CPIM Kerala
578 views 2 days ago
ടിക്കറ്റിതര വരുമാനത്തിൽ കെഎസ്ആർടിസിയുടെ നട്ടെല്ലായിരുന്ന കൊറിയർ സംവിധാനവും നിലച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ 48 ഡിപ്പോകളിൽനിന്ന് അ‌ഞ്ച്‌ കോടിയിലേറെ ലാഭം ലഭിച്ചിരുന്ന പദ്ധതിയാണിത്. യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയാണ് പദ്ധതി അവതാളത്തിലാകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. ചുരുങ്ങിയ സമയത്തിനകത്ത്‌ കേരളത്തിൽ എവിടെയും കൊറിയർ എത്തിക്കാനുള്ള നെറ്റ്‌വർക്കായിരുന്നു ഇത്‌. ഡോർ ഡു ഡോർ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പദ്ധതി. ഡിപ്പോകളിൽ കൊറിയർ സർവീസിനായി ഫ്രണ്ട്‌ ഓഫീസുകളടക്കം തുറന്നിരുന്നു. 2023 ജൂണിൽ രണ്ടാം എൽഡിഎഫ്‌ സർക്കാരാണ് ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി കുറഞ്ഞ നിരക്കിൽ കൊറിയർ അ‌വതരിപ്പിച്ചത്. 16 മണിക്കൂറിൽ കേരളത്തിലെവിടെയും സുരക്ഷിതമായി സാധനങ്ങൾ എത്തിക്കാമെന്നതും മറ്റ്‌ കൊറിയർ കമ്പനികളേക്കാൾ 30 ശതമാനം നിരക്ക്‌ കുറവ് എന്നതും പ്രധാന ആകർഷണമായിരുന്നു. പ്രവർത്തനം ആരംഭിച്ച് പത്തുമാസംകൊണ്ട് കെഎസ്ആർടിസിക്ക് മൂന്ന്‌ കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. ഈ പദ്ധതിക്കാണ് യുഡിഎഫ് സർക്കാർ പൂട്ടിട്ടത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
16 shares

More like this