#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 പാർട്ട് 102 ജിഫ്ന നിസാർ 💥 ഞങ്ങൾ പരമാവധി ശ്രമിച്ചു.. പക്ഷേ ഭവ്യയുടെ ഉള്ളിലെ ജീവനെ സംരക്ഷിച്ചു നിർത്താൻ ഞങ്ങളെ കൊണ്ടായില്ല.. " ഡോക്ടർ കുറച്ചു കൂടി വ്യക്തമായി പറയുമ്പോൾ വിഷ്ണു അയാളെ തുറിച്ചു നോക്കുന്നുണ്ട്.. ഒറ്റ നിമിഷം കൊണ്ട് ഉണ്ടായ സന്തോഷം എങ്ങോട്ട് പോയെന്ന് കൂടി അവനറിയില്ല.. പുതു ജീവൻ കിട്ടിയത് പോലെ ഒരു തിളക്കമുണ്ടപ്പോൾ മുതൽ ഗായത്രിയിലും.. ആ നിൽപ്പിൽ അവളൊരായിരം നന്ദി പറയുന്നുണ്ട് ദൈവങ്ങൾക്ക്. ഒറ്റ നിമിഷം കൊണ്ട് ചിന്തകൾ എവിടെക്കെല്ലാം കൊണ്ട് പോയിരുന്നു.. തന്നെ. പിന്നെ ആദ്യം തോന്നിയതിനെക്കാൾ ഒരാശ്വാസം തോന്നിയത് തനിക്കിനി എന്ത് സംഭവിച്ചാലും കല്ലു മോൾക്കിനി തന്റെ അച്ഛൻ കൂടെ കാണുമെന്നാണ്. ആ ആശ്വാസം.. അത് ചില്ലറയോന്നുമല്ല.. "അവൾക്ക്.. അവൾക്കിപ്പോ എങ്ങനുണ്ട്.." ഉള്ളിലെ കടുത്ത നിരാശയും ദേഷ്യവുമൊക്കെ അടക്കി പിടിച്ചു കൊണ്ട് ഇനിയും മറിച്ചൊരു പ്രതീക്ഷക്ക് വകയുണ്ടോ എന്നറിയാൻ വേണ്ടിയുള്ള വിഷ്ണുവിന്റെ ആ ചോദ്യം.. "ഭവ്യ ഒക്കെയാണ്. പെർഫെക്ട്ലി ഒക്കെ ആവും ഇനി. ഉള്ളിൽ ഉണ്ടായിരുന്നു ജീവനെ ഓർത്തിട്ട് .. അതിന്റെ ജീവൻ കൂടി പിടിച്ചു നിർത്തേണ്ടത് ആവശ്യമായത് കൊണ്ട്.. ചില മരുന്നുകൾ ഭവ്യയിൽ ഉപയോഗിക്കുന്നതിൽ ചെറിയൊരു പ്രശ്നം ഉണ്ടായിരുന്നു. അത് കൊണ്ടായിരുന്നു ഇതിത്ര രൂക്ഷമായതും. ഇനിയിപ്പോ അത് വേണ്ട. അത് കൊണ്ട് തന്നെ... ഭവ്യ ഇനി മണിക്കൂറുകൾ കൊണ്ട് തന്നെ സുഖം പ്രാപിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.." വിഷ്ണുവിന്റെ ഉള്ളിലെ പ്രതീക്ഷയുടെ ഒരിത്തിരി വെട്ടമുള്ളതിനെ കൂടി അപ്പാടെ അണച്ചു കൊണ്ടുള്ള ഡോക്ടറുടെ ആ വാക്കുകൾ. ഗായത്രിക്കപ്പോൾ സന്തോഷം കൊണ്ടാണ് കണ്ണ് നിറഞ്ഞത്. സ്വന്തം സഹോദരിയെ കുറിച്ചുള്ളു വിഷ്ണുവിന്റെ അന്വേഷണം. അതിന് പോസിറ്റീവ് സെൻസിൽ ഡോക്ടർ പറഞ്ഞ ഉത്തരം. പക്ഷേ എന്നിട്ടും അൽപ്പം പോലും തെളിവില്ലാത്ത അവന്റെ മുഖവും വല്ലാത്തൊരു നോട്ടവും ചിന്തയും. അവനെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന രാജശേഖരന്റെ കണ്ണുകൾ അത്രയ്ക്ക് ഒപ്പിയെടുക്കുമ്പോൾ ആ മനസ്സിൽ സംശയങ്ങൾ പെരുകുന്നുണ്ട്. എന്തെന്നാൽ.. വിഷ്ണു എന്താണെന്നും ഏതാണെന്നും അയാൾക്കറിയാമെന്നത് തന്നെ. "സത്യത്തിൽ ആ കുട്ടിക്ക് എന്ത് പറ്റിയതാ ഡോക്ടർ.." അത് വരെയും ഭവ്യയുടെ കാര്യത്തിൽ പ്രതേകിച്ചു താല്പര്യമൊന്നും കാണിക്കാതെ നിന്നയാൾ പെട്ടന്നത് ചോദിക്കുമ്പോൾ വിഷ്ണുവിനൊപ്പം തന്നെ ഗായത്രിയും വല്ലാതെ ഞെട്ടി പോയി. അവൾക്ക് മെഡിസിൻ ഓവർ ഡോസ് ആയതാണ് എന്നൊരു അറിവ് മാത്രമാണ് അയാൾക്കുള്ളത് അത് തന്നെ ഗായത്രി വിക്കി വിറച്ചു കൊണ്ട് പറഞ്ഞത്. എന്നാലിപ്പോ ഗായത്രിയാണ് പെങ്ങളെ കൊല്ലാൻ നോക്കിയത് എന്നുള്ള വിഷ്ണുവിന്റെ വാദം. അനിയത്തി രക്ഷപ്പെട്ടു പോരാൻ തൊണ്ണൂറ് ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടും വിഷ്ണുവിന്റെ കല്ലിച്ച ഭാവം.. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അയാൾക്കങ്ങനെ ചോദിക്കാൻ തോന്നി. അതിനെ കുറിച് കൂടുതൽ അറിഞ്ഞിരിക്കാൻ തോന്നി. അത് ഭവ്യയെ ചികിത്സിക്കുന്ന ഡോക്ടർ തന്നെ പറയുമ്പോൾ കൂടുതൽ നന്നാവും എന്നും തോന്നി. "നിങ്ങളാര.." ഡോക്ടർ അയാളെ നോക്കി കൊണ്ട് മുഖം ചുളിച്ചു. "ഇതെന്റെ മകളാ.. ഇത്.ഇവളുടെ നാത്തൂൻ ആണ് ഭവ്യ.. " വിഷ്ണുവിനെ കുറിച്ചൊരു ബന്ധവും അയാൾ പറഞ്ഞില്ല. പറയാൻ താല്പര്യമില്ലായിരുന്നു എന്നതാ സത്യം. "ഞാനാണ് അബോധവസ്ഥയിൽ കഴിഞ്ഞ ആ കുട്ടിയെ ഇവിടെ എത്തിച്ചത്.. ഇവിടെത്തിയപ്പോൾ മാത്രം അറിയാൻ കഴിഞ്ഞ ചില സത്യങ്ങൾ.. ചില നിഗമനങ്ങൾ.. അത് കൊണ്ടാണിങ്ങനെ ഒരു ചോദ്യം.. ഇവിടെ എത്തിയപ്പോൾ മുതലുള്ള ഭവ്യയുടെ കണ്ടീഷൻ അടക്കം ഡോക്ടർ എനിക്ക് പറഞ്ഞു തന്നാൽ.. സൂയി സൈഡ് അറ്റംപ്റ്റ് എന്നതിൽ നിന്നും ഇതൊരു പക്ഷേ കൊലപാതകം ആയേക്കും എന്നെനിക്ക് തോന്നുന്നു.." യാതൊരു അയവുമില്ലാതെ അയാളങ്ങനെ തുറന്നു ചോദിക്കമെന്ന് വിഷ്ണു സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. അത് കൊണ്ട് തന്നെ അതിനെ തടയാൻ പാകത്തിന് ഒന്നും തന്നെ അവൻ കരുതിയിട്ടില്ല.. പകച്ചു നിൽക്കുന്നവനെ രാജശേഖരനപ്പോൾ നോക്കിയത് പോലുമില്ല. "അതെനിക്കു തോന്നിയിരുന്നു. ഭവ്യയുടെ സഹോദരനോട്‌ ഞാനത് പറഞ്ഞതുമാണ്.. അല്ലേ.." ഡോക്ടർ വിഷ്ണുവിനെ കൂടി ഉൾപെടുത്തി കൊണ്ടത് ചോദിക്കുമ്പോൾ രാജശേഖരൻ അവനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി നിൽകുമ്പോൾ അതേ യെന്ന് തലയാട്ടി കാണിക്കാനെ അവനപ്പോൾ കഴിഞ്ഞുള്ളു. "എന്നിട്ട്.. സഹോദരൻ എന്ത് പറഞ്ഞു.. " ഒരാക്കി ചിരിയോടെ രാജശേഖരൻ ചോദിച്ചു. വിഷ്ണു അയാളെ തുറിച്ചു നോക്കി. എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇതൊക്കെ വലിയൊരു ബഹളത്തിലെ അവസാനിക്കൂ എന്നൊരു ഭയത്തോടെയാണ് ഗായത്രി അവർക്കരികിൽ നിൽക്കുന്നത്. ഭവ്യ ഒക്കെയാവും എന്നറിഞ്ഞ സ്ഥിതിക്ക് അവൾക്കിവിടെ നിന്നും എത്രയും പെട്ടന്ന് പോയാൽ മതിയെന്നായി. ഉള്ളിലൂടെ ഒരു അപായ മണി കുലുക്കം കേൾക്കുന്നണ്ടപ്പോൾ മുതൽ വിഷ്ണുവിനും. മുറുകെ അടക്കി പിടിച്ച കുഞ്ഞിനെ അവൻ താഴേക്ക് നിർത്തി.. കല്ലുമോൾ ജീവൻ തിരികെ കിട്ടിയത് പോലൊരു ഓട്ടത്തിന് ഗായത്രിയെ പറ്റി പിടിച്ചു.. "പോലീസിൽ ഇൻഫോം ചെയ്താൽ ശെരികുമുള്ള കാര്യങ്ങൾ പുറത്ത് വരുമെന്ന് ഞാൻ ഉറപ്പ് നൽകിട്ടീട്ടും അവർക്കത് ഓക്കേ ആയിരുന്നില്ല.. കേസൊക്കെ വലിയ പുലിവാലാകും. അവളൊരു പെൺകുട്ടി അല്ലേ.. നാണകേട് ആവും എന്നൊക്കെ പറഞ്ഞു.. അപ്പോൾ പിന്നെ അവർക്കില്ലാത്ത ഇൻട്രസ്റ് എനിക്ക് വേണ്ടാന്ന് ഞാനും കരുതി.." ഡോക്ടർ അലസഭാവത്തിൽ പറയുമ്പോൾ അത് തന്നെ പ്രതീക്ഷിക്കുന്നത് പോലൊരു നോട്ടവും ചിരിയുമാണ് രാജശേഖരന്. "എങ്കിൽ അവർക്കില്ലാത്ത ഇൻട്രറ്റ് ഇനി എനിക്കുണ്ട്.. ഡോക്ടർ ഇത് പോലീസിൽ അറിയിക്കണം. എന്താ വേണ്ടതെന്നു എനിക്കറിയാം.. എന്ത് സഹകരണവും എന്റെ ഭാഗത്തു നിന്നും ഉണ്ടാകും.." വിഷ്ണുവിനെ ഒന്ന് നോക്കി വെല്ലുവിളി പോലാണ് അയാളത് പറഞ്ഞത്. "ഇത് ഞങ്ങളുടെ കുടുംബകാര്യം.. അതിൽ തനിക്കെന്ത് ഇൻട്രസ്റ്റ് .. അയാളുടെ ഒരു സഹകരണം.ഒരു തേങ്ങയും ഇവിടെ വേണ്ട.. വന്ന വഴിയേ തന്നെ . ഇറങ്ങി പോടോ.." ക്ഷമയുടെ അവസാനപിടിയും വിട്ട് കഴിഞ്ഞ വിഷ്ണു പുറത്തേക്ക് കൈ ചൂണ്ടി പറയുമ്പോൾ ലവലേശം ഭയമില്ലാതെ പതർച്ചയില്ലാതെ രാജ ശേഖരൻ വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി കൈ കെട്ടി നിന്നു. ഡോക്ടർ ഒന്നും മനസ്സിലാകാത്ത വിധം അവരെ മാറി മാറി നോക്കുന്നുണ്ട്. "ഇത് വരെയും എനിക്കിതിൽ യാതൊരു ഇൻട്രസ്റ്റും ഉണ്ടായിരുന്നില്ല.. പക്ഷേ.. ഇപ്പോൾ മുതൽ എനിക്കത് മാത്രമേ ഒള്ളു.. ഇത് നിങ്ങളുടെ കുടുംബം.. കാര്യം... അതൊക്കെ നീ പറയും മുന്നേ തന്നെ എനിക്കറിയാം. അതറിയാവുന്നത് കൊണ്ട് തന്നെയാണ് ഇത്രയും നേരം ഞാനും ഒന്നിനും വരാതെ.. ഇടപെടാതെ മാറി നിന്നത്.. ഇനി.... ഇതിലെനിക്ക് കൊറച്ചു ഇന്ററസ്റ്റ് ഉണ്ട് മരുമോനെ.. കാരണം നീ പറഞ്ഞു എന്റെ മോളാണ് നിന്റെ പെങ്ങളെ കൊല്ലാൻ നോക്കിയതെന്ന്.. അവളെ നീ വെറുതെ വിടില്ലെന്ന്.. അങ്ങനൊരു സംശയമുള്ള നീ പിന്നെന്ത് കൊണ്ടത് പോലീസിൽ അറിയിക്കണ്ടെന്ന് പറഞ്ഞു.. നിന്റെ പെങ്ങളെ കൊല്ലാൻ ശ്രമിച്ചവൾ രക്ഷപ്പെട്ടു പോകരുതെന്ന് കരുതി നീ തന്നേ നേരിട്ട് പോലിസിന്റെ ഇടപെടലുകൾ നടത്തുകയല്ലേ വേണ്ടത്.. സത്യം തെളിയിക്കുകയല്ലേ വേണ്ടത്. പെങ്ങൾക്ക് നീതി വാങ്ങി കൊടുക്കുകയല്ലേ വേണ്ടത്.. അതല്ലേ ഒരു സഹോദരന്റെ കട..മ... പക്ഷേ നീ ചെയ്യുന്നത് ഇതൊന്നുമല്ല.. നിന്റെ ഉദ്ദേശവും ഇതൊന്നുമല്ല.. അപ്പോൾ പിന്നെ ഇനിയിതിൽ ഞാനൊന്ന് ഇന്ട്രേസ്റ് കാണിച്ചു നോക്കട്ടെ.. സത്യം പുറത്ത് വരണമല്ലോ.. നീ പറഞ്ഞത് പോലെ എന്റെ മകളാണ് നിന്റെ പെങ്ങൾക്കീ ഗതി വന്നതിന്റെ പിറകിലേങ്കി .. ഒന്നും നോക്കണ്ട.. അവൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ ഞാൻ തന്നെ മുന്നിൽ കാണും.. ഇനി അതല്ല... ആരാണ കുറ്റം ചെയ്തതെന്ന് എനിക്കറിഞ്ഞെ തീരൂ.." വിഷ്ണുവിന് മുടക്ക് പറയാൻ യാതൊരു പഴുതും വിടാതെ അടച്ചു പൂട്ടി കൊണ്ടുള്ള രാജ ശേഖരന്റെ വാക്കുകൾ.. അവൻ വിയർത്തു തുടങ്ങി.. താൻ വിളിച്ചു പറഞതൊക്കെയും വിഷപല്ല് നീട്ടുന്ന പാമ്പിനെ പോലെ തന്നെ തിരിഞ്ഞ് കൊത്താൻ തുടങ്ങിയിരുന്നു എന്നുള്ള തിരിച്ചറിവിൽ അവനൊന്നു വിറച്ചു... "ഡോക്ടർ പറഞ്ഞു തരില്ലേ..." ആ വാക്കുകളുടെ പകപ്പിൽ തന്നെ നിൽക്കുന്ന ഡോക്ടറെ നോക്കി ഒരിക്കൽ കൂടി രാജശേഖരൻ ചോദിച്ചു. അപ്പോഴും അയാളുടെ വാക്കുകൾക്ക് വല്ലാത്തൊരു മുറുക്കമുണ്ട്.. "പിന്നെന്താ.. തീർച്ചയായും.. നിങ്ങളിപ്പോ ഇത്രയൊക്കെ പറഞ്ഞസ്ഥിതിക്ക് എനിക്കും തോന്നുന്നു തീർച്ചയായും ഇതിലെന്തോ ദുരൂഹതയുണ്ടെന്ന്.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തെളിയുക തന്നെ വേണം.. എന്റെ പേഷ്യന്റിന് നീതി കിട്ടേണ്ടത് എന്റെ കൂടി ആവിശ്യമാണ്. അതിന് എന്റെ ഭാഗത്ത് നിന്നും വെണ്ടുന്ന എന്ത് സഹായവും ഞാൻ ചെയ്ത് തരും.." വിഷ്ണുവിനെ വെട്ടിലാക്കി കൊണ്ട് ഡോക്ടർ കൂടി ഉറപ്പ് കൊടുത്തു. പല്ല് കടിച്ചു കൊണ്ടവൻ കല്ലിച്ചൊരു ഭാവത്തോടെ അങ്ങനെ തന്നെ നിന്നത്.. എന്തെങ്കിലും മിണ്ടിയാൽ തന്റെ ഉള്ളിലെ രോഷമത്രയും പുറത്ത് വരുമെന്നുള്ളത് കൊണ്ടാണ്. അത് തനിക്കെന്തായാലും നല്ലതല്ല.. "ഒരു കാര്യം ചെയ്യൂ... എന്റെ ക്യാബിനിലേക്ക് വരൂ.. നിങ്ങൾക്കറിയേണ്ടതെല്ലാം ഞാൻ പറഞ്ഞു തരാം.." അതും പറഞ്ഞു കൊണ്ടയാൾ തന്റെ റൂമിലേക്ക് നടക്കുമ്പോൾ രാജശേഖരന്റെ രൂക്ഷമായ നോട്ടം വീണ്ടും വിഷ്ണുവിന്റെ നേരെയാണ്. കാലു വെന്താ നായയെ പോലൊരു വെറിയോടെ.. വന്നു ചേർന്ന കെണിയിൽ നിന്നെങ്ങനെ ഊരി പോകുമെന്നാണ് അവനപ്പോൾ ഓർത്തത്... 💥💥 നിനക്കൊറ്റക്ക് പറ്റുവോ.. " ബാത്റൂമിൽ നിന്നിറങ്ങി വന്നവന്റെ അരികിൽ ചേർന്ന് നിന്നു കൊണ്ടവനെ പിടിച്ച കാർത്തുവിനോട് കാശി ചിരിയോടെ ചോദിച്ചു. "പിന്നില്ലേ.. ഞാൻ മതി.." ആ ചിരിച്ചു കണ്ടതിന്റെ ഊറ്റത്തിൽ അവളൊന്ന് കൂടി അവനോട് ചേർന്ന് നിന്നു. അവന്റെ സാമീപ്യം.. ആ ചൂട്.. ഗന്ധം.. ജീവൻ തിരിച്ചു കിട്ടിയത് അവൾക്ക് കൂടിയാണല്ലോ.. "ഇതിപ്പോ എന്നെ താങ്ങി പിടിക്കാൻ വന്നിട്ട് ഞാനല്ലേ നിന്നെ താങ്ങുന്നത്.." തലയിലെ മുറിവിളകി വേദനിക്കാതിരിക്കാൻ വളരെ പതിയെ അവനവന്റെ വാക്കുകൾ. "ച്ചുമ്മാ പറഞ്ഞാടി.. പിണങ്ങി പോകല്ലേ.." മാറി നീങ്ങാൻ തുടങ്ങിയവളെ അവൻ വിടാതെ നെഞ്ചിൽ ചേർത്ത് പിടിച്ചു. പതിയെ പോയി കിടക്കയിലിരുന്നു.. അവനൊപ്പം തന്നെ കാശി കാർത്തുവിനെയും പിടിച്ചിരുത്തി.. "വേദനയൊക്കെ പോയോ.." അവൾ അപ്പോഴും ചോര കിനിഞ്ഞു കിടക്കുന്ന ആ മുറിവിൽ പതിയെ ഒന്നു തൊട്ടു.. "നിന്നെ കാണാത്ത.. നിന്നെയിങ്ങനെ ചേർന്നിരിക്കാൻ പറ്റാത്ത വേദനയെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ ഇപ്പൊ പോയി.. അവൾക്കേറെ ഇഷ്ടമുള്ള ചിരിയോടെ അവനൊന്നു കണ്ണ് ചിമ്മി.. രണ്ടാൾക്കും നോവാത്ത വിധമൊന്നു ഇറുകെ പിടിച്ചു.. "അവരൊക്കെ പുറത്തുണ്ടോ.." ഐ സി യൂ വിൽ നിന്നും മാറ്റിയ അവനു വേണ്ടി പ്രതേകമായൊരു റൂമാണ് കിട്ടിയത്. മുറിവിൽ ഇൻഫെക്ഷൻ വരാതെ നോക്കണം എന്നുള്ളത് കൊണ്ടും.. എന്റെ മരുമകൻ ആണത്.. അവനൊരു കുറവും വരാതെ നോക്കണമെന്നുള്ള അശോകന്റെ സ്പെഷ്യൽ ഉത്തരവ് കൂടി കിട്ടിയത് കൊണ്ടുമാണത്.. "അശോകേട്ടൻ... " അവനൊരു വല്ലായ്മയോടെ അവളെ നോക്കി. "അച്ഛനിപ്പോ ഒക്കെയാണ്..." അവളവന്റെ തോളിൽ ചാരി കൊണ്ട് പറഞ്ഞു. "എന്നോടിപ്പോഴും ദേഷ്യമുണ്ടോ.." കാശി പതിയെ ചോദിച്ചു. "എന്നോടില്ല..." അവളൊരു കുറുമ്പോടെ അവനെ കള്ള കണ്ണിട്ട് നോക്കി. "അപ്പൊ എന്നോടുണ്ടന്നോ..." "അതെനിക്കറിയില്ല.." "ഹാ.. പറയെടി.. എന്നോടുണ്ടോ.."അവനതറിയാൻ വല്ലാത്തൊരു ആവേശം തോന്നി. "കാശ്യേട്ടന് എന്ത് തോന്നുന്നു.." അവൾക്കാ കള്ളത്തരം വിട്ട് പോകുന്നില്ല. "എനിക്കൊന്നും തോന്നാത്തത് കൊണ്ടല്ലേ ഡീ പരട്ടെ ഞാൻ നിന്നോട് ചോദിക്കുന്നത്.." കാശി കണ്ണുരുട്ടി.. "ആഹാ.. എന്നോട് ദേഷ്യപ്പെടുന്നോ.. എന്നാലേ പറയാൻ എനിക്ക് മനസ്സില്ല.. ഇയാള് കൊണ്ടോയി കേസ് കൊടുക്ക്..." അവൾക്കൊരു കള്ള പിണക്കം. ആണോ... നീ പറയൂലെ... " അവനാ കുറുമ്പും ആസ്വദിക്കുകയാണ്.. എന്തെന്നാൽ... മരണം മുന്നിൽ കണ്ട നിമിഷം.. തനിക്കവളെ എന്ത് മാത്രം ഇഷ്ടമാണെന്നുള്ളത്... അവനറിഞ്ഞതാണ്.. അനുഭവിച്ചതാണ് ആ വേദന... "ദേ.. കാശ്യേട്ട.. ചുമ്മാ ഇരിക്കണേ.. ഇല്ലേൽഈ മുറിവൊക്കെ വേദനിക്കും.. അതിന് വല്ലതും പറ്റിയ അവരിനിയും പിടിച്ചു ഐ സിയൂവിൽ കൊണ്ടിടും.. എനിക്ക് വയ്യ.. ഇനിയും കാണാതെ.. മിണ്ടാതെ.." പറഞ്ഞു കൊണ്ടിരിക്കെ തന്നെ അവളുടെ കണ്ണ് നിറഞ്ഞു.. സ്വരമിടറി.. ഇനിയെങ്ങും പോണില്ല.. എനിക്കിനി നിന്നെ വിട്ട് ഇനിയെങ്ങും പോകണ്ട... " ഇപ്രാവശ്യം കണ്ണ് നിറഞ്ഞതവൾ കാണാതിരിക്കാൻ അവൻ അവളുടെ നെഞ്ചിലേക്ക് തന്നെ മുഖം പൂഴ്ത്തി.... തുടരും.. ന്നാലും ഹോസ്പിറ്റലിൽ ആണെന്നുള്ള ബോധമെങ്കിലും വേണ്ടേ ആ പഹയന്.. ച്ചെ... മ്ലേച്ചൻ.. 😬 പിന്നേയ്... ഭവ്യ മരിച്ചെന്നു കരുതിയോ നിങ്ങള്.. ഓളെ ഞാൻ അങ്ങനെ കൊന്ന് കളയുവോ.. എനിക്കാവിശ്വാമുണ്ട് ഇനിയും ഓളെ 😆 റിവ്യൂ ഇട്ടിട്ട് പോണേ.. പിള്ളേർക്കൊക്കെ പനി.. ഹോസ്പിറ്റലിൽ പെട്ടു പോയി.. അതാണ്‌ ഇന്നലെ ഇല്ലാഞ്ഞത്.. മുങ്ങിയതല്ലാ ന്ന് 😖 സ്നേഹത്തോടെ.. നിങ്ങളുടെ സ്വന്തം jif❣️ #💞 പ്രണയകഥകൾ #📔 കഥ
148 likes
25 comments 16 shares

More like this