❤️മാലാഖ 💋റീ എൻട്രി ❤️കണ്ണൂർ🚩
1.4K views
23 hours ago
ഒന്നാം ഭാഗം ബാക്കി ആദ്യ ഭാഗം ലിങ്കിൽ ഉണ്ട് https://sharechat.com/post/6r3arE6?d=n&ui=v64j8rk&e1=cവച്ച ബാഗ് ഉണ്ടായിരുന്നു." പട്ടേല്‍ ടേബിളിലെ ബട്ടണ്‍ അമര്‍ത്തിയതും മുപ്പതോടടുക്കെ പ്രായം തോന്നിക്കുന്ന കറുത്ത മനുഷ്യന്‍ വിശ്വലില്‍ തെളിഞ്ഞു നിന്നു. "He is from Somalia. His name is Aldar Mufti. കൊച്ചിയിലെ ബോംബ് സ്ഫോടനത്തിന് ഇയാളെയാണ് നിയോഗിച്ചത്. മംഗലാപുരത്തെ ഒരു ലോഡ്ജില്‍ ഇയാളും കൊല ചെയ്യപ്പെട്ടതായി കണ്ടെത്തി. കടല്‍ കടന്ന് ശ്രീലങ്കയും അവിടെ നിന്ന് തിരികെ സൊമാലിയയിലേക്കും കടക്കുവാനായിരിക്കണം ഇയാള്‍ മംഗലാപുരത്ത് എത്തിയതെന്ന നിഗമനത്തിലാണ് ഞങ്ങള്‍." "So what's other indications of both...??!" പ്രസിഡന്റ് പുരികമുയർത്തി. "ആദ്യത്തെയാള്‍ റഷ്യയില്‍ നിന്നുമാണ് സര്‍. കുറച്ചു നാളായി ആ രാജ്യത്തെ പോലീസിന്‍റെ നോട്ടപ്പുള്ളിയാണ് അയാള്‍. പേര് റോബര്‍ട്ടോ. പക്ഷേ ഇതില്‍ കവിഞ്ഞ് ഇരുവരില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല. റഷ്യന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് ഇത്രയുമേ ഇയാളെ കുറിച്ച് അറിവുള്ളൂ. മാത്രമല്ല രണ്ട് മാസങ്ങളായി ഇയാള്‍ പൂര്‍ണ്ണമായും റഷ്യയില്‍ നിന്നും വാനിഷ് ആയതു പോലെയാണ്. ഈ രണ്ടുമാസം ഇയാള്‍ എന്തു ചെയ്തു, ആരുമൊക്കെയായി ബന്ധം പുലര്‍ത്തി, എന്നൊന്നും അവര്‍ക്കറിയില്ല." "What about Mufti...??!!" "റോബര്‍ട്ടോയെക്കാള്‍ പരിതാപകരമാണ് സൊമാലിയക്കാരന്‍ മുഫ്തി. ഇയാളെ കുറിച്ച് അറിയാന്‍ ഭാവിച്ചപ്പോള്‍ സൊമാലിയന്‍ സര്‍ക്കാര്‍ അത് കേട്ട ഭാവം പോലും നടിച്ചില്ല. അവിടെയുള്ള ഇന്ത്യന്‍ എംബസി വഴി ഇയാള്‍ ഒരു വര്‍ഷം മുമ്പ് സൊമാലിയയില്‍ നിന്നും കാണാതായി എന്നറിയാന്‍ മാത്രമാണ് സാധിച്ചത്." "ഗോഡ്! ഇതാകെ കുഴഞ്ഞു മറിഞ്ഞ കേസ് ആണല്ലോ പട്ടേല്‍! ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണോ പറഞ്ഞു വരുന്നത്?!" കണ്ണടയൂരി പ്രസിഡന്‍റ് ആധി പറഞ്ഞു. "ഒരു വഴിയുണ്ട് സര്‍. പക്ഷേ അത് പറയുന്നതിനു മുമ്പ് ഞാനും സാറും മന്ത്രിമാരും ഒഴികെ മറ്റെല്ലാവരും ഈ ക്യാബിനില്‍ നിന്നും പുറത്തിറങ്ങണം." പട്ടേല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്‍റ് മറ്റെല്ലാവരോടും പുറത്തു പോകാന്‍ നിര്‍ദ്ധേശിച്ചു : "പറയൂ പട്ടേല്‍, എന്താണ് താങ്കളുടെ ആശയം?!" "പറയാം സര്‍. ഈ ഇരട്ട സ്ഫോടനം മൂലം നമ്മുടെ രാജ്യം മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ തല കുനിച്ചു നില്‍ക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ കിട്ടാത്ത പക്ഷം ഈ അപമാനം നമ്മള്‍ ചുമക്കുക തന്നെ വേണം. ഇപ്പോഴുള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് നമുക്കാര്‍ക്കും വ്യക്തതയില്ല. ഇനിയുള്ള ചുവടുകള്‍ വളരെ കരുതലോടെ വേണം വെക്കാന്‍....." "നിങ്ങൾ പറഞ്ഞു വരുന്നത്..?" "സിമ്പിൾ സർ... ഈ കേസിന്‍റെ ചുമതല നമ്മള്‍ പുതിയൊരു ടീമിനു നല്‍കണം. ടീമിന്‍റെ ക്യാപ്റ്റനാവേണ്ടത് ഉരുക്കു പോലെയുള്ള ഓഫീസറും." "താങ്കള്‍ക്ക് അത്രയും വിശ്വാസമുള്ള അങ്ങനെയുള്ള ഒരാള്‍ ഡിപ്പാര്‍ട്ടുമെന്‍റിലുണ്ടെങ്കില്‍ പ്ലീസ് പ്രൊസീഡ്?!" "അങ്ങനെയൊരു ഓഫീസര്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഉണ്ടായിരുന്നു സര്‍. പക്ഷേ അയാള്‍ ഇപ്പോഴില്ല!" "അതാരാ, അങ്ങനെയൊരു ഓഫീസര്‍?!" പ്രസിഡന്‍റ് സംശയിച്ചു. "റോ ഇന്‍റലിജന്‍റ്സിലെ ശക്തനായ ഓഫീസര്‍. ശത്രുവിന്‍റെ നേര്‍ക്ക് മിന്നലിന്‍റെ വേഗതയില്‍ ലക്ഷ്യം പിഴയ്ക്കാതെ വെടിയുതിര്‍ക്കുന്നവന്‍. യാതൊരുവിധ ഒത്തു തീര്‍പ്പിനും ശത്രുക്കളോട് സന്ധി ചെയ്യാത്തവന്‍. ബുദ്ധി സാമര്‍ത്ഥ്യത്തിലും ആയോധനയിലും ഒന്നാമന്‍. ദി ബ്രേവ് മാന്‍ വണ്‍ ആന്‍ഡ് ഒണ്‍ലി മിസ്റ്റര്‍ കരണ്‍..! അയാളാണ് ഈ ദൗത്യത്തിന് നിയോഗിക്കപ്പെടേണ്ട ദ പെര്‍ഫക്ട് മാന്‍." "യെസ്, ഈ പേര് എനിക്ക് നല്ല പരിചയമുണ്ട്. നേപ്പാള്‍ അതിര്‍ത്തിയിലെ നക്സല്‍ബാരിയിലെ പോരാട്ടവും ഹരീന്ദറിന്‍റെ വീരമൃത്യുവുമൊക്കെ എനിക്കറിയാം. അപ്പോള്‍ കരണിനെ ഈ മിഷൻ ഏല്‍പ്പിച്ചു കൂടെ?" "അവിടെയാണ് സര്‍ കുഴപ്പം." "എന്തു കുഴപ്പം?!" "കഴിഞ്ഞ കുറച്ചു വര്‍ഷക്കാലമായി കരണിനെ കുറിച്ച് യാതൊരു വിവരവും ഡിപ്പാര്‍ട്ട്മെന്‍റിനില്ല. കേരളത്തിലെ അശ്വിനിയെന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സിഡ്നിയില്‍ ശിഷ്ടകാലം ചിലവിടുകയായിരുന്നു കരണ്‍. അവിടെ വച്ച് അശ്വിനി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയുണ്ടായി. അതുകഴിഞ്ഞ് ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷം ഒരു ദിവസം ഡിപ്പാര്‍ട്ടുമെന്‍റില്‍ രാജി അയച്ച് കരണ്‍ എങ്ങോ പോയി മറഞ്ഞു. ഇപ്പോള്‍ അയാള്‍ എവിടെയാണെന്നത് അജ്ഞാതം..!" പട്ടേൽ തന്റെ നിസ്സഹായത അറിയിച്ചു. "ഗോഡ്, അപ്പോള്‍ ഇനിയെന്താണ് നമ്മള്‍ ചെയ്യേണ്ടത് പട്ടേല്‍?!" നെറ്റി തിരുമ്മി പ്രസിഡന്‍റ് ചോദിച്ചു. "തീര്‍ച്ചയായും കരണിനെ കണ്ടെത്തണം സര്‍. എങ്കില്‍ മാത്രമേ വിജയം നമ്മിലേക്ക് ചേര്‍ക്കാന്‍ കഴിയൂ." തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന കണ്ണുകളിലേക്ക് കൈ കെട്ടി നിര്‍ത്തി പട്ടേല്‍ പറയുകയായിരുന്നു. ********************************************************************************** ഏതാനും മണിക്കൂറുകള്‍ നീണ്ടു നിന്ന ചര്‍ച്ച അവസാനിച്ച് റോ ഇന്‍റലിജന്‍റ്സ് ബ്യൂറോയിലെ തന്‍റെ ഓഫീസിലേക്ക് പട്ടേല്‍ തിരികെയെത്തുമ്പോള്‍ നിരഞ്ജന്‍ അദ്ധേഹത്തെ കാത്തു നില്‍പ്പുണ്ടായിരുന്നു. "സര്‍, തീരുമാനം എന്തായി? ഈ കേസ് എനിക്കു തന്നെ കൈ മാറുകയല്ലേ?!" നിരഞ്ജന്‍റെ കണ്ണിലെ ജിജ്ഞാസ തിരിച്ചറിഞ്ഞ പട്ടേല്‍ അയാളെ തന്‍റെ ഓഫീസിനകത്തേക്ക് ക്ഷണിച്ചു. താന്‍ ധരിച്ചിരിക്കുന്ന ഓവര്‍ കോട്ട് ചെയറില്‍ വിരിച്ചു വെച്ച് ഫുള്‍ സ്ലീവ് മടക്കി കയറ്റി അല്‍പ്പം വോഡ്ക ഗ്ലാസ്സില്‍ പകര്‍ത്തി പട്ടേല്‍ നിരഞ്ജനു നേരെ തിരിഞ്ഞു. "വളരെ പണിപ്പെട്ടാണ് എന്‍റെ നിഗമനത്തിലേക്ക് മന്ത്രിമാരെയും പ്രസിഡന്‍റിനെയും ഞാന്‍ കൊണ്ടുവന്നത്." പറഞ്ഞുകൊണ്ട് അദ്ധേഹം വോഡ്ക നുണഞ്ഞു. "എന്തു നിഗമനം സര്‍?! ആരെയാണ് കേസിന്‍റെ ചുമതല ഏല്‍പ്പിക്കുന്നത്?!" ആകാംക്ഷയടക്കാന്‍ കഴിയാതെ നിരഞ്ജന്‍ ചോദിച്ചു. പട്ടേല്‍ ദീര്‍ഘമായി ഒന്നു ശ്വസിച്ച് അവശേഷിക്കുന്ന വോഡ്കയും വലിച്ചു കുടിച്ച് ചുണ്ടുകള്‍ തുടച്ചുകൊണ്ട് തുടര്‍ന്നു : "അത്.. കരണിനെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്." ആ വാര്‍ത്ത നിരഞ്ജനെ പാടെ ഞെട്ടിക്കുകയായിരുന്നു. Whaaaat?!! Sir........ What the heck sir..??! ഏകദേശം പത്തുവര്‍ഷക്കാലമായി എവിടെയാണെന്നു പോലുമറിയാത്ത കരണിനെയാണോ ഈ മിഷന്‍ ഏല്‍പ്പിക്കാന്‍ പോകുന്നത്??! സാറിനിതെന്തുപറ്റി സര്‍?! ഡിപ്പാര്‍ട്ടുമെന്‍റില്‍ ഇത്രയും കഴിവുള്ള ഓഫീസര്‍സ് ഉണ്ടായിട്ടും സാറിന് എങ്ങനെ തോന്നി സര്‍?! അതോ കരണിനോടുള്ള സാറിന്‍റെ വാത്സല്യമാണോ ഈ തീരുമാനത്തിന് പുറകില്‍?!" "Shut youre bloody......" നിരഞ്ജനു നേരേ തിരിഞ്ഞ് പട്ടേല്‍ ആക്രോശിച്ചു. "Don't cross youre limits Niranjan. I'm youre superior officer. Don't forgotted that. do you get me, huh??!" പട്ടേൽ പല്ലുകൾ ഞെരിക്കുന്ന ശബ്ദം നിരഞ്ജൻ നന്നായി കേട്ടു. "Sorry Sir...." പട്ടേലിനു മുന്നില്‍ നിരഞ്ജന്‍ അറ്റന്‍ഷനായി നിന്നു. "മിസ്റ്റര്‍ നിരഞ്ജന്‍, താങ്കളില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ല ഈ മിഷൻ കരണിനെ ഏല്‍പ്പിക്കണമെന്ന നിഗമനത്തില്‍ ഞാന്‍ എത്തിയത്. അത് കരണിനോട് എനിക്ക് അല്‍പ്പം വിശ്വാസക്കൂടുതല്‍ ഉള്ളതുകൊണ്ടാണ്.. പ്ലീസ് റിലാക്സ്..!" പട്ടേല്‍ നിര്‍ദേശിച്ചതും തന്‍റെ അറ്റന്‍ഷന്‍ ഒഴിവാക്കി നിരഞ്ജന്‍ സാധാരണമായി നിന്നു. "ബട്ട് സര്‍....!!" അയാള്‍ എന്തോ പറയാന്‍ ഭാവിച്ചതും പട്ടേല്‍ കൈ ഉയര്‍ത്തി തടയിട്ടു : "നോ നിരഞ്ജന്‍, ഈ കാര്യത്തില്‍ ഒരു ചാന്‍സ് എടുക്കാന്‍ കഴിയില്ല. കരണിനെ ഈ മിഷനില്‍ നിയോഗിക്കണമെന്നത് എന്‍റെ അന്തിമ തീരുമാനമാണ്. മാത്രമല്ല ഒരുകാര്യം എനിക്ക് താങ്കളോട് ഉണര്‍ത്തിക്കേണ്ടതുണ്ട്. ഡിപ്പാര്‍ട്ടുമെന്‍റില്‍ താനും കരണു തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നിരവധി തവണ അനുഭവിച്ചയാളാണ് ഞാന്‍. അപ്പോഴൊക്കെ കരണിനെയാണ് ഞാന്‍ ശാസിച്ചിട്ടുള്ളത്. അയാള്‍ കുറ്റക്കാരനല്ലെങ്കില്‍ പോലും. അതുകൊണ്ട് കരണ്‍ ഈ മിഷന്‍ ഏറ്റെടുത്ത് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ താങ്കള്‍ ഒരിക്കലും അയാള്‍ക്കൊരു ശല്യമാവരുത്. പഴയ പക മനസ്സില്‍ വെച്ചുകൊണ്ട് ഒരു കളിക്കും മുതിരരുത്." "നോ സര്‍, ഞാനെന്തിന് കരണിനെ ശല്യപ്പെടുത്തണം?! എന്‍റെ ജോലി നോക്കി ഞാന്‍ ഒതുങ്ങിക്കൊള്ളാം. അതുപോലെ അവനോടും സര്‍ ഇതുതന്നെ ആവശ്യപ്പെടണം. എന്‍റെ വഴിയില്‍ കുറകെ വരരുതെന്ന് കരണിനോട് സര്‍ തന്നെ ധരിപ്പിക്കണം." നിരഞ്ജന്‍ തന്‍റെ പക്ഷം വെളിപ്പെടുത്തി. "Alright..! അതൊക്കെ എനിക്ക് വിട്ടേക്കൂ. ഞാനത് കൈകാര്യം ചെയ്തുകൊള്ളാം. താങ്കള്‍ക്ക് എതിര്‍പ്പൊന്നുമില്ലെങ്കില്‍ കരണിനെ അസിസ്റ്റ് ചെയ്യാവുന്നതാണ്. നിങ്ങള്‍ രണ്ടുപേര്‍ ഒരു ടീമില്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി വേഗത്തിലാക്കാം. എന്തു പറയുന്നു?!" "അതായത് കരണിന്‍റെ നിര്‍ദ്ധേശങ്ങള്‍ അനുസരിച്ച് ജോലി ചെയ്യുന്ന ഒരു വാലാട്ടി പട്ടിയെ പോലെ! അല്ലേ സര്‍?!" നിരഞ്ജന്‍റെ ചുണ്ടുകള്‍ പുച്ഛത്താല്‍ കോടി നിലകൊണ്ടു. "Hey don't get wrong mister...... ഞാന്‍ പറഞ്ഞതില്‍ അങ്ങനെയൊരു അര്‍ത്ഥമില്ല." "വേണ്ട സര്‍, ഈ ഭൂമിയില്‍ എവിടെയാണെങ്കിലും സര്‍ ഒന്നു വിളിച്ചാല്‍ അവന്‍ ഓടിയെത്തും. എത്ര കടുകട്ടിയായ മിഷന്‍ ആണേലും അതേറ്റെടുത്ത് അവന്‍ വിജയിപ്പിക്കുക തന്നെ ചെയ്യും. ഞാനും കരണും ഒരു ടീമില്‍ വര്‍ക്ക് ചെയ്താല്‍ ശരിയാവില്ല സര്‍. അത് ഡിപ്പാര്‍ട്ടുമെന്‍റിന് ക്ഷീണമാകാന്‍ വഴിയൊരുങ്ങും. സോ ഞാന്‍ എന്‍റെ ജോലി നോക്കി തടസ്സങ്ങളില്ലാതെ മുന്നോട്ടു പൊക്കോളാം. അതായിരിക്കും എല്ലാവര്‍ക്കും നല്ലത്." "Alright.. താങ്കളുടെ തീരുമാനം അതാണേല്‍ ഞാന്‍ എതിര് പറയുന്നില്ല. എന്തായാലും ഈ ഭൂമിയില്‍ എവിടെയെങ്കിലും കരണ്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവനെ തിരിച്ചു കൊണ്ടു വരണമെന്നുള്ളത് ഉറച്ച തീരുമാനമാണ്." "ശരി സര്‍, കാര്യങ്ങള്‍ സാറിന്‍റെ നിയന്ത്രണത്തില്‍ തന്ന മുന്നോട്ടു പോകട്ടെ. ഈ മിഷന്‍ വിജയിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു സര്‍." "താങ്ക്യു മിസ്റ്റര്‍ നിരഞ്ജന്‍. എങ്കില്‍ താങ്കള്‍ പൊയ്ക്കോളൂ. എനിക്ക് ചിലത് ചെയ്തു തീര്‍ക്കാനുണ്ട്." പട്ടേലിന്‍റെ ഉത്തരവ് കിട്ടി നിരഞ്ജന്‍ ഓഫീസ് ഇറങ്ങി അകന്നതും മുന്നിലെ ഇന്‍റര്‍കോമില്‍ വിരലമര്‍ത്തി പട്ടേല്‍ ആവശ്യപ്പെട്ടു : "Sanjana, please come to My office..." അല്‍പ്പ സമയത്തിനകം ഡിപ്പാര്‍ട്ടുമെന്‍റിലെ ബുദ്ധി രാക്ഷസിയായ മുംബൈ യുവതി സഞ്ജന ദത് പട്ടേലിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഏത്ര കടുകട്ടിയായ പ്രോജക്ടും വളരെ മികച്ച രീതിയില്‍ ഹാക്ക് ചെയ്യാന്‍ കഴിവുള്ളവളാണ് സഞ്ജന. റോ ഏജന്‍സിയില്‍ ജോയിന്‍ ചെയ്തിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു. "കാര്യങ്ങളെല്ലാം അറിഞ്ഞു കാണുമല്ലോ സഞ്ജന. ഈ മിഷന്‍ കരണിനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് ഡിപ്പാര്‍ട്ടുമെന്‍റ്." സഞ്ജനയെ നോക്കി പട്ടേൽ പറഞ്ഞു. "𝗪𝗢𝗪...!! Its great decision Sir. കരണ്‍ സാറിനെ കുറിച്ച് നിരവധി കഥകള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ നേരില്‍ കാണാനോ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനോ ഭാഗ്യമുണ്ടായിട്ടില്ല." ആവേശത്തോടെ സഞ്ജന പറഞ്ഞു. "എങ്കില്‍ തയ്യാറായിക്കോളൂ സഞ്ജന. ഈ ഭൂമിയില്‍ കരണ്‍ എവിടെ ഉണ്ടെങ്കിലും നമ്മള്‍ കണ്ടെത്തിയിരിക്കണം. അവനെ ഈ മിഷനിലേക്ക് കൊണ്ടു വരിക തന്നെ വേണം. നമ്മുടെ ടീമിനോട് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ധേശിച്ചോളൂ. ഇനിയുള്ള ഓരോ മിനുട്ടും വളരെ വിലപ്പെട്ടതാണ്." കൈകള്‍ കെട്ടി പട്ടേല്‍ അത് പറയുമ്പോള്‍ ഗൗരവത്തോടെ ഒന്നു മൂളുകയായിരുന്നു സഞ്ജനയെന്ന ബുദ്ധി രാക്ഷസി. ((തുടരും)) രചന : കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ #📔 കഥ