𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views • 1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _124
✍️ രചന - ജിഫ്ന നിസാർ 🥰
എന്തായി.. "
എക്സാം കഴിഞ്ഞു കൊണ്ടോടിയിറങ്ങി വന്നവൾ കിതപ്പോടെ ആദ്യം ചോദിച്ചത് അതാണ്.
ദാ.. കുടിച്ചേ.. "
കാശി അവളെ അടുത്തേക്ക് പിടിച്ചിരുത്തി കൊണ്ടൊരു വെള്ളകുപ്പി നീട്ടി കൊടുത്തു.
പറയ്യ് കാശ്യേട്ടാ..
പെണ്ണൊരു കൊഞ്ചലോടെ വീണ്ടും അവനോട് ഒട്ടി ചെന്നു.
ദേ പെണ്ണേ.. വല്ലാണ്ട് കൊഞ്ചല്ലേ.. കോളേജിൽ ആണെന്നൊന്നും നോക്കില്ല. ഞാൻ. അല്ലേൽ തന്നെ ഞാനാകെ ഭ്രാന്ത് കേറി നടപ്പാ.. അതറിയോടി നിനക്ക്.. "
അവനൊന്നു കണ്ണുരുട്ടി.
നന്നായി പോയി.. നിങ്ങള് തന്നെയല്ലേ എന്നെയീ ഹോസ്റ്റലിൽ കൊണ്ടിട്ട് പോയത്. നല്ല മര്യാദക്ക് ഞാൻ വീട്ടിലിരുന്നു പഠിച്ചോളാമെന്ന് പറഞ്ഞപ്പോ നിങ്ങൾക്കെന്നെ വിശ്വാസമില്ല.. എഞ്ഞിട്ടിപ്പോ വിരഹ കണക്ക് പറയുന്നോടാ കള്ള കാശി നാഥാ.. "
ചൊടിയോടെ പറഞ്ഞു കൊണ്ടവൾ അവന്റെ വയറിൽ കൈ കൊണ്ട്ടിച്ചു..
നിന്നെ എനിക്ക് വിശ്വാസമായിരുന്നു. നീ കുത്തിയിരുന്ന് പഠിക്കുന്നും എനിക്കറിയാം..
അവനൊരു കള്ളത്തരം.
പിന്നെന്തായിരുന്നു നിങ്ങടെ പ്രശ്നം..? "
എനിക്കെ... എനിക്കുണ്ടല്ലോ.. എന്നെയൊട്ടും വിശ്വാസമില്ലായിരുന്നു.നീ വീട്ടിലുണ്ടെൽ ഞാൻ മഹാ വെടക്കാ ഡീ.. "
പറയുന്നതിനൊപ്പം തന്നെ ചുറ്റും നോക്കി അവനാ തുടുത്തു നാണം പുരണ്ട കവിളിൽ ഒന്ന് കടിച്ചു വിട്ടു..
എങ്ങനുണ്ടായിരുന്നു എക്സാം.. നീ അത് പറയ്.. "
കാശി ആകാംഷയോടെ അവളെ നോക്കി..
അത് പറയാം.. അതിനു മുൻപ് ഞാനൊരു ചോദ്യം ചോദിച്ചിരുന്നു.. അതിന് ഉത്തരം പറ.. ഇന്ന് മൊത്തം എന്റെ മനസ്സിൽ ഈ എക്സാമിനെക്കാളും അതായിരുന്നു.. "
വെള്ളം കുടിച്ചു കൊണ്ടൊരു തിടുക്കത്തോടെ കാർത്തു അവന് നേരെ തിരിഞ്ഞിരിഞ്ഞു കൊണ്ട് വീണ്ടും ചോദിച്ചു.
ഓ.. അതോ.അതവന്റെ ഇട നെഞ്ചിൽ തന്നെ കൊണ്ട് കാണും.. അത്രക്കുണ്ട് ശിക്ഷ.. "
കാശ്ശിയൊരു ചിരിയോടെ പറഞ്ഞു.
ശോ കാണാൻ പറ്റിയില്ല.. അവന്റെയാ മോന്ത.. "
അത് പറയുമ്പോഴും അവളുടെ പല്ലുകൾ ഞെടിഞ്ഞു.
കാശിയേട്ടൻ പോയില്ലേ..?
പിന്നില്ലേ.. അതൊക്കെ മിസ് ചെയ്യാനൊക്കുമോ ഡീ.. അത്രേം വലിയ കാഴ്ചയല്ലേ.. "
ആ ഓർമയിൽ തന്നെ കാശി ഒന്ന് ചിരിച്ചു.
വർഷങ്ങളായി താൻ തേടി പിടിച്ചു കൊടുത്ത തെളിവുകൾ.
രാജ്യദ്രോഹകുറ്റം കൂടി ചുമത്തി കൊണ്ട് അന്നാണ് മഹേഷിനുള്ള വിധി വന്നത്.
അവനുള്ളത് മാത്രമല്ല.
അവനൊപ്പം ഉള്ളവർക്ക് കൂടി.
അതും ജീവിതത്തിൽ ഇനിയൊരിക്കലും നിയമത്തിന്റെ നീരാളി പിടുത്തത്തിൽ നിന്നും അവർക്കൊരിക്കലും മോചനമില്ലാത്ത വിധം..
അറിഞ്ഞു കൊണ്ട് തന്നെ അശോകനും കാശിയും ശിവയും അതിന് വേണ്ടിയുള്ളത് ചെയ്ത് കഴിഞ്ഞു.
തമ്പിയും ദീപയും സ്റ്റീഫനുമൊക്കെ ആ കുറ്റങ്ങളുടെ ഗൂഡാലോചന ലിസ്റ്റിൽ ഉൾപ്പെടുന്നത് കൊണ്ട് അവർക്കെല്ലാം കൂടിയുള്ളതായിട്ടാണ് ശിക്ഷ.
എങ്കിലും കൂട്ടത്തിൽ മുന്നോട്ട് നിൽക്കുന്നത് മഹേഷ് തമ്പി തന്നെ.
ഇരുപത്തി നാല് വർഷം.
അതും ജാമ്യം പോലുമില്ലാതെ.
പിഞ്ചു കുഞ്ഞുങ്ങളോട് അവൻ ചെയ്തു കൂട്ടിയ ക്രൂരത..
മനുഷ്യന്റെ വികാരങ്ങൾക്കും നിസ്സഹായതയ്ക്കും നോട്ടുകൾ കൊണ്ട് വിലയിട്ടവൻ..
ഒരു നോട്ടിനും രക്ഷപ്പെടുത്താൻ ആകാത്ത വിധം ആ അഴികളിൽ കുരുങ്ങി പോയി.
അതറുത്തു മാറ്റാനും ചെയ്ത് കൂട്ടിയ കള്ളത്തരങ്ങളൊക്കെ മറച്ചു പിടിക്കാനും കഴിയും എന്നൊരു വിശ്വാസം അവനുണ്ടായിരുന്നു.. അവസാനനിമിഷം വരെയും.
പക്ഷേ അതിന് അൽപ്പം പോലും സാധ്യതയില്ലാത്ത വിധം കാശി അവനുള്ള കെണിയൊരുക്കി.
എനിക്കൊന്ന് കാണാൻ പറ്റിയില്ല.. ഇന്ന് തന്നെ കൃത്യമായി എക്സാം.. "
കാർത്തുവിന് അതോർത്തു കൊണ്ടാണ്.
"കൊണ്ട് പോവാടി.. നിന്നേം കൊണ്ടെനിക്ക് അവന് മുന്നിൽ പോയെന്നു നിൽക്കണം. അതെന്റെയും കൂടി ആഗ്രഹമാണ്.
അവനിപ്പോൾ കിട്ടിയ ശിക്ഷയെക്കാൾ ഒരുപാട് കൂടുതലാണ് അത്."
ഗൂഢമായൊരു ചിരിയോടെ അവനും പറഞ്ഞു.
ഒരിക്കൽ അത് പോലൊരു ശിക്ഷ വിഷ്ണുവിന് കൊടുത്തതിന്റെ മധുരമുള്ള ഓർമകൾ അവനുള്ളിൽ ഓടി വന്നു.
കാശിയുടെ ചിരിക്ക് ഭംഗിയേറി.
"അത് വിട്.. എന്നിട്ട് നീ പറ.. എങ്ങനുണ്ടായിരുന്നു എക്സാം.. ഞാനീ ഒരാഴ്ച ഒടുക്കത്തെ വിരഹവേദന സഹിച്ചതൊക്കെ വെറുതെ ആകുമോ.. "
അതുണ്ടാവില്ല മോനെ കാശി നാഥാ.. മുന്നിൽ നിൽക്കുന്നത്.. ഡോക്ടർ കാർത്തിക കാശി നാഥൻ തന്നെയാണ്.."
ഇട്ടിരുന്ന ടോപ്പിന്റെ ഇല്ലാത്ത കോളറൊന്നു വലിച്ചു പൊക്കി അൽപ്പം ഗമയോടെയുള്ള ആ പറച്ചില്..
കാശിക്ക് ചിരി വന്നു.
"ഓ.. അങ്ങനാണോ.. അപ്പഴേ.. ഡോക്ടർ കാർത്തിക...
നമ്മുക്കാ പേരിന്റെ വാലിനൊപ്പം അശോകൻ തന്നെ മതി കേട്ടോ.. കാരണം ഈ കുഞ്ഞാറ്റ കിളി ആ പദവിയിൽ എത്തി കാണാൻ ഒരുപാട് സ്വപ്നം കണ്ടവരാ.. കണക്കെടുത്തു നോക്കിയ എന്നേക്കാൾ നിന്നെ ഇപ്പഴും സ്നേഹിക്കുന്നത് അവര് തന്നെയാ. അത് കൊണ്ട്.. പേരിനൊപ്പം ഇല്ലേലും ഈ കാശിനാഥൻ കൂടെ തന്നെ ഉണ്ടാവും."
അവനൊരു ചിരിയോടെ അവളെ ഒതുക്കി പിടിച്ചു പറയുമ്പോൾ അടക്കാൻ വയ്യാത്ത സ്നേഹത്തോടെ അവളും ഏന്തി വലിഞ്ഞു കൊണ്ടവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
വേണ്ടടി.. നീ തന്നെ പെട്ടു പോകും.. "
ചുറ്റും നോക്കിയിട്ടൊരു കള്ളത്തരത്തോടെ പറയുന്നവനെ അവളൊരു ചിരിയോടെ കാറിൽ വലിച്ചു കയറ്റി..
💥💥
ഇനിയെന്ന കാണുന്നത്.. "
മിയ ഒരു പിടപ്പോടെ ശിവയെ നോക്കി.
ഹോസ്റ്റൽ അന്നത്തോടെ വെക്കേറ്റ് ചെയ്യണം.
വൈകുന്നേരം അഞ്ചു മണിയോടെ അവളെ കൂട്ടാൻ ജോമോൻ വരുമെന്നും പറഞ്ഞിട്ടുണ്ട്.
അതിനു മുൻപ് കിട്ടിയ ഇത്തിരി നേരം.
ശിവ അവളെ കാണാൻ വന്നതാണ്.
കുറച്ചധികം ദൂരം ഉണ്ടെങ്കിൽ കൂടിയും കാണാൻ അവൾക്ക് തോന്നിയാലും അവന് തോന്നിയാലും വന്നിട്ട് കണ്ട് പോകുന്നതാണ്.
ഇനിയിപ്പോ ഇവിടെ വിട്ടാൽ അതും നടക്കില്ല.
അതിന്റെ ഒരു കുഞ്ഞ് സങ്കടം മിയക്കുണ്ട്.
ശിവക്കും അതുണ്ട്.
പക്ഷേ അവനത് ഭാവിച്ചില്ല.
എന്നാൽ അവളുടെ വീട്ടിൽ ഒന്ന് രണ്ടു പ്രാവശ്യം ഐസക്കിന്റെ സുഖവിവരങ്ങൾ അറിയാൻ പോയതും പിന്നെ ഇനിയൊരിക്കലുംഅകന്നു പോകാത്ത വിധം ജോഷിയോടും ജോമോനോടും ഒരു സൗഹൃദവും ബന്ധവും ഇഴ കൂട്ടി വെച്ചതുമൊക്കെയായി ശിവയിൽ ആത്മ വിശ്വാസത്തിന്റെ വഴികൾ തന്നെയാണ്.
"ഇനി.. ഞാനങ്ങോട്ട് തറവാട്ടിൽ വന്നു കണ്ടോളാം.. കാണാൻ തോന്നുമ്പോ നീയൊന്ന് വിളിച്ചാൽ മതിയെടി.."
കുറുമ്പ് നിറഞ്ഞൊരു ചിരിയോടെ അവനൊന്നവളെ ചേർത്ത് പിടിച്ചു.
"നിങ്ങളെനിക്ക് തല്ലു വാങ്ങിച്ചു തരുവോ.."
മിയ അവന്റെയാ ചിരി കണ്ടിട്ട് കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
ഇല്ലെടി.. എനിക്കറിയാം. നീയും ശ്രദ്ധിക്കണം. എക്സാം കഴിഞ്ഞ ഉടനെ തന്നെ പിടി കൊടുക്കണ്ട.. ഏതെങ്കിലും ഹോസ്പിറ്റലിൽ കയറി വർക്ക് ചെയ്യണം എന്നിട്ടേ കെട്ടൂ എന്നൊക്കെയല്ലേ നീ നിന്റെ ഇച്ചായൻസിനോട് വീമ്പ് പറഞ്ഞിട്ടുള്ളത്.അതൊക്കെ നടത്തി തരണ്ടേ എനിക്ക്.. ഇപ്പഴേ പിടി കൊടുത്ത അത് നടക്കില്ല."
അവനൊരു ചിരിയോടെ മിയയുടെ വിരൽ കൊരുത്തു പിടിച്ചു.
"കർത്താവെ.. അതും പറഞ്ഞോ.."
മിയ തലയിൽ കൈ വെച്ച് പോയി..
ഇതൊക്കെ എന്ത്.. നിന്നെ കുറിച്ചുള്ള സീക്രട്ട് മുഴുവനും അവരെനിക്ക് പറഞ്ഞു തന്നു... "
അവളുടെ ചമ്മിയ മുഖം കണ്ടിട്ട് ശിവ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.
ഞാനങ്ങോട്ട് ചെല്ലട്ടെ.. ആ ചാരന്മാരെ ശെരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ. "
മിയ മുഖം വീർപ്പിച്ചു.
അതൊക്കെ നമ്മുക്ക് ആലോചിക്കാൻ നേരമുണ്ട്. ഇപ്പൊ നീ ഇത് കഴിക്കാൻ നോക്ക്. അഞ്ചിന് മുൻപ് ജോമോൻ വരില്ലേ.. ഹോസ്റ്റൽ റൂമിൽ പാക്കിങ് ഒക്കെയില്ലേ.. "
അവൾക്ക് മുന്നിലേക്ക് ആ ഐസ്ക്രീം നീക്കി വെച്ച് കൊടുത്തു കൊണ്ട് ശിവയൊരു ചിരിയോടെ ഓർമ്മിപ്പിച്ചു.
ഐസ് ക്രീം കണ്ടതും പെണ്ണ് പിന്നെ പിണക്കം മറന്നു.
കുറച്ചു നേരം കൂടി അവൾക്കൊപ്പമിരുന്നിട്ട് തിരികെ ഹോസ്റ്റലിൽ ആക്കി കൊടുത്തിട്ടാണ് പിന്നെ ശിവ തിരിച്ചു പോന്നത്..
💥💥
എന്താ അച്ഛമ്മേ.. എന്താപ്പോ ഇങ്ങനൊക്കെ പറയാൻ മാത്രം.. "
കാർത്തുവുമായി കാശി ചെല്ലുമ്പോൾ അച്ഛമ്മ ഉറക്കെ ആരോടോ സംസാരിക്കുകയാണ്.
നല്ല ദേഷ്യത്തിൽ തന്നെയാണ് ആള്.
അതാ മുഖം കണ്ടാൽ തന്നെയും അറിയാം.
ഇവളോടും ഇവളുടെ മക്കളോടും ഇങ്ങനൊന്നും പറഞ്ഞാ പോരാ.. "
അച്ഛമ്മ കലിപ്പ് വിട്ടിട്ടില്ല.
അവരപ്പോഴും സുഗന്ധിയെ ചിറഞ്ഞു നോക്കുന്നുണ്ട്.
രണ്ട് ദിവസം മുന്നെയാണ് കാശി അവരെ തറവാട്ടിലേക്ക് കൂട്ടിയത്.
ജീവശ്വാസം തിരികെ കിട്ടിയത് പോലൊരു ആശ്വാസത്തോടെ അവർ കാശിയെ ഇറുകെ പിടിച്ചു കൊണ്ടാ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ടാണ് തന്റെ നിർവൃതി അറിയിച്ചത്.
പക്ഷേ വന്നത് മുതൽ ഒരു ശത്രുവിനോടെന്ന പോലെയാണ് അവർക്ക് സുഗന്ധിയോടുള്ള മനോഭാവം.
കഴിഞ്ഞത് കഴിഞ്ഞു പോയില്ലേ അച്ഛമ്മേ ഇനിയിപ്പോ അതൊക്കെ പറഞ്ഞു കൊണ്ടെന്ത് കാര്യം. വിട്ടേക്ക്. തെറ്റ് തിരുത്തി തിരിച്ചു വന്നൊരാളെ ഇനിയും ഇങ്ങനൊക്കെ.. അത് തെറ്റാണ്.. "
ഒന്ന് രണ്ടു പ്രാവശ്യം കാശി അവരെ ഓർമ്മിപ്പിച്ചു.
പക്ഷേ...
ഒരക്ഷരം മിണ്ടാനുള്ള അവകാശം പോലും നിഷേധിച്ചു കൊണ്ടാ വീട്ടിൽ വിഷ്ണുവിന്റെ കൂടെ കൂടി സുഗന്ധിയും ഭവ്യയും കാണിച്ചു കൂട്ടിയതൊക്കെ.. അതൊന്നും അത്ര പെട്ടന്ന് അച്ഛമ്മക്ക് മറന്നു കളയാൻ വയ്യ.
എങ്കിലും അവരത്രയെങ്കിലും ക്ഷമിക്കുന്നത്..
അത് പോലും കാശിക്ക് വേണ്ടിയാണ്.
ജീവിതത്തിൽ ഒരുപാട് വേദനകളെ ഒറ്റയ്ക്ക് നേരിട്ടവനാണ്.
ഇനിയും അവനു മറ്റൊരു വേദന കൊടുക്കുന്നില്ല എന്നുള്ള അവരുടെ നല്ല മനസ്സ്.
എങ്കിലും പലപ്പോഴും മനസ്സ് പിടി വിട്ടു പോകും.
പ്രതേകിച്ചും ഗായത്രിയെ ഓർക്കുമ്പോൾ.
കല്ലു മോളെ ഓർക്കുമ്പോൾ..
അവരുടെ വേദന നേരിട്ട് കണ്ട മനസിന്റെ അന്നത്തെയാ വിങ്ങൽ ഓർക്കുമ്പോൾ.
ഇപ്പോഴെന്താ പ്രശ്നം.. അത് പറയ്യ്.. "
കാശി ചിരിയോടെ അവരെ ചേർത്ത് പിടിച്ചു കൊണ്ട് അരികിലിരുന്നു.
ദോണ്ട് നിൽക്കുന്നു.. നിന്റമ്മേടെ പിറകിൽ.. ഇവിടുത്തെ മൂത്ത ഏഷണി കാരി.. അവളിനി അങ്ങോട്ട് പോണില്ല പോലും..
എന്റെ മോനെ കൊന്ന് കളഞ്ഞു കൊണ്ട് അവള് നേടിയ ബന്ധമല്ലേ..
അവൾക്കിപ്പോ അത് വേണ്ട പോലും.."
അച്ഛമ്മ ജ്വലിക്കുന്ന പോലെ..
അപ്പോഴാണ് സുഗന്ധിക്ക് പിറകിൽ നിൽക്കുന്ന കാവ്യയെ അവൻ കണ്ടത് പോലും.
ഞൊടിയിട കൊണ്ടവന്റെ മുഖം വലിഞ്ഞു മുറുകി.
സുഗന്ധിയും ഭവ്യയും മുഖം കുനിച്ചു നിൽപ്പാണ്.
അവർക്ക് പിറകിൽ വിളറി വെളുത്തു കൊണ്ട് കുഞ്ഞിനേം അടക്കി പിടിച്ചു കൊണ്ട് നിൽക്കുന്നവൾക്ക് നേരെ കാശി ചെല്ലുന്നത് കണ്ടതും കാർത്തു ഭയത്തോടെ അവനെ നോക്കി.
കാവ്യയോട് കാശിക്കെത്ര മാത്രം ദേഷ്യം ഉണ്ടെന്ന് കാർത്തുവിനറിയാം.
നീയെന്താ ഇവിടെ..? "
യാതൊരു മയവുമില്ലാതെ കാശി കാവ്യയോട് ചോദിച്ചു.
പക്ഷേ അവൾക്കൊന്നും മിണ്ടാൻ കഴിയുന്നില്ല.
കണ്ണുകൾ നിറച്ചു വിങ്ങി വിറച്ചു കൊണ്ടാ നിൽപ്പ് തന്നെയാണ്.
കാശിക്കാണേൽ ആ നിൽപ്പ് കാണുമ്പോൾ വല്ലാതെ ദേഷ്യം വരുന്നുണ്ട്.
എന്നാൽ ഭയത്തോടെ തന്നെ നോക്കുന്ന രണ്ട് കുഞ്ഞി കണ്ണുകൾ.
അവനത് കണ്ടില്ലെന്ന് നടിക്കാനും കഴിഞ്ഞില്ല.
കൈ നീട്ടി ആ തലയിലൊന്ന് തടവി കൊണ്ടവൻ പതിയെ ചിരിക്കുമ്പോൾ ആ കുഞ്ഞു മുഖത്ത് കണ്ട അമ്പരപ്പ്..
തനിക്കുള്ളിൽ നിറയുന്ന വാത്സല്യം..പിന്നൊന്നും ഓർക്കാതെ അവൻ പതിയെ നിലത്തേക്കിരുന്നു കൊണ്ടാ കൈ പിടിച്ചു..
കാവ്യയെയും അവനെയും മാറി മാറി നോക്കി കൊണ്ടാ കുഞ്ഞ് അനങ്ങാതെ നിന്നു.
"മാമന്റെ അടുത്ത് വാ.."
ഭംഗിയുള്ളൊരു ചിരിയോടെ അവനൊന്നു കൂടി കൈ നീട്ടിയതും പിന്നെയും എതിർത്തു നിൽക്കാതെ കുഞ്ഞും അവനരികിലേക്ക് ചേർന്നു നിൽക്കുമ്പോൾ കാവ്യ വെട്ടി വിറച്ചു കരഞ്ഞു കൊണ്ട് അവനു നേർക്ക് കൈ കൂപ്പി..
കരയണ്ട..
അയാവൊന്നുമില്ലാതെ അത്രയും പറയുന്നവനെ നോക്കി അവിടെ നിന്നവരെല്ലാം ഒരുപോലെ കണ്ണ് നിറച്ചു.
എന്താമ്മേ കാര്യം..?
കുഞ്ഞിനെ എടുത്തു കൊണ്ടാ കവിളിൽ തലോടി കൊണ്ട് കാശി ചോദിച്ചു.
ഉല്ലാസിന്റെ ഉപദ്രവം.
അവന്റെ അനീതിക്കെതിരെ കാവ്യ ശബ്ദമുയർത്തി തുടങ്ങിയത് മുതൽ അവനും അവന്റെ അമ്മയും കൂടി ആ വീട്ടിൽ നടത്തിയ കാര്യങ്ങൾ കാവ്യ എണ്ണി എണ്ണി കരഞ്ഞു കൊണ്ട് പറഞ്ഞത് അച്ഛമ്മയാണ് കാശിക്ക് പറഞ്ഞു കൊടുത്തത്.
താൻ ചെയ്തത്.. അതെല്ലാം അതിന്റെ ഏറ്റവും കൂടിയ അളവിൽ മറ്റൊരിടത് തന്റെ മകൾ അനുഭവിച്ചു..
സുഗന്ധിക്ക് വെട്ടു കൊണ്ടത് പോലൊരു പുളച്ചിലാണ്.
ദൈവം കണ്ണുനീരിനു കൂടെണ്ടെന്ന് അവരാ നിമിഷം ഒന്ന് കൂടി മനസ്സിലാക്കി..
കരയണ്ട.. ഞാൻ നോക്കി കൊള്ളാം.. അകത്തേക്ക് ചെല്ല്... അമ്മ കുഞ്ഞിന് കഴിക്കാൻ കൊടുത്തേക്ക്.. "
എല്ലാം കേട്ടു കഴിഞ്ഞു വലിഞ്ഞു മുറുകിയ മുഖത്തോടെ.. കലങ്ങി ചുവന്ന കണ്ണുകളോടെ കാശി കുഞ്ഞിനെ സുഗന്ധിക്ക് നേരെ നീട്ടി..
"ചേച്ചിയെ വിളിച്ചോണ്ട് പോടീ.."
മുണ്ടും മടക്കി കുത്തി പുറത്തേക്കിറങ്ങും മുൻപ് അവൻ ഭവ്യയോട് കൂടി പറഞ്ഞു.
കാശ്യേട്ടാ...
അവരെയെല്ലാം ഒന്ന് കൂടി നോക്കിയിട്ട് കാർത്തു അവനു പിറകെ ഓടി.
"പെട്ടന്ന് വരാം.. പോയെന്നു ഫ്രഷ് ആവ് ട്ടോ.."
അത് വരെയുമുള്ള ഭാവം മാറ്റി കൊണ്ടവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ടാണ് പറഞ്ഞത്.
സൂക്ഷിക്കണേ..ഞാൻ കാത്തിരിക്കും."
ആ കണ്ണിൽ നിന്നും അവന്റെ ഉള്ളറിയാൻ കഴിഞ്ഞത് കൊണ്ട്.. അവളത്ര മാത്രമാണ് പറഞ്ഞു..
അവരെ അവരത്ര പേര് നോക്കി നിൽക്കെ കാശി കാർത്തുവിനെ ഒന്നിറുകെ പിടിച്ചു കൊണ്ടാ നെറ്റിയിൽ മുത്തമിട്ടു..
തുടരും...
നിങ്ങളിങ്ങനെ പ്രോത്സാഹനം കൂടി തന്നാ ഇത് ഇരുന്നുറും കടക്കും കേട്ടോ 🤣
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif💜
#💞 പ്രണയകഥകൾ #📔 കഥ
• 35 shares