❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
3.8K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6nrvdJ8?d=n&ui=v64j8rk&e1= part..6.. പ്രകൃതിയിലെ മാറ്റം ശ്രദ്ധിച്ചു കൊണ്ടിരുന്ന പള്ളിയിലെ.കപ്യാരായ അന്തോണി പറഞ്ഞു..ഇത് എന്തോന്ന് ആ കർത്താവെ ലോകം അവസാനിക്കാൻ പോവാണോ..ഇത്ര ഇരുട്ട് മൂടി ഒരു മഴ ഞാൻ കണ്ടിട്ടേ ഇല്ല.. പള്ളിയിൽ ആ ഇടവകയിൽ ഉള്ള മിക്കവാറും ആളുകൾ എത്തിയിരുന്നു.. കാരണം ഏലിയാസ് അച്ചൻ അവർക്ക് ദൈവതുല്യം ആയിരുന്നു..ഒരുപാട് സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തെ കാണാൻ ആളുകൾ വന്നിട്ടുണ്ട്.ഏറ്റവും കൂടുതൽ ആളുകൾ അദ്ദേഹത്തെ അന്വേഷിച്ചു വന്നിരുന്നത് എന്തെങ്കിലും കണ്ടു ഭയന്നാലോ.അല്ലെങ്കിൽ നെഗറ്റീവ് എനർജിയുടെ ശല്യം ഉള്ളവർ ഒക്കെ ആയിരുന്നു.. പള്ളിയിലെ ട്രസ്റ്റ് മെമ്പർ സോജൻ അന്തോണിയുടെഅടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു..ആൽബർട് ഫാദർ എത്തിയില്ലല്ലോ അന്തോണി..ഉച്ച ആകാൻ പോകുന്നു..ഏലിയാസ് അച്ചന് സ്വന്തം എന്ന് പറയാൻ ദത്തു വളർത്തിയ ആൽബർട്ട് മാത്രം അല്ലേ ഒള്ളു.. അന്തോണി പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു..വിവരം അറിയിച്ചിരുന്നു ഞാൻ..പിന്നെ കാലാവസ്ഥ കണ്ടില്ലേ അത് കൊണ്ടു ആകും വരാൻ താമസിക്കുന്നത്.. ഇതേ സമയം കട്ടപ്പന റൂട്ടിലെ റോഡിൽ തന്റെ കാർ ഒതുക്കി ഇട്ടു കൊണ്ടു ആൽബർട്ട് ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുക ആയിരുന്നു.. എന്താണ് സംഭവിക്കുന്നത്. ഫാദർ ഭയപ്പെട്ടിരുന്ന ആ സമയം അടുത്ത് എന്ന് അല്ലേ മനസിലാകുന്നത്. അദ്ദേഹം ഡയറിയിൽ എന്താകും എഴുതി വെച്ചിരിക്കുന്നത്.. ആൽബർട്ട് മൊബൈൽ എടുത്തു നോക്കി.. പിന്നെ വീണ്ടും കാർ സ്റ്റാർട്ട്‌ ചെയ്തു കൊണ്ടു മുന്നോട്ട് കുതിച്ചു.. കട്ടപ്പന എത്തിയപ്പോൾ അതി ശക്തമായ മഴ ആയിരുന്നു.. റോഡ് പോലും കാണാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.. ഒരു വിധം കാർ ഓടിച്ചു ആൽബർട്ട് പള്ളിമുറ്റത്തു എത്തി.. ആൽബർട്ടിന്റെ കാർ കണ്ടപ്പോൾ തന്നെ അന്തോണി ഒരു കുടയും എടുത്തു കൊണ്ടു കാറിന്റെ അടുത്തേക്ക് ചെന്നു.. കാറിൽ നിന്ന് ഇറങ്ങിയ അവനെ അന്തോണി കുടചൂടിച്ചു പള്ളിയിലേക്ക് കൊണ്ടു പോയി.. പള്ളിയുടെ ഹാളിൽ തന്നെ ഏലിയാസ് അച്ചൻ നിദ്രയിൽ ആണ്ടു കിടപ്പുണ്ടായിരുന്നു. ഇടവകയിലെ ആളുകൾ ആൽബർട്ടിന് വഴി മാറി കൊടുത്തു.. ഏലിയാസ് അച്ചന്റെ ശാന്തമായ മുഖം നോക്കി നിന്ന ആൽബർട്ട് ഉള്ളിൽ കരഞ്ഞു കൊണ്ടിരുന്നു. അനാഥൻ ആയ തനിക്ക് എല്ലാം ആയിരുന്നു അദ്ദേഹം.. അന്തോണി ആൽബർട്ടിന്റെ അടുത്ത് വന്നു കൊണ്ടു മെല്ലെ പറഞ്ഞു. അച്ചോ ഇനി ആരും വരാൻ ഇല്ല.. നമുക്ക് ബാക്കി കാര്യങ്ങൾ കുറച്ചു വേഗത്തിൽ ആക്കണം.. കാരണം കല്ലറയിൽ വെള്ളം പൊങ്ങുന്നുണ്ട് എന്ന് കുഴി വെട്ടുന്നവർ പറഞ്ഞു.. ആൽബർട്ട് അയാളെ നോക്കി കൊണ്ടു മെല്ലെ പറഞ്ഞു.. അങ്ങനെ ആവട്ടെ എങ്കിൽ.. ആൽബർട്ട്.. ഏലിയാസ് അച്ചന്റെ അന്ത്യകർമ്മങ്ങൾ ചെയ്തു.. പുറത്തു മഴയുടെ ശക്തി കുറച്ചു കുറഞ്ഞു...സെമിതേരിയിലെ പ്രത്യേക കല്ലറയിൽ അദ്ദേഹത്തെ അടക്കം ചെയ്തു.. ആളുകൾ മെല്ലെ പിരിഞ്ഞു പോകാൻ തുടങ്ങി.. പള്ളിയിൽ അന്തോണിയും ആൽബർട്ടും മാത്രം അവശേഷിച്ചു.. ഫ്ലാസ്കിൽ നിന്ന് ഒരു ഗ്ലാസ്‌ ചായ ആൽബർട്ടിനു പകർന്നു കൊടുത്തു കൊണ്ടു അന്തോണി പറഞ്ഞു..ഇനി ഇവിടെ ഉണ്ടാകുമോ ആൽബി.. അതോ തിരിച്ചു പോകുമോ.. ആൽബർട്ട് അയാളെ നോക്കി ചായ വാങ്ങി കൊണ്ട് പറഞ്ഞു.. ഒന്നും തീരുമാനിച്ചിട്ടില്ല.. കോതമംഗലത്ത് ഇപ്പോൾ ആൾ ഉണ്ട് അത് കൊണ്ടു അവിടേക്ക് നോക്കണ്ട.. എന്താണ് പള്ളി കമ്മറ്റി പറയുന്നത് എന്ന് കൂടി കേൾക്കാലോ.. അന്തോണി താടക്ക് കൈ കൊടുത്തു കൊണ്ടു പറഞ്ഞു.. രാവിലെ ഞാൻ ചായ കൊടുക്കാൻ ചെന്നപ്പോൾ എന്തോ എഴുതുക ആയിരുന്നു ഏലിയാസ് അച്ചൻ.. മുഖം വല്ലാത്ത ഭാവത്തിൽ ആയിരുന്നു.. പിന്നെ കുറച്ചു കഴിഞ്ഞു ഞാൻ ചെല്ലുമ്പോൾ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നു... അടുത്ത് വന്നു വിളിച്ചപ്പോൾ ആണ് മനസിലായത് അദ്ദേഹം ഇനി ഉണരില്ല എന്ന്.. ആൽബർട്ട് ചായ മെല്ലെ കുടിച്ചു കൊണ്ടു മഴയിലേക്ക് നോക്കി ഇരുന്നു..പിന്നെ ചായ ഗ്ലാസ്‌ അന്തോണിയെ ഏൽപ്പിച്ചു കൊണ്ടു പള്ളിയോട് ചേർന്ന് ഉള്ള ഏലിയാസ് ഫാദറിന്റെ റൂമിലേക്ക് ചെന്നു.. അവിടെ അദ്ദേഹം കിടന്ന ബെഡിന്റെ അടിയിൽ നിന്ന് ഒരു ഡയറി ആൽബർട്ട് എടുത്തു.. കസേരയിൽ ഇരുന്നു കൊണ്ടു ആൽബർട്ട് ഡയറിമെല്ലെ തുറന്നു.. അതിൽ ഏലിയാസ് അച്ചൻ എഴുതി വെച്ചിരിക്കുന്ന അക്ഷരങ്ങളിൽ കൂടി ആൽബർട്ടിന്റെ കണ്ണുകൾ നീങ്ങാൻ തുടങ്ങി ഞാൻ ഭയപ്പെട്ടത്. സംഭവിക്കാൻ പോകുന്നു. എന്റെ മകൻ ചെയ്‌ത ഒരു തെറ്റ്.. അത് അനുഭവിക്കാൻ പോകുന്നത് ഈ നാട് ആണ്.. അവൻ ഉണരുക ആണ്.. ഈ നാട് മാത്രം അല്ല ഈ ലോകം തന്നെ അവൻ നശിപ്പിക്കും.. അടയാളങ്ങൾ എല്ലാം കണ്ടു കഴിഞ്ഞു.. ഇനി ആ നാലു പേർ കൂടി ഇവിടെ എത്തും.. അതോടെ എല്ലാം നീച രാശിയിൽ സംഗമിക്കും.. ആൽബർട്ടിന്റെ നെറ്റിയിൽ നിന്ന് ഒരു തുള്ളി വിയർപ്പ് ആ ഡയറിയിൽ വീണു.... ഇതേ സമയം കട്ടപ്പന റൂട്ടിൽ ആയിരുന്നു രാഹുലും അനന്തുവും ബിജിത്തും ജോയിമോനും.. പെട്ടന്ന് കുറച്ചു മാറി ഒരു ബുള്ളറ്റ് റോഡ് സൈഡിൽ ഇരിക്കുന്നത് അവർ ശ്രദ്ധിച്ചു.. ജോയ്മോൻ കാർ മെല്ലെ സ്ലോചെയ്തു കൊണ്ടു ബുള്ളറ്റിലേക്ക് നോക്കി.. പെട്ടന്ന് ബുള്ളറ്റിന്റെ മറു സൈഡിൽ നിന്ന് ഒരു പെൺകുട്ടി എണീറ്റു നിന്നു.. അവൾ കൈ ഉയർത്തി നിന്നു അവരെ നോക്കി കൊണ്ട്.. ജോയ്മോൻ വേഗം കാർ ഒതുക്കി നിർത്തി.. ആ പെൺകുട്ടി വേഗം അയാളുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു.. സാർ ഞാൻ ഒരു വ്ലോഗർ ആണ്. കട്ടപ്പന എത്തണം.. ഒന്ന് ഹെല്പ് ചെയ്യോ.. ജോയിമോൻ വേഗം തന്നെ പറഞ്ഞു.. മോൾ കയറിക്കോ കുഴപ്പമില്ല. ഞങ്ങളും കട്ടപ്പനക്ക് തന്നെ ആണ്.. അവൾ ബുള്ളറ്റിന്റെ ചാവി ഊരി എടുത്തു കൊണ്ടു കാറിന്റെ പുറകിലെ സീറ്റിൽ കയറി..കാർ വീണ്ടും മുന്നോട്ട് നീങ്ങി തുടങ്ങി.. അനന്തു ആ പെൺകുട്ടിയുടെ നേരെ നോക്കികൊണ്ടു മെല്ലെ ചോദിച്ചു.. തന്റെ പേര് ജെസ്സി എന്നാണോ.. അത് കേട്ടപ്പോൾ ആ പെൺകുട്ടി ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു.. ജെസിയോ അങ്ങനെ അല്ലല്ലോ എന്റെ പേര്.. എന്താ ചോദിച്ചത്.. അനന്തു രാഹുലിനെ നോക്കികൊണ്ട് മെല്ലെ പറഞ്ഞു.. അല്ല എനിക്കു ഒരു കൂട്ടുകാരി ഉണ്ട് ജെസ്സി. അവളെ പോലെ തോന്നി കണ്ടപ്പോൾ.. അവൾ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു.. ആണോ.. പക്ഷെ എന്റെ അങ്ങനെ അല്ലല്ലോ.. എന്റെ പേര് സ്വപ്‍ന എന്നാണ്...?? അത് കേട്ടപ്പോൾ ബിജിത്ത് ഒന്ന് ഞെട്ടി കൊണ്ടു തിരിഞ്ഞു നോക്കി.. രാഹുലും അനന്തുവും ബിജിത്തിനെ നോക്കി.. രാഹുൽ അനന്തുവിനോട് മെല്ലെ പറഞ്ഞു.. കാര്യങ്ങൾ കൂടുതൽ വഷളാക്കുക ആണ്.. എന്തായാലും നമ്മൾ മുന്നോട്ട് തന്നെ പോകും.. വരുന്നത് പോലെ കാണാം.. തുടരും.. കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ