More like this
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _124 ✍️ രചന - ജിഫ്ന നിസാർ 🥰 എന്തായി.. " എക്സാം കഴിഞ്ഞു കൊണ്ടോടിയിറങ്ങി വന്നവൾ കിതപ്പോടെ ആദ്യം ചോദിച്ചത് അതാണ്. ദാ.. കുടിച്ചേ.. " കാശി അവളെ അടുത്തേക്ക് പിടിച്ചിരുത്തി കൊണ്ടൊരു വെള്ളകുപ്പി നീട്ടി കൊടുത്തു. പറയ്യ് കാശ്യേട്ടാ.. പെണ്ണൊരു കൊഞ്ചലോടെ വീണ്ടും അവനോട് ഒട്ടി ചെന്നു. ദേ പെണ്ണേ.. വല്ലാണ്ട് കൊഞ്ചല്ലേ.. കോളേജിൽ ആണെന്നൊന്നും നോക്കില്ല. ഞാൻ. അല്ലേൽ തന്നെ ഞാനാകെ ഭ്രാന്ത് കേറി നടപ്പാ.. അതറിയോടി നിനക്ക്.. " അവനൊന്നു കണ്ണുരുട്ടി. നന്നായി പോയി.. നിങ്ങള് തന്നെയല്ലേ എന്നെയീ ഹോസ്റ്റലിൽ കൊണ്ടിട്ട് പോയത്. നല്ല മര്യാദക്ക് ഞാൻ വീട്ടിലിരുന്നു പഠിച്ചോളാമെന്ന് പറഞ്ഞപ്പോ നിങ്ങൾക്കെന്നെ വിശ്വാസമില്ല.. എഞ്ഞിട്ടിപ്പോ വിരഹ കണക്ക് പറയുന്നോടാ കള്ള കാശി നാഥാ.. " ചൊടിയോടെ പറഞ്ഞു കൊണ്ടവൾ അവന്റെ വയറിൽ കൈ കൊണ്ട്ടിച്ചു.. നിന്നെ എനിക്ക് വിശ്വാസമായിരുന്നു. നീ കുത്തിയിരുന്ന് പഠിക്കുന്നും എനിക്കറിയാം.. അവനൊരു കള്ളത്തരം. പിന്നെന്തായിരുന്നു നിങ്ങടെ പ്രശ്നം..? " എനിക്കെ... എനിക്കുണ്ടല്ലോ.. എന്നെയൊട്ടും വിശ്വാസമില്ലായിരുന്നു.നീ വീട്ടിലുണ്ടെൽ ഞാൻ മഹാ വെടക്കാ ഡീ.. " പറയുന്നതിനൊപ്പം തന്നെ ചുറ്റും നോക്കി അവനാ തുടുത്തു നാണം പുരണ്ട കവിളിൽ ഒന്ന് കടിച്ചു വിട്ടു.. എങ്ങനുണ്ടായിരുന്നു എക്സാം.. നീ അത് പറയ്.. " കാശി ആകാംഷയോടെ അവളെ നോക്കി.. അത് പറയാം.. അതിനു മുൻപ് ഞാനൊരു ചോദ്യം ചോദിച്ചിരുന്നു.. അതിന് ഉത്തരം പറ.. ഇന്ന് മൊത്തം എന്റെ മനസ്സിൽ ഈ എക്സാമിനെക്കാളും അതായിരുന്നു.. " വെള്ളം കുടിച്ചു കൊണ്ടൊരു തിടുക്കത്തോടെ കാർത്തു അവന് നേരെ തിരിഞ്ഞിരിഞ്ഞു കൊണ്ട് വീണ്ടും ചോദിച്ചു. ഓ.. അതോ.അതവന്റെ ഇട നെഞ്ചിൽ തന്നെ കൊണ്ട് കാണും.. അത്രക്കുണ്ട് ശിക്ഷ.. " കാശ്ശിയൊരു ചിരിയോടെ പറഞ്ഞു. ശോ കാണാൻ പറ്റിയില്ല.. അവന്റെയാ മോന്ത.. " അത് പറയുമ്പോഴും അവളുടെ പല്ലുകൾ ഞെടിഞ്ഞു. കാശിയേട്ടൻ പോയില്ലേ..? പിന്നില്ലേ.. അതൊക്കെ മിസ് ചെയ്യാനൊക്കുമോ ഡീ.. അത്രേം വലിയ കാഴ്ചയല്ലേ.. " ആ ഓർമയിൽ തന്നെ കാശി ഒന്ന് ചിരിച്ചു. വർഷങ്ങളായി താൻ തേടി പിടിച്ചു കൊടുത്ത തെളിവുകൾ. രാജ്യദ്രോഹകുറ്റം കൂടി ചുമത്തി കൊണ്ട് അന്നാണ് മഹേഷിനുള്ള വിധി വന്നത്. അവനുള്ളത് മാത്രമല്ല. അവനൊപ്പം ഉള്ളവർക്ക് കൂടി. അതും ജീവിതത്തിൽ ഇനിയൊരിക്കലും നിയമത്തിന്റെ നീരാളി പിടുത്തത്തിൽ നിന്നും അവർക്കൊരിക്കലും മോചനമില്ലാത്ത വിധം.. അറിഞ്ഞു കൊണ്ട് തന്നെ അശോകനും കാശിയും ശിവയും അതിന് വേണ്ടിയുള്ളത് ചെയ്ത് കഴിഞ്ഞു. തമ്പിയും ദീപയും സ്റ്റീഫനുമൊക്കെ ആ കുറ്റങ്ങളുടെ ഗൂഡാലോചന ലിസ്റ്റിൽ ഉൾപ്പെടുന്നത് കൊണ്ട് അവർക്കെല്ലാം കൂടിയുള്ളതായിട്ടാണ് ശിക്ഷ. എങ്കിലും കൂട്ടത്തിൽ മുന്നോട്ട് നിൽക്കുന്നത് മഹേഷ് തമ്പി തന്നെ. ഇരുപത്തി നാല് വർഷം. അതും ജാമ്യം പോലുമില്ലാതെ. പിഞ്ചു കുഞ്ഞുങ്ങളോട് അവൻ ചെയ്തു കൂട്ടിയ ക്രൂരത.. മനുഷ്യന്റെ വികാരങ്ങൾക്കും നിസ്സഹായതയ്ക്കും നോട്ടുകൾ കൊണ്ട് വിലയിട്ടവൻ.. ഒരു നോട്ടിനും രക്ഷപ്പെടുത്താൻ ആകാത്ത വിധം ആ അഴികളിൽ കുരുങ്ങി പോയി. അതറുത്തു മാറ്റാനും ചെയ്ത് കൂട്ടിയ കള്ളത്തരങ്ങളൊക്കെ മറച്ചു പിടിക്കാനും കഴിയും എന്നൊരു വിശ്വാസം അവനുണ്ടായിരുന്നു.. അവസാനനിമിഷം വരെയും. പക്ഷേ അതിന് അൽപ്പം പോലും സാധ്യതയില്ലാത്ത വിധം കാശി അവനുള്ള കെണിയൊരുക്കി. എനിക്കൊന്ന് കാണാൻ പറ്റിയില്ല.. ഇന്ന് തന്നെ കൃത്യമായി എക്സാം.. " കാർത്തുവിന് അതോർത്തു കൊണ്ടാണ്. "കൊണ്ട് പോവാടി.. നിന്നേം കൊണ്ടെനിക്ക് അവന് മുന്നിൽ പോയെന്നു നിൽക്കണം. അതെന്റെയും കൂടി ആഗ്രഹമാണ്. അവനിപ്പോൾ കിട്ടിയ ശിക്ഷയെക്കാൾ ഒരുപാട് കൂടുതലാണ് അത്." ഗൂഢമായൊരു ചിരിയോടെ അവനും പറഞ്ഞു. ഒരിക്കൽ അത് പോലൊരു ശിക്ഷ വിഷ്ണുവിന് കൊടുത്തതിന്റെ മധുരമുള്ള ഓർമകൾ അവനുള്ളിൽ ഓടി വന്നു. കാശിയുടെ ചിരിക്ക് ഭംഗിയേറി. "അത് വിട്.. എന്നിട്ട് നീ പറ.. എങ്ങനുണ്ടായിരുന്നു എക്സാം.. ഞാനീ ഒരാഴ്ച ഒടുക്കത്തെ വിരഹവേദന സഹിച്ചതൊക്കെ വെറുതെ ആകുമോ.. " അതുണ്ടാവില്ല മോനെ കാശി നാഥാ.. മുന്നിൽ നിൽക്കുന്നത്.. ഡോക്ടർ കാർത്തിക കാശി നാഥൻ തന്നെയാണ്.." ഇട്ടിരുന്ന ടോപ്പിന്റെ ഇല്ലാത്ത കോളറൊന്നു വലിച്ചു പൊക്കി അൽപ്പം ഗമയോടെയുള്ള ആ പറച്ചില്.. കാശിക്ക് ചിരി വന്നു. "ഓ.. അങ്ങനാണോ.. അപ്പഴേ.. ഡോക്ടർ കാർത്തിക... നമ്മുക്കാ പേരിന്റെ വാലിനൊപ്പം അശോകൻ തന്നെ മതി കേട്ടോ.. കാരണം ഈ കുഞ്ഞാറ്റ കിളി ആ പദവിയിൽ എത്തി കാണാൻ ഒരുപാട് സ്വപ്നം കണ്ടവരാ.. കണക്കെടുത്തു നോക്കിയ എന്നേക്കാൾ നിന്നെ ഇപ്പഴും സ്നേഹിക്കുന്നത് അവര് തന്നെയാ. അത് കൊണ്ട്.. പേരിനൊപ്പം ഇല്ലേലും ഈ കാശിനാഥൻ കൂടെ തന്നെ ഉണ്ടാവും." അവനൊരു ചിരിയോടെ അവളെ ഒതുക്കി പിടിച്ചു പറയുമ്പോൾ അടക്കാൻ വയ്യാത്ത സ്നേഹത്തോടെ അവളും ഏന്തി വലിഞ്ഞു കൊണ്ടവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. വേണ്ടടി.. നീ തന്നെ പെട്ടു പോകും.. " ചുറ്റും നോക്കിയിട്ടൊരു കള്ളത്തരത്തോടെ പറയുന്നവനെ അവളൊരു ചിരിയോടെ കാറിൽ വലിച്ചു കയറ്റി.. 💥💥 ഇനിയെന്ന കാണുന്നത്.. " മിയ ഒരു പിടപ്പോടെ ശിവയെ നോക്കി. ഹോസ്റ്റൽ അന്നത്തോടെ വെക്കേറ്റ് ചെയ്യണം. വൈകുന്നേരം അഞ്ചു മണിയോടെ അവളെ കൂട്ടാൻ ജോമോൻ വരുമെന്നും പറഞ്ഞിട്ടുണ്ട്. അതിനു മുൻപ് കിട്ടിയ ഇത്തിരി നേരം. ശിവ അവളെ കാണാൻ വന്നതാണ്. കുറച്ചധികം ദൂരം ഉണ്ടെങ്കിൽ കൂടിയും കാണാൻ അവൾക്ക് തോന്നിയാലും അവന് തോന്നിയാലും വന്നിട്ട് കണ്ട് പോകുന്നതാണ്. ഇനിയിപ്പോ ഇവിടെ വിട്ടാൽ അതും നടക്കില്ല. അതിന്റെ ഒരു കുഞ്ഞ് സങ്കടം മിയക്കുണ്ട്. ശിവക്കും അതുണ്ട്. പക്ഷേ അവനത് ഭാവിച്ചില്ല. എന്നാൽ അവളുടെ വീട്ടിൽ ഒന്ന് രണ്ടു പ്രാവശ്യം ഐസക്കിന്റെ സുഖവിവരങ്ങൾ അറിയാൻ പോയതും പിന്നെ ഇനിയൊരിക്കലുംഅകന്നു പോകാത്ത വിധം ജോഷിയോടും ജോമോനോടും ഒരു സൗഹൃദവും ബന്ധവും ഇഴ കൂട്ടി വെച്ചതുമൊക്കെയായി ശിവയിൽ ആത്മ വിശ്വാസത്തിന്റെ വഴികൾ തന്നെയാണ്. "ഇനി.. ഞാനങ്ങോട്ട് തറവാട്ടിൽ വന്നു കണ്ടോളാം.. കാണാൻ തോന്നുമ്പോ നീയൊന്ന് വിളിച്ചാൽ മതിയെടി.." കുറുമ്പ് നിറഞ്ഞൊരു ചിരിയോടെ അവനൊന്നവളെ ചേർത്ത് പിടിച്ചു. "നിങ്ങളെനിക്ക് തല്ലു വാങ്ങിച്ചു തരുവോ.." മിയ അവന്റെയാ ചിരി കണ്ടിട്ട് കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. ഇല്ലെടി.. എനിക്കറിയാം. നീയും ശ്രദ്ധിക്കണം. എക്സാം കഴിഞ്ഞ ഉടനെ തന്നെ പിടി കൊടുക്കണ്ട.. ഏതെങ്കിലും ഹോസ്പിറ്റലിൽ കയറി വർക്ക് ചെയ്യണം എന്നിട്ടേ കെട്ടൂ എന്നൊക്കെയല്ലേ നീ നിന്റെ ഇച്ചായൻസിനോട് വീമ്പ് പറഞ്ഞിട്ടുള്ളത്.അതൊക്കെ നടത്തി തരണ്ടേ എനിക്ക്.. ഇപ്പഴേ പിടി കൊടുത്ത അത് നടക്കില്ല." അവനൊരു ചിരിയോടെ മിയയുടെ വിരൽ കൊരുത്തു പിടിച്ചു. "കർത്താവെ.. അതും പറഞ്ഞോ.." മിയ തലയിൽ കൈ വെച്ച് പോയി.. ഇതൊക്കെ എന്ത്.. നിന്നെ കുറിച്ചുള്ള സീക്രട്ട് മുഴുവനും അവരെനിക്ക് പറഞ്ഞു തന്നു... " അവളുടെ ചമ്മിയ മുഖം കണ്ടിട്ട് ശിവ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു. ഞാനങ്ങോട്ട് ചെല്ലട്ടെ.. ആ ചാരന്മാരെ ശെരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ. " മിയ മുഖം വീർപ്പിച്ചു. അതൊക്കെ നമ്മുക്ക് ആലോചിക്കാൻ നേരമുണ്ട്. ഇപ്പൊ നീ ഇത് കഴിക്കാൻ നോക്ക്. അഞ്ചിന് മുൻപ് ജോമോൻ വരില്ലേ.. ഹോസ്റ്റൽ റൂമിൽ പാക്കിങ് ഒക്കെയില്ലേ.. " അവൾക്ക് മുന്നിലേക്ക് ആ ഐസ്ക്രീം നീക്കി വെച്ച് കൊടുത്തു കൊണ്ട് ശിവയൊരു ചിരിയോടെ ഓർമ്മിപ്പിച്ചു. ഐസ് ക്രീം കണ്ടതും പെണ്ണ് പിന്നെ പിണക്കം മറന്നു. കുറച്ചു നേരം കൂടി അവൾക്കൊപ്പമിരുന്നിട്ട് തിരികെ ഹോസ്റ്റലിൽ ആക്കി കൊടുത്തിട്ടാണ് പിന്നെ ശിവ തിരിച്ചു പോന്നത്.. 💥💥 എന്താ അച്ഛമ്മേ.. എന്താപ്പോ ഇങ്ങനൊക്കെ പറയാൻ മാത്രം.. " കാർത്തുവുമായി കാശി ചെല്ലുമ്പോൾ അച്ഛമ്മ ഉറക്കെ ആരോടോ സംസാരിക്കുകയാണ്. നല്ല ദേഷ്യത്തിൽ തന്നെയാണ് ആള്. അതാ മുഖം കണ്ടാൽ തന്നെയും അറിയാം. ഇവളോടും ഇവളുടെ മക്കളോടും ഇങ്ങനൊന്നും പറഞ്ഞാ പോരാ.. " അച്ഛമ്മ കലിപ്പ് വിട്ടിട്ടില്ല. അവരപ്പോഴും സുഗന്ധിയെ ചിറഞ്ഞു നോക്കുന്നുണ്ട്. രണ്ട് ദിവസം മുന്നെയാണ് കാശി അവരെ തറവാട്ടിലേക്ക് കൂട്ടിയത്. ജീവശ്വാസം തിരികെ കിട്ടിയത് പോലൊരു ആശ്വാസത്തോടെ അവർ കാശിയെ ഇറുകെ പിടിച്ചു കൊണ്ടാ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ടാണ് തന്റെ നിർവൃതി അറിയിച്ചത്. പക്ഷേ വന്നത് മുതൽ ഒരു ശത്രുവിനോടെന്ന പോലെയാണ് അവർക്ക് സുഗന്ധിയോടുള്ള മനോഭാവം. കഴിഞ്ഞത് കഴിഞ്ഞു പോയില്ലേ അച്ഛമ്മേ ഇനിയിപ്പോ അതൊക്കെ പറഞ്ഞു കൊണ്ടെന്ത് കാര്യം. വിട്ടേക്ക്. തെറ്റ് തിരുത്തി തിരിച്ചു വന്നൊരാളെ ഇനിയും ഇങ്ങനൊക്കെ.. അത് തെറ്റാണ്.. " ഒന്ന് രണ്ടു പ്രാവശ്യം കാശി അവരെ ഓർമ്മിപ്പിച്ചു. പക്ഷേ... ഒരക്ഷരം മിണ്ടാനുള്ള അവകാശം പോലും നിഷേധിച്ചു കൊണ്ടാ വീട്ടിൽ വിഷ്ണുവിന്റെ കൂടെ കൂടി സുഗന്ധിയും ഭവ്യയും കാണിച്ചു കൂട്ടിയതൊക്കെ.. അതൊന്നും അത്ര പെട്ടന്ന് അച്ഛമ്മക്ക് മറന്നു കളയാൻ വയ്യ. എങ്കിലും അവരത്രയെങ്കിലും ക്ഷമിക്കുന്നത്.. അത് പോലും കാശിക്ക് വേണ്ടിയാണ്. ജീവിതത്തിൽ ഒരുപാട് വേദനകളെ ഒറ്റയ്ക്ക് നേരിട്ടവനാണ്. ഇനിയും അവനു മറ്റൊരു വേദന കൊടുക്കുന്നില്ല എന്നുള്ള അവരുടെ നല്ല മനസ്സ്. എങ്കിലും പലപ്പോഴും മനസ്സ് പിടി വിട്ടു പോകും. പ്രതേകിച്ചും ഗായത്രിയെ ഓർക്കുമ്പോൾ. കല്ലു മോളെ ഓർക്കുമ്പോൾ.. അവരുടെ വേദന നേരിട്ട് കണ്ട മനസിന്റെ അന്നത്തെയാ വിങ്ങൽ ഓർക്കുമ്പോൾ. ഇപ്പോഴെന്താ പ്രശ്നം.. അത് പറയ്യ്.. " കാശി ചിരിയോടെ അവരെ ചേർത്ത് പിടിച്ചു കൊണ്ട് അരികിലിരുന്നു. ദോണ്ട് നിൽക്കുന്നു.. നിന്റമ്മേടെ പിറകിൽ.. ഇവിടുത്തെ മൂത്ത ഏഷണി കാരി.. അവളിനി അങ്ങോട്ട് പോണില്ല പോലും.. എന്റെ മോനെ കൊന്ന് കളഞ്ഞു കൊണ്ട് അവള് നേടിയ ബന്ധമല്ലേ.. അവൾക്കിപ്പോ അത് വേണ്ട പോലും.." അച്ഛമ്മ ജ്വലിക്കുന്ന പോലെ.. അപ്പോഴാണ് സുഗന്ധിക്ക് പിറകിൽ നിൽക്കുന്ന കാവ്യയെ അവൻ കണ്ടത് പോലും. ഞൊടിയിട കൊണ്ടവന്റെ മുഖം വലിഞ്ഞു മുറുകി. സുഗന്ധിയും ഭവ്യയും മുഖം കുനിച്ചു നിൽപ്പാണ്. അവർക്ക് പിറകിൽ വിളറി വെളുത്തു കൊണ്ട് കുഞ്ഞിനേം അടക്കി പിടിച്ചു കൊണ്ട് നിൽക്കുന്നവൾക്ക് നേരെ കാശി ചെല്ലുന്നത് കണ്ടതും കാർത്തു ഭയത്തോടെ അവനെ നോക്കി. കാവ്യയോട് കാശിക്കെത്ര മാത്രം ദേഷ്യം ഉണ്ടെന്ന് കാർത്തുവിനറിയാം. നീയെന്താ ഇവിടെ..? " യാതൊരു മയവുമില്ലാതെ കാശി കാവ്യയോട് ചോദിച്ചു. പക്ഷേ അവൾക്കൊന്നും മിണ്ടാൻ കഴിയുന്നില്ല. കണ്ണുകൾ നിറച്ചു വിങ്ങി വിറച്ചു കൊണ്ടാ നിൽപ്പ് തന്നെയാണ്. കാശിക്കാണേൽ ആ നിൽപ്പ് കാണുമ്പോൾ വല്ലാതെ ദേഷ്യം വരുന്നുണ്ട്. എന്നാൽ ഭയത്തോടെ തന്നെ നോക്കുന്ന രണ്ട് കുഞ്ഞി കണ്ണുകൾ. അവനത് കണ്ടില്ലെന്ന് നടിക്കാനും കഴിഞ്ഞില്ല. കൈ നീട്ടി ആ തലയിലൊന്ന് തടവി കൊണ്ടവൻ പതിയെ ചിരിക്കുമ്പോൾ ആ കുഞ്ഞു മുഖത്ത് കണ്ട അമ്പരപ്പ്.. തനിക്കുള്ളിൽ നിറയുന്ന വാത്സല്യം..പിന്നൊന്നും ഓർക്കാതെ അവൻ പതിയെ നിലത്തേക്കിരുന്നു കൊണ്ടാ കൈ പിടിച്ചു.. കാവ്യയെയും അവനെയും മാറി മാറി നോക്കി കൊണ്ടാ കുഞ്ഞ് അനങ്ങാതെ നിന്നു. "മാമന്റെ അടുത്ത് വാ.." ഭംഗിയുള്ളൊരു ചിരിയോടെ അവനൊന്നു കൂടി കൈ നീട്ടിയതും പിന്നെയും എതിർത്തു നിൽക്കാതെ കുഞ്ഞും അവനരികിലേക്ക് ചേർന്നു നിൽക്കുമ്പോൾ കാവ്യ വെട്ടി വിറച്ചു കരഞ്ഞു കൊണ്ട് അവനു നേർക്ക് കൈ കൂപ്പി.. കരയണ്ട.. അയാവൊന്നുമില്ലാതെ അത്രയും പറയുന്നവനെ നോക്കി അവിടെ നിന്നവരെല്ലാം ഒരുപോലെ കണ്ണ് നിറച്ചു. എന്താമ്മേ കാര്യം..? കുഞ്ഞിനെ എടുത്തു കൊണ്ടാ കവിളിൽ തലോടി കൊണ്ട് കാശി ചോദിച്ചു. ഉല്ലാസിന്റെ ഉപദ്രവം. അവന്റെ അനീതിക്കെതിരെ കാവ്യ ശബ്ദമുയർത്തി തുടങ്ങിയത് മുതൽ അവനും അവന്റെ അമ്മയും കൂടി ആ വീട്ടിൽ നടത്തിയ കാര്യങ്ങൾ കാവ്യ എണ്ണി എണ്ണി കരഞ്ഞു കൊണ്ട് പറഞ്ഞത് അച്ഛമ്മയാണ് കാശിക്ക് പറഞ്ഞു കൊടുത്തത്. താൻ ചെയ്തത്.. അതെല്ലാം അതിന്റെ ഏറ്റവും കൂടിയ അളവിൽ മറ്റൊരിടത് തന്റെ മകൾ അനുഭവിച്ചു.. സുഗന്ധിക്ക് വെട്ടു കൊണ്ടത് പോലൊരു പുളച്ചിലാണ്. ദൈവം കണ്ണുനീരിനു കൂടെണ്ടെന്ന് അവരാ നിമിഷം ഒന്ന് കൂടി മനസ്സിലാക്കി.. കരയണ്ട.. ഞാൻ നോക്കി കൊള്ളാം.. അകത്തേക്ക് ചെല്ല്... അമ്മ കുഞ്ഞിന് കഴിക്കാൻ കൊടുത്തേക്ക്.. " എല്ലാം കേട്ടു കഴിഞ്ഞു വലിഞ്ഞു മുറുകിയ മുഖത്തോടെ.. കലങ്ങി ചുവന്ന കണ്ണുകളോടെ കാശി കുഞ്ഞിനെ സുഗന്ധിക്ക് നേരെ നീട്ടി.. "ചേച്ചിയെ വിളിച്ചോണ്ട് പോടീ.." മുണ്ടും മടക്കി കുത്തി പുറത്തേക്കിറങ്ങും മുൻപ് അവൻ ഭവ്യയോട് കൂടി പറഞ്ഞു. കാശ്യേട്ടാ... അവരെയെല്ലാം ഒന്ന് കൂടി നോക്കിയിട്ട് കാർത്തു അവനു പിറകെ ഓടി. "പെട്ടന്ന് വരാം.. പോയെന്നു ഫ്രഷ് ആവ് ട്ടോ.." അത് വരെയുമുള്ള ഭാവം മാറ്റി കൊണ്ടവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ടാണ് പറഞ്ഞത്. സൂക്ഷിക്കണേ..ഞാൻ കാത്തിരിക്കും." ആ കണ്ണിൽ നിന്നും അവന്റെ ഉള്ളറിയാൻ കഴിഞ്ഞത് കൊണ്ട്.. അവളത്ര മാത്രമാണ് പറഞ്ഞു.. അവരെ അവരത്ര പേര് നോക്കി നിൽക്കെ കാശി കാർത്തുവിനെ ഒന്നിറുകെ പിടിച്ചു കൊണ്ടാ നെറ്റിയിൽ മുത്തമിട്ടു.. തുടരും... നിങ്ങളിങ്ങനെ പ്രോത്സാഹനം കൂടി തന്നാ ഇത് ഇരുന്നുറും കടക്കും കേട്ടോ 🤣 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💜 #💞 പ്രണയകഥകൾ #📔 കഥ35209
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ ചോര ഛർദ്ധിക്കുന്നത് കണ്ട് ശ്രീഹരിയും മീരയുടെ അച്ഛനും അമ്മയും ഞെട്ടി നിൽക്കുമ്പോ തന്റെ വായിൽ നിന്നും വന്ന കൊഴുത്ത ചോര കണ്ട മീര ആ ഷോക്കിൽ ബോധം കെട്ട് ബെഡിലേക്ക് വീണു. "ഡോക്ടർ... മീര..." ആധിയോടെ ഡോക്ടറെ നോക്കിയിട്ട് ശ്രീഹരി മീരയുടെ അരികിൽ വന്നിരുന്നു. "പേഷ്യന്റിനെ വേഗം icu വിലേക്ക് ഷിഫ്റ്റ് ചെയ്യൂ." ഡോക്ടർ കൂടെയുള്ള നേഴ്സിന് എന്തൊക്കെയോ നിർദേശങ്ങൾ നൽകിയിട്ട് മീരയുടെ പൾസ് ഒക്കെ ചെക്ക് ചെയ്ത് നോക്കി. "പേഷ്യന്റിന് ഓക്സിജൻ കുറവാണ്. ഇപ്പോൾ തന്നെ ഓക്സിജൻ സപ്പോർട് കൊടുക്കണം." ഡോക്ടർ നിർദേശിച്ചു. അപ്പോഴേക്കും രണ്ട് അറ്റെൻഡർമാർ വന്ന് മീരയെ അപ്പോൾ തന്നെ icu വിലേക്ക് കൊണ്ട് പോയി. ********* "ഡോക്ടർ... മീരയ്ക്ക് എന്ത് പറ്റി? ഡോക്ടർ അല്ലേ സി ടി സ്കാൻ നോർമൽ ആണ് കുഴപ്പമില്ല എന്ന് പറഞ്ഞത്. പിന്നെ എന്ത് കൊണ്ട ഇങ്ങനെയൊക്കെ?" ഡോക്ടർടെ മുന്നിൽ വളരെ വിഷമത്തോടെ നിൽക്കുകയാണ് ശ്രീഹരി. "അതാണ് എനിക്കും മനസ്സിലാവാത്തത്. വയറിന്റെ സി ടി സ്കാനിംഗ് ൽ ഒരു പ്രശ്നവും കാണുന്നില്ല. ഒരു ഡീറ്റെയിൽ ബ്ലഡ് ടെസ്റ്റും മറ്റ് പരിശോധനകളും വേണ്ടി വരും മീരയുടെ പ്രശ്നം കണ്ട് പിടിക്കാൻ. അതിരിക്കട്ടെ മുൻപേ തന്നെ എന്തെങ്കിലും ഹെൽത് ഇഷ്യൂ ഉള്ള ആളാണോ മീര. " ഡോക്ടർ അവനോട് ചോദിച്ചു. "ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ ആയിട്ടേ ഉള്ളു. അത് കൂടാതെ അവൾ എന്റെ നെയ്ബർ കൂടി ആയത് കൊണ്ട് ചെറുപ്പം മുതൽ മീരയെ ഞാൻ കാണുന്നതാണ്. എന്റെ അറിവിൽ പ്രത്യേകിച്ച് ഒരു ഹെൽത് ഇഷ്യൂസും ഉള്ള ആളല്ല മീര. ശ്രീഹരി ഉറപ്പിച്ചു പറഞ്ഞു. "ഓക്കേ, എന്തായാലും മീരയ്ക്ക് കൂടുതൽ ഡീറ്റെയിൽ പരിശോധനകൾ വേണ്ടി വരും. ഈ ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യങ്ങൾ കുറവായത് കൊണ്ട് ഏതെങ്കിലും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകേണ്ടി വരും. ഇവിടിപ്പോ തൊട്ടടുത്തുള്ളത് റിംസ് ഹോസ്പിറ്റലാണ്. നിങ്ങൾ അങ്ങോട്ട് ഷിഫ്റ്റ് ആകുന്നതായിരിക്കും ബെറ്റർ. ഞാനിവിടുന്നു ഒരു റെഫെറൽ ലെറ്റർ കൂടി തരാം." ഡോക്ടറെ വാക്കുകൾ കേട്ടതും ശ്രീഹരി തളർന്നു. റിംസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കൊക്കെ കൊണ്ട് പോകാൻ ഡോക്ടർ പറയണമെങ്കിൽ മീരയ്ക്ക് എന്തോ കാര്യമായ ഗുരുതര പ്രശ്നമായിരിക്കുമെന്നും ഇവിടുത്തെ ട്രീറ്റ്മെന്റ് അവൾക്ക് മതിയാവില്ലെന്നും ശ്രീഹരി ചിന്തിച്ചു. "ഓക്കേ ഡോക്ടർ... ഞങ്ങൾ മീരയെ റിംസിലേക്ക് കൊണ്ട് പൊയ്ക്കോളാം." "ഇവിടുന്ന് ആംബുലൻസ് ഏർപ്പാടാക്കാം. ഓക്സിജൻ സപ്പോർട്ട് കൊടുത്തു പോകേണ്ടതുള്ളത് കൊണ്ട് നിങ്ങൾ കാറിൽ പോകാതെ ആംബുലൻസ് ൽ പോകുന്നതായിരിക്കും നല്ലത്. ഇനിയും ഓരോ ഊഹത്തിന്റെ പേരിൽ ഇവിടുന്ന് ട്രീറ്റ്മെന്റ് ചെയ്ത് സമയം പാഴാക്കുന്നതിനേക്കാൾ നല്ലത് യഥാർത്ഥ പ്രശ്നം എന്താണെന്ന് പെട്ടെന്ന് കണ്ട് പിടിച്ച് അതിനുള്ള ചികിത്സ തുടങ്ങുന്നതല്ലേ. ഡോക്ടർടെ വാക്കുകൾ കേട്ട് ശ്രീഹരി യാന്ത്രികമായി തലയനക്കുകയും മൂളുകയും ചെയ്ത് കൊണ്ടിരുന്നു. ******** അധികം വൈകാതെ തന്നെ മീരയെ ഇന്ദിര ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് നൽകി ആംബുലൻസ് ൽ കയറ്റി റിംസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഇന്ദിര ഹോസ്പിറ്റൽ ഒരു ചെറിയ ഇടത്തരം ഹോസ്പിറ്റൽ ആണ്. ഒരുവിധം അസുഖം, പ്രസവം അതൊക്കെ അവിടെ നോക്കാറുണ്ട്. കോസ്റ്റ്ലി ആയിട്ടുള്ള ബ്ലഡ് ടെസ്റ്റുകൾ ഒന്നും അവിടുത്തെ ലാബിൽ ഇല്ല. പുറത്ത് ലാബിൽ കൊടുത്താണ് ചെയ്യുന്നത്. അത് കൊണ്ട് അങ്ങനെ കൊടുക്കുന്ന സാമ്പിളിന്റെ റിപ്പോർട്ട് കിട്ടാനും വൈകും. അതുപോലെ സി ടി സ്കാനിംഗ് ന് അപ്പുറമുള്ള ടെസ്റ്റുകളും അവിടെ ചെയ്യാറില്ല. ആവശ്യം വന്നാൽ പുറത്ത് നിന്ന് ചെയ്തിട്ട് വരാൻ റെഫർ ചെയ്യാറാണുള്ളത്. ഇവിടെ മീരയുടെ കാര്യത്തിൽ ഇങ്ങനെയൊന്നും ഡിലേ വരുത്തുന്നത് നല്ലതല്ലെന്ന് തോന്നിയത് കൊണ്ടാണ് അതിന് കാത്ത് നിൽക്കാതെ അവളെ റിംസിലേക്ക് റെഫർ ചെയ്തത്. കിഷോറിനെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ആ ഹോസ്പിറ്റലിലാണ്. മീരയ്ക്കൊപ്പം ആംബുലൻസ് ൽ കയറിയത് അവളുടെ അച്ഛനും അമ്മയുമാണ്. ശ്രീഹരി കാറിൽ അവരെ പിന്തുടർന്നു. മയങ്ങി കിടക്കുന്ന മീരയെ നോക്കി കണ്ണീരൊപ്പി ഇരിക്കുകയാണ് പത്മിനി. "മോഹനേട്ടാ... എനിക്കെന്തോ ഒരു പേടി തോന്നുന്നു. മോൾടെ ഈ വയ്യായ്കയൊക്കെ കാണുമ്പോ അവൾടെ പണ്ടത്തെ അസുഖം വീണ്ടും വന്നോന്നു ഒരു സംശയം പോലെ." "പത്മിനി...." ശാസനയോടെ അയാൾ വിളിച്ചു. "ഇത്... ഇത്... അതൊന്നും ആയിരിക്കില്ല. മോഹൻ പറഞ്ഞു. "അതാവല്ലേ എന്ന് തന്നെയാ എന്റെയും ആഗ്രഹം. ഇങ്ങനെയൊരു അസുഖം ഇവൾക്കുണ്ടെന്നും മുൻപേ ഇത് വന്നിട്ടുണ്ടെന്നും അറിഞ്ഞാൽ ഹരി മോൻ ചിലപ്പോ നമ്മുടെ മോളേ ഉപേക്ഷിച്ചു കളയില്ലേ." പത്മിനിയുടെ മുഖത്ത് ഭയം നിറഞ്ഞു. "നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ പത്മിനി. അങ്ങനെയൊന്നും ഉണ്ടാവില്ല. ഹരിയെ നമുക്ക് അറിയാത്തതാണോ. മനസ്സിൽ നന്മയുള്ള മോനാണ് അവൻ. നമ്മുടെ മോൾക്ക് എന്ത് അസുഖം ആയാലും ഹരി അവളെ അതിന്റെ പേരിൽ ഉപേക്ഷിക്കയൊന്നുമില്ല. മോഹൻ അവരെ ആശ്വസിപ്പിച്ചു. "എന്നാലും മോൾക്ക് ഇങ്ങനെ പെട്ടെന്ന് വയ്യാതാവാൻ എന്താ കാരണമെന്നാ എനിക്ക് മനസ്സിലാകാത്തത്." പത്മിനി സങ്കടത്തോടെ മീരയുടെ ശിരസിൽ തലോടി. "എന്താണെങ്കിലും ഹോസ്പിറ്റലിൽ എത്തി ടെസ്റ്റ് ചെയ്യുമ്പോ അറിയാലോ.. ഇനിയിപ്പോ എന്താണെങ്കിലും നമ്മൾ സഹിച്ചല്ലേ പറ്റു. നീ പേടിക്കുന്നത് പോലെ ആ അസുഖം ആണെങ്കിൽ പണ്ടത്തെ പോലെ നമ്മൾ തളർന്ന് പോകാതെ പിടിച്ചു നിൽക്കണം. മോൾക്കും മോനും ധൈര്യം നൽകി കൂടെ നിന്ന് ഇവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരേണ്ടതും നമ്മുടെ കടമയാണ്." മോഹൻ ഭാര്യയ്ക്ക് ധൈര്യം നൽകി. ********** റിംസ് ഹോസ്പിറ്റലിൽ ആംബുലൻസ് എത്തിയതും മീരയെ നേരെ എമർജൻസിയിലേക്കാണ് ആദ്യം കൊണ്ട് പോയത്.. അവിടുന്ന് അവളെ icu വിലേക്ക് തന്നെ ഷിഫ്റ്റ് ചെയ്തു. അതോടൊപ്പം സ്കാനിംഗ് ഉം ബ്ലഡ് ടെസ്റ്റും മറ്റ് പരിശോധനകളുമൊക്കെ മുറയ്ക്ക് നടന്നു. രാത്രിയോടെ മീരയ്ക്ക് ബോധം വന്നു. ഓർമ്മ തെളിഞ്ഞപ്പോ മുതൽ ഓക്സിജൻ സപ്പോർട് ഇല്ലാതെ അവൾ ശ്വാസം എടുത്തു തുടങ്ങിയപ്പോൾ മീരയെ icu വിൽ നിന്ന് റൂമിലേക്ക് മാറ്റി. മീരയുടെ അച്ഛനും അമ്മയും അപ്പോഴും പോകാതെ അവിടെ ഉണ്ടായിരുന്നു. ശ്രീഹരി അവരോട് പൊയ്ക്കോളാൻ പറഞ്ഞെങ്കിലും പിറ്റേന്ന് രാവിലെ ഡോക്ടർ റൗണ്ട്സിന് വന്ന് പോയിട്ട് ഞങ്ങൾ പോകാമെന്ന് പറഞ്ഞ് അവർ അവിടെ തന്നെ തങ്ങാൻ തീരുമാനിച്ചു. റൂമിൽ എത്തിയപ്പോ മുതൽ മീര ആരോടും മിണ്ടാതെ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കയായിരുന്നു. തനിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അവൾക്ക് തോന്നി തുടങ്ങിയിരുന്നു. അതവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തി. മീരയെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ശ്രീഹരിയും അവളുടെ അച്ഛനും അമ്മയും മീരയെ ഒരു രീതിയിലും സംസാരിച്ചു ബുദ്ധിമുട്ടിപ്പിക്കാൻ ശ്രമിച്ചില്ല. ശ്രീഹരി ബെഡിൽ അവളോട് ചേർന്ന് കിടന്ന് മീരയുടെ ശിരസ്സ് തഴുകി കൊണ്ടിരുന്നു. ******* രാവിലെ പത്ത് മണി കഴിഞ്ഞപ്പോഴാണ് ഡോക്ടർ റൗണ്ട്സിന് വന്നത്. "എങ്ങനെയുണ്ട് മീര... ഓക്കേ ആണോ ഇപ്പോ." സൗഹൃദ ഭാവത്തിൽ ചോദിച്ചു കൊണ്ട് ഡോക്ടർ ഉമ റൂമിലേക്ക് വന്നു. മീര ഒരു വിളറിയ പുഞ്ചിരിയോടെ അവരെ നോക്കി. "പേടിക്കാൻ ഒന്നുമില്ല കേട്ടോ. ഞങ്ങളൊക്കെ കൂടെ ഇല്ലേ." ഡോക്ടർ ഉമ പറഞ്ഞു. "എനിക്കെന്താ ഡോക്ടർ അസുഖം." "ഡോക്ടർ രാജേന്ദ്രനാണ് മീരയെ കൺസൾട്ട് ചെയ്യുന്ന. ഇപ്പോ ഒരു ടെസ്റ്റ് കൂടി ചെയ്യാൻ മീരയെ കൊണ്ട് പോകുന്നുണ്ട്. അതിന്റെ റിപ്പോർട്ട് വരുമ്പോ ഡോക്ടർ വന്ന് സംസാരിക്കും കേട്ടോ. സങ്കടപ്പെട്ട് ഇരുന്ന് ഹെൽത്ത് വീക്ക് ആക്കാതെ മെന്റലി നല്ല സ്ട്രോങ്ങ് ആയിരിക്കണം കേട്ടോ." ഡോക്ടർ സംസാരിച്ചു കൊണ്ടിരിക്കെ മീരയെ എന്തോ ടെസ്റ്റിനായി കൊണ്ട് പോകാൻ അറ്റൻഡർമാർ വന്നു. ശ്രീഹരി ആ കൂടെ പോകാൻ തുടങ്ങിയതും ഡോക്ടർ ഉമ വേണ്ടെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അതോടെ ശ്രീഹരി അവിടെ തന്നെ നിന്നു. മീരയെ അവിടുന്ന് കൊണ്ട് പോയതും ഡോക്ടർ അവർക്ക് നേരെ തിരിഞ്ഞു. "നിങ്ങൾ പേഷ്യന്റിന്റെ ആരാണ്." ഡോക്ടർ ഉമ മൂവരെയും നോക്കി. "ഞാൻ മീരയുടെ ഹസ്ബൻഡ് ആണ്. ഇത് അവളുടെ അച്ഛനും അമ്മയും." ശ്രീഹരി പറഞ്ഞു. "എനിക്ക് നിങ്ങളോട് മാത്രമായി സംസാരിക്കണമായിരുന്നു. അതുകൊണ്ടാണ് മീരയ്ക്ക് സംശയം തോന്നാതെ ഇവിടെ നിന്നും മാറ്റിയത്. നിങ്ങളെ പുറത്തേക്ക് വിളിച്ചു സംസാരിച്ചാലും മീരയ്ക്ക് സംശയമാകും. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാമെന്ന് വച്ചത്. ഡോക്ടർ ഉമയുടെ വാക്കുകൾ മൂവരിലും ആശങ്ക ഉളവാക്കി. "അവൾക്ക് എന്താ അസുഖം ഡോക്ടർ?" ശ്രീഹരിയുടെ ശബ്ദം വിറച്ചു. "മീരയ്ക്ക് ബ്രെയിൻ ട്യൂമറാണ്." ഡോക്ടർ ഉമയുടെ വാക്കുകൾ ചാട്ടുളി പോലെയാണ് ശ്രീഹരിയുടെ കാതിൽ പതിഞ്ഞത്. തുടരും3472
- butterfly🥀🥀ഒരു കോൺട്രാക്ട് കല്യാണം🥀🥀5️⃣0️⃣ നാട്ടിൽ എന്താണ് നടക്കുന്നത് എന്ന് അറിയാത്തത് കൊണ്ട് ശ്രീ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷനോടെ നടന്നു.... അവനു ആകേ ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു... അനൂപ് കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കാം എന്നു പറഞ്ഞിട്ട് വിളിച്ചും ഇല്ലല്ലോ... എന്നാലും ഇത്രയും പ്രശ്നങ്ങൾ അവിടെ ഉണ്ടായിട്ട് ഇവ അവൾ എന്നെ ഒന്നു വിളിച്ചു പോലും ഇല്ലല്ലോ... ആ അല്ലേലും അവൾ ഒരു കോൺട്രാക്ട് കല്യാണത്തിന് തയ്യാറായി വന്നതല്ലേ.. ഞാൻ അല്ലെ അവളെ സ്നേഹിച്ചത്.... ഇങ്ങനെ പല വിധ ചിന്തകളുമായി ശ്രീയുടെ മനസ് ഇങ്ങനെ വിഹരിച്ചു കൊണ്ടേ ഇരുന്നു... എന്തായാലും അവനെ ഒന്നു വിളിച്ചു നോക്കാം... അവൻ അതും ഓർത്തു അനൂപിന്റെ നമ്പർ ഡയൽ ചെയ്യാൻ പോകുമ്പോൾപെട്ടന്ന് ഒരു വീഡിയോ മെസ്സേജ് അവന്റെ ഫോണിൽ ഡെലിവർ ആയി... അത് കണ്ടതും അവനു ദേഷ്യവും അതെ സമയം തന്നെ സന്തോഷവും തോന്നി.... ഒരു വിധത്തിൽ ഇവ അല്ല അമ്മയുടെ ആക്സിഡന്റിന്റെ പിറകിൽ എന്നറിഞ്ഞതിന്റെ സന്തോഷം ആയിരുന്നു അവന്റെ മനസ്സിൽ നിറയെ... 🥀🥀🥀🥀🥀🥀🥀🥀🥀🥀 രാഘവൻ അത് കണ്ട് കഴിഞ്ഞതും ഫോണിന്റെ ഡിസ്പ്ലൈ തിരിച്ചു എല്ലാവർക്കും കാണുന്ന രീതിയിൽ വെച്ചു കൊടുത്തു.... അത് കണ്ടതും രാഘവന്റെ അവസ്ഥ തന്നെയായിരുന്നു സരസ്വതിയുടെയും.... ഇവയുടെ മനസിൽ മറ്റെന്തൊക്കെയോ ചിന്തകൾ ആയിരുന്നു.... എല്ലാവരും കൂടെ അരുണിയുടെ മുഖത്തേക്ക് നോക്കി... അരുണി ആണെങ്കിൽ എന്തു ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു... രാഘവൻ നേരെ അവളുടെ അടുത്തേക്ക് വന്നു.. എന്തിനാ നീ ഇത് ചെയ്തത്?? ഇത്രയും കാലം എന്റെ വിചാരം നിനക്ക് നിന്റെ അമ്മയെ കാട്ടിലും ഇഷ്ട്ടം ഇവളെ ആയിരുന്നു എന്നായിരുന്നു... പക്ഷെ അവളെ അങ്ങനെ തള്ളി ഇടാൻ മാത്രം എന്ത് തെറ്റാ അവൾ ചെയ്തത്?? അത് മാമ.... മിണ്ടരുത്.. നീ ഇനി ഒറ്റ അക്ഷരം മിണ്ടരുത്.. ഈ നിമിഷം ഈ നിമിഷം ഇവിടെ നിന്ന് ഇറങ്ങിക്കോണം... അവളുടെ ഏട്ടന്റെ മകൾ ആണെന്ന ഒറ്റ കാരണം കൊണ്ട ഇത്രയും നേരം എങ്കിലും ഇവിടെ നിൽക്കാൻ സമ്മതിച്ചത്... അമ്മായി... അരുണി വേണ്ട... നീ കാരണം ശ്രീയുടെ ലൈഫ് പോലും തകർന്നേനെ... നീ കാരണം ഞാൻ എന്റെ കുഞ്ഞിനോട് അനിഷ്ടം കാണിച്ചു പക്ഷെ ഒന്നും പറഞ്ഞില്ല .. അത് തന്നെ എത്ര ഭാഗ്യം ആയി.. ഞാൻ ഏട്ടനെ വിളിച്ചിട്ടുണ്ട് വേഗം വിട്ടോ ആ കൂട്ടത്തിൽ... ആ പറഞ്ഞ സമയം കൊണ്ട് തന്നെ രാഘവൻ അവളുടെ ലഗ്ഗേജ് എല്ലാം കയ്യിൽ കൊണ്ട് കൊടുത്തു... നീ ഇനി ഇവിടെ നിൽക്കാൻ പാടില്ല... നിന്നാൽ അത് ഞങ്ങളുടെ മക്കളുടെ ജീവിതത്തേ ബാധിക്കത്തേ ഉള്ളു.... 🥀🥀തുടരും 🥀🥀 "🥀🥀ഒരു കോൺട്രാക്ട് കല്യാണം 1️⃣", എന്ന രചന പ്രതിലിപിയില് വായിക്കൂ:, https://malayalam.pratilipi.com/series/ഒരു-കോൺട്രാക്ട്-കല്യാണം-9mamjhegtbqj?language=MALAYALAM&utm_source=android&utm_medium=content_series_share ഒട്ടേറെ രചനകള് വായിക്കുകയും എഴുതുകയും കേള്ക്കുകയും ചെയ്യൂ, സൗജന്യമായി! #പ്രതിലിപി മലയാളം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #📙 നോവൽ #പ്രതിലിപി കഥകൾ##931
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ എന്നോട് നേരത്തെ തന്നെ എല്ലാം പറയാമായിരുന്നു രാഹുൽ." പൂജ രാഹുലിനെ കുറ്റപ്പെടുത്തി. "ഞാൻ ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കിലോ? എന്തായിരുന്നേനെ നിന്റെ തീരുമാനം?" രാഹുൽ നീരസത്തോടെ ചോദിച്ചു. "എങ്കിൽ ഞാൻ അപ്പോ തന്നെ നോ പറഞ്ഞേനെ രാഹുൽ. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി വീർജിൻ ആയിരിക്കണമെന്ന് ആണുങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഞാൻ കല്യാണം കഴിക്കുന്ന ആൾ എല്ലാം കൊണ്ടും pure ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിലെനിക്ക് ഒരു തെറ്റും തോന്നിയിട്ടില്ല. കാരണം അങ്ങനെയുള്ള പെണ്ണാണ്. അങ്ങനെയുള്ളപ്പോ രാഹുൽ മറ്റൊരു പെണ്ണിനെ കിസ്സ് ചെയ്യുകയും ഹഗ് ചെയ്യുകയും ചെയ്തി ട്ടുണ്ട് എന്ന് കേട്ടപ്പോ എനിക്ക് അറപ്പാ തോന്നിയത്. പക്ഷേ സ്നേഹിച്ചു പോയില്ലേ ഞാൻ. കല്യാണ ആലോചന വരെ ബന്ധം എത്തിപ്പോയില്ലേ. അതുകൊണ്ട് മാത്രമാണ് രാഹുലിന്റെ പാസ്റ്റ് അംഗീകരിച്ചു മുന്നോട്ടു പോകാൻ ഞാൻ ശ്രമിക്കുന്നത്." പൂജയുടെ തുറന്നടിച്ചുള്ള ആ മറുപടി രാഹുലിന് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവൾ ഇത്രയൊക്കെ കടന്ന് ചിന്തിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല. "ഐആം സോറി പൂജ. നിന്നെ മനഃപൂർവം ചതിക്കാൻ വേണ്ടി അല്ല ഞാൻ അതൊന്നും പറയാത്തത്. പറയാൻ മാത്രം ഒന്നുമില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ട. എന്നെ പോലെ ചിന്തിക്കുന്ന ആളാണ് നീയെന്ന് കരുതി. കഷ്ടപ്പെട്ട് എന്നെ കല്യാണം കഴിക്കണം എന്നില്ല. നന്നായി ആലോചിച്ചു തീരുമാനിക്ക്. നീ എന്നെ വേണ്ടെന്ന് വച്ചാൽ നീയെന്റെ മനസ്സിൽ തേപ്പുകാരി ആവുകയൊന്നുമില്ല." അത്രയും പറഞ്ഞിട്ട് രാഹുൽ കാൾ കട്ട് ചെയ്തു. ****** ഇതേസമയം പൂജ വല്ലാത്തൊരു മാനസിക സംഘർഷത്തിൽ പെട്ട് ഉഴറുകയായിരുന്നു. "മോളെ... എന്താ നിന്റെ തീരുമാനം. നിനക്ക് രാഹുലിന്റെ പാസ്റ്റ് അംഗീകരിക്കാൻ കഴിയുമെങ്കിൽ നമുക്കീ പ്രൊപോസൽ മുന്നോട്ടു കൊണ്ട് പോകാം. മോൾടെ സന്തോഷമാണ് എനിക്ക് വലുത്. പൂജയുടെ അച്ഛൻ പ്രസാദ് മകളുടെ അടുത്ത് വന്നിരുന്ന് കൊണ്ട് പറഞ്ഞു. "എനിക്ക് നന്നായി ആലോചിച്ചിട്ടേ ഒരു തീരുമാനമെടുക്കാൻ കഴിയു അച്ഛാ. എന്റെ ലൈഫ് അല്ലെ. പിന്നീട് ഒരിക്കൽ എടുത്ത തീരുമാനം തെറ്റായി പോയെന്ന് ഓർത്ത് regret ചെയ്യരുതല്ലോ." പൂജ അച്ഛനെ നോക്കി. "ശരി... നിന്റെ ഇഷ്ടം പോലെ. ഇതൊന്നും അത്ര സീരിയസ് മാറ്ററല്ല പൂജ. ഇന്നത്തെ കാലത്ത് പ്രേമിക്കുന്നവർക്കിടയിൽ ഇതൊക്കെ സർവ്വ സാധാരണമാണ്." "പക്ഷേ ഞാൻ അങ്ങനെ അല്ലല്ലോ അച്ഛാ." "എല്ലാർക്കും എന്റെ മോളെ പോലെ നല്ല കുട്ടിയാവാൻ പറ്റുമോ?" പൂജയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ച് കൊണ്ട് പ്രസാദ് എഴുന്നേറ്റു പോയി. രാഹുലുമായുള്ള വിവാഹത്തിന് അച്ഛൻ സമ്മതിക്കുന്നില്ലെന്ന് പൂജ കള്ളം പറഞ്ഞതാണ്. അവൾ തന്നെ നിർബന്ധിച്ചിട്ടാണ് എന്റെ മോളെ രാഹുലിന് കെട്ടിച്ചു തരില്ലെന്ന് പ്രസാദ് രാഹുലിനോട് പറഞ്ഞത്. അക്കാര്യം രാഹുലിന് അറിയില്ല. പൂജയുടെ അച്ഛനെയാണ് അവൻ വില്ലനായി കണ്ടിരിക്കുന്നത്. രാഹുൽ വീട്ടുകാരെയും കൂട്ടി പൂജയെ പെണ്ണ് കാണാൻ വന്നപ്പോഴാണ് പൂജയുടെ കസിൻ മഹേഷ് അവനെ തിരിച്ചറിയുന്നത്. കോളേജിൽ വച്ച് മിത്രയുടെ ക്ലാസ്സിൽ ആയിരുന്നു മഹേഷ് പഠിച്ചത്. അതുകൊണ്ട് രാഹുലും മഹേഷും തമ്മിൽ എത്രത്തോളം ക്ലോസ് റിലേഷൻ ഷിപ്പിൽ ആയിരുന്നുവെന്ന് അവനറിയാം. അത് കൂടാതെ അന്ന് മഹേഷിന് മിത്രയിൽ ഒരു കണ്ണുണ്ടായിരുന്നു. ഒരു ദിവസം അവൻ മിത്രയെ പ്രൊപ്പോസ് ചെയ്തപ്പോൾ പ്രേമിച്ചു നടക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് അവളവനെ ഒഴിവാക്കി വിട്ടു. അവനെ ഒഴിവാക്കി മാസം ഒന്ന് കഴിയും മുൻപ് മിത്ര രാഹുലുമായി പ്രണയത്തിലായത് മഹേഷിനെ ചൊടിപ്പിച്ചു. ഈ കാരണം കൊണ്ട് അവന് രാഹുലിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. പിന്നീടവർ ബ്രേക്ക്അപ്പ് ആയെന്ന് അറിഞ്ഞപ്പോൾ മഹേഷ് അതിൽ സന്തോഷിക്കുകയും മിത്രയേ കണക്കിന് കളിയാക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം തന്റെ കസിനെ പെണ്ണ് കാണാൻ വന്നത് രാഹുൽ ആണെന്ന് അറിഞ്ഞപ്പോ അവനെ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമാണ് മഹേഷ് രാഹുലിന് മിത്രയുമായി ഉണ്ടായ അടുപ്പം പൂജയോട് പറഞ്ഞത്. പൂജയുടെ സ്വഭാവം നന്നായി അറിയാവുന്ന മഹേഷ് രാഹുലിനെയും മിത്രയെയും ചേർത്ത് കുറച്ചു എരിവും പുളിമുയുള്ള കഥകളാണ് പറഞ്ഞു കൊടുത്തത്. ഈ ഒരു കാരണം കൊണ്ടാണ് പൂജ അച്ഛനെ കൊണ്ട് കല്യാണത്തിന് താല്പര്യമില്ലെന്ന് പറയിപ്പിച്ചത്. താൻ കല്യാണം കഴിക്കുന്ന പുരുഷൻ ആദ്യമായി ചുംബിക്കേണ്ടതും ആദ്യമായി ഒരു പെണ്ണിനെ അറിയുന്നതും ഭാര്യയായ തന്നിലൂടെ വേണമെന്ന് പൂജയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. എല്ലാം കൊണ്ടും pure virgin and ഫ്രഷ് ആയ ഒരു ലൈഫ് പാർട്ടണറിനെയാണ് അവൾ ആഗ്രഹിക്കുന്നത്. മറ്റൊരു പുരുഷനെ മനസ്സിൽ പോലും ചിന്തിക്കാത്ത താൻ ഇങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്ന ചിന്താഗതി ആയിരുന്നു പൂജയ്ക്ക്. രാഹുൽ പഴയ അഫയറിനെ കുറിച്ച് അവളോട് പറഞ്ഞ സമയത്ത് അവർ തമ്മിൽ അടുത്തിടപഴകിയിട്ടുണ്ടെന്ന് പറയാത്തത് കൊണ്ട് പൂജ അവർക്കിടയിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്നാണ് ധരിച്ചത്. അങ്ങനെ വല്ലതും ഉണ്ടായെങ്കിൽ തന്നോട് പറയുമല്ലോ എന്ന് കരുതി. പക്ഷേ പിന്നീട് മഹേഷിൽ നിന്ന് രാഹുലിന്റെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോ പൂജയ്ക്ക് ആകെ നാണക്കേട് തോന്നി. മഹേഷ് മറ്റ് കസിൻസിനോടും പൂജയെ പെണ്ണ് കാണാൻ വന്ന പയ്യൻ മോശമാണെന്നും അവൻ കോളേജിൽ മറ്റൊരുത്തിയെ കൊണ്ട് നടന്നവനാണെന്നും പറഞ്ഞു കൊടുത്തു. അതൊക്കെ കേട്ടപ്പോ താൻ രാഹുലിനെ കല്യാണം കഴിച്ചാൽ കുടുംബക്കാർക്ക് മുന്നിൽ തനിക്ക് പിന്നെ തലയുയർത്തി നടക്കാൻ പറ്റില്ലല്ലോ എന്നൊക്കെ പൂജ ചിന്തിച്ചു. ഈ വിധ ചിന്തകൾ കാരണം രാഹുലിനെ കല്യാണം കഴിക്കണോ വേണ്ടയോ എന്നോർത്ത് ആകെ ആശയകുഴപ്പത്തിലായിരുന്നു അവൾ. ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ഈ പ്രൊപോസൽ സ്റ്റോപ്പ് ആയാലും നാളെയും കാണേണ്ടി വരും ഒരുമിച്ച് ജോലി ചെയ്യേണ്ടിയും വരും. അതാണ് പൂജയ്ക്ക് ഒരു ബുദ്ധിമുട്ട്. പിന്നെ ഒരു ആശ്വാസം ഇരുവരും തമ്മിൽ കല്യാണ ആലോചനയുമായി മുന്നോട്ട് പോയത് ഓഫീസിൽ ആർക്കും അറിയാത്തത് ആയിരുന്നു. പൂജയാണ് രാഹുലിനോട് അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞത്. അവനോട് ഇഷ്ടം തോന്നിയപ്പോ അവളാദ്യം പറഞ്ഞത് അച്ഛനോടാണ്. അച്ഛനോട് സമ്മതം വാങ്ങി അവൾ തനിക്ക് തോന്നിയ ഇഷ്ടം രാഹുലിനോട് പറഞ്ഞു. അവനു ഓക്കേ ആണെങ്കിൽ ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ചു ഒരു ധാരണയിൽ എത്തിയിട്ട് എൻഗേജ്മെന്റ്.. അതായിരുന്നു പൂജയുടെ മനസ്സിൽ ഉണ്ടായിരുന്ന പ്ലാൻ. പൂജ ഇഷ്ടം പറഞ്ഞപ്പോൾ ആൾറെഡി അവളോടൊരു ക്രഷ് തോന്നിയിരുന്ന രാഹുലും ഓക്കേ പറഞ്ഞു. ഓഫീസിൽ അധികം ആരോടും സംസാരിക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജോലികൾ കൃത്യമായി ചെയ്യുന്ന പൂജയെ രാഹുൽ എപ്പോഴോ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.. അവളെ തന്റെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ തന്റെ ഇഷ്ടം പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് രാഹുൽ അവളോടുള്ള അനുരാഗം മനസ്സിലിട്ട് കൊണ്ട് നടക്കുമ്പോഴാണ് പൂജ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. അതവസാനം ഇങ്ങനെയുമായി. ********* രണ്ട് ദിവസം രാത്രിയും പകലും പൂജ തന്റെ ഭാവിയെ കുറിച്ച് ഗഹനമായി ആലോചിച്ചു. രാഹുലുമായി ജീവിക്കേണ്ടി വരുമ്പോ താൻ ഫേസ് ചെയ്യേണ്ടി വരുന്ന അവസ്ഥകൾ.. സ്വന്തം കസിൻസിനു മുന്നിൽ നാണം. കെട്ട് നിൽക്കേണ്ടി വരുന്നത് എല്ലാം. ചിന്തകളുടെ അവസാനം പൂജ ഉറച്ച ഒരു തീരുമാനമെടുത്തു. *********** പിറ്റേ ദിവസം ഓഫീസിൽ വച്ച് രാഹുലിനെ നേരിൽ കണ്ടപ്പോ ഒന്നും പൂജ കണ്ട ഭാവം കാണിച്ചില്ല. വാട്സ്ആപ്പ് ൽ ഓഫീസ് ടൈം കഴിഞ്ഞു മ്യൂസിയത്ത് വച്ച് കാണണം സംസാരിക്കാൻ ഉണ്ടെന്ന് മാത്രം അവൾ മെസ്സേജ് അയച്ചിട്ടു. അതിന് രാഹുലിന്റെ ഓക്കേ എന്നൊരു റിപ്ലൈയും വന്നു. ********** അഞ്ചരയ്ക്ക് ഓഫീസ് വിട്ട് ഇറങ്ങുമ്പോ പൂജ തന്റെ സ്കൂട്ടിയിൽ കയറി നേരെ മ്യൂസിയത്തേക്ക് പോയി. അവൾ അവിടെ എത്തി 10 മിനിറ്റോളം കഴിഞ്ഞാണ് രാഹുൽ എത്തിച്ചേർന്നത്. രാഹുൽ ബൈക്ക് പാർക്ക് ചെയ്ത് വരുമ്പോ ഒരു സിമെന്റ് ബഞ്ചിൽ അവന്റെ വരവും കാത്ത് പൂജ ഇരിപ്പുണ്ടായിരുന്നു. തനിക്ക് നേരെ നടന്ന് വരുന്ന രാഹുലിനെ കണ്ടതും അവൾ അവന് കൂടി ഇരിക്കാനായി ബെഞ്ചിന്റെ ഒരറ്റത്തേക്ക് നീങ്ങി ഇരുന്നു. "നിനക്കെന്താ എന്നോട് സംസാരിക്കാനുള്ളത് പൂജ." കുറച്ചു സമയം കഴിഞ്ഞിട്ടും അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും രാഹുൽ ചോദിച്ചു. അവന്റെ ചോദ്യം കേട്ട് പൂജ ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കി. കാത്തിരിക്കൂ2257
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _46 ✍️ രചന - Aysha akbar വീട്ടിലെത്തിയതും ദേവിഅവനെ ചേർത്ത് പിടിച്ചു..... അവർക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു..... അവർക്ക് മാത്രമല്ല അവനെ സ്നേഹിക്കുന്നവർക്കെല്ലാം.... കാരണം അവനൊരു കൂട്ട് വേണമെന്നത് എല്ലാവരും അത്രയേറെ ആഗ്രഹിച്ചിരുന്ന ഒന്നല്ലേ.... അവനും നടക്കുന്നത് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയിരുന്നു.... ഒന്നും മുൻ കൂട്ടി പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ...... ഇഷ്ടം തോന്നി തുടങ്ങിയിടത്ത് വെച്ച് അവളാരെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു താൻ..... കാരണം അവൾ തന്നേ ഇത്ര നാൾ വിഡ്ഢിയാക്കുക യായിരുന്നു വെന്നൊരു തോന്നലാണ് മുന്തി നിന്നത്....... എന്നാൽ ജമീലക്ക പറഞ്ഞ കാര്യങ്ങൾ കേട്ടതും മുമ്പത്തേതിനേക്കാൾ ശക്തിയായി ഹൃദയം അവളിലേക്ക് മാത്രം ചാഞ്ഞു...... തന്റെ ചുറ്റും എപ്പോഴുമുണ്ടായിരുന്ന തനിക്ക് മുമ്പിൽ നടന്നിരുന്ന അവളെ താൻ കണ്ടിരുന്നില്ലെന്നതായിരുന്നു ശെരി....... പ്രകാശ് സാറിനോട് അത്രയും പറഞ്ഞവിടെ നിന്നിറങ്ങിയതായത് കൊണ്ട് തന്നെ ഒരു ക്ഷമ പറയാനും അവളെ കുറിച് ചോദിക്കാനുമാണ് ആ രാത്രി തന്നേ ഫോണിൽ വിളിച്ചത്..... അത്രയും ഇരിപ്പുറക്കുന്നില്ലായിരുന്നു.... മനസ്സേറെ അസ്വസ്ഥമായിരുന്നു..... പ്രകാശ് സാറാവട്ടെ... വിളിച്ച ഉടനെ വീട്ടുകാരെ കൂട്ടി വരാനാണ് പറഞ്ഞത്..... അവളോത്തിരി കരഞ്ഞാണ് കിടന്നതെന്നും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും പറഞ്ഞാ തൊണ്ട യൊന്നിടറി...... മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ അളവറ്റ കരുതൽ ആ വാക്കുകളിൽ തെളിഞ്ഞു കണ്ടിരുന്നു..... എന്തിനോ തന്റെ ഉള്ളവും ഒന്ന് പിടച്ചു.... ചുറ്റുമുള്ളവരുടെ കണ്ണ് നീരോപ്പാൻ കൊതിച്ച ആ കണ്ണുകൾ നിറയാൻ പാടില്ലായിരുന്നു...... അത് താൻ ചെയ്യുന്ന ഏറ്റവും വലിയ പാപമായി പ്പോകുമായിരുന്നു..... ഒരു പക്ഷെ വൈശാലി യുടെ ആത്മാവ് പോലും തന്നോട് പൊറുക്കുകയില്ലെന്ന് തോന്നി പ്പോയി..... അത്ര മേലവളെ അവരോരോരുത്തരും ഹൃദയം കൊണ്ട് വിശ്വസിച്ചതാണ്... അവളിൽ ഭരമേൽപ്പിച്ചതാണ്..... തങ്ങളുടെ രക്ഷകയായി അവളെ കണക്കാക്കിയതാണ്..... വൈശാലി എപ്പോഴും ആഗ്രഹിച്ചത് അവളുടെ മാത്രം രക്ഷപ്പെടലായിരുന്നില്ല.... ഇനി അങ്ങോട്ട് വരാൻ പോകുന്ന നിസ്സഹായരായ പെൺകുട്ടികളുടെ കൂടി ജീവിതം മുന്നിൽ കണ്ട് കൊണ്ടായിരുന്നു....... അത് കൊണ്ട് തന്നേ തന്നെ അവൾ പ്രണയിച്ചു വെങ്കിൽ കൂടി തന്നെക്കാൾ വിശ്വസിച്ചത് മൈഥിലിയെ തന്നെയായിരിക്കാം..... പിന്നെയൊന്നും ആലോചിക്കാൻ തോന്നിയില്ല.... അപ്പോഴേ പ്രകാശ് സാറിനോട് സമ്മതം പറഞ്ഞു ഫോൺ വെച്ച് വീട്ടിലേക്ക് വിളിച്ചു..... പറയാൻ താമസമില്ലാതെ അവരിങ്ങെത്തുകയും ചെയ്തു...... ആ കണ്ണുകൾ ഇനിയും നിറയരുതെന്ന വാശിയുണ്ടായിരുന്നു തനിക്ക്...... എങ്കി ഞങ്ങളിറങ്ങുവാണ് ...... അന്നത്തെ രാത്രി കഴിഞ്ഞ് നേരം പുലർന്നതും കിച്ചുവത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ അഭിക്കെന്തോ ഒരു പ്രയാസം തോന്നി...... കഴിഞ്ഞ ആ ഒരു രാത്രി എല്ലാവരും അത്ര മേല് സന്തോഷത്തിലായിരുന്നു..... എല്ലാവരുടെയും മനസ്സ് ശാന്തമായ സമയമായിരുന്നത്....... ഏതായാലും വന്നില്ലേ.... രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ..... അവിടെ ചെന്നിട്ടോത്തിരി പണി കളില്ലെ അഭി..... വിവാഹത്തിന് ഒരു മാസമേയുള്ളു.... ചെയ്യാനുള്ളതും പറയാനുള്ളതും ഒത്തിരി യുണ്ടല്ലോ.... ഇനി വരുമ്പോഴാവാം...... അഭിയത് ചോദിക്കുമ്പോൾ കിച്ചു അവന്റെ തോളിലൊന്ന് കൈ വെച്ചു കൊണ്ടത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു......... അവരെ റെയിൽ വെ സ്റ്റേഷനിൽ കൊണ്ട് വിട്ടത് അഭി തന്നെയായിരുന്നു.... ദേ നോക്കമ്മേ നീലു.... ട്രെയിൻ വെയിറ്റ് ചെയ്ത് നിൽക്കുന്ന ആ സമയം ആനന്ദിയത് പറഞ്ഞതും ഒരു നിമിഷം അഭിയുടേ കണ്ണുകൾ അങ്ങോട്ട് നീങ്ങിയിരുന്നു..... ഒരു തവിട്ട് നിറത്തിലുള്ള അനാർക്കലിയിട്ട് തങ്ങൾക്കടുത്തേക്ക് നടന്നു വരുന്നവളെ കാൻകെ എല്ലാവരുടെയും കണ്ണുകൾ തെളിഞ്ഞിരുന്നു...... അയ്യോ.... നീ വരാൻ വേണ്ടി വിളിച്ചതല്ല ഞാൻ.... നിന്നോട് പറഞ്ഞെന്നെ യുള്ളൂ.... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ദേവിയത് പറയുമ്പോഴും അഭിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... അവരോടെല്ലാം ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ കൂടി അവളുടെ കണ്ണുകളും അവനിലേക്ക് നീങ്ങി വരുന്നുണ്ടായിരുന്നു.... ഒരു ചൂളം വിളിയോടെ ട്രെയിൻ വന്ന് നിന്നതും എല്ലാവരും അഭിയോടും മൈഥിലി യോടും യാത്ര പറഞ്ഞു പുറപ്പെട്ടിരുന്നു.... ഇനി വിവാഹത്തിന് എല്ലാവരും നേരത്തെ അങ്ങോട്ടെത്തിയാൽ മതി..... അതും പറഞ്ഞു അഭിക്കും മൈഥിലി ക്കും നേരെ കൈ വീശി അവരകന്നതും അത്രയും പേരുള്ള ആ റെയിൽ വെ സ്റ്റേഷനിൽ അവർ രണ്ടും പേരും തനിച്ചായത് പോലെ തോന്നിയവൾക്ക്..... അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കാൻ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി..... താനെങ്ങനെയാ വന്നത്.... അവനും ഒരു മടിയുണ്ടെങ്കിൽ കൂടി തല താഴ്ത്തി നിൽക്കുന്നവളെ ഒന്ന് പാളി നോക്കി അവനത് ചോദിച്ചിരുന്നു..... ഞാൻ..... ഒരു ഫ്രണ്ട് കൊണ്ട് വിട്ടതാ...... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെയത് പറയുമ്പോൾ കൈ വിരലുകളവൾ കൂട്ടി പ്പിടിച്ചിരുന്നു.... ആ ചുണ്ടുകൾ വിറക്കുന്നുണ്ട്....... അഭി പതിയെ നടന്നു തുടങ്ങിയതും അവളും പതിയെ അവനോടൊപ്പമെന്ന വണ്ണം നടന്നു തുടങ്ങി.... അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.... ഇനിയെങ്ങനെ പോകാനാ...... കോണിപ്പടികൾ കയറും വഴി അഭിയത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ അവന് നേരെയൊന്നുയർത്തി ... എങ്ങനെയെങ്കിലും പോകണം....... അവളത് മാത്രം പറഞ്ഞു കൊണ്ട് വീണ്ടും നിലത്തേക്ക് മിഴികളൂന്നി..... വാ.... ഞാൻ ഡ്രോപ്പ് ചെയ്യാം...... കാറിനടുത്തെത്തി യതും അവനിൽ നിന്നങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് തന്നേ അവളുടെ കണ്ണുകൾ തിളങ്ങി...... ഡോർ തുറന്ന് അവനരികിലേക്കിരിക്കുമ്പോഴഴും എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കേറെ പ്രയാസം തോന്നിയിരുന്നു....... ഒരു കൈ മാത്രം സ്റ്റിയറിങ്ങൾ വെച്ചു കൊണ്ട് ഇടയ്ക്കിടെ അവന്റെ നോട്ടം അവളിലേക്ക് പാറി വീഴുന്നുമുണ്ട്...... അവൾക്ക് തന്റെ മുഖത്തേക്ക് നോക്കാനുള്ള പ്രയാസം അവനറിയുന്നുണ്ടെങ്കിൽ കൂടി അത് തങ്ങൾക്കിടയിലുള്ള ഒരകലമായി അവന് തോന്നി..... അവനാ നീലാംബരിയെ അവളിൽ കാണണമായിരുന്നു.... അതേ സമയം മൈഥിലി യെയും...... വീർത്തു വരുന്ന കവിളുകളും കൂർപ്പിച്ചുള്ള നോട്ടവും കാണണമായിരുന്നു.... നിനക്ക്.... വിശക്കുന്നുണ്ടോ..... അവളിലേക്ക് നോക്കാതെ തന്നേ അവനത് ചോദിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥതത്തിലൊന്ന് തലയാട്ടി...... അതെന്താ.....മുൻ ആഭ്യന്തര മന്ത്രി പ്രകാശ് രാജിന്റെ വീട്ടിൽ ബ്രേക്ക് ഫാസ്റ്റിനു ഉലക്കയാണോ........ അവനൊരു പ്രത്യേക താളത്തോടെ അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിച്ചതും മുഖത്തേക്ക് നോക്കാതിരുന്നവൾ പെട്ടെന്ന് കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെയൊന്ന് നോക്കി....... ആ കവിളുകൾ വീർത്തു വന്നിരുന്നു...... അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി തെളിഞ്ഞു നിന്നതും അവന്റെ കണ്ണുകളിലെ കുസൃതി യിലേക്ക് കൂടുതൽ നേരം അവൾക്ക് തറപ്പിച്ചു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.... അവൾ ചുണ്ടിൽ വിരിഞ്ഞ ആ നാണത്തിൽ കലർന്ന പുഞ്ചിരിയെ മറക്കാനെന്ന വണ്ണം പെട്ടെന്ന് പുറത്തേക്ക് മിഴികൾ നീക്കിയിരുന്നു.... അഭിക്കുള്ളിലെവിടെയോ ഒരു മഞ്ഞു വീഴുന്നത് പോലെ തോന്നി....... അവരുടെ കാറ് നേരെ ചെന്ന് നിന്നത് നീലാംബരത്തിന്റെ മുറ്റത്തായിരുന്നു...... ഉള്ളിലെന്തോ ഒരു പിടപ്പ് തോന്നിയവൾക്ക്...... അവനെ കണ്ടതും എല്ലാവരും ഓടി വന്നു...... ജമീലക്ക പറഞ്ഞത് പോലെ തന്നെ അവളും അവിടെയൊരോരുത്തർക്കും പ്രിയങ്കരിയായിരുന്നു.... ഒരു പക്ഷെ തന്നേക്കാളേറെ...... തന്റെ വീട്ടിൽ അവളെത്ര സ്നേഹത്തോടെയാണോ പെരുമാറിയത് അതൊന്നും അവളുടെ അഭിനയമല്ലെന്ന് അവരോടുള്ള അവളുടെ ഇടപഴകൽ തനിക്ക് ചൂണ്ടി കാണിച്ചു തന്നു.... അതേ.... അവളങ്ങനെയാണ്..... അകത്തു നിന്നും ജമീലക്ക വന്നതും തങ്ങളെ രണ്ട് പേരെയും കണ്ടൊരു നിമിഷം ഒന്ന് അത്ഭുത പ്പെട്ടു..... പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... മൈഥിലി അവരെ കെട്ടി പ്പിടിച്ചു...... ഏറെ നേരം അവിടെയിരുന്നു എല്ലാവരെയും കണ്ട് വിവാഹത്തിന്റെ കാര്യം പറഞ് അനുഗ്രഹം വാങ്ങിയിട്ടാണ് അവരിറങ്ങിയത്... അവനോടൊപ്പം അങ്ങനെയൊരു നിമിഷം അവളുടെ സ്വപ്നത്തിൽ മാത്രമായിരുന്നത് കൊണ്ട് തന്നേ ആ നിമിഷങ്ങളെ വിശ്വസിക്കാനേറേ പ്രയാസം തോന്നിയിരുന്നു മൈഥിലി ക്ക്...... സാറേ.... ഞാൻ.... അന്നത്തെ യൊരു ദേഷ്യത്തിൽ........ അഭി ഇറങ്ങാൻ നേരം ജമീലക്ക ഒരു മടിയോടെ അത് പറഞ്ഞതും അഭിയൊന്ന് പുഞ്ചിരിച്ചു..... എന്നുമുള്ള സാറേ വിളിയെക്കാൾ അന്ന് ദേഷ്യത്തോടെ യാണെങ്കിലും അഭിയെന്ന് വിളിച്ചതാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്...... എനിക്ക് നിങ്ങളോരോരുത്തരും എന്റെ കൂടെപ്പിറപ്പുകൾ തന്നെയാണ്...... ശാസിക്കാനും തിരുത്താനും അവകാശമുള്ള കൂടെ പിറപ്പുകൾ..... അവനതും പറഞ്ഞു കൊണ്ട് അവരെ ചേർത് പിടിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരു നിമിഷം ആനന്ദത്താൽ മൈഥിലി യുടെ കണ്ണുകളും നിറഞ്ഞു .... അവളും അവർക്ക് നേരെ നന്ദി യെന്നോണം ഇരു കൈകളും കൂപ്പിയിരുന്നു..... അവരവിടെ നിന്നിറങ്ങുമ്പോൾ അഭിക്ക് നെഞ്ചിലൊരു ഭാരം തോന്നിയിരുന്നു.... അകകണ്ണുകളിലെവിടെയോ വൈശാലി യെ കണ്ടു..... പക്ഷെ അതൊരിക്കലും തന്റെ പ്രവർത്തിയിൽ ദുഖിച്ചു കൊണ്ട് നിൽക്കുന്നവളുടെ മുഖമായിരുന്നില്ല.... മറിച്....... നിറഞ്ഞ മനസ്സോടെ തങ്ങളെ യാത്ര അയക്കുന്ന വൈശാലി യെയായിരുന്നു.... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പ്പൂ ക്കൾക്കിടയിലൂടെ അവൻ നടക്കുമ്പോൾ തന്നോട് ചേർന്നെന്ന വണ്ണം നടക്കുന്നവളുടെ മൃദുലമായ കൈ വിരലുകളിൽ പതിയെ യൊന്നു കൂട്ടി പിടിച്ചതും ഒരു നിമിഷം അവളൊന്നു ഞെട്ടിയിരുന്നു..... വിടർന്ന കണ്ണുകൾ അവളവനീലേക്കൊന്നുയർത്തി... അവനും ആ കണ്ണുകളിലേക്ക് മാത്രം ചുരുങ്ങി..... ഞാൻ......കള്ളം പറഞ്ഞു..... എന്നോടിപ്പോഴും ദേഷ്യമുണ്ടോ...... അത്ര നേരം നെഞ്ചിൽ കിടന്ന് വിങ്ങിയിരുന്ന ആ ചോദ്യം ചോദിക്കാൻ അവൾക്കെന്തോ ഒരു ധൈര്യം കിട്ടിയിരുന്നു...... ഉണ്ടായിരുന്നു..... പക്ഷെ നീയാരെന്നും ഞാനാരെന്നുമുള്ള തിരിച്ചറിവ് അതെല്ലാം മായ്ച്ചു കളഞ്ഞു.. നീ പോയ വഴികളെ കുറിച്ചറിഞ്ഞപ്പോൾ നിന്നോട് തോന്നിയ ആരാധനയാണ് നിന്നേ കുറിച്ചുള്ള തിരിച്ചറിവെങ്കിൽ നീ സത്യം പറഞ്ഞെന്റെ മുമ്പിൽ വന്നിരുന്നു വെങ്കിൽ ഇങ്ങനെയൊരു പക്ഷെ ഈ കൈ ഞാൻ പിടിക്കില്ലായിരുന്നു എന്നതാണ് എന്നേ കുറിച്ചുള്ള എന്റെ തിരിച്ചറിവ്.... എല്ലാം..... ഒരു നിയോഗമാണ്..... ഇടുങ്ങി പോയിരുന്ന എന്റെ ഹൃദയത്തെ വിശാലമാക്കിയത് നീയാണ്.. .. അവനതും കൂടി പറഞ്ഞതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു..... കണ്ണുകൾ നിറഞ്ഞിഴുകിയതും ആ തോളിലേക്ക് പതിയെ തല ചായ്ച്ചവൾ ...... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പൂക്കൾ അവരെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നപ്പോൾ ...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ45217
- Diya SamadPart 82 " കൊറേ നേരം ആയില്ലേ ഈ ഇരുപ്പ് തന്നെ ഇരിക്കാൻ തുടങ്ങിയിട്ട്, ഒന്ന് നടന്നിട്ട് വരാം " : ഇരുന്നിടത്ത് നിന്ന് മെല്ലെ എണീറ്റ് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു. ഉള്ളിൽ അവനോട് പരിഭവം ഉണ്ടെങ്കിലും ആ സ്വീകരണം അവഗണിക്കാതെ ആ പിടിച്ച് കൊണ്ട് തന്നെ അവൾ എണീറ്റു. അസ്തമന സൂര്യന്റെ വെളിച്ചത്തിൽ ആ മണലിൽ കൂടി ആകാശത്തെയും കടലിനെയും സാക്ഷി നിർത്തി കൊണ്ട് അവർ കൈ കോർത്ത് നടന്നു. അവർക്കിടയിൽ മൗനം മാത്രമായിരുന്നു സ്ഥാനം പിടിച്ചത് എങ്കിലും രണ്ട് പേരും ആ മൗനം ആ നിമിഷം അത്ര ഏറെ ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. അവിടെ ഇരിക്കുന്ന പലരുടെയും നോട്ടവും ശ്രദ്ധയും ഒക്കെ മൗനത്തെ കൂട്ട് പിടിച്ച് കൈ കോർത്ത് നടക്കുന്ന അവരിൽ എത്തുന്നുണ്ട് എങ്കിലും അവർ രണ്ട് പേരും ആ നിമിഷം ആസ്വദിക്കുന്ന തിരക്കിൽ അതൊന്നും കണ്ടതെ ഇല്ല അല്ലെങ്കിൽ ശ്രദ്ധിച്ചതെ ഇല്ല. അന്ന് സൂര്യൻ അസ്തമിച്ച് അവിടെ നിന്ന് മടങ്ങുമ്പോൾ ഗൗരിക്ക് ഉള്ളിൽ കണ്ണൻ എന്ന വ്യക്തിയോട് ഉണ്ടായിരുന്ന അവസാന പേടിയും ഭയവും വിട്ടോഴിഞ്ഞിരുന്നു പകരം അവിടെ അവനോടുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞു. തന്റെ കയ്യും പിടിച്ച് മുന്നിൽ നടക്കുന്നവനെ നോക്കും തോറും അവൾക്ക് ഉള്ളിൽ എന്തെന്ന് ഇല്ലാത്ത സംതൃപ്തി നിറഞ്ഞു. അല്ലെങ്കിലും ഇത് പോലെ ഒരു സമാധാനം നിറഞ്ഞ ജീവിതം പ്രദീക്ഷിച്ച് ആയിരുന്നില്ലല്ലോ അവൾ കണ്ണന്റെ താലിക്ക് മുൻപിൽ തല കുനിച്ചത്. ' തന്നെ കണ്ണേട്ടൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിലോ...? ' അവൾ സ്വയം ചോദിച്ചു. ഇപ്പോഴും ആ വീട്ടിൽ അവരുടെ ഒക്കെ വഴക്കും അടിയും കൊണ്ട് കിടന്നേഞ്ഞേ താൻ, അതിനെ ചോദ്യം ചെയ്യാൻ സ്വന്തം അച്ഛൻ പോലും തിരിഞ്ഞ് നോക്കില്ല. അവൾ ഓർത്തു. വീണ്ടും മുന്നിൽ നോക്കിയതും തന്റെ കയ്യും പിടിച്ച് റോഡിന് ഇരു വശവും ശ്രദ്ധയോടെ നോക്കി റോഡ് മുറിക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു ചിരി വിടർന്നു. കല്യാണം കഴിഞ്ഞത് മുതൽ ദ ഇത് പോലെ ആണ് തന്റെ യാത്ര. എത്ര ദിരക്കുള്ള ഇടം ആണെങ്കിൽ പോലും തനിക്ക് അതൊന്നും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല ആ കരവലയം തന്നെ സുരക്ഷിതമായി നയിക്കാറുണ്ട്. പണ്ട് അച്ഛനുമായി സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ എത്ര തിരക്കുള്ള ഇടം ആണെങ്കിൽ പോലും ഒരു നോട്ടം കൊണ്ട് പോലും അച്ഛൻ ഞാൻ എന്നൊരു വ്യക്തിയെ പരിഗണിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ്. അത് അറിയുന്നത് കൊണ്ടോ എന്തോ ലെച്ചു ചേച്ചി അച്ചന്റെ കൈ ചുറ്റി പിടിച്ച് അച്ഛനോട് ഒട്ടി ചേർന്ന് നടക്കും. അന്നൊക്കെ വാങ്ങിയ സാധനവും കയ്യിൽ താങ്ങി അവരെ കണ്ണിൽ നിന്ന് നഷ്ടപ്പെടുത്താതെ ചുറ്റും ഭയന്ന് നടന്നിടത്ത് ഇന്ന് ചുറ്റും ഉള്ള കാഴ്ചകൾ ആസ്വദിച്ച് താൻ നടക്കുന്നു. അത് ഓർത്തതെ അവളുടെ ചിരിയുടെ മാറ്റ് കൂടി. " കഴിക്കാൻ എന്താ വേണ്ടേ....? " : റോഡ് മുറിച്ച് കടന്ന് ഒരത്ത് നിന്ന് കൊണ്ട് കണ്ണൻ തിരക്കി. അവന്റെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്. ഓരോന്ന് ചിന്തിച്ചത് കൊണ്ട് തന്നെ അവൾ അതൊട്ട് പൂർണ്ണമായി കേട്ടതും ഇല്ല. " കഴിക്കാൻ എന്താ വേണ്ടത് എന്ന്...? " : സംശയത്തോടെ നോക്കുന്നവളെ കണ്ടതും കണ്ണൻ വീണ്ടും ചോദിച്ചു. അത് കേട്ടതും അവളുടെ കണ്ണോന്ന് വിടർന്നു. എങ്കിലും എന്ത് പറയും എന്നൊരു ആശങ്കയിൽ അവൾ പരുങ്ങി. എന്തൊക്കെയോ വേണം എന്ന് പറയാൻ ആഗ്രഹം ഉണ്ടെങ്കിലും എന്താ എങ്ങന എന്നൊക്കെ ഉള്ള പിരിമുറുക്കം അവളെ പൊതിഞ്ഞു. പിന്നെ എന്തോ ഓർത്ത പോലെ അവൾ അവനെ നോക്കി. " അത് വീട്ടിൽ ആഹാരം ഇരിപ്പുണ്ടല്ലോ.... വീട്ടിൽ ചെന്നിട്ട് കഴിക്കാം " : എന്തെങ്കിലും വേണം എന്ന് പറയാൻ ഉള്ള മടി കൊണ്ട് അല്ല മറിച്ച് ഇരിക്കുന്ന ആഹാരം നശിച്ച് പോകില്ലേ എന്ന് ഓർത്താണ് ഗൗരി അങ്ങനെ പറഞ്ഞത്. " ഇപ്പൊ തന്നെ സന്ധ്യ ആയില്ലേ.... ഇനി ബസ്സ് കിട്ടി അവിടെ എത്തുമ്പോ ഒരു സമയം ആകും. ഇപ്പൊ തന്നെ വിശക്കുന്നില്ലേ...?. " : കണ്ണൻ അവളോട് സൗമ്യമായി ചോദിച്ചു. അതിന് അവൾ പോലും അറിയാതെ അതെ എന്ന പോലെ തലയാട്ടി. സത്യത്തിൽ അവൾക്ക് ചെറുതായിട്ട് വിശപ്പ് വന്ന് തുടങ്ങിയിരുന്നു. ആകെ ആ കപ്പലണ്ടി അല്ലെ ഉച്ച കഴിഞ്ഞ് കഴിച്ചുള്ളൂ. പിന്നെ ഓരോ കാഴ്ച കണ്ട് ഇരുന്നത് കൊണ്ട് വിശപ്പ് ഒന്നും അവൾ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. പിന്നെ ഇപ്പൊ കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ കൃത്യമായി അവളുടെ മനസ്സ് അവൾ പോലും അറിയാതെ തലയാട്ടലിലൂടെ അവനത് കാണിച്ച് കൊടുത്തു എന്ന് മാത്രം. " എന്താ വേണ്ടത്....? " : അവളുടെ പ്രതികരണം കണ്ടതും അവൻ തിരക്കി. " അത് കണ്ണേട്ടന് ഇഷ്ടമുള്ളത് മതി " : എന്ത് പറയും എന്ന് അറിയാതെ അവൾ അവസാനം ഒന്ന് പരുങ്ങി കൊണ്ട് അവനോട് പറഞ്ഞു. " എനിക്ക് ഇഷ്ടം ഉള്ളത് എന്താന്ന് ആണോ ഞാൻ ചോദിച്ചേ....? " : അവളുടെ മറുപടി ഇഷ്ടമാകാത്ത പോലെ ഒരു പിരുകം പൊക്കി കൊണ്ട് അവൻ തിരക്കി. " അല്ല.. അത് പിന്നെ എനിക്ക് എന്താ വേണ്ടേ എന്ന് അറിയാത്തൊണ്ട " : അവന്റെ ഗൗരവം കണ്ടതും അവൾ ഉള്ള കാര്യം അത് പോലെ അങ്ങ് പറഞ്ഞു. അവളുടെ ആ നിഷ്കളങ്കമായ പറച്ചിൽ കേട്ടതും അവന് ചിരി വന്നെങ്കിലും അറിയാതെ അവന്റെ കൈ നെറ്റി ഒന്ന് തടവി പോയി. " എങ്കിൽ അന്ന് കഴിച്ച ബിരിയാണി കഴിക്കാം " : അന്ന് ഉച്ചക്ക് സാബുവും ആയി കടയിൽ കയറിയപ്പോൾ ബിരിയാണി ആസ്വദിച്ച് കഴിച്ചവളെ ഓർമ വന്നതും അവൻ തിരക്കി. " ഇപ്പോഴോ...? ബിരിയാണിയോ...? " : ഇതൊക്കെ ഇപ്പോഴാണോ കഴിക്കണേ എന്ന ഭാവത്തിൽ ഗൗരി അവനെ മിഴിച്ച് നോക്കി. " ഇപ്പൊ ബിരിയാണി കഴിച്ചൂടാ എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ..? " : കണ്ണൻ " ഇ.. ഇല്ല എന്നാലും ചോറ് ഒക്കെ ഉച്ചക്ക് അല്ലെ കഴിക്കുന്നേ. പിന്നെ ഈ സമയത്ത് അതൊന്നും കിട്ടൂല്ലല്ലോ " : അവൾ ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. ബിരിയാണി ഒക്കെ ഉച്ചക്ക് വെക്കുന്നത് അല്ലെ അതൊക്കെ ഇപ്പോഴും കാണുമല്ലോ എന്ന ഭാവം ആണ് അവൾക്ക് ഉള്ളിൽ. " അങ്ങനെ ഒന്നും ഇല്ല എപ്പോ കഴിക്കാൻ തോന്നുന്നോ അപ്പൊ കഴിക്കാം... പിന്നെ കിട്ടുവോ ഇല്ലയോ എന്നൊക്കെ പോയി നോക്കിയാൽ അല്ലെ അറിയൂ " : അവളുടെ വല്ലായിമ മനസ്സിലായത് പോലെ കണ്ണൻ പറഞ്ഞ് കൊടുത്തു കൊണ്ട് അന്ന് പോയ ഹോട്ടലിലേക്ക് പോകാനായി ഓട്ടോ തിരഞ്ഞു. " എങ്കിൽ.... എങ്കിൽ എനിക്ക് തട്ട് ദോശ മതി. " : ഈ സമയത്ത് ഇപ്പൊ ബിരിയാണി കഴിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും അതുപോലെ ഒരു വലിയ ഹോട്ടലിൽ വീണ്ടും പോകാൻ ഉള്ള മടി കൊണ്ടും ഗൗരി മെല്ലെ കണ്ണന്റെ കയ്യിൽ ചേർത്ത് പിടിച്ച് ഇരിക്കുന്ന കയ്യിലെ വിരൽ കൊണ്ട് തട്ടി കൊണ്ട് പറഞ്ഞു. അത് കേട്ടതും കണ്ണൻ തല ചെരിച്ച് അവളെ നോക്കി. ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ മുഖത്തെ വല്ലായിമ അവന് മനസ്സിലാക്കി കൊടുത്തു. പിന്നെ ഒന്നും പറയാതെ അവളുടെ കയ്യും പിടിച്ച് കൊണ്ട് ബീച്ചിന് അറ്റത്തുള്ള വഴിയോര കടകളിലേക്ക് നടന്നു. സന്ധ്യ സമയം ആയത് കൊണ്ട് തന്നെ റോഡിൽ അത്യാവിശം തിരക്ക് ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വരുന്നവരുടെയും അവരുടെ വണ്ടികളുടെയും ഓട്ടോയുടെയും ബസ്സിന്റെയും ഒക്കെ ശബ്ദങ്ങൾ കൊണ്ട് ആ സന്ധ്യ ഉണർന്നു. ആരും ആരെയും നോക്കാൻ പോലും നിൽക്കാതെ ധൃതി പിടിച്ച് ഓടുന്ന നഗരം. ഗൗരി എല്ലാം വീക്ഷിച്ച് കൊണ്ട് ആ ഒരുവന്റെ കയ്യിൽ പിടിച്ച് നടക്കുമ്പോൾ എതിരെ വരുന്ന ഒരാളുടെ ചെറിയൊരു നോട്ടമോ സ്പർശമോ പോലും അവൾക്ക് നേരെ ഏൽക്കാത്ത വിധം അത്രയും സൂക്ഷിച്ച് നോക്കി കൊണ്ട് അവളെ പൊതിഞ്ഞ് പിടിച്ച് കൊണ്ട് അവനും നടന്നു. മുഖത്തേക്ക് അടിച്ച ആവിയാണ് അവളെ നേരെ നോക്കാൻ പ്രേരിപ്പിച്ചത്. ചെറുതെന്ന് പറയാൻ കഴിയാത്ത എന്നാൽ അത്ര സൗകര്യം ഇല്ലാത്തൊരു തട്ടുകട. ഒരു പ്രായം ചെന്നൊരു അപ്പൂപ്പനും, മദ്യവയസകി ആയൊരു സ്ത്രീയും അവരുടെ മകൻ എന്ന് തോന്നിപ്പിക്കും വിധം ഒരു മീശ മുളച്ച് വരുന്നൊരു പയ്യനും അതിനകത്ത് ദൃതിയിൽ പണിയിലാണ്. സദ്യ സമയം ആയത് കൊണ്ടും ബീച്ചിനോട് ചേർന്ന് ഉള്ള കട ആയത് കൊണ്ടും ചായക്കും കടിക്കും ആഹാരത്തിനും ഒക്കെ അത്യാവിശം തിരക്ക് ഇപ്പോഴും അവിടെ ഉണ്ടായിരുന്നു. " എന്താ മക്കളെ വേണ്ടേ....? ചായ ആണോ...? " : ആ അപ്പുപ്പൻ അവർ രണ്ട് പേരോടുമായി തിരക്കി. " അത് കഴിക്കാൻ എന്താ ഉള്ളത്...? " : കണ്ണൻ ഗൗരിയെ ഒന്ന് നോക്കി കൊണ്ട് തിരക്കി. " കഴിക്കാൻ... അപ്പം, പൊറോട്ട, ദോശ... പിന്നെ കൂട്ടാൻ ആയിട്ട് ചിക്കൻ കറി, ചിക്കൻ റോസ്റ്റ്, ബീഫ് കറി, ബീഫ് റോസ്റ്റ്, അയല കറി, സാമ്പാർ, ചമ്മന്തി എന്താ വേണ്ടേ " : ദോശ ചുടുന്നതിന് ഇടയിൽ അദ്ദേഹം പറഞ്ഞു. അത് കേട്ടതും ഒരിക്കൽ കൂടി കണ്ണന്റെ നോട്ടം ഗൗരിയെ തേടി എത്തി. അവളുടെ കണ്ണ് പോയ ഇടം ഒന്ന് നോക്കി കൊണ്ട് അവൻ അദ്ദേഹത്തിന് നേരെ തിരിഞ്ഞു. " രണ്ട് പ്ലേറ്റ് പൊറോട്ടയും ബീഫ് റോസ്സ്റ്റും " : കണ്ണൻ അദ്ദേഹത്തെ നോക്കി കൊണ്ട് പറഞ്ഞു. " സൗമ്യേ ഈ പിള്ളേർക്ക് രണ്ട് പ്ലേറ്റ് പൊറോട്ടയും ബീഫും ഇതുത്തേക്ക്. അത് മാത്രം മതിയോ മക്കളെ ചായയോ കാപ്പിയോ മറ്റോ വേണോ...? : ആദ്യം അവിടെ നിന്ന ചേച്ചിയോടും പിന്നെ അവരോടുമായി തിരക്കി. " എന്ത് വേണം....? " : ആ ചോദ്യം കേട്ടതും കണ്ണൻ അവളെ തിരിഞ്ഞ് നോക്കി. എവിടുന്ന് അവിടെ അവനെ തന്നെ കണ്ണും വിടർത്തി നോക്കി നിൽക്കുവാണ്. തട്ട് ദോശ എന്ന് പറഞ്ഞിട്ടും ചോദ്യം ഒന്നും ഇല്ലാതെ പൊറോട്ടയും ബീഫും പറഞ്ഞതിന്റെ ആണ് ആ നിൽപ്പ് എന്ന് അവന് മനസ്സിലായി. " ചായ പറയട്ടെ...? " : അവളുടെ നോട്ടം കണ്ടതും സൗമ്യമായി അവൻ തിരക്കി. " ച... ചായ വേണ്ട കാപ്പി മതി " : ഗൗരി അവനിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് പറഞ്ഞു. " സുമേ നേരത്തെ പറഞ്ഞ കൂട്ടത്തിൽ രണ്ട് കാപ്പിയും കൂടി ഇട്ട് ഈ പിള്ളേർക്ക് കൊടുക്ക്. മക്കൾ എന്ന അങ്ങോട്ട് പോയി ഇരുന്നോ അവൾ അങ്ങ് കൊണ്ട് തരും. ഈ സമയം ആയത് കൊണ്ട് നല്ല തിരക്കാ ഇരിക്കാൻ ഒന്നും ചിലപ്പോൾ സ്ഥലം കിട്ടി എന്ന് വരില്ല. " : അതും പറഞ്ഞ് അദ്ദേഹം പണിയിലേക്ക് തിരിഞ്ഞു. അത് കേട്ടതും അവളെയും കൊണ്ട് റോഡിൽ നിന്ന് ഇത്തിരി ഉള്ളിലേക്ക് കിടക്കുന്ന ടേബിളിൽ വന്ന് ഇരുന്നു കണ്ണൻ. ഗൗരി എന്നാൽ ഇപ്പോഴും ഉള്ളിൽ നിറഞ്ഞ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയാതെ ഇരിക്കുവാണ്. ദോശ മതി എന്ന് പറഞ്ഞെങ്കിലും ഇവിടെ വന്നപ്പോൾ പല മസാലകളുടെയും മണം അടിച്ച് കൊതി വന്ന് നോക്കി നിന്നതാണ് അത് വാങ്ങി തരണം എന്നും പറയാനായി തുണിഞ്ഞതുമാണ് പക്ഷെ താൻ പറയാതെ തന്നെ തന്റെ ആഗ്രഹം മനസ്സിലാക്കി വാങ്ങിയവനെ ഓർക്കുമ്പോൾ മനസ്സ് അത്രയും നിറഞ്ഞിരുന്നു അവളുടെ. " എന്തേ കഴിക്കുന്നില്ലേ....? " : ആഹാരം മുന്നിൽ എത്തിയിട്ടും കഴിക്കാതെ തന്നെ നോക്കി ഇരിക്കുന്നവളെ കണ്ടതും അവൻ മെല്ലെ ചോദിച്ചു. അത് കേട്ടതും ഒന്ന് പതറി കൊണ്ട് അവനിൽ നിന്നുള്ള നോട്ടം മാറ്റി മെല്ലെ പ്ലേറ്റിലേക്ക് തല കുനിച്ചു പക്ഷെ അപ്പോഴും അവളിൽ നിന്ന് ആ ചിരി മാഞ്ഞിരുന്നില്ല. ഇത്രയും നേരം തന്നെ നോക്കി ഇരുന്നവളെ അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒപ്പം അവളിൽ വരുന്ന മാറ്റങ്ങളും, പൂർണമായിട്ട് തന്നെ ഉൾക്കൊണ്ടില്ല എങ്കിലും തന്നിലുള്ള അവളുടെ പേടി മാറണം എന്ന് അവനും ആഗ്രഹിച്ചിരുന്നു. അവളെ നോക്കി ഒരു ചിരിയോടെ അവനും കഴിച്ച് തുടങ്ങി. എന്നാൽ ഇവരെ തന്നെ വീക്ഷിച്ച് കൊണ്ട് ഇരുന്ന രണ്ട് ജോഡി കണ്ണുകളെ അവർ ആ നിമിഷം കണ്ടില്ല. ഗൗരിയും കണ്ണനും കഴിച്ച് കഴിഞ്ഞ് തിരിച്ച് പോകാൻ ഉള്ള ബസ്സ് കയറിയത് കണ്ടതും. അയാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു. തുടരും....... എത്രത്തോളം നന്നായി എഴുതാൻ പറ്റി എന്ന് അറിയില്ല 🙂 ഞാൻ പറഞ്ഞില്ലേ ഇപ്പൊ ആകെ ഹോസ്പിറ്റൽ മയം ആണ്. അപ്പൊ എങ്ങനെ ഉണ്ടെന്ന് പറഞ്ഞാട്ടെ ❤️🫂 #💞 പ്രണയകഥകൾ #love #പ്രണയം #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ1480
- 𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 പാർട്ട് 102 ജിഫ്ന നിസാർ 💥 ഞങ്ങൾ പരമാവധി ശ്രമിച്ചു.. പക്ഷേ ഭവ്യയുടെ ഉള്ളിലെ ജീവനെ സംരക്ഷിച്ചു നിർത്താൻ ഞങ്ങളെ കൊണ്ടായില്ല.. " ഡോക്ടർ കുറച്ചു കൂടി വ്യക്തമായി പറയുമ്പോൾ വിഷ്ണു അയാളെ തുറിച്ചു നോക്കുന്നുണ്ട്.. ഒറ്റ നിമിഷം കൊണ്ട് ഉണ്ടായ സന്തോഷം എങ്ങോട്ട് പോയെന്ന് കൂടി അവനറിയില്ല.. പുതു ജീവൻ കിട്ടിയത് പോലെ ഒരു തിളക്കമുണ്ടപ്പോൾ മുതൽ ഗായത്രിയിലും.. ആ നിൽപ്പിൽ അവളൊരായിരം നന്ദി പറയുന്നുണ്ട് ദൈവങ്ങൾക്ക്. ഒറ്റ നിമിഷം കൊണ്ട് ചിന്തകൾ എവിടെക്കെല്ലാം കൊണ്ട് പോയിരുന്നു.. തന്നെ. പിന്നെ ആദ്യം തോന്നിയതിനെക്കാൾ ഒരാശ്വാസം തോന്നിയത് തനിക്കിനി എന്ത് സംഭവിച്ചാലും കല്ലു മോൾക്കിനി തന്റെ അച്ഛൻ കൂടെ കാണുമെന്നാണ്. ആ ആശ്വാസം.. അത് ചില്ലറയോന്നുമല്ല.. "അവൾക്ക്.. അവൾക്കിപ്പോ എങ്ങനുണ്ട്.." ഉള്ളിലെ കടുത്ത നിരാശയും ദേഷ്യവുമൊക്കെ അടക്കി പിടിച്ചു കൊണ്ട് ഇനിയും മറിച്ചൊരു പ്രതീക്ഷക്ക് വകയുണ്ടോ എന്നറിയാൻ വേണ്ടിയുള്ള വിഷ്ണുവിന്റെ ആ ചോദ്യം.. "ഭവ്യ ഒക്കെയാണ്. പെർഫെക്ട്ലി ഒക്കെ ആവും ഇനി. ഉള്ളിൽ ഉണ്ടായിരുന്നു ജീവനെ ഓർത്തിട്ട് .. അതിന്റെ ജീവൻ കൂടി പിടിച്ചു നിർത്തേണ്ടത് ആവശ്യമായത് കൊണ്ട്.. ചില മരുന്നുകൾ ഭവ്യയിൽ ഉപയോഗിക്കുന്നതിൽ ചെറിയൊരു പ്രശ്നം ഉണ്ടായിരുന്നു. അത് കൊണ്ടായിരുന്നു ഇതിത്ര രൂക്ഷമായതും. ഇനിയിപ്പോ അത് വേണ്ട. അത് കൊണ്ട് തന്നെ... ഭവ്യ ഇനി മണിക്കൂറുകൾ കൊണ്ട് തന്നെ സുഖം പ്രാപിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.." വിഷ്ണുവിന്റെ ഉള്ളിലെ പ്രതീക്ഷയുടെ ഒരിത്തിരി വെട്ടമുള്ളതിനെ കൂടി അപ്പാടെ അണച്ചു കൊണ്ടുള്ള ഡോക്ടറുടെ ആ വാക്കുകൾ. ഗായത്രിക്കപ്പോൾ സന്തോഷം കൊണ്ടാണ് കണ്ണ് നിറഞ്ഞത്. സ്വന്തം സഹോദരിയെ കുറിച്ചുള്ളു വിഷ്ണുവിന്റെ അന്വേഷണം. അതിന് പോസിറ്റീവ് സെൻസിൽ ഡോക്ടർ പറഞ്ഞ ഉത്തരം. പക്ഷേ എന്നിട്ടും അൽപ്പം പോലും തെളിവില്ലാത്ത അവന്റെ മുഖവും വല്ലാത്തൊരു നോട്ടവും ചിന്തയും. അവനെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന രാജശേഖരന്റെ കണ്ണുകൾ അത്രയ്ക്ക് ഒപ്പിയെടുക്കുമ്പോൾ ആ മനസ്സിൽ സംശയങ്ങൾ പെരുകുന്നുണ്ട്. എന്തെന്നാൽ.. വിഷ്ണു എന്താണെന്നും ഏതാണെന്നും അയാൾക്കറിയാമെന്നത് തന്നെ. "സത്യത്തിൽ ആ കുട്ടിക്ക് എന്ത് പറ്റിയതാ ഡോക്ടർ.." അത് വരെയും ഭവ്യയുടെ കാര്യത്തിൽ പ്രതേകിച്ചു താല്പര്യമൊന്നും കാണിക്കാതെ നിന്നയാൾ പെട്ടന്നത് ചോദിക്കുമ്പോൾ വിഷ്ണുവിനൊപ്പം തന്നെ ഗായത്രിയും വല്ലാതെ ഞെട്ടി പോയി. അവൾക്ക് മെഡിസിൻ ഓവർ ഡോസ് ആയതാണ് എന്നൊരു അറിവ് മാത്രമാണ് അയാൾക്കുള്ളത് അത് തന്നെ ഗായത്രി വിക്കി വിറച്ചു കൊണ്ട് പറഞ്ഞത്. എന്നാലിപ്പോ ഗായത്രിയാണ് പെങ്ങളെ കൊല്ലാൻ നോക്കിയത് എന്നുള്ള വിഷ്ണുവിന്റെ വാദം. അനിയത്തി രക്ഷപ്പെട്ടു പോരാൻ തൊണ്ണൂറ് ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടും വിഷ്ണുവിന്റെ കല്ലിച്ച ഭാവം.. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അയാൾക്കങ്ങനെ ചോദിക്കാൻ തോന്നി. അതിനെ കുറിച് കൂടുതൽ അറിഞ്ഞിരിക്കാൻ തോന്നി. അത് ഭവ്യയെ ചികിത്സിക്കുന്ന ഡോക്ടർ തന്നെ പറയുമ്പോൾ കൂടുതൽ നന്നാവും എന്നും തോന്നി. "നിങ്ങളാര.." ഡോക്ടർ അയാളെ നോക്കി കൊണ്ട് മുഖം ചുളിച്ചു. "ഇതെന്റെ മകളാ.. ഇത്.ഇവളുടെ നാത്തൂൻ ആണ് ഭവ്യ.. " വിഷ്ണുവിനെ കുറിച്ചൊരു ബന്ധവും അയാൾ പറഞ്ഞില്ല. പറയാൻ താല്പര്യമില്ലായിരുന്നു എന്നതാ സത്യം. "ഞാനാണ് അബോധവസ്ഥയിൽ കഴിഞ്ഞ ആ കുട്ടിയെ ഇവിടെ എത്തിച്ചത്.. ഇവിടെത്തിയപ്പോൾ മാത്രം അറിയാൻ കഴിഞ്ഞ ചില സത്യങ്ങൾ.. ചില നിഗമനങ്ങൾ.. അത് കൊണ്ടാണിങ്ങനെ ഒരു ചോദ്യം.. ഇവിടെ എത്തിയപ്പോൾ മുതലുള്ള ഭവ്യയുടെ കണ്ടീഷൻ അടക്കം ഡോക്ടർ എനിക്ക് പറഞ്ഞു തന്നാൽ.. സൂയി സൈഡ് അറ്റംപ്റ്റ് എന്നതിൽ നിന്നും ഇതൊരു പക്ഷേ കൊലപാതകം ആയേക്കും എന്നെനിക്ക് തോന്നുന്നു.." യാതൊരു അയവുമില്ലാതെ അയാളങ്ങനെ തുറന്നു ചോദിക്കമെന്ന് വിഷ്ണു സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. അത് കൊണ്ട് തന്നെ അതിനെ തടയാൻ പാകത്തിന് ഒന്നും തന്നെ അവൻ കരുതിയിട്ടില്ല.. പകച്ചു നിൽക്കുന്നവനെ രാജശേഖരനപ്പോൾ നോക്കിയത് പോലുമില്ല. "അതെനിക്കു തോന്നിയിരുന്നു. ഭവ്യയുടെ സഹോദരനോട് ഞാനത് പറഞ്ഞതുമാണ്.. അല്ലേ.." ഡോക്ടർ വിഷ്ണുവിനെ കൂടി ഉൾപെടുത്തി കൊണ്ടത് ചോദിക്കുമ്പോൾ രാജശേഖരൻ അവനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി നിൽകുമ്പോൾ അതേ യെന്ന് തലയാട്ടി കാണിക്കാനെ അവനപ്പോൾ കഴിഞ്ഞുള്ളു. "എന്നിട്ട്.. സഹോദരൻ എന്ത് പറഞ്ഞു.. " ഒരാക്കി ചിരിയോടെ രാജശേഖരൻ ചോദിച്ചു. വിഷ്ണു അയാളെ തുറിച്ചു നോക്കി. എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇതൊക്കെ വലിയൊരു ബഹളത്തിലെ അവസാനിക്കൂ എന്നൊരു ഭയത്തോടെയാണ് ഗായത്രി അവർക്കരികിൽ നിൽക്കുന്നത്. ഭവ്യ ഒക്കെയാവും എന്നറിഞ്ഞ സ്ഥിതിക്ക് അവൾക്കിവിടെ നിന്നും എത്രയും പെട്ടന്ന് പോയാൽ മതിയെന്നായി. ഉള്ളിലൂടെ ഒരു അപായ മണി കുലുക്കം കേൾക്കുന്നണ്ടപ്പോൾ മുതൽ വിഷ്ണുവിനും. മുറുകെ അടക്കി പിടിച്ച കുഞ്ഞിനെ അവൻ താഴേക്ക് നിർത്തി.. കല്ലുമോൾ ജീവൻ തിരികെ കിട്ടിയത് പോലൊരു ഓട്ടത്തിന് ഗായത്രിയെ പറ്റി പിടിച്ചു.. "പോലീസിൽ ഇൻഫോം ചെയ്താൽ ശെരികുമുള്ള കാര്യങ്ങൾ പുറത്ത് വരുമെന്ന് ഞാൻ ഉറപ്പ് നൽകിട്ടീട്ടും അവർക്കത് ഓക്കേ ആയിരുന്നില്ല.. കേസൊക്കെ വലിയ പുലിവാലാകും. അവളൊരു പെൺകുട്ടി അല്ലേ.. നാണകേട് ആവും എന്നൊക്കെ പറഞ്ഞു.. അപ്പോൾ പിന്നെ അവർക്കില്ലാത്ത ഇൻട്രസ്റ് എനിക്ക് വേണ്ടാന്ന് ഞാനും കരുതി.." ഡോക്ടർ അലസഭാവത്തിൽ പറയുമ്പോൾ അത് തന്നെ പ്രതീക്ഷിക്കുന്നത് പോലൊരു നോട്ടവും ചിരിയുമാണ് രാജശേഖരന്. "എങ്കിൽ അവർക്കില്ലാത്ത ഇൻട്രറ്റ് ഇനി എനിക്കുണ്ട്.. ഡോക്ടർ ഇത് പോലീസിൽ അറിയിക്കണം. എന്താ വേണ്ടതെന്നു എനിക്കറിയാം.. എന്ത് സഹകരണവും എന്റെ ഭാഗത്തു നിന്നും ഉണ്ടാകും.." വിഷ്ണുവിനെ ഒന്ന് നോക്കി വെല്ലുവിളി പോലാണ് അയാളത് പറഞ്ഞത്. "ഇത് ഞങ്ങളുടെ കുടുംബകാര്യം.. അതിൽ തനിക്കെന്ത് ഇൻട്രസ്റ്റ് .. അയാളുടെ ഒരു സഹകരണം.ഒരു തേങ്ങയും ഇവിടെ വേണ്ട.. വന്ന വഴിയേ തന്നെ . ഇറങ്ങി പോടോ.." ക്ഷമയുടെ അവസാനപിടിയും വിട്ട് കഴിഞ്ഞ വിഷ്ണു പുറത്തേക്ക് കൈ ചൂണ്ടി പറയുമ്പോൾ ലവലേശം ഭയമില്ലാതെ പതർച്ചയില്ലാതെ രാജ ശേഖരൻ വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി കൈ കെട്ടി നിന്നു. ഡോക്ടർ ഒന്നും മനസ്സിലാകാത്ത വിധം അവരെ മാറി മാറി നോക്കുന്നുണ്ട്. "ഇത് വരെയും എനിക്കിതിൽ യാതൊരു ഇൻട്രസ്റ്റും ഉണ്ടായിരുന്നില്ല.. പക്ഷേ.. ഇപ്പോൾ മുതൽ എനിക്കത് മാത്രമേ ഒള്ളു.. ഇത് നിങ്ങളുടെ കുടുംബം.. കാര്യം... അതൊക്കെ നീ പറയും മുന്നേ തന്നെ എനിക്കറിയാം. അതറിയാവുന്നത് കൊണ്ട് തന്നെയാണ് ഇത്രയും നേരം ഞാനും ഒന്നിനും വരാതെ.. ഇടപെടാതെ മാറി നിന്നത്.. ഇനി.... ഇതിലെനിക്ക് കൊറച്ചു ഇന്ററസ്റ്റ് ഉണ്ട് മരുമോനെ.. കാരണം നീ പറഞ്ഞു എന്റെ മോളാണ് നിന്റെ പെങ്ങളെ കൊല്ലാൻ നോക്കിയതെന്ന്.. അവളെ നീ വെറുതെ വിടില്ലെന്ന്.. അങ്ങനൊരു സംശയമുള്ള നീ പിന്നെന്ത് കൊണ്ടത് പോലീസിൽ അറിയിക്കണ്ടെന്ന് പറഞ്ഞു.. നിന്റെ പെങ്ങളെ കൊല്ലാൻ ശ്രമിച്ചവൾ രക്ഷപ്പെട്ടു പോകരുതെന്ന് കരുതി നീ തന്നേ നേരിട്ട് പോലിസിന്റെ ഇടപെടലുകൾ നടത്തുകയല്ലേ വേണ്ടത്.. സത്യം തെളിയിക്കുകയല്ലേ വേണ്ടത്. പെങ്ങൾക്ക് നീതി വാങ്ങി കൊടുക്കുകയല്ലേ വേണ്ടത്.. അതല്ലേ ഒരു സഹോദരന്റെ കട..മ... പക്ഷേ നീ ചെയ്യുന്നത് ഇതൊന്നുമല്ല.. നിന്റെ ഉദ്ദേശവും ഇതൊന്നുമല്ല.. അപ്പോൾ പിന്നെ ഇനിയിതിൽ ഞാനൊന്ന് ഇന്ട്രേസ്റ് കാണിച്ചു നോക്കട്ടെ.. സത്യം പുറത്ത് വരണമല്ലോ.. നീ പറഞ്ഞത് പോലെ എന്റെ മകളാണ് നിന്റെ പെങ്ങൾക്കീ ഗതി വന്നതിന്റെ പിറകിലേങ്കി .. ഒന്നും നോക്കണ്ട.. അവൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ ഞാൻ തന്നെ മുന്നിൽ കാണും.. ഇനി അതല്ല... ആരാണ കുറ്റം ചെയ്തതെന്ന് എനിക്കറിഞ്ഞെ തീരൂ.." വിഷ്ണുവിന് മുടക്ക് പറയാൻ യാതൊരു പഴുതും വിടാതെ അടച്ചു പൂട്ടി കൊണ്ടുള്ള രാജ ശേഖരന്റെ വാക്കുകൾ.. അവൻ വിയർത്തു തുടങ്ങി.. താൻ വിളിച്ചു പറഞതൊക്കെയും വിഷപല്ല് നീട്ടുന്ന പാമ്പിനെ പോലെ തന്നെ തിരിഞ്ഞ് കൊത്താൻ തുടങ്ങിയിരുന്നു എന്നുള്ള തിരിച്ചറിവിൽ അവനൊന്നു വിറച്ചു... "ഡോക്ടർ പറഞ്ഞു തരില്ലേ..." ആ വാക്കുകളുടെ പകപ്പിൽ തന്നെ നിൽക്കുന്ന ഡോക്ടറെ നോക്കി ഒരിക്കൽ കൂടി രാജശേഖരൻ ചോദിച്ചു. അപ്പോഴും അയാളുടെ വാക്കുകൾക്ക് വല്ലാത്തൊരു മുറുക്കമുണ്ട്.. "പിന്നെന്താ.. തീർച്ചയായും.. നിങ്ങളിപ്പോ ഇത്രയൊക്കെ പറഞ്ഞസ്ഥിതിക്ക് എനിക്കും തോന്നുന്നു തീർച്ചയായും ഇതിലെന്തോ ദുരൂഹതയുണ്ടെന്ന്.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തെളിയുക തന്നെ വേണം.. എന്റെ പേഷ്യന്റിന് നീതി കിട്ടേണ്ടത് എന്റെ കൂടി ആവിശ്യമാണ്. അതിന് എന്റെ ഭാഗത്ത് നിന്നും വെണ്ടുന്ന എന്ത് സഹായവും ഞാൻ ചെയ്ത് തരും.." വിഷ്ണുവിനെ വെട്ടിലാക്കി കൊണ്ട് ഡോക്ടർ കൂടി ഉറപ്പ് കൊടുത്തു. പല്ല് കടിച്ചു കൊണ്ടവൻ കല്ലിച്ചൊരു ഭാവത്തോടെ അങ്ങനെ തന്നെ നിന്നത്.. എന്തെങ്കിലും മിണ്ടിയാൽ തന്റെ ഉള്ളിലെ രോഷമത്രയും പുറത്ത് വരുമെന്നുള്ളത് കൊണ്ടാണ്. അത് തനിക്കെന്തായാലും നല്ലതല്ല.. "ഒരു കാര്യം ചെയ്യൂ... എന്റെ ക്യാബിനിലേക്ക് വരൂ.. നിങ്ങൾക്കറിയേണ്ടതെല്ലാം ഞാൻ പറഞ്ഞു തരാം.." അതും പറഞ്ഞു കൊണ്ടയാൾ തന്റെ റൂമിലേക്ക് നടക്കുമ്പോൾ രാജശേഖരന്റെ രൂക്ഷമായ നോട്ടം വീണ്ടും വിഷ്ണുവിന്റെ നേരെയാണ്. കാലു വെന്താ നായയെ പോലൊരു വെറിയോടെ.. വന്നു ചേർന്ന കെണിയിൽ നിന്നെങ്ങനെ ഊരി പോകുമെന്നാണ് അവനപ്പോൾ ഓർത്തത്... 💥💥 നിനക്കൊറ്റക്ക് പറ്റുവോ.. " ബാത്റൂമിൽ നിന്നിറങ്ങി വന്നവന്റെ അരികിൽ ചേർന്ന് നിന്നു കൊണ്ടവനെ പിടിച്ച കാർത്തുവിനോട് കാശി ചിരിയോടെ ചോദിച്ചു. "പിന്നില്ലേ.. ഞാൻ മതി.." ആ ചിരിച്ചു കണ്ടതിന്റെ ഊറ്റത്തിൽ അവളൊന്ന് കൂടി അവനോട് ചേർന്ന് നിന്നു. അവന്റെ സാമീപ്യം.. ആ ചൂട്.. ഗന്ധം.. ജീവൻ തിരിച്ചു കിട്ടിയത് അവൾക്ക് കൂടിയാണല്ലോ.. "ഇതിപ്പോ എന്നെ താങ്ങി പിടിക്കാൻ വന്നിട്ട് ഞാനല്ലേ നിന്നെ താങ്ങുന്നത്.." തലയിലെ മുറിവിളകി വേദനിക്കാതിരിക്കാൻ വളരെ പതിയെ അവനവന്റെ വാക്കുകൾ. "ച്ചുമ്മാ പറഞ്ഞാടി.. പിണങ്ങി പോകല്ലേ.." മാറി നീങ്ങാൻ തുടങ്ങിയവളെ അവൻ വിടാതെ നെഞ്ചിൽ ചേർത്ത് പിടിച്ചു. പതിയെ പോയി കിടക്കയിലിരുന്നു.. അവനൊപ്പം തന്നെ കാശി കാർത്തുവിനെയും പിടിച്ചിരുത്തി.. "വേദനയൊക്കെ പോയോ.." അവൾ അപ്പോഴും ചോര കിനിഞ്ഞു കിടക്കുന്ന ആ മുറിവിൽ പതിയെ ഒന്നു തൊട്ടു.. "നിന്നെ കാണാത്ത.. നിന്നെയിങ്ങനെ ചേർന്നിരിക്കാൻ പറ്റാത്ത വേദനയെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ ഇപ്പൊ പോയി.. അവൾക്കേറെ ഇഷ്ടമുള്ള ചിരിയോടെ അവനൊന്നു കണ്ണ് ചിമ്മി.. രണ്ടാൾക്കും നോവാത്ത വിധമൊന്നു ഇറുകെ പിടിച്ചു.. "അവരൊക്കെ പുറത്തുണ്ടോ.." ഐ സി യൂ വിൽ നിന്നും മാറ്റിയ അവനു വേണ്ടി പ്രതേകമായൊരു റൂമാണ് കിട്ടിയത്. മുറിവിൽ ഇൻഫെക്ഷൻ വരാതെ നോക്കണം എന്നുള്ളത് കൊണ്ടും.. എന്റെ മരുമകൻ ആണത്.. അവനൊരു കുറവും വരാതെ നോക്കണമെന്നുള്ള അശോകന്റെ സ്പെഷ്യൽ ഉത്തരവ് കൂടി കിട്ടിയത് കൊണ്ടുമാണത്.. "അശോകേട്ടൻ... " അവനൊരു വല്ലായ്മയോടെ അവളെ നോക്കി. "അച്ഛനിപ്പോ ഒക്കെയാണ്..." അവളവന്റെ തോളിൽ ചാരി കൊണ്ട് പറഞ്ഞു. "എന്നോടിപ്പോഴും ദേഷ്യമുണ്ടോ.." കാശി പതിയെ ചോദിച്ചു. "എന്നോടില്ല..." അവളൊരു കുറുമ്പോടെ അവനെ കള്ള കണ്ണിട്ട് നോക്കി. "അപ്പൊ എന്നോടുണ്ടന്നോ..." "അതെനിക്കറിയില്ല.." "ഹാ.. പറയെടി.. എന്നോടുണ്ടോ.."അവനതറിയാൻ വല്ലാത്തൊരു ആവേശം തോന്നി. "കാശ്യേട്ടന് എന്ത് തോന്നുന്നു.." അവൾക്കാ കള്ളത്തരം വിട്ട് പോകുന്നില്ല. "എനിക്കൊന്നും തോന്നാത്തത് കൊണ്ടല്ലേ ഡീ പരട്ടെ ഞാൻ നിന്നോട് ചോദിക്കുന്നത്.." കാശി കണ്ണുരുട്ടി.. "ആഹാ.. എന്നോട് ദേഷ്യപ്പെടുന്നോ.. എന്നാലേ പറയാൻ എനിക്ക് മനസ്സില്ല.. ഇയാള് കൊണ്ടോയി കേസ് കൊടുക്ക്..." അവൾക്കൊരു കള്ള പിണക്കം. ആണോ... നീ പറയൂലെ... " അവനാ കുറുമ്പും ആസ്വദിക്കുകയാണ്.. എന്തെന്നാൽ... മരണം മുന്നിൽ കണ്ട നിമിഷം.. തനിക്കവളെ എന്ത് മാത്രം ഇഷ്ടമാണെന്നുള്ളത്... അവനറിഞ്ഞതാണ്.. അനുഭവിച്ചതാണ് ആ വേദന... "ദേ.. കാശ്യേട്ട.. ചുമ്മാ ഇരിക്കണേ.. ഇല്ലേൽഈ മുറിവൊക്കെ വേദനിക്കും.. അതിന് വല്ലതും പറ്റിയ അവരിനിയും പിടിച്ചു ഐ സിയൂവിൽ കൊണ്ടിടും.. എനിക്ക് വയ്യ.. ഇനിയും കാണാതെ.. മിണ്ടാതെ.." പറഞ്ഞു കൊണ്ടിരിക്കെ തന്നെ അവളുടെ കണ്ണ് നിറഞ്ഞു.. സ്വരമിടറി.. ഇനിയെങ്ങും പോണില്ല.. എനിക്കിനി നിന്നെ വിട്ട് ഇനിയെങ്ങും പോകണ്ട... " ഇപ്രാവശ്യം കണ്ണ് നിറഞ്ഞതവൾ കാണാതിരിക്കാൻ അവൻ അവളുടെ നെഞ്ചിലേക്ക് തന്നെ മുഖം പൂഴ്ത്തി.... തുടരും.. ന്നാലും ഹോസ്പിറ്റലിൽ ആണെന്നുള്ള ബോധമെങ്കിലും വേണ്ടേ ആ പഹയന്.. ച്ചെ... മ്ലേച്ചൻ.. 😬 പിന്നേയ്... ഭവ്യ മരിച്ചെന്നു കരുതിയോ നിങ്ങള്.. ഓളെ ഞാൻ അങ്ങനെ കൊന്ന് കളയുവോ.. എനിക്കാവിശ്വാമുണ്ട് ഇനിയും ഓളെ 😆 റിവ്യൂ ഇട്ടിട്ട് പോണേ.. പിള്ളേർക്കൊക്കെ പനി.. ഹോസ്പിറ്റലിൽ പെട്ടു പോയി.. അതാണ് ഇന്നലെ ഇല്ലാഞ്ഞത്.. മുങ്ങിയതല്ലാ ന്ന് 😖 സ്നേഹത്തോടെ.. നിങ്ങളുടെ സ്വന്തം jif❣️ #💞 പ്രണയകഥകൾ #📔 കഥ35294
- Aksharathalukal അക്ഷരത്താളുകൾഅമ്മ എന്തൊക്കെ പറഞ്ഞലും ഈ വിവാഹം നടക്കില്ല... "നടത്താൻ എനിക്ക് അറിയാം ഹരി നീ ഈ വിവാഹത്തിന് സമ്മതിക്കും... അഞ്ജനയെ നീ മറക്കാണം അവൾ ഇന്ന് ജീവനോടെയില്ല അത് എന്താ നീ മനസ്സിലാക്കാത്തത്..... " "എന്റെ അഞ്ചു ജീവനോടെ ഉണ്ട് അങ്ങനെ വിശ്വാസിക്കാനാ എനിക്ക് ഇഷ്ടം..." "ഞാൻ അന്ന് അമ്പലത്തിൽ കണ്ടാ കുട്ടിയെ ചോദിക്കാൻ പോവാ നിനക്ക് വേണ്ടി അവർക്ക് സമ്മതം ആണെങ്കിൽ ഈ വിവാഹം നടക്കും എന്റെ മകൻ ഒറ്റ തടിയായി നിൽക്കാൻ ഞാൻ സമ്മതിക്കില്ല എന്റെ മരണ ശേഷം നിനക്ക് ഒരു കൂട്ട് വേണം ...." "അമ്മക്ക് എന്താ പറഞ്ഞ മനസ്സിലാവില്ലേ എനിക്ക് അഞ്ചുവിനെ അല്ലാതെ വരെ പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ല." അതെല്ലാം നിന്റെ തോന്നൽ മാത്രമാ എന്റെ മകൻ ചന്ദന മോളെ സ്നേഹിക്കും അത്ര പാവം കുട്ടിയാ കാണാനും നല്ല ഐശ്വര്യവും ഉണ്ട്..... ഞാൻ ഇറങ്ങാ.... ഹരി ദേഷ്യത്തിൽ പുറത്തേക്ക് കാറും എടുത്ത് പോയതും ആ അമ്മ ഡ്രൈവറെ കൊണ്ട് ചന്ദനയുടെ വീട്ടിലേക്ക് തിരിച്ചു. "അച്ഛാ ദാ ഈ രണ്ട് വഴുതന മൂത്തിട്ടുണ്ട്...." "അത് പൊട്ടിച്ചോ മോളെ പിന്നെ ആ വെണ്ടയും പൊട്ടിച്ചു എടുത്തോ സാമ്പറിൽ ഇടാം...." ചന്ദന വേഗം പറമ്പിൽ നിന്ന് ആവശ്യത്തിന് പച്ചക്കറി പൊട്ടിച്ചു എടുത്തതും അച്ഛനെ കൂട്ടി വീട്ടിലേക്ക് നടന്നു. "മോളെ വലിയ ഒരു കാർ നമ്മുടെ വീട്ടിലേക്ക് വരുന്നുണ്ടല്ലോ...." "ബാങ്കിൽ നിന്ന് ആവോ അച്ഛാ...." "അവർ നമുക്ക് ഒരു മാസത്തെ സാവകാശം തന്നതല്ലേ അവർ ആവാൻ വഴി ഇല്ല..." പിന്നെ ആരവും അച്ഛാ ഇത്ര വലിയ കാറിൽ വരുന്നത്... അവരുടെ മുന്നിലായി കാർ വന്നു നിന്നതും അതിൽ നിന്ന് ഇറങ്ങുന്ന മാലതി അമ്മയെ കണ്ട് ചന്ദന അമ്മയുടെ അടുത്തേക്ക് ഓടി. "മാലതി അമ്മേ എന്താ ഇവിടെ എന്നെ കാണാൻ വന്നത് ആണോ..." "മോളെ കാണാൻ തന്നെ വന്നതാ..." ആരാ മോളെ ഇത്.... "അച്ഛാ അന്ന് ഞാൻ പറഞ്ഞില്ലേ ഒരു അമ്മ അമ്പലത്തിൽ തല കറങ്ങി വീണപ്പോൾ ഞാൻ ഇവിടെ കൊണ്ട് വന്നത് ആ അമ്മയാ ഇത്...." "പുറത്ത് നിർത്തി സംസാരിപ്പിക്കാതെ അകത്തേക്ക് കയറ്റു കുട്ടി...." "അമ്മേ കയറി ഇരിക്ക് ഞാൻ കുടിക്കാൻ കാപ്പി കൊണ്ട് വരാം..." "എനിക്ക് ഇപ്പോ ഒന്നും വേണ്ട എന്റെ കുട്ടിയെ ഞാൻ മോളുടെ അച്ഛനെ കാണാൻ വന്നതാ..." എന്നെയോ എന്തിന്... ചന്ദന മോളെ എന്റെ മകന്റെ പെണ്ണായി തരുമോ എന്ന് ചോദിക്കാൻ... ആ അമ്മ പറഞ്ഞു നിർത്തിയതും ചന്ദനയും അച്ഛനും ഞെട്ടി നിന്നു. "എന്താ രണ്ട് പേരും ഞെട്ടി നിൽക്കുന്നത് ഞാൻ തമാശ പറഞ്ഞതല്ല മോളെ ചോദിക്കാനാ വന്നത് ...." നിങ്ങളെ പോലെ ഉള്ളവരുടെ വീട്ടിലേക്ക് വരാൻ ഉള്ള യോഗ്യത ഒന്നും ഞങ്ങൾക്കില്ല ഇപ്പോ കിടപ്പാടം വരെ പോകുന്ന സ്ഥിതിയിൽ ആണ് മോളെ വിവാഹം കഴിപ്പിച്ചു വിടാൻ ആഗ്രഹം ഉണ്ടെങ്കിലും മോളെ വെറുതെ വിടാൻ പറ്റുമോ നാട്ടുനടപ്പ് നോക്കണ്ടേ..... ഞാൻ ചന്ദന മോളെ മാത്രം ചോദിച്ചുള്ളൂ സ്ത്രീധനമായി ഞങ്ങൾക്കൊന്നും വേണ്ട ആവശ്യത്തിന് ഞങ്ങൾക്ക് ഉണ്ട് അത് എന്റെ മകന് ഉള്ളതാ എന്ന് വെച്ചാൽ വിവാഹം കഴിയുന്നതോടെ ചന്ദന മോൾക്കും കൂടെ ഉള്ളതാ അതൊക്കെ .... പിന്നെ നിങ്ങളെ പറ്റി ഞാൻ ഒന്ന് അന്വേഷിച്ചിരുന്നു അപ്പോ അറിഞ്ഞു മോളുടെ അമ്മയുടെ അസുഖം കാരണം എല്ലാം വിറ്റു എന്നും ഈ വീട് അടുത്ത് ജപ്തി ആകുമെന്നും. " കേട്ടതെല്ലാം സത്യമാ മോളുടെ അമ്മക്ക് കാൻസർ ആയിരുന്നു അതും തലയിൽ കുറെ ചികിത്സിച്ചു ഭേദമായി വന്നതാ അപ്പോഴാ അറ്റാക്ക് രൂപത്തിൽ കൊണ്ട് പോയത്. ചികിത്സയ്ക്ക് എല്ലാം വിറ്റു അവളെ തിരിച്ചു കിട്ടാൻ വേണ്ടി....." മരണം കൂടെ ഉണ്ട് അത് ഏത് സമയത്തും സംഭവിക്കാം എനിക്കും പേടിയാ ഞാൻ പോയാൽ എന്റെ മോൻ ഒറ്റയ്ക്കാകുമോ എന്നോർത്ത് അത് കൊണ്ടാ വിവാഹം വേഗം നടത്താൻ തീരുമാനിച്ചത് പിന്നെ അന്ന് മോളെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു അതുകൊണ്ടാ മോളെ ചോദിക്കാൻ അമ്മ ഓടി വന്നത്.... എന്റെ മോന് ചന്ദന മോളെ തരോ ഞാൻ പൊന്ന് പോലെ നോക്കി കൊണ്ട്..... ഞാൻ ഇപ്പോ എന്താ പറയാ ചിലപ്പോൾ ഞങ്ങളുടെ അവസ്ഥ കണ്ട് ഈശ്വരൻ നിങ്ങളെ പറഞ്ഞു വിട്ടത് ആവും എന്റെ കുഞ്ഞ് രക്ഷപ്പെടുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാ എനിക്ക് സമ്മത വിവാഹത്തിന്... മോൾക്കോ... അച്ഛന്റെ ഇഷ്ടം..... "എന്നാൽ മോളുടെ ജാതകം തന്നോളൂ നോക്കി വിളിക്കാം എന്താ മോളുടെ നാൾ..." കാർത്തിക .. മോന്റെ ജാതകത്തിന് ചേരുന്ന നാൾ തന്നെയാ... എന്നാൽ ഞാൻ നോക്കി വിളിക്കാം അടുത്ത ഡേറ്റ് എടുക്കുള്ളു കാരണം മോന് ഈ ചിങ്ങത്തിൽ തന്നെ വിവാഹം വേണമെന്നാ അല്ലെങ്കിൽ 40 കഴിയണം.... മോനെ ഒന്ന് കാണാൻ..... മോളുടെ നമ്പർ ഒന്ന് പറഞ്ഞേ അവൾ വേഗം അമ്മക്ക് നമ്പർ പറഞ്ഞു കൊടുത്തതും ഹരിയുടെ നാല് അഞ്ചു ഫോട്ടോ അവളുടെ ഫോണിലേക്ക് വന്നു. ഞാൻ ഫോട്ടോ അയച്ചിട്ടുണ്ട്... പിന്നെ നേരിട്ട് സംസാരിക്കാൻ അവനെ കൂട്ടി ഞാൻ വരാം... എന്നാൽ ഞാൻ ഇറങ്ങട്ടെ.... "അയ്യോ അമ്മേ ഒന്നും കുടിക്കാതെ പോവാണോ... ഇനിയും അമ്മ വരാലോ അപ്പോ കുടിക്കാം... പിന്നെ ബാങ്കിൽ അടക്കാൻ ഉള്ള പണം ഞാൻ അടച്ചോണ്ട്... ആയ്യോാ അത്.... ഈ പൊന്ന് മോളെ ഞങ്ങൾക്ക് തരുന്നതിന് എന്തെങ്കിലും തരണ്ടേ അങ്ങനെ കണ്ടാൽ മതി ആ പണം എന്നാൽ ഞാൻ ഇറങ്ങാ പണിക്കർക്ക് ജാതകങ്ങൾ നോക്കാൻ കൊടുക്കണം ആ അമ്മ പോയതും ചന്ദന അച്ഛനെ നോക്കി. "അച്ഛാ വലിയ വീട്ടിലെ ആലോചന നമുക്ക് വേണോ..." അവർ ഇങ്ങോട്ട് വന്ന് ആലോചിച്ചതല്ലേ മോളെ.. ഇനി ആ മോനെ കുറിച്ചൊന്നും അന്വേഷിക്കണം എന്തോ മനസ് പറയുന്നു എല്ലാം നല്ലതിന് ആണെന്ന് നിന്നെ നല്ലൊരുത്തന്റെ കൈയിൽ ഏല്പിച്ച പിന്നെ അച്ഛന് സമാധാനത്തോടെ അമ്മയുടെ അടുത്തേക്ക് പോവാലോ.... ദേ അച്ഛാ വേണ്ടാത്തത് ഒന്നും പറയണ്ട എനിക്ക് അച്ഛൻ മാത്രം ഉള്ളു ... കരയാതെ മോളെ ചുമ്മ പറഞ്ഞതാ അച്ഛൻ അച്ഛന്റെ മോള് വാ ഉച്ചക്ക് ഉള്ളത് ഉണ്ടാക്കാം പിന്നെ അച്ഛനും മകളും അടുക്കള പണിയിലേക്ക് കടന്നു. രാത്രി ഹരി വീട്ടിലേക്ക് കയറി വന്നതും ഹാളിൽ ഇരിക്കുന്ന അമ്മയെ കണ്ട് നിന്നു. "അമ്മ കിടന്നില്ലേ സമയം 12 കഴിഞ്ഞല്ലോ ...." നിന്നെ നോക്കി ഇരുന്നതാ ചിലത് പറയാൻ.... ആ മോളെ പോയി ഞാൻ കണ്ടു വിവാഹം ഉറപ്പിക്കുകയും ചെയ്തു ഇന്നേക്ക് 10നാൾ ആ മോൾ നിന്റെ ഭാര്യയായി മണിമംഗലത്തേക്ക് വലതും കാൽ വെച്ച് കയറി വരും അമ്മ പറഞ്ഞു നിർത്തിയതും ഹരി ദേഷ്യത്തിൽ അവിടെയുള്ളതെല്ലാം തട്ടിത്തെറിപ്പിച്ചു. ഹരി നീ എന്താ കാണിച്ചു കൂട്ടുന്നത് പ്രാന്ത് കാണിക്കാതെ...." "അമ്മ മര്യാദയ്ക്ക് ഈ വിവാഹം വേണ്ടെന്ന് വെച്ചോ എനിക്ക് പറ്റില്ല മറ്റൊരു പെണ്ണിനെ എന്റെ അഞ്ചുവിന്റെ സ്ഥനത്ത് കാണാൻ....." ഞാൻ അവർക്ക് വാക്ക് കൊടുത്തു ഹരി ഇനി തിരുച്ചെടുക്കുന്ന പ്രശ്നം ഇല്ല അഞ്ജു ഉണ്ടായിരുന്നെങ്കിൽ നിന്റെയും അഞ്ജു മോളുടെയും വിവാഹം ഞാൻ നടത്തി തന്നേനെ ഇത് മരിച്ചു മണ്ണോണ്ടലിഞ്ഞ അവളെ ഓർത്ത് നിന്റെ ജീവിതം നശിക്കാൻ ഞാൻ സമ്മതിക്കില്ല... നീ ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പിന്നെ അമ്മയെ നീ കാണില്ല.... അമ്മേ.... ഇത് വെറും വാക്കായി കാണണ്ട ഹരി ഞാൻ പറഞ്ഞാൽ പറഞ്ഞതാ ഇനി നിന്റെ ഇഷ്ടം.... അമ്മ അവനെ നോക്കാതെ റൂമിലേക്ക് പോയതും ഹരി സോഫയിൽ തലക്ക് കൈ താങ്ങി ഇരുന്നു. അഞ്ജു എന്തിനാ നീ എന്നെ വിട്ട് പോയത് നീ ഇപോഴും മരിച്ചുവെന്ന് ഞാൻ വിശ്വാസിക്കുന്നില്ല പക്ഷേ മൂന്ന് വർഷങ്ങൾ കഴിഞ്ഞു പോയി നീ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്നെ തേടി നീ വന്നേനെ... അമ്മ ആകെ ദേഷ്യത്തിൽ ആണ് വിവാഹം നടത്താൻ അമ്മ ഏതറ്റവും വരെ പോകും... ഹരി കുഞ്ഞേ.... "എന്താ മല്ലിക ചേച്ചി..." "മാലതി ചേച്ചി ഒന്നും കഴിച്ചിട്ടില്ല കുഞ്ഞ് വരാൻ കാത്തിരിക്കയിരുന്നു ഇപ്പോ കഴിക്കാതെ പോയി കിടന്നു." "ഞാൻ അമ്മയെ കൊണ്ട് വരാം ചേച്ചി എല്ലാം എടുത്ത് വെക്ക്..." "അമ്മേ വാ കഴിക്കാം മരുന്ന് കഴിക്കാൻ ഉള്ളതല്ലേ..." "എനിക്ക് വേണ്ട നീ പോയി കഴിച്ചോ..." "അമ്മേ ആഹാരത്തിനോട് വാശി കാണിക്കരുത്...." നീ ചന്ദന മോളെ വിവാഹം കഴിക്കാമെന്ന് വാക്ക് തന്നാൽ ഞാൻ ഭക്ഷണം കഴിക്കാം ഹരി അമ്മയെ നോക്കി റൂമിൽ നിന്ന് ഇറങ്ങിയതും മല്ലിക റൂമിലേക്ക് വന്നു. "ചേച്ചി മോൻ ആകെ വിഷമത്തിൽ ആണ്...." അവൻ ഏതുവരെ പോകുമെന്ന് ഞാൻ നോക്കട്ടെ അവന് മാത്രമല്ല വാശി എനിക്കുമുണ്ട് നീ കഴിച്ചു കിടക്കാൻ നോക്കിക്കോ.... മല്ലിക അവരെ കുറച്ചു നേരം നോക്കി നിന്ന് ബാക്കി വന്ന ഭക്ഷണം എല്ലാം ചൂടാക്കി വെച്ച് കിടന്നു. അച്ഛ... "എന്താ ചന്തു മോളെ....." "ഇനി കുറച്ചു ദിവസം അല്ലെ ഞാൻ ഇവിടെ ഉണ്ടാവു... എന്തോ അച്ഛനെ വിട്ട് പോവാൻ തോന്നുന്നില്ല...." മോൾ പോകുന്നത് നല്ലൊരു വീട്ടിലേക്കാണ് അച്ഛൻ അന്വേഷിച്ചു അവരെ കുറിച്ച് എല്ലാവർക്കും നല്ലതെ പറയാൻ ഉള്ളു ഹരിയുടെയും നല്ല സ്വഭാവം ആണ് മംഗലത്തെ ബിസ്സിനെസ്സ് നോക്കി നടത്തുന്നത് ആ മോൻ ആണ്. "അയാളെ കൊണ്ട് സംസാരിക്കാണം അച്ഛ എനിക്ക്...." "മോളുടെ കൈയിൽ ആ അമ്മയുടെ നമ്പർ ഇല്ലേ അമ്മയോട് വിളിച്ചു കാര്യം പറ...." "ഇനി നാളെ ആവട്ടെ അവിടെ ഉള്ളവർ കിടന്നിട്ട് ഉണ്ടാവും" "അത് ശെരിയാ നേരം 11 കഴിഞ്ഞു." "ഇപ്പോ അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷം ആയേനെ.... " എല്ലാം മോളുടെ അമ്മ കാണുന്നുണ്ടാവും.... മോൾ പോയി കിടന്നോ... ചന്തു അകത്തേക്ക് പോയതും അച്ഛൻ ഇരുട്ടിലേക്ക് നോക്കി ഇരുന്നു. അമ്മേ.... എന്താ ഹരി.... "ഇന്നലെ രാത്രി ഒന്നും കഴിക്കാതെ കിടന്നത് അല്ലെ എന്തെങ്കിലും കഴിക്ക്..." "നിന്റെ തീരുമാനം അറിഞ്ഞിട്ട് ഞാൻ എന്തും കഴിക്കുന്നുള്ളൂ " "എനിക്ക് സമ്മത വിവാഹത്തിന്..." സത്യം ആണോ മോനെ എനിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല ചന്തു നല്ല മോളാ മോനെ അവൾ പൊന്ന് പോലെ നോക്കും..... "അവളെ എനിക്ക് കാണണം..." ആ മോളെ നീ വിവാഹത്തിന് കണ്ടാൽ മതി അല്ലങ്കിൽ ആ കുട്ടിയെ നീ വിവാഹത്തിൽ നിന്ന് പിൻതരിപ്പിക്കാൻ നോക്കും നിന്റെ സ്വഭാവം എനിക്കറിയുന്നതല്ലേ വേണമെങ്കിൽ ഫോട്ടോ കാട്ടി തരാം.... വേണ്ട.. അമ്മ ഇരിക്ക്... നീയും ഇരിക്ക് ഇന്നലെ കഴിക്കാതെ അല്ലെ കിടന്നത് അമ്മയും മോനും ഇരുന്നതും മല്ലിക രണ്ടു പേർക്കും വിളമ്പി കൊടുത്തു. അമ്മേ ഞാൻ ഇറങ്ങാ ഓഫീസിൽ തിരക്ക് ഉണ്ട്.... തിരക്ക് എല്ലാം വേഗം തീർക്കാൻ നോക്ക് വിവാഹം കഴിഞ്ഞ ഒരു ആഴ്ച നിന്നെ എങ്ങോട്ടും വിടില്ല അവൻ അമ്മയെ നോക്കാതെ പോയതും മാലതിയുടെ ഫോൺ അടിച്ചു. ഹലോ ചന്തു മോളെ..... അമ്മേ ചായ കുടി കഴിഞ്ഞോ.... കഴിഞ്ഞു മോളെ അവിടെയോ.... കുടിച്ചു..... "അല്ല എന്താ രാവിലെ തന്നെ അമ്മയുടെ മോൾ വിളിച്ചത്.." "എനിക്ക് ഹരി ഏട്ടനോട് ഒന്ന് സംസാരിക്കാണമായിരുന്നു നേരിട്ട് " "ആയ്യോാ മോളെ ഹരി വീട്ടിൽ ഇല്ല ബിസ്സിനെസ്സ് ആവശ്യത്തിന് വേണ്ടി പുറത്ത് പോയിരിക്കാ വിവാഹത്തിന് അന്ന് രാവിലെ വരുള്ളൂ പെട്ടന്ന് ഇന്നലെ രാത്രി പോവേണ്ടി വന്നതാ....." "എന്നാൽ അമ്മ നമ്പർ തരോ..." അവൻ നെറ്റ് കോൾ ആണ് ചെയ്യാറ് പുറത്ത് പോയാൽ അതുകൊണ്ട് നമ്പർ അറിയില്ല മോളെ... സാരമില്ല അമ്മേ..... പിന്നെ ഇന്ന് ഉച്ചക്ക് അമ്മ വരുന്നുണ്ട് സാരിയും മറ്റും വാങ്ങേണ്ട അച്ഛനോടും ഒന്ന് പറഞ്ഞേക്ക് ഞാൻ വിളിക്കാൻ ഇരിക്കയിരുന്നു..... "ഞാൻ പറയാം അമ്മേ...." അപ്പോ വൈകിട്ട് കാണാം അമ്മ ഫോൺ വെച്ചതും അവൾ ഹരിയുടെ ഫോട്ടോ നോക്കി. ഒന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു പക്ഷേ പറ്റിയില്ലല്ലോ... ഇഷ്ടം ആവും അല്ലെ എന്നെ.... "എന്താ മോളെ തനിച്ചിരുന്നു സംസാരിക്കുന്നത്..." ഒന്നുമില്ല അച്ഛാ പിന്നെ മാലതി അമ്മ ഉച്ചക്ക് ശേഷം വരും ഡ്രസ്സ് വാങ്ങാൻ പോവണമെന്ന് പറഞ്ഞു. "അതിന് എന്താ മോൾ പോയി വാ..." "അപ്പോ അച്ഛൻ വരുന്നില്ലേ..." ഇല്ല മോളെ മോൾ പോയി വാ പിന്നെ ഉച്ചക്ക് ശേഷം അമ്മ വന്നതും അവരുടെ തന്നെ ടെക്സ്റ്റൈൽസ് പോയി ഡ്രസ്സും ഒർണമെന്റ്സും അവൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി ഫുഡും കഴിച്ച് അവളെ കൊണ്ട് ആക്കി പോയി. "ഡാ ഹരി നീ വീട്ടിലേക്ക് പോകുന്നില്ലേ....."( നിജു ) ഇറങ്ങാ.... "നീ അഞ്ജുവിനെ മറക്കാണം ഹരി കുറച്ചു ദിവസം കഴിഞ്ഞ ഒരു പെൺകുട്ടി നിന്റെ ജീവിതത്തിലേക്ക് കടന്നു വരും...." "അതിന് ഞാൻ എന്ത് വേണം എന്റെ ഇഷ്ടം നോക്കി അല്ല ഇത് നടത്തുന്നത്...." "വന്നു കയറുന്ന കുട്ടിയുടെ കണ്ണുനീർ നീയായി വീഴുത്തരുത് നല്ലൊരു ജീവിതം കണ്ട് ആവും ആ കുട്ടി കടന്നു വരുന്നത്...." നല്ല ജീവിതം നടന്നത് തന്നെ... ഹരി അതും പറഞ്ഞ് പോയതും നിജു അവൻ പോകുന്നത് നോക്കി നിന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി വിവാഹ ദിവസം വന്നെത്തി. രാവിലെ ചന്തുവിനെ ഒരുക്കാൻ ബ്യൂട്ടീഷൻ വന്നതും അവളെ നന്നായി ഒരുക്കി പിന്നെ അച്ഛന്റെ അനുഗ്രം വാങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു. ഈ സമയം ഹരി അഞ്ജുവിന്റെ ഫോട്ടോ കൈയിൽ എടുത്തു നീ അറിയുന്നുണ്ടോ പെണ്ണേ ഇന്ന് എന്റെ വിവാഹമാണ് പക്ഷേ ഈ വിവാഹത്തിന് അധികം ആയുസ്സ് ഇല്ല നീ മാത്രം എന്റെ ഈ നെഞ്ചിൽ ഉണ്ടാവും അവിടെ വേറെ ആരും കടന്നു വരില്ല. അവൻ അവന്റെ വിവാഹ വേഷം നോക്കി പുച്ഛിച്ച് ചിരിച്ച് നിജുവിന്റെ ഒപ്പം അമ്പലത്തിലേക്ക് യാത്ര തിരിച്ചു. എന്നാൽ അവൻ അറിഞ്ഞിരുന്നില്ല അവൾ തന്റെ ജീവന്റെ പാതിയാകുമെന്ന്... "ഹരി നീ എന്താ ദേഷ്യത്തിൽ ഇരിക്കുന്നത്....." "നിനക്ക് അറിയാവുന്നതല്ലേ എല്ലാം ഒരു വിവാഹം..." "ഡാ നിന്നോട് ഞാൻ എല്ലാം മറക്കാൻ പറഞ്ഞതല്ലേ അഞ്ജു അല്ല നിന്റെ പാതി ആവുന്നത് മറിച്ച് ആ കുട്ടി ആണ്...." "അവൾ കുറച്ചു നാൾ എന്റെ കൂടെ നിൽക്കു അതു കഴിഞ്ഞാൽ അവൾ തന്നെ എന്റെ ഒപ്പം ജീവിക്കാൻ പറ്റാത്ത ഓടും...." "അപ്പോ നീ രണ്ടും കല്പിച്ചു ആണല്ലേ..." അതെ ആ കുട്ടിയുടെ ഒരു വിധി ഇറങ്ങ് അമ്പലം എത്തി..... മോനെ വാ മുഹൂർത്തത്തിന് സമയം ആയി ഹരി ദേഷ്യം നിയന്ത്രിച്ച് ചന്തുവിന്റെ അടുത്ത് പോയി നിന്നതും അവൾ അവനെ നോക്കി ചിരിച്ചു. എന്നാൽ അവന്റെ തന്നെ നോക്കി ചിരിക്കാതെ നില്കുന്നത് കണ്ടതും അവളുടെ മനസ് പിടഞ്ഞു എന്തിനോ വേണ്ടി. അവളുടെ കഴുത്തിൽ അവന്റെ പേര് കൊതിയ താലി വീണതും അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ അമ്പലത്തിലെ ചടങ്ങ് കഴിഞ്ഞതും അമ്പലത്തിലെ എതിർ ഭാഗത്ത് ഉള്ള ഓഡിറ്റോറിയത്തിലേക്ക് പോയി ഫോട്ടോ എടുക്കാൻ പോലും തന്റെ അടുത്തേക്ക് ചേർന്നു നിൽക്കാത്തത് കണ്ടതും അവൾ അവനെ നോക്കി. മക്കളെ ഭക്ഷണം കഴിക്കാൻ വാ..... ഹരി മുന്നിൽ നടന്നതും അവൾ അമ്മയെ നോക്കി. എന്താ മോളെ മുഖം വല്ലാതെ ഇരിക്കുന്നത് അവൻ ഫോട്ടോക്ക് നിൽക്കാത്തത് കൊണ്ട് ആണോ അവന് അത് ഒന്നും ഇഷ്ടം ഇല്ല അതുകൊണ്ടാ മോൾ വാ പിന്നെ എല്ലാവരും കൂടെ ഭക്ഷണം കഴിക്കാൽ കഴിഞ്ഞു എഴുന്നേറ്റത്തും പോവാൻ സമയമായി അവൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞതും അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി. എന്തിനാ അച്ഛന്റെ മോൾ കരയുന്നത് ഇന്ന് സന്തോഷിക്കണ്ട ദിവസം അല്ലെ കരച്ചിൽ നിർത്തി സന്തോഷത്തോടെ പോയി വാ.... അച്ഛൻ അവളുടെ കൈ പിടിച്ച് ഹരിക്ക് അടുത്തേക്ക് കൊണ്ട് പോയതും ഹരി അച്ഛനെ നോക്കി. മോനെ നിന്റെ കൈയിൽ ഏല്പിക്കാ എന്റെ മോളെ പൊന്ന് പോലെ നോക്കണേ അത് മാത്രം അച്ഛന് പറയാൻ ഉള്ളു. ഹരി അയാളെ നോക്കി അയാളുടെ കൈ പിടിച്ചതും അയാൾ അവനെ നോക്കി ചിരിച്ചു. പിന്നെ അവരുടെ കാർ പുറപ്പെട്ടതും അവർ അച്ഛനെ നോക്കി കൈ വീശി. "ചന്തു സങ്കടം ആയോ..." "അച്ഛനെ വിട്ട് വരുമ്പോൾ ചെറിയ വിഷമം..." ഓ ഞാൻ പരിജയപെടുത്താൻ മറന്നു ഞാൻ നിജു ഹരിയുടെ അമ്മാവന്റെ മകൻ ആണ് കൂടാതെ ബെസ്റ്റ് ഫ്രണ്ടും. പിന്നെ നിജു എന്തൊക്കെയോ പറഞ്ഞു ഇരുന്നതും ചന്തു മറുപടി കൊടുത്തു കൊണ്ടിരിക്കുന്നു എന്നാൽ അവളുടെ ശ്രദ്ധ പലപ്പോഴും കണ്ണടച്ചു കിടക്കുന്ന ഹരിയിലേക്ക് ചെന്ന് പതിച്ചു. ചന്തു ഇറങ്ങിക്കോ വീട് എത്തി ഹരി ആദ്യം ഇറങ്ങി പോയതും ചന്തു പിറകിലായി പോയി. മോളെ വലതുകാൽ വെച്ച് കയറ് ചന്തു വലതുകാൽ വെച്ച് കയറിയതും പൂജ റൂമിൽ വിളക്ക് കൊണ്ട് വെച്ച് പ്രാർത്ഥിച്ചു. ഹയ് ചേച്ചി ഞാൻ മീനു നിജു ഏട്ടന്റെ പെങ്ങൾ ആണ്... ഹയ് മോളെ... ചേച്ചി വാ ഞാൻ ഇത് എല്ലാം ഊരാൻ സഹായിക്കാം.... ചന്തുവിനെ സഹിച്ചു മീനു പോയതും അവൾ ഫ്രഷ് ആയി ഇറങ്ങി. അമ്മേ.... മോൾ ഫ്രഷ് ആയോ.... മ്മ് എന്നാൽ കുറച്ചു നേരം കിടന്നോ റിസപ്ഷൻ ഒന്നും വേണ്ടെന്ന് ഹരി പറഞ്ഞതുകൊണ്ട് വേണ്ടെന്ന് വെച്ചു. അമ്മ അങ്ങോട്ട് പോവട്ടെ നല്ല ക്ഷീണമുണ്ട് മോളുടെ മുഖത്ത് കിടന്നോ... ചന്തു ബെഡിലേക്ക് കിടന്നതും പെട്ടന്ന് ഉറങ്ങി. ഡാ ഹരി നീ എങ്ങോട്ടാ കാറിന്റെ കീ കൊണ്ട്... ഓഫീസിലേക്ക്.... "ഓഫീസിലേക്ക് നിനക്ക് എന്താ പ്രാന്ത് ഉണ്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത പോലും നിനക്ക് അറിയില്ലേ..." എനിക്ക് ഇന്ന് പ്രത്യേകിച്ച് പ്രതേകത ഒന്നും തോന്നിയില്ല ഹരി അതും പറഞ്ഞ് പോയതും നിജു ഉള്ളിലേക്ക് നടന്നു. നിജുട്ടാ ഹരി എവിടെ... അമ്മായി അവൻ ഓഫീസിലേക്ക് പോയി... ഓഫീസിലേക്കോ... അത് പെട്ടന്ന് അർജെന്റ് ആയി പോകേണ്ടി വന്നത് കൊണ്ടാ... "അവനെ പെട്ടന്ന് വിളിച്ചുവരുത്ത് ഒരു പെണ്ണിനെ കെട്ടികൊണ്ട് വന്ന് അവനെ പോവാണോ ചെയേണ്ടത്...." വിളിച്ചിട്ട് എടുക്കുന്നില്ല... "നിജു നീ അവനെ വിളിച്ചു കൊണ്ട് വാ...." "ഞാൻ പറഞ്ഞൽ അവൻ കേൾക്കില്ല ദേഷ്യത്തിൽ ആണ് പോയിരിക്കുന്നത്...." അവൻ ആ കുട്ടിയോട് ദേഷ്യത്തിൽ പെരുമാറാതിരുന്നാൽ മതിയായിരുന്നു. ഒരു പാവം കുട്ടിയാ... "അല്ല ചന്തു എന്നിട്ട് എവിടെ..." "കിടക്ക നല്ല ക്ഷീണം കൊണ്ട് മോൾക്ക് ഇപ്പോ ചെന്ന് നോക്കിയപ്പോൾ ഉറക്കം ആയിരുന്നു...." ഉറങ്ങട്ടെ..... ഹരി ഏട്ടാ... ദുർഗ വാ....... "കല്യാണം കഴിഞ്ഞ അന്ന് തന്നെ ഓഫീസിലേക്ക് വന്നോ ഏട്ടൻ ..." "എല്ലാവർക്കും എല്ലാം അറിയുന്നത് അല്ലെ...." അവൾ ആന്റിയെ വശീകരിച്ച് വെച്ചിരിക്ക ഹരിയേട്ടാ എന്താ അവളോട് സ്നേഹം ആന്റിക്ക് ഞാനും പ്രിയയും അവിടെ ഉണ്ടായിട്ടു പോലും മൈൻഡ് ചെയ്തില്ല ആന്റി. പണം കണ്ട് വന്നതാ അവൾ ഹരി ഏട്ടന്റെ ജീവിതത്തിലേക്ക്. പണമോ... "അതെ അപ്പോ ഹരിയേട്ടൻ ആന്റി അവൾക്ക് പണം കൊടുത്തത് ഒന്നും അറിഞ്ഞില്ലേ...." എന്തിന് പണം കൊടുത്തു...... അവളുടെ വീട് കടത്തിൽ ആയിരുന്നു ഏകദേശം ജപ്തിയുടെ അടുത്ത് എത്തി നിൽക്കുന്ന സമയത്താ ആന്റി വിവാഹ ആലോചന ആയി പോയത് അവൾ വിവാഹത്തിന് സമ്മതിക്കണമെങ്കിൽ വീട് തിരിച്ചു എടുക്കാൻ പണം ചോദിച്ചു അതുപോലെ അവൾക്ക് വിവാഹത്തിന് ഇടാൻ ഉള്ള സ്വർണവും ഇത് എല്ലാം ആദ്യം കൊടുത്ത വിവാഹം നടത്തിയത് നിജു ഏട്ടൻ പറഞ്ഞ ഞാൻ എല്ലാം അറിഞ്ഞത്.... "ഇങ്ങനെ ഒരു കാര്യം നടന്നിരുന്നോ ഇതിന് ഇടയിൽ"😡 "അവളെ സൂക്ഷിച്ചോ അല്ലങ്കിൽ ഏട്ടന്റെ എല്ലാം അവൾ കൈക്കാൽ ആകും...." ഹരി വേഗം പുറത്തേക്ക് പോയതും ദുർഗ പുച്ഛചിരിയോടെ നിന്നു ... ദുർഗ എന്തായി നല്ല തീ പൊരി ഇട്ട് കൊടുത്തോ... കൊടുക്കാതെ പിന്നെ നീയാ ഹരിഏട്ടന്റെ ഭാര്യയായി വരേണ്ടത് അതിന് വേണ്ടി എന്തും ഞാൻ ചെയ്യും. ആദ്യം അവളെ നമ്മൾ അടിച്ചു പുറത്താക്കണ്ടേ.... നമ്മൾ പുറത്താക്കണ്ട ഹരിയേട്ടൻ തന്നെ പുറത്താക്കിക്കോളും അവളെ കണ്ണെടുത്താൽ കണ്ടുകൂടാ ഏട്ടന് നീ വാ.... ഹരി നീ വന്നോ..... മോളെ ഞാൻ റൂമിലേക്ക് വിട്ടിട്ടുണ്ട് വേഗം ചെല്ല്... ഹരി റൂമിലേക്ക് കയറിയതും ബെഡിൽ ഇരിക്കുന്ന ചന്തു എഴുന്നേറ്റു എന്നാൽ അവനെ വലിഞ്ഞു മുറുകിയ ദേഷ്യത്തോടെയുള്ള മുഖം കണ്ടതും അവൻ പേടിയോടെ വിറച്ചു നിന്നു. പെട്ടന്ന് ടേബിളിൽ ഇരിക്കുന്ന പാൽ അവൻ തട്ടി തെറിപ്പിച്ചതും അവൾ ബാക്കിലേക്ക് നീങ്ങി അപ്പോഴേക്കും അവന്റെ കൈ അവളുടെ കഴുത്തിൽ മുറുകി. https://share.aksharathalukal.in/s/62137/view കഥ ഇവിടെ ഉണ്ടേ ❤️.. വായിച്ചിട്ട് അഭിപ്രായം പറയണേ ♥️ #📙 നോവൽ #💞 പ്രണയകഥകൾ #😍 ആദ്യ പ്രണയം #📔 കഥ #💖 മഴയും പ്രണയവും1711
- അമ്പിളി 🌝#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋20 മധു എന്ത് പറയണമെന്നറിയാതെ പകച്ചു പോയി. അഭിയുടെ വിരലുകൾ പുറത്തു പതുക്കെ ഓടി നടക്കുകയാണ്. " അത്... മനു... " അവൾ വിക്കി. " പറ... " ആ ശബ്ദം ഉറച്ചതായിരുന്നു. മധു ആകെ പെട്ടു പോയി. അവൻ വിരലോടിക്കുബോൾ അവളുടെ മനസ്സ് പറയാൻ പറ്റുന്ന കള്ളം തിരയുകയായിരുന്നു.അതോടൊപ്പം, നേരിയ വെളിച്ചമുള്ള ദുർഗന്ധം നിറഞ്ഞ ഒരു ചെറിയ മുറിക്കുള്ളിൽ തന്റെ നഗ്നനമായ ശരീരത്തിൽ ചോര പൊടിഞ്ഞിട്ടും നിർത്താതെ അടിക്കുന്ന അക്കയുടെയും അത് കണ്ട് ചിരിക്കുന്ന സെൽവന്റെയും മുഖം അവളുടെ മുന്നിൽ കാണും പോലെ തെളിഞ്ഞു വന്നു. തൊണ്ടയിൽ അമർത്തി പിടിച്ച പോലൊരു വെപ്രാളം തോന്നിയവൾക്ക്. പെട്ടന്ന് ആരോ കതകിൽ ശക്തമായി മുട്ടുന്നത് കേട്ട് അഭി പുറകിലേക്ക് മാറി. ആ തക്കത്തിൽ മധു വേഗം നൈറ്റി എടുത്തിട്ട് നേരെ നിന്നു. അഭി വാതിൽ തുറന്നു നോക്കിയപ്പോൾ രേവതിയാണ്. " നീയെന്താടാ ഏത് നേരവും ഇതിനുള്ളിൽ പെറ്റു കിടക്കാൻ നിൽക്കുന്നത്. അടുക്കള കിടക്കുന്നത് കണ്ടില്ലേ നീ...." അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി രേവതി അലറി. അഭി എന്ത് പറയണമെന്നറിയാതെ മധുവിനെ തിരിഞ്ഞു നോക്കി. " അമ്മായി പോയി അമ്മായിടെ പണി നോക്കിയാട്ടെ... ഇനി തൊട്ട് മനു ചെയ്യുന്ന പണി കൂടെ നോക്കിയാട്ടെ...അത് പറ്റില്ലെങ്കിൽ ഞാൻ മാധവൻ സാറിനോട് ഒന്ന് സംസാരിക്കാം... " മധു ഒട്ടും പതർച്ചയില്ലാതെ പറയുന്നത് കേട്ട് രേവതി മിഴിച്ചു നിന്നു. " നിങ്ങടെ മോള് കാണിച്ചു കൂട്ടിയതിനുള്ളത് കൂടെ ഞാൻ നിങ്ങളോട് തീർക്കേണ്ടെങ്കിൽ ഇപ്പൊ പൊക്കോ ഞങ്ങടെ മുന്നിന്ന്.. " മധു അഭിയെ കൈക്കൊണ്ട് നീക്കി നിർത്തി അവന്റെ മുന്നിലേക്ക് കയറി നിന്നു ഇരുകൈകളും പിണച്ചു കെട്ടി. ഒന്ന് പതറിയെങ്കിലും അവളെ ഒന്ന് നോക്കി ദഹിപ്പിച്ചു രേവതി തിരിച്ചു പോയി. അഭി മധുവിനെ വല്ലാത്ത ആരാധനയോടെ നോക്കി പോയി. എന്നാൽ അവന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപെട്ടതിന്റെ സമാധാനത്തിൽ ആയിരുന്നു മധു. അവളവനെ നോക്കി നീട്ടിയൊന്ന് ചിരിച്ചു കവിളിൽ പിടിച്ചു വലിച്ചു കട്ടിലിനടുത്തേക്ക് നടന്നു. എന്നിട്ട് ടേബിളിൽ ഇരിക്കുന്ന MT യുടെ നാലുകെട്ട് എടുത്തുവച്ചു വായിക്കാൻ തുടങ്ങി. " വല്ലാത്തൊരു പെണ്ണ് തന്നെ... " അഭി മനസ്സിൽ ഓർത്തു. എങ്കിലും അവളുത്തരം തരാൻ മടിച്ച ചോദ്യം അവൻ മറന്നിട്ടുണ്ടായിരുന്നില്ല. അതിപ്പോഴും ഒരു ചോദ്യചിഹ്നമായി ഉള്ളിൽ കിടപ്പുണ്ട്. ************* ലക്ഷ്മി ജെവല്ലേഴ്സ് എന്നെഴുതിയ വലിയ സ്ഥാപനത്തിന് മുന്നിൽ സഞ്ജുവിന്റെ കാർ വന്നു നിന്നു. ഫോർമൽ വെയറിൽ അതിൽ നിന്നിറങങ്ങിയവൻ അകത്തേക്ക് കയറി. സ്റ്റാഫ് മുഴുവൻ ഭയത്തോടെയും ബഹുമാനത്തോടെയും അവനെക്കണ്ടു തലകുനിച്ചു . സഞ്ജു എല്ലാവരെയും ഒന്ന് നോക്കി ഓഫീസ് റൂമിലേക്ക് കയറി. അവിടിരിക്കുന്ന മാധവൻ കയറി വരുന്നവനെ കണ്ടതും ദേഷ്യത്തിൽ പല്ല് ഞെരിച്ചു. " സഞ്ജു... എന്തായിത്? " ഒരു കെട്ട് പേപ്പർ അവന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു മാധവൻ ചീറി. " അത് അച്ഛാ...ഞാൻ... " സഞ്ജു മുന്നിലുള്ള കസേരയിലേക്കിരുന്ന് വാക്കുകൾക്കായി പരതി. " നിന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് അനാവശ്യമായി പൈസ ചിലവാക്കുന്നത് നിർത്താൻ. ചില്ലറ കാശിന്റെ തീരുമറിയല്ല നീ ചെയ്തു വെച്ചിരിക്കുന്നത്. കോടികളാണ് കോടികൾ." മാധവൻ മുഷ്ടി ചുരുട്ടി ടേബിളിൽ അടിച്ചു. സഞ്ജു ഒന്നും മിണ്ടിയില്ല. ഇത്രകാലം അച്ഛൻ തരുന്നത് മാത്രം വാങ്ങി പോവാറായിരുന്നു സഞ്ജുവിന്റെ പതിവ്. അന്ന് കാര്യങ്ങൾ നോക്കിയിരുന്നത് മുത്തശ്ശനും അഭിയുമായിരുന്നത്കൊണ്ട് അവന് പ്രത്യേകിച്ച് റോൾ ഇല്ലായിരുന്നു. അഭി കണക്കുകളിൽ അത്രയും അഗ്രകന്യനാണ്. അവനെ വെട്ടിച്ചു ഒരു രൂപ പോലും മറിക്കാൻ പറ്റുമായിരുന്നില്ല. ഇതിപ്പോൾ കൂട്ടുകാരുമായൊരു റിസോർട് വാങ്ങാൻ പ്ലാൻ ചെയ്തിട്ടുണ്ട് അതിനു വേണ്ടി മറിച്ചതാണ്. നേരിട്ട് ചോദിച്ചാൽ മാധവൻ തരില്ലെന്നവനു ഉറപ്പായിരുന്നു. " സഞ്ജു....നീ കരുതുന്ന പോലെയല്ല.. ഇതിനോക്കെ കണക്ക് ബോധിപ്പിക്കേണ്ടി വരും, ഒന്നും നമ്മുടെ പേരിലായിട്ടില്ലെന്ന് ഓർത്തോ നീ. അഭിമന്യു എങ്ങാനും വീണ്ടും അക്കൗണ്ട്സ് കൈകാര്യം ചെയ്താൽ നീയും ഞാനും അടക്കം എല്ലാവരും ഉത്തരം പറയേണ്ടി വരും. എന്ത് ചെയ്തിട്ടാണെങ്കിലും ഈ പണം നീ തിരിച്ചു തന്നെ പറ്റു..." " അച്ഛാ... അതിന് ആ രോഗി ഇനി അക്കൗണ്ട്സ് നോക്കാനൊന്നും പോകുന്നില്ല... ഒരു വർഷം കാത്തിരുന്നാൽ ഇതെല്ലാം നമ്മുടെ പേരിലാവില്ലേ, പിന്നെന്താ കുഴപ്പം." സഞ്ജു അലസമായി പറഞ്ഞു. " എനിക്ക് നിന്റെ ന്യായങ്ങളൊന്നും കേൾക്കണ്ട സഞ്ജു ... ഒരാഴ്ചക്കുള്ളിൽ നീ മറിച്ച പണം എനിക്ക് കിട്ടിയിരിക്കണം.. " മാധവൻ അത്രയും കോപത്തിൽ പറഞ്ഞു. സഞ്ജു അതിന് തലയാട്ടി എണീറ്റു. " കോപ്പ്... " അവൻ പിറുപിറുത്തു. ഒരു സിഗരറ്റ് പുകക്കാമെന്നോർത്ത് പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് സെയിൽസ് ഗേൾസിനിടയിലേക്ക് സഞ്ജുവിന്റെ കണ്ണ് പോകുന്നത്. അതിൽ യൂണിഫോം സാരിയുടുത്തു നീളമുള്ള ചുരുണ്ടമുടി പിന്നിയിട്ട കറുത്തപൊട്ടു മാത്രമിട്ട ചെറിയൊരു പെൺകുട്ടിയിൽ അവന്റെ നോട്ടം പോയി നിന്നു. അവൻ വല്ലാത്തൊരു ആവേശത്തിൽ അവളെ തുറിച്ചു നോക്കി. അവന്റെ നോട്ടം കണ്ടതും അവൾ പെട്ടന്ന് കണ്ണിമവെട്ടിച്ചു തിരിഞ്ഞു. അവൾക്കടുത്തുള്ള പെൺകുട്ടി അവളുടെ തോളിൽ ഒരു അടികൊടുക്കുന്നതും എന്തോ പറയുകയും ചെയ്തപ്പോൾ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു. " തല്ക്കാലത്തേക്ക് പിടിച്ചു നിൽക്കാനുള്ള കാശിനുള്ളതായി... " ഭീകരമായൊരു ചിരിയോടെ സ്വയം പറഞ്ഞുകൊണ്ട് ഒളിക്കണ്ണിട്ട് നോക്കുന്നവളെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചവൻ പുറത്തേക്ക് നടന്നു. ആരെങ്കിലും കണ്ടോ എന്ന ചിന്തയിൽ അവൾ വെപ്രാളത്തോടെ ചുറ്റും നോക്കി. സഞ്ജു പുറത്തിറങ്ങി പോക്കറ്റിൽ നിന്നൊരു സിഗരറ്റ് പാക്കറ്റ് പുറത്തെടുത്തു. അതിൽ നിന്ന് ഒന്നെടുത്തു കാർ തുറന്നു lighter എടുത്തതിനു തീ കൊളുത്തി. അതൊന്നാഞ്ഞു വലിച്ചൊരു പുക പുറത്തേക്ക് വിട്ട് ഫോൺ എടുത്തു ഒരു കാൾ ചെയ്തു ചെവിയിലേക്ക് വച്ചു. " ജിഷ്ണു... പുതിയതൊന്നിന് എന്ത് വില കിട്ടും? " ഒരു ചെകുത്താന്റെ ഭാവത്തിൽ സഞ്ജു ചോദിച്ചു. " 25 laks!!! അത് പറ്റില്ല. മിനിമം 50 , അതിനുള്ള മുതൽ ഉണ്ട്....." അവരുടെ സംഭാഷണം അവിടെ പുരോഗമിക്കുമ്പോൾ ഒന്നുമറിയാതൊരു പെൺകുട്ടി അവളുടെ ജീവിതത്തിന് മറ്റുള്ളവരിടുന്ന വിലയറിയാതെ, മറ്റൊരു മധുവാകാൻ വിധിക്കപ്പെട്ടവളാണെന്നറിയാതെ ശാന്തമായി പുഞ്ചിരിക്കുകയായിരുന്നു. ***************** നേരം വെളുത്തു മധു എണീക്കുന്നതിനു മുന്നേ എണീറ്റ് ഒരു ട്രൗസർ മാത്രമിട്ട് അഭി മുറ്റത്തൂടെ നടക്കുകയായിരുന്നു. തലേന്ന് രാത്രി മധുവിനോട് പഴയ ഓരോ കാര്യങ്ങളൊക്കെ പറഞ്ഞു എപ്പോഴോ ആണ് ഉറങ്ങിയത്. എന്നിട്ടും പതിവ് ക്ഷീണമൊന്നും ശരീരത്തിനില്ലെന്നത് അഭിയെ അത്ഭുതപ്പെടുത്തി. പത്രം വായിക്കാൻ എടുത്തുവച്ച കണ്ണട ഒന്ന് നേരെ വച്ചു മഹാദേവൻ സിറ്റൗട്ടിലേക്ക് വരുമ്പോൾ ആദ്യം കണ്ടത് അഭിയെയാണ്. അവന്റെ മുഖത്ത് കാണുന്ന പതിവില്ലാത്ത തിളക്കവും ചുറുചുറുക്കും കണ്ടതും അയാളുടെ നെഞ്ചിൽ സഹിക്കാനാവാത്ത കുറ്റബോധം വന്ന് നിറഞ്ഞു. ഒരു വർഷം കഴിഞ്ഞു ഇതിനെയെല്ലാം അവനെങ്ങനെ അതിജീവിക്കുമെന്ന് ഓർക്കാൻപോലുമായാൾ ഭയന്നു. " പൊള്ളൽ കുറവുണ്ടോ അഭി? " അവൻ അയാളെ കണ്ടെന്നു മനസിലായപ്പോൾ മഹാദേവൻ ചോദിച്ചു. ഇന്നലെ കിങ്ങിണി പറഞ്ഞു അഭിക്ക് പൊള്ളിയകാര്യം അയാൾ അറിഞ്ഞിരുന്നു. " കുറവുണ്ട്... ബാല എന്തോ മരുന്ന് പുരട്ടിയിരുന്നു. അത് നല്ല എഫക്റ്റീവ് ആണെന്ന് തോന്നുന്നു. " അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവന്റെ മുഖത്തേക്ക് കൂടുതൽ നോക്കാനുള്ള മനസാക്ഷിക്കുത്ത് കാരണം മഹാദേവൻ വേഗം പത്രമെടുത്തുവച്ചു വായിക്കാൻ തുടങ്ങി. അഭി വീണ്ടും നടന്നു തുടങ്ങി. " മനു...... " ബാല ചിരിയോടെ വിളിച്ചു നടന്നു വരുന്നത് കണ്ടു അഭി തിരിഞ്ഞു നോക്കി. " എന്തേ? " " എനിക്ക് ഇടാനും ഉടുക്കാനും ഒന്നുമില്ല, നമുക്കൊന്ന് പുറത്തു പോയാലോ. " അവൾ പറഞ്ഞു കൊണ്ട് അഭിയുടെ അടുത്തേക്ക് വന്ന് നിന്നു. " ഇപ്പോഴോ? " അവനൊന്നു മുഖം ചുളിച്ചു മടിയോടെ ചോദിച്ചു. " അല്ല... രണ്ടു ദിവസം കഴിഞ്ഞ്. എന്റെ പൊന്ന് മനു, കുളിച്ചു മാറ്റാൻ എന്തെങ്കിലും വേണ്ടേ. ഇങ്ങനെ മടിയൻ മനുവാകാതെ വന്നേ താൻ... " അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. അഭി നേരെയവളുടെ തോളിലൂടെ കയ്യിട്ടു. " നിനക്ക് വൈകീട്ട് കുളിച്ചാൽ പോരെ... " അവനത് ചോദിച്ചതും മധു രണ്ട് കണ്ണും ഉരുട്ടിയവനെ നോക്കി പേടിപ്പിച്ചു. " ഓ.... മതി പേടിപ്പിച്ചത് ആ കണ്ണിങ് ചാടി വരും... നമുക്ക് പോയി വരാം.. " " വേഗം വേണം, വന്നിട്ട് കുറച്ചു റൂം ക്ലീനിങ് പരിപാടിയുണ്ട്.." ബാല പല്ലിളിച്ചു പറഞ്ഞു. " കുറച്ചു സമാധാനം? " അഭി അവളുടെ നെറ്റിയിൽ ഒന്ന് കുത്തി. " ഇല്ല... തരില്ല... മര്യാദക്ക് പറഞ്ഞത് കേട്ടോ ഇല്ലെങ്കിൽ ഞാൻ ഇടിച്ചു പരത്തി കളയും." അഭിയവളുടെ തോളിൽ നിന്നും കയ്യെടുത്തു കൂപ്പി കാണിച്ചു. മഹാദേവൻ പത്രം വായന നീർത്തി അവരെ രണ്ടു പേരെയും ഒന്ന് നോക്കി. അസാധ്യ ചേർച്ചയുള്ള രണ്ടുപേർ. രൂപം കൊണ്ടു മാത്രമല്ല. അവരുടെ സംസാരം, body language.. എല്ലാം നന്നായി ചേരുന്ന ഒരു ആണും പെണ്ണും. അഭിക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുമോ എന്ന് പോലുമയാൾ ചിന്തിച്ചു. ഇതൊരു നാടകം ആയിരുന്നില്ലെകിൽ ഇതൊക്കെ കണ്ട് അച്ഛന്റെയും ലക്ഷ്മിയുടെയും ആത്മക്കൾ ഒരുപാട് സന്തോഷിച്ചേനെ.... ഇന്നിപ്പോൾ അവരിതെല്ലാം കണ്ട് നീറുകയായിരിക്കും. അയാളൊന്ന് നെടുവീർപ്പിട്ടു വീണ്ടും വായനയിലേക്ക് മുഴുകി. മധു അഭിയേയും വലിച്ചു അകത്തേക്ക് നടന്നു. അഭി കുളിച്ചു റെഡി ആയി വന്നു. അപ്പോഴും മധു കട്ടിലിൽ ഇരിപ്പുണ്ട്. " പോവണ്ടേ? " ടവൽ വച്ചു തല തോർത്തി അവൾക്കടുത്തേക്ക് വന്ന് അഭി ചോദിച്ചു. " ഈ നൈറ്റി ഇട്ടിട്ടോ? " അവൾ മുഖം വീർപ്പിച്ചു. അവനൊന്നു ചിരിച്ചുകൊണ്ട് പുറത്തുപോയി. തിരിച്ചു വന്നപ്പോൾ കയ്യിലൊരു സാരിയുണ്ടായിരുന്നു. " അമ്മേടതാണ്... ബ്ലൗസ് ഇട്ട് നോക്ക്, പാകമാവോന്ന് " അഭിയത് അവൾക്ക് നേരെ നീട്ടി. ഇപ്പോൾ ആ മുഖമൊന്നു തെളിഞ്ഞിട്ടുണ്ട്. മധു അതുമെടുത്തു ബാത്റൂമിലേക്കോടി. കുറച്ചു നേരം കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും അഭി ഡ്രസ്സ് മാറ്റി ഒരുക്കമൊക്കെ കഴിഞ്ഞു നിൽപ്പുണ്ട്. ബ്ലൗസും പാവാടയും ധരിച്ചിറങ്ങി വരുന്നവളെ കണ്ടു അഭി മിഴിച്ചു നിന്നു. മുഖത്തും ശരീരത്തിലുമായി വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചു നിൽക്കുന്നു. വല്ലാത്തൊരു വശ്യതയും വഴക്കവും അവളുടെ ശരീരത്തിനുണ്ടായിരുന്നു. " മനു ഇതൊന്ന് ഇട്ട് തരാമോ? " അവൾ അവന്റെ മുന്നിൽ ചെന്ന് തിരിഞ്ഞു നിന്നു. ഇട്ടിരിക്കുന്ന ബ്ലൗസിന്റെ ഹൂക്സ് എല്ലാം തുറന്നു കിടക്കുകയായിരുന്നു. " ഞാനോ? " " അല്ലാതെ പിന്നെ ഞാനോ? എന്നെ കൊണ്ട് പറ്റുമായിരുന്നേൽ ഞാൻ തന്നോട് പറയോ? " അവൾ തലതിരിച്ചു നോക്കി പുരികം ചുളിച്ചു. അഭി ഒന്ന് മൂളി. അവന്റെ കയ്യൊക്കെ വിറക്കുന്നു പോലെ തോന്നി. അബി പതുക്കെ ഓരോ ഹൂക് ആയി ഇട്ടു തുടങ്ങി. അഭിയുടെ ഹൃദയം പുറത്തേക്ക് വരും വിധം ഇടിച്ചു കൊണ്ടിരുന്നു. മുഴുവൻ ഇട്ട് തീരുംവരെ അഭി ശ്വാസം വിട്ടില്ല. മധു യാതൊരു കൂസലുമില്ലാതെ ഏതോ ഒരു പാട്ട് മൂളിക്കൊണ്ട് നിൽക്കുകയായിരുന്നു. " ദേ കഴിഞ്ഞു... ഇനി ബാല സാരി ഉടുക്കണ്ട.. ഉടുക്കുവാണെങ്കിൽ തന്നെ ഇമ്മാതിരി ബ്ലൗസ് തയ്പ്പിക്കണ്ട.... " അഭി ആഞ്ഞു ശ്വാസം വലിച്ചു പറഞ്ഞു. " അതിന് ഞാൻ ഇങ്ങനെ തയ്പ്പിക്കാറില്ല.ഇതിപ്പോ അമ്മെടതല്ലേ... " അവന്റെ അവസ്ഥ തിരിച്ചറിഞ്ഞിട്ടെന്ന പോലെ വാ പൊത്തി മധു പതുക്കെ ചിരിച്ചു. മധു സാരി നിവർത്തി. ആകാശനീലയിൽ മഞ്ഞ പൂക്കളുള്ള നല്ലൊരു കോട്ടൺ സാരിയായിരുന്നത്. അവൾ നിമിഷ നേരംകൊണ്ടത് ഉടുത്തു. തല നനക്കാത്തത് കൊണ്ട് മുഴുവൻ ചീകി പോണിറ്റൈൽ കെട്ടി. നെറ്റിയിൽ ഒരു പൊട്ടും ചുണ്ടിൽ red brown മിക്സ് ആയ ലിപ്സ്റ്റിക്കും ഇട്ട് അഭിക്ക് നേരെ തിരിഞ്ഞു. " പോവാം... " മധു പറഞ്ഞു. എന്നാൽ അഭിയവളെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. " ഞാൻ... ഞാൻ ബാലയുടെയൊരു ഫോട്ടോ എടുത്തോട്ടെ? " അഭി ഒരു മടിയോടെ ചോദിച്ചു. മധു സന്തോഷത്തോടെ തലയാട്ടി. ഇതിനു മുന്നേ ഒരാള് പോലും ചോദിക്കാത്തൊരു ചോദ്യമായിരുന്നു അവൾക്കത്. സ്വന്തമായിട്ട് ഒരു ഫോട്ടോ തനിക്കുണ്ടോ എന്നുപോലും ആ പെണ്ണിനറിയില്ല. അഭി അവളെ ജനലിനടുത്തേക്ക് നിർത്തി ഒന്ന് രണ്ട് ഫോട്ടോ എടുത്തു. എങ്ങനെ പോസ് ചെയ്യണമെന്നൊന്നും അറിയില്ലെങ്കിലും പറ്റും വിധം ചിരിച്ചങ്ങു നിന്ന് കൊടുത്തു. അത് കാണിച്ചു കൊടുത്തപ്പോൾ മധുവിനുണ്ടായ സന്തോഷം ചെറുതൊന്നുമായിരുന്നില്ല. രണ്ടു പേരും റൂമിൽ നിന്നിറങ്ങി വാതിലിൽ താക്കോലിട്ട് പൂട്ടി മുറ്റത്തേക്കിറങ്ങി. സാരി ഉടുത്തു കയറാൻ പറ്റാത്തത് കൊണ്ട് അഭി പതിവുപോലെ അവളെ ബൈക്കിൽ കയറ്റി ഇരുത്തി. ടെക്സ്റ്റെയിൽസിൽ എത്തി പാർക്കിങ്ങിൽ വണ്ടി ഇട്ടിട്ട് അവിടുന്നും അവളെ അഭി ഇറക്കി വച്ചു. മധു കൊച്ചു കുട്ടികളെ പോലെ അവന്റെ കയ്യിൽ തൂങ്ങി. അവളെ സംബന്ധിച്ച് എല്ലാം പുതിയതായിരുന്നു. പുതിയ മനുഷ്യർ പുതിയ സ്ഥലങ്ങൾ പുതിയ വേഷങ്ങൾ എന്തിനേറെ അവൾ ശ്വസിക്കുന്ന വായുപോലും പുതിയതായിരുന്നു. വർഷങ്ങൾ ചിറക് കെട്ടിയിട്ട പക്ഷി മോചിപ്പിക്കപ്പെട്ടപ്പോൾ പറന്നുയരുന്ന പോലെ മധുവും പറന്നു നടന്നു. ആ സന്തോഷവും ആശ്ചര്യവും നിറഞ്ഞ മുഖവും പ്രവർത്തികളും അഭി കൗതുകത്തോടെ നോക്കി കണ്ടു. തനിക്കറിയാത്ത എന്തൊക്കെയോ അവളുടെ മനസ്സിൽ ഉണ്ടെന്ന് അഭിക്ക് ഉറപ്പായിരുന്നു. ഇനി അവനത് ചോദിക്കാൻ ആഗ്രഹിച്ചില്ല അവളായിട്ട് പറയും വരെ അവൻ കാത്തിരിക്കാൻ തയ്യാറായിരുന്നു.... തുടരും.2795