തുടർകഥ

36 Posts • 3M views
Meri
2K views 21 days ago
Part 3 b അന്തമില്ലാത്ത വരികൾ - സഖിയുടെ സഖാവ് - അതേ നിമിഷം തന്നെയായിരുന്നു ദേവ് അവിടേക്ക് എത്തിയത്. കണ്ണുകൾ അറിയാതെ ലക്ഷ്മിയിലേക്കെത്തി. അതേ സമയം ലക്ഷ്മിയും അവനെ നോക്കി. പേടിയോടെ ലക്ഷിമി പെട്ടന്ന് തന്നെ തല താഴ്ത്തി. “നിയ … ഇത് ഞങ്ങളിലെ അഞ്ചാമൻ ദേവ്,” അലി ദേവിനെ പരിചയപ്പെടുത്തി. “ഇത് എന്റെ ഫ്രണ്ട് ലക്ഷ്മി,” നിയയും ഒട്ടും വിട്ടുകൊടുക്കാതെ പറഞ്ഞു. കുസൃതിയോടെ ഉള്ള അവളുടെ മറുപടിയിൽ എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. നിങ്ങളെല്ലാരും ഇവിടെ നിൽക്കുകയാണോ? ഇന്നത്തെ മീറ്റിങ്ങിന്റെ കാര്യങ്ങൾ തീരുമാനിക്കണ്ടേ?” ദേവ് എല്ലാവരെയും നോക്കി ചോദിച്ചു. അയ്യേ… അതങ്ങ് മറന്നുപോയല്ലോ!” അലി ചിരിച്ചുകൊണ്ട് പറഞ്ഞു. ബാക്കിയുള്ളവരെല്ലാം മാവിൻചുവട്ടിൽ എത്തിയിട്ടുണ്ട്. നമുക്ക് അങ്ങോട്ട് പോയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം,” ദേവ് എല്ലാവരെയും നോക്കി പറഞ്ഞു. അവർ ഒരുമിച്ചു മാവിൻ ചുവട്ടിലേക് നടന്നു. സഖാക്കളേ, ഇന്ന് വൈകുന്നേരം നാല് മണിക്ക് എസ്.എഫ്.ഐയുടെ പാർട്ടി ഓഫീസിൽ നവാഗതർക്കായി ഒരു പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടി മെമ്പർഷിപ്പിനെക്കുറിച്ചും കോളേജിലെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ യോഗം. എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.” ലാൽ സലാം, സഖാക്കളേ!” ദേവ് പറഞ്ഞു. ലാൽ സലാം!” ഒരേ സ്വരത്തിൽ എല്ലാവരും മറുപടി നൽകി. അപ്പോഴായിരുന്നു കോളേജ് ബെൽ മുഴങ്ങിയത്. “ അത് കേട്ടതോടെ എല്ലാവരും പല ഭാഗങ്ങളിലായി പിരിഞ്ഞു. ലക്ഷ്മിയും നിയയും ഓരോ വിശേഷങ്ങൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ക്ലാസിലേക്കുള്ള വഴിയിലൂടെ നടന്നു. അടഞ്ഞുകിടന്ന ക്ലാസ്‌റൂമിന്റെ വാതിൽ തുറന്ന് ലക്ഷ്മിയും നിയയും അകത്തേക്ക് കയറി. ബാഗുകൾ ബെഞ്ചിൽ വെച്ചു. അവർ സീറ്റിൽ ഇരുന്നതിന് പിന്നാലെ തന്നെ റഷീദ് സാറും ക്ലാസിലേക്ക് എത്തി. ഗുഡ് മോണിംഗ്, സാർ,” വിദ്യാർത്ഥികൾ ഒരുമിച്ച് അഭിവാദ്യം ചെയ്തു. ഗുഡ് മോണിംഗ്,” പുഞ്ചിരിയോടെ മറുപടി പറഞ്ഞ ശേഷം സാർ പറഞ്ഞു. ഇന്ന് സെമിനാർ ഹാളിൽ ഒരു പേപ്പർ പ്രസന്റേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടി മൂന്ന് മുപ്പത് വരെ തുടരും. തുടരും part c #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #തുടർകഥ #prathilipi
13 likes
3 shares
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ ബിരിയാണി – Chapter 3 (Sequel of ബിരിയാണി Series, കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കോടതിവിധിയുടെ പകർപ്പ് വന്ന് വീണപ്പോൾ ഇൻസ്‌പെക്ടർ നിസാറിന്റെ മുഖത്ത് ഒരു വിചിത്രമായ ആശ്വാസമായിരുന്നു. “ ഹോ വയ്യാവേലി ഒഴിഞ്ഞു സന്തോഷം “ അയ്യാൾ പിറുപിറുത്തു സന്ധ്യയും ഗീതയും ഇനി കേവലം രണ്ട് കുറ്റവാളികളല്ല, നിയമത്തിനും ശിക്ഷയ്ക്കുമപ്പുറം നിൽക്കുന്ന രണ്ട് മാനസിക വിഭ്രാന്തിയുടെ രൂപങ്ങളാണ്. സെൻട്രൽ ജയിലിന്റെ കൽപ്പടവുകളിൽ നിന്ന് അവരെ കയറ്റി അയച്ചത് മലയോര ഗ്രാമത്തിന്റെ അതിർത്തിയിലുള്ള, കാടുകൾ അതിരിടുന്ന 'സെന്റ് തെരേസാസ് മെന്റൽ ഹോസ്പിറ്റൽ എന്ന പഴയ ബ്രിട്ടീഷ് കാലത്തെ കോട്ടപോലെയുള്ള കെട്ടിടത്തിലേക്കായിരുന്നു. ചുവരുകളിൽ ഈർപ്പത്തിന്റെ പച്ചപ്പും, എപ്പോഴും മരുന്നുകളുടെ മനംപുരട്ടുന്ന ഗന്ധവും മായാതെ നില്‍ക്കുന്ന ഇടം. പുറംലോകത്ത് നിന്ന് തികച്ചും ഒറ്റപ്പെട്ട, വൻമതിലുകളുള്ള ആ തടവറയ്ക്കുള്ളിൽ സന്ധ്യയും ഗീതയും എത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷത്തിന് ഒരു അസ്വാഭാവികമായ തണുപ്പുണ്ടായിരുന്നു. കയ്യിലെ ലോഹച്ചങ്ങലകളുടെ കിലുക്കത്തോടെ നടക്കുമ്പോഴും സന്ധ്യയുടെ നാസാരന്ധ്രങ്ങൾ വായുവിൽ തിരഞ്ഞത് ഒരേയൊരു ഗന്ധം മാത്രമായിരുന്നു. പക്ഷേ, അവിടെയുണ്ടായിരുന്നത് കേവലം മരണത്തിന്റെ മാന്ദ്യവും കട്ടിയുള്ള മരുന്നുകളുടെ മണവും മാത്രം. "ഇവിടെ ഇരിക്ക് രണ്ടും..." ചീഫ് അറ്റൻഡന്റ് അലി ഉയർന്ന ശബ്ദത്തിൽ അലറി. ഭീമാകാരനായ ശരീരവും, വെട്ടേറ്റ പാടുള്ള മുഖവുമുള്ള അലി ആ ആശുപത്രിയിലെ ക്രൂരതയുടെ മുഖമായിരുന്നു. കൈയ്യിലുള്ള വണ്ണമുള്ള തടിയൻ ലാത്തി ചുവരിലടിച്ച് അയാൾ ആജ്ഞാപിച്ചു. " ഇവിടെ നിയമം ഞാൻ പറയുന്നതാണ്. ഇവിടുത്തെ ചുവരുകൾക്ക് പോലും കാതുണ്ട്, അത് മനസ്സിൽ വെച്ചാൽ നിനക്കൊക്കെ നല്ലത്!" സന്ധ്യ അലിയുടെ മുഖത്തേക്ക് നോക്കിയില്ല. അവളുടെ കണ്ണുകൾ താഴെ വീണു കിടന്ന ചെറിയൊരു എറുമ്പിൻ കൂട്ടത്തിലേക്ക് തറഞ്ഞുനിൽക്കുകയായിരുന്നു. എറുമ്പുകൾ എന്തോ ഒരു ഭക്ഷണക്കഷണം വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ആ കാഴ്ച അവളുടെ ഉള്ളിൽ വീണ്ടും ആ പഴയ ശാപത്തെ ഉണർത്തി—ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോർഡർ വിശപ്പിന്റെ വിഷത്തേൾ അവളുടെ വയറ്റിനുള്ളിൽ വീണ്ടും ഇഴഞ്ഞു തുടങ്ങി. "നിനക്ക് എന്താടി ചെവി ഇല്ലേ?" അലി ലാത്തികൊണ്ട് സന്ധ്യയുടെ തോളിൽ ശക്തമായി കുത്തി. ഗീത പതുക്കെ തലയുയർത്തി അലിയെ നോക്കി. കട്ടിക്കണ്ണടയ്ക്ക് പിന്നിലെ അവളുടെ കണ്ണുകളിൽ ഒരു തണുത്ത മിന്നലുണ്ടായി. "സാർ, പതുക്കെ സംസാരിക്ക്... അവൾക്ക് വിശന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും മനസ്സിലാവില്ല...." അലി പരിഹാസത്തോടെ ഉറക്കെ ചിരിച്ചു. "ഭ്രാന്ത്! ഭ്രാന്തികളുടെ ഓരോ കാര്യം!" അയാൾ അവർ രണ്ടുപേരെയും സെൽ നമ്പർ 13-ലേക്ക് തള്ളിയിട്ട് വലിയ ഇരുമ്പുകതക് പൂട്ടി. …… ആ വാർഡിൽ അവർ രണ്ടുപേർ മാത്രമായിരുന്നില്ല. തൊട്ടടുത്ത സെല്ലുകളിൽ അവിടുത്തെ അസ്വസ്ഥജനകമായ നിശബ്ദതയെ മുറിച്ചുകൊണ്ട് ചില ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഒന്നാമത്തെയാൾ ജയൻ പഴയ ഏതോ നാട്ടുരാജാവിന്റെ വംശാവലിയിൽ പെട്ടവനാണെന്ന് സ്വയം വിശ്വസിക്കുന്നയാൾ. ദിവസവും 24 മണിക്കൂറും അയാൾ ചുവരിലെ വിടവുകളിലൂടെ ആർക്കോ ആജ്ഞകൾ നൽകിക്കൊണ്ടിരിക്കും. "സൈന്യാധിപാ, കൊട്ടാരത്തിലെ അടുക്കളയിൽ നിന്ന് ആ നെയ്ച്ചോറിന്റെ മണം വരുന്നുണ്ട്! അവർ എനിക്കായി സൽക്കാരമൊരുക്കുന്നു... പക്ഷേ വിഷമുണ്ട്! ആ മാംസത്തിൽ വിഷമുണ്ട്!" അയാൾ നിലവിളിക്കും. രണ്ടാമത്തെയാൾ ലൈല വിചിത്രമായ കണ്ണുകളുള്ള ഒരു സ്ത്രീ. എപ്പോഴും മുറിയുടെ മൂലയിൽ ചുരുണ്ടുകൂടിയിരുന്ന് ചുവരിലേക്ക് നോക്കി സംസാരിക്കും. ആരും കേൾക്കാത്ത ഏതോ പ്രേതാത്മാക്കളോട് എന്നവണ്ണം അവൾ പിറുപിറുത്തു. "അവർ രാത്രിയിൽ വരും... അടുക്കളയിലെ വലിയ ചെമ്പ് തുറക്കും. അതിൽ തിളയ്ക്കുന്നത് കന്നുകാലികളുടെ ചോരയല്ല... മനുഷ്യന്റെ തലച്ചോറാണ്,!" “ എന്താടി ഇതൊക്കെ “ആദ്യം ഇതൊക്കെ കേട്ട് ഗീത വിറച്ചെങ്കിലും, സന്ധ്യയുടെ ശ്രദ്ധ മുഴുവൻ മറ്റൊരു കാര്യത്തിലായിരുന്നു. …… ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ അറ്റൻഡന്റ്മാർ ഭക്ഷണവുമായി എത്തി. പ്ലാസ്റ്റിക് പ്ലേറ്റിൽ താലത്തിലേക്ക് വീണ ആ ഭക്ഷണം കണ്ടതും സന്ധ്യയുടെ കയ്യിലെ വിരലുകൾ അമർന്നു. ഉപ്പില്ലാത്ത കഞ്ഞി കൂടെ വേവിച്ച എതോ ഇലക്കറിയുടെ ചവറും. "ഇതാണോ നിങ്ങളുടെ സ്പെഷ്യൽ മെനു?" ഗീത ആ പ്ലേറ്റ് ദേഷ്യത്തോടെ തള്ളിമാറ്റി. "ആ ജയിലിൽ പോലും ഇതിലും നല്ല ചവറ് തരുമായിരുന്നു!" " വേണമെങ്കിൽ മിണ്ടാതിരുന്ന് തിന്നടീ! പുല്ലേ" പുറത്തുനിന്ന് അലിയുടെ ഗർജ്ജനം കേട്ടു. "ഇവിടെ വന്നിരിക്കുന്നത് സുഖ ചികിത്സയ്ക്കല്ല. നീയൊക്കെ ഇതൊക്കെ തിന്ന് ചത്താൽ അത്രയും സമാധാനം!" സന്ധ്യ പ്ലേറ്റിലേക്ക് നോക്കിയില്ല. അവളുടെ നാവിൽ ആ നിമിഷം ജീരകശാല അരിയുടെ മണവും, മസാലയിൽ വെന്തുരുകിയ ആട്ടിറച്ചിയുടെ കൊഴുപ്പുള്ള രുചിയും പടർന്നു പിടിച്ചു. കോഴിക്കോട്ടെ ആ സുൽത്താൻ ഹോട്ടലിൽ വെച്ച് കഴിച്ച ആവി പറക്കുന്ന ദം ബിരിയാണിയുടെ ദൃശ്യം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. "ഗീതേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ വിറയലോടെ പറഞ്ഞു. "എനിക്ക് ആ മണം വേണം... എനിക്ക് ബിരിയാണി തിന്നണം!" "ക്ഷമിക്ക് സന്ധ്യേ," ഗീത പതുക്കെ അടുത്തേക്ക് വന്നു. "ഈ ഭ്രാന്താശുപത്രിയിൽ നിന്ന് നമുക്ക് ഒരുണ്ടയും കിട്ടില്ല. പക്ഷെ... എനിക്കൊരു കാര്യം മനസ്സിലായിട്ടുണ്ട്. ഈ കെട്ടിടത്തിന് എന്തോ ഒരു ദുരൂഹതയുണ്ട്." "എന്ത് ദുരൂഹത?" "ഈ അലിയും, ഇവിടെയുള്ള മെഡിക്കൽ സൂപ്പർവൈസറും ചേർന്ന് രാത്രികളിൽ എന്തോ വലിയ പരിപാടി നടത്തുന്നുണ്ട്. ദിവസവും രാത്രി 12 മണി കഴിയുമ്പോൾ ഇവിടെയൊരു വിചിത്രമായ മണം വരാറുണ്ട്. നീ ശ്രദ്ധിച്ചിട്ടുണ്ടോ? വേവിച്ച മാംസത്തിന്റെ മണം! പക്ഷെ അത് ഇവിടുത്തെ കഞ്ഞിയുടെ മണമല്ല. അത് ഈ കാട്ടിനുള്ളിലെ ഏതോ രഹസ്യ അടുക്കളയിൽ നിന്നാണ് വരുന്നത്!" സന്ധ്യയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു. "മാംസത്തിന്റെ മണമോ? ആ തെണ്ടികൾ ഒറ്റക്ക് ഇരുന്നു തിന്നുന്നുണ്ടാവും നമുക്ക് തരാതെ" ……. ആ രാത്രി ഒന്നരയായപ്പോൾ, അവിടുത്തെ കട്ടിപ്പിടിച്ച ഇരുട്ടിൽ ഒരു വിചിത്ര ശബ്ദം കേട്ടു. *ചങ്... ചങ്...* സാവധാനം ചങ്ങലകൾ വലിഴഴിക്കുന്ന ശബ്ദം. സന്ധ്യയും ഗീതയും കട്ടിലിൽ നിന്ന് എഴുന്നേറ്റു. ഇരുമ്പഴികളിലൂടെ പുറത്തേക്ക് നോക്കി. വാർഡിന്റെ അറ്റത്തുള്ള വലിയ കനത്ത മരക്കതക് മെല്ലെ തുറക്കപ്പെട്ടു. ഡോക്ടർ വർഗീസും അറ്റൻഡന്റ് അലിയും ചേർന്ന് തുകൽ മൂടിയ ഒരു വലിയ ട്രോളി തള്ളി കൊണ്ടുപോകുന്നു. ആ ട്രോളിക്ക് മുകളിൽ കറുത്ത പ്ലാസ്റ്റിക് കൊണ്ട് മൂടിയ എന്തോ വലിയ വസ്തുക്കൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് ആ കാറ്റിൽ ആ മണം ഒഴുകിയെത്തിയത്! ഏലക്കായ, കറുവപ്പട്ട, ക്രാമ്പ്, നെയ്യ്... കൂടെ നല്ല മാംസം വെന്തുരുകുന്ന സുഗന്ധം! സന്ധ്യയുടെ ശ്വാസം നിലച്ചുപോയി. അത് കേവലം ഒരു മണമല്ലായിരുന്നു, അതൊരു അമാനുഷികമായ ആസക്തിയുടെ വിളിയായിരുന്നു! ഒറിജിനൽ മലബാർ ദം ബിരിയാണിയുടെ മണം! "ഗീതേ..." സന്ധ്യ അഴികളിൽ പിടിച്ച് അമർത്തി. അവളുടെ കൈവിരലുകളിലെ നഖങ്ങൾ തടിയിൽ ആഴ്ന്നിറങ്ങി. "ഇവിടെ... ഈ പൂട്ടിയ കെട്ടിടത്തിനുള്ളിൽ ആരോ ബിരിയാണി വെയ്ക്കുന്നുണ്ട്! എനിക്ക് വേണം... എനിക്ക് അത് തിന്നണം!" "അതെങ്ങനെ സാധ്യമാകും?" ഗീത അത്ഭുതപ്പെട്ടു. " ഇതിനുള്ളിൽ അർദ്ധരാത്രിയിൽ ആർക്കാണ് ബിരിയാണി വെയ്ക്കാൻ അനുവാദമുള്ളത്? അത് രോഗികൾക്കല്ല... അവിടുത്തെ സ്റ്റാഫുകൾക്ക് പോലുമല്ല. എങ്കിൽ അത് ആർക്കുവേണ്ടിയാണ്?" ആ സമയം, അടുത്ത സെല്ലിലിരുന്ന ലൈല ഉറക്കത്തിൽ നിന്നെന്നപോലെ ഞെട്ടിയുണർന്നു. അവൾ ചിരിച്ചുകൊണ്ട് ഇരുമ്പഴികളിൽ തലയിട്ടിടിച്ചു. "വലിയ ചെമ്പ്! വലിയ ചെമ്പ് തുറന്നു! രാത്രിയിലെ അതിഥികൾ വന്നിട്ടുണ്ട്! അവർ മാംസം ആവശ്യപ്പെടുന്നു... കൊഴുപ്പുള്ള മാംസം! ഹ ഹ ഹ!" സന്ധ്യയ്ക്ക് കാര്യങ്ങൾ വ്യക്തമായി.വെറും മാനസിക ആരോഗ്യ കേന്ദ്രം എന്ന് പുറംലോകത്തെ വിശ്വപ്പിച്ച്, ഈ കാട്ടിനുള്ളിലെ അസൈലത്തിന്റെ മറവിൽ അലിയും ഡോക്ടർ വർഗീസും എന്തോ വലിയ നിയമവിരുദ്ധമായ മാംസക്കച്ചവടമോ അല്ലെങ്കിൽ വൻകിടക്കാർക്കായി രഹസ്യ സൽക്കാരങ്ങളോ നടത്തുന്നുണ്ട്! "നമുക്ക് അങ്ങോട്ട് പോകണം," സന്ധ്യ പല്ലുകടിച്ചു. "എന്റെ ബിരിയാണി തീറ്റ തടയാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല!" …… ഉച്ച കഴിഞ്ഞുള്ള മരുന്നുകളുടെ സമയത്ത് അലി എത്തിയപ്പോൾ, ജയൻ തന്റെ പഴയ രാജകീയ ഭ്രാന്ത് പുറത്തെടുത്തു. അവൻ സ്വന്തം പ്ലേറ്റ് എടുത്ത് ചുവരിലടിച്ച് പൊട്ടിച്ച് സ്വന്തം കൈ മുറിക്കാൻ തുടങ്ങി. "എന്റെ ചോര! ശത്രുക്കൾ എന്റെ ചോര കുടിക്കുന്നു!" അവൻ അലറിവിളിച്ചു. "എന്താടാ അവിടെ!" അലി ലാത്തിയുമായി ജയന്റെ സെല്ലിന് നേരെ പാഞ്ഞു. വാതിൽ തുറന്ന് അവൻ ജയനെ തല്ലാൻ കൈയോങ്ങി. ആ നിമിഷം ഉരച്ചു മൂർച്ച കൂട്ടിയ പ്ലേറ്റുമായി പതുങ്ങി നിന്ന ഗീത, അലിയുടെ കഴുത്തിന്റെ വശത്തേക്ക് ആഞ്ഞു വെട്ടി. പ്ലേറ്റ് അലിയുടെ തൊണ്ടയിൽ ആഴ്ന്നിറങ്ങി. അലി നിലവിളിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ വായയിൽ നിന്ന് ചോര നുരഞ്ഞു വന്നു. സന്ധ്യ ഒരു വിശന്ന പുലിയെപ്പോലെ ചാടിവീണ് അലിയുടെ ലാത്തി പിടിച്ച് അവന്റെ കഴുത്തിന് കുറുകെ വെച്ച് അമർത്തി. "എവിടെ...?" സന്ധ്യ അലിയുടെ ചെവിയിൽ അലറി. "ആ മണം എവിടെ നിന്നാണ് വരുന്നത്? അർദ്ധരാത്രിയിൽ ആ ബിരിയാണി ചെമ്പ് വെച്ചിരിക്കുന്നത് എവിടെയാണ്?!" അലി ഭയത്തോടെ, ചോര പുരണ്ട കൈവിരലുകൾ കൊണ്ട് താഴത്തെ നിലയിലെ അണ്ടർഗ്രൗണ്ട് സ്റ്റോർ റൂമിലേക്ക് വിരൽ ചൂണ്ടി. അവൻ ജീവനുവേണ്ടി കേണു. "നിന്റെ നാവ് കുറച്ച് അധികം സംസാരിച്ചിട്ടുണ്ട്," സന്ധ്യ അലിയുടെ കഴുത്ത് ഒരൊറ്റ തിരി തിരിച്ചു. “ കർ ക് ടക്!”ആ വലിയ രാക്ഷസന്റെ ശരീരം തറയിലേക്ക് തളർന്നുവീണു. സന്ധ്യ അലിയുടെ പോക്കറ്റിൽ നിന്ന് മാസ്റ്റർ കീ എടുത്തു. ഗീത അലിയുടെ അരയിലെ ബെൽറ്റിൽ തൂങ്ങിയിരുന്ന വലിയ കശാപ്പുകത്തി കയ്യിലെടുത്തു. "സന്ധ്യേ...," ഗീത പറഞ്ഞു. "ആ താഴത്തെ നിലയിൽ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് നമുക്കറിയില്ല." "എന്ത് തന്നെയായാലും," സന്ധ്യ അലിയുടെ രക്തം പുരണ്ട വിരലുകൾ തുടച്ചുകൊണ്ട് പറഞ്ഞു, "അവിടെ ബിരിയാണിയുണ്ടെങ്കിൽ, അത് എന്റേതാണ്!" …… അവർ പതുങ്ങി അണ്ടർഗ്രൗണ്ടിലേക്കുള്ള കൽപടവുകൾ ഇറങ്ങി. ഭിത്തികളിൽ മങ്ങിയ മഞ്ഞ വെളിച്ചം മാത്രം. താഴേക്ക് പോകുന്തോറും അന്തരീക്ഷത്തിൽ തണുപ്പ് കൂടിവന്നു. പക്ഷെ ആ തണുപ്പിനെ തുളച്ചുകൊണ്ട്, ആവി പറക്കുന്ന നെയ്യുടെയും, മൊരിഞ്ഞ മാംസത്തിന്റെയും, സുഗന്ധവ്യഞ്ജനങ്ങളുടെയും വന്യമായ ഗന്ധം വായുവിൽ പടർന്നുനിൽക്കുന്നുണ്ടായിരുന്നു! പടവുകൾ അവസാനിച്ചത് വലിയൊരു ഇരുമ്പ് വാതിലിലായിരുന്നു. വാതിൽ പകുതി തുറന്നുകിടന്നിരുന്നു. ഉള്ളിൽ കണ്ട കാഴ്ച കണ്ടാൽ ഏത് സാധാരണക്കാരന്റെയും ബോധം കെട്ടുപോകും! അതൊരു വലിയ കിച്ചണായിരുന്നു. പക്ഷെ ഒരു സാധാരണ ഹോസ്പിറ്റൽ കിച്ചണല്ല. തിളങ്ങുന്ന സ്റ്റീൽ ടേബിളുകൾ, കൂറ്റൻ ബിരിയാണി ചെമ്പുകൾ, മുകളിൽ കത്തിനിൽക്കുന്ന ഹാലൊജൻ ലൈറ്റുകൾ. അവിടെ ഡോക്ടർ വർഗീസും മറ്റ് രണ്ടു അപരിചിതരും ചേർന്ന് വലിയൊരു സൽക്കാരത്തിനായി ബിരിയാണി വിളമ്പാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ചെമ്പുകളിൽ നിന്ന് ആവി ഉയരുന്നുണ്ടായിരുന്നു. സ്വർണ്ണനിറമുള്ള ബസ്മതി അരിയും, വലിയ ഇറച്ചിക്കഷ്ണങ്ങളും, വറുത്ത കശുവണ്ടിയും മുന്തിരിയും മുകളിൽ വിതറിയ ദം ബിരിയാണി! "അടിപൊളി..." സന്ധ്യയുടെ ചുണ്ടിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങി. "ഇതാണോ ഈ ഭ്രാന്താശുപത്രിയിലെ യഥാർത്ഥ മരുന്ന്?" ഡോക്ടർ വർഗീസ് ഞെട്ടിത്തിരിഞ്ഞു. "നിങ്ങൾ... നിങ്ങൾ എങ്ങനെ ഇവിടെ എത്തി?! അലി എവിടെ?!" "അലി ഇപ്പോൾ മുകളിലെ വാർഡിൽ സുഖമായി ഉറങ്ങുകയാണ്," ഗീത കയ്യിലെ കശാപ്പുകത്തി ഉയർത്തിപ്പിടിച്ചുകൊണ്ട് ചിരിച്ചു. "ഡോക്ടറേ, നിങ്ങൾ ഇവിടെ മാനസികരോഗികളെ ചികിത്സിച്ച് ശരിയാക്കുകയല്ല... അവരുടെ പേരിൽ ഫണ്ട് ഒപ്പിച്ച് അർദ്ധരാത്രിയിൽ വൻകിടക്കാർക്ക് ബിരിയാണി സൽക്കാരം നടത്തുകയാണല്ലേ?" "നിനക്കൊന്നും അറിയില്ല!" ഡോക്ടർ ഭയന്നു പിന്നോട്ട് മാറി, ടേബിളിലിരുന്ന ബെല്ലിൽ അമർത്താൻ ആഞ്ഞു. "സെക്യൂരിറ്റി!" പക്ഷെ സന്ധ്യ അതിനേക്കാൾ വേഗത്തിലായിരുന്നു. തറയിൽ കിടന്ന വലിയൊരു വുഡൻ കട്ടിംഗ് ബോർഡ് എടുത്ത് അവൾ ഡോക്ടറുടെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. ഡോക്ടർ നിലത്തേക്ക് പതിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഇരുമ്പ് റോഡുമായി വന്നെങ്കിലും, ഗീത അവന്റെ വയറ്റിലേക്ക് കശാപ്പുകത്തി ആഞ്ഞു കയറ്റി. ലോഹവും മാംസവും തമ്മിൽ തട്ടുന്ന ഭീകരമായ ശബ്ദം ആ മുറിയിൽ മുഴങ്ങി. അടുത്ത ഏതാനും മിനിറ്റുകൾ അവിടെ നടന്നത് ഒരു കൂട്ടക്കൊലപാതകമായിരുന്നു. വിശപ്പിന്റെയും IED രോഗത്തിന്റെയും ഭ്രാന്തിൽ സന്ധ്യയും ഗീതയും ആ മുറിയിലുണ്ടായിരുന്ന എല്ലാവരെയും വെട്ടി ക്കൂട്ടി. ചുവരുകളിലും തിളങ്ങുന്ന സ്റ്റീൽ ടേബിളുകളിലും ചോര ചീറ്റിത്തെറിച്ചു. ……. അന്തരീക്ഷം നിശബ്ദമായി. നിലത്തു വീണുകിടക്കുന്ന ശവങ്ങൾക്ക് നടുവിൽ, ചോര പുരണ്ട കൈകളോടെ സന്ധ്യ ആ കൂറ്റൻ ബിരിയാണി ചെമ്പിനടുത്തേക്ക് നടന്നു. അവൾ അതിന്റെ കനത്ത അടപ്പ് സാവധാനം തുറന്നു. “ ഹാ “ ആവി വായുവിലേക്ക് ഉയർന്നപ്പോൾ സന്ധ്യ കണ്ണുകളടച്ച് ആ ഗന്ധം ആവഹിച്ചു. "ഇതാണ്... ഇതാണ് ഞാൻ ആഗ്രഹിച്ച ആ രുചി!" അവൾ കയ്യിലെ ചോരപോലും തുടക്കാതെ, ആ ചെമ്പിലേക്ക് കൈയ്യിട്ട് ഒരു വലിയ പിടി ബിരിയാണി വാരിയെടുത്തു. ചോരയുടെ ഉപ്പുരസവും, ബിരിയാണിയുടെ നെയ്മണവും നാവിലേക്ക് പടർന്നപ്പോൾ അവൾ തൃപ്തിയോടെ കണ്ണുകളടച്ചു. "ഗീതേ... കഴിക്ക്!" സന്ധ്യ ആർത്തിയോടെ തിന്നാൻ തുടങ്ങി. ഗീതയും അടുത്തൊരു പ്ലേറ്റിലേക്ക് ബിരിയാണി വാരിയിട്ട് ആർത്തിയോടെ കഴിക്കാൻ തുടങ്ങി. "സന്ധ്യേ... ഇതിൽ ഉപയോഗിച്ചിരിക്കുന്ന മസാല... അത് സാധാ കടകളിൽ കിട്ടുന്നതല്ല. ഇതിൽ എന്തോ പ്രത്യേകതയുണ്ട്!" അപ്പോഴാണ് നിലത്ത് ചോരയിൽ കുളിച്ചു കിടന്ന ഡോക്ടർ വർഗീസ് പതുക്കെ തലയുയർത്തിയത്. അവൻ ചുമച്ചുകൊണ്ട് ചോര തുപ്പി. "ഭ്രാന്തികൾ..." ഡോക്ടർ അവരെ നോക്കി ഭ്രാന്തമായി ചിരിച്ചു. "നിങ്ങൾ... നിങ്ങൾ എന്താണ് തിന്നുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ?" സന്ധ്യ ബിരിയാണി തിന്നുന്നത് നിർത്തി സാവധാനം ഡോക്ടറുടെ അടുത്തേക്ക് നടന്നു. "എന്താടാ പുല്ലേ പറഞ്ഞത്?" "ആ ബിരിയാണിയിലെ ഇറച്ചി..." ഡോക്ടർ കിതച്ചുകൊണ്ട് പറഞ്ഞു. "അത്... അത് ആടിന്റെയോ മാടിന്റെയോ അല്ല... ഈ ഹോസ്പിറ്റലിൽ വെച്ച് മരിക്കുന്ന... അല്ലെങ്കിൽ ഞങ്ങൾ കൊല്ലുന്ന രോഗികളുടെ മാംസമാണ്! ഇത് ഞങ്ങൾ മട്ടൻ ബിരിയാണി എന്നും പറഞ്ഞു ബോക്സ്കളിൽ ഒരു പൊതിക്ക് 150 രൂപക്ക് വിൽക്കും..." കേട്ടതും ഗീതയുടെ കൈയ്യിലെ പ്ലേറ്റ് തറയിൽ വീണു പൊട്ടി. അവൾക്ക് ഒരു നിമിഷം അറപ്പ് തോന്നി തോന്നിയെങ്കിലും ബിരിയാണിയുടെ ടേസ്റ്റ് അവളെ വീണ്ടും പ്രലോഭിപ്പിരുന്നു പക്ഷെ, സന്ധ്യ മിണ്ടാതെ നിന്നു. അവൾ വിരലുകളിൽ പറ്റിപ്പിടിച്ച ആ മസാലയും മാംസക്കഷ്ണവും ഒന്നുകൂടി നോക്കി. അവളുടെ കണ്ണുകളിൽ ഭയമോ അറപ്പോ ഉണ്ടായിരുന്നില്ല... പകരം ഒരു വന്യമായ, അതിമാനുഷികമായ സന്തോഷമായിരുന്നു! അവൾ പതുക്കെ കുനിഞ്ഞ് ഡോക്ടറുടെ കവിളിൽ തട്ടി. "ഡോക്ടറേ..." സന്ധ്യ തണുത്ത ശബ്ദത്തിൽ ചിരിച്ചു. "മനുഷ്യന്റെ ഇറച്ചിയാണെങ്കിലും അല്ലെങ്കിലും... ഇതിന് നല്ല രുചിയുണ്ട്! മസാല പാകത്തിന് പിടിച്ചിട്ടുണ്ട്!" ഡോക്ടറുടെ കണ്ണുകൾ ഭയത്താൽ വികസിച്ചു. സന്ധ്യയുടെ ഉള്ളിലെ ആ അസുരരൂപം പൂർണ്ണമായും പുറത്തുവന്ന നിമിഷമായിരുന്നു അത്. അവൾ കയ്യിലെ കത്തി എടുത്ത് ഡോക്ടറുടെ തൊണ്ടയിലേക്ക് ആഴ്ത്തി. അതിനു ശേഷം ആർത്തിയോടെ കഴിക്കാൻ തുടങ്ങി .......... ഒരു മണിക്കൂറിനു ശേഷം... ഭ്രാന്താശുപത്രിക്ക് പുറത്ത് നീലയും ചുവപ്പും ലൈറ്റുകൾ മിന്നിച്ചു കൊണ്ട് ഇൻസ്പെക്ടർ നിസാറിന്റെ വണ്ടി വന്നു നിന്നു. കൂടെ വൻ പോലീസ് പടയുമുണ്ടായിരുന്നു. അലിയുടെ ഫോണിൽ നിന്നും കാൾ വരികയും തിരിച്ചു വിളിച്ചപ്പോൾ എടുക്കാതിരിക്കുകയും ചെയ്തപ്പോൾ സംശയം തോന്നി വന്നതായിരുന്നു അവർ.അലിയുടെ ഡെഡ് ബോഡി കണ്ടപ്പോൾ നിസാർ ഞെട്ടി “ ഇത്‌ അവർ തന്നെ അവരെവിടെ” അണ്ടർഗ്രൗണ്ടിലെ രഹസ്യ അറയിലേക്ക് തോക്കുമായി ഇരച്ചുകയറിയ പോലീസുകാർ കണ്ട കാഴ്ച അവരുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് കോരിയിട്ടു. ചോരക്കടലായി മാറിയ ആ മുറിയിൽ, മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് സന്ധ്യയും ഗീതയും ആ കൂറ്റൻ ചെമ്പിലെ ബിരിയാണി മുഴുവൻ തിന്നു തീർക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും സാരിയിലും ചോരയും മസാലയും കലർന്നു പറ്റിപ്പിടിച്ചിട്ടുണ്ട്. "സന്ധ്യേ... ഗീതേ..." നിസാറിന്റെ ശബ്ദം ഇടറി. കയ്യിലെ തോക്ക് വിറച്ചു. "നിങ്ങൾ... നിങ്ങൾ മനുഷ്യന്മാരാണോ അതോ രാക്ഷസികളോ?!" സന്ധ്യ പതുക്കെ വിരലുകൾ നക്കി തുടച്ചു. എന്നിട്ട് സാവധാനം എഴുന്നേറ്റു. "ഇൻസ്പെക്ടർ സാറേ..." അവൾ പ്രസന്നമായി ചിരിച്ചു. "കഴിഞ്ഞ തവണ നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ? ജയിലിൽ ബിരിയാണിക്ക് ക്ഷാമമുണ്ടാകില്ലെന്ന്? പക്ഷെ നിങ്ങൾ തന്നത് ചവറായിരുന്നു! പിന്നെ ഇവിടെ ഈ ബിരിയാണി ഉണ്ടാക്കിയവർ ചെയ്തതിനേക്കാൾ വലിയ തെറ്റാണോ ഇത് കഴിക്കുന്നത്." " ഒന്ന് പെട്ടന്ന് കൊണ്ടുപോടോ ഇവറ്റകളെ!" നിസാർ അലറി. പോലീസുകാർ ഭയത്തോടെ അടുത്തേക്ക് വന്ന് ഇരുവർക്കും വിലങ്ങുവെച്ചു. പക്ഷേ, സന്ധ്യയുടെയും ഗീതയുടെയും മുഖത്ത് തെല്ലും ഭയമുണ്ടായിരുന്നില്ല. വിലങ്ങുകളുമായി പോലീസ് വണ്ടിയിലേക്ക് നടക്കുമ്പോൾ, സന്ധ്യ കാട്ടിലെ തണുത്ത കാറ്റിലേക്ക് നോക്കി ദീർഘശ്വാസമെടുത്തു. "ഗീതേ..." സന്ധ്യ പതുക്കെ പറഞ്ഞു. "എന്താ സന്ധ്യേ?" "അടുത്ത തവണ അവർ നമ്മളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ... തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചോദിക്കുന്ന അവസാനത്തെ ആഗ്രഹമായി നമ്മൾ എന്താണ് ചോദിക്കേണ്ടതെന്ന് അറിയാമോ?" ഗീത ഉറക്കെ ചിരിച്ചു. "പറയണോ സന്ധ്യേ... നല്ല ഒന്നാന്തരം മലബാർ ദം ബിരിയാണി!" അവരുടെ ആ വന്യമായ ചിരി ആ ഇരുണ്ട കാടിനെ വിറപ്പിച്ചുകൊണ്ട് അന്തരീക്ഷത്തിൽ മുഴങ്ങിനിന്നു. പോലീസ് വണ്ടി ഇരുട്ടിലേക്ക് മറഞ്ഞു. ....... End #📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ
25 likes
28 shares
Meri
1K views 3 days ago
Part 19 B അന്തമില്ലാത്ത വരികൾ - സഖിയുടെ സഖാവ് - അങ്ങനെ ക്യാമ്പസിന്റെ ഉള്ളിലെ പ്രണയത്തീരത്തിന്റെ ഒരു കോണിലേക്ക് അവളുടെ ചുവടുകൾ എത്തിച്ചേർന്നു. ചുറ്റും ആരുമില്ലാത്ത ആ നിശ്ശബ്ദമായ വാക മരച്ചുവട്ടിൽ പതിയെ ഇരുന്നു. മുഖം താഴ്ത്തി… തന്റെ കാൽമുട്ടുകളിലേക്ക് മുഖം ചേർത്ത്… കുറച്ചുനേരം അവൾ അങ്ങനെ തന്നെ ഇരുന്നു. പുറത്തെ ലോകത്തെല്ലാം മറന്നതുപോലെ… അവളുടെ മനസ്സ് അപ്പോഴും ആ അജ്ഞാത സഖാവിന്റെ ഓർമ്മകളിലായിരുന്നു. അക്ഷരങ്ങളിലൂടെ മാത്രം പരിചയപ്പെട്ട ഒരാൾ… എന്നാൽ ഹൃദയത്തിൽ ഇത്രയും അടുത്ത ഒരാൾ… അവൾ അറിയാതെ തന്നെ ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. എവിടുന്നോ പാറിയെത്തിയ ഇളംകാറ്റ് അവളുടെ മുടിയിഴകളെ മെല്ലെ തലോടി കടന്നുപോയി. ആ കാറ്റ് പോലും അവളുടെ അരികിൽ നിശ്ശബ്ദമായി നിന്നുകൊണ്ട്, അവളുടെ മനസ്സിലെ പറയാത്ത വികാരങ്ങൾ കേൾക്കുന്നതുപോലെ തോന്നി. ഇളംകാറ്റിന്റെ സുഖസ്പർശത്തിൽ അവൾ പതിയെ ആ നിശ്ശബ്ദതയിലേക്ക് ലയിച്ചുപോയി. ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം അകന്നുപോയതുപോലെ… ആ നിമിഷം അവൾ സ്വന്തം ചിന്തകളുടെ ലോകത്തായിരുന്നു. അപ്പോഴാണ്…. തന്റെ നേരെ രണ്ട് വിദ്യാർത്ഥികൾ നടന്ന് വരുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട്… ചിരിച്ചും കളിച്ചും… അവളുടെ ഭാഗത്തേക്കാണ് നടന്നുവന്നത്. അവരുടെ ചിരിയുടെ ശബ്ദം ആ നിശ്ശബ്ദതയെ പതിയെ ഭേദിച്ചു. അവരെ നോക്കിയിരുന്ന ലക്ഷ്മിക്ക്, അടുത്ത നിമിഷം എന്തോ സംഭവിക്കാൻ പോകുന്നതുപോലെ ഒരു തോന്നൽ മനസ്സിൽ നിറഞ്ഞു. അവരിരുവരും ലക്ഷ്മിയുടെ മുന്നിലെത്തി നിന്നു. ചുണ്ടിൽ വിരിഞ്ഞ ഒരു ചെറുപുഞ്ചിരിയോടെ, അവരിൽ ഒരാൾ തന്റെ കയ്യിലുണ്ടായിരുന്ന ഒരു താൾ അവൾക്ക് നേരെ നീട്ടി. ഒരു നിമിഷം ലക്ഷ്മി അതിശയത്തോടെ അവരെ നോക്കി. “എനിക്കോ…?” എന്നൊരു ചോദ്യം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. പക്ഷേ, ഒന്നും പറയാതെ അവർ ആ താൾ അവളുടെ കയ്യിൽ വെച്ചു. ലക്ഷ്മി പതിയെ ആ താളുകളിലേക്ക് നോക്കി. അത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ… അവരിരുവരും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞുനടന്നു. അവർ അകന്നുപോകുന്നത് നോക്കിനിന്ന ലക്ഷ്മിയുടെ മനസ്സിൽ ഒരു ചെറിയ ആകാംക്ഷ നിറഞ്ഞു. ആ താളുകളിൽ എന്താണ് അറിയാൻ19C #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #തുടർകഥ
6 likes
8 shares