Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
#😮 നടന്റെ 'പഞ്ചാര വർത്തമാനം' ; കൂടുതൽ യുവതികൾ രംഗത്ത് ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്' അജ്മൽ അമീറിന്റെ ചാറ്റ് വെളിപ്പെടുത്തി നടി റോഷ്ന റോയ് തന്റെ വോയിസ്‌ ക്ലിപ്പുകൾ എഐ ആണെന്ന് പറഞ്ഞ നടൻ അജ്മൽ അമീറിന് മറുപടിയുമായി നടി റോഷ്‌ന : അജ്മൽ അമീർ തനിക്ക് ഇൻസ്റ്റ ഗ്രാമിൽ അയച്ച സന്ദേശം പങ്കുവെച്ചു നടി 😂
😮 നടന്റെ 'പഞ്ചാര വർത്തമാനം' ; കൂടുതൽ യുവതികൾ രംഗത്ത് - ajmal_amir Ajmal Amir ajmal_amir Amal Amir 253k followers 708 posts' You don ! follow each other on Instagram View profile  12020` Hlw Hwr ப 32020` Ur ther? ajmal_amir Ajmal Amir ajmal_amir Amal Amir 253k followers 708 posts' You don ! follow each other on Instagram View profile  12020` Hlw Hwr ப 32020` Ur ther? - ShareChat
ത്രീ റോസസ് 7 തിരിച്ചു ക്ലാസ്സിൽ എത്തിയതും അഭിമാനത്തോടെ ഞാൻ ഇരുന്നു... കുറച്ചു കഴിഞ്ഞു സർ ക്ലാസ്സിൽ വന്നു... ക്ലാസ്സ്‌ തുടങ്ങി കുറച്ചു വർക്ക്‌ തന്നിട്ട് സർ പുറത്തേക്കു ഇറങ്ങി പോയി... "പാറു.... സർ നു എന്താ പറ്റിയെ.... " ഞാൻ ഉണ്ടായ കാര്യങ്ങൾ അവരോടു പറഞ്ഞു... സർ ന്റെ മുഖത്തെ സങ്കടം എനിക്ക് വായിച്ചെടുക്കാം പക്ഷെ... ഏത് പട്ടിണിയിലും മുണ്ട് മുറുക്കി ഉടുത്തു ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിച്ച അഭിമാനിയായ അമ്മയുടെ മകൾ അല്ലെ ഞാൻ... അപ്പൊ എനിക്ക് ഇങ്ങനെ പെരുമാറാൻ അല്ലെ കഴിയു... "പാറു സർ നു നല്ല വിഷമം ഉണ്ട്... " ഉച്ചതിരിഞ്ഞു കോളേജ് ഡേ ടെ ഭാഗമായി ഡാൻസ് പ്രാക്ടീസ് നു പോയിരിക്കുകയായിരുന്നു എല്ലാവരും... ആരോടും മിണ്ടാതെ സർ ഗാർഡനിൽ ഇരിക്കുന്നത് ഞാൻ കണ്ടു... "ദീപു ചേട്ടാ... " "എന്താ പ്രാണ.. " "എന്നോട് ദേഷ്യം തോന്നിയോ... " "ഇല്ല... " "അതെന്താ.." " നീ അത് തിരിച്ചു തരും എന്നെനിക്കു അറിയാമായിരുന്നു... " ഞാൻ ഒന്നും മിണ്ടിയില്ല... "പാറു... " ആ വിളി കേട്ടതും കണ്ണും മിഴിച്ചു ഞാൻ ദീപുവിനെ നോക്കി... "എന്താ ഞാൻ അങ്ങനെ വിളിക്കുന്നത് തനിക്ക് ഇഷ്ടം അല്ല എന്നുണ്ടോ... " "ഏയ്... ദീപുവേട്ടൻ വിളിച്ചോളൂ... " ആ മറുപടിയിൽ ഞെട്ടിയത് പുള്ളി ആയിരുന്നു... "എനിക്ക് ഗൾഫിലേക്ക് ഒരു ചാൻസ് വന്നിട്ടുണ്ട്... പോയാലോ എന്ന് ആലോചിക്കുന്നു... " "പോകണോ... " "ഞാൻ ഇവിടെ നിന്നാൽ തനിക്ക് അതൊരു ബുദ്ധിമുട്ട് ആകും... " എന്തോ വല്ലാത്ത സങ്കടത്തോടെ ഞാൻ ആ വാ പൊത്തി... "ഇങ്ങനെ ഒന്നും പറയല്ലേ.... ഇവിടന്ന് പോയാൽ ആണ് എനിക്ക് ബുദ്ധിമുട്ട്... " "എങ്കിൽ ഈ സാറ്റർഡേ നാട്ടിലേക്കു പോകുമ്പോൾ എന്റെ കൂടെ വരുമോ... " ഞാൻ തലയാട്ടി... കുറച്ചു നേരം സംസാരിച്ചു ഞാൻ ക്ലാസ്സിലേക്ക് നടന്നു... സാറ്റർഡേ ആകാൻ കൊതിച്ചു ഞാൻ.... ***** ഉള്ളതിൽ നല്ലൊരു സാരി ഉടുത്തു ദീപു ന്റെ കൂടെ നടന്നു പോകുമ്പോൾ ലീഡിം ശീലും കൂടെ അന്തംവിട്ടു നില്പുണ്ടായിരുന്നു... കെ സ് ർ ടി സി ബസിലെ രണ്ടാൾ സീറ്റിൽ ഞാൻ ദീപുവിന്റെ കൂടെ ഇരുന്നു പോന്നു... വീട് എത്തിയപ്പോളേക്കും ഇരുട്ട് മൂടിയിരുന്നു... എന്റെ കയ്യിൽ പിടിച്ചു ദീപു.. യാത്ര പറഞ്ഞു നടന്നു... രാവിലെ കുളിച്ചു അമ്പലത്തിൽ പോയി വന്നു ഉമ്മറത്തു ഇരിക്കുമ്പോൾ ദീപുവും അച്ഛനും അമ്മയും കൂടെ വീട്ടിലേക്കു വരുന്നത് കണ്ടു ഞാൻ അമ്പരന്നു... അമ്മ എന്റെ കയ്യിൽ അവർക്കുള്ള ചായ തന്നു...തിണ്ണയിൽ പലഹാരങ്ങൾ നിറഞ്ഞു... ഒന്നും മനസിലാകാതെ ഞാൻ അന്തിച്ചു നിന്നു... "ഇനി ഇപ്പൊ ചെക്കന്റേം പെണ്ണിന്റേം സമ്മതം വേണോ പ്രിയേ... " "ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല സുതൻ ചേട്ടാ... " ഇപ്പൊ സംഭവം പിടി കിട്ടി... "ദീപു അടുത്ത ആഴ്ച പോകും അതിന് മുന്ന് ഇതങ്ങു ഉറപ്പിച്ചു ഇട്ടാൽ അവർക്ക് സമാധാനം ആയി പ്രേമിക്കലോ... " അതും പറഞ്ഞു എല്ലാരും കൂടെ ചിരിച്ചു... ഞാൻ ഒളി കണ്ണിട്ട് ദീപു നെ നോക്കി... "രണ്ടാൾക്കും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം... " ദീപു നേരെ അകത്തേക്ക് നടന്നു... ഞാൻ പിറകെ പോയി .. കയ്യിലെ കവർ അവൻ എന്റെ നേരെ നീട്ടി... ഞാൻ അത് തുറന്നു നോക്കി.... പടിഞ്ഞാറെ പാടത്തിന്റെ ആധാരം.... എന്ത് പറയണം എന്ന് അറിയാതെ ഞാൻ ആ കാൽക്കൽ വീണു പോയി... എല്ലാം മറന്നു ആ മാറിലേക്ക് ചായുമ്പോൾ ചെയ്ത തെറ്റുകൾക്ക് ആയിരം വട്ടം ഞാൻ സ്വയം മാപ്പിരന്നു... അവസാനിച്ചു.... #📔 കഥ #📙 നോവൽ
ഇരട്ടമുഖം ഭാഗം - 2 എങ്ങനെയുണ്ട് വിപീ,, വീടും പരിസരവുമൊക്കെ ഇഷ്ടായോ? കുളി കഴിഞ്ഞ് റ്റു പീസ് ധരിച്ച് ബാൽക്കണിയിൽ വന്ന് വയലിലേയ്ക്ക് നോക്കി നില്ക്കുന്ന വിപിനയുടെ കൂടെ സജുവും വന്ന് നിന്നു. ഉം വീട് പുതിയതല്ലേ? ഇഷ്ടമാകാതിരിക്കുമോ? പരിസരമാണെങ്കിൽ കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചവിരിച്ച വയലും അന്യായം സാമീ,,, പക്ഷേ ,, അതെന്താ ഒരു പക്ഷേ? എനി പ്രോബ്ലം? അമ്മയും ഏട്ടത്തിയുമൊക്കെ ഫ്രണ്ട്‌ലിയല്ലേ? ങ്ഹാ അവരെ കണ്ടതല്ലേയുള്ളു? കാണാനിരിക്കുന്ന പൂരം എന്താന്നറിയില്ലല്ലോ? പക്ഷേ നിങ്ങടെ നെയിബേഴ്സ് വെറും കൾചർലെസ്സാണ്,, അവരുടെ ഓരോ കൊനഷ്ട് ചോദ്യങ്ങൾ,, റ്റൂ മച്ച്,,, ഓഹ് അത്രേയുള്ളോ ? അത് കാര്യാക്കണ്ടാ വിപീ ,, ഗ്രാമീണരല്ലേ? നിഷ്കളങ്കരാണ്, തനിക്ക് ഈ വീട്ടിൽ , എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട , ഞാൻ സോൾവ് ചെയ്തോളാം ഭർത്താവിൻ്റെ ആ വാക്കുകൾ ഏതൊരു നവവധുവിനും ആത്മവിശ്വാസം പകരുന്നതാണെങ്കിലും, വിപിനയ്ക്ക് പക്ഷേ, അതൊരു വിധേയത്വത്തിൻ്റെ ലക്ഷണമായാണ് ഫീല് ചെയ്തത് സജു തന്നോട് സ്നേഹത്തെക്കാൾ കൂടുതൽ ബഹുമാനം കാണിക്കുന്നതായി അവൾക്ക് പലപ്പോഴും തോന്നിയിരുന്നു , അത് തൻ്റെ വീട്ടിൽ നിന്നും ലഭിച്ച അളവറ്റ സ്ത്രീധനത്തിൻ്റെ മഹിമ കൊണ്ടാണോന്ന് അവൾക്ക് സംശയമില്ലാതില്ല. വിപിയെന്താ ആലോചിക്കുന്നത്? സജു ആകാംക്ഷയോടെ ചോദിച്ചു. അതിന് മറുപടി പറയാനൊരുങ്ങുമ്പോഴേക്കും , വയലിനെ കീറി മുറിച്ച് കൊണ്ട്, വന്ദേഭാരത് തീവണ്ടി കടന്ന് പോയി. നിങ്ങള് പുതിയ വീട് വയ്ക്കാൻ പ്ളാനിട്ടപ്പോൾ, റെയിൽവേട്രാക്കിൽ നിന്നും കുറച്ചൂടെ മാറി, മറ്റൊരിടത്ത് പണിയാമായിരുന്നു , ഇതിപ്പോൾ ഗൗരവമായിട്ട് ഒരു കാര്യം പോലും പറഞ്ഞ് പൂർത്തിയാക്കാനാവില്ലല്ലോ? അപ്പോഴേയ്ക്കും, ഏതെങ്കിലുമൊരു ട്രെയിൻ കാതടപ്പിക്കുന്ന ശബ്ദവുമായി കടന്ന് പോകും ,ഇങ്ങനാണെങ്കിൽ രാത്രി കിടന്നുറങ്ങാൻ പറ്റുമോ സജൂ? അവൾ ആശങ്കയോടെ ചോദിച്ചു. അത് പിന്നെ, ആദ്യമായത് കൊണ്ടാണ് വിപിയ്ക്ക് അങ്ങനെ തോന്നുന്നത്, പതിയെ പതിയെ ശീലമായിക്കൊള്ളും , ഞങ്ങടെ പഴയ തറവാട് പൊളിച്ചിട്ടാണ്, പുതിയ വീട് പണിതത് ടൗണിൽ എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കാന്ന് ഞാൻ പറഞ്ഞതാണ് അപ്പോൾ ഇളയച്ഛന് ഒരേ നിർബന്ധം, നമ്മുടെ പൂർവ്വികരുറങ്ങുന്ന മണ്ണാണ്, ഇവിടം വിട്ട് എങ്ങോട്ടും പോകണ്ടാന്ന് , അമ്മയുമത് ശരിവച്ചു . കാരണം അച്ഛനുറങ്ങുന്നതും തെക്കേ പറമ്പിലാണല്ലോ? സജുവും ആളൊരു പഴഞ്ചനാണല്ലേ? മരിച്ച് പോയവർ വീണ്ടും ജീവിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൾ പരിഹാസരൂപേണ പറഞ്ഞു. ഹേയ് അങ്ങനല്ല വിപീ ,,അതൊക്കെയൊരു ഫീലിംഗ് സിൻ്റെ ഭാഗമായി കരുതിയാൽ മതി ,എങ്കിൽ വരൂ, നമുക്ക് ബെഡ് റൂമിലേയ്ക്ക് പോകാം, ഇവിടെയിപ്പോൾ കൊതുക് വരാൻ തുടങ്ങും, അയാൾ, അവളെ പരമാവധി സംതൃപ്തയാക്കാനുള്ള ശ്രമത്തിലായിരുന്നു. അത് ശരി, അപ്പോൾ കൊതുകിൻ്റെ ശല്യവുമുണ്ടോ ഇവിടെ? മിക്കവാറും ഇവിടുന്ന് താമസം മാറേണ്ടി വരുമല്ലോ സജൂ ? അയ്യോ വിപീ ,, ചതിക്കല്ലേ ? വീടിൻ്റെ ലോൺ അടയ്ക്കാൻ തുടങ്ങിയതേയുള്ളു , ഒരു പത്ത് വർഷമെങ്കിലും കഴിയാതെ മാറിത്താമസിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല, മാത്രമല്ല അമ്മയും ള്ളയച്ഛനും ഒരിക്കലും ഇവിടം വിട്ട് വരുമെന്ന് തോന്നുന്നുമില്ല, അയ്യേ,, അതിന് അവരെയും കൊണ്ട് മാറണമെന്നാര് പറഞ്ഞു ?സജൂ,, എനിയ്ക്ക് ദിവസവും, നയൻ തേർട്ടിയ്ക്ക് ഓഫീസിലെത്തണം, ഇവിടുന്ന് ഓഫീസിലെത്താൻ രണ്ട് മൂന്ന് വണ്ടികൾ കയറണ്ടേ ? എൻ്റെ വീട്ടിൽ നിന്നും പോകാൻ മെട്രോയുള്ളത് കൊണ്ട് സൗകര്യമായിരുന്നു, അത് കൊണ്ട് അതിനുള്ളൊരു ഉപായം കൂടി ആയിട്ടാണ്, ടൗണിലേയ്ക്ക് നമ്മൾ മാത്രമായിട്ട് ഷിഫ്റ്റ് ചെയ്യുന്ന കാര്യം ഞാൻ പറഞ്ഞത്, നമ്മൾ മാത്രം മാറിയാൽ എങ്ങനെ ശരിയാവും? ഞാൻ എല്ലാ വർഷവും ലീവിന് വന്നാൽ തന്നെ, ഒരു മാസത്തിൽ കൂടുതൽ നാട്ടിലുണ്ടായിരിക്കില്ല , ബാക്കിയുള്ള പതിനൊന്ന് മാസം നിനക്ക് തനിച്ച് നില്ക്കാൻ പറ്റുമോ? അതിനെന്താ ഞാൻ തനിച്ച് നിന്നാൽ ? എന്നെ ആരെങ്കിലും പിടിച്ച് വിഴുങ്ങുമോ? കല്യാണത്തിന് മുൻപും, ഞാനധികവും താമസിച്ചിരുന്നത്, ഇടപ്പള്ളിയിലൊരു ഫ്ളാറ്റിലായിരുന്നു, ഇടയ്ക്കൊക്കെ ഫ്രണ്ട്സാരെങ്കിലുമുണ്ടാവും, ആ ഒരു ലൈഫ് നല്ല രസമാണ്, അല്ല വിപീ , ഈ ഫ്രണ്ട്സെന്ന് പറയുമ്പോൾ കൂട്ടുകാരികൾ തന്നെയല്ലേ? ഹേയ് ,എനിയ്ക്ക് കൂടുതലും മെയിൽ ഫ്രണ്ട്സാണ്, എന്താ സജൂ , എനി പ്രോബ്ളം ? ഇല്ല ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു സജുവിൻ്റെ മുഖം വിളറിയത് കണ്ട് വിപിനയുടെ ഉള്ളിൽ ചിരി പൊട്ടി. അല്ല സജൂ,, ഇളയമ്മാവന് ഭാര്യയും മക്കളുമൊന്നുമില്ലേ?അതോ ഡൈവോഴ്സ്ഡാണോ? ആ ചോദ്യം പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് തന്നെ, ഉത്തരം പറയാൻ, സജുവിന് കുറച്ച് സമയം വേണ്ടി വന്നു. എന്നെ അമ്മ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ്, അച്ഛൻ മരിക്കുന്നത്, അത് കൊണ്ട് തന്നെ ,ഇളയച്ഛനെ അച്ഛൻ്റെ സ്ഥാനത്ത് കണ്ടാണ് ഞാൻ വളർന്നത്, ചേട്ടനും ,ചേച്ചിയ്ക്കും അപ്പോൾ മൂന്നും ഒന്നരയും വയസ്സാണ് പ്രായം ,എനിക്കൊരു നാലഞ്ച് വയസ്സുള്ളപ്പോഴാണെന്ന് തോന്നുന്നു, ഇളയച്ഛനെന്താ കല്യാണം കഴിക്കാത്തതെന്ന് ഞാൻ ചോദിക്കുന്നത്, അന്ന് അച്ഛമ്മയെന്നെ ശകാരിച്ചു, എന്നിട്ടും ആ സംശയം എൻ്റെ ഉള്ളിൽ തന്നെ കിടന്നു, പിന്നീടൊരിക്കൽ രണ്ടാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ്, വയറ് വേദനയായിട്ട് .ടീച്ചർ ചേച്ചിയോടൊപ്പം എന്നെ വീട്ടിലേയ്ക്ക് പറഞ്ഞ് വിടുന്നത് , ഞങ്ങള് വീട്ടിലെത്തുമ്പോൾ, മുൻവാതിൽ ചാരി വച്ചിരിക്കുവായിരുന്നു, പെട്ടെന്ന് കതക് തള്ളിത്തുറന്ന ഞാൻ കണ്ടത്, അമ്മയെ ആലിംഗനം ചെയ്ത് നില്ക്കുന്ന ഇളയച്ഛനെയാണ് , അത് കണ്ട് ഞാൻ ജിജ്ഞാസയോടെ ചോദിച്ചു ഇതെന്താ ള്ളയച്ഛൻ അമ്മയെ കല്യാണം കഴിച്ചോ? അന്ന് എൻ്റെ ചോദ്യത്തിന് മറുപടി തരാതെ, ഇളയച്ഛൻ പുറത്തേയ്ക്കിറങ്ങിപ്പോയി, അമ്മ അടുക്കളയിലേയ്ക്കും ,പതിയെ പതിയെ, എനിക്കൊരു കാര്യം മനസ്സിലായി , കുടുംബത്തിൽ എല്ലാവരുടെയും അനുവാദത്തോടെയാണ്, അവർ ഒരുമിച്ച് ജീവിക്കുന്നതെന്ന് , ലേശം വല്ലായ്കയോടെയാണ് സജു പറഞ്ഞ് നിർത്തിയത്. ഓഹ്, അപ്പോൾ അങ്ങനെയൊരു റിലേഷനുമുണ്ടല്ലേ? എന്തായാലും കൊള്ളാം, നല്ല ഫാമിലി തന്നെ ,, വിപിനയത് കാഷ്വലായാണ് പറഞ്ഞതെങ്കിലും, സജുവിന് പക്ഷേ ഇൻസൾട്ടിങ്ങായാണ് ഫീല് ചെയ്തത്. തുടരും, സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ) #📔 കഥ #📙 നോവൽ
അവസാനം ഞഞ്ഞാ പിഞ്ഞാ പറയരുത് 😜😄 #😂 ട്രോളുകൾ #😜 തള്ളുകള്‍ #🥳 കേരള കോമഡി സ്റ്റാറ്റസ് #😹 തമാശ തമാശ #😆 ചളി
😂 ട്രോളുകൾ - oomoeoz@ love ஸஜுவஸன் nge8o@3o 0|60 @o೧loo೧@os கூகி03ல முலிகலக oomoeoz@ love ஸஜுவஸன் nge8o@3o 0|60 @o೧loo೧@os கூகி03ல முலிகலக - ShareChat
😍🥰 #👌 വൈറൽ വീഡിയോസ് #💃 Reels വീഡിയോസ് #❤️ പ്രണയം സ്റ്റാറ്റസുകൾ #💌 പ്രണയം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
👌 വൈറൽ വീഡിയോസ് - ShareChat
00:15
ഇരട്ട മുഖം 1 വിപിനാ ,,, ആ തള്ളയുടെ മയക്കുന്ന ചിരിയും പഞ്ചാര വാക്കും കേട്ട് നീ വെറുതെ തെറ്റിദ്ധരിക്കേണ്ട, ഈ കാണുന്നതൊന്നുമല്ല, മഹാ അസത്ത് സ്ത്രീയാണവര്, വർഷങ്ങളായി ഞാൻ അനുഭവിക്കുന്നത് കൊണ്ട് പറഞ്ഞുതരികയാണ് , ഒന്ന് ശ്രദ്ധിച്ചു നിന്നാൽ നിനക്ക് കൊള്ളാം , , നിലവിളക്കുമായി പൂജാമുറിയിലേക്ക് നടക്കുമ്പോഴാണ് കൂടെ നടന്നുവന്ന സജുവിന്റെ ഏട്ടത്തി രജനി ,വിപിനയുടെ ചെവിയിൽ രഹസ്യമായി അത് പറഞ്ഞത് പെരുന്തോട്ടത്തിൽ ശാരദാമ്മയ്ക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത് രണ്ടാമത് ജനിച്ച മകൾ ഉണ്ണിമായയെയാണ് ആദ്യം വിവാഹം കഴിച്ചയച്ചത്, അതിനുശേഷം സജുവിന്റെ ജേഷ്ഠൻ ബിജു വിവാഹം കഴിച്ചത് രജനിയെയായിരുന്നു ഇന്നിപ്പോൾ പ്രവാസി കൂടിയായ സജുവിന്റെയും വിപിനയുടെയും വിവാഹമായിരുന്നു . ഏട്ടത്തിയുടെ മുന്നറിയിപ്പിൽ വിപിന ഒന്ന് അമ്പരന്നെങ്കിലും വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇളയമ്മയും അമ്മയുമൊക്കെ തന്ന ഉപദേശങ്ങൾ അവളുടെ മനസ്സിൽ മുൻകരുതലായി കിടപ്പുണ്ടായിരുന്നു. മോളെ ഇനിമുതൽ പെരുന്തോട്ടമാണ് നിൻ്റെ വീട് ,അവിടെയുള്ളവരെ വേണം . ഞങ്ങളെക്കാൾ പ്രിയപ്പെട്ടവരായി നീ കാണേണ്ടത്, എന്ന് വെച്ച്, ഈ വീട് നിനക്ക് അന്യമാകുന്നില്ല, ഏത് സമയത്ത് വേണമെങ്കിലും, നിനക്കിവിടെ കയറി വരാം, പക്ഷേ, അതൊരിക്കലും സജുവുമായിട്ടോ, അയാളുടെ വീട്ടുകാരുമായിട്ടോ പിണങ്ങിയിട്ടാവരുത്,, അമ്മയുടെ വാക്കുകൾ ഒരു അശരീരി പോലെ അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. നീ ആരുടെ മുന്നിലും താഴാനൊന്നും നിൽക്കണ്ട ,നീ പഠിച്ചവളാണ്. താമസിയാതെ നിനക്ക് നല്ലൊരു ജോലി കിട്ടും, അവിടെ നിനക്കിഷ്ടപ്പെടാത്ത എന്തെങ്കിലും പ്രവർത്തിയോ സംസാരമോ ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായാൽ ആ നിമിഷം നീയിങ്ങ് പോന്നേക്കണം ഒരുത്തന്റെയോ ഒരുത്തിയുടെയോ അടിമയായി ജീവിക്കുന്ന പെണ്ണുങ്ങളല്ല ഞാറത്തൊടിക്കാരെന്ന് എല്ലാവരുമറിയണം ഇളയമ്മയുടെ ഉപദേശം കുറച്ച് തീവ്രമായിരുന്നു നീയാ കൊച്ചിൻ്റെടുത്ത് ഓരോന്ന് പറഞ്ഞ് കൊടുക്കല്ലേ ശ്യാമളേ ,, ഒരു കല്യാണം കഴിക്കാത്തത് കൊണ്ടാണ് ,നിനക്കിപ്പോഴും ഇങ്ങനൊക്കെ തോന്നുന്നത്, അതെങ്ങനാ? എല്ലാ പുരുഷന്മാരെയും അവരുടെ അമ്മമാരെയും നീയിപ്പോഴും ശത്രുവായാണല്ലോ കാണുന്നത്? ഇളയമ്മയുടെ ഉപദേശം കേട്ട മുത്തശ്ശിയാണ് നീരസത്തോടെയത് പറഞ്ഞത് നീ പ്രാർത്ഥിച്ചു കഴിഞ്ഞില്ലേ വിപിനാ? ഏറെ നേരമായി നിലവിളക്കിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന വിപിനയോട് അമ്പരപ്പോടെ രജനി ചോദിച്ചു ആ ചോദ്യം കേട്ടാണ് ,വിപിന ആലോചനയിൽ നിന്നുണർന്നത്. മരുമകള് കയറി വന്നത് ഒരു പൊന്നും പീടികയും കൊണ്ടാണല്ലോ ശാരദാമ്മേ ? ഇപ്പോഴത്തെ സ്വർണ്ണവില വച്ച്, ഇത്രയും ആഭരണമൊക്കെ തരാൻ , ഞാറത്തൊടിക്കാരെ കൊണ്ടേ കഴിയൂ, നിങ്ങടെ മോൻ്റെ ഒരു ഭാഗ്യം ,, പൂജാമുറിയിൽ നിന്നും ഹാളിലേക്ക് കയറി വരുമ്പോൾ, കൂട്ടം കൂടിയിരുന്ന മദ്ധ്യവയസ്ക്കരായ സ്ത്രീകളിൽ, ഒരാളാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് , തന്റെ തറവാടിന്റെ മഹിമയെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ, വിപിനയ്ക്ക് അഭിമാനം തോന്നി, അതുകൊണ്ട് തന്നെ, തനിക്കീ വീട്ടിൽ, രജനി ഏട്ടത്തിയെക്കാളും സ്ഥാനം കിട്ടുമെന്ന് വിപിനയ്ക്ക് തോന്നി. അതെന്താ സുമതിയേച്ചീ ,, ഞാറത്തൊടിക്കാർക്ക് മാത്രമേ ഈ നാട്ടിൽ സമ്പത്തുള്ളോ ?,നിങ്ങള് ഏലംകുളത്ത് വന്ന് ഒന്ന് അന്വേഷിച്ചു നോക്കണം ,അപ്പോഴറിയാം ഞങ്ങളുടെ തറവാട്ട് മഹിമ എന്താണെന്ന്,, വിപിനയെ പുകഴ്ത്തുന്നത് കേട്ട്, രജനിക്ക് തീരെ സഹിക്കാൻ കഴിഞ്ഞില്ല ഈ മുടി ഒറിജിനൽ ആണോ മോളെ? അല്ല, സാധാരണ ഇപ്പോഴത്തെ പെൺപിള്ളേർക്ക് , ഇത്രയും നീളമുള്ള മുടി കാണില്ല ,അതാ ചോദിച്ചത് ? ലേശം പ്രായമുള്ള മറ്റൊരു സ്ത്രീയാണ് വിപിനയുടെ കാർകൂന്തലിൽ തഴുകികൊണ്ട് ചോദിച്ചത് ഹേയ് അല്ല, ഇത് വെപ്പ് മുടിയാണ്, ഇത് ഞാനിപ്പോൾ തന്നെ അഴിച്ചുമാറ്റും, എനിക്ക് ഷോർട്ട് ഹെയറാണ് ഇഷ്ടം ,, നേർത്ത പുഞ്ചിരിയോടെയാണ് വിപിന അവർക്ക് മറുപടി കൊടുത്തത് ആങ്ഹ്, സത്യം പറഞ്ഞത് നന്നായി ,ഞങ്ങളൊക്കെ അയൽ വക്കത്തുള്ളവർ തന്നെയാണ് , എത്രയൊക്കെ മൂടി വെച്ചാലും, ഇന്നല്ലെങ്കിൽ നാളെ ,യാഥാർഥ്യമെന്താണെന്ന് ഞങ്ങള് കണ്ട് പിടിക്കുമെന്ന് മോൾക്കറിയാമല്ലേ? അപ്പോൾ പിന്നെ മോളുടെയീ ,തങ്കം പോലത്തെ നിറവും മേയ്ക്കപ്പായിരിക്കുമല്ലേ? ആദ്യം സംസാരിച്ച സ്ത്രീയുടേതായിരുന്നു ആ കമൻ്റ് പിന്നല്ലാതെ, ഒന്ന് കുളിച്ച് കഴിയുമ്പോഴേയ്ക്കും കൊച്ചിൻ്റെ യഥാർത്ഥ നിറമെന്താണെന്ന് നമുക്ക് നാളെ തന്നെ അറിയാമല്ലോ? ആ സ്ത്രീയെ സപ്പോർട്ട് ചെയ്ത് കൊണ്ട് കൊലുന്നനെയുള്ള മറ്റൊരു സ്ത്രീ ആവേശത്തോടെ ചാടി പറഞ്ഞത് കേട്ടപ്പോൾ ,വിപിനയുടെ ഉള്ളം കാല് തൊട്ട് പെരുത്ത് കയറി. മേയ്ക്കപ്പുണ്ടെന്നുള്ളത് ശരി തന്നെയാണ്, എന്ന് വച്ച് ,എത്ര തേച്ച് കഴുകിയാലും ഈ കാണുന്ന നിറമൊന്നും അത്ര പെട്ടെന്ന് മാഞ്ഞ് പോകില്ല, അത് പാരമ്പര്യമായി കിട്ടിയതാണ് , എൻ്റെ തറവാട്ടിലെ എല്ലാവരുടെയും തൊലിയുടെ നിറം ഇത് തന്നെയാണ്, പിന്നെ , നിറം നോക്കിയാണോ ചേച്ചി എല്ലാവരെയും വിലയിരുത്തുന്നത് ?അങ്ങനെയെങ്കിൽ, ഈ നില്ക്കുന്ന രജനിയേച്ചി കറുത്തിട്ടാണല്ലോ? അപ്പോൾ ആ പാവത്തിനെ കുറിച്ച്, നിങ്ങളെന്തൊക്കെ പറഞ്ഞിട്ടുണ്ടാവും, ? പിന്നെ ,അയൽക്കാരാണെന്ന് പറഞ്ഞല്ലോ ? അതേയ് ,ഞങ്ങടെ നാട്ടിലുമുണ്ട് അയൽക്കാര്, അവര് വീട്ടിൽ വരുന്നത് ,നിങ്ങളെപ്പോലെ , കെട്ടികയറി വരുന്ന പെണ്ണുങ്ങളുടെ, സ്വർണ്ണത്തിൻ്റെ അളവെടുക്കാനും, അവരുടെ തൊലി വെളുപ്പ് നോക്കാനുമല്ല, ഞങ്ങടെ ക്ഷേമം അന്വേഷിക്കാനും വിശേഷങ്ങൾ പങ്ക് വയ്ക്കാനും എന്തേലും സ്പെഷ്യലൊക്കെ വയ്ക്കുമ്പോൾ അതിൻ്റെ പങ്ക് തരാനുമൊക്കെയാണ് , ഞങ്ങളവരോട് തിരിച്ചും അങ്ങനെ തന്നെയാണ് പെരുമാറുന്നത് , ഇനി മുതൽ നിങ്ങളും അതിന് വേണ്ടിയാണ് വരുന്നതെങ്കിൽ, എപ്പോഴും ഇത് പോലെ നമുക്ക് സഹകരിച്ച് മുന്നോട്ട് പോകാം ,ഇല്ലെങ്കിൽ എനിയ്ക്ക് നിങ്ങളോട് അകന്ന് തന്നെ നില്ക്കേണ്ടിവരും ,, മുഖത്തടിച്ചത് പോലെയുള്ള വിപിനയുടെ മറുപടി കേട്ട് ആ സ്ത്രീ മാത്രമല്ല, അവിടെ കൂടിയിരുന്ന മുഴുവൻ പേരും അന്ധാളിച്ചിരുന്ന് പോയി. മോളേ,, നീയെന്നാല് , മുറിയിൽ ചെന്ന്, ഈ ഡ്രസ്സൊക്കെ മാറ്റിയിട്ട്, ഒന്ന് ദേഹം കഴുക് ,രാവിലെ മുതലിങ്ങനെ ഉഷ്ണിച്ച് നില്ക്കുവല്ലേ? കൂടിയിരുന്നവരുടെ അന്ധാളിപ്പ് കണ്ടിട്ടാണ് പിരിമുറുക്കമൊന്ന് കുറയ്ക്കാനായി ശാരദാമ്മ , വിപിനയോടങ്ങനെ പറഞ്ഞത്. അല്പം മുമ്പ്, വലതുകാൽ വെച്ച് , മഹാലക്ഷ്മിയെ പോലെ പടികയറിവന്ന വിപിനയുടെ ഭാവമാറ്റം കണ്ട് ,രജനിയും വല്ലാതെ പകച്ചു പോയിരുന്നു. തുടരും, സജി തൈപ്പറമ്പ് , (തൈപ്പറമ്പൻ) #📔 കഥ #📙 നോവൽ
ത്രീ റോസസ് 6 "പ്രാണ... എഴുന്നേൽക്കു.. ഹോസ്പിറ്റൽ എത്തി... " ദീപു തട്ടി വിളിച്ചതും ഞാൻ എന്തോ ഓർമ്മയിൽ അമ്മ അമ്മ എന്ന് പറഞ്ഞു കരഞ്ഞു കാറിൽ നിന്നും ഇറങ്ങി ഓടി.. "പ്രാണ നിൽക്കു... എങ്ങോട്ടാ ഈ ഓടനെ... " ദീപു ടാക്സിക്കാരന് പൈസ കൊടുത്തു വിട്ടു... എന്റെ ബാഗ്‌ എടുത്തു... എന്റെ കയ്യിൽ പിടിച്ചു കൊണ്ടു പോയി... വല്യച്ചനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.... റിസപ്ഷനിൽ ചോദിച്ചപ്പോൾ ഐ സി യൂ വിൽ ആണെന്ന് പറഞ്ഞു... അത്രയും വലിയ ഹോസ്പിറ്റലിൽ ഒരുപാട് ഐ സി യൂ ഉണ്ട്... ദീപു ഉള്ളതുകൊണ്ട് ഒക്കേം ചോദിച്ചറിഞ്ഞു അവിടെ എത്തുമ്പോൾ വല്യച്ചനും വല്യമ്മയും ഐ സി യൂ നു പുറത്തു നിൽപ്പുണ്ടായിരുന്നു... "എന്താ വല്യച്ഛ... ന്റെ അമ്മക്ക്.. ക്ക് ന്റെ അമ്മയെ ഒന്നു കാണണം... " "മോളെ അമ്മക്ക് അറ്റാക്ക് ആയിരുന്നു... 48 മണിക്കൂർ കഴിഞ്ഞാലേ വല്ലതും പറയാൻ പറ്റുള്ളൂ.... " തലയിൽ ആരോ വലിയൊരു പാറക്കല്ല് കൊണ്ടു ഇട്ടപോലെ തോന്നി എനിക്ക്... കരയാൻ പോലും ആകാതെ ഞാൻ പുറത്തെ ബെഞ്ചിൽ ഇരുന്നു.. "മോളെ വീട്ടിൽ ശ്യാമമോൾ ഒറ്റക്ക് ഉള്ളു... ഞങ്ങൾ പോയിട്ട് നാളെ വരാം... എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി... പിന്നെ ബില്ല് എന്തോ ഒരെണ്ണം തന്നിട്ടുണ്ട്... മോൾ ഇതൊന്നു അടച്ചോളു... " ഒഴിഞ്ഞു മാറിയതാ എന്ന് എനിക്ക് മനസിലായി... ഒരു കുടുംബം മൊത്തം തലയിൽ ആകുമെന്ന് ഭയന്നു ഓടുന്ന ആ മനുഷ്യനെ ഞാൻ ദയയോടെ നോക്കി.. ബില്ല് നോക്കിയപ്പോൾ ഞെട്ടിപ്പോയി ഞാൻ... 26000/- രൂപ... ഈ കുറച്ചു നേരത്തേക്ക്... ഞാൻ എന്റെ കഴുത്തിൽ കിടന്ന മാലയിൽ മുറുകെ പിടിച്ചു... ബില്ലുമായി നടക്കാൻ പോകലും ദീപു ആ ബിൽ എന്റെ കയ്യിൽ നിന്നും ബലമായി വാങ്ങിയിരുന്നു... ഒന്നുമില്ലാത്തവളുടെ നിസ്സഹായത... നോക്കി നിന്ന് കണ്ണുനീർ പൊഴിച്ച് തീർത്തു... ഇടയ്ക്കു ഐ സി യൂ നു മുന്നിലെ കൊച്ചു കർട്ടൻ നീക്കി അമ്മയെ കാണിച്ചു തന്നു.... ആ കിടപ്പ് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു... പാതിരാത്രി ആയതൊന്നും ഞാൻ അറിഞ്ഞില്ല... "പ്രാണ.. " "ഉം.... " "തനിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ... " "വേണ്ട... " "എത്ര നേരം എന്നുവച്ചാ ഇങ്ങനെ പട്ടിണി ഇരിക്കാ.... " "സാരല്ല്യ.... അമ്മ നോർമൽ ആകാതെ... എനിക്കിനി ഒന്നും ഇറങ്ങില്ല... " റൂം എടുത്തു ബാഗ്‌ അവിടെ കൊണ്ടു വച്ചു... രാവിലെ എനിക്കുള്ള ബ്രെഷും പേസ്റ്റ് ഉം ഒക്കെ ദീപു വാങ്ങി വന്നു... ബ്രഷ് ചെയ്തു മുഖമൊക്കെ ഒന്ന് കഴുകി ഞാൻ വീണ്ടും ആ ബെഞ്ചിൽ തന്നെ ഇരുന്നു... രണ്ടു രാത്രികൾ ആ ബെഞ്ചിൽ ഞാൻ ഇരുന്നു തീർത്തു... "പ്രിയ മുരളി ടെ ആരാ ഉള്ളെ.. " ഞാൻ വേഗം എഴുന്നേറ്റു ചെന്നു... കൂടെ ദീപുവും വന്നു... "ഡോക്ടർ വിളിക്കുന്നു.. " "പ്രിയേടെ... " "മകൾ ആണ്... " "അമ്മക്ക് ഇത് ഇതിന് മുൻപും വന്നിട്ടുണ്ട് അല്ലെ... " ഞാൻ ഒരു ഞെട്ടലോടെ ഡോക്ടർ നെ നോക്കി... "പേടിക്കണ്ട.. ഇപ്പൊ എല്ലാം നോർമൽ ആയിട്ടുണ്ട്... ഇനി ഭാരം ഉള്ളതൊന്നും എടുപ്പിക്കരുത്... ടെൻഷൻ ഒന്നും ഉണ്ടാകാതെ നോക്കണം... പ്രിയക്ക് ജോലി വല്ലതും ഉണ്ടോ... " "തീപ്പെട്ടി കമ്പനിയിൽ പോണുണ്ട്... "" "ഇനി ജോലിക്കൊന്നും വിടണ്ട... നല്ലോണം ശ്രദ്ധിക്കണം... ഒന്ന് രണ്ടു ബ്ലോക്ക്‌ ഉണ്ട്.. ഞാൻ മരുന്ന് എഴുതിയിട്ടുണ്ട്... പിന്നെ ബോഡി ഭയങ്കര വീക്ക്‌ ആണ്... ഇന്നിപ്പോ ഇവിടെ തന്നെ കിടക്കട്ടെ നാളെ ഉച്ചയോടെ റൂമിലേക്ക്‌ മാറ്റാം... " പുറത്തേക്കു കടന്നതും ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് എന്റെ ചങ്ക് പൊട്ടുന്ന പോലെ തോന്നി എനിക്ക്... എല്ലാം അവസാനിച്ചു... ഇനി എല്ലാ ഭാരവും എന്റെ ഈ തലയിലേക്ക്... എങ്കിലും എനിക്ക് എന്റെ അമ്മയെ മതി... വേറൊന്നും വേണ്ട കാവിലമ്മേ... "അമ്മക്ക് കഴിക്കാൻ കട്ടൻ ചായേം...പിന്നെ ബെന്നോ മറ്റോ വാങ്ങി കൊണ്ടു വരൂ ട്ടൊ... " നേഴ്സ് അത് പറയുമ്പോൾ സമയം പത്തുമണി കഴിഞ്ഞു.. ഇത് അമ്മക്ക് തന്നെ ആണോ ആവോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു... ഈ നേരത്ത് ഹോസ്പിറ്റൽ കാന്റീൻ ഒക്കെ അടച്ചു കാണും.. ഹൈവേയിൽ പോകേണ്ടി വരും... "പ്രാണ... ഞാൻ വാങ്ങിയിട്ട് വരാം ... " "വേണ്ട ഞാൻ പൊക്കോളാം... " "താൻ ചുമ്മാ വാശി കാട്ടല്ലേ... " "വാശി ഒന്നും അല്ല... ഇപ്പൊ തന്നെ ദീപു ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടി.. ഇനിയും അത് വേണ്ട... " "എങ്കിൽ ഞാനും കൂടെ വരാം... " ഒരു കൊച്ചു തൂക്കുപാത്രം വാങ്ങി അതിൽ ചായയുമായി ഞങ്ങൾ തിരിച്ചു പൊന്നു... "പ്രാണ... " "ഉം.. " "താൻ വല്ലതും കഴിച്ചിട്ട് രണ്ടു ദിവസം ആയില്ലേ... നമുക്ക് ഒരു ചായ കുടിക്കാം... " ശരിയാ... അപ്പോള ഞാൻ ദീപുവിനെ കുറിച്ച് ഓർത്തത്... അവനും ഒന്നും കഴിക്കാതെ എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു... ഞങ്ങൾ ഓരോ ചായ കുടിച്ചു തിരിച്ചു ഹോസ്പിറ്റലിൽ വന്നു അമ്മക്കുള്ള ചായ കൊടുത്തു.. "ഇനി നിങ്ങൾ റൂമിലേക്ക്‌ പൊയ്ക്കോളൂ... എന്തേലും ഉണ്ടേൽ റൂമിലേക്ക്‌ വിളിക്കാം... " ഞാൻ പോകാതെ ബെഞ്ചിൽ തന്നെ ഇരുന്നപ്പോൾ ദീപു എന്നെ എഴുന്നേൽപ്പിച്ചു റൂമിലേക്ക്‌ നടത്തി... മുറിയിൽ വന്നു മുഖമൊക്കെ കഴുകി... ഞാൻ ബെഡിൽ വന്നിരുന്നു... "താൻ ഇവിടെ കിടന്നോ... ഞാൻ പുറത്തു ബെഞ്ചിൽ കാണും .. എന്തേലും വേണേൽ വിളിച്ചാൽ മതി.. " "ഏയ്... ഇവിടെ രണ്ടു ബെഡ് ഉണ്ടല്ലോ... ദീപു ചേട്ടൻ ഇവിടെ കിടന്നോളു.. " ആദ്യം ഒന്ന് മടിച്ചു എങ്കിലും ഒടുവിൽ അവൻ റൂമിൽ കടന്നു ഡോർ ലോക്ക് ചെയ്തു .. രണ്ടു ദിവസത്തെ ക്ഷീണം... ബെഡ് കണ്ടപ്പോളേക്കും ഞാൻ ഉറങ്ങി പോയി.. രാത്രി എപ്പോളോ കണ്ണു തുറന്നു നോക്കുമ്പോൾ അപ്പുറത്തെ ചെറിയ ബെഡിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന ദീപുവിനെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി... പാവം.. എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നുണ്ട്... ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു... ജനലിലൂടെ പുറത്തേക്കു നോക്കി ഇരുന്നു... മനസ്സ് ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നു... എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സങ്കടം... പെട്ടന്ന് ദീപു കണ്ണു തുറന്നു... "എന്താ എഴുന്നേറ്റു ഇരിക്കുന്നെ... " "ഏയ്... ഓരോന്ന് ഓർത്തു ഇരുന്നതാ... " "ഇപ്പൊ ഒന്നും ഓർക്കേണ്ട... ഉറങ്ങു .. " "ദീപു ചേട്ടാ... " ദീപു എഴുന്നേറ്റു എന്റെ അടുത്ത് വന്നു നിന്നു.. "എന്താടോ... " "ഈ വലിയ ഭാരം തലയിൽ കേറ്റി വക്കണ്ട... പിന്നീട് ഇറക്കി വക്കാൻ പറ്റാതെ വരും... " "താൻ ഇപ്പൊ ആവശ്യം ഇല്ലാത്തത് പറയണ്ട... " "നാളെ രാവിലെ തന്നെ തിരിച്ചു കോളേജിൽ പൊക്കൊളു.. വെറുതെ ലീവ് എടുക്കണ്ട... " ഞാൻ ആ പറഞ്ഞത് അവന് ശരിക്കും വിഷമം ആയിട്ടുണ്ട്... "മൊത്തം ചിലവായ പൈസ ഞാൻ വൈകാതെ തന്നെ തരാം ട്ടോ.. " ദീപു എന്റെ വായ പൊത്തി... "ഇനിയെങ്കിലും തന്റെ ഈ വാശി കളഞ്ഞുടെ... എനിക്ക് വെണം നിന്നെ... ഈ കഴുത്തിൽ എന്റെ ഒരു താലി വാങ്ങി... ഈ കടം വീട്ടിക്കൊ... " ഒരു തേങ്ങലോടെ ഞാൻ ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.... പെട്ടന്ന് അങ്ങനെ ഒന്ന് പ്രതീക്ഷിക്കാത്തതു കൊണ്ടാകാം ദീപു ആദ്യം ഒന്ന് ഭയന്നു... പിന്നീട് എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നു എന്നറിയില്ല... ആ കൈകൾക്കുള്ളിൽ ഞാൻ ഒരുപാട് സുരക്ഷിതയായിരുന്നു... തുരുതുരാ ഉമ്മകൾ കൊണ്ടു പൊതിയുമ്പോൾ എന്റെ ഉള്ളിലെ സങ്കടങ്ങൾ ഒരു മഞ്ഞുമല പോലെ ഉരുകി ഒലിക്കുകയായിരുന്നു... പെട്ടന്ന് ആ കൈകളിൽ നിന്നും മാറി ഞാൻ പിന്തിരിഞ്ഞു...ബെഡിൽ വന്നിരുന്നു.. "എന്താടോ... " "ഒന്നുമില്ല... ദീപു ചേട്ടൻ ഉറങ്ങിക്കോളൂ... " നല്ലൊരു ഉറക്കം കഴിഞ്ഞു ഉണരുമ്പോൾ ബെഡിൽ ദീപു ഇല്ലായിരുന്നു.. ഡോർ പുറത്തു നിന്നു ലോക്‌ഡ്‌ ആയിരുന്നു... ****** "താൻ എണീറ്റോ... ഞാൻ അമ്മക്ക് ചായ വേണം എന്ന് പറഞ്ഞു വിളിച്ചിരുന്നു .. അങ്ങോട്ട്‌ പോയി.. " "ഉം... " "പ്രാണ വേണെങ്കിൽ വീട്ടിൽ ഒന്ന് പോയി ഫ്രഷ് ആയിട്ട് വരൂ .. ഇട്ടുമാറാൻ ഒന്നും ഇവിടെ ഇല്ലാലോ... അമ്മക്ക് കൂട്ടിനു ഞാൻ ഇരുന്നോളാം... " അപ്പോളാണ് ഞാൻ അവനെ ശ്രദ്ധിച്ചത് .. അവന്റെ കുളി ഒക്കെ കഴിഞ്ഞിട്ടുണ്ട്... പുള്ളി പുറത്തു പോയി കാവി മുണ്ടൊക്കെ വാങ്ങിയിരുന്നു... എന്തോ വീട്ടിൽ ഒന്ന് പോയി ഫ്രഷ് ആകാം എന്നെനിക്കും തോന്നി... ഉച്ചക്ക് അമ്മയെ റൂമിലേക്ക്‌ കൊണ്ടു വരുമ്പോളേക്കും കുളിച്ചു വരാം... ഞാൻ നേരെ വീട്ടിൽ വന്നു കുളിച്ചു അച്ചമ്മക്കുള്ള ഫുഡ് വാങ്ങി കൊണ്ടു കൊടുത്തു.. തിരിച്ചു പോന്നു... പകലൊക്കെ വല്യമ്മ അച്ചമ്മക്കുള്ള ഫുഡ് കൊണ്ടു കൊടുക്കുന്നുണ്ട്... തിരിച്ചു ഹോസ്പിറ്റലിൽ എത്തി റൂമിന്റെ വാതിൽ തുറന്നതും... ദീപു അമ്മക്ക് കഞ്ഞി കോരി കൊടുക്കുന്നത് കണ്ടു ഞാൻ ഞെട്ടി... "എപ്പോളാ ഇങ്ങോട്ട് മാറ്റിയെ.... " "കുറച്ചു നേരം ആയി... ഞാൻ വിളിച്ചു നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്... " ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്നു...ഈ മൂന്ന് ദിവസം കൊണ്ടു ഒരു രോഗി ആയിരിക്കുന്നു... "മോളെ... " "ഉം... " "എന്റെ കുട്ടീടെ ക്ലാസ്സ്‌... " "അതൊന്നും സാരല്ല്യ... ഞാൻ ഇനി കോളേജിൽ പോണില്ല... " "അയ്യോ... അങ്ങനെ പറയല്ലേ മോളെ... മോൾ പഠിച്ചു നല്ലൊരു ജോലി വാങ്ങണം... " "കിട്ടുന്ന ജോലി മതി അമ്മേ.... ഇപ്പൊ അമ്മ അതൊന്നും ആലോചിക്കേണ്ട... " "മോനെ... ദീപു.... ഇനി മോൻ വീട്ടിലേക്കു പൊക്കൊളു.. ഇപ്പൊ ഇവിടെ പാറു ഉണ്ടല്ലോ... " "ഉം.. ഞാൻ പോയിട്ട് വൈകിട്ട് വരാം...എന്തേലും ഉണ്ടേൽ വിളിച്ചോളൂ... " എന്ന് പറഞ്ഞു ദീപു ഇറങ്ങി... അവൻ പോകുന്നത് ജനലിലൂടെ നോക്കി നിന്നു ഞാൻ.. ക്ഷീണം കാരണം അമ്മ നല്ലപോലെ ഒന്നുറങ്ങി... താഴത്തെ ബെഡിൽ ഞാനും കിടന്നു... ഉച്ചക്ക് ദീപു ഞങ്ങൾക്കുള്ള ഫുഡ് ഒക്കെ വാങ്ങി വന്നു... എന്തോ നാണം കെട്ട അവസ്ഥ ആയിരുന്നു എനിക്ക്... എങ്ങനേലും ദീപുവിന്റെ കടങ്ങൾ ഒക്കെ ഒന്ന് വീട്ടണം... വൈകിട്ട് ദീപുവിനോട് ഒന്നും കൊണ്ടുവരണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു... എങ്കിലും അവൻ വന്നു... പിറ്റേന്ന് അമ്മയെ ഡിസ്ചാർജ് ചെയ്തു ബിൽ അടച്ചതും ഞങ്ങളെ വീട്ടിൽ കൊണ്ടാക്കിയതും എല്ലാം അവൻ തന്നെ ആയിരുന്നു... ആരോരുമില്ലാത്ത വേദന അന്ന് ഞാൻ അറിഞ്ഞു... എനിക്ക് അമ്മയും അമ്മക്ക് ഞാനും ഉള്ളു... ആ സത്യം ഞാൻ ഉൾക്കൊണ്ടു... വൈകിട്ട് വല്യച്ഛൻ വീട്ടിലേക്കു വന്നു.. "പടിഞ്ഞാറെ പാടം വാങ്ങാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്... പ്രിയക്ക് സമ്മതം ആണേൽ അതങ്ങു കൊടുക്കാം... " ഞാൻ ഒന്നും മിണ്ടിയില്ല... പണ്ട് ഞാൻ ഉണ്ടായ സമയത്തു പെൺകുട്ടി അല്ലെ എന്നോർത്ത് അച്ഛൻ എനിക്ക് വേണ്ടി വാങ്ങി ഇട്ട സ്ഥലം ആയിരുന്നു അത്... വല്യച്ചന് വല്ലതും തടയുമായിരിക്കും... പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അത് വിൽക്കാതെ നിവർത്തി ഇല്ലാലോ.. എതിർത്തൊന്നും അമ്മയും ഞാനും പറഞ്ഞില്ല.. ഹോസ്പിറ്റലിൽ തന്നെ രൂപ 70000/- കഴിഞ്ഞു... എല്ലാം കടമായി നില്കുന്നതിലും ബേധം അല്ലെ... സ്ഥലം പറഞ്ഞു ഉറപ്പിച്ചു... അഡ്വാൻസ് ഒരു ലക്ഷം രൂപ വല്യച്ഛൻ കൊണ്ടു തന്നു... "ഹോസ്റ്റൽ ഫീ ഒക്കെ അടച്ചെക്ക് മോളെ... പിന്നെ ദീപു ന്റെ കാശും കൊടുത്തേക്ക്... എന്തായാലും മോൾ പഠിപ്പ് നിർത്തണ്ട... " എല്ലാം ദൈവത്തിനു വിട്ടുകൊടുത്തു ഞാൻ ഉമ്മറത്തു വന്നിരുന്നു... നാളെ ഹോസ്റ്റലിലേക്ക് തിരിച്ചു പോണം... പാവം ലീഡിം ശീലും ഇടയ്ക്കിടെ വിളിച്ചിരുന്നു... അച്ഛമ്മ ഇപ്പൊ വീട്ടുപണികൾ ഒക്കെ ചെയ്തു തുടങ്ങിയത് കൊണ്ടു അമ്മയ്ക്കും ഒരു ആശ്വാസം ആയി... ഇപ്പൊ സന്ധ്യ നേരത്തെ പ്രാകൽ അച്ഛമ്മ നിർത്തി... ***** രാവിലെ യാത്രയായി കോളേജിലേക്ക് ഇറങ്ങുമ്പോൾ... അമ്മയുടെ മുഖം സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു.. എന്റെ പഠിപ്പു മുടങ്ങാതിരുന്നതിൽ ഉള്ള സന്തോഷം ആണത്.... കോളേജിൽ എത്തിയതും നേരെ ഡിപ്പാർട്മെന്റ് ൽ ചെന്നു ദീപു ന്റെ അടുത്തേക്ക് നടന്നു.. "സർ... " ദീപു എന്റെ അടുത്തേക്ക് വന്നതും കയ്യിലെ പൊതി അവന്റെ കയ്യിൽ കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു... തുടരും... #📔 കഥ #📙 നോവൽ
മൂവന്തി....20 മണിക്കൂറുകൾ നൂറ്റാണ്ടുകൾ പോലെ കടന്നുപോയി. ഉള്ളിലെന്താണ് നടക്കുന്നതെന്നോ നേത്രയുടെ അവസ്ഥയെന്തെന്നോ അറിയാതെ വീർപ്പുമുട്ടി പുറത്ത് കാത്തിരുന്നവരുടെ മുന്നിലേക്ക് ആ വാതിൽ തുറക്കുമ്പോൾ ഡോക്ടർ നയനയുടെ മുഖത്തൊരു പുതുപുലരിയുടെ തിളക്കമുണ്ടായിരുന്നു. " ഡോക്ടർ.... " ഓടിയരികിലെത്തിയ നീരജിനെ നോക്കി അവർ വീണ്ടും പുഞ്ചിരിച്ചു. " നേത്ര പ്രസവിച്ചു. രണ്ട് ഇരുപത്തിമൂന്നിനായിരുന്നു. പെൺകുഞ്ഞാണ്. കുറച്ചു കഴിയുമ്പോൾ പുറത്തേക്ക് കൊണ്ടുവരും. പേടിക്കാനൊന്നുമില്ല രണ്ടാളും സുഖമായിരുന്നു. " ഡോക്ടർ നയനയിൽ നിന്നും ആ വാക്കുകൾ കേൾക്കെ നീരജിന്റെയും അമ്മമാരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. വീണ്ടും നീണ്ടുപോയ കാത്തിരുപ്പുകൾക്കൊടുവിൽ തുണിയിൽ പൊതിഞ്ഞ ഒരു മാലാഖ കുഞ്ഞിനെ കൈകളിലേറ്റ് വാങ്ങുമ്പോൾ അവൾക്കൊപ്പം തന്നെ പിറന്ന നീരജ് എന്ന അച്ഛന്റെ ഹൃദയം വിവേചിച്ചറിയാൻ കഴിയാത്തൊരു വികാരത്താൽ തുള്ളിത്തുളുമ്പുകയായിരുന്നു. നോർമൽ ഡെലിവറിയായിരുന്നത് കൊണ്ടുതന്നെ മൂന്നുദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ നേത്രയെയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു. മുറ്റത്തേക്ക് കാർ വന്ന് കയറിയത് കണ്ടതും ഉമ്മറത്ത് തന്നെയുണ്ടായിരുന്ന നന്ദൻ വേഗമെണീറ്റ് അകത്തേക്ക് പോയി. അവന്റെയാ പ്രവർത്തി എല്ലാവരും കണ്ടെങ്കിലും അതൊന്നും അവരെയാരെയും ബാധിക്കുന്നതേയായിരുന്നില്ല. അവർ അകത്തേക്ക് വന്നതും നേത്രയ്ക്കും കുഞ്ഞിനുമുള്ള സൗകര്യങ്ങളൊരുക്കുന്നതും തന്റെ മുറിയിൽ നിന്ന് നന്ദൻ അറിയുന്നുണ്ടായിരുന്നെങ്കിലും അവിടേക്കൊന്ന് ചെല്ലാനോ തന്റെ ചോരയിൽ പിറന്ന കുരുന്നിനെയൊന്ന് നോക്കാനോ അവൻ ധൈര്യപ്പെട്ടില്ല. പക്ഷേ അതൊക്കെ അവന്റെ മനസിനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ജനൽപ്പാളികൾക്കിടയിലൂടെ മറഞ്ഞുനിന്ന് നോക്കുമ്പോൾ കുഞ്ഞിനെയെടുത്ത് വച്ച് കൊഞ്ചിക്കുന്ന നീരജിനോടുള്ള വെറുപ്പ് അവനിൽ ഏറിവന്നുകൊണ്ടിരുന്നു. " എന്റെ.... എന്റെ കുഞ്ഞല്ലേ..... ഞാനല്ലേ അച്ഛൻ..... അവൻ..... " സമനില തെറ്റിയത് പോലെ പിറുപിറുത്തുകൊണ്ട് അവൻ ആ മുറിയിലാകെയൊരു വെരുകിനെ പോലെ നടന്നു. സമയം കടന്നുപോകുന്നതിനിടയിൽ ആ വീടാക്കെ വല്ലാത്തൊരു ആനന്ദം കളിയാടി നിന്നു. അതുവരെ മൗനം മാറാല കെട്ടിയിരുന്ന ആ വീട്ടിൽ ഒരു പിഞ്ചോമനയുടെ ചിണുങ്ങലുകളും അവൾക്കായ് പിറന്ന താരാട്ടിൻ ഈരടികളും പുതിയൊരു അനുഭൂതി നിറച്ചു. ആ സന്തോഷം നീരജിലേക്കും നേത്രയിലേക്കും ഒഴുകിയെത്തി. അച്ഛനമ്മമാർ എന്ന അനുഭൂതി അവരെയും ഒരുപാട് മാറ്റിമറിച്ചു. രാവേറെ ചെന്നിട്ടും തങ്ങളുടെ കണ്മണിയ്ക്കായ് അവർ ഉണർന്നിരുന്നു. അവളുടെ കൊഞ്ചലിൽ നിറഞ്ഞ മനം അവളൊന്ന് ചിണുങ്ങുമ്പോൾ വിങ്ങിപ്പിടഞ്ഞു. ദിവസങ്ങൾ അതിവേഗമോടി മറയുന്നതിനിടയിൽ കുഞ്ഞിന്റെ ഇരുപത്തിയേഴും പേരിടലും എല്ലാം ഭംഗിയായി നടന്നു. നീരജിന്റെ ആഗ്രഹം പോലെ തംബുരു എന്ന് തന്നെയായിരുന്നു മോൾക്ക് പേരിട്ടത്. പക്ഷേ ഇതെല്ലാം കണ്ടും കേട്ടും ഭ്രാന്ത് പിടിച്ച അവസ്ഥയിൽ മറ്റൊരാൾ കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു. നന്ദൻ. തന്റെ ചോരയിൽ പിറന്ന കുഞ്ഞിന്റെ പിതാവിന്റെ സ്ഥാനത്ത് അനുജൻ നിൽക്കുന്നതും നേത്ര കുഞ്ഞിനെക്കൊണ്ട് അവനെ അച്ഛനെന്ന് വിളിപ്പിക്കാൻ ശ്രമിക്കുന്നതുമെല്ലാം കണ്ട് അവന്റെ നെഞ്ച് നീറി. ദിവസങ്ങൾ കടന്നുപോകവേ മദ്യത്തിന്റെ കൂട്ടില്ലാതെ നന്ദനെ കാണാൻ പോലും കഴിയാത്ത അവസ്ഥയായി. വീട്ടിലേക്കുള്ള വരവ് തന്നെ അവൻ കുറച്ചു. മദ്യപിച്ച് ബോധം മറയുമ്പോൾ റോഡരികിലോ കടത്തിണ്ണകളിലോ പോലും അവൻ അഭയം കണ്ടെത്തിത്തുടങ്ങി. ഇതെല്ലാം പലരും പറഞ്ഞ് ഭാരതിയമ്മയും അറിയുന്നുണ്ടായിരുന്നു. മൂത്തമകന്റെ ഈ അവസ്ഥ അവരെയും മാനസികമായി വല്ലാതെ നോവിച്ചിരുന്നു. " മോനെ..... നീയിനിയും നന്ദനെയിങ്ങനെ അവഗണിക്കരുത്. നീയവനോടൊന്ന് മിണ്ടിയിട്ട് നാളെത്രയായി. ബോധത്തോടെയൊന്ന് കാണാനെങ്കിലും കിട്ടുന്നുണ്ടോ അവനെയിപ്പോ. കണ്ണിൽ കണ്ടവരോട് ഇരന്നിട്ടാണേലും കള്ളും കുടിച്ച് കണ്ടിടത്ത് കിടക്കുന്നത് നിന്റെ ചേട്ടനാണ്. എന്തൊക്കെയാണേലും അതെന്റെ മോൻ മറക്കരുത്.... " രാത്രി നീരജ് അത്താഴം കഴിച്ചെണീറ്റ് പോകാൻ നേരം ഭാരതിയമ്മയത് പറഞ്ഞ് വിങ്ങിപ്പൊട്ടി. പെട്ടന്ന് നീരജിന്റെ മുഖവുമൊന്ന് മങ്ങി. " ഞാൻ മനഃപൂർവം ഒന്നുമല്ലമ്മേ..... ഞങ്ങളുടെ കല്യാണശേഷം അവനിൽ നിന്നുണ്ടായ ചില സംസാരങ്ങളാ എന്നെ അവനിൽ നിന്നും കൂടുതൽ അകറ്റിയത്. പിന്നെ അതൊക്കെ ഞാനുമവനും മറന്നിട്ടു പോലും ആ അകൽച്ച മാത്രം കുറഞ്ഞില്ല. പരസ്പരം കണ്ടാൽ മിണ്ടാൻ പോലും മടിച്ച് അങ്ങനങ്ങായിപ്പോയി. അല്ലാതെനിക്ക്..... എന്നോടും പലരും പറഞ്ഞിരുന്നു അവനെയിങ്ങനെ വിട്ടാൽ പറ്റില്ലെന്ന്. ഞാനുമത് ആലോചിക്കാതിരുന്നില്ല. അവനെ ഏതെങ്കിലുമൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയി ഈ കുടിയൊന്ന് നിർത്തണം. എന്തായാലും നേരം വെളുക്കട്ടെ..... രാവിലെ സേവയ്ക്ക് പോകും മുന്നേ ഞാൻ സംസാരിക്കാം.... " നീരജിൽ നിന്നും അത്രയും സൗമ്യമായിട്ടൊരു മറുപടി പ്രതീക്ഷിച്ചില്ലെങ്കിലും അവനങ്ങനെ പറഞ്ഞപ്പോൾ ഭാരതിയമ്മയുടെ നെഞ്ചിലെ പകുതി ഭാരമിറങ്ങിയിരുന്നു. " ഇപ്പൊ അമ്മ ചെന്ന് കിടക്ക്... രാവിലെ നോക്കാം..... " അവൻ പറഞ്ഞിട്ട് തങ്ങളുടെ മുറിയിലേക്ക് പോയി. നീരജ് മുറിയിലേക്ക് ചെല്ലുമ്പോൾ ബെഡിൽ കുഞ്ഞിനെ കിടത്തി കളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു നേത്ര. അവനെ കണ്ടതും അവൾ പുഞ്ചിരിയോടെ എണീറ്റിരുന്നു. " എന്തെ മുഖത്തൊരു വാട്ടം.....??? " അമ്മയുമായി എന്തെങ്കിലും സംസാരമുണ്ടായതാകുമെന്ന് കരുതി ചോദിക്കുമ്പോഴും നേത്രയുടെ മുഖം പ്രസന്നമായിരുന്നു. " ഓ ഒന്നുല്ല..... അമ്മ പറയാരുന്നു നന്ദനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഏതേലും ഹോസ്പിറ്റലിൽ കാണിച്ച് കുടി നിർത്തിക്കണമെന്ന്. ഞാനും അതേക്കുറിച്ച് ചിന്തിക്കുവായിരുന്നു. കൂടപ്പിറപ്പായിപോയില്ലേ.... " " ഓഹ്,.. ഓഹ്.... അമ്മേടെ പൊന്നിന് ഇഞ്ഞ വേണോടാ കണ്ണാ.... " നന്ദന്റെ പേര് കേട്ടതും പിന്നീട് നീരജിനെ ശ്രദ്ധിക്കാതെ കുഞ്ഞിന്റെ അടുത്തേക്ക് തന്നെ കിടന്നവളുടെ കുഞ്ഞിക്കയ്യിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് നേത്ര പറഞ്ഞു. അവളിലെ മാറ്റം തിരിച്ചറിഞ്ഞതും നീരജ് പിന്നീടൊന്നും പറയാൻ നിന്നില്ല. " പെണ്ണാണ്..... അവൾ ഭൂമിയോളം ക്ഷമിക്കും.... ആകാശത്തോളം സ്നേഹിക്കും പക്ഷേ വെറുത്താൽ...." നേത്രയെ തന്നെ നോക്കിയിരിക്കുമ്പോൾ നീരജിന്റെ മനസ് മന്ത്രിച്ചു. പിറ്റേദിവസം രാവിലെ നീരജ് ഉമ്മറത്തിരിക്കുമ്പോഴായിരുന്നു നന്ദൻ പുറത്തേക്ക് പോകാൻ വന്നത്. പരസ്പരമൊരു സംസാരമിപ്പോൾ പതിവില്ലാത്തത് കൊണ്ടുതന്നെ അവൻ നീരജിനെയൊന്ന് പാളി നോക്കിയിട്ട് മുറ്റത്തേക്കിറങ്ങി. " നന്ദാ..... " അനിയനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ നന്ദൻ മനസിലാകാത്തത് പോലെ തിരിഞ്ഞുനിന്നവനെയൊന്ന് നോക്കി. " എനിക്കൊരു കാര്യം പറയാനുണ്ട് നീ വാ..... " മുറ്റത്തേക്കിറങ്ങിയ നീരജ് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞിട്ട് മുറ്റത്തെ ബദാമിന്റെ ചുവട്ടിലേക്ക് നീങ്ങി നിന്നു. ഒപ്പം അവനെന്താണ് തന്നോട് പറയാനുള്ളതെന്ന ചിന്തയിൽ നന്ദനും. " നിന്റെ പോക്കിനിയുമിങ്ങനെയായാൽ ശെരിയാവില്ല നന്ദാ..... " " ഓ എപ്പോഴും കുടിച്ച് കൂത്താടി നടക്കുന്ന ചേട്ടൻ കുടുംബമായി ജീവിക്കുന്ന നിനക്ക് നാണക്കേടാവുമല്ലേ....?? ഞാനതോർത്തില്ല..... നീ വിഷമിക്കണ്ട. ഞാൻ എങ്ങോട്ടേലും മാറിക്കോളാം. " നീരജ് പറഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദനിടയിൽ കയറി പറഞ്ഞു. അതുകേട്ട് നീരജൊന്ന് ചിരിച്ചു. " കൂടപ്പിറപ്പിനെ ഒഴിവാക്കി സന്തോഷിക്കുന്നവനാണ് ഞാനെങ്കിൽ നീയിപ്പോ ഈ വീട്ടിൽ കാണില്ലായിരുന്നു...." അവൻ പറഞ്ഞത് കേട്ട് നന്ദൻ പുരികം ചുളുക്കിക്കൊണ്ട് ആ മുഖത്തേക്ക് നോക്കി. " പിന്നെന്താ നിനക്ക് വേണ്ടത്.....??? " " എനിക്ക് വേണ്ടത് നിന്നെയാണ്. ഇപ്പോഴത്തെ നിന്നെയല്ല..... പഴയ നന്ദനെ...." പെട്ടന്ന് എന്തോ തമാശ കേട്ടത് പോലെ നന്ദൻ പൊട്ടിച്ചിരിച്ചു. " പഴയ നന്ദൻ ഒരു തിരുത്താൻ കഴിയാത്ത തെറ്റാണ്. ഞാൻ വീണ്ടും അവനിലേക്ക് മടങ്ങണമെന്നാണോ എന്റനിയൻ പറയുന്നത്.....??? " " ചെയ്തുപോയതിനൊക്കെ പകരമായി നീയൊരുപാട് അനുഭവിച്ചില്ലേ നന്ദാ.... സ്വയം ശിക്ഷിച്ചില്ലേ.... ഇനി മതി..... നമുക്ക് നല്ലൊരു ഹോസ്പിറ്റലിൽ പോകാം. ഈ കുടിയൊക്കെ മതിയാക്കി വീണ്ടുമൊരു ജീവിതം തുടങ്ങിക്കൂടെ നിനക്ക്....??? " നീരജ് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നുകൊണ്ട് ചോദിച്ചു. അപ്പോഴും നന്ദനൊന്ന് ചിരിച്ചു. പിന്നെ അവന്റെ തോളിൽ മെല്ലെയൊന്ന് തട്ടി. " അതിനൊക്കെയുള്ള സമയം കടന്നുപോയെടാ..... ഇനിയും പഴയ നന്ദനിലേക്ക് ഒരു മടങ്ങി വരവ് എനിക്ക് കഴിയില്ല. നീയും ആ ആഗ്രഹമങ്ങ് മറന്നേക്ക്. " തന്റെ പുറത്ത് തട്ടിയൊരു പുഞ്ചിരിയോടെ പറയുന്നവനെ നോക്കി നിൽക്കുമ്പോൾ നീരജിന് മറുപടിയൊന്നും പറയാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവൻ അകത്തേക്ക് തന്നെ തിരികെ പോകാൻ തുടങ്ങി. " ഡാ..... " "....??? ..... " " ന്..... നിന്റെ ..... മോളെ എന്റെ കയ്യിലൊന്ന് തരുമോ....??? " പ്രതീക്ഷ നിറഞ്ഞ മുഖത്തോടെയുള്ള നന്ദന്റെയാ ചോദ്യവും നിൽപ്പും കണ്ടപ്പോൾ നീരജിന്റെ ഉള്ളിലെവിടെയോ ഒരു കൊളുത്തി വലി പോലെ തോന്നി. അവൻ മൗനമായി നന്ദന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. " ഞാൻ..... സോറീഡാ ഞാൻ വെറുതെ ചോദിച്ചതാ.... " അവന്റെ നിൽപ്പ് കണ്ടപ്പോ താൻ ചോദിച്ചത് അവനിഷ്ടമായില്ലെന്ന് കരുതി പറയുമ്പോൾ നന്ദന്റെ സ്വരമിടറി. എങ്കിലും അവൻ പുഞ്ചിരിച്ചു. നീരജ് പെട്ടന്ന് അകത്തേക്ക് പോയി. കുറച്ചുകഴിഞ്ഞവൻ പുറത്തേക്ക് വരുമ്പോൾ കയ്യിലാ അമ്പോറ്റിപ്പെണ്ണുമുണ്ടായിരുന്നു. അവൻ ഒന്നും മിണ്ടാതെ കുഞ്ഞിനെ കൊണ്ടുചെന്ന് നന്ദന്റെ കയ്യിലേക്ക് കൊടുത്തു. എന്തോ ഒരു പ്രതീക്ഷയിൽ വെറുതേയങ്ങ് ചോദിച്ചെങ്കിലും അപ്രതീക്ഷിതമായി നീരജ് കുഞ്ഞിനെ കയ്യിലേക്ക് കൊടുത്തപ്പോ നന്ദന്റെ കണ്ണുകളറിയാതെ നിറഞ്ഞു. നീരജത് കണ്ടെങ്കിലും കാണാത്തത് പോലെ പെട്ടന്ന് അകത്തേക്ക് തന്നെ കയറിപ്പോയി. " ക്.... യീ..... മ്മ..... " കയ്യിലിരിക്കുന്ന കുഞ്ഞ് തന്റെ മുഖത്തേക്ക് നോക്കി മീശയിൽ പിടിച്ചുവലിച്ചുകൊണ്ട് ചിണുങ്ങിയതും അതുവരെ സ്തംഭിച്ച് നിൽക്കുകയായിരുന്ന നന്ദൻ പൊടുന്നനെ ആ കുരുന്നിനെ നെഞ്ചോട് ചേർത്ത് പിടിച്ച് ആ കുഞ്ഞി മുഖത്തും തലയിലുമെല്ലാം ഉമ്മകൾ കൊണ്ട് മൂടി. " പൊന്നെ.... അച്ഛന്റെ പൊന്നെ.... " അവന്റെ കണ്ണുനീരിൽ ആ കുഞ്ഞിന്റെ കവിൾതടങ്ങൾ നനഞ്ഞു. അവൻ എത്ര ചുംബിച്ചിട്ടും മതിയാകാത്തത് പോലെ വീണ്ടും വീണ്ടും ആ കുഞ്ഞിമുഖത്ത് ഭ്രാന്തമായി ചുംമ്പിച്ചു. " പൊന്നിന്റെ അച്ഛനാ.... വിളിച്ചേ അച്ഛാന്ന് വിളിച്ചേ..... ഒരു..... ഒരു തവണ വിളിക്കെടാ പൊന്നെ..... " നന്ദൻ തേങ്ങിക്കൊണ്ട് പറഞ്ഞു. അപ്പോഴെല്ലാം ആ കുഞ്ഞിപ്പെണ്ണ് അവന്റെ മുഖത്തടിക്കുകയും നെഞ്ചിൽ കാൽ കൊണ്ട് കുതിച്ചു ചവിട്ടുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. " എന്റെ മോളെയൊന്നെടുക്കാൻ അച്ഛനെത്ര കൊതിച്ചെന്നറിയോ വാവേ നിനക്ക്....??? എന്റെ..... എന്റെ പ്രാണനാ നീ..... ഈ ഭൂമിയിലുള്ള നന്ദന്റെ ഏക പുണ്യം.... " ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ വിങ്ങിക്കരഞ്ഞു. " ച്ച.... ച്.... ച്ചാ .... " പൊടുന്നനെ ആ കുഞ്ഞിചുണ്ടുകൾ മന്ത്രിച്ചതും നന്ദനൊന്ന് പൊള്ളിപ്പിടഞ്ഞു. " മതിയെടാ പൊന്നെ.... ഈ ജന്മം അച്ഛന് ശാപമോക്ഷം കിട്ടാൻ ഇതുമതി. എന്റെ കുഞ്ഞിന്റെ നാവുകൊണ്ട് അച്ഛാന്നൊരു വിളി കേൾക്കാൻ പറ്റിയല്ലോ..... പക്ഷേ പൊന്നെ ഇതുവരെ മോക്ഷം കിട്ടാത്ത ഒരാത്മാവിനെ പോലെ നിന്റെ അച്ഛൻ ജീവിച്ചു. നിന്നെയൊന്ന് തൊടാൻ , നിന്റെ നാവ് കൊണ്ട് അച്ഛാന്നൊരു വിളി കേൾക്കാൻ. ഇന്നത് കേട്ടു. പക്ഷേ.... ഇനി..... ഇനിയും നിന്റെ ആരുമല്ലാതെ ദൂരെ നിൽക്കാൻ വയ്യ ഈ പാപിയായ അച്ഛന്. ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ മറ്റൊരാളെ അച്ഛാന്ന് വിളിക്കുന്നത് കണ്ട് ആത്മാവ് പോലും മുറിഞ്ഞ് നിൽക്കാൻ വയ്യെനിക്ക്..... " കുഞ്ഞിനെയൊരിക്കൽ കൂടി മാറോട് ചേർത്ത് പിടിച്ചുകൊണ്ട് നന്ദനവളുടെ നെറുകയിൽ മുത്തി. നേത്ര കുളികഴിഞ്ഞ് വരുമ്പോൾ നീരജ് മുറിയിലുണ്ടായിരുന്നു. എന്നാൽ മോളെ കിടത്തിയിരുന്ന തൊട്ടിൽ ശൂന്യമായിരുന്നു. " കുഞ്ഞെന്തിയെ നീരജ് ....?? " അവൾ ചോദിച്ചു. " അത്..... " അവൻ അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ നിന്ന് വിക്കി. " അമ്മയെടുത്തോണ്ട് പോയോ....??? " ചോദിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോകാൻ തുടങ്ങിയതും നീരജവളെ തടഞ്ഞു. " നീരജിനിതെന്ത് പറ്റി.....???? എന്താ ഒരു ടെൻഷൻ പോലെ.... കുഞ്ഞെന്തിയെ.....??? " അവൾ വീണ്ടും ചോദിച്ചു. " അത് നേത്ര..... മോള്.... മോള് നന്ദന്റെ കയ്യിലുണ്ട്.... " ഒരു നിമിഷം കൊണ്ട് നേത്രയുടെ മുഖത്തെ ഭാവം മാറി. അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി. " ആരോട് ചോദിച്ചിട്ടാ എന്റെ കുഞ്ഞിനെ അയാളുടെ കയ്യിൽ കൊണ്ടുകൊടുത്തത്.....??? " അവളൊരു പെൺപുലിയെ പോലെ അലറി. " നേത്ര.... ഞാനൊന്ന് പറയട്ടെ. " " വേണ്ട..... എനിക്കൊന്നും കേൾക്കണ്ട.... " അനുനയിപ്പിക്കാൻ ശ്രമിച്ച അവന്റെ കൈകൾ തട്ടിയെറിഞ്ഞിട്ട് അവളൊരു കൊടുങ്കാറ്റുപോലെ പുറത്തേക്ക് പോയി. പിന്നാലെ നന്ദനും. പക്ഷേ പുറത്തെവിടെയും നന്ദനെയോ കുഞ്ഞിനെയോ കാണാൻ ഉണ്ടായിരുന്നില്ല. " നീരജ് എന്റെ കുഞ്ഞെവിടെന്ന്.....??? " അവളൊരു ഭ്രാന്തിയെപ്പോലെ ചോദിച്ചു. " മ്മ്ഹ്... മ്മ.... ഇമ്മ.... " പെട്ടന്നാണ് നന്ദന്റെ മുറിയിൽ നിന്നും കുഞ്ഞിന്റെ ഒച്ച കേട്ടത്. അത് കേട്ടപാടെ നേത്രയങ്ങോട്ടോടി. അടഞ്ഞുകിടന്ന വാതിൽ തട്ടിത്തുറന്നകത്തേക്ക് നോക്കിയതും നേത്രയുടെ ഹൃദയമിടിപ്പ് പോലും നിലച്ചുപോയി. അവൾ പിന്നിലേക്കാഞ്ഞ് നീരജിന്റെ നെഞ്ചിൽ തട്ടി നിന്നു. അകത്തെ കാഴ്ച കണ്ട് നീരജും വിറങ്ങലിച്ച് നിന്നുപോയി. മുറിയിലെ ഹൂക്കിൽ ഒരു ലുങ്കിയിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു നന്ദനപ്പോൾ. നിലത്ത് തന്നെ കുഞ്ഞിനെ ഇരുത്തിയിട്ടുമുണ്ടായിരുന്നു. പൊടുന്നനെ സ്വബോധം വന്നത് പോലെ നേത്രയോടി ചെന്ന് കുഞ്ഞിനെ വാരിയെടുത്തു. അപ്പോൾ ആ കുഞ്ഞിക്കയ്യിൽ നിന്നും ഒരു പേപ്പർ താഴെ വീണു. നീരജത് കയ്യിലെടുത്ത് അതിലെ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു. മാപ്പ്..... ആ രണ്ടക്ഷരങ്ങൾ വായിച്ചതും നീരജിന്റെ കണ്ണിൽ നിന്നുമൊരിറ്റ് കണ്ണുനീർ ആ കടലാസ്സിലേക്കിറ്റുവീണു. അവസാനിച്ചു... #📔 കഥ #📙 നോവൽ
"പെണ്ണൊരുമ്പെട്ടാൽ....." കുറച്ചു നാളായി സുഗുണൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് കാര്യമായിട്ട് വലിയ പുരോഗതി ഒന്നും കാണാനുമില്ല. കുറച്ചു പ്രകൃതി ഭംഗി വീഡിയോ പിടിച്ചു ഇട്ടു.. ആള് കേറിയില്ല. തോട്ടുവക്കിൽ കൊണ്ടുപോയി കുറച്ചു ഫുഡ്‌ ഉണ്ടാക്കി വീഡിയോ ഇട്ടു. ആരും തിരിഞ്ഞു പോലും നോക്കിയില്ല. ഗിവ് എവേ എന്നൊക്കെ പറഞ്ഞു പറമ്പിലുണ്ടായ കുറച്ചു മാങ്ങയും തേങ്ങയും ഇട്ടുനോക്കി. ഒരു മനുഷ്യകുഞ്ഞു പോലും വന്നില്ല. കെട്ടിയോളോരുത്തി ഉണ്ട്. വിവരവും വെള്ളിയാഴ്ചയും അടുത്തുകൂടെ പോലും പോയിട്ടില്ല. യാതൊരു വിധ സപ്പോർട്ടും ഇല്ല എന്ന് മാത്രമല്ല, വല്ല റീലും ചെയ്യാമെന്ന് വച്ചു അവളെ വിളിച്ചാൽ അവൾ ചൂലെടുക്കും. ഒരു പ്രാങ്ക് ഇട്ടതിന്റെ മന:പ്രയാസം ഇപ്പോഴും ചിരട്ടത്തവിയുടെ രൂപത്തിൽ പുറത്ത് കിടപ്പുണ്ട്. ഓരോരുത്തരുടെ യൂട്യൂബ് ഫോളോവേഴ്സിനെ കണ്ടിട്ട് സുഗുണനാണെൽ കണ്ണുകടിച്ചിട്ട് വയ്യ. ഇവന്മാരൊക്കെ ഇതെങ്ങനെ ഇത്രോം പൈസ ഉണ്ടാക്കുന്നോ ആവോ. അങ്ങനെയിരിക്കെയാണ് സുഗുണൻ ഒരു വീഡിയോ കണ്ടത്. ഏതോ ഒരു യുവകോമളൻ രണ്ടുസുന്ദരികളെ ഇരുപുറം ഇരുത്തി സ്നേഹത്തിൽ ചാഞ്ചാടുന്നു, രണ്ടുപേരും മാറിമാറി അവനെ മത്സരിച്ച് സ്നേഹിക്കുന്നു, അവന്റെ വ്യൂസ് ലക്ഷങ്ങൾ കവിയുന്നു, അവനു സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നു. സുഗുണന് ഇന്റെറെസ്റ്റ്‌ ആയി. ഇതുകൊള്ളാലോ.. പിന്നീട് അവന്റെ വീഡിയോകളും ഇന്റർവ്യൂകളും ഒക്കെ കുത്തിയിരുന്നു കണ്ടു. രണ്ടാമത്തെ വിവാഹത്തിന് വേണ്ടി ആദ്യഭാര്യയെ സമ്മതിപ്പിക്കാൻ അവൻ സഹിച്ച കഷ്ടപ്പാടുകൾ വിവരിച്ചത് കേട്ടിട്ട് ബാക്കിയുള്ളവരെപ്പോലെ സുഗുണന്റെയും കരളലിഞ്ഞു. ഇത്രയ്ക്കു കണ്ണിൽ ചോരയില്ലാതെ ഈ ആദ്യഭാര്യ അയാളെ ഇത്രയും ബുദ്ധിമുട്ടിച്ചതോർത്ത് സുഗുണന് അമർഷം തോന്നി. എങ്കിലും ഭർതൃപാദേ ആണല്ലോ തന്റെ മോക്ഷം എന്ന് തിരിച്ചറിഞ്ഞ്, നിലവിളക്ക് കൊടുത്ത് സപത്നിയെ സ്വീകരിച്ചപ്പോഴത്തെ ചാരിതാർഥ്യത്തെക്കുറിച്ച് അവൾ വർണ്ണിച്ചപ്പോൾ ആങ്കറോടൊപ്പം സുഗുണന്റെയും കണ്ണു നിറഞ്ഞു. അപ്പോഴാണ് സുഗുണന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയത്.രണ്ടാമത് പെണ്ണും കെട്ടാം. വീഡിയോ വൈറലും ആക്കാം. അവളെ വിളിച്ചു നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അതും വിചാരിച്ചു മനപ്പൂർവം കുറച്ചു മധുരം കൂട്ടി അകത്തേക്ക് നോക്കി വിളിച്ചു. " മോളെ, സുമതീ... " "എന്താ മനുഷ്യാ..." അകത്തു നിന്നൊരു അലർച്ചയാണ് കേട്ടത്.. കണ്ടോ, ഇതൊക്കെ കൊണ്ടാണ് നമുക്ക് ഇവളുമാരോട് റൊമാന്റിക് ആവാൻ തോന്നാത്തത് എന്ന് മനസ്സിൽ പറഞ്ഞ്, ആവശ്യം തന്റെ ആയതുകൊണ്ട് ഒന്നുകൂടെ പരമാവധി സ്നേഹം കലർത്തി വിളിച്ചു. " എന്റെ പൊന്നു സുമേ, നീയൊന്ന് ഇങ്ങോട്ട് വന്നേ. " അവളൊരു ചട്ടുകവുമായാണ് വന്നത്. " നീയിവിടെ ഒന്നിരുന്നേ. ഞാനൊരു വീഡിയോ കാണിച്ചു തരാം. " " ദേ, മനുഷ്യാ, എന്റെ ക്ഷമ പരീക്ഷിക്കരുത്. മനുഷ്യനിവിടെ നൂറുകൂട്ടം പണി കിടക്കുമ്പോഴാ. എന്നാലോ ഒരു കൈ സഹായവും ഇല്ല. ഞാനീ നരകത്തിൽ കിടന്നു തീരത്തേ ഉള്ളൂ. കാര്യം പറഞ്ഞു തുലയ്ക്ക് മനുഷ്യാ.. " അവിടെ എനിക്കൊരു പിടിവള്ളി കിട്ടി. " അതേ, നിനക്ക് കൂടെ പ്രയോജനം ഉള്ളോരു കാര്യം പറയാനാ വിളിച്ചത്. നിന്റെയീ കഷ്ടപ്പാട് ഞാൻ കാണുന്നില്ലെന്നാണോ കരുതിയത്. അതിനൊരു പരിഹാരം കണ്ടുപിടിച്ചിട്ടാണ് ഞാനിരിക്കുന്നത്. " അത്രയും പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്കൊന്നു പാളിനോക്കി. തൽപ്പരകക്ഷിയാണ്. " നീയീ വീഡിയോ കണ്ടോ. രണ്ടു ഭാര്യമാരെക്കൊണ്ട് എത്ര സന്തോഷം ആയിട്ടാണ് അവൻ ജീവിക്കുന്നത്. അവന്റെ ഫോളോവേഴ്സ് കണ്ടോ? ലക്ഷങ്ങളാണ് അവന്റെ മാസവരുമാനം. പിന്നെ ഇന്റർവ്യൂന് കിട്ടുന്ന പണം. ഉദ്ഘാടനങ്ങൾക്കും പോകുന്നുണ്ട് പോലും. " " അതിന്.. " അവൾ സംശയത്തോടെ ചോദിച്ചു. ബാക്കി പറയും മുൻപ് ഞാൻ കുറച്ചു നീങ്ങിയിരുന്നു. കുരുപ്പിന്റെ കയ്യിൽ ചട്ടുകമാണെ.. " അല്ല, ഞാനാലോചിക്കാ. ഞാനൊരു കല്യാണം കൂടെ കഴിച്ചാലോ എന്ന്. അതാവുമ്പോ നിനക്കൊരു കൂട്ടും ആവും. എനിക്ക് എന്റെ യൂട്യൂബ് ചാനൽ വളർത്തി ജോലിക്കൊന്നും പോകാതെ പ്രശസ്തനുമാവാം, പണവും കിട്ടും. " പ്രതീക്ഷിച്ചപോലെ ഈ താടക വയലന്റ് ആയില്ലല്ലോ. മാത്രവുമല്ല ശാന്തമായിരുന്നു ആലോചിക്കുന്നു " സുഗുണാ.. നീ പൊളിയാടാ. സംഗതി ഏറ്റു. " സുഗുണന്റെ മനസ്സിൽ ഇത്തവണ ലഡ്ഡു മാത്രം അല്ല ജിലേബി വരെ പൊട്ടി. " ചേട്ടാ, നിങ്ങൾ പറഞ്ഞത് നല്ലൊരു ഐഡിയ തന്നെ. എത്ര കാലമാ എന്റെ തൊഴിലുറപ്പും നിങ്ങടെ പെയിന്റ് പണിയുമൊക്കെയായി ജീവിക്കുന്നത്. മാറ്റിപ്പിടിക്കേണ്ട സമയം ആയിട്ടുണ്ട്..പക്ഷെ, ഇതിപ്പോ രണ്ടു മൂന്ന് ടീം ആൾറെഡി ഇറക്കി ആ ട്രെൻഡ് പോയെന്നാ കേട്ടത്. നമുക്കൊരു വെറൈറ്റി പിടിച്ചാലോ.? " ഭയങ്കരി. മിക്കവാറും മൂന്നു കെട്ടിക്കാനാവും.ഹോ.. സുഗുണൻ കോരിത്തരിച്ചു. " വെറൈറ്റിയോ, നീ പറ മുത്തേ.. " " ചേട്ടൻ ഒന്നുടെ കെട്ട്. ഞാനും ഒന്നുടെ കെട്ടാം. അപ്പോ എനിക്കും കൂട്ടായി, ചേട്ടനും കൂട്ടായി. ഞങ്ങൾ ഒന്നിച്ചു അടുക്കളയിൽ പണിയുന്നു, നിങ്ങൾ ഒന്നിച്ചു പുറത്തു പണിയുന്നു..നമുക്ക് നാലുപേർക്കും കൂടെ ഇവിടെയൊരു പൂങ്കാവനം ആക്കണം ചേട്ടാ.പിന്നെ നോക്കിക്കോ. ഇവന്മാരേക്കാൾ നാലിരട്ടി ഫോളോവേഴ്സായി, ഇന്റർവ്യൂ ആയി, ഉത്ഘാടനവുമായി. പൈസ വന്നിങ്ങനെ കുമിഞ്ഞു കൂടും എന്റെ സുഗുവേട്ടാ... എങ്ങനെയുണ്ട് എന്റെ ഐഡിയ? " രാക്ഷസി. ഇവളൊരു കുലസ്ത്രീ ആണോ. കുടുംബത്തിൽ പിറന്ന ആർക്കെങ്കിലും പറയാൻ കൊള്ളാവുന്ന വർത്തമാനം ആണോ ഇവൾ പറഞ്ഞത്? " അതിപ്പോ സുമതീ.. നാട്ടുനടപ്പ് നോക്കുമ്പോൾ.. " സുഗുണൻ തല ചൊറിഞ്ഞു. " ഇതല്ലാതെ വേറെ ഒരു ഐഡിയയും നടപ്പില്ല. ആളെ ചേട്ടൻ തന്നെ കണ്ടുപിടിച്ചാൽ മതി. എനിക്ക് സമ്മതമാണ്. എന്താ വേണ്ടത്, ആലോചിച്ചു പറഞ്ഞാൽ മതി. " അവൾ നാണത്തിൽ നിലത്തൊരു കോലം വരച്ചു. സുഗുണന് ഇരച്ചു കേറി വന്നു. " അല്ലെങ്കിലും നമ്മൾ എന്തിനാ വല്ലവരെയും നോക്കുന്നെ അല്ലെ? നമ്മൾ ദിവസവും പണിക്ക് പോകുന്നു, കിട്ടുന്നത് കൊണ്ട് ജീവിക്കുന്നു.സ്വസ്ഥം ഗൃഹഭരണം. " സുഗുണൻ ചിരിച്ചു. " അപ്പോ പ്ലാൻ വേണ്ടെന്ന് വെച്ചോ? " " എപ്പോഴേ വെച്ചു. നീ പോയി ദോശ ചുട്. നമുക്ക് പണിക്ക് പോകണ്ടേ. " സുഗുണൻ സ്നേഹത്തോടെ പുറത്ത് തട്ടിയപ്പോൾ അവൾ അടുക്കളയിലേക്ക് നടന്നു. "ഏതൊരു പുരുഷന്റെ വളർച്ചയ്ക്ക് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന് പറയും. പല പുരുഷന്മാരെയും തളർത്തുന്നതും ഇതുപോലത്തെ സ്ത്രീകളാണെന്ന് എന്താണാവോ ആരും പറയാത്തതെന്ന്" സ്വയം ചിന്തിച്ചു കൊണ്ട് സുഗുണൻ തോർത്തുമെടുത്ത് കുളിക്കടവിലേക്ക് നടന്നു. ജെയ്നി റ്റിജു #📔 കഥ #📙 നോവൽ
അമ്മ ഭാഗം 3 "നിനക്ക് എണ്ണ വേണമെങ്കിൽ നിന്റെ കെട്ട്യോനോട് വാങ്ങിക്കാൻ പറയണം .... അല്ലാതെ .... ഇവിടെ വന്നല്ലാ .... ചോദിക്കേണ്ടത് ... " കെട്ടിച്ച് വിട്ടാൽ പിന്നെ നിനക്കിവിടെ സ്ഥാനമില്ലാ .... നിന്റോനോട് നിന്റെ കാര്യങ്ങൾ നോക്കാൻ പറയണം .... ഉറഞ്ഞുതുള്ളിക്കൊണ്ട വൾ പറഞ്ഞപ്പോൾ ......... നിന്ന നിൽപ്പിൽപ്പോലും ഞാനൊന്ന് തുള്ളി പ്പോയി ........ എന്റെ മനസ്സ് മന്ത്രിച്ചു ഇവൾ ..ഇവൾ .....എന്റെ അനിയത്തി തന്നാണോ ...... ഞാൻ പല സഹോദരിമാരെയും കണ്ടിട്ടുണ്ട് .....അവർക്ക് പരസ്പരം കാണാതിരിക്കാൻ പറ്റാത്തതിന്റെയും ഒന്നിച്ച് കണ്ടാൽ തല്ല് കൂടുന്നതും പിണങ്ങിയാൽ കെട്ടിപ്പിടിച്ച് കരഞ്ഞ് പിണക്കം തീർക്കുന്നതും ...പിന്നീട് ഒരുമിച്ച് കൊത്തം കല്ല് കളിക്കുന്നതും സാറ്റ് കളിക്കുന്നതും ഒക്കെ എന്റെ പല കൂട്ടുകാരികളും വികാരനിർഭരമായി പറയുന്നത് കൊതിയോടെ ..... അടുത്തിരുന്ന് ഞാൻ കേട്ടിട്ടുണ്ട് ....... എന്റ നിയത്തിയും എന്നെങ്കിലും എന്നെ കൂടപ്പിറപ്പായി അംഗീകരിച്ചിരുന്നെങ്കിലെന്ന് മനസ്സ് കൊണ്ട് കൊതിച്ചിട്ടുണ്ട് അവൾക്കിഷ്ടപ്പെട്ട വളകളും മാലകളും ഒക്കെ ഒരു ചേട്ടത്തിയുടെ അധികാരത്തോടെ കൊണ്ട് നടന്ന് വാങ്ങിക്കൊടുക്കാൻ മനസ്സേ റെ ആഗ്രഹിച്ചിട്ടുണ്ട് ....... ജീവിതത്തിലെ ഒരിക്കലും നടക്കാത്ത ചില കൊച്ചു കൊച്ചു സ്വപ്നങ്ങൾ. അവൾ നിന്ന് വിറയ്ക്കുന്നത് കണ്ടപ്പോൾ ....... ഞാനെന്റെ മനസ്സോട് തന്നെ ചോദിച്ചു..... അതിനിപ്പം എന്താ ഇവിടെ ഉണ്ടായേ.......... വീട്ടിൽ പത്തിരുപത് ലിറ്റർ എണ്ണ ആട്ടി വച്ചത് കണ്ടപ്പോൾ ...... അറിയാതെ അമ്മയോട് ഒന്ന് ചോദിച്ചു പോയി ..... അമ്മേ എനിക്ക് തലയിൽ തേക്കാൻ ഒരു കുപ്പി എണ്ണ തന്ന് വിടുമോ....?...... കെട്ടിച്ച് വീട്ടിട്ട് ഒരു വർഷാകുന്നു ......... ഇന്നലെയാണ് അമ്മായിയമ്മയുടെ തനി സ്വരൂപം ഒരു തുള്ളി വെളിച്ചെണ്ണയ്ക്ക് കണക്ക് പറഞ്ഞ് കൊണ്ട് പുറത്ത് ചാടിയത് .......... ചൊവ്വയും വെള്ളിയും മാത്രമേ ...... തലയിൽ എണ്ണ വയ്ക്കാൻ അനുവാദമുള്ളൂ ..... തല കുറച്ചൊന്ന് പാറിപ്പറന്ന് നിൽക്കുന്നതായി തോന്നിയപ്പോൾ ...... കുറച്ച് എണ്ണയെടുത്ത് ഇന്നലെ തലയിൽ വച്ചു ന്നുള്ളത് സത്യാ ....... പെങ്ങൾടെ കുഞ്ഞിനെ എണ്ണ തടവിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അമ്മായിയമ്മ ......... ഞാൻ എണ്ണ തലയിൽ വയ്ക്കുന്നത് കണ്ടതും അവർ എന്റെ നേരെ ഉറഞ്ഞ് തുള്ളി ...... "നീയല്ലെ ഇന്നലെ എണ്ണ തലയിൽ വച്ചത് പിന്നെ ഇന്നും നിനക്ക് തലയിലെണ്ണ തേക്കണോ.... വെറുതെയല്ലാ..... ആട്ടിക്കൊണ്ടന്ന് ദിവസങ്ങൾക്കുള്ളിൽ എണ്ണ തീരുന്നത് ....... ആ വാക്കുകൾ എന്റെ നെഞ്ചിൽ തീയായ് വന്ന് പതിച്ചു..... ഒരു പക്ഷേ ..... തീ പൊള്ളിയാൽ പോലും ഇത്ര വേദന കാണൂലാ......... കൂടാതെ അത് തൊലിപ്പുറത്തെ മാത്രമേ ... പൊള്ളിക്കു.... അകത്തേക്കെത്തില്ലാ...... പക്ഷെ ഈ വാക്കുകൾ പൊള്ളിച്ചത് എന്റെ സപ്ത നാഡികളെയും ആയിരുന്നൂ ........ എനിക്കറിയാം എണ്ണയെങ്ങിനാ തീരുന്നതെന്ന് ....... 5 പെൺ മക്കളാണ് അമ്മയ്ക്കുള്ളത് 3 ആൺ മക്കളും ..... അതിൽ രണ്ട് പേരെ കെട്ടിച്ചു ..... രണ്ട് പേർ നേഴ്സ് .... ഒരാൾ വീട്ടിൽ തന്നെ ഉണ്ട് ..... കെട്ടിച്ച് വിട്ട മക്കളും നേഴ്സ്മാരും എണ്ണ ആട്ടിയതിന്റെ പിറകെ വന്ന് അവരവരുടെ ഓഹരി എണ്ണ കാച്ചിയും അല്ലാതെയുമായി കൊണ്ട് പോകും ........ ബാക്കിയുള്ള എണ്ണയാണ് അടുത്ത തേങ്ങയിടൽ വരെ ..... ഇവിടെ ഉപയോഗിക്കുന്നത്....... അതാട്ടെ കടുക് വറുക്കണമെങ്കിൽ അമ്മ പാത്രത്തിലൊഴിച്ച് തരും എണ്ണ ....... അല്ലാതെ നമ്മളെ കൈ കൊണ്ട് തൊടീച്ചിട്ടില്ലാ..... ഇതിപ്പം ..... മോനെ കുളിപ്പിക്കാനെടുത്തതിൽ നിന്ന് കുറച്ച് കയ്യിലൊഴിച്ച് തലയിൽ തേച്ചു ന്നുള്ളത് സത്യാ .... അതിന് ഇമ്മാതിരി ..... വർത്താനം എന്റെ ദൈവമേ.... ഞാൻ തലയിൽ കൈ വച്ചിരുന്നു പോയി ..... ഏത് സമയത്താണൊ ദൈവം എന്നെ പുറം ലോകം കാണിച്ചത് ....... ആ സമയത്തെ ഞാനത്ര കണ്ടങ്ങ് വെറുത്ത് പോയി ..... " മകം പിറന്ന മങ്കയാ പോലും ..... "ഇതിലും ഭേദം വല്ല മങ്കി യായെങ്കിലും പിറക്കുന്നതാ ....... അച്ഛന്റെ അമ്മാവൻ വിഷുവിന് എല്ലാർക്കും കൈനീട്ടം തരും 25 പൈസയും ഒരപ്പവും അതായിരുന്നു കണക്ക് ഒരു കയ്യിൽ 1 രൂപ മാറ്റി വച്ചിട്ടുണ്ടാകും ....... കൈ നീട്ടത്തിനായി ഞാൻ ചെല്ലുന്നതും നോക്കി ....... എന്നെ കാണുമ്പഴേ അകത്തേക്കോടും. എന്റെ ഭാഗ്യമുള്ള കുട്ടി വന്നുലൊ..... ഇതാ കൈനീട്ടം ന്ന് പറഞ്ഞ് ഒരു രൂപയും ഒരു ഉണ്ണിയപ്പവും കൈയിൽ വച്ച് തരാറുണ്ട്.... ഞങ്ങൾ അച്ഛന്റെ സഹോദരൻമാരുടെയും സഹോദരിമാരുടെയും അമ്മാവന്റെ പേരക്കിടാങ്ങളും ഒക്കെയായി 22 കുട്ടികൾ ഉണ്ടായിരുന്നു.....അതിൽ എനിക്ക് മാത്രം 1 രൂപ തരുമ്പോൾ മറ്റുള്ളവർ പരസ്പരം പതം പറഞ്ഞ് അസൂയയോടെ നോക്കാറുണ്ട്....... മകം പിറന്ന മങ്കക്ക് വല്യമ്മാവന്റെ കൈ നീട്ടം എന്നും പ്രിയപ്പെട്ടതായിരുന്നു... ജീവിതത്തിലെ ചില വിലപ്പെട്ട നിമിഷങ്ങളല്ലെ അതെല്ലാം അറിയാതെ ഓർത്ത് പോയി ........ എന്റെ തലയിൽ തേച്ച് തേച്ച് ഭർത്താവിന്റെ വീട്ടിലെ എണ്ണ മുഴുവൻ തീരണ്ടാ..... അതോണ്ടാണ് സ്വന്തം വീട്ടിൽ എണ്ണ കണ്ടപ്പോൾ ഒരു കുപ്പി എണ്ണ ചോദിച്ചത്...... അറിയാതെ പറ്റിയ കയ്യബദ്ധം ...... ഇനി മേലാൽ ചോദിക്കില്ല .....എന്ന് ...... എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് ഞാനാ പടിയിറങ്ങീ....... പിറകീന്ന് അമ്മ വിളിച്ചതായി തോന്നിയോ........ അറിലാ....'' തിരിഞ്ഞ് നോക്കാതെ ...... നടന്നു ...... നിറഞ്ഞു വന്ന കണ്ണുനീർത്തുള്ളികൾ കവിളിലൂടെ ഒരു നീർ ചാല് തീർക്കുന്നതും ..... അവ നേരെ എന്റെ നെഞ്ചിലെ തീയെ അണയ്ക്കാൻ ശ്രമിക്കുന്നതും ...... ഞാനറിഞ്ഞു ...... മറ്റുള്ളവരുടെ മുൻപിൽ ഒന്നിനും കൈ നീട്ടുന്നതെനിക്കിഷ്ടമില്ലായിരുന്നു.... ഒന്നുമില്ലെങ്കിൽ മുണ്ടു മുറുക്കിയുടുക്കണം എന്നാണെന്റെ അമ്മാവൻമാർ എന്നെ പഠിപ്പിച്ചിട്ടുള്ളത് ...... പക്ഷെ ..... രണ്ട് വീട്ട്കാരെയും മറ്റുള്ളവരായി കാണാൻ സാധിക്കാത്തത് കൊണ്ടാവാം ...... അവരുടെ മുൻപിൽ കൈ നീട്ടിയത് .... കല്യാണം കഴിഞ്ഞതിന്റെ ആറാം മാസം തന്നെ കയ്യിലുണ്ടായിരുന്ന തൊഴിലും ഭർത്താവ് വഴക്ക് കൂടി കളയിച്ചിരുന്നു......... എന്നെയാരും നോക്കുന്നതിഷ്ടമല്ലാന്നും ..... രണ്ടാണുങ്ങൾ ടെ ഇടയിൽ നീ പണിക്ക് പോകുന്നത് അംഗീകരിക്കാൻ കഴിയില്ലാന്നും പറഞ്ഞ് കല്യാണം കഴിഞ്ഞതിന്റെ രണ്ടാം മാസം മുതൽ വഴക്കിടാൻ തുടങ്ങിയപ്പം ....... സ്വസ്തമായ ജീവിതത്തിന് വേണ്ടി കയ്യിലുണ്ടായിരുന്ന തൊഴിലും ഉപേക്ഷിച്ചു.... പകരം ഒരാളെ കണ്ട് പിടിച്ച് തന്ന് അവളെ പഠിപ്പിച്ചിട്ട് പൊയ്ക്കോന്ന് അവര് പറഞ്ഞപ്പം ഒരാളെ കണ്ട് പിടിച്ച് എല്ലാം പഠിപ്പിച്ച് കൊടുത്ത് അവിടന്ന് പടിയിറങ്ങിയതാ...'' അവളിന്ന വിടത്തെ സെക്രട്ടറി സ്ഥാനത്തായി.... മുമ്പുണ്ടായിരുന്ന സെക്രട്ടറിക്ക് വേറെ ജോലി കിട്ടി പ്പോയി ..... അന്ന് രാജി വച്ചില്ലായിരുന്നെങ്കിൽ എന്ന് മനസ്തപിച്ച് തുടങ്ങി.... മാസാമാസം അവൾ നല്ലൊരുതുക ശമ്പളമായി വാങ്ങുന്നത് കണ്ട് നിൽക്കാനാണ് എന്റെ വിധി .....എന്റെ വീട്ടിന്റെ അയൽപക്കത്തുള്ള പെൺകുട്ടിയെ തന്നെയാണ് ഞാനന്ന് കണ്ട് പിടിച്ച് ജോലി ഏൽപിച്ചത് .....അത് കൊണ്ട് വിശേഷങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു.. .... ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല ല്ലോ ....... മനസ്സ: മാധാനമാണല്ലൊ മനുഷ്യന് ആദ്യം വേണ്ടത് ...... അതിന് തടസ്സം ജോലിയാണെങ്കിൽ അത് ഉപേക്ഷിക്കുക തന്നെ ...... ഇത് അന്നത്തെ തലമുറയുടെ ..... കാഴ്ചപ്പാട് ..... ഇന്നത്തെ കാലത്തായിരുന്നെങ്കിൽ .... ഞാൻ ജോലി വേണോ ഭർത്താവ് വേണോ എന്ന് ചോദിച്ചാൽ തീർച്ചയായും ജോലി മതി.... ഭർത്താവില്ലേലും ജീവിക്കാം ... എന്ന് തീരുമാനിച്ചേനേ.... പിന്നെ ഒരു കാര്യവും ഭർത്താവിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയില്ല .....എന്റെ വീട്ടിലെ അവസ്ഥ പറഞ്ഞാൽ പരിഹസിച്ച് ചിരിക്കും ..... ഇനി അമ്മായിയമ്മ കാട്ടിയത് പറഞ്ഞാലൊ ..... നിനക്കവരെ സോപ്പിംഗിൽ നിർത്താനറിയാത്തതിന്റെ കുഴപ്പാ....നിന്നെ കല്യാണം കഴിച്ചൂന്ന് പറഞ്ഞ് എന്റെ വീട്ട്കാരെ തള്ളിപ്പറയാനൊന്നും എനിക്ക് പറ്റൂല.... നീ അറിഞ്ഞും കണ്ടും നിന്നോണം ..... പിന്നെ അറിയാലൊ ....എന്റെ ചേട്ടൻ ഈ വീട്ടിൽ കാട്ടിക്കൂട്ടിയ തൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലൊ..... അത് കൊണ്ട് അവർ അങ്ങിനെ കാണിച്ചു ഇവർ ഇങ്ങിനെ കാണിച്ചു എന്നൊന്നും പറഞ്ഞ് എന്റടുത്തേക്ക് വന്നേക്കരുത് ....... കഷ്ടം എല്ലാ സങ്കടങ്ങളും മനസ് തുറന്ന് പറയാൻ ...... ഇങ്ങോട്ട് സ്നേഹിക്കുന്നതിന്റെ ഇരട്ടി അങ്ങോട്ട് സ്നേഹിക്കാൻ .... അങ്ങിനെ എന്തൊക്കെ കിനാക്കളായിരുന്നു വിവാഹം ഉറപ്പിച്ചപ്പോൾ ഇതിപ്പം കമാന്ന് മിണ്ടാൻ നമ്മുടെ വിഷമങ്ങൾ പങ്ക് വയ്ക്കാൻ ..... ഇവിടെയും ആരുമില്ലാ .... (തുടരും ) #📔 കഥ #📙 നോവൽ