പ്രിയപ്പെട്ടവൾ
2K views • 11 days ago
Beyond the law
Part 8
നഗരം വീണ്ടും ഒരു ഞെട്ടലിലേക്ക് ഉണർന്നു.
പുലർച്ചെ...
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകലെ ഒരു പഴയ കെട്ടിടത്തിന്റെ പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് പോലീസ് വാഹനങ്ങളുടെ സൈറൺ മുഴങ്ങി.
ചുറ്റും മഞ്ഞ നിറത്തിലുള്ള പോലീസ് ടേപ്പ്.
മാധ്യമങ്ങളുടെ തിരക്ക്.
ആളുകളുടെ കൂട്ടം.
വീണ്ടും ഒരു കൊലപാതകം.
അവിടെ എത്തിയ IPS ഓഫീസർ വിഹിൻ കാറിൽ നിന്ന് ഇറങ്ങി.
മുഖത്ത് പതിവുപോലെ ഗൗരവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൻ പിന്തുടരുന്ന അതേ നിഴൽ... വീണ്ടും ഒരു ജീവൻ എടുത്തിരുന്നു.
"Sir..."
ഒരു പോലീസ് ഉദ്യോഗസ്ഥൻ അടുത്തേക്ക് വന്നു.
"മരിച്ചയാൾ ഇന്നലെ രാത്രി വരെ ജീവനോടെ ഉണ്ടായിരുന്നുവെന്നാണ് വിവരം."
"Identity?"
വിഹിൻ ചോദിച്ചു.
"അരുൺ മേനോൻ. നഗരത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടർ."
വിഹിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി.
"ബിസിനസ് ബാക്ക്ഗ്രൗണ്ട് ആണോ?"
"Yes, sir. കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്."
വിഹിൻ മൃതദേഹത്തിനരികിലേക്ക് നടന്നു. അവൻ ചുറ്റുമുള്ള സ്ഥലം ശ്രദ്ധിച്ചു.
ഒരു കാര്യം വ്യക്തമായിരുന്നു...
ഇതും യാദൃശ്ചികമായ ഒരു കൊലപാതകം ആയിരുന്നില്ല. കൊലയാളി വീണ്ടും തന്റെ സമയം എടുത്തിരുന്നു. വെറുതെ ഒരാളെ കൊല്ലാൻ അല്ല... ഒരു സന്ദേശം നൽകാനാണ്.
"Sir..."
ഒരു കോൺസ്റ്റബിൾ തെളിവ് കവറുമായി വന്നു.
"ഇത് മൃതദേഹത്തിനടുത്ത് നിന്ന് കിട്ടിയതാണ്."
വിഹിൻ അത് വാങ്ങി നോക്കി. അകത്ത് ഒരു ചെറിയ പേപ്പർ. അവൻ അത് തുറക്കാൻ പോകുമ്പോൾ ഒരു നിമിഷം നിശ്ചലമായി.
കാരണം...
കഴിഞ്ഞ കൊലപാതകങ്ങളിലെ പോലെ തന്നെ... കൊലയാളി വീണ്ടും എന്തോ എഴുതി വെച്ചിരുന്നു.
വിഹിൻ പതുക്കെ പേപ്പർ തുറന്നു. അവന്റെ കണ്ണുകൾ ആ വാക്കുകളിൽ പതിഞ്ഞു.
മുഖത്ത് ഒരു മാറ്റവും ഇല്ലെങ്കിലും... അവന്റെ ഉള്ളിൽ ഒരു സംശയം ശക്തമായി.
"ഇവൻ ഓരോ കൊലപാതകവും ഒരു ലക്ഷ്യത്തോടെ ചെയ്യുന്നു..."
അവൻ ചുറ്റും നോക്കി.
"ഈ പ്രാവശ്യം... അവൻ ആരെയാണ് കാണിക്കാൻ ശ്രമിക്കുന്നത് എന്ന് കണ്ടെത്തണം."
അപ്പോഴാണ് ദൂരത്ത് നിന്ന് മറ്റൊരു പോലീസ് വാഹനം എത്തിയത്. അതിൽ നിന്ന് ഇറങ്ങിയ ഒരാൾ... ഈ കേസിന്റെ ഗതി തന്നെ മാറ്റാൻ പോകുന്ന ഒരാളായിരുന്നു.
ഡോ. ആരോഹി നായർ.
_________________
പോലീസ് ടേപ്പിനുള്ളിലൂടെ പതുക്കെ നടന്ന് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു ഡോ. ആരോഹി നായർ.
കയ്യിൽ ഫോറൻസിക് കിറ്റ്.
മുഖത്ത് യാതൊരു വികാരവും ഇല്ലാത്ത പ്രൊഫഷണൽ ശാന്തത. അവൾക്ക് മുന്നിൽ കിടന്നിരുന്ന മൃതദേഹത്തിനരികിലേക്ക് എത്തിയപ്പോൾ...
വിഹിൻ അവളെ നോക്കി.
"Doctor."
ആരോഹി തലകുലുക്കി.
"Officer."
ഇരുവരുടെയും ഇടയിൽ ഔപചാരികമായൊരു നിശ്ശബ്ദത.
കഴിഞ്ഞ കേസുകളിലെ പോലെ തന്നെ...
ഈ കേസിന്റെയും സത്യം കണ്ടെത്തേണ്ടത് അവളുടെ ഉത്തരവാദിത്തമായിരുന്നു. ആരോഹി ഗ്ലൗസ് ധരിച്ച് പരിശോധന ആരംഭിച്ചു.
ആദ്യം ശരീരത്തിലെ പുറംമുറിവുകൾ.
പിന്നെ കൈകൾ.
പിന്നെ കഴുത്ത്.
അവളുടെ കണ്ണുകൾ ഒരു ചെറിയ അടയാളത്തിൽ നിർത്തി.
"Interesting..."
വിഹിൻ അടുത്തേക്ക് വന്നു.
"എന്താണ്?"
ആരോഹി മുറിവ് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.
"ഇത് സാധാരണ ആക്രമണം പോലെ തോന്നുന്നില്ല. ഇയാളെ നിയന്ത്രിക്കാൻ ആദ്യം ശ്രമിച്ചിട്ടുണ്ട്."
വിഹിൻ ശ്രദ്ധയോടെ കേട്ടു.
"Meaning?"
"കൊലയാളിക്ക് ഇയാളെ കൊല്ലാൻ മാത്രം ആയിരുന്നില്ല ലക്ഷ്യം. അവനിൽ നിന്ന് എന്തോ ഉറപ്പാക്കാനോ... അല്ലെങ്കിൽ അവനെ ഭയപ്പെടുത്താനോ ശ്രമിച്ചിരിക്കാം."
വിഹിൻ ചിന്തിച്ചു.
"അതായത്... കൊലപാതകത്തിന് മുൻപ് സമയം എടുത്തിട്ടുണ്ട്."
"Exactly."
ആരോഹി എഴുന്നേറ്റു. അവൾ ചുറ്റുമുള്ള സ്ഥലം പരിശോധിച്ചു.
"ഒരു കാര്യം ശ്രദ്ധിച്ചോ?"
വിഹിൻ അവളെ നോക്കി.
"എന്ത്?"
"ഇവിടെ struggle നടന്നതിന്റെ അടയാളങ്ങൾ വളരെ കുറവാണ് പക്ഷേ... ഇയാൾ സ്വമേധയാ ഇവിടെ വന്നതല്ല."
വിഹിന്റെ കണ്ണുകൾ സ്ഥലത്ത് വീണ്ടും സഞ്ചരിച്ചു. കൊലയാളി എല്ലാം കണക്കുകൂട്ടിയാണ് ചെയ്തിരിക്കുന്നത്. ആരോഹി തെളിവുകൾ ശേഖരിക്കാൻ ടീമിന് നിർദേശം നൽകി.
"Fingerprints, DNA samples, എല്ലാം വീണ്ടും check ചെയ്യണം. കഴിഞ്ഞ കേസുകളിൽ കിട്ടാത്തത് ഇത്തവണ കിട്ടിയേക്കാം."
വിഹിൻ ചെറുതായി പുഞ്ചിരിച്ചു.
"നിങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടല്ലേ?"
ആരോഹി അവനെ നോക്കി.
"ഒരു ഫോറെൻസിക് ഡോക്ടർ ഒരിക്കലും 'evidence ഇല്ല' എന്ന് നേരത്തെ തീരുമാനിക്കില്ല. എവിടെയെങ്കിലും... ഒരു ചെറിയ തെറ്റ് ഉണ്ടാകും."
അവൾ ക്രൈം സീനിലേക്ക് നോക്കി.
"കൊലയാളി എത്ര perfect ആണെന്ന് കരുതിയാലും."
വിഹിൻ ആ വാക്കുകൾ കേട്ട് നിശ്ശബ്ദനായി.
കാരണം...
അവനും അതേ ഒരേയൊരു വിശ്വാസത്തിലായിരുന്നു. ഒരു ദിവസം... ഈ കൊലയാളി ഒരു തെറ്റ് ചെയ്യും.
________________
സംഭവസ്ഥലത്തിന് പുറത്ത്...
മാധ്യമങ്ങളുടെ തിരക്ക് കൂടുതൽ വർധിച്ചു.
ക്യാമറകൾ.
മൈക്കുകൾ.
ചോദ്യങ്ങൾ.
എല്ലാവർക്കും അറിയേണ്ടത് ഒരേ കാര്യം.
"വീണ്ടും കൊലപാതകമോ?"
ആ തിരക്കിനിടയിൽ ക്യാമറക്ക് മുന്നിൽ നിന്നിരുന്നത് സാൻവി കിഷോർ ആയിരുന്നു.
കയ്യിൽ മൈക്ക്.
മുഖത്ത് ഗൗരവം.
ക്യാമറ ഓൺ ആയി.
"നമസ്കാരം. നഗരത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്."
"ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം നഗരത്തിലെ പ്രമുഖ ബിസിനസുകാരനായ അരുൺ മേനോന്റേതാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ദുരൂഹ കൊലപാതകങ്ങളുടെ തുടർച്ചയാണോ ഇതെന്നും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്."
ക്യാമറാമാൻ സാൻവിക്ക് ഒരു സിഗ്നൽ നൽകി.
അവൾ തുടർന്നു.
"ഈ കേസുകളിലെ ഒരു പ്രധാന പ്രത്യേകത... കൊലയാളി ഓരോ സംഭവസ്ഥലത്തും എന്തെങ്കിലും ഒരു സന്ദേശം ഉപേക്ഷിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഇത് വ്യക്തിപരമായ പ്രതികാരമാണോ... അല്ലെങ്കിൽ മറ്റെന്തെങ്കിലും വലിയ ലക്ഷ്യമുണ്ടോ എന്ന സംശയവും ഉയരുകയാണ്."
ലൈവ് അവസാനിപ്പിച്ച ശേഷം... സാൻവി ക്യാമറയിൽ നിന്ന് മാറി. അപ്പോഴാണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്.
New Mail Received.
അവൾ ഫോണിലേക്ക് നോക്കി.
വീണ്ടും അതേ പോലെ.
Unknown Sender.
സാൻവിയുടെ മുഖത്ത് ചെറിയൊരു മാറ്റം വന്നു. കഴിഞ്ഞ ദിവസങ്ങളിൽ വന്ന anonymous മെയിൽസ് അവൾ മറന്നിരുന്നില്ല.
അവൾ പതുക്കെ mail തുറന്നു. അകത്ത് ഒരു ചെറിയ attachment മാത്രം.
ഒരു ഫോട്ടോ.
അവൾ ഫോട്ടോ തുറന്നപ്പോൾ...
ഒരു പഴയ രേഖയുടെ ചിത്രം. സാൻവിയുടെ കണ്ണുകൾ ചുരുങ്ങി.
"ഇത് എന്താണ്...?"
അവൾ ചുറ്റും നോക്കി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഫോട്ടോ save ചെയ്തു. അപ്പോഴാണ് ഒരു റിപ്പോർട്ടർ അടുത്തേക്ക് വന്നത്.
"സാൻവി... ഇതും ആ Justice Killer case ന്റെ ഭാഗമാണോ?"
സാൻവി ഫോൺ lock ചെയ്തു.
പുഞ്ചിരിക്കാൻ ശ്രമിച്ചു.
"ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല."
പക്ഷേ...
അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രം. ആരോ ഒരാൾ മനപ്പൂർവം ഈ വിവരങ്ങൾ അവളിലേക്ക് എത്തിക്കുകയാണ്.
അതേസമയം...
സംഭവസ്ഥലത്ത് നിന്ന് അകലെയായി നിൽക്കുന്ന ഒരാൾ മാധ്യമങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പ്രത്യേകിച്ച്...
സാൻവിയെ.
അവൻ പതുക്കെ തിരിഞ്ഞ് നടന്നു.
കാരണം...
ഈ കഥയിൽ മാധ്യമങ്ങൾ പോലും ഒരു കളിയുടെ ഭാഗമായിരുന്നു.
________________
സംഭവസ്ഥലത്ത് അന്വേഷണം നടക്കുന്നതിനിടയിൽ...
പോലീസ് വാഹനങ്ങൾക്കിടയിലൂടെ ഒരു കറുത്ത കാർ പതുക്കെ എത്തി നിന്നു. മാധ്യമങ്ങളുടെ ശ്രദ്ധ ഉടൻ ആ ഭാഗത്തേക്ക് തിരിഞ്ഞു.
കാറിന്റെ ഡോർ തുറന്നു.
അതിൽ നിന്ന് ഇറങ്ങിയ സ്ത്രീയെ കണ്ടതോടെ ചുറ്റുമുള്ള ചർച്ചകൾ തുടങ്ങി.
ആകാംഷ വാഹിതാക്ഷൻ.
നഗരത്തിലെ ഏറ്റവും പ്രശസ്തയായ ക്രിമിനൽ ലോയർ. കോടതിയിൽ തോൽവി സമ്മതിക്കാത്തവൾ. പ്രതികൾക്ക് വേണ്ടി വാദിക്കുന്നതിനാൽ പൊതുജനങ്ങൾ അവളെ പലപ്പോഴും വിമർശിച്ചിരുന്നെങ്കിലും...
നിയമത്തിന്റെ മുന്നിൽ അവളുടെ കഴിവിനെ ആരും ചോദ്യം ചെയ്തിരുന്നില്ല.
കറുത്ത കോട്ട് ധരിച്ച്, ആത്മവിശ്വാസത്തോടെ ആകാംഷ പോലീസ് ബാരിക്കേഡിന് സമീപം എത്തി. മാധ്യമങ്ങൾ ഉടൻ അവളുടെ ചുറ്റും കൂടി.
"ആകാംഷ മാഡം... മരിച്ച അരുൺ മേനോൻ നിങ്ങളുടെ client ആയിരുന്നോ? ഇന്നത്തെ കൊലപാതകത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?"
അവൾ ഒരു നിമിഷം പോലും അസ്വസ്ഥയായില്ല.
"ഇപ്പോൾ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ഞാൻ അഭിപ്രായം പറയില്ല."
അവളുടെ ശാന്തമായ മറുപടി കേട്ട് ചിലർ നിരാശരായി. അപ്പോഴാണ് അവളുടെ കണ്ണുകൾ സംഭവസ്ഥലത്തേക്ക് പോയത്. അവിടെ നിന്നിരുന്ന വിഹിനുമായി അവളുടെ കണ്ണുകൾ കൂട്ടിമുട്ടി.
ഒരു നിമിഷം...
ഇരുവരും പരസ്പരം നോക്കി നിന്നു. വിഹിന്റെ മുഖത്ത് അതിശയം ഇല്ലായിരുന്നു.
പക്ഷേ...
അവന്റെ കണ്ണുകളിൽ ഒരു ചോദ്യം ഉണ്ടായിരുന്നു.
"നിങ്ങൾ ഇവിടെ എന്തിന് വന്നു ?"
ആകാംഷ അവന്റെ അടുത്തേക്ക് നടന്നു.
"ഈ കേസുമായി ബന്ധപ്പെട്ട് ചില നിയമപരമായ കാര്യങ്ങൾ അറിയാനാണ് വന്നത്."
വിഹിൻ ചെറുതായി ചിരിച്ചു.
"എപ്പോഴും കുറ്റവാളികളുടെ ഭാഗത്താണ് നിങ്ങളുടെ വഴി എത്തുന്നത് അല്ലേ?"
അവന്റെ ശബ്ദത്തിൽ ചെറിയൊരു പരിഹാസം ഉണ്ടായിരുന്നു.
ആകാംഷയുടെ മുഖത്ത് മാറ്റമൊന്നും വന്നില്ല.
"ഒരു അഭിഭാഷകന്റെ ജോലി ആരാണ് ശരി, ആരാണ് തെറ്റ് എന്ന് തീരുമാനിക്കലല്ല. നിയമപരമായ അവകാശം സംരക്ഷിക്കുകയാണ്."
വിഹിൻ അവളെ നോക്കി.
"ചിലപ്പോൾ ആ അവകാശം ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടും."
ആകാംഷ ശാന്തമായി മറുപടി നൽകി.
"അത് അഭിഭാഷകന്റെ തെറ്റല്ല, ഓഫീസർ. തെളിവുകളുടെ കുറവാണ്."
ഇരുവരുടെയും ഇടയിൽ കുറച്ച് നിമിഷം നിശ്ശബ്ദത നിറഞ്ഞു.
അവരുടെ ആദ്യ കൂടിക്കാഴ്ച... പക്ഷേ അത് ഒരു സാധാരണ പരിചയം ആയിരുന്നില്ല.
ഒരു വശത്ത് നിയമത്തെ സംരക്ഷിക്കുന്ന പോലീസ് ഓഫീസർ. മറുവശത്ത് നിയമത്തിന്റെ വഴികളറിയുന്ന അഭിഭാഷക.
ഇരുവരും അറിയാതെ... ഒരേ രഹസ്യത്തിലേക്കുള്ള വഴിയിലാണ് അവർ നടക്കുന്നത്.
___________
സംഭവസ്ഥലത്ത്...
ആകാംഷയും വിഹിനും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലിന് ശേഷം കുറച്ച് നിമിഷങ്ങൾ നിശ്ശബ്ദത നിറഞ്ഞു.
ഇരുവരും പരസ്പരം വിലയിരുത്തുകയായിരുന്നു.
ഒരാൾക്ക് മുന്നിൽ നിൽക്കുന്നത് വെറും ഒരു ക്രിമിനൽ ലോയർ അല്ലെന്ന് വിഹിന് മനസ്സിലായി.
അവളുടെ ആത്മവിശ്വാസം...
സംസാരിക്കുന്ന രീതി...
ഒന്നും അവളെ സാധാരണ അഭിഭാഷകയായി തോന്നിച്ചില്ല.
അതേസമയം...
വിഹിനെയും ആകാംഷ ശ്രദ്ധിച്ചു. നിയമം മാത്രം നോക്കുന്ന ഒരാൾ അല്ല അവൻ. ഓരോ തെളിവിനും പിന്നിലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാൾ. അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
"ഓഫീസർ വിഹിൻ ?"
ഇരുവരും തിരിഞ്ഞുനോക്കി. അത് സാൻവി കിഷോർ ആയിരുന്നു. കയ്യിൽ ക്യാമറ ടീമും ഉണ്ടായിരുന്നു.
"ഞാൻ News Vision 24-ൽ നിന്നാണ്. ഈ കേസിനെക്കുറിച്ച് കുറച്ച് വിവരങ്ങൾ അറിയാൻ..."
വിഹിൻ ഉടൻ പറഞ്ഞു.
"ഇൻവെസ്റ്റികഷൻ നടക്കുന്ന ഘട്ടമാണ്. ഔദ്യോഗിക വിവരങ്ങൾ മാത്രമേ പുറത്തുവിടാൻ കഴിയൂ."
സാൻവി ചെറുതായി പുഞ്ചിരിച്ചു.
"എനിക്ക് അറിയാം, Officer. പക്ഷേ ജനങ്ങൾക്ക് അറിയേണ്ട ചില കാര്യങ്ങളുണ്ട്."
അവളുടെ സംസാരത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നു.
അവൾ ഒരു സാധാരണ റിപ്പോർട്ടർ അല്ലെന്ന് അവിടെ നിന്നവർക്ക് മനസ്സിലായി.
അപ്പോഴാണ് മറ്റൊരു കാർ എത്തിയത്.
അതിൽ നിന്ന് ഇറങ്ങിയത് ഡോ. ആരോഹി നായർ ആയിരുന്നു.
ഫോറൻസിക് റിപ്പോർട്ടുമായി അവൾ നേരെ അവരുടെ അടുത്തേക്ക് വന്നു.
"ഓഫീസർ. പ്രാഥമിക പരിശോധന പൂർത്തിയായി."
വിഹിൻ അവളുടെ അടുത്തേക്ക് തിരിഞ്ഞു.
"എന്താണ് കണ്ടെത്തിയത്?"
ആരോഹി എല്ലാവരെയും നോക്കി.
അവിടെ ആദ്യമായി...
നാല് വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള നാല് പേർ ഒരേ സ്ഥലത്ത് നിന്നു.
പോലീസ് ഓഫീസർ.
ഫോറൻസിക് ഡോക്ടർ.
മാധ്യമപ്രവർത്തക.
ക്രിമിനൽ ലോയർ.
ആരോഹി ശാന്തമായി പറഞ്ഞു.
"ഇത് സാധാരണ കൊലപാതകം അല്ല."
സാൻവി ഉടൻ ചോദിച്ചു.
"അതായത്... കഴിഞ്ഞ കേസുകളുമായി ബന്ധമുണ്ടോ?"
ആരോഹി ഒരു നിമിഷം മിണ്ടാതിരുന്നു.
"ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ല പക്ഷേ... കൊലയാളിയുടെ രീതിയിൽ സാമ്യം ഉണ്ട്."
ആകാംഷ ആ വാക്കുകൾ ശ്രദ്ധിച്ചു.
"രീതി?"
വിഹിൻ അവളെ നോക്കി.
"അതെ. ഒരേ തരത്തിലുള്ള planning. ഒരേ തരത്തിലുള്ള confidence."
അവിടെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു. സാൻവി തന്റെ കുറിപ്പുകൾ എഴുതി. അവളുടെ മനസ്സിൽ പല ചോദ്യങ്ങൾ. ആരോഹി തെളിവുകളെക്കുറിച്ച് ചിന്തിച്ചു.
വിഹിൻ കൊലയാളിയെക്കുറിച്ച് ചിന്തിച്ചു.
ആകാംഷ.......
അവൾക്ക് മുന്നിൽ വന്ന ഈ കേസിന്റെ പുതിയ വഴിയെക്കുറിച്ച് ചിന്തിച്ചു.
അവർക്ക് അറിയില്ലായിരുന്നു...
ഈ കൂടിക്കാഴ്ച ഒരു സാധാരണ ക്രൈം സീൻ മീറ്റിങ്ങ് അല്ലെന്ന്. ഇനി മുതൽ അവരുടെ ജീവിതങ്ങൾ തമ്മിൽ ബന്ധപ്പെടാൻ പോകുകയാണെന്ന്.
നാല് പേരും നാല് വഴികളിലൂടെ വന്നവർ.
പക്ഷേ...
അവരുടെ ലക്ഷ്യം ഒരേ ഒന്നായിരുന്നു.
സത്യം.
_______________
സംഭവസ്ഥലത്ത്...
ആരോഹി പറഞ്ഞ വാക്കുകൾക്ക് ശേഷം കുറച്ച് നിമിഷങ്ങൾ എല്ലാവരും നിശ്ശബ്ദരായി നിന്നു.
"കൊലയാളിയുടെ രീതിയിൽ സാമ്യം ഉണ്ട്."
ആ വാക്കുകൾ വിഹിന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങി.
അവൻ ആകാംഷയിലേക്ക് തിരിഞ്ഞു.
"ഒരു കാര്യം ചോദിക്കട്ടെ?"
ആകാംഷ അവനെ നോക്കി.
"ചോദിക്കൂ."
വിഹിന്റെ ശബ്ദത്തിൽ നിയന്ത്രിച്ച ദേഷ്യം ഉണ്ടായിരുന്നു.
"ഇന്ന് മരിച്ച അരുൺ മേനോൻ... അയാൾക്കെതിരെ കേസുകൾ ഉണ്ടായിരുന്നില്ലേ?"
ആകാംഷ ഒരു നിമിഷം മിണ്ടാതിരുന്നു.
"ഉണ്ടായിരുന്നു. പക്ഷേ ഒരു കേസ് ഉണ്ടെന്നത് കൊണ്ട് മാത്രം ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ല."
വിഹിൻ ഉടൻ മറുപടി നൽകി.
"പക്ഷേ ചിലർ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പുറത്തു നടക്കുന്നു."
ആകാംഷയുടെ മുഖത്ത് ചെറിയൊരു മാറ്റം വന്നു. പക്ഷേ അവൾ ശാന്തത കൈവിട്ടില്ല.
"ഓഫീസർ... നിങ്ങൾ ഒരു പോലീസ് ഓഫീസറാണ്. അതുകൊണ്ട് തെളിവുകൾ സംസാരിക്കണം എന്ന് നിങ്ങളാണ് ആദ്യം വിശ്വസിക്കേണ്ടത്. വികാരങ്ങൾ അല്ല."
വിഹിൻ അവളെ നോക്കി.
"വികാരമോ? ഒരു കുറ്റവാളി വീണ്ടും ഒരു കുറ്റം ചെയ്യുമ്പോൾ... അവനെ പുറത്തേക്ക് കൊണ്ടുവരുന്നവരോട് ചോദ്യം ചോദിക്കാതിരിക്കാനാവില്ല."
സാൻവി ഇരുവരുടെയും സംഭാഷണം ശ്രദ്ധിച്ചു നിന്നു. ഇത് ഒരു സാധാരണ വാദമല്ലെന്ന് അവൾക്ക് മനസ്സിലായി. അവരുടെ ചിന്തകൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു.
ആകാംഷ പതുക്കെ പറഞ്ഞു.
"ഒരു അഭിഭാഷകൻ ഒരു പ്രതിക്ക് വേണ്ടി വാദിക്കുന്നത്... അയാൾ ചെയ്ത കാര്യങ്ങളെ അംഗീകരിക്കുന്നതല്ല. അത് നിയമത്തിന്റെ ഭാഗമാണ്."
വിഹിൻ ചെറുതായി ചിരിച്ചു.
"നിയമം... എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കുന്നുണ്ടോ?"
ആ ചോദ്യം കേട്ടപ്പോൾ ആകാംഷയുടെ കണ്ണുകളിൽ ഒരു നിമിഷം ഗൗരവം തെളിഞ്ഞു. പക്ഷേ ഉടൻ തന്നെ അവൾ സ്വയം നിയന്ത്രിച്ചു.
"അതിനുള്ള മറുപടി കണ്ടെത്താനാണ് നമ്മൾ ഇവിടെ നിൽക്കുന്നത്. നിയമത്തെ തകർക്കാൻ അല്ല."
അവരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന ആരോഹി ഇടയിൽ പറഞ്ഞു.
"ഇപ്പോൾ നമ്മൾ തമ്മിൽ തർക്കിച്ചിട്ട് കാര്യമില്ല. ആൾ മരിച്ചിരിക്കുന്നു. കൊലയാളി പുറത്താണ്. അവനെ കണ്ടെത്തുക എന്നതാണ് പ്രധാന്യം."
വിഹിൻ ഒന്നും പറഞ്ഞില്ല. അവൻ ആകാംഷയെ നോക്കി. അവളുടെ വാക്കുകൾ അവന് ഇഷ്ടപ്പെട്ടില്ല.
പക്ഷേ...
അവൾ പറഞ്ഞതിൽ തെറ്റുണ്ടെന്നും പറയാൻ കഴിഞ്ഞില്ല.
സാൻവി ആ നിമിഷം ശ്രദ്ധിച്ചു.
രണ്ട് ശക്തമായ വ്യക്തിത്വങ്ങൾ.
രണ്ട് വ്യത്യസ്ത വിശ്വാസങ്ങൾ.
ഒരേ കേസിന്റെ രണ്ട് വശങ്ങളിൽ നിൽക്കുന്നവർ.
അവൾ മനസ്സിൽ കുറിച്ചു.
"ഈ കേസിൽ കൊലയാളിയെക്കാൾ മുമ്പ്... ഈ നാല് പേരുടെ വഴികളാണ് കൂട്ടിയിടിക്കാൻ പോകുന്നത്."
അതേസമയം...
സംഭവസ്ഥലത്ത് നിന്ന് അകലെയായി...
ഒരു കറുത്ത കാറിനുള്ളിൽ ഇരുന്ന ഒരാൾ ഈ മുഴുവൻ കാഴ്ചയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അവന്റെ കണ്ണുകൾ നാല് പേരിലേക്കും മാറിമാറി പോയി.
പിന്നെ ഒരു ചെറിയ പുഞ്ചിരി.
കാരണം...
അവൻ കാത്തിരുന്നത് ഈ നിമിഷത്തിനായിരുന്നു.
_____________
സംഭവസ്ഥലത്ത് നിന്ന് എല്ലാവരും മാറാൻ തുടങ്ങുന്ന സമയമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ അവസാന തെളിവുകളും ശേഖരിക്കുകയായിരുന്നു. വിഹിൻ വീണ്ടും ഒരിക്കൽ കൂടി ക്രൈം സീൻ ചുറ്റും നോക്കി.
എന്തോ...
എവിടെയോ ഒരു ചെറിയ കുറവ്.
ഒരു ചെറിയ തെറ്റ്.
കൊലയാളി എത്ര കൃത്യമായി എല്ലാം ചെയ്താലും മനുഷ്യനാണ്. ഒരു അടയാളം എവിടെയെങ്കിലും ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു.
"Sir..."
ഒരു കോൺസ്റ്റബിൾ വിളിച്ചു. വിഹിൻ തിരിഞ്ഞു.
"എന്താണ്?"
"ഇവിടെ നിന്ന് കിട്ടിയതാണ്."
അയാൾ ഒരു ചെറിയ എവിഡൻസ് കവർ കൈമാറി. അകത്ത് ഒരു ചെറിയ കഷണം പേപ്പർ. വിഹിൻ അത് ശ്രദ്ധയോടെ നോക്കി.
"ഇത് എവിടെ നിന്നാണ് കിട്ടിയത്?"
"മൃതശരീരത്തിൽ നിന്ന് കുറച്ച് അകലെയായി."
വിഹിൻ പേപ്പർ തുറക്കാതെ തന്നെ ആരോഹിയെ നോക്കി.
"ഡോക്ടർ ?"
ആരോഹി അടുത്തേക്ക് വന്നു.
"ഇത് ആദ്യം പരിശോധിക്കാം."
അവൾ എവിഡൻസ് എടുത്തു.
"ഇതിൽ ഫിംഗർപ്രിന്റ് ഉണ്ടോ എന്ന് നോക്കാം."
വിഹിൻ തലകുലുക്കി.
അപ്പോഴാണ് ആകാംഷ ആ ഭാഗത്തേക്ക് നോക്കിയത്. അവളുടെ മുഖത്ത് ഒരു നിമിഷം ചെറിയൊരു ആശങ്ക തെളിഞ്ഞു. പക്ഷേ അത് ആരും ശ്രദ്ധിച്ചില്ല.
സാൻവി മാത്രം ശ്രദ്ധിച്ചു.
"എന്തെങ്കിലും പ്രശ്നമുണ്ടോ?"
സാൻവി ചോദിച്ചു.
ആകാംഷ ഉടൻ തന്നെ സാധാരണ പോലെ മറുപടി നൽകി.
"ഇല്ല. ഒരു കാര്യം ചിന്തിച്ചതാണ്."
"എന്ത്?"
"ഇത്രയും planning ചെയ്യുന്ന ഒരാൾ... ഇത്ര എളുപ്പത്തിൽ ഒരു തെളിവ് വിട്ടുപോകുമോ എന്ന്."
ആ ചോദ്യം കേട്ട് വിഹിൻ അവളെ നോക്കി. അവളുടെ വാക്കുകളിൽ ഒരു point ഉണ്ടായിരുന്നു.
"അത് തന്നെയാണ് കണ്ടെത്തേണ്ടത്."
അവൻ പറഞ്ഞു.
"അത് യഥാർത്ഥ തെറ്റാണോ... അല്ലെങ്കിൽ മനപ്പൂർവം വിട്ടതാണോ എന്ന്."
ആരോഹി എവിഡൻസ് ബാഗ് എടുത്ത് പോകുമ്പോൾ പറഞ്ഞു.
"റിപ്പോർട്ട് കിട്ടിയാൽ അറിയിക്കാം."
അവൾ പോയതിനു ശേഷം...
നാല് പേരും വീണ്ടും കുറച്ച് നിമിഷം ഒരേ സ്ഥലത്ത് നിന്നു.
ഒരാൾക്കും അറിയില്ലായിരുന്നു... അവരിൽ ഓരോരുത്തരും ഈ കേസിലേക്ക് വ്യത്യസ്ത കാരണങ്ങളാൽ വലിച്ചിഴക്കപ്പെടുകയാണെന്ന്.
വിഹിൻ — സത്യം കണ്ടെത്താൻ.
ആരോഹി — തെളിവുകൾ കണ്ടെത്താൻ.
സാൻവി — സത്യം ലോകത്തിന് മുന്നിലെത്തിക്കാൻ.
ആകാംഷ — നിയമത്തിന്റെ വശം സംരക്ഷിക്കാൻ.
പക്ഷേ...
അവർക്കറിയാത്ത മറ്റൊരു സത്യം ഉണ്ടായിരുന്നു.
ഈ കേസിന്റെ പിന്നിൽ അവരുടെ ജീവിതവുമായി ബന്ധമുള്ള ഒരു പഴയ രഹസ്യം ഒളിച്ചിരിക്കുന്നുണ്ടെന്ന്.
അതേസമയം...
സാൻവിയുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു.
അവൾ നോക്കി.
Unknown Mail.
Subject:
"Four people. One truth."
സാൻവിയുടെ മുഖം മാറി.
അവൾ പതുക്കെ സ്ക്രീൻ തുറന്നു.
അകത്ത് ഒരു വരി മാത്രം.
"നിങ്ങൾ എല്ലാവരും ഒരേ വഴിയിലാണ് നടക്കുന്നത്."
സാൻവി ഞെട്ടി ചുറ്റും നോക്കി.
പക്ഷേ...
അയച്ചത് ആരാണെന്ന് അവൾക്ക് കണ്ടെത്താനായില്ല.
അവിടെ നിന്ന് അകലെ...
ആരോ ഒരാൾ അവരെ നോക്കി നിൽക്കുകയായിരുന്നു.
അവരുടെ കൂടിക്കാഴ്ച...
അവൻ പ്രതീക്ഷിച്ചതുപോലെ തന്നെ നടന്നിരുന്നു.
______________
സൂര്യൻ അസ്തമിക്കുമ്പോൾ...
സംഭവസ്ഥലം പതുക്കെ ശൂന്യമാകുകയായിരുന്നു.
പോലീസ് വാഹനങ്ങൾ ഒന്നൊന്നായി മടങ്ങി.
മാധ്യമങ്ങളുടെ തിരക്കും കുറഞ്ഞു.
പക്ഷേ...
ആ ദിവസം അവിടെ നടന്നത് ഒരു സാധാരണ അന്വേഷണത്തിന്റെ തുടക്കം മാത്രമായിരുന്നില്ല.
അത് നാല് ജീവിതങ്ങളെ ഒരേ വഴിയിലേക്ക് കൊണ്ടുവന്ന നിമിഷമായിരുന്നു.
───
ക്രൈം ബ്രാഞ്ച് ഓഫീസിൽ...
വിഹിൻ തന്റെ മേശക്ക് മുന്നിൽ ഇരിക്കുകയായിരുന്നു.
മുന്നിൽ പുതിയ കേസ് ഫയൽ.
അരുൺ മേനോന്റെ ഫോട്ടോ.
അതിനൊപ്പം പഴയ കൊലപാതകങ്ങളുടെ രേഖകളും. അവൻ ഓരോ പേജും ശ്രദ്ധയോടെ നോക്കി.
"മൂന്ന് കൊലപാതകങ്ങൾ... മൂന്ന് വ്യത്യസ്ത സ്ഥലങ്ങൾ... പക്ഷേ ഒരേ രീതിയിലുള്ള planning."
അവൻ പതുക്കെ പറഞ്ഞു.
"ഇത് ഒരാളുടെ പ്രതികാരമല്ല... ഇത് ഒരു വലിയ ലക്ഷ്യത്തിന്റെ തുടക്കമാണ്."
───
അതേസമയം...
ഫോറൻസിക് ലാബിൽ.
ആരോഹി കിട്ടിയ തെളിവുകൾ പരിശോധിക്കുകയായിരുന്നു.
ചെറിയ പേപ്പർ.
ചില സാമ്പിളുകൾ.
ഓരോന്നും അവൾ സൂക്ഷ്മമായി പരിശോധിച്ചു.
"നീ എന്താണ് ഒളിപ്പിക്കുന്നത്?"
അവൾ സ്വയം ചോദിച്ചു.
"കൊലയാളി... നിനക്ക് ഒരു pattern ഉണ്ട്."
───
മറ്റൊരു ഭാഗത്ത്...
സാൻവി തന്റെ ഓഫീസിൽ ഇരുന്ന് ലഭിച്ച anonymous mail വീണ്ടും തുറന്നു.
"Four people. One truth."
ആ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങി.
ആരോ ഒരാൾ...
തങ്ങളുടെ ഓരോ നീക്കവും അറിയുന്നുണ്ട്.
പക്ഷേ എന്തിനാണ് അവളെ തിരഞ്ഞെടുക്കുന്നത്?
അവൾക്ക് ആ ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു.
───
അതേസമയം...
ആകാംഷ തന്റെ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പുറത്ത് നോക്കിക്കൊണ്ട് അവൾ ആ ദിവസത്തെ സംഭവങ്ങൾ ഓർത്തു.
വിഹിന്റെ വാക്കുകൾ.
അവന്റെ കണ്ണുകളിലെ ദേഷ്യം.
അവൻ തന്നെ കുറ്റപ്പെടുത്തുന്നില്ലായിരുന്നു.
പക്ഷേ...
അവൻ നിയമത്തെക്കുറിച്ച് നഷ്ടപ്പെട്ട വിശ്വാസം പോലെ തോന്നി.
അവൾ പതുക്കെ പറഞ്ഞു.
"എല്ലാ സത്യത്തിനും രണ്ട് വശങ്ങളുണ്ട്, Officer."
───
നഗരത്തിന്റെ മറ്റൊരു ഭാഗത്ത്...
ഇരുണ്ട മുറിയിൽ ഒരാൾ ലാപ്ടോപ്പിന് മുന്നിൽ ഇരിക്കുകയായിരുന്നു.
സ്ക്രീനിൽ നാല് ചിത്രങ്ങൾ.
വിഹിൻ റീചാർഡ്
ആരോഹി നായർ
സാൻവി കിഷോർ
ആകാംഷ വാഹിതാക്ഷൻ
അവൻ ഓരോ ചിത്രവും നോക്കി.
പിന്നെ ഒരു ഫയൽ തുറന്നു.
"Phase One Completed."
അവൻ ചെറിയൊരു പുഞ്ചിരി ചിരിച്ചു.
"ഇനി... യഥാർത്ഥ കളി തുടങ്ങും."
───
അന്ന് രാത്രി...
നാല് പേരും നാല് സ്ഥലങ്ങളിൽ.
നാല് വ്യത്യസ്ത ചിന്തകളുമായി.
പക്ഷേ അവർ അറിയാതെ...
അവരുടെ വഴികൾ ഇനി വേർപിരിയില്ലായിരുന്നു.
കാരണം...
ഒരു രഹസ്യം അവരെ ഒരുമിച്ച് ബന്ധിപ്പിക്കാൻ പോകുകയായിരുന്നു.
ഒരു കൊലപാതകം...
നാല് വഴികൾ...
ഒരു സത്യം.
തുടരും........
#നോവൽ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #💌 പ്രണയം
• 6 shares