🕺റബ്ബ് നെ ബനാ ദി ജോഡി💃
പാർട്ട് -1
പ്ലാറ്റ്‌ഫോമിൽ ജനങ്ങൾ ഉറുമ്പുകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പായുകയണ്
അനൗൺസ്‌മെന്റുകളും, യാത്രക്കാരുടെ ബഹളവും ചേർന്ന് ആകെ ഒരു പുകില് പിടിച്ച അവസ്ഥ
ദൂരങ്ങൾ താണ്ടി, പാളങ്ങളിലൂടെ കിതച്ചുവന്ന രാജാറാണി എക്സ്പ്രസ് കിതച്ചുനിൽക്കുന്ന ഒരു ആനയെപ്പോലെ പ്ലാറ്റ്‌ഫോമിലേക്ക് പതുക്കെ വന്നുനിന്നു. വണ്ടി നിന്നതും വാതിലുകൾക്കരികിൽ തിരക്ക് വർദ്ധിച്ചു.
ആ തിരക്കിനിടയിൽ നിന്നും, ഒരു കംപാർട്ട്‌മെന്റിന്റെ വാതിൽക്കൽ നന്ദൻ വന്നു നിന്നു...
കണ്ടാൽ ആധുനിക ഫാഷനോടൊന്നും ഒട്ടും താല്പര്യമില്ലാത്ത ഒരു സാധാരണക്കാരൻ. പാന്റ്സ് ഇൻ ചെയ്തിട്ടുണ്ടെങ്കിലും അത് അല്പം അയഞ്ഞാണ് കിടക്കുന്നത്. ഒരു 'പഴഞ്ചൻ ലുക്ക്' തോന്നിപ്പിക്കുന്ന വേഷവിധാനം
ചുറ്റുമുള്ള ബഹളങ്ങളിലേക്ക് അവൻ പതുക്കെ ഇറങ്ങി നിന്നു....
പ്ലാറ്റ്‌ഫോമിലെ തിരക്കിലേക്ക് ഇറങ്ങുന്നതിന് മുൻപ് അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി വാതിലിന്റെ കൈപ്പിടിയിൽ മുറുകെ പിടിച്ചു കൊണ്ട് മീനാക്ഷി നിൽപ്പുണ്ട്
അവളുടെ മുഖത്ത് ഭയവും സങ്കടവും നിഴലിക്കുന്നുണ്ടായിരുന്നു...
നന്ദൻ തന്റെ ഒരു കൈ അവൾക്ക് നേരെ നീട്ടി... മീനു ആ കൈകളിൽ നോക്കിയില്ല. അവന്റെ സഹായം ഒരു നിശബ്ദതയോടെ നിഷേധിച്ചു കൊണ്ട് അവൾ തനിയെ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി.
ചുറ്റും പായുന്ന അപരിചിതരായ മനുഷ്യരെ അവൾ ഭീതിയോടെ നോക്കി.
തല താഴ്ത്തി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നിസ്സഹായതയുടെ നനവുണ്ടായിരുന്നു....
ലോകം മുഴുവൻ തനിക്ക് എതിരെയാണെന്ന ഭാവം ആ മുഖത്തുണ്ട്. നന്ദൻ ഒരു നിമിഷം അവളെ നോക്കി നിന്നു;...
എന്തോ പറയാൻ ആഞ്ഞെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. ആ സ്റ്റേഷനിലെ ബഹളങ്ങൾക്കിടയിലും അവർക്കിടയിൽ മരവിപ്പിക്കുന്ന ഒരു നിശബ്ദത തളം കെട്ടി നിന്നു....
അവർ പതിയെ പുറത്തേക്ക് നടന്നു...
*****
ടാക്സിക്ക് ഉള്ളിലെ നിശബ്ദതയ്ക്ക് പുറത്തെ നഗരത്തിരക്കിനേക്കാൾ ഭാരമുണ്ടായിരുന്നു...
നന്ദനും മീനാക്ഷിയും ടാക്സിയുടെ പിന്നിലെ സീറ്റിൽ രണ്ടുപേർക്കുമിടയിൽ ഒരു വലിയ കടൽ തന്നെയുണ്ടെന്ന് തോന്നിപ്പിക്കും വിധം അവർ അകലം പാലിച്ചു.
ടാക്സി നീങ്ങിത്തുടങ്ങിയപ്പോൾ മീനു വിൻഡോ ഗ്ലാസ്സിലൂടെ പുറത്തെ അപരിചിതമായ കാഴ്ചകളിലേക്ക് കണ്ണുനട്ടിരുന്നു.
അവളുടെ കണ്ണുകളിൽ കണ്ണുനീർ പടർന്നു പന്തലിക്കുന്നുണ്ടായിരുന്നു; ഒരു തുള്ളി പോലും പുറത്തേക്ക് വീഴാൻ അനുവദിക്കാതെ അവൾ അത് ഉള്ളിലൊതുക്കി. 💧
നന്ദൻ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്. എന്തെങ്കിലും പറയണം അവളുടെ സങ്കടം മാറ്റണം എന്നുണ്ട്. പക്ഷേ, വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയാണ്
ഇങ്ങനെയൊരു മാറ്റം തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമെന്ന് അവർ രണ്ടുപേരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല....
***********
ദിവസങ്ങൾക്ക് മുമ്പ് :
വീട്. 🏠 മുറ്റത്തും വരാന്തയിലുമായി ആളുകൾ നിറഞ്ഞു നിൽക്കുന്നു. വീടിന്റെ ഓരോ കോണിലും വിവാഹത്തിന്റെ തിരക്കുകൾ പ്രകടമാണ്
ഒരു വശത്ത് ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന പാട്ടിന്റെ താളത്തിനൊത്ത് ആരൊക്കെയോ..ചുവടുവെക്കുന്നു. 💃
പന്തലിന്റെ ഒരു ഭാഗത്ത് കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്ന തിരക്കിലാണ് അവരുടെ ചിരിയും ബഹളവും ആ അന്തരീക്ഷത്തെ കൂടുതൽ സജീവമാക്കുന്നു. 🏃♂️🏃♀️
അകത്തളത്തിൽ മെഹന്തി ഇടുന്നവരുടെ തിരക്കാണ്. മണവാട്ടിയുടെയും തോഴിമാരുടെയും കൈകളിൽ മൈലാഞ്ചി കൊണ്ട് അഴകുള്ള ചമയങ്ങൾ തീർക്കുന്ന തിരക്കിലാണ്...
മൈലാഞ്ചിയുടെ മണവും, ആളുകളുടെ സംസാരവും, ഇടയ്ക്കിടെ ഉയരുന്ന പൊട്ടിച്ചിരികളും ചേർന്ന് ആ വീടിനെ ഒരു യഥാർത്ഥ ആഘോഷവേദിയാക്കി മാറ്റിയിരിക്കുന്നു....
തന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഹരിദാസ് സാർ നിർബന്ധിച്ച്
തന്റെ മകളുടെ വിവാഹത്തിന് വിളിച്ചതുകൊണ്ട് മാത്രമാണ് വരാൻ നന്ദൻ തീരുമാനിച്ചത്
കോളേജ് കാലം മുതൽക്കേ തന്നെ ഹരിദാസ് സാറോട് അവന് പ്രത്യേകമായൊരു ബഹുമാനവും സ്നേഹവുമുണ്ടായിരുന്നു. സാറിന്റെ മകളുടെ വിവാഹമാണ്, വരാതിരിക്കാൻ അവന് കഴിഞ്ഞില്ല.
മാളികയുടെ പടിക്കൽ എത്തിയപ്പോൾ തന്നെ ആഘോഷത്തിന്റെ ആരവം നന്ദനെ എതിരേറ്റു.
അവിടെ എല്ലാവരുടെയും മുഖത്ത് സന്തോഷം തങ്ങിനിൽക്കുന്നു. വലിയ വരാന്തയിൽ പാട്ടും നൃത്തവും തകൃതിയായി നടക്കുന്നു. ചിരിയുടെയും വർത്തമാനങ്ങളുടെയും ശബ്ദത്തിനിടയിലൂടെ അവൻ നടക്കുമ്പോഴാണ് ആ പെൺകുട്ടി അവന്റെ ശ്രദ്ധയിൽപ്പെട്ടത്. ✨
ഓടി ചാടി നടന്ന് എല്ലാവരോടും കുശലം പറയുന്ന ആ പെൺകുട്ടി ആ വീടിന്റെ ജീവൻ തന്നെയാണെന്ന് തോന്നിപ്പിച്ചു. ഡാൻസ് കളിക്കുന്നവരുടെ ഇടയിലൂടെ പോകുമ്പോൾ അവൾ അറിയാതെ തന്നെ അവരുടെ താളത്തിനൊപ്പം ചുവടുവെക്കുന്നു. 💃
അവളുടെ കൈകളിൽ മൈലാഞ്ചി ചമയങ്ങൾ വിരിഞ്ഞു കഴിഞ്ഞിരുന്നു. ആ മൈലാഞ്ചി ഉണങ്ങാനായി കൈപ്പത്തികൾ രണ്ടും മലർത്തിപ്പിടിച്ച്, ഒരു കൊച്ചു കുട്ടിയെപ്പോലെ ചിരിച്ചുകൊണ്ട് അവൾ എല്ലാവരുടെയും ഇടയിലൂടെ ഓടി നടക്കുകയാണ്. 🌿
അവളുടെ ആ നിഷ്കളങ്കമായ പുഞ്ചിരിയും പ്രസരിപ്പും നന്ദനെ ഒന്ന് തടുത്തു നിർത്തി. അറിയാതെ തന്നെ ഒരു പുഞ്ചിരിയോടെ അവൻ അവളെ നോക്കി നിന്നുപോയി.
ആ പെൺകുട്ടിയുടെ നിഷ്കളങ്കമായ ചിരിയിൽ മുഴുകി നിന്ന നന്ദന്റെ കാതുകളിൽ പെട്ടെന്നാണ് പരിചിതമായ ആ ശബ്ദം പതിഞ്ഞത്. "മോനേ... നന്ദാ..."
സ്നേഹം തുളുമ്പുന്ന ആ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.
തന്റെ പ്രിയപ്പെട്ട ഹരിദാസ് മാഷ്!
"എപ്പോ വന്നു? ഞാൻ കണ്ടില്ലല്ലോ," മാഷ് വാത്സല്യത്തോടെ അവന്റെ തോളിൽ കൈവെച്ചു.
"ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ സാർ. അങ്ങോട്ട് വന്നപ്പോൾ സാറിനെ കണ്ടില്ല, അതുകൊണ്ട് ഇങ്ങോട്ട് കേറിയതാണ്," നന്ദൻ വിനയപൂർവ്വം മറുപടി നൽകി.
തന്നെ ഏറെ സ്വാധീനിച്ച ഗുരുനാഥന്റെ മുഖത്തെ ആ പുഞ്ചിരി അവന് വലിയൊരു ആശ്വാസമായിരുന്നു.
"നീ എന്തെങ്കിലും കഴിച്ചോ?" ഹരിദാസ് സാർ തിരക്കി. 🍲
"കഴിച്ചു സാർ. ട്രെയിൻ ഇറങ്ങിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു, അവിടെ നിന്ന് തന്നെ കഴിച്ചു," അവൻ മറുപടി നൽകി. സംസാരത്തിനിടയിൽ സാറിന്റെ നോട്ടം താഴെ മുറ്റത്ത് ആ പെൺകുട്ടി നിൽക്കുന്നിടത്തേക്ക് നീണ്ടു.
"മീനൂ... മോളെ... ഒന്ന് ഇങ്ങോട്ട് വന്നേ!" സാർ ഉറക്കെ വിളിച്ചു.
അച്ഛന്റെ വിളി കേട്ട് മീനു ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. കയ്യിലെ മൈലാഞ്ചി ഉണങ്ങാൻ വേണ്ടി ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെ അവൾ പടികൾ ഓടിക്കയറി
പുഞ്ചിരിയോടെ പടികൾ കയറി വരുന്ന മീനുവിനെ ആകാംക്ഷയോടെയാണ് നന്ദൻ നോക്കിനിന്നത്.
അവളുടെ കണ്ണുകളിൽ കുസൃതിയും മുഖത്ത് വല്ലാത്തൊരു പ്രസരിപ്പുമുണ്ടായിരുന്നു. നന്ദനെ കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു, പിന്നെ അച്ഛന്റെ അടുത്തേക്ക് തിരിഞ്ഞു...
"എന്താ അച്ഛാ വിളിച്ചേ?" അവൾ ചോദിച്ചു.
"ഇത് ആരാണെന്ന് മനസ്സിലായോ മോൾക്ക്?" ഹരിദാസ് സാർ ചോദിച്ചപ്പോൾ, ഇല്ലെന്ന ഭാവത്തിൽ അവൾ നന്ദനെ ഒന്ന് നോക്കി.
"ഇതാണ് എന്റെ ഫേവറിറ്റ് സ്റ്റുഡന്റ്, നന്ദൻ!"
സാർ അഭിമാനത്തോടെ പരിചയപ്പെടുത്തിയതും മീനുവിന്റെ ഭാവം മാറി. അവൾ നന്ദനെ ഒന്ന് തുറിച്ചു നോക്കി, മുഖത്ത് കപടമായ ഒരു ദേഷ്യം വരുത്തിക്കൊണ്ട് അവൾ പറഞ്ഞു: 😠
"എന്റെ നന്ദാ... നിന്നെക്കൊണ്ട് എനിക്ക് ഈ വീട്ടിൽ ഒരു സമാധാനവും ഇല്ലാതായിട്ടുണ്ട്! ഞാൻ എന്ത് ചെയ്താലും അച്ഛൻ പറയും, 'നന്ദനെ കണ്ടു പഠിക്കണം, അവന്റെ ഡിസിപ്ലിൻ '... എന്നെ വഴക്ക് പറയാൻ അച്ഛന് നീ മാത്രമാണ് ഒരു കാരണം!"
അവളുടെ ആ കൊച്ചു പിണക്കം കേട്ട് നന്ദൻ പുഞ്ചിരിയോടെ നിന്നു. അവൾ വീണ്ടും തുടർന്നു,
"കൈയിൽ മെഹന്തി ഇട്ടു പോയി, അല്ലെങ്കിൽ നിനക്ക് രണ്ട് ഇടി വെച്ചു തന്നേനെ ഞാൻ!" 👊
അവളുടെ വാക്കുകൾ കേട്ട് നന്ദനും സാറും പൊട്ടിച്ചിരിച്ചു.
അപ്പോഴേക്കും താഴെ നിന്ന് കൂട്ടുകാരികൾ അവളെ വിളിക്കാൻ തുടങ്ങി. "ഞാൻ താഴേക്ക് പോവാ, നിങ്ങളെ എനിക്ക് ഒന്നു ഒഴിഞ്ഞു കാണണം!" എന്നും പറഞ്ഞു ചെറിയൊരു കലിപ്പ് കാണിച്ച് അവൾ താഴേക്ക് ഓടുന്നത് രണ്ടുപേരും നോക്കി നിന്നു.
അവൾ പോയതും സാറിന്റെ മുഖത്ത് ഒരു വാത്സല്യം നിറഞ്ഞു.
"അതാണ് എന്റെ മോൾ മീനു... ഇന്ന് അവൾ ഒരു മണവാട്ടി ആയതിന്റെ സന്തോഷത്തിലാണ് ഞാൻ...
അമ്മയില്ലാതെ വളർന്ന കുട്ടിയാണ്, പാവമാണ്. എന്റെ കുട്ടി...അവളുടെ ഇഷ്ടം എന്നോട് പറയുമ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു. അവളുടെ സന്തോഷമാണ് എന്റെ ജീവൻ," ഹരി സാർ വികാരാധീനനായി പറഞ്ഞു. 💖
"നന്ദാ, നീ പോയി ഫ്രഷ് ആയി താഴേക്ക് വാ, ഞാൻ അവിടെ ഉണ്ടാവും," എന്ന് പറഞ്ഞ് മാഷ് പടികൾ ഇറങ്ങി.
താഴെ മുറ്റത്ത് ആഘോഷങ്ങൾ അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.
കുളിച്ച് ഫ്രഷ് ആയി ബാൽക്കണിയിൽ വന്നുനിന്ന് ആ കാഴ്ചകൾ നോക്കി കാണുകയായിരുന്നു നന്ദൻ.
പെട്ടെന്നാണ്, ഒരാൾ വല്ലാത്തൊരു പരിഭ്രമത്തോടെ ഹരിദാസ് സാറിന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടത്. 🏃♂️
അയാൾ മാഷിനോട് എന്തൊക്കെയോ ഗൗരവത്തിൽ സംസാരിക്കുന്നുണ്ട്.
ആ സംസാരത്തിനിടയിലേക്ക് മീനുവും കടന്നുചെന്നു. അയാളുടെ വാക്കുകൾ കേട്ടതും അതുവരെ അവളുടെ മുഖത്തുണ്ടായിരുന്ന ആ മനോഹരമായ പുഞ്ചിരി മഞ്ഞുപോലെ ഉരുകിത്തീർന്നു. കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തുളുമ്പി. 😢 പെട്ടെന്ന്,
ഹരിദാസ് സാർ തന്റെ നെഞ്ചിൽ കൈ അമർത്തിപ്പിടിച്ച് വായുവിനായി കൈകാലുകൾ ഇട്ടു പിടയുന്നത് കണ്ട് നന്ദന്റെ ഉള്ളൊന്നു പിടഞ്ഞു. 💔
ഒരു നിമിഷം പോലും വൈകാതെ നന്ദൻ പടികൾ ഓടിയിറങ്ങി താഴെയെത്തി. "ആരെങ്കിലും വണ്ടി എടുക്ക്!" ആരോ ഒരാൾ ഉറക്കെ നിലവിളിച്ചു.
"അച്ഛാ..." എന്ന് തകർന്നു വിളിച്ചുകൊണ്ട് മീനു പതർച്ചയോടെ അച്ഛനെ വാരിപ്പുണർന്നു. അവളുടെ ലോകം തന്നെ തകരുകയാണെന്ന് തോന്നിപ്പിച്ചു.
നന്ദൻ ഒട്ടും ആലോചിക്കാതെ സാറിനെ കോരിയെടുത്ത് അവിടേക്ക് പാഞ്ഞെത്തിയ കാറിലേക്ക് കിടത്തി. കൂടെ മീനുവും വേറെ ചിലരും കയറി. ആ കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. 🚑
ആശുപത്രിയുടെ വരാന്തയിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു.
ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മീനുവിന്റെ തേങ്ങലുകൾ മാത്രം ഇടയ്ക്കിടെ കേൾക്കാം.
തകർന്നുപോയ മനസ്സുമായി, കലങ്ങിയ കണ്ണുകളോടെ അവൾ ഒരു മൂലയിലെ കസേരയിൽ തളർന്നിരിക്കുകയാണ്. 🏥
നന്ദൻ ഒന്നും മനസ്സിലാവാതെ മരവിച്ചു നിൽക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാഷിന് പെട്ടെന്ന് എന്തുപറ്റി? ആ വന്ന ആൾ പറഞ്ഞ വാർത്ത എന്തായിരിക്കും? ചോദ്യങ്ങൾ അവന്റെ ഉള്ളിൽ തിരതല്ലുന്നുണ്ടെങ്കിലും, താൻ ഏറെ സ്നേഹിക്കുന്ന ഗുരുനാഥന്റെ ഈ അവസ്ഥ അവന്റെ ഉള്ളുലയ്ക്കുന്നുണ്ടായിരുന്നു. 💔
പെട്ടെന്ന് "ഐ.സി.യു" വിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു. ചുറ്റും കൂടി നിന്നവരെയൊന്ന് നോക്കിയ ശേഷം അദ്ദേഹം ചോദിച്ചു: "ആരാണ് നന്ദൻ?"
പതർച്ചയോടെ നന്ദൻ മുന്നോട്ട് ചെന്നു. ഡോക്ടറുടെ മുഖത്തെ ഗൗരവം അവനിൽ ഭയമുണ്ടാക്കി.
ഡോക്ടർ അവന്റെ തോളിൽ കൈവെച്ച് പതുക്കെ പറഞ്ഞു, "നന്ദൻ... ഹരി സാർ നിങ്ങളെയും മീനുവിനെയും കാണണമെന്ന് പറയുന്നുണ്ട്. മാഷിന് ഇനി അധികം സമയമില്ല... സോറി നന്ദൻ." 😔
ആ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് അവർക്ക് അനുഭവപ്പെട്ടത്. ഡോക്ടർ മീനുവിനെ നോക്കി ആംഗ്യം കാണിച്ചു. "രണ്ടുപേരും വേഗം അകത്തേക്ക് ചെല്ലൂ."
മീനുവിന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
ഓക്സിജൻ മാസ്കിനുള്ളിൽ നിശ്ചലനായി കിടക്കുന്ന അച്ഛനെ കണ്ട മീനുവിന്റെ കാലുകൾ ഇടറി. വീഴാൻ പോയ അവളെ നന്ദൻ താങ്ങിപ്പിടിച്ച് മാഷിന്റെ അരികിലുള്ള കസേരയിൽ ഇരുത്തി. 🪑
നന്ദന്റെ കണ്ണുകളും നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. മീനു വിറയ്ക്കുന്ന കൈകളോടെ അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു.
"അച്ഛാ..." എന്ന് അവൾ വിതുമ്പി.
പതിയെ കണ്ണുകൾ തുറന്ന ഹരിദാസ് സാർ തളർന്ന കൈകളോടെ മുഖത്തെ മാസ്ക് മാറ്റാൻ ശ്രമിച്ചു.
നന്ദൻ തടയാൻ നോക്കിയെങ്കിലും മാഷ് അവനെ നോക്കി മങ്ങിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു, "ഇതുകൊണ്ട് ഇനി കാര്യമില്ല നന്ദ ..." 🩺
മാഷ് തുടർന്നു, "എന്റെ സന്തോഷമായിരുന്നു മീനു. പക്ഷേ അവളുടെ ജീവിതം ഇന്ന് പാതിവഴിയിൽ തകർന്നിരിക്കുന്നു." ഒന്നും മനസ്സിലാവാതെ നന്ദൻ നിന്നു. "അവൾ സ്നേഹിച്ച പയ്യൻ ഇന്ന് ഒരപകടത്തിൽ മരിച്ചു നന്ദാ..."
മാഷിന്റെ വാക്കുകൾ കേട്ട് നന്ദൻ നടുക്കത്തോടെ മീനുവിനെ നോക്കി. അവളുടെ കണ്ണുനീർ നിർത്താതെ ഒഴുകുകയായിരുന്നു. 😢
"ഇന്ന് ഞാൻ ഇല്ലാതായാൽ എന്റെ കുട്ടിക്ക് ആരുമില്ല നന്ദാ. മരിക്കാൻ എനിക്ക് ഭയമില്ല,
പക്ഷേ എന്റെ മോൾ..." മാഷിന്റെ കണ്ണുകൾ നിറഞ്ഞു.
നന്ദന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "നിന്നെ ഞാൻ എന്തിനാ ഇങ്ങോട്ട് വിളിച്ചത് എന്ന് അറിയാമോ...
എന്റെ മോളെ നീ സ്വീകരിക്കുമോ മോനേ?"
രണ്ടുപേരും ഒരുപോലെ.. സ്തംഭിച്ചുപോയി.
മീനു എന്തോ പറയാൻ ആഞ്ഞെങ്കിലും മാഷ് അവളെ തടഞ്ഞു. "എനിക്ക് വിശ്വസിച്ച് ഏല്പിക്കാൻ നീ മാത്രമേയുള്ളൂ മോനേ..."
മാഷിന്റെ ആ നിസ്സഹായത നന്ദന്റെ നെഞ്ചിൽ തറച്ചു. "സാർ... ഞാൻ... ഞാൻ ...മീനുവിന് ചേരില്ല സാർ..."
വാക്കുകൾ കിട്ടാതെ അവൻ വിതുമ്പി.
താൻ സ്നേഹിച്ച ആൾ പോയിരിക്കുന്നു, അച്ഛനും തന്നെ വിട്ടു പോകാൻ ഒരുങ്ങുന്നു. ശരിക്കൊന്ന് സംസാരിച്ചിട്ടുപോലും ഇല്ലാത്ത നന്ദന്റെ പത്നിയായി എങ്ങനെ ജീവിക്കും എന്നറിയാതെ മീനു വിറച്ചു
"മീനൂ, നന്ദന്റെ കൈകളിൽ നീ സുരക്ഷിതയായിരിക്കും. എനിക്ക് ഉറപ്പുണ്ട് മോളെ......
അച്ഛന് ഒരു വാക്ക് തരൂമോ...?
അയാൾ മീനുവിന്റെ നേരെ കൈ നീട്ടി... കൊണ്ട് പറഞ്ഞു...
"മോൾക്ക് സമ്മതമാണെന്ന്..."
മുന്നിൽ മരണത്തോട് പൊരുതി നിൽക്കുന്ന അച്ഛന്റെ അവസാന ആഗ്രഹത്തിന് മുന്നിൽ മീനുവിന്
സാധിക്കില്ല അച്ഛാ.. എന്ന് പറയാൻ കഴിഞ്ഞില്ല.
കണ്ണീരോടെ അവൾ അച്ഛന്റെ ഉള്ളംകൈയിൽ തന്റെ കൈ വെച്ചു.
ഹരിദാസ് സാർ നന്ദനെ ദയനീയമായി നോക്കി.
ആ നോട്ടത്തിന്റെ ആഴം മനസ്സിലാക്കിയ നന്ദൻ അറിയാതെ തന്നെ മീനുവിന്റെ കൈകൾക്ക് മുകളിൽ തന്റെ കൈ വെച്ചു....
ആ ഉറപ്പ് ലഭിച്ചതും മാഷ്... സമാധാനത്തോടെ...സാവധാനം കണ്ണുകൾ അടച്ചു. മാഷിന്റെ കൈയ്യിലുണ്ടായിരുന്ന അവരുടെ രണ്ടുപേരുടെയും കരങ്ങളിലേക്ക് അവരുടെ കണ്ണുനീർ തുള്ളികൾ ഇറ്റുവീണു.
ആ വലിയ മനുഷ്യൻ ഇനി ഒരിക്കലും കണ്ണുതുറക്കില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം
*******
മരണാനന്തര ചടങ്ങുകൾക്ക് ശേഷം ആ വലിയ വീട് ശൂന്യമായതുപോലെ തോന്നി.
ഹരിദാസ് സാറിന്റെ വേർപാടിന്റെ നോവ് മാറുന്നതിന് മുൻപ് തന്നെ, അദ്ദേഹത്തിന് നൽകിയ അവസാന വാക്ക് പാലിക്കാൻ നന്ദനും മീനുവും തയ്യാറെടുത്തു. 🏛️
രജിസ്റ്റർ ഓഫീസിലെ ആ ചെറിയ മുറിയിൽ വലിയ ബഹളങ്ങളൊന്നുമുണ്ടായിരുന്നില്ല.
സാക്ഷികളായി വന്ന ചുരുക്കം ചിലരുടെ സാന്നിധ്യത്തിൽ അവർ ഒരുമിച്ചു. രജിസ്റ്റർ ബുക്ക് അവരുടെ മുന്നിലേക്ക് നീക്കപ്പെട്ടു. 📖
നന്ദൻ ആദ്യം തന്റെ ഒപ്പ് രേഖപ്പെടുത്തി. തുടർന്ന് മീനുവിന്റെ ഊഴമായി. പേന കൈയ്യിലെടുക്കുമ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെ ജീവിതം ഇത്രവേഗം മാറിമറിയുമെന്ന് അവൾ കരുതിയിരുന്നില്ല.
രജിസ്റ്റർ ബുക്കിലെ ആ വെള്ളക്കടലാസിലേക്ക് അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ അടർന്നു വീണു. 💧 ആ കണ്ണുനീർ പടർന്ന താളിൽ അവൾ തന്റെ പേര് ഒപ്പിട്ടു. ആ ഒപ്പോടെ അവൾ നന്ദന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. 🤝
*******
Now
ടാക്സിയിൽ നിന്ന് ഇറങ്ങുമ്പോൾ മീനുവിന്റെ ഉള്ളിൽ ഒരു തരം ശൂന്യതയായിരുന്നു.
പരിചിതമായ ആ വലിയ മാളികയിൽ നിന്ന്, ഒട്ടും പരിചയമില്ലാത്ത ഈ ചെറിയ വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവൾക്ക് വല്ലാത്തൊരു ഭയം തോന്നി. നന്ദൻ ടാക്സി ഡ്രൈവർക്ക് പണം നൽകി ബാഗുകളുമായി മുന്നോട്ട് നടന്നു.
അനാഥനായ നന്ദനെ സംബന്ധിച്ചിടത്തോളം ആ വീട്ടിൽ അവരെ സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല.
എങ്കിലും, അയൽപക്കത്തെ ജനാലകൾക്കിടയിലൂടെ ചില കണ്ണുകൾ കൗതുകത്തോടെയും അമ്പരപ്പോടെയും അവരെ നോക്കുന്നുണ്ടായിരുന്നു.
ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാത്ത നന്ദൻ ഒരു പെണ്ണിനെ കൊണ്ട് വന്നു കേറുന്നത് കണ്ട്.അടക്കംപറച്ചിലുകൾ തുറിച്ചുള്ള നോട്ടങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു...
നന്ദൻ വീടിന്റെ വാതിൽ തുറന്നു. അകത്ത് വല്ലാത്തൊരു നിശബ്ദത. അവൻ മീനുവിനെ നോക്കി പതുക്കെ പറഞ്ഞു,...
"മീനു, ഇവിടെ ഒന്ന് നിൽക്കാമോ? ഞാൻ ഇപ്പോൾ വരാം..."
. മീനു ശൂന്യതയോടെ ആ ഉമ്മറത്ത് തന്നെ നിന്നു.
അൽപ്പസമയത്തിന് ശേഷം നന്ദൻ തിരികെ വന്നത് കയ്യിൽ കത്തുന്ന ഒരു നിലവിളക്കുമായാണ്. ....
ആ ചുവന്ന നാളങ്ങൾക്കിടയിൽ നന്ദന്റെ മുഖത്ത് ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു.
പതർച്ചയോടെ അവൾ അവനെ നോക്കി. താൻ സ്നേഹിച്ച ആൾക്ക് പകരം, അപരിചിതനായ ഒരാൾ തനിക്ക് മുൻപിൽ ദീപം നീട്ടുന്നു. അച്ഛന്റെ അഭാവത്തിൽ ഈ വിളക്ക് കയ്യിലേന്തുമ്പോൾ അവളുടെ കൈകൾ വിറച്ചു.
അവൾ ആ നിലവിളക്ക് വാങ്ങി. നന്ദനെ ഒന്ന് നോക്കിയ ശേഷം, രണ്ടുപേരും ഒരേസമയം വലതുകാൽ വെച്ച് ആ കൊച്ചു വീടിനുള്ളിലേക്ക് പ്രവേശിച്ചു. 👣
തുടരും...
#💑 Couple Goals 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ