ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aGxPK89?d=n&ui=v64j8rk&e1=cകാത്തിരുന്ന നിക്കാഹ്
ഭാഗം.14
==========
അവളുടെ ഹൃദയം ആർത്തു കരയാൻ തുടങ്ങി..
എന്നെ ഒന്ന് ചേർത്ത് പിടിച്ച് യാത്ര പറഞ്ഞിരുന്നെങ്കിൽ
ഈ..മനസ്സിലുള്ള വിഷങ്ങളൊക്കെ ആ നെഞ്ചിൽ വീണ് ഒഴുക്കികളയാമായിരുന്നു.
ഇതിപ്പോ അവിടെ കിടന്ന്
ശ്വാസം മുട്ടുകയാണല്ലോ..
റബ്ബേ.. ഞാനിനി എങ്ങിനെ സ്വപ്നം കാണണം..ആർക്ക് വേണ്ടി കാത്തിരിക്കണം അവൾ ബെഡിലേക്ക്
വീണു പൊട്ടികരിഞ്ഞു.
◾◾◾◾◾◾◾◾◾◾◾
താഴെ എത്തിയതിനു ശേഷം ഓരോരുത്തരോടായി അവൻ യാത്ര പറഞ്ഞു.
ഉള്ളിലെ നൊമ്പരങ്ങൾ ഒതുക്കി ചുണ്ടിൽ പുഞ്ചിരി വിരിയിച്ചുകൊണ്ട് എല്ലാവരും അവനെ യാത്രയാക്കി...
സൈനുമ്മ ഷാളിന്റെ അറ്റം കൊണ്ട് മുഖം പൊത്തി.ഉമ്മറത്തെ വാതിലിൽ ചാരിനിന്നു
തേങ്ങി...
കോയഹാജിനിറഞ്ഞു വന്ന കണ്ണുകൾ തോർത്തെടുത്തു ഒപ്പിക്കൊണ്ട്.. ഉമ്മറത്തെ കസേരയിൽ ഇരുന്നു..
ആമിനുവും ഹംസക്കയും
മുഖത്തോട് മുഖം നോക്കി. കണ്ണീർ വാർത്തു.
താമസിയാതെ അവളുടെ ഉപ്പയും ഉമ്മയും അവരുടെ വീട്ടിലേക്ക്..പോകാൻ ഇറങ്ങി..
"മോളെ.. ഞങ്ങളിന്നാ..
അങ്ങോട്ട്..."
ഉപ്പ യാത്ര പറഞ്ഞതും അവൾ ഉപ്പയുടെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു.
"എന്താ...മോളെയിത് കൊച്ചുകുട്ടികളെ പോലെ... "
അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഹംസക്ക ചോദിച്ചു..
'കാര്യങ്ങൾ ഉൾകൊള്ളാനും മനസ്സിലാക്കാനുമുള്ള പ്രായവും, പക്വതയും ആയില്ലേ...നിനക്ക്..'
ആമിനത്തയും. സൈനുമ്മയും
അവളെ നോക്കി
കണ്ണീർ പൊഴിച്ചു...
ഉപ്പ അവളെ ആശ്വാസ വാക്കുകളാൽ തലോടി..
പിന്നീട് യാത്ര പറഞ്ഞ് അവരും ഇറങ്ങി...
ഏർപ്പോർട്ടിൽ എത്തുവോളം അവന്റെ മനസ്സിൽ അവളുടെ വാടിയ മുഖം
തെളിഞ്ഞു നിന്നു.
വർണ്ണങ്ങളില്ലാതെ
കടന്നു പോയ
ദിനങ്ങൾ ഓർത്തവൾ
കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു.
☘️☘️☘️☘️☘️☘️
സമയം രാത്രി.12 കഴിഞ്ഞു റസിയ ഉറങ്ങാതെ സുബൈറിന്റെ തലയിണയും മടിയിൽ വെച്ചിരുന്നു.. ഇടക്ക്അവയെ കെട്ടിപിടിക്കുകയും പരിഭവം പറയുകയും ഉമ്മവെക്കുകയും കരയുകയും ഒക്കെ ചെയ്തുകൊണ്ട്..
ആ.
രാത്രി ഉറങ്ങാതെയവൾ തള്ളിനീക്കി..നീറുന്ന ഒരുപിടി ഓർമകളുമായി.
അവൾ അടുത്തില്ലാത്തെ
ആദ്യത്തെ പുലരി വിരിഞ്ഞു...
'മോളെ.. ഇന്നലെ ഉറങ്ങിയില്ലേ നീ.. മുഖമൊക്കെ ആകെ ചീർത്തിരിക്കുന്നല്ലോ.'
'ഉറങ്ങിയല്ലോ...
തലവേദന ഉണ്ട്
അതാ ഉമ്മാ...'
മോളെ സുബൈർ
എത്തിയെന്ന് പറഞ്ഞു വിളിച്ചിരുന്നു.. അവനൊന്ന് ഉറങ്ങി എണീറ്റിട്ട് മോൾക്ക് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..
ആണോ.. 'അൽഹംദുലില്ലാഹ് '
ചുണ്ടിൽ തെളിച്ചം ഇല്ലാത്ത ഒരു പുഞ്ചിരി വിരിയിച്ചുകൊണ്ട്. അടുക്കളവഴി മുറ്റത്തേക്കിറങ്ങി ചൂൽ എടുത്ത് മുറ്റം തൂത്തു വരാൻ തുടങ്ങി..
"ഇത്ത.. തലവേദനയാണെന്ന് പറഞ്ഞിട്ട്.. ഇങ്ങ് തായോ
ഞാൻ അടിക്കാം.."
'വേണ്ട.. നെസി..
കോളേജ് ഉള്ളതല്ലേ..
നീ.. പോകാൻ നോക്ക്.'
പുതുതായി കിളിർത്തുവരുന്ന പുല്ലുകൾ പറിച്ച്
വീടിന്റെ ചുറ്റുമുള്ള മുറ്റമൊക്കെ അടിച്ചു..
ചൂൽ ഒരു ഭാഗത്തു വെച്ചു.
അവൾ...
മോളെ.. അവിടെയൊക്കെ അത്രമതി..നീ..ഇങ്ങ് കയറി പോര്.. കോയഹാജി പേപ്പർ വായിക്കുന്നതിനിടെ
വിളിച്ച് പറഞ്ഞു.
അപ്പോഴേക്കും മീൻകാരൻ റസാഖ് വന്നു.
സൈനു... മീൻ വണ്ടി വന്നിട്ടുണ്ട്..എന്താ വേണ്ടത് എന്ന് വെച്ചാൽ
പോയി വാങ്ങിയിട്ട് പോര്..
എന്താ..റസാഖേ
മീൻ ഉള്ളത്..
മീനൊക്കെ പലതരം ഉണ്ട്
ഇങ്ങോട്ട് ഇറങ്ങി വന്ന് നോക്കി...
മ്മ്...
ഒരുപാത്രവും എടുത്ത് സൈനുത്ത മീൻവണ്ടികരികിലോട്ട് നടന്നു.
ഡാ.. ഞങ്ങൾ പാവങ്ങൾക്ക് പറ്റിയ മീൻ ഏതാ ഉള്ളത്...? "
അയലത്തെ വീട്ടിലെ
ജമീല ചോദിച്ചു..
എന്തിനാ വയൊക്കെ നോക്കുന്നത് നല്ല മീൻ നോക്കിയിട്ട് അങ്ങോട്ട്
വാങ്ങ് പെണ്ണെ...
എടി സൈനോ..
നിന്നെപ്പ് പൈസ
വേണ്ടേ ഞങ്ങൾക്ക്...
പിന്നേ.. പോടി
പുതിയാപ്പിള ഗൾഫിലേക്ക് പോയിട്ടും നിന്റെ പിശുക്കിന് ഒരു കുറവും ഇല്ലാട്ടോ...
എടി നിന്റെ മാരോൾ അല്ലേ.. ആ.. നില്കുന്നത്.
അതെ...
കുറച്ചൂടെ തടി വേണമായിരുന്നു അല്ലേ..
ഇതിപ്പോ കണ്ടാൽ അവന്
ചേരാത്തപോലെ..
ന്റെ പാത്തോ ഒരു
ചേരായ്കയും ഇല്ല നിങ്ങളായിട്ട് മാറ്റിയെഴുതാഞ്ഞാൽ മതി...
അല്ലടി.. ന്റെ മരുമകളെ പോലെ ഭരിക്കുന്ന കൂട്ടത്തിൽ ഒന്നും അല്ലല്ലോ...പണിയൊക്കെ നേരാവണ്ണം അറിയോ..? "
"പണി അറിയില്ലെങ്കിൽ ഞങ്ങളങ്ങ് ക്ഷെമിച്ചു..
നിങ്ങൾക്ക് നിങ്ങളുടെ പണിനോക്കി പോവാ നല്ലത്.." നേരം വെളുക്കാൻ ഇടയില്ലാതെ വന്ന് നിന്നോളും മറ്റുള്ളവരുടെ കാര്യം ചൂഴ്ന്ന് അനേഷിക്കാൻ..
ടി... സൈനോ..
ഇന്ന് മൂന്നിനും ഉച്ചക്ക് കൂട്ടാൻ ഇറച്ചി ആണോ..?
കുറേനേരം ആയല്ലോ.. അത് പങ്കുവെച്ച് കഴിക്കാൻ തുടങ്ങിയിട്ട്.
കൊയ ഹാജി അത് വിളിച്ച് പറഞ്ഞതും..
സൈനുത്ത വേഗം മീനുകൊണ്ട് അകത്തേക്ക് കടന്നു.
☘️☘️☘️☘️☘️☘️☘️
രണ്ട് ദിവസത്തിന് ശേഷം റസിയയെ ഉപ്പ വന്ന് അങ്ങോട്ട് കൂട്ടി കൊണ്ട് പോയി...ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പൊക്കൊണ്ടിരുന്നു.
സുബൈറിന്റെ വിവരങ്ങൾ ഒന്നും ഇല്ലാതെ അവൾ വിഷമിച്ചു...
എത്തിയെന്നു പറഞ്ഞു വിളിച്ചതാ
പിന്നേ വിവരം ഒന്നുല്ല..
അവളുടെ ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും നേഷ്ടപ്പെട്ടു...
ആരോടും ഒന്നും മിണ്ടാതെ റൂമിന് പുറത്തിറങ്ങാതെ.
നീറുന്ന മനസ്സുമായി അവളാ മുറിയിൽ
തന്നെ ഒതുങ്ങി കൂടി..
"എന്താ.. ഉമ്മാടെ
കുട്ടിക്ക്
പറ്റിയത്...എന്താണേലും ഉമ്മാനോട് പറ.."
"ഹേയ്..
എനിക്ക് ഒന്നുല്ല ഉമ്മാ..."
"എന്റെ മോൾ ഉമ്മാനോട് കള്ളം പറയണ്ട ഈ മുഖം കണ്ടാൽ എനിക്കറിയാം.."
"അത്.. എനിക്ക് നല്ല തലവേദന ഉണ്ട്.. ഉമ്മാ.
അതാ..
അല്ലാതെ വേറെ ഒന്നും അല്ല..."
മോളെ നീയും സുബൈറും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ..? "
ഇല്ല.. ഉമ്മാ.. നിങ്ങൾക്ക് വെറുതേ ഓരോന്ന് തോന്നുന്നതാ.. ഇക്ക ഇന്നലെയും കൂടി വിളിച്ചതാണല്ലോ..
അതിനെല്ലാം ഉത്തരമായി ആമിനുമ്മ അമർത്തിയൊന്ന് മൂളികൊണ്ട് അടുക്കള വഴി നസീറയുടെ വീട്ടിലേക്ക് കടന്നു..
അവിടെ ചെന്ന് നസീറയോട് വിവരങ്ങളെല്ലാം
പറഞ്ഞു
ആമിനുമ്മ..
"ഉമ്മ വിഷമിക്കാതെ അങ്ങിനെയൊന്നും ഉണ്ടാകില്ല.. എല്ലാം ഉമ്മാന്റെ തോന്നലുകളാവും.."
അല്ല.. മോളെ..
അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്..നമ്മുടെ പഴയ റസിയയെ അല്ല അവൾ.. കളിയില്ല ചിരിയില്ല... വർത്താനം ഇല്ല...അവളുടെ റൂമിൽ നിന്നുതന്നെ പുറത്തിറങ്ങിയിട്ട് എത്ര ദിവസായി എന്നറിയോ..'
"ന്റെ..കുട്ടീടെ ഇരുത്തം കണ്ടിട്ട് നിക്ക് സഹിക്കുന്നില്ല.."
'നീ.. ചോദിച്ചാൽ അവൾ പറയും എനിക്കുറപ്പുണ്ട്.'
ഉമ്മാ..വിഷമിക്കാതെ ഞാനും നിങ്ങളുടെ
കൂടെ വരാം..
അവളും ആമിനുമ്മയുടെ കൂടെ അവളുടെ അടുത്തേക്ക് പോയി..
"റസിയ...
എവിടെ നീ..
റൂമിൽ തന്നെ ഇരിപ്പാണോ..? "
വെറുതെയല്ല ഉമ്മ പറഞ്ഞത്.. വന്നേ.. എണീറ്റ് വാ.. അവൾ
റസിയയുടെ കൈ ബലമായി പിടിച്ചുകൊണ്ടു
വീടിനു വെളിയിലേക്കിറങ്ങി..
വിടടോ... എന്റെ കൈ വേദനിക്കുന്നു.. ഞാനില്ല നസി.. എനിക്ക് നല്ല തലവേദന
അതൊന്നും പറ്റില്ല..
നീ..വന്നെപ്പറ്റു...നസി അവളെയും കൊണ്ട് തൊടുവിലേക്കിറങ്ങി..
എവിടെക്കാ നസി നീ കൈപിടിച്ച് വലിച്ച് കൊണ്ട് പോകുന്നത്.
ഇല്ല.. നിന്നെയിനി എവിടേക്കും കൊണ്ട് പോകുന്നില്ല..
പറ എന്താ..
നിന്റെ പ്രശ്നം..
ഹേയ്.. എനിക്കൊന്നും ഇല്ല.. നിങ്ങൾക്കൊക്കെ വെറുതേ ഓരോന്ന് തോന്നുന്നതാ..
ഞങ്ങൾ നിന്നെ ഇന്നോ.. ഇന്നലെയോ..കാണാൻ തുടങ്ങിയതല്ല.നിന്നെ..
നിന്റെ മുഖം ഒന്ന് വാടിയാൽ ഞങ്ങൾക്ക് അറിയാൻ പറ്റും..
"സത്യം. പറ..'
നീയും സുബൈറും തമ്മിൽ എന്താ പ്രശ്നം..? "
നീ..എന്തൊക്കെയോ
ഞങ്ങളിൽ നിന്ന് മറക്കുന്നുണ്ടെന്ന് നിന്റെ മുഖം കണ്ടാലറിയാം..
നമ്മൾ തമ്മിൽ എല്ലാം പങ്കുവെക്കുന്നത് അല്ലേ.
റസി..
ആദ്യം പറയാൻ ഒന്ന് മടിച്ചെങ്കിലും പിന്നേ നസിയക്ക് മുന്നിൽ
ഉള്ളം തുറക്കാൻ അവൾ തീരുമാനിച്ചു..
ആകാശം മുട്ടെ
വളർന്നു നിൽക്കുന്ന
മരങ്ങളെ സാക്ഷിയാക്കി
അവൾ കഥകൾ വിവരിച്ചു.
എന്ത് പറയണം
അവളെ എങ്ങിനെ ആശ്വാസിപ്പിക്കണം എന്നറിയാതെ നസിയ നിറകണ്ണുകളോടെ നോക്കി...
"കരയല്ലേ..റസി എല്ലാം വിധിയാണ്..."
"അതെ..എന്റെ വിധി..
ഈ.. വിധിയെ തോൽപ്പിച്ചുകൊണ്ട്
എനിക്ക് മുന്നോട്ട് പോയെ പറ്റു..."
"ഇല്ല..നസി.. നിന്നെയിനി അങ്ങോട്ട് വിടാൻ ഞാൻ സമ്മതിക്കില്ല.. നിന്റെ ഉപ്പയോടും ഉമ്മയോടും ഞാനിത് പറയാൻ പോവാ..."
"ഹേയ്..അവരിത് ഒരിക്കലും അറിയരുത്. അവരോട് പറയാമായിരുന്നെങ്കിൽ
എനിക്കത് എന്നെ ആകാമായിരുന്നു.
നീ..ഒരിക്കലും ഇത് അവരോട് പറയില്ല എന്നെനിക്ക് വാക്ക് തരണം."
"റസി... എന്തൊക്കെയാ
നീ... പറയുന്നത്..നിന്നെ ഒരിക്കൽ പോലും ഭാര്യയായി കാണാത്ത അയാളുടെ വീട്ടിലേക്ക് നീയെന്തിന് പോകണം.
അയാളുടെ ഭാര്യ എന്ന വേഷം ആടനം നീ..
"ഇക്ക എന്നെ മനസ്സിലാക്കും
എന്നെ ഭാര്യയായി അംഗീകരിക്കും എനിക്കറിയാം..അതിന് വേണ്ടിയാണ് എന്റെയീ കാത്തിരിപ്പ്.."
"നിനക്ക്.. ഭ്രാന്താ..!
അയാളുടെ കൂടെ അത്രയും ദിവസം നിന്നിട്ട്
നിന്റെ മനസ്സ് ഒരിക്കൽ പോലും മനസ്സിലാക്കാൻ കഴിയാത്ത..അയാൾ നിന്നെയിനി എന്ന് മനസ്സിലാക്കും എന്നാ.."
"ഞാൻ.. പറയാൻ പോവാ.. അവരോട്..നിന്റെ ഭ്രാന്തിന് കൂട്ട് നിൽക്കാൻ പറ്റില്ല. ഞങ്ങൾക്ക് നിന്റെ ജീവിതമാണ് വലുത്.."
"നസി നിനക്ക് അറിയാല്ലോ..
ഉപ്പാക്ക് ഒരു പ്രാവശ്യം അറ്റാക്ക് കഴിഞ്ഞതാ.. ഇനിയൊരു വിഷമം താങ്ങാനുള്ള ശേഷി
ആ..പാവത്തിന് ഇല്ല...
"എന്റെ ജീവിതം എങ്ങിനെ ആയാലും അവരുടെ സന്തോഷമാണ് എനിക്ക് വലുത്.. ഞാൻ കാരണം ആ പാവങ്ങൾ ഇനി വിഷമിക്കരുത്."
"റസിയ.. ശെരിക്ക് നിന്നോടെനിക്ക് ദേഷ്യമാ.. തോന്നുന്നത്... ഞാനിപ്പോഴും
പറയുന്നു. നീയും ഒത്തുള്ള ജീവിതത്തോട് താല്പര്യം ഇല്ലാത്ത..അയാൾക്ക് വേണ്ടി..നീ നിന്റെ
ജീവിതം പാഴാക്കി കളയരുത്.
അറിയുമ്പോൾ ഉമ്മക്കും ഉപ്പക്കും വിഷമം ഉണ്ടാകും പക്ഷെ... പിന്നീട് എല്ലാം ശെരിയാകും.."
അവൾ പറയുന്നതെല്ലാം
നിശംബദതയോടെ അവൾ കേട്ടിരുന്നു..
ഈണവും താളവും ഇല്ലാത്ത മൗനത്തിൻ വരികളെ നസീറ അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്തു...
നീ.. ശെരിക്ക് ഒന്ന് ആലോചിക്ക് എന്നിട്ട് നല്ലൊരു തീരുമാനം എടുക്ക്...
മ്മ്...
എന്ന് മൂളിക്കൊണ്ട് റസിയ അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു..
(തുടരും...
കണ്ണൂർകാരൻ 🌹🌹🌹🌹🌹
#📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ