ക്രൈം or news 🤯

Sanu TA
843 views
3 months ago
സംഭവിച്ചത്..... A real story ​അമർദീപ് സദ: ലോകത്തെ ഞെട്ടിച്ച എട്ടു വയസ്സുകാരൻ ​2007-ൽ ബീഹാറിലെ ഭഗവാൻപൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു ഫോൺ. കോളിലൂടെയാണ് ലോകത്തെ നടുക്കിയ ഈ വാർത്ത പുറംലോകം അറിയുന്നത്. ഒരു കൊച്ചു കുട്ടിയെ ഗ്രാമവാസികൾ പിടിച്ചുവെച്ചിരിക്കുന്നു എന്നതായിരുന്നു ആ വാർത്ത. പോലീസ് അവിടെ എത്തിയപ്പോൾ കണ്ടത് എട്ടു വയസ്സു മാത്രം പ്രായമുള്ള അമർദീപ് സദ എന്ന ബാലനെയായിരുന്നു. ​ക്രൂരതയുടെ തുടക്കം ​1998-ൽ ബീഹാറിലെ ഒരു ദരിദ്ര കുടുംബത്തിലാണ് അമർദീപ് ജനിച്ചത്. ​ആദ്യ കൊലപാതകം: അമർദീപിന്റെ അമ്മായി തന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ അവന്റെ വീട്ടിൽ ഏൽപ്പിച്ച് ജോലിക്ക് പോയി. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അമർദീപ് ആ കുഞ്ഞിനെ ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീടിന് പുറകിൽ കൊണ്ടുപോയി ചെങ്കല്ല് കൊണ്ട് തലയ്ക്കടിച്ച ശേഷം കുഴിച്ചുമൂടി. സ്വന്തം മകന്റെ ഭാവി ഓർത്ത് മാതാപിതാക്കൾ ഈ വിവരം പോലീസിൽ അറിയിക്കാതെ ഒതുക്കിത്തീർത്തു. ​രണ്ടാമത്തെ കൊലപാതകം: ഏതാനും മാസങ്ങൾക്ക് ശേഷം അമർദീപിന്റെ അമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഒരു ദിവസം മാതാപിതാക്കൾ ഉറങ്ങിക്കിടന്ന സമയം നോക്കി അവൻ തന്റെ എട്ടുമാസം പ്രായമുള്ള സ്വന്തം അനിയത്തിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇത്തവണയും മകനെ രക്ഷിക്കാനായി അച്ഛൻ വിവരം പുറത്തുപറഞ്ഞില്ല. ​മൂന്നാമത്തെ കൊലപാതകം: ഗ്രാമത്തിലെ ദേവി എന്ന സ്ത്രീയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് അവൻ പിടിക്കപ്പെടുന്നത്. യാതൊരു ഭയവുമില്ലാതെ താൻ കുഞ്ഞിനെ കൊന്നുവെന്ന് അവൻ സമ്മതിക്കുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. ​ഞെട്ടിക്കുന്ന പെരുമാറ്റവും മാനസികാവസ്ഥയും ​പോലീസ് ചോദ്യം ചെയ്യുമ്പോഴും യാതൊരു കുറ്റബോധവും അവനിലുണ്ടായിരുന്നില്ല; പകരം തനിക്ക് വിശക്കുന്നുണ്ടെന്നും ബിസ്കറ്റ് വേണമെന്നുമാണ് അവൻ ആവശ്യപ്പെട്ടത്. പരിശോധനയിൽ അവന് 'കണ്ടക്ട് ഡിസോർഡർ' (Conduct Disorder) എന്ന മാനസികാവസ്ഥയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുകയും ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പ്രായപൂർത്തിയാകാത്തതിനാൽ ഇന്ത്യൻ നിയമപ്രകാരം മൂന്ന് വർഷം മാത്രമാണ് അവനെ ജുവനൈൽ ഹോമിൽ പാർപ്പിച്ചത്. ​മാതാപിതാക്കൾക്ക് : ഒരു സന്ദേശം 📢 ​അമർദീപ് സദയുടെ ജീവിതം ഓരോ മാതാപിതാക്കൾക്കും വലിയൊരു പാഠമാണ്: ​അശ്രദ്ധ അപകടമാണ്: അമർദീപ് ആദ്യ കൊലപാതകം ചെയ്തപ്പോൾ തന്നെ മാതാപിതാക്കൾ അത് അധികാരികളെ അറിയിച്ചിരുന്നെങ്കിൽ അടുത്ത രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നു. ​പെരുമാറ്റ മാറ്റങ്ങൾ ശ്രദ്ധിക്കുക: കുട്ടികളിൽ അസാധാരണമായ ദേഷ്യമോ മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള പ്രവണതയോ കണ്ടാൽ അത് വെറുമൊരു കുസൃതിയായി കണ്ട് തള്ളിക്കളയരുത്. ​വിദഗ്ദ്ധ സഹായം തേടുക: ഇത്തരം പെരുമാറ്റ വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തിയാൽ ശരിയായ ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും മാറ്റിയെടുക്കാൻ സാധിക്കും. ​നമ്മുടെ കുട്ടികളുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുക, അവരെ സുരക്ഷിതമായ സാഹചര്യത്തിൽ വളർത്താൻ ശ്രമിക്കുക. #കുറ്റവും ശിക്ഷയും #📹 ക്രൈം ഫയൽ #ക്രൈം or news 🤯 #💥ക്രൈം ത്രില്ലെർ 💥 ​#AmardeepSada #TrueCrime #ParentingTips #SocialAwareness #Kerala #CrimeStory #സ്പെഷ്യൽ സ്റ്റോറീസ് ✍
Sanu TA
893 views
3 months ago
🔥ആരാണ് ഈ "പഴനിച്ചാമി ".... 🔥പോലീസിന്റെ അന്വേഷണം പഴനിച്ചാമിയിലേക്ക് തിരിയുന്നു. 🔥 ഉടനെ തന്നെ പോലീസ് ശശികുമാറിനെ വിളിക്കുന്നു. 🔥ശശികുമാറിനോട് :ആരാണ് ഈ പഴനിചാമി! 🔥 ശശികുമാർ: സാർ "പഴനിച്ചാമി" ഞങ്ങളുടെ ഏറ്റവും നല്ലൊരു അണ്ണനാണ്. 🔥കാരണം അദ്ദേഹമാണ് ഞങ്ങളെ ഒന്നിപ്പിച്ചതും ഞങ്ങൾക്കെല്ലാം സഹായം ചെയ്തതും. 🔥 പോലീസ്: എന്നാൽ ഈ "പഴനിച്ചാമി" വന്നാൽ നിങ്ങളുടെ ഭാര്യ വാതിൽ തുറന്നു കൊടുക്കുമോ? 🔥ശശികുമാർ : തീർച്ചയായും സാർ.. അവൾ വാതിൽ തുറന്നു കൊടുക്കും. 🔥പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യനാണ് ഞങ്ങളെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട് അതിനാൽ തന്നെ എന്റെ ഭാര്യ "മഹേശ്വരി' അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. 🔥അതുകൊണ്ടുതന്നെ അദ്ദേഹം വന്നാൽ വാതിൽ തുറന്നു കൊടുക്കും. 🔥പോലീസ്:ഇതിനുമുമ്പും പഴനി നിങ്ങളുടെ ഫ്ലാറ്റിൽ താമസിച്ചിട്ടുണ്ടോ? 🔥ശശികുമാർ: ഉണ്ട് സാർ അദ്ദേഹം ജോലിയുടെ ആവശ്യത്തിനായി ഗുരുവായൂർ വരുമ്പോൾ ഞങ്ങളുടെ ഫ്ലാറ്റിൽ തങ്ങാറുണ്ട്. 🔥 പോലീസ്: എത്ര തവണ നിങ്ങളുടെ ഫ്ലാറ്റിൽ "പഴനിചാമി" വന്നിട്ടുണ്ട്! 🔥 ശശികുമാർ : ഞാൻ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയതിനുശേഷം ഒരു മൂന്നോ നാലോ തവണ "പഴനിച്ചാമി" ഞങ്ങളുടെ വീട്ടിൽ തങ്ങിയിട്ടുണ്ട്. 🔥 പോലീസ്: "പഴനിച്ചാമി"യെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. 🔥 ശശികുമാർ: എന്താണ് സാർ.. പ്രശ്നം അദ്ദേഹം നല്ലൊരു മനുഷ്യനാണ് അദ്ദേഹം ഇതൊന്നും ചെയ്യില്ല സാർ... 🔥പോലീസ്: എന്നാൽ ഞങ്ങൾക്ക് കുറച്ച് തെളിവുകൾ കിട്ടിയിട്ടുണ്ട്. ഞങ്ങൾ കേരളത്തിലേക്ക് വരികയാണ് ഇനി നേരിട്ട് പറയാം. 🔥പോലീസ്: "പഴനിച്ചാമി"യെ കുറിച്ച് അന്വേഷിച്ചപ്പോൾ തൃച്ചിയിലുള്ള ഒരു ബേക്കറി തൊഴിലാളിയാണ് പഴനിചാമി . 🔥 പോലീസിന് ഒന്നേ അറിയേണ്ടതുള്ളൂ ഈ കൊലപാതകം നടക്കുന്ന സമയത്ത് "പഴിച്ചാമി" തൃച്ചിയിൽ ഉണ്ടായിരുന്നോ എന്ന് മാത്രം. 🔥പോലീസ് തൃച്ചിയിലുള്ള ബേക്കറിയിലേക്ക് ചെന്നിട്ട് ബേക്കറിയിലെ രജിസ്റ്റർ നോക്കുകയാണ്. 🔥എല്ലാ ജോലിക്കാരും രജിസ്റ്ററിൽ ഒപ്പിട്ടു വേണം ജോലിക്കു കയറാൻ അതുകൊണ്ടുതന്നെ പോലീസ് ആ രജിസ്റ്റർ പരിശോധിക്കുകയാണ്. 🔥പോലീസിനെ വീണ്ടും കുഴപ്പിച്ചു കൊണ്ട് രജിസ്റ്ററിൽ അന്നേദിവസം "പഴനിച്ചാമി" ഇവിടെ ജോലിക്ക് ഉണ്ടായിരുന്നു. 🔥അപ്പോൾ പിന്നെ ആരാണ് അവിടെ വന്നത്? 🔥അന്വേഷണം വീണ്ടും കുഴഞ്ഞ മട്ടിൽ ആകുന്നു. 🔥 പക്ഷേ പോലീസിന് ആ ബേക്കറി മാനേജരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ഒരു സംശയം തോന്നിയിരുന്നു. 🔥കാരണം അയാൾ നുണ പറയുന്നതുപോലെ പോലീസിന് അനുഭവപ്പെട്ടു. 🔥പോലീസിന്റെ മറച്ചും തിരിച്ചും ഉള്ള ചോദ്യങ്ങളിൽ അയാൾ ആകെ പതറുകയാണ്. 🔥ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ വയ്യാതെ ആ മാനേജർ സത്യം പറയുകയാണ്. 🔥 എനിക്ക് 50,000 രൂപ തന്നിട്ട് അവൻ രജിസ്റ്ററിൽ അവന്റെ പേര് സൈൻ ചെയ്ത് ചേർക്കാൻ ആവശ്യപ്പെട്ടു സാർ . 🔥അമ്പതിനായിരം കിട്ടിയതുകൊണ്ട് തന്നെ ഞാനത് ചെയ്യുകയും ചെയ്തു സാർ. 🔥 ഇപ്പോൾ എവിടെയുണ്ട് "പഴനിച്ചാമി" 🔥 മാനേജർ: അവൻ പ്രൊഡക്ഷനിൽ ഉണ്ട് സാർ 🔥 കൊലയാളിയെ സഹായിച്ചതിന് നിങ്ങൾക്കും ശിക്ഷയുണ്ട്. വഴിയെ അറിയിക്കാം. 🔥പോലീസ് നേരെ പഴനിയെ തേടി പ്രൊഡക്ഷനിലേക്ക്. 🔥 പോലീസ് പോയത് സിവിൽ ഡ്രസ്സിൽ ആണ്. പഴനിയെ എങ്ങനെയും പിടിക്കണം. 🔥 പോലീസ് വേഷത്തിൽ ചെന്നാൽ ചിലപ്പോൾ "പഴിച്ചാമി" രക്ഷപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവർ സിവിൽ ട്രസ്റ്റിലാണ് ചെന്നത്. 🔥ബേക്കറി പ്രൊഡക്ഷൻസസ് കാണാൻ വേണ്ടി വന്ന എൻജിനീയർമാരാണെന്നുള്ള രീതിയിലാണ് പോലീസ് അവിടെ എത്തിയത്. 🔥 അവിടെയെല്ലാം നേതൃത്വം "പഴനിചാമി" തന്നെയായിരുന്നു. 🔥 അതുകൊണ്ട് തന്നെ പോലീസിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല അവർ അവനെ അറസ്റ്റ് ചെയ്തു. 🔥 പഴനിച്ചാമി: ആരാണ് നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ കൊണ്ടുപോകുന്നത്. 🔥കേരള പോലീസ്: നീയൊരു കൊലപാതകം ചെയ്തിട്ട് മുങ്ങി നടക്കുകയല്ലേ നിന്നെ ഞങ്ങൾ പൊക്കി. 🔥ഞാനോ ഞാനാരെയും കൊന്നിട്ടില്ല 🔥പോലീസ്: "പഴനിച്ചാമി" എല്ലാ തെളിവുകളും നിന്നെക്കെതിരാണ് നീ കുടുങ്ങി.. 🔥നീ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും എല്ലാം മനസ്സിലായി. 🔥ഒടുവിൽ നിക്കക്കള്ളിയില്ലാതെ "പഴനിച്ചാമി" തുറന്നു പറയുകയാണ് കാര്യങ്ങൾ. 🔥 അതേ സാർ മഹേശ്വരിയെ കൊലപ്പെടുത്തിയത്. "ഞാൻ" തന്നെ! 🔥ശരി പഴനി ഇനി നീ എല്ലാം പറയേണ്ടതുണ്ട്. 🔥ശരി സാർ ഞാൻ എല്ലാം പറയാം. 🔥ശശികുമാറും മഹേശ്വരിയും എനിക്ക് പ്രിയപ്പെട്ടവർ തന്നെ. 🔥 ശശികുമാറിന്റെ അച്ഛനുമായുള്ള സൗഹൃദത്തെ തുടർന്നാണ് ശശികുമാറുമായി പരിചയപ്പെടുന്നത്. 🔥 അപ്പോഴാണ് ശശികുമാറിന് ഒരു ഇഷ്ടമുണ്ടെന്ന് എന്നോട് പറയുന്നത്. 🔥 ശശികുമാറിന്റെ വീട്ടുകാരും അതിനെതിരായിരുന്നു. അതേപോലെതന്നെ മഹേശ്വരിയുടെ വീട്ടുകാരും. 🔥 അതുകൊണ്ടുതന്നെ ഇവരുടെ വിവാഹം നടത്തി കൊടുക്കാൻ ഞാൻ തന്നെയാണ് സാർ. മുൻകൈ എടുത്തത്. 🔥 അവരുടെ കല്യാണം കഴിഞ്ഞ് അവർക്ക് താമസിക്കാനായി എന്റെ വാടകവീട് ഞാൻ അവർക്ക് കൊടുക്കുകയും ചെയ്തു. 🔥 അങ്ങനെ നിൽക്കുമ്പോഴാണ് ശശികുമാറിന് തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ കിട്ടുന്നത് . 🔥 അവിടെത്തന്നെ അവർക്ക് ഒരു ഫ്ലാറ്റും റെഡിയാക്കി കൊടുത്തതും ഞാൻ തന്നെയാണ്. 🔥എനിക്ക് തൃശ്ശൂരിൽ നല്ല കണക്ഷൻ ഉണ്ട്. കാരണം ബിസിനസ് പരമായി ഞാൻ അവിടെ പോകാറുള്ളതാണ്. 🔥 പോലീസ്: പിന്നെ എന്തിന് നിങ്ങൾ ആ സ്ത്രീയെ കൊന്നു 🔥സാർ... എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ട് 🔥ഞാനിപ്പോൾ തുറന്നു പറയാം സാർ. 🔥എനിക്ക് ചൂതാട്ടമാണ് "ഓൺലൈൻ റാമി" എന്റെ വിനോദം. 🔥ഓൺലൈൻ ഗെയിം🔥 🔥 ഒരുപാട് ക്യാഷ് ഞാൻ കളിച്ചു കളഞ്ഞിട്ടുണ്ട്. 🔥 അങ്ങനെ ഞാനൊരു കടക്കാരനായി എന്റെ കയ്യിൽ ഒന്നുമില്ല. 🔥എനിക്ക് കിട്ടുന്ന വരുമാനം എല്ലാം ഞാൻ ഓൺലൈൻ റാമി കളിച്ചു കളഞ്ഞു സാർ.. 🔥കുറേ വഴികളിലൂടെ ഞാൻ കടമായി കാശുകൾ ചോദിച്ചു. പക്ഷേ എനിക്ക് ആരും കാശ് തന്നില്ല. 🔥അങ്ങനെ ഞാൻ കണ്ട ഒരു വഴിയായിരുന്നു മോഷണം. 🔥 ശശികുമാറിന്റെയും ഭാര്യ മഹേശ്വരിയുടെ കയ്യിൽ സ്വർണവും പണവും ഉണ്ടെന്ന് എനിക്കറിയാം. 🔥ആ സ്വർണവും പണവും കിട്ടിയാൽ എന്റെ എല്ലാ പ്രശ്നങ്ങളും തീരും. 🔥അങ്ങനെയാണ് ഞാൻ ശശികുമാറിനോട് വിളിച്ചു പറയാതെ വീട്ടിലേക്ക് ചെന്നത്. 🔥വാതിൽ മുട്ടിയതും മഹേശ്വരിയുടെ ചോദ്യം ആരാ ? ഞാനാണ് പഴനി 🔥 അങ്ങനെ മഹേശ്വരി വാതിൽ തുറന്നു. പഴനിച്ചാമി: ഒരു കോഫി ഇട്ടു തരുമോ എനിക്ക് നല്ല ക്ഷീണമുണ്ട് തരാം അണ്ണാ: മഹേശ്വരി 🔥അവരുടെ പണം അടങ്ങിയ ലോക്കറിന്റെ താക്കോൽ എവിടെ വച്ചിരിക്കുന്നു എന്ന് എനിക്കറിയാം. 🔥ചായ ഇടാൻ പോയ തക്കത്തിൽ ഞാൻ അവരുടെ ബെഡ്റൂമിൽ കയറി അവരുടെ ലോക്കർ തുറന്ന് സ്വർണ്ണവും പണവും എടുത്തുകൊണ്ടിരിക്കുകയായിരുന്നു. 🔥അടുക്കളയിൽ നിൽക്കുന്ന മഹേശ്വരി എന്തോ ശബ്ദം കേട്ട് റൂമിലേക്ക് വന്നു. 🔥അപ്പോഴാണ് ആ കാഴ്ച കാണുന്നത് 🔥ഞാൻ അവരുടെ സ്വർണവും പണവും ഒരു ബാഗിലേക്ക് മാറ്റുന്ന കാഴ്ചയാണ് മഹേശ്വരി കാണുന്നത്. 🔥മഹേശ്വരി: അണ്ണാ നിങ്ങൾ എന്താണ് ചെയ്യുന്നത്? 🔥പഴനിച്ചാമി :എനിക്ക് പണം ആവശ്യമുണ്ട് അതിനാൽ ഞാൻ ഇത് എടുക്കുന്നു എന്നാണ് പഴിച്ചാമി പറഞ്ഞത്. 🔥അതിനിടയിൽ ശശികുമാറിനെ വിളിക്കാൻ ഫോൺ എടുത്ത മഹേശ്വരിയെ പഴനി കടന്നു പിടിക്കുകയായിരുന്നു. 🔥വലിച്ചിഴച്ച് അടുക്കളയിൽ കൊണ്ടുപോയി അവിടെയുണ്ടായിരുന്ന ഒരു മൂർച്ചയേറിയ കത്തിയെടുത്ത് മഹേശ്വരിയുടെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. 🔥മഹേശ്വരി മരിച്ചു എന്ന് ഉറപ്പാക്കാൻ പഴനിച്ചാമി അവളുടെ ശരീരത്തിൽ 21 ഓളം കുത്തുകൾ ആണ് ചെയ്തത്. 🔥അതിനുശേഷം പോലീസ്"നായ" മണം പിടിക്കാതിരിക്കാൻ ആയി ആ കത്തി കഴുകി വെക്കുകയും മൊത്തത്തിൽ മുളകുപൊടിയും മഞ്ഞപ്പൊടിയും വിതറിയുകയും ചെയ്തു. 🔥പിന്നീട് പുറത്തിറങ്ങി വാതിൽ പുറത്തുനിന്ന് ലോക്ക് ചെയ്ത് താക്കോൽ ഒരു വിടവിലൂടെ വീടിന്റെ അകത്തേക്ക് തെറിപ്പിക്കുകയും ചെയ്തു. 🔥പോലീസ് പിന്നീടുള്ള പരിശോധനയിൽ ആ താക്കോൽ റൂമിന്റെ ഒരു കോണിൽ നിന്നും കണ്ടെടുത്തു. 🔥 പണത്തിനു വേണ്ടി സ്വന്തം സുഹൃത്തുക്കളെയും. ഭാര്യയെയും ബന്ധങ്ങളെയും കൊല്ലാൻ മടിക്കാത്ത കാലമാണിത്. എല്ലാവരും ജാഗ്രതയായി ഇരിക്കുക ആരെയും അകമഴിഞ്ഞ് വിശ്വസിക്കാതിരിക്കുക🔥 🔥അവസാന തീരുമാനം : പഴനിച്ചാമിക്ക് high കോടതി ജീവപര്യന്തം വിധിച്ചു. The End... 🔥 🔥ലൈക്കും🔥കമന്റും🔥പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ ഇഷ്ടപെട്ടാൽ ഒരു 🔥ഷെയർ🔥... 🙏... 🔥ഇതുപോലുള്ള റിയൽ സ്റ്റോറികൾക്കായി എന്നെ "ഫോളോ" ചെയ്യുമോ കൂട്ടുകാരെ. Follow me 🙏, & like comment tharumo #CrimeThriller #TrueStory #KeralaPolice #crime #കുറ്റവും ശിക്ഷയും #ക്രൈം or news 🤯 #💥ക്രൈം ത്രില്ലെർ 💥 #📹 ക്രൈം ഫയൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
605 views
4 months ago
*ഓഫീസിൽ സ്ത്രീകളുമായി അടുത്തിടപഴകൽ; കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ, നടപടി വീഡിയോ വൈറലായതിന് പിന്നാലെ* ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഔദ്യോഗിക ഓഫീസിനുള്ളിൽ വെച്ച് വിവിധ സ്ത്രീകളുമായി അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഡിജിപി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സർക്കാർ പ്രഖ്യാപിച്ചത് പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ദൃശ്യങ്ങൾ കണ്ട മുഖ്യമന്ത്രി അതീവ പ്രകോപിതനായെന്നും പോലീസ് ആസ്ഥാനത്തിന് കീഴിലുള്ള ഇത്തരമൊരു സ്ഥാപനത്തിൽ എങ്ങനെയാണ് ഇത്തരം പ്രവൃത്തികൾ നടന്നതെന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭരണകക്ഷിയായ കോൺഗ്രസിന് മേൽ പ്രതിപക്ഷം കടുത്ത സമ്മർദ്ദം ചെലുത്തിയതും നടപടി വേഗത്തിലാക്കി. സ്വർണ്ണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ പിതാവ് കൂടിയാണ് രാമചന്ദ്ര റാവു. ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഔദ്യോഗിക യൂണിഫോം ധരിച്ച് ജോലി സമയത്ത് തന്റെ ചേംബറിലെത്തിയ വിവിധ സ്ത്രീകളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഔദ്യോഗിക കൃത്യനിർവ്വഹണം നടന്നുകൊണ്ടിരിക്കെ രഹസ്യമായി പകർത്തിയ ദൃശ്യങ്ങളാണിവയെന്നാണ് സൂചന. പല സമയങ്ങളിൽ വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ സ്ത്രീകളുമായി റാവു അടുത്ത ബന്ധം പുലർത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. 💢⭕💢⭕💢⭕💢⭕ #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ക്രൈം or news 🤯 #കർണാടക വാർത്ത
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
727 views
4 months ago
ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യ കുറ്റക്കാരി, സുഹൃത്ത് നിധിനെ വെറുതെ വിട്ടു 💢⭕💢⭕💢⭕💢⭕😪😪 കണ്ണൂര്‍: തളിപ്പറമ്പ് തയ്യിലില്‍ ഒന്നര വയസ്സുകാരനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ശരണ്യയ്‌ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. നിധിനുമേല്‍ ഗൂഢാലോചന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു. രമേശനാണ് ഹാജരായത്. കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ മകന്‍ വിയാനെ (ഒന്നര വയസ്) കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനായ നിധിനൊപ്പം ജീവിക്കാനായി കുഞ്ഞിനെ ഒഴിവാക്കാനാണ് ശരണ്യ കൃത്യം നടത്തിയതെന്നാണ് പൊലീസ് കുറ്റപത്രം. അറസ്റ്റിന് ശേഷം 90-ാം ദിവസമാണ് പൊലീസ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി 17നാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കാണാതാവുകയും തുടര്‍ന്ന് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ പ്രണവിനെയാണ് പൊലീസ് സംശയിച്ചത്. ഭാര്യയുമായും കുഞ്ഞുമായും ഉണ്ടായ അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്കുകള്‍, മൂന്നു മാസത്തിന് ശേഷം യാദൃശ്ചികമായി വീട്ടിലെത്തിയത് തുടങ്ങിയ സാഹചര്യങ്ങള്‍ പ്രണവിനെതിരായ സംശയം ശക്തമാക്കി. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴികളും പ്രണവിനെതിരെ യായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായത് സംശയം വര്‍ധിപ്പിച്ചെങ്കിലും, വീട്ടില്‍ പലരും വന്നുപോയതിനിടെയാണ് അത് നഷ്ടമായതെന്ന് പിന്നീട് വ്യക്തമായി. ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന്റെ സൂക്ഷ്മ പരിശോധനയും ചേര്‍ന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കുഞ്ഞ് ഇത്രയും നാള്‍ അമ്മയോടൊപ്പമായിരുന്നതിനാല്‍ തുടക്കത്തില്‍ ശരണ്യ സംശയത്തിന്റെ നിഴലിലായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ കാണാതായ ദിവസം ശരണ്യ ധരിച്ച വസ്ത്രങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, കല്ലില്‍ ശക്തമായി തലയിടിച്ചുണ്ടായ പരുക്കാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമായി. രണ്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവ് പ്രണവിനൊപ്പം അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച പ്രണവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെ താമസിപ്പിക്കുകയും പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ കൃത്യം നടത്തുകയും ചെയ്തു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ മുഴുവന്‍ സമയവും ഭര്‍ത്താവിനെ കുറ്റപ്പെടുത്തി ശരണ്യ മൊഴി നല്‍കി. പുലര്‍ച്ചെ കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിന്റെ അടുത്ത് കിടത്തിയെന്നായിരുന്നു അവകാശവാദം. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായതെന്നും പറഞ്ഞു. എന്നാല്‍ ഫോണ്‍ കോളുകളുടെ പരിശോധനയില്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനുമായി ശരണ്യ സ്ഥിരം ബന്ധത്തിലായിരുന്നെന്ന് വ്യക്തമായി. പൊലീസ് കസ്റ്റഡിയില്‍ ആദ്യ ദിവസം മാത്രം കാമുകനില്‍ നിന്ന് ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് 17 മിസ്ഡ് കോള്‍ വന്നിരുന്നു. ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെ ശരണ്യ സമ്മര്‍ദത്തിലായി, ഒടുവില്‍ മറച്ചുവച്ച സത്യങ്ങള്‍ ഒന്നൊന്നായി ഏറ്റുപറഞ്ഞു. തെളിവുകള്‍ എതിരായതോടെ ശരണ്യ പൊലീസിനോട് സംഭവിച്ച കാര്യങ്ങള്‍ വിശദമായി സമ്മതിച്ചു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകം ആസൂത്രണം ചെയ്തു. രാത്രി മൂവരും ഒരുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നോടെ കുഞ്ഞുമായി ഹാളിലെത്തി. കുഞ്ഞിനെ എടുക്കുന്നത് കണ്ട പ്രണവിനോട് മുറിയില്‍ ചൂടായതിനാല്‍ ഹാളില്‍ കിടക്കുകയാണെന്ന് പറഞ്ഞു. പിന്നീട് പിന്‍വാതില്‍ തുറന്ന് കുഞ്ഞുമായി പുറത്തേക്കിറങ്ങി. അമ്പത് മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തി ക്കരികിലെത്തി മൊബൈല്‍ വെളിച്ചത്തില്‍ താഴേക്ക് ഇറങ്ങി കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞ് കരഞ്ഞതോടെ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി വീണ്ടും കരിങ്കല്‍ക്കൂട്ടത്തിനിടയിലേക്ക് ശക്തമായി എറിഞ്ഞതായി ശരണ്യ സമ്മതിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി അടുക്കളവാതില്‍ വഴി അകത്ത് കയറി ഹാളില്‍ ഇരുന്ന ശേഷം കിടന്നതായും മൊഴി നല്‍കി. എല്ലാ തെളിവുകളും വിലയിരുത്തിയ കോടതി ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കണ്ടെത്തി. ഗൂഢാലോചനയില്‍ നിധിന്റെ പങ്ക് തെളിയിക്കാനാകാത്തതിനാല്‍ രണ്ടാം പ്രതിയെ വെറുതെ വിട്ടതായി കോടതി വ്യക്തമാക്കി. ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു. 💢⭕💢⭕💢⭕💢⭕ #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #📹 ക്രൈം ഫയൽ #ക്രൈം or news 🤯