lill write
761 views 5 hours ago
Part 5 Part 5 പുറത്ത് പെരുമഴ ഇരമ്പിപ്പെയ്യുകയായിരുന്നു. ഹോട്ടലിന് മുന്നിൽ റോൾസ് റോയ്സ് വന്ന് നിന്നതും ദേവ് മുന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറി. ആര്യ മടിച്ചുനിന്നപ്പോൾ അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി താഴ്ന്ന സ്വരത്തിൽ പറഞ്ഞു: "കയറ് ആര്യ... പുറത്തുനിന്ന് മഴ നനഞ്ഞ് പനി പിടിച്ച് കിടന്നാൽ, നാളെ എന്റെ ഓഫീസിലെ വർക്കുകൾ ആര് ചെയ്യും?" ആര്യ പല്ലുകൾ കൂട്ടിയമർത്തി പിന്നിലെ സീറ്റിലേക്ക് കയറിപ്പോയി ഇരുന്നു. യാത്രയിലുടനീളം രണ്ടുപേരും ഒന്നും മിണ്ടിയില്ല. റോഡിന് ഇരുവശവുമുള്ള സിറ്റി ലൈറ്റുകൾ മാഞ്ഞുപോവുകയും, വിജനമായ ഒരു മലയോര പാതയിലേക്ക് കാർ തിരിയുകയും ചെയ്തു. കാർ ചെന്നുനിന്നത് വനത്താൽ ചുറ്റപ്പെട്ട വലിയൊരു കോട്ടപോലെയുള്ള വില്ലയ്ക്ക് മുന്നിലായിരുന്നു. 'അഗസ്ത്യ എൻക്ലേവ്'. "ഇത് ഓഫീസല്ലല്ലോ... എന്നെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നത്?" ആര്യ ഭയത്തെ പുറത്തുകാണിക്കാതെ ചോദിച്ചു. "ഇന്നുമുതൽ നിന്റെ താവളം ഇതാണ്," ദേവ് കാറിൽ നിന്നിറങ്ങി അവളുടെ ഡോർ തുറന്നു. "90-ാം നിലയിലെ ഓഫീസിൽ മാത്രമായി നിന്നെ എനിക്ക് വിടാൻ കഴിയില്ല. നിന്റെ കുഞ്ഞു തലയിൽ അടുത്ത തട്ടിപ്പ് പ്ലാൻ രൂപപ്പെടാതിരിക്കാൻ... നീ എന്റെ കണ്ണെത്തുന്ന ദൂരത്ത് തന്നെ വേണം." "ഞാൻ നിന്റെ ഒപ്പം ഒരു മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കില്ല!" അവൾ ഉറപ്പിച്ചു പറഞ്ഞു. ദേവ് കുനിഞ്ഞ് അവളുടെ മുഖത്തേക്ക് അടുത്തു. അവൻ്റെ തണുത്ത ശ്വാസം അവളുടെ കവിളിൽ തട്ടി. "കരാറിലെ ഏഴാമത്തെ ക്ലോസ് നീ വായിച്ചില്ലേ, ലീഗൽ അഡ്വൈസർ? CEO യുടെ ലീഗൽ ആവശ്യങ്ങൾക്ക് വേണ്ടി ആവശ്യമുള്ളപ്പോൾ നീ കൂടെയുണ്ടാകണം. നൗ, ഗെറ്റ് ഔട്ട്." ആര്യ ദേഷ്യത്തോടെ പുറത്തിറങ്ങി. വില്ലയ്ക്കുള്ളിലേക്ക് കയറിയപ്പോൾ അവിടെ വലിയൊരു നിശബ്ദത പടർന്നുനിൽപ്പുണ്ടായിരുന്നു. "മേരി," ദേവ് പ്രായമായ വേലക്കാരിയെ വിളിച്ചു. "ഇവൾക്ക് രണ്ടാമത്തെ നിലയിലുള്ള വെസ്റ്റ് വിംഗ് റൂം കാണിച്ചു കൊടുക്കൂ." ആര്യ മുകളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ദേവ് അവളുടെ പിന്നിൽ നിന്ന് ഗൗരവമുള്ള സ്വരത്തിൽ പറഞ്ഞു: "പിന്നെ ആര്യ... ആ മുറിക്ക് തൊട്ടടുത്തുള്ള ഈസ്റ്റ് വിംഗിലേക്ക് നീ പോകരുത്. അവിടെ ഒരു വാതിലുണ്ട്. അത് പൂട്ടിയ നിലയിലാണ്. അവിടെ ചില കാര്യങ്ങളുണ്ട്... അതിലേക്ക് കടക്കാൻ ശ്രമിച്ചാൽ പിന്നെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ഞാൻ ഉത്തരവാദിയായിരിക്കില്ല." ആര്യ തിരിഞ്ഞുനോക്കി. അവൻ്റെ കണ്ണുകളിൽ എപ്പോഴും കാണാറുള്ള ശാന്തതയ്ക്ക് പകരം തികച്ചും അപരിചിതമായ ഒരു ഗൗരവം അവൾ കണ്ടു. "ചില രഹസ്യങ്ങൾ അറിയാതിരിക്കുന്നതാണ് നിന്റെ സമാധാനത്തിന് നല്ലത്," അവൻ തണുത്ത മട്ടിൽ പറഞ്ഞു. "പോയി വിശ്രമിക്കൂ." രാത്രി 1 മണി. മഴയുടെ ശബ്ദം വില്ലയ്ക്ക് പുറത്ത് കനത്തുനിന്നു. ആര്യയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. സാമന്ത പാർട്ടിയിൽ വെച്ച് പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു—*'ദേവ് അഗസ്ത്യ സ്വന്തം അച്ഛനെപ്പോലും വെറുതെ വിട്ടിട്ടില്ലാത്ത ആളാണ്...'* ഈ മനുഷ്യൻ എങ്ങനെയാണ് ഇത്രയും തണുത്ത സ്വഭാവമുള്ള ഒരു വില്ലനായത്? അവന്റെ ശക്തിയുടെ ഉറവിടം എന്താണ്? അവൾ പതുക്കെ വാതിൽ തുറന്ന് പുറത്തിറങ്ങി. കോറിഡോറിൽ വെളിച്ചം കുറവായിരുന്നു. വില്ലയിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു. അവളുടെ പാദങ്ങൾ പതുക്കെ ദേവ് വിലക്കിയ ആ ഈസ്റ്റ് വിംഗിലേക്ക് നീങ്ങി. ഇരുട്ടിന്റെ അറ്റത്ത് കറുത്ത തടിയിൽ തീർത്ത വലിയൊരു ഡോർ അവൾ കണ്ടു. ഒരു പൂട്ട് അതിൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അവൾ ആ ഡോറിനടുത്തേക്ക് നീങ്ങി. പെട്ടെന്നാണ് ആ മുറിക്കുള്ളിൽ നിന്ന് എന്തോ ഒരു ശബ്ദം കേട്ടത്. ഒരു ചെയർ തടവി നീങ്ങുന്ന ശബ്ദം! അതിനുപിന്നാലെ അസ്വസ്ഥമായ ആരോ പിറുപിറുക്കുന്ന ഒരു താഴ്ന്ന സ്വരവും! ആര്യ ഞെട്ടി. ആ റൂമിൽ ആരെങ്കിലും ഉണ്ടോ? അവൾ പൂട്ടിൽ കയ്ുവെച്ച് തിരിക്കാൻ ശ്രമിച്ചു. "ഞാൻ നിന്നോട് അങ്ങോട്ട് പോകരുതെന്ന് പറഞ്ഞതല്ലേ, *Little Flame*?" പെട്ടെന്ന് പിന്നിൽ നിന്ന് ഉയർന്ന ആ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു. ഇരുട്ടിൽ നിന്ന് ദേവ് സാവധാനം മുന്നിലേക്ക് നടന്നു വന്നു. അവൻ്റെ കോട്ട് ഊരിമാറ്റിയിരുന്നു. കറുത്ത ഷർട്ടിന്റെ മുകളിലത്തെ ബട്ടണുകൾ അഴിച്ചിട്ട നിലയിലായിരുന്നു. അവന്റെ മുഖത്ത് കനത്ത ക്ഷീണവും അതേസമയം അതിരറ്റ ദേഷ്യവും പ്രകടമായിരുന്നു. അവൻ അവളിലേക്ക് വേഗത്തിൽ നടന്നു വന്നു. അവൻ അവളുടെ കയ്യിൽ പിടിച്ച് ആ വാതിലിൽ നിന്ന് അകറ്റി നി നിർത്തി. "നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകില്ലേ?" അവൻ്റെ ശബ്ദം താഴ്ന്നതായിരുന്നു, എന്നാൽ അതിൽ ഭയപ്പെടുത്തുന്ന ഒരു താക്കീതുണ്ടായിരുന്നു. "I told you not to come here!" "ദേവ്... നീ... നീ അവിടെ ആരെയാണ് പൂട്ടയിട്ടിരിക്കുന്നത്?" അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. "എന്താണ് ആ റൂമിലെ രഹസ്യം?" ദേവിന്റെ മുഖത്തെ ഭാവം പെട്ടെന്ന് ഒരു മൂടുപടം പോലെ മാറി. അവൻ്റെ പിടി അവളുടെ കയ്യിൽ ഒന്നുകൂടി മുറുകി. അവൻ അവളുടെ മുഖത്തിന് തൊട്ടടുത്തേക്ക് എത്തി. "മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിച്ചുനോക്കുന്നത് നിനക്ക് നല്ലതല്ല, ആര്യ," അവൻ താഴ്ന്ന, കടുപ്പമുള്ള സ്വരത്തിൽ പറഞ്ഞു. "ഈ വില്ലയിൽ എന്റേതായ ചില അതിരുകളുണ്ട്. അത് ലംഘിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല... നിന്നെപ്പോലും." അവൻ അവളുടെ കൈ വിട്ടു. അതിനുശേഷം, ആ പൂട്ടിയിട്ട വാതിലിലേക്ക് അവൻ ഒരു നിമിഷം നോക്കി. അവൻ്റെ കണ്ണുകളിൽ ഒരു നിമിഷത്തേക്ക് വളരെ അപൂർവ്വമായ ഒരു വേദനയും കരുതലും മിന്നിമറഞ്ഞത് ആര്യ ശ്രദ്ധിച്ചു. പക്ഷേ, അടുത്ത സെക്കൻഡിൽ അവൻ വീണ്ടും പഴയ തണുത്ത ദേവ് അഗസ്ത്യയായി മാറി. "നിന്റെ റൂമിലേക്ക് പോകൂ," അവൻ തിരിഞ്ഞുനടന്നു. "ഇനി ഒരിക്കൽക്കൂടി ഈ വഴിയിൽ നിന്നെ കണ്ടാൽ, നിന്റെ ഈ സ്വതന്ത്രമായ നടപ്പ് ഞാൻ അവസാനിപ്പിക്കും." അവൻ സ്വന്തം റൂമിലേക്ക് നടന്നുപോയി. ആര്യ ചുവരിൽ ചാരിനിന്ന് വേഗത്തിൽ ശ്വാസമെടുത്തു. അവൻ സാമന്ത പറഞ്ഞതുപോലെ ഒരു ക്രൂരനായ രാക്ഷസനല്ലെന്ന് അവൾക്ക് തോന്നി. ആ പൂട്ടിയിട്ട വാതിലിന് പിന്നിൽ അവൻ ലോകത്തിൽ നിന്ന് ഒളിച്ചുവെക്കുന്ന വലിയൊരു സത്യമുണ്ട്... അവൻ അറിയാതെ അവനിൽ മിന്നിമറഞ്ഞ ആ സങ്കടം അതിന് തെളിവാണ്. ആ രഹസ്യം എന്താണെന്ന് അറിയാതെ തനിക്ക് വിശ്രമമില്ലെന്ന് അവൾ ഉറപ്പിച്ചു! ____ തുടരും... എന്തെങ്കിലും ഒക്കെ പറയണേ... ☺️ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
10 shares

More like this