❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
3.3K views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aj0mN04?d=n&ui=v64j8rk&e1=c#MISSION ((11)) "അതെ അശ്വിനി , താന്‍ രണ്ട് കഥാപാത്രങ്ങളെ വിട്ടു പോയി. അതിലൊന്ന് ആദിത്യനും മറ്റൊന്ന് സുമതിയുമാണ് . അശ്വിനിയുടെ ആങ്ങളയും ചെറിയമ്മയും . അവരുടെ കാര്യങ്ങൾ കൂടി താന്‍ തുറന്നു പറയണം.." തന്‍റെ സ്വന്തം കഥ എല്ലാ കോണില്‍ നിന്നും കരൺ വീക്ഷിക്കുകയാണെന്ന് അശ്വിനി ആ നിമിഷം മനസ്സിലാക്കി. "യെസ് കരണ്‍ . മനഃപ്പൂര്‍വ്വമല്ലാതെ ഞാന്‍ വിട്ടു പോയതാ ഇരുവരേയും... ആദിത്യന്‍ , എന്‍റെ ചെറിയച്ഛന്‍റെ മൂത്തമകന്‍. ആദിത്യന്‍ എന്‍റെ ചെറിയച്ഛന്‍റെ മകനാണേലും പ്രായം കൊണ്ട് അവന്‍ എന്നേക്കാൾ മൂത്തതാണ്.." കരണ്‍ മൗനത്തില്‍ തന്നെ അശ്വിനിയെ നോക്കി. അവള്‍ തുടര്‍ന്നു : "എന്‍റെ അച്ഛനും അമ്മയും വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ ഒരു കുഞ്ഞിക്കാല് കാണുവാന്‍ യോഗമില്ലാതെയിരിക്കുമ്പോഴായിരുന്നു ചെറിയച്ഛന്‍റെ വിവാഹവും തുടര്‍ന്നുള്ള ആദിത്യന്‍റെ ജനനവും. അവന് മൂന്നു വയസ്സായപ്പോഴായിരുന്നു ഞാന്‍ പിറന്നത് . കുട്ടികളില്ലാതിരുന്ന അച്ഛനും അമ്മയ്ക്കും ആദിത്യനെ വലിയ കാര്യമായിരുന്നു . എന്‍റെ ജനനത്തോടെ അവനോടുള്ള സ്നേഹം പതിയെ അവര്‍ മറന്നു തുടങ്ങി... കുഞ്ഞു നാളിലെ അവന്‍റെ കണ്ണില്‍ ഞാന്‍ ഒരു കരടായി മാറാൻ ഇതു തന്നെ കാരണം മതിയല്ലോ.... എന്നാല്‍ സുമതി കുഞ്ഞമ്മയ്ക്ക് എന്നെ വലിയ കാര്യം ആയിരുന്നു. എനിക്ക് ഏതാണ്ട് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു ആരതിയുടെ ജനനം. അഞ്ചുവയസ്സുള്ളപ്പോള്‍ എന്‍റെ അമ്മയുടെ മരണവും.." "തന്‍റെയമ്മ എങ്ങനെയാ മരണമടഞ്ഞത്...??" കരണ്‍ തന്‍റെ ചോദ്യം തൊടുത്തു . "ആദ്യം അതൊരു മഞ്ഞപ്പിത്തമായിരുന്നു . പിന്നീടത് ന്യുമോണിയയിലേക്ക് വഴിമാറി.. കുറേ ചികിൽസിച്ചിട്ടും ഫലമൊന്നും കണ്ടില്ല..." അശ്വിനി ദീർഘമായി ഒന്നു ശ്വസിച്ചു. ഉം... എന്തോ ആലോചിച്ച് കരണ്‍ മൂളവേ അവള്‍ തുടര്‍ന്നു : "ആദിത്യന്‍ വളര്‍ന്നപ്പോള്‍ എന്നോടുള്ള വൈരാഗ്യമൊക്കെ മറന്നു. ബിസിനസ്സിലും മറ്റും എന്‍റെ അച്ഛനെ നന്നായി സഹായിച്ചിരുന്ന ആളായിരുന്നു ആദിത്യന്‍ . And...." അശ്വിനി ഒന്നു നിര്‍ത്തി. "And What...??" കരണ്‍ സംശയത്തോടെ അവളെ നോക്കി. "He is learning Martial Arts Tricks.. And He is a Black Belt.." "തനിക്ക് അപകടം നടക്കുന്ന സമയം , ആദിത്യൻ നാട്ടില്‍ ഉണ്ടായിരുന്നില്ലേ...??" "ഇല്ല.. ആദിത്യന്‍ ബിസിനസ്സ് സംബന്ധമായി ലണ്ടനില്‍ ആയിരുന്നു . പിന്നീട് ഞാന്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയതിന് ശേഷമാണ് പുള്ളി തിരിച്ച് നാട്ടിലെത്തിയത്.." "ലണ്ടനില്‍ ഇടയ്ക്കിടെ തന്‍റെയച്ഛന്‍ പോക്കു വരവ് നടത്തുന്നുണ്ടായിരുന്നു അല്ലേ...??" "അതെ കരണ്‍.. ചിലപ്പോള്‍ സഹായത്തിന് ആദിത്യനും പോകും. അല്ലെങ്കില്‍ ആദിത്യന്‍ തനിച്ച് പോകും.." "ഈ ആദിത്യന്‍ ആരതിയോടെങ്ങനെയാ ??" "ആരതിയേയും ആദിത്യന് കാര്യമായിരുന്നു . . എന്‍റെ കൂടെ ഒരുമിച്ച് വളര്‍ന്നത് കൊണ്ടാവാം ആരതിക്ക് കൂടുതല്‍ അറ്റാച്ച്മെന്‍റ് എന്നോടാണ്.." "തന്‍റെ സുമതി ചെറിയമ്മ ആളെങ്ങനാ ?? " "അയ്യോ കുഞ്ഞമ്മ ആളൊരു പാവമാ . കോട്ടയം കാരി . എന്നെ നോക്കി വളര്‍ത്തിയത് കുഞ്ഞമ്മയാണ്..." ഉം . . ഒന്നു മൂളി കരണ്‍. "ശരി ഇനി കാര്യത്തിലേക്ക് വരാം . ഈ ശ്യാം എങ്ങെനെയാ മരിച്ചത്...??" ആ ചോദ്യം അശ്വിനിയില്‍ അല്പം നടുക്കം ഉളവാക്കി. വല്ലാത്തൊരു നോട്ടം അവൾ കരണിൽ നിർത്തിക്കൊണ്ട് പറഞ്ഞു : "ശ്യാം.. ശ്യാമിന്റെ മരണം.. അത്.. അതൊരു കൊലപാതകമായിരുന്നു കരണ്‍. എന്‍റെ കണ്‍മുന്നില്‍ വെച്ചായിരുന്നു ശ്യാം കൊല്ലപ്പെട്ടത്.." ❇❇❇❇❇❇❇❇❇❇ അശ്വിനിയുടേയും ശ്യാമിന്‍റേയും സൗഹൃദം ക്യാമ്പസില്‍ ആകെ പടര്‍ന്നു. അശ്വിനിയുമൊത്തുള്ള ഓരോ സെക്കന്‍റും ശ്യാമിനെ സ്വപ്നങ്ങൾ കാണിക്കുകയായിരുന്നു. തന്‍റെ ഭാര്യയായി , തന്‍റെ മക്കളുടെ അമ്മയായി അശ്വിനിയെ അവന്‍ സങ്കല്പിച്ചു . അശ്വിനിയോടുള്ള തന്റെ പ്രണയം മനസ്സിലിട്ട് വല്ലാതെ പെരുപ്പിക്കുകയായിരുന്നു ശ്യാം... എന്തുകൊണ്ടോ എന്തോ അശ്വിനിയും അവനോട് അടുത്തു . ശ്യാമിനോട് തനിക്കുള്ളത് പ്രണയമാണോ എന്നു പോലും അവള്‍ സംശയിച്ചു . ക്യാമ്പസില്‍ അവളുടെ പക്ഷം ചേര്‍ന്ന് സാജനുമായി നിരവധി തവണ ശ്യാം പ്രശ്നങ്ങളുണ്ടാക്കി. ഇണക്കങ്ങളും പിണക്കങ്ങളും അവര്‍ക്കിടയില്‍ വന്നു പോയി കൊണ്ടേയിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം രാത്രി., റിയല്‍ അറേബ്യ ഹോട്ടലിന് മുന്നില്‍ അക്ഷമനായി നിൽക്കുകയാണ് ശ്യാം. "ഇവളിതെവിടെ പോയി കിടക്കുന്നു..?? കുറേ നേരമായല്ലോ..." തന്നോട് തന്നെ സ്വയം ചോദിച്ച് പോക്കറ്റില്‍ നിന്നും അവന്‍ ആ മോതിരമെടുത്ത് ഒന്നു നോക്കി. വല്ലാത്ത പ്രകാശം ആ മോതിരം പുറത്തേക്ക് വിടുന്നു. "ഇന്ന് നിനക്കു മുന്നില്‍ ഹൃദയം തുറക്കാനാണ് പെണ്ണേ എന്‍റെ തീരുമാനം . എനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം ഞാന്‍ നിന്നോട് തുറന്നു പറയും . ഇത്രയും നാള്‍ ഒളിപ്പിച്ചു വച്ച ആ രഹസ്യം എന്നില്‍ നിന്നും അറിഞ്ഞ ശേഷം നിനക്ക് തീരുമാനിക്കാം എന്തും.. തീരുമാനം യെസ് ആണെങ്കില്‍ ഈ മോതിരം ഞാന്‍ നിന്‍റെ വിരലില്‍ അണിയും... നോ ആണെങ്കില്‍... ആണെങ്കില്‍....!!" ശ്യാം ഒന്നു സംശയിച്ചു . ശേഷം ആകാശത്തെ പൂര്‍ണ്ണ ചന്ദ്രനിലേക്ക് അവനൊന്നു നോക്കി. "ഇനി അവള്‍ നോ പറയോ ?? ആഹ് നോ പറഞ്ഞാലും ഞാന്‍ നിന്‍റെ വിരലില്‍ ഈ മോതിരമണിയും . ഹല്ല പിന്നെ..." വല്ലാത്ത അനുഭൂതിയോടെ ശ്യാം ഓരോന്ന് ഓര്‍ത്തു നിന്നു. ഹ ഈ പെണ്ണ് ഇതെവിടാ ?? ഒരുങ്ങി കെട്ടി മനുഷ്യന്‍ ഇവിടെ നില്‍ക്കാന്‍ തുടങ്ങീട്ട് എത്ര നേരമായി.. അവൻ തന്‍റെ ഫോണെടുത്ത് ഡയല്‍ ചെയ്ത് ചെവിയിൽ ചേർത്തു : "ഹലോ അച്ചൂ , താനിതെവിടാ...??!!" അവന്‍ ഫോണ്‍ മറുചെവിയിലേക്ക് മാറ്റി. "ങേ എത്തിയെന്നോ??! എവിടെ ഞാന്‍ കാണുന്നില്ലല്ലോ...!!!" ശ്യാം ചുറ്റുമോന്ന് വേഗത്തിൽ കണ്ണോടിച്ചു. "ദേ ശ്യാം ദാ ഇവിടെ നോക്ക് , തന്‍റെ വലതു ഭാഗത്ത്..." മറുപുറത്തു നിന്നും അശ്വിനിയുടെ ശബ്ദം. "എവിടെ ?? " "ദാ വൈറ്റ് കാര്‍ കാണുന്നില്ലേ ശ്യാം..??" "ങ്ഹാ കണ്ടു കണ്ടു...!!" അവനൊന്നു നെടുവീര്‍പ്പിട്ടു. അശ്വിനി തന്‍റെ കാര്‍ ഡ്രൈവ് ചെയ്ത് എതിർവശത്തുള്ള റോഡിൽ ഒതുക്കി നിർത്തി ഇറങ്ങി. അവളെ അപ്പോൾ കണ്ട് ഒരു നിമിഷം വാ പൊളിച്ചു പോയി ശ്യാം. മുമ്പ് കണ്ടതിനേക്കാള്‍ എത്രയോ സുന്ദരി ആയിരിക്കുന്നു ഇപ്പോഴവൾ എന്നവനോർത്തു. അശ്വിനി അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു. ശ്യാമും തിരിച്ചൊന്നു മന്ദഹസിച്ചു. തന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നോർത്ത് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു ശ്യാമിന്. കൈയ്യിലൊരു ബൊക്കയുമായി മെല്ലെ അശ്വിനി അവനരികിലേക്ക് ഓരോ ചുവടും വെയ്ക്കുന്ന മുറയ്ക്ക് തീവണ്ടിയെക്കാൾ വേഗത്തിലായിരുന്നു ശ്യാമിന്റെ ഹൃദയമിടിപ്പ് കുതിച്ചത്. ഇരുവരും കണ്ണുകൾ കൊണ്ട് കോർക്കവേ പെട്ടെന്നായിരുന്നു അപ്രതീക്ഷിതമായി ഒരു ഒമ്നി വാന്‍ ചീറി വന്ന് ശ്യാമിന് മുന്നില്‍ വന്ന് നിശ്ചലമായത്. സംശയത്തോടെ അവന്‍ വാനില്‍ നോക്കി. മുഖം മൂടി ധരിച്ച ഒരാള്‍ അതില്‍ നിന്നും ഇറങ്ങി നിന്നു. ശേഷം തന്റെ കൈയ്യിലുള്ള മിഷീൻ ഗണ്ണിലെ കാഞ്ചിയില്‍ അയാള്‍ വിരല്‍ ചലിപ്പിച്ചു. ഠേ..!!ഠേ..!!ഠേ..!!ഠേ..!!ഠേ..!!ഠേ..!! നടുങ്ങി നില്‍ക്കുന്ന ശ്യാമിന്റെ ശരീരമാകെ വെടിയുണ്ടകൾ ചന്നം പിന്നം പാഞ്ഞു കയറി. രക്തവും മാംസവും അവനിൽ നിന്നും പുറത്തേക്ക് തെറിച്ചു. 𝗡𝗢𝗢𝗢𝗢𝗢𝗢𝗢𝗢𝗢...!!! കയ്യിലുള്ള ബൊക്ക ദൂരേക്ക് വലിച്ചെറിഞ്ഞ് നിലവിളിയോടെ അശ്വിനി അവനിലേക്ക് ഓടിയടുത്തു. 𝗚𝗢.. 𝗚𝗢.. 𝗚𝗢.....!! ഓമ്നിയില്‍ കയറി മുഖംമൂടിക്കാരൻ നിര്‍ദേശം കൊടുത്തു. "𝗬𝗢𝗨 𝗕𝗔𝗦𝗧𝗘𝗥𝗘𝗗....." ചീറി പായുന്ന ഓമ്നിയിലേക്ക് നോക്കി അവള്‍ അലറി. രക്തത്തിൽ കുളിച്ച് ശ്യാം താഴേക്ക് ഊർന്നു വീണു. വിറങ്ങലിച്ച് ചോര തുപ്പുന്ന അവനെ കോരിയെടുത്ത് അവള്‍ തന്റെ മടിയില്‍ കിടത്തി. "നോ.. നോ.. നോ.. നോ.. ശ്യാം.. തനിക്കൊന്നും സംഭവിക്കില്ല... കണ്ണടയ്ക്കല്ലേ ശ്യാം..." കരഞ്ഞുകൊണ്ട് പറഞ്ഞ് അശ്വിനി ചുറ്റും നോക്കി അലറി "𝗛𝗘𝗟𝗣..!! 𝗛𝗘𝗟𝗣 𝗠𝗘...!!" "അ... അശ്വി.. അശ്വിനി...??" പിടച്ചിലില്‍ അവന്‍ വിളിച്ചു. "ക . . കര . . കരയരുത്..." അശ്വിനി തന്‍റെ കണ്ണീര് തുടച്ചു : "ഇല്ല ശ്യാം.. ഞാൻ.. ഞാൻ കരയുന്നില്ല.. നമ്മളിപ്പോൾ ഹോസ്പിറ്റലിലേക്ക് പോകും.." കരച്ചിലടക്കാന്‍ അശ്വിനി പ്രയാസ്സപ്പെടുകയായിരുന്നു . "നീ . . നീ . . സൂ . . സൂക്ഷിക്കണം . . . അച്ചൂ..." ഒരുവിധത്തിൽ ശ്യാം പറഞ്ഞു. ഒന്നും മനസ്സിലാവാതെ അശ്വിനി ശ്യാമിനെ തുറിച്ചു നോക്കി. അവന്‍ വീണ്ടും ചോര തുപ്പി പതിയെ തുടര്‍ന്നു : "നി . . നിനക്ക് . . ചു . . ചുറ്റും ശത്രുക്കളാണ് . . അ . . അത് ഞാന്‍ . . മ . . മനസ്സിലാക്കി . . നീ . . സൂക്ഷിക്കണം..." ശ്യാം പതിയെ പോക്കറ്റില്‍ നിന്നും ആ മോതിരമെടുത്തു അവള്‍ക്ക് നീട്ടി : "ഇനി . . ഇനിയെങ്കിലും . . നി . . നിനക്ക് എ . . എന്നെ . . സ്നേ . . സ്നേഹിച്ചൂടെ അച്ചൂ..." അശ്വിനി തന്‍റെ കണ്ണീര് തുടച്ച് അലിവോടെ അവനെ നോക്കി. ശേഷം അവളുടെ നാവ് അറിയാതെ മന്ത്രിച്ചു : "ശ്യാം.. ഐ ലവ്...." അവള്‍ പറഞ്ഞു തീരും മുന്നേ എല്ലാം അവസാനിച്ചിരുന്നു. "ശ്യാം...?? ശ്യാം...?? ശ്യാം...??" ഈ ഭൂമിയിലുള്ള അവസാന ശ്വാസവും ഒരു തവണ കൂടി വലിച്ച് ഇനിയൊരു മടങ്ങിവരവില്ലാത്ത മറ്റൊരു ലോകത്തേക്ക് ശ്യാം യാത്രയായി. അവൻ പൂർണ്ണമായും നിശ്ചലമായി കഴിഞ്ഞിരുന്നു. തന്റെ മടിയില്‍ കിടക്കുന്ന ശ്യാമിനെ അവള്‍ ഒന്നു കുലുക്കി നോക്കി . . ഇല്ല . . ശ്യാം ഇനിയില്ല.. നടുങ്ങുന്ന ആ സത്യം ഒരു വെള്ളിടിയോടെ അശ്വിനി തിരിച്ചറിഞ്ഞു. വലിയൊരു അലർച്ചയോടെ അവന്റെ കഴുത്തിൽ പുണര്‍ന്ന് അവള്‍ ഉച്ചത്തിൽ കരയുകയായിരുന്നു. "ഒടുവിൽ എന്നെ തനിച്ചാക്കി പോയി... അല്ലേ ശ്യാം...??" മറുപടി കിട്ടാത്ത ആ മുഖം നോക്കി അവൾ കരഞ്ഞു പറഞ്ഞു. കൂടി നിന്നവര്‍ക്ക് ആ രംഗം കണ്ട് കണ്ണീർ പൊഴിക്കാനേ സാധിച്ചുള്ളൂ. ❇❇❇❇❇❇❇❇❇❇ കണ്ണീരോടെ ആ മോതിരം നോക്കി അശ്വിനി ഒന്നു തേങ്ങി. കരണാവട്ടെ ഒന്നും മിണ്ടാതെ അവള്‍ക്ക് മുന്നില്‍ ഇരിക്കുകയായിരുന്നു. "ശ്യാമിന്‍റെ വേര്‍പാട് എന്നെ ആകെ ഉലച്ചു കളഞ്ഞു കരണ്‍ . ഏതാനും ദിവസത്തെ പരിചയം മാത്രമേ ഞാനും അവനും തമ്മിലുള്ളൂ എങ്കിലും അവന്‍ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.." അശ്വിനി തന്‍റെ കണ്ണീര് തുടച്ചു . "എനിക്ക് പിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന് ശരിക്കും ഞാന്‍ മനസ്സിലാക്കിയത് അന്നായിരുന്നു . ശ്യാമിനറിയാമായിരുന്നു അതാരൊക്കെയാണെന്നുള്ളത് . . സ്വന്തം ജീവന്‍ പോകുന്ന നേരവും അ . . അവന്‍ . . എന്നെ . . ര . . രക്ഷിക്കുകയായിരുന്നു ക . . കരണ്‍ . . . " കൈ കൊണ്ട് മുഖം പൊത്തി അവള്‍ പൊട്ടി കരഞ്ഞു. അശ്വിനിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കരണ്‍ ഒന്നും മിണ്ടാതെ തന്നെയിരുന്നു. അശ്വിനി തന്‍റെ കരച്ചിലടക്കി കരണിനെ നോക്കി : "പക്ഷേ അന്ന് അവന്‍ മരിക്കുമ്പോള്‍ ഒരു തുമ്പ് എനിക്ക് കിട്ടി കരണ്‍.." അമ്പരപ്പോടെ കരണ്‍ അവളെ നോക്കി : "തുമ്പോ ??!!" "യെസ് കരണ്‍ . എനിക്ക് പിന്നില്‍ ആരാണെന്നുള്ളതിന്‍റെ തെളിവ്. ഓമ്നി വാനില്‍ നിന്നും നഷ്ടപ്പെട്ട് കിട്ടിയ ഒരു തുമ്പ്....!!" വിടര്‍ന്ന കണ്ണുകളോടെ കരണ്‍ അവളെ നോക്കി . ഉറപ്പുള്ള മനസ്സോടെ ആ തുമ്പ് അവള്‍ കരണിന് നീട്ടി. ((തുടരും)) രചന കണ്ണൂർകാരൻ ❤️❤️❤️ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ