More like this
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _104 ✍️ രചന - ജിഫ്ന നിസാർ 💥 ഒട്ടും പറ്റുന്നില്ലേ " കാർത്തു അവനെ മുഖം ചുളിച്ചു നോക്കി. ഇല്ലെന്നവൻ പറഞ്ഞില്ല. പക്ഷേ അവൾക്കറിയാം അവനവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ട്. ശ്വാസം മുട്ടുന്നുണ്ടാവും. എന്നിട്ടും പറയുന്നില്ല. പക്ഷേ ഇനിയതും തനിക്ക് വേണ്ടി സഹിക്കുന്നതാണോ.. അവൾ അരുമയോടെ അവന്റെ നെറുകയിൽ ഒരുമ്മ കൊടുത്തു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത അവനെ അശോകൻ പിടിച്ച പിടിയാലേ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരുകയായിരുന്നു. വേണ്ട.. ഞാനെന്റെ വീട്ടിൽ പോയിക്കൊള്ളാം എന്നവൻ ആവതും പറഞ്ഞതുമാണ്. പക്ഷേ അയാളുണ്ടോ വിടുന്നു . കാർത്തുവും ആ കാര്യത്തിൽ അവനൊപ്പമാണ്. "കൈക്ക് വയ്യല്ലോ ഡാ.. നീയും ഇവളും ഒറ്റക്കെന്ത് ചെയ്യാനാണ് " എന്നാണ് അയാൾ ആദ്യം മുടക്ക് കാരണം പറഞ്ഞത്. "സാരമില്ല... ശിവ വരും. അവൻ കൂടെ നിന്നോളും.ഇനിയിപ്പോ അടുക്കളയിൽ കാർത്തുവിന് സഹായം വേണേൽ.. അതിനും ഒരാളെ ഏർപാട് ചെയ്യാവുന്നതേ ഒള്ളു.." അവനത് പരിഹരിക്കാനുള്ള മാർഗവും അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു. ശിവയും അവൻ പറഞ്ഞത് ശരി വെച്ചു. കാശിയുടെ കാര്യത്തിൽ ഇനിയിപ്പോ അശോകൻ പറഞ്ഞില്ലേലും അവനൊരു കുറവും വരുത്തില്ലല്ലോ. പക്ഷേ.. എടാ.. എനിക്കെന്തോ ഒരു ഭയം. ഞാനും നീയും ഇപ്പൊ ഒരു പോരാട്ടത്തിന് പറ്റിയ അവസ്ഥയിൽ അല്ല. പിന്നെ മഹേഷിനെ ഇപ്പൊയെനിക്ക് ഒട്ടും വിശ്വസമില്ല. മുറിവേറ്റ കാട്ട് മൃഗത്തെ പോലെ അവനൊരു അവസരം കാത്ത് നടപ്പാണ്. നിനക്കും അറിയാലോ അത്. എന്ത് എങ്ങനെ എപ്പോ ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല. കാരണം ചതിയുടെ കുറുക്കു വഴികളിൽ ബിരുദം എടുത്തവനാണ്. ഇതിപ്പോ വയ്യാതെ നീ...വീട്ടിൽ ഒറ്റയ്ക്ക്.ശിവക്കൊരു പരിധിയില്ലേ.. നീ മാത്രമല്ലല്ലോ. കാർത്തു കൂടി നിനക്കൊപ്പമല്ലേ ഇനി.. അവനിനിയും.. വെറുതെ ഒരു റിസ്ക് എടുക്കണോ ഡാ.. നിങ്ങൾ അങ്ങോട്ട് പറഞ്ഞു വിട്ടിട്ട് ഞാൻ പിന്നെങ്ങനെ സമാധാനത്തോടെ.. അല്ലേൽ പിന്നെ നിനക്കൊട്ടും ഇവിടെ നിൽക്കാൻ വയ്യെങ്കിൽ..ഞാനും തുളസിയും കൂടി നിന്റെ വീട്ടിലോട്ട് വരാം. അതാവുമ്പോ നമ്മൾ ഒരുമിച്ചുണ്ടാവുമല്ലോ.. " ഒരച്ഛന്റെ ആ ആശങ്കകളെയും ഭയത്തെയും അവനൊട്ടും വില കുറച്ചു കാണാൻ കഴിഞ്ഞില്ല. തന്നെ ഓർത്തല്ല.. കാർത്തുവിനെ തന്നെയാണ് അവനും ഓർത്തത്. അതുമല്ല.. താൻ കൂടെ ചെല്ലാത്തത് കൊണ്ട് അയാളെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കാനും തോന്നിയില്ല. മുട്ട് മടക്കാത്ത ഒറ്റ കൊമ്പനെ പോലെ നടക്കുന്ന അമ്പലപറമ്പിൽ അശോകന് അതൊന്നും ശീലമില്ല. തന്റെ വീട്ടിൽ സൗകര്യങ്ങൾ എല്ലാമുണ്ട്. പക്ഷേ അയാൾ ശീലിച്ച സൗകര്യങ്ങളൊന്നും തന്നെയില്ല. താൻ കാരണം.. തന്റെ പിടി വാശി കാരണം അയാളെ അങ്ങനൊരു റിസ്ക് ഏറ്റെടുപ്പിക്കാൻ അവനൊട്ടും തോന്നിയില്ല. എപ്പോഴത്തെയും പോലെ അവൻ വിട്ടു വീഴ്ച്ചക്കൊരുങ്ങി. അങ്ങനെ ആ കൂടെ പോന്നതാണ്. പക്ഷേ ഒറ്റ ദിവസം കൊണ്ടവൻ മടുത്തു പോയിരിക്കുന്നു. വേണമെങ്കിൽ അവനു വേണ്ടിയോരു ഹോം നേഴ്സിനെ ഏർപ്പാട് ചെയ്യിപ്പിക്കാം കൈ അഴിക്കുവോളമെന്നും അശോകൻ പറഞ്ഞതാണ്. "അതൊന്നും വേണ്ട.. ഞാൻ മതി..ഇല്ലേ..ഞാൻ പോരെ.." മുഖം വീർപ്പിച്ചു കൊണ്ട് അശോകനോട് പറയുന്നതിനൊപ്പം അവൾ കാശ്യോടും ചോദിച്ചു. "പിന്നില്ലാതെ.. നീ മതി.. നീ മതി..! ആ മുഖം കണ്ടിട്ടൊരു ചിരിയോടെ അവൻ തലയാട്ടി സമ്മതിച്ചു. ഒടുവിൽ അതിനൊരു തീരുമാനമായി. പറഞ്ഞത് പോലെ തന്നെ... അവനൊരു കുറവും വരാതെ ഒരു നിമിഷം പോലും ഒറ്റയ്ക്ക് വിടാതെ.. ഒരു കുഞ്ഞിനെ പോലെയാണ് അവൾ അവനെ നോക്കുന്നത്. കൊണ്ട് നടക്കുന്നത്. "ഇവിടിങ്ങനെ ശ്വാസം മുട്ടി നിൽക്കുന്ന പോലെ കാണുമ്പോ എനിക്കെന്തോ പോലെ.. അച്ഛനോട് ഞാൻ പറഞ്ഞോളാം. നമ്മുക്ക് നമ്മുടെ വീട്ടിൽ പോകാം കാശ്യേട്ടാ.." തന്റെ നെഞ്ചിലൊരു കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവന്റെ നീണ്ടുലഞ്ഞു കിടക്കുന്ന മുടിയിഴകളെ അടക്കി വെക്കാനുള്ള ശ്രമത്തിനിടയിൽ അവളൊന്ന് കൂടി പറഞ്ഞു. "ശ്വാസം മുട്ടിയോന്നും അല്ലെന്റെ പൊന്നേ.." അവൻ നേരെ ഇരുന്ന നിമിഷം തന്നെ അവൾ അവനോട് ഒട്ടി ചേർന്നു.. "അമ്പലപറമ്പിൽ അശോകന്റെ കൊട്ടാരത്തിൽ... മൂപ്പരുടെ വെറുമൊരു ഡ്രൈവർ ആയ ഞാൻ..സുഖവാസം.എന്തൊരു വിരോധാഭാസമാണെന്ന് നോക്കണേ.." "അതൊക്കെ മുന്നേ അല്ലെ.. ഇപ്പൊ അശോകന്റെ മരുമോൻ പട്ടം കിട്ടിയില്ലേ.. സ്വന്തമായിട്ട്.ഇനിയിപ്പോ ഡ്രൈവർ ആണെങ്കിൽ തന്നെ എന്താ.. അതൊരു ജോലി അല്ലേ.. ന്റെ കാശ്യേട്ടൻ ഏറെ മോഹിച്ചു ചെയ്തു കൊണ്ടിരുന്ന ജോലി.. പിന്നെന്താ പ്രശ്നം.. അതുമല്ല.. ആ ഡ്രൈവർ കാശി നാഥനെയാ എനിക്കിഷ്ടം.. അങ്ങേരെ ആ കോലത്തിൽ ഓർക്കുമ്പോൾ എനിക്കിപ്പോഴും ക്രഷ് അടിക്കും.. ആ ഡ്രൈവിംഗ് സീറ്റിൽ അങ്ങനെ നെഞ്ചും വിരിച്ചിരികുമ്പോൾ എന്നാ പവറാ.. ഭംഗിയാ...എന്നിട്ടാണ്.." ആദ്യമൊരു ചൊടിയോടെ പറഞ്ഞു തുടങ്ങിയെങ്കിലും പിന്നെയവൾക്ക് ആകെ മൊത്തം ഒരു കള്ളത്തരമാണ്. അവനൊന്നൂറി ചിരിച്ചു കൊണ്ട് തലയാട്ടി അവളത് പറഞ്ഞു കേട്ടപ്പോൾ. "ഇനിയിപ്പോ ഞാനാ ജോലിയെങ്ങാനും വിട്ടാൽ കാർത്തിക തമ്പുരാട്ടി എന്നെ തേച്ചിട്ട് പോകുമോ അപ്പൊ..." അവനുമതേ കള്ളത്തരം തന്നെയാണ്. അതിനിച്ചിരി പുളിക്കും.. അങ്ങനിപ്പോ രക്ഷപ്പെട്ടു പോകാമെന്ന് പൊന്നു മോൻ വിചാരിക്കണ്ട ട്ടോ.. " പറയുന്നതിനൊപ്പം തന്നെ അവളൊന്നു കൂടി അവനിലേക്ക് ചാഞ്ഞു.. "അത് വിട്.. എന്നിട്ട് പറ.. വീട്ടിൽ പോണോ.. വേണമെങ്കിൽ അച്ഛനോട് ഞാൻ പറഞ്ഞോളാം.. കാശ്യേട്ടൻ ബുദ്ധിമുട്ടി നിക്കൊന്നും വേണ്ട.. അച്ഛന് പറഞ്ഞാ മനസ്സിലാവും.." "രണ്ടൂസം കൂടി ഇങ്ങനെ പോട്ടെ ഡീ.. ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.. പിന്നെ നീയും ഉണ്ടല്ലോ.." കാശി ഒന്ന് ശ്വാസമെടുത്തു. "നിന്റച്ഛൻ പറഞ്ഞത് പോലെ.. ആ നാറിയെ പേടിക്കണം.. പ്രതേകിച്ചു നീ കൂടി എനിക്കൊപ്പം ഉണ്ടാവുമ്പോൾ.. ഈ ഒന്നര കൈ വെച്ചിട്ട് എനിക്ക് പരിധിയുണ്ടല്ലോ.." "ഓഓഓ.. ഇതൊക്കെ എന്ത്.. കാശി നാഥന് എന്നെ സേവ് ചെയ്യാൻ ഈ ഒന്നര കൈ തന്നെ ധാരാളം.." അവളൊരു ചിരിയോടെ പറഞ്ഞു. "അത്രയും വിശ്വാസമുണ്ടോ നിനക്കെന്നെ.." ആ വാക്കുകൾ അത് പോലെ നെഞ്ചിൽ പതിഞ്ഞു പോയൊരു തണുപ്പോടെ അവൻ ചോദിച്ചു. പിന്നില്ലാതെ..." അവളൊരുമ്മ കൊടുത്തു കൊണ്ടത് ഉറപ്പിച്ചു.. അവനുള്ളിലെ സ്നേഹം വിജയിക്കാൻ ഇനിയെന്ത് വേണം..! അവൾക്കവനെ വിശ്വാസമാണെന്ന്.. ഏത് പ്രതിസന്ധികളിലും കാശിനാഥൻ കൂടെ കാണും എന്നുള്ള വിശ്വാസം.. തീർച്ചയായും അത് സ്നേഹതിന്റെ ജയ മാണ്.. സ്നേഹമെന്നാൽ പലപ്പോഴും കൂടെയുണ്ട് എന്നുള്ള വിശ്വാസം തന്നെയാണല്ലോ.. "അല്ലെങ്കിൽ പിന്നെ ഒരു ഐഡിയ ഉണ്ട്.. " കാശിക്ക് വീണ്ടും കുറുമ്പ്.. അതെന്താ.." കാർത്തു ആകാംഷയോടെ അവനെ നോക്കി. "നീ കൂടെ വരുന്നത് കൊണ്ട നിന്റച്ഛൻ എന്നെ എന്റെ വീട്ടിൽ വിടാതെ ഇവിടെ പിടിച്ചു തടവിലിട്ടത്. നീ ഇവിടെ അച്ഛന്റെ കൂടെ തന്നെ നിൽക്ക്..ഞാൻ ഓക്കെയായിട്ട് നമ്മൾക്ക് ഒന്നൂടെ ഒളിച്ചോടി പോകാം.അപ്പോൾ പിന്നെ മഹേഷിനെ പേടിക്കേണ്ട.. എനിക്കെന്റെ വീട്ടിൽ പോകാം.. സൊ.. സിമ്പിൾ.." അവനൊരു താളത്തിൽ പറയുമ്പോൾ കാശിയെ രണ്ടു കൊടുക്കാനുള്ള ഭാവത്തോടെ ഒരുത്തി തുറിച്ചു നോക്കുന്നുണ്ട്. അല്ലെങ്കിൽ... ആ ഐഡിയ വേണ്ട. ല്ലേ.." ആ നോട്ടത്തിലെ അപകടം തിരിച്ചറിഞ്ഞ നിമിഷം തന്നെ കാശി മാറ്റി പറഞ്ഞു. "എന്തേയ്.. ഐഡിയ കൊള്ളില്ലേ.." അവളതേ ഭാവത്തിൽ തന്നെ ചോദിച്ചു. "ഏയ്.. അതൊരു പൊട്ട ഐഡിയ.. നടക്കില്ല.. എനിക്കീ കുറുമ്പി പൂച്ചയെ കാണാതെ.. മിണ്ടാതെ.. ദേ ഇങ്ങനെ നെഞ്ചിൽ ചേർക്കാതെ എങ്ങനെ അവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റും.." പറയുന്നതിനൊപ്പം തന്നെ അവനവളെ വീണ്ടും വലിച്ചു നെഞ്ചോട് ചേർത്ത് വെച്ചു.. 💥💥 കയറി വാ ശിവ... അശോകൻ ചിരിയോടെ തന്നെ ക്ഷണിച്ചിട്ടും അകത്തേക്ക് കയറാൻ ശിവക്കൊരു വല്ലായ്മ. കാര്യം കാശി ഇവിടെ ആയത് കൊണ്ട് അവനുമൊരു സമാധാനമുണ്ട്. മഹേഷിന്റെ കാര്യം ഓർത്തിട്ട് തന്നെയാണ് അത്. പക്ഷേ അവന് തോന്നുമ്പോൾ ഇടയ്ക്കിടെ ഓടി പാഞ്ഞു വന്നു കണ്ടിട്ട് പോകാൻ പറ്റുന്നില്ല എന്ന് ചെറിയൊരു സങ്കടമുണ്ട്. വേറൊന്നും കൊണ്ടല്ല.. അവന്റെ വീട്ടിൽ ചെല്ലുന്നത് പോലല്ലോ ഇപ്പൊ.. അത് കൊണ്ട് ഫോൺ വിളിയിൽ വിശേഷം ഒതുക്കി കാത്ത് നിൽപ്പാണ് അവനും കാശി ഓക്കെയാവാൻ. അതിനേക്കാൾ... കാശി ഒന്ന് ഒക്കെയായിക്കോട്ടേ ശിവ.. എന്നിട്ട് പറഞ്ഞാൽ മതി അവന്റെ പെങ്ങളുടെ കാര്യം. അവൾക്കിപ്പോ കുഴപ്പമില്ലന്ന് ഞാൻ ഹോസ്പിറ്റലിൽ അന്വേഷിച്ചറിഞ്ഞതാണ്.. അവന് കൂടുതൽ പ്രഷർ കൊടുക്കരുതെന്ന് ഡോക്ടർ വീണ്ടും പറഞ്ഞതാണ്.. നീയും കേട്ടതല്ലേ. ഇതെല്ലാം അറിഞ്ഞാൽ.. നമ്മൾ ചങ്ങലക്കിട്ട് പൂട്ടിയാലും അവൻ അത് പൊട്ടിച്ചിറങ്ങി പോകും.. തത്കാലം രണ്ടു ദിവസം കഴിയട്ടെ എന്ന് അശോകന്റെ തീരുമാനം.. അതവനും അംഗീകരിച്ചതാണ്. അന്ന് തന്റെ മുഖം കണ്ടിട്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ തഞ്ചത്തിൽ കാര്യം മനസ്സിലാക്കി പ്രതിവിധിയും പറഞ്ഞു കഴിഞ്ഞതാണ്. നേരിട്ട് കണ്ടാൽ.. തന്നിൽ നിന്നും കാശി ആ രഹസ്യം ചൂണ്ടി എടുത്താലോ എന്നൊരു ഭയം കൂടിയുണ്ട് അവന്റെ മുമ്പിൽ ചെന്നു നിൽക്കാൻ. ഇതിപ്പോ ഡിസ്ചാർജ് ആയിട്ട് രണ്ടു ദിവസം കഴിഞ്ഞു. ഏറെക്കുറെ അവൻ ഒക്കെയാണ്. ഭവ്യയെ കാണാൻ ഹോസ്പിറ്റലിൽ പോയിരുന്നു. അവളും ഒരുവിധം അപകടനില തരണം ചെയ്ത് കഴിഞ്ഞു. ഇനിയിപ്പോ അവനോട് പറഞ്ഞാലും കുഴപ്പമില്ല എന്നൊരു നിലയിൽ എത്തി പെട്ടപ്പോൾ തേടി വന്നതാണ്.. "മുകളിൽ ഉണ്ടാവും അവൻ.. അങ്ങോട്ട് ചെന്നോളൂ.." വീണ്ടും പരുങ്ങി നിൽക്കുന്ന ശിവയോട് അശോകൻ പറഞ്ഞു. അവനെ ഇങ്ങോട്ട് വിളിച്ചാൽ മതിയെന്ന് തോന്നിയെങ്കിലും പിന്നെ ശിവ അത് വേണ്ടന്ന് കരുതി സ്റ്റെപ്പ് കയറി തുടങ്ങി. "അവനിപ്പോ ഏറെക്കുറെ ഒക്കെയാണ്.. ഇനിയാ കാര്യം പറഞ്ഞേക്ക് കേട്ടോ..അല്ലെങ്കിൽ അത് പറയാൻ വൈകി എന്ന് പറഞ്ഞു കൊണ്ടവൻ എന്നേം നിന്നേം എടുത്തിട്ട് കുടയും.." താഴെ നിന്നും അശോകൻ വിളിച്ചു പറയുമ്പോൾ ശിവ തലയാട്ടി സമ്മതിച്ചു. ബന്ധങ്ങൾക്ക് ആ ഒരുവൻ കൊടുക്കുന്ന വിലയും ആഴവും അയാളോളം മറ്റാർക്കറിയാം അല്ലേലും... ❣️❣️ അതേ സമയം... രാജശേഖരൻ കൊടുത്ത ഉറപ്പിന്റെ പുറത്ത് ഡോക്ടർ ഫയൽ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ വന്ന പോലീസ്കാർക്ക് മുന്നിൽ പതറി നിൽപ്പുണ്ട് വിഷ്ണു. ഭവ്യ ഒന്ന് ഒക്കെ ആയിട്ട് മതി അവളുടെ മൊഴി എടുക്കുന്നത് എന്ന് രാജ ശേഖരൻ ഡോക്ടറോട് പ്രതേകിച്ചു പറഞ്ഞിരുന്നു. ഗായത്രിയിലും ഇപ്പൊ ഭയമോ ആശങ്കയോ ലവലേശമില്ല. സ്വന്തം കുടുംബം മൊത്തം കൂടെ നിൽക്കുന്നതിന്റെ ധൈര്യം അവളിലങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്. അവളുടെ അമ്മക്കും അനിയത്തിക്കും ആദ്യം തന്നെ അവളോടുള്ള ദേഷ്യമൊക്കെ പോയതാണ്. പക്ഷേ രാജ ശേഖരൻ അമ്പിനും വില്ലിനും അടുക്കാതെ നില്കുന്നത് കൊണ്ട് അവരും അകൽച്ച തന്നെ തുടർന്നു. പിന്നെ രാജശേഖരൻ തന്നെ അവളെ വീണ്ടും കൂടെ നിർത്തുമ്പോൾ അതിൽ ആ അമ്മയും കൂടപിറപ്പും സന്തോഷിക്കുക മാത്രമാണ് ചെയ്തത്. അവരുമിപ്പോൾ ഒരു നിഴൽ പോലെ അവൾക്കൊപ്പം തന്നെയുണ്ട്. രക്ഷപ്പെട്ടു പോകാനുള്ള പഴുതുകൾ തേടി കഴിഞ്ഞു രണ്ടു ദിവസവും വിഷ്ണു പരക്കം പാഞ്ഞു നടന്നെങ്കിലും കാര്യമായി ഒന്നും നടന്നില്ല. അതുമല്ലങ്കിൽ അയാൾക്ക് മേൽ രാജശേഖരന്റെ സംശയങ്ങളുടെ കൂർത്ത നോട്ടമുണ്ടപ്പോഴും. എങ്ങോട്ടെങ്കിലും മാറി നിന്നാലോ എന്നോർത്തതാണ്. പിന്നെ അതൊക്കെ കൂടുതൽ പൊല്ലാപ്പാവും എന്ന് കരുതി അത് വേണ്ടാന്ന് വെച്ച്.. എങ്കിലും തനിക്കെതിരെ കാര്യമായ തെളിവുകൾ ഒന്നുമില്ലെന്നും.. ബിബിന്റെ കാര്യം സമൂഹത്തിൽ വെളിപ്പെടുത്തുന്നത് ഭവ്യക്ക് തന്നെ ദോഷം ചെയ്യുമെന്ന് അവൾക്കുറപ്പുള്ളത് കൊണ്ട് തിനെ കുറിച്ചൊന്നും കൂടുതൽ അവളായിട്ട് ഒന്നും പറയില്ല എന്നും ഉള്ള വിശ്വാസം.. പിടിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നുള്ള ധൈര്യം അവനിലും വേണ്ടുവോളമുണ്ട്.. പക്ഷേ.. "പറയുന്ന ഒന്നുമങ്ങോട്ട് കണക്ട് ആവുന്നില്ലല്ലോ വിഷ്ണു സാറേ എന്നുള്ള ആ പോലീസ് ഓഫിസറുടെ തുറന്നു പറച്ചിൽ.. അതവന്റെ അഹങ്കാരത്തിനേറ്റ ആദ്യയടി തന്നെയായിരുന്നു.. "അവളെന്റെ അനിയത്തിയാ സാറേ.. കൂടപിറപ്പ്.. അല്ലറ ചില്ലറ വഴക്കുകൾ അല്ലാതെ ഞങ്ങൾ തമ്മിൽ സ്നേഹം തന്നെയാണ്.. സാറിന്റെ അമ്മയോട് ചോദിച്ചു നോക്ക്.." ഭവ്യയുടെ കാര്യം പുറത്തറിഞ്ഞാൽ ആകെ നാണകേടാണ്.. എന്റെ കൂടെ നിന്നാലേ എനിക്കെന്തെങ്കിലും ചെയ്യാനൊക്കൂ എന്ന് പറഞ്ഞു കൊണ്ടവൻ ഭയപെടുത്തിയത് കൊണ്ട് സുഗന്ധി അതിന് വേണ്ടി ഉള്ളതാണ് പോലീസിനോട് പങ്ക് വെച്ചതും. പിന്നെ ഗായത്രിയെ സംശയമുണ്ട് എന്നത് പറയാനും അവർ മറന്നിട്ടില്ല. "ദാ ****ഈ ഗുളികയുടെ ആഫ്റ്റർ എഫ്ക്ട് കൊണ്ടാണ് ഭവ്യ അബോധാവസ്ഥയിൽ ആയത്.. പക്ഷേ പനി ആയ ഒരാൾക്കു കൊടുക്കുന്ന മെഡിസിൻ അല്ല ഇത്. അതുമല്ല... ഇതങ്ങനെ ഡോക്ടറുടെ പെർമിഷൻ ഇല്ലാതെ കിട്ടുന്ന ഒന്നല്ല.. അതായത്.. ആരോ കരുതി കൂട്ടി ചെയ്തതാണ്.." പോലീസ് ഓഫീസർ ചുറ്റും നോക്കി കൊണ്ട് പറയുമ്പോൾ ഉള്ളിലെ ഞെട്ടൽ വിഷ്ണു അമർത്തി പിടിച്ചു. "ഗായത്രി ഭവ്യക്ക് മരുന്ന് കൊടുത്തിരുന്നു. അവളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നു എന്നത് കൊണ്ടാണ് ആ കുട്ടിക്ക് നേരെ നിങ്ങൾ സംശയങ്ങൾ പറഞ്ഞത്.. ശെരിയല്ലേ.." അയാൾ സുഗന്ധിയോട് കൂടിയാണ് ചോദിച്ചത്. വിഷ്ണുവിനെ ഒന്ന് നോക്കിയിട്ടാണ് അവർ അതിന് തലയാട്ടി സമ്മതിച്ചത്.. കാര്യങ്ങൾ കൈവിട്ട് പോകുകയാണ് എന്നൊരു ഭയത്തോടെ വിഷ്ണു അയാളുടെ അടുത്ത ചോദ്യത്തിനു കാതോർത്ത് നിന്നു.... തുടരും ആ നിർത്തത്തിനൊരു പരിഹാരം കാണാൻ നാളെ വരാൻ ഞാനും പരമാവധി ശ്രമിക്കാം കേട്ടോ... റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ33230
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐 🔻പാർട്ട്_ 105 ✍️ രചന - ജിഫ്ന നിസാർ ❣️ കാർത്തുവിന്റെ മുറിയിൽ നിന്നുമുള്ള ബാൽക്കണിയിലെ ഊഞ്ഞാലിൽ അവൾ മുറിച്ചു കൊടുക്കുന്നാ ആപ്പിളും തിന്ന് കൊണ്ടവളോട് ചേർന്നിരിക്കുമ്പോഴാണ് ശിവയങ്ങോട്ട് കയറി ചെന്നത്... കാശിയുടെ തോളിൽ ചാരി അവനെ പറ്റിപിടിച്ചിരിക്കുന്നവൾ.. ആഹാ... ഇവിടിപ്പോ ആർക്കാ വയ്യായ്ക.." ആ കാഴ്ച നൽകിയ സന്തോഷത്തോടെ തന്നെയാണ് അവൻ അവർക്കടുത്തേക്ക് ചെന്നത്. നീ ജീവനോട് ഉണ്ടോ ഡാ നാറി.. " രണ്ടൂസമായിട്ടും അവനെ അങ്ങോട്ട് കാണാത്ത പരിഭവം കൊണ്ടാണ് കാശിയങനെ പറഞ്ഞത്. ഇല്ലെടാ..ഇന്നലെ ഞാൻ ചത്ത്..ഇന്ന് രാവിലെ കൂടി നിന്നെ വിളിച്ചു സംസാരിച്ചതെന്റെ പ്രേതമായിരുന്നു.." ശിവയുമൊരു ചിരിയോടെ അവർക്കിടയിലേക്ക് കയറി ചെന്നു. "ഇരിക്ക് ശിവേട്ട.. ദേ ഇത് കഴിക്ക്.." കാർത്തു ആ സംസാരങ്ങളൊന്നും തന്നെ ശ്രദ്ധിക്കാതെ അവനിരിക്കാൻ സ്ഥലം ചൂണ്ടി കാണിച്ചു കൊണ്ട് ആപ്പിൾ കഷ്ണം മുറിച്ചത് നീട്ടി. എനിക്ക് വേണ്ട കുഞ്ഞാറ്റ.. നീ അവന് തന്നെ കൊടുത്തേക്ക്... എങ്ങനെ ഉണ്ടെടാ ഇപ്പൊ.. വേദനയുണ്ടോ.. " രണ്ടു പേരോടുമായി സംസാരിച്ചു കൊണ്ട് തന്നെ ശിവ അവർക്കരികിൽ പോയിരുന്നു. വേദന.... അതൊക്കെ പോയെടാ.. ഇപ്പൊ ആകെയൊരു വലിച്ചിലും മടുപ്പും.. അത് മാറാൻ ഈ മരുന്നൊന്നും പോരാ.. " കാശുയുടെ മുഖം വലിഞു മുറുകി. മുഖം കടുത്തു.. അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്കും മനസ്സിലായി. "നിങ്ങളെന്ന സംസാരിക്ക്. ഞാൻ താഴെ ഉണ്ടാവും.. ശിവേട്ടന് കുടിക്കാൻ എടുക്കാം.. കഴിച്ചിട്ട് പോയ മതി കേട്ടോ..ഞാൻ അമ്മയോട് പറയാം.."അടുത്ത ആരെയോ കണ്ട സന്തോഷമുണ്ടവൾക്ക്. കാരണം വന്നിരിക്കുന്നത് അവളുടെ പ്രിയപ്പെട്ടവന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ആ ഒരിഷ്ടം അവൾക്കും അവനോട് തോന്നുന്നുണ്ട്. എന്തേലും വേണേൽ വിളിച്ചോ ട്ടോ.. പോകും മുൻപ് അവൾ കാശ്യോടും ഓർമ്മിപ്പിച്ചു. "മ്മ്... ചെല്ല്. നിന്റച്ചനും അമ്മയ്ക്കും മോളെ നല്ലോണം മിസ് ചെയ്യുന്നുണ്ടാവും.. ഇവിടിപ്പോ ഏത് നേരവും എന്റെ കൂടെയല്ലേ.. അവർക്ക് അർഹമായ എന്തോ ഒന്ന് ഞാൻ നുഴഞ്ഞു കയറി കയ്യടക്കി വെച്ച പോലെ.. അത് കൊണ്ടെന്റെ കുഞ്ഞാറ്റ കിളി പോയി കുറച്ചു നേരത്തെക്ക് അവരുടെ മോളായിക്കോ ട്ടോ.." തിരികെ പോകാൻ തിരിഞ്ഞവളോട് അവനല്പം കാര്യമായിട്ട് തന്നെ പറഞ്ഞു കൊടുത്തു. ശിവ സന്തോഷത്തോടെ ചിരിയോടെ അവരുടെയായ ആ സ്നേഹകാഴ്ചകളിലെക്ക് നോക്കിയിരുന്നു. കാശി അന്നങ്ങനെ ഒരു ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ എന്ത് ദുരന്തമായേനെ രണ്ടിന്റെയും ലൈഫ്. അവനതാണ് ഓർത്തത്. മനസ്സ് നിറയാൻ ഇത് മതി ഇന്നിപ്പോൾ ഇണകിളികളെ പോലെ... കാർത്തു അതിന് ഉത്തരമൊന്നും പറയാതെ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ടിറങ്ങി പോകുകയും ചെയ്ത്.. എന്താടാ നിനക്കൊരു ചിരിയൊക്കെ.. " കാർത്തു പോയ വഴിയിൽ നിന്നും നോട്ടം മാറ്റിയ കാശി കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന ശിവയെ. "ഒന്നുല്ല...! അതേ ചിരിയോടെ തന്നെ അവനൊന്നു തലയാട്ടി. മനസ്സിലായെന്ന പോലെ അതേ ചിരിയപ്പോൾ കാശിക്കുമുണ്ട്. "അവളില്ലാത്ത ഞാൻ ഭയങ്കര ബോറായി പോയേനെ... ശൂന്യമായി പോയേനെ.." പതിയെ അത് പറയുമ്പോൾ പോലും.. അന്ന് വരെയും അവന്റെ കണ്ണുകളിൽ മിന്നി മാഞ്ഞ ആ ഒരുവളോടുള്ള അടങ്ങാത്ത സ്നേഹമാണ് ശിവയറിഞ്ഞത്. "എന്നിട്ടാണോ ഡാ മഹാ പാപി.. ആ പാവം പെണ്ണിനെ നീ ചുമ്മാ കലിപ്പിട്ട് വെറുപ്പിച്ചത്.. മാനസ മൈന പാടി നടക്കാൻ പ്രാക്ടീസ് നടത്തിയ ആളാണ്.. എന്നിട്ടിപ്പോ അവന്റെയൊരു ഒലിപ്പീര്.." ശിവയത് അപ്പാടെ പുച്ഛിച്ചു വിട്ടു. പക്ഷേ കാശിക്കപ്പോഴും ചിരി തന്നെയാണ്. ശിവക്കത് സന്തോഷവും. "നാട്ടിലെന്താടാ വിശേഷം.. അത് പറയ്യ് നീ.. എനിക്കിങ്ങനെ ഇവിടെ ഇരുന്നിട്ട് എന്തോ പോലെ.." കാശി മുഖം ചുളിച്ചു. "ആഹ്.. തത്കാലം ആ എന്തോ പോലെ നീയങ്ങു വിഴുങ്ങിക്കോ.. അല്ലേൽ ശെരിയാവില്ല. മഹേഷിന്റെ കാര്യം ഒരു വശത്ത്.. പിന്നെ ഈ മുറിവും വെച്ചോണ്ട് ഇച്ചിരി അടങ്ങി ഇരിക്കാൻ നിനക്കിവിടാ സേഫ്.. അത് കൊണ്ട് മോൻ സഹിച്ചോ ട്ടാ.." "അവനെ ഞാൻ വെറുതെ വിടുമെന്നാണോ..." കാശി പല്ല് കടിച്ചു കൊണ്ടത് ചോദിച്ചു. വല്ലാത്തൊരു ദേഷ്യമുണ്ടപ്പോൾ അവന്റെ മുഖം നിറയെ.. മഹേഷിനെ ഓർക്കുമ്പോൾ പോലും അവന്റെ ഞരമ്പിൽ തീ പിടിക്കുന്നത് പോലാണ്. കയ്യോടെ അവന് കൊടുക്കാനുള്ളത് കൊടുത്തു തീർക്കാതെ അതിനി മാറില്ല. "ഇല്ലെന്നുറപ്പല്ലേ.. അത് കൊടുത്തു തീർക്കാൻ ഞാനും ഉണ്ടല്ലോ നിന്റെ കൂടെ.. പക്ഷേ ആദ്യം നീയൊന്ന് റെഡിയാവട്ടെ. അല്ലാതിപ്പോ തന്നെ വീര്യം കാണിക്കാനും പക തീർക്കാനും ഇറങ്ങി പോയാൽ നഷ്ടം നിനക്ക് തന്നെയാണ്.." ശിവ ഓർമ്മിപ്പിച്ചു. അച്ഛമ്മ അറിഞ്ഞോടാ..ഈ പുകിലൊക്കെ.വിളിയൊന്നും വന്നിട്ടില്ല..എനിക്കിത് വരെയും അങ്ങോട്ട് വിളിച്ചാൽ വല്ലതും ചുഴിഞ്ഞറിയുമോ എന്ന് പേടിച്ചിട്ടാ.. ഞാൻ വിളിച്ചിട്ടും ഇപ്പൊ കുറച്ചായി.. വെറുതെ എന്തിന് അതിനെ കൂടി പേടിപ്പിക്കാൻ.. നീ വിശേഷം വല്ലതും അറിഞ്ഞോ... പിന്നെ " കാശി ചോദിച്ചപ്പോൾ ശിവ ഞെട്ടി കൊണ്ടവനെ നോക്കി. മനസ്സിലിരുന്ന് പുകയുന്നതെല്ലാം അവനോടായി പങ്ക് വെക്കാൻ ഒരവസരം കിട്ടിയത് പോലാണ് പിന്നെ തോന്നിയത്. അവനായിട്ട് തന്നെ ഒരു വഴി തുറന്നു തന്നിരിക്കുന്നു. എന്താടാ.." ശിവയുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാശി എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് ഊഹിച്ചെടുത്തു. അത്... ചെറിയൊരു പ്രശ്നമുണ്ട് കാശി.." ശിവയുടെ ശബ്ദം വല്ലാതെ നേർത്തു പോയിരിക്കുന്നു. "സസ്പെൻസ് ഇട്ട് കളിക്കാതെ നീ കാര്യം പറയുന്നുണ്ടോ ശിവ... കാശിക്ക് ടെൻഷനേറി തുടങ്ങി. അതിനൊപ്പം ദേഷ്യവും. ഒരൊറ്റ ശ്വാസത്തിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ശിവ പറയുബോൾ കാശി അവനെ മിഴിച്ചു നോക്കി. "ഇനിയിപ്പോ പേടിക്കാൻ ഒന്നുമില്ല കാശി. അവളിപ്പോ ഒക്കെയാണ്.." ആ ഇരിപ്പ് കണ്ടിട്ടൊരു സങ്കടത്തോടെ ശിവ പറഞ്ഞു. "അപ്പൊ.. ഇതൊക്കെ കഴിഞ്ഞിട്ട് കുറെ ദിവസം ആയോ ഡാ.." കാശിയുടെ നോട്ടം ശിവക്ക് നേരെ കൂർത്തു. "അല്ലടാ അത്...ഇതിനെ കുറിച്ചൊന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു നീയും. നിനക്കറിയാലോ..നിന്റെ ഡോക്ടർ തന്നെയാണ് ഇപ്പോഴൊന്നും നിന്നോട് പറയരുതെന്ന് നിർബന്ധിച്ചു പറഞ്ഞത്.." പറയാഞ്ഞതിൽ അവന് തന്നോട് നീരസം തോന്നുമോ എന്നൊരു ടെൻഷനുമുണ്ട് ശിവക്കും. "അത്രയും സീരിയസ് ആയിരുന്നു.. എന്നല്ലേ അപ്പോൾ അർഥം.." "എന്ന് ചോദിച്ചാൽ ആയിരുന്നു. പക്ഷേ പറഞ്ഞല്ലോ ഞാൻ.. ഇപ്പൊ ഒക്കെയാണ്..അവൾക്കൊരു കുഴപ്പവുമില്ല. ഇന്നോ നാളെയോ ഡിസ്ചാർജ് ആയേക്കും.. ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു.." "സമ്മതിച്ചു.. ഇപ്പൊ ഒക്കെയാണ്. പക്ഷേ അന്ന്.. അന്നെനിക്ക് കാണാൻ കഴിയാതെ...അവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എന്താവുമായിരുന്നു ശിവ.." അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്ക് മനസ്സിലായി. "നീ വെറുതെ ടെൻഷൻ ആവാതെടാ.. അങ്ങനൊന്നും ഉണ്ടായില്ലല്ലോ.. അവളെയിപ്പോ മുറിയിലേക്ക് മാറ്റി.. പിന്നെ മറ്റൊരു ആശ്വാസം.. ഗായത്രിയെ അവളുടെ വീട്ടുകാർ അംഗീകരിച്ചു എന്നുള്ളതാ..." മറ്റൊന്നും ഓർക്കാതെ അവനൊരു ചിരിയോടെ പറയുമ്പോൾ വീണ്ടും കാശിയുടെ കണ്ണുകൾ ചുരുങ്ങി. "അതും ഇതും തമ്മിലെങ്ങനെ... സത്യം പറഞ്ഞോ ശിവ.. ഇനിയും എന്തൊക്കെയോ നിനക്ക് പറയാനുണ്ടല്ലോ.." കാശിയുടെ മുഖം വലിഞ്ഞു മുറുകി. ഭവ്യയുടെ ഗർഭം അടക്കം... അവൾ അമിത ഡോസിൽ ഗുളിക കഴിച്ചു ഹോസ്പിറ്റലിൽ ആയത് വിഷ്ണു ഗായത്രിയിൽ കുറ്റം ആരോപണം നടത്തിയത് അടക്കം ശിവക്ക് അവനു മുന്നിൽ പറയേണ്ടി വന്നു... "എനിക്ക്... ഹോസ്പിറ്റലിൽ പോണം ശിവ.. അവളെ കാണാൻ.." അതേ ഭാവത്തിൽ തന്നെ അവൻ എഴുന്നേറ്റു. "അല്ലെടാ... അവളിപ്പോ ഒക്കെയാണ്.. നീ ഈ തലയും വെച്ച്..." "പിന്നെ തലയിവിടെ ഊരി വെച്ച് പോകാനോക്കുമോ.. എടാ അവളെന്റെ അനിയത്തിയാണ്.ഇത്രേം ദിവസം ഞാനിതൊന്നും അറിഞ്ഞില്ലെന്നു പറയാമായിരുന്നു.. ഇനിയും എല്ലാം അറിഞ്ഞിട്ടും എനിക്കിവിടെ ഇങ്ങനെ തന്നെ ഇരിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ശിവ...." കാശി ഒച്ചയിട്ട് കൊണ്ടവനെ നോക്കി. മുൻപ് അവനോട് പറയാഞ്ഞത് എത്ര നന്നായി എന്നായിരുന്നു ശിവക്കാ നിമിഷം തോന്നിയത്. എന്താ.. എന്താ കാശ്യേട്ടാ.. പതിയെ പറ.. മുറിവ് വേദനിക്കും.." അവർക്ക് കുടിക്കാനുള്ളതുമായി വന്നിരുന്ന കാർത്തു പെട്ടന്നുള്ള ബഹളം കേട്ടിട്ട് ഓടി വന്നു. ഒന്നുല്ല കുഞ്ഞാറ്റ.. അവൻ ഹോസ്പിറ്റലിൽ പോകാൻ... അയ്യോ.. ന്ത് പറ്റി.. വീണ്ടും വേദന വന്നോ.. തല എവിടേലും ഇടിച്ചോ.. " ശിവയത് പറഞ്ഞു മുഴുവനാക്കും മുൻപ് കാർത്തു കാശിയുടെ നെറ്റിയിലെ മുറിവിലേക്ക് നോക്കി വെപ്രാളത്തോടെ ചോദിച്ചു. "ഇവൾക്കറിയില്ലേ..." കാശി ശിവയോട് ചോദിച്ചു. "അവളറിഞ്ഞ പിന്നെയത് നീ അറിഞ്ഞത് പോലല്ലേ.." ശിവ തന്നെയാണ് കാർത്തുവിനോടും വിവരം പറഞ്ഞു കൊടുത്തത്.. ഞാനൂടി വരാ... കാശിയോട് പോകണ്ടാന്നൊന്നും പറഞ്ഞില്ല..കാർത്തു. പകരം പറഞ്ഞതങ്ങനെയാണ്. ഇതിനോടകം തന്നെ കാശി അവൾ കൊടുത്ത ജൂസും കുടിച്ച് കൊണ്ടകത്തേക്ക് കയറി പോയിരുന്നു.. 💥💥 സമ്മതിച്ചു വിഷ്ണു നാദ്.. താനും തന്റെ അമ്മയും ഇത്രയും നേരത്തെ കുമ്പസാരത്തിൽ ഗായത്രിക്ക് ഭവ്യയോടുള്ള വൈരാഗ്യവും അതിന്റെ പേരിൽ നടത്തിയ കൊലപാതകശ്രമവും. അതാണ് ഇവിടെ സംഭവിച്ചത്.എല്ലാം ഞങ്ങൾ സമ്മതിച്ചു.. പക്ഷേ.. അന്ന്.. അതായത് ഭവ്യ അബോധവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ അന്ന്.. അന്നവൾക്ക് മെഡിസിൻ കൊടുത്തത് വിഷ്ണു തന്നെയാണോ...? പോലീസ് ഓഫീസറുടെ ചോദ്യവും നോട്ടവും. ഭവ്യ അയാളോട് സത്യം പറഞ്ഞു കാണും. അതാവും ഈ ചോദ്യം.താൻ ഗുളിക പൊട്ടിച്ചു കൊടുക്കുമ്പോൾ അവൾക്ക് ബോധമുണ്ടായിരുന്നല്ലോ.. അത് കൊണ്ട് തന്നെ ഇനിയിപ്പോ കള്ളം പറഞ്ഞു കൊണ്ട് കൂടുതൽ പ്രശ്നമുണ്ടാക്കേണ്ട എന്നൊരു ഭാവത്തിൽ വിഷ്ണു ആണെന്ന് സമ്മതിച്ചു. " കൊടുത്തത് ഞാനാണ്. പക്ഷേ അതെനിക്ക് തന്നത് ദേ ഇവളാ.. ഇല്ലേൽ സാറ് ചോദിക്ക്..അപ്പോഴും ഞാൻ അറിഞ്ഞില്ല അതെനിക്കിങ്ങനേ നിൽക്കാനുള്ള ഒരു കാരണമാവുമെന്ന്.. " വിഷ്ണു ഗായത്രിയെ നോക്കി പല്ല് കടിച്ചു. അവൾ രാജശേഖരന്റെ കയ്യിൽ ചുറ്റി പിടിച്ചു നിൽപ്പുണ്ട്. "ഭവ്യ പറഞ്ഞത് പ്രകാരം.. ഞാൻ ആളെ വിട്ട് അവളുടെ റൂം സേർച്ച് ചെയ്യിപ്പിച്ചു.. ആ വീട്ടിൽ ആരും അറിയാതെ ഭവ്യ സ്വന്തം മുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇങ്ങനൊന്നും മുൻകൂട്ടി കണ്ടത് കൊണ്ടായിരിക്കുമല്ലോ .. ഇനിയിപ്പോ അതിനെ കുറിച്ച് വിഷ്ണുനാദെന്നാ ഏട്ടൻ എന്ത് പറയുന്നു..ഏഹ്.." അങ്ങേയറ്റം പരിഹാസം നിറഞ്ഞു നിൽക്കുന്ന ആ ചോദ്യത്തിൽ തന്നെ വിഷ്ണു അപകടം തിരിച്ചറിഞ്ഞു. സിസിടിവി.. അവളോ.. " അവൻ വിശ്വാസം വരാത്ത പോലെ എടുത്തു ചോദിച്ചു. "അതെ.. സിസിടിവി തന്നെ.. വിശ്വാസം വരുന്നില്ലേ നിനക്ക്.. എങ്കിൽ സംഭവം സത്യം തന്നെയാണ്.. കുരുട്ട് ബുദ്ധിയുടെ ആശാനായ വിഷ്ണുനാദിന്റെ അനിയത്തി തന്നെയാണ് ഭവ്യ ഈ കാര്യത്തിൽ.വിഷ്വൽ മാത്രമല്ല.. വോയ്സ് നോട്ട് അടക്കം നല്ലത് പോലെ പതിഞ്ഞു കിട്ടുന്ന അത്യാവശ്യം കോസ്റ്റലി ആയിട്ടുള്ള ആ സിസിടിവി പല സത്യങ്ങളും തുറന്നു കാട്ടിയിട്ട് തന്നെയാണ് വിഷ്ണു നാദേ ഞാനിപ്പോൾ നിന്റെ മുന്നിൽ...ഇങ്ങനെ നിവർന്നു നിൽക്കുന്നത്." ഓഫീസർക്ക് പരിഹാസ ചിരി തന്നെയാണ്. "നിങ്ങളെന്താ... ഈ കുറ്റം എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നോ." ഉള്ളിലെ വിറയൽ അടക്കി കൊണ്ടവൻ ഉറക്കെ ചോദിച്ചതും ഓഫീസർ കൈ നിവർത്തി ഒരൊറ്റയടി.. വിഷ്ണു പിന്നിലേക്ക് ചാഞ്ഞു പോയി.. "കുറ്റം നല്ലത് പോലെ വെടിപ്പായി സാറ് ചെയ്തിട്ടും പിന്നെയും പൊട്ടൻ കളിക്കുന്ന നിന്റെ തലക്ക് ബെസ്റ്റ് ആക്ടർ അവാർഡ് തരികയാണ് വേണ്ടതെന്നു അറിയാഞ്ഞല്ലടാ പൊന്ന് മോനെ.. നീ എവിടം വരെയും പോകും എന്ന് നോക്കിയതല്ലേ..ഞാൻ " പൂർണ്ണമായും താനൊരു കെണിയിൽ വീണു കുരുങ്ങി പോയെന്നുള്ളത് വിഷ്ണുവിന് മനസ്സിലാക്കി കൊടുക്കുന്നത് കൂടിയായിരുന്നു ആ വാക്കുകൾ. അമിത ആത്മ വിശ്വാസമിപ്പോൾ തനിക്ക് പണിതന്നിരിക്കുന്നു. ഇത് വരെയും ചെയ്തു കൂട്ടിയതിൽ നിന്നും ലാഘവത്തോടെ ഊരി വന്നത് പോലൊരു രക്ഷ ഈ കാര്യത്തിൽ ഉണ്ടാവില്ല. കാരണം എതിരെ നിൽക്കുന്ന ശത്രു.. അത് പ്രബലനാണ്. ഭവ്യക്ക് വേണ്ടി കൊടുത്ത പരാതി എന്നാണ്. പക്ഷേ അതയാൽ അയാളുടെ മകൾക്ക് വേണ്ടി കൊടുത്തതാണ്. ഉറപ്പായും അയാളത് ചെയ്യും. കൂട്ടത്തിൽ തനിക്കുള്ള പണിയും. മകളെ ഉപദ്രവിച്ചു എന്നതും അവളുടെ ജീവിതം കരുതി കൂട്ടി നശിപ്പിച്ചു എന്നുള്ളതിനും കൂട്ടി ചേർത്ത് കിട്ടുന്ന ശിക്ഷ.. അത് ഒട്ടും ചെറുതാവില്ല. അവന്റെ കണ്ണുകൾ രാജശേഖരന്റെ നേരെയൊന്ന് പാളി.. കളി കാണുന്ന ലാഘവത്തോടെ മകളെയും ചേർത്ത് പിടിച്ചു കൊണ്ടുള്ള ആ നിൽപ്പ്.. അങ്ങനൊന്നും ഇനിയീ ജന്മത്ത് പ്രതീക്ഷിക്കുന്നില്ലാത്തവന് അതൊരു ഷോക്ക് തന്നെയാണ്. അതിന്റെ പരിണിത ഫലങ്ങൾ താങ്ങാനും പറ്റില്ല.. "നീയും നിന്റെ തള്ളയും കൂടി കുടുംബത്തിന്റെ സൽപ്പേര് മാങ്ങ തൊലി എന്നൊക്കെ പറഞ്ഞിട്ടിത് ഒതുക്കി തീർക്കാൻ നോക്കിയത് തന്നെ കള്ളത്തരമാണ്.അവിടെ മുതൽ ഡോക്ടർക്ക് നിങ്ങളെ സംശയമുണ്ടെന്ന് പറഞ്ഞു കഴിഞ്ഞു.. സൽപ്പേര് ഉള്ള കുടുംബത്തിനല്ലേ വിഷ്ണുനാദേ അത് നില നിർത്തേണ്ട കാര്യമുള്ളു. നീ കുടുംബം ഏറ്റെടുത്തതിൽ പിന്നെ എന്തോന്ന് പേര്.." പോലീസ് ഓഫീസർ ചുണ്ട് കോട്ടി കൊണ്ടത് പറയുമ്പോൾ വിഷ്ണു രക്ഷപ്പെട്ടു പോകാനുള്ള വഴികളെ കുറിച്ചാണ് ഓർത്തത് മുഴുവൻ. "ഇത് കേസാക്കിയ.. മകളെ നാണം കെടുത്തിയാൽ കെട്ടി തൂങ്ങി ചാവും എന്നല്ലേ നിങ്ങൾ ഡോക്ടറോട് പറഞ്ഞത്.. അന്വേഷിച്ചു വന്നപ്പോ നിങ്ങളെ പോലൊരു തള്ള ജീവിച്ചിരിക്കുന്നത് കൊണ്ടും പ്രതേകിച്ചു കാര്യമൊന്നുമില്ല.. അത് കൊണ്ട് ഇപ്പൊ വേണേലും അതാവാം കേട്ടോ സുഗന്ധി.. കാരണം ഇനിയങ്ങോട്ട് ഇതൊരു കേസാണ്.. അടപടലം പൂട്ടി ഞാൻ അന്വേഷിച്ചു സത്യം പുറത്ത് കൊണ്ട് വരും..ഉറപ്പ്.." അത് കൂടി കേട്ടതോടെ സുഗന്ധി വിറക്കാൻ തുടങ്ങി.. അവരുടെ നോട്ടം വിഷ്ണുവിന്റെ നേരെ നീണ്ടു. ആ മുഖത്തെ പതർച്ചയറിഞ്ഞതും അവരിൽ ബാക്കിയുള്ള ധൈര്യം കൂടി മാഞ്ഞു പോയി.. "ഇനിയെന്തേലും പറയാനുണ്ടോ ആവോ.." അങ്ങേയറ്റം പരിഹാസത്തോടെയുള്ള പോലീസിന്റെ ചോദ്യം. അതിന് ഉത്തരം പറയാൻ തിരിഞ്ഞ വിഷ്ണുവിന്റെ നോട്ടം ചെന്നു നിന്നത്.... വാതിൽക്കൽ ചാരി നിന്നിട്ടത് മുഴുവനും കേട്ടു എന്നൊരു ഭാവത്തിൽ.. മുറുക്കത്തിൽ നിൽക്കുന്ന കാശിയുടെ നേരെയാണ്.. തുടരും... നല്ല പഷ്ട് സീൻ.. ഈ കഥയിൽ ഞാൻ ഏറെ ആവേശത്തിൽ എഴുതിയത് ഇതാണ്.. ഈ സീൻ. എനിക്കേറെ ഇഷ്ടമുള്ളതും ഇത് തന്നെ.. കർമ.... വരിക തന്നെ ചെയ്യും.. തരിക തന്നെ ചെയ്യും.. റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ1144
- ☘️🌺ကꪆട്ട᭄൹പ⫰𑜕ത്ത⫰ᤌꪆᰍ᭄✍️🍂#📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്1417
- പ്രിയപ്പെട്ടവൾ🩷 നീയാം ജീവൻ 🩷 Part 35 💞💞💞💞💞💞💞 ഹാളിൽ വീണ്ടും നിശബ്ദത നിറഞ്ഞു. അഹല്യ പറഞ്ഞതെല്ലാം കേട്ട് ആരും ഒന്നും മിണ്ടിയില്ല. യദു പോലും ആദ്യമായാണ് ഇത്രയും കാര്യങ്ങൾ കേൾക്കുന്നത്. അവന്റെ നോട്ടം അറിയാതെ യാനിലേക്ക് നീണ്ടു. പക്ഷേ യാൻ എന്തോ ആഴത്തിൽ ചിന്തിക്കുകയായിരുന്നു. അവസാനം അഹല്യ വീണ്ടും സംസാരിച്ചു. അഹല്യ : "ഇത്ര വരെയാണ് ഞങ്ങൾക്ക് അറിയാവുന്ന സത്യം...അതിന് ശേഷം ഏട്ടന് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല...ഞാൻ അന്വേഷിച്ചപ്പോൾ കിട്ടിയത് ഒരേയൊരു വാർത്തയാണ്...ശിവാംശ് വർമ്മ മരിച്ചു." അത് കേട്ടതും യദു ഞെട്ടി. ദീപുവും കുക്കുവും യാനെ നോക്കി. യാനിന്റെ മുഖത്ത് മാത്രം ഒരു പുഞ്ചിരി വിരിഞ്ഞു. പക്ഷേ അത് സന്തോഷത്തിന്റെ പുഞ്ചിരി ആയിരുന്നില്ല. വേദനയുടെ. പരിഹാസത്തിന്റെ. സ്വന്തം വിധിയെ കളിയാക്കുന്ന പോലെ. യാൻ : "മരിച്ചു...അതെ...ആ ദിവസം മുതൽ ശിവാംശ് മരിച്ചു." എല്ലാവരും ഒരുപോലെ അവനെ നോക്കി. 💞💞💞💞💞💞💞 യാൻ പതിയെ എഴുന്നേറ്റ് ജനലിന്റെ അടുത്തേക്ക് നടന്നു. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. അവൻ കുറച്ചു നേരം മഴയിലേക്ക് നോക്കി നിന്നു. ശേഷം സംസാരിക്കാൻ തുടങ്ങി. യാൻ : "അച്ഛൻ മരിച്ച ദിവസം എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല...പക്ഷേ അമ്മ പേടിച്ചിരുന്നത് ഞാൻ കണ്ടിരുന്നു...എപ്പോഴും ആരെയോ ഭയന്ന് ജീവിക്കുന്ന അമ്മയെ..." അച്ഛൻ മരിച്ചതിന് ശേഷം ശേഖരൻ വീട്ടിലെ എല്ലാം നിയന്ത്രിക്കാൻ തുടങ്ങി. ആദ്യം നല്ല മനുഷ്യൻ ആയിരുന്നു. പക്ഷേ പിന്നീട് അവന്റെ യഥാർത്ഥ മുഖം പുറത്തു വന്നു. അമ്മയെ ആരെയും കാണാൻ സമ്മതിക്കില്ല. പുറത്തേക്ക് പോകാൻ സമ്മതിക്കില്ല. ബിസിനസ് മുഴുവൻ അവന്റെ കൈയിൽ. ഞാനും അമ്മയും വീട്ടിൽ തടവുകാരെ പോലെ. 💞💞💞💞💞💞 അന്ന് എനിക്ക് 12 വയസ്സ്. ഒരു ദിവസം ഞാൻ അമ്മയുടെ മുറിയിലേക്ക് പോയപ്പോൾ അമ്മ കരയുകയായിരുന്നു. കൈയിൽ ഒരു കത്ത്. അച്ഛൻ എഴുതിയ അതേ കത്ത്. അമ്മ അത് മുഴുവൻ എനിക്ക് വായിച്ചു തന്നു. ആ ദിവസം ആദ്യമായി ഞാൻ ശേഖരനെ വെറുത്തു. പക്ഷേ... അവൻ അതിലും വേഗം നീങ്ങി. എന്നെ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്താൻ തുടങ്ങി. ഞാൻ പറയുന്നത് ആരും വിശ്വസിക്കാതെയായി. എന്നെ ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോയി. മരുന്നുകൾ. ഇഞ്ചക്ഷനുകൾ. ട്രീറ്റ്മെന്റുകൾ. ആദ്യമൊക്കെ എനിക്ക് മനസ്സിലായില്ല. പിന്നെയാണ് അറിഞ്ഞത്. അവൻ എല്ലാവരോടും പറഞ്ഞിരുന്നത്... "ശിവാംശിന് മാനസിക പ്രശ്നമുണ്ട്." യദു അറിയാതെ മുഷ്ടി ചുരുട്ടി. അഹല്യയുടെ കണ്ണുകൾ നിറഞ്ഞു. യാൻ : "ഒരു ദിവസം ഞാൻ സ്കൂളിൽ നിന്ന് വന്നപ്പോൾ...അമ്മ ഇല്ലായിരുന്നു. ആരുമില്ല....പിന്നീട് അറിഞ്ഞത് അമ്മ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു എന്നതായിരുന്നു.. പക്ഷേ...അത് സത്യമാണെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല." അവന്റെ ശബ്ദം ഇടറി. ആദ്യമായാണ് എല്ലാവരും അവനെ ഇങ്ങനെ കാണുന്നത്. അമ്മ മരിച്ചതിന് ശേഷം കാര്യങ്ങൾ കൂടുതൽ മോശമായി. എന്നെ വീട്ടിന്റെ പിന്നിലെ ഒരു വലിയ മുറിയിൽ പൂട്ടിയിട്ടു. പുറത്തിറങ്ങാൻ പാടില്ല. ആരോടും സംസാരിക്കാൻ പാടില്ല. എല്ലാവർക്കും ഞാൻ ഭ്രാന്തൻ. എന്നെ കണ്ടാൽ പേടിക്കണം. അതാണ് ശേഖരന് വേണ്ടിയിരുന്നത്. ആ സമയത്താണ് ഗംഗ എന്റെ ജീവിതത്തിലേക്ക് വന്നത്. അവൾ മാത്രമായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. അവൾ ഭക്ഷണം കൊണ്ടു വരും. കഥ പറയും. എന്നെ ആശ്വസിപ്പിക്കും. ഞാൻ അവളെ വിശ്വസിച്ചു. സ്നേഹിച്ചു. ലോകത്ത് എന്നെ മനസ്സിലാക്കുന്ന ഒരേയൊരു വ്യക്തി അവളാണെന്ന് കരുതി. യദു തല ഉയർത്തി യാനെ നോക്കി. അവന്റെ കണ്ണുകളിൽ തീ പടർന്നിരുന്നു. യാൻ : "പക്ഷേ..." "അത് എന്റെ ജീവിതത്തിലെ രണ്ടാമത്തെ വലിയ തെറ്റായിരുന്നു." ഒരു ദിവസം ഗംഗ ചില പേപ്പറുകൾ കൊണ്ടുവന്നു. "ചികിത്സയ്ക്ക് വേണ്ടിയാണ്...ചില ഒപ്പുകൾ വേണം." അവൾ പറഞ്ഞു. ഞാൻ ഒപ്പിട്ടു. അവളെ വിശ്വസിച്ചിരുന്നു. പിന്നെയാണ് അറിഞ്ഞത്. ഞാൻ ഒപ്പിട്ടത് എന്റെ സ്വത്തുക്കൾ കൈമാറാനുള്ള രേഖകളിൽ ആണെന്ന്. അതിന് ശേഷം അവർക്ക് ഞാൻ വേണ്ടാതെയായി. ഒരു രാത്രി ഭക്ഷണം കഴിച്ച ശേഷം എനിക്ക് എന്തോ അസ്വസ്ഥത തോന്നി. ശരീരം മുഴുവൻ തളർന്നു. കണ്ണുകൾ അടയാൻ തുടങ്ങി. അപ്പോൾ ആദ്യമായി ഞാൻ കേട്ടു. ഗംഗയും ശേഖരനും സംസാരിക്കുന്നത്. "ഇവൻ നാളെ രാവിലെ ജീവനോടെ ഉണ്ടാകില്ല." ഹാളിൽ ഇരുന്ന എല്ലാവരും ഞെട്ടി. യദുവിന്റെ കണ്ണുകൾ പോലും ചുവന്നു. യാൻ : "പക്ഷേ ദൈവം എന്നെ അന്ന് കൈവിട്ടില്ല. അവരാണ് ഇതെല്ലാം ചെയ്തത് എന്ന് അറിയാതെ ഇരിക്കാൻ ആയി രാത്രി ഭക്ഷണത്തിന് ശേഷം ഒരു മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് അവർ അവിടെ നിന്നും പോയി പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ അച്ഛന്റെ ചേട്ടന്റെ മോൻ എന്നെ കാണാൻ വന്നു അവൻ വന്നപ്പോൾ കണ്ടത് എന്റെ ഈ അവസ്ഥ ആയിരുന്നു.... ആദ്യം ഒന്നും അവനെ എന്നെ കാണാൻ വിടുമായിരുന്നില്ല ഭ്രാന്തൻ ആണെന്ന് പറഞ്ഞിട്ട് പിന്നെ ആരോടും പറയാതെ ഇടക്ക് എന്നെ കാണാൻ വരും ഒരുപാട് സാധനങ്ങൾ വാങ്ങി തരും അത് കൊണ്ട് അത്യാവശ്യം എന്റെ കാര്യങ്ങൾ എല്ലാം അവന് അറിയാമായിരുന്നു പിന്നെ അവന്റെ കുടുംബത്തിന് അന്ന് സാമ്പത്തികം കുറവായിരുന്നു അവർക്ക് ശേഖരൻ ആയിട്ട് ഏറ്റ് മുട്ടാൻ പറ്റില്ലായിരുന്നു അധികാരം പണം എല്ലാം ശേഖരന് അന്ന് ഉണ്ടായിരുന്നു അതുകൊണ്ട് ഇങ്ങനെ ആരും അറിയാതെ വരുന്നത് അവന്റെ പതിവ് ആയിരുന്നു... അങ്ങനെ അന്ന് ആരെയും അറിയിക്കാതെ എന്നെ അവിടെ നിന്നും രക്ഷിച്ചു. അടുത്ത ദിവസം മുതൽ ശിവാംശ് ലോകത്തിന് മരിച്ചവനായിരുന്നു. പുതിയ ജീവിതം തുടങ്ങി. പുതിയ പേര്. പുതിയ മുഖം. പുതിയ മനുഷ്യൻ. അർജുന്റെ സഹായത്തോടെ ഞാൻ മുംബൈയിലെത്തി. അവിടെ നിന്ന് ദുബായിലേക്ക്. ഹായൻ എന്ന മനുഷ്യന്റെ കുടുംബത്തിൽ ഡ്രൈവറായി ജോലി തുടങ്ങി. അവർക്ക് എന്റെ കഥ അറിയില്ലായിരുന്നു. പക്ഷേ അവർ എന്നെ സ്വന്തം മകനെ പോലെ നോക്കി. ആദ്യമായി... എനിക്ക് ഒരു കുടുംബം കിട്ടി. അവിടെ വെച്ചാണ്... ആ അപകടം നടന്നത്. ആ ദിവസം... യഥാർത്ഥ ഹായൻ മരിച്ചു. ഞാനും മരണത്തിനും ജീവിതത്തിനും ഇടയിൽ കിടന്നു. പിന്നീട് കണ്ണ് തുറന്നപ്പോൾ... കണ്ണാടിയിൽ കണ്ട മുഖം എന്റേതായിരുന്നില്ല. ഹായന്റെ മുഖമായിരുന്നു. 💞💞💞💞💞💞💞 യാൻ എല്ലാവരെയും നോക്കി. ശേഷം പതിയെ പറഞ്ഞു. "ആ ദിവസം ശിവാംശ് വർമ്മ പൂർണ്ണമായും മരിച്ചു..." "ഇന്ന് നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത്..." "ഹായൻ അല്ല..." "ശിവാംശ് വർമ്മയാണ്." തുടരും......... #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #💌 പ്രണയം #നോവൽ1325
- shan Nmlകല്ലെകുളങ്ങര ഭഗവതി ക്ഷേത്രം #📔 കഥ #അമ്മേ ദേവി #ദേവി #Kallekulangara #ക്ഷേത്രം1K2K
- 💫𝓢𝓱𝓪𝓷𝓾💫#💞 നിനക്കായ് #📖 കുട്ടി കഥകൾ #✍️പൊതുവിജ്ഞാനം #💭 എന്റെ ചിന്തകള് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ11K3K
- shan Nmlഏഴ് തലയുള്ള നാഗം #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ #കാവൽ നാഗം. #സ്വർണ നാഗം #നാഗം167402
- കിനാവിന്റെ കൂട്ടുകാരൻഇരുവർ ഭാഗം 1 മോളെ മഹിമേ... ഇങ്ങ് വന്നെ... അമ്മ കാർത്തിക മകളെ വിളിച്ചു. എന്താ അമ്മേ...?? ഇന്ന് മോളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. എന്തിന്?? എന്തിനെന്നോ, നിന്റെ കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു എന്റെയോ...?? അവൾ കണ്ണ് മിഴിച്ചു. ആം... എനിക്കിപ്പോൾ കല്യാണം വേണ്ടാ... ജോലി കിട്ടിയതല്ലേ ഉള്ളൂ. ഇനി കുറെ കാലം സന്തോഷമായി അടിച്ചുപൊളിച്ചു ജീവിക്കണം എന്നിട്ടേ ഞാൻ കല്യാണം കഴിക്കുന്നുള്ളൂ... ഇവർ നല്ല കൂട്ടരാ മോളെ, അച്ഛൻ നന്നായി അന്വേഷിച്ചു. കാണാൻ നല്ല ചെറുക്കൻ, നല്ല സ്വഭാവം, വീട്ടുകാർ ആണെങ്കിലും നല്ല ആൾക്കാരാ. നമുക്ക് ചേരുന്ന ബന്ധമാണിത്. എന്തായാലും ഇത് നടത്തണമെന്നാണ് അച്ഛൻ പറയുന്നത്. ഇല്ലമ്മേ, എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. എനിക്ക് ഇരുപത്തിനാല് വയസ്സല്ലേ ഉള്ളൂ ഒരു മുപ്പത് വയസ്സെങ്കിലുമാവാതെ ഞാൻ വിവാഹം കഴിക്കുന്നില്ല. മൂക്കിൽ പല്ലു വന്നിട്ടാണോ പെണ്ണേ പിന്നെ കല്യാണം കഴിക്കുന്നത്.?? കാർത്തിക ചോദിച്ചു. അമ്മ എന്തൊക്കെ പറഞ്ഞാലും ശരി, ഞാൻ വിവാഹത്തിന് ഇപ്പോൾ സമ്മതിക്കില്ല. എനിക്കിപ്പോൾ വിവാഹം വേണ്ട അല്ലെങ്കിൽ തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ എന്താ കുഴപ്പം ? ഒരു വീട്ടിലേക്ക് കയറിച്ചെന്ന് അവിടുത്തെ ഭാരം മുഴുവനും എടുത്ത് തലയിലേക്ക് വയ്ക്കാൻ എനിക്ക് വട്ടൊന്നുമില്ല. അതൊക്കെ പഴയകാലത്തല്ലേ മോളെ, ഇത് പുതിയ കാലമല്ലേ. ഇപ്പോൾ അമ്മായിയമ്മപ്പോരോ നാത്തൂൻ പോരോ ഒന്നുമില്ല, ഭർത്താവിന്റെ വീട്ടിലും, സകല സ്വാതന്ത്ര്യവുമുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് പിന്നെന്താ കുഴപ്പം ?? മാത്രമല്ല നിനക്ക് ജോലിയും ആയല്ലോ ആരുടെയും ചെലവിൽ കഴിയുകയും വേണ്ട.. അമ്മ എന്തൊക്കെ പറഞ്ഞാലും ശരി, ഞാൻ ഇപ്പോൾ കല്യാണം കഴിക്കില്ല. നിർബന്ധമാണെങ്കിൽ ഒരു രണ്ടുമൂന്നു കൊല്ലം കൂടി കഴിയട്ടെ അപ്പോൾ ഞാൻ ആലോചിക്കാം. അവരെന്തായാലും കാണാൻ വരും. തൽക്കാലം നീയൊന്നു നിന്നു കൊടുക്ക്. അത് കഴിയുമ്പോൾ നമുക്ക് എന്തെങ്കിലും ഒഴിവുകേട് പറഞ്ഞ് ആലോചന വേണ്ടെന്ന് വയ്ക്കാം. കാർത്തിക പറഞ്ഞു. എനിക്കെങ്ങും വയ്യ വല്ലവന്റെ മുൻപിൽ പോയി നിൽക്കാൻ. മഹിമ മുറിയിലേക്ക് പോയി. ശ്ശൊ! ഈ പെണ്ണിന്റെ ഒരു കാര്യം. കാർത്തിക തലയിൽ കൈവെച്ചു. എന്താ..? കാർത്തികയുടെ ഭർത്താവ് മഹേഷ് അങ്ങോട്ട് വന്നു. മഹിമ പറയുന്നത് അവൾക്കിപ്പോൾ കല്യാണം വേണ്ടെന്നാണ്, പെണ്ണ് കാണാൻ വരുന്നവരോട് ഇനി നമ്മൾ എന്ത് പറയും.?? മഹിമക്ക് കല്യാണം വേണ്ടെങ്കിൽ വേണ്ട, ലയന തൽക്കാലം കല്യാണം കഴിക്കട്ടെ... എന്നാലും മഹിമയല്ലേ മൂത്തത്?? കാർത്തിക പറഞ്ഞു. എന്ത് മൂത്തത് ?? മൂന്ന് മിനിറ്റത്തെ വ്യത്യാസത്തിൽ രണ്ടാമത് ലയനയുണ്ടായി, അത്രേയല്ലേ ഉള്ളൂ...അതൊരു വ്യത്യാസമാണോ എന്റെ മണ്ടീ... അല്ലെങ്കിലും കണ്ടാൽ വലിയ വ്യത്യാസം ഒന്നുമില്ലാത്ത ഇരട്ടകളല്ലേ അവർ, അയാൾ ഭാര്യയെ കളിയാക്കി. എന്തായാലും ലയനയോട് ചോദിച്ചു നോക്ക്.. മോളെ.... മഹേഷ് നീട്ടി വിളിച്ചു. അച്ഛാ.... ലയന ഓടിവന്നു. മോളെ... ഇന്നൊരു കൂട്ടർ മഹിമയെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അവൾ ഇപ്പോൾ കല്യാണം വേണ്ടെന്നും പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുകയാണ് അവരാണെങ്കിൽ അവിടെ നിന്നും പുറപ്പെടുകയും ചെയ്തു. അവൾ കല്യാണം കഴിക്കുന്നില്ലെങ്കിൽ വേണ്ട, മോൾക്ക് വേണ്ടി ഈ ആലോചന മുന്നോട്ടു കൊണ്ടുപോയാലോ എന്നാണ് അച്ഛൻ ആലോചിക്കുന്നത് അച്ഛാ... ഞങ്ങൾ രണ്ടുപേരും രണ്ടു വീടുകളിലേക്ക് പോകുന്ന കാര്യം എനിക്ക് ആലോചിക്കാൻ പോലും വയ്യ. ഞങ്ങൾക്ക് ഇരട്ടകളായ ആണുങ്ങളെ തന്നെ ആലോചിക്കാൻ പറ്റുമോ.?? അതിപ്പോ, അങ്ങനെ അച്ഛൻ നോക്കിയതാണ് മോളെ,പക്ഷെ അങ്ങനെയുള്ള പയ്യന്മാരെ ഒന്നും കിട്ടിയില്ല. എനിക്ക് മഹിമയെ പിരിയാൻ വയ്യ. ഒരു വീട്ടിലേക്ക് പോകാനാണെങ്കിലേ ഞാൻ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ...ലയന പറഞ്ഞു. എന്റെ പൊന്നുമോളെ... അവർ പെണ്ണ് കാണാനായി ഇങ്ങോട്ട് പുറപ്പെട്ടിട്ട് കുറച്ചു നേരമായി. നീ അച്ഛനെ വെറുതെ നാണം കെടുത്തല്ലേ, തൽക്കാലം ഒന്ന് അയാളുടെ മുൻപിൽ വന്ന് നിൽക്ക്. അത് കഴിഞ്ഞ് എന്തെങ്കിലും പറഞ്ഞ് നമുക്ക് കല്യാണം മുടക്കാം . അച്ഛന്റെ ദുരഭിമാനമാണെന്ന് കൂട്ടിക്കോളൂ തൽക്കാലത്തേന് മോൾ ഒന്ന് പെണ്ണുകാണൽ ചടങ്ങിന് നിൽക്ക് അല്ലെങ്കിലും അച്ഛനൊരു കാര്യം പറയുമ്പോൾ നിരസിക്കാൻ പണ്ടും ലയനക്കറിയില്ല.. ശരി അച്ഛാ... പക്ഷേ ഈ കല്യാണം നടത്തില്ല എന്ന് അച്ഛൻ എനിക്ക് വാക്ക് തരണം. ശരി. അച്ഛൻ സമ്മതിച്ചു. തൽക്കാലം അവർ വന്ന് പെണ്ണ് കണ്ടിട്ട് പൊയ്ക്കോട്ടെ.. ഉം... എന്നാൽ മോള് പോയി ഒന്ന് കുളിച്ച് സുന്ദരിയാകൂ... ഉം... അവൾ അകത്തേക്ക് പോയി. എന്റെ പൊന്ന് മോളെ... ആവശ്യമില്ലാത്ത പരിപാടിക്ക് ഒന്നും നീ നിന്നു കൊടുക്കാൻ പോകണ്ട നിന്റെ ജീവിതം പോകും കേട്ടോ. മഹിമ പറഞ്ഞു. അവരെന്തായാലും പുറപ്പെട്ടന്നല്ലേ പറഞ്ഞത് നമ്മുടെ അച്ഛന് നാണക്കേട് ഉണ്ടാക്കണ്ടല്ലോ എന്തായാലും അവർ വന്നിട്ട് പോട്ടെടി, ലയന പറഞ്ഞു. അവൾ കുളിച് റെഡിയായി. ഒരു സാധാരണ കോട്ടൺ സാരിയാണ് അവൾ ധരിച്ചത്. വലിയ താല്പര്യമൊന്നുമില്ലെങ്കിലും വീട്ടിൽ വരുന്നവരോട് മര്യാദയോട് പെരുമാറണമെന്നുള്ളതുകൊണ്ട് മാത്രം ലയന മുഖത്തൊരു പുഞ്ചിരി വരുത്തി, തന്നെ കാണാനായി എത്തിയവരുടെ മുൻപിലേക്ക് ചായയുമായി കടന്നുചെന്നു. അല്ലെങ്കിലും വിനയത്തോടെ മാത്രം മറ്റുള്ളവരോട് സംസാരിക്കുന്ന പെൺകുട്ടിയാണ് ലയന മഹിമ നേരെ തിരിച്ചാണ്, ഇഷ്ടമില്ലാത്തത് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കും... തന്നെ കാണാൻ എത്തിയ ചെറുക്കനെ വെറുതെ ലയന ഒന്ന് നോക്കി. പക്ഷെ ഒറ്റനോട്ടത്തിൽ തന്നെ തന്റെ ഹൃദയമാകെ അലിഞ്ഞു പോകുന്നത് പോലെ തോന്നിയവൾക്ക്. വൃന്ദാവനത്തിലെ കണ്ണനെ പോലെ ഇഷ്ടം തോന്നുന്ന ഒരു മുഖം, പെൺകുട്ടികളുടേതുപോലെ വിടർന്ന കണ്ണുകളാണ് അയാൾക്ക്. തോളൊപ്പം നീണ്ടുകിടക്കുന്ന അല്പം ചുരുണ്ട മുടിയിഴകൾ. ക്ലീൻ ഷേവ് ചെയ്ത മുഖമാണ്. പെട്ടെന്ന് അവൾക്ക് പണ്ടെങ്ങോ കണ്ട പുരാണസീരിയലിലെ രാധ ആവണമെന്ന് തോന്നി. ആ മുഖത്തേക്ക് നോക്കി വെറുതെ അങ്ങനെയിരിക്കണമെന്ന് തോന്നി... അല്ല, കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ അല്ലേ, മഹേഷ് പറഞ്ഞു. ലയന അച്ഛനെ ഒന്ന് നോക്കി.. പ്ലീസ് മോളെ.. ഒന്ന് സമ്മതിക്ക്. എന്നൊരു ദയനീയഭാവം അച്ഛന്റെ മുഖത്ത് അവൾ കണ്ടു. നമുക്ക് പുറത്തേക്ക് നിന്നാലോ?? അയാൾ ലയനയോട് ചോദിച്ചു. അവൾ തലയാട്ടി. മുൻവശത്തെ പടർന്നു പന്തലിച്ച മാവിന്റെ ചുവട്ടിലേക്ക് അവർ മാറി നിന്നു. തന്നെ ഒറ്റനോട്ടത്തിൽ എനിക്ക് ഒരുപാട് ഇഷ്ടമായി.പക്ഷേ വെറും സൗന്ദര്യത്തിൽ മാത്രമല്ലല്ലോ കാര്യം, വിവാഹജീവിതമെന്നത് സമാധാനം നിറഞ്ഞ ഒന്നാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.അയാൾ പറഞ്ഞു. സകല ഭാരങ്ങളും ഏറ്റെടുത്ത്, ഭാര്യയേയും കുഞ്ഞുങ്ങളെയും നോക്കാനായി മാത്രം ജീവിതം ഉഴിഞ്ഞു വയ്ക്കണം എന്നൊക്കെയുള്ള ആ ഒരു ഭർത്താവാകാൻ എനിക്ക് കഴിയില്ല. എന്റെ പങ്കാളി എന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യണം. കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ രണ്ടാളും ഒരുപോലെ പ്രയത്നിക്കണം അങ്ങനെ ഒരാളെയാണ് എനിക്ക് ആവശ്യം. ലയന ഒന്നും മിണ്ടിയില്ല... എടോ ഉള്ളത് പറഞ്ഞാൽ ഞാൻ ഇതുവരെയും പ്രണയിച്ചിട്ടില്ല.... അയാൾ പറഞ്ഞു. ലയന അയാളുടെ കണ്ണുകളിലേക്ക് നോക്കി. ഈ കാലത്തും പ്രണയിക്കാത്ത ഒരാളോയെന്ന് തനിക്ക് തോന്നിയേക്കാം പക്ഷേ സത്യമാണ്. എന്റെ പ്രണയം ഒരാൾക്ക് മാത്രം പകർന്നു കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം, എനിക്കിഷ്ടം തോന്നുന്ന ആൾ മരണം വരെ കൂടെ ഉണ്ടാകണം. ഇതൊക്കെ എന്റെ ആഗ്രഹങ്ങളാണ്. ആകെയുള്ള ഈ ചെറിയ ജീവിതത്തിൽ നമ്മുടെ കുഞ്ഞുകുഞ്ഞ് ഇഷ്ടങ്ങൾ സാധിച്ചെടുക്കണമല്ലോ... അവൾ ചിരിച്ചു. തനിക്കും എന്നെ ഇഷ്ടമാണെങ്കിൽ മാത്രം നമുക്ക് ആലോചന മുന്നോട്ടു കൊണ്ടുപോയാലോ.?? പറ തനിക്ക് എന്നെ ഇഷ്ട്ടമായോ?? അയാൾ ഉത്തരത്തിനായി അവളുടെ മുഖത്തേക്ക് നോക്കി. 💚💚💚💚💚💚💚 തുടരും. (ബാക്കി വായിക്കാൻ ഫോ.ളോ ചെയ്ത് ഒരു കമന്റ് ഇട്ടാൽ മതി ട്ടോ 🥰) #📔 കഥ3126
- shan Nmlമണ്ണാർശാല ശ്രീ നാഗരാജാ ക്ഷേത്രം #മണ്ണാറാശാല നാഗരാജാവ് #നാഗദൈവങ്ങൾ🙏നാഗരാജാവ് #🙏നാഗരാജാവ് #കാവൽ നാഗം. #📔 കഥ6981K
- ☘️🌺ကꪆട്ട᭄൹പ⫰𑜕ത്ത⫰ᤌꪆᰍ᭄✍️🍂#📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ1921