.. അവന്റെ അച്ഛൻ ആരെന്നറിയോ നിനക്ക്.. അദ്ദേഹം അറിഞ്ഞാ..." ഒരു ചുക്കും ചെയ്യില്ല... ഭദ്ര ഒരു പുച്ഛത്തോടെ പറഞ്ഞതും അത് പറഞ്ഞവനെ മുഖം വിളറി പോയി. അങ്ങനൊരു മറുപടി അവൻ ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അവൻ മാത്രമല്ല.. വൈശാഖ് പോലും.. നീയൊക്കെ ആരായാലും എനിക്കെന്താ ഡാ.. ഇതെന്റെ കടയാ.. ഇവിടെ വന്നിട്ട് തെമ്മാടിതരം കാണിക്കരുതെന്ന് നിന്റെ കൂട്ടുചാരനോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞെന്ന് നീ തന്നെ പോയെന്നു ചോദിക്ക്.. എന്നിട്ട് എന്നോട് ചൊറിയാൻ വാ നീ.. " ഭദ്ര പറയുന്നതിനൊപ്പം തന്നെ വൈശാഖിന്റെ നേരെ ഒന്ന് തുറിച്ചു നോക്കി. അവളുടെ കയ്യിൽ നിന്നും കിട്ടിയ അടിയിൽ വായിൽ ചോര ചുവച്ചതും പല്ലിളകി പോയതും ചെക്ക് ചെയ്യുന്ന അവനാ നോട്ടം കണ്ടില്ലേലും അവന്റെ കൂട്ടുകാർക്ക് അതിലെ ദേഷ്യം മനസ്സിലായി.. മോളെ...ഭദ്രെ.. പിന്നിൽ നിന്നും ഭയന്ന് കൊണ്ടുള്ള ആ വിളി. ശ്രീ ഭദ്ര പല്ല് കടിച്ചു കൊണ്ടാണ് തിരിഞ്ഞത്. പ്രതീക്ഷിക്കുന്നത് പോലെ തന്നെ.. കണ്ണുകളിൽ ഈ ലോകത്തിലെ സകല ഭയവും കുത്തി നിറച്ചു കൊണ്ടവളുണ്ട്. ലക്ഷ്മി.. ശ്രീ ഭദ്രയുടെ ചേച്ചി.. ശ്രീ ലക്ഷ്മി. എന്താ... തിരിഞ്ഞത് അവളോട് ചോദിക്കുമ്പോഴും ഭദ്രയുടെ മുഖം കടുത്തു തന്നെയിരുന്നു. വേണ്ട ടി.. " ദയനീയ മായൊരു പറച്ചിൽ. കൈ കൂപ്പുന്നില്ല എന്നേ ഒള്ളു. അത്രയും അപേക്ഷിക്കുന്നു. എന്ത് വേണ്ടന്ന്.. ഇവൻ ഇവിടെ ചെയ്തതൊക്കെ ചേച്ചിയും കാണുന്നില്ലേ. ഒന്നും വേണ്ടന്ന് ചേച്ചി പറഞ്ഞത് കേട്ട് ഇത് വരെയും ഞാനും സഹിച്ചല്ലേ.. ക്ഷമിച്ചില്ലേ.. അപ്പോഴൊക്കെ ഇവന്മാർക്ക് അതൊരു രസം. ഭദ്ര വീണ്ടും പല്ല് കടിച്ചു കൊണ്ടു വൈശാഖിനെ നോക്കി. "നല്ലോണം അധ്വാനിച്ചു കൊണ്ടു തന്നെയല്ലേ നമ്മളീ കട മുന്നോട്ട് കൊണ്ടു പോണത്.. ഇത് ഇവന്മാരുടെ ആരുടേയും ഔദാര്യമോ തറവാട്ടു വകയോ അല്ലല്ലോ.. നമ്മുടെ ജീവിതമാർഗമല്ലേ. എന്നിട്ടെവിടെ കയറിവന്നിട്ട് അതിന് മേൽ അച്ഛന്റെ രാഷ്ട്രീയ പിടിപ്പാടും സ്വത്തിന്റെയും കണക്കും പറഞ്ഞിട്ട് തോന്ന്യസം നടത്തിയ അതും നമ്മള് കണ്ടില്ല കേട്ടില്ല എന്ന് വെക്കണോ.. അത് പറ്റില്ലെന്ന് പറഞ്ഞതിനാ അവനെന്റെ കയ്യിൽ കയറി പിടിച്ചത്.. ഇനിയതും ഞാൻ വേണ്ടന്ന് വെക്കണോ.. ഭദ്ര വല്ലാതെ കിതക്കുന്നുണ്ട്. അത്രയ്ക്ക് പറഞ്ഞതും ലക്ഷ്മിക്കും പിന്നെ അവളൂടെന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായി പോയി. ലക്ഷമിക്കും അവിടെ കൂടി നിൽക്കുന്ന ആളുകൾക്കും നന്നായി അറിയാം.. ഭദ്ര പറഞ്ഞതൊക്കെ തന്നെയാണ് ശേരി. ആ കട കൊണ്ടാണ് ഭദ്രയും ലക്ഷ്മിയും ജീവിതം മുന്നോട്ട് കൊണ്ടു പോണത്. അവരുടെ അച്ഛൻ രാമനും അമ്മ ജാനകിയും കൂടി നടത്തി കൊണ്ടു പോയിരുന്ന കട. ഒരു കുടുംബത്തിന്റെ മുഴുവനും പ്രതീക്ഷിക്ളെയും പേറി മുന്നോട്ട് പോയിരുന്നത്.. പെട്ടന്നൊരു നാൾ ഒരു അപകടത്തിൽ രാമനും ജാനകിയും മരണപ്പെട്ടു പോകുമ്പോൾ അയാളുടെ രണ്ടു പെൺമക്കൾക്കൊപ്പം ആ കട കൂടി അനാഥയായി. ഒറ്റപ്പെട്ടു പോയ രണ്ടു പെൺകുട്ടികൾ എന്ത് മാത്രം ബാധ്യതയാവും എന്നറിയാവുന്നത് കൊണ്ടു തന്നെ കുടുംബക്കാരിൽ ആരും അവരെ കൂടെ കൂട്ടിയില്ല. ഒടുവിൽ അച്ഛൻ മുന്നിൽ തെളിച്ചു നൽകിയ ദീപം പോലെ... പഠനം നിർത്തി ഭദ്രയുടെ തീരുമാനപ്രകാരം അവളും അവളുടെ ലച്ചു ചേച്ചിയും കൂടി ആ കട വീണ്ടും നടത്തി കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴും എതിർത്തും അനുകൂലിച്ചും പറയാൻ നിരവധി ആളുകലുണ്ടായി. ലക്ഷ്മി ആദ്യം മുതലേ കുറച്ചു ഒതുങ്ങിയ ആളാണ്. വഴക്കും ബഹളങ്ങളും പ്രശ്നങ്ങളെയും അവൾക്ക് ഭയമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വേർപാട് നൽകിയ ആഘാതം അവളിൽ നിന്നും അത്ര പെട്ടന്നൊന്നും വിട്ട് പോയിട്ടില്ല. പക്ഷേ ലക്ഷ്മിയുടെ നേരെ എതിരാണ് ഭദ്ര. അവൾക്കാരെയും പേടിയില്ല. അനീതിക്കെതിരെ ശബ്ദമുയർത്താൻ യാതൊരു ഭയവുമില്ല. സത്യത്തിൽ അവൾ ഒറ്റയോരാളുടെ ധൈര്യം കൊണ്ടാണ് അവരുടെ ജീവിതം. ഇനി മേലാൽ നിന്നെയോ നിന്റെ കൂട്ടുകാരിൽ ഒരാളെ പോലുമോ ഈ വഴി എങ്ങാനും കണ്ട.. കത്തിച്ച കളയും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട.. " ലക്ഷ്മിയെ വിട്ട് ഭദ്ര വീണ്ടും വൈശാഖിനു നേരെ തിരിച്ചു. അവന്റെ വെളുത്ത മുഖത്ത് നല്ലത് പോലെ പതിഞ്ഞു പോയ ഭദ്രയുടെ കൈ വിരൽ പാടുകൾ. വായിലെ കനത്ത വേദന. എങ്കിലും അവൻ അവളെ കലിയോടെ തന്നെ നോക്കി. ഇതിനുള്ളത് നീ അനുഭവിക്കും പുന്നാര മോളെ.. " വൈശാഖിനു വേണ്ടി.. അവന്റെ കണ്ണിലെ കലി കണ്ടിട്ട് അവന്റെ കൂട്ടുകാരൻ പറയുമ്പോൾ ഭദ്ര ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു. എന്നാൽ ലക്ഷ്മി അപ്പോൾ മുതൽ വിറച്ചു തുടങ്ങി. ആശ്രയിക്കാൻ ആരുമില്ലല്ലോ എന്നുള്ള അരക്ഷിത ബോധം അവളിലെ ഭയത്തെ വല്ലാതെ വളർത്തി വലുതാക്കി. "ഞാനും ഈ കടയും ഇവിടെ തന്നെ കാണും.. അത് കൊണ്ടു നിങ്ങള് പോകാൻ നോക്കിക്കേ .. എനിക് വേറെയും ജോലി ഉള്ളതാ.." അവനാ പറഞ്ഞത് തീർത്തും പുച്ഛിച്ചു കൊണ്ടു ഭദ്ര തിരിഞ്ഞു നടന്നു. പുറത്തേക്കിറഞ്ഞും മുൻപ് വൈശാഖിന്റെ നോട്ടം വീണ്ടും അവളിൽ തുളഞ്ഞു കയറി . ശേഷം അവൻ ലഷ്മിയേക്കും ഒന്നു നോക്കി. ഒറ്റ നോട്ടം കൊണ്ടു ഓടും പോലെ ലക്ഷ്മി അകത്തേക്ക് വലിഞ്ഞു.... 💥💥 വീട്ടിലെത്തി വിസ്തരിച്ചൊരു കുളി കഴിഞ്ഞതോടെ അന്നത്തെ ഭാരം മുഴുവനും തലയിൽ നിന്നിറങ്ങി പോയൊരു ആശ്വാസം തോന്നിയിരുന്നു ഭദ്രക്ക്. സായാഹ്നത്തിന്റെ ചുവപ്പ് പടർന്നു തുടങ്ങിയ മാനം നോക്കി.. നനഞ്ഞ മുടി തുവർത്തി അവളെങ്ങനെ കുറച്ചു നേരം ആ മുറ്റത് നിന്നു. പക്ഷേ അകത്തു നിന്നും തെറിച്ചു കേട്ട വാക്കുകൾ. അതിനിടയിൽ വിക്കിവിറച്ചു കൊണ്ടുള്ള ലക്ഷ്മിയുടെ സംസാരം. ആ മൂവന്തി പോലെ ഭദ്രയിലും ദേഷ്യം വന്നു നിറഞ്ഞത് വളരെ പെട്ടന്നാണ്. കാരണം അകത്തു നിന്നും കേട്ട ആ ശബ്ദങ്ങളുടെ അവകാശികളെ അവൾക്കറിയാം. അവളുടെ അച്ഛന്റെ അനിയനും പെങ്ങളും. സുഖവിവരം അന്വേഷിച്ചു വന്നതല്ലെന്ന് ഉറപ്പാണ്. കാരണം അങ്ങനൊരു പതിവൊന്നും അവർക്കില്ല. ഇത് പിന്നെ വന്നത് എന്തെങ്കിലും കുറ്റമോ കുറവോ അന്വേഷിച്ചു കൊണ്ടാവും. അതും ഉറപ്പാണ്. പെട്ടന്നവൾക്ക് കടയിലെ അന്നത്തെ സംഭവങ്ങൾ ഓർമ വന്നതും വരവിന്റെ കാരണവും കിട്ടി കഴിഞ്ഞു. കയ്യിലുള്ള തോർത്തിൽ മുടി ഒതുക്കി കെട്ടി കൊണ്ടു കടുപ്പിച്ച മുഖത്തോടെ അടുക്കള വാതിൽ തുറന്നു കൊണ്ടവൾ അകത്തേക്ക് കയറി. അവിടെ നിന്നും ഹാളിലേക്കും. കുടുംബത്തെ പറയിപ്പിക്കാൻ രണ്ടെണ്ണവും കൂടി.. " ചെറിയച്ഛൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലേക്ക് ഭദ്ര കലിയോടെ കയറി ചെല്ലുന്നത് കണ്ടതും ലഷ്മി വീണ്ടും ദയനീയമായി അവളെ നോക്കി. ബാക്കി കൂടി പറയങ്ങോട്ട്.. " തന്റെ കയ്യിൽ ഒരു സന്ധി സംഭാക്ഷണം ആഗ്രഹിക്കുന്നത് പോലെ പിടിക്കാൻ ശ്രമിച്ച ലക്ഷ്മിയുടെ ശ്രമം തടഞ്ഞു കൊണ്ടു അങ്ങനൊരു ചോദ്യത്തോടെ ഭദ്ര മുന്നോട്ട് ചെല്ലുമ്പോൾ രാജേന്ദ്രനും രാജിയും പരസ്പരം നോക്കി. ഇങ്ങോട്ട് ചാടി കടിച്ചിട്ട് കാര്യം ല്ലടി.. പെണ്ണാണെന്ന് ബോധം വേണം.. ഇത് ആണുങ്ങളെ വഴി തെറ്റിക്കാൻ ഒരു കടയുടെ പേരിൽ അഴിഞ്ഞാട്ടം നടത്തിയിട്ടു ഇപ്പൊ നാട്ടുകാർ മൊത്തം കുടുംബത്തിന്റെ തട്ട് കേടെന്നാ പറയുന്നത്.. അത് കേൾക്കുമ്പോ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലാ.. " രാജേന്ദ്രന് അവളെ നേരിടാൻ കഴിയില്ലേന്നുറപ്പുള്ളത് കൊണ്ടാണ് രാജി കൂടി കളത്തിൽ ഇറങ്ങിയത്. നിങ്ങളുടെ മോന് കഞ്ചാവ് കേസിൽ പോലീസ് പിടിച്ചോണ്ട് പോയിട്ട് ജാമ്യം കിട്ടിയോ അപ്പച്ചി.. " യാതൊരു ഭാവമാറ്റവും ഇല്ലാതെ ഭദ്രയുടെ ചോദ്യം. നിമിഷം കൊണ്ട് രാജി കുത്ത് കൊണ്ട ബലൂൺ പോലായി. വിളറി വെളുത്ത അവർ രാജേന്ദ്രനെ നോക്കി. അന്നൊന്നും ചെറിച്ഛന്റേം അപ്പച്ചീടേം തൊലി ഉരിഞ്ഞു പോയില്ലേ.. " ഭദ്ര അടുത്ത ചോദ്യവും ചോദിച്ചു. നീ വല്ലാണ്ട് നെഗളിക്കണ്ട.. ഞാൻ നെഗളിക്കും .. കാരണം ഞാനും എന്റെ ചേച്ചിയും നിങ്ങളുടെ ആരുടേയും ഔദാര്യം കൊണ്ടല്ല ജീവിക്കുന്നത്. അച്ഛനും അമ്മയും പോയപ്പോ ഞാനും ഇവളും നിങ്ങൾക്കൊരു ബാധ്യത ആവുമോ എന്ന് ഭയന്നിട്ട് അന്ന് രാത്രി തന്നെ സ്ഥലം വിട്ട് പോയതല്ലേ നിങ്ങളൊക്കെ.. ആ നിങ്ങളാണോ ഞങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ വന്നത്.. പരിഹാസത്തോടെ ഭദ്ര ഇരുവരെയും മാറി മാറി നോക്കി. ഞങ്ങള് കൊണ്ടു തന്നതൊക്കെ വാങ്ങിച്ചു തിന്നിട്ട് ഇപ്പൊ നീ അതെല്ലാം മറന്നോടീ.. " രാജി വീണ്ടും പോരിനിറങ്ങി. നിങ്ങളിപ്പോ പറഞ്ഞത് ന്യായം.. അന്നങ്ങനെ തന്നത് എന്നും വിളിച്ചു പറയും എന്നും അറിയാമായിരുന്നു. പിന്നെ തന്നതും തിന്നതും നിങ്ങളുടെ തറവാട്ടു വകയൊന്നും അല്ലല്ലോ.. അതിന്റെ പേരിൽ എന്റെ അച്ഛന്റെ ഓഹരി കൂടി കയ്യിലാക്കിയ നിങ്ങളെ എനിക്കറിയാം.. അപ്പൊ അപ്പച്ചി തന്ന കണക്ക് വിട്.. അവൾ പല്ല് കടിച്ചു.. ചേട്ടന് ഹോസ്പിറ്റലിൽ വന്ന ചിലവിലേക്കാണ് ആ കാശ്.. " ഭദ്രയുടെ കൂർത്ത നോട്ടം കണ്ടതും രാജേന്ദ്രൻ മുഴുവനും പറഞ്ഞില്ല. "ഇമ്മാതിരി കഥയൊക്കെ അത് അറിയാത്തവരോട് പറയ്യ് ചെറിയച്ഛ.. എനിക്കറിയാം.. ശെരിക്കും അറിയാം, ആ ഹോസ്പിറ്റലിൽ എന്താ നടന്നതെന്ന്.. നിങ്ങളൊക്കെ എന്താ ചെയ്തതെന്നും. പിന്നെ അതിന് പിറകെ വരാത്തത്.. ഞങ്ങളുടെ അച്ഛൻ പോയില്ലേ.. അമ്മ പോയില്ലേ.അതിനേക്കാൾ വലുതല്ല എനിക്കും ഇവൾക്കും ആ ഓഹരി പണം. അത് നിങ്ങളെളെടുത്തോ .. എന്റേം ഇവളുടേം ഔദാര്യം തന്നെയാണത്. അല്ലെന്ന് നിങ്ങളെത്ര വാദിച്ചാലും അതങ്ങനെ തന്നെ ആണെന്ന് നിങ്ങൾക്കും ഞങ്ങൾക്കുമറിയാം.. അപ്പൊ അതും വിട്.. എന്നിട്ടീ സന്ധ്യക്ക് ഒരുപാട് തിരക്കുകൾ ഉണ്ടായിട്ടും രണ്ടാളും ഓടിപിടച്ചു വന്നതിന്റെ കാര്യം പറഞ്ഞിട്ട്പോകാൻ നോക്ക്.. നല്ല ക്ഷീണമുണ്ട്.. വെളുപ്പിനെ കടയിലേക്ക് പോയതാണ്. നാളെ ഇനിയും പോകാനുള്ളതാണ്.." യാതൊരു മയവുമില്ലാത്ത ഭദ്രയുടെ വാക്കുകൾ. വരേണ്ടായിരുന്നു എന്നാണ് വന്നവർക്ക് തോന്നിയത്. ഓരോ വള്ളി പിടിച്ചും ഈ വീട്ടിലേക്ക് അവരെ ചോദ്യം ചെയാൻ വന്നു കയറുന്ന അന്നെല്ലാം അവർക്കങ്ങനെ ഒരു തോന്നൽ ഉണ്ടാവാറുണ്ട്. എന്നാലും പിന്നെയും വന്നു കൊണ്ടേയിരിക്കും.. നീയാ സുഗതൻ സാറിന്റെ മോനോട് എന്താ ചെയ്തത്.. അവരൊക്കെ വല്ല്യ ആളുകളാണ്.." രാജേന്ദ്രൻ വേണോ വേണ്ടയോ എന്നൊരു ഭാവത്തിൽ തുടങ്ങി വെച്ചു. അവരങ്ങനെ വലുതോ ചെറുതോ എന്നൊന്നുമില്ല.. ഞങ്ങളുടെ കടയിൽ വന്നു തെമ്മാടിത്തരം കാണിച്ച..അതിനി ഏത് കൊമ്പത്തെ അളായാലും പിന്നെ വന്നത് പോലെ പോകില്ല.. അത്ര തന്നെ.. നീ ആരാന്നാടി നിന്റെ വിചാരം.വല്ല്യ ഫൈവ് സ്റ്റാർ ഹോട്ടൽ നടത്തുന്ന പോലാണ് അവളുടെ അഹങ്കാരം.. " രാജിക്കാ ധൈര്യം ഒട്ടും ഇഷ്ടമായിട്ടില്ല.. അന്നം തരുന്ന ഇടമാണ്. എനിക്കും ഇവൾക്കും ആർക്കു മുന്നിലും തല കുനിക്കാൻ സമ്മതിച്ചു തരാത്ത ഇടമാണ്.. എനിക്കത് ആരാധനാലയം പോലെ പവിത്രമാണ് അപ്പച്ചി.അവിടെ വന്നിട്ടാ ണ് വൈശാഖ് കാശിന്റെ നെഗളിപ്പ് കാണിച്ചത്.. വേണ്ടത് കൊടുത്തു വിട്ടു. ഇനി വന്നാലും അങ്ങനെ തന്നെ ചെയ്യും ഞാൻ.. " ഭദ്രക്ക് കൂസലൊന്നുമില്ല. ഇതിന്റെ പിറകെ ഒക്കെ ആര് തൂങ്ങുമെന്നാ.." രാജി പല്ല് കടിച്ചു. എന്തായാലും നിങ്ങൾ ഉണ്ടാവില്ല.. അതെനിക്കുറപ്പുണ്ട്.. പിന്നെ.. ഞങ്ങൾക്ക് നീ പിടിക്കുന്ന വയ്യാവേലി ഏറ്റെടുക്കുന്ന പണിയല്ലേ.. രാജി ചുണ്ട് കൊട്ടി.. അല്ലല്ലോ.. അത് കൊണ്ടു രണ്ടാളും വിട്ടോ. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം.. തണലും തുണയും വെണ്ടൊരു കാലത്ത് പോലും ആരും ഉണ്ടായിട്ടില്ല.. ഇനിയിപ്പോ എനിക്കിവളും ഇവൾക്ക് ഞാനും മതി.. " ലേശം പോലും ഭയമില്ലാത്ത അവളുടെ വാക്കുകൾ. പിന്നെയും അവിടെ നിൽക്കാൻ വയ്യെന്നത് പോലെ രാജി എഴുന്നേറ്റു.. അവർക്ക് പിറകെ രാജേന്ദ്രനും. ഇപ്രാവശ്യവും ഭദ്രക്ക് മുന്നിൽ പറഞ്ഞു ജയിക്കാൻ കഴിയാത്ത കലിയുണ്ട് രണ്ടു പേർക്കും. "ഇവളെ കണ്ട് തുള്ളണ്ടാ. ഈപെണ്ണിന് ഭ്രാന്ത് ആണ്.. ഏട്ടൻ ഉള്ളന്ന് തന്നെ കൊഞ്ചിച്ചു വഷളാക്കി വെച്ചതാ.." ലഷ്മിക്ക് നേരെ നോക്കി രാജി പറയുമ്പോൾ അത് കേട്ടു നിന്നവളുടെ ഹൃദയമൊന്നു പിടഞ്ഞു. അത് വരെയും അവളെടുത്തിട്ടാ തന്റെടിയുടെ കുപ്പായത്തിനുള്ളി കരുതൽ കൊതിക്കുന്നൊരു മനസ്സ് പിടഞ്ഞു... എങ്കിലും മുഖതല്പം പോലും കടുപ്പം കുറഞ്ഞതുമില്ല. അവളുടെ കാര്യം അവള് നോക്കി കൊള്ളും. അപ്പച്ചി പോകാൻ നോക്ക്.. " വീണ്ടും ഭദ്ര പറയുമ്പോൾ അവളെ ഒന്ന് കൂടി നോക്കി പല്ല് കടിച്ചു കൊണ്ടു ആദ്യം രാജേന്ദ്രനും അവർക്ക് പിറകെ രാജിയും ഇറങ്ങി പോയി. അവരിറങ്ങി പോകാൻ കാത്തിരുന്നതെന്ന പോലെ ഭദ്ര ഉറക്കെ മുൻവശത്തെ വാതിൽ കൊട്ടി അടച്ചു.. ലക്ഷ്മി അവളോടെന്തോ പറയാൻ തുടങ്ങിയെങ്കിലും വാതിലടച്ചു കൊണ്ടു ഹാളിൽ മാലയിട്ട് വെച്ച രാമന്റെയും ജാനകിയുടെയും ഫോട്ടോക്ക് മുന്നിൽ കണ്ണിമാ വെട്ടാതെ നോക്കി നിൽക്കുന്നവളെ കണ്ടതും പിന്നെ അവളൊന്ന് മിണ്ടാതെ തിരിഞ്ഞു നടന്നു.. രണ്ടു പെരും കരയുകയായിരുന്നു ആ നിമിഷം... 💜💜 പ്രതേകിച്ചു മാറ്റങ്ങൾ ഒന്നുമില്ലാതെ പിന്നെയും ദിവസങ്ങൾ പോയി. വെളുപ്പിനെ കടയിലേക്ക് പോകും രണ്ടാളും. വൈകുന്നേരം വരെയും പിന്നെ അവിടെയാണ്. ചായയും കടിയും പിന്നെ അത്യാവശ്യം കറികൾ അടങ്ങിയ ഒരൂണും. അതാണ് മെനു. കഠിനധ്വാനം ചെയ്താലും അവർക്ക് നന്നായി ജീവിച്ചു പോകാനുള്ളതെല്ലാം അവിടെ നിന്നും കിട്ടുന്നുണ്ട്. പാചകം ചെയ്യുന്നത് ഇഷ്ടമാണെന്നതിന്നാലും അച്ഛനും അമ്മയും ഉള്ള കാലത്ത് തന്നെ വേണ്ടതെല്ലാം വെച്ചുണ്ടാക്കി പഠിച്ചത് കൊണ്ടും രാമന്റെ കൈപ്പുണ്യം അത് പോലെ ലക്ഷ്മിക്ക് പകർന്നു കിട്ടിയത് കൊണ്ടും കാര്യങ്ങൾ ഉഷാറായി തന്നെ നടക്കും. ടൗണിൽ അത്യാവശ്യം കണ്ണെത്തുന്ന സ്ഥലത്തു തന്നെയാണ് അവരുടെ കടയും. "ആ ഹോട്ടൽ തുടങ്ങിയ അവർ നമ്മളോട് പോകാൻ പറയുമോടീ " അന്ന് കടയിൽ വന്നു ആരോ പറഞ്ഞറിഞ്ഞ കാര്യത്തിന്റെ പൊട്ടും പൊടിയും ചേർത്ത് കൊണ്ടു ലക്ഷ്മി ചോദിക്കുമ്പോൾ ഭദ്ര അവളെ നോക്കി. അതിന് അവരുടെ സ്ഥലത്താണോ നമ്മുടെ കടയുള്ളത് ..? അവൾക് കൂസലൊന്നും ഇല്ല. അല്ലെടി.. ആളുകൾ പറയുന്നു.. നമ്മുടെ കടയുടെ സ്ഥലം കൂടി അവർക്ക് കിട്ടിയ... അങ്ങനിപ്പോ നമ്മുടെ കട അവർക്ക് കൊടുക്കില്ല.. എന്നിട്ടല്ലേ കിട്ടിയാലുള്ള കാര്യം പറഞിട്ട് കാര്യമുള്ളൂ.. ഇതവർക്ക് കൊടുത്തിട്ട് ഞാനും നീയും പിന്നെന്ത് ചെയ്യും..? എനിക്കെന്തോ ഭയമാകുന്നു..? ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു. അതൊരു പുതിയ സംഭവം അല്ലല്ലോ.. എന്റെ ലച്ചു.. നീ വെറുതെ ആവിശ്യമില്ലാത്തത് ചിന്തിക്കാതെ എന്തേലും ചെയ്യാൻ ഉള്ളത് ചെയാൻ നോക്കിക്കെ.. എന്നിട്ട് കിടന്നുറങ്ങാലോ.. " ഭദ്രക്ക് ശെരിക്കും ദേഷ്യം വന്നു. സത്യത്തിൽ അങ്ങനൊരു സംസാരം അവളും കേട്ടിരുന്നു. ഭയമൊന്നും തോന്നിയിലേലും അത് കേട്ടപ്പോൾ മുതൽ ഉള്ളിലെ വല്ലാത്തൊരു അസ്വസ്ഥത ഉണ്ട്.. കടയുടെ തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ.. കുറച്ചു നാളായി അത് ഓപ്പൺ ചെയ്തിട്ട്. തങ്ങളുടെ കൊച്ചു കട കൊണ്ടു അവർക്കോ.. അവരുടെ അത്രയും വലിയൊരു സ്ഥാപനം കൊണ്ടു തങ്ങൾക്കൊ പ്രത്യക്ഷത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാൻ ഇടയില്ല. പക്ഷേ കടയിൽ വരുന്നവർ കുറച്ചായിട്ട് ഈ കാര്യം കൂടി ചർച്ചക്കെടുമ്പോൾ അടുത്തുള്ള ആ ഹോട്ടലിന്റെ പ്രൗടിയെ കുറിച്ചും അതിന്റെ ഓണരുടെ പിടിപാടിനെ കുറിച്ചും വാചാലമായി പറഞ്ഞു കേൾക്കുമ്പോൾ... ഉള്ളൊന്ന് പിടയും. അത് മാത്രം എത്ര അടക്കി പിടിച്ചിട്ടും അവക്കൊതുക്കി നിർത്താനും പറ്റുന്നില്ല.. ലക്ഷ്മി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. ഒക്കെയും അവളുടെ ആശങ്കകൾ തന്നെയാണ്. നോക്ക് ചേച്ചി.. അല്ലേൽ തന്നെ ഞാനാകെ പിടി വിട്ട് നികുവാ. അതിന്റെടേൽ.. നീയും കൂടി... " അതും പറഞ്ഞു കൊണ്ട് ഭദ്ര എഴുന്നേറ്റു അകത്തേക്ക് പോയത് ഇനിയും അവിടെ ഇരുന്നാൽ താൻ ലക്ഷമിയോട് നിലവിട്ട് വല്ലതും പറഞ്ഞു പോകുമോ എന്ന് കരുതി തന്നെയാണ്.. 💥💥 ശ്രീ ഭദ്രയല്ലേ...? വാതിൽ തുറന്നു കൊണ്ടു പുറത്തേക്ക് നോക്കിയവൾക്ക് നേരെ വല്ലാത്തൊരു ഗൗരവത്തോടെ പുറത്തു വന്നയാൾ ചോദിക്കുമ്പോൾ അത് വരെയും അയാളെ കണ്ട യാതൊരു പരിചയവും ഇല്ലാഞ്ഞത് കൊണ്ടാണ് ഭദ്രയുടെ മുഖം ചുളിഞ്ഞത്. എങ്കിലും അവൾ അതേ എന്ന് തലയാട്ടി. അവൾക്ക് പിറകെ നിന്നും ലക്ഷ്മിയും എത്തി നോക്കുന്നുണ്ട്. അകത്തേക്ക് കയറിക്കോട്ടെ.. വാതിലടഞ്ഞു നിൽക്കുന്ന ഭദ്രയുടെ നേരെ നോക്കി വന്നയാൾ വീണ്ടും ചോദിച്ചു. നിങ്ങളാര..? നിന്നിടത്തു നിന്നും ഒരടി അനങ്ങാതെ ഭദ്ര വീണ്ടും ചോദിച്ചു. പാർഥിപൻ.. റോസ് ഇന്റർ നാഷണൽ ഗ്രുപ്പിന്റെ മാനേജർ. " വന്നയാൾക്ക് വല്ലാത്ത ഗൗരവം.. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പ്.. ഭദ്ര അതൊന്ന് പറഞ്ഞു നോക്കി. എന്നാൽ അവൾക്ക് പിറകിൽ നിന്നിരുന്ന ലക്ഷ്മിയുടെ മുഖം വിളറി പോയി. തങ്ങളുടെ കടയുടെ അടുത്തുള്ള ആ വലിയ ഹോട്ടലിനെ അവൾക്കോർമ്മ വന്നു. അകാരണമായൊരു ഭീതി വീണ്ടും അവളിൽ വന്നു നിറഞ്ഞു. കൈകൾ ഭദ്രയുടെ തോളിൽ മുറുകി. കയറി വരൂ.. ആളെ അറിഞ്ഞതും ഭദ്ര അൽപ്പം പിന്നിലേക്ക് മാറി കൊണ്ടു പറഞ്ഞു. താങ്ക്സ്.. വീടിനുള്ളിലേക്ക് ആകെയൊന്ന് നോക്കിയിട്ടാണ് പർദ്ധിപൻ അകത്തേക്ക് കയറിയത്. ഞാൻ വന്നതെന്തിന് എന്നറിയാമോ..? സോഫയിൽ ഇരിക്കുന്നതിനിടെ പാർഥിപൻ ചോദിച്ചു. അത് നിങ്ങള് പറയാതെ ഞങ്ങളെങ്ങനെ അറിയും..? ഭദ്രയും ഗൗരവം വിട്ടില്ല.. പത്തു ലക്ഷം രൂപ റെഡി കാശ് ആയിട്ട് തരും. നിങ്ങളിപ്പോ വേണമെന്ന് പറഞ്ഞൽ അത് ഇപ്പൊ തരും.. " പാർഥിപൻ പറഞ്ഞു കേട്ടതും ഭദ്രയുടെ മുഖം ചുളിഞ്ഞു.. "സോറി.. നിങ്ങളെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കിപ്പോഴും ക്ലിയർ ആയില്ല.. ഭദ്ര അയാൾക്ക് മുന്നിൽ കൈ കെട്ടി നിന്നു. "അതിത്ര ക്ലിയർ ആവാൻ എന്തിരിക്കുന്നു. ഞങ്ങളുടെ അത്രയും വലിയൊരു ഹോട്ടലിന് നേരെ മുന്നിൽ വലിച്ചുകെട്ടിയിറക്കി നിങ്ങൾ നടത്തുന്ന ആ കട.. അത് ഞങ്ങള്ക്ക് തരുന്നു.. എന്നിട്ട് ഞങ്ങൾ തരുന്ന കാശും വാങ്ങി മറ്റെവിടെയെങ്കിലും നിങ്ങൾ മാറി പോകുന്നു.." തീർത്തും നിസ്സാരതയോടെ അയാളത് പറയുമ്പോൾ ഭദ്രയുടെ രക്തം തിളച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.. "അത് ഞങ്ങൾ ആർക്കും വിൽക്കുന്നില്ല.. പാർഥിപന് പോകാം.." കടുപ്പത്തിൽ അവളത് പറഞ്ഞതും പാർഥിപന്റെ മുഖം ചുളിഞ്ഞു. പത്തു ലക്ഷമെന്നത് കുറഞ്ഞു പോയിട്ടയാണോ..? " പാർഥിപൻ ചോദിച്ചു. "ചിലതൊക്കെ വിലയിടാൻ കഴിയില്ല.. ഈ കടയും ഞങ്ങള്ക്ക് അങ്ങനെയാണ്. നിങ്ങളിനി പത്തു കോടി ഓഫാർ ചെയ്താലും ഞാനും ഇവളും അത് വിൽക്കുന്നില്ല.. " ഭദ്രക്കയാളുടെ പരിഹാസം നന്നായി മനസ്സിലായിരുന്നു. എങ്കിലും അവൾ വേറൊന്നും പറഞ്ഞില്ല. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പിനെ കുറിച്ച് ശ്രീ ഭദ്രക്കറിയില്ലെന്ന് തോന്നുന്നു. അതെല്ലാം അന്വേഷിച്ചു നോക്കിയിട്ട് പോരെ ഈ ഉത്തരവും എടുത്തു ചാട്ടവും ഒക്കെ.. അവർ വിചാരിച്ച വളരെ ഈസിയായി നിങ്ങളെ അവിടുന്ന് മാറ്റാൻ പറ്റും. എന്നിട്ടും ന്യായമയ വിലയിട്ട് കൊണ്ടു അവർ നിങ്ങളോട് സഹകരിക്കുമ്പോൾ അത് തിരിച്ചും കാണിക്കണ്ടേ.. ഇല്ലെങ്കിൽ അത് നിങ്ങൾക്ക് രണ്ടു പേർക്കും തന്നെയാണ് ദോഷം. സ്വന്തമെന്ന്പറയാൻ പോലും നിങ്ങൾക് ആരുമില്ല. അതെങ്കിലും ഓർക്കണ്ടേ ..! ഭദ്രയെയും ലക്ഷ്മിയെയും മാറിമാറി നോക്കി കൊണ്ടാണ് പാർഥിപൻ അത്രയും പറഞ്ഞതും. നിങ്ങൾക്ക് പോകാം എന്നിട്ട് ചെന്ന് നിങ്ങളുടെ മുതലാളിയോട് പറഞ്ഞേക്ക് ഞങ്ങൾ അത് വിൽക്കുന്നില്ല എന്നുള്ളത്.. " തന്റെ തീരുമാനത്തിൽ നിന്നും അണുവിടെ മാറാതെ ഭദ്ര ഉറച്ചു നിൽകുമ്പോൾ പിന്നൊന്നും പറയാനില്ലാത്ത പോലെ പാർഥിപൻ ഇറങ്ങി പോകുകയും ചെയ്ത്.. 💥💥 അതൊരു തുടക്കമായിരുന്നു. ഭദ്രക്കും ലക്ഷ്മിയുടെയും സമാധാനം പോകുന്നതിന്റെ തുടക്കം. പാർഥിപന് ശേഷം വീണ്ടും പലരും വന്നു.. പലരീതിയിൽ അവരെ ഫോർഴ്സ് ചെയ്യാനും ശ്രമിച്ചു. നാട്ടുകാർ പലർക്കും കിട്ടിയ തുകക്ക് അത് കൊടുത്തു ഒഴിഞ്ഞു പോ എന്ന് തന്നെയായിരുന്നു പറയാൻ. റോസ് ഗ്രുപ്പിനോടൊപ്പമെന്നും പിടിച്ചു നിൽക്കാൻ നിങ്ങളെ കൊണ്ടു കഴിയില്ലെന്ന് തന്നെ അവരെല്ലാം പറഞ്ഞു.. രാജേന്ദ്രനും രാജിയും വീണ്ടും വന്നു. ഇപ്രാവശ്യം അവരുടെ ആവിശ്യവും റോസ് ഇന്റർ നാഷണൽ കമ്പനിക്ക് വേണ്ടിയായിരുന്നു. കിട്ടുന്ന കാശും വാങ്ങി പോയില്ലേൽ പിന്നെ അതും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്താൻ നോക്കിയവരെ ഭദ്ര ഭയപ്പവടുത്തി ഓടിച്ചു. ചുരുക്കത്തിൽ സംഘർഷഭരിതമായൊരു അന്തരീക്ഷമായി മാറി തുടങ്ങി എന്ന് തോന്നിയ നിമിഷം ഭദ്ര കടുത്തൊരു തീരുമാനം എടുത്തു.. റോസ് ഗ്രൂപ്പിനെതിരെ.. അവർക്ക് വേണ്ടി കടയിൽ വന്നിട്ട് ടീം വർക്ക് പോലെ തെമ്മാടിത്തരം ചെയ്യുന്നവർക്കെതിരെ സ്റ്റേഷനിൽ പോയൊരു പരാതി കൊടുക്കണം എന്നുള്ളത്. ലക്ഷ്മി അവളെ കൊണ്ടാവും പോലൊക്കെ തടയാൻ ശ്രമിച്ചു. അതെല്ലാം കൂടുതൽ പ്രശ്നം ഉണ്ടാക്കി വെക്കും എന്നോർമിപ്പിച്ചു. പക്ഷേ വിട്ട് കൊടുക്കാൻ മനസ്സില്ലാത്ത പോലെ ഭദ്ര കേസ് കൊടുക്കണം എന്നതിൽ തന്നെ ഉറച്ചു നിന്നു. തുടരും. " ഇതൊരു ചെറുകഥയാണ് വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയുക ... അധികം വൈകാതെ തന്നെ പുതിയ നോവലുമായിട്ട് ഞാൻ വരുന്നതാണ് കാത്തിരിക്കുക ... സപ്പോർട്ട് ചെയ്യുക " #💞 പ്രണയകഥകൾ #📔 കഥ3294
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ എന്താ സ്വപ്നം കാണുകയാണോ? വേഗം വന്ന കാര്യം പറഞ്ഞ് റെഡിയാക്കാൻ നോക്ക്." രാഹുലിന്റെ കൂടെയുണ്ടായിരുന്ന ജോബിൻ അവന്റെ തോളിൽ തട്ടി. അപ്പോഴാണ് രാഹുൽ സ്വബോധത്തിലേക്ക് വന്നത്. "എന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണ ഈ മാസം ലോൺ പിടിച്ചിട്ടുണ്ട്. അത് റീഫണ്ട് ചെയ്യുന്ന കാര്യം സംസാരിക്കാൻ വന്നതാണ് ഞാൻ." ആവശ്യം തന്റേത് ആയത് കൊണ്ടും ബാങ്കിലെ മറ്റ് സ്റ്റാഫുകളുടെ കൌണ്ടറിൽ നല്ല തിരക്ക് ഉണ്ടായിരുന്നത് കൊണ്ടുമാണ് രാഹുൽ താൻ വന്നത് എന്തിനാണെന്ന് മിത്രയോട് പറഞ്ഞത്. "പാസ്സ് ബുക്ക് തരൂ, നോക്കട്ടെ..." മിത്ര പാസ്സ്ബുക്ക് വാങ്ങി നോക്കി. "ഓട്ടോമാറ്റിക്ക് ആയിട്ട് ലോൺ കട്ടാകുന്ന ദിവസത്തിന് മുൻപേ തന്നെ നിങ്ങൾ ലോൺ അടച്ചത് കൊണ്ടാണ് രണ്ട് തവണ എമൗണ്ട് അക്കൗണ്ട് ൽ നിന്ന് പോയത്. ആ എമൗണ്ട് ഇന്ന് തന്നെ ക്രെഡിറ്റ് ആയിക്കോളും.അടുത്ത തവണ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഓട്ടോപേ ക്യാൻസൽ ചെയ്തിട്ട് നിങ്ങൾ തന്നെ ലോൺ പേയ്മെന്റ് ഡയറക്റ്റ് അടച്ചോളു. ഇനിയിപ്പോ ഓട്ടോപേ വേണമെന്ന് ആണെങ്കിൽ ലോൺ എമൗണ്ട് അക്കൗണ്ട് ൽ കട്ടാക്കുന്നതിനു മുൻപ് സ്വയം അടയ്ക്കാതിരുന്നാൽ മതി." പാസ്സ് ബുക്ക് തിരിച്ചു കൊടുക്കുമോ മിത്ര പറഞ്ഞു. "പിന്നെ ലോൺ സംബന്ധിച്ച കാര്യങ്ങൾ ഫസ്റ്റ് ഫ്ലോറിൽ ലോൺ സെക്ഷനിലാണ് പറയേണ്ടത്." അത്രേം പറഞ്ഞിട്ട് അവൾ ബാഗുമായി എഴുന്നേറ്റു. രാഹുൽ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നിട്ട് ജോബിനെയും കൂട്ടി അവിടുന്ന് പോയി. ********* "അമ്മേ ഞാൻ ഇന്ന് ബാലേട്ടനെ വിളിച്ച് മിത്രയുടെ കാര്യം അന്വേഷിച്ചിരുന്നു. ആ കുട്ടിക്ക് വേറെ കല്യാണമൊന്നും ഇതുവരെ ആയിട്ടില്ലെന്നാ അയാൾ പറഞ്ഞത്." രാകേഷ് ഗീതയോട് പറഞ്ഞു. അവർക്ക് അത് കേട്ട് ഒത്തിരി സന്തോഷം തോന്നി. "രാഹുലിന് വേണ്ടി ആ കുട്ടിയെ ആലോചിക്കുന്ന കാര്യം നീ അയാളോട് പറഞ്ഞോ?" "ആ അമ്മേ... പറഞ്ഞിട്ടുണ്ട്. ബാലേട്ടൻ മിത്രയുടെ വീട്ടിൽ വിളിച്ചു ചോദിച്ചിട്ട് നാളെ മറുപടി പറയാമെന്നു പറഞ്ഞിട്ടുണ്ട്." "അവർ സമ്മതിച്ചാൽ മതിയായിരുന്നു." ഗീത പ്രാർത്ഥനയോടെ നെഞ്ചിൽ കൈ വച്ചു. "അവർക്ക് താല്പര്യകുറവൊന്നും ഉണ്ടാവില്ലായിരിക്കും അമ്മേ. പക്ഷേ രാഹുൽ ഇതിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല." രാകേഷ് പറഞ്ഞു. "അവനെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. രാഹുലിന്റെ ഭാര്യയായി ഈ വീടിന്റെ രണ്ടാമത്തെ മരുമകളായി മിത്ര വന്നാൽ മതി എന്നാണ് ഇപ്പോ എന്റെ ആഗ്രഹം. ഒന്നുല്ലേലും കുറച്ചു മനുഷ്യ പറ്റും കരുണയും ഉള്ള കുട്ടിയല്ലേ. ഞാൻ അതേ നോക്കുന്നുള്ളു. അതുകൊണ്ട് നീ വിവരങ്ങളൊക്കെ അറിഞ്ഞു വയ്ക്ക്. അവർക്ക് സമ്മത കുറവൊന്നുമില്ലെങ്കിൽ ഈ വരുന്ന ഞായറാഴ്ച നമുക്ക് അവിടം വരെ പോയി എല്ലാരേം കാണാം. അന്ന് പെണ്ണ് കാണാൻ പോയപ്പോ ഞാനും രാമേട്ടനും വന്നില്ലല്ലോ. എനിക്കും ആ കുട്ടിയുടെ വീടും ചുറ്റുപാടുമൊക്കെ ഒന്ന് കാണണം." ഗീതയുടെ വാക്കുകൾ കേട്ടതും അവർ എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞുവെന്ന് രാകേഷിന് മനസ്സിലായി. *********** "മോളെ... ഇന്ന് ആ ബ്രോക്കർ വിളിച്ചിരുന്നു. അന്ന് നിന്നെ പെണ്ണ് കാണാൻ വന്ന പയ്യന്റെ വീട്ടുകാർ നിനക്ക് വേറെ കല്യാണം ആയോന്ന് അന്വേഷിച്ചു പോലും. വേറൊന്നും ആയിട്ടില്ലെങ്കി അവരുടെ ആലോചന നടത്തുന്നതിൽ നമുക്ക് സമ്മതമാണോന്ന് ചോദിച്ചു. നിന്നോട് ചോദിച്ചിട്ട് മറുപടി പറയാമെന്നു കരുതി ഞാൻ. എന്താ നിന്റെ അഭിപ്രായം? ആ പയ്യനെ കെട്ടുന്നതിൽ ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ അല്ലേ?" വൈകുന്നേരം ജോലി കഴിഞ്ഞു വന്ന മിത്രയോട് വിമല ചോദിച്ചു. അമ്മയുടെ വാക്കുകൾ കേട്ട് മിത്ര അമ്പരന്നു. "അമ്മ പറഞ്ഞത് സത്യമാണോ?" അവൾ ചോദിച്ചു. "ഇതെന്താ തമാശ പറയാൻ പറ്റിയ കാര്യമാണോ? നിനക്ക് ഓക്കേ ആണോ അല്ലേ എന്ന് പറ. ഓക്കേ ആണെങ്കി ചെക്കന്റെ അച്ഛനും അമ്മയും ഞായറാഴ്ച ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്." അത് കൂടി കേട്ടതോടെ രാഹുലിന്റെ സമ്മതത്തോടെ ആവില്ല രണ്ടാമതും അവന്റെ ആലോചന തനിക്ക് വന്നതെന്ന് മിത്ര ഊഹിച്ചു.. "എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല. അമ്മ അവരോട് വരാൻ പറഞ്ഞോ." പറഞ്ഞിട്ട് മിത്ര മുറിയിലേക്ക് പോയി. ഈ ആലോചന എത്രത്തോളം മുന്നോട്ട് പോയാലും രാഹുൽ എല്ലാം അറിയുന്നത് വരെ മാത്രമേ അതിന് ആയുസ്സുള്ളൂ എന്ന് മിത്രയ്ക്ക് അറിയാം. അതുകൊണ്ട് അവൾ അതിനെക്കുറിച്ച് ഓർത്ത് സന്തോഷിക്കാനോ സങ്കടപ്പെടാനോ മിനക്കെട്ടില്ല. എല്ലാം വരുന്നത് പോലെ വരട്ടെ എന്ന് കരുതി മിത്ര. ****** ഞായറാഴ്ച രാകേഷിനും ഭാര്യയ്ക്കും ഒപ്പം ഗീതയും രാമചന്ദ്രനും മിത്രയുടെ വീട്ടിൽ വന്നു. വളരെ വേഗം തന്നെ ഗീതയും വിമലയും കൂട്ടായി. അങ്ങനെ അവരിൽ നിന്നും മിത്ര ആക്സിഡന്റ് ആയ സമയത്ത് ഗീതയെയും രാമചന്ദ്രനെയും ഹോസ്പിറ്റലിൽ എത്തിച്ച കാര്യങ്ങളൊക്കെ വിമല അറിഞ്ഞു. "കേട്ടോ വിമലേ. എനിക്ക് മിത്രയേ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് മിത്രയേ രാഹുൽ പെണ്ണ് കണ്ട് പോയതിന്റെ പിറ്റേന്ന് അവന്റെ ഓഫീസിൽ തന്നെയുള്ള ഒരു കുട്ടിയുടെ ആലോചന കൂടി വന്നിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നവരായത് കൊണ്ട് ആ ബന്ധം നടത്താമെന്ന് രാഹുൽ പറഞ്ഞപ്പോ ഞങ്ങൾ എതിരൊന്നും പറഞ്ഞില്ല. പക്ഷേ അത് പകുതിക്ക് വച്ച് മുടങ്ങി. അല്ലെങ്കിലും പരസ്പരം ചേരാൻ വിധി ഉള്ളവരുടെ അല്ലേ നടക്കു. അത് മുടങ്ങിയതോടെ ഇനി കുറച്ചു നാൾ കല്യാണ കാര്യം പറഞ്ഞ് ശല്യപ്പെടുത്തരുതെന്ന് രാഹുൽ പറഞ്ഞത് കൊണ്ട് ഞാൻ പിന്നീട് വേറൊന്നും അവന് നോക്കിയില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് മിത്രയ ഞങ്ങളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതും രാഹുൽ ആദ്യം പെണ്ണ് കണ്ട കുട്ടി മോൾ ആയിരുന്നുവെന്നും രാകേഷിൽ നിന്ന് ഞാൻ അറിയുന്നത്. അത് അറിഞ്ഞപ്പോ മുതൽ എനിക്ക് രാഹുലിന്റെ ഭാര്യയായി മിത്രയെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം മനസ്സിൽ തോന്നി." ഗീതയിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞപ്പോ വിമലയ്ക്ക് ഒരുപാട് സന്തോഷം തോന്നി. "ആക്സിഡന്റ്ന്റെ കാര്യമൊന്നും മിത്ര പറഞ്ഞില്ലായിരുന്നു കേട്ടോ. പിന്നെ ഈ ബന്ധം നടക്കുന്നതിൽ ഞങ്ങളൊക്കൊക്കെ സന്തോഷമേ ഉള്ളു." വിമല ഗീതയുടെ കൈയ്യിൽ പിടിച്ചു സന്തോഷത്തോടെ പറഞ്ഞു. "എങ്കിൽ നമുക്ക് ഇത് ഉറപ്പിക്കാം അല്ലേ." ഗീത ചോദിച്ചപ്പോൾ വിമല നിറഞ്ഞ മനസ്സോടെ സമ്മതം നൽകി. *********** "നിന്നെ എനിക്ക് ഒത്തിരി ഇഷ്ടായി മോളെ. ഇനി നിന്റെ കഴുത്തിലൊരു താലി വീഴുന്നുണ്ടെങ്കിൽ അത് നീ സ്നേഹിച്ച എന്റെ മോന്റെ പേര് കൊത്തിയ താലി ആയിരിക്കും. നിങ്ങൾ തമ്മിൽ പിരിയാനുണ്ടായ കാരണമൊന്നും എനിക്കറിയില്ല. അത് എനിക്ക് അറിയുകേം വേണ്ട. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ. നിന്റെ നല്ല മനസ്സ് മാത്രേ ഞാൻ നോക്കുന്നുള്ളു." ഇറങ്ങാൻ നേരം മിത്രയോടായി ഗീത പറഞ്ഞു. അവരുടെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. "രാഹുലേട്ടൻ സമ്മതിക്കോ?" അവൾ അത് മാത്രേ ചോദിച്ചുള്ളു. "അവൻ സമ്മതിച്ചോളും. ഇന്ന് തന്നെ ഞാൻ അവനോട് കാര്യങ്ങൾ പറയുന്നുണ്ട്. മിത്ര അതോർത്തു പേടിക്കണ്ട." ഗീത പുഞ്ചിരിയോടെ പറഞ്ഞു. അധികം വൈകാതെ എല്ലാവരോടും യാത്ര പറഞ്ഞ് അവരെല്ലാവരും മടങ്ങി പോയി. ********** തിരികെ വീട്ടിലെത്തിയപ്പോ തന്നെ ഗീത രാഹുലിനെ അടുത്തേക്ക് വിളിച്ച് തങ്ങൾ മിത്രയുടെ വീട്ടിലേക്ക് പോയ കാര്യം അവനെ അറിയിച്ചു. കല്യാണത്തിന് വാക്ക് കൊടുത്തിട്ടാണ് അച്ഛനും അമ്മയും വന്നിരിക്കുന്നതെന്ന് കേട്ടതും അവന് ദേഷ്യം കയറി. കാത്തിരിക്കൂ1243
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ കുട്ടിക്ക് എന്താ ഒരു കുറവ്? പൂജയെക്കാൾ കൊള്ളാം ഈ കൊച്ച്. നിനക്ക് ഈ കുട്ടിയെ തന്നെ കെട്ടിക്കൂടായിരുന്നോ?" ഗീതയുടെ ചോദ്യം കേട്ട് രാഹുൽ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു. "അവളെ കെട്ടുന്നതിനേക്കാൾ ഭേദം തൂങ്ങി ചാകുന്നതാ." പറഞ്ഞിട്ട് രാഹുൽ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി. "ഇവനെന്താ മോനെ ഇങ്ങനെ." രാഹുൽ പോയ വഴിയേ നോക്കി ഗീത നെടുവീർപ്പിട്ടു. "അമ്മയ്ക്ക് മിത്രയെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ." രാകേഷ് അമ്മയുടെ മനസ്സറിയാൻ ശ്രമിച്ചു. "നല്ല കുട്ടിയല്ലേടാ അവൾ. വഴിയിൽ ഞങ്ങൾ ചോര ഒലിച്ചു കിടന്നപ്പോ സ്വന്തം കാറിൽ കയറ്റി ഇവിടെ കൊണ്ട് വന്ന് കാണിക്കാൻ ആ കൊച്ചിന് മനസ്സുണ്ടായില്ലേ. നിന്റെ അച്ഛനിന്ന് ജീവനോടെ ഇരിക്കാൻ കാരണം ആ കുട്ടിയാണ്. അതിന്റെ നന്ദിയും സ്നേഹവും എനിക്കാ കുട്ടിയോട് ഉണ്ട്." ഗീത പറഞ്ഞു. "രാഹുൽ അവളെ കല്യാണം കഴിച്ച് കാണണമെന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടോ?" "ഉണ്ടോന്ന് ചോദിച്ച ഉണ്ട്. നീ ആ ബ്രോക്കറെ വിളിച്ചിട്ട് ആ കൊച്ചിന് വേറെ കല്യാണം ശരിയായോ എന്ന് അന്വേഷിക്ക്. ഇല്ലെങ്കിൽ രാഹുലിന് വേണ്ടി ആ കുട്ടിയെ ചോദിക്ക്." അമ്മ പറഞ്ഞ കേട്ട് രാകേഷ് ഒന്ന് ഞെട്ടി. "അതിന് രാഹുൽ സമ്മതിക്കുമോ അമ്മേ? അവന് അവളെ കാണുന്നത് തന്നെ വെറുപ്പാണ്." "അവനെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. നീ ആദ്യം ഞാൻ പറഞ്ഞത് അന്വേഷിക്ക്." ഗീതയുടെ വാക്കുകൾക്ക് രാകേഷ് സമ്മതം പറഞ്ഞു. *********** പിറ്റേ ദിവസം രാവിലെ ബാങ്കിൽ പോകുന്ന വഴിക്ക് മിത്ര ഗീതയെ കാണാനായി ഹോസ്പിറ്റലിലേക്ക് വന്നു. ആ സമയം റൂമിൽ ഉണ്ടായിരുന്നത് രാഹുൽ മാത്രമാണ്. അവളെ കണ്ടതും അവൻ റൂമിൽ നിന്നിറങ്ങി പോയി. "ആന്റിക്ക് ഇപ്പോ എങ്ങനെ ഉണ്ട്? വേദന കുറഞ്ഞോ? അങ്കിളിനെ എപ്പോഴാ icu വിൽ നിന്ന് മാറ്റുക?" മിത്ര ചോദിച്ചു. "എനിക്ക് വേദനയൊക്കെ ഉണ്ട് കുട്ടി. ഗുളിക കഴിക്കുന്നത് കൊണ്ട് ഒത്തിരി അറിയുന്നില്ല. പിന്നെ മേല് മൊത്തം നല്ല തരിപ്പാ. രാമേട്ടനെ ഇന്ന് വൈകുന്നേരം റൂമിലേക്ക് മാറ്റമെന്ന ഡോക്ടർ പറഞ്ഞത്." ഗീത അവൾക്ക് മറുപടി നൽകി. "ആന്റി ഭക്ഷണം കഴിച്ചോ?" "രാവിലെ രാഹുൽ ഇവിടുത്തെ കാന്റീൻ നിന്ന് ഇഡലി വാങ്ങി തന്നു. കല്ല് പോലത്തെ സാധനം. അതുകൊണ്ട് എനിക്ക് കഴിക്കാൻ പറ്റിയില്ല. രാകേഷും ഭാര്യയും കൂടി വീട്ടിൽ നിന്ന് വരുമ്പോ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടുന്നത് വരെ ഇങ്ങനെ വിശന്ന് ഇരിക്കണം." "ആന്റിക്ക് ഞാൻ വീട്ടിൽ നിന്നും നല്ല സോഫ്റ്റ് ദോശയും സാമ്പാറും കൊണ്ട് വന്നിട്ടുണ്ട്. കഴിച്ച് നോക്ക് ട്ടോ." മിത്ര ബാഗിൽ നിന്നും ഒരു പൊതി എടുത്ത് അവർക്ക് നേരെ നീട്ടി. ഗീത സന്തോഷത്തോടെ പൊതി വാങ്ങി. "ഇത് തരാനായിട്ട് ആണോ മിത്ര ഇവിടെ വരെ വന്നത്." അവർ ചോദിച്ചു. "അല്ല ആന്റി. ഇന്നലെ പോകുന്ന വഴിക്ക് ഞാൻ ആക്സിഡന്റ് നടന്ന ഭാഗത്തൊക്കെ വെറുതെ ഒന്ന് നോക്കിയിരുന്നു. അവിടെ പുല്ലിന്റെ ഇടയിൽ നിന്ന് ആന്റിയുടെ ചെറിയ ഹാൻഡ് ബാഗും അങ്കിളിന്റെ പൊട്ടിയ ഫോണും കിട്ടി. പിന്നെ ഒടിഞ്ഞു പോയ ഒരു ഗോൾഡ് വളയും അവിടെ ഉണ്ടായിരുന്നു. ഇതൊക്കെ ആന്റിയുടെ തന്നെ അല്ലേ." മിത്ര തനിക്ക് കിട്ടിയ സാധനങ്ങൾ അവർക്ക് നൽകി. ഗീത അതൊക്കെ വാങ്ങി നോക്കി. "ഇതൊക്കെ ഞങ്ങളുടെ തന്നെയാ മോളെ." അവർ സന്തോഷത്തോടെ പറഞ്ഞു. "നിങ്ങൾ രണ്ടാളും വീണത് റോഡിനോട് ചേർന്ന് കാട് പോലെ നിൽക്കുന്ന ഭാഗത്തു ആയത് കൊണ്ടാ ഇത് അവിടെ കിടന്നത് ആരും ശ്രദ്ധിക്കാതിരുന്നത്." മിത്ര പുഞ്ചിരിയോടെ അവരെ നോക്കി. "ആരും പറയാതെ തന്നെ മോൾക്ക് അവിടെ പോയി ഇതൊക്കെ നോക്കാൻ തോന്നിയല്ലോ. നിന്നോട് ഞാൻ എങ്ങനെയാ മോളെ നന്ദി പറയാ. ഈ വള എനിക്ക് അത്രേം പ്രിയപ്പെട്ടതാ. എന്റെ കല്യാണ സമയത്ത് എന്റെ മുത്തശ്ശി ഇട്ട് തന്നതാ. അന്ന് മുതൽ ഇതെന്റെ കയ്യിലുണ്ട്. ഇന്നലെ രാത്രിയാണ് ഇത് കൈയ്യിൽ ഇല്ലാത്ത കാര്യം ഞാൻ അറിയുന്നത്." ഗീതയുടെ കണ്ണുകളിൽ നനവൂറി. അവർ സ്നേഹത്തോടെ അവളെ നോക്കി. "എങ്കിൽ ഞാൻ പോട്ടെ ആന്റി... ബാങ്കിൽ കയറാൻ സമയമായി." മിത്ര എഴുന്നേറ്റു. "വൈകുന്നേരം പോകുമ്പോ ഇതുവഴി വരോ മോളെ." ഗീത ചോദിച്ചു. "ഞാൻ എപ്പഴും ഇങ്ങോട്ട് കയറി വന്നാൽ ശരിയാവില്ല ആന്റി. രാഹുലേട്ടൻ എന്തെങ്കിലുമൊക്കെ പറയും. അതൊക്കെ കേൾക്കുമ്പോ എനിക്ക് സങ്കടമാകും.." അവൾ പറഞ്ഞത് ശരിയാണെന്ന് ഗീതയ്ക്കും തോന്നി. "മോളേ ഫോൺ നമ്പർ തരുമോ? ഞാൻ ഇടയ്ക്ക് അങ്ങോട്ട് വിളിക്കാം." ഗീത ചോദിച്ചു. "തരാം ആന്റി..." മിത്ര ഒരു പേപ്പറിൽ തന്റെ നമ്പർ എഴുതി നൽകിയിട്ട് പോകാനായി എഴുന്നേറ്റു. ********* "ഈ പേരും പറഞ്ഞ് ദിവസവും ഇങ്ങോട്ട് എഴുന്നള്ളണമെന്നില്ല. നീ എന്തൊക്കെ ഡ്രാമ കളിച്ചാലും നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക് അടുപ്പിക്കില്ല മിത്ര." റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന മിത്രയെ കണ്ട് രാഹുൽ ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ ഇങ്ങോട്ട് വന്നത് നിങ്ങളെ കാണാനല്ല രാഹുലേട്ടാ. വഴിയിൽ കിടന്ന നിങ്ങടെ അമ്മയുടെ ബാഗും പൊട്ടിയ സ്വർണ വളയും തിരിച്ചു കൊടുക്കാനാണ്. ഇതിന്റെ പേരിൽ ദിവസവും ഞാൻ ഇവിടെ കേറി ഇറങ്ങാനൊന്നും പോണില്ല. അത്രയ്ക്ക് അന്തസ്സില്ലാത്തവളല്ല ഈ മിത്ര. പിന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വരാനായിരുന്നെങ്കിൽ എനിക്കത് പണ്ടേ ആകാമായിരുന്നു. നിങ്ങൾ ബ്രേക്ക് അപ്പ് പറഞ്ഞപ്പോ മാന്യമായി അത് അംഗീകരിച്ചു മാറി തന്നവളാ ഞാൻ. അതിനുശേഷം ഒരിക്കൽ പോലും അബദ്ധത്തിൽ പോലും നിങ്ങളുടെ മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത്രയും പറഞ്ഞിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ മിത്ര അവിടുന്ന് പോയി. അവൾക്ക് തിരിച്ചു നല്ല മറുപടി കൊടുക്കാൻ കഴിയാതെ നിരാശനായി രാഹുൽ അവിടെ നിന്നു. ******** നാല് ദിവസത്തിന് ശേഷം രാമചന്ദ്രന് ഡിസ്ചാർജ് നൽകി. ഹോസ്പിറ്റലിൽ നിന്നും പോകുന്നതിന് മുൻപ് ഗീത ആ വിവരം രാകേഷിന്റെ ഫോണിൽ നിന്നും മിത്രയോട് വിളിച്ചു പറഞ്ഞിരുന്നു. ഗീതയുടെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടി പോയതിനാൽ അവർ രാകേഷിന്റെ ഫോണിൽ നിന്ന് വിളിച്ചത്. ഗീത വിളിച്ചത് മിത്രയ്ക്ക് ഒത്തിരി സന്തോഷമായി. പിന്നീട് രാകേഷ് തന്നെ അവരുടെയും രാമചന്ദ്രന്റെയും ഫോൺ കടയിൽ കൊണ്ട് പോയി ശരിയാക്കി കൊടുത്തു. അതിനുശേഷം ഗീത ഇടയ്ക്കിടെ മിത്രയെ വിളിച്ചു വിശേഷം തിരക്കുന്നത് പതിവായി. പക്ഷേ ഒരിക്കൽ പോലും അവൾ അങ്ങോട്ട് വിളിച്ചിരുന്നില്ല. അത് എന്ത് കൊണ്ടാണെന്ന് അറിയാവുന്നതിനാൽ ഗീതയ്ക്ക് അതിൽ പരാതി ഇല്ലായിരുന്നു. ********* അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ബാങ്കിൽ നല്ല തിരക്കുള്ള സമയം. മിത്രയ്ക്ക് ലഞ്ച് കഴിക്കേണ്ട സമയമായതിനാൽ അവൾ കൌണ്ടർ ക്ലോസ്ഡ് എന്ന ബോർഡ് വച്ചിട്ട് ബാഗ് എടുത്ത് കൊണ്ട് കഴിക്കാൻ പോകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആരോ അവളെ മാഡം എന്ന് വിളിച്ചത്. ചിരപരിചിതമായ ആ സ്വരം കേട്ട് മിത്ര മുഖമുയർത്തി നോക്കിയതും മുന്നിൽ രാഹുലിനെ കണ്ട് അവൾ അമ്പരന്ന് പോയി. അവനും അവളെ കണ്ട് ഞെട്ടിയിരുന്നു. അവിടെ രാഹുൽ ഒരിക്കലും മിത്രയെ പ്രതീക്ഷിച്ചിരുന്നില്ല. അവൾ കൊല്ലത്തെ sbi ബാങ്കിലാണ് ജോലി ചെയ്യുന്നതെന്ന് ബ്രോക്കർ പറഞ്ഞുള്ള അറിവേ ഉണ്ടായിരുന്നുള്ളു.. ഇപ്പോ മിത്ര സ്റ്റാച്യു ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നതെന്ന് അവനറിയില്ല. ഗീതയ്ക്കും രാകേഷിനുമൊക്കെ അവൾ ആ വിവരം പറഞ്ഞത് കൊണ്ട് അറിയാം. പക്ഷേ അവരും അവനോടിത് പറഞ്ഞിട്ടില്ല. "എന്ത് വേണം?" മിത്ര ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് ചോദിച്ചു. "ടാ... നീ എന്താ സ്വപ്നം കാണുകയാണോ? വേഗം വന്ന കാര്യം പറഞ്ഞ് റെഡിയാക്കാൻ നോക്ക്." രാഹുലിന്റെ കൂടെയുണ്ടായിരുന്ന ജോബിൻ അവന്റെ തോളിൽ തട്ടി. കാത്തിരിക്കൂ1669
- Shana Najeeb#📙 നോവൽ1210
- Shana Najeeb#📙 നോവൽ1011
- (◕‿◕)➳𝓢𝓾𝓻𝔂𝓪𝓐𝓶𝓫𝓲𝓵𝔂➳◉‿◉#😍 ആദ്യ പ്രണയം #💑 Couple Goals 🥰 #📙 നോവൽ #കഥകൾ, പ്രണയകഥകൾ, തുടർക്കഥ, നോവൽ #✍️ Novel2843
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ ഷോപ്പിലേക്ക് ഇറങ്ങി വരാഞ്ഞത് ഗംഗയ്ക്കു ഇത്തിരി വിഷമമുളവാക്കിഇരുന്നു.. അതു മനസ്സിലായെങ്കിലും അനന്തൻ അത്രയ്ക്ക് കണ്ടില്ലെന്ന് നടിച്ച് വണ്ടി മുന്നോട്ട് എടുത്തു. അർഹത ഇല്ലാത്തതാണെന്ന് അറിയാം.. ഒരുപക്ഷെ അനന്തേട്ടന്റെ മനസ്സിൽ മറ്റേതെങ്കിലും പെൺകുട്ടി ഉണ്ടെങ്കിൽ താൻ ഇങ്ങനെയൊക്കെ പെരുമാറുന്നത് വളരെ മോശമാണ്. പാവം... എന്തിനാ ഈ പാവത്തിനെ താൻ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. പലപ്പോഴും താൻ തന്റെ നില മറന്നാണ് അനന്തേട്ടന്റെ മുൻപിൽ പെരുമാറുന്നത്. അത് അനന്തേട്ടനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. തന്റെ മനസ്സാക്ഷിയോട് പലകുറി പറഞ്ഞു, ഒരുപാട് പോരായ്മകൾ ഉള്ളവളാണ് താനെന്ന്. എന്നാൽ തന്റെ മനസ്സാക്ഷി പോലും തന്റെ കൂടെ നിൽക്കുന്നില്ല. ആളെ കാണുമ്പോഴൊക്കെയും, തന്റെ സ്വന്തമാണെന്ന് തോന്നിപ്പിക്കുന്നു. അതുകൊണ്ടാണ് അനന്തേട്ടനോട് ഇങ്ങനെയൊക്കെ സമീപിക്കുന്നതും.. ഒരു ദീർഘ നിശ്വാസത്തോടെ അവൾ അനന്തന്റെ ഒപ്പം വീട്ടിലേക്ക് തിരിച്ചു.. വീട്ടിലെത്തിയപ്പോൾ മാളുവും അമ്മയും അവരെ കാത്തിരിപ്പുണ്ടായിരുന്നു. താൻ വാങ്ങി കൊണ്ടുവന്ന സെറ്റ് അവൾ എടുത്ത് അവരെ രണ്ടാളെയും കാണിച്ചു. ഇരുവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ കുറെ നേരത്തേക്ക് തുണിത്തരങ്ങളുടെ വിശേഷങ്ങൾ തന്നെയായി പങ്കുവയ്ക്കൽ. ഇതൊക്കെ കേട്ട് ദേഷ്യം വന്നിട്ട് അനന്തൻ പുറത്തേക്കും ഇറങ്ങിപ്പോയി. അനന്തനോടുള്ള ഗംഗയുടെ നോട്ടവും ഭാവവും ഒക്കെ ഉമയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എന്താണെന്നറിയില്ല ഗംഗയെ അവർക്ക് ഒരുപാട് ഇഷ്ടമാണ്. മുന്നേ വിവാഹം കഴിച്ചിട്ടുള്ളതാണെന്നും, ഒരു കുഞ്ഞിനെ അവൾക്ക് ഉദരത്തിൽ പേറിയതാണെന്നുമൊക്കെ അറിയാം.. എന്നാലും തന്റെ മകന്റെ ഭാര്യയായി അവൾ വരണമെന്ന് അവരുടെ മനസ്സും കൊതിച്ചു. പക്ഷേ തീരുമാനമെടുക്കേണ്ടത് അനന്തനാണ്. അവന്റെ ആഗ്രഹം എന്താണെന്ന് വെച്ചാൽ അതുപോലെ തന്നെ നടക്കട്ടെ എന്നും ഉമ ഓർത്തു. ****** പിന്നീട് ഉള്ള ദിവസങ്ങളിൽ ഒക്കെ കല്യാണ ഒരുക്കങ്ങൾ പൊടിപൊടിച്ചു. ബന്ധുമിത്രാദികളൊക്കെ എത്തിത്തുടങ്ങി. എല്ലാവരും ഗംഗയെ കണ്ടപ്പോൾ ഇതാരാണെന്ന് ഉമയോടും മാളുവിനോടും ചോദിച്ചു. മാളുവിന്റെ കൂട്ടുകാരിയാണ്, ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്, കല്യാണം കൂടാൻ വേണ്ടി നാട്ടിൽ വന്നതാണെന്ന് അവർ പറഞ്ഞു. എന്നാൽ അമ്മാവനായ സജീവനും സുശീല വല്യമ്മക്കും ഒക്കെ ഗംഗയെ അറിയാമായിരുന്നു. അവർ പിന്നീട് ആരോടും ഒന്നും തിരുത്താനും നിന്നില്ല. ഒരു ദിവസം പുറത്ത് എവിടെയോ പോയിട്ട് അനന്തൻ കയറി വന്നപ്പോഴാണ് അനന്തന്റെ ചിറ്റപ്പനും ഭാര്യയുമൊക്കെ കൂടിയിരുന്നു വലിയൊരു ചർച്ച നടത്തുന്നത് അവൻ കേൾക്കാൻ ഇട വന്നത്. അവരുടെ മകൻ, ദുബായിൽ എഞ്ചിനീയറാണ്, ആ പയ്യനെ കൊണ്ട് ഗംഗയെ കല്യാണം കഴിപ്പിച്ചാലോ എന്നൊരു ആലോചന. തൊട്ടപ്പുറത്ത് മാറിനിന്ന് ഗംഗയും ഇതൊക്കെ കേൾക്കുന്നുണ്ട്. വലിഞ്ഞുമുറി മുഖത്തോടെ അനന്തൻ വന്നതും അവന്റെ ദൃഷ്ടി ആദ്യം പതിഞ്ഞത് ഗംഗയിലേക്ക് ആയിരുന്നു. അവൻ തന്റെ മുറിയിലേക്ക് കയറിപ്പോയി. അപ്പോഴേക്കും അനന്തന്റെ പിന്നാലെ ചിറ്റപ്പനും ചെന്നു. ആലോചനയുടെ കാര്യങ്ങളെക്കുറിച്ച് അവനെ ധരിപ്പിച്ചു. ഗംഗയോട് ചോദിച്ചു തീരുമാനിക്കുക എന്നാണ് അവൻ മറുപടി കൊടുത്തത്. ആ പെൺകൊച്ചിന് സമ്മതമാണെന്ന് തോന്നുന്നു എതിരഭിപ്രായം ഒന്നും പറഞ്ഞില്ലെന്ന് ചിറ്റപ്പൻ പറഞ്ഞപ്പോൾ അനന്തൻ ചെറുതായി ഒന്ന് ഞെട്ടി. അവൾക്ക് അങ്ങനെ സമ്മതമാണെന്ന് പറഞ്ഞൊ? പെട്ടെന്ന് അനന്തൻ അയാളോട് ഉച്ചത്തിൽ ചോദിച്ചു. ഈ വിവാഹം കഴിയട്ടെ എന്നാണ് ആ കൊച്ചു പറഞ്ഞത്. അവൾക്ക് സമ്മതമില്ലെങ്കിൽ അപ്പോൾ തന്നെ പറയാലോ... ആഹ്.... അവൻ ചിറ്റപ്പനെ നോക്കി മെല്ലെയൊന്നു മൂളി. " നാളെ കല്യാണം കഴിയട്ടെ എന്നിട്ട് നോക്കാം".. അവനും പറഞ്ഞു. ഒന്ന് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു ബാത്റൂമിലേക്ക് കയറി പോയപ്പോൾ ചിറ്റപ്പൻ അവന്റെ റൂമിൽ നിന്നും തിരിച്ചിറങ്ങി പോയി. അന്ന് വൈകുന്നേരം അത്യാവിശ്യം തരക്കേടില്ലാത്ത രീതിയിലാണ് മൈലാഞ്ചി പരിപാടിയൊക്കെ അറേഞ്ച് ചെയ്തത്. മാളു അതിസുന്ദരിയായി ഒരുങ്ങി ഇരിപ്പുണ്ട്.. ഗംഗയാണ് അവളെ ഒരുക്കാനായി മുൻകൈയെടുത്ത് നിന്നത്. എല്ലാം കഴിഞ്ഞ് ഗംഗ റെഡിയാവാനായി അനന്തന്റെ മുറിയിലേക്ക് കയറി വന്നു. തന്റെ കയ്യിലിരുന്ന് കവർ അവൾ കട്ടിലിൽ വച്ചു. അനന്തനാ സമയത്ത് പുറത്ത് എവിടെയോ ആയിരുന്നു. അനന്തനുമായി പോയി വാങ്ങിച്ച പുതിയ സെറ്റ് എടുത്ത് അവൾ നന്നായി ഞ്ഞൊറിഞ്ഞുടുത്തു. മാളു കൊടുത്ത മുല്ലപ്പൂവ് മുടിയിൽ ചൂടി. ഒരു കുഞ്ഞു പൊട്ടും തൊട്ടു,ചെറുതായി ഒന്ന് കണ്ണ് എഴുതി. വേറെ ഒരുക്കങ്ങളും ചമയങ്ങളോ ഒന്നുമില്ലായിരുന്നു...പക്ഷേ ഗംഗ അതിമനോഹരി ആയിരുന്നു. കണ്ണാടിയിലേക്ക് നോക്കി നിന്നപ്പോൾ അവൾക്ക് തന്നെ സ്വയം ഒരു ചിരിയൊക്കെ വരുന്നുണ്ട്. വാതിലിൽ ആരോ മുട്ടുന്നതുപോലെ തോന്നിയതും അവൾ ഓടിച്ചെന്ന് അത് തുറന്നു. തന്റെ മുൻപിൽ നിൽക്കുന്നവളെ ഇമവെട്ടാതെ നോക്കി നിൽക്കുകയാണ് അനന്തൻ. ഒരു നിമിഷത്തേക്ക് ഇരു മിഴികളും തമ്മിൽ ഒന്ന് കോർത്തു വലിച്ചു. ഇരുവരുടെയും ഹൃദയത്തിൽ ഒരു വേലിയേറ്റം പോലെ. ഗംഗ അല്പം പിന്നിലേക്ക് മാറിക്കൊടുത്തതും അനന്തൻ അകത്തേക്ക് കയറി വന്നു. അവൾ അവനെ കൊണ്ട് കണ്ണാടിയുടെ മുമ്പിൽ നിന്ന് വീണ്ടും പൗഡർ ഒക്കെ ഇടുന്നത് പോലെ കാണിക്കുന്നുണ്ട്. അനന്തനും പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു വിമ്മിഷ്ടം. " കഴിഞ്ഞെങ്കിൽ ഒന്ന് പുറത്തോട്ട് ഇറങ്ങാമോ,,, എനിക്ക് ഈ ഡ്രസ്സ് ഒക്കെ മാറ്റണം " ഇത്തിരി ഗൗരവത്തോടെ അനന്തൻ പറയുകയാണ്. കിടക്കയിൽ ഇരുന്ന് കവർ എടുത്ത് ഗംഗ അവന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. അവൾ പോയത് നോക്കി ഒരു നിമിഷത്തേക്ക് നിന്നിട്ട് അനന്തൻ ആ കവറിലേക്ക് കണ്ണു നട്ടു. പതിയെ കവർ തുറന്നു നോക്കിയപ്പോൾ ഒരു ജുബ്ബയും സ്വർണക്കസവു മുണ്ടും ആയിരുന്നു. അതുകൂടാതെ മറ്റൊരു ഷർട്ടും മുണ്ടും ഇരിക്കുന്നു. ഇതിപ്പോ ഇടാൻ ഉള്ളതാണ്... നാളെ ഈ ഷർട്ടും മുണ്ടും.. അതിൽ ഒരു കുറിപ്പും ഇരുന്നിരുന്നു. അനന്ത... അവര് വരാറായി ട്ടോ.. അമ്മ വന്നു പറഞ്ഞതും തന്റെ കയ്യിലിരുന്ന കവർ അനന്തൻ പെട്ടെന്ന് തന്നെ അലമാരക്കുള്ളിലേക്ക് വെച്ചു. അതിസുന്ദരിയായി ഒരുങ്ങി ഇറങ്ങി വന്ന ഗംഗയെ നോക്കി നിൽക്കുകയാണ് ചിറ്റപ്പനും ചെറിയമ്മ യും. അവരുടെ മകൻ രാഹുലിനെ വീഡിയോ കോൾ വിളിച്ചിട്ട് പെൺകുട്ടിയെ കാണിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് അവരെന്നുള്ളത് അവിടേക്ക് ഇറങ്ങി വന്ന അനന്തനു മനസ്സിലായി. ഗംഗാ.. അവന്റെ ശബ്ദം ഉയർന്നതും മാളുവിന്റെ അരികിലായി നിന്ന ഗംഗ തിരിഞ്ഞു നോക്കി.. പെട്ടെന്ന് തന്നെ അവൾ അനന്തന്റെ അരികിലേക്ക് വന്നു. " ചിറ്റപ്പനോട് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് പെട്ടെന്ന് പറഞ്ഞേക്കണം. വെറുതെ അവർക്ക് ആശ കൊടുക്കണ്ട... കേട്ടല്ലോ " അവളെ നോക്കി പറഞ്ഞശേഷം അനന്തൻ പന്തലിന്റെ അകത്തേക്ക് ഇറങ്ങിപ്പോയി. എന്താണ് ഇവിടെ സംഭവിച്ചെന്നറിയാതെ അപ്പോഴും പകച്ചു നിൽക്കുകയാണ് പെണ്ണ്. അനന്തനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ തുറിച്ച മിഴികളോടെ അവനെ നോക്കി നിൽക്കുകയാണ് അവൾ.. മോളെ.... ഒന്നിങ്ങട് വരുമോ.. അനന്തന്റെ ചെറിയമ്മ വന്നിട്ട് ഗംഗയുടെ കയ്യിൽ പിടിച്ചു. എന്താ ചെറിയമ്മേ.... ഞങ്ങളുടെ മോന് മോളെ ഒന്ന് കാണണമെന്ന് പറഞ്ഞു. അവനെയൊന്നു വീഡിയോ കോൾ ചെയ്യുവാനാണ്. മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.. ചെറിയമ്മ ചോദിക്കുന്നത് അനന്തനും കേട്ടു. ചെറിയമ്മേ, വിരോധം ഒന്നും തോന്നരുത്. ഇപ്പോൾ തൽക്കാലം ഞാൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല, എന്റെ വീട്ടിൽ കാര്യം പറഞ്ഞപ്പോൾ കുറച്ചു കൂടി കഴിഞ്ഞിട്ട് മതിയെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. എന്റെ ജാതക വശാൽ ഇപ്പോൾ കുറച്ചു ദോഷം സമയമാണ്... ഒരു വർഷം കൂടി കഴിഞ്ഞിട്ട് എനിക്ക് വിവാഹം ആലോചിക്കുന്നുള്ളൂ. അതിനുള്ളിൽ തന്നെ ചെറിയമ്മയുടെ മോന് നല്ലൊരു ആലോചന ഒക്കെ വരും, എന്തായാലും ഞങ്ങൾ തമ്മിൽ... അത് ശരിയാവില്ല ട്ടോ.. ഗംഗ അവരുടെ കൈ തണ്ടയിൽ പിടിച്ചു പറയുകയാണ്. പെട്ടെന്ന് ആ സ്ത്രീയുടെ മുഖം വല്ലാണ്ട് വാടി.. അവളെ നോക്കി തല കുലുക്കിയ ശേഷം ഗംഗയുടെ കവിളിൽ ഒന്ന് തലോടിയിട്ട് അവർ നടന്നുപോയി.. ഇതേസമയം ആ മൈലാഞ്ചിപ്പന്തലിന്റെ ഒരു കോണിൽ നിന്നുകൊണ്ട് ഒരുവൻ ആരും കാണാതെ തന്റെ ചുണ്ടിൽ വിരിഞ്ഞ പ്രണയാതുരമായ പുഞ്ചിരി സമൃദ്ധമായി ഒളിക്കുകയായിരുന്നു. തുടരും.1657
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ എന്നോട് നേരത്തെ തന്നെ എല്ലാം പറയാമായിരുന്നു രാഹുൽ." പൂജ രാഹുലിനെ കുറ്റപ്പെടുത്തി. "ഞാൻ ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കിലോ? എന്തായിരുന്നേനെ നിന്റെ തീരുമാനം?" രാഹുൽ നീരസത്തോടെ ചോദിച്ചു. "എങ്കിൽ ഞാൻ അപ്പോ തന്നെ നോ പറഞ്ഞേനെ രാഹുൽ. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി വീർജിൻ ആയിരിക്കണമെന്ന് ആണുങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഞാൻ കല്യാണം കഴിക്കുന്ന ആൾ എല്ലാം കൊണ്ടും pure ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിലെനിക്ക് ഒരു തെറ്റും തോന്നിയിട്ടില്ല. കാരണം അങ്ങനെയുള്ള പെണ്ണാണ്. അങ്ങനെയുള്ളപ്പോ രാഹുൽ മറ്റൊരു പെണ്ണിനെ കിസ്സ് ചെയ്യുകയും ഹഗ് ചെയ്യുകയും ചെയ്തി ട്ടുണ്ട് എന്ന് കേട്ടപ്പോ എനിക്ക് അറപ്പാ തോന്നിയത്. പക്ഷേ സ്നേഹിച്ചു പോയില്ലേ ഞാൻ. കല്യാണ ആലോചന വരെ ബന്ധം എത്തിപ്പോയില്ലേ. അതുകൊണ്ട് മാത്രമാണ് രാഹുലിന്റെ പാസ്റ്റ് അംഗീകരിച്ചു മുന്നോട്ടു പോകാൻ ഞാൻ ശ്രമിക്കുന്നത്." പൂജയുടെ തുറന്നടിച്ചുള്ള ആ മറുപടി രാഹുലിന് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവൾ ഇത്രയൊക്കെ കടന്ന് ചിന്തിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല. "ഐആം സോറി പൂജ. നിന്നെ മനഃപൂർവം ചതിക്കാൻ വേണ്ടി അല്ല ഞാൻ അതൊന്നും പറയാത്തത്. പറയാൻ മാത്രം ഒന്നുമില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ട. എന്നെ പോലെ ചിന്തിക്കുന്ന ആളാണ് നീയെന്ന് കരുതി. കഷ്ടപ്പെട്ട് എന്നെ കല്യാണം കഴിക്കണം എന്നില്ല. നന്നായി ആലോചിച്ചു തീരുമാനിക്ക്. നീ എന്നെ വേണ്ടെന്ന് വച്ചാൽ നീയെന്റെ മനസ്സിൽ തേപ്പുകാരി ആവുകയൊന്നുമില്ല." അത്രയും പറഞ്ഞിട്ട് രാഹുൽ കാൾ കട്ട് ചെയ്തു. ****** ഇതേസമയം പൂജ വല്ലാത്തൊരു മാനസിക സംഘർഷത്തിൽ പെട്ട് ഉഴറുകയായിരുന്നു. "മോളെ... എന്താ നിന്റെ തീരുമാനം. നിനക്ക് രാഹുലിന്റെ പാസ്റ്റ് അംഗീകരിക്കാൻ കഴിയുമെങ്കിൽ നമുക്കീ പ്രൊപോസൽ മുന്നോട്ടു കൊണ്ട് പോകാം. മോൾടെ സന്തോഷമാണ് എനിക്ക് വലുത്. പൂജയുടെ അച്ഛൻ പ്രസാദ് മകളുടെ അടുത്ത് വന്നിരുന്ന് കൊണ്ട് പറഞ്ഞു. "എനിക്ക് നന്നായി ആലോചിച്ചിട്ടേ ഒരു തീരുമാനമെടുക്കാൻ കഴിയു അച്ഛാ. എന്റെ ലൈഫ് അല്ലെ. പിന്നീട് ഒരിക്കൽ എടുത്ത തീരുമാനം തെറ്റായി പോയെന്ന് ഓർത്ത് regret ചെയ്യരുതല്ലോ." പൂജ അച്ഛനെ നോക്കി. "ശരി... നിന്റെ ഇഷ്ടം പോലെ. ഇതൊന്നും അത്ര സീരിയസ് മാറ്ററല്ല പൂജ. ഇന്നത്തെ കാലത്ത് പ്രേമിക്കുന്നവർക്കിടയിൽ ഇതൊക്കെ സർവ്വ സാധാരണമാണ്." "പക്ഷേ ഞാൻ അങ്ങനെ അല്ലല്ലോ അച്ഛാ." "എല്ലാർക്കും എന്റെ മോളെ പോലെ നല്ല കുട്ടിയാവാൻ പറ്റുമോ?" പൂജയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ച് കൊണ്ട് പ്രസാദ് എഴുന്നേറ്റു പോയി. രാഹുലുമായുള്ള വിവാഹത്തിന് അച്ഛൻ സമ്മതിക്കുന്നില്ലെന്ന് പൂജ കള്ളം പറഞ്ഞതാണ്. അവൾ തന്നെ നിർബന്ധിച്ചിട്ടാണ് എന്റെ മോളെ രാഹുലിന് കെട്ടിച്ചു തരില്ലെന്ന് പ്രസാദ് രാഹുലിനോട് പറഞ്ഞത്. അക്കാര്യം രാഹുലിന് അറിയില്ല. പൂജയുടെ അച്ഛനെയാണ് അവൻ വില്ലനായി കണ്ടിരിക്കുന്നത്. രാഹുൽ വീട്ടുകാരെയും കൂട്ടി പൂജയെ പെണ്ണ് കാണാൻ വന്നപ്പോഴാണ് പൂജയുടെ കസിൻ മഹേഷ് അവനെ തിരിച്ചറിയുന്നത്. കോളേജിൽ വച്ച് മിത്രയുടെ ക്ലാസ്സിൽ ആയിരുന്നു മഹേഷ് പഠിച്ചത്. അതുകൊണ്ട് രാഹുലും മഹേഷും തമ്മിൽ എത്രത്തോളം ക്ലോസ് റിലേഷൻ ഷിപ്പിൽ ആയിരുന്നുവെന്ന് അവനറിയാം. അത് കൂടാതെ അന്ന് മഹേഷിന് മിത്രയിൽ ഒരു കണ്ണുണ്ടായിരുന്നു. ഒരു ദിവസം അവൻ മിത്രയെ പ്രൊപ്പോസ് ചെയ്തപ്പോൾ പ്രേമിച്ചു നടക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് അവളവനെ ഒഴിവാക്കി വിട്ടു. അവനെ ഒഴിവാക്കി മാസം ഒന്ന് കഴിയും മുൻപ് മിത്ര രാഹുലുമായി പ്രണയത്തിലായത് മഹേഷിനെ ചൊടിപ്പിച്ചു. ഈ കാരണം കൊണ്ട് അവന് രാഹുലിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. പിന്നീടവർ ബ്രേക്ക്അപ്പ് ആയെന്ന് അറിഞ്ഞപ്പോൾ മഹേഷ് അതിൽ സന്തോഷിക്കുകയും മിത്രയേ കണക്കിന് കളിയാക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം തന്റെ കസിനെ പെണ്ണ് കാണാൻ വന്നത് രാഹുൽ ആണെന്ന് അറിഞ്ഞപ്പോ അവനെ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമാണ് മഹേഷ് രാഹുലിന് മിത്രയുമായി ഉണ്ടായ അടുപ്പം പൂജയോട് പറഞ്ഞത്. പൂജയുടെ സ്വഭാവം നന്നായി അറിയാവുന്ന മഹേഷ് രാഹുലിനെയും മിത്രയെയും ചേർത്ത് കുറച്ചു എരിവും പുളിമുയുള്ള കഥകളാണ് പറഞ്ഞു കൊടുത്തത്. ഈ ഒരു കാരണം കൊണ്ടാണ് പൂജ അച്ഛനെ കൊണ്ട് കല്യാണത്തിന് താല്പര്യമില്ലെന്ന് പറയിപ്പിച്ചത്. താൻ കല്യാണം കഴിക്കുന്ന പുരുഷൻ ആദ്യമായി ചുംബിക്കേണ്ടതും ആദ്യമായി ഒരു പെണ്ണിനെ അറിയുന്നതും ഭാര്യയായ തന്നിലൂടെ വേണമെന്ന് പൂജയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. എല്ലാം കൊണ്ടും pure virgin and ഫ്രഷ് ആയ ഒരു ലൈഫ് പാർട്ടണറിനെയാണ് അവൾ ആഗ്രഹിക്കുന്നത്. മറ്റൊരു പുരുഷനെ മനസ്സിൽ പോലും ചിന്തിക്കാത്ത താൻ ഇങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്ന ചിന്താഗതി ആയിരുന്നു പൂജയ്ക്ക്. രാഹുൽ പഴയ അഫയറിനെ കുറിച്ച് അവളോട് പറഞ്ഞ സമയത്ത് അവർ തമ്മിൽ അടുത്തിടപഴകിയിട്ടുണ്ടെന്ന് പറയാത്തത് കൊണ്ട് പൂജ അവർക്കിടയിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്നാണ് ധരിച്ചത്. അങ്ങനെ വല്ലതും ഉണ്ടായെങ്കിൽ തന്നോട് പറയുമല്ലോ എന്ന് കരുതി. പക്ഷേ പിന്നീട് മഹേഷിൽ നിന്ന് രാഹുലിന്റെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോ പൂജയ്ക്ക് ആകെ നാണക്കേട് തോന്നി. മഹേഷ് മറ്റ് കസിൻസിനോടും പൂജയെ പെണ്ണ് കാണാൻ വന്ന പയ്യൻ മോശമാണെന്നും അവൻ കോളേജിൽ മറ്റൊരുത്തിയെ കൊണ്ട് നടന്നവനാണെന്നും പറഞ്ഞു കൊടുത്തു. അതൊക്കെ കേട്ടപ്പോ താൻ രാഹുലിനെ കല്യാണം കഴിച്ചാൽ കുടുംബക്കാർക്ക് മുന്നിൽ തനിക്ക് പിന്നെ തലയുയർത്തി നടക്കാൻ പറ്റില്ലല്ലോ എന്നൊക്കെ പൂജ ചിന്തിച്ചു. ഈ വിധ ചിന്തകൾ കാരണം രാഹുലിനെ കല്യാണം കഴിക്കണോ വേണ്ടയോ എന്നോർത്ത് ആകെ ആശയകുഴപ്പത്തിലായിരുന്നു അവൾ. ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ഈ പ്രൊപോസൽ സ്റ്റോപ്പ് ആയാലും നാളെയും കാണേണ്ടി വരും ഒരുമിച്ച് ജോലി ചെയ്യേണ്ടിയും വരും. അതാണ് പൂജയ്ക്ക് ഒരു ബുദ്ധിമുട്ട്. പിന്നെ ഒരു ആശ്വാസം ഇരുവരും തമ്മിൽ കല്യാണ ആലോചനയുമായി മുന്നോട്ട് പോയത് ഓഫീസിൽ ആർക്കും അറിയാത്തത് ആയിരുന്നു. പൂജയാണ് രാഹുലിനോട് അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞത്. അവനോട് ഇഷ്ടം തോന്നിയപ്പോ അവളാദ്യം പറഞ്ഞത് അച്ഛനോടാണ്. അച്ഛനോട് സമ്മതം വാങ്ങി അവൾ തനിക്ക് തോന്നിയ ഇഷ്ടം രാഹുലിനോട് പറഞ്ഞു. അവനു ഓക്കേ ആണെങ്കിൽ ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ചു ഒരു ധാരണയിൽ എത്തിയിട്ട് എൻഗേജ്മെന്റ്.. അതായിരുന്നു പൂജയുടെ മനസ്സിൽ ഉണ്ടായിരുന്ന പ്ലാൻ. പൂജ ഇഷ്ടം പറഞ്ഞപ്പോൾ ആൾറെഡി അവളോടൊരു ക്രഷ് തോന്നിയിരുന്ന രാഹുലും ഓക്കേ പറഞ്ഞു. ഓഫീസിൽ അധികം ആരോടും സംസാരിക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജോലികൾ കൃത്യമായി ചെയ്യുന്ന പൂജയെ രാഹുൽ എപ്പോഴോ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.. അവളെ തന്റെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ തന്റെ ഇഷ്ടം പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് രാഹുൽ അവളോടുള്ള അനുരാഗം മനസ്സിലിട്ട് കൊണ്ട് നടക്കുമ്പോഴാണ് പൂജ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. അതവസാനം ഇങ്ങനെയുമായി. ********* രണ്ട് ദിവസം രാത്രിയും പകലും പൂജ തന്റെ ഭാവിയെ കുറിച്ച് ഗഹനമായി ആലോചിച്ചു. രാഹുലുമായി ജീവിക്കേണ്ടി വരുമ്പോ താൻ ഫേസ് ചെയ്യേണ്ടി വരുന്ന അവസ്ഥകൾ.. സ്വന്തം കസിൻസിനു മുന്നിൽ നാണം. കെട്ട് നിൽക്കേണ്ടി വരുന്നത് എല്ലാം. ചിന്തകളുടെ അവസാനം പൂജ ഉറച്ച ഒരു തീരുമാനമെടുത്തു. *********** പിറ്റേ ദിവസം ഓഫീസിൽ വച്ച് രാഹുലിനെ നേരിൽ കണ്ടപ്പോ ഒന്നും പൂജ കണ്ട ഭാവം കാണിച്ചില്ല. വാട്സ്ആപ്പ് ൽ ഓഫീസ് ടൈം കഴിഞ്ഞു മ്യൂസിയത്ത് വച്ച് കാണണം സംസാരിക്കാൻ ഉണ്ടെന്ന് മാത്രം അവൾ മെസ്സേജ് അയച്ചിട്ടു. അതിന് രാഹുലിന്റെ ഓക്കേ എന്നൊരു റിപ്ലൈയും വന്നു. ********** അഞ്ചരയ്ക്ക് ഓഫീസ് വിട്ട് ഇറങ്ങുമ്പോ പൂജ തന്റെ സ്കൂട്ടിയിൽ കയറി നേരെ മ്യൂസിയത്തേക്ക് പോയി. അവൾ അവിടെ എത്തി 10 മിനിറ്റോളം കഴിഞ്ഞാണ് രാഹുൽ എത്തിച്ചേർന്നത്. രാഹുൽ ബൈക്ക് പാർക്ക് ചെയ്ത് വരുമ്പോ ഒരു സിമെന്റ് ബഞ്ചിൽ അവന്റെ വരവും കാത്ത് പൂജ ഇരിപ്പുണ്ടായിരുന്നു. തനിക്ക് നേരെ നടന്ന് വരുന്ന രാഹുലിനെ കണ്ടതും അവൾ അവന് കൂടി ഇരിക്കാനായി ബെഞ്ചിന്റെ ഒരറ്റത്തേക്ക് നീങ്ങി ഇരുന്നു. "നിനക്കെന്താ എന്നോട് സംസാരിക്കാനുള്ളത് പൂജ." കുറച്ചു സമയം കഴിഞ്ഞിട്ടും അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും രാഹുൽ ചോദിച്ചു. അവന്റെ ചോദ്യം കേട്ട് പൂജ ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കി. കാത്തിരിക്കൂ2665
- Aami#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ169
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷എന്തൊക്കെ പറഞ്ഞാലും എനിക്കിപ്പോ ഒരു കല്യാണം വേണ്ട.. ഞാൻ മനസ്സ് കൊണ്ട് അതിന് തയ്യാറായിട്ടില്ല. അതുകൊണ്ട് അമ്മ വെറുതെ എന്നെ നിർബന്ധിക്കരുത്." മിത്ര ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അടുക്കളയിലെ സ്ലാബിൽ കേറി ഇരുന്നു. "തത്കാലം നീ ഈ വേഷമൊക്കെ മാറ്റി നല്ലൊരു സാരിയോ ചുരിദാറോ ഇട്ട് ഒരുങ്ങി നിൽക്ക് മോളെ. അമ്മ ബ്രോക്കറിനോട് ചെക്കനേം കൂട്ടരേം ഇന്ന് ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ പറഞ്ഞ് പോയില്ലേ. ഇനിയിപ്പോ മാറ്റി പറയാനും പറ്റില്ല. അവരിങ്ങു എത്താറായി. അതുകൊണ്ട് എന്റെ പൊന്ന് മോള് ഇപ്പോ പോയി റെഡിയായി വാ. വെറുതെ വരുന്നവരുടെ മുന്നിൽ അമ്മയെ നാണം കെടുത്തരുത് മോള്. നിനക്ക് ഇപ്പോ കല്യാണം വേണ്ടെങ്കി വേണ്ട. ഞാൻ നിർബന്ധിക്കുന്നില്ല. ബ്രോക്കർ വന്ന് നല്ല പയ്യനാണെന്ന് പറഞ്ഞത് കൊണ്ട അമ്മ അവരെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ പറഞ്ഞത്." അമ്മയുടെ വാക്കുകൾ കേട്ടപ്പോ മിത്രയുടെ മനസ്സൊന്നു അലിഞ്ഞു. "ശരി... ഈ ഒരു തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു." അത് പറഞ്ഞിട്ട് മിത്ര റൂമിലേക്ക് കയറി പോയി. "നിനക്ക് ചെക്കന്റെ ഫോട്ടോ കാണണ്ടേ മോളെ." വിമല വിളിച്ചു ചോദിച്ചു. "നടക്കാത്ത കല്യാണത്തിന് ചെക്കനെ കണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലല്ലോ അമ്മേ." മിത്രയുടെ മറുപടി വിമലയെ നിരാശപ്പെടുത്തി. അര മണിക്കൂറിനുള്ളിൽ മിത്ര നല്ലൊരു സാരി ഉടുത്ത് അത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്ത് ഒരുങ്ങി വന്നു. എല്ലാം അമ്മയുടെ നിർബന്ധം കാരണമാണ് അവൾക്ക് ചെയ്യേണ്ടി വന്നത്. "മോളെ... അവരൊക്കെ ഇപ്പോ ഇങ്ങെത്തും. പയ്യന്റെ ചേട്ടനും ഭാര്യയും അവന്റെ ഒരു കൂട്ടുകാരനുമാണ് കൂടെ വരുന്നത്. ബ്രോക്കറിനും കൂടെ ചേർത്ത് മൊത്തം 5 ചായ എടുത്തു വച്ചോ. അമ്മ അങ്ങോട്ട് വിളിക്കുമ്പോ ചായയും കൊണ്ട് വന്നേക്കണം." മകൾക്ക് നിർദേശം നൽകിയിട്ട് വിമല പൂമുഖത്തേക്ക് പോയി. "ചേച്ചി ചെക്കന്റെ ഫോട്ടോ കണ്ടോ? ആൾ നല്ല സുന്ദരനാ. സെക്രട്ടറിയേറ്റിലാ ജോലി." അനിയത്തി മാളു അടുത്ത് വന്ന് നിന്ന് പറഞ്ഞതൊന്നും മിത്ര അത്ര കാര്യമാക്കിയില്ല. Sbi ബാങ്കിൽ ക്ലാർക്ക് ആണ് മിത്ര. രണ്ട് വർഷമായി ജോലി കിട്ടിയിട്ട്.. ഇപ്പോ അവൾക്ക് 27 വയസ്സുണ്ട്. ജോലി കിട്ടിയപ്പോ മുതൽ അമ്മ അവളെ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ട്. അപ്പോഴെല്ലാം ഓരോന്ന് പറഞ്ഞ് മിത്ര ഓരോ ആലോചനയിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. എന്നാൽ ഇത്തവണ വിമല അവളോട് പറയാതെ ഒരു പെണ്ണ് കാണൽ ഫിക്സ് ചെയ്യുകയായിരുന്നു. "ചേച്ചി എന്താ ഇത്ര നാളും കല്യാണം വേണ്ടെന്ന് പറഞ്ഞോണ്ടിരുന്നത്.? ചേച്ചിക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടോ?" മാളുവിന്റെ ചോദ്യം കേട്ടതും മിത്ര ഞെട്ടലോടെ അവളെ നോക്കി. "ഒന്ന് പോടീ..." മിത്ര പുച്ഛത്തോടെ ചുണ്ട് കോട്ടി. "അങ്ങനെ വല്ലോം ഉണ്ടെങ്കിൽ കൈയ്യോടെ അമ്മയോട് തുറന്ന് പറഞ്ഞോ. ഇല്ലെങ്കിൽ ചിലപ്പോ ഇപ്പോ വരുന്ന പയ്യന് ചേച്ചിയെ ഇഷ്ടപ്പെട്ട അമ്മ ഇതങ്ങു നടത്തിയേക്കും? " മാളു പറഞ്ഞു. "എന്റെ സമ്മതമില്ലാതെ അമ്മ എന്റെ കല്യാണം നടത്തുന്നത് എനിക്കൊന്ന് കാണണം." മിത്ര രൂക്ഷമായി അനിയത്തിയെ നോക്കി. "നമുക്ക് കാണാം... അയ്യോ പയ്യൻ വന്നെന്ന് തോന്നുന്നു. ഞാൻ പോയി എന്റെ ഭാവി ചേട്ടനെ ഒന്ന് കണ്ടിട്ട് വരട്ടെ." മാളുവിന്റെ പറച്ചിൽ കേട്ടതും മിത്രയ്ക്ക് ദേഷ്യം വന്നു. "ആരാടി നിന്റെ ചേട്ടൻ.." മിത്ര അവളുടെ ചെവിക്ക് പിടിക്കാൻ ചെന്നു. "നീ പോടീ ചേച്ചി..." മിത്രയെ നോക്കി കൊഞ്ഞനം കുത്തിയിട്ട് മാളു ഓടിപ്പോയി. ഡിഗ്രി രണ്ടാമത്തെ വർഷം പഠിക്കുകയാണ് മാളു. അവരുടെ അച്ഛൻ നേരത്തെ മരിച്ചു പോയതാണ്. അച്ഛന്റെ മരണ ശേഷം വളരെ കഷ്ടപ്പെട്ടാണ് വിമല അവരെ വളർത്തിയത്. ******** "മോളെ... നീ പോയി ചേച്ചിയെ വിളിച്ചു കൊണ്ട് വാ." അഥിതികളെ സ്വീകരിച്ചു ഇരുത്തിയിട്ട് വിമല മാളുവിനോട് പറഞ്ഞു. "ശരി അമ്മേ..." മാളു ഉടനെ തന്നെ അടുക്കളയിലേക്ക് ഓടി. അവിടെ വാതിൽ പടിയിൽ ചാരി നിന്ന് പുറത്തേക്ക് നോക്കി ഏതേതോ ഓർമ്മകളിൽ മുഴുകി നിൽക്കുകയായിരുന്നു മിത്ര. ആ സമയം അവളുടെ മനസിലത്രയും നിറഞ്ഞു നിന്നത് ഒരിക്കൽ അവളുടെ എല്ലാമെല്ലാമായിരുന്ന രാഹുലിനെ കുറിച്ച് മാത്രമായിരുന്നു. തമ്മിൽ പിരിഞ്ഞിട്ട് വർഷം 5 കഴിഞ്ഞെങ്കിലും ഇന്നും അവനോടൊപ്പമുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. "ചേച്ചി... മാളുവിന്റെ വിളിയാണ് മിത്രയെ ഓർമ്മകളിൽ നിന്നുണർത്തിയത്. "എന്താ മാളു..?" "അമ്മ ചായ കൊണ്ട് ചെല്ലാൻ പറഞ്ഞു. "ആഹ്..." തലയാട്ടി കൊണ്ട് മിത്ര ചായ നിറച്ച കപ്പുകൾ ട്രെയിൽ എടുത്തു വച്ചു. "പലഹാരം നിറച്ചു വച്ച പ്ളേറ്റുകൾ ഞാൻ കൊണ്ട് വരാം. മാളു പറഞ്ഞു. ചായയുമായി മിത്ര മുന്നിൽ നടക്കുമ്പോ മാളു ചായ കപ്പും കൊണ്ട് പിന്നാലെ ചെന്നു. മിത്രയ്ക്ക് ആരുടെയും മുഖത്ത് നോക്കാനുള്ള ധൈര്യം വന്നില്ല. ഇങ്ങനെ ഒരു പെണ്ണ് കാണലിനെ കുറിച്ചൊന്നും അവൾ ചിന്തിച്ചിട്ട് കൂടി ഇല്ലായിരുന്നു. അതുകൊണ്ട് അതിനായി മാനസികമായി തയ്യാറെടുക്കാനും മിത്രയ്ക്ക് സമയം കിട്ടിയില്ല. അവൾ ഓരോരുത്തർക്കായി ചായ നൽകി. ചേച്ചിയുടെ ചലനങ്ങളും മുഖത്ത് വിരിയുന്ന ഭാവങ്ങളും വീക്ഷിച്ചു കൊണ്ട് മാളു അമ്മയുടെ അരികിൽ നിന്നു. മിത്രയെ പോലെ തന്നെ ഈ പെണ്ണ് കാണലിനു ചെക്കനും താല്പര്യം ഇല്ലാത്ത പോലെയാണ് അവന്റെ ഇരിപ്പ് കണ്ടപ്പോ മാളുവിന് തോന്നിയത്. കാരണം മിത്രയെ പെണ്ണ് കാണാൻ വന്ന പയ്യൻ അറിയാത്ത ഭാവത്തിൽ പോലും അവളെ ഒന്ന് നോക്കുന്നില്ല. രണ്ട് പേർക്കും താല്പര്യം ഇല്ലെങ്കിൽ ഈ കല്യാണം നടക്കില്ലെന്നും തനിക്ക് ഇത്രയും സുന്ദരനായ ചേട്ടനെ കിട്ടാൻ പോണില്ലെന്നും നിരാശയോടെ മാളു ഓർത്തു. അവളെങ്ങനെ ഓരോന്ന് ചിന്തിച്ചു നിക്കും നേരം മിത്ര ചായ അടങ്ങിയ ട്രെയുമായി പയ്യന് മുന്നിലെത്തിയിരുന്നു. ചേച്ചിയും ചേട്ടനും മുഖാ മുഖം നോക്കുന്ന നിമിഷത്തിനായിട്ടാണ് മാളു കാത്ത് നിന്നത്. "മിത്ര മോളെ... ഇതാണ് മോളെ പെണ്ണ് കാണാൻ വന്ന പയ്യൻ. പേര് രാഹുൽ. സെക്രട്ടറിയേറ്റ് ൽ ആണ് ജോലി. രാഹുൽ മോനെ... ഇത് മിത്ര. Sbi ബാങ്കിലാണ് ജോലി. ബ്രോക്കർ ബാലൻ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തി. രാഹുലെന്ന പേര് കേട്ടപ്പോ മിത്ര ഞെട്ടലോടെ മുഖമുയർത്തി തന്റെ മുന്നിലിരിക്കുന്ന ആളെ നോക്കി. രാഹുലും മിത്രയെന്ന പേര് കേട്ടപ്പോ ഞെട്ടലോടെ തന്റെ മുന്നിൽ വന്ന് നിൽക്കുന്ന പെണ്ണിനെ ഒന്ന് നോക്കി. ഒരു നിമിഷത്തേക്ക് ഇരുവരുടെയും നോട്ടങ്ങൾ തമ്മിലിടഞ്ഞു. അഞ്ചു വർഷങ്ങൾക്ക് ശേഷം തന്റെ പ്രാണന്റെ പാതി ആയവനെ കണ്ട് മിത്രയുടെ മുഖത്ത് ഞെട്ടലും സന്തോഷവും സങ്കടവുമൊക്കെ മിന്നി മായുമ്പോ അവളെ കണ്ട പാടെ കാർമേഘം പോലെ ഇരുണ്ടു പോയിരുന്നു രാഹുലിന്റെ മുഖം. അവന്റെ മുഖത്തും കണ്ണിലും നിറയുന്ന വെറുപ്പ് മിത്രയ്ക്ക് മാത്രം മനസ്സിലായി. ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ രാഹുലിനോട് ചായ എടുക്കാൻ പറഞ്ഞു. മിത്രയെ നോക്കി പുച്ഛിചൊന്ന് ചിരിച്ചു കൊണ്ട് രാഹുൽ ചായ കപ്പ് എടുത്തു കയ്യിൽ പിടിച്ചു. മാളു അവരെ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് നിൽക്കുകയാണ്. എന്നിട്ടും രാഹുലിന്റെയും മിത്രയുടെയും മുഖ ഭാവങ്ങളിൽ നിന്ന് അവൾക്ക് ഒന്നും മനസ്സിലായില്ല. "നിങ്ങൾ വീട്ടുകാർ സംസാരിക്കുമ്പോഴേക്കും പെണ്ണും ചെക്കനും എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കട്ടെ. അവർക്ക് ഇഷ്ടമായാൽ അല്ലെ ഈ ആലോചന മുന്നോട്ട് കൊണ്ട് പോകാൻ പറ്റു. ബ്രോക്കർ ബാലൻ പറഞ്ഞു. "അത് ശരിയാ... രണ്ടാളും തമ്മിലൊന്ന് സംസാരിക്കട്ടെ അല്ലേ. രാഹുലിന്റെ ചേട്ടൻ വിശാൽ വിമലയോട് പറഞ്ഞു. "ആഹ്ഹ്... മോളെ നീ രാഹുലിനെയും കൂട്ടി മുറിയിലേക്ക് ഇരുന്നോ." വിമല നിർദേശിച്ചു. സത്യം പറഞ്ഞാൽ രണ്ട് പേർക്കും യാതൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. പക്ഷേ അത് തുറന്ന് പറയാൻ അവസരം കിട്ടും മറ്റുള്ളവർ അവരെ സംസാരിക്കാൻ ഉന്തി തള്ളി വിട്ടു കഴിഞ്ഞിരുന്നു. ******** "ഞാൻ ഈ ജീവിതത്തിൽ ആരെയാണോ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചത് ആ നിന്നെ തന്നെ ഈശ്വരൻ എന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയല്ലോ. ഇതിന് മാത്രം എന്ത് പാപമാണോ ഞാൻ ചെയ്തത്." മിത്രയുടെ മുറിയിൽ എത്തിയപാടെ അവൻ അവളോട് ദേഷ്യപ്പെട്ടു. "ഇത്രയും വർഷം കഴിഞ്ഞു എന്നെ കണ്ടിട്ടും രാഹുലേട്ടന് എന്നോടുള്ള ദേഷ്യം ഒരു തരി പോലും കുറഞ്ഞിട്ടില്ലല്ലോ." മിത്ര നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു. "നിന്നോടുള്ള ദേഷ്യം ഞാൻ മരിച്ചാലും മാറില്ല. അത്രയ്ക്ക് വെറുപ്പാണ് എനിക്ക് നിന്നെ. എന്നെ ചതിച്ചവളല്ലേ നീ. നീയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ഇത്രയും വർഷം കഴിഞ്ഞിട്ടും നീ കാരണമാണ് ഞാൻ സ്നേഹിക്കുകയും കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പൂജയുമായുള്ള എന്റെ കല്യാണം മുടങ്ങി പോയത്." വെറുപ്പോടെ തന്നെ നോക്കി രാഹുൽ പറയുന്നത് കേട്ട് മിത്ര തളർന്ന് പോയി. പിരിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അവനെ മറക്കാൻ കഴിയാതെ ഓരോ ദിവസവും താൻ ഉരുകി ഉരുകി ജീവിക്കുകയാണ്. അതേസമയം രാഹുൽ തന്നെ മറന്ന് മറ്റൊരു പെണ്ണിനെ സ്നേഹിക്കുകയും അവളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന അറിവ് മിത്രയെ അടിമുടി തളർത്തി. അഞ്ജലി #📙 നോവൽ3599