suresh Malayanthery
978 views • 18 hours ago
ഡിററക്ടീവ് ബാററൺബോസ് (91)
ജോമോനുമായി വീഡിയോ കോൺഫറൻസ് നടത്താനുളള ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നു...
സബ് ഇൻസ്പെക്ടർ ഗോപിനാഥ് ജോമോനെ വിളിച്ച് അടിയന്തരമായി വീഡിയോ കോൺഫറൻസ് നടത്താനുളള ഒരുക്കങ്ങൾ ആരംഭിക്കാൻ ആവശ്യപ്പെട്ടു. മൃതദേഹങ്ങളുടെ കാര്യം തന്നെ സൂചിപ്പിച്ചു. എങ്കിലും ചെറിയൊരു സംശയം മാത്രമെന്നും പറഞ്ഞു.
ജോമോനുമായുളള വീഡിയോ കോൺഫറൻസിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി...
കേസ് അന്വേഷണ ചുമതലയുളള ഡിററക്ടീവ് ബാററൺബോസ്, പോലീസായി ചാർജ്ജെടുത്ത ചിരാഗ് ബനാറസ് വാലാ,
സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥും ആനന്ദനും, അടങ്ങിയ എല്ലാ പോലീസ് ഉദ്ദ്യോഗസ്തരും പോലീസ് ആസ്ഥാനത്ത് കമ്മീഷണറുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് ആരംഭിച്ചു...
വലിയ ഡിസ്പ്ലേയിൽ ജോമോൻ
പ്രത്യക്ഷമായി...
പരസ്പരം വിഷ് ചെയ്തു...
ഡിറ്റക്ടീവ് ബാററൺബോസ് ജോമോനോട് മാതാപിതാക്കളെ കാണാതായ എല്ലാ വിവരങ്ങളും,
ഛോട്ടൂ സിങ്ങുമാരെപ്പററിയുളള വിവരങ്ങളും വിശദമായി ചോദിച്ച് മനസ്സിലാക്കി.
സംഭാഷണം രണ്ട് മണിക്കൂർ നീണ്ടു.
ജോമോൻ്റെ മാതാപിതാക്കളെക്കുറിച്ചുളള സകല വിവരങ്ങളും സംശയങ്ങളും വിശദമായി ചോദിച്ച് എല്ലാം റെക്കോർഡാക്കി.
തുടർന്ന് അടുത്ത സ്റ്റെപ്പിലേക്ക് കടന്നു...
മദ്ധ്യവയസ്കയുടെ മൃതദേഹം,
കഴുത്തറുത്ത നിലയിൽ കണ്ണുകൾ പുറത്തേക്ക് തളളി
വികൃതമായ നിലയിൽ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ ധരിപ്പിച്ച് പകർത്തിയ വീഡിയോ
ജോമോനെ കാണിക്കാൻ റെഡിയായി...
സബ് ഇൻസ്പെക്ടർ ഗോപിനാഥ് ജോമോനോട് വീഡിയോയിൽ കാണിക്കുന്ന
മൃത:ദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടു...
തുടർന്ന് വീഡിയോ പ്ലേ ചെയ്തു...
മൃത:ദേഹം കണ്ട ജോമോൻ ബോധമററ് വീണു...
(തുടരും) #📙 നോവൽ #📔 കഥ #🍔 രുചി #🍲 ഇന്നത്തെ രുചി #🕵️♀️ കുറ്റാന്വേഷണ കഥകൾ
6 shares