പേരിനൊരു താലി💫❣️
"ആർക്കും വേണ്ടാത്ത കുറെ പഴയ തുണികൾ കൊടുത്തയച്ചിരുന്നു... ഹ്മ്... അവളെ അങ്ങനെ താഴ്ത്തി കെട്ടാമെന്ന് ആരും വ്യാമോഹിക്കണ്ട... എന്റെ മോൾക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങി കൊടുത്തോളാം..."
സീത പതിവ് പിറുപിറുക്കലോടെ തന്നെ അടുക്കള പണിയിൽ വ്യാപൃതയായി... ഓരോന്ന് എടുത്തിട്ടും പിടിച്ചിട്ടും കയ്യിലേക്ക് പോരുന്നില്ല...
വാതത്തിന്റെ അസുഖമുള്ളത് കൊണ്ട് ഇടക്കൊക്കെ ഇങ്ങനെയാണ്... കയ്യിനും കാലിനും ആകെയൊരു കോച്ചിപിടുത്തം... അടുക്കള പണികൾ തിരക്കിൽ ചെയ്ത് തീർത്തവർ അൽപനേരം മുറിയിൽ ചെന്നിരുന്നു...
ഇനിയിപ്പോൾ വൈകുന്നേരം കാപ്പിക്ക് വെള്ളം വെച്ചാൽ മതി... അത് ഭദ്ര നോക്കിക്കോളും....
വൈകുന്നേരം ചായ തിളപ്പിക്കാൻ നേരത്താണ് തറവാടിന് മുൻപിൽ ഒരു കാർ വന്നു നിന്നത്...
ജയശ്രീയുടെ ആങ്ങളയും ഭാര്യയും വന്നിട്ടുണ്ടെന്നും അവർക്ക് കൂടി ചായ എടുക്കണമെന്നും ആശ വന്ന് നിർദേശിച്ചിട്ട് പോയി..
ഭദ്ര വേഗം ചായ തിളപ്പിച്ചു...
സീത എഴുന്നേറ്റ് വന്ന് ബേക്കറി പലഹാരങ്ങൾ പല പ്ലേറ്റിൽ ഒരുക്കി മേശപ്പുറത്ത് കൊണ്ട് വെച്ചു... അഥിതികൾ ആദ്യം കുടിക്കട്ടെന്ന് പറഞ്ഞു ആശ തന്നെ രണ്ട് കപ്പ് ചായയുമായി ഹാളിലേക്ക് ചെന്നു...
ലക്ഷ്മിയമ്മയും ജയശ്രീയുമെല്ലാം അവിടെയുണ്ട്...
ജയശ്രീയുടെ ആങ്ങളയുടെ മകന്റെ കല്യാണം ക്ഷണിക്കാൻ വന്നിരിക്കുകയാണ് അവർ...
"അല്ല.... ആദിക്ക് കല്യാണം നോക്കുന്നില്ലേ... അവനും മനുവും ഒക്കെ ഒരേ പ്രായമല്ലേ...?"
ജയശ്രീയുടെ ആങ്ങള ചോദിച്ചത് കേട്ട് ആശ ലക്ഷ്മിയമ്മയെ ഒന്ന് നോക്കി...
"ആഹ്.. നോക്കണം... അവൻ പ്രാക്ടീസ് കഴിഞ്ഞിപ്പോ കയറിയതേ ഉള്ളൂ.. അതുകൊണ്ട് ഇനിയിപ്പോ നോക്കി തുടങ്ങണം..."
എന്തോ കാര്യത്തിന് ഹാളിനരികിലേക്ക് വന്ന് ഭദ്ര അത് വ്യക്തമായി തന്നെ കേട്ടു... അവളൊരു നിമിഷം അവിടെ തറഞ്ഞു നിന്നു...
"വൈകിക്കണ്ട... ഇല്ലെങ്കിൽ പിന്നെ അവരായിട്ട് ഇഷ്ടമുള്ളവരെ പിടിച്ചുകൊണ്ടു വരും.. അവിടെ തന്നെ മനുവിന്റെ കൂടെ വർക്ക് ചെയുന്ന പെൺകുട്ടിയെയാ അവൻ വിവാഹം ചെയ്യാൻ പോകുന്നത്...അവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നെ..."
"ഇവിടെയെന്തയാലും അങ്ങനെയുണ്ടാവില്ല... ഞാനും ആശയും പറഞ്ഞ പെൺകുട്ടിയെ മാത്രമേ അവൻ സ്വീകരിക്കു..."
ലക്ഷ്മിയമ്മ വലിയ ഗമയിൽ പറയുമ്പോൾ.. തന്റെ കാര്യം പറയുമെന്നൊരു അതിമോഹത്തിൽ അവൾ കാത് കൂർപ്പിച്ചു നിന്നു... കാര്യമുണ്ടായില്ല...
അവർ കുടിച്ച ചായഗ്ലാസ്സ് എടുത്തുകൊണ്ടു പോകാൻ വിളിച്ചതല്ലാതെ വേലക്കാരി പെണ്ണ് അതിലൊരു സംഭാഷണവിഷയം ആയതേയില്ല....
ഭദ്രക്ക് ഉള്ളിലേറെ സങ്കടം തോന്നി...
ആദിയേട്ടൻ മാത്രമല്ല... ഇവിടെയാരും തന്നെ ആദിയുടെ പെണ്ണായി കണ്ടിട്ടില്ല... അംഗീകരിച്ചിട്ടില്ല.... സീതമ്മ പറഞ്ഞത് പോലെ അവരുടെ ആവശ്യം പോലെ... ആദിയുടെ ജീവന് ആപത്തു വരാതിരിക്കാൻ വേണ്ടി അവന്റെ താലിക്ക് കഴുത്തു നീട്ടി കൊടുത്തൊരുവൾ... അതിനപ്പുറം ആരുമല്ല... ഒന്നുമല്ല... ഭദ്ര..!
ഒരുപക്ഷെ ആദിയേട്ടന് മറ്റാരെയെങ്കിലും ഇഷ്ടമുണ്ടാവുമോ...?അങ്ങനെയെങ്കിൽ തന്റെ കഴുത്തിൽ താലി ചാർത്തുമോ...? ഏയ് ഇല്ല... തോന്നൽ ആകാനെ വഴിയുള്ളു... ഭഗവാനെ വേണ്ടാത്ത ചിന്തകളൊന്നും ആ മനസ്സിൽ തോന്നിപ്പിക്കല്ലേ....
ഭദ്ര വേഗം അടുക്കളയിലേക്ക് പോയി....
💫💫💫💫💫💫
അത്താഴത്തിനു വിളമ്പാൻ നിന്നത് ഭദ്രയാണ്... സീതമ്മക്ക് കാലിന് നീര് വന്നിട്ട് നടക്കാൻ വയ്യ...എന്നിട്ടും അവളെ അവിടെ കൊണ്ടു പോയി നിർത്താൻ അവർക്ക് മനസ് വന്നിരുന്നില്ല...
എല്ലാവരും കഴിക്കാൻ ഇരിക്കും മുൻപേ വിഭവങ്ങൾ എല്ലാമവൾ മേശപ്പുറത്ത് കൊണ്ട് വെച്ചു...
ഒരു നുള്ള് ഉപ്പിന് വേണ്ടി പോലും നിന്നെ അങ്ങോട്ട് വിളിക്കേണ്ടി വരരുതെന്ന് സീതമ്മ പറഞ്ഞതവൾ അക്ഷരംപ്രതി അനുസരിച്ചു..
കഴിച്ച് എഴുന്നേറ്റു, കൈ കഴുകാൻ നേരം അടുക്കള വാതിൽക്കൽ നിൽക്കുന്ന ഭദ്രയുടെ നേരെ ആദിയുടെ കണ്ണുകൾ നീണ്ടു...
"സീതമ്മായി എവിടെ...?"
ഗൗരവത്തിൽ ആ സ്വരം കേട്ടതും ഭദ്രയുടെ ഉള്ളം തുടിച്ചു...
"കിടക്കുകയാ... വയ്യ.."
"എന്ത് പറ്റി...?"
അവളെ നോക്കാതെ തന്നെയവൻ അവിടെയിട്ടിരിക്കുന്ന ടവലിൽ കൈത്തുടച്ചുകൊണ്ട് ചോദിച്ചു..
"കാലു വേദന... വാതത്തിന്റെയാ.."
"മ്മ്ഹ്ഹ്.."
ഒന്ന് മൂളിക്കൊണ്ട് അവൻ അകത്തേക്ക് പോയി...
ഭദ്ര ആ പോക്ക് നോക്കി നിർവികാരയായി നിന്നു...
സീതമ്മയെ കുറിച്ച് തിരക്കി... തന്നെ കുറിച്ചൊരു വാക്ക്...അമ്മയോട് ചോദിക്കാറുള്ളത് പോലെ കഴിച്ചോന്നെങ്കിലും.
അവൾക്കേറെ പരിഭവം തോന്നി... വീർപ്പിച്ച മുഖവുമായി തന്നെയവൾ കഴിച്ച് കഴിഞ്ഞ പാത്രങ്ങൾ ഒക്കെ എടുത്തുകൊണ്ടു പോയി...
"ഭദ്രേ...! സീതക്ക് വയ്യെന്ന് ആദി പറഞ്ഞല്ലോ... എന്ത് പറ്റി...?"
രാത്രി വാതിൽ അടക്കാൻ നേരം ആശ വന്നു തിരക്കി...
"കാലു വേദന... നടക്കാനും നിൽക്കാനുമൊന്നും വയ്യ..."
"മ്മ്ഹ്ഹ്... നാളെ കൊണ്ടു പോയി ഡോക്ടറെ കാണിച്ചേക്ക്... കാശ് ഞാൻ തരാം.... ആരെങ്കിലും വരണോ... നീ കൊണ്ടു പോകില്ലേ...?"
"ഞാൻ കൊണ്ടു പൊയ്‌ക്കോളാം..."
"മ്മ്... ശരി.. ഓട്ടോയ്ക്ക് പോയാൽ മതി... കിടന്നോ..."
ആശ വേഗം തിരികെ പോയി...ആദി പറഞ്ഞാണ് അവർ അറിഞ്ഞതെന്ന് ഓർത്തപ്പോൾ ഭദ്രക്ക് എന്തോ സന്തോഷവും അതേ സമയം നേർത്തൊരു നോവും തോന്നി...
പിറ്റേന്ന് രാവിലെ പണികളെല്ലാം ഒരുക്കി കഴിഞ്ഞ് അവൾ സീതയെയും കൂട്ടി ഡോക്ടറുടെ അരികിൽ പോയി... ആയുർവേദമാണ് കാണിക്കാറുള്ളത്... ചില കുഴമ്പും കഷായവുമെല്ലാം ഡോക്ടർ കുറിച്ച് നൽകി...
തിരികെ വരും വഴി അതെല്ലാം വാങ്ങി... അവർ ഓട്ടോ കാത്തു നിന്നു...
ഒരൊറ്റ വണ്ടി പോലുമില്ല.... അമ്മയ്ക്ക് ഏറെനേരം നിൽക്കാൻ വയ്യെന്നത് കൊണ്ടു ഭദ്ര തിടുക്കത്തിൽ വരുന്ന ഓട്ടോയ്‌ക്കെല്ലാം കൈ കാണിക്കുന്നുണ്ട്... മിക്കതും ആളുകളുമായി പോകുകയാണ്...
പെട്ടന്നാണ് ഒരു കാർ മുന്നിൽ വന്നു നിന്നത്... പരിചയമുള്ള കാർ കണ്ടവൾ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി... ആദിയേട്ടൻ!
"വന്ന് കയറ്...!"
അവൻ co driving സീറ്റിലെ ഡോർ തുറന്ന് കൊടുത്തു... ഭദ്ര തിടുക്കത്തോടെ സീതമ്മയെ പിടിച്ചു കൊണ്ടു വന്നതും അവർ മുൻപിൽ കയറാൻ കൂട്ടാക്കിയില്ല...
"മോളവിടെ ഇരുന്നോ.. ഞാൻ പുറകിൽ കയറാം..."
സീതമ്മ വേഗം പുറകിൽ കയറിയതും ഭദ്ര എന്ത് വേണമെന്നറിയാതെ നിന്ന് പരുങ്ങി...
"നീയിനി ഓട്ടോ പിടിച്ചു വരാൻ ആണോ..?"
ആദിയുടെ ചോദ്യം കേട്ടവൾ പുറകിൽ കയറാൻ നിന്നതും സീത ഡോർ അടച്ചു കഴിഞ്ഞു...
"ഈ പെണ്ണിത്... നിന്ന് താളം ചവിട്ടാതെ കയറിങ്ങോട്ട്...!!"
സൈഡിലെ വാഹനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് അവൻ അൽപം ഉച്ചത്തിൽ പറഞ്ഞതും ഭദ്ര വേഗം കയറിയിരുന്നു... പതുക്കെ ഡോർ അടച്ചു...
"അത് അടഞ്ഞിട്ടില്ല..."
അവന്റെ സ്വരം കേട്ടവൾ വീണ്ടും അത് തുറക്കാൻ ശ്രമിച്ചു... പറ്റുന്നില്ല... പെട്ടല്ലോ ഭഗവാനെ...
അപ്പോഴേക്കും ആദി തന്നെ സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി അവൾക്കരികിലേക്ക് ചാഞ്ഞു വന്ന് ഡോർ തുറന്നു..
തന്റെ മൂക്കിൻ തുമ്പിന് താഴെ അവന്റെ കവിളോരം തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിൽക്കുന്നത് കാണെ ഭദ്ര ശ്വാസമടക്കി പിടിച്ചു...
പതിയെ..വളരെ പതിയെ അവൾ ശ്വാസമെടുക്കുമ്പോൾ അവനിൽ നിന്നൊരു സുഗന്ധം അവളുടെ നാസികയിലൂടെ അരിച്ചു കയറി...
അപ്പോഴേക്കും ഡോർ അടച്ചവൻ തിരികെ സീറ്റിലിരുന്നു...സീറ്റ് ബെൽറ്റ് ഇട്ട് അവളെ നോക്കുമ്പോൾ ശില കണക്കെ അനങ്ങാതിരിക്കുകയാണ്...
"സീറ്റ് ബെൽറ്റ് ഇട്..."
ആദി പറഞ്ഞപ്പോൾ ഭദ്ര ചുറ്റും പരതി.. ഇതെവിടെന്നാ എടുക്കുന്നെ...? ഒടുവിൽ അവൾ ഇടുപ്പോരം തപ്പി നോക്കുന്നത് കണ്ടപ്പോൾ അവൻ തറപ്പിച്ചൊന്ന് നോക്കി...
ആദി വീണ്ടും അരികിലേക്ക് ചാഞ്ഞു വന്ന് അവളുടെ ദാവണി തുമ്പിൽ പോലും സ്പർശിക്കാത്ത വിധം സീറ്റ് ബെൽറ്റ് എടുത്ത് ഇട്ട് കൊടുത്തു...ഭദ്ര അവനെ ഇടം കണ്ണിട്ടൊന്ന് നോക്കി...
അവൻ അപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞു...
പുറകിൽ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിലിരിക്കുന്ന സീത ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി മറയ്ക്കാൻ എന്നോണം പുറത്തേക്ക് നോക്കിയിരുന്നു...
"ഡോക്ടർ എന്ത് പറഞ്ഞു...?"
ഡ്രൈവിങ്ങിനിടെ മിററിലൂടെ സീതയെ നോക്കികൊണ്ട് ആദി ചോദിച്ചു..
"റെസ്റ്റ് എടുക്കാനാ പറഞ്ഞത് മോനെ... അതിപ്പോ നമുക്കെങ്ങനെയാ റെസ്റ്റ് എടുക്കാൻ പറ്റുന്നത്.. നമ്മുടെ പണിയൊക്കെ അങ്ങനെയല്ലേ... ഞാൻ അത് ഡോക്ടറോട് പറയാൻ പോയില്ല..."
സീത വയ്യായ്കയുടെ സ്വരത്തിൽ തന്നെ പറഞ്ഞു..
"അത് കാര്യമാക്കണ്ട... റെസ്റ്റ് എടുക്ക് നന്നായിട്ട്... ആദ്യം ആരോഗ്യം.. എന്നിട്ട് മതി ജോലിയൊക്കെ.. അമ്മയോട് ഞാൻ പറയുന്നുണ്ട്..."
അതും പറഞ്ഞവന്റെ കണ്ണുകൾ ഇടക്കെപ്പോഴോ തൊട്ടരികിൽ ഇരിക്കുന്നവളുടെ മേൽ പാറി വീണു...
സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്... ഒരു സ്വപ്നലോകത്തെന്ന മട്ടിൽ ഇരിക്കുന്നവളെ ആദി പിന്നെ ശ്രദ്ധിക്കാൻ പോയില്ല..
പക്ഷെ അവളുടെ ചെവിയിൽ ഇപ്പോഴും അവൻ പറഞ്ഞ വാക്കുകളാണ്... കരുതലിന്റെ സ്വരം കലർന്നിട്ടുണ്ടെന്ന് അവൾക്ക് തോന്നി... തന്നോടില്ലെങ്കിലും മറ്റുള്ളവരോട് കരുതലുണ്ടല്ലോ... നല്ലവനാ... നാളെയീ സ്നേഹത്തിൽ നിന്നും...കരുതലിൽ നിന്നുമൊരു പങ്ക്... ഒരു കുഞ്ഞു പങ്ക് ഭദ്രക്കും തന്നാൽ മതി...!!
അതേ ചിന്തയോടെ അവൾ ഇടയ്ക്കിടെ അവനെ പാളി നോക്കി...
വീട്ടിൽ വന്നിറങ്ങുമ്പോൾ ഉമ്മറത്തൊന്നും ആരുമില്ലായിരുന്നു...
അവൾ സീറ്റ് ബെൽറ്റ് അഴിക്കാൻ പാട് പെടുന്നത് കണ്ട് ആദി തന്നെ അഴിച്ചു കൊടുത്തു... പിന്നെ ഡോറും തുറന്നു കൊടുത്തു..
ഭദ്ര തിരിഞ്ഞു നോക്കാതെ വേഗം ഇറങ്ങി പോയി...
"ദേഷ്യം വരുന്നുണ്ടാകും ന്റെ കാട്ടികൂട്ടലുകൾ കാണുമ്പോൾ... ഞാനിതൊക്കെ ആദ്യമായിട്ടല്ലേ ഭഗവാനെ..."
മനസ്സിൽ പറഞ്ഞുകൊണ്ടവൾ സീതയെയും കൂട്ടി അകത്തേക്ക് പോകുമ്പോൾ ആദിയുടെ കാർ പടി കടന്ന് പോകുന്നത് കണ്ടു...
സീതയെ മുറിയിൽ കൊണ്ടു പോയിരുത്തി കുറച്ച് നേരം അവൾ കാൽ തടവി കൊടുത്തു... പിന്നെ പയ്യിനെ അഴിച്ചു കൊണ്ടു വരാൻ തൊടിയിലേക്ക് ഇറങ്ങി...
കുളത്തിൽ കുളിച്ചിട്ട് രണ്ട് ദിവസമായി... വക്കീല് പറഞ്ഞതിൽ പിന്നെ ഈ വഴി വന്നിട്ടില്ല... അവൾ വെറുതെ അങ്ങോട്ടൊന്ന് പോയി...
പടവുകളിൽ ഇറങ്ങി വെറുതെ ആ വെള്ളത്തിൽ കാലിട്ടപ്പോൾ കുഞ്ഞ് മീനുകൾ അടുത്തു കൂടി... ഭദ്രയുടെ കാല്പാദങ്ങളിൽ ആ മീൻകൂട്ടം തൊട്ടുരുമ്മിയപ്പോൾ അവൾക്ക് മനസ് കുളിർന്നു... ചിരിച്ചുകൊണ്ടു അവയെ ശല്യപെടുത്താതെ അവൾ കുറച്ചു നേരം അങ്ങനെ നിന്നു...
അപ്പോഴാണ് അരമതിലിന്മേൽ കിടക്കുന്ന സിഗരറ്റ് കുറ്റികളിൽ അവളുടെ കണ്ണുടക്കിയത്...
"എന്തു മാത്രം സിഗരറ്റാ പുകച്ചു കൂട്ടുന്നത് ഭഗവാനെ... ആയുസ്സിന് നീളം കൊടുത്തേക്കണേ... ന്റെ കൂടെ ജീവിക്കാനുള്ളതാ... ഹ്മ്മ്... ആശമ്മയോട് പറഞ്ഞു കൊടുത്താലോ... വലി അൽപം കൂടുതൽ ആണെന്ന്... അല്ലെങ്കിൽ വേണ്ട... ഒടുക്കം എനിക്കാവും വഴക്ക് കേൾക്കാ..."
അവൾ ഏറെയിഷ്ടത്തോടെ ആ സിഗരറ്റ് കുറ്റിയിൽ നിന്നൊരെണ്ണം കയ്യിലെടുത്തു...
പിന്നെ പതിയെ അതിലൂടെ കണ്ണോടിച്ചു... ആദിയുടെ ചുണ്ടിൽ ചേർന്നിരുന്ന് ഉരുകി തീർന്ന ആ സിഗരറ്റിനോട് അവൾക്കേറെ കുശുമ്പ് തോന്നി...
പതിയെ അത് ചുണ്ടോടടുപ്പിച്ച് തൊടാതെ തന്നെ മുത്തി... പിന്നെ തന്റെയീ ഭ്രാന്തൻ ചെയ്തികൾ ആരെങ്കിലും കണ്ടുവോ എന്ന മട്ടിൽ ചുറ്റും നോക്കി.... അവൾക്ക് തന്നെ ചിരി വന്നു പോയി...
ഭദ്ര വേഗം ആ സിഗരറ്റ് കുറ്റികൾ എല്ലാം പെറുക്കി അവിടെ നിന്നും പുറത്തിറങ്ങി... പോകും വഴി അതെല്ലാം കൂടി തൊടിയിലേക്ക് എറിഞ്ഞു കളഞ്ഞു...
💫💫💫💫💫💫
വിവാഹം കഴിഞ്ഞ് ഒരാഴ്ചയായിട്ടും പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആശയും ലക്ഷ്മിയമ്മയും കൂടി പണിക്കരെയൊന്ന് കാണാൻ പോയി...
"വിവാഹം കഴിഞ്ഞതല്ലേയുള്ളു ലക്ഷ്മിയമ്മേ...അല്പം കൂടി ക്ഷമിക്ക്യ..അശുഭലക്ഷണങ്ങൾ ഒന്നും കാണാനില്ല... അതുകൊണ്ട് ഞാൻ കുറിച്ച് തരുന്ന ചില വഴിപാടുകൾ നടത്തിക്കോളൂ തത്കാലം.... അത് കഴിഞ്ഞാൽ പിന്നെ മറ്റൊരു വിവാഹം നടത്താൻ തടസങ്ങൾ ഒന്നുമുണ്ടാവില്ല..."
പണിക്കര് പറഞ്ഞത് കേട്ട് ലക്ഷ്മിയമ്മക്കും ആശക്കും മനസ് നിറഞ്ഞു...
വീട്ടിലെത്തുമ്പോൾ വൈകുന്നേരമായിട്ടുണ്ട്...
ആദി ഓഫീസിൽ നിന്ന് വന്ന നേരമായത് കൊണ്ട് എല്ലാവരും കൂടിയിരുന്നു ചായ കുടിച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു... ഭദ്ര സീതമ്മയ്ക്ക് ചായ കൊണ്ട് പോയി കൊടുത്ത് അവരുടെ അടുത്തിരുന്നു...
"പുറത്ത് നല്ല ബഹളമുണ്ടല്ലോ ഭദ്രേ... എല്ലാവരും ഉണ്ടെന്ന് തോന്നുന്നു...!?"
"ആഹ് എല്ലാരുമുണ്ട്..."
അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ കാൽ മുട്ടിനു മേൽ മുഖം ചേർത്തുവെച്ചിരുന്നു...
"എന്താ എന്റെ മോൾക്കൊരു വല്ലായ്മ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ..? അതോ പണിയെടുത്തു തളർന്നോ ന്റെ കുട്ടി..."
സീത ഏറെ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി...
ഈ വീട്ടിൽ തന്നോട് കരുതൽ കാണിക്കുന്നൊരാൾ ഉണ്ടെങ്കിൽ അത് സീതമ്മയാണ്...
"ഒന്നൂല്ല്യ അമ്മേ..."
അവളൊരു കുഞ്ഞ് ചിരിയോടെ അവരുടെ മേൽ ചാരിയിരുന്നു...
"ഭദ്രേ.... മഴ വരാൻ പോണു... ഉണങ്ങിയ തുണികൾ ഇനിയുമെടുത്തില്ലേ നീ....??"
ഹാളിൽ നിന്നും ജയശ്രീയുടെ ചോദ്യം കേട്ടവൾ വേഗം എഴുന്നേറ്റ് പോയി...കൂട്ടം കൂടിയിരുന്നവരൊക്കെ ചായകുടിച്ച് കഴിഞ്ഞ് എഴുന്നേറ്റു പോയിരിക്കുന്നു... ഗ്ലാസും കപ്പുമൊക്കെ അവിടെ തന്നെയിരിക്കുന്നുണ്ട്...
അതിനും ഇനി ഭദ്രേടെ കയ്യെത്തണം...!
അവൾ വേഗം ചെന്ന് ഗ്ലാസുകളും കപ്പുമെല്ലാം പെറുക്കി കൂട്ടി അടുക്കളയിലെ സിങ്കിൽ കൊണ്ടിട്ടു...വന്നിട്ട് കഴുകാമെന്ന് കരുതി വേഗം പുറത്തേക്ക് ചെന്നു...
മാനം കറുത്തിരുണ്ടു നിൽക്കുകയാണ്...
"എന്താപ്പോ പെട്ടന്നൊരു മഴക്കാറ്...!?"
അയയിൽ വിരിച്ചിട്ടിരിക്കുന്ന തുണികളെല്ലാം ധൃതിയിൽ എടുക്കുമ്പോൾ പുറകിലൂടെ ആരോ നടന്നു പോയത് പോലെ..അവൾ തിരിഞ്ഞു നോക്കി...
ആദിയാണ്... മാറാനുള്ള മുണ്ടും കൈപിടിച്ചു കുളക്കടവിലേക്ക് പോകുകയാണ്...
"മഴ വരുന്നത് കണ്ടില്ലേ... ഈ നേരത്താ കുളത്തിൽ കുളിക്കാൻ പോണേ... ന്നോട് അവിടെ കുളിക്കണ്ടാന്ന് പറഞ്ഞിട്ട് പോകുന്നത് കണ്ടില്ലേ...കള്ളവക്കീല്..."
പതുക്കെ പറഞ്ഞുകൊണ്ട് പരിഭവം നടിച്ചവൾ ആ തുണികളുമായി അകത്തേക്ക് പോയി...
ഏറെ നേരം കഴിഞ്ഞില്ല മഴ തിമിർത്തു പെയ്യാൻ തുടങ്ങി....പൊടിമണ്ണിനെ ഒന്നാകെ പുല്കുന്ന മഴത്തുള്ളികൾ പുതുമണ്ണിന്റെ മണം പരത്തുമ്പോൾ ഭദ്ര വടക്കേ പുറത്ത് വന്നു നിന്ന് തൊടിയിലേക്ക് എത്തി നോക്കി...
"ഒരെണ്ണം അങ്ങോട്ട് പോയിട്ടുണ്ടല്ലോ ഭഗവാനെ... മഴയത്തു പെട്ട് നിൽക്കുകയാവും..."
അവളുടെ മിഴികൾ തൊടിയുടെ അങ്ങേയറ്റത്തെ കുളത്തിന്റെ മതിൽക്കെട്ട് വരെ നീണ്ടു... കാഴ്ച വ്യക്തമല്ല... കൈ നീട്ടിയാൽ വിരൽ മുറിഞ്ഞു പോകുംവിധം ശക്തമായ മഴയാണ്...
"സാരമില്ല... മഴ തോരുമ്പോൾ വരും...."
അതും പറഞ്ഞാശ്വസിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി...
ഗ്ലാസും കപ്പുമെല്ലാം കഴുകി വെച്ചിട്ടും മഴ തോർന്നിട്ടില്ല...
ഹാളിലേക്ക് ചെന്ന് നോക്കുമ്പോൾ ആരെയും പുറത്ത് കാണുന്നില്ല...എല്ലാവരും അവരവരുടെ മുറികളിൽ ആണെന്ന് തോന്നുന്നു...
ഭദ്ര പിന്നെയും വടക്കേ പുറത്ത് പോയി നിന്നു...
"കാണുന്നില്ലല്ലോ ഭഗവാനെ...!"
അവൾ നേരെ സീതയുടെ മുറിയിലേക്ക് ചെന്നു..
"അമ്മേ... കുടയെവിടെ...?"
"ആ കട്ടിലിന്റെ താഴെയുണ്ട് മോളെ... എന്തിനാ കുട... ഈ മഴയത്ത് നീയെങ്ങോട്ടാ...?"
"ആദിയേട്ടൻ കുളത്തിൽ കുളിക്കാൻ പോയിട്ടുണ്ട്... മഴയത്ത് പെട്ട് കാണണം... തിരിച്ചു വന്നിട്ടില്ല... ഞാനൊന്ന് പോയി നോക്കിയിട്ട് വരാം..."
അവളുടെ വാക്കുകൾ കേട്ടതും സീതയുടെ ചുണ്ടിലൊരു മന്ദാഹാസം തെളിഞ്ഞു...
"ഞാൻ ദേ വരുന്നുട്ടോ അമ്മേ..."
അതും പറഞ്ഞവൾ കുടയുമായി പുറത്തേക്ക് നടന്നു...
"ഹ്മ്മ്.... കണ്ടില്ലെന്ന് നടിക്കാൻ അവന് പറ്റുമായിരിക്കും.. പക്ഷെ കഴുത്തിൽ താലി വീണു കഴിഞ്ഞാൽ അത് ചാർത്തിയവനോടുള്ള കരുതലും സ്നേഹവും പെണ്ണിനെന്നുമുണ്ടാകും...കെട്ടിയവനായിട്ട് അതില്ലാതാക്കും വരെ...!!"
സീത നേർത്തൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു...
തുടരും..
ഇപ്പൊ ലെങ്ത് ആയോ കുട്ടികളെ...? 🥰🥰
#📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
പേരിനൊരു താലി💫❣️
തൊട്ട് പുറകിൽ ടിഫിൻ ബാഗുമായി നിൽക്കുന്നവളെ കാണെ അവൻ അലസമായൊന്ന് നോക്കി...
"ഉച്ചത്തേക്ക്... ഭക്ഷണം..."
ആദിയുടെ നേരെ നോക്കിക്കൊണ്ട് തന്നെ അവൾ ലക്ഷ്മിയമ്മയോട് പറഞ്ഞു...
"എനിക്ക് ലഞ്ച് വേണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ...?"
"ആശമ്മ പറഞ്ഞതാ..."
"എനിക്ക് വേണ്ട... തിരിച്ചു കൊണ്ട് വെച്ചേക്ക്..."
അത് കേട്ടതും ഭദ്രയുടെ മുഖം മങ്ങി... ആദിയത് ശ്രദ്ധിച്ചില്ലെങ്കിലും ലക്ഷ്മിയമ്മ അത് വ്യക്തമായി കണ്ടു...
"അവരുണ്ടാക്കി കൊണ്ടു വന്നതല്ലേ ആദി... കൊണ്ട് പൊയ്ക്കോ... അല്ലെങ്കിൽ നീ ഉച്ചക്ക് വരുമോ...?"
അവളെ ബോധിപ്പിക്കാൻ എന്നോണം ആശ ചോദിച്ചു...
"എനിക്ക് വേണ്ടമ്മേ... ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം... ശരി, ലേറ്റ് ആകുന്നു.. ഞാൻ ഇറങ്ങട്ടെ..."
അമ്മയോടും അമ്മമ്മയോടും യാത്ര പറഞ്ഞ് തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോകുന്നവനെ കാണെ ഭദ്രയുടെ മുഖം വീർത്തു... അതേ പരിഭവത്തോടെ തന്നെയവൾ അടുക്കളയിലേക്ക് ചെന്നു...
സീത വടക്കേ പുറത്തിരുന്നു ചായ കുടിക്കുകയാണ്... ഭദ്ര വേഗം ആ ഭക്ഷണം മുഴുവൻ പാത്രത്തിലേക്ക് മാറ്റി...
"കോഴി കൂവുന്നേന് മുൻപേ എഴുന്നേറ്റ് വെച്ചൊരുക്കിയതാ... എന്ത് മാത്രം ശ്രദ്ധിച്ചിട്ടാ ഞാനീ ചോറും കറികളും ഒരുക്കിയേന്ന് അറിയോ... ഒന്നെടുത്തു കൊണ്ട് പോകാൻ എന്തായിരുന്നു പാട്... തലയിൽ ചുമക്കുവൊന്നും വേണ്ടല്ലോ... ആ വണ്ടിയിൽ വെച്ചാൽ പോരെ... ന്നോട് ഇഷ്ടല്ല വെച്ചിട്ട് അത് ആഹാരത്തോട് കാണിക്കണോ... അന്നം ദൈവമാ... എന്നോടുള്ള അനിഷ്ടം എന്തിനാ അതിനോട് കാണിക്കണേ... വക്കീലിന് നല്ല അടി കിട്ടാത്തതിന്റെ കുറവാ... ഹ്മ്മ്..."
അവളോരോന്ന് പിറുപിറുക്കുമ്പോഴാണ് സീത കഴിച്ച് എഴുന്നേറ്റു വന്നത്...
"എന്താ ഭദ്രേ... എന്തൊക്കെയാ നീ പറയണേ... അല്ല... ആദിക്കുഞ്ഞ് ചോറ് കൊണ്ട് പോയില്ലേ...?"
അവളുടെ കയ്യിലെ ടിഫിൻ ബാഗിലെക്ക് നോക്കി ചോദിച്ചു സീത...
"പുറത്തു നിന്ന് കഴിച്ചോളാമെന്ന്...കഴിച്ചോട്ടെ.. നിക്കെന്താ... അവിടെന്നും ഇവിടെന്നും കഴിച്ചിട്ട് എന്തെങ്കിലും സൂക്കേട് വന്നാൽ നോക്കാൻ ആൾക്കാരുണ്ടല്ലോ...നിക്കല്ലേ ആരും ഇല്ലാത്തത്..."
പരിഭവത്തോടെ തന്നെ പറയുന്നവളെ കണ്ട് സീതക്ക് ചിരി വന്നു...
"ആഹ്.. കൊണ്ട് പോയില്ലെങ്കിൽ വേണ്ട... ന്റെ മോളുടെ കയ്യോണ്ട് വെച്ചൊരുക്കിയത് കഴിക്കാൻ ആ ചെറുക്കന് യോഗമുണ്ടാവില്ല... നീ പോയി കാപ്പി കുടിക്ക് മോളെ... ഇനി ഇതോർത്തു വിഷമിക്കാൻ നിക്കണ്ട..."
പയ്യിനെ തൊടിയിൽ കൊണ്ട് പോയി കെട്ടാനുള്ളതാണ്...അതോർത്തു കൊണ്ട് അവൾ വേഗം കാപ്പിയെടുത്തു കുടിച്ചു...
രാവിലത്തെ പണികൾ ഒന്നൊതുങ്ങിയപ്പോൾ സീത വടക്കേ പുറത്തെ മുറ്റത്ത് വന്നിരുന്നു ഭദ്രയുടെ മുടി മുഴുവൻ ചീകി പിന്നിയിട്ട് കൊടുത്തു... രണ്ടു കൈകൊണ്ട് പിടിച്ചാലും ഒതുങ്ങാത്ത മുടിയാണ് പെണ്ണിന്...അതങ്ങനെ ഇടുപ്പ് വരെ നീണ്ടു കിടക്കുകയാണ്... സീത ഇടക്കൊന്നു പിന്നിയിട്ട് കൊടുക്കും എന്നല്ലാതെ അവളായിട്ട് നേരാംവിധം ശ്രദ്ധിക്കാറില്ല... കുളിച് വൃത്തിയിൽ നടക്കണം എന്നല്ലാതെ സൗന്ദര്യ പരിചരണത്തിന് നേരം കിട്ടാറില്ല ഭദ്രക്ക്...
ഒരുകണക്കിന് സൗന്ദര്യത്തിന് മാറ്റ് കൂട്ടേണ്ട കാര്യവുമില്ല...കുഞ്ഞു വട്ടമുഖമാണ് അവൾക്... അഴകുള്ള പുരികകൊടികളും വിടർന്ന കണ്ണുകളും... നീണ്ടു കൂർത്ത മൂക്കും തുടുത്ത ചുണ്ടുകളുമായിട്ട് കണ്ണെടുക്കാൻ തോന്നാത്ത വിധം ചന്തമുള്ള പെണ്ണാണ്... താടിയിൽ ചേലുള്ളൊരു ചുഴിയുണ്ട്... കണ്ണ് തട്ടാതിരിക്കാൻ എന്നോണം ചുണ്ടിന് താഴെയൊരു കുഞ്ഞ് മറുകും...
എപ്പോഴുമങ്ങനെ ചിരിച്ചു കളിച്ച് കാണാറില്ലെങ്കിലും.. ആ പെണ്ണിന്റെ ചിരിക്കൊരു പ്രത്യേക ചേലാണ്...
സീത മുടി മുഴുവൻ പിന്നിയിട്ട് കയ്യിലെ പഴയ വാൽക്കണ്ണാടി അവൾക്ക് നീട്ടി... കണ്ണാടിയിൽ മുഖം നോക്കിയവൾ കുഞ്ഞൊരു ചിരിയോടെ സീതമ്മയെ നോക്കി...
പെട്ടന്നാണ് കഴുത്തിൽ ചേർന്ന് കിടക്കുന്ന മഞ്ഞ ചരട് അവൾ പതിയെ പുറത്തേക്ക് എടുത്തത്... മാറിനോളം നീണ്ടു കിടക്കുന്ന ആ ചരടിന്റെ അറ്റത്തൊരു നേർത്ത ആലിലതാലി ആ നെഞ്ചുയരത്തിൽ പറ്റി ചേർന്ന് കിടക്കുന്നത് കണ്ടതും... അത്ര നേരം ചെറു ചിരിയോടെ നിന്ന സീതയുടെ മുഖം മങ്ങി....
പേരിനൊരു താലി... അത്രയേ ഉള്ളൂ.... കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശങ്ങളൊന്നും തന്നെയില്ലാതെ എന്നെങ്കിലും ഇത് ചാർത്തി തന്നവൻ അംഗീകരിക്കുമെന്ന് കരുതി തന്റെ മകൾ ഇവിടെ കാത്തിരിക്കുമ്പോൾ... അവളെ നേരെയൊന്ന് കണ്ടിട്ട് പോലുമില്ലാത്തവൻ പിന്നെയും അവഗണിച്ചു കൊണ്ടിരിക്കുന്നു...
"എല്ലാം ശരിയാവും സീതമ്മേ...ആദിയേട്ടന് എന്നെ അംഗീകരിക്കാൻ സമയം എടുക്കുമെന്നല്ലേ പറഞ്ഞത്... സമയം എടുത്തോട്ടെ... എന്നെങ്കിലും ഒരു ദിവസം ന്നോട് ഇഷ്ടമാണെന്ന് പറയും... സീതമ്മ നോക്കിക്കോ..."
സീതയുടെ മനസ്സിൽ എന്താണ് തിരിച്ചറിഞ്ഞതും ഭദ്ര തന്റെ മുഖത്തെ വിഷമം അതിസമർഥമായി മായ്ച്ചു കളഞ്ഞ് പ്രതീക്ഷയുടെ മുഖാവരണം അണിഞ്ഞു...
"ഭദ്രേ.....!!!"
അകത്ത് നിന്ന് ആശ വിളിച്ചതും അവൾ വേഗം എഴുന്നേറ്റു ചെന്നു...
ആശയുടെ മുറിയിൽ അവരെ കൂടാതെ ജയശ്രീയുമുണ്ട്...
ഭദ്ര വന്നപാടെ ജയശ്രീ അവളെ അകത്തേക്ക് വിളിച്ചു..
"ഇന്നലെ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് നിനക്ക് വിഷമമായോ...?"
ഭദ്ര ഒന്നും മിണ്ടിയില്ല... വിഷമമായില്ലെന്ന് പറഞ്ഞാൽ കള്ളമാകും...
"അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ ഓരോന്ന് പറഞ്ഞ് പോയി... ആ മോതിരം കിട്ടിയില്ലായിരുന്നെങ്കിൽ നീ കട്ടത് തന്നെയാണെന്ന് കരുതിയേനെ ഞാൻ..."
അപ്പോഴും അവരുടെ മനോഭാവത്തിൽ മാറ്റമില്ലെന്നത് അവളെ വേദനിപ്പിച്ചു..
"ദാ... ഇത് പിടിക്ക്..." ജയശ്രീ ബെഡിൽ നിന്നൊരു കവർ എടുത്തവൾക്ക് നീട്ടി...
"എന്താ.. ഇത്...?"
മടിച്ചു മടിച്ചത് വാങ്ങുന്നതിനൊപ്പം ഭദ്ര ചോദിച്ചു..
"അഞ്ജു മോളുടെ പഴയ കുറച്ച് പാവാടയും കുപ്പായവുമൊക്കെയാ.... ഇന്നലത്തെ വിഷമം മറക്കാൻ നിനക്കെന്തെങ്കിലും തരാമെന്ന് ഓർത്തിട്ടാ... ഞാനിപ്പോ ഇതൊക്കെ അവളുടെ അലമാരയിൽ നിന്ന് തിരഞ്ഞെടുത്തുകൊണ്ട് വന്നത്... അവളിനി ഇതൊന്നും ഇടില്ല... നീയിട്ടോ..."
അതുപറഞ്ഞപ്പോഴുള്ള അവരുടെ സ്വരത്തിലെ പരിഹാസം ഭദ്രക്ക് മനസിലായി... അവൾ ആശയെ ഇടം കണ്ണിട്ട് നോക്കി... ജയശ്രീ എന്തോ വലിയ കാര്യം ചെയ്ത മട്ടിലാണ് ആശയുടെ നോട്ടം...അതോടെ ഭദ്ര ഒന്നും മിണ്ടാതെ ആ കവറുമായി തന്റെ മുറിയിലേക്ക് നടന്നു...
നല്ലതൊന്നും വാങ്ങി തരാറില്ല... സീതമ്മക്ക് തുണി വാങ്ങാനുള്ള കാശ് കൊടുക്കാറുണ്ട്.. അതിൽ നിന്ന് പിശുക്കി വെച്ചിട്ട് സീതമ്മയാണ് എന്തെങ്കിലും വാങ്ങി തരാറുള്ളത്... തന്നെയിവിടെ ഒരു മനുഷ്യജീവിയായിട്ട് പോലും പരിഗണിച്ചിട്ടില്ലെന്ന് അറിയാം... ഭദ്ര കഴിച്ചോ... ഭദ്ര ഉടുത്തോ... ഭദ്ര ഉറങ്ങിയോ... ഇന്നേവരെ ഇങ്ങനെയൊരു ചോദ്യം ആരിൽ നിന്നും കേട്ടിട്ടില്ല... സീതമ്മയോട് ചിലപ്പോഴൊക്കെ ആരേലും ചോദിക്കും... ആദിയേട്ടൻ പോലും ചോദിക്കുന്നത് കേട്ടിട്ടുണ്ട്.. അപ്പോഴും താനൊരാൾ ആ അടുക്കളപുറത്തുണ്ടെന്ന് ഓർക്കാറില്ല.... വേണ്ട... മോഹിച്ചാൽ അല്ലെ കിട്ടീലാന്ന് പരാതി പറയൂ... ഞാനൊന്നും മോഹിക്ക്ണില്യ... പക്ഷെ... ഒരേയൊരു മോഹം മാത്രം ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്... ഒരു ദിവസം.. എന്നെങ്കിലും ഒരു ദിവസം... ഇഷ്ടമാണെന്ന് ഒരു വാക്ക്... ആ വായിൽ നിന്ന്... അത് മാത്രം കേട്ടാൽ മതി ഭഗവാനെ...
തുടരും...
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം
പേരിനൊരു താലി 💫❣️ (Copyright protected)
വൈകുന്നേരം പശുവിന് പുല്ലും വൈക്കോലുമെല്ലാം ഇട്ടു കൊടുത്ത് കാവുമ്പാട്ടെ മുറ്റം മുഴുവൻ അടിച്ചു വാരി കരിയിലകൾ കത്തിച്ചു കളഞ്ഞ് ഭദ്ര നേരെ മുറിയിലേക്ക് പോയി... കുളിച്ചു മാറാനുള്ളൊരു ദാവണിയെടുത്ത് അല്പം എണ്ണ നെറുകിൽ ഒഴിച്ചു നേരെ കുളക്കടവിലേക്ക് നടന്നു...
തറവാടിന് പുറകിലെ തൊടിയിലൂടെ പത്തടി നടന്നാൽ കുളമാണ്... പടവുകളും മറപ്പുരയുമെല്ലാമുള്ള കുളത്തിന് ചുറ്റും മതിൽക്കെട്ടുണ്ട്... വൈകുന്നേരം ആ വഴിക്കൊന്നും ആരും വരാത്തത് കൊണ്ട് വിശാലമായി കുളിക്കാം... പുലർച്ചെ എഴുന്നേറ്റ് അടുക്കളയിൽ കയറും മുൻപൊരു കാക്കകുളി കുളിക്കുന്നത് കൊണ്ട് തൃപ്തി വരാറില്ല... വൈകുന്നേരങ്ങളിൽ കുളത്തിൽ വന്നൊരു നീരാട്ട് നടത്തിയില്ലെങ്കിൽ ഉറക്കം വരാത്തത് പോലെയാണ് ഭദ്രക്ക്...
കുളപടവിലെ അരതിണ്ണയിൽ മാറാനുള്ള ഡ്രസ്സ് വെച്ച്, ഇട്ടിരുന്നതെല്ലാം അഴിച്ചു മാറ്റിയവൾ മാറ് മറച്ചൊരു മേൽമുണ്ട് ഉടുത്തു... പതിയെ വെള്ളത്തിലേക്ക് ഇറങ്ങി... കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളമെന്ന് പറയാം... മൂവന്തി നേരമായത് കൊണ്ട് കുളത്തിനൊരു നേരിയ കുങ്കുമനിറമുള്ളത് പോലെ.... ഒന്ന് മുങ്ങി നിവർന്നപ്പോൾ തന്നെ മനസിന് വല്ലാത്ത ഭാരക്കുറവ് തോന്നി...
വീണ്ടും വീണ്ടും മുങ്ങി... പതിയെ നീന്തി തുടിച്ചുകൊണ്ട് അവൾ പടവിലേക് കയറി വന്നു... തിടുക്കത്തിൽ ഉണ്ടാക്കി കൊണ്ടുവന്ന താളിയെടുത്തു തലയിൽ തൂകി ഇടുപ്പിനോളം നീണ്ടു കിടക്കുന്ന മുടിയിൽ തേച്ചുപിടിപ്പിച്ചു...വൃശ്ചിക കാറ്റ് വന്ന് തഴുകി തലോടുമ്പോൾ അവൾക്ക് ദേഹമാകെ കുളിർന്നു...
വീണ്ടുമൊന്ന് മുങ്ങി കുളിച്ചു കയറിയതും, മുടി മുഴുവൻ തോർത്ത് മുണ്ടിൽ ചുറ്റി കെട്ടി... നേരം ഇരുണ്ട് തുടങ്ങി.. ഇനിയാരും ഈ വഴി വരില്ലെന്ന ഉറപ്പിൽ ചുറ്റി കെട്ടിയിരുന്ന കച്ചയിൽ കൈ തൊട്ടതും ചാരിയിട്ടിരുന്ന വാതിൽ തുറന്നൊരാൾ അകത്തു വന്നതും ഒരുമിച്ചായിരുന്നു...
പെട്ടന്നൊരു ഞെട്ടലോടെ ഭദ്ര മുഖമുയർത്തി നോക്കുമ്പോൾ അവളെ കണ്ട് ഞെട്ടി നിൽക്കുകയാണ് ആദീശ്വർ...!
കൊത്തിയെടുത്ത പോലുള്ള അവളുടെ ഉടലഴകിൽ ഒരുവേള തന്റെ മിഴികൾ ഉടക്കിയതും.... അവൻ പെട്ടന്ന് നോട്ടം മാറ്റി...
ഭദ്ര വേഗം കയ്യെത്തിച്ചു മാറാനുള്ള വേഷമെടുത്തു ദേഹം പൊതിയാൻ ശ്രമിച്ചു... ആദി പെട്ടന്ന് പുറത്തേക്ക് കടന്നു... ഭദ്രയപ്പോഴും തരിച്ചു നിൽക്കുകയാണ്... ഈ കച്ചയെങ്ങാനും അഴിച്ചിരുന്നെങ്കിൽ തന്റെ മാനം കപ്പല് കയറിയേനെ... ഓർക്കുംതോറും അവളുടെ തൊലി പൊളിയുന്നത് പോലെ തോന്നി...
തിടുക്കത്തിൽ വേഷം മാറിയവൾ എല്ലാം വാരികൂട്ടി പുറത്തേക്ക് ഓടിവരുമ്പോൾ ആദി കുറച്ചപ്പുറം മാറിയൊരു സിഗരറ്റ് പുകച്ചുകൊണ്ട് നിൽപ്പുണ്ട്... അവൻ വഴിയിൽ നിൽക്കുന്നത് കൊണ്ട് തന്നെ തനിക്ക് പോകാനൊരു തടസ്സമായി തോന്നിയവൾ അവനെ ദയനീയമായൊന്ന് നോക്കി...
കണ്മുന്നിൽ നിൽക്കുന്ന പെണ്ണിന്റെ ഈറൻ മുഖവും മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളും ചെഞ്ചുണ്ടും കാണെ... അവൻ കയ്യിലെ സിഗരറ്റ് നിലത്തേക്കിട്ടു ചവിട്ടി...അൽപ്പ നേരം മുൻപ് തികച്ചും യാദൃശ്ചികമായി കണ്മുന്നിൽ കണ്ട മേനിയഴക് അവന്റെ മിഴികളെ തഴുകി കൊണ്ടിരുന്നു...
"നീയി നേരത്ത് ഇവിടെയാണോ കുളിക്കുന്നെ...?"
തികച്ചും ഗൗരവമേറിയ സ്വരം...
"മ്മ്ഹ്ഹ്..."
"നാളെ മുതൽ അത് വേണ്ട... കുളിമുറിയിൽ കുളിച്ചാൽ മതി..."
അത് പറയുമ്പോഴാണ് അവന്റെ കയ്യിലെ ഒറ്റമുണ്ട് അവളുടെ കണ്ണിൽ തെളിഞ്ഞത്...അവൻ കുളപ്പടവിലേക്ക് നടന്നകന്നതും ഭദ്ര വേഗം വീട്ടിലേക്ക് ഓടി...
"ന്നോട് കുളിക്കണ്ടാന്ന് പറയാൻ ഇങ്ങേര് ആരാ... കുളം ഇയാളുടെ മാത്രാണെന്നാ വിചാരം...! ഇവിടെ വരുമ്പോഴൊക്കെ കുളത്തിലൊരു കുളി പതിവുണ്ടെന്ന് അറിയാം.. പക്ഷെ അത് രാവിലെയല്ലേ... ഇതിപ്പോ തൃസന്ധ്യ നേരത്ത് ഭദ്രേടെ കുളിമുടക്കാൻ വന്നേക്കുവാ...?"
"അയ്യേ...."
പറഞ്ഞ് കഴിഞ്ഞവൾ നാക്ക് കടിച്ചു...
"ഭഗവാനെ എന്തൊക്കെ വൃത്തികേടാ ഞാൻ വിളിച്ചു പറയണേ...ഞാൻ അങ്ങനെ ഉദ്ദേശിച്ചതല്ലാട്ടോ...ആരും കേൾക്കാതിരുന്നത് ഭാഗ്യം...."
നേരിയ ചമ്മലോടെ ഈറൻ മാറിയ തുണികൾ അയയിൽ വിരിച്ചിട്ടുകൊണ്ട് അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് ചെന്നു...
"എടി പെണ്ണേ....!"
അടുക്കള വാതിൽക്കൽ വന്നു നിൽക്കുന്ന ജയശ്രീയുടെ സ്വരം കേട്ടവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി...
"എന്താ ജയമ്മേ...?"
"ഹ്മ്.. എഞ്ചാ ജയമ്മേ.. ഇങ്ങോട്ട് വാടി... നീയിന്ന് ദേവിന്റെ മുറി അടിച്ചു തുടച്ചോ...??"
പരിഹാസവും കോപവും കൂടികലർന്ന സ്വരത്തിൽ അവർ അലറി... ഭദ്ര പരിഭ്രമത്തോടെ അങ്ങോട്ട് വന്നു..
"അവന്റെ മുറിയിലെ ടേബിളിൽ ഒരു മോതിരം വെച്ചിരുന്നല്ലോ... ഉച്ചക്ക് അതവിടെ കാണാനില്ല...നീയത് എടുത്തോ...??"
അവരുടെ ചോദ്യം കേട്ടതും ഭദ്ര ഞെട്ടിപ്പോയി...
"ചോദിച്ചത് കേട്ടില്ലേ നീയത് എടുത്തോന്ന്...!!??"
അവരുടെ ഉച്ചത്തിലുള്ള സ്വരം കേട്ട് അഞ്ജുവും ദേവും സീതയുമൊക്കെ അങ്ങോട്ടെത്തി...
"ഞ്.. ഞാൻ...കണ്ടില്ല ജയമ്മേ... മുറി അടിച്ചു തുടച്ച് അപ്പൊ തന്നെ ഞാനിങ്ങു പോന്നു..."
"കള്ളം പറയുന്നോടി...നീയാ മുറിയിൽ കയറുന്ന വരെ അതവിടെ ഉണ്ടായിരുന്നു.. അല്ലേടാ...??"
ജയശ്രീയുടെ ചോദ്യം കേട്ടതും അവിടെ കാഴ്ചകാരനായി നിന്നിരുന്ന ദേവ് തലയനക്കി...
"എന്താ ജയശ്രീ... എന്താ പ്രശ്നം...??"
അപ്പോഴാണ് ലക്ഷ്മിയമ്മയും ആശയും അങ്ങോട്ടെത്തിയത്...
"അമ്മേ.. ദേവിന്റെ സ്വർണ മോതിരം മുറിയിൽ മേശപ്പുറത്തുണ്ടായിരുന്നു... ഈ പെണ്ണ് വന്ന് അടിച്ചു തുടച്ചു പോയേപ്പിന്നെ അതവിടെ കാണുന്നില്ല...അവളെടുത്തതാകാനെ തരമുള്ളൂ..."
"അയ്യോ... സത്യമായിട്ടും ഞാൻ എടുത്തില്ല ജയമ്മേ... നിക്കെന്തിനാ സ്വർണമോതിരം..."
"ഓഹ്.. പിന്നെ കിട്ടിയ തക്കത്തിന് കട്ടതും പോരാ അവള് ചോദിക്കുന്നത് കേട്ടില്ലേ..."
ജയശ്രീയുടെ വാക്കുകളോരൊന്നും അവളുടെ ഹൃദയത്തിൽ മുറിവേല്പിച്ചു കൊണ്ടിരുന്നു... കണ്ണ് നിറഞ്ഞു തൂവുമ്പോൾ നിസഹായയായി അവൾ ലക്ഷ്മിയമ്മയെ നോക്കി...
"നീയെടുത്തോ ഭദ്രേ...?"
അവരുടെ ചോദ്യം കേട്ടതും നിറഞ്ഞ കണ്ണുകളോടെ അവൾ ഇല്ലെന്ന് തലയനക്കി...
"അവളെടുത്തു കാണില്ല ജയശ്രീ... നീ മുറി മുഴുവൻ നോക്കിയോ..."
"എല്ലായിടത്തും നോക്കി... അല്ലെങ്കിൽ തന്നെ ഈ തലതെറിച്ചവന് അതെന്റെ കയ്യിൽ കൊണ്ട് വന്ന് തരാമായിരുന്നു...ഇവളൊക്കെ കയറി നിരങ്ങുന്ന മുറിയിൽ ഇട്ടിട്ട് പോയേക്കുന്നു...!!"
"ഭദ്രേ... നീ എടുത്തതാണെങ്കിൽ ഇപ്പൊ തന്നെ തിരിച്ചു തന്നേക്ക്..."
അഞ്ജു അല്പം കാര്യത്തിൽ പറഞ്ഞതും ഭദ്ര നിസ്സഹായയി നിന്ന് കരഞ്ഞു...
"ഞ്.. ഞാൻ.. എടുത്തിട്ടില്ല.... ഭാഗവനാണെ സത്യം...എനിക്കാരുടേം സ്വർണ്ണവും പണവുമൊന്നും വേണ്ടാ...."
ഭദ്ര വാ പൊത്തി കരഞ്ഞു...
"നീയെടുത്തിട്ടില്ലെങ്കിൽ പിന്നെയാരാടി....?? മുഖത്ത് നോക്കി കള്ളം പറയുന്നോ....!!??"
ജയശ്രീ പെട്ടന്നൊരു ദേഷ്യത്തിൽ അവളെ പിടിച്ചു തള്ളിയതും ഭദ്ര പുറകിലേക്ക് വേച്ചു പോയി...
പെട്ടന്ന് ഹാളിലേക്ക് കയറി വന്ന ആദിയുടെ നെഞ്ചോരം ചെന്നിടിച്ചതും... അവൻ അവളെ വീഴാതെ താങ്ങി പിടിച്ചു....
ഭദ്ര ഞെട്ടലോടെ തിരിഞ്ഞു നോക്കി...
കുളികഴിഞ്ഞു ഈറൻ ദേഹവുമായി വരുന്നവൻ ഒരു മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളു... മറ്റൊരു മേൽമുണ്ട് കൊണ്ട് ദേഹം പുതച്ചിട്ടുണ്ട്...
അവന്റെ കരുത്തുറ്റ ദേഹത്തേക്ക് വീണു പോയവൾ പെട്ടന്നൊരു പിടച്ചിലിൽ അകന്നു മാറി...
"എന്താ അമ്മായി... എന്താ കാര്യം...?"
ഭദ്രയുടെ തേങ്ങൽ ഇനിയും നിലച്ചിട്ടില്ലാത്തത് കൊണ്ട് ആദിക്ക് എന്തോ പന്തികേട് തോന്നി...
"ദേവിന്റെ മോതിരം മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്നു... ഈ പെണ്ണ് അടിച്ചു തളിച്ച് പോയതിൽ പിന്നെ അത് കാണുന്നില്ല..."
ഭദ്ര കരഞ്ഞുകൊണ്ട് തന്നെ ഇല്ലെന്ന് തലയനക്കി...ആദി അവളെ നോക്കിയില്ല...
"നീ മേശപ്പുറത്തു തന്നെയാണോ വെച്ചത്...?"
ദേവിനോടുള്ള അവന്റെ ചോദ്യം കേട്ടതും ജയശ്രീക്ക് ചൊടിച്ചു...
"അവൻ അവിടെ തന്നെയാ വെച്ചത്... ഞാൻ കള്ളം പറയോ....?"
"അമ്മായി കള്ളം പറഞ്ഞെന്നല്ല... അവൻ മറ്റെവിടെയെങ്കിലും മറന്ന് വെച്ചതാണെങ്കിലോ..."
"ഏയ്.. അല്ല.. ഞാൻ ടേബിളിൽ തന്നെയാ വെച്ചത്...!"
ദേവ് അമ്മയുടെ പക്ഷം പിടിച്ചു..
"മോതിരം ടേബിളിൽ ഇരിക്കുന്നത് നീ കണ്ടിരുന്നോ...?"
അവന്റെ ചോദ്യം ഭദ്രയുടെ നേർക്ക് നീണ്ടു...
"കണ്ടില്ല..." ഭദ്ര കണ്ണുകൾ തുടച്ചുകൊണ്ട് അവനെ നിസ്സഹായയായി നോക്കുമ്പോഴേക്കും അവൻ മുഖം തിരിച്ചു..
ജയശ്രീക്ക് ദേഷ്യം വന്നു... രണ്ട് കൊടുത്തിട്ട് എടുത്ത മുതലിങ്ങു തിരിച്ചു തരാൻ പറയാതെ... അവിടിരിക്കുന്നത് കണ്ടോ ന്ന്...ഹ്മ്...
"ദേവ് വാ... നമുക്കൊന്ന് കൂടി നോക്കാം..."
അവൻ ദേവിനെയും കൊണ്ട് മുകളിലേക്ക് കയറി പോയി... ജയശ്രീയുടെ കൂർത്ത നോട്ടം ഭദ്രക്ക് നേരെയായിരുന്നു.. അവൾ മുഖം കുനിച്ചു നിന്നു...
ലക്ഷ്മിയമ്മക്ക് കാലിന് വയ്യാത്തത് കൊണ്ട് അവർ മുകളിലേക്ക് കയറാറില്ല... അതുകൊണ്ട് തന്നെ അവരൊഴികെ ബാക്കി എല്ലാവരും മുകളിലേക്ക് ചെന്നു...
ദേവിനെയും കൂട്ടി അവന്റെ മുറി മുഴുവൻ തിരയുകയാണ് ആദി... വാതിൽക്കൽ നിൽക്കുന്നവരെയൊന്നും കാര്യമാക്കാതെ അവൻ തിരച്ചിൽ തുടർന്നു...
"നീയെന്തിനാ മോതിരം ഊരി വെച്ചത്...?"
"അത്.. ലൂസായി കൊണ്ടിരിക്കാ... അതുകൊണ്ട് മാറ്റി വാങ്ങാമെന്ന് അമ്മ പറഞ്ഞിരുന്ന്.. കുളിക്കാൻ പോകും മുൻപ് ഞാൻ ഊരി വെച്ചതാ..."
"ബാത്‌റൂമിൽ നോക്കിയോ...?"
"ഇല്ല... പക്ഷെ... ഞാനിവിടെ നിന്നാ അതഴിച്ചു വെച്ചത്..."
"എങ്കിലും പോയൊന്നു നോക്കിയിട്ട് വാ..."
അവൻ പറഞ്ഞത് കേട്ട് ദേവ് ബാത്‌റൂമിൽ കയറി നോക്കി...
അപ്പോഴാണ് ദേവിന്റെ വസ്ത്രങ്ങൾ ഹാങ് ചെയ്തിടുന്ന സ്റ്റാൻഡിൽ ആദിയുടെ കണ്ണുകൾ ഉടക്കിയത്... അവൻ വെറുതെ ആ ഡ്രസുകൾക്ക് ഇടയിലൊന്ന് പരതി... ഓരോ പാന്റ്സും എടുത്ത് അതിന്റെ പോക്കറ്റിൽ കൂടി തിരഞ്ഞതും പെട്ടന്നൊരു പോക്കറ്റിൽ നിന്ന് മോതിരം നിലത്തു വീണു കറങ്ങി....
ആദിയുടെ കണ്ണുകൾ ജയശ്രീയുടെ നേർക്ക് നീണ്ടു വന്നതും അവരൊരു വല്ലായ്മയിൽ മുഖം കുനിച്ചു...
ആദി മോതിരമെടുത്തു ദേവിന്റെ കയ്യിൽ ഏല്പിച്ചു...
"ഇതാണോടാ നീ മേശയിൽ വെച്ചെന്ന് പറഞ്ഞത്..?"
"അത്... പിന്നെ... ആദിയേട്ടാ... ഞാൻ... മറന്ന് പോയി..."
"ഒന്നങ്ങു വെച്ച് തന്നാലുണ്ടല്ലോ... വെറുതെ സീനുണ്ടാക്കാൻ ആയിട്ട്..."
ആദി കയ്യൊങ്ങിയപ്പോഴേക്കും ദേവ് കവിൾ പൊത്തി... ആദി വേഗം മുറി വിട്ടിറങ്ങി.. വാതിലിനോരം നിറകണ്ണുകളുമായി നിൽക്കുന്ന പെണ്ണിനെ അവനൊന്ന് നോക്കിയത് കൂടിയില്ല...എങ്കിലും അവളുടെ മനസ് നിറഞ്ഞു... മറ്റുള്ളവരെ പോലെ നീയെടുത്തോന്ന് പോലും ചോദിച്ചില്ലല്ലോ... ഇഷ്ടമില്ലെങ്കിലും തനിക്ക് വേണ്ടി നിന്നല്ലോ....!
ഉള്ളിലെ വേദന മുഴുവൻ മറന്നു കളയാൻ അവൾക്കത് മതിയായിരുന്നു...
ബാക്കിയെല്ലാവരും തെളിച്ചമില്ലാത്തൊരു മുഖത്തോടെ നിൽക്കെ, ഭദ്ര താഴേക്ക് ഓടിയിറങ്ങി...
"മോതിരം കിട്ടിയോ...?"
താഴെയിരുന്ന ലക്ഷ്മിയമ്മ സംശയത്തോടെ ചോദിച്ചു...
"ദേവിന്റെ പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു... ആദിയേട്ടൻ കണ്ടു പിടിച്ചു..."
ഏറെ സന്തോഷത്തോടെ പറഞ്ഞുകൊണ്ട് തിടുക്കത്തിൽ അടുക്കളയിലേക്ക് ഓടുന്നവളെ കണ്ടതും അവർക്ക് അരിശം വന്നു...ആദിയേട്ടൻ എന്നുള്ള സംബോധനയും അവർ ശ്രദ്ധിക്കാതിരുന്നില്ല...
ഭദ്ര ഓടിച്ചെന്ന് സീതയെ കെട്ടിപിടിച്ചു...
"കിട്ടി അമ്മേ... ദേവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു... ആദിയേട്ടൻ... നിക്ക് വേണ്ടി.... കണ്ടു പിടിച്ചു അമ്മേ...."
ചെറിയൊരു കിതപ്പോടെ തന്നെയവൾ പറയുമ്പോൾ സീതക്ക് അതിശയം തോന്നി..ഒപ്പം ബാക്കിയുള്ളവരോട് ദേഷ്യവും...
"കൊല്ലം കുറെയായില്ലേ നമ്മൾ ഇവിടെ ജോലിയെടുക്കുന്നു... അനാവശ്യമായി ഒരു കടുകുമണി പോലും എടുത്തിട്ടില്യാലോ... അടിക്കാനും തുടക്കാനും അല്ലാതെ ഇന്നേവരെ അവരുടെ മുറിയിലൊന്നും കയറിയിട്ടും ഇല്യ... എന്നിട്ടും ഒരു പ്രശ്നം വന്നപ്പോൾ നമ്മളെ കള്ളിയാക്കാൻ നോക്കിയത് കണ്ടോ... നന്ദികെട്ട വർഗം...!! ന്റെ മോള് വിഷമിക്കണ്ട... നീയങ്ങനെ ചെയ്യില്ലെന്ന് അമ്മയ്ക്കറിയാം... ആ ലക്ഷണം കെട്ടവൻ എവിടെയെങ്കിലും കൊണ്ട് കളഞ്ഞതാകുംന്ന് എനിക്ക് ഉറപ്പായിരുന്നു...അതൊന്ന് കിട്ടാൻ വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കായിരുന്നു ഞാൻ...."
ഭദ്ര ഏറെയിഷ്ടത്തോടെ ആ കവിളിൽ പിടിച്ചൊന്ന് താലോലിച്ചു...
"അത്താഴത്തിനുള്ളത് ആയോ സീതമ്മേ...ഞാൻ എടുത്തു വെക്കാം...."
ഉള്ളിലെ വിഷമമെല്ലാം മറന്നവൾ വേഗം പാത്രങ്ങളിൽ ഓരോ വിഭവങ്ങൾ എടുത്ത് ഊണ് മേശയിൽ കൊണ്ട് വെച്ചു...
സീതയുടെ മനസ്സിൽ അപ്പോഴും ഭദ്ര പറഞ്ഞ കാര്യമായിരുന്നു...
ആദിയേട്ടൻ നിക്ക്... വേണ്ടി.. കണ്ടുപിടിച്ചു...
ഭദ്രക്ക് വേണ്ടി ആദിയങ്ങനെ ചെയ്യുമെന്ന് അവർക്ക് തോന്നിയില്ല... കുറെ കൊല്ലങ്ങൾക്ക് മുൻപാണെങ്കിൽ ചെയ്യുമായിരുന്നു... ഭദ്രയെന്ന് വെച്ചാൽ അവന് അഞ്ജുവിനെ പോലെയായിരുന്നു... കിട്ടുന്ന മിട്ടായിയും കളിപ്പാട്ടവുമെല്ലാം അവൾക്ക് കൂടി കൊണ്ടു വന്ന് കൊടുക്കും... ശ്രീക്കുട്ടിയെന്ന് വിളിക്കുന്നതും കേട്ടിട്ടുണ്ട്...
പിന്നെയൊരിക്കൽ വാല്യക്കാരി കുട്ടിയോട് കൂട്ട് കൂടിയതിന്റെ പേരിൽ ലക്ഷ്മിയമ്മയും ആശയും അവനെ കണക്കിന് ശകാരിച്ചു... ഉള്ളിൽ അത്രയും വിഷമല്ലേ... അവനിലേക്കും പകർന്നു കൊടുത്തു കാണും... അതിൽ പിന്നെ അവൻ അവളെ ശ്രദ്ധിക്കാറില്ല... അര ട്രൗസറിൽ നിന്നു പാന്റും മുണ്ടും ഉടുത്തു തുടങ്ങിയതിൽ പിന്നെ ആദിയുടെ കുട്ടിത്തം പാടെ ഇല്ലാതായി.. ഒത്ത പുരുഷനെ പോലെയായി ചിന്തയും വാക്കും പ്രവർത്തിയുമൊക്കെ... തന്നോടുള്ള അനുകമ്പ പോലും അവൻ ഭദ്രയോട് കാണിക്കാറില്ലെന്നത് അവർ മനസ്സിലാക്കി...
അന്ന് രാത്രിയും അത്താഴം കഴിഞ്ഞ് കൈ കഴുകാൻ നേരം ആദി സീതയെ ശ്രദ്ധിച്ചു... അടുക്കള വാതിൽക്കൽ എന്തോ ഓർത്തിട്ടെന്ന പോലെ നിൽപ്പുണ്ട്...
"സീതമ്മായി...കഴിച്ചോ?"
അവന്റെ ചോദ്യം കേട്ടവർ ചിന്തയിൽ നിന്നുണർന്നു...
"ഇല്ല... "
അതും പറഞ്ഞവർ പുറകിലെ വരാന്തയിലേക്ക് ഒന്നെത്തി നോക്കി... അവിടെ അരണ്ട വെളിച്ചത്തിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഓരോ വറ്റ് കൊത്തി പെറുക്കുകയാണ് ഭദ്ര...
പാവം കുട്ടി....
മനസ്സിലൊരു വിങ്ങലോടെ സീത അടുക്കളയിലേക്ക് ചെന്നു....
💫💫💫💫💫💫
പിറ്റേന്ന് പുലർച്ചെ ഭദ്ര എഴുന്നേറ്റ് കുളിച് സീതയോടൊപ്പം അടുക്കളയിൽ കയറി..
ആദിയേട്ടൻ ഇനി മുതൽ ഇവിടെ നിന്നുകൊണ്ടാണ് ജോലിക്ക് പോകുന്നതെന്ന് തലേന്ന് ആശമ്മ പറയുന്നത് കേട്ടു... അതുകൊണ്ട് ഉച്ചത്തേക്ക് ഭക്ഷണം കൊണ്ട് പോകണമെന്നും ഇഷ്ടപ്പെട്ട കറികൾ എല്ലാം കൂട്ടിയൊരു ഊണ് കാലമാക്കണം എന്നും നിർദേശിച്ചിരുന്നു...
സീത ചായയും പലഹാരവും ഒരുക്കുന്നതിനിടെ ഭദ്ര ചോറും കറികളും വെച്ചുണ്ടാക്കി... തോരനും മെഴുക്കുപുരട്ടിയും ഒഴിച്ചു കറിയും എല്ലാം തിടുക്കത്തിൽ ഉണ്ടാക്കി വെച്ച് ചോറും പാത്രത്തിൽ ആക്കി... കറികൾ എല്ലാം ഓരോ പാത്രത്തിൽ വെച്ച്, ടിഫിൻ ബാഗിൽ അടുക്കി വെച്ചു...
ഇതിനിടെ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിച്ച് എഴുന്നേറ്റ് പോയെന്ന് കണ്ടതും അവൾ ആ ടിഫിൻ ബാഗ് എടുത്തു സീതമ്മയുടെ കയ്യിൽ കൊടുത്തു..
"കൊണ്ട് കൊടുക്കുമോ സീതമ്മേ...?"
"എനിക്കൊന്നും വയ്യ കുട്ടി... നിന്റെ ഭർത്താവല്ലേ... നീ തന്നെ കൊണ്ട് പോയി കൊടുക്ക്..."
കളിയായി പറഞ്ഞുകൊണ്ട് അവർ ആ ബാഗ് അവളെ തിരിച്ചേല്പിച്ചു...
ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ കുളിരേകി.. കൊണ്ട് പോയി കൊടുക്കാൻ മോഹമില്ലാഞ്ഞിട്ടല്ല... പക്ഷെ... ന്റെ കയ്യിന്ന് വാങ്ങുവോ...? എന്നെ തന്നെ ഇഷ്ടല്ല.. അപ്പോഴാ ഈ കൈകൊണ്ട് വെച്ചുണ്ടാക്കിയ ഭക്ഷണം...
അവളോർത്തു...
"ആലോചിച്ചു നിക്കാതെ ചെല്ല് മോളെ... "
സീത നിർബന്ധിച്ചപ്പോൾ അവൾ ആ ബാഗുമായി ഹാളിലേക്ക് ചെന്നു...
ഓഫീസിലേക്ക് ഇറങ്ങാൻ നേരം അമ്മമ്മയുടെ അനുഗ്രഹം വാങ്ങുകയാണ് ആദി... കറുത്ത പാന്റും ടക് ഇൻ ചെയ്ത വെള്ള ഷർട്ടും ഇട്ട്... പ്രത്യേകമായൊരു അഴകോടെ നിൽക്കുന്നവൻ ഭദ്രയുടെ കണ്ണിലൊരു അത്ഭുതമായി മാറി... ഒരു ഞൊടിയിൽ അവളാ രൂപം മനസ്സിലേക്ക് പതിച്ചെടുത്തു...
"എന്താ ഭദ്രേ..?"
ലക്ഷ്മിയമ്മയുടെ ഗൗരവമേറിയ ചോദ്യം കേട്ട് ആദി തിരിഞ്ഞു നോക്കി...
തുടരും...
രാവിലത്തേക്കാൾ വലിയ പാർട്ട് ആണേ... കമന്റ്‌സ് തരണേ.... 🥰🥰
#💞 പ്രണയകഥകൾ #📙 നോവൽ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
പേരിനൊരു താലി💫❣️
അന്ന് രാത്രി അത്താഴം കഴിക്കുമ്പോഴും ഭദ്രയെ ആരും വിളിച്ചില്ല... അങ്ങനെയൊരു വിവാഹമേ നടന്നിട്ടില്ലെന്ന മട്ടിൽ അവരുടെ കുടുംബകാര്യങ്ങളും കളിയും ചിരിയുമായി എല്ലാവരും അത്താഴം കഴിച്ചെഴുന്നേറ്റ് പോകുമ്പോൾ പതിവ് പോലെ കഴിക്കുകയാണ് അടുക്കളപുറത്തെ വരാന്തയിൽ ഇരുന്നു ഭദ്ര..
അവർക്ക് അത്യാവശ്യം വരുന്നതെന്തെങ്കിലും എടുത്തു കൊടുക്കേണ്ടി വരുമെന്നത് കൊണ്ട് സീത കഴിക്കാൻ ഇരുന്നില്ല... അപ്പോഴും പിന്നാമ്പുറത്തെ ഉമ്മറകോലായിൽ ഇരിക്കുന്നവളുടെ മനോവേദന അവരെ അലട്ടുന്നുണ്ടായിരുന്നു...
ആദി പോലും യാതൊന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്നത് കാണെ അവർക്ക് അവനോട് വല്ലാത്ത ദേഷ്യം തോന്നി... എന്നിട്ടും മനസ്സുകൊണ്ട് അവനെ ശപിക്കാതിരിക്കാൻ അവർ ശ്രമിച്ചു...
"കഴിച്ചോ സീതമ്മായി...?"
കൈ കഴുകി മുകളിലേക്ക് പോകാൻ നേരം അടുക്കളവാതിൽക്കൽ നിൽക്കുന്ന സീതയോട് അവൻ തിരക്കി...
"ഇല്ല..."
ഒട്ടും താല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി പറഞ്ഞുകൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു...
"താലി കെട്ടിയ ഒരുത്തിയിവിടെ കഴിക്കുന്ന വറ്റ് തൊണ്ടയിൽ നിന്നിറങ്ങാതെ ഇരിക്കുന്നു അപ്പോഴാ അവന്റെയൊരു അന്വേഷണം..."
അവർ ദേഷ്യം മറയ്ക്കാൻ പിറുപിറുത്തുകൊണ്ടിരുന്നു..
എല്ലാവരും കിടക്കാൻ പോയപ്പോൾ സീത വേഗം രണ്ട് ഉരുള വാരി കഴിച്ച് പാത്രങ്ങൾ കഴുകി വെച്ചു.. അപ്പോഴാണ് അടുക്കളവാതിൽക്കൽ ആശ വന്നു നിൽക്കുന്നത് കണ്ടത്...
"ഭദ്ര എവിടെ... അവൾ ഉറങ്ങിയോ...?"
ആ ചോദ്യത്തിൽ സീതക്കെന്തോ ഒരു പ്രതീക്ഷ തോന്നി...ഒരുപക്ഷെ അവളെ ആദിയുടെ മുറിയിൽ കിടത്താൻ വേണ്ടിയായിരിക്കുമോ...
"മോളെ... ഒന്നിങ്ങു വന്നേ...."
സീത വിളിച്ചപാടെ മുറിയിൽ കിടക്കാനൊരുങ്ങിയ ഭദ്ര എഴുന്നേറ്റ് വന്നു...അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ആശയെ കണ്ടത്... അവളൊരു തണുത്ത ചിരിയോടെ അവരെ നോക്കി...
"ആഹ്.. മോളെ... ഞാൻ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ... അവന് നിന്നെ സ്നേഹിക്കാനും അംഗീകരിക്കാനും സമയം എടുത്തേക്കും.. അതുവരെ നീയൊന്ന് ക്ഷമിക്കണം... ഇന്നലെ വരെ എങ്ങനെയായിരുന്നു അതുപോലെ തന്നെ കഴിയണം... പതിയെ അവന്റെ മനസ്സിലേക്ക് കയറി പറ്റി കഴിഞ്ഞാൽ പിന്നെയാ ജീവിതത്തിലേക്ക് കയറാനും എളുപ്പമായിരിക്കും...അതുകൊണ്ട് അല്പം സാവകാശം കൊടുക്കണം..കേട്ടോ.. പോയി ഉറങ്ങിക്കോ..."
അതും പറഞ്ഞവർ സീതയെ നോക്കാതെ തന്നെ അവിടെ നിന്നും നടന്നകന്നു...
ഭദ്ര അതേ നിൽപ്പ് നിന്നു...
"എന്റെ മോള് വിഷമിക്കണ്ട... കണ്ണിൽ ചോരയില്ലാത്ത വർഗം..! അവന്റെ മനസ്സിലേക്ക് കയറി പറ്റുന്നത് വരെ ക്ഷമിക്കണം പോലും... രണ്ടിനെയും രണ്ടറ്റത്ത് കൊണ്ടിട്ടാൽ എങ്ങനെ മനസ്സിൽ കയറി പറ്റും... താലി കെട്ടിയവനും കണക്കാ.. ഈ നേരം വരെ നിന്നെയൊന്നു തിരിഞ്ഞു നോക്കിയില്ലല്ലോ... ഹൃദയമിരിക്കുന്നിടത്ത് കല്ലാവാനേ വഴിയുള്ളു...ഹ്മ്... നാല് നേരം ഇതുങ്ങൾക്ക് വെച്ചൊരുക്കിയാണല്ലോ എന്റെ കയ്യും നടുവും തളരുന്നത്..."
സീതക്ക് ദേഷ്യം വന്നാൽ അതൊന്ന് അടങ്ങും വരെ അവർ പിറുപിറുത്ത്കൊണ്ടിരിക്കും...അതവൾക്ക് അറിയാം...
"സാരമില്ല സീതമ്മേ...എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.. അതുകൊണ്ട് ഞാൻ കാത്തിരുന്നോളാം... നിക്കൊരു പരാതിയും ഇല്ല..."
കണ്ണുകൾ കലങ്ങിയെങ്കിലും അത്രയും പറഞ്ഞവൾ മുറിയിലേക്ക് തിരികെ പോയി...
കണ്ണടക്കുമ്പോൾ ഒരേയൊരു കാഴ്ച മാത്രം... തന്റെ നേരെ താലിയുമായി നീളുന്ന ആദിയുടെ കൈകൾ...!
തലയിണ നനഞ്ഞു തുടങ്ങിയപ്പോൾ എന്തോ വാശി പോലെ കണ്ണുകൾ അമർത്തി തുടച്ചവൾ നിദ്രാദേവിയെ കാത്തു കിടന്നു...
******
"എന്താ നിന്റെ പ്ലാൻ...? ഇനിയങ്ങോട്ട് ഇവിടെ നിൽക്കുകയല്ലേ..എറണാകുളത്തേക്ക് തിരിച്ചു പോകുന്നില്ലല്ലോ..?"
രാവിലെ കാപ്പികുടിയെല്ലാം കഴിഞ്ഞ് ഹാളിൽ ഇരുന്നു സംസാരിക്കുകയാണ് ശിവാനന്ദനും ആദിയും...
"ഞാൻ ഇനി പോകുന്നില്ല... അമ്മാവൻ പറഞ്ഞ ഓഫർ ഞാൻ സ്വീകരിക്കുകയാ... ഇനിയങ്ങോട്ട് നമ്മുടെ കമ്പനിക്ക് വേണ്ടി വർക്ക് ചെയ്യാമെന്നാ എന്റെ തീരുമാനം..."
"മ്മ്ഹ്ഹ്.. എങ്കിൽ നാളെ വന്ന് ജോയിൻ ചെയ്തോ.. കാര്യങ്ങൾ എല്ലാം ഞാൻ മാനേജരോട് പറഞ്ഞേൽപ്പിക്കാം.."
അവരുടെ സംഭാഷണത്തിനിടയിലാണ് ഭദ്ര ചൂലും മോപ്പുമായി മുകളിലേക്ക് കയറി പോയത്.. എന്നും രാവിലെ വീട് മുഴുവൻ തുടച്ചു വൃത്തിയാക്കുന്ന നേരമാണത്... അവൾ കയറി പോകുന്നത് ആദി കണ്ടില്ലായിരുന്നു...
മുകളിലെ മുറികൾ എല്ലാം തുടച്ചു കഴിഞ്ഞവൾക്ക് ആദിയുടെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ വല്ലാത്തൊരു സങ്കോചം തോന്നി... കയറണോ... ഇന്നലെ വരെ ഒരു അടിച്ചുതളിക്കാരിയുടെ കടമ പോലെയാണ് കയറിയിരുന്നത് എങ്കിൽ ഇന്ന് താൻ പേരിനെങ്കിലും ആദിയുടെ ഭാര്യയാണ്...ഒരു ഭാര്യയുടെ അവകാശത്തിൽ കയറാൻ ആവില്ലെങ്കിലും അങ്ങനെ കഴിഞ്ഞിരുന്നുവെങ്കിൽ എന്നൊരു മോഹം അവളുടെയുള്ളിൽ കുമിഞ്ഞു കൂടി...
പതിയെ വാതിൽ തുറന്നവൾ അകത്തേക്ക് കയറി...
ഒരു ചുളിവ് പോലുമില്ലാതെ വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്ന ബെഡ്ഷീറ്റ്... പുതപ്പ് മടക്കി വെച്ചിട്ടുണ്ട്.. എന്തിനോ അവളുടെ കണ്ണുകൾ അതിൽ ഉടക്കി നിന്നു...
പിന്നെ പെട്ടന്ന് ചൂലെടുത്തു തറ മുഴുവൻ അടിച്ചു വാരി... കറുത്ത ടൈൽസ് പതിച്ച തറയാണ്... അത് മിനുങ്ങുന്ന വിധം തുടച്ചു കാണണമെന്ന് ആദിക്ക് നിർബന്ധം ഉണ്ട്.. അവനില്ലാത്തപ്പോൾ പോലും ഒന്നിടവിട്ട ദിവസങ്ങളിൽ അവൾ അടിച്ചു തുടക്കാറുണ്ട്...
അടിച്ചു വാരി കഴിഞ്ഞ്, ബാത്‌റൂമിൽ നിന്ന് വെള്ളം ബക്കറ്റിൽ എടുത്തു തുടക്കാൻ ഒരുങ്ങുമ്പോഴാണ് ആദി മുറിയിലേക്ക് വന്നത്..
ആദ്യം അവളെ കണ്ടപ്പോൾ അവന്റെ പുരികം ചുളുങ്ങിയെങ്കിലും പിന്നെയവൻ കാര്യമാക്കാതെ അകത്തേക്ക് വന്ന് ടേബിളിനടുത്തുള്ള ചെയറിൽ ഇരുന്നു... ടേബിളിൽ ഇരിക്കുന്ന ലാപ്ടോപ് തുറന്ന് ഒന്ന് രണ്ടു ഫയലുകൾ ഓപ്പൺ ചെയ്യുമ്പോൾ ഭദ്ര വിറയ്ക്കുന്ന കൈകൾ കൊണ്ട് അവിടമെല്ലാം തുടച്ചുകൊണ്ടിരിക്കുകയാണ്...
അവന്റെ സാമിപ്യത്തിൽ തന്റെ ഹൃദയമിടിപ്പ് ഏറുന്നതും ഹൃദയം പൊട്ടിപോകും എന്ന നിലയിലൊരു സന്തോഷം വന്നു പൊതിയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു... ഇടയ്ക്കിടെ മിഴികൾ ഉയർത്തി നോക്കുമ്പോഴും അവൻ എന്തോ തിരക്കിട്ട ജോലിയാണ് എന്ന് കാണുമ്പോൾ അവൾ നോട്ടം മാറ്റും...
എന്നാൽ തന്റെ ടേബിളിലെ ചെറിയ മിററിലൂടെ അവൻ ആ ഒളിഞ്ഞു നോട്ടം കാണുന്നുണ്ടായിരുന്നു... തക്കം പാർത്തിരുന്നവൻ അവളുടെ നോട്ടം തന്നിൽ തറഞ്ഞു നിൽക്കുകയാണ് എന്ന് കണ്ടതും പെട്ടന്നൊന്നു തിരിഞ്ഞു നോക്കി....
ഭദ്ര ഞെട്ടി...! ഏറെ നാളുകൾക്ക് ശേഷം ആദ്യമായൊരു നോട്ടം... അതും തന്റെ കണ്ണുകളിലേക്ക്... അവരുടെ മിഴികൾ ഒരുവേള കൊരുത്തുപോയി..
ആ മുഖത്ത് നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല... എന്നിട്ടും ഒരു പിടച്ചിലോടെ അവൾ നോട്ടം മാറ്റിയതും, ആദി തറയിലാകെ കണ്ണോടിച്ചു...
"നീയെന്താ ഒളിച്ചു കളിക്കാൻ വന്നതാണോ...?ചെയ്യുന്ന പണി വൃത്തിയായി ചെയ്തിട്ട് വേഗം പോകാൻ നോക്ക്....!!!"
അവന്റെ ഉറച്ച സ്വരം കേട്ടതും അബദ്ധം പിണഞ്ഞത് പോലെയവൾ നാക്ക് കടിച്ചു.. പിന്നെ വേഗം ആ മുറി മുഴുവൻ തുടച്ചെടുത്തു പുറത്തേക്കിറങ്ങി...
"ആ ഡോർ അടക്ക്...!!!"
അവന്റെ ആജ്ഞ കേട്ടയുടൻ വാതിലടച്ചുകൊണ്ട് ഭദ്ര താഴേക്ക് പോയി...
"ഹോ.. ഇതെന്തൊരു മുരടനാ ഭഗവാനെ... പണ്ട് എന്തൊരു പാവമായിരുന്നു...വല്ല്യ ആളായപ്പോ ഗമയായി പോയി... വെറുതെയല്ല സീതമ്മ പറയുന്നത്...ഉള്ളിലുള്ളത് ഹൃദയമാവില്ല... കല്ല് തന്നെയാ... അസ്സല് കരിങ്കല്ല്..."
ഓരോന്ന് പിറുപിറുത്തുകൊണ്ട് ഇറങ്ങി പോകുന്നവളെ കണ്ടതും കൃഷ്ണാഞ്ജലി അവളെ ചൂഴ്ന്നു നോക്കി...
"നീയെന്താ സീതമ്മായിയെ കൂട്ട് പിറുപിറുക്കുന്നത്...?"
അഞ്ജു അവളുടെ പുറകെ ചെന്നു...
"ഒന്നുല്ല്യ... ഞാൻ നാമം ജപിക്കായിരുന്നു..."
"ഈ നട്ടുച്ചക്കോ... നിനക്ക് വട്ട് തന്നെയാ... അല്ലാ...അതുകൊണ്ട് തന്നെയല്ലേ വല്യേട്ടന്റെ താലിക്ക് കഴുത്തു നീട്ടി കൊടുത്തതും... നീയല്ലാതെ വേറെയാരെങ്കിലും ചെയ്യോ ഇങ്ങനെയൊരു കാര്യം...?"
അഞ്ജുവിന്റെ ചോദ്യം കേട്ടവൾ ഒന്നും മിണ്ടാതെ നിന്നു...
"ഹ്മ്മ്... ഇനിയിപ്പോ വരാനുള്ളത് അനുഭവിച്ചോ..."
തികഞ്ഞ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് പോയതും ഭദ്ര ഒരു ദീർഘനിശ്വാസത്തോടെ പുറത്തേക്ക് നടന്നു...
തുടരും...
കഥ ഇഷ്ടമായാൽ ഒരു വരി കുറിക്കണേ.. 🥰🥰
#📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💌 പ്രണയം
പേരിനൊരു താലി💫❣️
കുടുംബക്ഷേത്രത്തിൽ വെച്ചാണ് താലിക്കെട്ട്...
അതാകുമ്പോൾ മറ്റാരും അറിയില്ലെന്നൊരു ധൈര്യത്തിലാണ് ലക്ഷ്മിയമ്മ അങ്ങനെയൊരു തീരുമാനം എടുത്തത്...
വെള്ളകസവുമുണ്ടും ഷർട്ടും അണിഞ്ഞുകൊണ്ട് നെറ്റിയിലൊരു ചന്ദനകുറിയുമായി ആദീശ്വർ ഇറങ്ങി വരുമ്പോൾ ചുറ്റുമുള്ളവരുടെ കണ്ണിൽ അഭിമാനവും അത്ഭുതവുമായിരുന്നു...
തൊട്ടു പുറകിൽ ആശയും സീതയും കൂടി ഭദ്രയെ അണിയിച്ചൊരുക്കി കൊണ്ട് വന്നു...
മാമ്പഴനിറത്തിലുള്ള പട്ടുസാരി ചുറ്റി ആശ കൊടുത്ത ആഭരണങ്ങൾ എല്ലാമണിഞ്ഞ് അവളിറങ്ങി വന്നപ്പോൾ അവരെല്ലാം അന്തം വിട്ട് നിന്നു... ഈ തറവാടിന്റെ പിന്നാമ്പുറത്ത് നടന്നിരുന്ന പെണ്ണാണോ ഈ വരുന്നത്...? ഇവൾക്കിത്രയും ഐശ്വര്യമുണ്ടായിരുന്നോ എന്നൊരു ഭാവത്തിൽ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ജയശ്രീയും അഞ്ജുവും ദേവുമെല്ലാം...
എന്നാൽ ആദീശ്വറിന്റെ കണ്ണുകൾ അവളുടെ നേരെയൊന്ന് നീണ്ടത് പോലുമില്ല.. ലക്ഷ്മിയമ്മ അത് പ്രത്യേകം ശ്രദ്ധിച്ചു...
ആദീശ്വറിന്റെ കാറിൽ ജയശ്രീയും അഞ്ജലിയും ദേവും ലക്ഷ്മിയമ്മയും കയറിയപ്പോൾ തൊട്ട് പുറകിൽ ശിവാനന്ദന്റെ കാറിലാണ് ഭദ്രയും ആശയും സീതയും കയറിയത്....
അമ്പലത്തിൽ എത്തിയപ്പോഴും ഭദ്രയുടെ കണ്ണുകൾ അവനെ തേടിയെങ്കിൽ വെറുതെയൊന്ന് തൊഴുതിട്ട് പോകാൻ വന്ന ഭാവത്തിലാണ് ആദീശ്വർ നിൽക്കുന്നത്... അത് മനസിലായെങ്കിൽ പോലും ഭദ്ര ആ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു... ഇപ്പോഴും ഉള്ളം തുടിക്കൊട്ടുകയാണ്...
അല്പനേരത്തിനുള്ളിൽ ആ കൈകൊണ്ടൊരു താലി തന്റെ കഴുത്തിൽ വീഴും...ഭഗവാനെ... ന്റെ കൂടെ ഉണ്ടാവണേ...
"താലി ചാർത്തിക്കോളൂ..."
പൂജാരിയുടെ വാക്കുകൾ കേട്ട്... തളികയിൽ വെച്ചിരുന്ന താലിയെടുത്ത് ആദി അവളുടെ കഴുത്തിലേക്ക് ചാർത്തി... കഴുത്തോരം അവന്റെ ചെറുസ്പർശം അറിഞ്ഞതും ഭദ്രയൊന്ന് തരിച്ചു പോയി... ആദ്യമായാണ് ഇത്രയും അരികിൽ വന്ന് നിൽക്കുന്നത് പോലും... തന്റെ ഹൃദയമിടിപ്പ് അവൻ കേൾക്കുമെന്ന് പോലുമവൾ ഭയന്ന് പോയി...
അപ്പോഴേക്കും ആ തളികയിൽ നിന്നും കുങ്കുമമെടുത്തവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചു...
പൂജാരി കൈമാറിയ ഹാരം പരസ്പരം അണിയിച്ചവർ ഭാഗവാന് മുൻപിൽ തൊഴുതു...
"ഒന്ന് പ്രദക്ഷിണം വെച്ചു വാ മക്കളെ..."
ലക്ഷ്മിയമ്മയുടെ വാക്ക് കേട്ട് ആദി മുന്നോട്ട് നടന്നപ്പോൾ ഭദ്രയും ഒപ്പം ചെന്നു... അറിയാതെ പോലും അവളെ നോക്കില്ലെന്നൊരു ശപഥം പോലെ അവൻ നടന്നകലുമ്പോൾ ഭദ്രയുടെ ഉള്ള് പിടഞ്ഞു... എടുത്ത തീരുമാനം തെറ്റായി പോയോ..? ഇനിയങ്ങോട്ട് തന്നെ മനഃപൂർവം അവഗണിക്കാൻ തന്നെയാകുമോ ഭാവം...?
അതെ ചിന്തയോടെ അവൾ നടന്നു വരുമ്പോഴേക്കും ആദി പ്രദക്ഷിണം കഴിഞ്ഞ് കാറിലേക്ക് കയറുന്നത് കണ്ടു... ഇങ്ങോട്ട് വന്നത് പോലെ തന്നെ അവരുമായി അവന്റെ കാർ കണ്ണിൽ നിന്ന് മറയുമ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തൂവി...
അവൾക്ക് പുറകെ അങ്ങോട്ട് വന്ന സീതയത് വ്യക്തമായി കണ്ടെങ്കിലും ആശയും ലക്ഷ്മിയമ്മയും കാര്യമാക്കിയില്ല..
"വാ... ഭദ്രേ... നമുക്ക് പോകാം..."
അവളെയും കൂട്ടിയവർ ശിവാനന്ദന്റെ കാറിൽ തറവാട്ടിലേക്ക് തിരിച്ചു...
നിലവിളക്ക് നൽകി തന്നെ അകത്തേക്ക് സ്വീകരിക്കുമെന്ന് കരുതിയവൾക്ക് തെറ്റി... അങ്ങനെയൊരു ചടങ്ങേ ഇല്ലെന്നത് പോലെ ആശയും ലക്ഷ്മിയമ്മയും അവളെ കൊണ്ട് അകത്തേക്ക് നടന്നു...
അവളെ പോലൊരു പെണ്ണിനെ ഈ തറവാട്ടിലെ മരുമകൾ ആയി കാണാൻ കഴിയാത്തത് കൊണ്ട് അവരാ ചടങ്ങ് മനഃപൂർവം ഒഴിവാക്കുകയായിരുന്നു...
അപ്പോഴേക്കും ആദി വേഗം തന്റെ മുറിയിലേക്ക് കയറി പോയി...
ബാക്കിയുള്ളവരും അവരവരുടെ മുറിയിലേക്ക് പോയപ്പോൾ ഇനിയെന്തെന്ന് അറിയാതെ ഭദ്ര അൽപനേരം ആ ഹാളിൽ തന്നെ നിന്നു... പിന്നെ പതിയെ അടുക്കളയിലേക്ക് നടന്നു...
അവളുടെ വരവ് കണ്ട് സീതയുടെ നെഞ്ചൊന്ന് പിടഞ്ഞു...
"ഞാൻ പറഞ്ഞില്ലേ മോളെ... ആദിയുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയൊരു ചടങ്ങ്... അത്രേ ഉള്ളൂ അവർക്ക്... എന്റെ മോള് വിഷമിക്കണ്ട... പോയി ഈ വേഷമൊക്കെ മാറിയൊന്ന് കുളിച്ചു വാ... ഭഗവാൻ നിന്റെ കൂടെയുണ്ടാകും... ഈ ദുഷ്ടത്തരമൊന്നും അദ്ദേഹം കാണാതിരിക്കില്ല..."
ആ നേരമത്രയും കരയാതെ പിടിച്ചു നിന്നവൾ ആ വാക്കുകൾ കേട്ടതും പെട്ടന്നൊരു തേങ്ങലോടെ സീതയെ കെട്ടിപിടിച്ചു...അവരുടെ കണ്ണുകളും നിറഞ്ഞു പോയെന്നതാണ് സത്യം..
💫💫💫💫💫
"ഹോ... ഒടുക്കം എല്ലാം മംഗളകരമായി തന്നെ കഴിഞ്ഞല്ലോ... ആശ്വാസം..."
ലക്ഷ്മിയമ്മയുടെ മുറിയിൽ അവരുടെ അരികിൽ വന്നു നിന്ന് ആശ്വാസത്തോടെ പറയുകയാണ് ആശ...
ഒരു പാവം പെണ്ണിന് മോഹങ്ങൾ കൊടുത്ത് വഞ്ചിച്ചതിന്റെ യാതൊരു മനസാക്ഷികുത്തും ഇല്ലാതെ തന്നെ അവർ അത്രയും ആശ്വാസത്തോടെ പറയുമ്പോൾ ലക്ഷ്മിയമ്മയും ആ സന്തോഷത്തിൽ പങ്ക് കൊണ്ടു...
"നീയെന്താ മനസ്സിൽ കണ്ടിരിക്കുന്നത്... ഇനിയവളെ ഒഴിവാക്കണ്ടേ... എങ്കിലേ പണിക്കര് പറഞ്ഞ പരിഹാരം പൂർത്തിയാകു..."
ലക്ഷ്മിയമ്മ വല്ലാത്തൊരു കുടിലതയോടെ ചോദിച്ചു...
"അതെനിക്ക് വിട്ടേക്ക് അമ്മേ... എന്നെങ്കിലും എന്റെ മകന്റെ ഭാര്യയായി ഈ തറവാട്ടിൽ തനിക്കൊരു സ്ഥാനം കിട്ടുമെന്ന് മോഹിച്ചിരിക്കുകയാ അവൾ... കുറച്ച് നാൾ അവളങ്ങനെ മോഹിക്കട്ടെ... അതിനുള്ളിൽ അവൾക്ക് എന്തെങ്കിലും സംഭവിക്കുമോന്ന് നോക്കാം... അങ്ങനെയാണെങ്കിൽ അവന്റെയാ ദോഷം അങ്ങനെയങ്ങു തീരുമല്ലോ...അതല്ലെങ്കിൽ അവളെക്കൊണ്ട് തന്നെ ആ താലി അഴിച്ചു വെപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിക്കണം... നമ്മളായിട്ട് അഴിച്ചു വാങ്ങിയെന്ന് അവൾ പിന്നീട് പറയാൻ പാടില്ല..."
ആശയുടെ വാക്കുകൾ ശരിയാണല്ലോ എന്നൊരു ചിന്തയിൽ ഇരിക്കുകയാണ് ലക്ഷ്മിയമ്മ...
ഇതേ സമയം അവർ തന്ന സാരിയും ആഭരണങ്ങളും അഴിച്ചു മാറ്റി, കുളിച്ചു തന്റെ പഴയ ദാവണിയോരെണ്ണം എടുത്തു ഉടുത്തുകൊണ്ട് ഭദ്ര തന്റെ മുറിയിലെ ഭഗവാന്റെ ഫോട്ടോക്ക് മുൻപിൽ വന്ന് നിന്നു...
"എന്നെ കളിപ്പിക്കാണോ ഭഗവാനെ...? മായകഥകളിലെ പോലെ പെട്ടന്നൊരു രാജകുമാരിയുടെ വേഷം തന്ന് സ്വപ്നം കാണാൻ പോലും കഴിയാത്തൊരു രാജകുമാരനെ കൊണ്ട് വിവാഹം കഴിപ്പിച് കണ്ണടച്ചു തുറക്കുമ്പോഴേക്കും എല്ലാം നഷ്ടമായി വീണ്ടുമാ പഴയ വേഷത്തിൽ ആയത് പോലെയാണല്ലോ ഇപ്പൊ ന്റെ ജീവിതം...എന്നാലും സാരല്ല... എല്ലാം ഞാൻ അറിഞ്ഞോണ്ട് തന്നെയല്ലേ...കാത്തിരുന്നോളാം... ആദിയേട്ടൻ എന്നെ സ്നേഹിക്കുന്ന നാള് വരെ....അതിനുള്ള ശക്തിയെനിക്ക് തരണേ...."
പരിഭവം പ്രാർത്ഥനയായി മാറിയപ്പോൾ കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുകി...
അപ്പോഴേക്കും ആശ അവളുടെ മുറിയുടെ വാതിൽക്കൽ വന്നു...
"മോളെ ഭദ്രേ..."
"എന്താ ആശമ്മേ..."
അവൾ വേഗം അവർക്കരികിൽ വന്നു...
"ആഹ്... കുളിച്ചു മാറിയോ... മോളൊരു കാര്യം ചെയ്യ്... ആ ആഭരണങ്ങൾ ഒക്കെ ഇങ്ങേടുത്തിട്ട് വാ... അമ്മ സൂക്ഷിച്ചോളാം... ഈ മുറിയിൽ നിനക്കൊരു അലമാര പോലുമില്ലല്ലോ എടുത്ത് വെക്കാൻ... അമ്മയുടെ മുറിയിലെ അലമാരയിൽ വെച്ചോളാം.. മോൾക്ക് ആവശ്യമുള്ളപ്പോൾ ചോദിച്ചാൽ മതി..."
അത് കേട്ടപാടെ അവൾ ആ ആഭരണങ്ങളും മടക്കി വെച്ച സാരിയും എടുത്തിട്ട് വന്നു...
"സാരി മോള് തന്നെ വെച്ചോ... കല്യാണസാരിയല്ലേ... പിന്നെ നല്ല വിലകൂടിയ സാരിയാ.. സൂക്ഷിച്ച് വെക്കണം കേട്ടോ..."
അതും പറഞ്ഞവർ വരുത്തി തീർത്തൊരു ചിരിയുമായി നടന്നകലുമ്പോൾ അവളൊരു നിശ്വാസത്തോടെ അകത്തേക്ക് പോയി...
അടുക്കളയിൽ നിന്ന് എല്ലാം കേട്ട സീത ദേഷ്യം തീർക്കാൻ എന്നോണം രണ്ട് വിറകിൻ കൊള്ളിയെടുത്തു അടുപ്പിലേക്ക് തിരുകി കുത്തിയിളക്കി....
ഭദ്ര അടുക്കളയിൽ വന്നപ്പോൾ സീതയവളെ ഒന്നും ചെയ്യാൻ വിട്ടില്ല...
"മോളവിടെ മുറിയിൽ പോയിരുന്നോ... ജോലിയൊക്കെ ഞാൻ ചെയ്തോളാം..."
അത് കേട്ടിട്ടും അവിടെ പോയിരിക്കാൻ അവൾക്ക് മനസ് വന്നില്ല...
"അമ്മേ.... ഞാനൊന്ന് പുറത്തോട്ട് പോകുകയാ..."
ഹാളിൽ നിന്നും കേട്ട സ്വരം ആദിയുടേതാണെന്ന് അവൾക് മനസിലായി... ഒന്ന് കാണാനുള്ള കൊതിയോടെ അവൾ അടുക്കള വാതിൽക്കൽ നിന്നൊന്ന് എത്തി നോക്കി...
അപ്പോഴേക്കും അവൻ കാറിന്റെ കീയും കറക്കികൊണ്ട് ഹാളിൽ നിന്ന് പുറത്തേക്കിറങ്ങി കഴിഞ്ഞു....
തുടരും....
റിവ്യൂ തരണേ 🥰🥰
#📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
പേരിനൊരു താലി 💫❣️
"നിന്റെ അച്ഛൻ മരിച്ചതിൽ പിന്നെ, സന്തോഷമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല... മനസ് തുറന്നൊന്നു ചിരിച്ചിട്ട് പോലുമില്ല... അങ്ങനെയുള്ള നിന്റെ അമ്മയ്ക്ക് ഒരല്പം സന്തോഷം നേടികൊടുക്കണം എന്നെന്റെ മോന് തോന്നുന്നില്ലല്ലോ..."
ആശ വരുത്തി തീർത്ത കണ്ണുനീർ മുഴുവൻ സാരി തലപ്പുകൊണ്ട് ഒപ്പിയെടുത്തു...ഏറെ നേരമായി ഈ കണ്ണീർ നാടകം തുടങ്ങിയിട്ട്.. ആദി ഇതെല്ലാം കേട്ടൊരു അസ്വസ്ഥതയോടെ ബെഡിൽ ഇരിക്കുകയാണ്...
"നീയല്ലാതെ എനിക്ക് വേറെയാരാ ഉള്ളത്... ഇപ്പൊ കല്യാണം നടന്നില്ലെങ്കിൽ പിന്നെയങ്ങനെ പെട്ടന്നൊന്നും നടക്കില്ലെന്നാ പണിക്കര് പറയുന്നേ...നിന്റെ കാര്യത്തിൽ ആധിയെടുത്തു നീറി നീറി മരിക്കാനാകും എന്റെ വിധി...!"
"അമ്മേ....!!"
ശാസനയുടെ സ്വരത്തിൽ അവൻ വിളിച്ചു നിർത്തി...
"അമ്മക്കിപ്പോ എന്താ വേണ്ടത്... ഞാൻ ആ ജോലിക്കാരിയെ തലയിൽ ചുമക്കണം.. അതിനല്ലേ ഈ കണ്ണീരും പരിഭവവും.... ശരി.. ഞാൻ തലവെച്ച് തരാം... പക്ഷെ, കാര്യങ്ങൾ ഒക്കെ അവളോടും കൂടി പറയണം... എന്റെ മനസ്സിൽ പോയിട്ട് ഈ മുറിയിൽ പോലും അവൾക്കൊരു സ്ഥാനം ഞാൻ കൊടുക്കില്ല... താലിക്കെട്ട് കഴിഞ്ഞാൽ എന്റെ കൺവെട്ടത്തു പോലും അവളെ കാണരുത്...! അങ്ങനെയാണെങ്കിൽ ഞാൻ സമ്മതിക്കാം..."
അവന്റെ ഉറച്ച വാക്കുകൾ കേട്ടതും ആശയ്ക്ക് ശ്വാസം നേരെ വീണു... തന്റെ ശ്രമങ്ങൾ വിജയം കണ്ടിരിക്കുന്നു... അവർ വേഗം കണ്ണും മുഖവുമൊക്കെ തുടച്ചു...
"ശരി, എല്ലാം നീ പറഞ്ഞപോലെ തന്നെയായിരിക്കും... ഞാൻ ഇക്കാര്യം അമ്മയോടൊന്ന് പറയട്ടെ..."
അവർ തിടുക്കത്തോടെ താഴേക്ക് ഇറങ്ങിയോടി... ആദി വല്ലാത്തൊരു മനപ്രയാസത്തോടെ മുറിയിലെ ജനലോരത്ത് വന്നൊരു സിഗരറ്റ് എടുത്ത് പുകച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു...
"എടി പൂവാലി...മര്യാദക്ക് നടന്നില്ലെങ്കിൽ ചെവിക്ക് പിടിച്ചു കിഴുക്കും ഞാൻ... നിന്റെ പുറകെ ഓടാനേ വേറെയാളെ നോക്ക്...."
പുല്ല് മേയ്ക്കാൻ കൊണ്ട് പോയി തിരിച്ചു കൊണ്ട് വരുന്ന പയ്യിനോട് പുന്നാരം പറയുന്നവളെ കണ്ടതും അവൻ ആ സിഗരറ്റ് താഴെയിട്ട് ചവിട്ടിയമർത്തി ജനൽ അടച്ചു കളഞ്ഞു...
"മോളെ ഭദ്രേ... ഒന്നിങ്ങു വന്നേ..."
പയ്യിനെ തൊഴുത്തിൽ കൊണ്ട് പോയി കെട്ടി തിരികെ വന്ന് കയ്യും മുഖവും കഴുകുന്നവളെ വടക്കേ ഉമ്മറത്ത് വന്ന് നിന്ന് വിളിക്കുകയാണ് ആശ...
അവരുടെ പതിവില്ലാത്ത മോളെയെന്നുള്ള വിളിയിൽ അതിശയിച്ചു കൊണ്ട് ഭദ്ര അവരോടൊപ്പം അകത്തേക്ക് നടന്നു...
അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന സീത അത് ശ്രദ്ധിക്കാതിരുന്നില്ല...
"എന്താ ആശമ്മേ...?"
ആശയുടെ മുറിയിൽ അവരുടെയും ലക്ഷ്മിയമ്മയുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് തെല്ലൊരു പരിഭ്രമത്തോടെ നിൽക്കുകയാണ് ഭദ്ര...
"ഞാനൊരു കാര്യം പറഞ്ഞാൽ നീ എതിരൊന്നും പറയരുത്..."
ആശമ്മയുടെ മുഖവുര കേട്ടപ്പോൾ അവൾക്ക് കാര്യം പിടികിട്ടിയില്ല... അവരെന്ത് പറഞ്ഞാലും താൻ എതിര് പറയാറില്ല... പിന്നെയെന്താണിപ്പോൾ പ്രത്യേകമായൊരു പറച്ചിൽ....
"മോളെ... ആരോരുമില്ലാതെ ഈ തറവാട്ടിൽ ഒരാശ്രയം ചോദിച്ചു വന്നവളാ നിന്റെയമ്മ കല്യാണി... ആ കല്ല്യാണിക്ക് അവള് മരിക്കുവോളം അഭയവും ആശ്രയവും നൽകിയതും അവള് പോയേപ്പിന്നെ മകളായ നിന്നെ സംരക്ഷിക്കുന്നതും ഈ കാവുമ്പാട്ടുകാരാ.... അങ്ങനെയുള്ള ഞങ്ങൾക്ക് ഇന്നിപ്പോ നിന്റെയൊരു സഹായം വേണ്ടി വന്നിരിക്കുകയാ..."
"എന്താ ആശമ്മേ....എനിക്കൊന്നും മനസ്സിലാവുന്നില്ല..."
അവളുടെ മുഖത്ത് പരിഭ്രമമേറി....
"എന്റെ മകൻ ആദിയുടെ ജാതകത്തിൽ എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഉണ്ട്...അതുകൊണ്ട് പൊരുത്തമില്ലാത്ത ജാതകം ചേർത്ത് വെച്ചാൽ അവനെന്തെങ്കിലും ജീവഹാനി സംഭവിക്കാനിടയുണ്ടെന്നാ പണിക്കര് പറയുന്നത്... പക്ഷെ... നിന്റെ ജാതകം അവനുമായി ചേരും... പൊരുത്തം നോക്കാൻ വേണ്ടിയാ ഞാനിന്നലെ നിന്റെ ജാതകം വാങ്ങിയത്... നല്ല പൊരുത്തമുണ്ടെന്നാ പണിക്കര് പറഞ്ഞത്... പക്ഷെ എത്രയും പെട്ടന്ന് വിവാഹം നടത്തണം...അതുകൊണ്ട് നിന്നെ ആദിക്ക് വേണ്ടി ആലോചിക്കാമെന്നാ ഞങ്ങളുടെ തീരുമാനം...നിന്നോട് ഇതേ കുറിച്ച് പറയാനാ ഞാൻ വിളിച്ചത്..."
കേട്ടതത്രയും വിശ്വസിക്കാൻ ആകാതെ തരിച്ചു നിൽക്കുകയാണ് ഭദ്ര....
"പക്ഷെ ഒരു പ്രശ്നമുണ്ട്...."
ആശമ്മയുടെ മുഖത്തെ വല്ലായ്മ കണ്ടവൾ സംശയഭാവത്തിൽ നോക്കി...
"ആദിക്ക് ഈ ബന്ധത്തോട് എതിർപ്പുണ്ട്... നിന്നെ ഭാര്യായിട്ട് കാണാൻ കഴിയില്ലെന്നാ അവൻ പറയുന്നത്.. പക്ഷെ ഒരുവിധത്തിൽ ഞാൻ അവനെ സമ്മതിപ്പിച്ചെടുത്തു... ഒടുക്കം എന്റെ നിർബന്ധം കൊണ്ട് അവൻ സമ്മതിച്ചിരിക്കുകയാ... പക്ഷെ ഒരു നിബന്ധനയോടെ...."
ആശയുടെ കുടിലത നിറഞ്ഞ വാക്കുകൾ ഓരോന്നും കേട്ട ഞെട്ടലിൽ അതിലെ ദുരുദ്ദേശങ്ങളൊന്നും അറിയാതെ തരിച്ചു നിൽക്കുകയാണ് അവൾ....
"വിവാഹശേഷം അവനായിട്ട് തോന്നും വരെ നിന്നെ സ്വീകരിക്കാൻ കഴിയില്ലെന്നതാണ് അവന്റെ നിബന്ധന... അതുവരെ യാതൊരു ബന്ധവും ഇല്ലാതെ ഇപ്പോഴുള്ള പോലെ തന്നെ കഴിയണമെന്ന്... പക്ഷെ കഴുത്തിൽ അവന്റെ താലിയുണ്ടാകും..."
ഭാവമാറ്റങ്ങൾ ഏതുമില്ലാതെ ആശ പറഞ്ഞു നിർത്തിയതും ഭദ്ര ഞെട്ടി തരിച്ചു നിന്നു....
"ഞാൻ എന്താ വേണ്ടത് മോളെ... ഇതെല്ലാം അറിഞ്ഞപ്പോൾ നിന്നോട് തന്നെ എല്ലാം പറയണമെന്ന് തോന്നി... ഇനി എന്നേ.. അല്ല ഈ തറവാടിനെ തന്നെ രക്ഷിക്കാൻ നിന്നെക്കൊണ്ടേ കഴിയൂ... ഈ ധനുമാസം തീരും മുൻപേ വിവാഹം നടത്തിയില്ലെങ്കിൽ ഇനി നടക്കില്ലത്രേ.... അതുകൊണ്ട് ഇനിയൊരു പെണ്ണിനെ തിരഞ്ഞു പോകാനും പറ്റില്ല... നിന്റെ ജാതകം നല്ല പൊരുത്തവുമുണ്ട്... അതുകൊണ്ട് മറ്റൊന്ന് ആലോചിക്കേണ്ട എന്നാ എന്റെ മനസ് പറയുന്നത്...."
പണിക്കർ പറഞ്ഞതും തങ്ങളായിട്ട് മെനഞ്ഞെടുത്തതും എല്ലാം കൂട്ടികലർത്തി അവൾക്ക് മുന്നിൽ തന്റെ മനോവിഷമം അത്രയും ചൊരിഞ്ഞ് ആശ കണ്ണുകൾ തുടച്ചു...
"ഈ അമ്മ വേണമെങ്കിൽ നിന്റെ കാല് പിടിക്കാം... മോള് ഈ വിവാഹത്തിന് സമ്മതിക്കണം...."
അത്രയും പറഞ്ഞവർ മുന്നോട്ട് വന്നതും ഭദ്രയൊരു പിടിച്ചിലോടെ പുറകിലേക്ക് നീങ്ങി...
"അയ്യോ.. എന്തായിത് ആശമ്മേ.... ഈയൊരു കാര്യവും പറഞ്ഞ് ആശമ്മ ന്റെ കാലിൽ വീഴാനോ... പാടില്ല... അതിനുമാത്രം ആളൊന്നും ഇല്ല്യ ഈ ഭദ്ര...."
അവരെ തടഞ്ഞുകൊണ്ട് അവൾ ഒന്നാലോചിച്ചു...
ഏറെ നാളായി മനസ്സിലുള്ള മോഹമാണ് ആദീശ്വർ... ഇന്നലെ കൂടി അവൻ വന്നിറങ്ങിയപ്പോൾ ഭാഗവാനോട് പറഞ്ഞതേയുള്ളു ആരോരും അറിയാതെ ഞാൻ ഉള്ളിലിട്ടു സ്നേഹിച്ചോളാമെന്ന്... എന്നിട്ടിപ്പോ ഭാഗവാനായിട്ട് തന്നെ...തന്റെ ഉള്ളം കയ്യിൽ വെച്ച് തരുമ്പോലെയാണ് അവൾക്ക് തോന്നിയത്... പക്ഷെ ആദിയേട്ടന് തന്നെ ഇഷ്ടമില്ലെന്ന്.... അതെങ്ങനെ ശരിയാകും.. തന്നെ ഇഷ്ടമില്ലാത്തൊരു ആളുടെ താലി കഴുത്തിൽ അണിയുന്നതെങ്ങനെയാ...
"ആദിയേട്ടന് എന്നേ ഇഷ്ടമില്ലെങ്കിൽ എങ്ങനെയാ ആശമ്മേ ഈ കല്യാണം നടക്കാ...?"
ഉള്ളിൽ വന്ന സംശയം മറച്ചു വെക്കാതെയവൾ ചോദിച്ചു...
"മോളെ ആദിക്ക് നിന്നോട് ഇപ്പോൾ ഇഷ്ടമില്ലെന്നത് നേരാ... പക്ഷെ, നാളെയൊരിക്കൽ അവൻ നിന്നെ സ്നേഹിക്കും... ആ ഉറപ്പ് എനിക്കുണ്ട്... നല്ലവളാ നീ... നിന്നെപ്പോലെ ഒരു പെണ്ണിനെ അവന് കിട്ടുന്നത് തന്നെ വലിയ കാര്യാ... അവൻ നിന്നെ
അംഗീകരിക്കും വരെ നീയൊന്ന് കാത്തിരിക്കേണ്ടി വരും... പക്ഷെ ഇപ്പോൾ അതിനേക്കാൾ വലുത് അവന്റെ ജീവന്റെ കാര്യമല്ലേ മോളെ... നീയൊന്ന് പാതി സമ്മതം മൂളിയാൽ തന്നെ ബാക്കി എല്ലാം ഈയമ്മ ശരിയാക്കാം..."
അമ്മയെന്നുള്ള അവരുടെ സംബോധനയിൽ അവളുടെ മനസ് ഉറച്ചു കിടന്നു... എന്തോ ആരുമില്ലാത്ത തനിക്ക് ആരൊക്കെയോ ഉണ്ടാകാൻ പോകുന്നുവെന്നൊരു വ്യാമോഹം ആ പെണ്ണിന്റെ ഉള്ളിൽ മൊട്ടിട്ടു തുടങ്ങി, മുന്നിൽ ഒരുങ്ങുന്നതൊരു മാന്ത്രിക കളിക്കളമാണെന്നും താൻ അതിലെ വെറുമൊരു കരുവാണെന്നും അറിയാതെ തന്നെ അവൾ മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തു കഴിഞ്ഞു...
"എനിക്ക് സമ്മതമാണ് ആശമ്മേ...!! ഞാൻ കാരണം ആദിയേട്ടന്റെ ജീവിതം രക്ഷപ്പെടുമെങ്കിൽ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്....!!!"
അവളുടെ ഉറച്ച വാക്കുകൾ കേട്ടതും ആശയും ലക്ഷ്മിയമ്മയും പരസ്പരം നോക്കി നിഗൂഢമായൊന്ന് ചിരിച്ചു....
പെട്ടന്നൊരു നിമിഷം കൊണ്ട് തന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ചൊരാ തീരുമാനം ഓർത്തുകൊണ്ട് ഭദ്ര അടുക്കളയിലേക്ക് നടന്നു...
അവൾക്കെന്തോ ഒന്നുമങ്ങോട്ട് വിശ്വാസമായില്ല... സ്വയം ഇടത്തെ കൈത്തണ്ടയിൽ ഒന്ന് നുള്ളി നോക്കി... നോവുന്നുണ്ട്... സ്വപ്നമല്ലെന്ന് വ്യക്തം...
ഞാനിത് വിശ്വസിച്ചോട്ടെ ഭഗവാനെ...പതിയെ അവൾ പുറത്തേക്ക് നടക്കാനൊരുങ്ങിയതും.. യന്ത്രികമായി നടന്നുവരുന്നവളെ നോക്കി സീത അതിശയിച്ചു...
"എന്താ ഭദ്രേ.. എന്തിനാ ആശേടത്തി വിളിച്ചത്...?"
അവർ കാര്യം തിരക്കിയപ്പോൾ അവൾ ഓടി വന്നവരെ കെട്ടിപിടിച്ചു... പിന്നെ അതെ നിൽപ്പിൽ കാര്യമങ്ങു പറഞ്ഞു...
"എന്നിട്ട് നീ സമ്മതിച്ചോ??"
എല്ലാം കേട്ടൊരു പിടച്ചിലോടെയാണ് സീതയുടെ ചോദ്യം...
"മ്മ്ഹ്ഹ്... സമ്മതിച്ചു..."
"അത് വേണ്ടായിരുന്നു കുട്ടി... നല്ലപോലെ ആലോചിച്ചിട്ട് മതിയായിരുന്നു അങ്ങനെയൊരു തീരുമാനം..."
സീതയുടെ ആശങ്ക കലർന്ന വാക്കുകൾ കേട്ട് ഭദ്ര മുഖമുയർത്തി നോക്കി...
"എന്താ സീതമ്മേ...ആദിയേട്ടൻ എന്നേ കല്യാണം കഴിക്കുന്നത് സീതമ്മയ്ക്ക് താല്പര്യം ഇല്ലേ...?"
"അതുകൊണ്ടല്ല മോളെ... എന്തോ ഇക്കാര്യം ശരിയായിട്ട് തോന്നുന്നില്ല എനിക്ക്... ആദിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടും അവര് ഇങ്ങനയൊരു വിവാഹം നടത്തുന്നെങ്കിൽ അവന്റെ ജീവനെകുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളു... അവിടെ നിന്നെക്കുറിച്ചു പോലും ആലോചിക്കുന്നില്ല എന്നാ എനിക്ക് മനസ്സിലായത്...കാര്യം നമുക്ക് അന്നം തരുന്നത് ഇവരാ.. പക്ഷെ, അതിനു പകരം സ്വന്തം ജീവിതം തന്നെ അവർക്കു തീറെഴുതി കൊടുക്കാന്നു പറഞ്ഞാൽ... വേണ്ടായിരുന്നു മോളെ..."
താൻ പെറ്റതല്ലെങ്കിൽ പോലും ഭദ്രയോട് അവർക്കുള്ള മാതൃവാത്സല്യമത്രയും ആ വാക്കുകളിൽ പ്രകടമായിരുന്നു...
"ഈ തറവാട്ടിലെ സ്ഥാനമാനങ്ങൾ ഒന്നും മോഹിച്ചിട്ടല്ല അമ്മേ... സത്യം പറഞ്ഞാൽ ആദിയേട്ടനോട് എനിക്കൊരു കുഞ്ഞിഷ്ടമുണ്ട്... പക്ഷെ ഇതിപ്പോ ഞാനൊന്ന് സമ്മതം മൂളിയാൽ ആദിയേട്ടന് ആപത്തൊന്നും വരാതെ കഴിയുമല്ലോ എന്ന് കരുതിയാ ഞാൻ സമ്മതിച്ചത്... പിന്നെ... എന്റെ കഴുത്തിലൊരു താലി കെട്ടി കഴിഞ്ഞാൽ എന്നെങ്കിലും ആദിയേട്ടൻ എന്നെ സ്നേഹിച്ചു തുടങ്ങിയാലോ..."
അവളുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് സീത അവളുടെ മുടിയിൽ തലോടി...
പാവം കുട്ടി... അവൾ പറയുന്നത് നേരാണ്... നാളെയൊരിക്കൽ അവൻ ഭദ്രയെ സ്നേഹിച്ചു തുടങ്ങിയാൽ ഈ പാവത്തിന് പിന്നെ ഈയൊരു അടുക്കളയിൽ കിടന്ന് കഷ്ടപ്പെടേണ്ടി വരില്ല... എന്നാലും അതിനെത്ര നാൾ കാത്തിരിക്കേണ്ടി വരും...
ഉള്ളിലെ ആശങ്കയോടെ സീതയങ്ങനെ നിൽക്കെ ഭദ്ര തന്റെ മുറിയിലേക്ക് പോയി...
അടുക്കളയുടെ എതിർവശമുള്ള കുഞ്ഞൊരു ഇടനാഴിയുടെ തൊട്ടടുത്താണ് അവളുടെ മുറി..അതിനടുത്ത മുറിയാണ് സീതയുടെ....
മുറിയിൽ കയറി ജനലിനോരംവെച്ചിരിക്കുന്ന ഭഗവാന്റെ ഫോട്ടോയെടുത്തു അവൾ ഏറെ ഭംഗിയായൊന്ന് പുഞ്ചിരിച്ചു...
"അങ്ങനെ എന്റെ കയ്യിൽ തന്നെ കൊണ്ട് വന്നു തന്നൂലെ... എനിക്കങ്ങോട്ട് വിശ്വസിക്കാനേ പറ്റുന്നില്ല... ആകാശത്തെ അമ്പിളി മാമനെ കയ്യെത്തിച്ചു തൊടാൻ പോവാ ഈ ഭദ്ര... അപ്പോഴും കയ്യിലെടുക്കാൻ പറ്റില്ലാട്ടോ... അതിന് അമ്പിളി മാമൻ കൂടി സമ്മതിക്കണം..."
അവളൊന്ന് ചിരിച്ചു...
"എങ്ങനെയാ നന്ദി പറയാന്ന് എനിക്കറിയില്ല ഭഗവാനെ... എത്രയും വേഗം ആ മനസ്സിൽ എനിക്കൊരു സ്ഥാനം തരണേ..."
കണടച്ച് പ്രാർത്ഥിക്കുമ്പോൾ, പണ്ട് മുതലേ തറവാട്ടിലെ കുട്ടികൾക്ക് പങ്കു വെച്ച് കിട്ടുന്നതിൽ നിന്ന് തനിക്ക് കൂടി കൊണ്ട് വന്ന് തരുന്ന ആദിയേട്ടന്റെ മുഖമായിരുന്നു... അന്ന് ആ മനസ്സിൽ തന്നോട് ഏറെയിഷ്ടമുണ്ടെന്ന് ഭദ്ര സ്വയം വിശ്വസിച്ചിരുന്നു... വളർന്നു വലിയ ആളായപ്പോൾ ആ അടുപ്പമൊട്ടും ഇല്ലാതായി...
കാവുമ്പാട്ടെ ആദീശ്വർ മഹാദേവ് കഴിവുറ്റൊരു വക്കീലും... ഭദ്ര വെറുമൊരു വാല്യക്കാരിയുമായി പോയി....
എന്നെങ്കിലും അവൻ തന്നെ സ്നേഹിക്കുമെന്ന് മാത്രം അവളുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു...
തുടരും...
വായനക്കാരെ.. ഇഷ്ടമായാൽ രണ്ട് വാക്ക് കുറിക്കണെ..🥰🥰
#💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💌 പ്രണയം
പേരിനൊരു താലി 💫❣️
"എന്തായാലും ആദിയെ കൊണ്ട് ഇക്കാര്യം സമ്മതിപ്പിച്ചെടുത്തെ പറ്റു... പിന്നെ തത്കാലം ഈ തറവാട്ടിൽ ഉള്ളവരല്ലാതെ മറ്റാരും ഇങ്ങനെയൊരു വിവാഹത്തെ കുറിച്ച് അറിയാൻ പാടില്ല.... കേട്ടോ..."
ലക്ഷ്മിയമ്മയുടെ വാക്കുകൾ കേട്ടൊരു അനുസരണയോടെ ആശ തലയനക്കി....
മുറിയിൽ അമ്മയുടെ പഴയ തടിപ്പെട്ടിയിൽ ആകെയൊന്ന് തിരഞ്ഞപ്പോൾ അല്പം പൊടിപിടിച്ച തന്റെ ജാതകം കിട്ടി... ഭദ്ര അതൊന്ന് തട്ടി കുടഞ്ഞു ആശയുടെ കയ്യിൽ കൊണ്ട് പോയി കൊടുത്തു...
പിന്നെ ചൂലും മോപ്പൂമെല്ലാം എടുത്തുകൊണ്ടു മുകളിലെ ആദിയുടെ മുറിയിലേക്ക് പോയി...
ആദിയും ആശയുമല്ലാതെ മറ്റാരും ആ മുറിയിൽ കയറാറില്ല.... പിന്നെയും ആ മുറിയിൽ കയറുന്നത് ഭദ്രയാണ്... അടിച്ചു തെളിക്കാരിയുടെ അവകാശം... അതേ അവകാശത്തോടെ അവൾ ആ വാതിൽ മലർക്കേ തുറന്നു....
അതിനകത്തു ആദിയുടെ സാമിപ്യം തോന്നിക്കും വിധം അവന്റെ പെർഫ്യൂമിന്റെ സുഗന്ധം അവളെ വന്നു പൊതിഞ്ഞു... ഒപ്പം ഒരേരികിലായി വെച്ചിട്ടുള്ള ബുക്ക് ഷെൽഫിൽ നിന്നുമുള്ള പുസ്തകങ്ങളുടെ മനം മയക്കുന്ന ഗന്ധവും....
അകത്തേക്ക് കടന്ന് വാതിൽ ചാരിയവൾ ആ മുറിയാകെ അടിച്ചു വാരി വൃത്തിയാക്കി...
ഇടയ്ക്കിടെ ടേബിളിൽ വെച്ചിരിക്കുന്ന അവന്റെ ഫോട്ടോ സ്റ്റാൻഡിലേക്ക് നോട്ടം ചെന്നെത്തും...അതൊന്ന് കയ്യിലെടുക്കാൻ വല്ലാത്ത മോഹമുണ്ട്... പക്ഷെ ആരെങ്കിലും കണ്ടാലോ എന്ന ഭയമാണ്....
ഒരിളം നിറത്തിലുള്ള ഷർട്ട് ഇട്ട്, ചിരിയോടെ നിൽക്കുന്ന ആദീശ്വറിന്റെ ഫോട്ടോ....
"അതേയ്... എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ... പെൺകുട്ട്യോള് പണിയെടുക്കുന്നത് കണ്ടിട്ടില്ലേ... ഇങ്ങനെ നോക്കി നിന്നാൽ എനിക്ക് പണിയെടുക്കാൻ കുറച്ച് കഷ്ടമാണേയ്.... ഒന്നങ്ങോട്ടോ ഇങ്ങോട്ടോ നോട്ടം മാറ്റിക്കൂടെ....?"
അതും പറഞ്ഞവൾ ഇടുപ്പിൽ കയ്യും കുത്തിങ്ങനെ നിൽക്കും...
"ആദിയേട്ടാ.... നിങ്ങളോടാ പറയുന്നേ....!"
മുഖത്തൊരു കള്ളപരിഭവം വരുത്തി അത്രയും പറഞ്ഞു കഴിഞ്ഞതും താൻ എന്തൊക്കെയാണ് പറയുന്നതെന്ന ചിന്തയിൽ പെട്ടന്നവൾ നാക്ക് കടിച്ചു... പിന്നെ ഒരു പൊടി പോലും തൊട്ടെടുക്കാൻ ഇല്ലാത്ത വിധം ആ മുറി വൃത്തിയാക്കി അവിടെ നിന്നും താഴെക്കിറങ്ങി... ഡൈനിംഗ് ടേബിളിൽ ഇരുന്നെല്ലാവരും ഊണ് കഴിക്കുകയാണ്... അപ്പോഴാണ് ചൂലും മോപ്പും ബക്കറ്റുമെല്ലാം കൊണ്ട് അവളുടെ വരവ്...
അബദ്ധം പിണഞ്ഞത് പോലെ അവൾ നിന്നൊന്നു പരുങ്ങി...
"ഛേ... അശ്രീകരം... ആളുകൾ ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ കൂടെയാ ചൂലും വെള്ളവുമായി വന്നു നിൽക്കുന്നെ... പോ അപ്പുറത്തോട്ട്...."
ശിവാനന്ദന്റെ ഭാര്യ ജയശ്രീ ഉച്ചത്തിൽ പറഞ്ഞതും ചൂൽ പിറകിലേക്ക് പിടിച്ചുകൊണ്ടു അവൾ അവിടെ നിന്നും ഓടി.... അവളുടെയാ പ്രവർത്തി കണ്ട ലക്ഷ്മിയമ്മ ഏറിയ ഗൗരവത്തോടെ ആശയെ ഒന്ന് നോക്കി... അവർ അപ്പോഴുമൊരു വല്ലായ്മയിൽ ആണ്...
കാവുമ്പാട്ടെ തറവാട്ടിലെ വെറുമൊരു ജോലിക്കാരി, അത്രയേ ഉള്ളൂ ഭദ്ര... പഠിപ്പും കുറവാണ്... ഇവിടെയാർക്കും അവളോട് പ്രത്യേകിച്ചൊരു ഇഷ്ടവുമില്ല... അങ്ങനെയുള്ളൊരു പെണ്ണിനെ വക്കീലായ തന്റെ മകന് വേണ്ടി ആലോചിക്കാൻ പോവുകയാണെന്ന് ബാക്കിയുള്ളവരോട് എങ്ങനെ പറയുമെന്നൊരു സങ്കോചതിൽ ഇരിക്കുകയായിരുന്നു ആശ...
💫💫💫💫💫💫
വൈകുന്നേരത്തോടെ ആദീശ്വർ എത്തി... അവൻ എറണാകുളത്താണ് വർക്ക് ചെയ്യുന്നത്... ഇനിയങ്ങോട്ട് ചെറിയമ്മാവന്റെ കമ്പനിയിൽ ലീഗൽ അഡ്വൈസർ ആയി വർക് ചെയ്യാമെന്നൊരു തീരുമാനത്തിൽ ആണ് ഇത്തവണ നാട്ടിൽ എത്തിയത്...
ആദീശ്വറിന്റെ കാർ കാവുമ്പാട്ടെ മുറ്റത്ത് വന്നു നിൽക്കുമ്പോൾ മുറ്റത്തെ പൂച്ചെടികൾ നനച്ചുകൊണ്ട് നിൽക്കുകയാണ് ഭദ്ര...
അവനെ കാത്തെന്ന പോലെ ഉമ്മറത്തിരിക്കുന്ന ആശയും ലക്ഷ്മിയമ്മയും അവൻ വന്നത് കണ്ടപാടെ എഴുന്നേറ്റ് വന്നു...
കാറിൽ നിന്നിറങ്ങി വരുന്ന രൂപം കണ്ടു ഭദ്രയുടെ കണ്ണുകൾ അവളറിയാതെ തന്നെ വിടർന്നു പോയി...
ദേവഗണത്തിൽ ആണെങ്കിൽ ഇന്ദ്രനെന്ന് പറയാം...അത്രയേറെ വശ്യമായ സൗന്ദര്യം....അത്യാവശ്യം ഉയരവും അതിനൊത്ത ശരീരവുമായി വെളുത്തു മിനുത്തൊരുവൻ...താടിയും മീശയുമൊക്കെയുള്ള മുഖത്ത് സദാ ഗൗരവഭാവമാണ്... എന്നാൽ ചിരിക്കുമ്പോൾ മാത്രം ഇടത്തെ കവിളിലൊരു നുണക്കുഴി തെളിഞ്ഞു കാണാറുണ്ട്...
ആദിയെ കണ്ടപാടേ ആശ ഓടി വന്നവനെ കെട്ടിപിടിച്ചു... മുത്തശ്ശിയും അമ്മയും കൂടി അവനെ പൊതിഞ്ഞു പിടിച്ച് അകത്തേക്ക് കൊണ്ട് പോകുമ്പോൾ ഭദ്രയുടെ മുഖമൊന്ന് വല്ലാതായി... നോക്കില്ലെന്ന് അറിയാം... അല്ലെങ്കിലും ഇത്രേം വലിയൊരാൾക്ക് തന്നെയൊന്ന് നോക്കേണ്ട കാര്യമില്ലല്ലോ...
"മനസിന്ന് പറിച്ചു കളയാൻ തോന്നുന്നില്ല ഭഗവാനെ... ഒന്നുല്ലേലും നാലഞ്ച് കൊല്ലമായി മനസിലിട്ട് കൊണ്ടു നടക്കുവല്ലേ ഞാൻ... നിക്ക് കിട്ടില്ലാന്ന് അറിയാം.. അല്ലെങ്കിലും മോഹിക്കണതൊക്കെ കിട്ടാൻ ഞാൻ കാവുമ്പാട്ടെ പേരക്കുട്ടിയല്ലല്ലോ.... ന്നാലും എനിക്കിഷ്ടാ ഇപ്പൊ വന്ന മുതലിനെ.... ആർക്കും ഒരു ശല്യോം ഇല്ല്യാണ്ട് ഞാൻ എന്റെ മനസിലിട്ടു സ്നേഹിച്ചോളാം...."
പെട്ടന്നവൾ സ്വബോധം വന്നു സ്വയം തലക്കിട്ടൊന്ന് കൊട്ടി...
💫💫💫💫💫💫
"നടക്കില്ലെന്നു പറഞ്ഞാൽ നടക്കില്ല....!!! അമ്മയ്ക്ക് ബുദ്ധിയും വിവരവുമൊക്കെ പോയോ....??? പത്തിരുപത് കൊല്ലമായിട്ട് ഞാൻ കാണുന്ന വാല്യകാരികുട്ടിയാ അവള്... അവളെ എന്നോട് തന്നെ വിവാഹം ചെയ്യാൻ പറയാൻ അമ്മയ്ക്ക് നാണമില്ലേ... ഒന്നുമില്ലെങ്കിൽ ഈ തറവാടിന്റെ അന്തസ്സ് നോക്കണ്ടേ....???"
ആദിയുടെ സ്വരം ഉയർന്നു കേട്ടതും ആശ വേഗം പോയി വാതിൽ ചാരി, ലക്ഷ്മിയമ്മ ഹാളിൽ ഇരിപ്പുണ്ട്...അമ്മ കേൾക്കണ്ട എന്നൊരു ചിന്തയിൽ അവർ അവനെ പിടിച്ചു ജനലിനോരം കൊണ്ട് പോയി...
"ഞാൻ പറയുന്നതൊന്ന് കേൾക്ക് ആദി.... അവളെ വിവാഹം കഴിച്ച് കൂടെ താമസിക്കാൻ അല്ല... പേരിനൊരു താലിയിട്ട് ഒരു ചടങ്ങ് മാത്രം... നിന്റെ ജാതകത്തിലെ ദോഷമങ്ങു മാറാൻ വേണ്ടിയിട്ടാണ്... പണിക്കര് പറഞ്ഞ പരിഹരമാണ് ആദി...വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാൽ നമുക്ക് ഈ ബന്ധം ഒഴിവാക്കാം..."
"അമ്മയെന്തൊക്കെ പറഞ്ഞാലും ശരി, ഇത് നടക്കില്ല... അവളെ പോലൊരു പെണ്ണിനെ എന്റെ ഭാര്യയായി കാണാൻ എനിക്ക് ബുദ്ധിമുട്ടാണ്...അടുക്കളകാരിയെ മരുമകൾ ആയി കാണാൻ അമ്മയ്ക്ക് കഴിയുമോ...??"
അവന്റെ ചോദ്യത്തിന് മുന്നിൽ ആശ തലകുനിച്ചു...
"മുത്തശ്ശി സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ...??"
"അമ്മയ്ക്ക് എതിർപ്പൊന്നും ഇല്ലാ..."
"ഓഹോ...അപ്പോൾ എല്ലാവരും കൂടിയുള്ള പ്ലാൻ ആണല്ലേ... ഞാൻ മുത്തശ്ശിയോട് ഒന്ന് സംസാരിക്കട്ടെ...."
അതും പറഞ്ഞവൻ വാതിൽ തുറന്ന് പുറത്തേക്ക് പോകുമ്പോൾ ആശ പുറകെ ഓടിച്ചെന്നു...
"ഞാൻ ഈ കേട്ടത് സത്യമാണോ... ഇവിടുത്തെ ജോലിക്കാരിയെ എന്റെ തലയിൽ കെട്ടി വെക്കണമെന്ന് അമ്മ പറയുന്ന തീരുമാനത്തിന് മുത്തശ്ശിയും സപ്പോർട്ട് ആണോ..??"
മുഖവുരയൊന്നും ഇല്ലാതെ അവൻ നേരെ വന്നു ചോദിച്ചതും ലക്ഷ്മിയമ്മയ്ക്ക് എന്തോ ആദ്യമായി കൊച്ചുമകന്റെ മുന്നിൽ നിൽക്കാനൊരു പരവേശം തോന്നി...
"അത്.. മോനെ... നീയൊന്ന് സമാധാനപെട്... നിന്റെ ജാതകത്തിൽ ദോഷമുള്ളത് കൊണ്ട് പണിക്കര് പറഞ്ഞിട്ടാ അമ്മയും മുത്തശ്ശിയും ഇങ്ങനെയൊരു തീരുമാനം എടുത്തത്.. അതുകൊണ്ട് നീ എതിരൊന്നും പറയാതെ ഈ വിവാഹത്തിന് സമ്മതിക്കണം..."
"പക്ഷെ, മുത്തശ്ശി... അവളെപോലൊരു പെണ്ണിനെ ഞാൻ എങ്ങനെയാ ഭാര്യയായിട്ട്... ഇല്ലാ എനിക്ക് പറ്റില്ല..."
"അതിന് നീയവളെ ഭാര്യയായി കൊണ്ട് നടക്കേണ്ട കാര്യമില്ല. കാര്യങ്ങൾ എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി പേരിനൊരു താലികെട്ട് മാത്രം നടത്താം.. പിന്നെ പണിക്കര് പറഞ്ഞ ദോഷം തീർത്തുകളയാൻ വേണ്ടി അവളെയങ്ങു ഒഴിവാക്കാം..."
അത് മാത്രം ആദിക്ക് ദഹിച്ചില്ല... അങ്ങനെ കളിപ്പാവ പോലെ ഒരു പെണ്ണിന്റെ ജീവിതം വെച്ച് അമ്മാനമാടാൻ അവന്റെ മനസ് അനുവദിച്ചില്ലെന്ന് വേണം പറയാൻ...
"മോനെ ആദി... നീയൊന്ന് സമ്മതിക്കെടാ... നമ്മുടെ തറവാട്ടിൽ ഉള്ളവരല്ലാതെ മറ്റാരും ഈ വിവാഹത്തെ കുറിച്ച് അറിയില്ല അതുകൊണ്ട് അവൾ നിന്റെ ഭാര്യയാണെന്ന് ആരും അറിയാൻ പോകുന്നില്ല..."
ആശ അവസാന പ്രതീക്ഷ പോലെ അവനോട് പറയുമ്പോൾ ആദി എന്തോ ആലോചിക്കുകയായിരുന്നു...
"നീയൊന്ന് സമ്മതം മൂളിയാൽ എത്രയും പെട്ടന്ന് നമുക്കാ ചടങ്ങ് നടത്താം...നമുക്ക് മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയുമില്ല....! "
ആദിയൊന്നും മിണ്ടാതെ വല്ലാത്തൊരു ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി...
ആശയും ലക്ഷ്മിയമ്മയും ഒട്ടൊരു വല്ലായ്മയോടെ പരസ്പരം നോക്കി....
"അമ്മായിതെന്തൊക്കെയാ പറയുന്നത്... ആദിയെ പോലൊരു പയ്യന് ആ അടിച്ചു തളിക്കാരിയെ ആലോചിക്കാൻ മാത്രം തരംതാണോ കാവുമ്പാട്ടെ ലക്ഷ്മിയമ്മ...? ഈ വിവാഹമെങ്ങാൻ നടന്നാൽ നാലാളുടെ മുഖതെങ്ങനെ നോക്കും??"
കാര്യങ്ങൾ എല്ലാമറിഞ്ഞപ്പോൾ ശിവാനന്ദൻ ലക്ഷ്മിയമ്മക്ക് നേരെ സ്വരമുയർത്തി...
അയാളുടെ അതേ ചിന്തയും ഭാവവുമായി ഭാര്യ ജയശ്രീയും തൊട്ടടുത്ത് നിൽപ്പുണ്ട്...
"ഒന്നുമില്ലെങ്കിൽ നമ്മുടെ അഞ്ജു മോളെ ആലോചിച്ചുടെ.... അവളും ഒരു കണക്കിന് അവന്റെ മുറപെണ്ണല്ലേ...?"
"ശിവാ... നീയെന്തറിഞ്ഞിട്ടാ ഈ പറയുന്നത്... അവന്റെ ജാതകത്തിൽ പ്രശ്നമുള്ളത് കൊണ്ടല്ലേ ഞങ്ങൾ ഇങ്ങനെയൊരു കാര്യം തീരുമാനിച്ചത്... നമ്മുടെ കുട്ടിയെ തന്നെ അറിഞ്ഞുകൊണ്ട് കുരുതി കൊടുക്കാൻ പറ്റുമോ....?"
ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും അയാളൊന്ന് പരുങ്ങി...
"അ.. അങ്ങനെ ആണെങ്കിൽ മറ്റാരെയെങ്കിലും കണ്ടെത്തികൂടെ... ഈ പെണ്ണ്...."
അപ്പോഴും ഭദ്രയെ ആ സ്ഥാനത്തേക്ക് കാണുവാൻ അയാൾക്ക് മനസ് വന്നില്ല...
"ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാൽ മറ്റാരും ഈ വിവാഹത്തിന് സമ്മതിക്കില്ല... അതുകൊണ്ടാ ഈ പെണ്ണിനെ തന്നെ നോക്കാമെന്നു വെച്ചത്... അവൾ ആകുമ്പോ എന്ത് പറ്റിയാലും ചോദിക്കാനും പറയാനും ആരുമില്ലല്ലോ..."
ലക്ഷ്മിയമ്മയുടെ ദുഷിച്ച മനസ്സിൽ നിന്നു വരുന്ന വാക്കുകൾ കേട്ട് ശിവാനന്ദനും ജയശ്രീയും അത് ശരിയാണല്ലോ എന്നൊരു ചിന്തയിൽ ആയിരുന്നു...
"എന്നിട്ട് ആദി സമ്മതിച്ചോ....? ആ പെണ്ണ് സമ്മതിച്ചോ....?"
"ആദിയെകൊണ്ട് സമ്മതിപ്പിക്കണം... അതാണ് ഇപ്പോഴത്തെ പ്രശ്നം... അവളെക്കൊണ്ട് സമ്മതിപ്പിക്കാൻ വലിയ ബുദ്ധിമുട്ട് കാണില്ല.. അത് ഞാൻ ചെയ്തോളാം..."
ആശ പെട്ടന്ന് മറുപടി പറഞ്ഞു....
"മ്മ്ഹ്ഹ്.. എങ്കിൽ അവനെക്കൊണ്ട് സമ്മതിപ്പിക്കാനും ചേച്ചിക്ക് തന്നെ കഴിയും... അമ്മയെന്ന് വെച്ചാൽ അവന് അങ്ങനെയാണല്ലോ...."
ശിവാനന്ദൻ ഏറെ കാര്യമായി പറയുമ്പോൾ അത് ശരിയാണല്ലോ എന്ന മട്ടിൽ നിൽക്കുകയാണ് ആശ....
തുടരും....
അഭിപ്രായം കുറിക്കാൻ മറക്കല്ലേ... ഒരു ഇമോജിയെങ്കിലും ഇടണേ.. 🤌🥰
#💞 പ്രണയകഥകൾ #📙 നോവൽ #💌 പ്രണയം #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
പേരിനൊരു താലി 💫❣️
"ഞാൻ പറഞ്ഞില്ലേ ലക്ഷ്മിയമ്മേ... ഇവിടുത്തെ കുഞ്ഞിന്റെ ജാതകത്തിൽ വലിയൊരു ദോഷം കാണുന്നുണ്ട്... പ്രശ്നവിധിയാൽ വിവാഹം എത്രയും പെട്ടന്ന് നടക്കണംന്ന് തന്നെയാ... പക്ഷെ..."
പണിക്കരുടെ വാക്കുകൾ കേട്ട് കാതുകൾ കൂർപ്പിച്ചിരുന്ന മഹാലക്ഷ്മിയമ്മ അയാളോട് തുടരാൻ ആംഗ്യം കാണിച്ചു....
"ആ ബന്ധത്തിന് അധികം ആയുസ്ണ്ടാവില്ല... അത് തന്നെ കാര്യം... ഒന്നെങ്കിൽ അപമൃത്യു അല്ലെങ്കിൽ ഒരപകടം നിശ്ചയായിട്ടും സംഭവിക്കും....!!!"
കേട്ട വാക്കുകളുടെ പകപ്പിൽ ലക്ഷ്മിയമ്മ കസേരയിൽ ഒന്നിളകിയിരുന്നു...സ്വതവേ ഗൗരവമാർന്ന ആ മുഖം ഒന്ന് കൂടി കനത്തു...
"പരിഹാരം ഒന്നുല്ല്യെ പണിക്കരെ....?"
തൊട്ടരികിൽ നെഞ്ചിൽ കൈവെച്ചു നിൽക്കുന്ന ആശാലക്ഷ്മി തന്റെ അമ്മയെയും പണിക്കരെയും മാറി മാറി നോക്കി...
"പരിഹാരം...."
അയാൾ ഒരിക്കൽ കൂടിയെന്തോ പ്രാർത്ഥിച്ചുകൊണ്ട് നിരപ്പലകയിലെ ചില കവടികൾ സ്ഥാനം മാറ്റി വെച്ചു....
"ഒന്നുണ്ട്.... ഈ ധനുമാസം തുടങ്ങുന്നതിനു മുന്നേ ഇവിടുത്തെ കുട്ടിയുടെ കല്യാണം നടത്താ... പക്ഷെ അത് നിങ്ങൾ ഏല്പിച്ച ഈ ജാതകവുമായി പാടില്ല... പകരം... മറ്റൊരു പെൺകുട്ടിയെ കണ്ടു പിടിക്കാ....താലി കെട്ട് കഴിഞ്ഞിട്ട് ആ ബന്ധമങ്ങ് ഉപേക്ഷിക്കാ...! പിന്നെ ധൈര്യമായിട്ട് മറ്റൊരു വിവാഹം നോക്കാം... ഒരു പ്രശ്നോല്ല്യ....!!"
അത് കേട്ടതും മഹാലക്ഷ്മിയും ആശയും പരസ്പരം നോക്കി...
"അതെങ്ങനെയാ പണിക്കരെ...? അങ്ങയിപ്പോ ഒരു പെൺകുട്ടിനെ എവിടുന്ന് കിട്ടാനാ... മാത്രമല്ല അവൾക്കെന്തെങ്കിലും സംഭവിച്ചാലോ...?"
"അതാ ഞാൻ പറഞ്ഞു വരുന്നേ... അപകടമൊന്നും സംഭവിക്കാതിരിക്കാൻ ഒരേയൊരു വഴിയേ ഉള്ളൂ.. വിവാഹം കഴിഞ്ഞാലും അവര് തമ്മിൽ ബന്ധമൊന്നും പാടില്ല്യ.... അന്യരെ പോലെ തന്നെ കഴിയണം.. അല്ലെങ്കിൽ പിന്നെ ഉടനെ തന്നെ അതങ്ങു ഉപേക്ഷിക്കാ.. അപ്പോൾ പിന്നെ ആ ദോഷമങ്ങു തീരും... ഇതല്ലാതെ വേറൊരു പരിഹാരം നിർദേശിക്കാനില്ല....!!"
പ്രാർത്ഥനയോടെ തന്നെ പണിക്കർ കവിടിയെല്ലാം വാരികൂട്ടി കുഞ്ഞൊരു ചുവന്ന സഞ്ചിയിൽ നിക്ഷേപിക്കുമ്പോൾ ആശ അകത്തുപോയി കുറച്ച് നോട്ടുകൾ എടുത്തൊരു വെറ്റിലയിൽ വെച്ച് മഹാലക്ഷ്മിയുടെ കയ്യിൽ ഏല്പിച്ചു... അവർ അല്പം ബഹുമാനത്തോടെ അത് പണിക്കർക്ക് കൊടുത്തു....
"എത്രയും പെട്ടന്ന് അങ്ങനെയൊരു പെൺകുട്ടിയെ കണ്ടെത്താൻ ശ്രമിക്കു ലക്ഷ്മിയമ്മേ.. എന്നിട്ട് അവളുടെ ജാതവുമായി വാ... ആദി കുഞ്ഞിന്റെ കാര്യം ഓർത്തിട്ടാ ഞാൻ ഈ പറയണേ... എല്ലാം നന്നായി വരട്ടെ... ഞാൻ ഇറങ്ങുന്നു...."
പണിക്കർ പടിയിറങ്ങി പോകുമ്പോൾ ലക്ഷ്മിയമ്മ തെല്ലൊരു ആലോചനയോടെ കസേരയിലേക്ക് ഇരുന്നു പോയി....
ഇതാണ് കവുമ്പാട്ടെ തറവാട്....! നാട്ടിലെ പേരുകേട്ട നായർ തറവാടാണ്... കാവുമ്പാട്ടെ കാരണവർ ആയിരുന്ന കൃഷ്ണൻ നായരുടെ ഭാര്യയാണ് മഹാലക്ഷ്മി... കൃഷ്ണൻ നായർ മരിച്ചതിൽ പിന്നെ തറവാട്ട് ഭരണം ലക്ഷ്മിയമ്മയുടെതാണ്....
മൂന്ന് മക്കൾ, രണ്ട് ആണും ഒരു പെണ്ണും...
മൂത്ത മകൻ കേശാവാനന്ദനും ഭാര്യ നിർമലയും മക്കളോടൊപ്പം ഡൽഹിയിൽ ആണ്... അയാൾ പത്രപ്രവർത്തകൻ ആയിരുന്നു.. ഇപ്പോൾ റിട്ടയർ ചെയ്തു.... മൂത്ത മകൻ ഋഷികേശ് എം ബി എ ചെയ്യുന്നു... മകൾ കൃതി ഡിഗ്രി കഴിഞ്ഞു...
രണ്ടാമത്തെ മകൾ ആശാലക്ഷ്മി... ഭർത്താവ് മഹാദേവൻ മരിച്ചിട്ട് മൂന്ന് വർഷമായി... ഒരേയൊരു മകൻ ആദീശ്വർ എൽ എൽ ബി കഴിഞ്ഞ് ലീഗൽ അഡ്വൈസർ ആയി വർക്ക് ചെയ്യുന്നു...
മൂന്നാമത്തെ മകൻ ശിവാനന്ദനും ഭാര്യ ജയശ്രീയും തറവാട്ടിൽ തന്നെയാണ്... ശിവാനന്ദന് ബിസിനസ് ആണ്...അവർക്ക് ഇരട്ട കുട്ടികളാണ്... ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്ന കൃഷ്ണാഞ്‌ജലിയും കൃഷ്ണദേവും...
തറവാട്ടിലെ മൂത്ത കൊച്ചുമകൻ ആയ ആദീശ്വറിന്റെ വിവാഹ കാര്യത്തെ കുറിച്ചുള്ള ഉത്കണ്ടയിൽ ആണിപ്പോൾ എല്ലാവരും... ആദിക്ക് ഇരുപത്തിയെട്ടു തികഞ്ഞു... അവന് വേണ്ടി അമ്മാവന്റെ മകൾ കൃതിയെ ആലോചിച്ചപ്പോഴാണ് ആദിയുടെ ജാതകത്തിൽ ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് പണിക്കർ പറയുന്നത്... അതോടെ അമ്മ ആശയും മുത്തശ്ശി മഹാലക്ഷ്മിയും ആകെ വിഷമത്തിലാണ്....
ആദിയുടെയും അവൻ വിവാഹം ചെയ്യാൻ പോകുന്ന പെണ്ണിന്റെയോ ജീവന് പോലും ആപത്തുണ്ടാകാം എന്ന തിരിച്ചറിവിൽ അവന് വേണ്ടി താത്കാലികമായൊരു വധുവിനെ കണ്ടെത്താൻ ആശയും മഹാലക്ഷ്മിയും തീരുമാനിച്ചു....
പേരിനൊരു താലി ചാർത്തൽ ചടങ്ങ് മാത്രം, അതിനപ്പുറം ശാരീരികമായൊ മാനസികമായോ യാതൊരു അടുപ്പവും ഉണ്ടാകാതെ എത്രയും പെട്ടന്ന് പിഴുതെറിയാവുന്നൊരു ബന്ധം... അതിനു പറ്റിയൊരാൾ എന്ന ചിന്തയിൽ രണ്ടു പേരുടെയും മനസ്സിൽ തെളിഞ്ഞത് ഒരു മുഖമാണ്....
തങ്ങൾ പറഞ്ഞാൽ അനുസരിക്കുന്നൊരു സാധു പെണ്ണിന്റെ മുഖം ഉള്ളിൽ തെളിഞ്ഞതും അത് മതിയെന്നൊരു തീരുമാനത്തിൽ അവർ എത്തി ചേർന്നു....!
💫💫💫💫
"ന്റെ പൊന്നു പയ്യേ.... എന്തിനാ നിനക്ക് എന്നോടിത്ര വിരോധം....? ഒന്നുല്ലെങ്കിൽ മൂന്നാല് നേരം നിനക്ക് തിന്നാൻ തരുന്നില്ലേ ഞാൻ....പുല്ലിന് പുല്ല്... വൈക്കോല്.... പോരാത്തേന് തവിടും പിണ്ണാക്കും എല്ലാം കലക്കിയൊരു അമൃതല്ലേ നീ കുടിക്കണേ...ഒക്കെ ചെയ്യാനേ നിക്കീ രണ്ട് കയ്യേ ഉള്ളൂ....അപ്പൊ പിന്നെ എന്നെയിട്ട് ഇങ്ങനെ ഓടിക്കാതെ ഒന്നടങ്ങി നിന്നൂടെ ടി.... വാ ഇങ്ങോട്ട്.."
നെറ്റിയിൽ കറുത്ത കലയുള്ള പശുവിനോട് പരിഭവം പറഞ്ഞുകൊണ്ട് അതിനെ പിടിച്ചു വലിച്ച് തൊഴുത്തിൽ കെട്ടി അതിന് തിന്നാനുള്ള പുല്ലും ഇട്ടുകൊടുത്ത് പുറത്തെ പൈപ്പിൽ നിന്ന് കയ്യും മുഖവും കഴുകിയവൾ അടുക്കളയിലേക്ക് കയറി വന്നു...
"സീതമ്മേ...കഴിക്കാൻ എന്തെങ്കിലും ഉണ്ടോ...?"
ആകെ വലഞ്ഞു വന്നവൾ അടച്ചു വെച്ചിരുന്ന ചില പാത്രങ്ങൾ തുറന്ന് നോക്കി....
"എവിടെയായിരുന്നു ഭദ്രേ...രാവിലത്തെ കാപ്പി ബാക്കിയുണ്ട്.. അതെടുത്തു കുടിച്ചോ...ഇനിയിപ്പോ ഊണ് കാലാവാനായില്ലേ അത് കഴിക്കാം... നേരത്തിനു കഴിക്കണംന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്.... എല്ലാർക്കും വെച്ചൊരുക്കി ഊട്ടുമ്പോ സ്വന്തം തടി കേടുവരുത്തണ്ട കുട്ടി...."
സീത സ്വതവേ ഉള്ളൊരു വല്ലായ്മയോടെ പറഞ്ഞുകൊണ്ട് ചോറ് പാകം നോക്കി....
ലക്ഷ്മിയമ്മയുടെ വകയിലൊരു ബന്ധുവാണ് അവർ, ഏറെ നാളായി കാവുമ്പാട്ടെ അടുക്കളഭരണം സീതക്കാണ്.... അവരോടൊപ്പം മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു...ഒരിക്കൽ നിറവയറുമായി കാവുമ്പാട്ടെ മുറ്റത്ത് ഒരാശ്രയത്തിനായി വന്നു നിന്ന കല്യാണി... ലക്ഷ്മിയമ്മ തന്നെ അവളെ അവിടുത്തെ ജോലിക്കാരിയാക്കി...
പ്രസവം കഴിഞ്ഞ് കുഞ്ഞോന്നു കമിഴ്ന്നു തുടങ്ങും മുൻപേ, കല്യാണി അവിടുത്തെ അടുക്കളയിൽ സഹായിച്ചു തുടങ്ങി...മോളെ വളർത്തി വലുതാക്കി.... ആ കുഞ്ഞിന് പതിനേഴു തികഞ്ഞപ്പോൾ കല്യാണി എന്നെന്നേക്കുമായി അവളെ വിട്ട് പോയി....
ആ കുഞ്ഞാണ് ഭദ്ര.... ശ്രീഭദ്രയെന്നാണ് അമ്മയവൾക്ക് പേരിട്ടത്... കാവുമ്പാട്ടെ ആളുകളുടെ കാരുണ്യത്തിൽ പ്ലസ്ടു വരെ പഠിച്ചവൾ ഇപ്പോൾ ആ തറവാട്ടിലെ ജോലിക്കാരിയാണ്.... അതിലേറെ മോഹിക്കാൻ പോലും തനിക്ക് യോഗമില്ലെന്നൊരു ചിന്തയിൽ അവൾ അങ്ങനെ ഒതുങ്ങി കൂടിയെന്ന് വേണം പറയാൻ....
"ഭദ്രേ.....!!!"
അകത്ത് നിന്നും ആശയുടെ ഉച്ചത്തിലുള്ള വിളി കേട്ടതും അവൾ വേഗം അങ്ങോട്ട് നടന്നു... ഏറെ നിറം മങ്ങിയൊരു പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം... മാറ് മറക്കാൻ എന്നവിധം ഒരു ഷാൾ കൊണ്ട് ദാവണി പോലെ ഉടുത്തിട്ടുണ്ട്... ഭദ്ര തിടുക്കത്തിൽ അകത്തേക്ക് ചെല്ലുമ്പോൾ ലക്ഷ്മിയമ്മയും ആശയും അകത്തെ സോഫയിൽ ഇരിക്കുന്നുണ്ട്...
"എന്തെ ആശമ്മേ വിളിച്ചത്....?"
അമ്മയില്ലാത്തത് കൊണ്ട് തന്നെ എല്ലാവരും അവൾക്കമ്മയാണ്... അവൾ അങ്ങനെ വിളിക്കുന്നുവെങ്കിൽ പോലും അവർക്ക് ആർക്കും തന്നെ അങ്ങനെയൊരു അടുപ്പം അവളോടില്ല....
"നിന്നോട് ഒരു കാര്യം ഏല്പിക്കാനാ വിളിച്ചത്...ആദി നാളെ വരുന്നുണ്ട്.. അവന്റെ മുറിയെല്ലാം ഒന്ന് തൂത്തു വൃത്തിയാക്കണം... അറിയാമല്ലോ... എവിടെയെങ്കിലും അല്പം പൊടി പറ്റി കണ്ടാൽ അവൻ ഈ വീട് തല കീഴാക്കി മറിക്കും... അതുകൊണ്ട് അത്രയും വൃത്തിയായിരിക്കണം... പിന്നെ....നിന്റെ അമ്മ നിന്റെ ജാതകം വല്ലതും എഴുതിച്ചിരുന്നോ...? ഉണ്ടോ നിന്റെ കയ്യിൽ...?"
ലക്ഷ്മിയമ്മയെ ഒന്ന് നോക്കിക്കൊണ്ട് അല്പം വല്ലായ്കയോടെ ആണ് ആശയുടെ ചോദ്യം...!
"അറിയില്ല ആശമ്മേ... മുറിയിൽ നോക്കാം...എന്തെ...?"
"ഉണ്ടോന്ന് നോക്ക്... കാര്യം എന്താണെന്ന് അത് കഴിഞ്ഞ് പറഞ്ഞു തരാം...."
"മ്മ്ഹ്ഹ്... ശരി...."
അതും പറഞ്ഞവൾ തിരികെ നടന്നു....
"എന്തിനാ ഭഗവാനെ എന്റെ ജാതകം...? കാവുമ്പാട്ടെ കൊച്ചുമോന് പെണ്ണാലോചിക്കാനാ...??"
മനസ്സിൽ പറഞ്ഞുകൊണ്ടൊരു ചിരിയോടെ അവൾ മുറിയിലേക്ക് പോയി...
"അമ്മയ്ക്ക് എന്തു തോന്നുന്നു...? നമ്മൾ പറഞ്ഞാൽ അവൾ അനുസരിക്കില്ലേ...?"
ആശ അല്പം കുടിലതയോടെ അമ്മയെ നോക്കി....
"അവളെ നമ്മൾ സമ്മതിപ്പിച്ചെടുക്കും... അതെനിക്ക് വിട്ടേക്ക്... പക്ഷെ, നിന്റെ മോൻ സമ്മതിക്കുമോ ആശേ...? തറവാട്ടിലെ വെറുമൊരു വേലക്കാരിയെ... അതും തന്തയും തള്ളയുമില്ലാതെ കാൽ കാശിനു വിലയില്ലാത്തവളെ ഭാര്യയാക്കാൻ ആദി സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ....??"
അമ്മയുടെ ചോദ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ ആശ തരിച്ചിരുന്നു....
തുടരും....
ഒരു കുഞ്ഞു പ്രണയകഥ... അത്രേ ഉള്ളൂ മനസ്സിൽ...കുറച്ച് പാർട്ട് ഉണ്ടാവു..ആരെങ്കിലും വായിക്കുന്നെങ്കിൽ അഭിപ്രായം കുറിക്കണേ 🥰🥰
#📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #💌 പ്രണയം #📔 കഥ
മാലേയം💛 (copyright protected)
മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഒരു സായാഹ്നം!
സിറ്റിയിലെ വിമൻസ് കോളേജിനു മുന്നിൽ ഒരു BMW കാർ വന്നു നിന്നു....! കോളേജ് സമയം കഴിഞ്ഞതും ക്ലാസ്സ് കഴിഞ്ഞിറങ്ങി വരുന്ന സ്റ്റുഡന്റ്സിൽ ചിലർ ആ കാറിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് കടന്നു പോകുന്നത് അവൻ കാറിനുള്ളിൽ ഇരുന്നു കണ്ടു...
സമയം കഴിഞ്ഞിട്ടും കാത്തിരുന്നവളെ കാണാത്തത് കൊണ്ട് അവൻ ഫോണെടുത്ത് കോൾ ചെയ്തു...
അഹ്.. അച്ചുവേട്ടാ... ദാ വരുന്നു...!
ഗൗരിയുടെ സ്വരത്തിൽ വല്ലാത്തൊരു ഉത്സാഹം... അവന്റെ ചൊടികൾ വിടർന്നു...
ഗൗരിയിപ്പോൾ ബിബിഎ ഫൈനൽ ഇയർ ആണ്... കുഞ്ഞുണ്ടായി ഒരുവർഷം തികയും മുൻപേ ആഞ്ജനേയൻ അവൾക്ക് കോളേജിൽ അഡ്മിഷൻ എടുത്തു കൊടുത്തു... പോസ്റ്റ്‌പോർട്ടം ഡിപ്രെഷനിലേക്ക് പോകാൻ തുടങ്ങിയവൾക്ക് ഒരു മാറ്റം വരാൻ വേണ്ടിയായിരുന്നു അത്.... പുതിയ കോളേജും ക്ലാസും ഫ്രണ്ട്സുമെല്ലാം ആയതോടെ ഗൗരി ഉഷാറായി...ഇടക്കിടെ പഠിപ്പ് നിർത്തി കുഞ്ഞിനെ നോക്കിയാലോ എന്നൊരു ചിന്ത വരുമെങ്കിലും ആഞ്ജനേയന്റെ നിർബന്ധം കൊണ്ടവൾ ഡിഗ്രി പഠനം പൂർത്തിയാക്കി...
വീണ്ടും ഗേറ്റിലേക്ക് നോക്കുമ്പോൾ കണ്ടു...തോളിലെ ബാഗ് വലിച്ചിട്ടുകൊണ്ട് ഒപ്പമുള്ള കൂട്ടുകാരികളെ തിടുക്കത്തിൽ ഹഗ് ചെയ്തുകൊണ്ട് കാറിലേക്ക് ഓടിയടുക്കുന്നവളെ...ഒരു സ്കൈ ബ്ലൂ ചുരിദാർ ആണ് വേഷം... ഒതുങ്ങിയ ശരീരത്തിൽ ഷേപ്പിൽ കിടക്കുന്നുണ്ട്... ഷാൾ അലസമായി കഴുത്തിലൂടെ ഇട്ടിരിക്കുകയാണ്... വെറുതെ അഴിച്ചിട്ടിരിക്കുന്ന മുടിയെല്ലാം ഒരു വശത്തേക്ക് ഒതുക്കി വെച്ചുകൊണ്ട് അവൾ തിടുക്കത്തിൽ വന്നു...കാറിൽ കയറി... പിന്നെ ആഞ്ജനേയനെ നോക്കി കണ്ണ് ചിമ്മി..
ലാസ്റ്റ് ഡേ അല്ലെ.... എല്ലാവരോടും യാത്ര പറയാൻ നിന്നു...അതാ
അവൾ ബാഗ് അഴിച്ചു ബാക്ക് സീറ്റിലേക്ക് വെച്ചു... ഊർജ്ജസ്വലയായി തനിക്ക് മുന്നിലിരിക്കുന്നവളെ ആഞ്ജനേയൻ ഇമ ചിമ്മാതെ നോക്കി...
അവനൊരു ബ്ലാക്ക് ഷർട്ടും ഗ്രേ കളർ പാന്റുമാണ് ധരിച്ചിട്ടുള്ളത്... കണ്ണിന് മുകളിൽ വെച്ചിരുന്ന സൺ ഗ്ലാസ്സ് അവളെ കണ്ടപ്പോഴേ എടുത്ത് മാറ്റിയിരുന്നു...
എന്താ അച്ചുവേട്ടാ ഇങ്ങനെ നോക്കുന്നെ..??
ഗൗരി ബോട്ടിൽ എടുത്തു വെള്ളം കുടിക്കുന്നതിനിടെ ചോദിച്ചു...
അങ്ങനെ കാത്തിരുന്ന ദിവസം എത്തി... ഇനി എക്സാമിന്റെ ടെൻഷനും പഠിക്കാനുള്ള കണക്കുമൊന്നും പറയാതെ എന്റെ ഭാര്യ ഫ്രീയായി ഇരിക്കാൻ പോകുവല്ലേ...?
അവൻ ചിരിച്ചു... ഒപ്പം ടിഷ്യൂ എടുത്തവൾക്ക് നീട്ടിയതും ഗൗരി വിയർപ്പ് ഒപ്പി... ആഞ്ജനേയൻ കാർ സ്റ്റാർട്ട് ചെയ്തു...
അങ്ങനെ ഫ്രീയായെന്ന് പറയാൻ പറ്റില്ല... ആമി മോളുടെ കാര്യം പിന്നെ ആര് നോക്കും... ഇനിയെങ്കിലും എനിക്കെന്റെ മോളുടെ കൂടെ ഇരിക്കണം ഫുൾ ടൈം... ദേ.. പിന്നെ ജോലിക്ക് പോകാൻ ഒന്നും എന്നെ നിർബന്ധിച്ചേക്കല്ലേ... അച്ചുവേട്ടന്റെ നിർബന്ധം കൊണ്ടല്ലേ ഞാനിപ്പോ പഠിച്ചത്... ഇതൊക്കെ മതി....
കള്ളപരിഭവത്തോടെ പറയുന്നവളെ അവൻ ഇടയ്ക്കൊന്ന് നോക്കി... ആഞ്ജനേയന് ചിരി വന്നു....
നീ ജോലിക്കൊന്നും പോകണ്ടടി.. ഇനി അത്ര അത്യാവശ്യം തോന്നുവാണെങ്കിൽ നമ്മുടെ കമ്പനിയിലേക്ക് പോര്... അവിടെ എന്റെ പേഴ്‌സണൽ മാനേജർ ആയിട്ടൊരു ഒഴിവുണ്ട്...
അയ്യടാ... നോക്കിയിരുന്നോ... ഓഫീസിൽ അല്ല... വീട്ടിൽ വരുമ്പോ ഞാൻ പേഴ്സണൽ മാനേജർ ആയിക്കോളം... ആദ്യം കുഞ്ഞിനെ മര്യാദക്കൊന്ന് നോക്കി വളർത്തട്ടെ....
ഞാനല്ലേടി നിന്റെ ആദ്യത്തെ കുഞ്ഞ്...
ആഞ്ജനേയന്റെ സ്വരത്തിൽ പരിഭവം കലർന്നു...
ആണോ...??
ഗൗരി ചിരിയടക്കികൊണ്ട് ചോദിച്ചു...
മ്മ്ഹ്ഹ്... അതേ.... മുഖത്ത് സങ്കടഭാവം വരുത്തികൊണ്ട് പറയുന്നവനെ കാണെ അവൾ ചിരിച്ചു പോയി... ഒപ്പം ആഞ്ജനേയനും...
കാർ നേരെ ചെന്നത് കളരിക്കൽ തറവാട്ടിലേക്കാണ്....!
അവിടെ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് വസുന്ധരാമ്മ... ഒപ്പം ഭാമയും.... വസുന്ധരയുടെ കയ്യിലൊരു കുഞ്ഞുവാവയും... ആഞ്ജനേയന്റെയും ഗൗരിയുടെയും പൊന്നോമന...
ആത്മിക ആഞ്ജനേയൻ! എല്ലാവരുടെയും പ്രിയപ്പെട്ട ആമികുട്ടി...
ഗൗരിയെ കണ്ടതും കുഞ്ഞിപെണ്ണ് കൈനീട്ടി അവൾക്കരികിലേക്ക് പോകാൻ തിടുക്കം കൂട്ടി... ഇളം മഞ്ഞ നിറത്തിലൊരു കുഞ്ഞുടുപ്പ് ഇട്ട്...ചുരുണ്ട കുഞ്ഞു മുടിയെല്ലാം നെറുകിൽ കെട്ടിവെച്ചുകൊണ്ട് ഒരു കൊച്ചു പനിനീർപൂവ് പോലുള്ള കുഞ്ഞ് തന്റെ തിളക്കമേറിയ കണ്ണുകൾ കൊണ്ട് അച്ഛനെയും അമ്മയെയും മാറി മാറി നോക്കി... ഗൗരി കുഞ്ഞിനെ നെഞ്ചോട് ചേർത്തു നെറുകിൽ ഉമ്മ വെച്ചു....
എത്ര നേരമായിന്ന് അറിയോ.. മ്മേ.. മ്മേ.. ന്ന് വിളിക്കാൻ തുടങ്ങിയിട്ട്.. ഈ കഴിഞ്ഞ മൂന്ന് കൊല്ലം ഇവളിങ്ങനെ തിടുക്കം കാട്ടിയിട്ടില്ല...
വസുന്ധര പറയുമ്പോൾ ഭാമ ചിരിച്ചുകൊണ്ട് അടുത്ത് തന്നെ നിൽപ്പുണ്ട്...
അമ്മയുടെ എക്സാം കഴിയുന്ന കാര്യം അവളും അറിഞ്ഞു കാണും... അല്ലേടി കുറുമ്പി...
ആഞ്ജനേയൻ അതും പറഞ്ഞുകൊണ്ട് ഗൗരിയുടെ മാറിൽ ചേർന്ന് കിടക്കുന്ന ആമിയുടെ നെറുകിൽ മുത്തി...ഗൗരി ചമ്മലോടെ അമ്മയെയും ഭാമയെയും നോക്കി...അവർ കണ്ടില്ലെന്ന മട്ടിൽ മറ്റെങ്ങോ നോക്കി...
അച്ഛേടെ മോള് വാ... അച്ഛയെടുക്കാം...!
ആഞ്ജനേയൻ കൈ നീട്ടി കുഞ്ഞിനെ എടുത്തുകൊണ്ടു അകത്തേക്ക് കയറിയപ്പോൾ എല്ലാവരും പുറകെ കയറിപോയി...
ഇന്ന് ഡോക്ടറെ കാണാൻ പോയില്ലേ ഭാമേച്ചി...? പുറകിൽ വരുന്ന ഭാമയോട് സ്വകാര്യമായി ചോദിച്ചു ഗൗരി...
മ്മ്ഹ്ഹ്... പോയിരുന്നു.. പതിവ് മരുന്നൊക്കെ തന്നിട്ടുണ്ട്... എന്റെ കുഴപ്പം തന്നെയാന്നാ ഡോക്ടർ പറയുന്നത്... മടുത്തു ഗൗരി...എന്റെ പ്രതീക്ഷയൊക്കെ ഇല്ലാതാവാ...
അവളുടെ മുഖമാകെ ശോകാർദ്രമായി...അത് കാണെ ഗൗരിക്കും പാവം തോന്നി... അച്ചുവേട്ടൻ കുഞ്ഞിനേയും കൂട്ടി ഡൈനിംഗ് ടേബിളിലേക്ക് ഇരിക്കുന്നത് കണ്ട് അവൾ ഭാമയെ ഹാളിൽ പിടിച്ചു നിർത്തി...
എന്റെ കൂടെ പഠിച്ചിരുന്ന നീഷ്‌മയുടെ ചേച്ചിക്ക് ഇതുപോലെ ആയിരുന്നു... കല്യാണം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാ കുഞ്ഞുണ്ടായത്... അവര് കൺസൾട്ട് ചെയ്ത ഡോക്ടറുടെ ഡീറ്റൈൽസ് ഞാൻ വാങ്ങിയിട്ടുണ്ട്.. ഒന്ന് പോയി നോക്കാം... ചേച്ചി പ്രതീക്ഷ കൈ വിടല്ലേ...
അവൾ ഭാമയുടെ കയ്യിൽ കൈ ചേർത്തു...
നിരാശ വന്ന് പോകുകയാ ഗൗരി... അഭിയേട്ടനും എന്നോട് അകൽച്ച തോന്നുന്നുണ്ടോ എന്നാ എന്റെ പേടി... അങ്ങനെ ആണെങ്കിൽ ഞാൻ പിന്നെ എങ്ങോട്ടേലും പൊയ്ക്കളയും...
ഏയ്... ചേച്ചി എന്തൊക്കെയാ പറയുന്നേ... അഭിയേട്ടൻ അങ്ങനെയൊന്നും വിചാരിക്കില്ല... ചേച്ചിയോട് ഏട്ടന് അത്രയും സ്നേഹമുണ്ട്...അല്ലെങ്കിൽ പിന്നെ ചേച്ചിയുടെ പെരുമാറ്റം കണ്ട് പണ്ടേക്ക് പണ്ടേ ഉപേക്ഷിച്ചേനെ...
ഗൗരി കളിയാക്കി കൊണ്ട് പറഞ്ഞതും ഭാമയും അത് ശരി വെച്ചു...
കിട്ടിയ ഗ്യാപ്പിന് നീയെന്നെ കളിയാക്കാ അല്ലെ...? അല്ലെങ്കിലും എന്റെ അഭിയേട്ടൻ നല്ലതാ...
ഭാമ വലിയ കാര്യത്തിൽ പറഞ്ഞു...
മുൻപ് ഗൗരിയോടുള്ള കുശുമ്പിൽ ഓരോ പാര പണിയാൻ നോക്കുമ്പോഴും വിലക്കിയിരുന്ന അഭി പിന്നെയങ്ങോട്ട് കൈവെച്ചു തുടങ്ങിയപ്പോൾ ഭാമ അടങ്ങി തുടങ്ങി... പിന്നെയൊരു കുഞ്ഞിന് വേണ്ടിയായിരുന്നു അവളുടെ വാശികൾ... കല്ല്യാണം കഴിഞ്ഞൊരു വർഷം കഴിഞ്ഞപ്പോൾ മുതൽ ആ ആഗ്രഹം തീവ്രമായി തുടങ്ങി... പക്ഷെ ഫലമുണ്ടായില്ല...
ഗൗരിക്ക് കുഞ്ഞുണ്ടായപ്പോൾ കുശുമ്പ് തോന്നിയെങ്കിലും അവളെ ഞെട്ടിച്ചുകൊണ്ട് സ്വന്തം കുഞ്ഞിനെ ഭാമയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു ഗൗരി....! അവിടുന്ന് അങ്ങോട്ട് ആമി മോൾക്ക് രണ്ട് അമ്മമാരായിരുന്നു... ഗൗരി കോളേജിൽ പോകുമ്പോഴെല്ലാം ഭാമ അവളെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നു...
ഇതിനിടെ ഭാമയുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി... ചികിത്സ മുറക്ക് നടന്നെങ്കിലും ഫലമൊന്നും കാണാത്തതുകൊണ്ട് അവളിലെ അഹങ്കാരമെല്ലാം പതിയെ കുറഞ്ഞില്ലാതായി...മൂന്ന് വർഷമായി ചികിത്സ തുടരുന്നു... അവളുടെ രൂപത്തിൽ പോലും മാറ്റം വന്നു തുടങ്ങി...എല്ലാ വിഷമവും തുറന്ന് പറയാനുള്ളൊരു അത്താണിയായി നിന്നത് ഗൗരിയാണ്....
നീയിരിക്ക്... ഞാൻ എല്ലാർക്കും ചായയെടുക്കാം..
ഗൗരിയെ അവിടെ പിടിച്ചിരുത്തി ഭാമ അടുക്കളയിലേക്ക് നടന്നു....
ചായയുമായി വരുമ്പോഴേക്കും അഭിയും ഓഫീസിൽ നിന്ന് എത്തി... എല്ലാവരും കൂടി വിശേഷങ്ങളെല്ലാം പറഞ്ഞു ചായ കുടിച്ചു....
അച്ചുവേട്ടാ... നാളത്തെ കാര്യങ്ങൾ എല്ലാം സെറ്റ് അല്ലെ...? ഇനിയിപ്പോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ...?
ചായ കുടിക്കുന്നതിനിടെ അഭി ആഞ്ജനേയനോട് ചോദിച്ചു...
എല്ലാം ശരിയായിട്ടുണ്ടെടാ... പിന്നെ അറിയാലോ പുലർച്ചെ അഞ്ചുമണിക്കാണ് വിഘ്‌നേശ്വര പൂജ... ആറുമണിയോടെ പാല് കാച്ചൽ ചടങ്ങ്...
കുടിക്കുന്ന ചായയിൽ നിന്ന് അൽപം മറ്റൊരു കപ്പിലേക്ക് ഒഴിച്ച് ഊതികൊണ്ട് ആമി മോളുടെ ചുണ്ടിലേക്ക് ചേർത്ത് വെച്ചുകൊണ്ട് അവൻ പറയുമ്പോൾ ഗൗരി ആ കാഴ്ച നോക്കിയിരിക്കുകയാണ്....
ഞാൻ എന്തായാലും നാളെ ലീവ് ആണ്...!
അഭി ഉടനെ പ്രസ്താവിച്ചു...
ഏഹ്.. ഫങ്ങ്ഷൻ രാവിലെ തീരുമല്ലോ പിന്നെ നീയെന്തിനാ ഫുൾ ഡേയ് ലീവ് എടുക്കുന്നെ...?
പ്രഭ കഴിക്കാനുള്ള പലഹാരമെന്തോ കൊണ്ടു വെക്കുന്നതിനിടെ ചോദിച്ചു...
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... വീട് പണിത് കൊടുക്കാമെങ്കിലെ ഹൗസ് വാമിങ്ങിന് ഫുൾ ഡേ കൂടെ നിൽക്കാനുള്ള അവകാശം കളരിക്കൽ കൺസ്ട്രക്ഷൻ എം ഡിക്ക് ഉണ്ട്...!!
ആഹ് അത് നേരാ അപ്പച്ചി... ഇവന്റെ എല്ലാ വർക്കിലും ഇങ്ങനെ തന്നെയാ...താക്കോൽ കൈമാറിയാലും എല്ലാം കഴിഞ്ഞ് വീട്ടുകാര് സേഫ് അല്ലെന്ന് നോക്കിയിട്ടേ ഇവൻ മടങ്ങൂ... അല്ലേടാ...
അച്ചുവേട്ടാ...
അഭിയൊരു താളത്തിൽ വിളിച്ചു...
ദേവനാരായണനും രാമചന്ദ്രനും കൂടി വന്നിരുന്നതോടെ എല്ലാവരും കൂടി നാളത്തെ ഫങ്ങ്ഷനെ കുറിച്ച് സംസാരിച്ചങ്ങനെ ഇരുന്നു...
എല്ലാവരുടെയും മുഖത്തെ ചിരിയും നിറഞ്ഞ സന്തോഷവുമെല്ലാം കാണെ ഗൗരിയുടെ കണ്ണുകൾ അറിയാതെ ലിവിങ് റൂമിലെ ഭിത്തിയിൽ മാലയിട്ട് തൂക്കിയിരിക്കുന്ന രുദ്രന്റെ പഴയൊരു ഫോട്ടോയിലേക്ക് നീണ്ടു...!
അങ്ങനെയൊരുത്തൻ ജീവിച്ചിരുന്നുവെന്ന് പോലും ആരുമിപ്പോൾ ഓർക്കാറില്ല...!
അവളൊരു ദീർഘനിശ്വാസത്തോടെ ആമി മോളെ തലോടി...
★★★★★
പിറ്റേന്ന് പുലർച്ചെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി രണ്ട് കാറുകളിലായി പുറപ്പെട്ടു...
ആഞ്ജനേയനും ഗൗരിയും കുഞ്ഞും വസുന്ധരയും ദേവനാരായണനും അവന്റെ കാറിൽ...
അഭിയും ഭാമയും രാചന്ദ്രനും പ്രഭയും ഒരു കാറിൽ...
നീണ്ടൊരു ഡ്രൈവിന് ശേഷം കാർ നേരെ ചെന്നു കയറിയത് സിറ്റിയിലേക്ക് എത്തും മുൻപുള്ള മെയിൻ റോഡിൽ നിന്നും തൊട്ടടുത്ത് കാണുന്നൊരു വലിയ വീട്ടിലേക്കാണ്....
വിശാലമായ ഗേറ്റു കടന്ന് കാർ അകത്തേക്ക് ചെന്നു...
ഇരുനിലയുള്ളൊരു മനോഹരമായ വീട്! വളരെ ലൈറ്റ് ആയ മഞ്ഞ നിറമുള്ള പെയിന്റാണ് ചുമരിനാകെ...കാർപോർച്ചും വലിയ സിറ്റൗട്ടുമൊക്കെ ആയിട്ട് അതിമനോഹരമായ ആ വീട് കൺകുളിർക്കേ നോക്കി നിൽക്കുകയാണ് ഗൗരി... അവൾക്കെന്തോ വല്ലാത്തൊരു സംതൃപ്തി തോന്നി... അച്ചുവേട്ടന്റെ നിർബന്ധമായിരുന്നു തറവാട്ടിൽ നിന്ന് മാറിയൊരു വീട് വെക്കണമെന്നത്... തന്റെ പഠിത്തം കഴിഞ്ഞിട്ടേ ഇങ്ങോട്ട് മാറു എന്ന് തീരുമാനിച്ചത് കൊണ്ട് പണിയെല്ലാം സാവകാശത്തിൽ തന്നെയായിരുന്നു...
ഇന്നിതാ... തന്റെയും അച്ചുവേട്ടന്റെയും പ്രിയപ്പെട്ട ആദ്യസ്വപ്നം നിറവേറിയിരിക്കുന്നു...!
അവൾ അങ്ങനെ നിൽക്കുന്നത് കണ്ട് ആഞ്ജനേയൻ വന്നവളെ ചേർത്തു പിടിച്ചു അകത്തേക്ക് കയറി..
പൂജയ്ക്ക് കുടുംബാംഗങ്ങൾ മാത്രമേ ഉള്ളൂ...പൂജ കഴിഞ്ഞ് എല്ലാവരും കൂടി ഹാൾ വൃത്തിയാക്കി...
ആറുമണിയോടെ ഗൗരി അടുക്കളയിൽ പാല് തിളപ്പിച്ച് ഐശ്വര്യമായി ആ ചടങ്ങ് പൂർത്തിയാക്കി.... ചായയിട്ട് എല്ലാവരും കൂടി കുടിച്ചു... പിന്നെ ഭാമയും ഗൗരിയും വീടിനകം നടന്നു കാണാനുള്ള തിടുക്കത്തിൽ ആയിരുന്നു... ഫർണിഷിങ് വർക്ക് എല്ലാം കഴിഞ്ഞ് കണ്ണഞ്ചിക്കുന്ന ഇന്റീരിയർ വർക്കുകൾ എല്ലാം കണ്ടവർ നിറഞ്ഞ സന്തോഷത്തോടെ അവിടെയൊക്കെ നടന്നു...
താഴേക്ക് വരുമ്പോൾ ആമി മോള് അഭിയുടെ കയ്യിലാണ്... ഭാമ വന്നവളെ എടുത്തു...
എന്താ... നമുക്കും ഇങ്ങനെയൊരു വീട് വേണമെന്നു തോന്നുന്നുണ്ടോ...?
മുൻപ് ഗൗരിക്ക് കിട്ടുന്നതെല്ലാം തനിക്കും വേണമെന്ന് പറയുന്നവളെ കളിയാക്കികൊണ്ട് തന്നെ അഭി ചോദിച്ചു...
തറവാട് നമുക്കാണെന്നല്ലേ അച്ചുവേട്ടനും അമ്മാവനുമൊക്കെ പറഞ്ഞത്... വേണെങ്കിൽ അതൊന്ന് റിനോവേറ്റ് ചെയ്യിക്കാം... നിങ്ങടെ കമ്പനി അല്ല... അച്ചുവേട്ടന്റെ കമ്പനിയെ കൊണ്ട്...
അവൾ തിരിച്ചും ഒന്നാക്കി പറഞ്ഞപ്പോൾ അഭി ചിരിച്ചു...
ഏറെക്കുറെ പത്തുമണിയോടെ ക്ഷണിച്ചിരുന്ന ബന്ധുക്കൾ എല്ലാം എത്തി... ജയശങ്കറും രാധികയും വന്നപ്പോൾ മുതൽ ആമിയെ കളിപ്പിച്ചുകൊണ്ടിരുന്നു... അത് കാണുമ്പോൾ മാത്രം ഭാമയ്ക്ക് ഉള്ളിലൊരു വേദന തോന്നി... ആരും കാണാതെ തന്നെ അഭിയവളെ പതിയെ ചേർത്ത് പിടിച്ചുകൊണ്ട് കടന്നു പോയി...
പ്രൊഫസർ രവിശങ്കറും ശ്രീകലയും വന്നിരുന്നു...
സഞ്ജയ് വന്നില്ലേ... സർ...?
ഗൗരി കാര്യമായി തന്നെ തിരക്കി... അവൾക്ക് ആ പഴയ ദേഷ്യമൊക്കെ മാറിയിരുന്നു...
ആഞ്ജനേയനൊപ്പം ഒരിക്കൽ അവനെ കാണാൻ പോയിരുന്നു...ചെയ്ത തെറ്റിന് ക്ഷമ ചോദിച്ചപ്പോൾ ഗൗരി ശരിക്കും അതിശയിച്ചു പോയി...
അവൻ ഇപ്പോൾ ശ്രീയുടെ തറവാട്ടിൽ അല്ലെ നിൽക്കുന്നത്... അവിടെ എല്ലാവരും ഉള്ളതുകൊണ്ട് അടങ്ങിയൊതുങ്ങി കഴിയുകയാ... ആഹ്.. പിന്നെ അവന്റെ വിവാഹം ഉടനെ കാണും...ക്ഷണിക്കാൻ ഞങ്ങളൊരു ദിവസം വരുന്നുണ്ട്...
പ്രൊഫസർ ആഞ്ജനേയനോടും ഗൗരിയോടുമായി പറഞ്ഞു....
ശ്രീകലയുടെ ആങ്ങളയുടെ ബിസിനസ്സിൽ ചേർന്ന് വർക്ക് ചെയ്യാൻ തുടങ്ങിയവൻ പഴയ ശീലങ്ങളിൽ നിന്നെല്ലാം പാടെ മുക്തനായിരുന്നു... അവനെ ഏറ്റവും ഭയപ്പെടുത്തിയത് രുദ്രന്റെ മരണം തന്നെയായിരുന്നു... രുദ്രൻ ആത്മഹത്യ ചെയ്യില്ലെന്നും ആ മരണത്തിന് പിന്നിൽ മറ്റാരുടെയോ കൈയുണ്ടെന്നും സഞ്ചയിന് വ്യക്തമായിരുന്നു അതുകൊണ്ട് തന്നെ അടുത്ത ഇര താനാകുമെന്ന ഭയത്തിൽ അവൻ പാടെയങ്ങു നന്നായി....
ഫങ്ങ്ഷൻ കഴിഞ്ഞ് ഭക്ഷണമെല്ലാം കഴിച്ചുകഴിഞ്ഞ് ബന്ധുക്കൾ എല്ലാം പിരിഞ്ഞു പോയി....
പകൽ നേരത്തൊക്കെ ഗൗരി തനിച്ചാവില്ലേ..പേടിയാവില്ലേ നിനക്ക്...?
എല്ലാവരും ഇരുന്ന് സംസാരിക്കുന്നതിനിടെ ഭാമ തിരക്കി...
തനിച്ചാണെന്ന് ആര് പറഞ്ഞു... തൽകാലത്തേക്ക് നമ്മുടെ ശാരി ചേച്ചിയെ ഞാൻ കടമെടുത്തിട്ടുണ്ട്... അല്ലെ അമ്മേ...
മ്മ്ഹ്ഹ്.. അതെയതെ.... കൊല്ലങ്ങൾ ആയി ഞങ്ങൾ ശീലിച്ചു വന്ന കൈപുണ്യമാ ഭാര്യയും ഭർത്താവും കൂടി അടിച്ചു മാറ്റിയത്...
അമ്മയുടെ വാക്കുകൾ കേട്ട് ആഞ്ജനേയനും ചിരിച്ചു...
അത്താഴം കൂടി കഴിഞ്ഞാണ് എല്ലാവരും ഇറങ്ങിയത്... യാത്ര പറഞ്ഞു പോകാൻ നേരം ഭാമ ആമി മോളെയെടുത്തു കുറെ ഉമ്മയൊക്കെ കൊടുത്തു... മോളെ പിരിയുന്നത് അവൾക്ക് ഏറെ വിഷമമുള്ള കാര്യമായിരുന്നു... പിന്നെ ഗൗരിയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ട് അവൾ വേഗം പോയി കാറിൽ കയറി...
★★★★★
എല്ലാവരും പോയശേഷം ആഞ്ജനേയൻ ആമി മോളെ എടുത്ത് ഗൗരിയെയും കൂട്ടി വാതിൽ അടച്ചു മുകളിലേക്ക് നടന്നു...
കുഞ്ഞിപ്പെണ്ണ് പതിയെ ഉറക്കം പിടിച്ചു കഴിഞ്ഞു.... അവളെ ബെഡിലേക്ക് കിടത്തി പതിയെ തലോടുമ്പോഴേക്കും ഗൗരി പോയൊന്നു കുളിച്ചു വന്നു...
തറവാട്ടിലെ മുറിയെക്കാൾ വലിയ മുറിയും വാഷ്റൂമുമാണ്....കുളി കഴിഞ്ഞ് അവളൊരു സാറ്റിൻ നൈറ്റ് ഗൗൺ അണിഞ്ഞു വരുമ്പോൾ ആഞ്ജനേയൻ നോക്കിയിരിപ്പുണ്ട്...
ആമി മോളുണ്ടായതിൽ പിന്നെ രാത്രിയെല്ലാം നൈറ്റ് ഗൗൺ ആണ് ധരിക്കുന്നത് കുഞ്ഞിന് പാല് കൊടുക്കാനും അതാണ് എളുപ്പം...
അവൾ ബെഡിനരികെ വന്നപ്പോൾ ആഞ്ജനേയൻ എഴുന്നേറ്റ് വന്നു അവൾക്കരികിൽ ഇരുന്നു...
മോളുറങ്ങിയോ...?
ഗൗരി പുതപ്പെടുത്തു കുഞ്ഞിനെ പുതപ്പിച്ചു എസി അഡ്ജസ്റ്റ് ചെയ്തു...അപ്പോഴേക്കും ആഞ്ജനേയൻ അവളെ പിടിച്ചു തനിക്ക് അഭിമുഖമായി ഇരുത്തി...
ഇനിയെങ്കിലും എന്നോടൊന്നു മനസ് തുറന്ന് സംസാരിക്കെടി ഭാര്യേ... ഇത്ര നേരവും ആളും തിരക്കുമായി നമ്മുടെ സന്തോഷം വേണ്ട വിധത്തിലൊന്ന് പങ്ക് വെക്കാൻ പറ്റിയില്ലല്ലോ...
ഗൗരി മുഖം ചുളിച്ചു...
അതെന്താ... അച്ചുവേട്ടൻ ഇത്ര നേരവും ഹാപ്പി ആയിരുന്നല്ലോ...
ഓ.. അതല്ല പൊട്ടിക്കാളി... എല്ലാവരും ഉള്ളപ്പോഴുള്ള സന്തോഷം പോലെയാണോ നീയും ഞാനും മാത്രമുള്ളപ്പോൾ....? നമ്മൾ മാത്രം നമ്മുടെ മുറിയിലിരുന്ന് നീയെന്റെ നെഞ്ചിൽ കിടന്ന് നമ്മൾ കണ്ട സ്വപ്നമല്ലേടി ഇത്...
നീ പറഞ്ഞത് പോലെ... നമുക്ക് മാത്രമായൊരു വീട്.... മുറ്റത്ത് ഇഷ്ടം പോലെ സ്ഥലമുണ്ട്... നമുക്ക് കുറെ ചെടികൾ വെക്കാം.... പിന്നെ അത്രയും തന്നെ പിള്ളേരും... വേണ്ടേ....?
അവൻ ആ മുഖം താലോലിച്ചു കൊണ്ട് ചോദിക്കുമ്പോൾ ഗൗരിയുടെ കണ്ണുകൾ തിളങ്ങി... അച്ചുവേട്ടൻ അതെല്ലാം ഓർത്തു വെച്ചിരിക്കുന്നു...
ഒരുപാട് പിള്ളേരൊക്കെ ആയാൽ ഇതൊരു മാതിരി കിന്റർ ഗാർഡൻ ആയിപോവില്ലേ... തൽക്കാലം നമുക്ക് ആമി മോള് പോരെ...?
അയ്യടാ... അതങ്ങു പള്ളിയിൽ പോയി പറഞ്ഞാ മതി... നീ പറഞ്ഞ പോലെ വീടും ചെടി നടാനുള്ള സ്ഥലവുമൊക്കെ ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്... ഇനി നീയൊന്ന് സമ്മതം മൂളിയാൽ നമ്മുടെ മക്കളെ ഓരോരുത്തരെയായിട്ട് നമുക്ക് ഇങ്ങോട്ട് എത്തിക്കാം...
ഗൗരിക്ക് ചിരി വന്നെങ്കിലും അവളത് പുറമെ കാണിച്ചില്ല... ആഞ്ജനേയൻ അത് മനസിലാക്കിക്കൊണ്ട് തന്നെ ആ മൂക്കിൻ തുമ്പിലൊന്ന് നുള്ളി...
ആഹ്.. ഇതങ്ങു പറിച്ചെടുക്കുമോ..?
ഗൗരി മൂക്കിൽ തിരുമ്മി...
ഇപ്പൊ അങ്ങനെയായോ... പണ്ടൊക്കെ എന്തൊരു സ്നേഹമായിരുന്നു... നുള്ളി കയ്യിലോട്ട് എടുത്താലും ഒന്നും പറയില്ലായിരുന്നു.. ഹാ... എന്ത് ചെയ്യാനാ... വലിയ ഡിമാൻഡ് ആയിപോയി... നീങ്ങി കിടക്കെടി മോളെ... അച്ഛയും കിടക്കട്ടെ...
കള്ളപരിഭവം നടിച്ചുകൊണ്ട് മോൾക്കരികിലേക്ക് കിടക്കാൻ ഒരുങ്ങുന്നവനെ ഗൗരി പിടിച്ചിരുത്തി..
അച്ചുവേട്ടാ... ഇതെവിടെ പോകുവാ...?
ഞാനും എന്റെ മോളും ഉറങ്ങട്ടെ... ഗമയുള്ളവരൊക്കെ അവിടെ ഇരിക്ക്...
അവൻ വീണ്ടും കിടക്കാൻ ആഞ്ഞതും ഗൗരിയവനെ ഇറുകെ കെട്ടിപിടിച്ചു...
ഇരിക്കവിടെ...! മൂക്ക് നുള്ളിക്കോ... എനിക്കൊരു പരാതിയുമില്ല...
ഓ അല്ലെങ്കിൽ ഇപ്പോ എനിക്ക് നിന്റെ സമ്മതം വേണം... നുള്ളുകയല്ല വേണമെന്ന് വെച്ചാൽ ഞാൻ അതിങ്ങു കടിച്ചെടുക്കും... വല്ലാതെ ഗമ കാണിക്കണ്ട പെണ്ണേ...മൂക്ക് മാത്രമല്ല...ഇതെല്ലാം എന്റെയും കൂടെയാ...
വലിയ കാര്യത്തിൽ പറയുന്നവനെ നോക്കി ഗൗരി ചിരിച്ചു...
ആമി ഉറക്കത്തിൽ ഒന്ന് കുറുകിയപ്പോൾ ഗൗരി ചാഞ്ഞു കിടന്നവളെ പതിയെ തട്ടി കൊടുത്തു... അതോടെ കുഞ്ഞ് ശാന്തമായി ഉറങ്ങി...
ആഞ്ജനേയൻ ആ കാഴ്ച നോക്കിയിരുന്നു.... തന്റെ സ്വർഗം! ഈ ലോകത്ത് താനേറെ സ്നേഹിക്കുന്നവളും അവളിലൂടെ... തങ്ങളുടെ പ്രണയസാഫല്യമെന്നപോൽ പിറവിയെടുത്ത കുഞ്ഞ് മാലാഖയും... എത്രയോ രാത്രികളിൽ ഈ കാഴ്ച തന്റെ കണ്ണിന് കുളിരേകിയിട്ടുണ്ട്....
ആഞ്ജനേയൻ അങ്ങനെ നോക്കി കിടക്കെ ഗൗരി അവന് നേരെ തിരിഞ്ഞു കിടന്നു...
മ്മ്ഹ്ഹ്?? എന്തായിങ്ങനെ നോക്കുന്നെ...?
ഒന്നുമില്ലെടി... ഞാനെന്റെ രണ്ടു കുഞ്ഞുങ്ങളെയും നോക്കി കിടക്കായിരുന്നു...
അവനൊരു ചിരിയോടെ അവളുടെ കവിളിൽ മൃദുവായി ചുംബിച്ചു...പിന്നെ നീണ്ടു നിവർന്നു കിടന്നതും ഗൗരി ആ കൈത്തുടയിൽ തലവെച്ച് കിടന്നു... ആഞ്ജനേയൻ ചാഞ്ഞു വന്നവളെ കെട്ടി പിടിച്ചു...
നീയൊന്നും പറഞ്ഞില്ലല്ലോ ഭാര്യേ....!?
എന്ത്...?
അല്ല... കിൻഡർ ഗാർഡനിലേക്കുള്ള പിള്ളേര്...
മിണ്ടാതെ കിടന്നോ അവിടെ...!
ഗൗരിയുടെ ചൂണ്ട് വിരൽ അവന്റെ ചുണ്ടിന് മേൽ സ്ഥാനം പിടിച്ചതും ആഞ്ജനേയൻ ആ വിരലിൽ പതിയെ കടിച്ചു...
ആഹ്...! നൊന്തു...
കണക്കായി പോയി...
അവൻ വീണ്ടുമാ കയ്യിൽ പിടുത്തമിട്ട് തന്റെ ചുണ്ടോട് അടുപ്പിച്ചതും ഗൗരി ചിരിയോടെ കൈ വലിച്ചു കൊണ്ടിരുന്നു...
ദേ പെണ്ണേ... കുഞ്ഞുണരും കേട്ടോ... അടങ്ങി കിടക്ക്....
അതും പറഞ്ഞവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തിയൊരു ചുടു നിശ്വാസമുതിർത്തതും ഗൗരി പുളഞ്ഞു പോയി....
അച്ചുവേട്ടാ... അടങ്ങി കിടന്നില്ലേൽ ഞാൻ തള്ളി താഴെയിടും...
ആഹാ... എങ്കിലൊന്ന് കാണട്ടെ...
അവൻ ആ കഴുത്തിലും മാറിലും മുഖമുരസുമ്പോൾ ഗൗരി ചിരിയടക്കാൻ പാട് പെട്ടു... അതേ സമയം ഹൃദയമിടിപ്പ് വല്ലാതെയങ്ങു കൂടി ഒച്ച പുറത്ത് കേൾക്കുമെന്ന അവസ്ഥയായി....
അവളെ വശം കെടുത്തികൊണ്ട് അവനും അതാസ്വാധിച്ചു... പിന്നെയൊരു ചിരിയോടെ ആ പെണ്ണിനെ നെഞ്ചിലേക്ക് ചേർത്തു കിടത്തി....
ഇന്നിപ്പോ ഇങ്ങനെ പോട്ടെ... നാളെ ഞാൻ ശരിയാക്കി തരാമെടി...!
പിന്നെ ഒരു കുത്ത് വെച്ചു തരും ഞാൻ....!
പറയുന്നതിനൊപ്പം അവൾ ആ നെഞ്ചിൽ ചൂണ്ട് വിരൽ കൊണ്ടൊന്ന് കുത്തി... അപ്പോഴേക്കും അവൻ അവളെ ചുറ്റി പിടിച്ചു വരിഞ്ഞു മുറുക്കി... ഗൗരിയും അവനെ ഇറുക്കെ കെട്ടിപിടിച്ചു....
ഉള്ളിൽ നിറയുന്ന പ്രണയത്തോടെ അതിലേറെ വാത്സല്യത്തോടെ അവൻ ആ നെറുകിലൊന്ന് മുത്തി... എന്നുമീ നെഞ്ചിൽ ഇവളെയിങ്ങനെ ചേർത്ത് പിടിക്കണമെന്നൊരു മോഹം മാത്രം ഉള്ളിൽ തുടിച്ചുകൊണ്ടിരുന്നു..... അതിലേറെ കൊതിയോടെ... പ്രണയത്തോടെ അവൾ അവനെ നോക്കി കിടന്നു.... ഇനി ഏഴു ജന്മവും ഇവന്റെത് മാത്രമായി ജീവിക്കണമെന്നൊരു പ്രാർത്ഥന അവളുടെ ഉള്ളിൽ അലയടിച്ചു...
വായി നോക്കി കിടക്കാതെ ഉറങ്ങെടി ഭാര്യേ....!
ആഞ്ജനേയൻ അവളെ തന്നിലേക്ക് മാത്രമായി പൊതിഞ്ഞു പിടിച്ചു....
അവസാനിച്ചു...!!
അവസാനം വരെ വായിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും ഹൃദയത്തിൽ തൊട്ട നന്ദി... നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് തന്നിരുന്ന സന്തോഷം ചെറുതല്ല... ഒത്തിരി സ്നേഹം❤️
ജോസഫെയ്ൻ🥀
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ
മാലേയം 💛 (60)
ഞാൻ... തിരിച്ചു പോവുകയാ.... പക്ഷെ.... അതിന് മുൻപ് എനിക്ക് ചിലത് പറയാനുണ്ട്...
ദിശ സ്വരമിടറാതിരിക്കാൻ പാട് പെട്ടു...
എന്താ...??
നിങ്ങളുടെ വീട്ടിൽ രണ്ട് പേരിപ്പോൾ അപകടത്തിൽ ആണ്...അതിലൊരാൾ ഉറപ്പായും മരണത്തിന് കീഴടങ്ങും...!!!
അവളുടെ വാക്ക് കേട്ടതും ആഞ്ജനേയൻ ഞെട്ടി!!
എന്റെ കൈകൊണ്ട് അല്ലെങ്കിലും ആ മരണത്തിന് കാരണക്കാരി ഞാനാ....!!
നീയെന്തൊക്കെയാ പറയുന്നത്...!!??
ആഞ്ജനേയൻ സീറ്റിൽ നിന്ന് എഴുന്നേറ്റു...
ഞാൻ പറഞ്ഞത് സത്യമാ.... നിങ്ങളോട് വന്നിത് പറയാൻ കാരണം...നിങ്ങൾ തുടങ്ങി വെച്ചത് ഞാൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് പറയാൻ വേണ്ടിയാ.... അന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ നിഷേധിച്ച സത്യം ഏറ്റു പറയാൻ വേണ്ടി.... ഞാൻ നാട്ടിലേക്ക് വരുമ്പോൾ എന്റെ വയറ്റിൽ രുദ്രന്റെ കുഞ്ഞുണ്ടായിരുന്നു... പക്ഷെ എന്നെ മാനിപ്പുലേറ്റ് ചെയ്ത് എന്നെകൊണ്ട് തന്നെ അവൻ അതിനെ നശിപ്പിച്ചു... അവന്റെ കൂടെ ജീവിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടു വന്നതാ ഞാൻ... പക്ഷെ സ്വന്തം സ്വാർത്ഥതക്ക് വേണ്ടി അവൻ എന്നെ ബലിയാടാക്കി....
പോരാത്തതിന് ഗൗരിയെ ഇല്ലാതാക്കാൻ വേണ്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്തൊക്കെയോ പ്ലാൻ ചെയ്തിരുന്നു.... ഇവിടുന്ന് പോയില്ലെങ്കിൽ കൊല്ലുമെന്ന് എന്നേം ഭീഷണിപെടുത്തി... അതുകൊണ്ട്... വരും വരായ്കകൾ ആലോചിക്കാതെ തന്നെ ഞാൻ അത് ചെയ്തു...!
പെട്ടന്നാണ് ആഞ്ജനേയന്റെ ഫോൺ റിംഗ് ചെയ്തത്.... അമ്മയാണെന്ന് കണ്ടതും അവൻ വിറക്കുന്ന കൈകളോടെ ഫോൺ അറ്റൻഡ് ചെയ്തു...
മോനെ... നീയൊന്ന് അത്യാവശ്യമായി ഹോസ്പിറ്റൽ വരെയൊന്ന് വരണം....!
വസുന്ധരയുടെ കരച്ചിൽ കേട്ടതും ആഞ്ജനേയൻ ഞെട്ടലോടെ ദിശയെ നോക്കി...
എന്താ.. അമ്മേ.. ഗൗരിക്ക്...എന്തെങ്കിലും??
പേടിക്കണ്ട... നീയൊന്ന് വേഗം വന്നാൽ മതി...
ആഞ്ജനേയൻ അവളുടെ നേരെ കുതിച്ചു...
എടി.... എന്റെ ഗൗരിക്ക് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ.... നിന്നേം അവനേം കൂട്ടിയിട്ടു കത്തിക്കും ഞാൻ...!!!!
ഓഫീസ് ആണെന്നത് പോലും മറന്നുകൊണ്ട് അവൻ അലറി...
പറ്റിയത് രുദ്രനാണെങ്കിലോ...??
ഒട്ടും കൂസലില്ലാതെ അവളുടെ ചോദ്യം കേട്ടതും ആഞ്ജനേയൻ അവളെ ഉറ്റു നോക്കി....
ഗൗരിക്ക് ഒന്നും പറ്റില്ല... അവൾ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ടാകും.... പക്ഷെ.... പാതിചത്തൊരുത്തൻ വീട്ടിലുണ്ട്.... ബാക്കി ജീവൻ വേണമെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയേക്ക്....!!!.. കൊണ്ട് പോയാലും കാര്യമുണ്ടാവില്ല...!!
ഞാൻ ചെയ്തത് തെറ്റായി പോയെന്ന് എനിക്ക് തോന്നുന്നില്ല.... അതുകൊണ്ട് ആരോടും ക്ഷമാപണത്തിനും നിൽക്കുന്നില്ല.... ഒരേട്ടൻ എന്ന നിലയിൽ വന്നു പറയണമെന്ന് തോന്നി.... വരട്ടെ...!
അവളുടെ പതറാതെയുള്ള വാക്കുകൾ കേട്ട് ആഞ്ജനേയൻ തറഞ്ഞു നിന്നു.... പിന്നെ വേഗം പുറത്തേക്ക് നടന്നു... ദിശ ഒട്ടും കൂസലില്ലാതെ പുറകെ ചെന്നു... റിസപ്‌ഷൻ ഏരിയയിൽ വെച്ചിട്ടുള്ള തന്റെ ബാഗും പെട്ടിയുമായി അവൾ തനിക്ക് പുറകെ ഇറങ്ങുന്നതും നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ കയറി പോകുന്നതും ആഞ്ജനേയൻ കാറിലിരുന്നു കണ്ടു... അവന്റെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു.....
★★★★★
റെയിൽവേസ്റ്റേഷനിൽ ചെന്ന് ആളൊഴിഞ്ഞ ഭാഗത്തെ ഏറ്റവും അറ്റത്തുള്ള ബെഞ്ചിൽ പോയിരിക്കുമ്പോൾ ദിശയുടെ മുഖം നിർവികാരമായിരുന്നു...
കയ്യിലുള്ള പെട്ടിയും ബാഗും അടുത്ത് വെച്ചിട്ട് അവൾ ഒരു കുപ്പി വെള്ളമെടുത്ത് കുടിച്ചു....
പതിയെ അവളുടെ ഓർമ്മകൾ കഴിഞ്ഞ കുറച്ചു മണിക്കൂറുകളിലേക്ക് ചെന്നെത്തി...
രുദ്രന്റെ മുറിയുടെ വാതിൽ ആഞ്ഞു തട്ടുമ്പോൾ ശരീരത്തിന് വല്ലാത്തൊരു വിറയൽ ആയിരുന്നു... അവൻ അത് യൂസ് ചെയ്തോന്ന് ഉറപ്പിക്കണം....!
പെട്ടന്നാണ് രുദ്രൻ വന്നു വാതിൽ തുറന്നത്... അവനാകെ ദേഷ്യത്തിൽ ആയിരുന്നു...
എന്താടി പുല്ലേ...????
രുദ്രന്റെ അലർച്ച അവിടെ ഉയർന്നതും ദിശ വേഗം അകത്തേക്ക് കയറി....
ബെഡിൽ കിടക്കുന്ന സിറിഞ്ചും ഒഴിഞ്ഞ ബോട്ടിലും അവൾ സൂക്ഷിച്ച് നോക്കി...അവൻ കൈ തിരുമ്മുന്നുണ്ട്....
നീ ഗൗരിയെ എന്താ ചെയ്തത്....??
അവളുടെ ചോദ്യം കേട്ടതും രുദ്രൻ നടുങ്ങി...ഇവളെങ്ങനെ അറിഞ്ഞു..?
പറയെടാ... അവളെ നീയെന്താ ചെയ്തതെന്ന്....!!?
കൊന്നിട്ടില്ലെടി @@&₹% അവളെ ഞാനൊരു സുഖനിദ്രക്ക് അയച്ചു...ഒരിക്കലും എഴുന്നേൽക്കാത്തൊരു ഡീപ് സ്ലീപ്...!!
ദുഷ്ടാ.... അവളുടെ വയറ്റിലൊരു ജീവൻ ഉണ്ടെടാ... എങ്ങനെ തോന്നി നിനക്കവളെ ഉപദ്രവിക്കാൻ....???
ദിശ അവന്റെ കോളറിൽ കുത്തി പിടിച്ചു....
വിടെടി....!! ജീവൻ... തൂഫ്.. അതാ ആഞ്ജനേയന്റെ വിത്തല്ലേ... അതീ ഭൂമിയിൽ വളരണ്ടാ... തീരട്ടെ... അവന്റെ ജീവനും ജീവിതവുമൊക്ക ഇതോടെ തീരട്ടെ.... അവൻ എന്നെ തല്ലി ചതക്കുമ്പോൾ നീയും നോക്കി നിന്ന് രസിച്ചതല്ലേ... ഇതാണ് അവനുള്ള ശിക്ഷ....!!!
പറഞ്ഞു കഴിഞ്ഞതും നെഞ്ചിൽ ഒരു കൊളുത്തി പിടുത്തം പോലെ തോന്നിയവന്....രുദ്രനൊന്ന് ചുമച്ചു...വേദന കൂടുന്നു..... കൈകാലുകൾ കുഴഞ്ഞു തളരുന്നത് പോലെ....
രുദ്രൻ വേഗം ബെഡിലേക് ഇരുന്നു...അവനെന്തോ ആകെയൊരു പരവേശം....
ശിക്ഷ കിട്ടിയത് അവനല്ല രുദ്രാ... നിനക്ക് തന്നെയാ...!!!
ദിശയുടെ വാക്കുകൾ കേട്ടവൻ കണ്ണ് മിഴിച്ചു നോക്കി.... അവളുടെ ചുണ്ടിലെ പുച്ഛം കണ്ടതും രുദ്രൻ എഴുന്നേൽക്കാൻ ആഞ്ഞു.... പക്ഷെ അവൻ തിരികെ ബെഡിലേക്ക് വീണുപോയി....
എഴുന്നേൽക്കാൻ നോക്കണ്ട... നീ വീഴുകയെ ഉള്ളൂ... ഈ നിലത്തു വീണു കിടന്ന് ഉരുളാനെ നിനക്കിനി പറ്റു...!!
ന്.. നീ.... എ.. ന്താ.... ട്.. ചെയ്.. തത്...???
ശ്വാസംമുട്ടി പിടഞ്ഞുകൊണ്ട്... കൈകാലുകൾ തളർന്നു തുടങ്ങിയതും രുദ്രൻ ആ ബെഡിൽ കിടന്ന് തന്നെ ചോദിച്ചു...
ഞാൻ എന്ത് ചെയ്യാനാ..? ചെയ്തതൊക്കെ നീയല്ലേ... സ്വയം കുഴിച്ചൊരു കുഴിയിൽ നീയങ്ങു വീണു... അത്രയേ ഉള്ളൂ....
ബെഡിൽ കിടന്ന് കണ്ണുകൾ മേലേക്ക് ഉയർത്തി ഞെരങ്ങുന്നവനെ നോക്കി ദിശ അടുത്തേക്ക് ഇരുന്നു...
അന്ന് ഗൗരിയെ നീ ഭീഷണി പെടുത്തുന്നത് കേട്ടിട്ട് അതും കൂടി ചോദിക്കാനാ ഞാൻ നിന്റെ മുറിയിലേക്ക് വന്നത്....
ബാൽക്കണിയിൽ വെച്ച് ഗൗരിയെ ഭീഷണിപെടുത്തിയ ദൃശ്യങ്ങൾ ഓർത്തെടുത്തുകൊണ്ട് അവൾ പറയുമ്പോൾ രുദ്രൻ ശ്വാസത്തിന് വേണ്ടി പിടഞ്ഞു തുടങ്ങി....
പക്ഷെ ചോദ്യം ചെയ്യാൻ വന്ന എന്നെയും നീ കൊല്ലുമെന്ന് ഭീഷണിപെടുത്തി.. അതോടെ എനിക്ക് മനസിലായി... നീയിനി ഒരുകാലത്തും നന്നാവില്ലാന്ന്.... അതുകൊണ്ട് തന്നെയാ ഗൗരിയുടെ കാര്യം ചോദിക്കാതെ നിന്റെ നീക്കങ്ങൾ അറിയാൻ ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്...
ഫ്രണ്ടിനെ വിളിച്ച് ആ ഡ്രഗ്സ് വരുത്തിച്ചതും അത് വെച്ച് അവളെ ഇല്ലാതാക്കാൻ പ്ലാൻ ചെയ്തതുമെല്ലാം ഞാൻ അന്ന് കേട്ടതാ....
അച്ചുവേട്ടനോട് പറഞ്ഞാൽ നിന്നെ ചിലപ്പോ ഇവിടെയിട്ട് തല്ലി കൊന്നേനെ... പക്ഷെ.... നിന്നെ ഇല്ലാതാക്കേണ്ടത് അവരല്ല.... ഞാനാ....!!! അതുകൊണ്ട് നീ കൊണ്ട് വെച്ച വിഷം ഞാനങ്ങു മാറ്റി.... അന്ന് സഞ്ജു വന്നപ്പോ നിന്റെ മുറിയിൽ നിന്ന് എടുത്തുമാറ്റിയ ആ ഡ്രഗ്സ് കൊണ്ട് വന്നു വെച്ചിട്ട് ആ പോയ്സൺ ഞാൻ അവിടുന്ന് മാറ്റിയിരുന്നു... നീയിപ്പോൾ ഗൗരിയുടെ ദേഹത്ത് കുത്തിവെച്ചത് വെറുമൊരു മയക്കുമരുന്നാ... സെഡേഷൻ കഴിഞ്ഞാൽ അവൾ ഓക്കെയാവും...
പക്ഷെ നീയിപ്പോ കുത്തികയറ്റിയിരിക്കുന്നത്... നീ തന്നെ വില കൊടുത്തു വാങ്ങിയ വിഷമാണ്.....!!!! നീ മരണത്തിലേക്ക് നടന്ന് തുടങ്ങി രുദ്രാ...
രുദ്രന്റെ കണ്ണുകൾ തുറിച്ചു വന്നു... ശ്വാസം കിട്ടാതെ പിടയുമ്പോഴും ദിശയുടെ വാക്കുകൾ അവന്റെ ചെവിയിൽ തുളച്ചു കയറി...
ന്....നീ...
വാക്കുകൾ പുറത്തേക്ക് വരാതെ രുദ്രൻ കിടന്ന കിടപ്പിൽ വീർപ്പുമുട്ടി.... തൊണ്ടയിലും നെഞ്ചിലും ആരോ പിടിച്ചു ഞെരിക്കും പോലെ.... ദേഹമാകെ വലിഞ്ഞു മുറുകുന്ന വേദന....
അവൻ കിടന്നു പിടയുന്നത് കണ്ടിട്ടും ദിശ അനങ്ങിയില്ല....
നിന്റെ കൂടെ ജീവിക്കാൻ വന്നവളാ ഞാൻ... എന്നെ നീ ചതിച്ചു.... എന്റെ പ്രതീക്ഷയായിരുന്നു ആ കുഞ്ഞ്.... അതിനെയും നീ ഇല്ലാതാക്കി... ഇനിയൊരു പെണ്ണിനെയും ഉപദ്രവിക്കാൻ നീ ഈ ലോകത്ത് ഉണ്ടാവരുത്....!!! എനിക്കറിയാം ഈ വിഷം കൊണ്ട് നീ ഉടനെ ചാവില്ല.... ചെയ്ത തെറ്റുകൾ ഓർത്തു നീറി നീറി നീ മരിക്കണം....!!!!
വ്.. ള്ളം....
തൊണ്ട വറ്റി വരണ്ടപ്പോൾ അവൻ കേണു....
രണ്ടാമതൊരു അവസരം കിട്ടിയിട്ടും അതേ തെറ്റ് തന്നെ ആവർത്തിച്ച വിഡ്ഢിയാ നീ....ഈ കൈകൊണ്ട് ഒരു തുള്ളി വെള്ളം കിട്ടാനുള്ള അർഹത പോലും നിനക്കില്ലെടാ....!
അവൻ കിടന്ന് പിടയുന്നത് കണ്ടുകൊണ്ട് തന്നെ ദിശ പുറത്തേക്ക് ഇറങ്ങി... വാതിൽ വലിച്ചടച്ചു കൊണ്ട് പുറത്ത് വെച്ചിരുന്ന ബാഗും പെട്ടിയും എടുത്തവൾ താഴെക്കിറങ്ങിപോയി...
ഹാളിൽ ഇരിക്കുന്ന വസുന്ധര അവളെ കണ്ടതും അടുത്തേക്ക് വന്നു....
ഞാൻ ഇറങ്ങുകയാ അമ്മേ....!
ആരോടും യാത്ര പറയാതെ പോവാണോ മോളെ...??
വസുന്ധര കാര്യത്തോടെ തിരക്കി...
എല്ലാവരോടും ഇന്നലെ പറഞ്ഞതല്ലേ...അത് മതി... പിന്നെ രുദ്രൻ ഉറങ്ങുകയാണെന്ന് തോന്നുന്നു... പുലർച്ചെയല്ലേ ഫ്ലൈറ്റ്... കിടന്നോട്ടെന്ന് കരുതി ഞാൻ ശല്യപെടുത്തിയില്ല... പോട്ടെ അമ്മേ...
ആഹ്... പിന്നെ.... ഗൗരി എന്തോ ആകെ ക്ഷീണിച്ചു കിടക്കുന്നുണ്ട്... ഒന്ന് ഡോക്ടറെ കാണിച്ചേക്ക്...!
അത്രയും പറഞ്ഞവൾ ഇറങ്ങി പോകുമ്പോൾ വസുന്ധര കൈവീശി യാത്രയാക്കി.... ദിശ ഗേറ്റ് കടന്ന് പോകുമ്പോൾ വസുന്ധര തിടുക്കത്തിൽ ഗൗരിയുടെ മുറിയിലേക്ക് ചെന്നു....!
ട്രെയിൻ ഹോൺ കേട്ടതും ദിശ ഞെട്ടി...
എല്ലാം അവസാനിച്ചിരിക്കുന്നു... ഇനിയൊരു പുരുഷനെയും വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല... അത്രയേറെ രുദ്രൻ തന്നെ ചൂഷണം ചെയ്തിട്ടുണ്ട്.... ഒരുപക്ഷെ... താൻ ഇങ്ങോട്ട് വന്നതിന്റെ നിയോഗം പോലും ഇതായിരിക്കാം... ചെയ്തു പോയതിൽ തെല്ലും കുറ്റബോധമില്ലാതെ അവൾ ബാഗുകൾ വലിച്ചെടുത്തു കമ്പാർട്ട്മെന്റുകൾ നോക്കി നടന്നു... ഒടുക്കം തന്റെ സീറ്റ് കണ്ട് പിടിച്ചു ബാഗ് എല്ലാം ഒതുക്കി വെച്ച് ആശ്വാസത്തോടെ അങ്ങോട്ടിരുന്നു....
★★★★★
ആഞ്ജനേയൻ ഹോസ്പിറ്റലിലേക്ക് ഓടി പാഞ്ഞെത്തി....
ഗൗരിയ്ക്ക് കുഴപ്പമൊന്നും ഇല്ല.... കൃത്യ സമയത്ത് കൊണ്ട് വന്നത് കൊണ്ട് അവൾക്കോ വയറ്റിലുള്ള കുഞ്ഞിനോ യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്ന് അറിഞ്ഞു....
പക്ഷെ അവനെ ഞെട്ടിച്ചത് മറ്റൊരു വാർത്തയാണ്....
രുദ്രൻ ഐ സി യുവിൽ ആണെന്ന്... പോയ്സൺഡ് ഡ്രഗ് കുത്തിവെച്ചു കിടന്നവനെ ആശുപത്രിയിൽ എത്തിച്ചിട്ട് അധികസമയം ആയില്ല... അവന്റെ അവസ്ഥ വളരെ ക്രിട്ടിക്കൽ ആണ്.... ഹൃദയമല്ലാതെ മറ്റു അവയവങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്...അത് കേട്ടതും വസുന്ധര കുഴഞ്ഞു വീണു... മയക്കുമരുന്നിനു അടിമയായിരുന്നവന്റെ ശരീരം ആ ഡ്രഗ് എളുപ്പം സ്വീകരിച്ചത് കൊണ്ട് തന്നെ ബ്രെയിൻ ഡെത്തിനുള്ള സാധ്യതയാണ് ഡോക്ടർമാർ ചൂണ്ടി കാട്ടിയത്....!
ഒരപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വന്നവൻ അങ്ങനെ ചെയ്തതിന്റെ കാരണമറിയാതെ എല്ലാവരും ഞെട്ടി തരിച്ചു നിൽക്കുമ്പോൾ എല്ലാം അറിയുന്നവൻ ഗൗരിയുടെ മുറിയിലേക്ക് നടന്നു....
അച്ചുവേട്ടാ....
അവനെ കണ്ടതും അവൾ നിറഞ്ഞ കണ്ണുകളോടെ അവന് നേരെ കൈനീട്ടി...
ആഞ്ജനേയൻ വേഗം വന്നവളുടെ കൈ പിടിച്ചു...
അവൾ കരയുകയാണ്... മനസും ശരീരവും ഇപ്പോഴും വിറക്കുന്നുണ്ട്.... ഇനിയീ മുഖം കാണാൻ കഴിയില്ലെന്ന് കരുതിയതാണ്....
ആഞ്ജനേയൻ അവളുടെ മിഴിനീർ തുടച്ചു കൊടുത്തു...!
അവൻ... അവനാ.... എന്തോ കുത്തിവെച്ച്.. എന്നെ.... കൊല്ലാൻ വേണ്ടി....
ഗൗരി നേർത്ത സ്വരത്തിൽ പതം പറയുമ്പോൾ ആഞ്ജനേയന് കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി....! അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു....
എനിക്കറിയാം....!! പക്ഷെ...പണി കിട്ടിയതും അവനാ...ഇനി നിന്നെ ഉപദ്രവിക്കാൻ അവൻ നിന്റെ മുന്നിൽ വരില്ല...തീരും!!
ആഞ്ജനേയന്റെ വാക്കുകൾ കേട്ടതും ഗൗരി ഞെട്ടലോടെ ആഞ്ജനേയനെ നോക്കി....
അവനെന്തു പറ്റി...?
കുത്തിവെച്ച ഡ്രഗ്സ് മാറി പോയി... നിന്നെ ഇല്ലാതാക്കാൻ വെച്ച മരുന്നെടുത്തു സ്വയം കുത്തികയറ്റി....! അതിന്റെ കാരണക്കാരി ഇപ്പോൾ അതിർത്തി കടന്ന് കാണും..
ആ അവസ്ഥയിലും അവനൊരു മന്ദാഹാസത്തോടെ പറഞ്ഞു...ദിശ പറഞ്ഞതെല്ലാം അവൻ അവൾക്ക് പറഞ്ഞു കൊടുത്തതും ഗൗരി കണ്ണ് മിഴിച്ചിരുന്നു....!
ബ്രെയിൻ ഡെത്തിനുള്ള ചാൻസാ ഡോക്ടർമാർ പറയുന്നത്... എന്തായാലും ജീവനോടെ അവൻ വീട്ടിലെത്തില്ല.... ഇനിയിപ്പോ....ഡോക്ടർമാർ രക്ഷിച്ചാലും ഞാൻ അവനെ ജീവനോടെ അവിടെ എത്തിക്കില്ല...!!!
ആഞ്ജനേയന്റെ വാക്കുകളിൽ ഗൗരി ഭയന്ന് പോയി... അവൾ അവനെ മുറുകെ പിടിച്ചു.... പിന്നെ ജീവൻ തിരിച്ചു തന്നതിന്റെ നന്ദിയെന്നോണം ഈശ്വരനെ മനസിലോർത്തുകൊണ്ട് അവൾ കണ്ണുകൾ പതിയെ അടച്ചു....
പിറ്റേന്ന് പുലർച്ചെ തന്നെ രുദ്രന് ബ്രെയിൻ ഡെത്ത് സ്ഥിതീകരിച്ചു..!
ഹൃദയം നിലച്ചിട്ടില്ലാത്തത് കൊണ്ട് അവയവദാനത്തിനുള്ള സാധ്യത ഡോക്ടർസ് ചൂണ്ടി കാണിച്ചെങ്കിലും... ആഞ്ജനേയൻ അടക്കമുള്ളവർ അത് നിഷേധിച്ചു...
അവന്റെ അവയവങ്ങൾ പോലും ഈ ഭൂമിയിൽ അവശേഷിക്കാൻ പാടില്ല! എന്നായിരുന്നു അവരുടെയെല്ലാം നിലപാട്...
ഉച്ചയോടെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ബോഡി വിട്ടുകൊടുത്തു...
അസ്വഭാവിക മരണമായതുകൊണ്ട് ആശുപത്രി അധികൃതർ പോലീസിൽ ഇൻഫോം ചെയ്തിരുന്നെങ്കിലും രുദ്രൻ ഡ്രഗ് അഡിക്റ്റ് ആയതുകൊണ്ട് പോയ്സൺഡ് ഡ്രഗ് ഉപയോഗിക്കുകയായിരുന്നു എന്ന രീതിയിലാണ് അന്വേഷണം അവസാനിച്ചത്... അവന്റെ കൈകൊണ്ട് സ്വയം കുത്തിവെച്ച സിറിഞ്ചും ബോട്ടിലുമെല്ലാം കണ്ടെത്തിയത് കൊണ്ട് കൂടുതൽ പ്രശ്നങ്ങളും ഉണ്ടായില്ല....
തൊട്ടടുത്ത ദിവസം രുദ്രന്റെ ശരീരം ഒരുപിടി ചാരമായി...!!
വസുന്ധരയൊഴികെ മറ്റാരും അവന് വേണ്ടി കണ്ണുനീർ പൊഴിച്ചില്ല...! മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഏറെക്കുറെ എല്ലാവരും പിരിഞ്ഞു പോയി...
ഉച്ചയോടെ ആഞ്ജനേയനും അഭിയും ദേവനാരായണനും കൂടി പോലീസ്സ്റ്റേഷനിൽ പോയി...വക്കീലിനെ വിളിച്ചു സംസാരിച്ച് പറയാനുള്ളതെല്ലാം പ്ലാൻ ചെയ്തിട്ടാണ് അവർ സ്റ്റേഷനിൽ എത്തിയത്...
രുദ്രന്റെ ഫോൺ കോൾസ് ചെക്ക് ചെയ്തത് പ്രകാരം നവീൻ എന്നൊരുത്തനെ കസ്റ്റഡിയിൽ എടുത്തിരുന്നു... ഡ്രഗ്സ് എത്തിച്ചത് അവൻ ആണെന്ന് സമ്മതിക്കുകയും ചെയ്തു...! അതുകൊണ്ട് തന്നെ പേരിനൊരു ചോദ്യം ചെയ്യൽ മാത്രമേ ഉണ്ടായുള്ളൂ....
രുദ്രൻ എന്ന അധ്യായം അടഞ്ഞു! പോലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ ആഞ്ജനേയന്റെ മനസ് തികച്ചും ശാന്തമായിരുന്നു.... അപ്പോഴും തന്റെ കൈകൊണ്ട് പറ്റിയില്ലെന്നൊരു വിഷമം മാത്രം അവനിൽ അവശേഷിച്ചു....!
രാത്രി അത്താഴം കഴിച്ചു കിടക്കുന്നതിനു മുൻപ് ആഞ്ജനേയൻ ഗൗരിയുടെ ഗുളികയും മരുന്നുമെല്ലാം എടുത്തു കൊടുത്തു...എല്ലാം വാങ്ങി കുടിച്ചുകൊണ്ട് അവൾ ബെഡിലേക്ക് ഇരുന്നു...
എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അച്ചുവേട്ടാ.... ദിശ...അവൾ അങ്ങനെയൊക്കെ ചെയ്തോ...? ഉച്ചക്ക് ഭക്ഷണം കഴിച്ചു വന്നപ്പോഴേ എന്നോട് വന്നു സംസാരിച്ച് യാത്രയൊക്കെ പറഞ്ഞിരുന്നു... ഒരുപക്ഷെ അവളിത് മുന്നേ പ്ലാൻ ചെയ്തു കാണണം അല്ലെ....
ആഞ്ജനേയൻ അവൾക്കരികിൽ വന്നിരുന്നു...
മ്മ്ഹ്ഹ്...രുദ്രന്റെ പ്ലാനിങ് ഒക്കെ അവൾ അറിഞ്ഞിരുന്നു എന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്... നീ പറഞ്ഞത് പോലെ അവനെ ഇല്ലാതാക്കണം എന്ന് അവൾ തീരുമാനിച്ചു കാണും... അല്ലെങ്കിലും ചതിയല്ലേ അവൻ അവളോട് ചെയ്തത്.... എല്ലാം ഒതുക്കി തീർത്ത് അമേരിക്കയും സ്വപ്നം കണ്ടു കിടന്നവനാ... ഇപ്പോഴിതാ എത്തേണ്ടിടത്തു എത്തി...! ഇതാ പറയുന്നത്... കർമ എന്നൊന്നുണ്ട്... ഇന്നോളം അവൻ ഏതൊക്കെ പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ... അതിനൊക്കെയുള്ള ശിക്ഷ അവനൊരു പെണ്ണിലൂടെ തന്നെ കിട്ടി...! ചത്തൊടുങ്ങി... നെറികെട്ടവൻ....!!
ഏയ്... വേണ്ട അച്ചുവേട്ടാ... അങ്ങനെയൊന്നും പറയണ്ട...! എന്തായാലും ചെയ്ത തെറ്റിനുള്ളത് കിട്ടി... ഇനി നമ്മളായിട്ട് ഒന്നും പറയണ്ട...
ഗൗരിയുടെ വാക്കുകൾ കേട്ടവൻ അവളെ അതിശയത്തോടെ നോക്കി... അവൻ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അവൾക്കെങ്ങനെ ഇത് പോലെ സംസാരിക്കാൻ കഴിയുന്നു...?
എനിക്കവനോട് സഹതാപം ഉണ്ടായിട്ടൊന്നുമല്ല... വീണ്ടും എന്നോട് പകരം വീട്ടാൻ ഇറങ്ങിയിട്ട് തന്നെയാ അവനീ ഗതി വന്നത്.... എന്തോ അവനുള്ള ശിക്ഷ അവനായിട്ട് തന്നെ വാങ്ങിച്ചെടുത്തു... ഞാനിപ്പോ അങ്ങനെയേ കരുതുന്നുള്ളു...
നമുക്ക് കിടക്കാം... എനിക്കൊന്ന് ഉറങ്ങണം...!
ഗൗരി പതിയെ ബെഡിലേക്ക് കിടന്നതും ആഞ്ജനേയൻ ലൈറ്റ് ഓഫ് ചെയ്ത് അവൾക്കരികിൽ വന്നു കിടന്നു...
ഗൗരി....
ഇരുട്ടിൽ കാതോരം അവന്റെ ഗൗരവമേറിയ സ്വരം മുഴങ്ങിയപ്പോൾ അവൾ ഒന്ന് മൂളി...
ദിശ ചെയ്തത് തെറ്റായി പോയെന്ന് നിനക്ക് തോന്നുന്നുണ്ടോ...??
മറുപടി പറയാൻ ഗൗരിയൊരു നിമിഷം പോലും ആലോചിച്ചില്ല...
അവൾ ചെയ്തത് തന്നെയാ ശരി... ഞാൻ ചെയ്യേണ്ടതായിരുന്നു...! എനിക്ക് അതിനുള്ള ധൈര്യമില്ലാതെ പോയി....പക്ഷെ.. അവൾ...ഒരിക്കൽ സ്നേഹിച്ചവനെ ഇല്ലാതാക്കണമെങ്കിൽ അത്രയും മനക്കരുത്ത് വേണം... അല്ലെ അച്ചുവേട്ടാ...?
അവൾ അവനിലേക്ക് തിരിഞ്ഞു കിടന്നു...
ഒരിക്കൽ സ്നേഹിച്ചു പോയെന്ന് കരുതി ചെയ്യുന്ന തന്തയില്ലായ്മയെല്ലാം സഹിച്ചോണം എന്നില്ലല്ലോ...! ഷി ഈസ് സ്ട്രോങ്ങ്...
അതും പറഞ്ഞവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ഗൗരിയുടെ മനസ്സിലും അതേ ചിന്തയായിരുന്നു....
ആരുമില്ലാത്ത പെണ്ണ്! ആശ്രയം കണ്ടെത്തിയത് ഇങ്ങനെയൊരുത്തനിൽ... ഒടുക്കം അവൻ തന്നെ ചതിക്കുകയാണെന്ന് മനസിലായപ്പോൾ... എനിക്ക് കൂടി വേണ്ടി അവൾ അവനെ ഇല്ലാതാക്കിയിരിക്കുന്നു....! പിന്നെയും ആ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് തന്നെയവൾ തിരിച്ചു പോയിരിക്കുന്നു...അച്ചുവേട്ടൻ പറഞ്ഞത് ശരിയാണ്.... കരുത്തുള്ള പെണ്ണ്...!!
അവളെക്കുറിച്ച് ഓർത്തു കിടന്ന് ഗൗരി പതിയെ മയക്കത്തിലേക്ക് വീണു...
തുടരും....
റിവ്യൂ തരണേ... 🥰
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #💌 പ്രണയം #📝 ഞാൻ എഴുതിയ വരികൾ