𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
863 views • 8 hours ago
പെണ്ണ് 💐💐
പാർട്ട് 82
ജിഫ്ന നിസാർ 💥
"മകൾക്കങ്ങനെ ഒരു ഇഷ്ടമുണ്ടന്നറിഞ്ഞ.. അതല്ലേ അശോക ആദ്യം നമ്മള് പരിഗണിക്കേണ്ടത്. ഇതിപ്പോ നീ ചെയ്‍തത് എന്താ.. ഇത്രേം ബുദ്ധിയില്ലാതായോ നിനക്ക്.
ഇപ്പോഴത്തെ കുട്ടികളല്ലേ.
അവർക്ക് നമ്മളെക്കാൾ വാശിയും ദേഷ്യവുമൊക്കെ കൊറച്ചു കൂടുതൽ കാണും. ഇതിപ്പോ നിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്.."
കൂട്ടത്തിൽ തല മൂത്ത ഏതോ കാർണോരുടെ ആ വാക്കുകൾ.
അശോകൻ പല്ല് കടിച്ചു കൊണ്ടങ്ങനെ സഹിച്ചു ക്ഷമിച്ചു നിൽപ്പാണ്.
കാര്യങ്ങൾ അയാളുടെ കൈ വിട്ടു പോയിരിക്കുന്നു.
തന്റെ സ്വാധീനമുപയോഗിച്ച് കാർത്തുവിനെയും കാശിയെയും വളരെ പെട്ടന്ന് തന്നെ കണ്ട് പിടിക്കാൻ പറ്റുമെന്നും ആരെങ്കിലും അറിയുന്നതിന് മുന്നേ നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ ആ കല്യാണം നടത്താമെന്നുമൊക്കെയുള്ള അയാളിലെ വിശ്വാസം.
അതാണിപ്പോൾ അപ്പാടെ തകർന്ന് പോയിരിക്കുന്നത്.
അവരെ കാണാനില്ലെന്നറിഞ്ഞത് മുതൽ പിറ്റേന്ന് രാവിലെ പത്തു മണിയോടെയായിട്ടും അന്വേഷണം എങ്ങും എത്താതെ പോയതോടെ എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
കാർത്തു.. അശോകന്റെ കൂടെയുണ്ടായിരുന്ന അയാളുടെ വിശ്വാസ്ഥനായവനൊപ്പം ഒളിച്ചോടി പോയെന്ന് തന്നെ എല്ലാവരും അറിഞ്ഞു കഴിഞ്ഞു.
എല്ലായിടത്തെയും പോലെ തന്നെ ആളുകൾ ചേരി തിരിഞ്ഞു കൊണ്ട് അഭിപ്രായം പറഞ്ഞു കൊണ്ടേയിരുന്നു.
ഒരു ഭാഗം അശോകനെയും അയാൾ മകളെ സേഫ് ആക്കാൻ നോക്കിയതാണ് എന്നുമൊക്കെ പറയുമ്പോൾ മറുഭാഗം കാർത്തുവിനും കാശ്ശിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇഷ്ടമില്ലാത്തൊരു ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്നതിനെ കുറിച്ച് അപലപിച്ചു.
അവരുടെ തീരുമാനം തന്നെയാണ് ശെരിയെന്ന് വാദിച്ചു..
അതിൽ ഉറച്ചു നിന്നു.
മൊത്തത്തിൽ പോയവരെ കുറിച്ചൊരു അറിവും ഇല്ലെങ്കിൽ കൂടിയും അഭിപ്രായത്തിനും കുറ്റപ്പെടുത്തലിനും യാതൊരു പഞ്ഞവുമില്ല.
ഇത്രയൊക്കെ നടന്നിട്ടും മഹേഷിന്റെ ഭാഗത്ത് നിന്നും കാര്യമായ സഹകരണമൊന്നും ഇല്ലെന്നാണ് അശോകന്റെ അപ്പോഴുള്ള മറ്റൊരു പ്രശ്നം.
അവന്റെ രീതിയിൽ അവൻ അന്വേഷിച്ചു നോക്കുന്നുണ്ട്.
പക്ഷെ അതിനെ കുറിച്ചൊന്നും അശോകനെ അറിയിക്കുന്നില്ല.
അയാളോട് ഒന്നും ചോദിക്കുന്നുമില്ല.
നടന്നു കഴിഞ്ഞ പ്രതിസന്ധിയെകാളും അയാളെ അപ്പോൾ വേവലാതി പ്പെടുത്തിയത് അവന്റെയാ നിസ്സഹകരണം തന്നെയാണ്.
കാശിയെ ജാമ്യത്തിലിറക്കിയത് അശോകൻ തന്നെയാണ് എന്നുള്ള രീതിയിലാണ് അവന്റെ സംസാരങ്ങളൊക്കെയും.
അങ്ങനെ അല്ലെന്ന് അവനോട് പറഞ്ഞു ഫലിപ്പിക്കാൻ വേണ്ടുന്ന സാഹചര്യങ്ങളൊന്നും തന്നെ അയാൾക്ക് പിന്നെ കിട്ടിയതുമില്ല.
മൊത്തത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലാണ് അയാൾ..
💥💥
കണ്ണ് തുറന്ന ആദ്യമുള്ള കുറച്ചു നിമിഷങ്ങളിൽ കാർത്തുവിന് സ്ഥലകാലബോധം ഒന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞു പോയ നിമിഷങ്ങളെ കുറിച്ചെല്ലാം മനസ്സിലേക്കിരച്ചു കയറി വന്നപ്പോൾ അവളൊന്ന് വെട്ടി വിറച്ചു പോയി.
അമ്പരപ്പോടെ ചുറ്റും നോക്കി.
തികച്ചും അപരിചിതമായൊരിടം.
എങ്കിലും ഉള്ളിലെ ആക്നിയെ പോലും ആറ്റി തണുപ്പിക്കാൻ പാകത്തിന് ഉയിരിൽ പടർന്നു കയറുന്നൊരു തണുപ്പുണ്ടവിടം മുഴുവനും.
വെളുത്ത ഷീറ്റ് വിരിച്ച കിടക്കയിൽ.. തനിക്കരികിൽ കമിഴ്ന്നു കിടന്നുറങ്ങുന്നവൻ.
പൊള്ളിയത് പോലെ അവളൊന്നകന്നിരുന്നു.
അവിടെ എപ്പോ എത്തിയെന്നോ എങ്ങനെ എത്തിയെന്നതിനെ കുറിച്ചോ യാതൊരു അറിവുമില്ല.
കാശി ഉറങ്ങാൻ പറഞ്ഞിട്ട് ഉറങ്ങിയത് മാത്രം ഓർമയിലുണ്ട്.
തനിക്കിരിൽ കിടന്നവനെ നോക്കിയിരിക്കെ തന്നെ അവളുടെ കണ്ണുകൾ ഒരു വേള തന്റെ കഴുത്തിൽ തൂങ്ങി ആടുന്ന താലിയിലും വന്നു പതിഞ്ഞു.
കഴിഞ്ഞു പോയതൊന്നും സ്വപ്നമല്ലെന്നറിയുമ്പോൾ തോന്നുന്ന ആശ്വാസം.
അത് ചില്ലറയൊന്നുമല്ല.
ആ തണുപ്പിലും ഷർട്ടൊന്നുമില്ലാതെ ഇന്നർ ബനിയനും ജീൻസും മാത്രമാണ് അവന്റെ വേഷം.
അവനെ പോലെ തന്നെ അനുസരണ ഒട്ടുമില്ലാത്ത മുടി ഇഴകൾ മുഖത്തിന്റെ പാതിയും മറഞ്ഞു കിടപ്പുണ്ട്.
നോക്കി കൊണ്ടിരിക്കെ അവൾക്കവനിൽ നിന്നും കണ്ണ് മാറ്റാൻ തോന്നിയതുമില്ല.
പ്രണയം എന്തെന്നറിഞ്ഞ നിമിഷം മുതൽ തന്നെ മോഹിപ്പിച്ചവൻ.
ഇഷ്ടം പറഞ്ഞപ്പോഴെല്ലാം തനിക്കു മുന്നിൽ നിന്നും അകന്നു പോകാൻ വേണ്ടി മാത്രം കാരണങ്ങൾ നിരത്തിയവൻ.
പ്രണയം പറഞ്ഞു ചെന്ന തന്നേക്കാൾ അവന് മുന്നിലൊരു ജീവിതമാർഗം തുറന്നു കൊടുത്ത തന്റെ അച്ഛനോടുള്ള സ്നേഹവും കടപ്പാടും സൂക്ഷിച്ചു കൊണ്ട് മാറി പോകാൻ ശ്രമിച്ചവൻ.
ഉള്ളിലെ അവനോടുള്ള പ്രണയവും മോഹവും എത്രയൊക്കെ.. എങ്ങനെയൊക്കെ അറിയിക്കാൻ ശ്രമിച്ചിട്ടും അതിന് നേരെയൊക്കെ സ്വന്തം കണ്ണും മനസ്സും അടച്ചു പിടിച്ചു കൊണ്ട് സ്വയം ഇരുട്ടാക്കി മാറ്റിയവൻ.
ഇവനെ ഓർത്തു കൊണ്ട് താൻ വേദനിച്ചതിനൊരു കണക്കുമില്ല.
ഉള്ളിലെ ആളുന്ന പ്രണയത്തിനോളം തന്നെ ഇവനെ നഷ്ടപ്പെടുമോ എന്നതിനെ കുറിച്ചോർത്തു കൊണ്ടെത്ര ഭയന്നിരുന്നു.!
ഏറ്റവുമൊടുവിൽ, മഹേഷിന്റെ കൈ കൊണ്ട് കെട്ടുന്ന താലിയിൽ തന്റെ ജീവനോടുങ്ങുമെന്ന് കരുതിയിടത് നിന്നും തനിക്ക് ജീവനായവൻ തന്നെ താലി കെട്ടി സ്വന്തമാക്കിയിരിക്കുന്നു.
അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തിങ്ങി.
സ്നേഹം നിറഞ്ഞ.. സന്തോഷം നിറഞ്ഞൊരു ചിരി.
പിന്നിൽ ഉപേക്ഷിച്ചു പോന്ന അച്ഛനെയും അമ്മയെയും കുറിച്ചോർക്കുമ്പോൾ നല്ല സങ്കടമുണ്ട്.
വിളിച്ചു കൂട്ടിയ ആളുകൾക്ക് മുന്നിലവർ തല കുനിച്ചു നിൽക്കുന്ന അവരുടെ അപ്പോഴുള്ള അവസ്ഥ.
അത് നോവ് തന്നെയാണ്.
അതിൽ കുറ്റബോധമുണ്ട്.
പക്ഷെ അങ്ങനൊരു അവസ്ഥയിലേക്ക് അവരെ എത്തിക്കാതിരിക്കാൻ താൻ ശ്രമിച്ചിരുന്നല്ലോ.
കാശിനാഥനില്ലാത്തൊരു ജീവിതം വയ്യെന്ന് ഏതെല്ലാം വിധത്തിൽ.. എങ്ങനെയെല്ലാം അവരെ അറിയിച്ചു കൊടുക്കാൻ ശ്രമിച്ചതാണ്.
പക്ഷെ അവർക്കപ്പോൾ മഹേഷ് മാത്രമായിരുന്നു വലുത്.
അവന്റെ കൂടെയുള്ള ജീവിതമായിരുന്നു സേഫ് എന്ന് പറഞ്ഞതും.
സ്വന്തം മകളായ തന്നെ പോലും കാശിയുടെ കാര്യം വന്നതിൽ പിന്നെ അവരോട്ടും വിശ്വാസിച്ചിട്ടില്ല.
അറിഞ്ഞിട്ടില്ല.
എല്ലാത്തിനും ഒരു മഹേഷ്.
അന്നത്തെ തന്റെയാ മാനസികവസ്ഥ ഓർക്കുമ്പോൾ അറിയാതെ തന്നെ കാർത്തുവിന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞു.
കാശിയെ നോക്കുമ്പോൾ അവൻ സ്വസ്തമായുള്ള ഉറക്കത്തിലാണ്.
വിളിച്ചുണർത്താനും തോന്നാതെ അവനെ ഉണർത്താതെ തന്നെ അവൾ എഴുന്നേറ്റു.
കൊണ്ട് വന്ന ബാഗ് തിരഞ്ഞപ്പോൾ അതാ മുറിയിൽ തന്നെയുള്ള ചെറിയൊരു മേശയുടെ മുകളിൽ കൊണ്ട് വെച്ചത് കണ്ടു.
അവളതിൽ നിന്നും ഇട്ട് മാറാനുള്ളതുമായി മുറിയിൽ നിന്നും തന്നെ തുറക്കാവുന്ന ബാത്റൂമിലേക്ക് കയറി.
വളരെ പെട്ടന്ന് തന്നെ ഫ്രെഷായി കൊണ്ടവൾ ഇറങ്ങി വരുമ്പോൾ കിടക്കയിൽ അവനില്ല.
ആശങ്കയോടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയെങ്കിലും പിന്നെയത് വേണ്ടന്ന് വെച്ചത് മുറിക്ക് പുറത്ത് നിന്നും അവന്റെ ശബ്ദം കേട്ടത് കൊണ്ടാണ്.
കയ്യിലുള്ള തോർത്തിൽ മുഖമൊന്നു കൂടി തുടച്ചിട്ട് അവൾ ജനൽ കർട്ടനൊന്ന് മാറ്റി നോക്കി.
ഹൃദയഹാരിയാണവിടുത്തെ പുറം കാഴ്ചകൾ.
നന്നായി വെയിൽ പരന്നിട്ടുണ്ട്.
ജനലിൽ കൂടി കണ്ട... പുറത്തെ ബാൽകണിയിലേക്ക് മുറിയിൽ നിന്ന് തന്നെ മറ്റൊരു വാതിൽ കൂടി കണ്ടതും കാർത്തു അങ്ങോട്ട് ചെന്നു.
ജനലിൽ കൂടി കണ്ട കാഴ്ചകളെക്കാൾ ഭംഗിയുണ്ട് അവിടെ നിന്നും നോക്കുമ്പോൾ.
കുളിയൊക്കെ കഴിഞ്ഞു.. മനസ്സിൽ അരിച്ചു കയറുന്ന സമാധാനത്തോടെ അവളവിടെ നിന്നും ആ കാഴ്ചകൾ ഓരോന്നും ഒപ്പിയെടുത്തു.
അങ്ങോട്ടെത്തി പെടുമ്പോൾ അവളിൽ ഉണ്ടായിരുന്ന ടെൻഷന്റ നേർത്തൊരംശം പോലും അവളിലപ്പോൾ ബാക്കിയുണ്ടായിരുന്നില്ല.
💥💥
കയ്യിലൊരു ബാഗുമായിട്ടാണ് കാശി തിരികെ മുറിയിലേക്ക് കയറി ചെന്നത്.
വാതിൽ ലോക്ക് ചെയ്തു കൊണ്ട് തിരിയുമ്പോൾ തന്നെ അവൻ കണ്ടിരുന്നു പുറത്തെ ബാൽകണിയിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുന്നവളെ..
അവൾക്കരികിലേക്ക് നടക്കാൻ തുനിഞ്ഞെങ്കിലും.. പിന്നെ കൊണ്ട് വന്ന ആ ബാഗിൽ നിന്നും ഒരു ലുങ്കിയും ടീ ഷർട്ടും തോർത്തും കൊണ്ട് ബാത്റൂമിന് നേരെയാണ് നടന്നത്.
കാർത്തുവിനെക്കാൾ വേഗത്തിൽ അവൻ കുളിച്ചിറങ്ങി.
അവളപ്പോഴും അതേ നിൽപ്പ് തന്നെയാണ്.
മുടിയൊന്ന് കൈകൾ കൊണ്ട് കൊതി മുണ്ടും മടക്കി കുത്തി കൊണ്ടവൻ അവൾക്കെതിരെ ചെന്ന് നിന്നപ്പോൾ മാത്രമാണ് അവളറിഞ്ഞത്.
വല്ലാത്തൊരു ചിരിയോടെ നോക്കി തന്നെ നോക്കി നിൽക്കുന്നവൻ.
അതും അവൾക്കേറ്റവും ഇഷ്ടമുള്ളൊരു ചിരിയോടെ.
കാർത്തു ആ നോട്ടം താങ്ങാൻ കഴിയാതെ അവനെ നോക്കാതിരിക്കാൻ തിരിഞ്ഞു പോകാൻ തുനിഞ്ഞേങ്കിലും അതിനും മുന്നേ അങ്ങനൊരു നീക്കം മുൻകൂട്ടി കണ്ടത് പോലെ കാശി അവളെ കയ്യിൽ പിടിച്ചു കൊണ്ടവനടുത്തേക്ക് തന്നെ നീക്കി നിർത്തി..
"ഇഷ്ടമായോ ഇവിടൊക്കെ.."
സ്വകാര്യം പോലെ.. അഴിഞ്ഞുലഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളെ വകഞ്ഞു മാറ്റി കൊണ്ടവൻ പതിയെ ചോദിച്ചു.
മ്മ്..
ഇതെവിടാന്നറിയോ.. "
ഇല്ല..
എങ്ങനെ ഈ മുറിയിലെത്തി എന്നറിയാമോ
മ്മ്ഹ്ഹ്.. ഇല്ല..
അറിയണ്ടേ..
പറയാ ന്ന് പറഞ്ഞില്ലേ..
അവളും നേർത്തൊരു ചിരിയോടെ അവനോടായി പറഞ്ഞു.
"അതവിടെ നിൽക്കട്ടെ.. ഇപ്പൊ നിന്റെ ടെൻഷനെല്ലാം പോയോ. വിറയലൊന്നുമില്ലല്ലോ.."
അതിപ്പോ കാശ്യേട്ടനും ഹാപ്പിയാണല്ലോ..?
അത് നീ കൂടെയുള്ളത് കൊണ്ടാ..
ആണോ.. എന്നിട്ടങ്ങനെ അല്ലായിരുന്നല്ലോ ആദ്യം പറഞ്ഞോണ്ട് നടന്നിരുന്നേ.. പെട്ടന്നിങ്ങനൊക്കെ മാറ്റം വരുമോ മനുഷ്യന്.."
ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവളവനെ ഒളി കണ്ണിട്ട് നോക്കി.
"ഉവ്വാ.. അന്ന് ഞാൻ അങ്ങനൊക്കെ പറഞ്ഞിട്ടും ഇപ്പൊ എന്റെ കൂടെയാണല്ലോ നീ. അതും എന്റെ ഭാര്യയായിട്ട് തന്നെ.. അപ്പൊ അന്ന് കുറച്ചു സ്നേഹം കൂടി കാണിച്ചിരുന്നേൽ...ഇപ്പൊ.."
അത് പറഞ്ഞിട്ടവനുമൊരു കള്ളത്തരം.
"ചുമ്മാ ജാഡയിട്ട്... നല്ല കുറെ സമയം കളഞ്ഞിട്ടിപ്പോ ന്യായം പറയുന്നോ.."
കാർത്തു ഒന്ന് കണ്ണുരുട്ടി കാണിച്ചു.
"അന്നതായിരുന്നു പെണ്ണേ ന്യായം.. ഇന്നിതും."
അവനവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
അതിനവളൊന്നും ഉത്തരം പറഞ്ഞതുമില്ല.
"നാട്ടിലിപ്പോ നിന്റച്ഛനും മഹേഷും കൂടി അരിച്ചു പൊറുക്കി കാണും.."
അവനൊന്നവളെ നോക്കി..
കാർത്തു കുറച്ചു നേരം ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു.
അവനും.
അശോകേട്ടൻ നാട്ടിൽ തല താഴ്ന്നു നിൽക്കേണ്ട ഒരവസ്‌ഥക്ക് താനും കാരണമാണല്ലോ എന്നോർക്കുമ്പോൾ അവനും വല്ലാത്തൊരു സങ്കടമുണ്ട്.
"നമ്മളിങ്ങോട്ട് വന്നത് ആര് പറഞ്ഞിട്ടാ.. കാശ്യേട്ടന് മുൻപ് അറിയാമായിരുന്ന സ്ഥലമാണോ ഇത്..?"
"ഏയ്... വണ്ടിയിൽ ഇങ്ങോട്ട് ട്രിപ്പ് ഒരുപാട് തവണ വന്നിട്ടുണ്ട് ഞാൻ. പക്ഷെ ഈ ഇടം ആദ്യമായാ അറിയുന്നത്..കാണുന്നതും."
"അപ്പൊ പിന്നെ ആര് പറഞ്ഞിട്ടാ..."
കാർത്തു സംശയത്തോടെ അവനെ നോക്കി.
"ആളെ പറഞ്ഞാൽ നീ അറിയും.. നിനക്കൊരുപാട് അടുത്തറിയാവുന്ന വേണ്ടപ്പെട്ട ആളാണ് എന്നെയിങ്ങോട്ട് പറഞ്ഞു വിട്ടത്..കൂടെ നിന്നെയും പൊക്കി കൊണ്ട് വരാൻ സൗകര്യം ചെയ്ത് തന്നതും.."
അവനൊരു ചിരിയോടെ പറയുമ്പോൾ കാർത്തു അവനെ നോക്കി നെറ്റി ചുളിച്ചു...
തുടരും...
ന്നാലും അത് ആരായിരിക്കും ന്നാ ഇനിക്ക്.. 🫣
ആരായാലും അശോകൻ കണ്ടു പിടിക്കാതെ നോക്കിയ ആൾക്ക് കൊള്ളാം.
പിന്നേയ്.. ഡെയിലി ഇടുമ്പോ റിവ്യൂ ഇടാതിരിക്കല്ലേ കേട്ടോ..
ഞാനിപ്പോ നിങ്ങൾക്ക് വേണ്ടിയാ എനിക്കിത്രേം തിരക്ക് പിടിച്ച ഈ ടൈമിൽ പോലും ഇത് എഴുതിയിടുന്നത്..
സ്നേഹത്തോടെ jif 🥰 #📙 നോവൽ
8 likes
7 shares