ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/698qRV0?d=n&ui=v64j8rk&e1=c
ബൊമ്മലാട്ടം ((4))
"ഡോണ്‍ട്.. പ്ലീസ് ഡോണ്‍ട് ഷൂട്ട്.." ഇരു കൈകളുയര്‍ത്തി അശ്വിനി പറഞ്ഞു. അവള്‍ വല്ലാതെ ഭയന്നിരുന്നു.
"Drop Your Gun Baby..!" പിന്നിലെ രൂപം ശാന്തമായ സ്വരത്തില്‍ കല്‍പ്പിച്ചതും അവള്‍ ഗണ്‍ താഴേയിട്ടു.
"Mm... Kick that.!"
അതുപോലെ അവള്‍ കാലുകൊണ്ടു തട്ടി ഗണ്‍ ദൂരേക്കിട്ടു.
"Now turn Youreself, very slowly.!"
വിറച്ചു നില്‍ക്കുന്ന അശ്വിനി കൈകളുയര്‍ത്തി മെല്ലെ തിരിഞ്ഞു. മുന്നിലതാ ഇളിച്ചു കൊണ്ട് കരണ്‍ നില്‍ക്കുന്നു.! "You Bloody..," എന്നലറി അവള്‍ കരണിന്‍റെ മേല്‍ കുതിച്ചു കയറി ദേഹത്തിടിക്കാന്‍ തുടങ്ങി.
"ശബ്ദം മാറ്റി എന്നെ പറ്റിക്കുകയായിരുന്നല്ലേ! മനുഷ്യനങ്ങ് ഉരുകി തീര്‍ന്നു. ഗണ്‍ ആണെന്നും പറഞ്ഞ് അപ്പോള്‍ എന്‍റെ തലയില്‍ വെച്ചത് മരക്കമ്പ് ആയിരുന്നോ?!" ഇടിച്ചും നുള്ളിയും അവള്‍ പിണങ്ങി.
"ഏയ് അശ്വിനി.. ഡോണ്‍ട്.. വേദനിക്കുന്നെടീ പെണ്ണേ..!" കരണ്‍ കുതറി മാറാന്‍ ശ്രമിച്ചു.
"വേദനിക്കട്ടെ.. നല്ലോണം വേദനിക്കട്ടെ.. ഇത്രയായിട്ടും നിങ്ങളുടെ കുറുമ്പിന് ഒട്ടും മാറ്റം വന്നിട്ടില്ല.. നന്നായി തന്നെ വേദനിക്കട്ടെ.." അവള്‍ ആക്രമണം നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
ഗത്യന്തരമില്ലാതെ അശ്വിനിയുടെ ഇരുകൈകളും കരണ്‍ ബലമായി പിടിച്ച് അവളുടെ തന്നെ പിന്നില്‍ ചേര്‍ത്തു വച്ചു. അപ്പോഴും അശ്വിനി ഒന്നു കുതറി നോക്കി.
"നിന്നെ തളര്‍ത്താന്‍ എന്‍റേല്‍ ഒരു വിദ്യയുണ്ടെടി കാന്താരി.!"
"ഓഹ് റിയലി?! എങ്കിലതൊന്നു കാണട്ടെ. ഞാനൊതന്നറിയട്ടെ." അവളും വിട്ടു കൊടുത്തില്ല.
അവളിലേക്ക് കരണ്‍ ഒന്നു ചാഞ്ഞു നിന്നു. ആ സൗന്ദര്യ മുഖത്ത് അവന്‍ മൃദുവായി ഊതി. ആ കുളിരിൽ അശ്വിനിയുടെ കുതറല്‍ പതിയെ അഴഞ്ഞു തുടങ്ങി. അവള്‍ കണ്ണുകള്‍ കൂമ്പിയടച്ചു. കരണിന്‍റെ ചുണ്ടുകള്‍ അവളുടെ കവിളിലും അവിടുന്നു കഴുത്തിലേക്കും അരിച്ചു കളിച്ചു. ആ കാതില്‍ അവന്‍ മൃദുവായി കടിച്ചു. അശ്വിനിയുടെ ചെമ്പന്‍ രോമങ്ങള്‍ എഴുന്നേറ്റു നിന്നു.
"ഇനി പറ, എന്നിലേക്ക് നീ വഴുതി വീണില്ലേ?!"
"ഞാനെന്നേ നിങ്ങളില്‍ വീണു പോയതാണ്. അന്നുമുതല്‍ ഞാന്‍ നിങ്ങള്‍ക്കു മാത്രം സ്വന്തമല്ലേ?!" അവന്‍റെ കവിളില്‍ മുത്തി അവള്‍ മന്ത്രിച്ചു.
അടുത്ത നിമിഷം പിന്നിലേക്ക് ചേര്‍ത്തു നിര്‍ത്തിയ അശ്വിനിയുടെ കൈകള്‍ പെട്ടെന്ന് സ്വതന്ത്രമാക്കി അരക്കെട്ടില്‍ അവന്‍ വരിഞ്ഞു പിടിച്ചു.
"ഈ ഭൂമിയില്‍ നിന്നോളം മറ്റൊന്നിനേയും ഞാന്‍ സ്നേഹിച്ചിട്ടില്ല. നീയെന്‍റെ രാജ്ഞിയാണ്."
"അപ്പോള്‍ നമ്മുടെ മകളോ?!"
"അവളെന്‍റെ രാജകുമാരിയല്ലേ!"
ഹഹ.. അശ്വിനി ചിരിച്ചു പോയി. ആ ചിരിയെ പിടിച്ചു കെട്ടാന്‍ കരണിന്‍റെ ചുണ്ടുകള്‍ക്ക് വീണ്ടും സാധിച്ചു. അവളുടെ തുടുത്ത അധരങ്ങളില്‍ അവന്‍ നീട്ടി ചുംബിച്ചു. നിലാവെളിച്ചത്തിന്‍റെ സൗന്ദര്യത്തില്‍ മതിമറന്ന് ഇരുവരും ചുംബിച്ച് പ്രണയിക്കുകയായിരുന്നു.
**********************************************************************************
*******************
"ഡാഡീീീ??!!" അകത്തു കയറിയ കരണിനടുത്തേക്ക് ശിവാനി പാഞ്ഞെത്തി അവനെ മുറുകി പുണര്‍ന്നു.
"WOW., My Princess..! ഇവിടെയുണ്ടായിരുന്നോ?!"
"യെസ് ഡാഡ്.. ഇന്ന് മാര്‍ക്കറ്റില്‍ വെച്ച് മമ്മയുടെ അത്യുഗ്രന്‍ പ്രകടനമായിരുന്നു. ഡാഡി അതൊന്നു കാണണമായിരുന്നു.!" ആവേശത്തോടെ ശിവാനി പറഞ്ഞു.
"നിന്‍റെ മമ്മയുടെ അത്യുഗ്രന്‍ പ്രകടനം മിക്കപ്പോഴും ഈ ഡാഡ് കാണുകയല്ലേ മോളേ. ഇനിയെന്തോന്നാ അതില്‍ കൂടുതല്‍ കാണാന്‍.!" അശ്വിനിയെ നോക്കി അവന്‍ കണ്ണിറുക്കി.
"ഛീ,! മോളോട് ഇങ്ങനെയൊക്കെയാണോ സംസാരിക്കുന്നേ?!" കരണിന്‍റെ തലയില്‍ ഒരു കിഴി കൊടുത്ത് അശ്വിനി കിച്ചണിലേക്ക് നടന്നു നീങ്ങി.
"ഡാഡി.. ആ വില്ലന്മാരെ മമ്മ അടിച്ച് നിലം പരിശാക്കി. അതൊക്കെയൊന്നു ഡാഡി കാണേണ്ടതായിരുന്നു." ശിവാനി കഥ പറയുവാന്‍ തുടങ്ങി.
"മോള്‍ ഇവിടെയിരുന്നു കളിക്ക്. ഡാഡി മമ്മയെ ഒന്നു കാണട്ടെ. ശബ്ദമുണ്ടാക്കരുതുട്ടോ.!" ചുണ്ടിനുമേല്‍ വിരല്‍ വെച്ചു കാട്ടി കരണ്‍ കിച്ചണിലേക്ക് നടന്നു. അവിടെ തിരക്കിട്ട പണിയിലാണ് അശ്വിനി. പൂച്ച വരും പോലെ പിന്നില്‍ ചെന്ന് ഉദരത്തിലൂടെ ചുറ്റിപ്പിടിച്ച് അവളുടെ തോളില്‍ അവനൊരു മുത്തം കൊടുത്തു.
"എന്താ നിനക്ക് പറ്റിയേ?! മുഖം വല്ലാതെയിരിക്കുന്നു. വന്നപ്പോള്‍ മുതല്‍ ഞാനത് ശ്രദ്ധിക്കുന്നുണ്ട്. പറ., എന്താണേലും പറ.."
അശ്വിനി അവനു നേരെ മെല്ലെ തിരിഞ്ഞു നിന്നു. "ഞാന്‍.. ഞാന്‍.. എന്‍റെ അശ്രദ്ധ കാരണം എല്ലാം താറുമാറായി അല്ലേ?!"
ഉം.. അവളുടെ സംശയത്തില്‍ ഞൊടിയിടയില്‍ കരണിന്‍റെ മുഖം ഗൗരവത്തിലേക്ക് ചേക്കേറി.
"ആ ഒരു അശ്രദ്ധ മൂലം രണ്ടു കാര്യങ്ങള്‍ നമ്മളെ തേടിയെത്തും അശ്വിനി. അതിലൊന്ന് അല്‍പ്പം മുമ്പ് ഞാന്‍ സോള്‍വ് ചെയ്തു. പക്ഷേ, മറ്റൊന്ന് ഏതു നിമിഷവും എന്നെത്തേടിയെത്താം...."
"എന്താണത്?!" അവള്‍ പരിഭ്രമിച്ചു തുടങ്ങി.
"അത് സമയമാവുമ്പോള്‍ നീ അറിയും. എന്തായാലും നിന്നെ തെറ്റു പറയാന്‍ കഴിയില്ല. അങ്ങനെയൊരു സിറ്റുവേഷനില്‍ ഏതൊരമ്മയും ചെയ്യുന്നതേ നീയും ചെയ്തുള്ളൂ...."
"സ്വയ രക്ഷയ്ക്കു വേണ്ടി കരണ്‍ പഠിപ്പിച്ചു തന്ന ട്രെയിനിംഗ് എല്ലാം ശിവാനിക്കു വേണ്ടി എനിക്ക് പുറത്തേക്ക് എടുക്കേണ്ടി വന്നു. അവളുടെ കുറുമ്പ് എന്നെക്കൊണ്ട് അത് ചെയ്യിച്ചു. അപ്പോള്‍ അതല്ലാതെ മറ്റൊരു വഴിയും എനിക്കുണ്ടായില്ല." കുറ്റസമ്മതം പോലെ അശ്വിനി പറഞ്ഞു.
"I know.., I know Ashwini.. പക്ഷേ മറ്റൊരു കാര്യമുണ്ട്. ശിവാനിയുടെ കുറുമ്പ് നമ്മള്‍ ആസ്വദിക്കുകയല്ലേ! നമ്മുടെ കൊച്ചു ലോകത്ത് ഏറ്റവും വലിയ സമ്പാദ്യം അവളല്ലേ.!"
"അതെ, എന്നാലും പെണ്ണിനിത്തിരി കൂടുന്നുണ്ട്..."
സ്വീകരണ മുറിയില്‍ ഏതോ പുസ്തകം വായിച്ചിരിക്കുന്ന ശിവാനിയെ കരണ്‍ ഒന്നു നോക്കി. "എന്‍റെ ശ്വാസമാണവള്‍...!"
"നോ.., നമ്മുടെ..!" അവനൊപ്പം ചേര്‍ന്നു നിന്ന് അശ്വിനി തിരുത്തി.
"എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് അശ്വിനി." വീണ്ടും ഗൗരവത്തിലേക്ക് കരണ്‍ കടന്നു. സംശയത്താല്‍ അശ്വിനിയുടെ കണ്ണുകള്‍ ചുരുങ്ങി. "ഞാന്‍ പറഞ്ഞ ആ രണ്ടാമത്തെ കാര്യം എന്നെ തേടിയെത്തുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് നമ്മള്‍ ഈ വിയറ്റ്നാം വിടണം. ഫിലിപ്പീന്‍സില്‍ എന്‍റെയൊരു സുഹൃത്തുണ്ട്. അവിടേക്ക് നമ്മള്‍ കടക്കണം. കഴിയുമെങ്കില്‍ ഈയാഴ്ച തന്നെ."
"എന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തോന്നാന്‍?!"
"പെട്ടെന്നു വേണം അശ്വിനി. ഇല്ലെങ്കില്‍ എന്‍റെ കണക്ക് കൂട്ടലുകള്‍ പോലെ അവര്‍ നമ്മെ തേടിയെത്തും."
"ആര്?! ആരെക്കുറിച്ചാണ് കരണ്‍ ഈ പറയുന്നത്?! എനിക്കൊന്നും വ്യക്തമാവുന്നില്ല. പ്ലീസ് കരണ്‍, എന്നെയിങ്ങനെ ടെന്‍ഷനടിപ്പിക്കാതെയിരിക്കൂ..."
പിടിച്ചു വെച്ച ദീര്‍ഘനിശ്വാസത്തെ പുറത്തേക്കു തള്ളി കരണ്‍ അവളിലേക്ക് ചേര്‍ന്നു നിന്നു. ആ മുഖം കൈക്കുമ്പിളിലൊതുക്കി പിടിച്ച് അവളുടെ കണ്ണുകളില്‍ വല്ലാതെ നോക്കി : "എന്നെ വിശ്വസിക്കൂ അശ്വിനി. ഇപ്പോഴും എല്ലാം വിട്ടു പറയേണ്ട സമയമടുത്തിട്ടില്ല. നിനക്കും ശിവാനിക്കും എന്തേലും സംഭവിക്കുന്നത് അത്രകണ്ട് എനിക്ക് സഹിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഇത്രമാത്രം നീ അറിയുക. ഉടനേ നമ്മള്‍ ഈ രാജ്യം വിടണം."
ഉം.. അശ്വിനി മൂളി.
"നീ ഭയപ്പെടാതെ. അരുതാത്തതൊന്നും നമുക്ക് സംഭവിക്കില്ല..."
കരണിന്‍റെ നെഞ്ചില്‍ അവള്‍ ചാഞ്ഞു : "Sorry Karan.., Forgive Me.."
"ഏയ് നീയെന്താ കൊച്ചു കുട്ടികളെ പോലെ!? നോക്കൂ, വലിയൊരു ദുരന്തത്തില്‍ നിന്നും നിന്നെ വളരെ സമര്‍ത്ഥമായി രക്ഷിച്ചെടുത്ത ഈ എനിക്കാണോ ഇനിയുള്ളതെല്ലാം കരുതലോടെ നോക്കുവാന്‍ പ്രയാസം?! Its Over Ashwini."
ഉം.. അവള്‍ തലയാട്ടി.
"എങ്കില്‍ നീ റെഡിയായിക്കോളൂ....., ശിവാനിയേയും ഒരുക്കണം. നമ്മളിന്ന് ഡിന്നര്‍ പുറത്തു പോയി കഴിക്കുന്നു. അതുകഴിഞ്ഞ് നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്.!" അശ്വിനിയുടെ ഇടുപ്പിൽ നുള്ളി അവൻ പറഞ്ഞു.
"ഛീ..!" എന്നു പറഞ്ഞ് കരണിന്‍റെ നെഞ്ചില്‍ അവള്‍ മൃദുവായി ഇടിച്ചു.
**********************************************************************************
*******************
മോട്ടല്‍ തുവായ് സിം.
കരണും കുടുംബവും തങ്ങളുടെ കാറില്‍ വന്നിറങ്ങി. നൈറ്റ് പാര്‍ട്ടി വെയറില്‍ അശ്വിനി വളരെ സുന്ദരിയായി കാണപ്പെട്ടു. തനിക്കു ചുറ്റുമുള്ളതെല്ലാം നോക്കി അമ്പരപ്പോടെ ശിവാനി ഇരുവരുടേയും കൈ പിടിച്ചു നടന്നു. നിരത്തില്‍ പലതര കാഴ്ചകള്‍. ചീറി പായുന്ന പലതരത്തിലുള്ള വാഹനങ്ങള്‍, ഓരത്തെ കച്ചവടക്കാര്‍, ആറോളം ബോളുകള്‍ വായുവിലെറിഞ്ഞ് കറക്കി കളിക്കുന്ന അഭ്യാസി, കൂട്ടമായി സെല്‍ഫിക്ക് പോസ് ചെയ്യുന്ന യുവതികള്‍, ഐസ്ക്രീം വണ്ടികള്‍, കണ്ണട വില്‍പ്പനക്കാര്‍ എന്നുവേണ്ട, എല്ലാ കാഴ്ചയും നിഷകളങ്കമായി ശിവാനി കണ്ണുകള്‍കൊണ്ട് ഒപ്പിയെടുത്തു. ബഹുമാനത്തോടെ ഹോട്ടലിന്‍റെ ചില്ലു കവാടം തുറന്നു കൊടുത്ത കാവല്‍ ഭടനെ നോക്കി ശിവാനി ഒന്നു ചിരിച്ചു. "താങ്ക്യു അങ്കിള്‍..." തിരിച്ച് ചിരിച്ചു കാണിക്കാനും അയാള്‍ മറന്നില്ല....
മൂവരും അകത്തു പ്രവേശിച്ച് ആദ്യമേ റിസര്‍വ്വ് ചെയ്തു വച്ച പതിനാറാം നമ്പര്‍ ടേബിളിലേക്ക് നടന്നു. അവിടെയിരുന്നാല്‍ ഹോട്ടലിലെ മുഴുവന്‍ കാഴ്ചയും, തൊട്ടരികിലെ ജനാലയിലൂടെ പുറത്തെ കാഴ്ചകളും കരണിന് വളരെ വ്യക്തമായി കാണാം. സംശയങ്ങള്‍ വല്ലാതെ കുമിഞ്ഞപ്പോള്‍ ഓരോ ചുവടും വളരെ കരുതലോടെയാണ് കരണ്‍ വയ്ക്കുന്നത്. അത് വായിച്ചെടുത്തെന്ന പോലെ അശ്വിനി തല കുലുക്കി. ചെയറില്‍ ഇരിപ്പുറപ്പിക്കുന്ന നേരവും കരണിന്‍റെ ദൃഷ്ടി എല്ലായിടത്തും പായുകയായിരുന്നു. ബേറര്‍, പാചക്കാര്‍, കസ്റ്റമര്‍ മുതല്‍ മാനേജര്‍, ക്യാഷര്‍ വരെ ആ നോട്ടം പാഞ്ഞു കളിച്ചു.
"പ്ലീസ് റിലാക്സ് കരണ്‍. ഇവിടെ വച്ച് നമുക്കൊന്നും സംഭവിക്കില്ല. ഒന്നു ശാന്തമാകൂ.." അവന്‍റെ കൈയ്യില്‍ പിടിച്ച് അശ്വിനി സമാധാനപ്പെടുത്തി.
ഉം.. ഒന്നു ശിരസ്സനക്കി തന്‍റെ കുടുംബത്തിലേക്ക് കരണ്‍ തിരികെ വന്നു. അല്‍പ്പ നേരം കഴിഞ്ഞതും ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ അവര്‍ക്കു മുന്നിലെത്തി. മറ്റെല്ലാം മറന്ന് പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ ഭക്ഷണം കഴിച്ചു തുടങ്ങി. സമയം പിന്നെയും ഇഴഞ്ഞു നീങ്ങി. അവസാനമായി കുടിക്കുവാന്‍ കരണ്‍ ഷാംപെയ്ന്‍ ഓര്‍ഡര്‍ ചെയ്തു. അതുമായി ബേറര്‍ വിനയത്തോടെ അവര്‍ക്കടുത്തെത്തി ഇരു ഗ്ലാസിലും ഷാംപെയ്ന്‍ നുകര്‍ന്നു കൊടുത്തു. അപ്പോഴാണ് ആ കാര്യം കരണ്‍ ശ്രദ്ധിച്ചത്. ബേറര്‍ പിടിച്ചിരിക്കുന്ന ഷാംപെയ്ന്‍ ബോട്ടിലിന്‍റെ അരികില്‍ 'Toilet' എന്നെഴുതിരിക്കുന്നു.! സംശയത്തോടെ കരണ്‍ അയാളെ നോക്കി. മറുകൈയ്യില്‍ തുവാലകൊണ്ട് പൊതിഞ്ഞ ഗണ്‍ മുറുകി പിടിച്ച് വളരെ കരുതലോടെയാണ് അയാള്‍ ഷാംപെയ്ന്‍ ഒഴിക്കുന്നത്. അതാവട്ടെ ശിവാനിയുടെ നേരെയും ചൂണ്ടി നില്‍ക്കുന്നു. അയാള്‍ കരണിനെ നോക്കിയൊന്നു ചിരിച്ചു.
"ഇനിയെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെയൊന്നു വിളിച്ചാല്‍ മതി സര്‍.."
കരണിന്‍റെ കൈ തരിച്ചു. ഒറ്റയടിക്ക് അയാളെ കീഴ്പ്പെടുത്തുവാനേയുള്ളൂ. തന്‍റെ മകളുടെ നേര്‍ക്ക് ഗണ്‍ ചൂണ്ടിയ ആ കൈ തല്ലി ചതക്കാന്‍ അവന്‍റെ മനസ്സ് തിടുക്കം കൂട്ടി. പക്ഷേ വളരെ പ്രയാസ്സപ്പെട്ട് സംയമനത്തെ തന്നിലേക്കടുപ്പിക്കുകയായിരുന്നു കരണ്‍. അയാള്‍ പോയതും തനിക്കു ചുറ്റുമുള്ള രംഗത്തെ ഒരിക്കല്‍ കൂടി കരണ്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ചില കണ്ടെത്തലുകള്‍ ശ്രദ്ധിച്ചത്. ഹോട്ടലിന്‍റെ ഏറ്റവും മുന്നിലായി ഒരു മൂലയില്‍ ആരുടെയും ശല്ല്യമില്ലാതെ വളരെ ഹൃദയ സ്പര്‍ശിയായി പിയാനോ വായിക്കുന്നയാളും, തൊട്ടടുത്ത ടേബിളിലെ കഷണ്ടിത്തലയനും, ആദ്യം കണ്ട കവാട ഭടനുമെല്ലാം കരണിനെയും കുടുംബത്തെയും വല്ലാതെ നോക്കുന്നു. അവരുടെ അരയില്‍ തീ തുപ്പാന്‍ റെഡിയായിരിക്കുന്ന ഗണ്ണുകളുമുണ്ട്. പിയാനിസ്റ്റ് കരണിനെ നോക്കി തള്ളവിരലുകൊണ്ട് കഴുത്തില്‍ വട്ടം വരച്ചു കാട്ടി കൊല്ലുമെന്നര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്തി. കഷണ്ടിത്തലയനാവട്ടെ അയാള്‍ ധരിച്ച കോട്ട് അല്‍പ്പം മാറ്റി തന്‍റെ ഗണ്‍ കരണിന് കാണിച്ചു കൊടുത്തു.
വേണ്ടാ.. ഇവിടെ വച്ച് ഒരു സീന്‍ ക്രിയേറ്റ് ചെയ്യേണ്ട. അങ്ങനെ വന്നാല്‍ ഒന്നുമറിയാത്ത മറ്റു കുടുംബങ്ങളും ഇരകളാവും. എന്തു ചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ച് കരണ്‍ അശ്വിനിയെ നോക്കി : "അശ്വിനി, ഈ ഹോട്ടലിനു ചുറ്റും തിയാമോയുടെ ആളുകള്‍ നമ്മളെ വളഞ്ഞിരിക്കുകയാണ്..."
"അയ്യോ.!" അവള്‍ പരിഭ്രമിച്ചു.
"ഏയ് ഭയപ്പെടരുത്. അവര്‍ക്കു വേണ്ടത് എന്നെയാണ്. എന്നെ മാത്രം. നീയും ശിവാനിയും വണ്ടിയെടുത്ത് വേഗം വീട്ടിലേക്ക് വിട്ടോ. ഞാനെത്തിയേക്കാം."
"നോ കരണ്‍.. നോ...., ഈ രാക്ഷസന്‍മാര്‍ക്കിടയിലേക്ക് നിങ്ങളെ എറിഞ്ഞു കൊടുത്ത് ഞാന്‍ പോവില്ല.."
അശ്വിനിയുടെ കണ്ണുകള്‍ കലങ്ങി. ചങ്ക് പടഹം കൊട്ടി.
"ഹ., പറയുന്നത് അനുസരിക്കൂ അശ്വിനി. നോക്കൂ, എനിക്കൊന്നും സംഭവിക്കില്ല. ഇവിടെ വച്ച് ഒരു സംഘട്ടനം അരങ്ങേറിയാല്‍ അത് മറ്റു ഫാമിലിക്കും ബുദ്ധിമുട്ടാണ്. അവര്‍ക്ക് വേണ്ടത് എന്നെയാണ്. എന്നെ മാത്രം. അതുകൊണ്ട് ഞാന്‍ അവര്‍ക്കൊപ്പം നിന്നേ പറ്റൂ....... നീ വീട്ടിലേക്ക് തിരിച്ചു പോകൂ അശ്വിനി. നാളെ വെളുപ്പിനുള്ളില്‍ ഞാന്‍ എത്തും. നിന്നെയും മോളേയും കാണുക തന്നെ ചെയ്യും. ഇത് കരണിന്‍റെ വാക്കാണ്."
"ബട്ട് കരണ്‍..!"
"പ്ലീസ് അശ്വിനി.." കരണ്‍ യാചിച്ചു.
ഒടുവില്‍ മനസ്സില്ലാതെ ശിവാനിയുടെ കൈ പിടിച്ച് അശ്വിനി നടന്നു. ഓരോ ചുവടിലും അവള്‍ തിരിഞ്ഞു തിരിഞ്ഞു നോക്കി. അപ്പോഴൊക്കെ ചുണ്ടില്‍ നേർത്ത ചിരി നിർത്തി കരണ്‍ ഇരിക്കുകയായിരുന്നു. അവര്‍ സുരക്ഷിതമായി പോയി എന്നു മനസ്സിലാക്കിയ കരണ്‍ എഴുന്നേറ്റ് ടോയ്ലെറ്റിലേക്ക് നടന്നു. ഷാംപെയ്നില്‍ സൂചിപ്പിച്ചത് അതാണല്ലോ! അവന് പിന്നാലെ എന്തിനും തയ്യാറായി അഞ്ചോളം പേരും.
അതൊരു വലിയ ടോയ്ലെറ്റ് ആയിരുന്നു. ഭിത്തിയിലെ ഏതാനും കള്ളികള്‍ക്കിടയില്‍ യൂറിന്‍ ക്ലോസറ്റുകള്‍. അതിലൊരെണ്ണത്തില്‍ അവന്‍ ചേര്‍ന്നു നിന്ന് കാര്യം സാധിച്ചു. പിന്നാലെ കൂടിയ അഞ്ചുപേർ അകത്തു കയറി കതക് പൂട്ടി ബോള്‍ട്ട് ചെയ്തു. കാര്യം സാധിച്ചു കഴിഞ്ഞ് കരണ്‍ അവരെയൊന്നു തിരിഞ്ഞു നോക്കി. എന്തിനും തയ്യാറെന്നെ പോലെ മുഷ്ടി ചുരുട്ടി അവര്‍ കരണിനെ നോക്കി ദഹിപ്പിച്ചു.
"എങ്കില്‍ തുടങ്ങാം അല്ലേ!? വൈകിക്കണ്ട.!" അല്പം പരിഹാസം കലർത്തി കരൺ അവരെ അറിയിച്ചു.
"YES.." എന്നലറി വിളിച്ച് കൂട്ടത്തിലൊരാള്‍ അവനു നേരെ പാഞ്ഞടുത്തു. കരണ്‍ ഒന്നു തയ്യാറായി നിന്നു. തന്‍റെ മുന്നിലെത്തിയ അയാളുടെ മര്‍മ്മത്തില്‍ ആഞ്ഞു ചവിട്ടി മറ്റൊരാളുടെ നേര്‍ക്ക് പാഞ്ഞെത്തി മുഷ്ടി ചുരുട്ടി ഒന്നു കൊടുത്തു. കൊടുങ്കാറ്റിനേക്കാള്‍ വേഗത്തിലുള്ള കരണിന്‍റെ പ്രകടനത്തില്‍ ബാക്കിയുള്ളവർ വിരണ്ടു പിന്നോക്കം മാറി.
അടുത്തയാളുടെ കോട്ടില്‍ പിടിത്തമിട്ട് യൂറോപ്യന്‍ ക്ലോസറ്റിലേക്ക് അവന്‍ മലര്‍ത്തിയടിച്ചു. സ്തംഭിച്ചു പോയ അവശേഷിക്കുന്നയാൾ തന്‍റെ ഉരുക്കു കൈ കൊണ്ട് കരണിനെ ഇടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ സമര്‍ത്ഥമായി അതില്‍ നിന്നുമൊക്കെ ഒഴിഞ്ഞുമാറി കരണ്‍ അയാളെ ശുണ്ഠി പിടിപ്പിക്കുകയായിരുന്നു.
"ഘ്രാാ.." എന്നലർച്ചയോടെ അയാള്‍ വീണ്ടും ശ്രമിച്ചു.
അയാളുടെ കഴുത്തു നോക്കി കരണ്‍ ഒന്നു കൊടുത്തതും ചുമച്ചുകൊണ്ടയാള്‍ നിന്നു. തൊട്ടു പിന്നാലെ മൂക്ക് നോക്കി ഒരു കനത്ത ഇടിയും. തീര്‍ന്നില്ല, പിന്നീട് വന്നയാളുടെ കാല്‍പ്പാദത്തില്‍ ആഞ്ഞു ചവിട്ടി അയാളുടെ കീഴ്ത്താടി നോക്കി കൈമുട്ടു കൊണ്ട് ഒന്നു കൊടുത്തു. തല്‍ക്ഷണം അയാള്‍ നിലംപതിച്ചു.
ആക്രോഷിച്ച് വരുന്നയാളുടെ കണ്ണുകളില്‍ വിരലുകൊണ്ട് ഒരു കുത്തു കൊടുത്ത് അയാളെയും അവന്‍ ഉയര്‍ത്തിയടിച്ചു.
തീ പാറുന്ന കരണിന്‍റെ പറന്നടിയും മെയ് വഴക്കവും തടഞ്ഞു നിര്‍ത്താന്‍ അവരെ കൊണ്ടായില്ല. പക്ഷെ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. അത്രയും നേരം താഴെ വീണു കിടന്ന ഒരാള്‍ വേഗമെഴുന്നേറ്റ് പോക്കറ്റില്‍ നിന്നും ഗൺ എടുത്ത് കരണിന്റെ നേർക്ക് പ്രയോഗിക്കുകയായിരുന്നു.
വായുവിൽ ഒരു സിറിഞ്ച് പാഞ്ഞു വന്ന് കൃത്യം കരണിന്റെ ശരീരത്തിൽ തറച്ചു കയറി ആട്ടോമാറ്റിക്ക് ഇഞ്ചക്ട് ചെയ്തു.
അടുത്ത സെക്കന്റിൽ തന്റെ ശിരസ്സ് വല്ലാതെ തരിക്കുന്ന പോലെ തോന്നി കരണിന്. അടുത്തു കണ്ട ഭിത്തിയിൽ ചാരി അവൻ വീഴാതെ നിന്നു. കണ്ണുകൾ നൽകുന്ന കാഴ്ച്ച മങ്ങി തുടങ്ങുന്നു. കൺപോളകളിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ട് അവ കൂമ്പുന്നു. ഒടുവിൽ തന്നെ നേരിടാൻ വന്ന അഞ്ചു പേർ നോക്കി നിൽക്കേ ബോധം മറഞ്ഞ് തറയിൽ ഊർന്നു വീഴുകയായിരുന്നു കരൺ.!
**********************************************************************************
********************
"𝘞𝘢𝘬𝘦 𝘶𝘱 𝘔𝘢𝘯.. 𝘞𝘢𝘬𝘦 𝘶𝘱.. 𝘐𝘵𝘴 𝘴𝘩𝘰𝘸 𝘵𝘪𝘮𝘦...!!!
അടഞ്ഞ ശബ്ദം കരണിന്റെ കാതുകളില്‍ നുഴഞ്ഞു കയറി. അവശതയോടെ അവൻ തന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു. ആദ്യം മങ്ങലനുഭവപ്പെട്ട കാഴ്ച പിന്നീട് തെളിഞ്ഞു നിന്നു. തനിക്കു ചുറ്റുമായി ഏതാനും വിയറ്റ്നാമീസ് തോക്കുമായി നിരന്നു നില്‍ക്കുന്നു.! അപ്പോഴാണ് കരണ്‍ സ്വയമൊന്നു ശ്രദ്ധിച്ചത്. ഇരുമ്പു കസേരയിലിരുത്തി അതില്‍ വരിഞ്ഞു കെട്ടിരിക്കുകയാണ് അവനെ. എത്രകണ്ട് കുതറിയിട്ടും അതില്‍ നിന്നും അവന് രക്ഷപ്പെടാന്‍ കഴിയുന്നില്ല.
"അധികം പരിശ്രമിക്കേണ്ട കരണ്‍. ആ കെട്ടുകള്‍ അത്രയേറെ കഠിനമാണ്.!"
തനിക്ക് പരിചയമുള്ള ശബ്ദം! കരണ്‍ ഒന്നു സൂക്ഷിച്ചു നോക്കി. ഇരുളില്‍ നിന്നും ഒരു രൂപം തന്‍റെയടുത്തേക്കായി നടന്നു വരുന്നു. ആ രൂപത്തെ കണ്ട് നടുക്കത്തോടെ കരണ്‍ അറിയാതെ വിളിച്ചു ;
"പട്ടേല്‍.. പട്ടേല്‍ സാബ്..!!!"
((തുടരും))🔥
കണ്ണൂർകാരൻ ❤️❤️❤️
#✍ തുടർക്കഥ #📙 നോവൽ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!