ഫോളോ
mazhamizhi
@mizhi13
91
പോസ്റ്റുകള്‍
29
ഫോളോവേഴ്സ്
mazhamizhi
1K കണ്ടവര്‍
⚜️ബ്രഹ്മകമലം⚜️ Part-2 മഴ മിഴി ✍️.... മഹാദേവപുരത്തെ അന്നത്തെ പ്രഭാതം വരവേറ്റതു ആശുഭ വാർത്തയോടെ ആയിരുന്നു. കാളിയാട്ട്  മനയിലെ   ബ്രഹ്മദത്തൻ തിരുമേനി അമ്പല കുളത്തിൽ ചത്തു കിടക്കുന്നുവെന്ന വാർത്ത കാട്ടു തീ പോലെ പടർന്നു. ഒപ്പം  കള്ളൻ രായപ്പനെ  കാണാൻ ഇല്ലെന്ന വാർത്തയും കൂടി പരന്നതോടെ ആളുകൾ പല കഥയും മെനഞ്ഞു. ഈ കഥകൾ എല്ലാം കേട്ടിട്ടും  അച്യുതൻ മാത്രം ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ ആരെയോ ഭയക്കും പോലെയായിരുന്നു അതുവരെ ക്ഷമിച്ചു നിന്നമഴ വീണ്ടും മഹാദേവപുരത്തിനു മീതെ കോരി ചൊരിയാൻ തുടങ്ങി. ആ മഴയത്തും ആളുകൾ സംഭവം അറിഞ്ഞു അമ്പലകുളത്തിനു ചുറ്റും  തടിച്ചു കൂടി കഴിഞ്ഞിരുന്നു. എന്നാലും എന്റെ  പപ്പുവേട്ട  ആരായിരിക്കും ബ്രഹ്മദത്തൻ  തിരുമേനിയെ കൊന്നിട്ട് ഉണ്ടാവുക. ഇനി കള്ളൻ രായപ്പൻ ആകുമോ? അവനു അതിനുള്ള ധൈര്യം ഉണ്ടോ? അടുത്ത   9 തീയതി ഉത്സവത്തിന് കൊടിയേറേണ്ട ക്ഷേത്രത്തിന്റെ അമ്പല കുളത്തിൽ ആണ് ഈ അനിഷ്ടങ്ങളോക്കെ സംഭവിച്ചിരിക്കുന്നത്.. ഇനി മഹാദേവർമടക്കാരൂ പറഞ്ഞത് നേരാണോ? ഭൈരമൂർത്തിയ്ക്കു ചാർത്താൻ വെച്ച  ആട ആഭരങ്ങൾ അടങ്ങിയ  ആ നിലവറയുടെ താക്കോൽ കൂട്ടാം ശെരിക്കും കളവ് പോയോ.? അതിൽ മനം നൊന്തു  തിരുമേനി അമ്പലകുളത്തിൽ  ചാടിയത് ആണോ? ഇനി എല്ലാരും പറയും പോലെ രായപ്പൻ ആവുമോ അത്‌ മോഷ്ടിച്ചിട്ട് ഉണ്ടാവുക.. നമുക്ക് ഇങ്ങാനെയൊക്കെ ഊഹിക്കാം എന്നല്ലാതെ നേര് അറിയില്ലല്ലോ പപ്പാ.. എന്തായാലും പോലീസ് എത്തിയിട്ട് ഉണ്ട്. ഇനി അവരൂ കണ്ടെത്തട്ടെ സത്യങ്ങൾ. ഈ സമയം കവലയിൽ... എന്തോ മഴയാ ഇത് രാമു. അനർതങ്ങൾ വരാൻ ഇരിക്കും പോലെ കലിച്ചു തുള്ളി അല്ലെ ഓരോ മഴത്തുള്ളിയും ഈ മണ്ണിലേക്ക് വീഴുന്നത്. പോരാത്തതിന് അന്തരീക്ഷം പോലും ഇരുട്ടി അടച്ചില്ലേ. ഈ ദുരിതപെയ്തു ഒന്ന് അവസാനിപ്പിക്കാറായില്ലേ  നിനക്കെന്റെ കാല ഭൈരവ.. തന്റെ കാലൻ കുട മടക്കി ചായക്കടയുടെ തിണ്ണയിൽ ചാരി കൊണ്ട് അകത്തേക്ക് കയറുന്നതിനു ഇടയിൽ പറഞ്ഞു കൊണ്ട് ചന്ദ്രൻ മാഷ്  തന്റെ നനഞ്ഞ കണ്ണട  ഊരി ഇട്ടിരുന്ന ഷർട്ടിൽ തുടച്ചു കൊണ്ട് ചായാ  നീട്ടി അടിക്കുന്ന  രാമുനെ നോക്കി  ഒഴിഞ്ഞ ബഞ്ചിൽ ചെന്നിരുന്നു. ഇന്ന് പത്രം വന്നില്ലേ രാമു. ബെഞ്ചിൽ ഇരുന്നു കൊണ്ട് തലേന്നത്തെ പത്ര താളുകൾ വിടർത്തി കൊണ്ട് അയാൾ ചോദിച്ചു. ഇല്ല... മാഷേ.. ഇതുവരെ.. വേലു പത്രവുമായി വന്നിട്ടില്ല. മഴ ആയിട്ട് ആവും ഓൻ താമസിക്കുന്നെ. ആയിരിക്കും അതുപോലെ അല്ലെ  മഴ പെയ്യുന്നത്.. രാമുവേട്ടാ..... രാമുവേട്ടാ.... സൈക്കിൾ ബെല്ല് നീട്ടി മുഴക്കി കൊണ്ട്  പത്രക്കാരൻ വേലു വിളിച്ചതും ചായ നീട്ടി അടിക്കുന്നതിനു ഇടയിൽ രാമു തല താഴ്ത്തി അവനെ നോക്കി. അറിഞ്ഞോ... രാമുവേട്ടാ    "അമ്പലകുളത്തിലെ "   കാര്യങ്ങൾ... ചായ നീട്ടി അടിച്ചു കൊണ്ടിരുന്ന രാമുവേട്ടൻ  അത് കേട്ടു തലയുയർത്തി വേലൂനേ നോക്കി. ഞാനും  രാവിലെ ഈ ശ്രുതി ഒന്ന് കേട്ടാരുന്നു വേലു... ഇവിടെ ഇപ്പൊ ഈ ജഡം പൊങ്ങണത് ഒന്നും വലിയ കാര്യം ഉള്ള കാര്യം അല്ലല്ലോ വേലു.. പിള്ളേര് വല്ലോം പുഴയിൽ കുളിക്കാൻ ഇറങ്ങി മുങ്ങി ചാത്തതാവും.. ഇപ്പോഴത്തെ പിള്ളേരോട് വല്ലോം പറയാൻ പറ്റുമോ. കഴിഞ്ഞ കൊല്ലം ഇതെ  നേരത്തു അല്ലെ  ആ കോളേജ് പിള്ളേര് അഞ്ചറെണ്ണം  പാറമടയിൽ വന്നു മുങ്ങി ഇവിടെ ആറ്റിൽ പൊങ്ങിയത്. ഇതിപ്പോ അതുപോലെ വല്ലതും ആവും. അപ്പോൾ രാമുവേട്ടൻ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലല്ലേ.. അമ്പലകുളത്തിൽ പൊങ്ങിയത് നമ്മുടെ ബ്രഹ്മദാത്താൻ തിരുമേനിടെ ജഡം ആണ്. വേലുന്റെ വാക്കുകൾ കേൾക്കെ ചന്ദ്രനും രാമുവും ഒരു പോലെ ഞെട്ടി. ഇന്നലെ കൂടി ഞാൻ കണ്ടതാണല്ലോ അദ്ദേഹത്തെ.. ചന്ദ്രൻ പറഞ്ഞു കൊണ്ട് ബഞ്ചിൽ നിന്നും എഴുന്നേറ്റു.. പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട്.. ഒരു മരണം അല്ല നടന്നേക്കുന്നത് കാളിയാട്ട് മനയിലെ   ദേവിക കുഞ്ഞിന്റെ ജഡം  ആറ്റിൽ അല്പം മുൻപ് പൊങ്ങിന്നു  പറഞ്ഞു എല്ലാരും അവിടേക്ക് പായണത് കണ്ടു.ഒപ്പം അവളുടെ ആറു മാസം പ്രായം ആയ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലും നടക്കുന്നുണ്ട്.. ഇപ്പോൾ മഹാദേവപുരം നിറയെ പോലീസ് നെ കൊണ്ടു നിറഞ്ഞു. മഹാദേവർമടത്തിന്നു   പ്രതാപവർമ്മ   തമ്പുരാൻ   ക്ഷേത്രത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് ഇവിടെ എന്തേലുമൊക്കെ നടക്കും. അറിയാല്ലോ കാളിയാട്ടു മനയും മഹാദേവർമടവും തമ്മിൽ കാലങ്ങൾ ആയുള്ള ഉള്ള വൈരാഗ്യം. വൈരാഗ്യത്തിന് പുറത്തു മഹാദേവർമടക്കാര്   ആ തിരുമേനിയെയും  ആ പെങ്കൊച്ചിനെയും കൊന്നതാണോ ന്നു ആരറിഞ്ഞു . നീ ഇനി അങ്ങനെ പറയ്.. ആരേലും കേട്ടിട്ട്  അവരുടെ കാതിൽ എത്തിച്ചാൽ പിന്നെ എന്നെ ഉയിരോടെ അവര് കൊളുത്തും. എന്തായാലും ഞാൻ ഒന്ന് പോയി അറിഞ്ഞേച്ചു വരാം.. നിങ്ങൾ വരുന്നുണ്ടോ? നീ പൊയ്ക്കോ  വേലു ഞങ്ങൾ അങ്ങ് എത്തിയേക്കാം... കാളിയാട്ടു മന പ്രതാപത്തോടെ ഉയർന്നു നിൽക്കുന്ന മനയുടെ   കൂറ്റൻ  ഇരുമ്പു ഗേറ്റ് കടന്നു നിര നിരയായി ആ മഴയിൽ വാഹനങ്ങൾ  ഒന്നിന് പിറകെ ഒന്നായി ആ മുറ്റത്തു വന്നു  നിന്നു. അതിൽ നിന്നും  ആളുകൾ പുറത്തേക്ക് ഇറങ്ങി. ചിലർ ആർത്തു  കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി.. മറ്റു ചിലർ ചുറ്റും കണ്ണുകൾ ഓടിച്ചു കൂടി നിൽക്കുന്നവരോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് മനയുടെ  അകത്തളത്തിലേക്ക് നടന്നു. സുഭദ്രേ..... ആരോ വിളിച്ചതും അകത്തു നിന്നും  കരഞ്ഞു കലങ്ങിയ മിഴികളോടെ  മുണ്ടും നേരിയതും ഉടുത്ത ഒരു സ്ത്രീ അവിടേക്ക് വന്നു. എന്താ സുഭദ്രേ... ഉണ്ടായേ.. അച്ഛനും   ഒടപെറാന്നോൾക്കും എന്താ സംഭവിച്ചേ.. എനിക്ക് ഒന്നും അറിയില്ല .. ദേവ... ഇന്നലെ രാത്രി ഞാൻ പാൽ കഞ്ഞി കൊടുത്തേച്ചു പോയതാണ്.. വെളുപ്പിനെ മഴ ആയത് കൊണ്ട് ഞാൻ അല്പം താമസിച്ച എത്തിയെ...വരുമ്പോൾ  ദേവിക കുഞ്ഞിന്റെ അനക്കം ഒന്നും കണ്ടില്ല.. സാധാരണ ഞാൻ വരുമ്പോൾ ദേവിക കുഞ്ഞു ഉമ്മറത്ത് കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുണ്ടാവും. ഞാൻ വിളിച്ചിട്ട് വാതിൽ തുറക്കാഞ്ഞപ്പോൾ ഞാൻ തള്ളി നോക്കിയപ്പോൾ ആണ്  അറിഞ്ഞത്  വാതിൽ ബന്ധിച്ചിട്ടില്ലെന്നു. അകത്തു എന്തൊക്കെയോ പിടി വലി നടന്ന ലക്ഷണം ഉണ്ട്. എന്താ സംഭവിച്ചതെന്നു  നിക്ക് അറിയില്ല. എല്ലാരും പറയുന്നു അച്ഛൻ തിരുമേനിടെ ജഡം അമ്പല കുളത്തിൽ പൊങ്ങിന്നു... ദേവിക കുഞ്ഞിന്റെ ജഡം  ആറ്റിലും പൊങ്ങിന്നു. എനിക്ക് ഒന്നും അറിയില്ല ..കുഞ്ഞേ അവര് വലിയ വായിൽ നില വിളിച്ചു കൊണ്ട് സൈഡിലെ തൂണിലേക്ക് ചാരി.ഇടക്കിടെ നേര്യത്തിന്റെ കൊന്തലയിൽ വായ പൊത്തി. ബ്രഹ്മദ്ധതന്റെ മൂത്ത മകൻ  ദേവരാജൻ എന്തോ ഓർത്ത പോലെ പുറത്തേക്ക് വന്നതും മുറ്റത്തിരച്ചു വന്ന പോലീസ് ജീപ്പു കാണെ  അയാൾ തല ഉയർത്തി ജീപ്പിൽ നിന്നും ഇറങ്ങുന്ന ആളെ നോക്കി. ടോ.. അച്ചുത.. അകത്തു കേറി നോക്കെടോ? എസ്‌. ഐ.. രാജേന്ദ്രൻ പറഞ്ഞു കൊണ്ട്  ദേവനെ നോക്കി. ആഹ്ഹ്... ദേവൻ എത്തിയാരുന്നോ? അല്പം മുൻപ് എത്തി.. എന്നിട്ട് തന്നെ സംഭവം നടന്നിടത്തു കണ്ടില്ലല്ലോ.. എന്താടോ ദേവ സ്വത്തു മോഹിച്ചു താൻ തന്നെ തീർത്തേതോ പെങ്ങളെയും അച്ഛനെയും. അനാവശ്യം പറയരുത് സാറേ.. സ്വത്തുക്കൾ വേണമായിരുന്നെങ്കിൽ എനിക്ക് പണ്ടേ അത്‌ ആവാം ആയിരുന്നു. സന്തോഷത്തോടെ തന്നെയാ ഞാനും  നന്ദനും   ഈ കണ്ട സ്വത്തുക്കൾ അവൾക്ക് കൊടുത്തത്.. അതൊക്ക ബാക്കി ഉള്ളോരുടെ കണ്ണിൽ പൊടി ഇടാൻ അല്ലാന്നു ആരറിഞ്ഞു.എന്തായാലും ഇൻവെസ്റ്റിഗാഷൻ നടക്കട്ടെ. സത്യം തെളിഞ്ഞാൽ ഞാൻ ഒരു വരക്കം കൂടി വരും ദേവ. അന്ന് നിന്റെയും മറ്റവന്റെയും കയ്യിൽ ഓരോ വിലങ്ങു ഞാൻ അങ്ങ് അണിയിക്കും. എന്നാലേ സാറ് ആ വിലങ്ങു മഹാദേവർമഠത്തിലെ രാജീവ്‌ പ്രതാപന്റെ കയ്യിൽ ആവും അണിയിക്കേണ്ടി വരിക. എന്റെ അച്ഛനെയും പെങ്ങളെയും അവളുടെ കുഞ്ഞിനേയും ഇല്ലാതാക്കിയത് അവൻ ആണെന്ന് അറിഞ്ഞാൽ പിന്നെ അവനെ സാറ് ജീവനോടെ നോക്കണ്ട. ഒരിക്കൽ എന്റെ പെങ്ങടെ ഭർത്താവ് ആയിരുന്നു എന്നൊന്നും ഞാൻ നോക്കില്ല..തീർത്തു കളയും ഞാൻ. കാളിയാട്ടു മനയിലെ  ബ്രഹ്മദ്ധതന്റെ  മൂത്ത മകൻ ദേവരാജൻ ആണ് പറയുന്നത്.. ഇതുവരെ ഉണ്ടായ സകല നഷ്ടങ്ങൾക്കും ഞാൻ കണക്കു പറയിപ്പിച്ചിരിക്കും. കണ്ണുകൾ കലങ്ങി ചുവന്നു  അച്ഛനും പെങ്ങളും നഷ്ടപ്പെട്ട വേദനയിൽ  പറയുന്നവനെ എസ്‌. ഐ. രാജേന്ദ്രൻ അല്പം ഭയന്നത് പോലെ  നോക്കി. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ  അയാളുടെ ജീപ്പ് കാളിയാട്ടു മന കടന്നു പോയി കഴിഞ്ഞിരുന്നു. ഈ സമയം ബ്രഹ്മദ്ധതന്റെ ഇളയ മകൻ ദേവനന്ദൻ കണ്ണീരോടെ ആറ്റിൻ കരയിൽ  നിൽക്കുക ആയിരുന്നു.. പെങ്ങടെ ബോഡി വെള്ളത്തിൽ നിന്നും കരയിലേക്ക് എടുക്കുമ്പോൾ ആ വീർത്തു ഇരുന്ന ശരീരത്തിലേക്കു നോക്കാൻ കഴിയാത്ത പോലെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു. അപ്പോഴും ആ കണ്ണുകൾ പ്രതീക്ഷയോടെ വെള്ളത്തിൽ കുഞ്ഞിനെ തിരയുന്നവരിലേക്ക്  നീണ്ടു. ഡാ... നന്ദ... കരഞ്ഞിട്ടോ പരിതാപിച്ചിട്ടോ കാര്യം ഇല്ല .. അവനെ ചേർത്തു പിടിച്ചു കൊണ്ട് ആത്മമിത്രമായ  സതീഷ് പറഞ്ഞു. ഇനിയും തിരഞ്ഞിട്ട് കാര്യം ഇല്ലെന്ന അവര് പറയുന്നത്.. നമ്മുടെ   ശിവന്യ മോള്     ... ബാക്കി പറയാതെ അവൻ നന്ദനെ ചുറ്റി പിടിച്ചു പൊട്ടി കരഞ്ഞു പോയി. തന്നെ നോക്കി കുഞ്ഞു മോണ കാട്ടി ചിരിക്കുന്ന കുഞ്ഞിന്റെ മുഖം ഓർത്തതും നന്ദൻ പൊട്ടി കരച്ചിലോടെ   സതീഷിനെ വട്ടം ചുറ്റി പിടിച്ചു പൊട്ടി കരഞ്ഞു. ****** ഇതാണ് മഹാദേവപുരം എന്നാ ഗ്രാമം.. പുറമെ കാണാൻ ശാന്ത സുന്ദരം ആണെങ്കിലും  അവിടുത്തെ അവസ്ഥ അങ്ങനെ അല്ല.. . ആറും കൈത്തൊടുകളും മലഞ്ചെരുവുകളും   സമൃദ്ധമായ പച്ചപ്പും നിറഞ്ഞ അതി ലോല സുന്ദരമായ പ്രകൃതി ഭംഗിയോട് കൂടിയ ഒരു  ഗ്രാമം..ഗ്രാമത്തിന് കാവലായി സാക്ഷാൽ മഹാദേവൻ തന്നെ കാല ഭൈരവനായി നിന്നു  നാടു  കാക്കുന്ന  ഈ ഗ്രാമതിനു മറ്റൊരു മുഖം കൂടി ഉണ്ട്.. ആ ഗ്രാമം ഭരിക്കുന്നത് ഇപ്പോൾ  മഹാദേവർമടക്കാരാണ്..അവരെ എതിർക്കാൻ ആർക്കും ധൈര്യം ഇല്ല.. അവരെ എതിർക്കാറുള്ളത്  കാളിയാട്ട് മനക്കാരാണ്.. ഒരിക്കൽ  ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്നവർ ആയിരുന്നു  കാളിയാട്ട് മനക്കാരും മഹാദേവർമടക്കാരും..പക്ഷെ ഇന്നത് മാറി ഇരിക്കുന്നു. ഇരു കൂട്ടരും കടുത്ത ശത്രുതയിൽ ആണ്. ***** അങ്ങുന്നേ... അങ്ങുന്നേ... രാജീവൻ അങ്ങുന്നേ.. അങ്ങുന്നു കേട്ടത് നേരാണ്.. ദേവിക കുഞ്ഞു പോയി. അങ്ങുന്നിന്റെ കുഞ്ഞിനു വേണ്ടി ഉള്ള തിരച്ചിലാണ്  എല്ലാരും.. അങ്ങുന്നു അവിടേക്ക് വരണ്ട. മോനെയും കൊണ്ട് വരണ്ടാ... എന്നോട് അവിടേക്ക് വരരുതെന്നു പറഞ്ഞേൽപ്പിക്കാൻ നിന്നെയൊക്കെ അച്ഛൻ ഏർപ്പെടുത്തി അല്ലെ. എന്റെ മോനും എനിക്കും അവളെ കാണാൻ ഭ്രാഷ്ട് തന്നെ ആണോ? എന്നാൽ എനിക്ക് പോണം.!! എനിക്ക് അവസാനമായി അവളെ ഒന്ന് കാണണം. എല്ലാരും കൂടി ആ പാവത്തെ കൊന്നുതിന്നു.. ല്ലേ. എന്റെ കുഞ്ഞിന് അമ്മ ഇല്ലാണ്ട് ആക്കിയില്ലേ.. പറഞ്ഞു കൊണ്ട് അയാൾ ഉമ്മറ പടിയിൽ നിൽക്കുന്ന  രാജലക്ഷ്മി അമ്മയെയും അവർക്ക് അരികിൽ ഇതൊന്നും അറിയാതെ നിൽക്കുന്ന നാലു വയസ്സുകാരനെയും ഒന്ന് നോക്കി. പിന്നെ വേഗത്തിൽ അയാൾ കാറിലേക്ക് കയറി. അയാളുടെ  വണ്ടി ആറിന് സൈഡിൽ നിർത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ   അയാളെ  കൊല്ലാനുള്ള പകയോടെ നോക്കുന്ന   നന്ദനെ കാണെ അയാളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. തുടരും.. പുതിയ സ്റ്റോറി ആട്ടോ... എത്ര ത്തോളം നന്നായിന്നു അറിയില്ല. വായിക്കുന്നവർക്ക് ഇഷ്ട്ടം ആയാൽ റിവ്യൂ തരണേ.. പിന്നെ  എന്നെയും സ്റ്റോറിയും ഇഷ്ടം ആയാൽ ഒന്ന് ഫോളോ കൂടി ചെയ്യണേ... സ്റ്റോറി പോസ്റ്റ്‌ ചെയ്യുന്ന ടൈം കറക്റ്റ് ആയി പറയില്ലാട്ടോ.. ഞാൻ ഫ്രീ ആകുന്ന ടൈം ആണ് പോസ്റ്റ്‌ ചെയ്യുന്നത്. . #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #🧟 പ്രേതകഥകൾ!
mazhamizhi
1.5K കണ്ടവര്‍
©Copy right work- This work is protected in accordance with section 45 of the copy right act 1957. By. മഴ മിഴി.....✍️ ⚜️ബ്രഹ്മകമലം ⚜️ Part -1 മഴ മിഴി ✍️ "എടാ.. നിൽക്കെടാ അവിടെ.." നിന്നോടടാ രായപ്പാ ഞാൻ നിൽക്കാൻ പറഞ്ഞെ..!! നിന്റെ പുറകെ എത്ര ദിവസമായി ഞാൻ ഇങ്ങനെ ഓടുവാ...!! മഴ പൊടിഞ്ഞു  നനഞ്ഞ മണ്ണിൽ ചവിട്ടി ഇരുട്ടിൽ കൂടി മുന്നോട്ട് ഓടുന്നതിനിടയിൽ  അച്യുതൻ വിളിച്ചു പറഞ്ഞു... "ഒന്ന് നിൽക്കെടാ  രായപ്പാ.." നീ ഇങ്ങനെ ഓടിയാൽ ഞാൻ എങ്ങനെയാ നിന്നെ പിടിക്കുന്നെ...!! നിന്നെ പിടിച്ചു കൊടുത്തില്ലെങ്കിൽ എന്റെ സസ്പെൻഷൻ എങ്ങനെ മാറും.. "ഒന്ന് പിടി താടാ രായപ്പാ.." പിന്നെ....!!ഹ്ഹ... സാറിപ്പോ...ന്നെ...പിടിക്കും..!! ഞാനിപ്പോ സാറിന്റെ മുന്നിൽ  അങ്ങ് നിന്നും തരും ന്നാ പിടിച്ചൊന്നും പറഞ്ഞു....!! "ഒന്നു പോയെ സാറേ.." പോയി പണി നോക്കു സാറേ..!! സാറിന് എന്നെ ആ  മഹാദേവർമഠകാർക്ക് പിടിച്ചു കൊടുത്തേച്ചു ഉരുട്ടി കൊല്ലാൻ അല്ലെ. 'ആ പൂതി സാറിന്റെ ഉള്ളിൽ വെച്ചാൽ മതി...' സാറാണെ സത്യം മഹാദേവർമഠത്തിൽ നിന്നും ഈ രായപ്പൻ  ഒന്നും മോട്ടിച്ചിട്ടില്ല.....!! അപ്പോൾ പിന്നെ നീ  ആ കാളിയാട്ട് മനയിൽ നിന്നാണോടാ രായപ്പാ മോട്ടിച്ചേ..? ഞാൻ എവിടെ നിന്നും ഒന്നും മോട്ടിച്ചിട്ടില്ല സാറേ....! ജീവനിൽ കൊതിയുള്ള ആരേലും ആ രക്ഷസൻമാരുടെ  മുതല് കാക്കാൻ കേറുമോ..? "എന്നാൽ പിന്നെ നീ എന്തിനാടാ രായപ്പാ പേടിച്ചു ഓടണേ.." നിനക്ക് അവിടെ ഒന്ന് നിന്നൂടെ...! ഓടി അണച്ചു   ചെളിയിൽ തെന്നി വീഴാൻ പോയ  കോൺസ്റ്റബിൾ  അച്യുതൻ   ബാലൻസ് ചെയ്തു നിന്നു കൊണ്ട് കുട വയറും തടവി   പറയുമ്പോൾ മുന്നോട്ട് ഓടുന്നതിനു ഇടയിൽ   കള്ളൻ രായപ്പൻ വിളിച്ചു പറഞ്ഞു.. സാറ് പറയുമ്പോൾ ഞാനങ്ങു നിൽക്കാൻ പോവല്ലേ... ഒന്ന് പോയെ സാറേ..ഞാൻ എന്താ മണ്ടൻ ആണോ? മഴ പെയ്തു തെന്നി കിടക്കണ വഴിയാ....സാറിന് ഓടി തീരെ പരിചയം കാണില്ലാട്ടോ..വഴുക്കി വീഴുവെ.. സാറ്  വന്ന വഴിയേ പോകാൻ നോക്കു.! അങ്ങനെ പോകാൻ അല്ലല്ലോ രായപ്പ  ഞാൻ നിന്റെ പുറകെ ഓടിയെ? അപ്പോ സാറ് രണ്ടും കല്പിച്ച അല്ലെ ഈ ഓടുന്നെ... പിന്നെയല്ലാതെ.. നിന്റെ പുറകെ ചുമ്മ ഓടാൻ എനിക്ക് വട്ടുണ്ടോ? "ന്നാൽ... പിന്നെ... ന്നെ ... സാറ് ഇന്ന് പിടിച്ചിട്ട് തന്നെ..." കൊച്ചു വെളുപ്പാൻ കാലത്തു മനസമാധാനത്തെ  ഉള്ള പണിയും തീർത്തു ഒന്ന് ഉറങ്ങാൻ കിടന്ന എന്നെ ഓടിച്ചിട്ട് പിടിക്കാൻ സാറിന് നാണം ഇല്ലേ. ഇല്ലെടാ രായപ്പാ ഈ കാര്യത്തിൽ എനിക്ക് ഒട്ടും നാണം ഇല്ല... നീ ഒരുത്തൻ കാരണം ന്റെ ജോലിയും പോയി കൂടെ മാനവും പോയി.. നിന്നെ പിടിക്കാണ്ട്  ... ന്റെ...പോയ മാനം തിരികെ കിട്ടില്ല. നീ ഒന്ന് നിൽക്കെടാ രായപ്പ... ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നം ആണെടാ.. ന്റെ പൊന്നു സാറേ.. നിക്കും ഉണ്ട് ഈ പറയണ അഭിമാനം... അതുകൊണ്ട് ഞാൻ നിൽക്കൂല്ല.. "പിന്നെ സാറ് കരുതും പോലെ  ന്റെ കയ്യിൽ ഒന്നും ഇല്ല സാറേ." ഭവനിയമ്മേടെ വീട്ടീന്ന് കട്ടത് ആണെങ്കിൽ അത്‌ വെറും മുക്കുപണ്ടമാ സാറേ. ആ കള്ള കെളവി വെറുതെ നുണ പറഞ്ഞത സാറേ. പൊന്നു പോയിട്ട് പിച്ചള ഇല്ല അവരുടെ കയ്യിൽ. സാറിന് സംശയം ഉണ്ടെങ്കിൽ. ന്നാ പിടിച്ചോ അവരുടെ മുക്കുപണ്ടം. അരയിൽ പൊതിഞ്ഞു വെച്ച ഒരു പൊതി അയാൾക്ക് നേരെ വലിച്ചു എറിഞ്ഞു കൊണ്ട് രായപ്പൻ വിളിച്ചും പറഞ്ഞു... കൊണ്ടു ചെന്ന് സാറ് തന്നെ ഉരച്ചു നോക്കു ... അപ്പൊ മനസ്സിലാവും അത്‌ വെറും മുക്ക് പണ്ടം ആണെന്ന്.. എന്നാൽ പിന്നെ നിനക്ക് ഒന്ന് നിന്നൂടെ.? മനസ്സില്ല സാറേ..!! സാറിന് എന്നെ ആ മഹാദേവർമടക്കാരുടെ കൈ തരിപ്പ് മാറ്റാൻ ഇട്ടു കൊടുക്കാൻ അല്ലെ. അല്ലാതെ വെറുതെ വിടാൻ ഒന്നും അല്ലല്ലോ... അങ്ങനെ അവരുടെ കയ്യുടെ കഴപ്പ് മാറ്റാൻ ഞാൻ എന്തിനാ ബലിയാട് ആവുന്നേ.. ഞാൻ എന്തായാലും നാട് വിടാൻ തീരുമാനിച്ചു... "സാറിന് ന്നെ ഓടിച്ചിട്ടു പിടിക്കാൻ പറ്റിയാൽ പിടിച്ചോ.." അല്ലെങ്കിൽ നീന്തി വന്നു പിടിച്ചോ? ഞാൻ എന്തായാലും  തെക്കേക്കര   ആറ്റിൽ ചാടാൻ പോവാ. "ഡാ... രായപ്പാ.." "ചാടല്ലെടാ.." അടിയോഴുക്കു കൂടുതൽ ആണെടാ.പഹയാ.. ചാടി കളയല്ലേ.. മൂന്നാം പക്കം  ചുരുളിയിൽ പൊങ്ങു നീ.. മഴ പെയ്തു വെള്ളം പൊങ്ങി കിടക്കുവാ. പറഞ്ഞില്ലെന്നു വേണ്ട രായപ്പാ.. ഡാ ചാടല്ലേ... പിന്നെ ഈ രായപ്പൻ ഇതുപോലെ എത്ര മലവെള്ളപാച്ചിൽ കണ്ടിട്ടുള്ളതാ. "സറൊന്നു പോയെ സാറേ." ഡാ.. രായപ്പാ ഇത്‌ അതുപോലെ അല്ലേടാ . ഇത്തവണ വെള്ളം ഏറിയിട്ട് ഉണ്ട്..മഹാദേവപുരം ക്ഷേത്രത്തിലെ  അമ്പല കുളവും  നന്ദികേശ വിഗ്രഹവും വരെ  വെള്ളം മുങ്ങി..പണ്ടത്തെ പോലെ ഉള്ള ഒഴുക്ക് അല്ല ഇപ്പോൾ.അടി ഒഴുക്ക് കൂടുതൽ ആണ്. അതുകൊണ്ട് നീ   ചാടല്ലെടാ  രായപ്പാ.. അച്യുതൻ പറഞ്ഞു തീർന്നതും   രായപ്പൻ ചാടിയതും ഒരുമിച്ചു ആയിരുന്നു. അച്യുതൻ ഓടി വന്നു ആറ്റിൻ കരയിൽ മരക്കൊമ്പിൽ പിടിച്ചു താഴേക്കു   നോക്കുമ്പോൾ കണ്ടത്  പ്രഭാതത്തിന്റെ  നേർത്ത് വരുന്ന വെളിച്ചത്തിൽ ആറ്റിലെ വെള്ളത്തിൽ മുന്നോട്ട് ചുഴിയിൽ എന്നാ പോലെ നീന്തുന്ന രായപ്പനെ ആണ്. കുറച്ചു നേരം അവൻ നീന്തുന്നത് നോക്കി നിന്നിട്ട്  അച്യുതൻ തിരികെ പോയി. അപ്പോഴും നേരം വെളുത്തിട്ടില്ല.. ചാറ്റൽ മഴ ചന്നം പിന്നം പൊഴിഞ്ഞു കൊണ്ടിരുന്നു. രായപ്പൻ നീന്തി നീന്തി ക്ഷീണിച്ചു. ഇത്രയും നാളും താൻ കണ്ട ആറു അല്ല അതെന്നു അയാൾക്ക്‌ തോന്നി. അത്രയേറെ ഭയാനകമായിരുന്നു ആറ്റിലെ ജലത്തിലേ ഓളവും ഒഴുക്കും. ഒരു ആവേശത്തിന് എടുത്തു ചാടിയത് തന്റെ മരണത്തിലേക്ക് ആണെന്ന് പോലും അയാൾക്ക് ആ നേരം തോന്നി പോയി.. "ന്റെ... ഭൈരവ മൂർത്തി ചതിക്കല്ലേ എന്നെ നീ." ആറ്റിലെ അടി ഒഴിക്കിന് ഒത്തു നീന്തിക്കയറാൻ കഴിയാതെ വന്നതും രായപ്പൻ ചുറ്റും കണോടിച്ചു നോക്കി.. രക്ഷ പെടാൻ ഒരു കച്ചി തുരുമ്പു എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നയാൾ ആ നേരം കൊതിച്ചു. ഒപ്പം അയാളുടെ കഴുത്തിൽ കൊരുത്തിട്ടാ  സ്വർണതിന്റെ ബ്രഹ്‌മകമലത്തിന്റെ മൊട്ടു ആകൃതിയിൽ ഉള്ള ലോക്കറ്റ് ആ ഓളത്തിലും പ്രകാശിച്ചു കൊണ്ടിരുന്നു. ഒഴുക്കിന് എതിരെ നീന്താൻ കഴിയാതെ    രായപ്പൻ ഒഴുക്കിന് ഒപ്പം ദിശ അറിയാതെ ഒഴുകി കൊണ്ടിരുന്നു..ഒഴുകി ഒഴുകി രായപ്പന് ഒരൂ  വൃക്ഷത്തിന്റെ  ചാഞ്ഞ കൊമ്പ് കിട്ടി... അയാൾ അതിൽ പിടിച്ചു ഒരു വിധം കരയിലേക്ക്  കയറി കൊണ്ട് നോക്കിയത്   സാക്ഷാൽ മഹാദേവപുരം കാക്കും ഭൈരവമൂർത്തിയായ കാല ഭൈരവന്റെ  ക്ഷേത്ര വാതുക്കലേക്കു ആണ്. ആ നേരം എവിടെ നിന്നോ വീശിയ കാറ്റിൽ ക്ഷേത്ര വാതിൽ പാളി തുറന്നു.. തുറന്ന വാതിൽ പാളിയിൽ കൂടി കാണുന്ന കാല ഭൈരവന്റെ   ഉഗ്ര രൂപം കാണെ  അറിയാതെ കള്ളൻ രായപ്പൻ തൊഴുതു പോയി. പെട്ടന്ന് പിന്നിൽ നിന്നും കേട്ട ഒച്ചയിൽ  രായപ്പാൻ ഞെട്ടി  പിന്നിലേക്ക് നോക്കുമ്പോൾ കണ്ടത്  ചോരയിൽ കുളിച്ചു തനിക്കു പിന്നിൽ നിൽക്കുന്ന ഒരു മനുഷ്യ രൂപത്തെയാണ്.ഒപ്പം ആ മനുഷ്യന്റെ കയ്യിൽ ഇരിക്കുന്ന  കുഞ്ഞിന്റെ സ്വർണ  പാദസ്വരം അണിഞ്ഞ കുഞ്ഞി കാലുകളും ആണ്. പെട്ടന്ന് ആ മനുഷ്യൻ  കുഞ്ഞിനെ പൊതിഞ്ഞ ചുവന്ന പട്ടൊടെ  രായപ്പന്റെ കയ്യിലേക്ക് കൊടുത്തു.. രായപ്പൻ കുഞ്ഞിനെ വാങ്ങി കഴിഞ്ഞാണ് ഞെട്ടലോടെ മുന്നിൽ നിൽക്കുന്ന ആളെ നോക്കിയത്. അയാൾ മുഖം ഒരു ചെറു ഷോളാൽ മറച്ചിരുന്നു. പക്ഷെ ആ കണ്ണുകൾ താനെവിടെയോ കണ്ടു മറന്ന പോലേ അയാൾക്ക്‌ തോന്നി. പെട്ടന്ന് രായപ്പനെ നോക്കി ആ മനുഷ്യൻ  തൊഴുതു കൊണ്ട്  പറഞ്ഞു. എത്രയും വേഗം  പൊയ്ക്കോ.. ഒരിക്കലും  നീ ഈ മഹാദേവപുരത്തേക്ക് തിരികെ വരരുത്. ഇവളെ നിന്റെ മകളായി  ഒരു സാധാരണക്കാരിയായി വളർത്തണം. ആ നേരം രായപ്പൻ ഞെട്ടലോടെ മുന്നിൽ നിൽക്കുന്ന അയാളെ നോക്കി. ആ സ്വരം  തനിക്കു സുപരിചിതം പോലെ അയാൾക്ക് തോന്നി. ആ മനുഷ്യന്റെ നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങുന്ന  ചോര കാണെ രായപ്പൻ ഒന്ന് ഭയന്നു.. പെട്ടന്ന് അയാളുടെ  തലയിൽ കിടന്ന  ഷാൾ കാറ്റിൽ ആടി പറന്നതും അയാളുടെ  മുഖം ആ ചെറു വെളിച്ചത്തിൽ  രായപ്പൻ വ്യക്തമായി കണ്ടു. അയാളുടെ കണ്ണിൽ ഞെട്ടൽ ഉളവായി. "കാളിയാട്ട് മനയിലെ  ബ്രഹ്മദത്തൻ തിരുമേനി.." അയാൾ പതിയെ പറഞ്ഞതും ബ്രഹ്മദത്താൻ അയാൾക്ക്‌ നേരെ ശബ്ധിക്കരുതെന്നു പറഞ്ഞു കൊണ്ട്   അയാളുമായി അമ്പലത്തിന്റെ പിന്നിലേക്ക് നടന്നു. തിരുമേനി... അങ്ങ്... ഒന്നും ചോദിക്കാനും പറയാനും പറ്റിയ നേരമല്ല ഇത്... വേഗം പോകു.. ദൂരേക്ക് എവിടേക്ക് എങ്കിലും നേരം പുലരും മുന്നേ പോകു.. അല്ലെങ്കിൽ നമ്മോടൊപ്പം നീയും മരിക്കും.. അയാൾ  ആജ്ഞപിക്കും പോലെ പറഞ്ഞതും രായപ്പനും ആ നേരംഭയം  തോന്നി. അയാൾ മുന്നോട്ട് നടന്നതും ബ്രഹ്മദത്തൻ പെട്ടന്ന് അയാൾക്ക് അരികിലേക്ക് ഓടിച്ചെന്നു അയാളുടെ കയ്യിൽ ഇരുന്ന കുഞ്ഞിന്റെ കുഞ്ഞി കാലുകളിൽ കൊതി തീരെ ചുംബിച്ചു.. പിന്നെ തന്റെ കഴുത്തിൽ കിടന്ന  കാലഭൈരവന്റെ മുദ്ര പതിപ്പിച്ച ഒരു ലോക്കെറ്റ് ആ കുഞ്ഞിന്റെ കഴുത്തിലേക്ക് ഇട്ടു..ഒപ്പം അയാൾ കഴുത്തിൽ മറ്റെന്തോ ഒന്ന് കൂടി പരാതി.. അത്‌ കിട്ടാതെ വന്നതും അയാളിൽ ആശങ്ക നിറഞ്ഞു. ആ നേരം രായപ്പന്റെ ഹൃദയമിടിപ്പ് ഏറി.. അയാൾ വല്ലാത്ത  അങ്കലാപ്പോടെ അയാളെ നോക്കി. തിരുമേനി.. അയാൾ  എന്തോ ചോദിക്കാനായി വിളിച്ചു. രായപ്പാ.... നീ ഒരു കള്ളൻ ആണെന്ന് എനിക്ക് അറിയാം. ഇനി മുതൽ നീ ഒരിക്കലും കക്കരുത്.. കാല ഭൈരവന് മുന്നിൽ വെച്ചു നീ എനിക്ക് വാക്ക് താ..രായപ്പാ എന്റെ  കൊച്ചു മകളെ നീ പൊന്നു പോലെ നോക്കുമെന്നും  ഇനി ഒരിക്കലും മോഷ്ടിക്കില്ലെന്നും. ആ നേരം അയാൾക്ക് മുന്നിൽ നിൽക്കുന്ന ആ വൃദ്ധന്റെ വാക്കുകളെ ധിക്കരിക്കാൻ  കഴിയാതെ അയാൾ ആ വൃദ്ധനു  വാക്ക് കൊടുത്തു കൊണ്ട്  മുന്നോട്ട് നടക്കുമ്പോൾ പിന്നിൽ നിന്നും കേട്ട ആർത്ത നാദത്തിൽ പിന്തിരിഞ്ഞു നോക്കാൻ ഭയന്നു ആ കൈ കുഞ്ഞുമായി അയാൾ തന്നാൽ കഴിയും വിധം മുന്നോട്ട് ഓടി.. അപ്പോഴും ആ കുഞ്ഞു ഒന്ന് ഞരങ്ങുകയോ കരയുകയോ ചെയ്തതേയില്ല. മുന്നിൽ കണ്ട വഴിയിൽ കൂടി രായപ്പൻ മുന്നോട്ട് ഓടി. അയാൾ ഓടി ഓടി  മൊട്ട കുന്നും കടന്നു  ഏറെ ദൂരം ചെന്ന് കഴിഞ്ഞു പിന്നിലേക്ക് തിരിഞ്ഞു നോക്കി.അപ്പോഴേക്കും നേരം പുലർന്നിരുന്നു.. സൂര്യന്റെ ആദ്യ കിരണം   ആ കുഞ്ഞു മുഖത്തേക്ക് വീണു തിളങ്ങി കൊണ്ടിരുന്നു..അപ്പോഴും  ആ കുഞ്ഞു ശബ്ധിച്ചതേയില്ല പൊട്ടുപോലെ നേർത്തു കാണുന്ന ക്ഷേത്ര  നൂപുരം കാണെ ആയാൾ  അവിടേക്കു നോക്കി നിന്നു.അപ്പോഴും അയാളുടെ കൈകൾ ആ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിരുന്നു. എങ്കിലും അയാളിൽ ആശങ്കയും സംശയവുമപ്പൊഴും നില നിന്നു. കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ അയാൾ വാത്സല്യത്തോടെ ഒന്ന് നോക്കി. പിന്നെ പതിയെ ആ കുഞ്ഞി കവിളിൽ ഒന്ന് തൊട്ടതും അതുവരെ ശബ്ധിക്കാതെ ഇരുന്ന കുഞ്ഞു ചിണുങ്ങി ചിണുങ്ങി കരയാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ അടക്കാൻ കഴിയാതെ കുഞ്ഞിനെ തോളിൽ ഇട്ടു തട്ടി കൊണ്ട് അയാൾ മൊട്ട കുന്നിനു മറു ഭാഗത്തുള്ള ഗ്രാമത്തിലേക്കു നടന്നു. ****** മഹാദേവപുരത്തെ അന്നത്തെ പ്രഭാതം വരവേറ്റതു ആശുഭ വാർത്തയോടെ ആയിരുന്നു. കാളിയാട്ട്  മനയിലെ   ബ്രഹ്മദത്തൻ തിരുമേനി അമ്പല കുളത്തിൽ ചത്തു കിടക്കുന്നെന്ന വാർത്ത കാട്ടു തീ പോലെ പടർന്നു. ഒപ്പം  കള്ളൻ രായപ്പനെ  കാണാൻ ഇല്ലെന്ന വാർത്തയും കൂടി പരന്നതോടെ ആളുകൾ പല കഥയും മെനഞ്ഞു. ഈ കഥകൾ എല്ലാം കേട്ടിട്ടും  അച്യുതൻ മാത്രം ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ ആരെയോ ഭയക്കും പോലെയായിരുന്നു. തുടരും. ന്യൂ സ്റ്റോറിയാണ്.. വായിച്ചിട്ട് എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്തു കൂടെ നിന്നാൽ .. ഡെയിലി post ചെയ്യാൻ നോക്കാം.. #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #❣️ റൊമാന്റിക് മൂവീസ് 🥰
See other profiles for amazing content