More like this
- Shenri_craftsപ്രതിലിപി ആപ്പിൽ “ഇഷ്ക് 🥀✨” എന്ന മനോഹരമായ കഥ വായിച്ചു. ഇപ്പോൾ തന്നെ വായിച്ച് നോക്കൂ. https://pratilipi.app.link/8vA3rKAUG4b #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ #😍 ആദ്യ പ്രണയം64
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _104 ✍️ രചന - ജിഫ്ന നിസാർ 💥 ഒട്ടും പറ്റുന്നില്ലേ " കാർത്തു അവനെ മുഖം ചുളിച്ചു നോക്കി. ഇല്ലെന്നവൻ പറഞ്ഞില്ല. പക്ഷേ അവൾക്കറിയാം അവനവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ട്. ശ്വാസം മുട്ടുന്നുണ്ടാവും. എന്നിട്ടും പറയുന്നില്ല. പക്ഷേ ഇനിയതും തനിക്ക് വേണ്ടി സഹിക്കുന്നതാണോ.. അവൾ അരുമയോടെ അവന്റെ നെറുകയിൽ ഒരുമ്മ കൊടുത്തു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത അവനെ അശോകൻ പിടിച്ച പിടിയാലേ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരുകയായിരുന്നു. വേണ്ട.. ഞാനെന്റെ വീട്ടിൽ പോയിക്കൊള്ളാം എന്നവൻ ആവതും പറഞ്ഞതുമാണ്. പക്ഷേ അയാളുണ്ടോ വിടുന്നു . കാർത്തുവും ആ കാര്യത്തിൽ അവനൊപ്പമാണ്. "കൈക്ക് വയ്യല്ലോ ഡാ.. നീയും ഇവളും ഒറ്റക്കെന്ത് ചെയ്യാനാണ് " എന്നാണ് അയാൾ ആദ്യം മുടക്ക് കാരണം പറഞ്ഞത്. "സാരമില്ല... ശിവ വരും. അവൻ കൂടെ നിന്നോളും.ഇനിയിപ്പോ അടുക്കളയിൽ കാർത്തുവിന് സഹായം വേണേൽ.. അതിനും ഒരാളെ ഏർപാട് ചെയ്യാവുന്നതേ ഒള്ളു.." അവനത് പരിഹരിക്കാനുള്ള മാർഗവും അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു. ശിവയും അവൻ പറഞ്ഞത് ശരി വെച്ചു. കാശിയുടെ കാര്യത്തിൽ ഇനിയിപ്പോ അശോകൻ പറഞ്ഞില്ലേലും അവനൊരു കുറവും വരുത്തില്ലല്ലോ. പക്ഷേ.. എടാ.. എനിക്കെന്തോ ഒരു ഭയം. ഞാനും നീയും ഇപ്പൊ ഒരു പോരാട്ടത്തിന് പറ്റിയ അവസ്ഥയിൽ അല്ല. പിന്നെ മഹേഷിനെ ഇപ്പൊയെനിക്ക് ഒട്ടും വിശ്വസമില്ല. മുറിവേറ്റ കാട്ട് മൃഗത്തെ പോലെ അവനൊരു അവസരം കാത്ത് നടപ്പാണ്. നിനക്കും അറിയാലോ അത്. എന്ത് എങ്ങനെ എപ്പോ ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല. കാരണം ചതിയുടെ കുറുക്കു വഴികളിൽ ബിരുദം എടുത്തവനാണ്. ഇതിപ്പോ വയ്യാതെ നീ...വീട്ടിൽ ഒറ്റയ്ക്ക്.ശിവക്കൊരു പരിധിയില്ലേ.. നീ മാത്രമല്ലല്ലോ. കാർത്തു കൂടി നിനക്കൊപ്പമല്ലേ ഇനി.. അവനിനിയും.. വെറുതെ ഒരു റിസ്ക് എടുക്കണോ ഡാ.. നിങ്ങൾ അങ്ങോട്ട് പറഞ്ഞു വിട്ടിട്ട് ഞാൻ പിന്നെങ്ങനെ സമാധാനത്തോടെ.. അല്ലേൽ പിന്നെ നിനക്കൊട്ടും ഇവിടെ നിൽക്കാൻ വയ്യെങ്കിൽ..ഞാനും തുളസിയും കൂടി നിന്റെ വീട്ടിലോട്ട് വരാം. അതാവുമ്പോ നമ്മൾ ഒരുമിച്ചുണ്ടാവുമല്ലോ.. " ഒരച്ഛന്റെ ആ ആശങ്കകളെയും ഭയത്തെയും അവനൊട്ടും വില കുറച്ചു കാണാൻ കഴിഞ്ഞില്ല. തന്നെ ഓർത്തല്ല.. കാർത്തുവിനെ തന്നെയാണ് അവനും ഓർത്തത്. അതുമല്ല.. താൻ കൂടെ ചെല്ലാത്തത് കൊണ്ട് അയാളെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കാനും തോന്നിയില്ല. മുട്ട് മടക്കാത്ത ഒറ്റ കൊമ്പനെ പോലെ നടക്കുന്ന അമ്പലപറമ്പിൽ അശോകന് അതൊന്നും ശീലമില്ല. തന്റെ വീട്ടിൽ സൗകര്യങ്ങൾ എല്ലാമുണ്ട്. പക്ഷേ അയാൾ ശീലിച്ച സൗകര്യങ്ങളൊന്നും തന്നെയില്ല. താൻ കാരണം.. തന്റെ പിടി വാശി കാരണം അയാളെ അങ്ങനൊരു റിസ്ക് ഏറ്റെടുപ്പിക്കാൻ അവനൊട്ടും തോന്നിയില്ല. എപ്പോഴത്തെയും പോലെ അവൻ വിട്ടു വീഴ്ച്ചക്കൊരുങ്ങി. അങ്ങനെ ആ കൂടെ പോന്നതാണ്. പക്ഷേ ഒറ്റ ദിവസം കൊണ്ടവൻ മടുത്തു പോയിരിക്കുന്നു. വേണമെങ്കിൽ അവനു വേണ്ടിയോരു ഹോം നേഴ്സിനെ ഏർപ്പാട് ചെയ്യിപ്പിക്കാം കൈ അഴിക്കുവോളമെന്നും അശോകൻ പറഞ്ഞതാണ്. "അതൊന്നും വേണ്ട.. ഞാൻ മതി..ഇല്ലേ..ഞാൻ പോരെ.." മുഖം വീർപ്പിച്ചു കൊണ്ട് അശോകനോട് പറയുന്നതിനൊപ്പം അവൾ കാശ്യോടും ചോദിച്ചു. "പിന്നില്ലാതെ.. നീ മതി.. നീ മതി..! ആ മുഖം കണ്ടിട്ടൊരു ചിരിയോടെ അവൻ തലയാട്ടി സമ്മതിച്ചു. ഒടുവിൽ അതിനൊരു തീരുമാനമായി. പറഞ്ഞത് പോലെ തന്നെ... അവനൊരു കുറവും വരാതെ ഒരു നിമിഷം പോലും ഒറ്റയ്ക്ക് വിടാതെ.. ഒരു കുഞ്ഞിനെ പോലെയാണ് അവൾ അവനെ നോക്കുന്നത്. കൊണ്ട് നടക്കുന്നത്. "ഇവിടിങ്ങനെ ശ്വാസം മുട്ടി നിൽക്കുന്ന പോലെ കാണുമ്പോ എനിക്കെന്തോ പോലെ.. അച്ഛനോട് ഞാൻ പറഞ്ഞോളാം. നമ്മുക്ക് നമ്മുടെ വീട്ടിൽ പോകാം കാശ്യേട്ടാ.." തന്റെ നെഞ്ചിലൊരു കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവന്റെ നീണ്ടുലഞ്ഞു കിടക്കുന്ന മുടിയിഴകളെ അടക്കി വെക്കാനുള്ള ശ്രമത്തിനിടയിൽ അവളൊന്ന് കൂടി പറഞ്ഞു. "ശ്വാസം മുട്ടിയോന്നും അല്ലെന്റെ പൊന്നേ.." അവൻ നേരെ ഇരുന്ന നിമിഷം തന്നെ അവൾ അവനോട് ഒട്ടി ചേർന്നു.. "അമ്പലപറമ്പിൽ അശോകന്റെ കൊട്ടാരത്തിൽ... മൂപ്പരുടെ വെറുമൊരു ഡ്രൈവർ ആയ ഞാൻ..സുഖവാസം.എന്തൊരു വിരോധാഭാസമാണെന്ന് നോക്കണേ.." "അതൊക്കെ മുന്നേ അല്ലെ.. ഇപ്പൊ അശോകന്റെ മരുമോൻ പട്ടം കിട്ടിയില്ലേ.. സ്വന്തമായിട്ട്.ഇനിയിപ്പോ ഡ്രൈവർ ആണെങ്കിൽ തന്നെ എന്താ.. അതൊരു ജോലി അല്ലേ.. ന്റെ കാശ്യേട്ടൻ ഏറെ മോഹിച്ചു ചെയ്തു കൊണ്ടിരുന്ന ജോലി.. പിന്നെന്താ പ്രശ്നം.. അതുമല്ല.. ആ ഡ്രൈവർ കാശി നാഥനെയാ എനിക്കിഷ്ടം.. അങ്ങേരെ ആ കോലത്തിൽ ഓർക്കുമ്പോൾ എനിക്കിപ്പോഴും ക്രഷ് അടിക്കും.. ആ ഡ്രൈവിംഗ് സീറ്റിൽ അങ്ങനെ നെഞ്ചും വിരിച്ചിരികുമ്പോൾ എന്നാ പവറാ.. ഭംഗിയാ...എന്നിട്ടാണ്.." ആദ്യമൊരു ചൊടിയോടെ പറഞ്ഞു തുടങ്ങിയെങ്കിലും പിന്നെയവൾക്ക് ആകെ മൊത്തം ഒരു കള്ളത്തരമാണ്. അവനൊന്നൂറി ചിരിച്ചു കൊണ്ട് തലയാട്ടി അവളത് പറഞ്ഞു കേട്ടപ്പോൾ. "ഇനിയിപ്പോ ഞാനാ ജോലിയെങ്ങാനും വിട്ടാൽ കാർത്തിക തമ്പുരാട്ടി എന്നെ തേച്ചിട്ട് പോകുമോ അപ്പൊ..." അവനുമതേ കള്ളത്തരം തന്നെയാണ്. അതിനിച്ചിരി പുളിക്കും.. അങ്ങനിപ്പോ രക്ഷപ്പെട്ടു പോകാമെന്ന് പൊന്നു മോൻ വിചാരിക്കണ്ട ട്ടോ.. " പറയുന്നതിനൊപ്പം തന്നെ അവളൊന്നു കൂടി അവനിലേക്ക് ചാഞ്ഞു.. "അത് വിട്.. എന്നിട്ട് പറ.. വീട്ടിൽ പോണോ.. വേണമെങ്കിൽ അച്ഛനോട് ഞാൻ പറഞ്ഞോളാം.. കാശ്യേട്ടൻ ബുദ്ധിമുട്ടി നിക്കൊന്നും വേണ്ട.. അച്ഛന് പറഞ്ഞാ മനസ്സിലാവും.." "രണ്ടൂസം കൂടി ഇങ്ങനെ പോട്ടെ ഡീ.. ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.. പിന്നെ നീയും ഉണ്ടല്ലോ.." കാശി ഒന്ന് ശ്വാസമെടുത്തു. "നിന്റച്ഛൻ പറഞ്ഞത് പോലെ.. ആ നാറിയെ പേടിക്കണം.. പ്രതേകിച്ചു നീ കൂടി എനിക്കൊപ്പം ഉണ്ടാവുമ്പോൾ.. ഈ ഒന്നര കൈ വെച്ചിട്ട് എനിക്ക് പരിധിയുണ്ടല്ലോ.." "ഓഓഓ.. ഇതൊക്കെ എന്ത്.. കാശി നാഥന് എന്നെ സേവ് ചെയ്യാൻ ഈ ഒന്നര കൈ തന്നെ ധാരാളം.." അവളൊരു ചിരിയോടെ പറഞ്ഞു. "അത്രയും വിശ്വാസമുണ്ടോ നിനക്കെന്നെ.." ആ വാക്കുകൾ അത് പോലെ നെഞ്ചിൽ പതിഞ്ഞു പോയൊരു തണുപ്പോടെ അവൻ ചോദിച്ചു. പിന്നില്ലാതെ..." അവളൊരുമ്മ കൊടുത്തു കൊണ്ടത് ഉറപ്പിച്ചു.. അവനുള്ളിലെ സ്നേഹം വിജയിക്കാൻ ഇനിയെന്ത് വേണം..! അവൾക്കവനെ വിശ്വാസമാണെന്ന്.. ഏത് പ്രതിസന്ധികളിലും കാശിനാഥൻ കൂടെ കാണും എന്നുള്ള വിശ്വാസം.. തീർച്ചയായും അത് സ്നേഹതിന്റെ ജയ മാണ്.. സ്നേഹമെന്നാൽ പലപ്പോഴും കൂടെയുണ്ട് എന്നുള്ള വിശ്വാസം തന്നെയാണല്ലോ.. "അല്ലെങ്കിൽ പിന്നെ ഒരു ഐഡിയ ഉണ്ട്.. " കാശിക്ക് വീണ്ടും കുറുമ്പ്.. അതെന്താ.." കാർത്തു ആകാംഷയോടെ അവനെ നോക്കി. "നീ കൂടെ വരുന്നത് കൊണ്ട നിന്റച്ഛൻ എന്നെ എന്റെ വീട്ടിൽ വിടാതെ ഇവിടെ പിടിച്ചു തടവിലിട്ടത്. നീ ഇവിടെ അച്ഛന്റെ കൂടെ തന്നെ നിൽക്ക്..ഞാൻ ഓക്കെയായിട്ട് നമ്മൾക്ക് ഒന്നൂടെ ഒളിച്ചോടി പോകാം.അപ്പോൾ പിന്നെ മഹേഷിനെ പേടിക്കേണ്ട.. എനിക്കെന്റെ വീട്ടിൽ പോകാം.. സൊ.. സിമ്പിൾ.." അവനൊരു താളത്തിൽ പറയുമ്പോൾ കാശിയെ രണ്ടു കൊടുക്കാനുള്ള ഭാവത്തോടെ ഒരുത്തി തുറിച്ചു നോക്കുന്നുണ്ട്. അല്ലെങ്കിൽ... ആ ഐഡിയ വേണ്ട. ല്ലേ.." ആ നോട്ടത്തിലെ അപകടം തിരിച്ചറിഞ്ഞ നിമിഷം തന്നെ കാശി മാറ്റി പറഞ്ഞു. "എന്തേയ്.. ഐഡിയ കൊള്ളില്ലേ.." അവളതേ ഭാവത്തിൽ തന്നെ ചോദിച്ചു. "ഏയ്.. അതൊരു പൊട്ട ഐഡിയ.. നടക്കില്ല.. എനിക്കീ കുറുമ്പി പൂച്ചയെ കാണാതെ.. മിണ്ടാതെ.. ദേ ഇങ്ങനെ നെഞ്ചിൽ ചേർക്കാതെ എങ്ങനെ അവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റും.." പറയുന്നതിനൊപ്പം തന്നെ അവനവളെ വീണ്ടും വലിച്ചു നെഞ്ചോട് ചേർത്ത് വെച്ചു.. 💥💥 കയറി വാ ശിവ... അശോകൻ ചിരിയോടെ തന്നെ ക്ഷണിച്ചിട്ടും അകത്തേക്ക് കയറാൻ ശിവക്കൊരു വല്ലായ്മ. കാര്യം കാശി ഇവിടെ ആയത് കൊണ്ട് അവനുമൊരു സമാധാനമുണ്ട്. മഹേഷിന്റെ കാര്യം ഓർത്തിട്ട് തന്നെയാണ് അത്. പക്ഷേ അവന് തോന്നുമ്പോൾ ഇടയ്ക്കിടെ ഓടി പാഞ്ഞു വന്നു കണ്ടിട്ട് പോകാൻ പറ്റുന്നില്ല എന്ന് ചെറിയൊരു സങ്കടമുണ്ട്. വേറൊന്നും കൊണ്ടല്ല.. അവന്റെ വീട്ടിൽ ചെല്ലുന്നത് പോലല്ലോ ഇപ്പൊ.. അത് കൊണ്ട് ഫോൺ വിളിയിൽ വിശേഷം ഒതുക്കി കാത്ത് നിൽപ്പാണ് അവനും കാശി ഓക്കെയാവാൻ. അതിനേക്കാൾ... കാശി ഒന്ന് ഒക്കെയായിക്കോട്ടേ ശിവ.. എന്നിട്ട് പറഞ്ഞാൽ മതി അവന്റെ പെങ്ങളുടെ കാര്യം. അവൾക്കിപ്പോ കുഴപ്പമില്ലന്ന് ഞാൻ ഹോസ്പിറ്റലിൽ അന്വേഷിച്ചറിഞ്ഞതാണ്.. അവന് കൂടുതൽ പ്രഷർ കൊടുക്കരുതെന്ന് ഡോക്ടർ വീണ്ടും പറഞ്ഞതാണ്.. നീയും കേട്ടതല്ലേ. ഇതെല്ലാം അറിഞ്ഞാൽ.. നമ്മൾ ചങ്ങലക്കിട്ട് പൂട്ടിയാലും അവൻ അത് പൊട്ടിച്ചിറങ്ങി പോകും.. തത്കാലം രണ്ടു ദിവസം കഴിയട്ടെ എന്ന് അശോകന്റെ തീരുമാനം.. അതവനും അംഗീകരിച്ചതാണ്. അന്ന് തന്റെ മുഖം കണ്ടിട്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ തഞ്ചത്തിൽ കാര്യം മനസ്സിലാക്കി പ്രതിവിധിയും പറഞ്ഞു കഴിഞ്ഞതാണ്. നേരിട്ട് കണ്ടാൽ.. തന്നിൽ നിന്നും കാശി ആ രഹസ്യം ചൂണ്ടി എടുത്താലോ എന്നൊരു ഭയം കൂടിയുണ്ട് അവന്റെ മുമ്പിൽ ചെന്നു നിൽക്കാൻ. ഇതിപ്പോ ഡിസ്ചാർജ് ആയിട്ട് രണ്ടു ദിവസം കഴിഞ്ഞു. ഏറെക്കുറെ അവൻ ഒക്കെയാണ്. ഭവ്യയെ കാണാൻ ഹോസ്പിറ്റലിൽ പോയിരുന്നു. അവളും ഒരുവിധം അപകടനില തരണം ചെയ്ത് കഴിഞ്ഞു. ഇനിയിപ്പോ അവനോട് പറഞ്ഞാലും കുഴപ്പമില്ല എന്നൊരു നിലയിൽ എത്തി പെട്ടപ്പോൾ തേടി വന്നതാണ്.. "മുകളിൽ ഉണ്ടാവും അവൻ.. അങ്ങോട്ട് ചെന്നോളൂ.." വീണ്ടും പരുങ്ങി നിൽക്കുന്ന ശിവയോട് അശോകൻ പറഞ്ഞു. അവനെ ഇങ്ങോട്ട് വിളിച്ചാൽ മതിയെന്ന് തോന്നിയെങ്കിലും പിന്നെ ശിവ അത് വേണ്ടന്ന് കരുതി സ്റ്റെപ്പ് കയറി തുടങ്ങി. "അവനിപ്പോ ഏറെക്കുറെ ഒക്കെയാണ്.. ഇനിയാ കാര്യം പറഞ്ഞേക്ക് കേട്ടോ..അല്ലെങ്കിൽ അത് പറയാൻ വൈകി എന്ന് പറഞ്ഞു കൊണ്ടവൻ എന്നേം നിന്നേം എടുത്തിട്ട് കുടയും.." താഴെ നിന്നും അശോകൻ വിളിച്ചു പറയുമ്പോൾ ശിവ തലയാട്ടി സമ്മതിച്ചു. ബന്ധങ്ങൾക്ക് ആ ഒരുവൻ കൊടുക്കുന്ന വിലയും ആഴവും അയാളോളം മറ്റാർക്കറിയാം അല്ലേലും... ❣️❣️ അതേ സമയം... രാജശേഖരൻ കൊടുത്ത ഉറപ്പിന്റെ പുറത്ത് ഡോക്ടർ ഫയൽ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ വന്ന പോലീസ്കാർക്ക് മുന്നിൽ പതറി നിൽപ്പുണ്ട് വിഷ്ണു. ഭവ്യ ഒന്ന് ഒക്കെ ആയിട്ട് മതി അവളുടെ മൊഴി എടുക്കുന്നത് എന്ന് രാജ ശേഖരൻ ഡോക്ടറോട് പ്രതേകിച്ചു പറഞ്ഞിരുന്നു. ഗായത്രിയിലും ഇപ്പൊ ഭയമോ ആശങ്കയോ ലവലേശമില്ല. സ്വന്തം കുടുംബം മൊത്തം കൂടെ നിൽക്കുന്നതിന്റെ ധൈര്യം അവളിലങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്. അവളുടെ അമ്മക്കും അനിയത്തിക്കും ആദ്യം തന്നെ അവളോടുള്ള ദേഷ്യമൊക്കെ പോയതാണ്. പക്ഷേ രാജ ശേഖരൻ അമ്പിനും വില്ലിനും അടുക്കാതെ നില്കുന്നത് കൊണ്ട് അവരും അകൽച്ച തന്നെ തുടർന്നു. പിന്നെ രാജശേഖരൻ തന്നെ അവളെ വീണ്ടും കൂടെ നിർത്തുമ്പോൾ അതിൽ ആ അമ്മയും കൂടപിറപ്പും സന്തോഷിക്കുക മാത്രമാണ് ചെയ്തത്. അവരുമിപ്പോൾ ഒരു നിഴൽ പോലെ അവൾക്കൊപ്പം തന്നെയുണ്ട്. രക്ഷപ്പെട്ടു പോകാനുള്ള പഴുതുകൾ തേടി കഴിഞ്ഞു രണ്ടു ദിവസവും വിഷ്ണു പരക്കം പാഞ്ഞു നടന്നെങ്കിലും കാര്യമായി ഒന്നും നടന്നില്ല. അതുമല്ലങ്കിൽ അയാൾക്ക് മേൽ രാജശേഖരന്റെ സംശയങ്ങളുടെ കൂർത്ത നോട്ടമുണ്ടപ്പോഴും. എങ്ങോട്ടെങ്കിലും മാറി നിന്നാലോ എന്നോർത്തതാണ്. പിന്നെ അതൊക്കെ കൂടുതൽ പൊല്ലാപ്പാവും എന്ന് കരുതി അത് വേണ്ടാന്ന് വെച്ച്.. എങ്കിലും തനിക്കെതിരെ കാര്യമായ തെളിവുകൾ ഒന്നുമില്ലെന്നും.. ബിബിന്റെ കാര്യം സമൂഹത്തിൽ വെളിപ്പെടുത്തുന്നത് ഭവ്യക്ക് തന്നെ ദോഷം ചെയ്യുമെന്ന് അവൾക്കുറപ്പുള്ളത് കൊണ്ട് തിനെ കുറിച്ചൊന്നും കൂടുതൽ അവളായിട്ട് ഒന്നും പറയില്ല എന്നും ഉള്ള വിശ്വാസം.. പിടിക്കപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നുള്ള ധൈര്യം അവനിലും വേണ്ടുവോളമുണ്ട്.. പക്ഷേ.. "പറയുന്ന ഒന്നുമങ്ങോട്ട് കണക്ട് ആവുന്നില്ലല്ലോ വിഷ്ണു സാറേ എന്നുള്ള ആ പോലീസ് ഓഫിസറുടെ തുറന്നു പറച്ചിൽ.. അതവന്റെ അഹങ്കാരത്തിനേറ്റ ആദ്യയടി തന്നെയായിരുന്നു.. "അവളെന്റെ അനിയത്തിയാ സാറേ.. കൂടപിറപ്പ്.. അല്ലറ ചില്ലറ വഴക്കുകൾ അല്ലാതെ ഞങ്ങൾ തമ്മിൽ സ്നേഹം തന്നെയാണ്.. സാറിന്റെ അമ്മയോട് ചോദിച്ചു നോക്ക്.." ഭവ്യയുടെ കാര്യം പുറത്തറിഞ്ഞാൽ ആകെ നാണകേടാണ്.. എന്റെ കൂടെ നിന്നാലേ എനിക്കെന്തെങ്കിലും ചെയ്യാനൊക്കൂ എന്ന് പറഞ്ഞു കൊണ്ടവൻ ഭയപെടുത്തിയത് കൊണ്ട് സുഗന്ധി അതിന് വേണ്ടി ഉള്ളതാണ് പോലീസിനോട് പങ്ക് വെച്ചതും. പിന്നെ ഗായത്രിയെ സംശയമുണ്ട് എന്നത് പറയാനും അവർ മറന്നിട്ടില്ല. "ദാ ****ഈ ഗുളികയുടെ ആഫ്റ്റർ എഫ്ക്ട് കൊണ്ടാണ് ഭവ്യ അബോധാവസ്ഥയിൽ ആയത്.. പക്ഷേ പനി ആയ ഒരാൾക്കു കൊടുക്കുന്ന മെഡിസിൻ അല്ല ഇത്. അതുമല്ല... ഇതങ്ങനെ ഡോക്ടറുടെ പെർമിഷൻ ഇല്ലാതെ കിട്ടുന്ന ഒന്നല്ല.. അതായത്.. ആരോ കരുതി കൂട്ടി ചെയ്തതാണ്.." പോലീസ് ഓഫീസർ ചുറ്റും നോക്കി കൊണ്ട് പറയുമ്പോൾ ഉള്ളിലെ ഞെട്ടൽ വിഷ്ണു അമർത്തി പിടിച്ചു. "ഗായത്രി ഭവ്യക്ക് മരുന്ന് കൊടുത്തിരുന്നു. അവളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നു എന്നത് കൊണ്ടാണ് ആ കുട്ടിക്ക് നേരെ നിങ്ങൾ സംശയങ്ങൾ പറഞ്ഞത്.. ശെരിയല്ലേ.." അയാൾ സുഗന്ധിയോട് കൂടിയാണ് ചോദിച്ചത്. വിഷ്ണുവിനെ ഒന്ന് നോക്കിയിട്ടാണ് അവർ അതിന് തലയാട്ടി സമ്മതിച്ചത്.. കാര്യങ്ങൾ കൈവിട്ട് പോകുകയാണ് എന്നൊരു ഭയത്തോടെ വിഷ്ണു അയാളുടെ അടുത്ത ചോദ്യത്തിനു കാതോർത്ത് നിന്നു.... തുടരും ആ നിർത്തത്തിനൊരു പരിഹാരം കാണാൻ നാളെ വരാൻ ഞാനും പരമാവധി ശ്രമിക്കാം കേട്ടോ... റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ28160
- 🦋🇦𝓪𝓶𝓲🦋#😔വേദന #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ സുൽത്താൻ 😘5446
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _40 ✍️ രചന - Aysha akbar രാധികേ.... ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ....... പ്രകാശ് നിറഞ്ഞ പുഞ്ചിരിയോടെ അതും പറഞ്ഞു അകത്തേക്ക് വിളിച്ചതും അവരുടെ ഭാര്യ യെന്ന് തോന്നിക്കുന്നൊരു സ്ത്രീ അങ്ങോട്ട് വന്നിരുന്നു....... ഇരിക്കെടോ താൻ.... അപ്പോഴും ആകെ ക്കൂടി വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുകയായിരുന്ന അഭിയെ നോക്കി വീണ്ടും പ്രകാശത് പറഞ്ഞതും അവൻ പതിയെ അവിടേക്കിരുന്നു.... ഇത് രാധിക..... എന്റെ ഭാര്യ യാ...... രാധിക ക്ക് ഇതാരാണെന്ന് മനസ്സിലായോ..... അവരെ അവന് പരിചയപ്പെടുത്തി കൊണ്ട് ഭാര്യ യോടായി അയാളത് ചോദിക്കുമ്പോൾ വളരേ മനോഹരമായി ഒന്ന് പുഞ്ചിരിച്ചവർ .... പിന്നെ അറിയാതെ..... അഭി മന്യു വിനെ ഉള്ളാലെ ഞാൻ എത്ര ചീത്ത വിളിച്ചിട്ടുണ്ടെന്ന് അറിയുമോ.... രാധിക ഒരു ചിരിയോടെ അത് പറഞ്ഞതും അഭിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു...... അവൻ അന്തം വിട്ട് കൊണ്ടവരെ നോക്കി.... അവർ രണ്ട് പേരും ചിരിക്കുകയാണെങ്കിൽ കൂടി അവന് തിരികെ പുഞ്ചിരിക്കാൻ കഴിഞ്ഞില്ല...... മുഖമാകെ വരിഞ്ഞു മുറുകിയിരിപ്പായിരുന്നു.... ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം....... അതും പറഞ്ഞു രാധിക അകത്തേക്ക് പോകുമ്പോൾ പ്രകാശ് അഭിയെ നോക്കി..... എങ്ങനെയാ തന്നേ അവൾക്കറിയുന്നതെന്നാണോ സംശയം..... അവൾക്ക് മാത്രമല്ല..... ഈ വീട്ടിലെ ഓരോ ചുമരുകൾക്ക് പോലും തന്നേ അറിയാമെഡോ.... പ്രകാശ് അതും പറഞ്ഞു കൊണ്ട് പുഞ്ചിരിക്കുമ്പോഴും അഭിയുടെ മുഖം തെളിഞ്ഞിരുന്നില്ല.... പകരം...... ചിന്തകളും സംശയങ്ങളും എല്ലാം കൂടി ആ മുഖത്തൊരു പാട് തീർത്തു...... എങ്ങനെയെന്ന ഒരു ചോദ്ധ്യത്തോടെ അവൻ പ്രകാശിന്റെ മുഖത്തേക്ക് നോക്കുമ്പോഴും ചുവരിലേ ഫോട്ടോയിൽ നിന്ന് അവൾ ഇരുവരെയും നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു....... എന്റെ മോള് മൈഥിലി...... അവളാണ് ഈ വീടിന്റെ വിളക്ക്..... പ്രകാശ് പറഞ്ഞു തുടങ്ങിയപ്പോൾ ബാക്കി അറിയാനുള്ള ആകാംഷ യെക്കാൾ മൈഥിലി എന്ന പേര് അവനെ അസ്വസ്ഥമാക്കിയിരുന്നു... തന്റെ നീലാംബരിയുടെ സ്ഥാനത്ത് മൈഥിലി എന്ന പേര് വരുമ്പോൾ ഏത് മുഖമാണ് താനോർക്കുക.... അവന് വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു.... ആദ്യം ഉണ്ടാകുന്നത് തന്നേ പെൺകുഞ്ഞാവണേ എന്ന് പ്രാർത്ഥിചിരുന്ന ഞങ്ങൾക്ക് അവളെ കിട്ടാൻ അല്പം വർഷങ്ങളെടുത്തു..... മനീഷിനും മിഥുനും ജനിച്ചു കഴിഞ്ഞാണ് അവളുണ്ടാകുന്നത്... അന്ന് മുതൽ ഈ വീട്ടിൽ ഒരു പ്രത്യേക വെളിച്ചം വീശി....... എല്ലാത്തിനും അവളുണ്ടായിരുന്നു.... എവിടെയും അവളുണ്ടായിരുന്നു..... അവളുടെ ചിരികളും സംസാരങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമായി ഈ വീടിനൊരു ശബ്ദം വന്നു.... പ്രകാശ് അതും പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ അവളെ കുറിച് അവന്റെ മനസ്സോന്നോർത്തു.... അതേ.... തന്റെ കൂടെയുള്ളപ്പോഴും അവളങ്ങനെ തന്നെയായിരുന്നു...... കൂർപ്പിച്ചുള്ള ആ നോട്ടവും കുസൃതി യോടെയുള്ള സംസാരവും അവന്റെ ഉള്ളിലങ്ങനെ നിറഞ്ഞു നിന്നു...... ഞാൻ രാഷ്ട്രീയ ക്കാരനാണെങ്കിലും അതൊന്നും അവളെ ബാധിക്കുന്ന കാര്യമായിരുന്നില്ല..... ഇട്ട് മൂടാൻ തലമുറകളായി ഉണ്ടാക്കിയിട്ട സ്വത്തും അവൾക്ക് ആവശ്യമുണ്ടായിരുന്നില്ല.... അവള് അവളുടേതായ രീതിയിൽ വ്യത്യസതയായിരുന്നു...... ഏറ്റവും ലളിതമായി നടക്കാനായിരുന്നു അവൾക്കിഷ്ടം...... ചെറുപ്പം മുതലേ എല്ലാവരോടും അതിരറ്റ സഹാനുഭൂതിയും കരുണയും ഉള്ളവളായിരുന്നു...... പിശുക്കാനായ എന്നേ ധാനം ചെയ്യാൻ ശീലിപ്പിച്ചത് അവളാണ്.... എല്ലാവരുടെയും പ്രശ്നങ്ങൾ അവളുടേത് കൂടിയായിരുന്നു...... മന്ത്രി യായ അച്ഛന്റെ ഒരു ലേബലും ഇല്ലാതെ തന്നേ അവൾക്ക് പറ്റുന്നതെല്ലാം അവൾ സമൂഹത്തിനു വേണ്ടി ചെയ്തു..... അവളുടെ ഒരാഗ്രഹത്തിനും ഞങ്ങളാരും എതിര് നിൽക്കുമായിരുന്നില്ല.... എതിര് നിൽക്കേണ്ട ഒരു ആഗ്രഹവും അവൾക്കുണ്ടായിരുന്നില്ല താനും..... അവളുടെ ഏട്ടൻ മാരുടെയും ഞങ്ങളുടെയും എല്ലാം സന്തോഷം അവളെ ചുറ്റി പറ്റിയായിരുന്നു.... അങ്ങനെ അവളുടെ ഇഷ്ടം തന്നെയായിരുന്നു ജേർണലിസം പഠിക്കണമെന്നുള്ളതും..... അതിനും ഞങ്ങളാരും തടസ്സം നിന്നില്ല...... അങ്ങനെയിരിക്കെയാണ് അവളുടെ ഉള്ളിലൊരു കരട് വീഴുന്നത്......... പെൺകുട്ടികളെ കടത്തി കൊണ്ട് പോയി വേശ്യാ വൃത്തി ചെയ്യിക്കുന്ന ഒരു സ്ഥലത്തെ പറ്റി അവളറിഞ്ഞത്.... പ്രകാശ് ഒരു മൗനത്തോടെ അത് പറഞ്ഞതും അഭിയുടെ നെഞ്ചേന്തിനോ ഒന്ന് പിടച്ചു..... അത് ശെരിക്കും അവളെ ഏറെ അസ്വസ്ഥയാക്കിയിരുന്നു... അവരുടേതായ ഒന്നിലേക്കും എന്നേ വലിച്ചിഴക്കാത്ത അവളാദ്യമായി എന്നോട് ആവശ്യപ്പെട്ട കാര്യം അതായിരുന്നു..... പക്ഷെ.... അന്നെനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു..... അന്ന് ഭരണം ഞങ്ങളല്ലായിരുന്നു .... മാത്രമല്ല അതിനു പുറകിലുള്ള വരൊന്നും നമുക്കൊതുങ്ങുന്നവരായിരുന്നില്ല........ വിട്ട് കളയാൻ പറഞ്ഞു ഞാനവളെ ആശ്വസി പ്പിക്കുമ്പോഴും അവളതിന് പിറകെ തന്നെയായിരുന്നു....... അവളെ കൊണ്ട് പറ്റുന്ന വിധം അവൾ ശ്രമിച്ചെങ്കിലും എവിടെയും എത്താത്ത ആ ഒരു അവസ്ഥയിലാണ് പുതിയ കളക്ടർ ചാർജെടുക്കുന്നത്.... അഭിമന്യു അരവിന്ദ് ഐ ഏ എസ്...... പ്രകാശ് അതും പറഞ്ഞൊരു പുഞ്ചിരിയോടെ നിർത്തുമ്പോഴും അഭി യുടെ മുഖത്തെ സംശയങ്ങൾ ബാക്കിയായിരുന്നു..... പിന്നേ നടന്നതൊക്കെ തനിക്കും അറിയാവുന്നതല്ലേ..... താൻ നേരിട്ട് ഇൻവോൾവ് ചെയ്ത് അതെല്ലാം അടച്ചു പൂട്ടി...... ആ കാര്യത്തിൽ ഞാൻ തന്നേ ഒത്തിരി സഹായിച്ചിട്ടുണ്ട്.... അവിടെ നിന്നാണല്ലോ നമുക്കിടയിലൊരു ബന്ധം തുടങ്ങുന്നതും.... താൻ പറയുന്നതെല്ലാം ഞാൻ അന്ന് ചെയ്ത് തരുന്നതിനു പിന്നിലും എന്റെ മോള് തന്നെയായിരുന്നു...... അതവളുടെ കൂടെ ആവശ്യ മായിരുന്നു..... അത്രയും സ്ത്രീകളുടെ കണ്ണ് നീർ അവളുടെ കൂടിയായിരുന്നു... പ്രകാശ് അതും കൂടി പറഞ്ഞ് നിർത്തുമ്പോൾ മൈഥിലി എന്ന മന്ത്രി പുത്രിയോട് ഒരു ആരാധന മനസ്സിൽ തോന്നി തുടനങ്ങിയെങ്കിൽ കൂടി അത് തന്റെ നീലാംബരിയായി കാണാൻ അവനു കഴിയുന്നുണ്ടായിരുന്നില്ല....... ആ കാര്യം മുതലാണ് അവൾ തന്നേ ശ്രദ്ധിച്ചു തുടങ്ങിയത്...... അവള് നിന്റെ വല്യ ആരാധിക യായി മാറി..... നീ പോകുന്നിടത്തെല്ലാം അവള് വന്നിരുന്നു..... നിന്ന കണ്ടതും നീ ചെയ്യുന്ന കാര്യങ്ങളുമെല്ലാം ദ്ദേ ഈ കസേരയിലേക്കിരുന്നു അവൾ പറഞ്ഞു തുടങ്ങുമ്പോൾ കേൾക്കണമെന്നത് ഞങ്ങൾക്ക് നിർബന്ധിതമായിരുന്നു.... പ്രകാശ് അതും പറഞ്ഞു വീണ്ടുമോന്ന് ചിരിച്ചു..... അഭി അപ്പോഴും അങ്ങനെ യിരിക്കുകയാണ്..... അങ്ങനെ ഇവിടെയുള്ള ഓരോരുത്തർക്കും താൻ സുപരിചിതനായി..... പക്ഷെ.... അതെല്ലാം ഒരു ആരാധന മാത്രമാണെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റിയെന്ന് മനസ്സിലായത് അവൾക്ക് വിവാഹ ക്കാര്യം ആലോചിച്ചപ്പോഴായിരുന്നു........ ആരാധന മൂത്ത് പ്രണയമായത് അവൾ തന്നേ അറിഞ്ഞത് അപ്പോഴായിരിക്കുമൊരു പക്ഷെ........ നിന്നേ പോലൊരാളെ മതിയെന്നിടത്ത് നീ തന്നേ മതിയെന്ന് വാശി പിടിച്ചതും ഞങ്ങൾക്ക് കീഴടങ്ങേണ്ടി വന്നു....... നിന്നെക്കാൾ യോഗ്യരെ കണ്ട് പിടിക്കാൻ കഴിയുമെന്നറിഞ്ഞിട്ടും അവളുടെ ആഗ്രഹത്തിന് ഞങ്ങളെല്ലാവരും കൂട്ട് നിന്നു..... കാരണം നിന്നേ ഞങ്ങൾക്കും ഇഷ്ട കുറവുണ്ടായിരുന്നില്ല..... പക്ഷെ എത്ര പ്രൊപ്പോസൽ അയച്ചിട്ടും താനതൊന്നും ആക്സ്പ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല തനിക്ക് വിവാഹമേ വേണ്ടെന്ന ശാട്യവുമായിരുന്നു..... ആകെ ക്കൂടി കുഴഞ്ഞു പോയിരുന്നു ഞങ്ങൾ...... അവൾക്ക് ഊണും ഉറക്കവും ഇല്ലാതെയായി.... ഞങ്ങളും ആകെ ക്കൂടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു.... വീട്ടിലെ കളിയും ചിരിയുമെല്ലാം നിലച്ചത് പോലെ അവൾ നിശബ്ദയായി പ്പോയി... ഞങ്ങൾ ഓരോ നിമിഷവും ഉരുകുക യായിരുന്നു.... നിന്നേ കണ്ട് പേർസണലായി ഒന്ന് സംസാരിച്ചാലോ എന്ന് പലവട്ടം കരുതിയതാണ്.... പക്ഷെ വിവാഹം വേണ്ടെന്ന് പറയുന്ന ഒരാളോട് കൂടുതലേന്ത് പറയും താനെന്ന് അറിയുമായിരുന്നില്ല.... മാത്രമല്ല....... എന്റെ മോൾക്ക് വേണ്ടി മറ്റൊരാളുടെ മുമ്പിൽ അപേക്ഷിക്കാനും എനിക്ക് കഴിയുമായിരുന്നില്ല..... പ്രകാശൊരു ദീർഘ നിശ്വാസത്തോടെ അത് പറഞ്ഞു നിർത്തുമ്പോൾ അഭി അയാളെ തന്നേ നോക്കിയിരിക്കുകയായിരുന്നു....... കൈ രണ്ടും കൂട്ടി കൊണ്ട് തെരുപ്പിടിച്ചവൻ...... ആദ്യമായി എല്ലാവരും അവളോട് ദേഷ്യപ്പെട്ടു.... വഴക്ക് പറഞ്ഞു..... തല്ലാൻ വരെ കയ്യോങ്ങി..... അവൾക്ക് മാത്രം ഒരു മാറ്റവുമില്ല...... അവസാനം ഞാനവൾക്ക് രണ്ടാഴ്ച സമയം കൊടുത്തു....... ആ സമയത്തിനുള്ളിൽ അഭിമന്യു എന്റെ അടുത്ത് നിന്നേ ചോദിച്ചു വരിക യാണെങ്കിൽ അപ്പൊ നമുക്കത് മുന്നോട്ട് കൊണ്ട് പോകാം.... അല്ലെങ്കിൽ നീ വേറെ ഒരു വിവാഹത്തിന് സമ്മതിച്ചേ മതിയാവു വെന്ന് തീർത്തു പറഞ്ഞു ..... നീ വിവാഹം കഴിക്കില്ലെന്ന ഒറ്റ കാരണം കൊണ്ട് എന്റെ മോളെ അങ്ങനെ യിരുത്താൻ എന്നേ കൊണ്ട് കഴിയില്ലായിരുന്നെടോ..... പ്രകാശ് അവന്റെ കാലിലൊന്ന് തൊട്ട് കൊണ്ടത് പറയുമ്പോൾ ഒരച്ഛന്റെ വേദന അതിൽ തെളിഞ്ഞു കണ്ടു....... അവളിവിടേ നിന്ന് പോയിട്ടിപ്പോ ഏകദേശം മൂന്നാഴ്ച കഴിഞ്ഞു..... ഞാൻ രണ്ടാഴ്ച സമയമേ കൊടുത്തിരുന്നുള്ളൂ.... ഒരിക്കലും നടക്കില്ലെന്നു കരുതി പറഞ്ഞത് തന്നെയാ.... ആ സമയം കഴിഞ്ഞാൽ വേറെ വിവാഹം ആലോചിക്കാമല്ലോ എന്ന് കരുതി.... പക്ഷെ ഞാൻ പറഞ്ഞത് പോലെ തന്നേ താനവളെ അന്വേഷിച്ചു എന്റെ അടുക്കൽ വന്നതിലുള്ള അത്ഭുതം എനിക്കിപ്പോഴും വിട്ട് മാറിയിട്ടില്ല...... മൈഥിലിയെ കണ്ടു.... കൂടെയുണ്ടെന്ന് പറഞ്ഞു മനീഷിപ്പോ ഫോൺ വെച്ചതേയുള്ളൂ ....... പ്രകാശ് നിറഞ്ഞ ആനന്ദത്തോടെയും അതിലേറെ അത്ഭുതത്തോടെയും അത് പറഞ്ഞു നിർത്തുമ്പോഴായിരുന്നു അഭിക്ക് എല്ലാം വ്യക്തമായത്..... തന്റെ മനസ്സിൽ കയറി പ്പറ്റാൻ അവൾ മനഃപൂർവം തന്നേ വിഡ്ഢി യാക്കുകയായിരുന്നു..... അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല..... അനാഥയെന്ന് പറഞ്ഞു ആരോരുമില്ലാത്ത വളെന്ന് പറഞ്ഞു തന്റെ മുമ്പിൽ നാടകം കളിച്ചവൾ തന്റെ വീട് വരെയെത്തി.... എല്ലാവരുടെയും സ്നേഹത്തേ മുതലെടുത്തു...... എപ്പോഴോ താനും അവളിലേക്ക് ചാഞ്ഞു പോയി..... അവന് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അതിലേറെ സങ്കടവും..... സോറി സർ..... ഞാൻ അന്വേഷിച് വന്നത് നിങ്ങളുടെ മകൾ മൈഥിലി യെയല്ല.... എന്നെ വിഡ്ഢി വേഷം കെട്ടിച്ചെന്റെ കൂടെ നിന്ന ഒരുത്തിയെ അന്വേഷിച് അഭിമന്യു ഈ പടി കയറുകയു മില്ലായിരുന്നു....... പറഞ്ഞ സമയം കഴിഞ്ഞ സ്ഥിതിക്ക് മോൾക്ക് വേറെ വിവാഹം ഉറപ്പിച്ചോളൂ.... എഴുന്നേറ്റ് നിന്ന് ഗൗരവത്തോടെ അതും പറഞ്ഞു കൊണ്ടിറങ്ങി പോകുന്നവന്റെ മുഖത്തെ ദേഷ്യം കാൻകെ പ്രകാശ് തറഞ്ഞു പോയിരുന്നു..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ26196
- 🦋🇦𝓪𝓶𝓲🦋#❤️ പ്രണയ കവിതകൾ #💞 പ്രണയകഥകൾ #😥 വിരഹം കവിതകൾ1113
- Mary Philomena#💞 പ്രണയകഥകൾ #✍️ ഇരുട്ടെഴുത്ത് #📝 ഞാൻ എഴുതിയ വരികൾ #പെണ്ണെഴുത്ത് ✍️ #✍️ വട്ടെഴുത്തുകൾ1214
- NOUFAL🦋#💑 Couple Goals 🥰 #💞 നിനക്കായ് #💞 പ്രണയകഥകൾ #❤️Ishq Mubarak #🍿എന്റർടൈൻമെന്റ് എക്സ്പ്രസ്96155
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 103 ✍️ രചന - ജിഫ്ന നിസാർ ❣️ അശോകൻ കാശിയുടെ മുറിയിലേക്ക് ചെല്ലുമ്പോഴും കാർത്തുവുമായെന്തോ കളി പറഞ്ഞിരിപ്പാണ്.. അവൻ അയാളൊരു നിമിഷം ആ കാഴ്ചയിലേക്ക് നോക്കി നിന്ന് പോയി. താൻ തകർത്തു കളയാൻ ശ്രമിച്ച ആ സുന്ദരമായ കാഴ്ച. വാതിൽ തുറന്നു കൊണ്ട് താനും തുളസിയും കയറി ചെന്നതൊന്നും അറിയാതെ അവന്റെ തോളിൽ ചാരി ഇരുന്നു കൊണ്ടെന്തോ പറയുന്നവൾ. ഒറ്റ കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിക്കുവാണവന്റെ. എന്നിട്ടും മറു കൈ കൊണ്ടവളെ അത്ര മേൽ കരുതലോടെ സ്നേഹത്തോടെ ചേർത്ത് പിടിച്ചിരിക്കുന്നവൻ. ഏതൊരച്ചന്റെയും മനസ്സ് നിറയുന്ന ആ കാഴ്ചയിലേക്ക് പക്ഷേ അയാളൊരു കുറ്റബോധത്തോടെയാണ് നോക്കുന്നത്. കാശി തന്നെയാണ് ആദ്യം അവരെ കണ്ടത്. "എണീക്ക്..." അവൻ കാർത്തുവിനോടായി പറഞ്ഞു. പക്ഷേ പെട്ടന്നുള്ള അവന്റെ ഭാവമാറ്റം കണ്ടിട്ടും അവൾക്കൊന്നും മനസ്സിലായില്ല."എണീക്കെടി.. അശോകേട്ടൻ.. " അവൻ പതിയെ പറഞ്ഞു. കാർത്തു തലചെരിച്ചു നോക്കി കൊണ്ട് വാതിൽക്കലേക്ക് നോക്കി. അവരെ കണ്ടതും അവളും പെട്ടന്ന് എഴുന്നേറ്റു മാറി. അവൾക്കൊപ്പം തന്നെ അവനും. "പതിയെ മതിയെടാ.. ആ മുറിവൊക്കെ വേദനിക്കും.." അയാളൊരു കരുതലോടെ പറഞ്ഞത് കേട്ടപ്പോൾ അവനൊരു വല്ലായ്മ തോന്നി. പ്രശ്നങ്ങളൊക്കെയും നടന്നു കഴിഞ്ഞു...കാർത്തുവുമായി പോയതിനു ശേഷം.. മഹേഷിന്റെ മുന്നിൽ വെച്ചല്ലാതെ അവർ നേർക്ക് നേർ കാണുകയാണ്. "വേദന കുറഞ്ഞോ കാശി.." തുളസി വാത്സല്യത്തോടെ ചോദിച്ചു. മ്മ്.. നേരത്തോരു ചിരിയോടെ മൂളുമ്പോഴും അവൻ അശോകനെ നോക്കുന്നില്ല. "നീയെന്താഡാ എന്റെ വല്ലോം കട്ടോണ്ട് പോയിട്ടുണ്ടോ.. ഇങ്ങനെ കള്ളന്മാരെ പോലെ മുഖം കുനിച്ചു നിൽകുന്നെ..എന്റെ കൂടെ ഉണ്ടായിരുന്നവൻ ഇങ്ങനെ അല്ലായിരുന്നല്ലോ.." അശോകൻ ഒരു ചിരിയോടെ ചോദിച്ചു കൊണ്ട് അവനടുത്ത കസേരയിലേക്കിരുന്നു. കാശി വിളറിയ ചിരിയോടെ കാർത്തുവിനെയാണ് നോക്കിയത്. അവൾക്ക് പോലും ചിരി വന്നു അവന്റെയാ ഭാവം കണ്ടിട്ട്. ഇരിക്കെടാ..." അശോകൻ വീണ്ടും പറഞ്ഞു. പഴയ പോലെ... അയാൾക്ക് മുന്നിൽ ഫ്രീ ആയിട്ടിരിക്കാൻ പറ്റാത്തൊരു വീർപ്പുമുട്ടലോടെ തന്നെ കാശി ആ കിടക്കയിലേക്കിരുന്നു. "കുറെ നേരമായില്ലേ കുഞ്ഞാറ്റെ ഇതിനുള്ളിൽ.. അമ്മയുടെ കൂടെ പോയി.. വല്ലതും കഴിച്ചിട്ട് വന്നേ നീ.." അയാൾ അവളെ അവിടുന്ന് മാറ്റാനുള്ള പ്ലാൻ ആണെന്ന് കാശിക്ക് മനസ്സിലായി. "അതിന് എനിക്കിപ്പോ വിശക്കുന്നില്ലല്ലോ.." അവനരികിൽ നിന്നും പോകാൻ തോന്നാതെ കാർത്തു പറഞ്ഞു. "അതെന്താ അങ്ങനെ.. ഇത്രേം നേരമായിട്ടും വിശക്കാതെ.. എന്റെ മോള് കുഞ്ഞാറ്റക്ക് ഇങ്ങനൊരു അസുഖം ഇല്ലായിരുന്നല്ലോ.. ഇതെപ്പോ മുതൽ തുടങ്ങി.." അയാളൊരു കളിയോടെ പറഞ്ഞു കേട്ടതും കാർത്തു മുഖം വീർപ്പിച്ചു കൊണ്ടയാളെ നോക്കി. "ചെല്ലെടി.. പോയി കഴിച്ചിട്ട് വാ.." അശോകന് തന്നോടെന്തോ പറയാൻ ഉണ്ടെന്നറിയാവുന്നത് പോലെ കാശി കൂടി കാർത്തുവിനോട് പറഞ്ഞു. "എങ്കിൽ ഞാനിങ്ങോട്ട് എടുത്തിട്ട് വരട്ടെ.. നമുക്കൊരുമിച്ചു കഴിക്കാം.. കാശ്യേട്ടനും കുറെ നേരമായില്ലേ കഴിച്ചിട്ട്." അശോകൻ മകളെ നോക്കി. "അവനങ്ങനെ എല്ലാതും കഴിക്കാനൊന്നും ആയിട്ടില്ല കുഞ്ഞാറ്റെ.. തത്കാലം നീ പോയിട്ട് കഴിക്ക്.." അശോകൻ വീണ്ടും പറഞ്ഞു. തുളസി അപ്പോഴും ഒന്നും മിണ്ടാതെ നിൽപ്പാണ്. അശോകനെ കണ്ട് കിട്ടും വരെയും തുളസിയാണ് അവളോട് മിണ്ടാതെ പ്രതിഷേധം കാണിച്ചതെങ്കിൽ... പിന്നെ കാശിക്ക് കുഴപ്പമില്ല എന്നറിയുന്നത് വരെയും കാർത്തുവായിരുന്നു അവരോട് മൗനയുദ്ധം. ചുരുക്കത്തിൽ ആ സംഭവത്തിനു ശേഷം അവരമ്മയും മോളും പഴയ പോലെ ആയിട്ടില്ല. "ചെല്ല്..." കണ്ണ് ചിമ്മി... അവൾക്ക് നിഷേധിക്കാൻ കഴിയാതൊരു സ്നേഹത്തോടെ കാശി വീണ്ടും പറയുമ്പോൾ മനസ്സില്ലാ മനസ്സോടെ തുളസിക്കൊപ്പം അവളിറങ്ങി പോയി. 'ടെൻഷൻ ഉള്ളതൊന്നും പറയരുത് കേട്ടോ അച്ഛ... കാശ്യേട്ടന് തല വേദനിക്കും.. ഡോക്ടർ പ്രതേകം പറഞ്ഞതാണ്... " പോകും വഴി കാർത്തു ഓർമ്മിപ്പിക്കുമ്പോൾ അശോകന് വീണ്ടും ചിരി വന്നു. ആ ചിരി കണ്ടിട്ടയാളെ നോക്കാൻ വയ്യാത്തൊരു ചമ്മലോടെ അവൻ തല കുനിച്ചു കളഞ്ഞു. എങ്ങനുണ്ടിപ്പോ... " സംസാരിക്കാൻ വേണ്ടിയുള്ള തുടക്കത്തിന് അശോകൻ അവനോട് ചോദിച്ചു. "കുഴപ്പമില്ല.. കുറവുണ്ട്... അശോകേട്ടനോ.." അയാളുടെ കെട്ടി പൂട്ടിയ കയ്യിലെക്ക് നോക്കി കൊണ്ടവനും ചോദിച്ചു. "എനിക്കിതങ്ങനെയൊന്നും മാറില്ലെന്ന് നിനക്കറിയില്ലേ..?" അങ്ങേയറ്റം ഗൗരവം നിറഞ്ഞ ആ ചോദ്യം. അതിന്റെ അർഥം മനസ്സിലായ പോലെ കാശിയുടെ മുഖവും വലിഞ്ഞു മുറുകി. "മഹേഷിന്റെ വിവരം വല്ലതും...." ആ സ്വരവും വല്ലാതെ കടുത്തു. "സ്കെച്ച് ചെയ്തു കഴിഞ്ഞു.. പക്ഷേ ഞാൻ പറയാതെ ഒന്നും ചെയ്യരുതെന്ന് പറഞിട്ടിട്ടുണ്ട് ഞാൻ..." അശോകന്റെ വാക്കുകൾക്കും വല്ലാത്ത മൂർച്ച. "ഒറ്റയടിക്ക് തീരേണ്ടവനല്ല അവൻ.. ഇഞ്ചിഞ്ചായി കൊന്ന് കളയാൻ പാകത്തിന് ഉള്ളതെല്ലാം അവൻ ചെയ്തു കൂട്ടിയിട്ടുണ്ട്.." കാശി പല്ല് കടിച്ചു കൊണ്ടാണത് പറയുന്നത്. "നിനക്കറിയാമായിരുന്നോ..." അവനോടാത് ചോദിക്കാൻ അശോകനൊരു ജ്യാളതയുണ്ട്. മ്മ്.. അയാളെ നോക്കാതെ തന്നെ കാശി മൂളി. "എന്നിട്ട് നീയെന്തേ എന്നോട്..." അയാൾക്കാ ചോദ്യം മുഴുവനാക്കാൻ കഴിഞ്ഞില്ല. "ചെറിയൊരു സംശയം തോന്നിയപ്പോൾ തന്നെ അവനെതിരെ വേണ്ട തെളിവൊക്കെ ശേഖരിച്ചു തുടങ്ങിയിരുന്നു ഞാൻ.. അവനറിയാതെ തന്നെ. എല്ലാം കയ്യിൽ കിട്ടിയിട്ട്.. അവന് നിഷേധിക്കാൻ കഴിയാത്ത വിധം അശോകേട്ടനോട് പറയാനും അവനെ പൂട്ടാനുമായിരുന്നു ഞാൻ കരുതിയത്. പക്ഷേ.. പക്ഷേ അവൻ എന്നേക്കാൾ മുന്നേ കളിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഞാനത് അശോകേട്ടനോട് പറഞ്ഞാലും നിങ്ങളത് വിശ്വസിക്കാത്ത വിധം കാര്യങ്ങളെ കൊണ്ടെത്തിക്കാൻ അവനു കഴിഞ്ഞു.. മഹേഷ് ചതിക്കും എന്നെനിക്കറിയാമായിരുന്നു. അത് കരുതി കൊണ്ട് തന്നെയാണ് ഞാൻ കഴിഞ്ഞത്. എന്നാലും ഇത്രയും ഞാനും കരുതിയില്ല. എന്നോട് ശത്രുതയുണ്ട് എന്നും അറിയാമായിരുന്നു. പക്ഷേ അതിന് അശോകേട്ടൻ.... നിങ്ങൾക്കെതിരെ അവൻ കളിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.." താൻ കാണുമ്പോഴുള്ള അശോകനെ ഓർത്തിട്ടവന്റെ മുഖത്ത് വീണ്ടും നോവ് നിറഞ്ഞു. ഞാനും... ഇത്രയൊന്നും നീചമായൊരു മനസ്സ് ഞാനും അവന് പ്രതീക്ഷിക്കുന്നില്ലായിരുന്നു കാശി.. എന്റെ തെറ്റാണ്.. " അയാളാ കുറ്റം സ്വമേധായാ ഏറ്റെടുത്തു. "സാരമില്ല.. ഇനി.. ഇനി അവനീ നിഴൽ വെട്ടത്തിൽ വരാതെ ഞാൻ നോക്കി കൊള്ളാം..." അവനുറപ്പ് കൊടുക്കുമ്പോൾ വേദനിച്ചത് അശോകനാണ്. മഹേഷിന്റെ വാക്കുകൾ കേട്ടിട്ട് താൻ ഇവനെ എത്ര മാത്രം വെറുത്തു പോയിരുന്നു എന്നായിരുന്നു അയാളുടെ മനസ്സിലപ്പോൾ. ചെയ്യാത്ത തെറ്റിന്... ഇവനാ സ്റ്റേഷനിൽ രണ്ടു ദിവസം കിടന്നു. അവനെ ഇറക്കി കൊണ്ട് വരാൻ തനിക്കു വളരെ നിസ്സാരമായി കഴിയുമായിരുന്നു. അവനാ തെറ്റ് ചെയ്യില്ലെന്നും ഉറപ്പുണ്ടായിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല ചെയ്യാൻ മഹേഷ് സമ്മതിച്ചു തന്നില്ല എന്നതാണ് സത്യമെങ്കിലും താനത് കേൾക്കാൻ പാടില്ലായിരുന്നു. അതിലൊരു ന്യായവും ഇല്ലായിരുന്നു. തനിക്ക് വേണ്ടി സ്വന്തം ജീവൻ പോലും തരാൻ മനസ്സ് കാണിക്കുന്നവനാണ് അവനെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. എന്നിട്ടും അവനില്ലാത്ത ഗ്യാപ്പിൽ സ്വന്തം മോളെ സേഫാക്കാൻ ശ്രമിച്ചു. അതോർക്കുമ്പോൾ ഇന്നും നെഞ്ചിലൂടെ ഭയത്തിന്റെ ഒരു ഗോളം ഉരുണ്ട് കയറി പോകുന്നുണ്ട്. എത്ര വിഡ്ഢിത്തമായിരുന്നു തന്റെ ആ തീരുമാനം. അന്നവൻ തന്റെ മകളിൽ അണിയിക്കുന്ന ആ കൊലകയർ.. അതിന്റെ പേരിൽ എത്രയോ വേദന സഹിക്കേണ്ടി വരുമായിരിന്നു.താനും അവളും.... കുറ്റബോധം കൊണ്ടൊ വേദന കൊണ്ടൊ തിരുത്താൻ കഴിയാത്തൊരു തെറ്റായി മാറുമായിരുന്നു അത്. കണ്മുന്നിലിരിക്കുന്ന കാശിയെ നോക്കുമ്പോൾ അയാൾക്കുള്ളിൽ വല്ലാത്തൊരു തണുപ്പ് നിറയുന്നുണ്ട്. ത്താൻ പ്രതീക്ഷിക്കുന്ന യോഗ്യതകളൊന്നും ഇല്ലാത്ത ഒരുവൻ. പക്ഷേ തന്റെ മകളുടെ ജീവിതവും സന്തോഷവും സമാധാനവും ഇവന്റെ കയ്യിൽ സേഫാണ്.. അത് മതിയായിരുന്നു അയാൾക്കും. "ഈ കെട്ടും പൂട്ടും ഒക്കെ ഒന്നയിക്കുന്ന വരെ അവൻ ഒളിച്ചു കളിക്കട്ടെ.. പിന്നെന്ത് വേണമെന്ന് എനിക്കറിയാം.. അതിനു വേണ്ടി ഉള്ളതൊക്കെ എന്റെ കയ്യിൽ ഭദ്രമാണ്.." കാശിയുടെ മുഖത്തൊരു തെളിച്ചമുണ്ടായിരുന്നു. വിജയം ഉറപ്പിച്ചത് പോലൊരു ചിരിയും. "പതിയെ മതി..." അശോകൻ ഓർമിപ്പിച്ചു. അതിന് സമ്മതിച്ചു കൊടുക്കും പോലൊന്നു തലയാട്ടി കാണിച്ചുവെങ്കിലും അവനതിനൊന്നും നിൽക്കില്ലെന്ന് അയാൾക്കുറപ്പുണ്ട്.. 💥💥 അറിഞ്ഞ വിവരം കാശിയോട് പറയണോ എന്നായിരുന്നു ശിവയുടെ മനസ്സിൽ. പറഞ്ഞാലും പറഞ്ഞില്ലേലും ഒരു പോലെ അപകടം തന്നെ. കാശിയെ റൂമിലേക്കു മാറ്റിയതിൽ പിന്നെയാണ് ശിവ കുളിച്ചു മാറാൻ വീട്ടിലേക്ക് പോന്നത്. തിരിച്ചു പോകാനും അവനത്ര തന്നെ ധൃതിയുണ്ട്. റൂമിലേക്ക് മാറ്റി എന്നറിഞ്ഞു എന്നല്ലാതെ അവനെ ഒന്ന് കണ്ടിട്ടില്ല. അതിന്റെ ഒരു വല്ലായ്മ മനസ്സിൽ നല്ലത് പോലുണ്ട്. പക്ഷേ ഇട്ടിരുന്ന മുഷിഞ്ഞ കോലത്തിൽ അവനെ കയറി കണ്ടാൽ അതവന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നൊരു ഭയമായിരുന്നു ഉള്ളിൽ. അവനെ കാണുക എന്ന ആഗ്രഹത്തെക്കാളും... അവന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതിന് പ്രാധാന്യം കൊടുത്തു കൊണ്ടോടി പോന്നതാണ്. വീട്ടിൽ വന്നതിൽ പിന്നെയാണ് ഭവ്യയുടെ കാര്യം അവൻ അറിയുന്നത്. അവന്റച്ചൻ പറഞ്ഞതാണ്. കാശിയുടെ പെങ്ങളെന്ന പരിഗണന കൂടി അവൾക്കുണ്ടല്ലോ. അയാളെങ്ങനെയോ അറിഞ്ഞതാണ്. എന്തായാലും അറിഞ്ഞ വിവരം അവനോട് പറയണോ വേണ്ടയോ എന്നതിലാണ് ശിവക്കൊരു തീരുമാനം കിട്ടാഞ്ഞതും. വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ എത്തും വരെയും അവനത് തന്നെ തിരിച്ചും മറിച്ചും ആലോചിച്ചു നോക്കിയിട്ടും വ്യക്തമായ ഒരുത്തരത്തിൽ എത്താൻ കഴിഞ്ഞതുമില്ല. അറിഞ്ഞു കഴിഞ്ഞാൽ അവൻ പിന്നെ ആ ഹോസ്പിറ്റലിൽ ഇരിക്കില്ല. നല്ലത് പോലെ റസ്റ്റ് വേണമെന്ന് ഡോക്ടർ വീണ്ടും വീണ്ടും പറഞ്ഞതാണ്.. വയ്യാതിരിക്കുന്ന അവളെ കാണണം എന്നാ അവന്റെ ആവിശ്യം ന്യായമായിരിക്കെ അത് തടയാനും കഴിയില്ല. അവന്റെ അസുഖമൊന്നും ആ കാര്യത്തിൽ അവനൊരു പ്രശ്നമേ ആയിരിക്കില്ല. അറിഞ്ഞിടത്തോളം ഭവ്യക്ക് വന്നു പെട്ടത് വെറുതെ ഒരു വയ്യായ്ക ആണെന്ന് കരുതനും വയ്യ. കാശിക്ക് അതിനെ കുറിച്ചെല്ലാം അറിയേണ്ടി വരും.. അവൻ അതിനായി ഇറങ്ങി തിരിക്കും. അതൊക്കെ വലിയ പൊല്ലാപ്പാവും പിന്നെ. കാരണം അവന്റെ തലയിലെ മുറിവ്.. അതിന്റെ ആഴം.. സീരിയസ്.. അതിന് വേണ്ടുന്ന കെയറിങ്.. അല്ലായെങ്കിൽ വന്നു ചേരാൻ ഇടയുള്ള അപകടം.. എല്ലാം വളരെ വിശദമായിട്ട് തന്നെ ഡോക്ടർ തനിക്കടക്കം പറഞ്ഞു തന്നതാണ്.. പിന്നെയും അറിഞ്ഞു കൊണ്ട് അങ്ങനൊരു വിഡ്ഢിത്തം ചെയ്യാനാവുമോ..! ഇനി പറയാതിരുന്നാൽ.. ഇത് വേറെ എന്തെങ്കിലും പ്രശ്നമാവുകയാണെങ്കിൽ.. അറിഞ്ഞിട്ടും നീ എന്നോട് പറഞ്ഞില്ലല്ലോ എന്നവൻ ചോദിക്കുമ്പോൾ പറയാൻ ഉത്തരമുണ്ടാവില്ല. എന്തായാലും അവൾ അവന്റെ കൂടപിറപ്പാണ്. അവർക്കത് ഓർമ ഇല്ലേലും അവനത് അങ്ങനെ തന്നെയാണ്.. എന്നും എപ്പോഴും. എന്ത് ചെയ്യണം എന്നറിയാതെ ഉഴറുന്ന മനസ്സോടെ തന്നെയാണ് അവനാ മുറിയുടെ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറിയതും.. തുടരും.. അവനറിയട്ടെ എല്ലാം ന്നാ ഇനിക്ക്. കൊടുക്കാനുള്ളവർക്കെല്ലാം കനത്തിൽ കിട്ടണ്ടേ.. അതിന് എന്റെ ചെക്കൻ തന്നെ വേണ്ടേ.. 🥰 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ37243
- M̊ΔS̺†ΞR̤☣️M̤Ѧ𝙻𝙻ṳഎനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ട ❤️🙈 #💖 I Love My India #👬 ചങ്ക് ഇസ്തം #🤝 സുഹൃദ്ബന്ധം #💞 പ്രണയകഥകൾ #💖 മഴയും പ്രണയവും212733
- Diya SamadPart 77 ഒന്നും മിണ്ടാതെ ഉള്ള കണ്ണന്റെ നിൽപ്പും നോട്ടവും ഗൗരിയിൽ ഒരു പരവേഷം തീർത്തു. അവൾ ഒരിക്കൽ കൂടി അവനെ നോക്കി കൊണ്ട് മെല്ലെ അടുക്കളയിലേക്ക് പോയി. എങ്കിലും അവളുടെ ഉള്ളിൽ കണ്ണന്റെ നോട്ടം തറഞ്ഞിരുന്നു. ഇതുവരെ നോക്കിയത് പോലെ അല്ല അവന്റെ ആ നോട്ടം അത് എന്ത് ഭാവം ആണ് അവന്റെ കണ്ണിൽ വിരിഞ്ഞത് എന്ന് അവൾക്ക് മനസ്സിലായില്ല, അതിനാൽ പറഞ്ഞ് അറിയിക്കാൻ കഴിയാത്തൊരു വെപ്രാളം അവളിൽ പിടി കൂടി. അടുക്കളയിൽ വന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ഒരു കടുത്ത നിശ്വാസം വിട്ടതിന് ശേഷമാണ് അവൾ പണിയിലേക്ക് തിരിഞ്ഞത്. മാഷ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവൾ ഉച്ചക്ക് ഉണ്ടാക്കിയതും കഴിച്ചതുമായ പാത്രം ഒക്കെ അവിടെ തന്നെ ഇരിപ്പുണ്ട്. എല്ലാം ഒന്ന് നോക്കി കൊണ്ട് ഇട്ടിരുന്ന ഷാൾ ഊരി കസേരയിലേക്ക് ഇട്ട് കൊണ്ട് ഓരോന്ന് ഒതുക്കാൻ തുടങ്ങി. " ഹ്മ്മ് ഹ്മ്മ്മ് " : പാത്രം കഴുകുന്നവളെ കണ്ടതും അവൻ ഒന്ന് മുരടനക്കി. " എ... എന്താ കണ്ണേട്ടാ....? എന്തെങ്കിലും വേണോ...? " : പെട്ടന്ന് അവനെ പ്രതീക്ഷിക്കാതെ അവൾ ഒരു പതർച്ചയോടെ അവനോട് തിരക്കി. ഒപ്പം അല്പം മുൻപ് ഉള്ള അവന്റെ നോട്ടവും അവൾക്ക് ഉള്ളിൽ തെളിഞ്ഞ് വന്നു അത് കൊണ്ട് അവനെ നോക്കാതെയാണ് അവളുടെ ചോദ്യം ഒക്കെ. " ഒന്നും വേണ്ട ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാ " : സ്വാതുവെ ഉള്ള ഗൗരവത്തിൽ തന്നെ അവൻ തിരക്കി. അത് കേട്ടതും അവൾ പാത്രം കഴുകുന്നത് നിർത്തി ഒരു സംശയത്തോടെ അവനെ തിരിഞ്ഞ് നോക്കി. " ഏതാ ആ രണ്ട് ദിവസം...? " : ഭവമാറ്റം ഒന്നും ഇല്ലാതെയാണ് അവന്റെ ചോദ്യം. " ഏത് ദിവസം...? " : അവന്റെ ചോദ്യം മനസ്സിലാകാതെ അവൾ ഒരു സംശത്തോടെ തിരക്കി. " മാഷ് ആഴ്ചയിൽ രണ്ട് ദിവസം ഉഴുന്ന് വട വാങ്ങി തരുന്ന ദിവസം ഇല്ലേ അത് ഏതാന്ന്...? " : സ്വരത്തിൽ ഗൗരവം അല്പം കുറച്ച് കൊണ്ട് അവൻ തിരക്കി. എന്നാൽ ആ ചോദ്യം കേട്ടതും ഒരുവളുടെ കണ്ണ് വിടർന്ന് പോയി. അവളെ തന്നെ നോക്കി നിന്നവൻ അത് ഒപ്പി എടുത്തു. " ഗൗരി നന്ദക്ക് ഇനി എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ എന്നോട് പറയാം, എല്ലാം സാധിച്ച് തരാം എന്നൊന്നും ഉറപ്പ് ഞാൻ തരുന്നില്ല പക്ഷെ എന്നെ കൊണ്ട് കഴിയ്യുന്നത് ആണെങ്കിൽ ഉറപ്പായിട്ടും നടത്തി തന്നിരിക്കും " : അത്രയും പറഞ്ഞ് അവളുടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവളുടെ മുഖത്തെ ഭാവം ഒന്നും കൂടി ഒപ്പി എടുത്ത് കൊണ്ട് അവൻ അവിടെ നിന്ന് തിരിഞ്ഞ് നടന്നു. തിരിഞ്ഞ് നടക്കുന്നവന്റെ ചുണ്ടിൽ ചെറിയൊരു ചിരിയും സ്ഥാനം പിടിച്ചിരുന്നു. എന്നാൽ അവൻ അറിഞ്ഞിരുന്നില്ല അല്പം മുൻപ് അവൻ നൽകിയ ഉറപ്പിന്റെ പേരിൽ നാളെ ഒരിക്കൽ അവൻ അത്രമേൽ ദുഖിക്കും എന്ന്. ഗൗരിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല, അത്രമേൽ സന്തോഷം തോന്നി അവൾക്ക് അത് പക്ഷെ അവളുടെ ആഗ്രഹം സാധിച്ച് താരം എന്ന് കേട്ടതിൽ ആയിരുന്നില്ല മറിച്ച്, തന്റെ ആഗ്രഹങ്ങൾ മൂടി വെക്കാതെ അവനോട് പറഞ്ഞോ എന്ന് കേട്ടതിൽ ആയിരുന്നു. അത് മതി ആയിരുന്നു ആ പാവം പെണ്ണിന്, അങ്ങനെ ചേർത്ത് പിടിക്കാനും പരിഗണിക്കപ്പെടാനും തകർച്ചയിൽ താങ്ങാകാനും മാത്രമേ ഇന്നോളം അവളും ആഗ്രഹിച്ചിരുന്നുള്ളു. അതിന്റെ സംതൃപ്തിയും അവളിൽ നിറഞ്ഞു. തന്റെ അവസ്ഥ അറിഞ്ഞ് മാഷ് ഓരോന്ന് ചെയ്ത് തരുമെങ്കിലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയും ആ കാര്യം വല്ലതും അറിഞ്ഞാൽ വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്തും പലതും ഉള്ളിൽ ഒതുക്കിയിട്ടേ ഉള്ളു. എന്നാൽ ഇപ്പോൾ തന്നിൽ ഏറ്റവും അവകാശം ഉള്ള വെക്തി തന്നെ..... ചിന്തകൾ പകുതി വഴിക്ക് നിർത്തി കൊണ്ട് അവളുടെ കണ്ണും കയ്യും ടോപ്പിനുള്ളിൽ കിടക്കുന്ന മഞ്ഞ ചരഡിലേക്ക് നീണ്ടു. പതിയെ അവളുടെ ചുണ്ടിലും ഒരു ഇളം ചിരി മോട്ടിട്ടു അതെ ചിരിയോടെ തന്നെ അവൾ ബാക്കി പണിയിലേക്ക് തിരിഞ്ഞു. ദിവസങ്ങൾക്ക് ശേഷം അന്ന് ആദ്യമായി ഗൗരി നന്ദയിൽ കണ്ണനുള്ള സ്ഥാനം എന്തെന്ന് അവളുടെ മനസ്സ് തന്നെ കാട്ടി കൊടുത്തു അല്ല അവളുടെ മനസ്സ് ആ സ്ഥാനത്തെ അംഗീകരിച്ച് തുടങ്ങി. അന്ന് പിന്നെ എങ്ങോട്ടും കണ്ണൻ പോയില്ല മുറ്റത്ത് ഇറങ്ങി ഓരോന്ന് ചെയ്തും, പത്രം വായിച്ചും, ടി വി കണ്ടും അവിടെ തന്നെ ഉണ്ടായിരുന്നു. ഇടക്ക് ഇടക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞ് ഗൗരിയുടെ ഒപ്പവും അവൻ അന്നത്തെ ദിവസം ചിലവഴിച്ചു. രാത്രി കഴിക്കാൻ ചൊറിനൊപ്പം സ്പൂണും ആയിട്ട് വരുന്നവളെ കണ്ടതും വീണ്ടും എന്താല്ലാമോ കള്ളം പറഞ്ഞ് അവളെ കൊണ്ട് തന്നെ വാരി തരീപ്പിച്ചു. " കണ്ണേട്ടാ നാളെ എപ്പോഴാ ക്ലിനിക്കിലെക്ക് പോകുന്നെ...? " : അടുക്കള എല്ലാം ഒതുക്കി കണ്ണനുള്ള മരുന്നും കൊടുത്ത് ടി വിയ്ക്ക് മുന്നിൽ ഇരിക്കുമ്പോഴാണ് കണ്ണനെ തേടി അവളുടെ ചോദ്യം എത്തിയത്. ആദ്യം കാര്യം മനസ്സിലായില്ല എങ്കിലും പിന്നെ അവളുടെ നോട്ടം തന്റെ കെട്ടി വെച്ചിരിക്കുന്ന കയ്യിലേക്ക് ആണെന്ന് കണ്ടപ്പോഴാണ് കെട്ട് അഴിക്കാനായി നാളെ അങ്ങോട്ട് ചെല്ലാൻ അവർ പറഞ്ഞതാണ് അവന്റെ ഓർമയിൽ തെളിഞ്ഞത്. " നാളെ രാവിലെ പോകണം " : അവൻ വലിയ താല്പര്യം ഇല്ലാത്ത പോലെ അലസമായി പറഞ്ഞു. സത്യത്തിൽ ആ കെട്ട് അഴിക്കണം എന്ന് അവന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. " ഞാനും വരട്ടെ " : പ്രതീക്ഷയോടെ ഗൗരി ചോദിച്ചു. ഇത്ര നിസാര കാര്യത്തിന് അവൾ വരണ്ട എന്ന് പറയാൻ വന്നവൻ പ്രതീക്ഷയോടെ നോക്കുന്നവളെ കണ്ടതും ഒന്ന് നിന്നു. " ഹ്മ്മ് എങ്കിൽ ഒരുമിച്ച് പോകാം " : കണ്ണൻ അതിന് ചിരിയോടെ തലയനക്കി കൊണ്ട് അവളുടെ ശ്രദ്ധ വീണ്ടും ടി വിയിലേക്ക് നീണ്ടു. പിന്നെയും ഏറെ നേരം അവർ ഒന്നിച്ചിരുന്നു എങ്കിലും അവർക്ക് ഇടയിൽ മൗനം മാത്രം സ്ഥാനം പിടിച്ചു. ********************************** " അവരെ തന്നെയാണ് കണ്ടതെന്ന് നിനക്ക് ഉറപ്പാണോ...? " : unknown ഗൗരി മുറിയിൽ കയറിയതിന് പിന്നാലെ മുറിയിലേക്ക് കയറി ഫോൺ ചെയ്ത് ഇന്നത്തെ കാര്യം ഒക്കെ എതിരെ നിൽക്കുന്ന വ്യക്തിയോടെ പറയുകയാണ് കണ്ണൻ. " അങ്ങനെ ഉറപ്പ് ഇല്ലാതെ ഇരിക്കാൻ ഇന്നും ഇന്നലെയും കണ്ട് തുടങ്ങിയത് അല്ലല്ലോ അവനെ ഞാൻ.... പിന്നെ ആ കാറും ഇതൊന്നും തിരിച്ചറിയാതെ ഇരിക്കാൻ മാത്രം മണ്ടൻ അല്ലല്ലോ ഞാൻ " : കണ്ണൻ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു. " ഞാൻ അങ്ങനെ ഉദ്ദേശിച്ച് അല്ലടാ പറഞ്ഞെ.... ഏതോ പ്രോജെക്ടിന്റെ ഭാഗമായി ഒരു മാസം അവൻ ഔട്ട് ഓഫ് കേരള ആയിരിക്കും എന്ന് അല്ലെ പറഞ്ഞെ, പിന്നെ മാത്രവുമല്ല അവൻ അങ്ങോട്ട് വരേണ്ട കാര്യവും എത്ര ചിന്തിച്ചിട്ടും ഞാൻ കാണുന്നില്ല " : അപ്പുറം നിൽക്കുന്നവന്റെ ഭാവം മനസ്സിലായതും unknown പറഞ്ഞു. " ഹ്മ്മ് പക്ഷെ എന്തായാലും ഈ വരവ് വെറുതെ ആയിരുന്നില്ല എന്ന് എന്റെ മനസ്സ് പറയുന്നു " : കണ്ണൻ " ഇനി ചിലപ്പോൾ നിന്നെ തിരക്കി വന്നത് ആയിരിക്കുമോ...? " : unknown " അതിന് ചാൻസ് കുറവാണ് കാരണം ഞാൻ ഇവിടെ ആണുള്ളത് എന്ന് നിനക്ക് അല്ലാതെ മറ്റാർക്കും അറിയില്ല പിന്നെ ഇത് വരെ എന്നെ തിരക്കാത്തവൻ പെട്ടെന്നു ഒരു സുപ്രഭാതത്തിൽ എന്നെ തിരക്കി ഇവിടെ വരേണ്ട കാര്യം ഇല്ലല്ലോ " : കണ്ണൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. " ഇനി ചിലപ്പോൾ നീ അവിടെ ഉണ്ടെന്ന് അറിഞ്ഞ് നീ അവിടെ എന്തിന് പോയി എന്നൊക്കെ അറിഞ്ഞ് വെച്ച് കൊണ്ട് നിനക്ക് പണി തരാൻ വേണ്ടി ആണെങ്കിലോ....? അല്ല ഞാൻ ഒരു ഊഹം പറഞ്ഞന്നേ ഉള്ളു അങ്ങനെയും ഒരു സാധ്യത ഉണ്ടല്ലോ " : unknown അത് കേട്ടതും കണ്ണൻ ഒന്ന് നിശബ്ദമായി. " അറിയില്ല, പക്ഷെ നീ ഇപ്പൊ പറഞ്ഞത് പോലെ എന്തെങ്കിലും ആണ് അവന്റെ ഉദ്ദേശം എങ്കിൽ അവനെ ഇനിയും ഈ നാട്ടിൽ പ്രതീക്ഷിക്കാം. ഇവിടെ വെച്ച് അവനെ എന്റെ മുന്നിൽ കിട്ടുവാണെങ്കിൽ ഞാൻ നോക്കിക്കൊള്ളാം. ഇനി അതല്ല എങ്കിൽ അവൻ നമ്മുടെ നിരീക്ഷണത്തിൽ ഉണ്ടായിരിക്കണം. മനസ്സിലായോ....? " : കണ്ണൻ " ഹ്മ്മ് " : unknown ************************************* " ഇത് മതിയോ കണ്ണേട്ടാ...? " : റെഡി ആയി വന്ന് കൊണ്ട് ഗൗരി തിരക്കി. ഹാളിൽ ഇരുന്ന് പാത്രം നോക്കി കൊണ്ട് ഇരുന്നവൻ തല ഉയർത്തി അവളെ ഒന്ന് നോക്കി. കണ്ണൻ അന്ന് എടുത്ത് കൊടുത്ത ചുരിദാറിൽ സ്കൈ ബ്ലൂ ടോപ്പും വൈറ്റ് പാലാസ പാന്റും ആണ് അവളുടെ വേഷം ഒപ്പം ഉള്ള ഷാൾ വൺ സൈഡ് ആയിട്ട് കുത്തിയിട്ടുണ്ട്. പതിവിന് വിപരീതമായി മുടി നന്നായി ചീകി പിന്നി ബാക്കിലേക്ക് ഇട്ടിട്ടുണ്ട് പിന്നെ കണ്ണ് മഷി കൊണ്ട് കണ്ണോന്ന് കറുപ്പിച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു സ്റ്റോൺ പൊട്ടും കയ്യിൽ അവൻ വാങ്ങി കൊടുത്ത നീല കുപ്പി വളയും. അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു ഒരുക്കം എന്ന് പറയാൻ അധികം ഒന്നും ഇല്ലെങ്കിലും അവൻ ആദ്യമായി ആണ് അവളെ ഇതുപോലെ കാണുന്നത് അതിന്റെ ഒരു കൗതുകം അത്രയും അവന്റെ നോട്ടത്തിലുണ്ട്. " കണ്ണേട്ടാ " : മറുപടി തരാതെ നോക്കി നില്കുന്നവനെ കണ്ടതും അവൾ ഒരു വല്ലായിമയോടെ വിളിച്ചു. " ഹാ ഇത് മതി കൊള്ളാം.. എന്ന നമ്മുക്ക് ഇറങ്ങാം. ഞാൻ സാബുവിനെ ഒന്ന് വിളിക്കട്ടെ " : ഇത്രയും നേരം മതി മറന്ന് അവളെ നോക്കി നിന്നതിന്റെ ജാളിത്യ മാറാൻ ഗൗരവത്തോടെ അതും പറഞ്ഞ് അവൻ എണീറ്റു. അത് കേട്ടതും എല്ലാം ഒതുക്കി വെച്ചില്ലേ എന്ന് ഉറപ്പ് വെറുതെനായി അവൾ അടുക്കളയിലേക്ക് നടന്നു. ക്ലിനിക്കിലെക്ക് ഇവിടുന്ന് അധികം ദൂരം ഇല്ലെങ്കിലും രാവിലെ പോകേണ്ടത് ഉച്ച ആയി. ഇനി ഈ ഉച്ചക്ക് നടക്കാൻ വയ്യാത്തത് കൊണ്ട് തന്നെ സാബു ഉച്ചക്ക് ആഹാരം കഴിച്ച് തിരികെ പോകുമ്പോൾ അവനോട് അങ്ങോട്ട് ആക്കി തരാൻ പറഞ്ഞിരുന്നു കണ്ണൻ. രാവിലെ തന്നെ പോയി ആ കെട്ട് അഴിക്കാം എന്ന് ഗൗരി കണ്ണനോട് പറഞ്ഞതാണ്, രാവിലെ കൊണ്ട് ആ പണി അങ്ങ് കഴിയുമല്ലോ അതാണ് അവൾ അങ്ങനെ പറഞ്ഞത്. അപ്പോഴാണ് കണ്ണൻ അത് നീട്ടി കൊണ്ട് ഉച്ചക്കത്തേക്ക് ആക്കിയത് കാര്യം ചോദിച്ചപ്പോൾ എന്തോ അത്യാവിശ്യ പണി ഉണ്ടെന്നു. ബന്ധജ് അഴിച്ചിട്ടു അതിന് പോയാൽ പോരെ എന്ന് തിരക്കിയിട്ടും അവൻ നേരത്തെ പോകണം എന്ന് പറഞ്ഞ് പോയി. എന്നാൽ ഹോസ്പിറ്റലിൽ പോയിട്ട് പോകേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു എങ്കിലും കണ്ണൻ മനപ്പൂർവം തന്നെയാണ് അത് ഉച്ചക്കത്തേക്ക് തള്ളി നീക്കിയത്. ആ ഒരു നേരം കൂടി അവളെ കൊണ്ട് ഊട്ടിക്കാലോ എന്നാണ് അവൻ ചിന്തിച്ചത് ഒപ്പം മറ്റൊരു ആവിശ്യം കൂടി. ഉച്ചക്ക് അവളെ കൈ കൊണ്ട് തന്നെ ആഹാരം കഴിച്ച് പോകാൻ റെഡി ആകാൻ പറഞ്ഞതാണ് അവൻ. ക്ലിനിക് അടുത്ത് ആയത് കൊണ്ട് തന്നെ വീട്ടിൽ ഇടാൻ കണ്ണൻ വേടിച്ച് കൊടുത്ത എന്നാൽ വൃത്തി ഉള്ള ഒരെണ്ണം ആണ് അവൾ ആദ്യം ഇട്ട് വന്നത്. അപ്പോഴാണ് കണ്ണൻ മറ്റൊരിടത്ത് കൂടി പോണം മറ്റൊരണ്ണം ഇട്ട് വരാൻ അവളോട് പറഞ്ഞത്. ആദ്യം അവൾ വരുന്നില്ല എന്ന് പറഞ്ഞെങ്കിലും കണ്ണൻ ഗൗരവം ആയതും പിന്നെ ഒന്നും പറയാതെ ഡ്രസ്സ് മാറാൻ പോയി. അതാണ് ഇപ്പോ അവന്റെ അഭിപ്രായം തിരക്കി വന്നത്. സാബു വന്നെന്ന് പറഞ്ഞതും ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി എല്ലാം ഉറപ്പ് വരുത്തി പുറത്തേക്ക് ഇറങ്ങി. അവൾ ഇറങ്ങിയതും വാതിലും പൂട്ടി കണ്ണനും കൂടി ഓട്ടോയിലേക്ക് കയറി. തുടരും......... #💞 പ്രണയകഥകൾ #പ്രണയം #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ #love1343