ബാൻ ഇനി 24
3.7K views
1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6DJkzD6?d=n&ui=v64j8rk&e1=ci Part 8 തുടരുന്നു ബന്ധമാണ് സര്‍ ഉള്ളത്??" തലയില്‍ ഇഷ്ടിക ചൂള പോലെ പെരുത്ത് കയറി കരണ്‍ ചോദിച്ചു. "അറിയില്ല കരണ്‍. ചിലപ്പോള്‍ ആ കോഡ് നമ്പര്‍ ഇതിനെ ആയിരിക്കില്ല ബന്ധിപ്പിക്കുന്നത്. അത് മറ്റെന്തോ ആയിരിക്കാം." ഉം.. കരണ്‍ വീണ്ടും തലയാട്ടി. "ഗാസിയബാദിലെ അന്വേഷണം??" "ഉടന്‍ ആരംഭിക്കും സര്‍. എനിക്ക് തോന്നുന്നത് അവന്‍ ഈ പട്ടണത്തില്‍ തന്നെയുണ്ടാവും എന്നു തന്നെയാണ്." "ഉം..! പട്ടേല്‍ മൂളി. ശരി.. കാര്യങ്ങള്‍ മുറ പോലെ നടക്കട്ടെ. ജയ്ഹിന്ദ്.!" "ജയ്ഹിന്ദ് സര്‍..!" കോള്‍ ഡിസ്കണക്ട് ആയി. അല്‍പ്പ നേരത്തോളം കരണ്‍ പുകഞ്ഞ് ചിന്തിക്കുകയായിരുന്നു. ഇനി EBGBF ആണോ ഈ കേസിനെ ബന്ധിപ്പിക്കുന്നത്? എങ്കില്‍ എന്തായിരിക്കുമത്?? ആലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല. വെളിപാടുദിച്ച പോലെ ഹിമേഷിനും റസാഖിനും നേരെ കരണ്‍ വേഗത്തില്‍ തിരിഞ്ഞു. "ഞാനൊന്നു പുറത്തു പോവുകയാണ്." "സര്‍ ഞങ്ങളും.." ഇരുവരും ഒരുപോലെ പറഞ്ഞതും കരണ്‍ കൈ ഉയര്‍ത്തി തടഞ്ഞു. "വേണ്ട, നിങ്ങള്‍ രണ്ടു പേരും ഇവിടെ വേണം. സഞ്ജന അപ്പുറത്ത് ഒറ്റയ്ക്കാണ്. ഞാന്‍ വരാതെയോ എന്‍റെ ഇന്‍ഫര്‍മേഷന്‍ കിട്ടാതെയോ ആരും ലോഡ്ജ് വിട്ട് പുറത്തേക്ക് പോവരുത്. Its My Order." "സര്‍..!" ഇരുവരും നിവര്‍ന്നു നിന്നു. മേശപ്പുറത്തിരിക്കുന്ന തന്‍റെ ഗണ്ണും ബൊലേറോയുടെ ചാവിയുമെടുത്ത് കരണ്‍ വേഗത്തില്‍ മറയുന്നത് ഹിമേഷും റസാഖും മൗനിയായി നോക്കി നില്‍ക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ ആദ്യം കയറിയ കൃഷ്ണ ഹോട്ടലിലേക്കായിരുന്നു കരണ്‍ തിടുക്കത്തില്‍ എത്തിയത്. തങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയ സുമുഖന്‍ റോ ഏജന്‍റാണ്. അയാളെ കണ്ടെത്തിയാല്‍ ചിലപ്പോള്‍ ശക്തമായ ലീഡ് കിട്ടും. കരണിന്‍റെ കണ്ണുകള്‍ ഹോട്ടലിനകത്തും പുറത്തുമായി പാഞ്ഞു. നിരാശയായിരുന്നു ഫലം. അവന്‍ വേഗമിറങ്ങി കാറില്‍ കയറി സഞ്ജനയെ ഫോണ്‍ ചെയ്തു. "ഹലോ സര്‍? സാറെന്താ ഫോണില്‍?" സഞ്ജനയില്‍ അതിശയം! "സഞ്ജനാ ഞാനിപ്പോള്‍ ലോഡ്ജില്‍ ഇല്ല. ഹിമേഷും റസാഖും മാത്രമേയുള്ളൂ അവിടെ. ഞാന്‍ പുറത്തു പോയി." "പുറത്തു പോയോ? ഇതൊക്കെ എപ്പോള്‍ സംഭവിച്ചു?" സഞ്ജനയുടെ മനസ് അതിശയിച്ചത് കരണ്‍ കേട്ടില്ല. "സഞ്ജനാ, ഗാസിയാബാദില്‍ നിന്നും കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കും ഒരു പോലെ സഞ്ചരിച്ച ആ ഫോണ്‍ നമ്പറിന്‍റെ ഡീറ്റെയില്‍സ് അഡ്രസ് എനിക്ക് അയച്ചു തരൂ. വേഗം.." "Roger Sir.." കരണ്‍ ഫോണ്‍ കട്ട് ചെയ്തു. സെക്കന്‍റുകള്‍ക്കുള്ളില്‍ കരണിന്‍റെ ഫോണില്‍ മെസേജ് വന്നു. «നരസിംഹാ ടെമ്പിള്‍ റോഡ്. ഡോര്‍ നമ്പര്‍ 236. പേര് : സഞ്ജു.» കരണ്‍ ഫോട്ടോയില്‍ ഉറ്റു നോക്കി. കാണാന്‍ തരക്കേടില്ലാത്ത ചെറുപ്പക്കാരന്‍. ഏകദേശം ഇരുപത്തിയെട്ടിനും മുപ്പതിനും അടുക്കെ പ്രായം തോന്നിക്കുന്നു. റോഡ് നിരത്തില്‍ കൂടി കരണ്‍ ബൊലേറോ പാഞ്ഞു വിട്ടു. ഇതേ സമയം, സഞ്ജന വേഗം മുറിയില്‍ നിന്നിറങ്ങി ഇരുവര്‍ക്കും മുന്നിലെത്തി. "എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്? സര്‍ എന്തിനാ പുറത്തേക്ക് പോയത്? ഇപ്പോള്‍ എന്നെ വിളിച്ച് സര്‍ അഡ്രസ് ചോദിച്ചു." "ആരുടെ?!" ഹിമേഷും റസാഖും പരസ്പരം മിഴിച്ചു നോക്കി. "നമ്മള്‍ തേടി വന്ന ആളെ. ഇന്ന് റിലാക്സ് ചെയ്ത് നാളെ ഫീല്‍ഡില്‍ ഇറങ്ങാമെന്നു പറഞ്ഞ് കരണ്‍ സര്‍ എന്തിനാ തനിച്ചു പോയത്? എന്താ ഇതിന്‍റെയൊക്കെ അര്‍ത്ഥം?" "Shit... What The.," പല്ലുകള്‍ ഞെരിച്ച് റസാഖ് ഫോണെടുത്ത് പട്ടേലിനെ വിളിച്ച് കാര്യം ധരിപ്പിച്ചു. "ഏയ്.. എന്തൊക്കെയാ ഈ പറയുന്നത്? അതൊക്കെ കരണിന്‍റെ അടവാണ്. അവന്‍റെയൊപ്പം നില്‍ക്കുന്നവരെ അപകടത്തിലേക്ക് നയിക്കുന്നത് അവന് ഇഷ്ടമല്ല. അതുകൊണ്ട് തന്ത്രപരമായി നിങ്ങളെ ലോഡ്ജില്‍ ഇരുത്തി കരണ്‍ അപകടത്തിലേക്ക് തനിച്ചു പോയിരിക്കുകയാണ്. അത് അനുവദിക്കരുത്. വേഗം കരണിന്‍റെ പിന്നാലെ പോകൂ.. Just Find Him..!" "സര്‍..!" റാസാഖ് നിവര്‍ന്നു നിന്ന് കോള്‍ കട്ട് ചെയ്തു. അനുവാദമില്ലാതെ ഫീല്‍ഡില്‍ ഇറങ്ങിയാല്‍ കരണിന്‍റെ ഉഗ്ര കോപം ഏല്‍ക്കേണ്ടി വരും. അദ്ധേഹം എന്തു ചെയ്യുമെന്നോ എന്തു തീരുമാനമെടുക്കുമെന്നോ ഉദ്ധേശിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ടീമില്‍ നിന്നു പോലും പുറത്ത് പോകേണ്ടി വരും. ഇറങ്ങിയില്ലെങ്കിലോ, പട്ടേല്‍ സാബിന്‍റെ വക ഫയര്‍ ഏല്‍ക്കേണ്ടി വരും. രണ്ടു ഭാഗങ്ങള്‍ റസാഖിന്‍റെ തലച്ചോറിനെ വിങ്ങല്‍പ്പെടുത്തി. സെക്കന്‍റുകള്‍ക്കുള്ളില്‍ റസാഖ് അന്തിമ തീരുമാനം എടുക്കുകയായിരുന്നു. തന്നില്‍ മിഴിച്ചു നില്‍ക്കുന്ന ഹിമേഷിനേയും സഞ്ജനയേയും ശരവേഗതയിൽ നോക്കി. "കരണ്‍ സര്‍ നമ്മെ കബളിപ്പിച്ച് ഒറ്റയ്ക്ക് പോയിരിക്കുകയാണ്. പട്ടേല്‍ സാബ് വളരെ ദേഷ്യത്തിലാണ്. എത്രയും വേഗം കരണ്‍ സറിനെ കണ്ടെത്തണം. ഇല്ലെങ്കില്‍ അപകടമാണ്. C'mon.!" റസാഖ് ഗര്‍ജ്ജിച്ച് പാഞ്ഞതും സഞ്ജനയും ഹിമേഷും പിന്നാലെ കുതിച്ചു. റോഡിലിറങ്ങി ടാക്സിയില്‍ കൈ കാണിച്ച് മൂവരും ലക്ഷ്യത്തിലേക്ക് പറപറന്നു. ********************* നരസിംഹാ ടെമ്പിള്‍ റോഡിന്‍റെ ഓരത്ത് വണ്ടി പാര്‍ക്ക് ചെയ്ത് കരണ്‍ കാറില്‍ നിന്നിറങ്ങി നടന്നു. തൊട്ടടുത്തായി നൂറുകണക്കിനാളുകള്‍ തിങ്ങി പാര്‍ക്കുന്ന ചേരി. അതിനകത്തായിരിക്കണം താന്‍ അന്വേഷിക്കുന്ന വ്യക്തി. കരണ്‍ ചേരിയ്ക്കകത്തേക്ക് കടന്നു. എതിരെ ഹെഡ്ലൈറ്റ് തെളിച്ച് ലൂണയില്‍ വരുന്നയാളുടെ മുന്നില്‍ കയറി കൈ കാണിച്ചു നിര്‍ത്തി. മുഖത്തു ചേരാത്ത ഗൗരവം പരമാവധി പുറത്തേക്ക് പ്രകടമാക്കി എന്താ എന്നര്‍ത്ഥത്തില്‍ അയാള്‍ പുരികമുയര്‍ത്തി. തന്‍റെ ശകടത്തിന് മുന്നില്‍ കയറി നിന്നത് ഇഷ്ടപ്പെടാത്തതു പോലെ! കരണ്‍ തന്‍റെ ഫോണെടുത്ത് സഞ്ജുവിന്‍റെ ഫോട്ടോ അയാള്‍ക്കു നേരേ നീട്ടി. "ഇയാള്‍ എവിടെയാണ് താമസം?" "നിങ്ങള്‍?" അയാള്‍ കരണിനെ നോക്കി കണ്ണുരുട്ടി. "ഞാന്‍ പുതിയൊരു ഡീലുമായി വന്നതാണ്. എനിക്ക് ഇയാളെ കണ്ടേ പറ്റൂ." "എന്‍റെ ഉത്തരങ്ങള്‍ക്ക് വലിയ വിലയാണ്. ഒരു ഉത്തരത്തിന് ഇരുനൂറ് രൂപ." അയാള്‍ ഗൗരവം മായ്ക്കാതെ പറഞ്ഞു. "ശരി സമ്മതിച്ചു. ഇതാ ഇരുനൂറ്. ഈ സഞ്ജു ഇപ്പോള്‍ എവിടെയുണ്ടാവും.?" "അവന്‍ വീട്ടിലുണ്ടാവും." "എവിടെയാണത്??" അടുത്ത ഇരുനൂറ് കൊടുത്ത് കരണ്‍ ചോദിച്ചു. "അതോ ആ വളവ് തിരിയുന്നിടത്ത് വലതു ഭാഗത്തെ നീല വാതില്‍...!" അയാള്‍ തന്‍റെ പിന്നിലേക്ക് ചൂണ്ടി പറഞ്ഞു. "നന്ദി..!" കരണ്‍ മുന്നോട്ട് ചുവടുകള്‍ വെച്ചു. ദിവസത്തിന്‍റെ അവസാനം തടിയനങ്ങാതെ നാനൂറ് രൂപ കിട്ടിയ സന്തോഷത്തോടെ ലൂണയിലെ ആള്‍ എങ്ങോ പോയി. കരണിന്‍റെ ചുവടുകള്‍ നീല വാതിലിന് മുന്നില്‍ എത്തി നിശ്ചലമായി. തന്‍റെ ചുറ്റുമൊന്ന് ആദ്യം കണ്ണോടിച്ചു. ചില ദൃഷ്ടികള്‍ തന്‍റെമേല്‍ സംശയത്തോടെ നിലകൊള്ളുന്നു. അത് വകവെയ്ക്കാതെ അടഞ്ഞു കിടക്കുന്ന നീല വാതിലില്‍ മൂന്നു തവണ കരണ്‍ തട്ടി. അത് തുറക്കുന്ന ലക്ഷണമില്ല. അപ്പോഴാണ് ഒരു വൃദ്ധ ഓരം പറ്റി പോവുന്നത് ശ്രദ്ധിച്ചത്. "മാമി, ഈ വീട്ടിലെ താമസക്കാര്‍?" കരണ്‍ വൃദ്ധയോട് നേരിട്ട് ചോദിച്ചു. നെറ്റിക്കു മേല്‍ കൈപ്പത്തി വട്ടം വെച്ച് ആ വൃദ്ധ കരണിനെ അടിമുടിയൊന്നു നോക്കി. "ഉം.. അവിടെ മൂന്നു ദിവസമായി ആരുമില്ല..." വൃദ്ധയുടെ വാക്കുകള്‍ വിറച്ചിരുന്നു. "എവിടെ പോയി?" "അറിയില്ല.. മോന്‍റെ പേരെന്താണ്?! വന്നാല്‍ ഞാന്‍ അവനെ അറിയിക്കാം." "വേണ്ട മാമി. ഞാന്‍ അയാളെ കണ്ടെത്തിക്കോളാം." അങ്ങനെയെങ്കില്‍ അങ്ങനെയെന്ന മട്ടില്‍ തോളുകൾ ഉയർത്തി താഴ്ത്തി വൃദ്ധ നടന്നകന്നു. നിരാശയോടെ കരണ്‍ തന്‍റെ കാറിലേക്കെത്തി. ഇനി എവിടെ നിന്നും അവനെ കണ്ടെത്തും. എന്തായിരിക്കും EBGBF? മെക്സിക്കനുമായി ഈ ബ്ലാസ്റ്റിന് എന്തെങ്കിലും ബന്ധമുണ്ടോ?! സംശയങ്ങളും ചോദ്യങ്ങളും പേമാരി പോലെ അവന്‍റെ മനസിനെ മഥിച്ചു കൊണ്ടേയിരുന്നു. ഒന്നും തലച്ചോറില്‍ പ്രകാശിക്കുന്നില്ല. കരണ്‍ കാറില്‍ കയറാനൊരുങ്ങിയതും റിയര്‍ മററിലൂടെ ആ കാഴ്ച കാണാന്‍ ഇടയായത്. പിന്നിലായി കുറച്ചു മാറി ഇരുളിനെ മറ പിടിച്ച് ഒരു രൂപം നില്‍ക്കുന്നു. കരണ്‍ സാവധാനം തിരിഞ്ഞു. തന്‍റെ അരയില്‍ ഗണ്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി. ആ രൂപം വെളിച്ചമുള്ളിടത്തേക്ക് കടന്നു വന്നു. താന്‍ അന്വേഷിച്ച വ്യക്തി. സഞ്ജു..!! കരണിന്‍റെ കണ്ണുകള്‍ കൂടുതല്‍ വികസിച്ചു. "Hey Youu.." അലർച്ചയോടെ അവന്‍ മുന്നോട്ടാഞ്ഞതും അയാള്‍ തന്‍റെ തോക്കെടുത്ത് കരണിനു നേരെ വെടിയുതിര്‍ത്തു. ഠേ..! എലി മീശ വണ്ണത്തില്‍ വെടിയുണ്ട കരണില്‍ നിന്നും മാറി കാറിന്‍റെ റിയര്‍ വ്യൂ മിറര്‍ തകര്‍ത്തു കളഞ്ഞു. മിന്നലിന്‍റെ വേഗതയില്‍ കരണ്‍ തന്‍റെ ഗണ്‍ ഉയര്‍ത്തി ലക്ഷ്യം വെച്ചതും ഇരുളിലേക്ക് അയാള്‍ ഓടി മറയുകയായിരുന്നു. "Damn It...!" കരണ്‍ സഞ്ജുവിന്‍റെ പിന്നാലെ കുതിച്ചു. ഇടുങ്ങിയ വഴികള്‍ പിന്നിട്ട് ഇരുവരും നിര്‍ത്താതെ കുതിക്കുകയായിരുന്നു. നിത്യ അഭ്യാസിയെ പോലെ എതിരാളി ചാടി മറിഞ്ഞ് ഓടി. മുന്നില്‍ കാണുന്ന തടസ്സങ്ങള്‍ വഴിയില്‍ വലിച്ചിട്ട് കുതിച്ചോടി. അതെല്ലാം കരണിന് നിഷ്പ്രയാസം ആയിരുന്നു. ഇടയില്‍ പിന്നോട്ട് തിരിഞ്ഞ് അയാള്‍ വെടിയുതിര്‍ത്തു. ഠേ..! ലക്ഷ്യം പിഴച്ചു. ചേരിയിലെ ചില ഇടവഴികളിലൂടെയും ഓട്ടം തുടര്‍ന്നു. ഇരുവരുടെയും കുതിച്ച് വരവ് കണ്ട് ചില സ്ത്രീകള്‍ ബഹളം വെയ്ക്കുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കരണിനോ സഞ്ജുവിനോ അത് പ്രയാസമായിരുന്നില്ല. തന്നേക്കാള്‍ രണ്ടിരട്ടി പൊക്കമുള്ള മതില്‍ക്കെട്ട് നിഷ്പ്രയാസം ചാടി കടന്ന് അയാള്‍ കരണിനെ അമ്പരപ്പിച്ചു. അതേ അഭ്യാസത്തില്‍ കരണും ആ മതില്‍ക്കെട്ട് ചാടി കടക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍റെ പിന്‍ ഭാഗത്തേക്കായിരുന്നു ആ എടുത്തു ചാട്ടം. ഇല്ല, അവനില്ല. ഓടി പോയിരിക്കുന്നു. അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്നു. ഗണ്‍ മുറുകി പിടിച്ച് കരുതലോടെ കരണ്‍ ഓരോ ചുവടും വെച്ചു. മുഖത്തെ വിയര്‍പ്പു കണികള്‍ വലിയ തുള്ളികളായി രൂപമെടുത്ത് താഴേക്ക് ചാലിട്ടു. പെട്ടെന്നായിരുന്നു അപ്രതീക്ഷിതമായ ആ തൊഴി കരണ്‍ നേരിട്ടത്. കൈയ്യിലെ ഗണ്‍ ദൂരേക്ക് തെറിച്ചു വീണു. നിവര്‍ന്നു നോക്കിയപ്പോള്‍ സഞ്ജു! അയാള്‍ തോക്ക് ചൂണ്ടിയതും കാറ്റിന്‍റെ വേഗതയില്‍ കരണ്‍ ചാടി തൊഴിച്ചു. അയാളുടെ തോക്കും ദൂരേക്ക് തെറിച്ചു വീണു. ഇരുവരും ആയുധമില്ലാതെ നേര്‍ക്കു നേര്‍! എന്തിനും തയ്യാറായി സഞ്ജു കരണിന്‍റെ നേര്‍ക്ക് പാഞ്ഞടുത്ത് കൈ വീശി. ചടുലമായി കരണ്‍ ഒഴിഞ്ഞു മാറി ആഞ്ഞു തൊഴിച്ചു. അടി പതറി വീണു പോയെങ്കിലും നിയന്ത്രണം വീണ്ടെടുത്ത് അയാള്‍ വീണ്ടും മുന്നോട്ടു വന്നതും വളരെ തന്ത്രപരമായി കൈ ചുറ്റി കരണ്‍ ചുഴറ്റിയടിച്ചു. അയാളുടെ മുഖം നോക്കി തൊഴിച്ച് വീണ്ടും ഉയര്‍ത്തിയെടുത്ത് മലര്‍ത്തിയടിച്ചു. നടു വിലങ്ങി സഞ്ജു പിടഞ്ഞു പോയി. എങ്കിലും പോരാട്ടം നിര്‍ത്തുവാന്‍ കൂട്ടാക്കിയില്ല. വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് കൈ വീശിയതും കരണ്‍ അയാളെയും തൂക്കിയെടുത്ത് മലക്കം മറിഞ്ഞ് പിന്നിലേക്ക് ചുരുട്ടിയെറിഞ്ഞു. ഇത്തവണ ഒരല്‍പ്പം ദൂരെക്കായിരുന്നു സഞ്ജു വീണു പോയത്. കരണ്‍ സാഹസികമായി തന്നിൽ നിന്നും തട്ടിത്തെറുപ്പിച്ച തോക്ക് ഇതാ തന്‍റെ മുന്നില്‍ വീണ്ടും! അയാളുടെ കണ്ണുകളില്‍ നക്ഷത്രം മിന്നി. കരണിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്നേ സഞ്ജു വിദഗ്ദമായി തോക്ക് കൈക്കാലാക്കി ചൂണ്ടി നിര്‍ത്തി. ഒരു നിമിഷം കരണ്‍ സ്തംഭിച്ചു പോയി. ഇരു കൈകളും പതിയെ മേലോട്ട് ഉയര്‍ത്തി. മരണം മുന്നില്‍ വന്ന് ഇളിച്ചു കാട്ടിയ നിമിഷം. ഒന്നും ചെയ്യാനില്ല. മരണത്തിനും തനിക്കും ഇടയിലെ ദൂരം അവന്‍റെ കാഞ്ചി വലി മാത്രം. വല്ലാത്ത നോട്ടവും ക്രൂരമായ ചിരിയും സഞ്ജുവിന്‍റെ മുഖത്ത് വെളിച്ചം കൊണ്ടു വന്നു. കരണ്‍ കണ്ണുകളടച്ച് കാത്തു നിന്നു. ഠേ..! വെടി പൊട്ടിയതും കരണ്‍ തന്‍റെ കണ്ണുകള്‍ തുറന്നു. ഇല്ല.. വെടിയുണ്ട തന്നെ സ്പര്‍ശിച്ചില്ല. സഞ്ജുവിനെ നടുക്കത്തോടെ കരണ്‍ നോക്കി. ശിരസ്സ് പിളര്‍ന്ന് ചോരയൊലിപ്പിച്ച് അയാള്‍ നിലംപതിക്കുന്ന കാഴ്ച.! ഒരു നിമിഷം കരണ്‍ വല്ലാതെയായി. കണ്ണുകള്‍ ഒരല്‍പ്പം ദൂരേക്ക് ചലിപ്പിച്ചപ്പോള്‍ ഉയര്‍ത്തി പിടിച്ച ഗണ്ണുമായി റസാഖ് അഹമദ് നില്‍ക്കുന്നു. ഹിമേഷും സഞ്ജനയും ഒപ്പമുണ്ട്. "റസാഖ്?!" ഞെട്ടലോടെ കരണ്‍ വിളിച്ചതില്‍ കോപവും നിഴലിച്ചു. "നമ്മുടെ തുറുപ്പ് ചീട്ടാണ് നഷ്ടപ്പെടുത്തിയത്." "ബട്ട്, സാറിനോളം ഇയാള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നില്ല." ഗണ്‍ താഴ്ത്തി ശിരസ്സ് കുനിച്ച് റസാഖ് പറഞ്ഞു. "But We Lost Him Rasak..!" കരൺ ആക്രോശിച്ചു. "Sorry Sir..!" റസാഖ് ശിരസ്സ് ഉയർത്താതെ നിന്നു. കരണ്‍ ഒരു ദീര്‍ഘ ശ്വാസമെടുത്ത് ശാന്തമായി റസാഖിന്‍റെ തോളില്‍ തട്ടി. "Leave It..!" നാലുപേരും ജഡത്തെ ഒന്നു നോക്കി. "ഹിമേഷ്??" കരൺ വിളിച്ചതും "സര്‍..!!" മനസിലായെന്നര്‍ത്ഥത്തില്‍ ഹിമേഷ് മുന്നോട്ടു വന്ന് സഞ്ജുവിന്‍റെ ബോഡി പരിശോധിച്ചതില്‍ വാലറ്റ് ലഭിക്കുകയുണ്ടായി. അത് കരണിന് കൊണ്ടു വന്ന് കൊടുത്തു. കരണ്‍ അതൊന്നു പരിശോധിച്ചു. ഏതാനും നോട്ടുകളും മരുന്നിന്‍റെ ചീട്ടും കൂടെ ഒരു വിസിറ്റിംഗ് കാര്‍ഡും.! "Cloudy Resort..!" കരണിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു. കാര്‍ഡിന്‍റെ പിന്‍ഭാഗത്ത് 25 at 17.00 O'Clock Sharp എന്ന് എഴുതിയിരിക്കുന്നു. "നാളെയാണ് ഇരുപത്തിയഞ്ചാം തിയ്യതി. നാളെ ഈവനിംഗ് അഞ്ചു മണിക്ക് ഈ റിസോര്‍ട്ടില്‍ ആരെയോ കാണാന്‍ ഇവന്‍ ചെല്ലേണ്ടതുണ്ട്. ഇവനു പകരം..." "നമ്മള്‍ അവിടെയെത്തും സര്‍..!" സഞ്ജന ഇടയില്‍ കയറി പൂര്‍ത്തിയാക്കി. "അതെ, നാളെ നമ്മള്‍ അവിടെയെത്തും. ഇവന്‍ കാണേണ്ട ആ വ്യക്തിയെ റാഞ്ചിയെടുക്കും." ദൃഢമായി കരണ്‍ പറയുമ്പോള്‍ മൂവരും അറ്റന്‍ഷന്‍ ചെയ്ത് സമ്മതം അറിയിച്ചു. . . ((തുടരും)) കണ്ണൂർകാരൻ 🌹🌹🌹🌹 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!