Aksharathalukal അക്ഷരത്താളുകൾ
5K views • 3 months ago
തുടർച്ചയായുള്ള ഫോൺ ബെല്ല് കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. "നാശം ഏതവനാണോ രാവിലെ കിടക്കപ്പൊറുതി ഇല്ലാത്തത്."
" അവന് അല്ലടാ അവൾക്കാ കിടക്കപ്പൊറുതി ഇല്ലാത്തത്. ഞാനാഡാ നിന്നെ വിളിച്ചുകൊണ്ടിരുന്നത്.ഇന്നലെ തുടങ്ങിയ വിളിയാ. കോൾ എടുക്കാതെ ആയപ്പോൾ ചത്തോ ഇല്ലയോ എന്നറിയാനാണ് രാവിലെ തന്നെ ഇറങ്ങിയത്.അപ്പോഴാ അമ്മ പറയുനത് പുന്നാരമോൻ കുറച്ചു ദിവസമായിട്ടു മുറിയിൽ തന്നെ ഇരിക്കുകയാണ് പുറത്തോട്ട് ഒന്നും ഇറങ്ങുന്നില്ലന്ന് .ഞാൻ മെസ്സേജ് അയച്ചാൽ നിന്റെ റിപ്ലൈ ഒന്നുമില്ലല്ലോ.നിനക്ക് എന്താഡാ പറ്റിയത്."
"ഡീ എന്നെ കുറച്ചുനേരം ഒന്നു ഒറ്റക്കു ഇരിക്കാൻ വിടാമോ."
"അല്ല ഇത്രനേരം നീ ഒറ്റയ്ക്ക് അല്ലേ ഇരുന്നത്. "
"ഡീ ദയവു ചെയ്ത് നീ എന്നോട് ഒന്നും ചോദിക്കാതെ ഇരിക്ക്. എനിക്ക് തന്നെ എന്നെ മനസിലാക്കാൻ പറ്റാതെ ഇരിക്കുവാണ്."
" ഡാ നിന്റെ കണ്ണ് ഒക്കെ എന്താ നിറഞ്ഞിരിക്കുന്നത്. എന്തേലും ഉണ്ടങ്കിൽ എന്നോട് പറ . നമുക്ക് പരിഹാരം ഉണ്ടാക്കാം."
"എനിക്കറിയില്ല കുട്ടു . എന്തോ വട്ടു പിടിക്കുന്ന പോലേ . രാത്രിയിൽ ഉറക്കമില്ല. ഭക്ഷണം കഴിക്കാൻ താൽപര്യം ഇല്ല . എല്ലാത്തിനോടും ദേഷ്യം മാത്രം."
"അതൊക്കെ പോട്ടെ നീ ഇപ്പൊ റെഡി ആയി ഇറങ്ങിക്കെ നമുക്ക് ഒന്നു പുറത്തോട്ടു പോകാം."
"അത് ഒന്നും വേണ്ടടോ എൻറെ മൂഡ് ശരിയല്ല."
"ഇല്ല അതൊന്നും പറഞ്ഞാൽ പറ്റില്ല നമുക്കൊന്നു പുറത്തു പോയിട്ട് വരാം ഞാൻ പുറത്തു നിൽക്കാം നീ ഡ്രസ്സ് ചെയ്തു വാ."
ഡ്രസ്സ് ചെയ്ത് ഞാൻ താഴെക്കിറങ്ങി വരുമ്പോൾ കാണുന്നത് അമ്മയുമായി എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്ന കുട്ടുവിനെയാണ്.
"ആ നീ മുറീന്നു പുറത്തിറങ്ങിയോ . മോളേ നീ കേൾക്കണം എത്ര ദിവസമായെന്നോ അവൻ ആ മുറിയിൽ അടയിരിക്കാൻ തുടങ്ങിയിട്ട്. ഇന്ന് ഇപ്പോ മോളു വന്ന കൊണ്ടാ അല്ലേ അവൻ പുറത്തേക്ക് ഇറങ്ങില്ലായിരുന്നു.
എങ്ങനെ നടന്ന ചെക്കനാ അന്നത്തെ ആ സംഭവത്തിനു ശേഷം അവൻ ആകെ മാറി."
"ഞാൻ ഇങ്ങു എത്തിയില്ലേ അമ്മേ . ഇനി ഞാൻ അവനെ മാറ്റിയെടുത്തോളാം. ഇപ്പോ ഞങ്ങൾ രണ്ടും കൂടി ഒന്നു പുറത്തേക്ക് പോകുവാണേ . ഉച്ച ഭക്ഷണം ഇവിടെയാണ് ഞാൻ കഴിക്കുന്നേ. വരുമ്പോൾ എല്ലാം ശരിയാക്കിയേക്കണേ."
"ആ പോയിട്ട് വാ മക്കളെ അങ്ങനെയെങ്കിലും അവന്റെ മനസു മാറട്ടെ ."
"ഡി നീ പുറത്തേക്ക് വാ ഞാൻ കാർ തിരിച്ച് ഇടാം."
"ഡാ കാറൊന്നും വേണ്ട."
"പിന്നെ എങ്ങനെ ബൈക്കിനു പോകാനോ."
"അല്ലടാ സൈക്കിളിൽ പോകാം"
" നിനക്ക് എന്താ വട്ടുണ്ടോ എനിക്കെന്നും വയ്യ സൈക്കിൾ ചവിട്ടാൻ ."
"അതൊന്നും പറഞ്ഞാൽ പറ്റില്ല നീ സൈക്കിൾ ചവിട്ടിയേ പറ്റൂ."
"ഡീ അതിന് ഇവിടെ ഒരു സൈക്കിൾ ഉള്ളൂ."
" അത് കുഴപ്പമില്ല ഞാൻ പുറകിൽ ഇരുന്നോളാം."
" അതിന് ഈ സൈക്കിളിന്റെ പുറകിൽ ഇരിക്കാൻ പറ്റില്ലല്ലോ."
"പുറകിൽ ഇരിക്കാൻ പറ്റില്ലെങ്കിൽ മുമ്പിൽ ഇരുന്നോളാം."
"സൈക്കിൾ പോയേ പറ്റൂ എന്ന് നിർബന്ധമാണ് അല്ലേ അതിൽനിന്ന് ഒരു മാറ്റവുമില്ലല്ലേ."
"ഒരു മാറ്റവും ഇല്ലെന്നു മാത്രമല്ല അല്ല നമ്മൾ ആദ്യമായി അന്നു കണ്ടുമുട്ടിയ വെള്ളച്ചാട്ടത്തിന് അവിടം വരെ നീ സൈക്കിള് ചവിട്ടണം."
"എടീ ഒന്നാമത് ഞാൻ ഭ്രാന്ത് പിടിച്ച് ഇരിക്കുവാ അതിൻറെ ഇടക്ക് ഇങ്ങനെ കിടന്ന് വാശിപിടിക്കാൻ പോയാൽ ഞാൻ എടുത്തിട്ട് അലക്കും."
"ആ ടാ എനിക്ക് ഇത് തന്നെ വേണം ഇത്രയും പിരാന്ത് പിടിച്ചിരിക്കണ നിന്നെയും കൊണ്ട് പുറത്തേക്ക് പോകാൻ പോയ എന്നോട് തന്നെ നീ ഇത് പറയണം .ഞാൻ നിൻറെ ആരൊക്കെയോ ആണെന്ന് കരുതി പോയി.അതെല്ലാം എൻറെ തെറ്റാണ് ഇനി ഞാൻ നിൻറെ അടുത്ത് ഒന്നും പറഞ്ഞു വരില്ല.ഞാൻ കാരണം ആർക്കും ഭ്രാന്ത് പിടിക്കേണ്ട ."
"എടീ സോറി സോറി ഞാൻ വന്ന ദേഷ്യത്തിൽ എന്തോ പറഞ്ഞു പോയതാണ്.നീ ഇങ്ങനെ കിടന്ന് സെൻറി അടിക്കല്ലേ നമുക്ക് പോവാം ."
"അങ്ങനെ വഴിക്ക് വാ നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് സൈക്കിളിന് പകരം ബൈക്കിൽ പോകാം ."
അങ്ങനെ ഞങ്ങൾ ബൈക്കിൽ യാത്ര തുടർന്നു 15 മിനിറ്റിനുള്ളിൽ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുമെങ്കിലും കുത്തനെയുള്ള കയറ്റവും ഇറക്കവും പിന്നെ കുറച്ച് ഓഫ് റോഡും എല്ലാം യാത്ര കുറച്ച് ദുഷ്കരമാക്കും.
"ഡാ നിനക്ക് നമ്മൾ ആദ്യമായി കണ്ട സ്ഥലം ഓർമ്മയുണ്ടോ."
"ഒരു മാസം മുമ്പ് ഞാൻ ഇവിടെ വരുമ്പോൾ ദാ ആ കാണുന്ന പേരയ്ക്ക മരത്തിൽ തൂങ്ങിക്കിടന്നു പേരക്ക തിന്നുന്ന ഒരു കുരങ്ങനെ കണ്ടായിരുന്നു ."
" ഏഹ് അന്ന് നീ ഇവിടെ വരുമ്പോൾ മരത്തിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നല്ലോ.ഡാ ഡാ ഡാ നീ എനിക്കിട്ട് ആക്കിയതാണല്ലേ." നിന്നെ ഞാൻ ....
"ഡി അടങ്ങിയിരിക്ക് അല്ലേൽ രണ്ടും കൂടി റോഡിൽ കിടക്കും.അല്ലടി നീ എന്തിനാ എന്നെ കോൾ ചെയ്ത് കിട്ടാതെ ആയപ്പോൾ നേരേ വീട്ടിലേക്ക് വന്നത്. അത്രക്കും ആഴമേറിയ സുഹൃദ് ബന്ധമൊന്നും നമ്മൾ തമ്മിൽ ഇല്ലല്ലോ."
"ആ അതൊന്നും എനിക്കറിയില്ല.എനിക്ക് നിന്നെ കാണാൻ തോന്നിയതു കൊണ്ട് വന്നു . ഇഷ്ടപ്പെട്ടില്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ പൊക്കോളാം "
" അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാണേ.ഇപ്പൊ നീയെങ്കിലും ഉള്ളതാണ് ഒരാശ്വാസം നീ കൂടി പോയാൽ എൻ്റെ കാര്യം കട്ടപ്പൊകയാകും."
"അത് അറിയാവുന്ന കൊണ്ടല്ലേ രാവിലെ തന്നെ ഓടിപ്പിടിച്ച് വന്നത്. അല്ല അമ്മയോട് നീ എന്റെ കാര്യമൊക്കെ പറഞ്ഞിട്ടുണ്ടോ ."
"ആ അമ്മക്ക് നിന്നെ അറിയാം. ഞാൻ അമ്മയോട് എല്ലാ കാര്യങ്ങളും പറയാറുണ്ട്."
"മ് . ഡാ പിന്നെ നമ്മുടെ ഇപ്പോഴത്തെ എല്ലാ കാര്യങ്ങളും പരസ്പരം പറഞ്ഞിട്ടുണ്ടെങ്കിലും നിൻറെ പഴയ കാലത്തിൽ ഉള്ളതൊന്നും നീ പറഞ്ഞിട്ടില്ല.പ്രത്യേകിച്ച് നീ ഇങ്ങനെ ശോകം അടിച്ച് ഇരിക്കാനുള്ള കാര്യം . അതു കൂടാതെ ഇറങ്ങാൻ നേരം അമ്മയും എന്തോ പറയാൻ തുടങ്ങിയതാ ."
" ഓ അത് ഒന്നുമില്ലഡോ."
"അതല്ല എന്തൊക്കെയോ ഉണ്ടെന്ന് എനിക്കറിയാം.ഇന്ന് എന്തായാലും നീ പറഞ്ഞിട്ട് പോയാ മതി.എല്ലാം ഒന്ന് തുറന്നു പറയുമ്പോൾ നിൻറെ മനസ്സ് ശാന്തമാകും."
"അങ്ങനെയാണോ എന്നാൽ പറയാൻ ഒട്ടും താൽപര്യമില്ല."
"അയ്യോ അങ്ങനെ പറയല്ലേ . നീ ഒന്ന് പറ.എനിക്ക് അറിയാനുള്ള താല്പര്യം കൊണ്ട് അല്ലേ. പിന്നെ നിൻറെ മനസ്സും ഒന്ന് ശാന്തമാകും."
"എന്നാ ശരി പറയാം.നാളെ രാവിലെ വീട്ടിലോട്ട് വന്നാൽമതി."
" ഞാൻ നാളെ മണി 10 ആകുമ്പോൾ വീടിന്റെ വാതിക്കൽ കാണും അപ്പോ കണ കൊണ പറഞ്ഞാൽ നീ തീർന്നെന്നു കൂട്ടിയാൽ മതി മോനെ ."
" നാളത്തെ കാര്യം നാളെ നീ വണ്ടിയിൽ കേറിക്കേ എനിക്ക് നിന്നെ വീട്ടിലാക്കിയിട്ട് എന്തൊക്കെയോ പരിപാടിയുള്ളതാ."
" അതു എനിക്ക് അറിയാലോ . പോയി മൂടി പുതച്ചു കിടന്നു ഉറങ്ങാൻ അല്ലേടാ ദുഷ്ടാ . എന്നാ വാ പോകാം ഇനി ഞാൻ കാരണം സാറിന്റെ പരിപാടികളൊന്നും താളം തെറ്റണ്ടാ ."
ഡീ ....
എന്താടാ കൊരങ്ങാ.
ഒന്നൂലാ .
" നീ ഇതെങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നേ വീട്ടിലോട്ട് വലത്തോട്ട് അല്ലേ തിരിയേണ്ടത്."
"നീ അല്ലേ പറഞ്ഞേ എന്റെ ഭൂതവും ഭാവിയും ഒക്കെ അറിയണമെന്ന് ."
" മോൻ കഥ പറയാൻ ഉള്ള മൂഡിലാണോ അന്നാ തുടങ്ങിക്കോ."
അധികം തണുപ്പ് ഒന്നും ഇല്ലാത്ത ഒരു വെളുപ്പാൻ കാലം."അമ്മേ ഞാൻ അമ്പലത്തിൽ പോയിട്ടു വരാം."
"അയ്യോ മോനെ നിന്റെ ഫോൺ വല്ലതും ചീത്തയായോ ."
"ഇല്ലല്ലോ എന്താമ്മേ ചോദിച്ചേ ."
"അല്ല സമയം വല്ലതും തെറ്റി കിടക്കുവാണോന്ന് അറിയാൻ ചോദിച്ചതാ ഈ 7 മണിക്കൊക്കെ നിന്നെ ഇങ്ങനെ കുളിച്ച് കുട്ടപ്പനായി നിൽക്കുന്നതു പോയിട്ട് ഉറക്കം ഉണർന്നു കിടക്കുന്നത് പോലും കണ്ടിട്ടില്ല. അതുകൊണ്ട് ചോദിച്ച് പോയതാണേ."
"ദേ കിടക്കണു ഇത്രയും നാള് കൂട്ടുകാരുടെ കൈയിന്നേ ഉണ്ടായിരുന്നുള്ളു ഇപ്പ അമ്മയും ട്രോളാൻ തുടങ്ങിയോ . അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് പൊക്കോട്ടേ."
പയ്യെ സൈക്കിളും എടുത്തോണ്ട് ഞാൻ അമ്പലത്തിലേക്ക് പോയി. ഇടദിവസമായതു കൊണ്ട് വലിയ ആളൊന്നും ഇല്ല . മലയാളമാസം ഒന്നാം തിയതി ആയ കൊണ്ട് കുറച്ചു പേരു വന്നിട്ടുണ്ട്. ഞാൻ സൈക്കിൾ പൂട്ടിയിട്ടു പയ്യെ അമ്പല കുളത്തിലിറങ്ങി കൈയും കാലും കഴുകി അകത്തേക്ക് കയറി.
"ഡാ ഇന്നെന്താ നീ പതിവില്ലാതെ അമ്പലത്തിലേക്കൊക്കെ ."
"ഡാ നാറീ നീ അപ്പോൾ മറന്നല്ലേ . എനിക്ക് നാളെ മുതൽ ക്ലാസ് തുടങ്ങുവാ ഞാൻ ഇന്നു ഹോസ്റ്റലിലേക്ക് പോകുവാ ."
"ഓ അളിയാ ഓർത്തില്ലെടാ . അല്ല നീ ഉച്ച കഴിഞ്ഞല്ലേ പോകുള്ളൂ. ഞാൻ ഉച്ചക്ക് വീട്ടിലേക്ക് എത്തികോളാം."
"മ് . അത് എനിക്ക് അറിയാലോ ചോറു വിളമ്പുന്ന സമയത്ത് നീ അവിടെ ഹാജരാക്കുമെന്ന് .അതല്ല നീ ഇന്ന് എന്താ അമ്പലത്തിൽ ."
"അത് ഒന്നാം തിയതി അല്ലെ രാവിലെ കളക്ഷനെടുക്കാൻ ഇറങ്ങിയതാ ."
"ആ ഏതായാലും നീ വന്നതു നന്നായി വായിനോക്കി നടക്കാൻ എപ്പോളും ഒരു കൂട്ടു വേണം."
അങ്ങനെ ഞങ്ങൾ പതിയെ ഓരോ ഇടത്തായി തൊഴുതു വരുവായിരുന്നു പെട്ടെന്ന് എന്റെ കണ്ണ് ഒരു കണ്ണിലുടക്കി നല്ല കണ്മഷി കൊണ്ടു വരച്ച് വാലിട്ട ഒരു കണ്ണ് . എന്റെ നോട്ടം കണ്ടിട്ടാണോ എന്തോ അവളും എന്റെ കണ്ണിലേക്ക് നോക്കി ഒരു 10 sec അങ്ങനെ നോക്കി കാണും .
"അളിയാ ആരാടാ ആ കൊച്ച് ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ."
"ആ ഡേയ് അതാ ഞാനും നോക്കുന്നത്."
"പുറകേ പോയി നോക്കിയാലോ ."
"എന്തിന് പ്രണയം ദുഃഖമാണ് ഉണ്ണിയേ വായിനോട്ടം അല്ലോ സുഖപ്രദം."
"ആ ഇതും പറഞ്ഞ് ഇരുന്നാൽ മതി എന്നിട്ട് അവസാനം ഊ...."
"ഡേയ് അമ്പലമാണ് മിണ്ടാതിരിക്ക്."
"അല്ലടാ അവസാനം ഊഞ്ഞാലാടി ഇരിക്കേണ്ടിവരുമെന്നാ പറയാൻ വന്നേ നീ ഈ ചങ്കിനെ ഒരു നിമിഷത്തേക്ക് സംശയിച്ചു."
"അല്ല നിന്നെ സംശയിച്ചതിൽ ഒരു തെറ്റുമില്ല. ആ വായിൽ നിന്നും അതെക്കെ അല്ലേ പ്രതീക്ഷിക്കാൻ പറ്റുള്ളൂ."
"ഡാ ഒരു മിനിറ്റ് നീ ആ കഥ ഒന്നു നിർത്തിക്കേ. അല്ല നീ കണ്ട ആ കൊച്ച് എവിടെ പോയി."
"ആ... ഞാൻ എന്റെ വഴിക്കും അവൾ അവളുടെ വഴിക്കും പോയി. എന്റെ ചങ്ക് അവളുടെ പുറകെയും പോയി."
"ആ ബെസ്റ്റ്. ഞാൻ വേറെ എന്തൊക്കെയോ പ്രതിക്ഷിച്ച് . ശേ എല്ലാം കളഞ്ഞ് ഈ കൊരങ്ങനെ കൊണ്ട് ഒന്നിനും കൊള്ളുലാ. "
"അല്ല അവിടെ ഒരു പ്രേമം ഉണ്ടായില്ലേൽ പിന്നെ നീ എന്തിനാ എന്നോട് ഇത് പറഞ്ഞത്. ഞാൻ കരുതി അത് പ്രേമമായി ഒടുവിൽ ബ്രേക്കപ്പ് ആയി കാണുമെന്ന് ."
"ഡി നിന്നോട് ആരു പറഞ്ഞു കാട് കേറി ചിന്തിക്കാൻ . ഞാൻ ഇതൊന്നും അല്ല പറയാൻ ഉദേശിച്ചേ . ഇത് ഒരു ഫ്‌ളോയിൽ അങ്ങു വന്നു പോയതാ . നീ സമാധാനമായിട്ട് ബാക്കി കേൾക്ക്."അമ്പലത്തിൽ നിന്നും ഇറങ്ങിയിട്ട് ഞാൻ നേരേ വീട്ടിലോട്ട് പോയി.
"അമ്മേ ഭക്ഷണം എടുത്ത് വെക്ക് ഞാൻ വന്നൂ ."
"കിടന്ന് അലറാതെടാ ആദ്യം നീ അകത്തോട്ട് കേറി വാ അന്നിട്ടല്ലേ കഴിക്കുന്നേ."
" ദേ വന്നു .പിന്നെ കുറച്ചു സ്നേഹത്തോടെ ഒക്കെ സംസാരിക്കാം കേട്ടാ . നാളെ മുതൽ ഞാൻ ഇവിടെ ഉണ്ടാകില്ലല്ലോ."
"ആ അതാ എനിക്കും ഒരു സമാധാനം. നീയുമായി വഴക്കിട്ട് വായിലെ വെള്ളം പറ്റിക്കണ്ടല്ലോ."
"അമ്മേ എന്തേലും കഴിക്കാൻ തരണേ ."
"ഡാ പുറക്കേക്ക് ഒന്നു ഇറക്കി നോക്കിക്കേ. ഏതോ പിച്ചാക്കാരൻ വന്നിട്ടുണ്ട്."
"അയ്യോ അമ്മേ പിച്ചക്കാരൻ അല്ല ഞാനാ അനു ."
"നീയോ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ നീ ഉച്ചക്കെ വരുള്ളു എന്നല്ലേടാ പറഞ്ഞേ."
"ഓ ഉച്ചക്കു വരാന്നു വെച്ചാ ഞാനും ഇരുന്നേ പക്ഷേ വീട്ടിലേക്ക് ചെന്നപ്പോ അവിടെ ഇന്നലെത്തെ ഇഡലിയും സാമ്പാറുമാണ് പിന്നെ ഒന്നും ചിന്തിച്ചില്ല നേരേ ഇങ്ങോട്ട് വെച്ചു പിടിച്ചു."
"മമ് എന്നാ രണ്ടും ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം."
"ലൈറ്റായിട്ടൊന്നും പറ്റില്ല. എന്തേലും കട്ടിക്കെട്ടുത്തോ. എന്റെ കൂട്ടുകാരൻ പോകുന്ന സങ്കടം കാരണം നല്ല വിശപ്പാണ്."
"അവന്റെ പറച്ചില് കേട്ടാൽ അല്ലാത്തപ്പോ വിശപ്പില്ലാത്ത പോലെയാ . മിണ്ടാതിരുന്നു കഴിക്കെടാ ചെക്കാ ."
"മ് അവനെ തീറ്റിക്കാൻ എന്താ ഒരു ഉത്സാഹം. സ്വന്തം മകനു തരാൻ ഇത്രേ ഉത്സാഹം ഇല്ലല്ലോ."
"ഡാ അവൻ എന്റെ മോനല്ലന്ന് ആരാഡാ പറഞ്ഞേ. നീ ഇന്നു അങ്ങു പോകും പിന്നെ ഇവനെ ഉള്ളു എനിക്ക് ."
"ആ അങ്ങനെ പറഞ്ഞ് കൊടുക്കമ്മേ."
"ദേ കിടക്കണ് ഇപ്പ അമ്മേം മോനും ഒരുമിച്ചോ. നമ്മള് പുറത്തായല്ലേ ."
"അല്ലെങ്കിലും നീ പണ്ടേ പുറത്തല്ലേ . ഡാ ഒരു മിനിട്ടേ എനിക്ക് ഒരു കോൾ വരുന്നുണ്ട് ഇപ്പ വരാം."
"ആ ഡാ നീ പോയിട്ട് വാ.അല്ലമ്മേ അച്ഛൻ എവിടെ പോയി രാവിലെ തൊട്ട് കാണാൻ ഇല്ലല്ലോ."
"നീ പോകുന്നകൊണ്ട് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് രാവിലെ ഇറങ്ങിയതാ ."
"ഓ ഞാൻ അറിഞ്ഞില്ല അല്ലെൽ എനിക്ക് വാങ്ങാൻ ഉള്ള സാധനത്തിന്റെ കാര്യം കൂടി പറഞ്ഞേനെ . ഇനി ഇപ്പൊ ഞാൻ പോയി വാങ്ങിക്കോളാം. ഡാ നിന്റെ കോൾ ചെയ്ത് കഴിഞ്ഞില്ലേ ."
"കഴിഞ്ഞെടാ ദേ വരുവാണ്.*
"എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നേ."
"ഒന്നൂലടാ . നീ ഒന്നു എന്റെ കൂടെ വന്നേ ചെറിയ ഒരു പ്രശ്നം."
"എന്താടാ പറഞ്ഞിട്ടു പോടാ ."
"ഡാ പറയാം നീ ഒന്നു വാ. പെട്ടന്ന് ആകട്ടേ."
"എന്നാ നിൽക്ക് ഒരു മിറ്റിട്ട് എനിക്ക് കുറച്ചു സാധനം മേടിക്കാൻ ഉണ്ടായിരുന്നു. അത് അച്ഛനോട് വിളിച്ചു പറയട്ടേ വാങ്ങി വരാൻ ."
"ഡാ നീ ഇപ്പ അച്ഛനെ വിളിക്കണ്ടാ. ചെറിയ ഒരു പ്രശ്നം ഉണ്ട് ദയവു ചെയ്ത് ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ എന്റെ കൂടെ ഒന്നു വാ."
"ഞാൻ ദേ വരുവാ . നീ പോയി എന്റെ വണ്ടി തിരിച്ചിട്. "
"എവിടെ പോകുവാടാ രണ്ടും കൂടെ ഉച്ചയ്ക്ക് ഹോസ്റ്റലിലേക്ക് പോകണമെന്ന വല്ല ബോധമുണ്ടോ നിനക്ക് ."
"ഓർമ്മയുണ്ടമ്മേ ഞങ്ങൾ ഇപ്പോ വരാം."
"ആ സമയത്തിനു വന്നാൽ രണ്ടിനും കൊള്ളാം അല്ലേൽ വണ്ടി കിട്ടാതെ അവിടെ എത്തുമ്പോൾ വൈകും."
"ആ അറിയാം സമയത്ത് എത്തിക്കോളാം. നീ വണ്ടിയെടുക്കെടാ ."
"അല്ല നീ എന്തിനാ ഇത്രേം ടെൻഷനടിച്ചിരിക്കുന്നേ."
"അല്ലടാ അച്ഛനു എന്താ പറ്റിയേ."
"അയ്യോ എന്റെ അച്ഛന് എന്തുപറ്റി."
"ഏഹ് നിന്റെ അച്ഛനല്ല. എന്റെ അച്ഛന് ."
"അയിനു നിന്റെ അച്ഛനു എന്തു കുഴപ്പം ."
"അല്ല നീ പറഞ്ഞില്ലേ പെട്ടന്ന് ഇറങ്ങണമെന്ന് അത് മാത്രമല്ല ഞാൻ അച്ഛനെ വിളിക്കാൻ പോയപ്പോൾ നീ എന്നെ തടഞ്ഞില്ലേ ."
"ഓ അതോ. സോറി അളിയാ അത് നിന്റെ അച്ഛനു ഒന്നു പറ്റിയിട്ടല്ല. വേറെ ഒരു പ്രശ്നം ഉണ്ട് അതുകൊണ്ട് പെട്ടന്ന് ഇറങ്ങാൻ വേണ്ടി പറഞ്ഞയാ ."
"പോടാ നാറി. ഒരു നിമിഷം ഞാൻ അങ്ങു ഇല്ലാണ്ടായി പോയി. നിനക്ക് എന്നാൽ മനസിലാകുന്ന പോലെ പറയാൻ വയ്യേ. ഇത് വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്."
"സോറി അളിയാ . മ് ഏതായാലും സ്ഥലമെത്തി നീ പുറത്തേക്ക് ഒന്നു ഇറങ്ങിക്കേ."
"േഠാ സർപ്രൈസ്. എന്താടാ ഇങ്ങനെ നോക്കുന്നേ ഞെട്ടിയോ ."
"അല്ല ഇതൊക്കെ എന്താ . ഇവരൊക്കെ എന്താ ഇവിടെ. നീ എന്തോ പ്രശ്നം ഉണ്ടന്ന് പറഞ്ഞല്ലേ എന്നെ വീട്ടിൽ നിന്നും കൊണ്ട് വന്നത്."
"അല്ലടാ നീ ഇന്ന് പോകുവല്ലേ . ഇനി എപ്പോഴാ നിന്നെ ഒന്ന് കാണാൻ പറ്റുന്നത് അതുകൊണ്ട് ഇവളുമാരു നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് തരാന്നു പറഞ്ഞപ്പോൾ ഞാനും അർജുനും അങ്ങു സമ്മതിച്ചു."
"മ് നല്ലതാ. ഇവിടെ ഈ അരമണിക്കൂറിനിടെ മനുഷ്യൻ ടെൻഷനടിച്ചതിന് കൈയും കണക്കുമില്ല. അല്ലേലും നിന്റെ അടുത്ത് നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതിയല്ലോ."
"ഡാ സോറി . ഞങ്ങൾ നീ പോകുന്നതിനു മുൻപ് ഒരു സർപ്രൈസ് തരണം എന്നേ വിചാരിച്ചുള്ളു. അല്ലാതെ നിന്നേ സങ്കടപ്പെടുത്തണമെന്ന് കരുതിയല്ല."
"അയ്യേ ഞാൻ അത് അപ്പോ വന്ന ദേഷ്യത്തിനു എന്തോ പറഞ്ഞതാ അതിനു നീ എന്തിനാ അഞ്ചു ഇങ്ങനെ കരയുന്നേ."
"കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ നമ്മുടെ പ്ലാനിങ്ങ് വല്ലതും പൊളിഞ്ഞാൽ അപ്പോ തന്നെ അഞ്ചുനെ കൊണ്ട് കരയിപ്പിച്ചാ മതി അവൻ ഫ്ലാറ്റായികോളും"
"അതു ശരിയാ അല്ലേലും നമ്മുടെ ഒന്നും കണ്ണുനീരിനു ഇവിടെ വിലയില്ലല്ലോ."
"അമ്മു ആ പറഞ്ഞതു ശരിയാ . അഞ്ചു ഒന്നു കരഞ്ഞാൽ അവൻ അവിടെ വീഴും."
"മതിയെടാ മതി എനിക്കിട്ട് കുത്തിയത്. ഏതായാലും നിങ്ങളു ആഘോഷിക്കാൻ ഇറങ്ങിയതല്ലേ . അപ്പോ പിന്നെ അതിനുള്ള വഴി നോക്ക്."
"അതൊക്കെ സെറ്റാണു മോനേ . നീ വന്നു വണ്ടിയിലേക്ക് കേറിയേ ."
"ഡാ എനിക്കൊരു ആഗ്രഹമുണ്ട്."
"നീ പറ മുത്തേ. നമ്മൾ ഇന്നു പൊളിക്കും അല്ലേ അർജുനേ."
"പിന്നല്ല നമ്മൾ ഇന്നു തകർക്കും ."
"ഏഹ് അഞ്ചു നീയാ .നിന്റെ വായിൽ നാക്കുണ്ടെന്ന് ഇടക്ക് ഇങ്ങനെ ഒക്കെ അറിയാൻ പറ്റുള്ളൂ."
"ഡാ ആഗ്രഹം എന്നു പറഞ്ഞാൽ വലുതായിട്ടൊന്നും ഇല്ല . നമ്മൾ ഇതുവരെ പോയ എല്ലായിടത്തും ഒന്നുടെ പോകണം ."
"ആ അത്രേ ഉള്ളോ . നിങ്ങളു കേറുമക്കളെ വണ്ടിയിലേക്ക് . അനു വണ്ടിയെടുക്കെടാ ."
"അവൻ വണ്ടിയോടിക്കുന്ന സ്ഥിതിക്ക് അമ്മു ഫ്രണ്ട് സീറ്റിൽ ആയിരിക്കുമല്ലേ ."
"ഓ അതു പിന്നെ ചോയിക്കാനുണ്ടോ . അമ്മുന്റെ കാര്യം പോട്ടെ അഞ്ചുന്റെ കാര്യം നോക്കിക്കേ ഞാൻ അവളുടെ അടുത്തുണ്ടേലും അവൾക്ക് അവനെ മതി. അല്ല ആരാ പാട്ടു വെക്കാൻ പോകുന്നത്."
"അത് എന്തു ചോദ്യമാണു മിഷ്ടർ. ഈ അമ്മു ഇരിക്കുമ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതു പോലും വലിയ തെറ്റാണ്."
"ഓ തമ്പ്രാട്ടി അടിയൻ ഓർത്തില്ല. ഈ ഉള്ളവനോട് പൊറുത്താലും ." പിന്നെ ആദ്യം എങ്ങോട്ട് പോകാനാ . ബീച്ചിൽ പോയ മതിയെങ്കിൽ ഞാൻ വണ്ടി സൈഡാക്കാം എല്ലാം ഇറങ്ങിക്കോ.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://share.aksharathalukal.in/s/52161/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
11 likes
21 shares