𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
558 views • 5 hours ago
#📙 നോവൽ .....
രേണു വിളിക്കുന്നത് കേട്ട് ഗംഗ മുഖം തിരിച്ചു നോക്കി..
നേരമെത്രയായി നീ ഇരിപ്പ് തുടങ്ങിയിട്ട്.. നാട്ടിലേക്ക് പോകണ്ടേ നിനക്ക്..
അവൾ വന്നു തോളിൽ തട്ടിയതും ഗംഗ എഴുന്നേറ്റു.
ഞാൻ വെറുതെ ഓരോന്ന് ഓർത്തിരുന്നു പോയി...
അങ്ങനെ ഇരുന്നാൽ നിനക്ക് മാളുവിന്റെ കല്യാണം കൂടാൻ പറ്റുമോടി.. എഴുന്നേറ്റ് വാ..
ഹമ്...
ഒരു നെടുവീർപ്പോടെ ഗംഗ എഴുന്നേറ്റു.
വർഷങ്ങൾ രണ്ടു പിന്നിട്ടു..
എത്ര പെട്ടെന്നാണ് തന്റെ ജീവിതത്തിൽ ഓരോരോ സംഭവങ്ങൾ ഉണ്ടായത്. എല്ലാം ഇന്നലെ എന്നതുപോലെ ഓർത്തുകൊണ്ടാണ് ഗംഗ രേണുവിനോട് യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങിയത്.
മാളുവിന്റെയും വിഷ്ണുവിന്റെയും കല്യാണം വിളിക്കുവാൻ ആയിട്ടാണ് ഒരു മാസം മുന്നേ ഉമയമ്മയുടെ ഫോൺ കാൾ വരുന്നത്...
ഉറപ്പായും താൻ വരുമെന്ന് അവർക്ക് വാക്ക് കൊടുത്തു..
ഇരുവരും അന്ന് ഒരുപാട് നേരം സംസാരിച്ചു.
അനന്തേട്ടനെ കുറിച്ച് പലതവണ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ അവരുടെ വിശേഷങ്ങൾക്കിടയിൽ അതങ്ങ് വിട്ടുപോയി.
ബാംഗ്ലൂരിൽ വന്നശേഷം രണ്ടു പ്രാവശ്യം താൻ അവരുടെ അടുത്ത് പോയിരുന്നു. അപ്പോഴൊക്കെ ആൾക്ക് സദാ ഗൗരവം തന്നെ.
ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കും അത്രമാത്രം... ആദ്യത്തെ ഒരു മാസത്തോളം പതിവായി വാട്സാപ്പിൽ മെസ്സേജ് അയക്കുമായിരുന്നു.. കൂടുതലായിട്ട് ഒന്നുമില്ല..
" തനിക്ക് സുഖമാണോ, അവിടെ വേറെ കുഴപ്പങ്ങളൊന്നും ഇല്ലല്ലോ അല്ലേ "
ഇത്രമാത്രം...
സുഖമാണ്,, അനന്തേട്ടനോ?
ആ മെസ്സേജിന് മറുപടിയും ഇല്ല..
എപ്പോഴാണ് എന്നറിയില്ല അനന്ദേട്ടൻ തന്റെ മനസ്സിൽ കടന്നുകൂടിയത്.. ഇഷ്ടമാണെന്ന് പറയാൻ പേടിയാണ്,, മറ്റൊരുവന്റെ ഭാര്യയായിരുന്നവൾ അല്ലേ, അവന്റെ കുഞ്ഞിനെ ഉദരത്തിൽ പേറിയവളല്ലേ.. ആ സ്ഥിതിക്ക് അനന്തേട്ടനെ പ്പോലെ ഒരു ആളോട് എങ്ങനെ ഇഷ്ടം പറയും.. അതുകൊണ്ട് തന്റെ മനസ്സിന്റെ കോണിൽ ആ ഇഷ്ടം മൂടിവെച്ചു, എന്നാലും എന്നും രാത്രിയിൽ കിടക്കാനായി വരുമ്പോൾ താൻ അതിനെ ഒന്ന് എടുത്ത് താലോലിക്കുമായിരുന്നു..
അനന്തേട്ടനെ കാണാനായി ഇടയ്ക്കൊക്കെ മാളുവിനെ വീഡിയോ കോൾ ചെയ്യും. ആള് അടുത്തൂടെയൊക്കെ പോകുമെങ്കിലും ഫോണിലേക്ക് ഒന്ന് നോക്കുക പോലുമില്ല.
എന്തെങ്കിലും ഒരു അവസരം വന്നാൽ നാട്ടിലേക്ക് ഒന്ന് പോകണം എന്നോർത്ത് കാത്തിരുന്നു. അപ്പോഴാണ് മാളുവിന്റെ വിവാഹം തീരുമാനിച്ചത്.
ഒരുപാട് സന്തോഷത്തോടെയാണ് താൻ യാത്ര തിരിച്ചത്..
പുതിയൊരു കാഞ്ചിപുരം പട്ടുസാരി എടുത്തു, ബ്ലൗസ് ഒക്കെ സ്റ്റിച്ച് ചെയ്ത് നേരത്തെ റെഡിയാക്കി, ആ സാരിയെടുത്തപ്പോൾ ഉമയമ്മയ്ക്കും, മാളുവിനും കൂടി ഓരോന്ന് വാങ്ങി. അവർക്ക് രണ്ടാൾക്കും വാങ്ങിയപ്പോൾ അനന്തേട്ടനെ എങ്ങനെ ഒഴിവാക്കും എന്നോർത്തു...
അങ്ങനെ ആൾക്കും ഒരു ബ്രാൻഡഡ് ഷർട്ടും കസവും മുണ്ടുമൊക്കെ മേടിച്ചു..
സൈസ് ഒന്നും കറക്റ്റ് ആയിട്ട് അറിയില്ലായിരുന്നു, പിന്നീട് ഷോപ്പിൽ നിന്ന് ഒരു പയ്യനെ ചൂണ്ടിക്കാണിച്ചാണ് അളവ് മനസ്സിലാക്കിയത്.
ഇതിനു മുന്നേ അവരെ കാണുവാനായി പോയപ്പോൾ ഡ്രസ്സ് വാങ്ങിക്കൊണ്ടു പോകണം എന്നൊക്കെ ഓർത്തു, പിന്നീട് എന്താണെന്നറിയില്ല ഒരു മടി, അതുകൊണ്ട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു
താൻ നാട്ടിലേക്ക് വരുന്നു എന്നുള്ള കാര്യം സർപ്രൈസ് ആയിട്ട് വച്ചു.
വിവാഹത്തിന്റെ തലേന്നാൾ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
ഇതിപ്പോൾ ഒരാഴ്ച മുന്നേ....
അനന്തേട്ടനെ കാണാമല്ലോ എന്നുള്ളതാണ് ആഗ്രഹം..
പിന്നെ, മാളുവിന് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി കൊടുക്കണം, ഒരു ബ്രെയ്‌സ് ലെറ്റ് വാങ്ങി കൊടുക്കണമെന്നാണ് ആഗ്രഹം. മാളുവിന്റെ ഇഷ്ടത്തിന് വാങ്ങിക്കൊടുക്കാം എന്നോർത്താണ് ഇവിടുത്തേ ഷോപ്പിൽ നോക്കാഞ്ഞത്.
അങ്ങനെ ഒരുപാട് ഓർമ്മകളും സ്വപ്നങ്ങളും സന്തോഷവും ഒക്കെ ആയിട്ടാണ് ഗംഗ ഹൈറേഞ്ചിലേക്ക് വരുന്നത്.
******
അന്ന് ഞായറാഴ്ചയായിരുന്നു. അനന്തൻ ലോഡ് എടുക്കാൻ പോയിട്ടില്ല.
അമ്മയും മാളുവും കൂടി അമ്പലത്തിൽ പോയിരിക്കുകയാണ്..
കാലത്ത് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അനന്തൻ ടിവിയും കണ്ടിരിക്കുകയാണ്.
മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മയും മാളുവും ആയിരിക്കുമെന്നാണ് അവൻ കരുതിയത്..
അതുകൊണ്ടുതന്നെ എഴുന്നേറ്റ് പോകാൻ ഒന്നും ആള് മെനക്കെട്ടില്ല.
അല്പം കഴിഞ്ഞതും ആരോ വന്ന് വാതിൽക്കൽ നിൽക്കുന്നതുപോലെ അവനു തോന്നി.
മുഖം തിരിച്ചു നോക്കിയപ്പോൾ അവൻ അത്ഭുതപ്പെട്ട് പോയി.
ചാടി എഴുന്നേറ്റ് കൊണ്ട് വിടർന്ന മിഴികളോടെ അവൻ അവളെ നോക്കി..
താൻ... വരുന്ന കാര്യം ഇവിടെയാരും പറഞ്ഞില്ലല്ലോടൊ..
അവൻ ഗംഗയുടെ മുഖത്തേക്ക് നോക്കി.
അവളും അവനെ നോക്കിയപടി നിൽക്കുകയാണ്..
അനന്തേട്ടന് എന്തൊക്കെയോ മാറ്റം വന്നതുപോലെ...
ആൾ ഇത്തിരി കൂടി ക്ഷീണിച്ചു, താടിയൊക്കെ അവിടെ ഇവിടെയായി നരച്ചിട്ടുണ്ട്, നെറ്റിയും അല്പം കയറി,,,
അനന്തേട്ടൻ പ്രായായതുപോലെ..
അവളുടെ നോട്ടം കണ്ടതും അനന്തന് ചെറിയ പതർച്ച പോലെ തോന്നി.
ഇരിയ്ക്ക് ഗംഗാ...
അനന്തൻ ശബ്ദമുയർത്തിയതും ഗംഗ പെട്ടെന്ന് അവനെ കണ്ണു ചിമ്മി നോക്കി.
അവരൊക്കെ എവിടെ...
അവൾ അടുക്കളപ്പുറത്തേക്ക് നോക്കി.
അമ്പലത്തിൽ പോയി... ഞാൻ ഇരിക്കടോ ഞാൻ ചായ എടുക്കാം..
വേണ്ട.. ഒന്നും വേണ്ട അനന്തേട്ടാ...
എങ്കിലും അവൻ പിന്നെയും അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഗംഗ അവന്റെ കൈത്തണ്ടയിൽ പിടിച്ചു..
അനന്തേട്ടൻ ഒരുപാട് ക്ഷീണിച്ചു പോയിട്ടൊ... പ്രായമായതുപോലെ..
വയസ് 10,,40 ആവാറായി.. അതാടോ..
ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കി.
ഞാൻ ഇടയ്ക്കൊക്കെ അനന്തേട്ടനെ വിളിക്കാറുണ്ടായിരുന്നു. എന്താ ഫോൺ എടുക്കാതിരുന്നത്..
പരിഭവം തുറന്നുകാട്ടുകയാണവൾ..
ഓരോരോ തിരക്കുകൾ...
എങ്കിൽ ഒരു മെസ്സേജ് എങ്കിലും അയച്ചു കൂടെ.... അതുമില്ല... ഞാൻ കരുതി എന്നോട് ദേഷ്യവുമെന്ന്..
എനിക്കെന്തിനാണ് തന്നോട് ദേഷ്യം... ഞാൻ എന്നും കാലത്തെ എണീറ്റ് പോയാൽ പിന്നെ വരുമ്പോൾ ലേറ്റ് ആകും. വന്നിട്ട് എവിടെയെങ്കിലും കിടക്കും, ഈ ഫോണന്ന് പറയുന്ന കുന്ത്‌റാണ്ടം അങ്ങനെ നോക്കാറു പോലുമില്ല..
അനന്തേട്ടന് കടക്കാരാരെങ്കിലും വിളിക്കുമ്പോൾ എടുക്കാലോ, ഞാൻ വിളിക്കുമ്പോൾ മാത്രമാണോ ഈ തിരക്കും ഉറക്കക്ഷീണവും ഒക്കെ..
പെണ്ണിന് പിന്നെയും പരിഭവം മാത്രം.
എടോ,,,, താൻ ഇവിടെ ഇരിക്ക്.. എത്ര ദൂരം യാത്ര ചെയ്തു വന്നതാണ്...
അനന്തൻ സെറ്റിയിലേക്ക് വിരൽ ചൂണ്ടി..
അവൾ ഇരുന്നപ്പോൾ അനന്തനും ഓപ്പോസിറ്റ് ആയി ഒരു കസേരയിൽ നിലയുറപ്പിച്ചു.
പെണ്ണിനാണെങ്കിൽ അനന്തനെ കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. അവനോട് വിശേഷങ്ങൾ ചോദിച്ചിട്ടും മതിയാവുന്നില്ല,, അവന്റെ മുഖത്തേക്ക് അങ്ങനെ നോക്കി ഇരിക്കുമ്പോഴൊക്കെ പലപ്പോഴും അവൾക്ക് അവളെത്തന്നെ മറന്നു പോകുന്ന അവസ്ഥയായിരുന്നു.
എത്ര ദിവസത്തെ അവധി ഉണ്ട്.. ഇനി തനിക്ക് എന്നാണ് മടങ്ങി പോകേണ്ടത്?
ഞാൻ ഇനി വന്നു കയറിയപ്പോഴേയ്ക്കും, എന്നെ മടക്കി അയക്കാൻ അനന്ദേട്ടന് ധൃതിയായോ.
ചോദിക്കുമ്പോൾ അവൾക്ക് സങ്കടം വന്നു.
അല്ലടോ ഇത്ര ദിവസത്തെ അവധി.. അങ്ങനെ കിട്ടാൻ സാധ്യത ഇല്ലല്ലോ അതുകൊണ്ട് ചോദിച്ചതാണ്...
ഇനി ഞാൻ എവിടേക്കും മടങ്ങി പോകുന്നില്ല.. കുറേ സമ്പാദിച്ചിട്ട് എന്താ കാര്യം,,
ഡിവോസിന്റെ കാര്യങ്ങളൊക്കെ തീർന്നല്ലോ അല്ലേ....
മ്മ്... അതൊക്കെ തീർന്നിട്ട് വർഷം ഒന്ന് കഴിഞ്ഞു... ഇപ്പോഴാണോ അനന്തേട്ടൻ ഇതിനെക്കുറിച്ച് ചോദിക്കുന്നത്.
അതുകൊണ്ടല്ലടോ.... ഞാൻ വെറുതെ...
വെറുതെ ഇങ്ങനെ ഒന്നും ചോദിച്ച് അനന്തേട്ടൻ ബുദ്ധിമുട്ടണ്ട...
പെട്ടെന്ന് അവൾ കെറുവോടെ മുഖം തിരിച്ചു..
ഇങ്ങനെ ഒറ്റത്തടിയായിട്ട് നിൽക്കാനാണോ അനന്തേട്ടന്റെ പ്ലാന്..
അവന്റെ മനസ്സിന്റെ കോണിൽ എവിടെയെങ്കിലും താൻ ഉണ്ടോ എന്നറിയുവാനായി ഗംഗ അനന്തനോടായി വീണ്ടും ചോദിച്ചു.
തുടരും.
ഭാഗം 37..
അനന്തേട്ടന്റെ മനസ്സ് അറിയുവാൻ ആയിട്ടാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചതെങ്കിലും ആളുടെ മറുപടി വരും മുന്നേ അമ്മയും മാളുവും ഒക്കെ എത്തിച്ചേർന്നിരുന്നു..
അവര് വന്നല്ലോ എന്നും പറഞ്ഞ് അനന്തേട്ടൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
ആരുടെയോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി വന്ന മാളുവും ഉമയും തൊട്ടുമുന്നേൽ നിൽക്കുന്ന ഗംഗയെ കണ്ടു ഞെട്ടിപ്പോയിരുന്നു..
എന്താണെന്നറിയില്ല സന്തോഷം കൊണ്ടാണോ,,സങ്കടം കൊണ്ടാണോ....
ഉമ വന്നിട്ട് ഗംഗയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അപ്പോഴേക്കും അവൾക്കും വല്ലാത്തൊരു നൊമ്പരം പോലെ..
ഇരുവരും കരയുന്ന കണ്ടതും അനന്തൻ അവരുടെ നേർക്കു ദേഷ്യപ്പെട്ടു..
ഇതെന്തിനാ രണ്ടാളും കൂടി വെറുതെ കരയുന്നത്...
അമ്മേ ഗംഗ വന്നിട്ട് കുറച്ചുനേരം ആയതാണ്.. ചായയൊന്നും കുടിച്ചിട്ടില്ല കേട്ടോ.. ഇയാൾക്ക് എന്താണ് വേണ്ടതെന്ന് വെച്ചാൽ എടുത്തുകൊടുക്കു.
അനന്തൻ ഇത്തിരി ഗൗരവത്തിൽ മുഖമുയർത്തി പറഞ്ഞശേഷം വെളിയിലേക്ക് ഇറങ്ങി പോയി..
മോളിവിടെ ഇരിയ്ക്ക് കേട്ടോ, അമ്മ ചായ എടുത്തിട്ട് വരാം..
ധൃതിയൊന്നും ഇല്ല അമ്മേ.. ഇത്തിരി കഴിഞ്ഞാണേലും മതി.
ഒരു ചായ വെയ്ക്കാൻ അധികം നേരം ഒന്നും വേണ്ടല്ലോ, ചേച്ചി ഇങ്ങു വന്നേ..
മാളു ഗംഗയുടെ കയ്യിൽ പിടിച്ച് സിറ്റിയിലേക്ക് ഇരുത്തി..
വിശേഷങ്ങളൊക്കെ പറയു.. എന്തായി മാളൂട്ടിയുടെ കല്യാണം ഒരുക്കങ്ങളൊക്കെ.
ഞാന് ഡ്രസ്സ് ഒക്കെ സ്റ്റിച്ച് ചെയ്യാൻ ആയിട്ട് കൊടുത്തു ചേച്ചി, എന്റെ ഒരു ഫ്രണ്ടിന്റെ ചേച്ചിക്ക് അത്യാവശ്യം നന്നായിട്ട് തയ്ക്കാൻ അറിയാം അതുകൊണ്ട് അവരെയാണ് ഏൽപ്പിച്ചത്, പിന്നെ വേറെ പ്രത്യേകിച്ച് ഒന്നും ആയിട്ടില്ല...
ഹമ്.. ഇന്നെന്തായാലും അനന്തേട്ടൻ ഫ്രീ അല്ലേ, നമുക്കെല്ലാവർക്കും കൂടി ടൗണിലേക്ക് ഒന്നു പോയാലോ
ഇന്നോ... എന്തിനു?
ചുമ്മ... ഒന്ന് കറങ്ങിയിട്ട് വരാം..
വേണ്ട വേണ്ട തത്കാലം എങ്ങോട്ടും പോകണ്ട.. എന്റെ പൊന്നുമോളിവിടെ നിന്നാൽ മതി,,,,
അവൾക്ക് ചായയും ആയിട്ട് വന്ന ഉമ പറഞ്ഞു..
കഴിക്കാൻ ആയിട്ട് നൂൽപ്പുട്ടും കിഴങ്ങ് കറിയും ആയിരുന്നു. അതും കൂടി എടുത്ത് അവർ വന്നത്.
ഇവിടെ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിച്ചതാണോ?
അല്ല മോളെ.. ഞങ്ങളെ കാലത്തെ എല്ലാം ഉണ്ടാക്കി വെച്ചിട്ട് അമ്പലത്തിലേക്ക് പോയതായിരുന്നു.
എല്ലാവർക്കും കൂടി ഒരുമിച്ച് കഴിക്കാം അമ്മേ....
ആദ്യം മോള് കഴിക്ക്.. ഇത്ര ദൂരം യാത്ര ചെയ്തു മടുത്തു വന്നതല്ലേ.
അതൊന്നും സാരമില്ല.. ഒരുപാട് നാളായില്ലേ നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചിട്ട്.
അവൾ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നിട്ട് ഉമയോടൊപ്പം അവർക്കും കൂടി ഭക്ഷണമൊക്കെ എടുത്തു.
മോളെ ഈ വേഷമൊക്കെ മാറ്റിയിട്ടു വാ.. ഇല്ലെങ്കിൽ അഴുക്കാകും കേട്ടോ.
ആഹ്...
അവൾ തല കുലുക്കി ക്കൊണ്ട് തന്റെ ബാഗും എടുത്ത് അകത്തെ മുറിയിലേക്ക് പോയി.
വേഷം മാറിയ ശേഷം പെട്ടെന്ന്ഇറങ്ങി വന്നു.
അനന്ത... വാടാ എല്ലാരും ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് മോള് പറയുവാ..
ആഹ്... നിങ്ങൾ ഇരുന്നോ... എനിക്ക് ഇത്തിരി കഴിഞ്ഞു മതി..
അനന്തേട്ടന്റെ മറുപടിയും വന്നു.
ഉമയമ്മ അകത്തേക്ക് കയറിപ്പോന്നപ്പോൾ താൻ അനന്തേട്ടന്റെ അടുത്തേക്ക് ഇറങ്ങിച്ചെന്നു..
ഒരുമിച്ചു കഴിക്കാംന്നേ.. വരൂ അനന്ദേട്ടാ... എത്ര നാളായി എല്ലാവരും കൂടി ഇങ്ങനെ ഇരുന്നിട്ട്..
ഗംഗ യുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കിയപ്പോൾ വാതിൽ പ്പടിയിൽ നിന്നുകൊണ്ട് അവൾ അവനെ നോക്കി ചെറുതായ് ഒന്ന് മന്ദഹസിച്ചു..
പിന്നീട് അവനും എഴുന്നേറ്റു ചെന്നപ്പോൾ നാല് പേരും കൂടി ഒരുമിച്ചു ആയിരുന്നു ഇരുന്നത്.
അങ്ങനെ ഓരോരോ കഥകളൊക്കെ പറഞ്ഞ് സ്ത്രീജനങ്ങൾ ഒക്കെ ഇരുന്നപ്പോൾ അനന്തൻ ഒന്നും മിണ്ടാതെയിരുന്നു ആഹാരം കഴിച്ചു തീർത്തു.
അനന്തേട്ടാ നമുക്ക് ടൗണിലേക്ക് ഒന്നു പോണോലോ.. ഏട്ടൻ എന്തേലും തിരക്കാണോ..
ഇത്തിരി നേരം കഴിഞ്ഞ് ഗംഗ ഇറങ്ങിച്ചെന്ന് അനന്തനോട് ചോദിച്ചു.
എന്തിനാടോ....
കാര്യമൊക്കെയുണ്ട്..പക്ഷേയിപ്പോൾ പറയില്ല...
വെറുതെ ആവശ്യമില്ലാതെ കാശ് കളയുവൊന്നും വേണ്ട.. താൻ ഇവിടെ വന്നല്ലോ അതുതന്നെ വലിയ കാര്യമായി...
പുറത്തെക്ക് നോക്കി കൊണ്ടാണ് അനന്തേട്ടൻ സംസാരിക്കുന്നത്.
അതേയ്... ഞാനിവിടെ ഇങ്ങനെ വന്ന് നിൽക്കുമ്പോൾ അനന്തേട്ടൻ എന്തിനാണ് വെളിയിലേക്ക് നോക്കുന്നത്. എന്റെ മുഖത്തേക്ക് നോക്കാൻ എന്തെങ്കിലും വൈക്ലബ്യം ഉണ്ടോ...
അനന്തൻ ഒന്ന് പാളി നോക്കിയതും പരിഭവത്തോടെ നിൽക്കുകയാണ് ഗംഗ.
എപ്പോഴാണ് പോകുന്നത്...താൻ റെഡി ആയിക്കോളൂ..
അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞതും ഗംഗയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അരമണിക്കൂർ,,അതിനുള്ളിൽ റെഡിയാകും..
അവനോട് പറഞ്ഞശേഷം ഗംഗ അകത്തേക്ക് പോയി.
ഉമയും മാളുവും ഒക്കെ ഒരുപാട് എതിർത്തുവെങ്കിലും ഗംഗ സമ്മതിച്ചില്ല.
എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി കൊടുക്കാനാണ് ഗംഗയുടെ നീക്കം എന്നുള്ളത് അവർക്ക് മനസ്സിലായിരുന്നു.
അതുകൊണ്ടാണ് അവരൊക്കെ ഒന്നും വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയത്.
കൂടെ വന്നില്ലെങ്കിൽ താൻ നാളെ കാലത്തെ മടങ്ങി പോകും എന്നു പറഞ്ഞു ഗംഗ മാളുവിനെ വിരട്ടി.
അങ്ങനെ എല്ലാവരും ചേർന്ന് കട്ടപ്പനയിലേക്ക് പുറപ്പെട്ടു..
അനന്തൻ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിൽ ആയിരുന്നു അവരെല്ലാവരും കൂടി പോയത്.
നേരത്തെ ഒക്കെ വന്നപ്പോൾ ഗംഗ ഇതുപോലെ സംസാരിക്കുകയൊന്നും ഇല്ലായിരുന്നു. പക്ഷേ ഇക്കുറി ഗംഗയ്ക്ക് ഒരുപാട് മാറ്റം വന്നതുപോലെ അനന്തന് തോന്നി.
ടൗണിലേക്ക് പോകുന്ന യാത്രയിൽ ഒക്കെ ഒരുപാട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അവൾ..
ഇടയ്ക്ക് ഒരു ബജിക്കട കണ്ടപ്പോൾ, അനന്തനോട് അത് വാങ്ങിക്കൊടുക്കാനും അവൾ പറഞ്ഞു.
ഇവിടെ യൊന്നും കൊള്ളില്ല,, ഇത്തിരികൂടി മുന്നോട്ടു പോകട്ടെ എന്ന് അനന്തൻ മുഖം തിരിച്ചു പിന്നിലേക്ക് നോക്കിക്കൊണ്ട് ഗംഗയോട് പറഞ്ഞു.
അങ്ങനെ ടൗണിൽ എത്തി.
ഇവിടെ നല്ല ജ്വല്ലറി ഏതാണ് അനന്ദേട്ടാ...
ഗംഗ ചോദിച്ചു..
എടോ... ഈ ഗോൾഡിന്റെ വിലയ്ക്ക് താനെന്തിനാ ജ്വല്ലറിയിലേക്ക് കയറുന്നത്. അതിന്റെയൊന്നും യാതൊരു ആവശ്യവും ഇല്ല കേട്ടോ.
അതിന് ഞാൻ അനന്തേട്ടൻ ഒന്നും വാങ്ങി തരുന്നില്ലല്ലോ,, എന്റെ അനിയത്തിക്കുട്ടിയ്ക്കല്ലേ.
ഒരു കണ്ണ് ഇറക്കിക്കൊണ്ട് ഗംഗ മാളുവിനെ നോക്കി പറഞ്ഞു.
അനന്തൻ മാത്രമല്ല അമ്മയും മാളുവും ഒക്കെ ഗംഗയെ ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവൾ സമ്മതിച്ചില്ല..
ജ്വല്ലറിയുടെ ഉള്ളിലേക്ക് കയറിവരാൻ തന്നെ വിളിച്ചു എങ്കിലും അവൻ ഗംഗയെ ഒന്നു നോക്കി പേടിപ്പിച്ചു..
അങ്ങനെ സ്ത്രീകൾ മാത്രമാണ് അകത്തേക്ക് കയറി പോയത്.
മാളുവിന് അതിമനോഹരമായ ഒരു ബ്രേയ്സ്‌ലെറ്റ് ആയിരുന്നു ഗംഗ വാങ്ങിയത്.
അത്രയും വില കൂടിയ സമ്മാനം ഒന്നും വേണ്ടെന്ന് പറഞ്ഞ് മാളു അവളുടെ അരികിലിരുന്നു ബഹളം കൂട്ടി..
ഇതൊക്കെ ഞാൻ ഒരുപാട് ആഗ്രഹത്തോടെ വാങ്ങി തരുന്നതാണ് കെട്ടോ, എന്തിനാ ഇങ്ങനെ വേണ്ടെന്നു പറഞ്ഞു ബഹളം വയ്ക്കുന്നത്..
അതല്ല ചേച്ചി... ഇത്രയും കാശൊന്നും കളയണ്ടന്നേ..
മാളു ശബ്ദം താഴ്ത്തി പറഞ്ഞു.
നീയെന്റെ സ്വന്തം അനിയത്തിക്കുട്ടിയാണ്.... നിനക്ക് വേണ്ടി,ഇത്തിരി കാശ് കളയാൻ ഒന്നും എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല..
മാളുവിന്റെ കൈത്തണ്ടയിൽ ഒന്ന് അമർത്തിയശേഷം ഗംഗ പറഞ്ഞു..
അനന്തേട്ടൻ വഴക്ക് പറയും നോക്കിക്കോ...
വഴക്ക് പറഞ്ഞാൽ അനന്തേട്ടന്ള്ള മറുപടി ഞാൻ കൊടുത്തോളാം.. അതൊന്നുമോർത്ത് നീ ബേജാറാവണ്ട..
മോളെ,,, ഒരു കുഞ്ഞ് കമ്മലോ മോതിരമോ എന്തെങ്കിലും വാങ്ങി കൊടുത്താൽ മതി.. ഇത്രയും കാശ് കളയേണ്ട കാര്യമില്ലന്നെ..
ഉമയും അവളോടായി പറഞ്ഞു.
അപ്പോഴേക്കും ഗംഗ ബില്ല് പേ ചെയ്യുവാനായി എഴുന്നേറ്റു പോയിരുന്നു.
എന്നാൽ ഒരു കാര്യം സത്യമായിരുന്നു കെട്ടോ.
അതും വാങ്ങി കൊണ്ട് ഇറങ്ങി വന്നപ്പോൾ അനന്തൻ ഗംഗയെ നോക്കി ഒരുപാട് ബഹളം വച്ചു
തുടരും
9 likes
1 comment • 6 shares