പെയ്തൊഴിയാതെ
ഭാഗം...1
**********
ആശുപത്രി പരിസരം ആകെ വിജനമായിരുന്നു....
ചുരുക്കം ചില രോഗികളെ മാത്രം കാണാം...
ഐ. സി. യുവിഭാഗം, ട്രോമാ സെന്റർ ഇവയിലുള്ള ഡോക്ടർസ്, സിസ്റ്റേഴ്സ്, അറ്റൻഡേഴ്സ് എന്നിവരെ അവിടെകാണാം. രാത്രിആയതിനാൽ റിസപ്ഷനിൽ രണ്ടാളെ മാത്രം കാണാം അവർ രണ്ട് കസേരകൾ അടുപ്പിച്ചു വെച്ച് ഉറങ്ങാനായി നിൽക്കുന്നു രോഗികളുടെ കൂടെ വന്നവർ പല സ്ഥലങ്ങളിലായി ഉറങ്ങുന്നു...
നീണ്ട നിലക്കാത്ത സൈറൺ മുഴക്കികൊണ്ട് ആംബുലൻസ് ട്രോമാ സെന്ററിന് അടുത്ത് നിർത്തി.
അറ്റൻഡർമാർ അവിടേക്ക് ഓടിയെത്തി.. വേറെ രണ്ട് പേര് ട്രോളിയുമായി തെയ്യാറായി നിന്നു. സ്ട്രക്ച്ചറിൽ കിടത്തിയിരുന്ന രോഗി രക്തത്തിൽ കുളിച്ച് ബോധരഹിതനായിരുന്നു... രോഗിയെ ട്രോളിൽ കിടത്തി ട്രോമ സെന്ററിൽ എത്തിച്ചു.. വാതിൽക്കൽ വന്ന് രണ്ട് സിസ്റ്റർമാർ രോഗിയെ ഏറ്റെടുത്തു.എമർജൻസി ഡോക്ടർ സ്ഥലത്തെത്തി.
നല്ല ആരോഗ്യവാനും സുന്ദരനുമായ ചെറുപ്പക്കാരൻ 'വസ്ത്രം മുഴുവനും രക്തത്തിൽ കുതിർന്നിരിക്കുന്നു സിസ്റ്റർ കത്രിക കൊണ്ട് ഷർട്ട് കീറിയെടുത്തു. ഒരു ഡോക്ടറും കൂടി അവിടെയെത്തി പരിശോധനയാരംഭിച്ചു..
സാർ ... പൾസ് തീരെ കിട്ടുന്നില്ല.."
"രക്തം നിൽക്കുന്നില്ല വാർന്നു പോയ്കൊണ്ടിരിക്കുന്നു"
" ഹു ഈസ് ഓൺ കോൾ "
എമർജൻസി ഡോക്ടർ ഒച്ചവെച്ചു.
" ഡോക്ടർ.. ഹബീബ് സാർ "
"കോൾ ഹിം നൗ "
ഡോക്ടർ വന്നു പരിശോധന തുടങ്ങി..
വാഹനാപകടം ആണന്നു തോന്നുന്നു...
"അതെ.. സാർ ' കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതാ..."
പ്രഥമ ശുശ്രൂഷക്ക് ശേഷം രോഗിയെ icu. വിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു...
സാർ... "
സിസ്റ്ററുടെ വിളിക്കേട്ട് ഡോക്ടർ തിരിഞ്ഞു നോക്കി..
ഡോക്ടർ...."
"മ്മ്... ഞാൻ നോക്കട്ടെ...' ഹബീബ് ഡോക്ടർ പരിശോധിച്ചു.
"ഏസ്... ഹി ഈസ് ഡെഡ് "
എടൊ....അയാൾ മരിച്ചെന്ന്
ഡോക്ടർ തിരിഞ്ഞു നടന്നു..
വളരെ വേഗതയിൽ ഓടി എത്തിയ കാറിൽ നിന്ന് രണ്ട് സ്ത്രീകൾ ചാടി ഇറങ്ങി അകത്തേക്ക് ഓടി കയറി
എന്റെ.....മോനെ..
എനിക്ക് സഹിക്കാൻ വയ്യല്ലോ... "ന്റെ റബ്ബേ...
അവർ ഉച്ചത്തിൽ ആർത്താർത്തു കരഞ്ഞു കൊണ്ടിരുന്നു.... അവരുടെ കൂടെയുള്ള... ഒരു പതിനെട്ടു വയസ്സ് തോന്നിക്കുന്ന ചെറുപ്രായം പെൺകുട്ടിയും'
അവരുടെ കൂടെ വന്ന ആരൊക്കെയോ.. ചേർന്ന് അവരെ താങ്ങിപിടിച്ചുകൊണ്ട് പുറത്തേക്ക് കൊണ്ടുപോയി..
ഉമ്മയെയും ഭാര്യയെയും മൂന്ന് മാസത്തിനു വിസിറ്റിംഗിന് കൊണ്ട് പോയതായിരുന്നു ആ പാവം.
അവിടെ ഇവർ എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഒരു കാർ ആക്സിഡെന്റിൽ അവൻ എന്നെന്നേക്കുമായി യാത്രയായി....
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അവളുടെ ഓർമയിൽ തെളിഞ്ഞു നിന്നു...
ജുബി പെട്ടന്ന് ചിന്തയിൽ നിന്നും ഉണർന്നു... ഫാരിസിന്റെ പുഞ്ചിരിക്കുന്നഫോട്ടോ കയ്യിലെടുത്ത്...അവളവന്റെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു...
ആകാശത്തു കണ്ണീർ മേഘങ്ങൾ നിറഞ്ഞു നിന്നു.അവളുടെ മനം പൊട്ടുമ്പോൾ അവ തുളുമ്പിവീഴും....
എന്റെ സങ്കടം വല്ലതും നിങ്ങൾ അറിയുന്നുണ്ടോ..
കണ്ടോ...നമ്മുടെ മോളെ അവൾ നിങ്ങളെ പോലെയാണെന്ന് എല്ലാവരും പറയും.... പക്ഷെ അവളെ ഒന്ന് കാണാനൊ കൊഞ്ചിക്കാനോ ഉള്ള ഭാഗ്യം നിങ്ങൾക്കില്ലാതായി പോയല്ലോ....
എത്ര പെട്ടന്നാ....."
ഇക്കാ....നിങ്ങൾ ഞങ്ങളെ തനിച്ചാക്കിപോയത് ഇപ്പൊ ഒരു വർഷം കഴിഞ്ഞിരിക്കുന്നു...
കണ്ട് കൊതി തീരുന്നതിനു മുൻപേ... നിങ്ങൾ ഒരു വാക്ക് പോലും പറയാതെ....
അവൾ തേങ്ങി.....
+2 വിൽ പഠിക്കുമ്പോഴാണ് ഇക്കയെ ആദ്യമായി കാണുന്നത്.... കോളേജിനടുത്തുള്ള ഒരു ബുക്കിസ്റ്റാളിൽ സ്റ്റാഫ് ആയിരുന്നു...
അവിടെ വെച്ചാണ് ആദ്യമായി കണ്ട് മുട്ടുന്നതും
പരിജയപെടുന്നതും എല്ലാം..
രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ രണ്ട് പേരും ഇഷ്ടം തുറന്ന് പറഞ്ഞ്.... സ്വപ്നം കാണാൻ തുടങ്ങിയിരുന്നു....
ഞങ്ങൾ അത്യവശ്യം ഉള്ള ഫാമിലിയായൊണ്ട് തന്നെ ഫാരിസ് ഇക്കയുമായിട്ടുള്ള ബന്ധത്തിന് വീട്ടുക്കാർ തെയ്യാറായില്ല....
ഇക്ക വലിയ സാമ്പത്തികം ഉള്ള വീട്ടിലായിരുന്നില്ല... ഒരു ഇടതരം കുടുംബം... അതായിരുന്നു ഇക്കാടെ ഫാമിലി....
എല്ലാവരുടെയും കയ്യും കാലും പിടിച്ച്. ഒടുവിൽ ഞങ്ങളുടെ വാശിക്ക് മുമ്പിൽ രണ്ട് വീട്ടുകാർക്ക് സമ്മതം മൂളേണ്ടി വന്നു....
അങ്ങിനെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ വിവാഹിതരായി
പക്ഷെ ഞങ്ങളുടെ ജീവിതത്തിന് അധികം ആയുസുണ്ടായില്ല....
രണ്ട് വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ ഒരു കാർ ആക്സിഡന്റിൽ ഇക്ക എന്നെന്നേക്കുമായി യത്രയായി....
എന്നെ തനിച്ചാക്കിയില്ല.. " എനിക്ക് കൂട്ടിന് ഒരു പൊൻ മുത്തിനെ തന്നിട്ടാണ് ഇക്ക പോയത്.. മോൾക്കിപ്പോ.. നാല് മാസം കഴിഞ്ഞു.....
ഫാരിസ് ഇക്കയുടെ വീട്ടിൽ നാല് മക്കളാണ് ഒരു മോളും മൂന്ന് ആണും... ഞങ്ങൾ രണ്ടാമത്തെ ആയിരുന്നു...
താഴെ ഇനി ഒരാൾ വിവാഹം കഴിക്കാനുണ്ട്....
എന്റെ വീട്ടിൽ നാല് ആങ്ങളമാർ അവർക്ക് ഞാൻ ഒരറ്റ പെങ്ങളെ ഒള്ളു... എല്ലാവരും വിവാഹം കഴിച്ചു കുടുംബവുമായി കഴിയുന്നു... ഞാൻ ചെറുതാകുമ്പോൾ ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ ഉപ്പയെ മരണം തട്ടിയെടുത്തു. ഉപ്പയെ കണ്ടത് ഓർമയില്ല എനിക്ക് പിന്നീട് എല്ലാം... ഇക്കാക്കമാരായിരുന്നു...
എന്റെ ഇദ്ദയുടെ കാലാവധി
കഴിഞ്ഞപ്പോൾ ഞാനിങ്ങു പോന്നു എന്റെ വീട്ടിലേക്ക്...
ഇക്ക ഇല്ലാത്ത ആ വീട്ടിൽ
എനിക്ക് വെയ്യ....
അവൾ ബെഡിൽ മുഖം അമർത്തി കരഞ്ഞുകൊണ്ടിരുന്നു...
"മോളെ... ജുബി.."
തട്ടം കൊണ്ട് കണ്ണും മുഖവും തുടച്ചു കൊണ്ടവൾ വാതിൽ തുറന്നു....
എന്താ... ഉമ്മാ...."
പോയവർ പോയി നീ ഇങ്ങനെ കതകടച്ചിരുന്ന് കരഞ്ഞിട്ടന്താ.... മോളെ കാര്യം...
"പുറത്തേക്കൊക്കെ ഒന്നിറങ്ങ്.... വായോ.."
മ്മ്...."
"ഞാൻ.. വരാം കുറച്ചു കഴിയട്ടെ...."
നേരെത്തെ വന്ന് വിളിച്ചപ്പോഴും നീ...
ഇതുതന്നെയല്ലേ....
പറഞ്ഞത്....
"വായോ....' നിന്നോടെന്തോ പറയാനുണ്ടെന്ന് ഇക്കാക്ക് "
അവൾ തട്ടം ശെരിയാക്കി മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി.
അവളുടെ ഉമ്മയുടെ കൂടെ ഉമ്മറത്ത് വന്നു നിന്നു...
ജുബി....
ഇങ്ങോട്ടിരിക്ക്... എല്ലാവരുടടേയും കൂട്ടത്തിൽ വന്ന് ഇരുന്ന് സംസാരിക്ക് ഒറ്റപെട്ടു ഇരിക്കാതെ...
ഞങ്ങൾക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്..
"വാ.... ഇവിടെ വന്നിരിക്ക്.." അവളുടെ വലിയ ഇക്കാക്ക
മുജീബ് അവളെ വിളിച്ചു അരികിൽ ഇരുത്തി....
"എന്താ.. ഇക്കാ....?
കരഞ്ഞു വീർത്ത മുഖവുമായി ഇങ്ങനെ നടന്നാൽ മതിയോ...?
"എന്റെ മോൾ ചെറുപ്പം അല്ലേ.....
ഇരുപത്തിരണ്ട്..വയസേ നിനക്കായൊള്ളു...."
അത്കൊണ്ട്....??!
അത് കൊണ്ട് ഒന്നുല്ല
നിന്നെ ഇങ്ങനെ ഇരുത്താൻ പറ്റുമോ... വേറെ വിവാഹം..
അത് കേട്ടതും അവൾ ഞെട്ടി എഴുന്നേറ്റു....
ഇല്ല.... "
ഇക്കാക്ക ഞാൻ സമ്മതിക്കില്ല.... "എന്റെ ഫാരിസ് ഇക്കയല്ലാതെ വേറെ ആരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയില്ല....
അവൾ പൊട്ടികരഞ്ഞു.
"മോളെ...'ഞങ്ങൾ നിന്റെ നല്ലതിന് വേണ്ടിയല്ലേ...
കരയാതെ...."
"എങ്ങനെ തോന്നി നിങ്ങൾക്ക്'..
ആ പാവം പടിയിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞല്ലേ...യൊള്ളു" അപ്പോഴേക്കും എന്നെ
വേറെഒരാൾക്ക് പിടിച്ച് കൊടുക്കാൻ തൃതി ആയല്ലേ....
പോയവർ പോയി അവരിനി തിരിച്ചു വരില്ലല്ലോ...
അതോർത്തു സങ്കട പെട്ടിരുന്നിട്ട് എന്ത് കാര്യം...
"നിങ്ങൾക്ക് ഞാൻ ഒരു ഭാരമായി തോന്നുന്നുണ്ടെങ്കിൽ' അത് പറഞ്ഞാൽ മതി" ഫാരിസക്കയുടെ വീട്ടിലേക്ക് പൊക്കോളാം....ഞാനും എന്റെ മോളും..
മോളെ... നീ ഇവിടെ നിൽക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ... ഒള്ളു....
പക്ഷെ... ആ ഒരു നിർത്തത്തിന്. അർത്ഥം ഇല്ലല്ലോ....
നിന്റെ സന്തോഷം ആണ് ഞങ്ങൾക്ക് വലുത്..
ആ.. നീ... ഇങ്ങനെ ദുഖിച്ചിരിക്കുന്നത് ഞങ്ങൾക്ക് കാണാൻ വെയ്യ
ജൂബിയുടെ ഉമ്മ... സുഹ്‌റ കണ്ണീർ ഒഴുക്കി....
അവൾ മറിച്ചൊന്നും പറയാൻ നിക്കാതെ ഉമ്മാടെ കയ്യിൽ നിന്നും മോളെ വാരിയെടുത്തുകൊണ്ട് അകത്തേക്ക് ഓടി...
എന്താ... ചെയ്യാ... ജീവിതത്തിൽ അറിയാതെ സംഭവിക്കുന്ന ' സംഭവങ്ങൾ.
"സാരല്ല ഉമ്മാ... അവളുടെ മനസ്സ് ഒക്കെ.. ആവട്ടെ എന്നിട്ട് ചിന്തിക്കാം...
മറ്റൊരു വിവാഹത്തെപറ്റി"
വിവാഹം കഴിപ്പിച്ചയച്ചത് കൊണ്ട് കാര്യം ഇല്ലാ.. അവൾക്ക് അവരെ ഉൾകൊള്ളാൻ കൂടി കഴിയണ്ടേ....
"ന്റെ.....കുട്ടീടെ ഒരു വിധി ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിക്കാൻ ഉള്ള വിധി ഉണ്ടായില്ലല്ലോ...."
ഉമ്മാ....... ഫോൺ..
ജൂബിയുടെ വലിയ ഇക്കാക്കയുടെ ഭാര്യ നസി വന്ന് പറഞ്ഞു...
ആരാ... മോളെ...?
അവിടുന്നാ., ഫാരിസിന്റെ വീട്ടിൽന്ന് അവരുടെ ഉമ്മയാ...
ദാ.... വരുന്നു....
ഇക്കാക്ക... അവര് ജൂബിയെ കൊണ്ടുപോകാൻ വരട്ടെ എന്ന് ചോദിക്കാനാ വിളിച്ചത് ഞാൻ പറഞ്ഞ് ഉമ്മാക്ക് കൊടുക്കാം എന്ന്....
അവൾ പോകുമോ...
പോകില്ല എന്നല്ലേ അവൾ പറഞ്ഞോണ്ടിരിക്കുന്നത്...
അതെ...."
പാവം അല്ലെ' കുഞ്ഞിനെ കാണാൻ അവർക്കും ആഗ്രഹം കാണില്ലേ..."
രണ്ട് ദിവസം നിന്നിട്ട് ഇങ്ങ് പോന്നോളും....
നമ്മൾ നിർബന്ധിച്ച് അയക്കുമ്പോൾ അവൾക്ക് വല്ലതും തോന്നും അവൾക്ക് ഇഷ്ടം ഉണ്ടേൽ പോട്ടെ...
മ്മ്......
ഇങ്ങനെ അവൾക്ക് കൂട്ടിരുന്നാൽ അവളിനി വേറെ വിവാഹവും കഴിക്കില്ല അങ്ങോട്ട് പോകത്തും ഉണ്ടാവില്ല....
എന്റെ ഇക്കാ... അവൾ അങ്ങിനെയൊക്കെ പറയും
അതൊക്കെ കല്ലിയാണം കഴിയുമ്പോ.. ശെരിയാവും അതുപോലെ അവരുടെ വീടും...
അവളുടെ കുഞ്ഞിന്റെ വീടല്ലേ....അത്
അവരുടെ കുഞ്ഞിനെ അവർ ഇവിടെ നിർത്തുമോ എല്ലാം ഉൾക്കൊണ്ട് ജീവിക്കാൻ അവൾ
പഠിച്ചല്ലേ... പറ്റു....
ഒക്കെ ശെരിയാ...നസി നമ്മൾക്ക് പറയാൻ എളുപ്പമാണ്'.. പക്ഷെ അവൾക്ക് കഴിയണ്ടേ..
അവളെ വേദനിപ്പിക്കാൻ വെയ്യ....
ഇനി അവളോട് ചോദിച്ചിട്ട് അവളുടെ അഭിപ്രായം പോലെ ചെയ്യാം....
മ്മ്.....
ഉമ്മ വരുന്നുണ്ട്...
"എന്താ.. ഉമ്മാ.. അവർ പറഞ്ഞത്..."
അവിടുത്തെ ഉപ്പാക്ക് അവരവിടെ... ജുബിയെ ഒരാഴ്ച്ച നിർത്തണം എന്ന്
കുട്ടിയെ കാണാൻ ആഗ്രഹം ഉണ്ട് ഉപ്പാക്കന്ന്. പാവത്തിന് ഇങ്ങോട്ട് വരാനും പറ്റില്ലല്ലോ തളർന്നു കിടക്കല്ലേ...
മ്മ്.....
ജൂബിയോട് ചോദിച്ചോ നിങ്ങൾ...
ഞാൻ അവരോട് അവളെ കൊണ്ട് പോകാൻ വരാൻ പറഞ്ഞിട്ടുണ്ട്....
അവരുടെ കുട്ടിയല്ലേ.. നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ തെറ്റിപിരിഞ്ഞതല്ലല്ലോ അവർ....
നസി... നീ... ചെന്നു അവളോട് വിവരം പറ അവര് ഉച്ചക്ക് ശേഷം വരാം എന്ന് പറഞ്ഞിട്ടുണ്ട്...
മ്മ്.... ഞാൻ പറഞ്ഞ് നോക്കാം....
ജുബി.... എടി...
വാതിൽ ഒന്ന് തുറന്നെ..
അവൾ വാതിൽ തുറന്നു നസി അകത്തേക്ക് കയറി
എന്താ ഇത്ത...."?
അവിടുത്തെ ഉമ്മ വിളിച്ചിരുന്നു...
എന്തിന്!?
അത്... പിന്നേ.. ഒരാഴ്ച്ച അവിടെ നിക്കാൻ നിന്നെ പറഞ്ഞയക്കുമോ.. എന്ന് ചോദിച്ചു കൊണ്ട് അവിടുത്തെ ഉപ്പാക്ക് കുഞ്ഞു മോളെ കാണാൻ വല്ലാതെ ആഗ്രഹം ഉണ്ട് പോലും.....
വൈകീട്ട് കൊണ്ടുപോകാൻ വരാമെന്നു അവർ അറിയിച്ചിട്ടുണ്ട്.....
"അള്ളോഹ്..'
ഞാൻ അങ്ങോട്ട് പോകാനോ എനിക്ക് കഴിയോ അതിന് ഇക്കയില്ലതെ....
മോളെ... എന്താ..ചെയ്യാ റബ്ബിന്റെ തീരുമാനം അങ്ങിനെയായിരിക്കും"
എന്ന് കരുതി ജീവിത കാലം മുഴുവനും വിഷമിച്ചിരിക്കാൻ പറ്റുമോ...?
എന്തിനാ...ഉമ്മ അവരോട് സമ്മതിക്കാൻ പോയെ..
സമ്മതിക്കാതെ പിന്നേ..
ഇത് അവരുടെ മോന്റെ കുഞ്ഞല്ലേ.... നമ്മൾക്ക് എതിർക്കാൻ പറ്റുമോ..
ഓരോന്ന്... പറഞ്ഞ്...
പറഞ്ഞ്, നസി അവളെ കൊണ്ട് സമ്മതിപ്പിച്ചു.....
അവളുടെ ഹൃദയത്തിൽ നേരിയ ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു....
അവകണ്ണിലൂടെ നീർമണികളായി പുറത്തേക്ക് ഒഴുകികൊണ്ടിരുന്നു....
ഇക്കാ... നിങ്ങളില്ലാതെ' ഞാനൊറ്റക്ക്.. "നമ്മുടെ റൂമിൽ"
എനിക്ക് ഓർക്കാനെ.. വെയ്യ
നിങ്ങൾ പോയതിന് ശേഷം അവിടെ കഴിഞ്ഞ,
ആ നാല് മാസം" ഇദ്ദയുടെ കാലാവധി കഴിയുന്നത് വരെ"
എനിക്കെന്ത് വീർപ്പുമുട്ടൽ ആയിരുന്നന്നോ.... "
അതൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല..
അവൾ കണ്ണീർ തോരാതെ ഡ്രെസ്സുകൾ ഓരോന്നായി പാക്ക് ചെയ്തു കൊണ്ടിരുന്നു......
ഉമ്മയുടെ മനസ്സിന്റെ തേങ്ങൽ അറിയാതെ, ആ കുഞ്ഞിമോൾ അവളെ നോക്കി മോണകാട്ടി ചിരിച്ചു കൊണ്ടിരുന്നു....
(തുടരും......
കണ്ണൂർകാരൻ ❤️❤️❤️❤️
#✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ