CPIM Kerala
546 views • 2 days ago
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി നടന്ന പദ്ധതിയാണ് കെഎസ്ആർടിസിയിലെ അർബുദ ബാധിതർക്കുള്ള സൗജന്യയാത്ര. യുഡിഎഫ് വന്നതുമുതൽ പദ്ധതി തകിടം മറിഞ്ഞു. അർബുദ രോഗികളുടെ സൗജന്യയാത്ര ആനുകൂല്യം പോലും വെട്ടുന്നത് കൊടുംക്രൂരതയാണ്.
‘ഹാപ്പി ലോങ് ലൈഫ് ’ പദ്ധതി പ്രകാരം കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാർഡ് പുതുക്കാനായി ഓൺലൈനായി അപേക്ഷിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും കാർഡ് ലഭിക്കുന്നില്ല. അർബുദ ചികിത്സയ്‌ക്ക് പോകുന്നവർക്ക് സൗജന്യയാത്ര ലഭിക്കുന്നതാണ് പദ്ധതി . ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണിത്. രോഗിക്ക് സീറ്റും ഉറപ്പാക്കിയിരുന്നു.
സംസ്ഥാനത്തെ ആയിരത്തോളം അർബുദ ബാധിതർക്ക് കാർഡ് മുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. സൗജന്യയാത്ര പദ്ധതി നിലച്ചിട്ടില്ലെന്നും കാർഡ് വിതരണം ആരംഭിച്ചുവെന്നും സോഫ്റ്റ്‌വെയർ നവീകരണം കാരണം കാലതാമസമുണ്ടായെന്നുമാണ് കെഎസ്ആർടിസിയുടെ വാദം. കാർഡ് യഥാസമയം വിതരണം ചെയ്യാനും പുതിയ അപേക്ഷ പരിശോധിക്കാനും പകരം സംവിധാനം ഏർപ്പെടുത്തിയില്ല. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
16 shares