𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 9 hours ago
#📙 നോവൽ ചോര ഛർദ്ധിക്കുന്നത് കണ്ട് ശ്രീഹരിയും മീരയുടെ അച്ഛനും അമ്മയും ഞെട്ടി നിൽക്കുമ്പോ തന്റെ വായിൽ നിന്നും വന്ന കൊഴുത്ത ചോര കണ്ട മീര ആ ഷോക്കിൽ ബോധം കെട്ട് ബെഡിലേക്ക് വീണു.
"ഡോക്ടർ... മീര..." ആധിയോടെ ഡോക്ടറെ നോക്കിയിട്ട് ശ്രീഹരി മീരയുടെ അരികിൽ വന്നിരുന്നു.
"പേഷ്യന്റിനെ വേഗം icu വിലേക്ക് ഷിഫ്റ്റ് ചെയ്യൂ." ഡോക്ടർ കൂടെയുള്ള നേഴ്സിന് എന്തൊക്കെയോ നിർദേശങ്ങൾ നൽകിയിട്ട് മീരയുടെ പൾസ് ഒക്കെ ചെക്ക് ചെയ്ത് നോക്കി.
"പേഷ്യന്റിന് ഓക്സിജൻ കുറവാണ്. ഇപ്പോൾ തന്നെ ഓക്സിജൻ സപ്പോർട് കൊടുക്കണം."
ഡോക്ടർ നിർദേശിച്ചു.
അപ്പോഴേക്കും രണ്ട് അറ്റെൻഡർമാർ വന്ന് മീരയെ അപ്പോൾ തന്നെ icu വിലേക്ക് കൊണ്ട് പോയി.
*********
"ഡോക്ടർ... മീരയ്ക്ക് എന്ത് പറ്റി? ഡോക്ടർ അല്ലേ സി ടി സ്കാൻ നോർമൽ ആണ് കുഴപ്പമില്ല എന്ന് പറഞ്ഞത്. പിന്നെ എന്ത് കൊണ്ട ഇങ്ങനെയൊക്കെ?" ഡോക്ടർടെ മുന്നിൽ വളരെ വിഷമത്തോടെ നിൽക്കുകയാണ് ശ്രീഹരി.
"അതാണ് എനിക്കും മനസ്സിലാവാത്തത്. വയറിന്റെ സി ടി സ്കാനിംഗ് ൽ ഒരു പ്രശ്നവും കാണുന്നില്ല. ഒരു ഡീറ്റെയിൽ ബ്ലഡ് ടെസ്റ്റും മറ്റ് പരിശോധനകളും വേണ്ടി വരും മീരയുടെ പ്രശ്നം കണ്ട് പിടിക്കാൻ.
അതിരിക്കട്ടെ മുൻപേ തന്നെ എന്തെങ്കിലും ഹെൽത് ഇഷ്യൂ ഉള്ള ആളാണോ മീര. "
ഡോക്ടർ അവനോട് ചോദിച്ചു.
"ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ ആയിട്ടേ ഉള്ളു. അത് കൂടാതെ അവൾ എന്റെ നെയ്ബർ കൂടി ആയത് കൊണ്ട് ചെറുപ്പം മുതൽ മീരയെ ഞാൻ കാണുന്നതാണ്. എന്റെ അറിവിൽ പ്രത്യേകിച്ച് ഒരു ഹെൽത് ഇഷ്യൂസും ഉള്ള ആളല്ല മീര.
ശ്രീഹരി ഉറപ്പിച്ചു പറഞ്ഞു.
"ഓക്കേ, എന്തായാലും മീരയ്ക്ക് കൂടുതൽ ഡീറ്റെയിൽ പരിശോധനകൾ വേണ്ടി വരും. ഈ ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യങ്ങൾ കുറവായത് കൊണ്ട് ഏതെങ്കിലും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകേണ്ടി വരും. ഇവിടിപ്പോ തൊട്ടടുത്തുള്ളത് റിംസ് ഹോസ്പിറ്റലാണ്. നിങ്ങൾ അങ്ങോട്ട് ഷിഫ്റ്റ് ആകുന്നതായിരിക്കും ബെറ്റർ.
ഞാനിവിടുന്നു ഒരു റെഫെറൽ ലെറ്റർ കൂടി തരാം."
ഡോക്ടറെ വാക്കുകൾ കേട്ടതും ശ്രീഹരി തളർന്നു.
റിംസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കൊക്കെ കൊണ്ട് പോകാൻ ഡോക്ടർ പറയണമെങ്കിൽ മീരയ്ക്ക് എന്തോ കാര്യമായ ഗുരുതര പ്രശ്നമായിരിക്കുമെന്നും ഇവിടുത്തെ ട്രീറ്റ്മെന്റ് അവൾക്ക് മതിയാവില്ലെന്നും ശ്രീഹരി ചിന്തിച്ചു.
"ഓക്കേ ഡോക്ടർ... ഞങ്ങൾ മീരയെ റിംസിലേക്ക് കൊണ്ട് പൊയ്ക്കോളാം."
"ഇവിടുന്ന് ആംബുലൻസ് ഏർപ്പാടാക്കാം. ഓക്സിജൻ സപ്പോർട്ട് കൊടുത്തു പോകേണ്ടതുള്ളത് കൊണ്ട് നിങ്ങൾ കാറിൽ പോകാതെ ആംബുലൻസ് ൽ പോകുന്നതായിരിക്കും നല്ലത്. ഇനിയും ഓരോ ഊഹത്തിന്റെ പേരിൽ ഇവിടുന്ന് ട്രീറ്റ്മെന്റ് ചെയ്ത് സമയം പാഴാക്കുന്നതിനേക്കാൾ നല്ലത് യഥാർത്ഥ പ്രശ്നം എന്താണെന്ന് പെട്ടെന്ന് കണ്ട് പിടിച്ച് അതിനുള്ള ചികിത്സ തുടങ്ങുന്നതല്ലേ.
ഡോക്ടർടെ വാക്കുകൾ കേട്ട് ശ്രീഹരി യാന്ത്രികമായി തലയനക്കുകയും മൂളുകയും ചെയ്ത് കൊണ്ടിരുന്നു.
********
അധികം വൈകാതെ തന്നെ മീരയെ ഇന്ദിര ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് നൽകി ആംബുലൻസ് ൽ കയറ്റി റിംസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഇന്ദിര ഹോസ്പിറ്റൽ ഒരു ചെറിയ ഇടത്തരം ഹോസ്പിറ്റൽ ആണ്. ഒരുവിധം അസുഖം, പ്രസവം അതൊക്കെ അവിടെ നോക്കാറുണ്ട്.
കോസ്‌റ്റ്ലി ആയിട്ടുള്ള ബ്ലഡ് ടെസ്റ്റുകൾ ഒന്നും അവിടുത്തെ ലാബിൽ ഇല്ല. പുറത്ത് ലാബിൽ കൊടുത്താണ് ചെയ്യുന്നത്. അത് കൊണ്ട് അങ്ങനെ കൊടുക്കുന്ന സാമ്പിളിന്റെ റിപ്പോർട്ട് കിട്ടാനും വൈകും. അതുപോലെ സി ടി സ്കാനിംഗ് ന് അപ്പുറമുള്ള ടെസ്റ്റുകളും അവിടെ ചെയ്യാറില്ല. ആവശ്യം വന്നാൽ പുറത്ത് നിന്ന് ചെയ്തിട്ട് വരാൻ റെഫർ ചെയ്യാറാണുള്ളത്. ഇവിടെ മീരയുടെ കാര്യത്തിൽ ഇങ്ങനെയൊന്നും ഡിലേ വരുത്തുന്നത് നല്ലതല്ലെന്ന് തോന്നിയത് കൊണ്ടാണ് അതിന് കാത്ത് നിൽക്കാതെ അവളെ റിംസിലേക്ക് റെഫർ ചെയ്തത്.
കിഷോറിനെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ആ ഹോസ്പിറ്റലിലാണ്.
മീരയ്ക്കൊപ്പം ആംബുലൻസ് ൽ കയറിയത് അവളുടെ അച്ഛനും അമ്മയുമാണ്. ശ്രീഹരി കാറിൽ അവരെ പിന്തുടർന്നു.
മയങ്ങി കിടക്കുന്ന മീരയെ നോക്കി കണ്ണീരൊപ്പി ഇരിക്കുകയാണ് പത്മിനി.
"മോഹനേട്ടാ... എനിക്കെന്തോ ഒരു പേടി തോന്നുന്നു. മോൾടെ ഈ വയ്യായ്കയൊക്കെ കാണുമ്പോ അവൾടെ പണ്ടത്തെ അസുഖം വീണ്ടും വന്നോന്നു ഒരു സംശയം പോലെ."
"പത്മിനി...." ശാസനയോടെ അയാൾ വിളിച്ചു.
"ഇത്... ഇത്... അതൊന്നും ആയിരിക്കില്ല.
മോഹൻ പറഞ്ഞു.
"അതാവല്ലേ എന്ന് തന്നെയാ എന്റെയും ആഗ്രഹം. ഇങ്ങനെയൊരു അസുഖം ഇവൾക്കുണ്ടെന്നും മുൻപേ ഇത് വന്നിട്ടുണ്ടെന്നും അറിഞ്ഞാൽ ഹരി മോൻ ചിലപ്പോ നമ്മുടെ മോളേ ഉപേക്ഷിച്ചു കളയില്ലേ."
പത്മിനിയുടെ മുഖത്ത് ഭയം നിറഞ്ഞു.
"നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ പത്മിനി. അങ്ങനെയൊന്നും ഉണ്ടാവില്ല. ഹരിയെ നമുക്ക് അറിയാത്തതാണോ. മനസ്സിൽ നന്മയുള്ള മോനാണ് അവൻ. നമ്മുടെ മോൾക്ക് എന്ത് അസുഖം ആയാലും ഹരി അവളെ അതിന്റെ പേരിൽ ഉപേക്ഷിക്കയൊന്നുമില്ല.
മോഹൻ അവരെ ആശ്വസിപ്പിച്ചു.
"എന്നാലും മോൾക്ക് ഇങ്ങനെ പെട്ടെന്ന് വയ്യാതാവാൻ എന്താ കാരണമെന്നാ എനിക്ക് മനസ്സിലാകാത്തത്." പത്മിനി സങ്കടത്തോടെ മീരയുടെ ശിരസിൽ തലോടി.
"എന്താണെങ്കിലും ഹോസ്പിറ്റലിൽ എത്തി ടെസ്റ്റ് ചെയ്യുമ്പോ അറിയാലോ.. ഇനിയിപ്പോ എന്താണെങ്കിലും നമ്മൾ സഹിച്ചല്ലേ പറ്റു. നീ പേടിക്കുന്നത് പോലെ ആ അസുഖം ആണെങ്കിൽ പണ്ടത്തെ പോലെ നമ്മൾ തളർന്ന് പോകാതെ പിടിച്ചു നിൽക്കണം. മോൾക്കും മോനും ധൈര്യം നൽകി കൂടെ നിന്ന് ഇവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരേണ്ടതും നമ്മുടെ കടമയാണ്."
മോഹൻ ഭാര്യയ്ക്ക് ധൈര്യം നൽകി.
**********
റിംസ് ഹോസ്പിറ്റലിൽ ആംബുലൻസ് എത്തിയതും മീരയെ നേരെ എമർജൻസിയിലേക്കാണ് ആദ്യം കൊണ്ട് പോയത്.. അവിടുന്ന് അവളെ icu വിലേക്ക് തന്നെ ഷിഫ്റ്റ് ചെയ്തു. അതോടൊപ്പം സ്കാനിംഗ് ഉം ബ്ലഡ് ടെസ്റ്റും മറ്റ് പരിശോധനകളുമൊക്കെ മുറയ്ക്ക് നടന്നു.
രാത്രിയോടെ മീരയ്ക്ക് ബോധം വന്നു. ഓർമ്മ തെളിഞ്ഞപ്പോ മുതൽ ഓക്സിജൻ സപ്പോർട് ഇല്ലാതെ അവൾ ശ്വാസം എടുത്തു തുടങ്ങിയപ്പോൾ മീരയെ icu വിൽ നിന്ന് റൂമിലേക്ക് മാറ്റി.
മീരയുടെ അച്ഛനും അമ്മയും അപ്പോഴും പോകാതെ അവിടെ ഉണ്ടായിരുന്നു. ശ്രീഹരി അവരോട് പൊയ്ക്കോളാൻ പറഞ്ഞെങ്കിലും പിറ്റേന്ന് രാവിലെ ഡോക്ടർ റൗണ്ട്സിന് വന്ന് പോയിട്ട് ഞങ്ങൾ പോകാമെന്ന് പറഞ്ഞ് അവർ അവിടെ തന്നെ തങ്ങാൻ തീരുമാനിച്ചു.
റൂമിൽ എത്തിയപ്പോ മുതൽ മീര ആരോടും മിണ്ടാതെ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കയായിരുന്നു. തനിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അവൾക്ക് തോന്നി തുടങ്ങിയിരുന്നു. അതവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തി.
മീരയെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ശ്രീഹരിയും അവളുടെ അച്ഛനും അമ്മയും മീരയെ ഒരു രീതിയിലും സംസാരിച്ചു ബുദ്ധിമുട്ടിപ്പിക്കാൻ ശ്രമിച്ചില്ല. ശ്രീഹരി ബെഡിൽ അവളോട് ചേർന്ന് കിടന്ന് മീരയുടെ ശിരസ്സ് തഴുകി കൊണ്ടിരുന്നു.
*******
രാവിലെ പത്ത് മണി കഴിഞ്ഞപ്പോഴാണ് ഡോക്ടർ റൗണ്ട്സിന് വന്നത്.
"എങ്ങനെയുണ്ട് മീര... ഓക്കേ ആണോ ഇപ്പോ." സൗഹൃദ ഭാവത്തിൽ ചോദിച്ചു കൊണ്ട് ഡോക്ടർ ഉമ റൂമിലേക്ക് വന്നു.
മീര ഒരു വിളറിയ പുഞ്ചിരിയോടെ അവരെ നോക്കി.
"പേടിക്കാൻ ഒന്നുമില്ല കേട്ടോ. ഞങ്ങളൊക്കെ കൂടെ ഇല്ലേ." ഡോക്ടർ ഉമ പറഞ്ഞു.
"എനിക്കെന്താ ഡോക്ടർ അസുഖം."
"ഡോക്ടർ രാജേന്ദ്രനാണ് മീരയെ കൺസൾട്ട് ചെയ്യുന്ന. ഇപ്പോ ഒരു ടെസ്റ്റ് കൂടി ചെയ്യാൻ മീരയെ കൊണ്ട് പോകുന്നുണ്ട്. അതിന്റെ റിപ്പോർട്ട് വരുമ്പോ ഡോക്ടർ വന്ന് സംസാരിക്കും കേട്ടോ. സങ്കടപ്പെട്ട് ഇരുന്ന് ഹെൽത്ത് വീക്ക് ആക്കാതെ മെന്റലി നല്ല സ്ട്രോങ്ങ് ആയിരിക്കണം കേട്ടോ."
ഡോക്ടർ സംസാരിച്ചു കൊണ്ടിരിക്കെ മീരയെ എന്തോ ടെസ്റ്റിനായി കൊണ്ട് പോകാൻ അറ്റൻഡർമാർ വന്നു. ശ്രീഹരി ആ കൂടെ പോകാൻ തുടങ്ങിയതും ഡോക്ടർ ഉമ വേണ്ടെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അതോടെ ശ്രീഹരി അവിടെ തന്നെ നിന്നു. മീരയെ അവിടുന്ന് കൊണ്ട് പോയതും ഡോക്ടർ അവർക്ക് നേരെ തിരിഞ്ഞു.
"നിങ്ങൾ പേഷ്യന്റിന്റെ ആരാണ്."
ഡോക്ടർ ഉമ മൂവരെയും നോക്കി.
"ഞാൻ മീരയുടെ ഹസ്ബൻഡ് ആണ്. ഇത് അവളുടെ അച്ഛനും അമ്മയും." ശ്രീഹരി പറഞ്ഞു.
"എനിക്ക് നിങ്ങളോട് മാത്രമായി സംസാരിക്കണമായിരുന്നു. അതുകൊണ്ടാണ് മീരയ്ക്ക് സംശയം തോന്നാതെ ഇവിടെ നിന്നും മാറ്റിയത്. നിങ്ങളെ പുറത്തേക്ക് വിളിച്ചു സംസാരിച്ചാലും മീരയ്ക്ക് സംശയമാകും. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാമെന്ന് വച്ചത്.
ഡോക്ടർ ഉമയുടെ വാക്കുകൾ മൂവരിലും ആശങ്ക ഉളവാക്കി.
"അവൾക്ക് എന്താ അസുഖം ഡോക്ടർ?"
ശ്രീഹരിയുടെ ശബ്ദം വിറച്ചു.
"മീരയ്ക്ക് ബ്രെയിൻ ട്യൂമറാണ്." ഡോക്ടർ ഉമയുടെ വാക്കുകൾ ചാട്ടുളി പോലെയാണ് ശ്രീഹരിയുടെ കാതിൽ പതിഞ്ഞത്.
തുടരും
53 likes
3 comments • 26 shares