More like this
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _104 ✍️ രചന - ജിഫ്ന നിസാർ 💥 ഒട്ടും പറ്റുന്നില്ലേ " കാർത്തു അവനെ മുഖം ചുളിച്ചു നോക്കി. ഇല്ലെന്നവൻ പറഞ്ഞില്ല. പക്ഷേ അവൾക്കറിയാം അവനവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ട്. ശ്വാസം മുട്ടുന്നുണ്ടാവും. എന്നിട്ടും പറയുന്നില്ല. പക്ഷേ ഇനിയതും തനിക്ക് വേണ്ടി സഹിക്കുന്നതാണോ.. അവൾ അരുമയോടെ അവന്റെ നെറുകയിൽ ഒരുമ്മ കൊടുത്തു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത അവനെ അശോകൻ പിടിച്ച പിടിയാലേ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരുകയായിരുന്നു. വേണ്ട.. ഞാനെന്റെ വീട്ടിൽ പോയിക്കൊള്ളാം എന്നവൻ ആവതും പറഞ്ഞതുമാണ്. പക്ഷേ അയാളുണ്ടോ വിടുന്നു . കാർത്തുവും ആ കാര്യത്തിൽ അവനൊപ്പമാണ്. "കൈക്ക് വയ്യല്ലോ ഡാ.. നീയും ഇവളും ഒറ്റക്കെന്ത് ചെയ്യാനാണ് " എന്നാണ് അയാൾ ആദ്യം മുടക്ക് കാരണം പറഞ്ഞത്. "സാരമില്ല... ശിവ വരും. അവൻ കൂടെ നിന്നോളും.ഇനിയിപ്പോ അടുക്കളയിൽ കാർത്തുവിന് സഹായം വേണേൽ.. അതിനും ഒരാളെ ഏർപാട് ചെയ്യാവുന്നതേ ഒള്ളു.." അവനത് പരിഹരിക്കാനുള്ള മാർഗവും അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു. ശിവയും അവൻ പറഞ്ഞത് ശരി വെച്ചു. കാശിയുടെ കാര്യത്തിൽ ഇനിയിപ്പോ അശോകൻ പറഞ്ഞില്ലേലും അവനൊരു കുറവും വരുത്തില്ലല്ലോ. പക്ഷേ.. എടാ.. എനിക്കെന്തോ ഒരു ഭയം. ഞാനും നീയും ഇപ്പൊ ഒരു പോരാട്ടത്തിന് പറ്റിയ അവസ്ഥയിൽ അല്ല. പിന്നെ മഹേഷിനെ ഇപ്പൊയെനിക്ക് ഒട്ടും വിശ്വസമില്ല. മുറിവേറ്റ കാട്ട് മൃഗത്തെ പോലെ അവനൊരു അവസരം കാത്ത് നടപ്പാണ്. നിനക്കും അറിയാലോ അത്. എന്ത് എങ്ങനെ എപ്പോ ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല. കാരണം ചതിയുടെ കുറുക്കു വഴികളിൽ ബിരുദം എടുത്തവനാണ്. ഇതിപ്പോ വയ്യാതെ നീ...വീട്ടിൽ ഒറ്റയ്ക്ക്.ശിവക്കൊരു പരിധിയില്ലേ.. നീ മാത്രമല്ലല്ലോ. കാർത്തു കൂടി നിനക്കൊപ്പമല്ലേ ഇനി.. അവനിനിയും.. വെറുതെ ഒരു റിസ്ക് എടുക്കണോ ഡാ.. നിങ്ങൾ അങ്ങോട്ട് പറഞ്ഞു വിട്ടിട്ട് ഞാൻ പിന്നെങ്ങനെ സമാധാനത്തോടെ.. അല്ലേൽ പിന്നെ നിനക്കൊട്ടും ഇവിടെ നിൽക്കാൻ വയ്യെങ്കിൽ..ഞാനും തുളസിയും കൂടി നിന്റെ വീട്ടിലോട്ട് വരാം. അതാവുമ്പോ നമ്മൾ ഒരുമിച്ചുണ്ടാവുമല്ലോ.. " ഒരച്ഛന്റെ ആ ആശങ്കകളെയും ഭയത്തെയും അവനൊട്ടും വില കുറച്ചു കാണാൻ കഴിഞ്ഞില്ല. തന്നെ ഓർത്തല്ല.. കാർത്തുവിനെ തന്നെയാണ് അവനും ഓർത്തത്. അതുമല്ല.. താൻ കൂടെ ചെല്ലാത്തത് കൊണ്ട് അയാളെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കാനും തോന്നിയില്ല. മുട്ട് മടക്കാത്ത ഒറ്റ കൊമ്പനെ പോലെ നടക്കുന്ന അമ്പലപറമ്പിൽ അശോകന് അതൊന്നും ശീലമില്ല. തന്റെ വീട്ടിൽ സൗകര്യങ്ങൾ എല്ലാമുണ്ട്. പക്ഷേ അയാൾ ശീലിച്ച സൗകര്യങ്ങളൊന്നും തന്നെയില്ല. താൻ കാരണം.. തന്റെ പിടി വാശി കാരണം അയാളെ അങ്ങനൊരു റിസ്ക് ഏറ്റെടുപ്പിക്കാൻ അവനൊട്ടും തോന്നിയില്ല. എപ്പോഴത്തെയും പോലെ അവൻ വിട്ടു വീഴ്ച്ചക്കൊരുങ്ങി. അങ്ങനെ ആ കൂടെ പോന്നതാണ്. പക്ഷേ ഒറ്റ ദിവസം കൊണ്ടവൻ മടുത്തു പോയിരിക്കുന്നു. വേണമെങ്കിൽ അവനു വേണ്ടിയോരു ഹോം നേഴ്സിനെ ഏർപ്പാട് ചെയ്യിപ്പിക്കാം കൈ അഴിക്കുവോളമെന്നും അശോകൻ പറഞ്ഞതാണ്. "അതൊന്നും വേണ്ട.. ഞാൻ മതി..ഇല്ലേ..ഞാൻ പോരെ.." മുഖം വീർപ്പിച്ചു കൊണ്ട് അശോകനോട് പറയുന്നതിനൊപ്പം അവൾ കാശ്യോടും ചോദിച്ചു. "പിന്നില്ലാതെ.. നീ മതി.. നീ മതി..! ആ മുഖം കണ്ടിട്ടൊരു ചിരിയോടെ അവൻ തലയാട്ടി സമ്മതിച്ചു. ഒടുവിൽ അതിനൊരു തീരുമാനമായി. പറഞ്ഞത് പോലെ തന്നെ... അവനൊരു കുറവും വരാതെ ഒരു നിമിഷം പോലും ഒറ്റയ്ക്ക് വിടാതെ.. ഒരു കുഞ്ഞിനെ പോലെയാണ് അവൾ അവനെ നോക്കുന്നത്. കൊണ്ട് നടക്കുന്നത്. "ഇവിടിങ്ങനെ ശ്വാസം മുട്ടി നിൽക്കുന്ന പോലെ കാണുമ്പോ എനിക്കെന്തോ പോലെ.. അച്ഛനോട് ഞാൻ പറഞ്ഞോളാം. നമ്മുക്ക് നമ്മുടെ വീട്ടിൽ പോകാം കാശ്യേട്ടാ.." തന്റെ നെഞ്ചിലൊരു കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവന്റെ നീണ്ടുലഞ്ഞു കിടക്കുന്ന മുടിയിഴകളെ അടക്കി വെക്കാനുള്ള ശ്രമത്തിനിടയിൽ അവളൊന്ന് കൂടി പറഞ്ഞു. "ശ്വാസം മുട്ടിയോന്നും അല്ലെന്റെ പൊന്നേ.." അവൻ നേരെ ഇരുന്ന നിമിഷം തന്നെ അവൾ അവനോട് ഒട്ടി ചേർന്നു.. "അമ്പലപറമ്പിൽ അശോകന്റെ കൊട്ടാരത്തിൽ... മൂപ്പരുടെ വെറുമൊരു ഡ്രൈവർ ആയ ഞാൻ..സുഖവാസം.എന്തൊരു വിരോധാഭാസമാണെന്ന് നോക്കണേ.." "അതൊക്കെ മുന്നേ അല്ലെ.. ഇപ്പൊ അശോകന്റെ മരുമോൻ പട്ടം കിട്ടിയില്ലേ.. സ്വന്തമായിട്ട്.ഇനിയിപ്പോ ഡ്രൈവർ ആണെങ്കിൽ തന്നെ എന്താ.. അതൊരു ജോലി അല്ലേ.. ന്റെ കാശ്യേട്ടൻ ഏറെ മോഹിച്ചു ചെയ്തു കൊണ്ടിരുന്ന ജോലി.. പിന്നെന്താ പ്രശ്നം.. അതുമല്ല.. ആ ഡ്രൈവർ കാശി നാഥനെയാ എനിക്കിഷ്ടം.. അങ്ങേരെ ആ കോലത്തിൽ ഓർക്കുമ്പോൾ എനിക്കിപ്പോഴും ക്രഷ് അടിക്കും.. ആ ഡ്രൈവിംഗ് സീറ്റിൽ അങ്ങനെ നെഞ്ചും വിരിച്ചിരികുമ്പോൾ എന്നാ പവറാ.. ഭംഗിയാ...എന്നിട്ടാണ്.." ആദ്യമൊരു ചൊടിയോടെ പറഞ്ഞു തുടങ്ങിയെങ്കിലും പിന്നെയവൾക്ക് ആകെ മൊത്തം ഒരു കള്ളത്തരമാണ്. അവനൊന്നൂറി ചിരിച്ചു കൊണ്ട് തലയാട്ടി അവളത് പറഞ്ഞു കേട്ടപ്പോൾ. "ഇനിയിപ്പോ ഞാനാ ജോലിയെങ്ങാനും വിട്ടാൽ കാർത്തിക തമ്പുരാട്ടി എന്നെ തേച്ചിട്ട് പോകുമോ അപ്പൊ..." അവനുമതേ കള്ളത്തരം തന്നെയാണ്. അതിനിച്ചിരി പുളിക്കും.. അങ്ങനിപ്പോ രക്ഷപ്പെട്ടു പോകാമെന്ന് പൊന്നു മോൻ വിചാരിക്കണ്ട ട്ടോ.. " പറയുന്നതിനൊപ്പം തന്നെ അവളൊന്നു കൂടി അവനിലേക്ക് ചാഞ്ഞു.. "അത് വിട്.. എന്നിട്ട് പറ.. വീട്ടിൽ പോണോ.. വേണമെങ്കിൽ അച്ഛനോട് ഞാൻ പറഞ്ഞോളാം.. കാശ്യേട്ടൻ ബുദ്ധിമുട്ടി നിക്കൊന്നും വേണ്ട.. അച്ഛന് പറഞ്ഞാ മനസ്സിലാവും.." "രണ്ടൂസം കൂടി ഇങ്ങനെ പോട്ടെ ഡീ.. ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.. പിന്നെ നീയും ഉണ്ടല്ലോ.." കാശി ഒന്ന് ശ്വാസമെടുത്തു. "നിന്റച്ഛൻ പറഞ്ഞത് പോലെ.. ആ നാറിയെ പേടിക്കണം.. പ്രതേകിച്ചു നീ കൂടി എനിക്കൊപ്പം ഉണ്ടാവുമ്പോൾ.. ഈ ഒന്നര കൈ വെച്ചിട്ട് എനിക്ക് പരിധിയുണ്ടല്ലോ.." "ഓഓഓ.. ഇതൊക്കെ എന്ത്.. കാശി നാഥന് എന്നെ സേവ് ചെയ്യാൻ ഈ ഒന്നര കൈ തന്നെ ധാരാളം.." അവളൊരു ചിരിയോടെ പറഞ്ഞു. "അത്രയും വിശ്വാസമുണ്ടോ നിനക്കെന്നെ.." ആ വാക്കുകൾ അത് പോലെ നെഞ്ചിൽ പതിഞ്ഞു പോയൊരു തണുപ്പോടെ അവൻ ചോദിച്ചു. പിന്നില്ലാതെ..." അവളൊരുമ്മ കൊടുത്തു കൊണ്ടത് ഉറപ്പിച്ചു.. അവനുള്ളിലെ സ്നേഹം വിജയിക്കാൻ ഇനിയെന്ത് വേണം..! അവൾക്കവനെ വിശ്വാസമാണെന്ന്.. ഏത് പ്രതിസന്ധികളിലും കാശിനാഥൻ കൂടെ കാണും എന്നുള്ള വിശ്വാസം.. തീർച്ചയായും അത് സ്നേഹതിന്റെ ജയ മാണ്.. സ്നേഹമെന്നാൽ പലപ്പോഴും കൂടെയുണ്ട് എന്നുള്ള വിശ്വാസം തന്നെയാണല്ലോ.. "അല്ലെങ്കിൽ പിന്നെ ഒരു ഐഡിയ ഉണ്ട്.. " കാശിക്ക് വീണ്ടും കുറുമ്പ്.. അതെന്താ.." കാർത്തു ആകാംഷയോടെ അവനെ നോക്കി. "നീ കൂടെ വരുന്നത് കൊണ്ട നിന്റച്ഛൻ എന്നെ എന്റെ വീട്ടിൽ വിടാതെ ഇവിടെ പിടിച്ചു തടവിലിട്ടത്. നീ ഇവിടെ അച്ഛന്റെ കൂടെ തന്നെ നിൽക്ക്..ഞാൻ ഓക്കെയായിട്ട് നമ്മൾക്ക് ഒന്നൂടെ ഒളിച്ചോടി പോകാം.അപ്പോൾ പിന്നെ മഹേഷിനെ പേടിക്കേണ്ട.. എനിക്കെന്റെ വീട്ടിൽ പോകാം.. സൊ.. സിമ്പിൾ.." അവനൊരു താളത്തിൽ പറയുമ്പോൾ കാശിയെ രണ്ടു കൊടുക്കാനുള്ള ഭാവത്തോടെ ഒരുത്തി തുറിച്ചു നോക്കുന്നുണ്ട്. അല്ലെങ്കിൽ... ആ ഐഡിയ വേണ്ട. ല്ലേ.." ആ നോട്ടത്തിലെ അപകടം തിരിച്ചറിഞ്ഞ നിമിഷം തന്നെ കാശി മാറ്റി പറഞ്ഞു. "എന്തേയ്.. ഐഡിയ കൊള്ളില്ലേ.." അവളതേ ഭാവത്തിൽ തന്നെ ചോദിച്ചു. "ഏയ്.. അതൊരു പൊട്ട ഐഡിയ.. നടക്കില്ല.. എനിക്കീ കുറുമ്പി പൂച്ചയെ കാണാതെ.. മിണ്ടാതെ.. ദേ ഇങ്ങനെ നെഞ്ചിൽ ചേർക്കാതെ എങ്ങനെ അവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റും.." പറയുന്നതിനൊപ്പം തന്നെ അവനവളെ വീണ്ടും വലിച്ചു നെഞ്ചോട് ചേർത്ത് വെച്ചു.. 💥💥 കയറി വാ ശിവ... അശോകൻ ചിരിയോടെ തന്നെ ക്ഷണിച്ചിട്ടും അകത്തേക്ക് കയറാൻ ശിവക്കൊരു വല്ലായ്മ. കാര്യം കാശി ഇവിടെ ആയത് കൊണ്ട് അവനുമൊരു സമാധാനമുണ്ട്. മഹേഷിന്റെ കാര്യം ഓർത്തിട്ട് തന്നെയാണ് അത്. പക്ഷേ അവന് തോന്നുമ്പോൾ ഇടയ്ക്കിടെ ഓടി പാഞ്ഞു വന്നു കണ്ടിട്ട് പോകാൻ പറ്റുന്നില്ല എന്ന് ചെറിയൊരു സങ്കടമുണ്ട്. വേറൊന്നും കൊണ്ടല്ല.. അവന്റെ വീട്ടിൽ ചെല്ലുന്നത് പോലല്ലോ ഇപ്പൊ.. അത് കൊണ്ട് ഫോൺ വിളിയിൽ വിശേഷം ഒതുക്കി കാത്ത് നിൽപ്പാണ് അവനും കാശി ഓക്കെയാവാൻ. അതിനേക്കാൾ... കാശി ഒന്ന് ഒക്കെയായിക്കോട്ടേ ശിവ.. എന്നിട്ട് പറഞ്ഞാൽ മതി അവന്റെ പെങ്ങളുടെ കാര്യം. അവൾക്കിപ്പോ കുഴപ്പമില്ലന്ന് ഞാൻ ഹോസ്പിറ്റലിൽ അന്വേഷിച്ചറിഞ്ഞതാണ്.. അവന് കൂടുതൽ പ്രഷർ കൊടുക്കരുതെന്ന് ഡോക്ടർ വീണ്ടും പറഞ്ഞതാണ്.. നീയും കേട്ടതല്ലേ. ഇതെല്ലാം അറിഞ്ഞാൽ.. നമ്മൾ ചങ്ങലക്കിട്ട് പൂട്ടിയാലും അവൻ അത് പൊട്ടിച്ചിറങ്ങി പോകും.. തത്കാലം രണ്ടു ദിവസം കഴിയട്ടെ എന്ന് അശോകന്റെ തീരുമാനം.. അതവനും അംഗീകരിച്ചതാണ്. അന്ന് തന്റെ മുഖം കണ്ടിട്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ തഞ്ചത്തിൽ കാര്യം മനസ്സിലാക്കി പ്രതിവിധിയും പറഞ്ഞു കഴിഞ്ഞതാണ്. നേരിട്ട് കണ്ടാൽ.. തന്നിൽ നിന്നും കാശി ആ രഹസ്യം ചൂണ്ടി എടുത്താലോ എന്നൊരു ഭയം കൂടിയുണ്ട് അവന്റെ മുമ്പിൽ ചെന്നു നിൽക്കാൻ. ഇതിപ്പോ ഡിസ്ചാർജ് ആയിട്ട് രണ്ടു ദിവസം കഴിഞ്ഞു. ഏറെക്കുറെ അവൻ ഒക്കെയാണ്. ഭവ്യയെ കാണാൻ ഹോസ്പിറ്റലിൽ പോയിരുന്നു. അവളും ഒരുവിധം അപകടനില തരണം ചെയ്ത് കഴിഞ്ഞു. ഇനിയിപ്പോ അവനോട് പറഞ്ഞാലും കുഴപ്പമില്ല എന്നൊരു നിലയിൽ എത്തി പെട്ടപ്പോൾ തേടി വന്നതാണ്.. "മുകളിൽ ഉണ്ടാവും അവൻ.. അങ്ങോട്ട് ചെന്നോളൂ.." വീണ്ടും പരുങ്ങി നിൽക്കുന്ന ശിവയോട് അശോകൻ പറഞ്ഞു. അവനെ ഇങ്ങോട്ട് വിളിച്ചാൽ മതിയെന്ന് തോന്നിയെങ്കിലും പിന്നെ ശിവ അത് വേണ്ടന്ന് കരുതി സ്റ്റെപ്പ് കയറി തുടങ്ങി. "അവനിപ്പോ ഏറെക്കുറെ ഒക്കെയാണ്.. ഇനിയാ കാര്യം പറഞ്ഞേക്ക് കേട്ടോ..അല്ലെങ്കിൽ അത് പറയാൻ വൈകി എന്ന് പറഞ്ഞു കൊണ്ടവൻ എന്നേം നിന്നേം എടുത്തിട്ട് കുടയും.." താഴെ നിന്നും അശോകൻ വിളിച്ചു പറയുമ്പോൾ ശിവ തലയാട്ടി സമ്മതിച്ചു. ബന്ധങ്ങൾക്ക് ആ ഒരുവൻ കൊടുക്കുന്ന വിലയും ആഴവും അയാളോളം മറ്റാർക്കറിയാം അല്ലേലും... ❣️❣️ അതേ സമയം... രാജശേഖരൻ കൊടുത്ത ഉറപ്പിന്റെ പുറത്ത് ഡോക്ടർ ഫയൽ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ വന്ന പോലീസ്കാർക്ക് മുന്നിൽ പതറി നിൽപ്പുണ്ട് വിഷ്ണു. ഭവ്യ ഒന്ന് ഒക്കെ ആയിട്ട് മതി അവളുടെ മൊഴി എടുക്കുന്നത് എന്ന് രാജ ശേഖരൻ ഡോക്ടറോട് പ്രതേകിച്ചു പറഞ്ഞിരുന്നു. ഗായത്രിയിലും ഇപ്പൊ ഭയമോ ആശങ്കയോ ലവലേശമില്ല. സ്വന്തം കുടുംബം മൊത്തം കൂടെ നിൽക്കുന്നതിന്റെ ധൈര്യം അവളിലങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്. അവളുടെ അമ്മക്കും അനിയത്തിക്കും ആദ്യം തന്നെ അവളോടുള്ള ദേഷ്യമൊക്കെ പോയതാണ്. പക്ഷേ രാജ ശേഖരൻ അമ്പിനും വില്ലിനും അടുക്കാതെ നില്കുന്നത് കൊണ്ട് അവരും അകൽച്ച തന്നെ തുടർന്നു. പിന്നെ രാജശേഖരൻ തന്നെ അവളെ വീണ്ടും കൂടെ നിർത്തുമ്പോൾ അതിൽ ആ അമ്മയും കൂടപിറപ്പും സന്തോഷിക്കുക മാത്രമാണ് ചെയ്തത്. അവരുമിപ്പോൾ ഒരു നിഴൽ പോലെ അവൾക്കൊപ്പം തന്നെയുണ്ട്. രക്ഷപ്പെട്ടു പോകാനുള്ള പഴുതുകൾ തേടി കഴിഞ്ഞു രണ്ടു ദിവസവും വിഷ്ണു പരക്കം പാഞ്ഞു നടന്നെങ്കിലും കാര്യമായി ഒന്നും നടന്നില്ല. അതുമല്ലങ്കിൽ അയാൾക്ക് മേൽ രാജശേഖരന്റെ സംശയങ്ങളുടെ കൂർത്ത നോട്ടമുണ്ടപ്പോഴും. എങ്ങോട്ടെങ്കിലും മാറി നിന്നാലോ എന്നോർത്തതാണ്. പിന്നെ അതൊക്കെ കൂടുതൽ പൊല്ലാപ്പാവും എന്ന് കരുതി അത് വേണ്ടാന്ന് വെച്ച്.. എങ്കിലും തനിക്കെതിരെ കാര്യമായ തെളിവുകൾ ഒന്നുമില്ലെന്നും.. ബിബിന്റെ കാര്യം സമൂഹത്തിൽ വെളിപ്പെടുത്തുന്നത് ഭവ്യക്ക് തന്നെ ദോഷം ചെയ്യുമെന്ന് അവൾക്കുറപ്പുള്ളത് കൊണ്ട് തിനെ കുറിച്ചൊന്നും കൂടുതൽ അവളായിട്ട് ഒന്നും പറയില്ല എന്നും ഉള്ള വിശ്വാസം.. പിടിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നുള്ള ധൈര്യം അവനിലും വേണ്ടുവോളമുണ്ട്.. പക്ഷേ.. "പറയുന്ന ഒന്നുമങ്ങോട്ട് കണക്ട് ആവുന്നില്ലല്ലോ വിഷ്ണു സാറേ എന്നുള്ള ആ പോലീസ് ഓഫിസറുടെ തുറന്നു പറച്ചിൽ.. അതവന്റെ അഹങ്കാരത്തിനേറ്റ ആദ്യയടി തന്നെയായിരുന്നു.. "അവളെന്റെ അനിയത്തിയാ സാറേ.. കൂടപിറപ്പ്.. അല്ലറ ചില്ലറ വഴക്കുകൾ അല്ലാതെ ഞങ്ങൾ തമ്മിൽ സ്നേഹം തന്നെയാണ്.. സാറിന്റെ അമ്മയോട് ചോദിച്ചു നോക്ക്.." ഭവ്യയുടെ കാര്യം പുറത്തറിഞ്ഞാൽ ആകെ നാണകേടാണ്.. എന്റെ കൂടെ നിന്നാലേ എനിക്കെന്തെങ്കിലും ചെയ്യാനൊക്കൂ എന്ന് പറഞ്ഞു കൊണ്ടവൻ ഭയപെടുത്തിയത് കൊണ്ട് സുഗന്ധി അതിന് വേണ്ടി ഉള്ളതാണ് പോലീസിനോട് പങ്ക് വെച്ചതും. പിന്നെ ഗായത്രിയെ സംശയമുണ്ട് എന്നത് പറയാനും അവർ മറന്നിട്ടില്ല. "ദാ ****ഈ ഗുളികയുടെ ആഫ്റ്റർ എഫ്ക്ട് കൊണ്ടാണ് ഭവ്യ അബോധാവസ്ഥയിൽ ആയത്.. പക്ഷേ പനി ആയ ഒരാൾക്കു കൊടുക്കുന്ന മെഡിസിൻ അല്ല ഇത്. അതുമല്ല... ഇതങ്ങനെ ഡോക്ടറുടെ പെർമിഷൻ ഇല്ലാതെ കിട്ടുന്ന ഒന്നല്ല.. അതായത്.. ആരോ കരുതി കൂട്ടി ചെയ്തതാണ്.." പോലീസ് ഓഫീസർ ചുറ്റും നോക്കി കൊണ്ട് പറയുമ്പോൾ ഉള്ളിലെ ഞെട്ടൽ വിഷ്ണു അമർത്തി പിടിച്ചു. "ഗായത്രി ഭവ്യക്ക് മരുന്ന് കൊടുത്തിരുന്നു. അവളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നു എന്നത് കൊണ്ടാണ് ആ കുട്ടിക്ക് നേരെ നിങ്ങൾ സംശയങ്ങൾ പറഞ്ഞത്.. ശെരിയല്ലേ.." അയാൾ സുഗന്ധിയോട് കൂടിയാണ് ചോദിച്ചത്. വിഷ്ണുവിനെ ഒന്ന് നോക്കിയിട്ടാണ് അവർ അതിന് തലയാട്ടി സമ്മതിച്ചത്.. കാര്യങ്ങൾ കൈവിട്ട് പോകുകയാണ് എന്നൊരു ഭയത്തോടെ വിഷ്ണു അയാളുടെ അടുത്ത ചോദ്യത്തിനു കാതോർത്ത് നിന്നു.... തുടരും ആ നിർത്തത്തിനൊരു പരിഹാരം കാണാൻ നാളെ വരാൻ ഞാനും പരമാവധി ശ്രമിക്കാം കേട്ടോ... റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ30193
- ☘️🌺ကꪆട്ട᭄൹പ⫰𑜕ത്ത⫰ᤌꪆᰍ᭄✍️🍂#📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ1919
- ☘️🌺ကꪆട്ട᭄൹പ⫰𑜕ത്ത⫰ᤌꪆᰍ᭄✍️🍂#📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💖ശുഭരാത്രി സുഖനിദ്ര152178
- കിനാവിന്റെ കൂട്ടുകാരൻഇരുവർ ഭാഗം 1 മോളെ മഹിമേ... ഇങ്ങ് വന്നെ... അമ്മ കാർത്തിക മകളെ വിളിച്ചു. എന്താ അമ്മേ...?? ഇന്ന് മോളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. എന്തിന്?? എന്തിനെന്നോ, നിന്റെ കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു എന്റെയോ...?? അവൾ കണ്ണ് മിഴിച്ചു. ആം... എനിക്കിപ്പോൾ കല്യാണം വേണ്ടാ... ജോലി കിട്ടിയതല്ലേ ഉള്ളൂ. ഇനി കുറെ കാലം സന്തോഷമായി അടിച്ചുപൊളിച്ചു ജീവിക്കണം എന്നിട്ടേ ഞാൻ കല്യാണം കഴിക്കുന്നുള്ളൂ... ഇവർ നല്ല കൂട്ടരാ മോളെ, അച്ഛൻ നന്നായി അന്വേഷിച്ചു. കാണാൻ നല്ല ചെറുക്കൻ, നല്ല സ്വഭാവം, വീട്ടുകാർ ആണെങ്കിലും നല്ല ആൾക്കാരാ. നമുക്ക് ചേരുന്ന ബന്ധമാണിത്. എന്തായാലും ഇത് നടത്തണമെന്നാണ് അച്ഛൻ പറയുന്നത്. ഇല്ലമ്മേ, എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. എനിക്ക് ഇരുപത്തിനാല് വയസ്സല്ലേ ഉള്ളൂ ഒരു മുപ്പത് വയസ്സെങ്കിലുമാവാതെ ഞാൻ വിവാഹം കഴിക്കുന്നില്ല. മൂക്കിൽ പല്ലു വന്നിട്ടാണോ പെണ്ണേ പിന്നെ കല്യാണം കഴിക്കുന്നത്.?? കാർത്തിക ചോദിച്ചു. അമ്മ എന്തൊക്കെ പറഞ്ഞാലും ശരി, ഞാൻ വിവാഹത്തിന് ഇപ്പോൾ സമ്മതിക്കില്ല. എനിക്കിപ്പോൾ വിവാഹം വേണ്ട അല്ലെങ്കിൽ തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ എന്താ കുഴപ്പം ? ഒരു വീട്ടിലേക്ക് കയറിച്ചെന്ന് അവിടുത്തെ ഭാരം മുഴുവനും എടുത്ത് തലയിലേക്ക് വയ്ക്കാൻ എനിക്ക് വട്ടൊന്നുമില്ല. അതൊക്കെ പഴയകാലത്തല്ലേ മോളെ, ഇത് പുതിയ കാലമല്ലേ. ഇപ്പോൾ അമ്മായിയമ്മപ്പോരോ നാത്തൂൻ പോരോ ഒന്നുമില്ല, ഭർത്താവിന്റെ വീട്ടിലും, സകല സ്വാതന്ത്ര്യവുമുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് പിന്നെന്താ കുഴപ്പം ?? മാത്രമല്ല നിനക്ക് ജോലിയും ആയല്ലോ ആരുടെയും ചെലവിൽ കഴിയുകയും വേണ്ട.. അമ്മ എന്തൊക്കെ പറഞ്ഞാലും ശരി, ഞാൻ ഇപ്പോൾ കല്യാണം കഴിക്കില്ല. നിർബന്ധമാണെങ്കിൽ ഒരു രണ്ടുമൂന്നു കൊല്ലം കൂടി കഴിയട്ടെ അപ്പോൾ ഞാൻ ആലോചിക്കാം. അവരെന്തായാലും കാണാൻ വരും. തൽക്കാലം നീയൊന്നു നിന്നു കൊടുക്ക്. അത് കഴിയുമ്പോൾ നമുക്ക് എന്തെങ്കിലും ഒഴിവുകേട് പറഞ്ഞ് ആലോചന വേണ്ടെന്ന് വയ്ക്കാം. കാർത്തിക പറഞ്ഞു. എനിക്കെങ്ങും വയ്യ വല്ലവന്റെ മുൻപിൽ പോയി നിൽക്കാൻ. മഹിമ മുറിയിലേക്ക് പോയി. ശ്ശൊ! ഈ പെണ്ണിന്റെ ഒരു കാര്യം. കാർത്തിക തലയിൽ കൈവെച്ചു. എന്താ..? കാർത്തികയുടെ ഭർത്താവ് മഹേഷ് അങ്ങോട്ട് വന്നു. മഹിമ പറയുന്നത് അവൾക്കിപ്പോൾ കല്യാണം വേണ്ടെന്നാണ്, പെണ്ണ് കാണാൻ വരുന്നവരോട് ഇനി നമ്മൾ എന്ത് പറയും.?? മഹിമക്ക് കല്യാണം വേണ്ടെങ്കിൽ വേണ്ട, ലയന തൽക്കാലം കല്യാണം കഴിക്കട്ടെ... എന്നാലും മഹിമയല്ലേ മൂത്തത്?? കാർത്തിക പറഞ്ഞു. എന്ത് മൂത്തത് ?? മൂന്ന് മിനിറ്റത്തെ വ്യത്യാസത്തിൽ രണ്ടാമത് ലയനയുണ്ടായി, അത്രേയല്ലേ ഉള്ളൂ...അതൊരു വ്യത്യാസമാണോ എന്റെ മണ്ടീ... അല്ലെങ്കിലും കണ്ടാൽ വലിയ വ്യത്യാസം ഒന്നുമില്ലാത്ത ഇരട്ടകളല്ലേ അവർ, അയാൾ ഭാര്യയെ കളിയാക്കി. എന്തായാലും ലയനയോട് ചോദിച്ചു നോക്ക്.. മോളെ.... മഹേഷ് നീട്ടി വിളിച്ചു. അച്ഛാ.... ലയന ഓടിവന്നു. മോളെ... ഇന്നൊരു കൂട്ടർ മഹിമയെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അവൾ ഇപ്പോൾ കല്യാണം വേണ്ടെന്നും പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുകയാണ് അവരാണെങ്കിൽ അവിടെ നിന്നും പുറപ്പെടുകയും ചെയ്തു. അവൾ കല്യാണം കഴിക്കുന്നില്ലെങ്കിൽ വേണ്ട, മോൾക്ക് വേണ്ടി ഈ ആലോചന മുന്നോട്ടു കൊണ്ടുപോയാലോ എന്നാണ് അച്ഛൻ ആലോചിക്കുന്നത് അച്ഛാ... ഞങ്ങൾ രണ്ടുപേരും രണ്ടു വീടുകളിലേക്ക് പോകുന്ന കാര്യം എനിക്ക് ആലോചിക്കാൻ പോലും വയ്യ. ഞങ്ങൾക്ക് ഇരട്ടകളായ ആണുങ്ങളെ തന്നെ ആലോചിക്കാൻ പറ്റുമോ.?? അതിപ്പോ, അങ്ങനെ അച്ഛൻ നോക്കിയതാണ് മോളെ,പക്ഷെ അങ്ങനെയുള്ള പയ്യന്മാരെ ഒന്നും കിട്ടിയില്ല. എനിക്ക് മഹിമയെ പിരിയാൻ വയ്യ. ഒരു വീട്ടിലേക്ക് പോകാനാണെങ്കിലേ ഞാൻ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ...ലയന പറഞ്ഞു. എന്റെ പൊന്നുമോളെ... അവർ പെണ്ണ് കാണാനായി ഇങ്ങോട്ട് പുറപ്പെട്ടിട്ട് കുറച്ചു നേരമായി. നീ അച്ഛനെ വെറുതെ നാണം കെടുത്തല്ലേ, തൽക്കാലം ഒന്ന് അയാളുടെ മുൻപിൽ വന്ന് നിൽക്ക്. അത് കഴിഞ്ഞ് എന്തെങ്കിലും പറഞ്ഞ് നമുക്ക് കല്യാണം മുടക്കാം . അച്ഛന്റെ ദുരഭിമാനമാണെന്ന് കൂട്ടിക്കോളൂ തൽക്കാലത്തേന് മോൾ ഒന്ന് പെണ്ണുകാണൽ ചടങ്ങിന് നിൽക്ക് അല്ലെങ്കിലും അച്ഛനൊരു കാര്യം പറയുമ്പോൾ നിരസിക്കാൻ പണ്ടും ലയനക്കറിയില്ല.. ശരി അച്ഛാ... പക്ഷേ ഈ കല്യാണം നടത്തില്ല എന്ന് അച്ഛൻ എനിക്ക് വാക്ക് തരണം. ശരി. അച്ഛൻ സമ്മതിച്ചു. തൽക്കാലം അവർ വന്ന് പെണ്ണ് കണ്ടിട്ട് പൊയ്ക്കോട്ടെ.. ഉം... എന്നാൽ മോള് പോയി ഒന്ന് കുളിച്ച് സുന്ദരിയാകൂ... ഉം... അവൾ അകത്തേക്ക് പോയി. എന്റെ പൊന്ന് മോളെ... ആവശ്യമില്ലാത്ത പരിപാടിക്ക് ഒന്നും നീ നിന്നു കൊടുക്കാൻ പോകണ്ട നിന്റെ ജീവിതം പോകും കേട്ടോ. മഹിമ പറഞ്ഞു. അവരെന്തായാലും പുറപ്പെട്ടന്നല്ലേ പറഞ്ഞത് നമ്മുടെ അച്ഛന് നാണക്കേട് ഉണ്ടാക്കണ്ടല്ലോ എന്തായാലും അവർ വന്നിട്ട് പോട്ടെടി, ലയന പറഞ്ഞു. അവൾ കുളിച് റെഡിയായി. ഒരു സാധാരണ കോട്ടൺ സാരിയാണ് അവൾ ധരിച്ചത്. വലിയ താല്പര്യമൊന്നുമില്ലെങ്കിലും വീട്ടിൽ വരുന്നവരോട് മര്യാദയോട് പെരുമാറണമെന്നുള്ളതുകൊണ്ട് മാത്രം ലയന മുഖത്തൊരു പുഞ്ചിരി വരുത്തി, തന്നെ കാണാനായി എത്തിയവരുടെ മുൻപിലേക്ക് ചായയുമായി കടന്നുചെന്നു. അല്ലെങ്കിലും വിനയത്തോടെ മാത്രം മറ്റുള്ളവരോട് സംസാരിക്കുന്ന പെൺകുട്ടിയാണ് ലയന മഹിമ നേരെ തിരിച്ചാണ്, ഇഷ്ടമില്ലാത്തത് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കും... തന്നെ കാണാൻ എത്തിയ ചെറുക്കനെ വെറുതെ ലയന ഒന്ന് നോക്കി. പക്ഷെ ഒറ്റനോട്ടത്തിൽ തന്നെ തന്റെ ഹൃദയമാകെ അലിഞ്ഞു പോകുന്നത് പോലെ തോന്നിയവൾക്ക്. വൃന്ദാവനത്തിലെ കണ്ണനെ പോലെ ഇഷ്ടം തോന്നുന്ന ഒരു മുഖം, പെൺകുട്ടികളുടേതുപോലെ വിടർന്ന കണ്ണുകളാണ് അയാൾക്ക്. തോളൊപ്പം നീണ്ടുകിടക്കുന്ന അല്പം ചുരുണ്ട മുടിയിഴകൾ. ക്ലീൻ ഷേവ് ചെയ്ത മുഖമാണ്. പെട്ടെന്ന് അവൾക്ക് പണ്ടെങ്ങോ കണ്ട പുരാണസീരിയലിലെ രാധ ആവണമെന്ന് തോന്നി. ആ മുഖത്തേക്ക് നോക്കി വെറുതെ അങ്ങനെയിരിക്കണമെന്ന് തോന്നി... അല്ല, കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ അല്ലേ, മഹേഷ് പറഞ്ഞു. ലയന അച്ഛനെ ഒന്ന് നോക്കി.. പ്ലീസ് മോളെ.. ഒന്ന് സമ്മതിക്ക്. എന്നൊരു ദയനീയഭാവം അച്ഛന്റെ മുഖത്ത് അവൾ കണ്ടു. നമുക്ക് പുറത്തേക്ക് നിന്നാലോ?? അയാൾ ലയനയോട് ചോദിച്ചു. അവൾ തലയാട്ടി. മുൻവശത്തെ പടർന്നു പന്തലിച്ച മാവിന്റെ ചുവട്ടിലേക്ക് അവർ മാറി നിന്നു. തന്നെ ഒറ്റനോട്ടത്തിൽ എനിക്ക് ഒരുപാട് ഇഷ്ടമായി.പക്ഷേ വെറും സൗന്ദര്യത്തിൽ മാത്രമല്ലല്ലോ കാര്യം, വിവാഹജീവിതമെന്നത് സമാധാനം നിറഞ്ഞ ഒന്നാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.അയാൾ പറഞ്ഞു. സകല ഭാരങ്ങളും ഏറ്റെടുത്ത്, ഭാര്യയേയും കുഞ്ഞുങ്ങളെയും നോക്കാനായി മാത്രം ജീവിതം ഉഴിഞ്ഞു വയ്ക്കണം എന്നൊക്കെയുള്ള ആ ഒരു ഭർത്താവാകാൻ എനിക്ക് കഴിയില്ല. എന്റെ പങ്കാളി എന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യണം. കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ രണ്ടാളും ഒരുപോലെ പ്രയത്നിക്കണം അങ്ങനെ ഒരാളെയാണ് എനിക്ക് ആവശ്യം. ലയന ഒന്നും മിണ്ടിയില്ല... എടോ ഉള്ളത് പറഞ്ഞാൽ ഞാൻ ഇതുവരെയും പ്രണയിച്ചിട്ടില്ല.... അയാൾ പറഞ്ഞു. ലയന അയാളുടെ കണ്ണുകളിലേക്ക് നോക്കി. ഈ കാലത്തും പ്രണയിക്കാത്ത ഒരാളോയെന്ന് തനിക്ക് തോന്നിയേക്കാം പക്ഷേ സത്യമാണ്. എന്റെ പ്രണയം ഒരാൾക്ക് മാത്രം പകർന്നു കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം, എനിക്കിഷ്ടം തോന്നുന്ന ആൾ മരണം വരെ കൂടെ ഉണ്ടാകണം. ഇതൊക്കെ എന്റെ ആഗ്രഹങ്ങളാണ്. ആകെയുള്ള ഈ ചെറിയ ജീവിതത്തിൽ നമ്മുടെ കുഞ്ഞുകുഞ്ഞ് ഇഷ്ടങ്ങൾ സാധിച്ചെടുക്കണമല്ലോ... അവൾ ചിരിച്ചു. തനിക്കും എന്നെ ഇഷ്ടമാണെങ്കിൽ മാത്രം നമുക്ക് ആലോചന മുന്നോട്ടു കൊണ്ടുപോയാലോ.?? പറ തനിക്ക് എന്നെ ഇഷ്ട്ടമായോ?? അയാൾ ഉത്തരത്തിനായി അവളുടെ മുഖത്തേക്ക് നോക്കി. 💚💚💚💚💚💚💚 തുടരും. (ബാക്കി വായിക്കാൻ ഫോ.ളോ ചെയ്ത് ഒരു കമന്റ് ഇട്ടാൽ മതി ട്ടോ 🥰) #📔 കഥ2824
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _40 ✍️ രചന - Aysha akbar രാധികേ.... ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ....... പ്രകാശ് നിറഞ്ഞ പുഞ്ചിരിയോടെ അതും പറഞ്ഞു അകത്തേക്ക് വിളിച്ചതും അവരുടെ ഭാര്യ യെന്ന് തോന്നിക്കുന്നൊരു സ്ത്രീ അങ്ങോട്ട് വന്നിരുന്നു....... ഇരിക്കെടോ താൻ.... അപ്പോഴും ആകെ ക്കൂടി വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുകയായിരുന്ന അഭിയെ നോക്കി വീണ്ടും പ്രകാശത് പറഞ്ഞതും അവൻ പതിയെ അവിടേക്കിരുന്നു.... ഇത് രാധിക..... എന്റെ ഭാര്യ യാ...... രാധിക ക്ക് ഇതാരാണെന്ന് മനസ്സിലായോ..... അവരെ അവന് പരിചയപ്പെടുത്തി കൊണ്ട് ഭാര്യ യോടായി അയാളത് ചോദിക്കുമ്പോൾ വളരേ മനോഹരമായി ഒന്ന് പുഞ്ചിരിച്ചവർ .... പിന്നെ അറിയാതെ..... അഭി മന്യു വിനെ ഉള്ളാലെ ഞാൻ എത്ര ചീത്ത വിളിച്ചിട്ടുണ്ടെന്ന് അറിയുമോ.... രാധിക ഒരു ചിരിയോടെ അത് പറഞ്ഞതും അഭിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു...... അവൻ അന്തം വിട്ട് കൊണ്ടവരെ നോക്കി.... അവർ രണ്ട് പേരും ചിരിക്കുകയാണെങ്കിൽ കൂടി അവന് തിരികെ പുഞ്ചിരിക്കാൻ കഴിഞ്ഞില്ല...... മുഖമാകെ വരിഞ്ഞു മുറുകിയിരിപ്പായിരുന്നു.... ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം....... അതും പറഞ്ഞു രാധിക അകത്തേക്ക് പോകുമ്പോൾ പ്രകാശ് അഭിയെ നോക്കി..... എങ്ങനെയാ തന്നേ അവൾക്കറിയുന്നതെന്നാണോ സംശയം..... അവൾക്ക് മാത്രമല്ല..... ഈ വീട്ടിലെ ഓരോ ചുമരുകൾക്ക് പോലും തന്നേ അറിയാമെഡോ.... പ്രകാശ് അതും പറഞ്ഞു കൊണ്ട് പുഞ്ചിരിക്കുമ്പോഴും അഭിയുടെ മുഖം തെളിഞ്ഞിരുന്നില്ല.... പകരം...... ചിന്തകളും സംശയങ്ങളും എല്ലാം കൂടി ആ മുഖത്തൊരു പാട് തീർത്തു...... എങ്ങനെയെന്ന ഒരു ചോദ്ധ്യത്തോടെ അവൻ പ്രകാശിന്റെ മുഖത്തേക്ക് നോക്കുമ്പോഴും ചുവരിലേ ഫോട്ടോയിൽ നിന്ന് അവൾ ഇരുവരെയും നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു....... എന്റെ മോള് മൈഥിലി...... അവളാണ് ഈ വീടിന്റെ വിളക്ക്..... പ്രകാശ് പറഞ്ഞു തുടങ്ങിയപ്പോൾ ബാക്കി അറിയാനുള്ള ആകാംഷ യെക്കാൾ മൈഥിലി എന്ന പേര് അവനെ അസ്വസ്ഥമാക്കിയിരുന്നു... തന്റെ നീലാംബരിയുടെ സ്ഥാനത്ത് മൈഥിലി എന്ന പേര് വരുമ്പോൾ ഏത് മുഖമാണ് താനോർക്കുക.... അവന് വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു.... ആദ്യം ഉണ്ടാകുന്നത് തന്നേ പെൺകുഞ്ഞാവണേ എന്ന് പ്രാർത്ഥിചിരുന്ന ഞങ്ങൾക്ക് അവളെ കിട്ടാൻ അല്പം വർഷങ്ങളെടുത്തു..... മനീഷിനും മിഥുനും ജനിച്ചു കഴിഞ്ഞാണ് അവളുണ്ടാകുന്നത്... അന്ന് മുതൽ ഈ വീട്ടിൽ ഒരു പ്രത്യേക വെളിച്ചം വീശി....... എല്ലാത്തിനും അവളുണ്ടായിരുന്നു.... എവിടെയും അവളുണ്ടായിരുന്നു..... അവളുടെ ചിരികളും സംസാരങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമായി ഈ വീടിനൊരു ശബ്ദം വന്നു.... പ്രകാശ് അതും പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ അവളെ കുറിച് അവന്റെ മനസ്സോന്നോർത്തു.... അതേ.... തന്റെ കൂടെയുള്ളപ്പോഴും അവളങ്ങനെ തന്നെയായിരുന്നു...... കൂർപ്പിച്ചുള്ള ആ നോട്ടവും കുസൃതി യോടെയുള്ള സംസാരവും അവന്റെ ഉള്ളിലങ്ങനെ നിറഞ്ഞു നിന്നു...... ഞാൻ രാഷ്ട്രീയ ക്കാരനാണെങ്കിലും അതൊന്നും അവളെ ബാധിക്കുന്ന കാര്യമായിരുന്നില്ല..... ഇട്ട് മൂടാൻ തലമുറകളായി ഉണ്ടാക്കിയിട്ട സ്വത്തും അവൾക്ക് ആവശ്യമുണ്ടായിരുന്നില്ല.... അവള് അവളുടേതായ രീതിയിൽ വ്യത്യസതയായിരുന്നു...... ഏറ്റവും ലളിതമായി നടക്കാനായിരുന്നു അവൾക്കിഷ്ടം...... ചെറുപ്പം മുതലേ എല്ലാവരോടും അതിരറ്റ സഹാനുഭൂതിയും കരുണയും ഉള്ളവളായിരുന്നു...... പിശുക്കാനായ എന്നേ ധാനം ചെയ്യാൻ ശീലിപ്പിച്ചത് അവളാണ്.... എല്ലാവരുടെയും പ്രശ്നങ്ങൾ അവളുടേത് കൂടിയായിരുന്നു...... മന്ത്രി യായ അച്ഛന്റെ ഒരു ലേബലും ഇല്ലാതെ തന്നേ അവൾക്ക് പറ്റുന്നതെല്ലാം അവൾ സമൂഹത്തിനു വേണ്ടി ചെയ്തു..... അവളുടെ ഒരാഗ്രഹത്തിനും ഞങ്ങളാരും എതിര് നിൽക്കുമായിരുന്നില്ല.... എതിര് നിൽക്കേണ്ട ഒരു ആഗ്രഹവും അവൾക്കുണ്ടായിരുന്നില്ല താനും..... അവളുടെ ഏട്ടൻ മാരുടെയും ഞങ്ങളുടെയും എല്ലാം സന്തോഷം അവളെ ചുറ്റി പറ്റിയായിരുന്നു.... അങ്ങനെ അവളുടെ ഇഷ്ടം തന്നെയായിരുന്നു ജേർണലിസം പഠിക്കണമെന്നുള്ളതും..... അതിനും ഞങ്ങളാരും തടസ്സം നിന്നില്ല...... അങ്ങനെയിരിക്കെയാണ് അവളുടെ ഉള്ളിലൊരു കരട് വീഴുന്നത്......... പെൺകുട്ടികളെ കടത്തി കൊണ്ട് പോയി വേശ്യാ വൃത്തി ചെയ്യിക്കുന്ന ഒരു സ്ഥലത്തെ പറ്റി അവളറിഞ്ഞത്.... പ്രകാശ് ഒരു മൗനത്തോടെ അത് പറഞ്ഞതും അഭിയുടെ നെഞ്ചേന്തിനോ ഒന്ന് പിടച്ചു..... അത് ശെരിക്കും അവളെ ഏറെ അസ്വസ്ഥയാക്കിയിരുന്നു... അവരുടേതായ ഒന്നിലേക്കും എന്നേ വലിച്ചിഴക്കാത്ത അവളാദ്യമായി എന്നോട് ആവശ്യപ്പെട്ട കാര്യം അതായിരുന്നു..... പക്ഷെ.... അന്നെനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു..... അന്ന് ഭരണം ഞങ്ങളല്ലായിരുന്നു .... മാത്രമല്ല അതിനു പുറകിലുള്ള വരൊന്നും നമുക്കൊതുങ്ങുന്നവരായിരുന്നില്ല........ വിട്ട് കളയാൻ പറഞ്ഞു ഞാനവളെ ആശ്വസി പ്പിക്കുമ്പോഴും അവളതിന് പിറകെ തന്നെയായിരുന്നു....... അവളെ കൊണ്ട് പറ്റുന്ന വിധം അവൾ ശ്രമിച്ചെങ്കിലും എവിടെയും എത്താത്ത ആ ഒരു അവസ്ഥയിലാണ് പുതിയ കളക്ടർ ചാർജെടുക്കുന്നത്.... അഭിമന്യു അരവിന്ദ് ഐ ഏ എസ്...... പ്രകാശ് അതും പറഞ്ഞൊരു പുഞ്ചിരിയോടെ നിർത്തുമ്പോഴും അഭി യുടെ മുഖത്തെ സംശയങ്ങൾ ബാക്കിയായിരുന്നു..... പിന്നേ നടന്നതൊക്കെ തനിക്കും അറിയാവുന്നതല്ലേ..... താൻ നേരിട്ട് ഇൻവോൾവ് ചെയ്ത് അതെല്ലാം അടച്ചു പൂട്ടി...... ആ കാര്യത്തിൽ ഞാൻ തന്നേ ഒത്തിരി സഹായിച്ചിട്ടുണ്ട്.... അവിടെ നിന്നാണല്ലോ നമുക്കിടയിലൊരു ബന്ധം തുടങ്ങുന്നതും.... താൻ പറയുന്നതെല്ലാം ഞാൻ അന്ന് ചെയ്ത് തരുന്നതിനു പിന്നിലും എന്റെ മോള് തന്നെയായിരുന്നു...... അതവളുടെ കൂടെ ആവശ്യ മായിരുന്നു..... അത്രയും സ്ത്രീകളുടെ കണ്ണ് നീർ അവളുടെ കൂടിയായിരുന്നു... പ്രകാശ് അതും കൂടി പറഞ്ഞ് നിർത്തുമ്പോൾ മൈഥിലി എന്ന മന്ത്രി പുത്രിയോട് ഒരു ആരാധന മനസ്സിൽ തോന്നി തുടനങ്ങിയെങ്കിൽ കൂടി അത് തന്റെ നീലാംബരിയായി കാണാൻ അവനു കഴിയുന്നുണ്ടായിരുന്നില്ല....... ആ കാര്യം മുതലാണ് അവൾ തന്നേ ശ്രദ്ധിച്ചു തുടങ്ങിയത്...... അവള് നിന്റെ വല്യ ആരാധിക യായി മാറി..... നീ പോകുന്നിടത്തെല്ലാം അവള് വന്നിരുന്നു..... നിന്ന കണ്ടതും നീ ചെയ്യുന്ന കാര്യങ്ങളുമെല്ലാം ദ്ദേ ഈ കസേരയിലേക്കിരുന്നു അവൾ പറഞ്ഞു തുടങ്ങുമ്പോൾ കേൾക്കണമെന്നത് ഞങ്ങൾക്ക് നിർബന്ധിതമായിരുന്നു.... പ്രകാശ് അതും പറഞ്ഞു വീണ്ടുമോന്ന് ചിരിച്ചു..... അഭി അപ്പോഴും അങ്ങനെ യിരിക്കുകയാണ്..... അങ്ങനെ ഇവിടെയുള്ള ഓരോരുത്തർക്കും താൻ സുപരിചിതനായി..... പക്ഷെ.... അതെല്ലാം ഒരു ആരാധന മാത്രമാണെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റിയെന്ന് മനസ്സിലായത് അവൾക്ക് വിവാഹ ക്കാര്യം ആലോചിച്ചപ്പോഴായിരുന്നു........ ആരാധന മൂത്ത് പ്രണയമായത് അവൾ തന്നേ അറിഞ്ഞത് അപ്പോഴായിരിക്കുമൊരു പക്ഷെ........ നിന്നേ പോലൊരാളെ മതിയെന്നിടത്ത് നീ തന്നേ മതിയെന്ന് വാശി പിടിച്ചതും ഞങ്ങൾക്ക് കീഴടങ്ങേണ്ടി വന്നു....... നിന്നെക്കാൾ യോഗ്യരെ കണ്ട് പിടിക്കാൻ കഴിയുമെന്നറിഞ്ഞിട്ടും അവളുടെ ആഗ്രഹത്തിന് ഞങ്ങളെല്ലാവരും കൂട്ട് നിന്നു..... കാരണം നിന്നേ ഞങ്ങൾക്കും ഇഷ്ട കുറവുണ്ടായിരുന്നില്ല..... പക്ഷെ എത്ര പ്രൊപ്പോസൽ അയച്ചിട്ടും താനതൊന്നും ആക്സ്പ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല തനിക്ക് വിവാഹമേ വേണ്ടെന്ന ശാട്യവുമായിരുന്നു..... ആകെ ക്കൂടി കുഴഞ്ഞു പോയിരുന്നു ഞങ്ങൾ...... അവൾക്ക് ഊണും ഉറക്കവും ഇല്ലാതെയായി.... ഞങ്ങളും ആകെ ക്കൂടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു.... വീട്ടിലെ കളിയും ചിരിയുമെല്ലാം നിലച്ചത് പോലെ അവൾ നിശബ്ദയായി പ്പോയി... ഞങ്ങൾ ഓരോ നിമിഷവും ഉരുകുക യായിരുന്നു.... നിന്നേ കണ്ട് പേർസണലായി ഒന്ന് സംസാരിച്ചാലോ എന്ന് പലവട്ടം കരുതിയതാണ്.... പക്ഷെ വിവാഹം വേണ്ടെന്ന് പറയുന്ന ഒരാളോട് കൂടുതലേന്ത് പറയും താനെന്ന് അറിയുമായിരുന്നില്ല.... മാത്രമല്ല....... എന്റെ മോൾക്ക് വേണ്ടി മറ്റൊരാളുടെ മുമ്പിൽ അപേക്ഷിക്കാനും എനിക്ക് കഴിയുമായിരുന്നില്ല..... പ്രകാശൊരു ദീർഘ നിശ്വാസത്തോടെ അത് പറഞ്ഞു നിർത്തുമ്പോൾ അഭി അയാളെ തന്നേ നോക്കിയിരിക്കുകയായിരുന്നു....... കൈ രണ്ടും കൂട്ടി കൊണ്ട് തെരുപ്പിടിച്ചവൻ...... ആദ്യമായി എല്ലാവരും അവളോട് ദേഷ്യപ്പെട്ടു.... വഴക്ക് പറഞ്ഞു..... തല്ലാൻ വരെ കയ്യോങ്ങി..... അവൾക്ക് മാത്രം ഒരു മാറ്റവുമില്ല...... അവസാനം ഞാനവൾക്ക് രണ്ടാഴ്ച സമയം കൊടുത്തു....... ആ സമയത്തിനുള്ളിൽ അഭിമന്യു എന്റെ അടുത്ത് നിന്നേ ചോദിച്ചു വരിക യാണെങ്കിൽ അപ്പൊ നമുക്കത് മുന്നോട്ട് കൊണ്ട് പോകാം.... അല്ലെങ്കിൽ നീ വേറെ ഒരു വിവാഹത്തിന് സമ്മതിച്ചേ മതിയാവു വെന്ന് തീർത്തു പറഞ്ഞു ..... നീ വിവാഹം കഴിക്കില്ലെന്ന ഒറ്റ കാരണം കൊണ്ട് എന്റെ മോളെ അങ്ങനെ യിരുത്താൻ എന്നേ കൊണ്ട് കഴിയില്ലായിരുന്നെടോ..... പ്രകാശ് അവന്റെ കാലിലൊന്ന് തൊട്ട് കൊണ്ടത് പറയുമ്പോൾ ഒരച്ഛന്റെ വേദന അതിൽ തെളിഞ്ഞു കണ്ടു....... അവളിവിടേ നിന്ന് പോയിട്ടിപ്പോ ഏകദേശം മൂന്നാഴ്ച കഴിഞ്ഞു..... ഞാൻ രണ്ടാഴ്ച സമയമേ കൊടുത്തിരുന്നുള്ളൂ.... ഒരിക്കലും നടക്കില്ലെന്നു കരുതി പറഞ്ഞത് തന്നെയാ.... ആ സമയം കഴിഞ്ഞാൽ വേറെ വിവാഹം ആലോചിക്കാമല്ലോ എന്ന് കരുതി.... പക്ഷെ ഞാൻ പറഞ്ഞത് പോലെ തന്നേ താനവളെ അന്വേഷിച്ചു എന്റെ അടുക്കൽ വന്നതിലുള്ള അത്ഭുതം എനിക്കിപ്പോഴും വിട്ട് മാറിയിട്ടില്ല...... മൈഥിലിയെ കണ്ടു.... കൂടെയുണ്ടെന്ന് പറഞ്ഞു മനീഷിപ്പോ ഫോൺ വെച്ചതേയുള്ളൂ ....... പ്രകാശ് നിറഞ്ഞ ആനന്ദത്തോടെയും അതിലേറെ അത്ഭുതത്തോടെയും അത് പറഞ്ഞു നിർത്തുമ്പോഴായിരുന്നു അഭിക്ക് എല്ലാം വ്യക്തമായത്..... തന്റെ മനസ്സിൽ കയറി പ്പറ്റാൻ അവൾ മനഃപൂർവം തന്നേ വിഡ്ഢി യാക്കുകയായിരുന്നു..... അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല..... അനാഥയെന്ന് പറഞ്ഞു ആരോരുമില്ലാത്ത വളെന്ന് പറഞ്ഞു തന്റെ മുമ്പിൽ നാടകം കളിച്ചവൾ തന്റെ വീട് വരെയെത്തി.... എല്ലാവരുടെയും സ്നേഹത്തേ മുതലെടുത്തു...... എപ്പോഴോ താനും അവളിലേക്ക് ചാഞ്ഞു പോയി..... അവന് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അതിലേറെ സങ്കടവും..... സോറി സർ..... ഞാൻ അന്വേഷിച് വന്നത് നിങ്ങളുടെ മകൾ മൈഥിലി യെയല്ല.... എന്നെ വിഡ്ഢി വേഷം കെട്ടിച്ചെന്റെ കൂടെ നിന്ന ഒരുത്തിയെ അന്വേഷിച് അഭിമന്യു ഈ പടി കയറുകയു മില്ലായിരുന്നു....... പറഞ്ഞ സമയം കഴിഞ്ഞ സ്ഥിതിക്ക് മോൾക്ക് വേറെ വിവാഹം ഉറപ്പിച്ചോളൂ.... എഴുന്നേറ്റ് നിന്ന് ഗൗരവത്തോടെ അതും പറഞ്ഞു കൊണ്ടിറങ്ങി പോകുന്നവന്റെ മുഖത്തെ ദേഷ്യം കാൻകെ പ്രകാശ് തറഞ്ഞു പോയിരുന്നു..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ26199
- അമ്പിളി 🌝#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ നീയെൻ നീലാംബരി 🦋9 " അവന്റെ നോട്ടം കണ്ടോ.... ചവാൻ നേരത്താണെങ്കിലും നല്ലൊരു പെണ്ണ് കയ്യിൽ വന്നതിന്റെയാവും ....." താര വെറുപ്പോടെ വർഷയെയും അഭിയേയും മാറി നോക്കി പറഞ്ഞു. " നിന്നേക്കാൾ എന്ത് കൊണ്ടും ഭംഗി അവൾത്തന്നെയല്ലേ ....." താരയെ ഒന്ന് കൂടെ ചൂടാക്കാനെന്നപോലെ വർഷ പറഞ്ഞു. താര ദേഷ്യത്തിൽ കൈചുരുട്ടി. " എന്തൊക്കെ പറഞ്ഞാലും ഇങ്ങോട്ടേക്കല്ലേ അവനവളെ കൊണ്ട് വരുന്നത്. ഞാനും നീയും നമ്മുടെ അമ്മമാരും ഉള്ളപ്പോൾ അവൾക്കിവിടെ നരകത്തേക്കാൾ ഭീകരമായിരിക്കുമെന്ന് ഞാൻ പറയാതെ നിനക്കറിയാമായിരിക്കുമല്ലോ അല്ലെ? " " പിന്നല്ലാതെ......" ഇരുവരും പുച്ഛത്തോടെ ചിരിച്ചു. " ഞാൻ എന്റെ പ്രണയം പറഞ്ഞപ്പോൾ അവനൊരു ട്രൂലവ് ഉണ്ടെന്ന്...... എന്നിട്ടിപ്പോൾ അസുഖം വന്നെന്നറിഞ്ഞിട്ട് അവൾ പോയവഴിക്ക് പുല്ലുപോലും മുളച്ചു കാണില്ല .... " " അതിന് നിനക്ക് അഭിയേട്ടനോട് പ്രണയം ആയിരുന്നില്ലല്ലോ വെറും lust ആയിരുന്നല്ലോ..... " വർഷ സംശയത്തോടെ ചോദിച്ചു. " അന്നവന്റെ ബോഡി നീ കണ്ടതല്ലേ. എന്തൊരു മുടിഞ്ഞ ലുക്ക് ആയിരുന്നു. ആർക്കായാലും തോന്നിപ്പോകാവുന്നതേ എനിക്കും തോന്നിയിട്ടുള്ളൂ..." താര പറഞ്ഞതും വർഷയുടെ ചുണ്ടിലൊരു പുച്ഛം വിരിഞ്ഞു. അപ്പോഴേക്കും അഭി അലക്കിവിരിച്ചു വീട്ടിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. " ഒന്ന് മെലിഞ്ഞെന്നല്ലതെ ഇപ്പോഴും ലൂക്കിനൊരു കുറവും വന്നിട്ടില്ലല്ലോ..." വർഷ സൂത്രത്തിൽ പറഞ്ഞു. " അതിനിനി എനിക്കവനെ വേണ്ട..... ആ രോഗിക്ക് അതിനൊക്കെ ഇപ്പോൾ എത്ര കഴിവ് കാണുമെന്ന് ഊഹിക്കാവുന്നതുള്ളു...." അത് പറഞ്ഞു താര ചിരിച്ചുകൊണ്ടവൻ പോകുന്നത് നോക്കി നിന്നു . മുകളിൽ ബാല്കണിയിൽ അവർ തന്നെ നോക്കി എന്തൊക്കെയോ വഷളത്തരം പറയുകയാണെന്ന് അഭിക്ക് മനസിലായി. അവരെ മൈൻഡ് ചെയ്യാതെ വേഗമവൻ വീടിനടുത്തേക്ക് ചെന്നു. അടുക്കള വഴി അകത്തു കയറി. അടുക്കളയിൽ ജാനിച്ചേച്ചി വൈകുന്നേര ചായക്കുള്ള പഴംപൊരി ഉണ്ടാക്കുന്ന തകർത്ത പണിയിലായിരുന്നു. പഴംപൊരിയുടെ മണം മൂക്കിലടിച്ചതും അഭിക്ക് കൊതി വന്നു പോയി. പക്ഷെ കഴിക്കാൻ പറ്റില്ല. കംപ്ലീറ്റ് റിക്കവറി ആവാതെ മൈദ കഴിക്കരുതെന്നാണ് നീരജ് ഡോക്ടറുടെ കർശന നിർദ്ദേശം. ഇനി ഇപ്പൊ കഴിക്കാൻ പറ്റിയാലും കിട്ടാൻ പോകുന്നില്ല. വൈകുന്നേര ചായ എന്നൊരു പതിവ് പോലും അഭി മറന്നു പോയിട്ടുണ്ട്. ഇനി രാത്രി തന്നെ കാത്തിരിക്കുന്ന വളഞ്ഞ പത്രത്തിലെ കഞ്ഞിയാണ് രാത്രി ഭക്ഷണം. അത് വരെ റൂമിൽ പോയി കിടക്കും. " അഭി മോനെ.....ദാ ........" ചൂടാറിയ ഒരു പഴം പൊരി ജാനിച്ചേച്ചി അഭിക്ക് നേരെ നീട്ടി. വേണ്ട എന്ന് പറയാൻ തുടങ്ങുന്നതിന് മുന്നേ അവിടെ ഒരു കയ്യടി മുഴങ്ങി. " അപ്പൊ ഇതാണ് ഇവിടെ നടക്കുന്നതെല്ലേ............. നന്നായിട്ടുണ്ട്..... " മീനാക്ഷി അകത്തു നിന്നുള്ള അടുക്കള വാതിൽക്കൽ നിന്നും കയ്യടിയോടെ പറഞ്ഞു. ജാനിച്ചേച്ചി ഭയന്ന് പോയി . " കുഞ്ഞേ.... ഞാൻ മോൻ ഇതിലെ പോകുന്നത് കണ്ടപ്പോൾ...." അവർ വാക്കുകൾക്കായി പരതി. അബി നിസ്സഹായതയോടെ അവരെ നോക്കി പോയി. " ഇത് എന്നത്തേയും പതിവായിരിക്കുമല്ലേ , നാണമുണ്ടോടാ നിനക്കിങ്ങനെ അടുക്കളയിൽ ജോലിക്കാരിയുടെ കയ്യിൽനിന്നും ഞങ്ങൾ ആരും കാണാതെ ഓരോന്ന് വാങ്ങി കഴിക്കാൻ? " നല്ല പുച്ഛത്തോടെ മീനാക്ഷി പറഞ്ഞത് കേട്ട് നാണക്കേടോടെ അഭി തലതാഴ്ത്തി നിന്നു. ജാനിച്ചേച്ചി അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് കേട്ടഭാവം നടിക്കാതെ മീനാക്ഷി വീണ്ടും അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഹൃദയം നുറുങ്ങുന്നുണ്ടെങ്കിലും പതിവ് ചിരിയോടെ ഒന്നും മിണ്ടാത്തവൻ അകത്തേക്ക് നടന്നു. ഹാളിൽ രാവിലെ കത്തിച്ചു വച്ചിരിന്ന അണഞ്ഞ വിളക്കുകളുള്ള മുത്തശ്ശന്റെയും അമ്മയുടെയും ഫോട്ടോകളിലേക്കൊന്ന് നോക്കി വേദനയോടവൻ റൂമിൽ കയറി വാതിലടച്ചു. ദേഷ്യത്തോടെ മീനാക്ഷി അത് നോക്കി നിന്നു. കത്തി കൊണ്ടിരിക്കുന്ന ഗ്യാസ് ഓഫ് ചെയ്തവർ ജനിച്ചേച്ചിക് നേരെ തിരിഞ്ഞു. അവരുടെ കവിൾ നോക്കി ഒറ്റയടി.അഭിക്ക് നീട്ടിയ പഴംപൊരി നിലത്തേക്ക് തെറിച്ചു. താൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ പോയ അഭിയോടുള്ള ദേഷ്യം കൂടെ അവരാ അടിയിൽ തീർത്തു. ജാനിച്ചേച്ചി നിറകണ്ണുകളോടെ കവിൾ പൊതിഞ്ഞു പിടിച്ചു. " നിങ്ങടെ ശമ്പളം തരുന്നത് ഞങ്ങളുടെ ഭർത്താക്കന്മാരാണ്. അല്ലാതെ ആ പോയ ചാവാലിപ്പട്ടിയല്ല . ഞാനോ ഏടത്തിയോ അറിയാതെ നിങ്ങൾ അവനു പച്ചവെള്ളം കൊടുത്തെന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ............" അവർക്ക് നേരെ വിരൽ ചൂണ്ടി ദേഷ്യത്തിൽ പറഞ്ഞു കൊണ്ടവർ തിരിഞ്ഞു നടന്നു. ജാനിച്ചേച്ചി മുഖം പൊത്തി കരഞ്ഞു ..... " ഇതിനൊന്നും നിങ്ങൾ അനുഭവിക്കാതിരിക്കില്ല....." അവർ ഹൃദയം പൊട്ടി പറഞ്ഞു പോയി . അഭി റൂമിൽ ചെന്ന് ബെഡിലേക്ക് കമഴ്ന്നു വീണു. തല പൊളിഞ്ഞു പോകുന്ന വേദന തോന്നിയവന്. ഇത്രത്തോളം അപമാനിക്കാൻ താൻ അവരോടൊക്കെ എന്താണ് ചെയ്തതെന്ന് അവനൊരു ഊഹവുമില്ല. അവൻ അവനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അമ്മയെ വെറുതെ ഓർത്തു പോയി. " മരിക്കണ്ടായിരുന്നു അമ്മേ...... എന്നെ ഒറ്റക്കാക്കി പോകണ്ടായിരുന്നു............." നീറുന്ന നെഞ്ചോടെ അഭി പറഞ്ഞു. ക്ഷീണം കൊണ്ടും വിഷമം കൊണ്ടും കണ്ണുകൾ അടഞ്ഞു തുടങ്ങി. പക്ഷെ തുറന്നിട്ട ജനലിലൂടെ വരുന്ന വെളിച്ചം അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തി . അഭി എണീറ്റ് ജനൽ അടക്കാൻ കൈ നീട്ടിയതും മിഴികൾ വെറുതെ കുറച്ചു മാറി കാണുന്ന ഗസ്റ്ഹൗസിലേക്ക് നീണ്ടു. അതിനു മുറ്റത്തായി മഞ്ഞ കളറിൽ ഒരു ടോപ്പും കറുപ്പ് പാന്റും ധരിച്ചു ഈറൻ മുടി വിരിച്ചിട്ടു ഒരുത്തി മുറ്റത്തുള്ള വലിയ പ്ലാവിന്റെ തണലിൽ കിങ്ങിണിയോട് സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ മുഖം കണ്ടാൽ അറിയാം നേരത്തെ ഉള്ള ഭയം എല്ലാം മാറിയിട്ടുണ്ടെന്ന്. കുളത്തിൽ നിന്നും ശരിക്ക് ആളെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ ശരിക്കവളെ കാണാമായിരുന്നു. അമ്മാവൻ പറഞ്ഞത് വച്ച് അവളൊരു പാവപെട്ട അനാഥ കുട്ടിയാണ്. പക്ഷെ അങ്ങനയല്ലെന്ന് അവന് തോന്നി. അപ്സരസ്സിനെ പോലെയുള്ളവളേ അങ്ങനെ നോക്കി നിൽക്കുമ്പോൾ അഭിക്കവളോട് സഹതാപം തോന്നി. " എന്തിനാ കൊച്ചെ ഈ നരകത്തിലേക്ക് നീ വന്നത്? " അവൻ പറഞ്ഞു തീർന്നതും എന്തോ ഉൾപ്രേണയോടെ മധു ആ തുറന്നിട്ട ജാലകത്തിലേക്ക് നോക്കി. അഭി ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് തന്നെ അവനാ നിൽക്കുന്നതിൽ നിന്നും ഒരടി മാറാൻ സാധിച്ചില്ല. അവളുടെ നോട്ടം കൃത്യം അഭിയുടെ മുഖത്തു വന്നു വീണു. ഒന്ന് മുഖം ചുരുക്കി നോക്കിയതും അവനാണെന്നു അവൾക്ക് പെട്ടന്ന് മനസിലായി. മധു നന്ദിയോടെ അവനെ നോക്കി പുഞ്ചിരിച്ചു. അഭിയും തിരിച്ചൊന്ന് പുഞ്ചിരിച്ചു. അപ്പോഴാണ് അവൾക്കടുത്തേക്ക് രണ്ടു അമ്മവാന്മാരും നടന്നു വരുന്നത് അഭി കാണുന്നത്. അവരെ കണ്ടതും മധു ബഹുമാനത്തോടെ മുഖം കുനിച്ചു. അവർക്കൊപ്പം വന്ന സജീവേട്ടൻ കിങ്ങിണിയോടെന്തോ പറഞ്ഞതും അവൾ മധുവിനോട് ബൈ പറഞ്ഞു അവിടിന്നു നടന്നു. അവൾക്കൊപ്പം മൂവരും വീടിനകത്തേക്ക് കയറി. അവർ കയറി പോയതും അഭി ജനൽ അടച്ചു. ചുളുങ്ങി കിടക്കുന്ന വിരി നേരെ വിരിച്ചു അതിൽ കയറി കിടന്ന് മയങ്ങി തുടങ്ങി. കഴിക്കുന്ന മരുന്നുകളും ആവശ്യത്തിനുള്ള ഭക്ഷണം ഇല്ലായ്മയും ചെയ്യുന്ന ജോലികളും കുളത്തിലെ സംഭവവും അവനെ നന്നേ തളർത്തിയിരുന്നു . ************************ മധു അവർക്കൊപ്പം അകത്തു കയറി. മാധവന്റെയും മഹാദേവന്റെയും മുഖം വളരെ ഗൗരവത്തിലായിരുന്നു. അവരെ സംബന്ധിച്ചു അവൾ അവരുടെ ജോലിക്കാരിയാണല്ലോ. അവർ രണ്ടു പേരും അവിടുള്ള സോഫയിലേക്കിരുന്നു. മധുവും സജീവനും അവർക്കടുത്തായി നിന്നു. " പേരെന്താ നിന്റെ? " മാധവൻ ഗൗരവത്തിൽ ചോദിച്ചു. അയാളുടെ വസ്ത്രത്തിലും മുഖത്തിലും ഉണ്ടായിരുന്ന അതേ അധികാരഭാവം ആ ചോദ്യത്തിലും ഉണ്ടായിരുന്നു. " മധുബാല...." " നീ എന്തിനാണ് ഇങ്ങോട്ടു വന്നതെന്ന് നന്നായറിയാമല്ലോ അല്ലെ? " "മ്മ്................" " വെറും ഒരുവർഷം , നിനക്ക് നിന്റെ ജോലി തീർത്തു ഞങ്ങൾ തരുന്ന കാശു വാങ്ങി പോകാം... പോകണം.... കേട്ടല്ലോ? " മധു വീണ്ടും മൂളി. " ഒരു കാര്യം പറയാം....ഞങ്ങളെ സംബന്ധിച് ഈ കല്യാണം വളരെ അത്യാവശ്യമാണ്.... അത് കൊണ്ടാണ് ഒന്നര കോടി മുടക്കി നിന്നെപ്പോലെ അനാഥാലയത്തിൽ ജീവിക്കുന്നൊരുവളെ കണ്ടു പിടിച്ചു കൊണ്ട് വന്നത്. അഭിക്ക് പക്ഷെ , ഞങൾ പിശുക്ക് കാരണം അവനെ പരിചരിക്കാൻ കൊണ്ടുവരുന്ന ഫ്രീയായൊരു ആള് മാത്രമാണ് നീ.... അത് അങ്ങനെ തന്നെ മതി. അല്ലാത്തൊരു സ്നേഹം അവനോട് നിനക്കുണ്ടാവരുത്.... ഞങൾ പറയുന്ന ദിവസം നീ ഇവിടുന്ന് ഇറങ്ങണം. അതിനു മുന്നേ അതിബുദ്ധി കാണിക്കരുത്...." അയാൾ പറഞ്ഞത് മനസിലാവാതെ അവൾ സംശയത്തോടെ പുരികം ചുളിച്ചു " അവന്റെ ഒരംശം നിന്റെ വയറ്റിൽ തുടിക്കരുതെന്ന്....." മധു അന്തംവിട്ടവരെ നോക്കി. എനിക്കിപ്പോ അതാണല്ലോ പണി എന്നായിരുന്നു ആ നോട്ടത്തിന്റെ അർഥം . മാധവൻ മഹാദേവനെ നോക്കി. അവൾ വെറും സെൽഫിഷ് ആണെന്നവർക്ക് മനസിലായി. മഹാദേവൻ ഒന്ന് നെടുവീർപ്പിട്ടു. പിന്നെയും എന്തൊക്കെയോ ഭീഷണി പോലെ അയാൾ പറഞ്ഞു. എല്ലാം കൂടി കേട്ടിട്ട് മധുവിനൊരു കാര്യം മനസിലായി. ഒന്നിലും ഇടപപെടാതെ ഒരുവർഷം നിന്ന് തരുന്ന പൈസേം കൊണ്ട് നാടുവിട്ടാൽ ജീവനോടെ പോകാം. ഇല്ലെങ്കിൽ മരിച്ചെന്ന് പോലും പുറംലോകം അറിയാത്ത വിധം എല്ലാം അവർ തീരുമാനമാക്കിക്കോളും . സ്വത്ത് കിട്ടി കഴിഞ്ഞാൽ അഭിമന്യുവിനെ പോലും അവർ തട്ടിക്കളയുമെന്നവൾക്ക് തോന്നി. " എനിക്കൊരു കാര്യം പറയാനുണ്ട്.." എല്ലാം കേട്ട് കഴിഞ്ഞവൾ പറഞ്ഞു. സജീവൻ മിഴിച്ചവളെ നോക്കി. " ഞാൻ ആരുടേയും കാര്യത്തിൽ ഇടപെടില്ല. എന്റെ കാര്യത്തിലും ആരും ഇടപെടരുത്. ഇടപെട്ടാൽ ഞാൻ പ്രതികരിക്കും. ആരോടായാലും..... " ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞത് കേട്ട് മാധവൻ ഉൾപ്പെടെ എല്ലാവരും ഞെട്ടി പോയി. " സമ്മതിച്ചു...." എടുത്തടിച്ചപോലെ മഹാദേവൻ പറഞ്ഞു. മധു അയാളെ നോക്കി ചിരിച്ചു. അതിനു സമ്മതിച്ചാൽ അവൾ ഒരുവർഷം അവിടെ പിടിച്ചു നിന്നോളും. ഇല്ലെങ്കിൽ അവിടുള്ള പെൺപട അവളുടെ തോലൂരുമെന്നയാൾക്കറിയാം .. മാധവനും എതിരൊന്നും പറഞ്ഞില്ല. അവർ ഇറങ്ങിയതും അവൾക്ക് പിന്നിൽ നടക്കുന്ന സജീവൻ മധുവിന് നേരെ തിരിഞ്ഞു അടിപൊളി എന്ന് ചുണ്ടുകൾ കൊണ്ട് പറഞ്ഞു. മധു ഒന്ന് നെടുവീർപ്പിട്ട് അകത്തേക്ക് നടന്നു. ചാർജിൽ ഇട്ട ഫോണ് എടുത്തു നോക്കി തുടങ്ങി.... തുടരും...........2876
- shan Nmlകല്ലെകുളങ്ങര ഭഗവതി ക്ഷേത്രം #📔 കഥ #അമ്മേ ദേവി #ദേവി #Kallekulangara #ക്ഷേത്രം1K2K
- 💫𝓢𝓱𝓪𝓷𝓾💫#💞 നിനക്കായ് #📖 കുട്ടി കഥകൾ #✍️പൊതുവിജ്ഞാനം #💭 എന്റെ ചിന്തകള് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ11K3K
- അമ്പിളി 🌝#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ MY DOCTOR ❤️38 ആര്യ പോയതും മൂവരും ടേബിളിലുള്ള പുട്ടും കടലക്കറിയും എടുത്തു കഴിച്ചു തുടങ്ങി. " നിന്റെ അമ്മേടെ ഭക്ഷണം ഒരു രക്ഷയുമില്ല മോനേ..... " ആരോൺ ആസ്വദിച്ചു കഴിച്ചുകൊണ്ട് പറഞ്ഞു. " ഇതിനേക്കാൾ അടിപൊളിയാണ് അച്ഛന്റെ ഫുഡ്. പക്ഷെ ഇന്ന് അമ്മക്കാണ് കിച്ചൻ ഡ്യൂട്ടി... " " അത് ശരിയാണ്, പക്ഷെ നമ്മുടെ ഒക്കെ പേരെന്റ്സിൽ വച്ചു നോക്കുമ്പോൾ ഏറ്റവും കിടിലൻ നമ്മടെ ഹിറ്റ്ലെറിന്റെതാണ്..... അല്ലേടാ.... " സിറിക്ക് നേരെ നോക്കിയായിരുന്നു ആരോൺ അത് പറഞ്ഞത്. " യെസ്. He is always perfect " സിറി നേർത്തൊരു പുഞ്ചിരിയോടെ പറഞ്ഞു. " പറഞ്ഞിട്ടെന്താ.. ഞങ്ങളെ കണ്ടാൽ അങ്ങേര് കണ്ടം വഴി ഓടിക്കാറാല്ലെ പതിവ്" വൈശാഖ് പൊട്ടി ചിരിച്ചു. സിറി ഒന്നും മിണ്ടാതെ അവരെ കേട്ടിരുന്നു. " നീ ഓക്കേ അല്ലെ? "അവന്റെ മൗനം കണ്ടു വൈശാഖ് അവന്റെ കൈക്കു മുകളിൽ കൈ വച്ചു. " ഇന്നലെത്തെക്കാൾ ഓക്കേ ആണ്. ഒറ്റ രാത്രി കൊണ്ട് ജീവിതത്തിൽ എന്തൊക്കെയോ സംഭവിച്ചു. ഞാൻ ശരിക്കും ഷോക്ക് ആയി പോയി. പക്ഷെ ഞാനത് പുറത്ത് കാണിച്ചില്ല. എന്നെകൊണ്ട് ആവും വിധം സാഹചര്യത്തെ മാനേജ് ചെയ്തു. എനിക്ക് ആരെക്കാളും വലുത് എന്റെ അപ്പനാടാ.... അങ്ങേര് ആഗ്രഹിച്ചതൊന്നും നഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല..... " അവന്റെ പക്വതയിൽ അവർക്ക് വല്ലാത്ത അഭിമാനം തോന്നി. അതിന്റെ കാരണം ആ മനുഷ്യന്റെ കരുതലും സ്നേഹവും ആണെന്ന് അവർക്ക് അറിയാത്തതല്ലല്ലോ. തങ്ങളുടെ അച്ഛന്മാരെപ്പോലെയെ അല്ല അവനെ അദ്ദേഹം വളർത്തിയത്. അമ്മയില്ലാത്ത കുറവറിയിക്കാതെ അത്രയും അടിപൊളി ആയിട്ടവനെ മൂപ്പർ നോക്കിയിട്ടുണ്ട്. അപ്പോൾ പിന്നെ എന്ത് നഷ്ടപ്പെടുത്തിയിട്ടായാലും അപ്പനെ അവൻ വേദനിക്കാൻ അനുവദിക്കില്ല. " ഇന്ന് വീട്ടിൽ പോവുന്നുണ്ടോ? " ആരോൺ ചോദിച്ചു. " അപ്പനെ വിളിക്കട്ടെ, അഞ്ജുവിന്റെ സ്റ്റാൻഡ് അറിയട്ടെ. എന്നിട്ട് തീരുമാനിക്കാം.... " അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടക്ക് വലിയ ശബ്ദത്തിൽ സിറിയുടെ ഫോൺ ബെല്ലടിച്ചു. " ഐഷുത്തയാണല്ലോ..... " ഫോൺ എടുത്തു നോക്കി പറഞ്ഞു കൊണ്ടവൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചു. " സിറി അഞ്ചു എവിടെടാ, ഹോസ്റ്റലിൽ ഇല്ല വിളിച്ചിട്ടാണെങ്കിൽ ഫോണും എടുക്കുന്നില്ല....... " ഒരുപാട് വെപ്രാളത്തോടെയുള്ള ഐഷുവിന്റെ ശബ്ദം അപ്പുറത് മുഴങ്ങി.. അഞ്ജു ഫോൺ എടുക്കാത്തതിന്റെയും അവൾ ഹോസ്റ്റലിൽ ഇല്ലാത്തതിന്റെയും എല്ലാം വെപ്രാളം ആ ശബ്ദത്തിൽ ഉണ്ടായിരുന്നു. " ടെൻഷൻ ആവാതെ ഇത്ത..... അഞ്ചു എന്റെ വീട്ടിൽ ഉണ്ട്. " സിറി പറഞ്ഞതും അപ്പുറത് ആശ്വാസത്തിന്റെ ഒരു നെടുവീർപ്പവന് കേൾക്കാമായിരുന്നു. " ഞാൻ ഇപ്പൊ വൈശാഖിന്റെ വീട്ടിലാണ്... അഞ്ചു എന്റെ വീട്ടിൽ ഉണ്ട്. ഞാൻ അവളോട് വിളിക്കാൻ പറയാം.... " " അത് എന്താ നീ അവിടെയില്ലാത്തത്. അവൾ അവിടെ ഒറ്റക്കാണോ. അവൾ ഓക്കേ ആണോ? " ഐഷു സംശയത്തോടെ ചോദിച്ചു. " അഞ്ജുവിന് ഒരു കുഴപ്പോം ഇല്ല. അവൾ അവിടെ ഒറ്റക്കല്ല എന്റെ അപ്പനുണ്ട്. കാര്യങ്ങൾ എല്ലാം അവൾ പറഞ്ഞു തരും.. " അവൻ പറഞ്ഞു. പിന്നെയും കുറെയെന്തൊക്കെയോ ചോദിച്ചു ഐഷു കുറച്ചു കഴിഞു ഫോൺ കട്ട് ചെയ്തു. അവൾക്കപ്പോഴേക്കും നല്ല ആശ്വാസം തോന്നി. " നമുക്ക് കഴിച്ചിട്ട് പുറത്തൊക്കെയൊന്ന് പോയാലോ? " ഫോൺ കട്ട് ചെയ്തയുടനെ വൈശാഖ് ചാടി കയറി ചോദിച്ചു. സിറിയും ആരോണും സമ്മതത്തിൽ തലയാട്ടി. സിറിയോട് സംസാരിച്ചപ്പോൾ ഐഷുവിനും ആശ്വാസമായി. അഞ്ചു സേഫ് ആണെങ്കിലും, ഒറ്റക്ക് എന്തായിരിക്കും സിറിയുടെ വീട്ടിൽ എന്നത് അവൾക്കുള്ളിലൊരു ചോദ്യമായി കിടന്നു. അത് താൽക്കാലത്തേക്ക് അവഗണിച്ചു ഐഷു റൂമിൽ കയറി ഡ്രെസ്സുമെടുത്തു ബാത്റൂമിലേക്ക് പോയി. *********************** അസ്തമയ സൂര്യന്റെ അവസാന കിരണവും അവസാനിക്കുന്നതവൾ വിടർന്ന കണ്ണുകളോടെ നോക്കി നിന്നു.ഇത്രയും നല്ലൊരു സൂര്യസ്തമയം മുന്നേ കണ്ടിട്ടുണ്ടോ എന്നവൾക്ക് സംശയമായി. മഴക്ക് മുമ്പുള്ള തണുത്ത ഈറൻ കാറ്റവളുടെ അഴിച്ചിട്ട നീണ്ട മുടിയിഴകളെ ഉലച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു. കരിമഷി കൊണ്ട് കറുപ്പിക്കാത്ത കണ്ണുകളും ചായം പുരട്ടാത്ത ചുണ്ടുകളും ആ കുഞ്ഞു മുഖത്തിന്റെ ഭംഗി ഒരുപാട് വർദ്ധിപ്പിച്ചിരുന്നു. കാറ്റിൽ ഞെട്ടറ്റ് വീഴുന്ന മാങ്ങയുടെ ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു. എത്ര നേരമായി ആ നിൽപ്പ് തുടങ്ങിയിട്ടെന്ന് അഞ്ചുവിനറിയില്ല. അവളിപ്പോൾ ഏഥന്റെ ബാൽക്കണിയിലാണ്. വൈറ്റിൽ റെഡ് പൂക്കളുള്ള ടീഷർട്ടും ബ്ലാക്ക് പാലാസോ പാന്റും ധരിച്ചു ബാൽക്കണിയിലെ റെലിംഗിൽ പിടിച്ചു ദൂരേക്ക് മിഴികളൂന്നി നിൽക്കുന്നവളെ ആറ്റുകട്ടിലിൽ കമഴ്ന്നു കിടന്നു ഏഥൻ നോക്കി കാണുകയായിരുന്നു. എന്താണ് ആ മനസിലൂടെ ഓടുന്നതെന്ന് അവൻ വെറുതെ ചിന്തിച്ചു. ഇന്നൊരു ദിവസം മുഴുവൻ അവൾ തന്നോടൊപ്പം ഉണ്ടായിരുന്നതെത്ര നന്നായെന്നവന് തോന്നി. അവളെക്കുറിച്ചു തനിക്കും തന്നെ കുറിച്ചവൾക്കും ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു. ഒത്തിരി സംസാരിക്കുന്ന, ഒരുപാട് വിഷമങ്ങൾ കൊണ്ട് നടക്കുന്ന ആ കുഞ്ഞു കാന്താരിയോട് മുന്നത്തേക്കാൾ ഒരുപാടിഷ്ട്ടം കൂടിയിട്ടുണ്ട് ഏഥന്. പരസ്പരം ഒരുപാട് സംസാരിച്ചും ജീവിതാനുഭവങ്ങൾ പങ്കുവച്ചും പാചകം ചെയ്തും കഴിച്ചും ചിരിച്ചും ചിലവഴിച്ച ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം. ഇടാൻ ഡ്രസ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് ഏഥൻ പുറത്തു പോയി ഒരുപാട് ഡ്രെസ്സുകളുമായിട്ടായിരുന്നു തിരിച്ചു വന്നത്. അതിലുള്ളതെല്ലാം കണ്ടപ്പോൾ ആദ്യം അഞ്ജുവിനൊരു ജാള്യത തോന്നിയെങ്കിലും ആളൊരു gynecologist ആണല്ലോ എന്ന ചിന്തകൊണ്ടവൾ അത് അഡ്ജസ്റ്റ് ചെയ്തു. ഏഥൻ സിറിയെ വിളിച്ചപ്പോൾ അഞ്ജുവും അവനോട് സംസാരിച്ചിരുന്നു. രണ്ടുപേർക്കിടയിലും ഏകദേശധാരണ എത്തിയിട്ടുണ്ടെന്ന് അവനു മനസിലായിട്ടുണ്ട്. അത്കൊണ്ടാണോ എന്തോ അവൻ ഒരുപാട് ഹാപ്പി ആയി തോന്നി അവൾക്ക്. അവൻ പറഞ്ഞിട്ടാണ് ഐഷുവിനെ അഞ്ചു വിളിച്ചത്. നേരിട്ട് സംസാരിക്കാമെന്നായിരുന്നു വിചാരിച്ചിരുന്നത്. കൂടുതൽ ഒന്നും സംസാരിച്ചില്ല. നാളെ തിരിച്ചു ഹോസ്റ്റലിലേക്ക് വരാമെന്നും എന്നിട്ട് നേരിട്ട് സംസാരിക്കാമെന്നും പറഞ്ഞു കാൾ കട്ട് ചെയ്തു. ഉച്ച ഭക്ഷണം കഴിച്ചു താഴെ ഇരുന്നപ്പോൾ റൂം കാണിച്ചു തരാമെന്നു പറഞ്ഞു ഏഥൻ മുകളിലേക്ക് കൂട്ടികൊണ്ട് വന്നതായിരുന്നവളെ. ആദ്യം ആ റൂമിലേക്ക് കയറിയപ്പോൾ ലിറ്ററേലി അഞ്ചു ഞെട്ടി പോയി. താഴെ കണ്ടതൊന്നും ഒരു luxuary അല്ലെന്നവൾക്ക് ഏഥന്റെ റൂം കണ്ടപ്പോൾ മനസ്സിലായി. സിനിമയിലും കഥകളിലും മാത്രം കണ്ടിട്ടുള്ള, അവളുടെ ഭാവനകൾപ്പുറം നിൽക്കുന്നൊരു റൂം ആയിരുന്നത്. ഓരോ വസ്തുക്കളും അതിന്റെ luxuary വിളിച്ചോതുന്നുണ്ടായിരുന്നു. ഒരുപാട് നേരമെടുത്തു ഓരോന്നുമവൾ കൗതുകത്തോടെ കണ്ടു തീർത്തു. Aesthetic എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവുമെന്നവൾ ചിന്തിച്ചു. അതിനു ശേഷമാണ് ബാൽകണിയുടെ കാര്യം ഏഥൻ പറയുന്നത്. ആ ബാൽക്കണിയിൽ എത്തിയപ്പോൾ മറ്റേതോ ലോകത്ത് എത്തിയ പോലെയായിരുന്നു അഞ്ജുവിന്. അവിടെനിന്നുള്ള കാഴ്ച അത്രയും സുന്ദരമായിരുന്നു. എന്തോ ഒരു തോന്നലിൽ പിന്നിയിട്ട മുടി വിടർത്തിയിട്ടു നിന്നതാണ്. ആ നിൽപ്പ് നിന്നിതാ ഇപ്പോൾ sunset വരെ കണ്ടു. ആ നേരമത്രയും അവളുടെ മുടിയിൽ നിന്നുയരുന്ന പലപ്പൂവിന്റെ ഗന്ധവും ആസ്വദിച്ചു ആറ്റുകട്ടിലിൽ ഏഥൻ കമഴ്ന്നങ്ങനെ കിടന്നു. ഏഥൻ പതുക്കെ അതിൽ നിന്നെണീറ്റു. അഞ്ജുവത് അറിഞ്ഞിട്ടില്ലെന്നവന് മനസിലായി. ഏഥൻ താഴെ കിച്ചണിൽ പോയി കോഫി മേക്കറിൽ രണ്ടു കോഫി ഉണ്ടാക്കാൻ വച്ചു . ഏകദേശം ഇരുട്ടായി തുടങ്ങിയതിനാൽ വീടുമുഴുവൻ ലൈറ്റ് ഇട്ടു.എന്നിട്ട് കോഫിയുമായി തിരിച്ചു റൂമിലെ ബാൽക്കണിയിൽ എത്തി. അഞ്ചുവിനടുത്തായി ചെന്ന് നിന്നു. " കോഫി..... " ഏഥന്റെ ഗഭീര്യമുള്ള ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി. അഞ്ചു പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും കോഫി വാങ്ങിച്ചു. ഒരു സിപ് എടുത്തു. " ഏഥൻ...... മറ്റന്നാൾ കോളേജിലേക്ക് വരില്ലേ? " " വരും........... " അഞ്ചു ഒന്ന് മന്ദഹസിച്ചു. " why? " " ഒന്നുല്ല..... കോളേജ് മൊത്തം ഞെട്ടാനുള്ള വകുപ്പുണ്ട്.... " അത് കേട്ടപ്പോൾ ഏഥനും പുഞ്ചിരിച്ചു. " സന്തൂർ ഡാഡി... " അഞ്ചു വീണ്ടും ചിരിച്ചു. " of course " ഏഥൻ ചിരിച്ചു കൊണ്ട് കോഫി കുടിച്ചു തീർത്തു. അഞ്ചു പക്ഷെ പതുക്കെയായിരുന്നത് കുടിച്ചത്. ഏഥൻ ഒറ്റ കൈകൊണ്ട് ഇട്ടിരിക്കുന്ന oversized black ടീഷർട്ട് തലയിലൂടെ വലിച്ചൂരി.. അഞ്ചുവിന്റെ ചുണ്ടിലെ ചിരിമാറി അവിടെയൊരു പകപ്പ് നിറഞ്ഞു.രാവിലെ അങ്ങനെ ഏഥനെ കണ്ടിരുന്നെങ്കിലും ഇപ്പോൾ ഇത്ര അടുത്ത് ഇങ്ങനെ കാണുമ്പോൾ എന്തോ ഒരു വെപ്രാളം അവൾക്ക് തോന്നി. എങ്കിൽ പോലും ആ അബ്സുലൂടെയും ബൈസെപ്സിലൂടെയും നീണ്ട കഴുത്തിലെ ആദംസ് അപ്പിളിലൂടെയും അഞ്ജുവിന്റെ കണ്ണുകൾ അവൾ പോലും അറിയാതെ ഒഴുകി നടന്നു. അടിവയറ്റിൽ എന്തോ ഇക്കിളി കൂട്ടുന്ന പോലെയവൾക്ക് തോന്നി. Something magical....... ഇത്രയും ഭംഗിയുള്ളൊരു പുരുഷനെ മുന്നേ അവൾ കണ്ടിട്ടില്ല. മനസ്സിൽ വേണ്ടാത്തതേതൊക്കെയോ അഞ്ജുവിന് തോന്നി തുടങ്ങി. എങ്ങനെ തോന്നാതിരിക്കും ഒരു 22 വയസുകാരിയുടെ എല്ലാ ഫാന്റസികളും അവൾക്കുള്ളിലും ഇല്ലാതിരിക്കില്ലല്ലോ. ആ തോന്നലിന്റെ ഭാഗമായെന്നോണം അഞ്ചു ഉമിനീർ ഇറക്കി പോയി. എന്നാൽ ഇതെല്ലാം ചുണ്ടിലൊരു കുസൃതി ചിരിയോടെ ഏഥൻ നോക്കി കാണുന്നുണ്ടായിരുന്നു. അവളുടെ ഉമിനീർ ആ തൊണ്ടക്കുഴിയെ ചലിപ്പിച്ചു ഇറങ്ങി പോകുന്നതവൻ ആകാംഷയോടെ നോക്കി. ആ തൊണ്ടകുഴിയിലേക്ക് തന്റെ ചുണ്ടുകളമർത്താൻ ഏഥന്റെ ഹൃദയം തുടിച്ചു. " മഴക്ക് മുൻപുള്ള നല്ല കാറ്റടിക്കുന്നുണ്ട്. ഇവിടെയിങ്ങനെ ആ കാറ്റും കൊണ്ട് നിൽക്കാൻ വല്ലാത്ത സുഖമാണ്. അതാ ഞാൻ..... " കയ്യിലുള്ള ടീഷർട്ടിലേക്ക് ന്നോക്കി ഏഥൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. അഞ്ചു അതൊന്നും കേൾക്കുന്നുപോലും ഉണ്ടായിരുന്നില്ല.... വല്ലാത്ത ഒബ്സെഷനോട് അഞ്ജുവിന്റെ കണ്ണുകൾ ഏഥന്റെ ശരീരത്തിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. " you drinking my blood with your eyes " അവളുടെ നോട്ടം കണ്ടു ഏഥൻ കീഴ്ച്ചുണ്ടു കടിച്ചു പിടിച്ചു പറഞ്ഞു " വാട്ട്??? " അവൻ പറഞ്ഞതെന്തെന്ന് മനസ്സിലാവാതെ അഞ്ചു പെട്ടന്ന് ചോദിച്ചു. ഏഥൻ അഞ്ജുവിന്റെ പുറകില്ലേക്ക് ചെന്നു നിന്നു. ഒരു നിമിഷം അവളുടെ ശ്വാസം പോലും നിലച്ചു പോയി. ഏഥന്റെ ശരീരം അവളെ തൊട്ടു തൊട്ടില്ലെന്ന പോലെ അത്രയും അവൾക്കടുത്തായിരുന്നു. ഏഥൻ അവളുടെ ചെവിക്കടുത്തേക് അവന്റെ മുഖം താഴ്ത്തി. ചെവി മറച്ചു കിടക്കുന്ന മുടിയിഴകളെ ചൂണ്ടുവിരൽ കൊണ്ടവൻ പതുക്കെ ചെവിക്കു പുറകിലേക്ക് വച്ചു. അഞ്ജുവിന്റെ രോമഭാജികൾ മുഴുവനും ഒരു തരിപ്പോടെ എഴുന്നേറ്റു നിന്നു. " നീ നിന്റെ കണ്ണുകൾ കൊണ്ടെന്റെ രക്തം കുടിക്കുകയാണ്..... " അഞ്ജുവിന്റെ ചെവിയിലായി ഏഥൻ പതുക്കെ പറഞ്ഞു. അഞ്ചു വിറച്ചു പോയി. പെട്ടന്നവൻ പറഞ്ഞതിന്റെ അർഥം എന്താണെന്ന് മനസിലായതും അവൾ നാണക്കേടോടെ കണ്ണുകൾ ഇറുക്കിയടച്ചു. " ശേ..... Sorry ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല..... " കണ്ണുകൾ തുറക്കാതെ മുഖം താഴ്ത്തി വെപ്രാളംത്തോടെ അഞ്ചു പറഞ്ഞു.. " എങ്ങനെയൊന്നും ഉദ്ദേശിച്ചല്ല?? " ഏഥനു കുസൃതിയാണ്. അഞ്ചു ഒന്നും മിണ്ടാതെ കണ്ണുകൾ തുറക്കാൻ ധൈര്യപ്പെടാതെ ആ നിൽപ്പ് നിൽക്കുകയാണ്. താൻ ഏഥനെ നോക്കിയത് അവൻ കണ്ടെന്നത് ചില്ലറയല്ല അവളെ നാണം കെടുത്തിയത്. ഏഥൻ കളിയോടെ എന്തോ ഒന്ന് പറയാൻ ആഞ്ഞതും അവന്റെ ഫോൺ ശബ്ദിച്ചതും ഒരുമിച്ചായിരുന്നു.... തുടരും..... 😌 ഇനിയങ്ങോട്ട് രണ്ടു മൂന്ന് പാർട്ട് അത്യാവശ്യം റൊമാൻസ് ഉണ്ടാവും കേട്ടോ 🫣2269
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 103 ✍️ രചന - ജിഫ്ന നിസാർ ❣️ അശോകൻ കാശിയുടെ മുറിയിലേക്ക് ചെല്ലുമ്പോഴും കാർത്തുവുമായെന്തോ കളി പറഞ്ഞിരിപ്പാണ്.. അവൻ അയാളൊരു നിമിഷം ആ കാഴ്ചയിലേക്ക് നോക്കി നിന്ന് പോയി. താൻ തകർത്തു കളയാൻ ശ്രമിച്ച ആ സുന്ദരമായ കാഴ്ച. വാതിൽ തുറന്നു കൊണ്ട് താനും തുളസിയും കയറി ചെന്നതൊന്നും അറിയാതെ അവന്റെ തോളിൽ ചാരി ഇരുന്നു കൊണ്ടെന്തോ പറയുന്നവൾ. ഒറ്റ കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിക്കുവാണവന്റെ. എന്നിട്ടും മറു കൈ കൊണ്ടവളെ അത്ര മേൽ കരുതലോടെ സ്നേഹത്തോടെ ചേർത്ത് പിടിച്ചിരിക്കുന്നവൻ. ഏതൊരച്ചന്റെയും മനസ്സ് നിറയുന്ന ആ കാഴ്ചയിലേക്ക് പക്ഷേ അയാളൊരു കുറ്റബോധത്തോടെയാണ് നോക്കുന്നത്. കാശി തന്നെയാണ് ആദ്യം അവരെ കണ്ടത്. "എണീക്ക്..." അവൻ കാർത്തുവിനോടായി പറഞ്ഞു. പക്ഷേ പെട്ടന്നുള്ള അവന്റെ ഭാവമാറ്റം കണ്ടിട്ടും അവൾക്കൊന്നും മനസ്സിലായില്ല."എണീക്കെടി.. അശോകേട്ടൻ.. " അവൻ പതിയെ പറഞ്ഞു. കാർത്തു തലചെരിച്ചു നോക്കി കൊണ്ട് വാതിൽക്കലേക്ക് നോക്കി. അവരെ കണ്ടതും അവളും പെട്ടന്ന് എഴുന്നേറ്റു മാറി. അവൾക്കൊപ്പം തന്നെ അവനും. "പതിയെ മതിയെടാ.. ആ മുറിവൊക്കെ വേദനിക്കും.." അയാളൊരു കരുതലോടെ പറഞ്ഞത് കേട്ടപ്പോൾ അവനൊരു വല്ലായ്മ തോന്നി. പ്രശ്നങ്ങളൊക്കെയും നടന്നു കഴിഞ്ഞു...കാർത്തുവുമായി പോയതിനു ശേഷം.. മഹേഷിന്റെ മുന്നിൽ വെച്ചല്ലാതെ അവർ നേർക്ക് നേർ കാണുകയാണ്. "വേദന കുറഞ്ഞോ കാശി.." തുളസി വാത്സല്യത്തോടെ ചോദിച്ചു. മ്മ്.. നേരത്തോരു ചിരിയോടെ മൂളുമ്പോഴും അവൻ അശോകനെ നോക്കുന്നില്ല. "നീയെന്താഡാ എന്റെ വല്ലോം കട്ടോണ്ട് പോയിട്ടുണ്ടോ.. ഇങ്ങനെ കള്ളന്മാരെ പോലെ മുഖം കുനിച്ചു നിൽകുന്നെ..എന്റെ കൂടെ ഉണ്ടായിരുന്നവൻ ഇങ്ങനെ അല്ലായിരുന്നല്ലോ.." അശോകൻ ഒരു ചിരിയോടെ ചോദിച്ചു കൊണ്ട് അവനടുത്ത കസേരയിലേക്കിരുന്നു. കാശി വിളറിയ ചിരിയോടെ കാർത്തുവിനെയാണ് നോക്കിയത്. അവൾക്ക് പോലും ചിരി വന്നു അവന്റെയാ ഭാവം കണ്ടിട്ട്. ഇരിക്കെടാ..." അശോകൻ വീണ്ടും പറഞ്ഞു. പഴയ പോലെ... അയാൾക്ക് മുന്നിൽ ഫ്രീ ആയിട്ടിരിക്കാൻ പറ്റാത്തൊരു വീർപ്പുമുട്ടലോടെ തന്നെ കാശി ആ കിടക്കയിലേക്കിരുന്നു. "കുറെ നേരമായില്ലേ കുഞ്ഞാറ്റെ ഇതിനുള്ളിൽ.. അമ്മയുടെ കൂടെ പോയി.. വല്ലതും കഴിച്ചിട്ട് വന്നേ നീ.." അയാൾ അവളെ അവിടുന്ന് മാറ്റാനുള്ള പ്ലാൻ ആണെന്ന് കാശിക്ക് മനസ്സിലായി. "അതിന് എനിക്കിപ്പോ വിശക്കുന്നില്ലല്ലോ.." അവനരികിൽ നിന്നും പോകാൻ തോന്നാതെ കാർത്തു പറഞ്ഞു. "അതെന്താ അങ്ങനെ.. ഇത്രേം നേരമായിട്ടും വിശക്കാതെ.. എന്റെ മോള് കുഞ്ഞാറ്റക്ക് ഇങ്ങനൊരു അസുഖം ഇല്ലായിരുന്നല്ലോ.. ഇതെപ്പോ മുതൽ തുടങ്ങി.." അയാളൊരു കളിയോടെ പറഞ്ഞു കേട്ടതും കാർത്തു മുഖം വീർപ്പിച്ചു കൊണ്ടയാളെ നോക്കി. "ചെല്ലെടി.. പോയി കഴിച്ചിട്ട് വാ.." അശോകന് തന്നോടെന്തോ പറയാൻ ഉണ്ടെന്നറിയാവുന്നത് പോലെ കാശി കൂടി കാർത്തുവിനോട് പറഞ്ഞു. "എങ്കിൽ ഞാനിങ്ങോട്ട് എടുത്തിട്ട് വരട്ടെ.. നമുക്കൊരുമിച്ചു കഴിക്കാം.. കാശ്യേട്ടനും കുറെ നേരമായില്ലേ കഴിച്ചിട്ട്." അശോകൻ മകളെ നോക്കി. "അവനങ്ങനെ എല്ലാതും കഴിക്കാനൊന്നും ആയിട്ടില്ല കുഞ്ഞാറ്റെ.. തത്കാലം നീ പോയിട്ട് കഴിക്ക്.." അശോകൻ വീണ്ടും പറഞ്ഞു. തുളസി അപ്പോഴും ഒന്നും മിണ്ടാതെ നിൽപ്പാണ്. അശോകനെ കണ്ട് കിട്ടും വരെയും തുളസിയാണ് അവളോട് മിണ്ടാതെ പ്രതിഷേധം കാണിച്ചതെങ്കിൽ... പിന്നെ കാശിക്ക് കുഴപ്പമില്ല എന്നറിയുന്നത് വരെയും കാർത്തുവായിരുന്നു അവരോട് മൗനയുദ്ധം. ചുരുക്കത്തിൽ ആ സംഭവത്തിനു ശേഷം അവരമ്മയും മോളും പഴയ പോലെ ആയിട്ടില്ല. "ചെല്ല്..." കണ്ണ് ചിമ്മി... അവൾക്ക് നിഷേധിക്കാൻ കഴിയാതൊരു സ്നേഹത്തോടെ കാശി വീണ്ടും പറയുമ്പോൾ മനസ്സില്ലാ മനസ്സോടെ തുളസിക്കൊപ്പം അവളിറങ്ങി പോയി. 'ടെൻഷൻ ഉള്ളതൊന്നും പറയരുത് കേട്ടോ അച്ഛ... കാശ്യേട്ടന് തല വേദനിക്കും.. ഡോക്ടർ പ്രതേകം പറഞ്ഞതാണ്... " പോകും വഴി കാർത്തു ഓർമ്മിപ്പിക്കുമ്പോൾ അശോകന് വീണ്ടും ചിരി വന്നു. ആ ചിരി കണ്ടിട്ടയാളെ നോക്കാൻ വയ്യാത്തൊരു ചമ്മലോടെ അവൻ തല കുനിച്ചു കളഞ്ഞു. എങ്ങനുണ്ടിപ്പോ... " സംസാരിക്കാൻ വേണ്ടിയുള്ള തുടക്കത്തിന് അശോകൻ അവനോട് ചോദിച്ചു. "കുഴപ്പമില്ല.. കുറവുണ്ട്... അശോകേട്ടനോ.." അയാളുടെ കെട്ടി പൂട്ടിയ കയ്യിലെക്ക് നോക്കി കൊണ്ടവനും ചോദിച്ചു. "എനിക്കിതങ്ങനെയൊന്നും മാറില്ലെന്ന് നിനക്കറിയില്ലേ..?" അങ്ങേയറ്റം ഗൗരവം നിറഞ്ഞ ആ ചോദ്യം. അതിന്റെ അർഥം മനസ്സിലായ പോലെ കാശിയുടെ മുഖവും വലിഞ്ഞു മുറുകി. "മഹേഷിന്റെ വിവരം വല്ലതും...." ആ സ്വരവും വല്ലാതെ കടുത്തു. "സ്കെച്ച് ചെയ്തു കഴിഞ്ഞു.. പക്ഷേ ഞാൻ പറയാതെ ഒന്നും ചെയ്യരുതെന്ന് പറഞിട്ടിട്ടുണ്ട് ഞാൻ..." അശോകന്റെ വാക്കുകൾക്കും വല്ലാത്ത മൂർച്ച. "ഒറ്റയടിക്ക് തീരേണ്ടവനല്ല അവൻ.. ഇഞ്ചിഞ്ചായി കൊന്ന് കളയാൻ പാകത്തിന് ഉള്ളതെല്ലാം അവൻ ചെയ്തു കൂട്ടിയിട്ടുണ്ട്.." കാശി പല്ല് കടിച്ചു കൊണ്ടാണത് പറയുന്നത്. "നിനക്കറിയാമായിരുന്നോ..." അവനോടാത് ചോദിക്കാൻ അശോകനൊരു ജ്യാളതയുണ്ട്. മ്മ്.. അയാളെ നോക്കാതെ തന്നെ കാശി മൂളി. "എന്നിട്ട് നീയെന്തേ എന്നോട്..." അയാൾക്കാ ചോദ്യം മുഴുവനാക്കാൻ കഴിഞ്ഞില്ല. "ചെറിയൊരു സംശയം തോന്നിയപ്പോൾ തന്നെ അവനെതിരെ വേണ്ട തെളിവൊക്കെ ശേഖരിച്ചു തുടങ്ങിയിരുന്നു ഞാൻ.. അവനറിയാതെ തന്നെ. എല്ലാം കയ്യിൽ കിട്ടിയിട്ട്.. അവന് നിഷേധിക്കാൻ കഴിയാത്ത വിധം അശോകേട്ടനോട് പറയാനും അവനെ പൂട്ടാനുമായിരുന്നു ഞാൻ കരുതിയത്. പക്ഷേ.. പക്ഷേ അവൻ എന്നേക്കാൾ മുന്നേ കളിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഞാനത് അശോകേട്ടനോട് പറഞ്ഞാലും നിങ്ങളത് വിശ്വസിക്കാത്ത വിധം കാര്യങ്ങളെ കൊണ്ടെത്തിക്കാൻ അവനു കഴിഞ്ഞു.. മഹേഷ് ചതിക്കും എന്നെനിക്കറിയാമായിരുന്നു. അത് കരുതി കൊണ്ട് തന്നെയാണ് ഞാൻ കഴിഞ്ഞത്. എന്നാലും ഇത്രയും ഞാനും കരുതിയില്ല. എന്നോട് ശത്രുതയുണ്ട് എന്നും അറിയാമായിരുന്നു. പക്ഷേ അതിന് അശോകേട്ടൻ.... നിങ്ങൾക്കെതിരെ അവൻ കളിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.." താൻ കാണുമ്പോഴുള്ള അശോകനെ ഓർത്തിട്ടവന്റെ മുഖത്ത് വീണ്ടും നോവ് നിറഞ്ഞു. ഞാനും... ഇത്രയൊന്നും നീചമായൊരു മനസ്സ് ഞാനും അവന് പ്രതീക്ഷിക്കുന്നില്ലായിരുന്നു കാശി.. എന്റെ തെറ്റാണ്.. " അയാളാ കുറ്റം സ്വമേധായാ ഏറ്റെടുത്തു. "സാരമില്ല.. ഇനി.. ഇനി അവനീ നിഴൽ വെട്ടത്തിൽ വരാതെ ഞാൻ നോക്കി കൊള്ളാം..." അവനുറപ്പ് കൊടുക്കുമ്പോൾ വേദനിച്ചത് അശോകനാണ്. മഹേഷിന്റെ വാക്കുകൾ കേട്ടിട്ട് താൻ ഇവനെ എത്ര മാത്രം വെറുത്തു പോയിരുന്നു എന്നായിരുന്നു അയാളുടെ മനസ്സിലപ്പോൾ. ചെയ്യാത്ത തെറ്റിന്... ഇവനാ സ്റ്റേഷനിൽ രണ്ടു ദിവസം കിടന്നു. അവനെ ഇറക്കി കൊണ്ട് വരാൻ തനിക്കു വളരെ നിസ്സാരമായി കഴിയുമായിരുന്നു. അവനാ തെറ്റ് ചെയ്യില്ലെന്നും ഉറപ്പുണ്ടായിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല ചെയ്യാൻ മഹേഷ് സമ്മതിച്ചു തന്നില്ല എന്നതാണ് സത്യമെങ്കിലും താനത് കേൾക്കാൻ പാടില്ലായിരുന്നു. അതിലൊരു ന്യായവും ഇല്ലായിരുന്നു. തനിക്ക് വേണ്ടി സ്വന്തം ജീവൻ പോലും തരാൻ മനസ്സ് കാണിക്കുന്നവനാണ് അവനെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. എന്നിട്ടും അവനില്ലാത്ത ഗ്യാപ്പിൽ സ്വന്തം മോളെ സേഫാക്കാൻ ശ്രമിച്ചു. അതോർക്കുമ്പോൾ ഇന്നും നെഞ്ചിലൂടെ ഭയത്തിന്റെ ഒരു ഗോളം ഉരുണ്ട് കയറി പോകുന്നുണ്ട്. എത്ര വിഡ്ഢിത്തമായിരുന്നു തന്റെ ആ തീരുമാനം. അന്നവൻ തന്റെ മകളിൽ അണിയിക്കുന്ന ആ കൊലകയർ.. അതിന്റെ പേരിൽ എത്രയോ വേദന സഹിക്കേണ്ടി വരുമായിരിന്നു.താനും അവളും.... കുറ്റബോധം കൊണ്ടൊ വേദന കൊണ്ടൊ തിരുത്താൻ കഴിയാത്തൊരു തെറ്റായി മാറുമായിരുന്നു അത്. കണ്മുന്നിലിരിക്കുന്ന കാശിയെ നോക്കുമ്പോൾ അയാൾക്കുള്ളിൽ വല്ലാത്തൊരു തണുപ്പ് നിറയുന്നുണ്ട്. ത്താൻ പ്രതീക്ഷിക്കുന്ന യോഗ്യതകളൊന്നും ഇല്ലാത്ത ഒരുവൻ. പക്ഷേ തന്റെ മകളുടെ ജീവിതവും സന്തോഷവും സമാധാനവും ഇവന്റെ കയ്യിൽ സേഫാണ്.. അത് മതിയായിരുന്നു അയാൾക്കും. "ഈ കെട്ടും പൂട്ടും ഒക്കെ ഒന്നയിക്കുന്ന വരെ അവൻ ഒളിച്ചു കളിക്കട്ടെ.. പിന്നെന്ത് വേണമെന്ന് എനിക്കറിയാം.. അതിനു വേണ്ടി ഉള്ളതൊക്കെ എന്റെ കയ്യിൽ ഭദ്രമാണ്.." കാശിയുടെ മുഖത്തൊരു തെളിച്ചമുണ്ടായിരുന്നു. വിജയം ഉറപ്പിച്ചത് പോലൊരു ചിരിയും. "പതിയെ മതി..." അശോകൻ ഓർമിപ്പിച്ചു. അതിന് സമ്മതിച്ചു കൊടുക്കും പോലൊന്നു തലയാട്ടി കാണിച്ചുവെങ്കിലും അവനതിനൊന്നും നിൽക്കില്ലെന്ന് അയാൾക്കുറപ്പുണ്ട്.. 💥💥 അറിഞ്ഞ വിവരം കാശിയോട് പറയണോ എന്നായിരുന്നു ശിവയുടെ മനസ്സിൽ. പറഞ്ഞാലും പറഞ്ഞില്ലേലും ഒരു പോലെ അപകടം തന്നെ. കാശിയെ റൂമിലേക്കു മാറ്റിയതിൽ പിന്നെയാണ് ശിവ കുളിച്ചു മാറാൻ വീട്ടിലേക്ക് പോന്നത്. തിരിച്ചു പോകാനും അവനത്ര തന്നെ ധൃതിയുണ്ട്. റൂമിലേക്ക് മാറ്റി എന്നറിഞ്ഞു എന്നല്ലാതെ അവനെ ഒന്ന് കണ്ടിട്ടില്ല. അതിന്റെ ഒരു വല്ലായ്മ മനസ്സിൽ നല്ലത് പോലുണ്ട്. പക്ഷേ ഇട്ടിരുന്ന മുഷിഞ്ഞ കോലത്തിൽ അവനെ കയറി കണ്ടാൽ അതവന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നൊരു ഭയമായിരുന്നു ഉള്ളിൽ. അവനെ കാണുക എന്ന ആഗ്രഹത്തെക്കാളും... അവന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതിന് പ്രാധാന്യം കൊടുത്തു കൊണ്ടോടി പോന്നതാണ്. വീട്ടിൽ വന്നതിൽ പിന്നെയാണ് ഭവ്യയുടെ കാര്യം അവൻ അറിയുന്നത്. അവന്റച്ചൻ പറഞ്ഞതാണ്. കാശിയുടെ പെങ്ങളെന്ന പരിഗണന കൂടി അവൾക്കുണ്ടല്ലോ. അയാളെങ്ങനെയോ അറിഞ്ഞതാണ്. എന്തായാലും അറിഞ്ഞ വിവരം അവനോട് പറയണോ വേണ്ടയോ എന്നതിലാണ് ശിവക്കൊരു തീരുമാനം കിട്ടാഞ്ഞതും. വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ എത്തും വരെയും അവനത് തന്നെ തിരിച്ചും മറിച്ചും ആലോചിച്ചു നോക്കിയിട്ടും വ്യക്തമായ ഒരുത്തരത്തിൽ എത്താൻ കഴിഞ്ഞതുമില്ല. അറിഞ്ഞു കഴിഞ്ഞാൽ അവൻ പിന്നെ ആ ഹോസ്പിറ്റലിൽ ഇരിക്കില്ല. നല്ലത് പോലെ റസ്റ്റ് വേണമെന്ന് ഡോക്ടർ വീണ്ടും വീണ്ടും പറഞ്ഞതാണ്.. വയ്യാതിരിക്കുന്ന അവളെ കാണണം എന്നാ അവന്റെ ആവിശ്യം ന്യായമായിരിക്കെ അത് തടയാനും കഴിയില്ല. അവന്റെ അസുഖമൊന്നും ആ കാര്യത്തിൽ അവനൊരു പ്രശ്നമേ ആയിരിക്കില്ല. അറിഞ്ഞിടത്തോളം ഭവ്യക്ക് വന്നു പെട്ടത് വെറുതെ ഒരു വയ്യായ്ക ആണെന്ന് കരുതനും വയ്യ. കാശിക്ക് അതിനെ കുറിച്ചെല്ലാം അറിയേണ്ടി വരും.. അവൻ അതിനായി ഇറങ്ങി തിരിക്കും. അതൊക്കെ വലിയ പൊല്ലാപ്പാവും പിന്നെ. കാരണം അവന്റെ തലയിലെ മുറിവ്.. അതിന്റെ ആഴം.. സീരിയസ്.. അതിന് വേണ്ടുന്ന കെയറിങ്.. അല്ലായെങ്കിൽ വന്നു ചേരാൻ ഇടയുള്ള അപകടം.. എല്ലാം വളരെ വിശദമായിട്ട് തന്നെ ഡോക്ടർ തനിക്കടക്കം പറഞ്ഞു തന്നതാണ്.. പിന്നെയും അറിഞ്ഞു കൊണ്ട് അങ്ങനൊരു വിഡ്ഢിത്തം ചെയ്യാനാവുമോ..! ഇനി പറയാതിരുന്നാൽ.. ഇത് വേറെ എന്തെങ്കിലും പ്രശ്നമാവുകയാണെങ്കിൽ.. അറിഞ്ഞിട്ടും നീ എന്നോട് പറഞ്ഞില്ലല്ലോ എന്നവൻ ചോദിക്കുമ്പോൾ പറയാൻ ഉത്തരമുണ്ടാവില്ല. എന്തായാലും അവൾ അവന്റെ കൂടപിറപ്പാണ്. അവർക്കത് ഓർമ ഇല്ലേലും അവനത് അങ്ങനെ തന്നെയാണ്.. എന്നും എപ്പോഴും. എന്ത് ചെയ്യണം എന്നറിയാതെ ഉഴറുന്ന മനസ്സോടെ തന്നെയാണ് അവനാ മുറിയുടെ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറിയതും.. തുടരും.. അവനറിയട്ടെ എല്ലാം ന്നാ ഇനിക്ക്. കൊടുക്കാനുള്ളവർക്കെല്ലാം കനത്തിൽ കിട്ടണ്ടേ.. അതിന് എന്റെ ചെക്കൻ തന്നെ വേണ്ടേ.. 🥰 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ37246