#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട് _90 ✍️ രചന - ജിഫ്ന നിസാർ 💥 അത്യാവശ്യം സൗകര്യങ്ങൾ നിറഞ്ഞൊരു മുറിയാണത്. അതിന്റെ ഒത്ത നടുക്കിട്ട കിടക്കയിൽ തല കുനിച്ചിരിപ്പുണ്ട് അശോകൻ. അയാളങ്ങോട്ട് കൊണ്ട് വന്നിട്ടിപ്പോൾ മണിക്കൂറുകൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ആരെന്നോ എന്തോന്നോ അറിയാത്ത ഒരാൾ. അയാളെ ഒരിടത്തും ഒരിക്കലും കണ്ട് പരിചയമില്ല. ടൗണിൽ നിന്നൊരു സുഹൃത് വിളിച്ചിട്ട് പോയതാണ്.. അത്യാവശ്യമായെന്തോ പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ അതിനി കാശിയെ കുറിച്ചെങ്ങാനുമാണോ എന്ന് കരുതിയിട്ടാണ് പോകാൻ തീരുമാനിച്ചത് തന്നെ. ഫോണിൽ കൂടി പറയാൻ പറഞ്ഞിട്ടായാൾ പറഞ്ഞതുമില്ല. പെട്ടന്ന് വരാമെന്നു കരുതി തന്നെയാണ് പോയത്. തുളസിയെ ഒറ്റയ്ക്കു വിട്ടിട്ടങ്ങനെ പുറത്തൊന്നും പോകാൻ തോന്നത്ത വിധമൊരു മടി കലർന്നിട്ടുണ്ട് തന്റെ സ്വഭാവത്തിലെന്ന് അയാൾക്ക് തന്നെ തോന്നിയിരുന്നു. നാട്ടിലിറങ്ങിയാലുള്ള നാണകേടിന് പുറമെ.. അത്രമേൽ പ്രിയപ്പെട്ട രണ്ട് പേരാൽ കിട്ടിയ ചതി.. അവരിനി എത്രയൊക്കെ പരസ്പരം സ്നേഹിച്ചിരുന്നെന്ന് പറഞ്ഞാലും.. തന്നോടവർ ചെയ്തത് അനീതി തന്നെയാണെന്ന് അയാൾക്കപ്പോഴും തോന്നുന്നുണ്ട്. അവരോട് പൊറുക്കാനിപ്പോഴും മനസ്സ് പാകപെട്ടിട്ടില്ല.. വിളിച്ചു വരുത്തിയ ആൾക്ക് പറയാൻ ഒരു ബിസിനസ് ഡീലായിരുന്നു. ഇപ്പൊ അതിന് പറ്റിയൊരു മാനസികവസ്ഥയിലല്ല ഞാൻ.. അതിനെ കുറിച്ചൊക്കെ പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞോഴിഞ്ഞു പോന്നതുമാണ്. പക്ഷെ കാറിനരികിൽ എത്തും മുന്നേ തന്നെ കൂട്ടിയിടിച്ച എതിരെ വന്ന ഏതോ ഒരാൾ. വീഴും മുന്നേ അയാൾ തന്നെ അടക്കി പിടിച്ചു. പിന്നേയൊരു ചിരിയോടെ തന്നേ നോക്കുന്നതും തനിക്ക് മുഖത്തെക്കെന്തോ ചേർക്കുന്നതുമാണ് അവസാനഓർമകൾ. കണ്ണ് തുറന്നു നോക്കുമ്പോൾ ഈ മുറിയിലാണ്. കയ്യും കാലുമൊന്നും കെട്ടിയിട്ടില്ല. പക്ഷെ വാതിലും ജനലുമൊക്കെ പുറത്തേക്ക് ഭദ്രമായി പൂട്ടിയിരിട്ടുണ്ട്. മുറിയിൽ കട്ടിലും കിടക്കയും കൂടാതെ ചുവരിൽ അത്യാവശ്യം വലിയൊരു ടീവിയും ഒരു മേശയും. മേശക്ക് പുറത്ത് ഭക്ഷണസാധനങ്ങളും മൂടി വെച്ചിട്ടുണ്ട്.. മൊത്തത്തിൽ ഒരു അപകടത്തിൽ ആണെന്നുള്ള തോന്നലൊന്നുമില്ല. പക്ഷെ ബന്ധനം എന്നും ബന്ധനം തന്നെയാണല്ലോ. അതയാൾക്ക് അന്നാദ്യമായി അനുഭവിച്ചറിയാൻ കഴിഞ്ഞു. എത്രയൊക്കെ അപകടം പിടിച്ച ആളുകളുമായി ബിസിനസ് ചെയ്തിട്ടുണ്ട്. അന്നൊന്നും ഇത് പോലൊരു ചതിയിൽ പെട്ടിട്ടില്ല. അന്ന്.. അന്ന് തനിക്കൊപ്പം അവനുണ്ടായിരുന്നു. കാശി നാഥൻ. തനിക്ക് ചുറ്റുമുള്ള എല്ലാത്തിനും മേലെ അവന്റെ കണ്ണുകൾ നിരന്തരം ഒരു കരുതൽ പോലെ ഉണ്ടാവും. അപകടത്തിൽ പെടാനുള്ള സാധ്യതകളെ പോലും അവന് മുൻകൂട്ടി അറിയാനുള്ള കഴിവുണ്ട്. അങ്ങനെ ഒഴിഞ്ഞു പോയ എത്രയെത്ര അപകടങ്ങൾ.. അവനുണ്ടായിരുന്നു എങ്കിൽ ഇതും സംഭവിക്കില്ല. അതിൽ അയാൾക്കും സംശയമില്ല. പക്ഷെ അവനെ ഓർക്കുമ്പോൾ തന്നെ അന്നാ ആൾക്കൂട്ടത്തിനു നടുവിൽ തല കുനിച്ചു നിന്നതാണ് മനസ്സിലേക്ക് വന്നു പതിയുന്നത്. ഇനിയെങ്ങനെ വന്നു പെട്ടാ ഈ കെണിയിൽ നന്നും രക്ഷപ്പെട്ടു പോകും എന്നറിയില്ല. ഇതിന് പിന്നിൽ ആരാണ്.. എന്തിനാണ് ഇങ്ങനെ ചെയ്തത്.. അതിനെ കുറിച്ചൊന്നും തന്നെ അറിയില്ല. പക്ഷെ അയാൾക്കൊരു ഭയവും തോന്നിയില്ല എന്നതാണ് അത്ഭുതം. വീട്ടിൽ തന്റെ വിവരമൊന്നും അറിയാതെ വിഷമിക്കുന്ന തുളസിയെ കുറുചൊർക്കുമ്പോൾ മാത്രം ഉള്ളിലൊരു പിടപ്പാണ്. അതിനും അപ്പുറം അമ്പലപറമ്പിൽ അശോകൻ ഭയക്കാൻ മാത്രമൊന്നും ആ പിടിച്ചു കെട്ടലിനും സാധിച്ചിട്ടില്ല.. 💥💥 ഇത് വരെയും എല്ലാം സേഫാണ്.. " നിഗൂഢമായൊരു ചിരിയോടെ മഹേഷ്‌ സ്റ്റീഫനെ നോക്കി. "പക്ഷെ അത്... അത്രയങ്ങോട്ട് വിശ്വസിച്ചു നിൽക്കണ്ട.. എതിരെ ഉള്ളവൻ അശോകനാണ്. കാശ്ശിക്കിട്ട ചൂണ്ട ആണേലും.. കാശിയെ പോലെ.. അതുമല്ലങ്കിൽ കാശിയെക്കാൾ അപകടക്കാരിയാണ് നീ കളത്തിലിറക്കാൻ കാത്ത് വെച്ച ആ ഇര.. നിനക്കറിയില്ല അയാളെ ശെരിക്കും.." അത് പറയുമ്പോൾ പോലും സ്റ്റീഫന്റെ മുഖത്തൊരു ഭയമുണ്ട്. "എനിക്കറിയാം സ്റ്റീഫാ.. അതറിഞ്ഞിട്ട് തന്നെയാണ് ഞാനീ കളിക്കിറങ്ങി തിരിച്ചത് തന്നെ.." മഹേഷ്‌ അവന്റെ കയ്യിലുള്ള മദ്യഗ്ലാസ് ഒന്ന് ഒന്ന് കറക്കി.. "അശോകനും കാശി നാഥനും.. രണ്ടിനെയും ഒറ്റയടിക്ക് തീർക്കും ഞാൻ. പിന്നെയെന്റെ കളികൾ അവളെ വെച്ചിട്ടാണ്.. കാർത്തിക അശോകനെ.. അല്ല.. കാർത്തിക കാശി നാഥനെ..." അത് പറയുമ്പോൾ അവന്റെ കണ്ണിലെ ആ ദേഷ്യം... പക. അതിലേക്കാണ് സ്റ്റീഫന്റെ നോട്ടം മുഴുവനും. അയാൾക്കുള്ളിലും വല്ലാത്തൊരു സന്തോഷം നുരഞ്ഞു കയറുന്നുണ്ട്. "അശോകനൊരു സംശയം പോലും ഉണ്ടാക്കില്ല ഞാൻ.. ഇതെല്ലാം ഞാനാ ചെയ്തതെന്ന്. അതിനുള്ളതെല്ലാം അത്രയും ഭംഗിയായി തന്നെയാണ് ഇത് വരെയും ചെയ്തത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ.." മഹേഷ്‌ സ്റ്റീഫനെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു. "നാട്ടിൽ നിന്ന് മാറി എത്ര അകലെ പോയാലും ഇവിടെ നടക്കുന്നത് കാശി നാഥൻ അറിയുന്നുണ്ടാവും. അതറിയിച്ചു കൊടുക്കാൻ അവനു വിശ്വസമുള്ള ആരോ ഒരാളുണ്ട്.. ഉണ്ടാവും. മറ്റൊന്നിനെ കുറിച്ചും അറിഞ്ഞില്ലേലും അശോകന്റെ വിവരങ്ങൾ അവനങ്ങനെ വിട്ട് കളയുമോ.. ഏഹ്." മഹേഷ്‌ ഒരു ചിരിയോടെ സ്റ്റീഫനെ നോക്കി അയാൾ ഇല്ലെന്ന് തലയാട്ടി കാണിച്ചു. "അവനെല്ലാം അറിയുന്നുണ്ട്. എനിക്കറിയാം അത്. അങ്ങനെ ഉള്ളവൻ അവന്റെ പ്രിയപ്പെട്ട അശോകൻ മിസ്സിംഗ്‌ ആണെന്നും അറിയും..അവനെ അറിയിക്കും.ഇന്ന്.. അല്ലെങ്കിൽ നാളെ. അതറിയുന്ന നിമിഷം.. അവനവിടെ പിന്നെ ഒരു നിമിഷം പോലും ഒളിച്ചു നിൽക്കാൻ കഴിയില്ല.. അതും ഉറപ്പാണ്. തീർച്ചയായും കാശി നാഥൻ തിരികെ വരും.. വന്നിരിക്കും. അതിനി അവന്റെ മരണത്തിലേക്കാണ് എന്ന് തോന്നിയാൽ പോലും അവൻ വരും. അവന്റെ കൂടെ അവളും.." മഹേഷിന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നുണ്ട്. അങ്ങനെ വരുന്ന കാശി നാഥന് മുന്നിലേക്ക് പാതി ജീവനോടെ ഞാൻ അശോകനെ ഇട്ട് കൊടുക്കും. അയാളുടെ ജീവൻ വെച്ചിട്ട് വില പേശിയാൽ.. " അതും പറഞ്ഞിട്ടവൻ ഉറക്കെ പൊട്ടി ചിരിച്ചു.. ഒഴിഞ്ഞ ആ മുറിക്കൂള്ളിൽ അവന്റെ ചിരിയങ്ങനെ ഉറക്കെ പ്രതിധ്വനിച്ചു... സ്റ്റീഫന് പോലും ഭയം തോന്നും വിധം.. 💥💥 ഫോണടികുന്നു.. " തന്റെ നെഞ്ചിൽ നിന്നും വലിച്ചു മാറ്റിയപ്പോൾ തുറിച്ചു നോക്കുന്നവന് നേരെ നോക്കി കാർത്തു പറഞ്ഞു. "അവിടെ അടിക്കട്ടെ.. നീയൊന്ന് ചുമ്മാ അടങ്ങി ഇരിക്കെടി.." ആ കിടപ്പിൽ രസം പിടിച്ചു പോയവൻ വീണ്ടും അവളിലേക്ക് ചേർന്ന് കിടക്കാൻ തന്നെ ഒരുങ്ങി. "അത്യാവശ്യം വല്ലതുമാണെങ്കിൽ മാത്രമല്ലേ കാശ്യേട്ട അതിലിപ്പോ ആരേലും വിളിക്കൂ.. ഒന്നെടുത്തു നോക്ക്.." അവൾ വീണ്ടും ആവിശ്യപ്പെട്ടു. "സമ്മതിക്കൂല..." അവളെ നോക്കി ഞൊടിഞ്ഞു കൊണ്ടവൻ എഴുന്നേറ്റ് പോയി. കാർത്തു ചിരിയോടെ അവനെ നോക്കി കിടന്നു.. ശിവയാണ്.. " അവളോടത് പറഞ്ഞു കൊണ്ടാണവൻ ഫോൺ എടുത്തത്. അവളൊന്നു മൂളി കൊണ്ട് വീണ്ടും കിടന്നു. "പറയ്യ് ശിവ.." അവൾക്കരികിലേക്ക് തന്നെ പോകാനുള്ള തിടുക്കമുണ്ടായിരുന്നു കാശിയുടെ സ്വരത്തിന്. പക്ഷെ ഒന്ന് രണ്ടു വാക്കുകൾക്ക് ശേഷം.. അവനൊരു നിമിഷം സ്റ്റക്കായി പോയി. കാർത്തുവിന്റെ നേരെയാണ് ആദ്യം കാശിയുടെ നോട്ടം പാളിയത്. അവളും അവനെ തന്നെ നോക്കി കിടപ്പാണ്.. എന്തെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചവൾക്ക് നേരെ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ടവൻ വരുത്തി കൂട്ടിയ ചിരിയോടെ പുറത്തെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കൊണ്ടങ്ങോട്ട് ഇറങ്ങി പോയി. അത് നോക്കി കൊണ്ടവൾ വീണ്ടും അവന്റെ തലയിണയിലേക്ക് മുഖം പൂഴ്ത്തി. അവൾക്കാ കിടപ്പിൽ തന്നെ അവനെ കാണാൻ കഴിയുന്നുണ്ട്. ഒരു ട്രാക്ക് സ്യൂട്ട് പാന്റ് മാത്രമാണവന്റെ വേഷം. കണ്ടിട്ടും മതിയാവാത്ത പോലെ അവളവനെ തന്നെ നോക്കി കിടന്നു.. അപ്പോഴെല്ലാം ആ ചുണ്ടിൽ വല്ലാത്തൊരു ചിരിയുണ്ട്. പ്രണയത്തിന്റെ നനുത്ത മധുരം നിറഞ്ഞ ചിരി. പുറം തിരിഞ്ഞു നിൽക്കുന്നവന്റെ അങ്ങേയറ്റം ടെൻഷൻ നിറഞ്ഞ മുഖം മാത്രം അവൾ കണ്ടില്ല. ശിവയോട് വളരെ വിശദമായിട്ട് തന്നെ കാശി കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ശിവ പ്രതീക്ഷിച്ചത് പോലെ തന്നെ.. ഇതൊക്കെ നടന്നിട്ടിത്രേം നേരമായിട്ടും നീ ഇത് ഇപ്പോഴാണോ എന്നോട് പറയുന്നതെന്ന് ചോദിച്ചു,കാർത്തു കേൾക്കാതിരിക്കാൻ കടിച്ചു പിടിച്ചു ഒച്ചയിട്ടവനോട് അത് പറഞ്ഞാലുണ്ടാവുന്ന അപകടങ്ങളെ കുറിച്ചൊക്കെ ശിവ പറഞ്ഞെങ്കിലും കാശി അതൊന്നും കേൾക്കാൻ നിന്നില്ല. താൻ കൂടെ ഇല്ലാത്ത അവസരം തന്നെ അശോകേട്ടനെ കുടുക്കാൻ ശത്രുക്കൾ ഉപയോഗിച്ചു.. അതായിരുന്നു അവന്റെ മനസ്സിൽ. അശോകനെ കുറിച്ചോർക്കുമ്പോൾ അവന് വല്ലാത്തൊരു നോവ് തോന്നി. "എന്താ കാശി നിന്റെ തീരുമാനം.." എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം.. ഓട്ടോരു ഹൃദയമിടിപോടെയാണ് ശിവ കാശ്ശിയോടത് ചോദിച്ചത്. അവന്റെ മറുപടി എന്താവും എന്നതിനെ കുറിച്ചൊരു ഊഹമുണ്ട്. പക്ഷെ അങ്ങനെ അല്ലാതിരുന്നെങ്കിലെന്നൊരു ആഗ്രഹവുമുണ്ടവന്. അത് അമ്പലപറമ്പിൽ അശോകന്റെ അപകടമോ അയാളുടെ ജീവനോ വിലയില്ലാഞ്ഞട്ടല്ല. പകരം കാശിനാഥനൊരു അപകടത്തിൽ പെടുന്നത് സഹിക്കാൻ വയ്യാഞ്ഞിട്ട് തന്നെയാണ്.. "ഞാൻ.. ഞാൻ വരും ശിവ.. അങ്ങനെ.. എല്ലാം അറിഞ്ഞിട്ടും.. ആ മനുഷ്യനൊരു അപകടത്തിൽ ആണെന്നറിഞ്ഞും മാറി നിൽക്കാൻ എനിക്ക് കഴിയോ ഡാ.. എന്നെ ഞാനാക്കിയ ആളാണ്.. ആരും കൂടെ ഇല്ലാത്തൊരു അവസ്ഥയിലും എന്തിനും എനിക്കൊപ്പം ഉണ്ടായ ആളാണ്‌.. ഞാൻ... എനിക്ക് വന്നേ പറ്റൂ ശിവ..ഞാൻ വരും...' നീ വരരുതെന്ന് പറയാൻ ശിവക്ക് മുന്നിലൊരു കാരണം പോലും ബാക്കി വെക്കാതെ കാശി അവന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു.. അവൻ വരുമെന്ന്.. അശോകനെ കണ്ട് പിടിക്കുമെന്ന്... ശിവയുടെ ഉള്ളൊന്ന് കിടുത്തു.. വരാൻ പോകുന്നതോർത്തിട്ട്... തുടരും.. ഓൻ വരട്ടെ..ന്ന്. കണ്ട് പിടിക്കട്ടെ..ന്ന്. അല്ലാതിപ്പോ ഞാനെന്ത് പറയാൻ. പറഞാൽ തന്നെ ആ പഹയനത് കേൾക്കൂല.. അപ്പൊ പിന്നെ പറഞ്ഞു വെറുതെ വില കളയേണ്ടല്ലോ.. ല്ലേ.."😆 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💥 #📔 കഥ #💞 പ്രണയകഥകൾ
256 likes
57 comments 48 shares

More like this