#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 123 ✍️ രചന - ജിഫ്ന നിസാർ 🥰 പൊറുക്കാൻ കഴിയുന്നില്ല. ഈ കണ്ട ദിവസങ്ങളിൽ ഒക്കെയും അതിനൊന്നു ശ്രമിച്ചു നോക്കുകയും ചെയ്തിരുന്നു. മറക്കാനും കഴിയില്ല. എന്നിട്ടും സുഗന്ധി കണ്മുന്നിൽ വന്നിട്ട് കൈ കൂപ്പി നിന്നപ്പോൾ ഗായത്രിക്കൊരക്ഷരം മിണ്ടാൻ കൂടി കഴിഞ്ഞതുമില്ല. അത്രക്കുണ്ട് അനുഭവങ്ങൾ. ഒരു മനുഷ്യനോട്‌ മറ്റൊരു മനുഷ്യൻ കാണിക്കേണ്ടാ കരുണ പോലുമില്ലാതെ ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിനേയും കൊണ്ട് കയറി ചെല്ലാൻ മതിയായ ഒരിടമില്ലാത്ത നിസ്സഹായതയോടെ ആ വീട്ടിൽ കഴിഞ്ഞു കൂടിയ ദിനങ്ങൾ.. അവൾക്കതിപ്പോഴും ദുസ്വപ്നം പോലെയാണ്. വിഷ്ണുവിന്റെ ശാരീരിക ഉപദ്രവങ്ങളെക്കാൾ സുഗന്ധി നൽകിയ മാനസിക സംഘർഷങ്ങൾ. ദാർഷ്ഢ്യം നിറഞ്ഞ അവരുടെ വെല്ലുവിളികൾ.. ഒരു വേലക്കാരിയെ പോലെ തരം താഴ്ത്തിയത്. പുച്ഛം.. പരിഹാസം.. സുഗന്ധിയെ കണ്ട മാത്രയിൽ തന്നെ ആ വീട്ടിൽ അവർക്കൊപ്പം കഴിഞ്ഞു കൂടിയ ആ ഇരുണ്ട ദിനങ്ങളാണ് അവൾക്കോർമ്മ വന്നത്.. അത് തന്നെയായിരുന്നു സുഗന്ധിയുടെയും അവസ്ഥ. മാപ്പെന്ന ഒരു വാക്ക്. അത് പോലും പിന്നീടൊരിക്കൽ അവളോട് പറയാനുള്ള അവകാശം താൻ നഷ്ടപ്പെടുത്തി കൊണ്ടുണ്ടാക്കിയ തന്റെ ഓരോ പ്രവർത്തികളും അവരെ അപ്പോഴും വല്ലാതെ ലജ്ജിപ്പിച്ചു. കാശിയോട് പറഞ്ഞിട്ട് ഗായത്രിയെ കാണാൻ വന്നതാണ്. എനിക്കൊന്നവളെ പോയി കണ്ടാൽ കൊള്ളാമെന്നുണ്ട് എന്നവർ അവനോട് പറയുമ്പോൾ എതിർപ്പൊന്നും പറയാതെ തന്നെ കാശി അവർക്കൊപ്പം ചെന്നു. കൂടെ പോയെങ്കിലും അവർക്ക് വേണ്ടി അവനൊന്നും ആരോടും പറഞ്ഞില്ല. സിറ്റൗട്ടിൽ കല്ലുമോൾക്കൊപ്പം കളി പറഞ്ഞിരുന്നു. അമ്മയെയും കൂട്ടി അങ്ങോട്ട് പോണുണ്ട് എന്ന് രാജശേഖരനെ ഫോൺ വിളിച്ചു പറയാനും മറന്നില്ല. എന്റെ മോളെ വിഷമിപ്പിക്കരുത്.. വേദനിപ്പിക്കരുത് എന്ന് മാത്രമാണ് അയാളും പറഞ്ഞത്. അങ്ങനെ ചെയ്യില്ലെന്ന് അവനുറപ്പും കൊടുത്തു. ആ വാക്ക് പാലിക്കുകയും ചെയ്ത് കൊണ്ടാണ് അവൻ സുഗന്ധിക്കൊപ്പം തിരിച്ചു പോന്നതും. കല്ലു മോളുടെ തലയിൽ തലോടി ആ കവിളിൽ ഉമ്മ വെക്കുമ്പോൾ കുറ്റബോധം കൊണ്ട് സുഗന്ധി വിങ്ങി വിറച്ചു കരയുന്നുണ്ട്.. തിരികെ മടങ്ങുമ്പോൾ അവർക്കൊപ്പം ഭവ്യ കൂടി ഉണ്ടായിരുന്നു. 💥💥 മിയ അഡ്രസ്സ് അയച്ചു കൊടുത്ത ഹോസ്പിറ്റലിൽ ചെന്നിറങ്ങുമ്പോൾ അത് തനിന്നലെ വന്നു പോയ ഇടം തന്നെയാണല്ലോ എന്നായിരുന്നു ശിവയുടെ മനസ്സിൽ. യാദൃശ്ചികമാകാം എന്നൊരു തോന്നലോടെ തന്നെ അവളെ വിളിച്ചു നോക്കിയെങ്കിലും അവൾക്ക് കോളേടുക്കാൻ കഴിഞ്ഞില്ല. അവൾ കുടുംബത്തിന്റെ കൂടെയാവും അത് കൊണ്ടാവും എന്നൊക്കെ കരുതി കൊണ്ട് തന്നെ അവൻ ലിഫ്റ്റിൽ മുകളിലേക്ക് കയറി. മിയ പറഞ്ഞു കൊടുത്ത റൂം നമ്പർ.. അത് തിരയുന്നതിനിടെ തന്നെ എതിരെ നടന്നു വരുന്ന ജോഷി അവനെ കണ്ടു കഴിഞ്ഞു.. ശിവ... ഒട്ടും പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടതിന്റെ സന്തോഷത്തോടെ തന്നെ ജോഷി ശിവയുടെ അരികിലേക്ക് ചെന്നു. ഇവിടെ നിന്നിറങ്ങും മുൻപ് അവരെ ക്കൂടി കണ്ടിട്ട് പോണം എന്നുറപ്പിച്ചവനും പെട്ടന്ന് ജോഷിയെ കണ്ടപ്പോൾ അടുത്ത ആരെയോ കണ്ടത് പോലൊരു സന്തോഷം തോന്നി. "പപ്പയെ മുറിയിലേക്ക് മാറ്റി.. ദേ.. ആ മുറിയിൽ " അത്രയും നേരത്തെ ശിവ തേടി വന്നതിന്റെ മുഴുവൻ സന്തോഷവുമുണ്ട് ജോഷിക്ക്. അവനൊപ്പം അകത്തേക്ക് കയറുമ്പോൾ റൂം നമ്പറൊന്നും ശിവ നോക്കിയില്ല. ഇനിയിപ്പോ ഇവരെ കണ്ടതിനു ശേഷം അവളെ ഒന്നു കൂടി വിളിച്ചു നോക്കാം എന്നൊക്കെയാണ് അവന്റെ മനസ്സിലപ്പോൾ. എന്നാൽ.. മുറിയിലേക്ക് കയറി ചെന്ന ശിവ.. ഐസക്കിന്റെ തോളിൽ ചാരി കൊഞ്ചി പറഞ്ഞിരിക്കുന്നാ മിയയെ കണ്ടതും ഞെട്ടി പോയി. അവളും. ആഹാ. മോനിങ് രാവിലെ തന്നെ എത്തിയോ.. വാ.. ഇവിടിരിക്ക്.. " ഐസക്ക് അവനെ സ്നേഹത്തോടെ വാത്സല്യത്തോടെ അരികിലേക്ക് പിടിച്ചിരുത്തി. "നിനക്ക് ആളെ കാണാൻ കൊതിയുണ്ടെന്ന് പറഞ്ഞിരുന്നില്ലെടി.. ഇതാണ് ആള്.. ശിവ. ഇന്നലെ നമ്മുക്ക് നമ്മുക്ക് പപ്പയെ തിരികെ കിട്ടാൻ കാരണമായ ശിവദേവ്.." ഞെട്ടി പകച്ചു നോക്കുന്ന മിയയുടെ തോളിൽ കൈയ്യിട്ടു പിടിച്ചു കൊണ്ട് ജോഷി പറയുമ്പോൾ അവൾ വിളറി കൊണ്ട് ശിവയെ നോക്കിയോന്ന് ചിരിച്ചു. അവനും ഏറെക്കുറെ ആ അവസ്ഥയിൽ തന്നെയാണ്. പരസ്പരം കാണുമ്പോൾ ഏറെ ആവേശത്തിൽ പറഞ്ഞു കൊടുക്കാനുള്ള ഒരു കഥയിൽ ഇങ്ങനൊരു ട്വിസ്റ്റ്‌.. അതവർ രണ്ടാളും ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ചായക്ക് പോയിരുന്ന ജോമോനും അവരുടെ മമ്മിയും തിരികെ വന്നു. ശിവയെ കണ്ടതും അവർക്കും സന്തോഷം. തലേന്ന് മുതൽ അവരെല്ലാം വാക്കുകൾ കൊണ്ട് അവനോട് കാണിച്ച സ്നേഹം.. അതപ്പോൾ നേരിട്ട് കണ്ടിട്ട് അനുഭവിക്കുമ്പോൾ ആശ്വാസവും അതിനൊപ്പം തന്നെ ചെറുതല്ലാത്ത ഒരു പരവേശവും അവൾക്കുണ്ട്. ശിവയുടെ മനസ്സിലും അത് അങ്ങനെ തന്നെ. ഉള്ളിലുള്ളതെക്കെയും പരസ്പരമൊന്നു സംസാരിക്കാൻ കഴിയാത്ത വീർപ്പു മുട്ടൽ.. അത് അതിനും മുകളിലാണ്. വേണ്ടന്ന് ശിവ ഒരുപാട് നിർബന്ധിച്ചു പറഞ്ഞിട്ടും അവരുടെ കൂടെ അവർക്കും കൂടി ചായ എടുത്തു. ഒരുമിച്ചിരുന്ന് കഴിച്ചു. അപ്പോഴെല്ലാം പാളി പോകുന്ന നോട്ടങ്ങളെ അടക്കി പിടിക്കാൻ രണ്ടു പേരും അതിയായി പരിശ്രമം നടത്തുന്നുണ്ട്. "പപ്പയെ രക്ഷിച്ച ആളെ നേരിട്ട് കണ്ട ഏതാണ്ടൊക്കെ ചെയ്യും എന്ന് നീ പറഞ്ഞിരുന്നില്ലേ കൊച്ചേ.. എന്നിട്ടെന്താ ഇപ്പൊ ഇങ്ങനെ" എന്നൊക്കെ ചോദിച്ചു കൊണ്ട് ജോമോൻ മിയയെ കളിയാക്കി ചിരിക്കുന്നുണ്ട് അതിനിടയിൽ. ഇങ്ങനിരിക്കുന്നതൊന്നും കാര്യമാക്കണ്ട ശിവ.. അവളെ കാഞ്ഞ വിത്ത.. അല്ലേടി. " അനിയത്തിയെ ചേർത്ത് പിടിച്ചു കൊണ്ട് ജോഷിയും ശിവയയോട് പറയുമ്പോൾ ചിരി ഒതുക്കി പിടിച്ചു കൊണ്ട് തന്നെ അവനൊന്ന് തലയാട്ടി കാണിച്ചു. കുറച്ചു നേരം കൂടി അവരോട് സംസാരിച്ചു കൊണ്ട് ശിവ പോകാനിറങ്ങുമ്പോൾ എത്ര അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും മിയയുടെ മുഖം മങ്ങി. അതവന് മനസ്സിലാവുകയും ചെയ്തു. മറ്റാരും കാണാതെ അവനൊന്നവളോട് കണ്ണ് ചിമ്മി കാണിക്കുക മാത്രം ചെയ്ത് കൊണ്ട് എഴുന്നേറ്റു. ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ചെയ്യും.വീട്ടിലേക്ക് വരണം എന്നൊക്കെ ശിവയോട് ജോഷിയും മമ്മിയും പറഞ്ഞു വെക്കുമ്പോൾ മിയ ശിവയെ നോക്കി. ഉറപ്പായും വരാം ഞാൻ.. എനിക്കങ്ങനെ ഉപേക്ഷിച്ചു കളയാൻ കഴിയില്ലല്ലോ.. " ഐസക്കിന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞതെങ്കിൽ കൂടിയും ശിവയുടെ നോട്ടം മിയയുടെ നേരെയായിരുന്നു അപ്പോൾ.. 💥💥 അതിപ്പോ ലാഭയല്ലോ ശിവ.. " ശിവ തിരിച്ചു വന്നിട്ടെല്ലാം പറയുമ്പോൾ കാശി അതായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ശിവക്കങ്ങനെ തോന്നിയില്ല. മിയയോടുള്ള ഇഷ്ടത്തിന്റെ കാര്യം പറയുമ്പോൾ ഈ ഇഷ്ടവും സ്നേഹവുമൊക്കെ അങ്ങനെ തന്നെ ഉണ്ടാവുമോ എന്നതിനൊന്നും യാതൊരു ഉറപ്പുമില്ല. അതും ശരിയാ.. കല്യാണകാര്യം വരുമ്പോ... " കാർത്തുവങ്ങോട്ട് വരുന്നത് കണ്ടതും കാശി പറഞ്ഞു വന്നത് പാതിയിൽ നിർത്തി. എങ്കിലും അവനെന്താണ് ഉദ്ദേശിച്ചത് എന്ന് ശിവക്ക് മനസിലാവുകയും ചെയ്തു. മിയക്ക് വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ ശിവേട്ട എന്നും പറഞ്ഞു കൊണ്ടാണ് കാർത്തു അവന് കുടിക്കാനുള്ളത് കൊണ്ടു വന്നത്. അവളുടെ പപ്പയ്ക്ക് വയ്യ. ഹോസ്പിറ്റലിൽ ആണ്. അത് കൊണ്ടാവും. ഇന്നലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല.. ഇന്ന് വീട്ടിലോട്ട് മാറും.. രാത്രിയിൽ വിളിച്ചു നോക്ക്. കിട്ടും.. "ശിവ ചിരിയോടെ അവളോട് പറഞ്ഞു. ആഹാ.. എന്ത് നല്ല ബെസ്റ്റ് കാമുകൻ.. അവളെ കുറിച്ചെല്ലാം അറിയാം.. ലൗവർ ആയാ ഇങ്ങനെ വേണം.." കാശ്ശിക്കിട്ടോരു കുത്തോടെ പറഞ്ഞട്ടവൾ അവനരികിലേക്ക് തന്നെയിരുന്നു. "എനിക്കുമിപ്പോ നിന്റെ എല്ലാം അറിയാം.." അവൾക്ക് മാത്രം മനസിലാകും വിധമൊരു കുഴച്ചിലോടെ ഗൂഡമായ ചിരിയോടെ കാശി പറയുമ്പോൾ കാർത്തു അവനെ കണ്ണുരുട്ടി നോക്കി. "ആത്മാർത്ഥ കൂടി പോയത് കൊണ്ട് ക്യാമുകന് ഇപ്രാവശ്യം പണി കിട്ടാൻ സാധ്യത നോം കാണുന്നുണ്ട്.. അല്ലേടാ ശിവാ.." കാശ്ശിയോരു ചിരിയോടെ ശിവയെ നോക്കി. പോടാ.. മനുഷ്യനെ വെറുതെ ടെൻഷൻ ആക്കാതെ.. " അതിനിപ്പോ നീ എന്തിനു ടെൻഷൻ ആവുന്നു.. മര്യാദക്ക് കാര്യം പറയും.കുറച്ചൊക്കെ വെയിറ്റും ചെയ്യും. എന്നിട്ടും ഉടക്ക് തന്നെ ആണേൽ നിന്നേം അവളേം ഞാൻ വയനാടിനു കയറ്റി വിട്ടോളാ ഡാ.. " കാശിക്ക് ചിരിയാണ്. പകരത്തിനു പകരമായിരിക്കും.. " ശിവയൊരു പുച്ഛത്തോടെ അവനെ നോക്കി. ഏയ്.. ഇത് അതൊന്നുമല്ല.. അന്നത്തെ ആ സാഹചര്യം. നിന്റെ ജീവന് പോലും ഭീക്ഷണി ഉണ്ടായിട്ടും നീ കാണിച്ച സഹായം. അതിന് ഞാനെങ്ങനെ പകരം വീട്ടാനാടാ.. അവരത്രയൊക്കെ പറഞ്ഞു കേട്ടിട്ടും കാര്യം മനസ്സിലാവാത്ത കാർത്തു..രണ്ടു പേരെയും മിഴിച്ചു നോക്കി. കാശി തന്നെയാണ് അവൾക്കെല്ലാം പറഞ്ഞു കൊടുത്തതും. ആണോ.. നന്നായി ശിവേട്ട.ഇനിയിതിൽ പിടിച്ചു കയറാല്ലോ.. " കാർത്തുവും സന്തോഷത്തോടെ അത് തന്നെയാണ് പറഞ്ഞത്. "എന്നൊന്നും കരുതേണ്ട.. മക്കളെ കല്യാണകാര്യം വരുമ്പോൾ അത് വരെയും കാണിച്ച സ്നേഹമൊന്നും ആർക്കും കാണൂല കുഞാറ്റെ . ഇതിപ്പോ അവളുടെ പപ്പാ അല്ലേലും വയ്യാതൊരു മനുഷ്യനെ കണ്മുന്നിൽ കണ്ടാൽ ഞാനിങ്ങനെ തന്നെയേ ചെയ്യൂ.." ശിവ പോകാൻ എഴുന്നേറ്റു കൊണ്ടാണ് പറഞ്ഞത്. അതിന് കാശിയെ ഒന്ന് നോക്കിയതല്ലാതെ കാർത്തു മറുപടി പറഞ്ഞില്ല. അമ്മയെവിടെ കാശി.. " എന്നൊരു ചോദ്യത്തോടെ ശിവ അകത്തേക്ക് നോക്കിയപ്പോൾ കാശി സുഗന്ധിയെ അങ്ങോട്ട് വിളിപ്പിച്ചു. കാര്യങ്ങളെല്ലാം കാശി ശിവയെ വിളിച്ചു പറഞ്ഞിരുന്നു. സത്യത്തിൽ ശിവ അങ്ങോട്ട് വന്നതറിഞ്ഞിട്ടും അവന് മുന്നിലേക്ക് വരാൻ കഴിയാതെ അവിടെ അകത്തു തന്നെ നിൽപ്പായിരുന്നു സുഗന്ധി. പക്ഷേ ശിവ അവരോട് യാതൊരു ദേഷ്യവും കാണിച്ചില്ല. ചിരിയോടെ തന്നെ സംസാരിച്ചു. എങ്കിലും ഭവ്യയെ അവനപ്പോഴും ചോദിച്ചില്ല.. അവളെ കുറിച്ചൊന്നും പറഞ്ഞതുമില്ല.. 💥💥 നീയിങ്ങനെ ഭയക്കാനൊന്നുമില്ല മിയ.. ഇതൊക്കെ ഇങ്ങനെ വന്നു പെട്ടത് ഞാനോ നീയോ അറിഞ്ഞു കൊണ്ടല്ലല്ലോ.. " ശിവ അവനെ കൊണ്ടാവും പോലൊക്കെ അവളെ ആശ്വാസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പെണ്ണിന്റെ മനസിലൊരു കനലുണ്ട്. അന്നാ ഹോസ്പിറ്റലിൽ നിന്നും അവനെ കണ്ടത് മുതൽ അതവളെ പൊള്ളിക്കുന്നുണ്ട്. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിർത്താലും നിന്നെ ഞാൻ ഉപേക്ഷിച്ചു കളയില്ല.. അത് പോരെ.. " ശിവ ചിരിയോടെ ചോദിച്ചിട്ടും അവൾക്കപ്പോൾ അതൊന്നും പോരായിരുന്നു. കാർത്തുവിനൊപ്പം കട്ടയ്ക്ക് പോരാടിയ ഇത്തിരി ധൈര്യമെങ്കിലും സ്വയം കാണിക്കെന്റെ മിയ എന്ന് ശിവ കളിയാക്കപ്പോഴും അവൾ ചിരിക്കുക മാത്രം ചെയ്തു. ഒരാഴ്ച കൂടി കഴിഞ്ഞ എക്സാം അല്ലേ. തത്കാലം അത് മാത്രം ഓർക്ക് ട്ടാ.. നന്നായി എക്സാം അറ്റന്റ് ചെയ്യണം. ഇതെല്ലാം കഴിഞ്ഞു നിന്റെ വീട്ടിൽ വന്നിട്ട് ഈ കാര്യം പറയുന്നത് നീ എനിക്ക് വിട്ടേക്ക്.. ഞാൻ ഏറ്റു. ഇനിയിപ്പോ ഒട്ടും പറ്റില്ലേൽ കാശി പറഞ്ഞത് പോലെ നമുക്കൊന്ന് വയനാട് കയറി പോരാടി.. " ശിവ ഉറപ്പ് കൊടുത്തു.. ആ ധൈര്യത്തിൽ തന്നെയാണ് മിയ എക്സാമിന് റെഡിയായതും. കാര്ത്തുവിനെയും എക്സാം അടുപ്പിച്ചു കാശി ഹോസ്‌റ്റലിൽ കൊണ്ട് വിട്ടു. വീട്ടിൽ നിന്നാൽ താനെത്ര പറഞ്ഞാലും അവൾ തന്റെ പുറകെ തന്നെ കൂടുമെന്ന് അവനുറപ്പുണ്ട്. എങ്കിലും ആ ഒരാഴ്ച.. അവളെക്കാൾ ആ ദിവസങ്ങളെ കഴിച്ചു കൂട്ടാൻ അവനായിരുന്നു കൂടുതൽ ബുദ്ധിമുട്ടിയത്.. തുടരും... ആ ഓരോഴുക്ക് ഇല്ലാതായി പോയോ.. എഴുതി അങ്ങോട്ട് എത്തുന്നില്ല. എഴുതാൻ ഇനിയൊന്നും ഇല്ലാഞ്ഞിട്ടാണോ എന്തോ 😁 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
25 shares

More like this