Bhadra
1K views 6 hours ago
#📙 നോവൽ"എടൊ നമ്പ്യാരെ     ,....... തന്റെ മകൻ കൊണ്ട് നടന്ന് ഉപയോഗിച്ച് മടുത്ത പെണ്ണിനെയാണോ എന്റെ മകന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കിയത്...  താനിത്ര  അധഃപതിച്ച ഒരുത്തൻ ആയിരുന്നോ ..   നല്ല കുടുംബം ആണെന്ന് തെറ്റിദ്ധരിച്ചു മാത്രമാണ്  അമ്മാവന്റെ സംരക്ഷണത്തിൽ കഴിയുന്ന തന്തയും തള്ളയുമില്ലാത്ത പെണ്ണിനെ എന്റെ അനന്തനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് കരുതിയത്  ..  ഇതിപ്പോൾ ഇവളൊക്കെ .. ശ്ശെ ..  അഴിഞ്ഞാട്ടക്കാരി  .....   അറപ്പാകുന്നു ഈ വീട്ടിൽ നിന്നും സംബന്ധം ആലോചിച്ചു എന്ന് പറയാൻ തന്നെ ..    "  അനന്തന്റെ അച്ഛന്റെ വാക്കുകൾ കേട്ട് മാധവനമ്പ്യാരുടെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി  ...   അദ്ദേഹത്തിന് കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും തന്റെ ഗൗരിമോളെയാണ്  അവർ ഈ അധിക്ഷേപിക്കുന്നത് എന്ന്  അദ്ദേഹത്തിന്  മനസ്സിലായി .. പക്ഷെ എന്ത് കാരണത്തിന്  .. ഇക്കാലമത്രയും ഞങ്ങളുടെ സംരക്ഷണയിൽ മകളായി കഴിയുന്നവൾ ആണ്, ഇത്തരം ആക്ഷേപങ്ങൾക്ക് പാത്രമാകാൻ പാകത്തിന്  ഒന്നും അവൾ ചെയ്യില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു ..   "  എന്താ ഭാസ്കരാ ..  താനിത് എന്തൊക്കെയാ പറയുന്നത് . എനിക്കൊന്നും മനസ്സിലാകുന്നില്ല .. ഇത്രയും അസഭ്യ വർഷം നടത്താൻ പാകത്തിന് എന്താണ് ഉണ്ടായത് ..  മോൻ എങ്കിലും ഒന്ന് പറയ്യ് ...   എന്താ ഉണ്ടായത് എന്ന്  ..  " ഉത്കണ്ഠ പൂണ്ടദ്ദേഹം   അവിടായി ഒന്നും മിണ്ടാതെ നിന്ന അനന്തനോട് അപേക്ഷാ  സ്വരത്തിൽ   ചോദിച്ചു .. "  ഓഹ്   ഒന്നുമറിയാത്ത പഞ്ചപാവങ്ങളെ കണ്ടോ അനന്താ  ..  ആ അഴിഞ്ഞക്കാരിയോടൊപ്പം അഴിഞ്ഞാടിയത് ഇയാളുടെ മകൻ അല്ലേ  ..  അതുകൊണ്ട്  നിന്റെ തലയിൽ വച്ച് മോനെ രക്ഷപ്പെടുത്താൻ ആകും ഈ കല്യാണം  നടത്താൻ തീരുമാനിച്ചത് ..   എന്നിട്ടിപ്പോൾ  ഇയാള് അരങ്ങു തകർത്ത് അഭിനയിക്കുന്ന കണ്ടില്ലേ ..     " ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരം കേട്ട് ഉമ്മറത്തിണ്ണയിലേക്കായി എത്തി നോക്കാൻ വന്നവൾ  ഈ വാഗ്വേദങ്ങളിൽ   തകർന്നു പോയിരുന്നു.. ഇവരൊക്കെ ഇങ്ങനെ ഒക്കെ അസഭ്യം പറയാൻ എന്ത് അരുതാത്ത ബന്ധമാണ് എനിക്കും അച്ചുവേട്ടനും ഇടയിൽ ഉണ്ടായിരുന്നത് .. അവൾക് ഒന്നും മനസ്സിലായില്ല .. പരിപാവനമായ സഹോദരസ്‌നേഹത്തിനെ   ഇത്രയും വൃത്തികെട്ട വാക്കുകൾ കൊണ്ട്  അധിക്ഷേപിക്കുന്നത്  കേട്ട്   ഹൃദയം തകർന്ന് ഒരു പ്രതിമ പോൽ അവൾ നിന്നുപോയി   .. ജീവനുണ്ടെന്ന്  തോന്നിപ്പിക്കുവാൻ കണ്ണിൽ നിന്നും ചുടു രക്തം പോലെ കണ്ണുനീർ   അവളിൽ നിന്ന് ഒഴുകിയിറങ്ങി ...  ഭിത്തിയിൽ ചാരി ജീവശ്ചവം  പോലെ നിൽക്കുന്ന ഗൗരിയെ കണ്ട് മാധവൻ ശേരിക്കും തകർന്നു പോയി ..   ആരെയും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്തവൾ ആണ് .. തന്റെതായ ലോകത്ത് ഒതുങ്ങി ജീവിക്കുന്നവൾ ആണ് ..    അവളുടെ തകർന്ന ഹൃദയം കണ്ട് അദ്ദേഹത്തിന് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല ..  "എടൊ ഭാസ്കരാ... തന്റെ നാവിനു നെറിയില്ലയെന്ന് വച്ച് എന്റെ കുഞ്ഞുങ്ങളെക്കുറിച്ച് അനാവശ്യം പറയരുത്!! എന്റെ കുഞ്ഞുങ്ങളെ എനിക്കറിയാം.. എന്തായാലും തന്റെ കുടുംബത്തിലേക്ക് തരാനിവിടെയിനി പെണ്ണില്ല...." മാധവ നമ്പ്യാർ ദേഷ്യം കൊണ്ട് ജ്വലിക്കുന്ന ശബ്ദത്തിൽ അവരോട് പറഞ്ഞു... "  അല്ലെങ്കിലും ആർക്ക് വേണമെടോ തന്റെയീ   വൃത്തികെട്ട കുടുംബത്തിൽ നിന്നും പെണ്ണിനെ  .. തെരുവിൽ കിടക്കുന്നവന്മാർ പോലും  ഇനി സ്വീകരിക്കുമെന്ന്   തോന്നുന്നില്ല .. ഇവളെ കണ്ടാൽ തന്നെ  ഏഴു വെള്ളത്തിൽ  കുളിച്ച്   ശുദ്ധി വരുത്തേണ്ടി വരും  .. അത്രക്ക്  പുഴുത്ത മനസ്സും ശരീരവും ആണ് ഇവളുടെ  ... " അനന്തന്റെ അമ്മാവന്റെ വാക്കുകളെല്ലാം  അവളുടെ മനസ്സിനെ വീണ്ടും വീണ്ടും  കീറിമുറിക്കാൻ പാകത്തിന്   കെൽപ്പുള്ളവയായിരുന്നു ..  അവൾ ഒരു നിമിഷം അനന്തനെ നോക്കി.. അയാളുടെ കണ്ണുകളിൽ നിറഞ്ഞിരിക്കുന്ന ഭാവം എന്തെന്ന് അവൾക്ക് മനസിലായില്ല.... ഇല്ല അനന്തേട്ടൻ എന്നേ അവിശ്വസിക്കില്ല..അവൾ മനസ്സിനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.. അവളുടെ കണ്ണുകൾ അവനിലേക്ക് എത്തിക്കൊണ്ടിരുന്നു .. ഒരുവാക്കവൻ തനിക്ക് വേണ്ടി പറയുമെന്ന് ഓർത്ത് .. തന്റെ നിരപരാധിത്തം  അവൻ വിശ്വസിക്കുമെന്ന് ഓർത്തു ..  വാൾമുനയോളം കൂർത്ത വാക്കുകൾ കൊണ്ട് മുറിഞ്ഞ  തന്റെ ഹൃദയത്തിനെ സ്നേഹപൂർണമായ  വാക്കുകൾ കൊണ്ടവൻ സാന്ത്വനിപ്പിക്കുമെന്ന് ഓർത്ത് അത്ര പ്രതീക്ഷയോടെ അവൾ അവനെ നോക്കി നിന്നൂ   ...  "ഈ പെഴച്ചു നടക്കുന്നവളെക്കുറിച്ച് കൂടുതൽ സംസാരിക്കാതെ വരൂ അച്ഛാ... ഞാൻ രക്ഷപെട്ടല്ലോ"... അവളുടെ വിശ്വാസത്തിന്, പ്രതീക്ഷകൾക്ക്   sഅവസാനത്തെ ആണിയുമടിച്ച് അനന്തന്റെ ശബ്ദം അവിടെ മുഴങ്ങി.. അവളെ ഒരു ജീവശ്ചവം പോലെയാക്കാനുള്ള കരുത്ത് അവന്റെ ആ വാക്കുകൾക്ക് ഉണ്ടായിരുന്നു..  അവൻ വിശ്വസിച്ചില്ലെങ്കിൽ മാറ്റാര് തന്നെ വിശ്വസിക്കും ..  അവളുടെ ഹൃദയം അർഹതയില്ലാത്ത ഒരുവന് വേണ്ടി നിണം ചീന്തിക്കാൻ തുടങ്ങി ... "  എടാ നിന്നെ.....  ഞാൻ  ... നിന്നെ ഞാൻ കൊല്ലുമെടാ എന്റെ കുഞ്ഞിനെ വല്ലതും പറഞ്ഞാൽ ..    " അവന്റെ വാക്കുകളിൽ നിയന്ത്രണം വിട്ടുപോയ മാധവനമ്പ്യാർ എന്ന അവളുടെ അമ്മാവൻ  അവനെ അടിക്കാനായ് കയ്യൊങ്ങി... അദ്ദേഹത്തിന്റെ കൈകളെ അനന്തന്റെ കൈകൾ തടുത്തു... "ഞാൻ പറഞ്ഞതാണോ കുറ്റം..?? നാട്ടുകാരോട് ഒന്ന് അന്വേഷിക്ക് അമ്മാവാ നിങ്ങൾ.. നിങ്ങളുടെ മകനെയും അനന്തരവളെയും കുറിച്ച് നാട്ടുകാർ പറയുന്നത് നിങ്ങൾക്ക് കൂടി കേൾക്കാമല്ലോ ..  പിന്നെ കണ്ട് മനസ്സിലാക്കാൻ  ആണേൽ അതിനും സ്കോപ്പ് ഉണ്ട്  ..   പക്ഷെ  നിങ്ങൾ അത് താങ്ങില്ല    ..  " അനന്തൻ പിന്നെയും വിളിച്ചു കൂവി ...  "  അതെങ്ങനെയാ തന്തയും തള്ളയും ഇല്ലാതെ വളർന്ന പെണ്ണല്ലേ... അതിന്റെ കൊണമല്ലെ അവൾ കാണിക്കൂ .. തന്നിഷ്ടത്തിന് വളർന്നത് ആകും .. എത്ര കാലം കൊണ്ടുള്ള പരിപാടിയാണെന്ന് ആർക്കറിയാം ..  രണ്ടും ഇവിടെ തന്നെ അല്ലായിരുന്നോ ..  ചിലപ്പോൾ ഇയാളും ഭാര്യയും ഇതിനെല്ലാം സപ്പോർട്ട് ആയിരിക്കും ... " അമ്മാവൻ പിന്നെയും തന്നെയും തന്റെ ഊഹാപോഹങ്ങൾ  വീട്ടുകാർക്കും, ഒളിഞ്ഞു കേൾക്കാൻ നിന്ന നാട്ടുകാർക്കുമായി വിളമ്പിക്കൊണ്ടിരുന്നു .. അനന്തൻ ..   ആ നാട്ടിലെ പേരെടുത്ത  മറ്റൊരു തറവാടിന്റെ ഇപ്പോഴത്തെ അനന്തരാവകാശി ...  വിദ്യാഭ്യാസവും സൗന്ദര്യവും  നല്ല സ്വഭാവവുമുള്ള യുവാവ് ..  എല്ലാം ഒത്തിണങ്ങിയ   അവന്റെ മരുമകൻ ആക്കണം എന്ന്   ഈ അമ്മാവൻ  ശങ്കരൻ ശേരിക്കും ആഗ്രഹിച്ചിരുന്നു .. അതിനായി  തന്റെ മകൾ ലക്ഷ്മിയുടെ ഉള്ളിൽ ആഗ്രഹങ്ങൾ കുത്തി നിറയ്ക്കാനും ശ്രമിച്ചിരുന്നു അയാൾ .. അങ്ങനെ വലിയ സ്വപ്‌നങ്ങൾ ആയിരുന്ന്  വിവാഹ കാര്യം ഭാസ്കരൻ മുഖാന്തരം അവതരിപ്പിച്ചപ്പോൾ ആയിരുന്നു  , അനന്തൻ തന്റെ ആഗ്രഹം പറഞ്ഞത് ...  അവന്   മാധവ നമ്പ്യാരുടെ സഹോദരീ പുത്രിയായ  ഗൗരി രുദ്ര യെ മതി .. എവിടെയോ വച്ചു കണ്ട നാൾ മുതൽ പൂവിട്ട പ്രണയമാണത്രേ ..  ഒരുപാട് പിന്തിരിപ്പിക്കാൻ ശങ്കരൻ ശ്രമിച്ചു ..  പക്ഷെ അനന്തന്റെ നിലപാടിൽ മാറ്റമുണ്ടായില്ല ..   അവനവളിൽ തന്നെ ഉറച്ചു നിന്നു ..  അനന്തന്റെ വീട്ടുകാർക്ക്  എതിർപ്പ് വലുതായി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം  .. എല്ലാം  ശങ്കരന്റെ  നിർബന്ധബുദ്ധിയിൽ  ഒന്ന് പകച്ചു നിന്നു എന്ന് മാത്രം .. ശങ്കരൻ പറഞ്ഞ ന്യായം അച്ഛനും അമ്മയും ഇല്ലാത്ത പെണ്ണ്  എന്നുള്ളതാണ് ..  അത്  മാത്രമാണ് വീട്ടുകാർക്കും പിന്നോട്ട് വലിക്കാൻ അന്ന് കാരണമായത് .. പക്ഷെ , ഗൗരിയോളം നല്ല ഒരു പെൺകുട്ടി ആ നാട്ടിൽ ഉണ്ടായിരുന്നില്ല .. സൗന്ദര്യവും വിദ്യാഭ്യാസവും, തറവാട്ടു മഹിമയും, എല്ലാം ഒത്തിണങ്ങിയ പെണ്ണായിരുന്നു അവൾ ..  തുളസിക്കതിരിന്റെ  നൈർമല്യം ഉള്ള പെണ്ണ് .. കുറച്ച്     അമാന്ദിച്ചിട്ട്   ആണെങ്കിൽ  കൂടിയും അങ്ങനെ അനന്തന്റെ ആഗ്രഹം നടന്നു ..  കഴിഞ്ഞ ആഴ്ചയിൽ വന്ന് വിവാഹം നിശ്ചയം തീരുമാനിക്കണം എന്ന് ഉറപ്പുനൽകിയവർ ആണ്  ഇന്നീ പ്രഹസനങ്ങൾ   നടത്തുന്നത് ..  "എന്റെ കുഞ്ഞ് തന്തയും തള്ളയുമില്ലാതെ വളർന്നതല്ല, ഞാനും എന്റെ ഭാര്യ മീനാക്ഷിയും കൂടിയാ അവളെ വളർത്തിയത്..  ആ അവൾ എങ്ങനെയാ അനാഥ ആകുന്നത് ..  അങ്ങനെ അവൾ പിഴച്ചു നടക്കുന്ന ഒരുവളല്ല എന്ന് ഞങ്ങൾക്കറിയാം..  അവളെ അറിയുന്ന എല്ലാവർക്കും   അറിയാം ..  അതിനു ഒരു നാട്ടുകാരുടെയും സർട്ടിഫിക്കറ്റ് ഈ മാധവ നമ്പ്യാർക്ക് ആവശ്യമില്ല, ഞങ്ങളുടെ കുട്ടിയെ ഞങ്ങൾക്കറിയാം"... ഇതൊക്കെ കേട്ട് ചുറ്റും നടക്കുന്നതെന്തെന്ന്  പോലും മനസ്സിലാകാതെ  പരിഭ്രമിച്ചു മിഴിനീർ വാർത്തുകൊണ്ടിരിക്കുന്ന തന്റെ ഭാര്യ മീനാക്ഷിയെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു..... "  ഓഹ് ഇത്രയൊക്കെ നടന്നിട്ടും അവനെയും അവളെയും പിന്താങ്ങുന്നതിനു വല്ല കുറവുമുണ്ടോ  എന്ന് നോക്കിയേ   ..  അതിന്റെ അർത്ഥം എന്താ .. ഇവര് എല്ലാത്തിനും സപ്പോർട്ട് ആ ..   " അമ്മാവൻ പിന്നെയും വിഷം കുത്തി വയ്ക്കാൻ ശ്രമിക്കുകയാണ് ..   തന്റെ പദ്ധതികൾ വിജയിപ്പിച്ചെടുക്കാൻ വീണ് കിട്ടിയ അവസരം അയാൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട് ..   "  ഒരു തറവാട്ടുകാരാണത്രേ തറവാട്ടുകാർ,   ത്ഫൂ   ...   പേരിൽ വലിയ പ്രൗഡി യുണ്ടായിട്ട് കാര്യമില്ലടോ, വീട്ടിലുള്ളതുങ്ങളെ മര്യാദക്ക് വളർത്താൻ പഠിപ്പിക്കണം.. താൻ ഒരു അധ്യാപകനല്ലേ, എന്നിട്ടാണോ.. ഈ വീട്ടിൽ നിന്നൊരു സംബന്ധം ആലോചിച്ചു എന്ന് പറയാൻ പോലും എനിക്ക് ഉളുപ്പാകുവാ   ..  ഞങ്ങൾ ഒഴിവാകുവാ ഈ ആലോചനയിൽ നിന്നും ..   ഈ ചെക്കൻ ഒരെണ്ണത്തിനെ നിർബന്ധം കാരണമാ  ഇവളെയൊക്കെ വിവാഹം ആലോചിച്ചത് . അവളുടെ സൗന്ദര്യത്തിൽ  ചെക്കൻ അങ്ങ് മഞ്ഞളിച്ചു പോയില്ലേ  ..  അല്ലെങ്കിലും ഇങ്ങനെയുള്ളവള്മാർക്ക്  വശികരിക്കാൻ ഒക്കെ നല്ല  മിടുക്കാ  ...  ഇനി നിങ്ങളുമായി ഒരു ബന്ധം കൂടലിനും ഞങ്ങളില്ല   ..    "... അനന്തന്റെ അച്ഛൻ ഭാസ്കരപ്പിള്ള    മാധവനമ്പ്യാർക്കെതിരെ   അപഹാസ്യ വർഷങ്ങൾ തൊടുത്തു വിട്ട് കൊണ്ടിരുന്നു   ..    ഈ കൂട്ട വിചാരണയിൽ തെറ്റേത് ശെരിയേത് എന്ന് അന്വേഷിച്ചു മനസ്സിലാക്കാതെയുള്ള ന്യായവിധിയിൽ അദ്ദേഹവും കുടുംബവും പാടെ തകർന്നു പോയിരുന്നു ..   എങ്കിലും തന്റെ കുടുംബത്തിന് വേണ്ടി താൻ   ശബ്ദിക്കണം  എന്നുള്ളത് കൊണ്ട് തന്നെ  അദ്ദേഹം സംസാരിക്കാൻ തുടങ്ങി ..  "ഭാസ്കരാ.... താനിനി കൂടുതലൊന്നും പറയണ്ട...  ഇത്രേം  അപഹാസ്യ പ്രചരണങ്ങളുടെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല ..   തനിക്ക് ഒരു കാളിൽ അവസാനിപ്പിക്കമായിരുന്നു   ഈ ബന്ധം ..  ഞങ്ങളാരും അതിന്റെ കാര്യ കാരണം അന്വേഷിച്ചു ഒരിക്കലും വരില്ലായിരുന്നു ..   പിന്നെ ഒന്ന് പറയാം ... എന്റെ കുട്ടിക്ക് തന്റെ മകനേക്കാൾ നല്ല ഒരുവൻ തന്നെ വരും, ഈ വിവാഹം നടത്താൻ ഉദ്ദേശിച്ച ദിവസം തന്നെ എന്റെ കുട്ടിയുടെ വിവാഹം ഞാൻ നടത്തും ..  " മാധവൻ ഉറപ്പോടെ ശൗര്യത്തോടെ പറഞ്ഞു.... "വേറെ ചെക്കൻ എന്തിനാ, അവളെ കൊണ്ട് നടക്കുന്നവനെ കൊണ്ട് തന്നെ ആയിക്കോട്ടെ.. അല്ലാതെ ഇവളെയിനി നല്ല കുടുംബത്തേക്ക് ആരെങ്കിലും കെട്ടി കൂട്ടി കൊണ്ട് പോകുമോ ?" അനന്തൻ പരിഹസിച്ചുകൊണ്ട് പറഞ്ഞു... "അങ്ങനെങ്കിൽ അങ്ങനെ തന്നെ നടത്തും...എന്റെ മകൻ അഭിനവ് അവളുടെ കഴുത്തിൽ താലി ചാർത്തും .. അവൻ എന്തുകൊണ്ടും നിന്നെക്കാൾ മികച്ചവൻ തന്നെ ...  " അമ്മാവന്റെ വാക്കുകൾ അവളിൽ നടുക്കം സൃഷ്ടിച്ചു... (തുടരും ) അഭിപ്രായം പറയണേ plz.... കൊള്ളാമെങ്കിലും കൊള്ളില്ലെങ്കിലും പറയാം...
15 shares

More like this