ഒന്നാം ഭാഗം ലിങ്കിൽ ഉണ്ട് https://sharechat.com/post/mZV7Xzv?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം. 2 #aniprasad #followers #everyone #highlights 🎫🎫🎫🎫🎫 പൊന്നുമംഗലത്തെ ശശിധരനും, സൗദാമിനിയമ്മയ്ക്കും മൂന്ന് മക്കളായിരുന്നു.രണ്ട് പെണ്ണും ഒരാണും. മൂത്തവൾ സംഗീത എന്ന ഇരുപത്തിയൊന്നു വയസുകാരി. അടുത്തത് സുധീരൻ.. ഇളയവൾ സവിത. മൂവരിലും സുന്ദരിസംഗീത ആയിരുന്നെങ്കിലും പഠിയ്ക്കാൻ മിടുക്കി സവിതയായിരുന്നു. സംഗീത ഡിഗ്രി പൂർത്തിയാക്കി ബി എഡ് കോഴ്സിന് ചേർന്ന് പഠിയ്ക്കുന്നു. സുധീരന് നല്ല വിദ്യാഭ്യാസം ചെയ്തു ഒരു പട്ടാള ഓഫീസർ ആകണമെന്ന ആഗ്രഹമായിരുന്നു ചെറുപ്പം മുതലേ. അത് കൊണ്ട് തന്നെ അവൻ ഡിഗ്രിയ്ക്ക് ചേർന്ന് പഠിച്ചതിനൊപ്പം ഡ്രൈവിംഗ് പഠിയ്ക്കാൻ പോയി പതിയെ ലൈസൻസ് എടുക്കാനുള്ള നടപടിയും തുടങ്ങി. ശശിധരനും, ഭാര്യ സൗദാമിനിയ്ക്കും സവിതയെ ഒരു ഡോക്ടറോ, കളക്ടറോ ആക്കാനായിരുന്നു ആഗ്രഹം. സവിത താൻ പഠിയ്ക്കുന്ന സ്കൂളിലും, ക്‌ളാസിലും ഒന്നാമതായി പഠിച്ച് അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പൂർത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ്. തന്നെ കൊണ്ട് എടുത്താൽ പൊങ്ങാത്ത ഒരു ചുമടാണ് താനെടുത്ത്‌ ചുമലിൽ വച്ചിരിയ്ക്കുന്നതെന്ന് ശശിധരന് അറിയാം. എങ്കിലും അയാൾക്കൊരു പ്രതീക്ഷയുള്ളത് സംഗീതയിലാണ്. അവൾ കോഴ്‌സ് പൂർത്തിയാക്കുന്നതോടെ ഏതെങ്കിലും സർക്കാർ സ്കൂളിൽ ജോലി കിട്ടും എന്നായിരുന്നു അയാളുടെയും ഭാര്യയുടെയും പ്രതീക്ഷ. സംഗീതയ്ക്ക് ജോലി ആയാൽ സവിതയുടെ പഠിപ്പിന് അധികം ബുദ്ധിമുട്ടുണ്ടാകില്ല. സുധീരന്റെ വിദ്യാഭ്യാസത്തിനും, അവന്റെ ചിലവുകൾക്കുള്ളതും ചെറിയ ചില ട്യൂഷൻ ഒക്കെ നടത്തി അവൻ സാമ്പാദിയ്ക്കുന്നുണ്ട്. സൗദാമിനിയമ്മയുംഭർത്താവിനെ സഹായിയ്ക്കാൻ വീട്ടിലിരുന്ന് തനിയ്ക്കറിയാവുന്ന അല്ലറ ചില്ലറ തയ്യൽ ജോലികളും, കോഴി വളർത്തലും, മുട്ടക്കച്ചവടവും ഒക്കെ ചെയ്യുന്നുണ്ട്. ശശിധരൻ അന്ന് മഹാദേവൻ തമ്പി യുടെ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. തന്റെ രണ്ട് മക്കളിൽ ഒരാളുടെ മരണത്തോടെ മഹാദേവൻ തമ്പി തന്റെ ഹോട്ടൽ ബിസിനസുകൾ ഭൂരിഭാഗവും നിർത്തി വയ്ക്കുകയോ, ബാക്കിയുള്ളവ മറ്റ് അർഹതപ്പെട്ടവർക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ഉണ്ടായി. അതോടെ ശശിധരനും തമ്പി മുതലാളിയുടെ ഡ്രൈവർ സേവനം അവസാനിപ്പിയ്ക്കേണ്ട അവസ്ഥ വന്നു. മഹാദേവൻ തമ്പി പക്‌ഷേ ശശിധരനെ അങ്ങിനെ കയ്യൊഴിയാൻ തയ്യാറായിരുന്നില്ല. വർഷങ്ങളോളം കൂടെ നിന്ന തന്റെ സേവകന് അയാൾ ടാക്സിയായി ഓടിയ്ക്കാൻ നല്ലൊരു കാറും കുറച്ച് പണവും നൽകിയതിനൊപ്പം കെ എസ് ആർ ടി സിയിൽ എം പാനൽ വ്യവസ്ഥയിൽ ഡ്രൈവർ ജോലിയും ശരിയാക്കി കൊടുത്തു. ഡ്യൂട്ടിയുള്ളപ്പോൾ ശശിധരൻ ഡ്യൂട്ടിയ്ക്കും, ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിൽ ആരെങ്കിലും വിളിച്ചാൽ ടാക്സിയുമായി ഓട്ടത്തിനും പോകും. ഭൂമിയിൽ ഒന്ന് കാലുറച്ചു നിൽക്കാമെന്ന് വിശ്വാസം വന്നതോടെയാണ് ശശിധരനും ഭാര്യയും ചേർന്ന് ഒരു തീരുമാനമെടുത്തത്. ആദ്യം തങ്ങളുടെ മേൽക്കൂര തകർന്ന് തുടങ്ങിയ പഴയ വീട് പൊളിച്ചു മാറ്റി പുതിയൊരു വീട് പണിയുക. തമ്പി മുതലാളി തന്ന പണത്തിൽ വീടിന്റെ അടിസ്ഥാനം തീർക്കാം. ബാക്കി പണത്തിന് വസ്തുവിന്റെ ആധാരംഏതെങ്കിലും ബാങ്കിൽ പണയപ്പെടുത്തി പണി തീർക്കാം. പതിനഞ്ചു സെന്റ് വസ്തുവിന് ആരും കണ്ണും പൂട്ടി പതിനഞ്ചു ലക്ഷം രൂപ ലോൺ തരും. പോരാത്തതിന് ആ വസ്തുവിലാണ് പതിനഞ്ചു ലക്ഷത്തോളം രൂപ മുടക്കി വീട് പണി ചെയ്യുന്നത്. വസ്തു പണയപ്പെടുത്തുന്ന ബാങ്കിലെ അടവിന് ടാക്സി ഓടി കിട്ടുന്ന പൈസ മാറ്റി വയ്ക്കാം. മാസത്തിൽ ഒരു നാല് ഡ്യൂട്ടി അധികം ചെയ്‌താൽ പിള്ളേരുടെ പഠിപ്പും, വീട്ടു ചിലവും നടന്ന് പോകും. സൗദാമിനിയമ്മ സമ്പാദിയ്ക്കുന്നത് ഒന്നോ രണ്ടോ ചിട്ടിയ്ക്ക് നൽകാം. പല വിധ കണക്ക് കൂട്ടലുകളിലൂടെയും അവർ പഴയ വീട് പൊളിച്ചു പുതിയതിന്റെ നിർമാണം തുടങ്ങി. മഹാദേവൻ തമ്പി നൽകിയ പണം തറ പ്പണി പൂർത്തിയാക്കാൻ പോലും തികയുമായിരുന്നില്ല. ബാക്കി പണിയ്ക്ക് വസ്തു പണയപ്പെടുത്താൻ പോവുകയാണ് തങ്ങൾ എന്നറിഞ്ഞപ്പോൾ വീടിന്റെ പണി ഏറ്റെടുത്ത കണ്ട്രാക്ക് ഒരു വ്യവസ്ഥ വച്ചു. തങ്ങൾ വീട് പണി മുടക്കമില്ലാതെ തുടരും കോൺക്രീറ്റ് നടത്തുന്നതിന് മുൻപ് തട്ടിന്റെ പണി തുടങ്ങുമ്പോൾ അത് വരെ ചെയ്ത പണിയുടെ കാശ് തീർത്ത്‌ നൽകണം. ഒരാഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റ് നടക്കുമ്പോൾ ബാക്കി തുകയും കിട്ടണം. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പണം സംഘടിപ്പിച്ചാൽ മതി എന്നുള്ളതിനാൽശശിധരന് രണ്ടാമതൊന്ന് ചിന്തിയ്ക്കേണ്ടി വന്നില്ല. വീടിന്റെ പണിയെടുത്ത കരാറുകാരൻ ബേബിച്ചൻ പണി ആരംഭിച്ചു. ഇതിനിടയിൽ സവിതയാണ് അത് കണ്ടു പിടിയ്ക്കുന്നത്. സംഗീത വീട്ടിലുള്ളപ്പോൾ സദാ സമയവും ഫോണും കാതിൽ വച്ചു പഠിയ്ക്കാനുള്ള ബുക്കും തുറന്ന് വച്ചിരിയ്ക്കുന്നു. സൗദാമിനിയമ്മ അക്കാര്യം അവളോട് ചോദിച്ചപ്പോൾ ഓൺ ലൈനിൽ പഠിയ്ക്കുകയാണെന്ന മകളുടെ മറുപടി കേട്ട് ആ സാധു സ്ത്രീ ഒറ്റയക്ഷരം മറുപടി പറയാതെ പോയി. എന്നാൽ ഒരു ദിവസം സംഗീത കുളിയ്ക്കാൻ പോയ സമയം അവളുടെ മൊബൈലിലേക്ക് വന്ന കോൾ അറ്റന്റ് ചെയ്തിട്ട് സവിത അവളുടെ കോൾ ലിസ്റ്റ് ചെക്ക് ചെയ്യവേ അവൾ അമ്പരന്നു പോയി. എസ് എൽ,എന്ന്സേവ് ചെയ്തിരിയ്ക്കുന്ന ഒരു നമ്പറിൽ നിന്ന് മാത്രമാണ് ഈ ഫോണിലേക്ക് വിളി വന്നിരിയ്ക്കുന്നതും, സംഗീത തിരിച്ചു വിളിച്ചിരിയ്ക്കുന്നതും. അതെല്ലാം മണിയ്ക്കൂറു കളോളം സംസാരിച്ചിരുന്നിട്ടും ഉണ്ട്. ചേച്ചി ക്‌ളാസിന് പോകുന്ന സമയത്ത്‌ പോലും എങ്ങിനെ ഇത്ര നേരം ഫോണിൽ സംസാരിയ്ക്കുന്നു എന്ന് അമ്പരപ്പോടെയാണ് സവിത ഓർത്തത്. കുളി കഴിഞ്ഞു പുറത്തിറങ്ങിയ സംഗീത അൽപ്പസമയത്തിനുള്ളിൽ തന്നെ അനുജത്തിയുടെ മുൻപിലേക്ക് ചെന്നു. മുഖവുരയേതും കൂടാതെ സംഗീത അവളോട് ചോദിച്ചു:"ആരോട് ചോദിച്ചിട്ടാടീ നീ എനിയ്ക്ക് വന്ന കോൾ എടുത്തത്.. " പഠിച്ച് കൊണ്ടിരുന്ന സവിത പുസ്തകത്തിൽ നിന്ന് മുഖമുയർത്തി സംഗീതയെ നോക്കി. "ആരാ ചേച്ചീ ഈ എസ് എൽ.." സവിത, അവൾ തന്നോട് ചോദിച്ച ചോദ്യം പാടേ അവഗണിച്ചു കൊണ്ട് ചോദിച്ചു. "എസ് എൽ ആരെന്ന് അറിയാനാണോടീ നീ എനിയ്ക്ക് വന്ന കോൾ എടുത്തത്. എസ് എൽ എന്റെ സ്നേഹിത ബി എഡിന് ഞങ്ങൾ ഒന്നിച്ച് പഠിയ്ക്കുന്നു. സുലേഖ എന്നാ മുഴുവൻ പേര്..ഇനി നിനക്കെന്താ അറിയേണ്ടത് " "എനിയ്ക്കൊന്നും അറിയേണ്ട.. അറിയേണ്ടവർ ചോദിയ്ക്കുമ്പോ ചേച്ചി മറുപടി പറഞ്ഞാൽ മതി. സുലേഖ പോലും.. ഏത് സുലേഖയാ ഫോണെടുത്താലുടൻ ചേച്ചിയ്ക്ക് ഉമ്മ തരുന്നത്.. ഈ സുലേഖയ്ക്ക് എന്ന് മുതലാ ആണുങ്ങടെ സ്വരം ഉണ്ടായത്.." സവിത എന്തൊക്കെയോ മനസിലാക്കിയിരിയ്ക്കുന്നു എന്നറിഞ്ഞതോടെ സഗീതയ്ക്ക് അവളോട് ദേഷ്യം തോന്നി. "മേലിൽ എന്റെ ഫോണിൽ തൊട്ടു പോകരുത് നീ.. തൊട്ടാൽ നിന്റെ ആ കൈ ഞാൻ തല്ലിയൊടിക്കും. എരണം കെട്ടവളെ" സംഗീത പല്ലുകൾ ഞറുമ്മി. അവരുടെ സംസാരം കേട്ടുകൊണ്ടാണ് സൗദാമിനിയമ്മ അവിടേയ്ക്ക്'എന്താടീ ഒരു തർക്കം രണ്ടും കൂടി'എന്നും ചോദിച്ചു വരുന്നത്. "ഒരു തകർക്കവുമില്ല അമ്മേ.." സവിത പറഞ്ഞു. "മകളെ പഠിയ്ക്കാൻ വിട്ട കൂട്ടത്തിൽ അവള് പഠിത്തം കഴിഞ്ഞു തിരിച്ചു വരുമ്പോ അച്ഛനും അമ്മയ്ക്കും ഒരൊന്നാന്തരംസമ്മാനം കൂടി കൊണ്ട് വരുന്നുണ്ട്.. നല്ലൊരു മരുമകനെ.. പോരെ അമ്മയ്ക്ക്.." സവിതപറയുന്നത് കേട്ട് സൗദാമിനിയമ്മ അമ്പരന്ന് മകളെ നോക്കി. "അമ്മ നോക്കി ചേച്ചിയെ പേടിപ്പിയ്ക്കുവൊന്നും വേണ്ട. ആദ്യം ആൾ ആരാണെന്നും കാര്യം സത്യമാണോ എന്നും ചേച്ചിയോട് ചോദിച്ചു നോക്ക്.." സവിത കൂട്ടിച്ചേർത്തു. "എന്താ മോളേ ഇവളീ പറയുന്നത്. തിലെന്തെങ്കിലും സത്യമുണ്ടോ കുഞ്ഞേ.. അതോ എന്നെ കളിപ്പിയ്ക്കാൻ നോക്കുവാണോ നിങ്ങൾ." സൗദാമിനിയമ്മയ്ക്ക് അതങ്ങോട്ട് വിശ്വസിയ്ക്കാൻ പ്രയാസമായി. സംഗീത പക്‌ഷേ അമ്മയോട് ഒന്നും ഒളിയ്ക്കാൻ നിന്നില്ല. മറിച്ചു സനലിന്റെ കാര്യം വീട്ടുകാരെ അറിയിയ്ക്കാൻ ഇതാണ് നല്ല സമയം എന്ന് അവൾ കരുതി. സനലുമായി തനിയ്ക്കുള്ള ഇഷ്ടവും, കോഴ്‌സ് കoബ്ലീറ്റ് ചെയ്‌താലുടൻ സനൽ തന്നെ കല്യാണം കഴിയ്ക്കാൻ ഇരിയ്ക്കുകയാണെന്ന കാര്യവും അവൾ അവരെ അറിയിച്ചു. "കൊല്ലും ഞാൻ. നിന്നേ ഞങ്ങൾ പഠിയ്ക്കാൻ വിട്ടത് ഇതിനായിരുന്നോടീ... അവള് പോയി കൊണ്ട് വന്നേക്കുന്ന ബന്ധം കണ്ടില്ലേ.. ഒരു ഓട്ടോ ക്കാരൻ പോലും. എന്റെ മുമ്പിൽ തലയുയർത്തി നിന്ന് പറയാൻ നിനക്ക് നാണമില്ലേടീ അസത്തെ.." സൗദാമിനിയമ്മ ചീറി. "സനല് താൽക്കാലത്തേയ്ക്ക് ഓട്ടോ ഓടിക്കുന്നു എന്നേയുള്ളൂ. എസ്സൈ പരീക്ഷ പാസായി നിൽക്കുവാ സനൽ. ഏത് നിമിഷവും സനലിനു പോലീസിൽ ജോലി കിട്ടും. വീട്ടിൽ വെറുതെ നിൽക്കേണ്ടല്ലോ എന്ന് കരുതി സനൽ ഓട്ടോ ഓടിക്കുന്നു എന്നേയുള്ളൂ.." "ആം.. എന്നേയുള്ളൂ.. ചേച്ചി കാത്തിരുന്നോ. എസ്സൈയുടെ ഭാര്യയായി തന്നെ ചേച്ചി ജീവിയ്ക്കും.. വെറും ഉഡായിപ്പായിരിയ്ക്കും ചേച്ചീ അതൊക്കെ. ഓട്ടോ ഓടിയ്ക്കുന്ന എസ്സൈ..." സവിതയുടെ കളിയാക്കിയുള്ള ചിരികൂടി കണ്ടതോടെ അവളിൽ കോപം ആളി. "നീ പോടീ അവിടുന്ന്. അവളൊരു ഉപദേശക്കാരി വന്നിരിയ്ക്കുന്നു.നീ ഇക്കാര്യത്തിൽ ഇടപെട്ടു പോകരുത്. എനിയ്ക്കറിയാം എന്റെ കാര്യം നോക്കാൻ." "ങാഹാ.. നീ അങ്ങിനെ നിന്റെ കാര്യംമാത്രം നോക്കിയാൽ മതിയോടീ. ഇവടെ കാര്യം പിന്നെ ആര് നോക്കും. നീ എന്ന ഒരൊറ്റയാളുടെ പ്രതീക്ഷയിൽ ഇരിയ്ക്കുവാ നിന്റെ അച്ഛൻ. അതറിയാവോടീ നിനക്ക്.. എന്നിട്ടാ അവള് പോയി ഏതോ ഒരു ഓട്ടോക്കാരനെയും തിരഞ്ഞെടുത്തോണ്ട് വന്നേക്കുന്നത്." "ഇവടെ കാര്യം നോക്കാനല്ലേ അച്ഛനും സുധിയും ഒക്കെയുള്ളത്.. ഇവടെ കാര്യം ഞാനെന്ത് നോക്കാന.. ലോകത്ത്‌ എല്ലാരും പഠിച്ചു വലിയ ഡോക്ടറും, കളക്ടരും ആയിട്ടൊന്നുമല്ല ജീവിയ്ക്കുന്നത്. അമ്മ അവളോട് തലയിൽ താങ്ങാവുന്ന എന്തെങ്കിലും പഠിച്ചൊരു തൊഴില് കണ്ടെത്താൻ പറയ്‌.. എന്റെ കോഴ്‌സ് കഴിഞ്ഞാലുടൻ കല്യാണം നടത്താമെന്ന് ഞാൻ സനലിനു വാക്ക് കൊടുത്തു പോയി. കൂടപ്പിറപ്പിനുവേണ്ടിയല്ല, അച്ഛനോ അമ്മയ്ക്കോ വേണ്ടിയിട്ടാണെങ്കിലുംസനലിനു ഞാൻ കൊടുത്ത ആ വാക്ക് മാറ്റാൻ പറ്റില്ല." "ഹെന്റെ ദൈവമേ.. സർവവും നശിച്ചു പോയല്ലോ... നിന്റെ അച്ഛനീ വിവരം അറിയുമ്പോ എന്താ ഉണ്ടാവുക എന്ന് അറിഞ്ഞിട്ടാണോടീ നീ..." സൗദാമിനിയമ്മയ്ക്ക് സങ്കടം അടക്കാൻ പറ്റുന്നില്ല. "എന്തുണ്ടാവാനാ. ഞാൻ എനിയ്ക്കിഷ്ടപ്പെട്ട ഒരാൾക്കൊപ്പം കല്യാണം കഴിച്ചു ജീവിയ്ക്കുന്നതിന് അച്ഛനെന്താ നഷ്ടം.. ഞാനൊരു ഓട്ടോ കാരനെ കല്യാണം കഴിയ്ക്കുന്നതിന്റെ കുറച്ചിലാ നിങ്ങൾക്കെങ്കിൽ ഞാനും സനലും ഈ നാട്ടിലെങ്ങും നിൽക്കുന്നില്ല പോരെ... കുറെ കഴിയുമ്പോ ഞങ്ങടെ ഔദാര്യം പറ്റാൻ ഒറ്റയെണ്ണം അങ്ങോട്ട് വന്നേക്കരുത്.. പറഞ്ഞേക്കാം." "എടീ പൊന്നു മോളേ നിന്നെ അവൻ ചതിയ്ക്കും. ആരാ. ഏതാ, എങ്ങിനെ ഉള്ളവനാ എന്നൊന്നും അറിയാതെ അവന്റെയൊന്നും കൂടെ നീ ഇറങ്ങിപോകല്ലേ മോളേ.. നിന്റെ ജീവിതമേ പോകും കുഞ്ഞേ."" "എന്റെ ജീവിതം എവിടെയും പോകില്ല. അമ്മ അമ്മേടെ കാര്യം നോക്ക്. സനൽ ആരാ എന്താ ഏതാ എന്നൊക്കെ എന്നെക്കാൾ കൂടുതൽ നിങ്ങൾക്കാർക്കും അറിയില്ലല്ലോ. ഞാനറിഞ്ഞ സനൽ എന്നെ ജീവന് തുല്യം സ്നേഹിയ്ക്കുന്നവനാ.. എനിയ്ക്കത് മതി. പോരാത്തതിന് അച്ഛന്റെയും അമ്മയുടെയും ഒറ്റ മോനാ സനൽ.. ഒരു ജോലിയൊന്നും ഇല്ലെങ്കിൽ പോലും സുഖമായി ജീവിയ്ക്കാൻ വേണ്ട സാമ്പത്തിക ഭദ്രത ഉള്ള ആൾ.. ഇതൊക്കെ കളഞ്ഞിട്ട് ഈ നിൽക്കുന്നവൾക്ക് വേണ്ടി ഞാനീ വീട്ടിൽ കിടന്ന് ചക്രശ്വാസം വലിക്കണോ.. മനസ്സില്ല എനിയ്ക്ക്.. എന്നെ കണ്ടിട്ട് അച്ഛൻ അച്ഛന്റെ മക്കൾക്ക് കൊട്ടാരം കെട്ടാൻ മഞ്ഞ് കൊള്ളേണ്ട എന്ന് പറഞ്ഞേക്ക്.. ഇവൾ ആവശ്യത്തിന് പഠിച്ചിട്ടുണ്ടല്ലോ. ഇനി വീട്ടിൽ നിർത്തി അമ്മ അവളെ കൂടി തയ്യൽ പഠിപ്പിക്ക്. അച്ഛനൊരു താങ്ങാവും അത്." വെട്ടി മുറിയ്ക്കും മട്ടിൽ സംഗീത പറഞ്ഞത് കേട്ട് സൗദാമിനിയമ്മ വാ പൊത്തി. തൽക്കാലം ഒരു വിവരവും അച്ഛനെയോ, സുധീരനെയോ അറിയിയ്ക്കരുതെന്ന് സൗദാമിനിയമ്മ സവിതയോട് ചട്ടം കെട്ടി. കൂടെ കൂടെ ഓരോന്ന് പറഞ്ഞു കൊടുത്തു സഗീതയുടെ മനസ്സ് മാറ്റിയെടുക്കാം എന്നായിരുന്നു അവരുടെ പ്ലാൻ. എന്നാൽ അവർ പറയുന്നതൊന്നും അംഗീകരിയ്ക്കാനോ ചെവിക്കൊള്ളാനോ സംഗീത തയ്യാറായിരുന്നില്ല. ജോലിയ്ക്ക് മേൽ ജോലിയും, അതിനിടയിൽ വസ്തു പണയപ്പെടുത്താൻഓടി നടക്കുന്ന പങ്കപ്പാടും ആയതിനാൽ ശശിധരനോട് എന്തെങ്കിലും ഒരു സൂചന പോലും കൊടുക്കാൻ സൗദാമിനിയമ്മ മടിച്ചു. പുതിയ വീടിന്റെ ബെൽറ്റ് വാർത്ത്‌ കഴിഞ്ഞിട്ട് ഉള്ള കെട്ട് നടന്നുകൊണ്ടിരിയ്ക്കയാണ്. അത് തീരുന്നതോടെ തട്ടിന്റെ പണി തുടങ്ങും. ഇപ്പോൾ തന്നെ ആറു ലക്ഷത്തിൽ പരം രൂപയുടെ പണി കഴിഞ്ഞിട്ടുണ്ട്. ബേബിച്ചൻ കണ്ട്രാക്ക് രണ്ട് ദിവസത്തിനുള്ളിൽ തനിയ്ക്കുള്ള ആറു ലക്ഷം രൂപ തരണമെന്ന് ശശി ധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനും ഒരു ദിവസം മുൻപേ ബാങ്കിൽ നിന്നും ശശിധരന് പതിനഞ്ചു ലക്ഷം രൂപയുടെ ലോൺ കിട്ടുകയുണ്ടായി. പതിനഞ്ചു ലക്ഷം രൂപയും ശശിധരൻ എടുത്ത്‌ വീട്ടിലേക്ക് കൊണ്ട് വരികയുണ്ടായി. ബേബിച്ചന് കൊടുത്തിട്ടുള്ളതിന്റെ ബാക്കി വീട്ടിൽ സൂക്ഷിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. ഇനി ഒരു പാട് പൈസ വേണ്ടി വരുന്ന പണികളാണ് കിടക്കുന്നത്. കമ്പി, സിമന്റ്, മെറ്റല്, മണല്.. എന്ന് വേണ്ട തൊടുന്നതിനും പിടിയ്ക്കുന്നതിനും എല്ലാം പണം വേണം. നീണ്ട ഒരു ഒറ്റമുറി വീട്ടിലാണ് അവരെല്ലാം താൽക്കാലിക വാസത്തിന് സ്ഥലം ഒരുക്കിയിരുന്നത്. അച്ഛൻ പൈസ കൊണ്ട് വന്ന് അമ്മയുടെ കയ്യിൽ ഏൽപ്പിയ്ക്കുന്നതും അച്ഛൻ അവിടെയിരുന്നു ബേബിച്ചൻ കോൺട്രാക്റ്ററെ വിളിയ്ക്കുന്നതും സംഗീത കണ്ടു. ദൂരെ എവിടെയോ പോയിരിയ്ക്കുന്നതിനാൽ ബേബിച്ചന് ഒരു ദിവസത്തിന് ശേഷമേ വരാൻ പറ്റൂ എന്നും താൻ വീട്ടിൽ വന്ന് പൈസ വാങ്ങിച്ചോളാം എന്നും ബേബിച്ചൻ അയാളെ അറിയിയ്ക്കുകയും ശശിധരൻ അത് ഭാര്യയോട് പറയുന്നതും സംഗീത വ്യക്തമായി കേട്ടു. രണ്ട് ദിവസത്തിന് ശേഷം ബേബിച്ചൻ വന്നതോടെ ആ വച്ചിരിയ്ക്കുന്ന പൈസയിൽ നിന്ന് ആറ് ലക്ഷം രൂപ എടുത്ത്‌ തരാൻ ശശിധരൻ ഭാര്യയോട് പറഞ്ഞു. സൗദാമിനിയമ്മ ചെന്ന് താക്കോൽ എടുത്തുകൊണ്ട് വന്ന് ഇരുമ്പ് അലമാര തുറന്ന് പൈസ വച്ചിരിയ്ക്കുന്നിടത്ത്‌ നോക്കുമ്പോൾ അവിടം ശൂന്യം. അലമാര മുഴുവൻ പൈസ നോക്കിയ ശേഷം ഒരു വിറയലോടെ സൗദാമിനിയമ്മ ഓടി ഭർത്താവിന്റെ അടുത്തേയ്ക്ക് ചെന്നു പൈസ നിങ്ങൾ എടുത്തായിരുന്നോ എന്ന് തിരക്കി. ഭാര്യ പറയുന്നത് എന്താണെന്ന് മനസിലാകാത്ത അർത്ഥത്തിൽ മുഖം തിരിച്ചു അയാൾ അവരെ നോക്കി. "അവിടെ പൈസ കാണുന്നില്ലല്ലോ.." അവരെ മാത്രമല്ല അവരുടെ ഒച്ച പോലും വിറയുന്നുണ്ടായിരുന്നു. (തുടരും) അഭിപ്രായം പറഞ്ഞ ആണ് എനിക്ക് തിരുത്തൽ നടക്കൂ കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ
61 likes
16 comments 39 shares

More like this