Suresh Malayanthery
1K views • 3 days ago
ഡിററക്ടീവ് ബാററൺബോസ് (83)
ഗവേഷണ വിദ്യാർത്ഥികളായ
വിജയ് ശ്രീവാസ്തവും,
അഭിനവ് മുഖർജിയും,
സത്യജിത് ബാനർജിയും,
ബൽറാം ഠാക്കൂറും, ചിരാഗ് ബനാറസ് വാലയും അവരുടെ ചങ്ങാടം തിരിച്ച്
ഹൗറ ബ്രിഡ്ജിനടുത്തുളള
ജെട്ടിയിലേക്ക് യാത്രയായി...
ചങ്ങാടത്തിൽ ഘടിപ്പിച്ചിരുന്ന റഡാർ സംവിധാനത്തിലൂടെ ചങ്ങാടത്തിൻ്റെ ചലനവും,
നീക്കവും വ്യക്തമായി കൺട്രോൾ റൂമിലിരിക്കുന്നവർക്ക് കാണാമായിരുന്നുവെങ്കിലും ചാക്ക് കെട്ടിനെപ്പററി ഒന്നും അവർക്ക് തിരിച്ചറിയാനോ, മനസിലാക്കാനോ, അറിയാനോ കഴിഞ്ഞില്ല.
അവർ അഞ്ചു പേരുടേയും പക്കൽ വയർലെസ് സംവിധാനവും ഉണ്ടായിരുന്നെങ്കിലും
റെയ്ഞ്ച്അ ഇല്ലാത്തതിനാൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
വിജയ് ശ്രീവാസ്തവ്:
"എല്ലാ എണ്ണോം ചാടിക്കയറി ഒന്നും പറഞ്ഞേക്കരുത്...ചാക്ക് കെട്ടിനെപ്പററി ഞാൻ പറഞ്ഞോളാം...നിങ്ങളോട്
എന്ത് ചോദിച്ചാലും ഞാൻ പറഞ്ഞത് പോലെ തന്നെ പറയണം...നാല് പേരും ഒരേപോലെ തന്നെ പറയണം...ഒരു വാക്കും മാററരുത്... പിന്നെ വീണ്ടും ചോദിക്കും. ചാക്ക് കെട്ട് അഴിച്ചു നോക്കിയപ്പോഴാണ് ശവമാണെന്ന് മനസിലായതെന്നും, തലമുടി ചാക്ക് കെട്ടിന് പുറത്ത് കിടന്നു എന്നും മാത്രമേ പറയാവൂ... വേറെ ഒന്നും പറയരുത്... വേറെ ഒന്നും അറിയില്ലെന്ന് പറയണം...അല്ല.... റെയ്ഞ്ച് ഉളളിടത്ത് എത്തിയാലുടൻ നമ്മൾ ചാററർജിയെ വിളിച്ച് കാര്യം പറയും...അവൻ്റെ അച്ഛൻ വിവരം പോലീസിനെ അറിയിക്കുകയും ജെട്ടിയിൽ വന്ന് നമ്മെ കാത്ത് നില്ക്കുകയും ചെയ്യും... പിന്നെ കാര്യങ്ങളെല്ലാം ആ അങ്കിൽ ക്രമീകരിച്ചോളും"
ബൽറാം ഠാക്കൂർ: "എടാ...
എന്തായാലും ഞാനൊരു തീരുമാനമെടുത്തെടാ...
ഞാൻ പോലീസ് ആകാൻ പോകുന്നു...ഈ സംഭവം എൻ്റെ future plan തന്നെ മാററി മറിച്ചു..."
വിജയ്: "അങ്ങോട്ട് ചെല്ല്...
നിന്നെ അവർ അവിടെ കാത്തിരിക്കയാണ്..."
അഭിനവ്: "അങ്ങോട്ട് ചെല്ലെടാ...നിന്നെ പിടിച്ച് അവർ പോലീസ് കമ്മീഷണർ ആക്കുമെടാ"
ബൽറാം: "എടാ കഴുതേ,
ആ അങ്കിളിന് എന്നെ വലിയ ഇഷ്ടമാണ്...പഠിത്തം കഴിഞ്ഞ് ചെന്നാൽ എന്നെ ക്രൈം ബ്രാഞ്ച് ആക്കാമെന്ന് അങ്കിൾ പറഞ്ഞിരിക്കയാണ്..."
"തുടരും) #📙 നോവൽ #📔 കഥ #🍔 രുചി #🍲 ഇന്നത്തെ രുചി #🕵️♀️ കുറ്റാന്വേഷണ കഥകൾ
7 likes
7 shares