Jamsheena Faisal
1.4K views
ഉടമ്പടി കല്ല്യാണം...💕𝟬𝟵 ✍️Jamsheena "ഡി... നീയെന്താ പറഞ്ഞേ... വിവാഹമോ...?"അമ്മായി വൈഗക്ക് മുന്നിലേക്ക് പാഞ്ഞെന്ന പോലെ വന്നു നിന്നു... "അതേ... വിവാഹം തന്നെ... അതിന്റെ കൂലിയാണ് നേരത്തെ എണ്ണി തന്നത്... തന്നപ്പോൾ എന്താ എവിടെന്ന എന്ന ചോദ്യമൊന്നും ഉണ്ടായില്ലല്ലോ... ഹും എങ്ങനെ ചോദിക്കാനാണല്ലേ... അപ്പോഴേക്കും മോന് വിളിച്ച് പറയാഞ്ഞിട്ട് ധൃതി ആയില്ലേ..."വൈഗയുടെ സംസാരത്തിൽ പുച്ഛം നിറഞ്ഞു. "വൈഗേ നീ മുന്നും പിന്നും നോക്കാതെ കാര്യങ്ങൾ തീരുമാനിക്കരുത്... വിവാഹം എന്നത് കുട്ടിക്കളിയാണെന്നാണോ നിന്റെ വിചാരം..."എന്തോ അവളോട് എത്ര തന്നെ ദേഷ്യം ഉണ്ടെങ്കിലും അവൾ പറഞ്ഞ കാര്യം അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. "ഞാൻ നന്നായി ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ് അതിൽ മാറ്റവും ഇല്ല... എന്തായാലും ഇവിടെ കിടന്ന് കല്യാണം കഴിക്കാതെ പ്രസവിക്കുന്നതിലും നല്ലത് ഈ കാര്യമാണ്.. അവസാന വാക്കുകൾ അജയനെ തറപ്പിച്ചു നോക്കി കൊണ്ടാണ് വൈഗ പറഞ്ഞത്... അത്രക്കും ഓരോ രാത്രിയും അവളെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു... ഇത്രയും വർഷം തന്റെ ശരീരം സംരക്ഷിച്ചു പിടിച്ചു നിന്നത് എനിക്കും എന്റെ ഈശ്വരനും മാത്രമേ അറിയൂ... കണ്ണൊന്നടക്കാൻ തന്നെ ഭയമാണ്...അവന്റെ വൃത്തികെട്ട കൈകൾ ശരീരത്തിലൂടെ ഇഴയുന്നുണ്ടെന്ന് തോന്നും... എവിടേലും ഓടിപ്പോകാൻ തോന്നിയിട്ടുണ്ട്... പക്ഷെ അവിടേയും ഭയമാണ്... ഒരു പെണ്ണ് ഒറ്റക്കയാൽ കൊത്തിവലിക്കാൻ നിൽക്കുന്ന ആൾക്കാറുള്ള നമ്മുടെ സമൂഹത്തിൽ അതിനും ഭയമാണ്... എന്നായാലും നമുക്ക് മരണമുണ്ട്... പക്ഷെ അത് ആ രീതിയിൽ ആകരുതെന്നാണ് എന്റെ എന്നുമുള്ള പ്രാർത്ഥന... "ഡി... നീയെന്താ പറഞ്ഞത്..."അജയൻ നിലത്ത് നിന്നും എഴുന്നേറ്റ് വേഗതയിൽ അവൾക്കടുത്തേക്ക് പാഞ്ഞു കൊണ്ട് വന്നതും... "തൊട്ട് പോകരുതെന്നെ... നിന്റെ വൃത്തികെട്ട കൈ എന്റെ ശരീരത്തിൽ എങ്ങാൻ പതിഞ്ഞാൽ... അരിഞ്ഞു കളയും ഞാൻ നിന്റെ ആണത്തം..."അവന് നേരെ വിരൽ ചൂണ്ടി ഒരു ഭ്രാന്തിയെ പോലെ അലറിയതും അജയനും ചിറ്റയും തരിച്ചു നിന്നു.... തങ്ങൾ എന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നിൽക്കുന്ന വൈഗയിൽ നിന്നും ഒരുപാട് മാറ്റം വന്നപോലെ... അവളുടെ ഇങ്ങനൊരു ഭാവം ആദ്യമാണ്..എന്തൊക്കെ തന്നെ അവളെ കുറ്റപ്പെടുത്തിയാലും അതിര് വിട്ടൊന്നും അവൾ ഇതുവരെ സംസാരിച്ചിട്ടില്ല.. "നീയൊക്കെ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ നിന്നിരുന്ന വൈഗയെ നിങ്ങൾക്കറിയുള്ളു... ഇനി എനിക്ക് മുന്നും പിന്നും നോക്കാനില്ല... എന്റെ തനുവിന് വേണ്ടിയാണ് ഞാൻ ഇതെല്ലാം സഹിച്ചു നിന്നത്... ഇന്ന് അവൾക്ക് വേണ്ട പൈസയെല്ലാം ഞാൻ റെഡിയാക്കിയിട്ടുണ്ട്... ബാക്കി ഓപ്പറേഷൻ കഴിഞ്ഞാൽ ഞാൻ തന്നെ കൊണ്ട് വന്നടക്കും...ഞാൻ ചിറ്റക്ക് കൊടുത്തതിൽ നിന്നും ആർക്കെങ്കിലും കയ്യിട്ട് വാരി തിന്നാമെന്ന് ഉദ്ദേശമുണ്ടെങ്കിൽ... ആ പൈസ ഞാൻ തന്നെ കയ്യിൽ കരുതിക്കോളാം..."അവസാനം താക്കീത് പോലെയാണ് വൈഗ പറഞ്ഞത്... അത്രക്കും അവൾക്ക് അവിടെയുള്ള ജീവിതം മടുത്തു പോയിരുന്നു... "ഏയ്‌.. അതൊന്നും വേണ്ട വൈഗേ... അമ്മായി തന്നെ സൂക്ഷിച്ചോളാം... ഒരു നാറിക്കും ആ പൈസ കൊടുക്കില്ല..."അവളെ തലോടി അജയനെ ഒന്ന് നോക്കി ചിറ്റ പറഞ്ഞു.. അതിന് വൈഗയോന്ന് അമർത്തി മൂളി കൊണ്ട് ബാത്‌റൂമിലേക്ക് കയറി പോയി.. ദേ തള്ളേ... കിട്ടിയ അവസരത്തിന് എനിക്കിട്ട് പണിയാൻ നോക്കിയാൽ ഉണ്ടല്ലൊ എന്നേ പെറ്റതാണെന്നൊക്കെ ഞാനങ്ങു മറക്കും..."അജയൻ മുറുകിയ സ്വരത്തോടെ പറഞ്ഞു. "എടാ... ഇപ്പോൾ അവളോട് അങ്ങനെ പറയുന്നതാണ് നല്ലത്... നീ കേട്ടില്ലേ കൈലാസത്തിൽ സിദ്ധാർഥൻ  .... അവനാരാണെന്ന നിന്റെ വിചാരം... അവനിവളെ കെട്ടിയാൽ ആ പേരിൽ അവന്റെ കയ്യിൽ നിന്നും നമുക്ക് കുറച്ചു കാശ് പിടുങ്ങാം... എങ്ങനെ...?അവർ ചോദ്യ രൂപേണ തന്റെ കണക്ക് കൂട്ടലുകൾ പറഞ്ഞു നിർത്തി... "എങ്ങനെ...?"കാശെന്ന് കേട്ടപ്പോൾ അജയനും ബാക്കി കൂടെ കേൾക്കണമെന്ന് തോന്നി... "നമ്മൾ ഇവൾടെ കല്യാണം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞാൽ ഇവനെ ഈ സിദ്ധാർഥനെ പോയി കാണണം... എന്നിട്ട് ഇവള്ടെ അമ്മയുടെ ചരിത്രം എല്ലാം അങ്ങോട്ട് പറയണം...അവര് നല്ല തറവാട്ടുകാരാണ് ...വന്നു കയറിയ പെണ്ണിന്റെയും അവള്ടെ അമ്മയുടേയും കഥകൾ എല്ലാം അറിയുമ്പോൾ അവരൊന്ന് ചിന്തിക്കും... അവിടെ നമ്മൾ നമ്മുടെ ബുദ്ധി ഉപയോഗിക്കണം... ഇതൊന്നും ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല ഞങ്ങൾ ചോദിക്കുന്ന കാശ് തന്നാൽ ഇതൊന്നും ആരും അറിയാതെ സൂക്ഷിച്ചോളാം എന്ന് പറയണം... അതിലവർ വീഴും..."അവരെന്തോ കാര്യം പോലെ പറഞ്ഞു നിർത്തിയതും അജയൻ അവരെ കഴുത്തു ഞെരിക്കുന്നത് പോലെ കാണിച്ചു... "കണ്ണിൽ കണ്ട ഊള സീരിയലുകൾ എല്ലാം കണ്ട് ഐഡിയയുമായി ഇറങ്ങിരിക്കാണ് പരട്ട തള്ള..."അവൻ കലിയോടെ പറഞ്ഞു കൊണ്ട് മുണ്ടും മടക്കി കുത്തി അവിടെ നിന്നും പോയി... "ഓഹ്... നമ്മൾ പറഞ്ഞതൊന്നും അവന് പിടിച്ചില്ല..." അമ്മായി ഇതുവരെ പോയില്ല... "ബാത്‌റൂമിൽ നിന്നും ഇറങ്ങിയ വൈഗ ചോദിച്ചു. "ആ.. പോയി.. മോളേ... പോയി... അവരൊന്ന് പതറി പരുങ്ങി കൊണ്ട് പറഞ്ഞു വേഗം മുറിയിൽ നിന്നും പുറത്തേക്ക് പോയി... ************************** "സിദ്ധു.... മോനേ..."മുറിക്ക് പുറത്ത് നിന്നും അമ്മയുടെ ശബ്ദം കേട്ടതും ഫ്രഷായി വസ്ത്രം മാറുകയായിരുന്ന സിദ്ധു വേഗം ബനിയൻ കഴുത്തിലൂടെ ഇട്ടുകൊണ്ട് വാതിലിനരികിലേക്ക് നീങ്ങി... "സിദ്ധാർഥൻ സാറെ...."അവന്റെ പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവിടെ നിൽക്കുന്ന സെർവെൻറ്റും വാതിലിൽ കൊട്ടി കൊണ്ട് വിളിച്ചതും അവൻ വേഗം വാതിൽ തുറന്നു.. "ഞാൻ ഫ്രഷാവായിരുന്നു..."വാതിൽ തുറന്നതേ അവൻ പറഞ്ഞു. "മ്മ്"അമ്മ പതിയെ ഒന്ന് മൂളി... "ചേച്ചി പോയി കടുപ്പത്തിൽ ഒരു കോഫി എടുക്ക്.. അമ്മയെ ഞാൻ കൊണ്ടുപോയിക്കോളാം ഉമ്മറത്തേക്ക്..."അവൻ ചേച്ചിയുടെ കയ്യിൽ നിന്നും വീൽ ചെയർ വാങ്ങി കൊണ്ട് പറഞ്ഞതും അവിടെ സഹായത്തിനു നിൽക്കുന്ന ജാനകി ഒരു പുഞ്ചിരി അവന് നൽകി അടുക്കളയിലേക്ക് പോയി... അവൻ അമ്മയുടെ വീൽ ചെയറും ഉരുട്ടികൊണ്ട് ഉമ്മറത്തേക്ക് നടന്നു... ഇത് സിദ്ധാർഥൻ.... കൈലാസം വീട്ടിൽ ദാമോധരന്റെയും സീതലക്ഷ്മിയുടെയും ഒരേയൊരു പുത്രൻ... അച്ഛൻ ദാമോദരൻ ബിസിനസിൽ വന്ന വമ്പൻ തകർച്ചയിൽ ആത്മഹത്യ ചെയ്തു...ഒപ്പം ഉണ്ടായിരുന്നവർ കൊന്നതാണെന്നും ആളുകൾ പറയുന്നുണ്ട്...കാരണം കാറിൽ വിഷം കുടിച്ച നിലയിൽ ആണ് കണ്ടെത്തിയത്... അതും ഒഴിഞ്ഞൊരു സ്ഥലത്ത് രണ്ട് ദിവസം കഴിഞ്ഞ്...അതിൽ മനം നൊന്ത് അമ്മ യമുന കുഴഞ്ഞു വീണു... ഇതെല്ലാം സിദ്ധു പ്ലസ് വൺ പഠിക്കുമ്പോൾ ആണ് നടക്കുന്നത്... അന്ന് മുതൽ ജീവിതം എന്തെന്ന് അവൻ പഠിച്ചു... അമ്മയുടെ ആങ്ങളമാരുടെ സഹായം കൊണ്ട് പഠിപ്പ് പൂർത്തിയാക്കി... അച്ഛൻ മരിക്കുമ്പോൾ സമ്പാദ്യമായിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല... കുറച്ചു കടങ്ങൾ അല്ലാതെ... ഇന്ന് കേരളത്തിലെ തന്നെ മികച്ച ബിസിനസ് മാൻ ആണ് സിദ്ധാർഥൻ... ഇന്നീ കാണുന്ന നിലയിൽ അവനെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... "അമ്മക്ക് ഈ ഇരുപ്പ് മടുപ്പ് തോന്നിക്കുന്നില്ലേ..."സിറ്റൗട്ടിൽഅമ്മയെ കൊണ്ടിരുത്തി അവനും അമ്മക്കരികിൽ താഴേ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു കൊണ്ട് അമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി.. "നിന്റെ അച്ഛൻ മരിച്ചപ്പോൾ ജീവിതം തന്നെ മടുത്തു എന്ന് തോന്നിയപ്പോൾ അല്ലേ അമ്മ ഈ അവസ്ഥയിൽ ആയത്... അപ്പോൾ ചിലപ്പോൾ ദൈവം കരുതിക്കാണും ഒന്നായിട്ട് ഒരുമിച്ചങ്ങു ഉയിർ എടുക്കത്തെ പതിയെ പതിയെ എടുക്കാം എന്ന്..."അത്‌ പറയുമ്പോൾ അമ്മയുടെ മുഖത് നിർവികാരത നിറഞ്ഞു... സിദ്ധു പിന്നൊന്നും ചോദിച്ചില്ല... അപ്പോഴേക്കും ചായയും ആയി ജാനകി ചേച്ചിയും എത്തി... ഇരുവരും ചായ കുടിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മുറ്റത്തേക്ക് പരിചമുള്ള ഒരു കാർ വന്നു നിന്നതും സിദ്ധു എഴുന്നേറ്റു... കാറിൽ നിന്നും ഇറങ്ങിയ അമ്പത് വയസ്സിനോടടുത്ത ആൾ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി സിദ്ധുവിനും അമ്മക്കും അരികിലേക്ക് വന്നതും കാര്യം മനസ്സിലായെന്ന പോലെ സിദ്ധു കുറ്റം ചെയ്ത കുറ്റവാളിയെ പോലെ തലതാഴ്ത്തി... "എന്റെ ഓപ്പോളിൽ നിന്നും ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചില്ല..."അയാളുടെ മുഖത് ദേഷ്യവും പരിഭവവും എല്ലാം ഒരു പോലെ തെളിഞ്ഞു... "നീയെന്താ പീതാംബര ഈ പറയുന്നത്... ഞാനെന്ത് ചെയ്തൂന്നാ..." "വേണ്ട ഓപ്പോളേ... നിങ്ങളൊക്കെ ഇപ്പോൾ വലിയ ആളുകൾ അല്ലേ... അതുകൊണ്ടല്ലേ ഈ പാവപ്പെട്ട ഞങ്ങളോട് ഇവന്റെ വിവാഹമാണെന്ന് പോലും പറയാതിരുന്നത്..." "വിവാഹമോ... ആരുടെ... സിദ്ധുവിന്റെയോ... നീ എന്തൊക്കെ പിച്ചും പേയും ആണും പറയുന്നത്..." അമ്മയുടെ ശബ്ദത്തിലുള്ള ഗൗരവം മനസ്സിലായതും സിദ്ധു പതിയെ ഉള്ളിലേക്ക് വലിയാൻ ശ്രമിച്ചു... ************************** Part 10 "സിദ്ധു... നീയെങ്ങോട്ടാ..."അമ്മയുടെ വിളിയിൽ സിദ്ധു പിന്നൊരടി അനങ്ങിയില്ല...അവൻ അമ്മക്കരികിലേക്ക് തന്നെ വന്നു.. "എന്താ ഏട്ടൻ പറയുന്നത്... നിന്റെ വിവാഹമോ... അതും എന്നേ അറിയിക്കാതെ..."അവരുടെ വാക്കുകളിലെ ഗൗരവം അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു... "എന്താ ഒപ്പേ ഞാനീ കേൾക്കുന്നത്... ഓപ്പ അറിയാതെയാണോ ഇവൻ..." "ഞാൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ഇങ്ങനെ സംസാരിക്കുമോ പീതംബര... നീ ഇവിടെ വന്നു ഇത് പറയുമ്പോഴാണ് ഞാൻ തന്നെ കാര്യം അറിയുന്നത്.. ഞാൻ ഈ കേട്ട കാര്യം സത്യമാണോ സിദ്ധു..."അവർ വീണ്ടും ചോദ്യം ആവർത്തിച്ചതും അവന് എന്ത് പറഞ്ഞു അമ്മയെ മനസ്സിലാക്കണം എന്നൊരു പിടിയും കിട്ടിയില്ല... കാരണം... താൻ ചെയ്ത് വെച്ചിരിക്കുന്ന പ്രവൃത്തി അറിഞ്ഞാൽ ഈ വീട്ടിൽ നിന്ന് തന്നെ അമ്മ അടിച്ചിറക്കും... "അത്... അമ്മേ.. ഞാൻ..." "സിദ്ധു... നിന്റെ ന്യായീകരണങ്ങൾ ഒന്നും എനിക്ക് കേൾക്കേണ്ട... സത്യം സത്യമായി ഇങ്ങോട്ട് പറഞ്ഞാൽ മതി... എന്റെ മോൻ അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നോട് ചോദിക്കാതെ ചെയ്യാൻ മാത്രം ആയോ എന്നൊന്ന് എനിക്ക് അറിയണമല്ലോ..."അവരിൽ സിദ്ധുവിനോടുള്ള അമർഷവും നീരസവും ഒരുപോലെ നിറഞ്ഞു... "അമ്മേ... അങ്ങനൊന്നും അല്ല.. ഞാൻ അമ്മയോട് ചോദിക്കാതെ ഒന്നും ചെയ്യുകയും ഇല്ല... ഇത് അവളുടെ വീട്ടിലെ സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്... അവർക്ക് അവൾക്ക് ഞാനുമായുള്ള റിലേഷൻ തന്നെ ഇഷ്ടമല്ല... അവിടെ നിൽക്കാൻ പറ്റാത്ത സാഹചര്യം കൊണ്ടാണ്... അത് ആരെങ്കിലും അറിഞ്ഞാൽ കല്യാണം മുടങ്ങുമോ എന്ന് കരുതിയാണ് ഞാൻ..."സിദ്ധു വായിൽ വന്ന കള്ളം തട്ടിവിട്ടു... തന്റെ അമ്മയോട് കള്ളം പറയുന്നതിൽ മനസ്സിൽ കുറ്റബോധം ഉണ്ടെങ്കിലും ഇപ്പോൾ തന്റെ നിലനിൽപ്പിന് ഇത് അനിവാര്യമാണ്... അതുമല്ല തന്റെ ഉദ്ദേശമൊന്നും അമ്മയോട് പറയാനും പറ്റില്ല... പറഞ്ഞാൽ ഇപ്പോൾ ഈ കാണുന്ന മുഖമായിരിക്കില്ല... "ഞാൻ നിനക്ക് അന്യൻ ആണോടാ... എന്നോട് പോലും പറയാതിരിക്കാൻ മാത്രം... നിന്റെ ഏതെങ്കിലും കാര്യത്തിന് ഞാൻ ഇന്നുവരെ എതിര് നിന്നിട്ടുണ്ടോ..."അവൻ പറഞ്ഞത് കേട്ടപ്പോൾ അവരിൽ അരിശം നിറഞ്ഞിരുന്നു... "അവനോടിങ്ങനെ ചാടി കടിക്കാതെ ഓപ്പേ...ഇപ്പോഴുള്ള പിള്ളേരുടെ കാര്യമൊക്കെ ഇങ്ങനെ തന്നെയാ... കെട്ടി കഴിഞ്ഞു ചിലപ്പോൾ ഒരു കൊച്ചും ആയേ നമ്മൾ അറിയൂ.. ഇതിപ്പോൾ അതൊന്നും ഉണ്ടായില്ലല്ലോ...അതിന് മുന്നേ അറിഞ്ഞല്ലോ... എന്നാലും എന്റെ സിദ്ധു ഞങ്ങളോടൊന്നും ഒരു സൂചന പോലും നൽകാതെ..."ആദ്യം പെങ്ങളോടും പിന്നെ സിദ്ധുവിനോടുമായി പറഞ്ഞു അയാൾ... "മാമേ...  ഞാനെന്താ കൊച്ച് കുട്ടി വല്ലതും ആണോ... എന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള പക്വതയും പ്രാപ്തിയും എല്ലാം എനിക്കുണ്ട്... അതില്ലെങ്കിൽ ഞാൻ ഒരു കമ്പനിയുടെ എം ഡി സ്ഥാനത്ത് ഇരിക്കില്ലല്ലോ..."അമ്മാവന്റെ സംസാരത്തിൽ അവന് ചെറുങ്ങനെ ദേഷ്യം വന്നുതുടങ്ങിയിരുന്നു... "അത്‌ ഞങ്ങൾക്കെല്ലാം അറിയാം... അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു കാര്യം സംഭവിക്കാൻ പോകുന്നത്... ഇനി എനിക്കൊരു കാര്യം പറയാനുണ്ട്..."അമ്മ അവസാന വാക്കെന്ന പോലെ പറഞ്ഞതും സിദ്ധു കാര്യം അറിയാനായി അമ്മയെ തന്നെ ശ്രദ്ധിച്ചു. "എനിക്ക് നാളെ തന്നെ നീ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയെ പോയി കാണണം... " "അമ്മേ..."അവരുടെ വാക്കുകളിലെ ദൃഡത തിരിച്ചറിഞ്ഞതും അവൻ അറിയാതെ വിളിച്ചു പോയി... ************************** റിവ്യൂ &റേറ്റിംഗ് പ്ലീസ്... #നോവൽ #തുടർകഥ #തുടർകഥ #📙 നോവൽ #💔 നീയില്ലാതെ #💞 പ്രണയകഥകൾ