ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aaaAxJb?d=n&ui=v64j8rk&e1=cമന്ത്രകോടി:പാർട്ട് -13🌺💚
നന്ദൻ ചാഞ്ഞു നിന്ന പേരക്കൊമ്പിൽ നിന്നും ഒരു പേരക്ക എത്തി പറിച്ച് അരികിൽ നിന്നവൾക്ക് നൽകി......
അത് കിട്ടേണ്ട താമസം പല്ലവിയത് കടിക്കാ നാഞ്ഞു......
കഴുകിയിട്ട് കഴിക്ക് പല്ലവി..... നന്ദനൊരു ശാസനയോടെ പറഞ്ഞു.......
ഭാമ ആ കാഴ്ചകൾ കണ്ടെങ്കിലും ആ ഭാഗത്തേക്ക് ശ്രദ്ധിക്കാതെ...... അവൾ കുറച്ച് മുന്നോട്ട് നടന്നു..... ഒരരികിലായ് പൂത്തു നിന്ന മുക്കുറ്റി കണ്ടതും അവളാ പൂക്കൾക്കടുത്തേക്ക് തിരിഞ്ഞു.......
ഒരു ഓരം പിടിച്ച് നിറയെ പൂത്ത് കിടപ്പുണ്ട്. കാണാൻ നല്ല ഭംഗിയുണ്ട്......
അതങ്ങനെ നോക്കി നിൽക്കുമ്പോഴാണ് നന്ദൻ അരികിലേക്ക് വന്നു നിന്നത്.......
ഭാമയൊന്ന് തിരിഞ്ഞവനെ നോക്കിയതും
നന്നായ് പഴുത്തൊരു മഞ്ഞ നിറമുള്ള പേരക്ക ഒരു കുഞ്ഞ് ചിരിയോടെ അവൾക്ക് നേരെയവൻ നീട്ടി......
💚
ഭാമ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി.......
വാങ്ങിക്കെടോ തനിക്ക് വേണ്ടി പറിച്ചതാ
ഒരു കുഞ്ഞു ചിരിയോടെ തനിക്ക് നേരെ നീട്ടി പറഞ്ഞതും അവളാ പേരക്ക വാങ്ങി......
നന്ദേട്ടാ...... പിന്നിൽ നിന്നും പല്ലവി ഉറക്കെ വിളിച്ചു....
എന്താ .......
നന്ദൻ പെട്ടന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് ചോദിച്ചു......
ഇങ്ങ് വന്നേ..... ആ ചാമ്പയ്‌ക്ക മരത്തിൽ നിന്ന് കൂടി കുറച്ച് പറിച്ചു തരോ......
എന്റെ ഫേവറേറ്റ് ആണ് പ്ലീസ്......
ആഹ്ഹ് വരുവാ.......
ഭാമയ്ക്കരികിൽ നിന്നവൻ അവൾക്കടുത്തേക്ക് ചെന്നു.......
തന്റെരികിൽ വന്നവനെ ഓരോ കാരണങ്ങൾ പറഞ്ഞു വിളിക്കുന്ന പല്ലവിയെ
ഓർത്ത് ആ നിമിഷം മനസ്സിലൊരു കുശുമ്പ് വരാതിരുന്നില്ല ഭാമയ്ക്ക്.......
പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ
പച്ചക്കറികൾ നട്ടിരിക്കുന്ന ഭാഗത്തേക്ക് അവൾ നടന്നു........
കുറച്ചകലെ നിന്ന് നന്ദന്റെയും പല്ലവിയുടെയും ശബ്ദം കേൾക്കാം
പല്ലവി ഓരോ കാര്യങ്ങൾ പറഞ്ഞും കാണിച്ചും നന്ദന് പിന്നാലെ നടക്കുകയാണ്.....
എപ്പോഴും ബഹളങ്ങളൊന്നുമില്ലാതെ ശാന്തനായ് നടക്കുന്ന നന്ദനെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ഇപ്പോഴാണ്
പല്ലവിയും നന്ദനും നിൽക്കുന്നിടത്തേക്കു നോക്കി ഭാമ ആലോചിച്ചു.....
നന്ദൻ പല്ലവിയുടെ ഓരോ പ്രവർത്തികളും ആസ്വദിക്കുന്നുണ്ട് .........
ഭാമ മെല്ലെ തിരിഞ്ഞു നടന്നു.........
നന്ദനവൾ ഒത്തിരി പ്രിയപ്പെട്ടവളാണ്....
അപ്രധീക്ഷിതമായി അവർക്കിടയിലേക്ക് വന്നതായതു കൊണ്ടാകാം നന്ദനും പല്ലവിയും
ഒരുപോലെ തന്നോട് അടുക്കാത്തതും കൂടെ ചേർക്കാത്തതും.
അവളൊരു നെടുവീർപ്പോടെ ഓർത്തു.....
ശേഷം കടുത്ത ചുവപ്പ് നിറം കൊണ്ട് പരന്നു കിടക്കുന്ന ചീരയിലകളെ നോക്കിയവൾ നിന്നു.....
എന്നാൽ നന്ദൻ അകലെ നിന്നും ഇടക്കിടക്ക് ഭാമയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
അവൾക്കടുത്തേക്ക് പോകണമെന്നുണ്ട്.....
താൻ വിളിച്ചത് കൊണ്ടാണ് അവളും തൊടിയിലേക്ക് വന്നത്. എന്നിട്ടിപ്പോ.......
ഭാമയ്ക്ക് വിഷമമായിക്കാണുമോ??
ഒരു വല്ലായ്മയോടെ അവൻ ആലോചിച്ചു....
ശേഷം പല്ലവിയേയും കൊണ്ട് പിടിച്ച പിടിയാലെ അവൾക്കടുത്തേക്ക് ചെന്നു.
പിന്നീട് അവളെയും കൂടെ ക്കൂട്ടിക്കൊണ്ട് തന്നെ പറമ്പിലെ ഓരോ ഭാഗത്തേക്കും നടന്നു........
ഏറെ നേരം തൊടിയിൽ ചുറ്റിക്കറങ്ങി
ഒരു നേരമെത്തിയാണ് മൂവരും വീട്ടിലേക്ക് ചെന്നത്.......
❤️❤️
വൈകുന്നേരമായപ്പോൾ നന്ദൻ ലൈബ്രറിയിലേക്ക് പോകാനിറങ്ങിയിരുന്നു.
കൂടെ പല്ലവിയും....
നന്ദൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് ഭാമ ഉമ്മറത്തേക്കു വന്നത്.
അപ്പോഴേക്കും വണ്ടി മുറ്റവും കഴിഞ്ഞ്
ചെമ്പരത്തി വേലിക്കലേക്ക് എത്തിയിരുന്നു.
അവർ പോയതും അമ്മ ഉമ്മറപ്പടിയിൽ നിന്ന് അമ്മ അകത്തേക്ക് കയറി....
അവരെങ്ങോട്ട് പോയതാ അമ്മേ.....
പുറകിൽ പല്ലവി ഇരിക്കുന്നത് കണ്ടുകൊണ്ട് അവൾ ചോദിച്ചു.
ലൈബ്രറിയിൽ പോയതാ മോളെ.......
കല്യാണത്തിരക്കുകളിൽ പെട്ട് അവനങ്ങോട്ട് പോകാൻ പറ്റാത്തിരിക്കുകയായിരുന്നല്ലൊ...
പിന്നെ പല്ലവി മോൾക്ക് ഏതൊക്കെയൊ ബുക്ക് എടുക്കണ മെന്ന്....
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അകത്തു നിന്നും ഓടി വന്ന് കയറിയതാ....
പണ്ടുമുതലേ അവളിവിടെ വന്ന് നിൽക്കുന്നതല്ലേ.....
ലൈബ്രറിയിൽ കുറേ കൂട്ടുകാര് പിള്ളേരുണ്ട്....
അവരെയൊക്കെ കണ്ടിട്ട് കൂടി വരാന്ന് പറയുന്നുണ്ടായിരുന്നു ......
ആഹ്ഹ്...... ഭാമയത് കേട്ട് മൂളി....
മഴ വരുന്നുണ്ട് രണ്ടും നേരത്തേ ഇങ്ങ് വന്നാൽ മതിയായിരുന്നു......
അമ്മ അത് പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി
ശേഷം അവർ പോയ വഴിയേ ഒന്ന് നോക്കി
അവളും അകത്തേക്ക് നടന്നു.
തിരിച്ച് മുറിയിലെത്തുമ്പോൾ വല്ലാത്തൊരു മൂകത തോന്നിയവൾക്ക്......
വൈകിട്ട് കുളിച്ച ശേഷം അവളൊരു പഴയ കോട്ടൺ സാരിയാണ് എടുത്തണിഞ്ഞത്
ആ സാരിയുടെ പ്ലീറ്റ് കുത്താത്ത മുന്താണി തോളിലേക്ക് മാടി വച്ചു കൊണ്ട്
നന്ദന്റ കുഞ്ഞു ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകമെടുത്ത് വായിക്കാനായി കസേരയിലേക്കിരുന്നു.......
കുറച്ച് നേരം കഴിഞ്ഞതും ഇരുളടഞ്ഞ കാർമേഘം പുറത്ത് പെയ്തു തുടങ്ങി......
കൂടെ കാറ്റും ....... നല്ല ശബ്ദത്തോടെ ജനൽപ്പാളികൾ തുറന്നടഞ്ഞതും അവളങ്ങോട്ടേക്ക് ചെന്ന് ജനൽപ്പാളികൾ കുറ്റി വച്ചു......
കുറച്ച് നേരമിരുന്ന് വായിച്ചു. പെട്ടന്ന് കരണ്ട് പോയതും ബുക്കടച്ചു വച്ച് താഴേക്കിറങ്ങി ചെന്നു.....
ആറുമണി ആകാറായത് കൊണ്ട് തന്നെ മഴയുടെ മൂടലിൽ പുറത്ത് ഇരുട്ട് വീണു തുടങ്ങി......
നേരെ അമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോ അവിടെ വിളക്കൊരുക്കുന്ന തിരക്കിലാണ്......
തന്നെ കണ്ടപ്പോ അമ്മയൊന്ന് ചിരിച്ചു.....
പുറത്തേ വേലിക്കൽ നിൽക്കുന്ന ചെമ്പരത്തി മരത്തിലെ ചെടികളിൽ നിന്ന് അടർത്തിയ പൂക്കൾ കൊണ്ട് അമ്മയത് നന്നായി ഒരുക്കിയിട്ടുണ്ട്...... കുറച്ച് നേരം അമ്മക്കൊപ്പം കൂടി.....
താനാ വിളക്ക് ഉമ്മറത്ത് കയറി വരുന്നതിന് മുന്നിലായി വയ്ക്കുമ്പോഴായിരുന്ന പുറത്ത് പോയവർ തിരിച്ചു വരുന്നത് കണ്ടത്
രണ്ടുപേരും നന്നായ് നനഞ്ഞിട്ടുണ്ട്......
വണ്ടി ഒരു സൈഡിലേക്ക് നിർത്തിയതും
പല്ലവിചാടിയിറങ്ങി പ്പടികളോടിക്കയറിയിരുന്നു.
രണ്ട് കൈകൊണ്ടും മാറിലേക്ക് പൊതിഞ്ഞു പിടിച്ച കുറച്ച് പുസ്തകങ്ങളുമുണ്ടായിരുന്നു കൈയ്യിൽ......
വണ്ടി സ്റ്റാന്റിട്ടു വച്ച് മുണ്ടൊന്നു കൂട്ടി പിടിച്ച് നന്ദനും ഉമ്മറത്തേക്ക് ഓടികയറി...... മുഴുവൻ നനഞ്ഞാണ് വരവ്.........
ഭാമ വിളക്കിന് മുന്നിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ അകത്തേക്ക് കയറിയ പല്ലവിയെയും കയറി വരുന്ന നന്ദനേയും നോക്കി....
മുന്നിൽ ഭാമയെ കണ്ടതും നന്ദനൊരു നിമിഷമാപ്പടിയിൽ നിന്നു.
ഒരു കോട്ടൺ സാരി ചുറ്റി നെറ്റിയിലൊരു ഭസ്മക്കുറിയും ചാർത്തി വിളക്കിന്റെ സ്വർണം വെളിച്ചത്തിൽ തന്നെ മുഖമുയർത്തി നോക്കുന്നവളിൽ ഒരു നിമിഷം നന്ദന്റെ കണ്ണിടഞ്ഞു.
ഏടത്തി ഒരു ടൗവൽ എടുത്തു തരോ........
പല്ലവി ചോദിച്ചതും... ഭാമ വിളക്കൊന്നു തൊട്ട് തൊഴുത് എഴുന്നേറ്റു.....
ഭാമേ എനിക്ക് കൂടി ഒരെണ്ണം എടുക്കുമോ .......
പല്ലവിയുടെ വിളിയിൽ അവളിൽ നിന്നും കണ്ണുമാറ്റി പതിയെ ഉമ്മറത്തേക്ക് കയറിക്കൊണ്ട് ഭാമയെ നോക്കി യവൻ ചോദിച്ചു.
ഭാമ അകത്തു ചെന്നു രണ്ട് പേർക്കുമായുള്ള
ടൗവലുമായി തിരിച്ചു വന്നു.....
അപ്പോഴേക്കും അമ്മയും ഉമ്മറത്തേക്കെത്തിയിരുന്നു .........
മഴ നനഞ്ഞു വന്നത് കൊണ്ട് ഇരുവരെയും ചെറിയ രീതിയിൽ അമ്മ
ശകാരിക്കുന്നുമുണ്ട്..
എവിടേലും കേറി നിന്നൂടായിരുന്നോ മഴ തോരും വരെ.....
നന്ദനോടായി ചോദിച്ചു.....
അവൻ പല്ലവിയെ ഒന്ന് നോക്കി..... അവളുടെ ഒറ്റ നിർബന്ധത്തിലാ എവിടെയും നിർത്താതെ ഓടിച്ചിങ്ങ് വന്നത്.....
ചെല്ല് രണ്ടുപേരും ചെന്ന് ഡ്രെസ്സ് മാറ്റ്......
ഭാമ നൽകിയ ടവൽ വാങ്ങി തല തോർത്തിക്കൊണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ ഇരുവരോടും അമ്മ പറഞ്ഞു......
പുറത്ത് മഴ കുറച്ച് കൂടി ഊർജ്ജത്തോടെ പെയ്യാൻ തുടങ്ങിയിരുന്നു .......
നന്ദൻ പെട്ടന്ന് തന്നെ റൂമിൽ ചെന്ന് ഈറൻ മാറി ഇറങ്ങി വന്നു.......
അപ്പോഴേക്കും അമ്മ ഇരുവർക്കുമായുള്ള കാപ്പി ഇട്ടിരുന്നു....... ഭാമയാണ് അത് ഇരു ഗ്ലാസുകളിലേക്ക് പകർന്നു നൽകിയത്.
രാത്രി കഴിക്കാനുള്ള ചപ്പാത്തിയും കറിയുമുണ്ടക്കാൻ ഭാമയും അമ്മയും അടുക്കളയിലേക്കു പോകുമ്പോൾ
നന്ദനും എന്തെങ്കിലും സഹായിക്കാനായി ചെല്ലണമെന്നുണ്ടായിരുന്നു പക്ഷേ ഒരുത്തി തന്നെ ഇടം വലം വിടാതെ വാ തോരാതെ സംസാരിക്കുകയല്ലേ.....
പാചകത്തിനിടയിൽ ഭാമയും അമ്മയും ഓരോ കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ച് സമയം പോയതറിഞ്ഞില്ല.......
അമ്മയോട് സംസാരിച്ചു നിന്നപ്പോഴേക്കും നേരത്തേ മനസ്സിലുണ്ടായിരുന്ന എല്ലാ മൂടി ക്കെട്ടലുകളും മാറിയിരുന്നു.....
കഴിച്ചു കഴിഞ്ഞ് അടുക്കളയൊതുക്കാൻ അവളും കൂടെ ക്കൂടി
നന്ദനും പല്ലവിയും മറ്റന്നാൾ പല്ലവി കയറാൻ പോകുന്ന പുതിയ ജോലിയുടെ സംസാരത്തിലാണ്......
അടുക്കളയൊതുക്കി വരുമ്പോൾ കണ്ടിരുന്നുവെങ്കിലും അവിടെ തിരിയാതെ അവൾ നേരെ മുറിയിലേക്ക് നടന്നു
രണ്ടും ചെന്ന് കിടന്നേ.......
അമ്മ ഷുഗറിന്റെയും പ്രഷറിന്റെയും
മരുന്നുകൾ കഴിക്കാനുള്ള ചൂടുവെള്ളവുമായി റൂമിലേക്ക് പോകുന്ന വഴിയേ പറഞ്ഞു......
പോകുവാ ദേവൂമ്മ.....
പല്ലവി പറഞ്ഞു കൊണ്ട് എഴുന്നേറ്റു.......
ഭാമ നേരത്തേ റൂമിലെത്തിയിരുന്നു......
ബാത്‌റൂമിൽ പോയെന്നു ഫ്രഷ് ആയ ശേഷം കിടക്ക നന്നായൊന്നു വിരിച് അതിലേക്ക് അന്ന് കിടന്നതു പോലെ ചുവര് ചേർന്നു കിടന്നു ........
പല്ലവി ഉള്ളത് കൊണ്ട് നന്ദൻ ഇപ്പോഴൊന്നും വരില്ലായിരിക്കും......
അവളൊരു ആലോചനയോടെ കിടന്നു......
അപ്പോ തന്നെയാണ് നന്ദൻ വന്ന് വാതിൽ തുറന്നതും.......
ഭാമ കട്ടിലിൽ ഒരറ്റത്തായി കിടക്കുന്നത് കണ്ടുകൊണ്ട് അകത്തേക്ക് കയറി അവൻ വാതിലടച്ചു.
ബാത്‌റൂമിലൊന്ന് പോയി വന്ന് അവൾക്കരികിലായ് കിടന്നു........
ശേഷം ഭാമയെ നോക്കി.....
ഇപ്പോ കിടന്നതേയുള്ളവൾ ഉറങ്ങിയില്ല.
ഭാമേ......
എന്തോ ചോദിക്കാനെന്നോണം അവൻ വിളിച്ചു.
താൻ ഉറങ്ങിയോ?
ഭാമ പതിയെ തിരിഞ്ഞു കിടന്നു........
ഇല്ലാ.....എന്താ നന്ദേട്ടാ......
തനിക്ക് വിഷമായോ ടോ ഇന്ന്.....
എന്തിന്..... ഭാമ നെറ്റി ചുളിച്ചു.....
അത് പല്ലവി...... അവള് ഹെർട്ട് ചെയ്യുമ്പോലെ എന്തെങ്കിലും........
അവനൊന്നു നിർത്തി.......
പരസ്പരം മനസ്സിലാക്കാൻ സമയം വേണമെന്ന് ഇരുവരും സ്വയം തീരുമാനിച്ചതാണ്.
പക്ഷേ..... ഇന്ന് മാറ്റി നിർത്തപെട്ടത് പോലെ അവൾക്ക് തോന്നിയോ എന്ന ചിന്ത മനസ്സിനെ
അസ്വസ്ഥതമാക്കാൻ തുടങ്ങിയത് കൊണ്ടാണ് ചോദിച്ചത്........
എന്നെ വിഷമിപ്പിക്കാൻ മാത്രം പല്ലവിയൊന്നും പറഞ്ഞില്ലല്ലൊ.......
അവൾ ഈ വീട്ടിലേതു തന്നെയല്ലേ.......
എല്ലാവരോടും ആ സ്വാതന്ത്ര്യവും അവൾക്കുണ്ട്......
ഞാൻ വന്നിട്ട് കുറച്ച് ദിവസമാകുന്ന
മല്ലേയായുള്ളൂ.....
അടുത്തിടപെഴുകി വരാൻ സമയമെടുക്കുമായിരിക്കും ...... അതൊന്നും ഓർത്ത് വിഷമിക്കുന്ന ആളല്ല ഞാൻ......
ഭാമ പറഞ്ഞു.......
ഭാമയതിനെ തെറ്റായ് എടുത്തില്ല എന്ന സമാധാനത്തോടെ നന്ദൻ അവളെ ത്തന്നെ നോക്കി ക്കിടന്നു......
നന്ദേട്ടൻ ഇതെന്താ ചോദിച്ചത്.....
തന്നോടിത് ചോദിക്കണമെന്നുണ്ടായിരുന്നു ചോദിച്ചു..... അത്രേയുള്ളൂ.......
നാളെ മുതൽ താൻ ട്യൂഷൻ സെന്ററിൽ പോകുന്നുണ്ടോ?
ഹ്മ്മ്മ് പോണം.... എന്റെ പൊഷൻസ് പെന്റിങ്ങാണ്......
ഭാമ പറഞ്ഞു.....
ഞാൻ മറ്റന്നാൾ മുതലേ വരൂ.....
താൻ അമ്മയുടെ കൂടെ നാളെ ചെല്ല് കേട്ടോ.....
ഹ്മ്മ്മ്.......
ഒന്ന് മൂളുകൊണ്ട് ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി
ഭാമ തിരിഞ്ഞു കിടന്ന് കണ്ണുകളടച്ചു......
കുറച്ച് നേരം കഴിഞ്ഞതും പെയ്തു നിന്ന മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി.......
പതിയെ നന്ദനും കണ്ണുകളടച്ചു...
💚💚💚💚💚💚
പിറ്റേന്ന് രാവിലെ ഭാമ എഴുന്നേറ്റു അമ്മയ്‌ക്കൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകാമെന്നു കരുതി വേഗം റെഡിയാകുമ്പോഴായിരുന്നു മുറ്റത്തൊരു പോലീസ് ജീപ്പ് ഒരിരപ്പോടെ വന്നു നിന്നത്.
തുടരും.💚🌺
കണ്ണൂർകാരൻ ❤️❤️❤️❤️
#✍ തുടർക്കഥ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ