𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 28 days ago
#📔 കഥ മുഹമ്മദ് ബഷീർ ചരമ ദിനം. " ആ പുവ്‌ നീ എന്തു ചെയ്തു? " "തിടുക്കപ്പെട്ട്‌ അന്വേഷിക്കുന്നത്‌ എന്തിനു? " "ചവിട്ടിയരച്ചു കളഞ്ഞോന്നറിയുവാൻ! " "കളഞ്ഞുവെങ്കിലെന്ത്‌?" "ഓ ഒന്നുമില്ല... എന്റെ ഹ്യദയമായിരുന്നു അത്‌...." ( ഏകാന്തതയുടെ അപാരതീരം) ചോദ്യം: ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക്‌ പൊയ്ക്കൊള്ളണം എന്നൊരു നിയമംവന്നാൽ നിങ്ങളെന്തു ചെയ്യും? ബഷീർ: മൂന്നുപേരുകൾ ഞാൻ കണ്ടുവെച്ചിട്ടുണ്ട്‌. അതിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കും. വൈക്കം മമ്മട ഭട്ടാചാര്യർ, വൈ.എം.ബി നമ്പൂതിരിപ്പാട്‌, വൈ.മു.ബ പണിക്കർ. (ബഷീർ- നേരും നുണയും) നിങ്ങൾക്കിതു വരെ സുഖം എന്താണെന്ന് അനുഭവപ്പെട്ടിട്ടില്ലേ? " "സ്വപ്‌നം പോലെ." " എന്നു വെച്ചാൽ?" "വിശക്കുമ്പോൾ ആഹാരം കഴിക്കുക, ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക, തണുപ്പു തോന്നുമ്പോൾ തീ കായുക, ഉറക്കം വരുമ്പോൾ ഉറങ്ങുക - ഇതിലെല്ലാം സുഖം അനുഭവപ്പെട്ടിട്ടുണ്ട്. " "പിന്നെ?" "ചന്ദ്രോദയം, സൂര്യോദയം, സൗരഭ്യമുള്ള പൂക്കൾ, സൗന്ദര്യമുള്ള സ്ത്രീകൾ, സംഗീതം - ഇതെല്ലാം എന്നിൽ ആനന്ദം ഉളവാക്കിയിട്ടുണ്ട്. " "പിന്നെ?" "മദ്യപാനം, മയക്കുരുന്നുകൾ - അതിലും സുഖം തോന്നിയിട്ടുണ്ട്. " "പിന്നെ?" "ചൊറിഞ്ഞാൽ മാന്തുന്നതിലും സുഖമുണ്ട്. മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ മൂത്രം ഒഴിക്കുന്നതിലും സുഖമുണ്ട്. ഇങ്ങനെ നോക്കുകയാണെങ്കിൽ ജീവിതം നിറയെ സുഖമല്ലേ?" I ശബ്ദങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ I സാറാമ്മേ. പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. -പ്രേമലേഖനം. എഴുത്തുകാരനാവണമെന്നായിരുന്നോ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം?" "കുട്ടിക്കാലത്ത് ഫയൽവാനാകണം എന്നായിരുന്നു ആഗ്രഹം. പിന്നെ എഴുത്തുകാരനാവണമെന്നാഗ്രഹിച്ചു. അതിനു കാരണമുണ്ട്, ഞാൻ വൈക്കം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുമ്പോൾ വൈക്കത്തഷ്ടമിക്ക് ധാരാളം പുസ്തകകച്ചവടക്കാർ വരുമായിരുന്നു. എന്റെ സ്നേഹിതന്മാരുടെ വീടിന്റെ വരാന്തയിലാണ് കച്ചവടം. അവരെനിക്ക് വായിക്കാൻ പുസ്തകങ്ങൾ തരും. ഞാനത് രാത്രി മുഴുവനിരുന്നു വായിക്കും. രാവിലെ ഞങ്ങളുടെ വീട്ടിൽ മുറ്റമടിക്കുന്ന സ്ത്രീ, നങ്ങേലി, മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് വായന നിർത്തുക. ഞാനീ വായിച്ച എല്ലാ പുസ്തകങ്ങളിലും നോവലുകളിലും, നീചകഥാപാത്രങ്ങൾ, കള്ളന്മാർ, വഞ്ചകർ, എല്ലാം മുസ്ലിമീങ്ങളാണ്. ഞാൻ നോക്കുമ്പോൾ എന്റെ മാതാപിതാക്കളോ, അമ്മാവന്മാരോ, ബന്ധുക്കളോ ഒന്നും കള്ളന്മാരോ നീചരോ അല്ല. എനിക്കറിയാവുന്നവരിൽ ആരുമില്ല. അതെന്റെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. അന്ന് ഞാൻ തീരുമാനിച്ചു, വലുതാകുമ്പോൾ ഞാനൊരു എഴുത്തുകാരനാവുമെന്ന്" -വൈക്കം മുഹമ്മദ്‌ ബഷീർ *#mazha* (Basheer the man - Documentary - by MA Rahman -35 mm -1987)
13 shares

More like this